Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 29, 2020

സുരട്ടുപള്ളി

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* *സുരട്ടുപള്ളി*

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. 

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*. 

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. 

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.
*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. *അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*. 

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. 

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. 

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*. 

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്. 

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*. 

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*
സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.
ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*
രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 
പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599

Thursday, December 17, 2020

ഗുഡിമല്ലം ക്ഷേത്രം

*ലോകത്തിൽ* *ഇന്നുവരെഏറ്റവും* *അധികംകാലം* *ആരാധിക്കപ്പെട്ട* *ശിവലിംഗംഎവിടെയാണ്* *എന്നറിയുമോ* ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യത്യസ്തമായ ശിവലിംഗം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.
  
ശിവലിംഗത്തിലെ വേട്ടക്കാരൻ

ശിവലിംഗത്തിലെ വേട്ടക്കാരൻ
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
  
ആൾവലുപ്പത്തിലുള്ള ശിവലിംഗം

ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.
  
പൂജകളില്ല

ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
  
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്
  
മറ്റു ക്ഷേത്രങ്ങൾ

ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.

  
ഗുഡിമല്ലം
ക്ഷേത്രത്തിലെത്തുവാൻ

ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ
തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്"!
(കടപ്പാട്) ഗുരു പരമ്പര🙏👣

Monday, December 14, 2020

ശിവസുതൻ

*സുബ്രഹ്മണ്യന്റെ*  *നാമങ്ങള്‍*

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ,കുമാരൻ, ഗുഹൻ, സ്കന്ദൻ ,കാർത്തികേയൻ,ശരവണൻ,ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാർ മുലകൊടുത്തുവളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു.

ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതി യുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.
   🔷◼️▪️®️▪️◼️🔷

മുരുഡേശ്വര ക്ഷേത്ര

🍁 *മുരുഡേശ്വര ക്ഷേത്രം*🍁
🟠🟠🟠🟠🟠

കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.

*ഐതിഹ്യം*

മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു.അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.

സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.

അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിക്കുകയും ചെയ്തു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.🙏

🔸🔸🔸🔸🔸

Wednesday, December 9, 2020

ശൈവിസം

ശൈവിസം

   ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രമുണ്ട്. സിന്ധുനദീതട പ്രദേശമായ മോഹൻജദാരോയിൽ നിന്നു കണ്ടെടുത്ത പശുപതി മുദ്ര വ്യക്തമാക്കുന്നത് ആര്യന്മാരുടെ ആഗമനത്തിനു മുൻപുതന്നെ ഇന്ത്യയിൽ ശൈവാരാധനയുണ്ടായിരുന്നുവെന്നാണ്. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലാണു ശൈവ വിശ്വാസവും ശൈവവിഭാഗങ്ങളും ശക്തമാകുന്നത്. ശരീരം മുഴുവൻ ഭസ്മം പൂശി, രുദ്രാക്ഷം അണിഞ്ഞു ശിവ സ്തോത്രങ്ങളുമായി അലഞ്ഞുനടന്നിരുന്ന ശൈവസന്യാസിമാർ ശൈവഭക്തിയുടെ സന്ദേശം ഇന്ത്യ മുഴുവനുമെത്തിച്ചു. വിശ്വാസത്തിന്റെയും അചഞ്ചലമായ ഭക്തിയുടെയും സന്ദേശം സമൂഹം ഏറ്റെടുത്തു. 

നായനാർമാർ

         തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാനത്തിലെ ശൈവ സന്യാസിമാരിൽ പ്രമുഖരാണ് 63 നായനാർമാർ. ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിലാണ് ഇവരുടെ കാലഘട്ടം. 

പാശുപതർ 

    ശിവൻ മാത്രമാണ് ഏക ദൈവമെന്നും പ്രപഞ്ചത്തിന്റെ നാഥനെന്നും വിശ്വസിക്കുന്നവരാണു പാശുപതർ. ഇന്ത്യയിലെമ്പാടും ഇവർക്കു സ്വാധീനമുണ്ടായിരുന്നു. കർണാടകയിലെ സംഗമേശ്വരക്ഷേത്രം (കൂടലസംഗമം), ഗോകർണം, ശ്രീശൈലം എന്നിവയെല്ലാം പ്രധാന പാശുപത കേന്ദ്രങ്ങളായിരുന്നു. നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവും പാശുപതർ നിർമിച്ചതാണ്. 

കാപാലികർ

    ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ പ്രദേശങ്ങളിലും നേപ്പാളിലും കാപാലികർ ശക്തമായിരുന്നു. ദേഹമാസകലം ഭസ്മം പൂശി, അസ്ഥിമാലകൾ ധരിച്ച് , മനുഷ്യന്റെ തലയോടു പാത്രമാക്കിയാണ് ഇവർ നടന്നിരുന്നത്. ഭവഭൂതിയുടെ 'മാലതീമാധവം', മഹേന്ദ്രവർമന്റെ 'മത്തവിലാസപ്രഹസനം' എന്നീ കൃതികളിൽ കാപാലികരെക്കുറിച്ചു പരാമർശങ്ങളുണ്ട്. 

കാലമുഖർ

    തമിഴ്നാട് , കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ശൈവാരാധനാവിഭാഗമാണ് കാലമുഖർ. നെറ്റിയിൽ കറുത്ത വരയിടുന്നതു കൊണ്ട് ഇവർ കാലമുഖർ എന്നു വിളിക്കപ്പെട്ടു. മനുഷ്യന്റെ തലയോട് പാത്രമായി ഉപയോഗിക്കൽ, ഭസ്മം പൂശൽ എന്നിങ്ങനെ കാപാലികരുടെ ആരാധനാരീതികൾ കാലമുഖരും പിന്തുടർന്നിരുന്നു. ചാലൂക്യ രാജാക്കന്മാർ കാലമുഖർക്കായി ശിവക്ഷേത്രങ്ങൾ പണിതുകൊടുത്തതായി ലിഖിതങ്ങൾ വ്യക്തമാക്കുന്നു. 

ശൈവ സിദ്ധാന്തം 

       തമിഴ്നാട് കേന്ദ്രമാക്കി രൂപംകൊണ്ട ശൈവ വിഭാഗമാണിത്. ശൈവ ഭക്തി പ്രസ്ഥാനത്തിൽ നിന്നാണ് ശൈവ സിദ്ധാന്തം രൂപംകൊളളുന്നത്. ഏഴും എട്ടും നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ആഗമങ്ങളാണ് ശൈവ സിദ്ധാന്തികളുടെ ആശയസംഹിത. ശൈവസിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖനായ മെയ്ക്കണ്ട ദേവൻ രചിച്ച കൃതിയാണ് ശിവജ്ഞാനബോധം. 

കശ്മീർ ശൈവിസം

     പ്രാചീന- മധ്യകാലഘട്ടത്തിൽ വ്യത്യസ്ത ശൈവ വിഭാഗങ്ങൾ കശ്മീരിൽ ശക്തമായിരുന്നു. താന്ത്രിക ശൈവിസത്തിൽ നിന്നും പാശുപത-കാലമുഖ വിഭാഗങ്ങളിൽ നിന്നുമെല്ലാം ആശയങ്ങൾ സ്വീകരിച്ചാണ് കശ്മീർ ശൈവിസം രൂപംകൊള്ളുന്നത്. 
                         'ശിവസൂത്രം ' ആണ് കശ്മീർ ശൈവിസത്തിന്റെ അടിസ്ഥാന ഗ്രന്ഥം. കശ്മീർ ശൈവിസത്തിന് ത്രിക എന്നും പേരുണ്ട്. ദാർശനികനായ അഭിനവഗുപ്തൻ ഈ സമ്പ്രദായത്തിലെ ആചാര്യനാണ്. 

വീരശൈവിസം 

     ഒരു ദർശനം എന്നതിലുപരി ശക്തമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു വീരശൈവ സിദ്ധാന്തം. ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകരായിരുന്നു വീരശൈവർ. എന്നാൽ ദേവാലയ കേന്ദ്രീകൃതമായ വിഗ്രഹാരാധനയെയും സങ്കീർണമായ ആചാരാനുഷ്ഠാനങ്ങളെയും അവർ നിഷേധിക്കുന്നു. വീരശൈവരെ ലിംഗായത്തുകൾ എന്നും വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകയിൽ ജീവിച്ചിരുന്ന ബസവണ്ണയാണ് ലിംഗായത്ത് പ്രസ്ഥാനത്തെ ജനകീയമാക്കുന്നത്. 

തിരുമുറകൾ 

   അപ്പർ, സുന്ദരർ, സംബന്ധർ, മാണിക്കവാചകർ, ശെക്കിഴാർ തുടങ്ങിയവരുടെ ശിവസ്തുതികൾ 12 ഭാഗങ്ങളായി സമാഹരിച്ചതാണ് തിരുമുറകൾ. അതിൽ ആദ്യത്തെ എഴുഭാഗങ്ങളെ തേവാരം എന്നു പറയുന്നു.

നന്ദി 
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1316906031995269/

Friday, December 4, 2020

ചതുരഗിരി മല

ചതുരഗിരി മല 

        ആദി നാഥനായ മഹാദേവൻ തന്റെ വിശ്വ പ്രപഞ്ച രഹസ്യത്തെ ഡമരുവിൽ താളനിബദ്ധമാക്കി കൊട്ടി പാടുമ്പോൾ ആ  ആദി നാദ വിസ്മയത്തെ പ്രണവം എന്ന പേരിൽ ലോകം ഈശന്റെ നാമമായി നമസ്ക്കരിച്ചപ്പോൾ. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകർക്കറിയാൻ സാധിച്ചെങ്കിലും.  അതിന്റെ പൂർണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാൻ അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ . ഡമരുവിൽ എങ്ങിനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപൊലെ പ്രകൃതിയും രഹസ്യത്തെ മറച്ചു വച്ചിരിക്കുന്നു . ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ . പ്രകൃതി ആ രഹസ്യം തുറന്നു വയ്ക്കും . അതിനു നാം ശിവനാകണം ശിവോഹം അറിയണം.

ഭരതമെന്ന ഖണ്ഡത്തിൽ ഇതുപൊലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങൾ നിരവധിയത്രെ . എത്രയൊ സ്ഥലങ്ങളിൽ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു . രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്കു ഒരു സഞ്ചാരം നടത്തുകയെങ്കിൽ നമ്മൾ പകൽ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അത് . കാരണം നിമിഷങ്ങൾക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താൽ പ്രകൃതി അന്തർമുഖമാവുകയോ ബഹിർമുഖമാവുകയോ ചെയ്യും . ശിവം എന്നാൽ പരാത്പര പ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ് . അതിനെ ഭാവമെന്നു പറയാൻ പോലും സാധിക്കുമോ എന്നറിയില്ല . അങ്ങിനെയെങ്കിൽ നിർവ്വചിച്ചു കൊണ്ടു  ഋഷികൾ  മഹാലിംഗം എന്നതിനെ  വിളിച്ചു . അഥവാ കാരണമായതെന്തോ അതു . 

പ്രകൃതിയുടെ കാരണം ഏതൊന്നിൽ അതായി ലയത്താൽ സമ്പൂര്ണമാകുന്നുവോ ശിവശക്തി എന്നു അനാവരണം ചെയ്യുകയുമാവാം . പ്രകൃതിയെ നന്നായി അറിഞ്ഞാൽ മാത്രമേ ശിവനെ സ്വയംഅനുഭവിക്കാൻ ആകൂ . ഞാൻ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷൻ . അല്ലാതെ വ്യെക്തി ഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നതു പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ് . അതു തന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞതു പ്രകൃതിക്കുള്ള പ്രാധാന്യത്തെ അറിയാൻ വേണ്ടിയാണ് 
 

എവിടെ ജനിക്കുന്നു വളരുന്നു സഞ്ചരിക്കുന്നു ഏതൊരിടത്തിൽ അവസാനിക്കുന്നു . ആ സ്ഥലങ്ങളിൽ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളവർക്കാണ് യദാർത്ഥ അത്മീയ രഥം നീക്കാൻ സാധിചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാൻ എങ്ങിനെ ഇവിടെത്തി എന്ന് . 

ഭക്തരുടെ തീർത്ഥാടനവും , സംന്യാസിയുടെ ദേശാടനവും , യോഗിയുടെ അവദൂതവും , അഘോരികളുടെ ഭിക്ഷാടനവും , ചണ്ടാളന്റെ ഗമനവും , സിദ്ധരുടെ ശിവൻ നടപ്പും , നാഥന്റെ ആനന്ദ പോക്കുമെല്ലാം .. അസ്തിത്വത്തെ അറിഞ്ഞുള്ള  പോക്കാണ് . ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ചു സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും . അതു രഹസ്യാതി രഹസ്യവും പരാനന്ദ ഘനവുമായിരിക്കും എല്ലാവർക്കും എല്ലായിടവും സിദ്ധമാകണം 
എന്നില്ല പക്ഷേ ചില ഇടങ്ങൾ കൂടുതൽ സിദ്ധികൾ ഘനീഭൂതമാക്കി വച്ചിരിക്കും . 

ഹിമാലയം 
മുതൽ ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങൾക്ക് പ്രകൃതി നല്കിയിട്ടുണ്ടാവുക ..

ചതുരഗിരി മല 18 സിദ്ധന്മാർ അടക്കം .  അനേകം സിദ്ധന്മാർ ഇന്നും പ്രകാശമായി കാറ്റായി സസ്യമായി മൃഗമായി പക്ഷിയായി വസിക്കുന്ന ഇടം ആണു ചതുരഗിരി മല . ഒരുപകഷേ ഒരുപാടെഴുതിയാൽ അതിൽ ഭ്രമിച്ചു ചതുരഗിരിയും മറ്റൊരു ഉത്തര്ഖണ്ടാക്കണോ എന്നു സംശയമില്ലാതില്ല ......

രുദ്രകോടീശ്വര മലയാണത് കണക്കില്ലാത്ത വണ്ണം . പ്രകൃതിയിൽ ലയിക്കാൻ ഹിമാലയം തേടിയെത്തും പോലെ സിദ്ധർകളും  യോഗികളും രഹസ്യമായി കഴിയുന്ന ചതുരഗിരിയുടെ മഹത്വം അതു സിദ്ധർമല ആണെന്നുള്ളതാണ് . കല്ലിൽ പോലും സിദ്ധർ വംശം വാഴുമിടം . മഹാലിംഗം സ്ഥാണുവിന്റെ രസാംശം കൊണ്ടു സ്വയംഭൂ ആകണമെങ്കിൽ പ്രകൃതിയിവിടെ രഹസ്യ കലവറ നിറച്ചിരിക്കുന്നു . ക്ഷേത്രങ്ങൾ പലതും പിന്നീടു വന്നവയെങ്കിലും മൂലത്തിൽ ഒരോ കല്ലിലും പടവിലും  സിദ്ധന്മാരുടെ മർമ്മങ്ങൾ അവരുപാസിച്ചു നേടിയ സിദ്ധികൾ എല്ലാം ഉറങ്ങിയുണരുന്നുണ്ട് . ഇവിടെയുള്ള ചില കല്ലുകൾ പാറകൾ മറ്റൊരിടത്തും കാണാത്തതത്രെ . ചതുരഗിരിയിലെ പാറകൾ സംസാരിക്കുമത്രേ... സിദ്ധർമൊഴിയിൽ മരുന്നു കൂട്ടങ്ങളുടെ മർമ്മ വിദ്യകൾ തേടുന്നവർ പാറയിലിരുന്നു അതു കേൾക്കാൻ വരും . പൗർണമസിയിൽ ജ്വലിക്കുന്ന ചില അഗ്നിഗോളങ്ങൾ പായുന്നത് കണ്ടവരുണ്ട് . രസക്കൂട്ടു പൊലെയുള്ള നവപാഷാണം , അഗ്നിക്കുഹ എന്നീ വിശേഷപ്പെട്ട ചില മരുന്നുകൾ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രകാശമാണത് . അതുപോലെ ചില ശബ്ദങ്ങൾ കേള്ക്കാറുണ്ട് അട്ടഹസിക്കുന്നതും കരയുന്നതുമായൊക്കെ അതൊക്കെ രഹസ്യ സാധകരുടെ ദര്ശന സിദ്ധിയാൽ അവരുണ്ടാക്കുന്ന ശബ്ദങ്ങളാണ് . പ്രകൃതിയിലെ സപ്ത വിധ ഭൂതങ്ങളും( ഭൂതം പ്രേതം പൈശാചം ഗാന്ധർവ്വം യക്ഷം കിന്നരം ചരിതം )ഇവയെല്ലാം ചതുരഗിരിയിൽ എത്തിയാൽ പ്രകൃതിയിലേക്ക് മടങ്ങി പോവുക വഴി സിദ്ധികൾ യോഗ്യമായവർക്കു തനിയെ വന്നുചേരുമെന്നു സാരം . അതുപോലെ സപ്ത ജിഹ്വകൾ സൂക്ഷ്മമായി മഹാലിംഗത്തിൽ കാണാം . അതുകൊണ്ടു തന്നെ സപ്ത പാതാള ലിംഗമാണത് . അതായതു അതിന്റെ മൂലം കണ്ടെത്തുക പ്രയാസം . കണ്ടെത്താത്ത ഒരുപാടു ലിംഗങ്ങൾ ,പ്രതിഷ്ഠകൾ എല്ലാം മറഞ്ഞിരിക്കുന്നു അവിടെ യഥാ സമയം സിദ്ധർകൾ സൂക്ഷമമായി വന്നു പൂജകൾ നടത്തി പോകും .താന്ത്രീക പദ്ധതികളുടെ രഹസ്യ സാധനകളായ കാലസംകർഷിണീ വിദ്യ , രുദ്രകോടീശ്വര സാധന , ഗുഹ സിദ്ധി , നാദ വിദ്യ , നാഡീവിദ്യ  , ശ്രീ വിദ്യ തുടങ്ങി പല പല രഹസ്യ സാധനകലും  സിദ്ധർകൾ ഇന്നും  അനുഷ്ഠിക്കുന്നത് കൊണ്ടും ചതുരഗിരി പ്രത്യക്ഷത്തിൽ രാത്രികളിൽ ഇരുട്ടെങ്കിലും പ്രകാശമാകുന്നത് ചിലർക്കെങ്കിലും കാണുവാനാകും . 

ആഴ്ന്ത ആണ്ടവൻ തിരുപ്പടി ശിലായ്‌  മഹിഴ്ന്ത മഹാലിംഗ നാഥർ . ഏകാംബര സിദ്ധർ അയി വാഴുന്ന ഈ മലയിൽ നിന്നും സിദ്ധത്വം നേടിയവർ . ദേഹം വെടിഞ്ഞാലും ഇവിടെ വന്നു സൂക്ഷ്മരൂപികളായി വാഴുന്നു.
സിദ്ധന്മാർക്കും ആദി നാഥ  മത്സ്യേന്ദ്രാ നാഥ നായ സാക്ഷാത് മഹാദേവന്റെ ത്രിപുടിയുടെ രേണുക്കൾ അഥവാ ഭസ്മ ധൂളികൾ വീണ മൂന്നിടങ്ങൾ  പറയും പ്രകാരം . അമരലിംഗം മഹാലിംഗം സ്ഥാണു ലിംഗം  ഇതിലെ മഹാലിംഗം ചതുരഗിരി ആണെന്നുള്ളതിനു പല മാനങ്ങളും കാണാവുന്നതാണ് . എങ്കിലും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ മഹാലിംഗം അയി മധുര സുന്ദരേശ്വരനെ ഗണിച്ചു വരുന്നു . ചതുരഗിരിയുടെ മലനിരകളിൽ അപ്രത്യക്ഷമായ ശൈവ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ എന്ന വണ്ണം പല കാലഹരണപ്പെട്ട സമുദായങ്ങളും വായ്മൊഴി ചൊല്ലുകളും ഇന്നും നിലവിലുണ്ട് . സോമായതീശ്വരർ എന്ന താന്ത്രികമതാ വലംബികൾ ചതുരഗിരിയെ ചുറ്റിപ്പറ്റി നിന്നവരെന്നു അനുമാനിക്കത്തക്ക വിധത്തിൽ ഉളള ചില രേഖകളും ഉണ്ടു . തൈക്കാട്ടു അയ്യാ സ്വാമികളും തിരുച്ചിറഗുരു പിള്ളയാറപ്പൻ  സ്വാമികളുമെല്ലാം സോമ വിദ്യയെ ചെയ്തതും "ഗുരുഗുഹ" തപസ്സു ചെയ്തതും ആയി പറയപ്പെടുന്ന സിദ്ധർ മല ചതുരഗിരി തന്നെയാവണം . അമാവാസിയിലെ ചില ആചാരങ്ങളും പൗർണ്ണമസിയോട് അനുബന്ധിച്ചുള്ള ദര്ശന മുറകളും സോമ സൈദ്ധാന്തികം ആയതുകൊണ്ട് മാത്രമല്ല . സിദ്ധന്മാരുടെ എല്ലാവിധ മുറകളും 
ചന്ദ്ര നാഡീ പ്രകാരം അയിരുന്നു എന്നതിനു മർമ്മ വിദ്യയും നാഡീ വിദ്യയും ഉദാഹരണമാണ് . ചതുരഗിരി മല നിരകളുടെ രഹസ്യമാനങ്ങൾ 
ഗുരു ഘോരഖ് നാഥ സമ്പ്രദായ പ്രകാരം പരിച്ഛിന്നമാണ് അഥവാ ശരീരത്തിലെ പ്രധാന നാഡീ ഞരമ്പുകളുടെ സന്ധിസ്ഥാന സംബന്ധം പ്രകൃതിയുമായി ഇണചേർത്തു വച്ചിരിക്കുന്നതായി കാണാം ശ്രീ വിദ്യയിൽ 18 മത് കലയെ സ്വീകരിക്കാൻ യോഗ്യനാകുന്നത് ചന്ദ്ര ഭേദി ക്രിയയിലൂടെ യും അതുവഴി മർമ്മങ്ങളിൽ ബന്ധിച്ചുമാണ് (ഇന്നത്തെ അക്യൂ പഞ്ചറൊക്കെ ഒരു വകഭേദം മാത്രം പഴയ വീഞ്ഞിന്റെ പുതിയ പതിപ്പ് പുതിയ ലേബലിൽ പുതിയ കുപ്പിയിൽ മാർക്കറ്റ് ചെയ്യുന്ന പോലെ ഒരു തരിപ്പൊക്കെ ഉണ്ടാവും അത്രയേ ഉണ്ടാവൂ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ) 

നടനം മഹാദേവന് 3 ഉണ്ടു       
യോഗം, ഭവ്യം , ലയം, 
 ഇതു മുന്നും സംഭവിക്കുന്നത് 3 കാലത്തിലാണ് ഇതിനു നാഡി 3 
യോഗം മൂർദ്ധാവിലും 
ഭവ്യം ഹൃദയത്തിലും 
ലയം നാഭിയിലും 

പൊക്കിൾ കൊടിയിലാണ് ലയം ഉണ്ടാവേണ്ടത് അവിടെയാണു ആരംഭം . പൊക്കിൾകൊടി  സംബന്ധമാണ്  കാലിന്റെ തള്ളവിരൽ വരെയും മൂര്ധാവിന്റെ അവസാന കശേരു ആയ യാമികാ മാര്ഗ്ഗം വരെ അതിന്റെ സുതരാം മാർഗ്ഗമത്രെ 
 കാലില് മോതിരം  അണിയുന്നത് അതു  സിദ്ധയോഗ പാരമ്പര്യത്തിലാണ് . 
ചതുരഗിരി ജ്ഞാനം എങ്കിലും ക്രിയാ ഭാഗം സിദ്ധപാരമ്പര്യത്തിൽ ലയിച്ചു കിടക്കുകയാണ് .അതിനി അറിവുള്ള മഹത്തുക്കൾ ഉണർത്തട്ടെ അതോടൊപ്പം വിന്ധ്യാചലവും  കർണാടകവും ലോകം ഇനി എത്രയൊ കാണാനിരിക്കുന്നു . മംഗലാപുരം to ബെംഗളൂരു ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലറിയാം പ്രകൃതി അറിവു തന്നിട്ടുണ്ട് പലതും നമ്മൾ നശിപ്പിക്കുന്നു . ജാർഖണ്ഡും ചിറാപുഞ്ചിയും ചമ്പൽക്കാടും എന്നു വേണ്ട പേരുകേട്ട ഷെർവാലിയും എല്ലാം നമുക്കന്യമാകാതിരിക്കട്ടെ .

തെന്മലയും, ശബരിമലയും, പൂപ്പാറയും,മൂന്നാറും  വാൽപ്പാറയും ശീർവാനിയും വയനാടും ഒക്കെ തന്നെ . ദൂരങ്ങൾ അകലങ്ങൾ ആകാത്ത ഈ കാലത്ത് നമുക്ക് കാണാൻ സാധിക്കട്ടെ . കൂടുതലൊന്നും കിട്ടിയില്ലെങ്കിലും പ്രകൃതി നമുക്കൊരുക്കി വച്ചതു കാണാൻ മറന്നു പോകാതിരിക്കട്ടെ 

ഓം നമഃ ശിവായ 

Thursday, December 3, 2020

പരമശിവന്‍ സൃഷ്ടിച്ച വീണ

പരമശിവന്‍ സൃഷ്ടിച്ച വീണ 

       ശ്രീ പാര്‍വ്വതി തന്‍െറ വളയണിഞ്ഞ കൈകള്‍ മാറില്‍ ചേര്‍ത്ത് നിദ്രയിലാണ്ടപ്പോള്‍ ശ്വാസത്തിന്‍െറ ഉയര്‍ച്ച താഴ്ച്ചക്കനുസരിച്ച്  തങ്കവളകള്‍ മൃദുമന്ത്രണം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാര്‍വ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്‍െറ മനസ്സില്‍ നിത്യസംഗീതത്തിന്‍െറ ആനന്ദം നല്‍കി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തില്‍ നിന്നും സംഗീതധ്വനി ഉണര്‍ത്തുന്ന ഒരു വസ്തു സൃഷ്ടിക്കമെന്ന് പരമശിവന്‍ ആഗ്രഹിച്ചു. ഭഗവാന്‍ യോഗദക്ഷിണാമൂര്‍ത്തിധ്യാന രൂപം പൂണ്ടു. ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്‍െറ മനസ്സില്‍ മായാതെ തെളിഞ്ഞുനിന്നു.അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവന്‍ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികള്‍ ഉണര്‍ത്തി. ഭഗവാന്‍െറ ആ രൂപത്തെ  'വീണാദക്ഷിണമൂര്‍ത്തി ' എന്നറിയപ്പെടുന്നു.

     ശ്രുതിലയസമന്വിയമാണ് വീണ. ശ്രുതി പാര്‍വ്വതിദേവിയും ലയം ശ്രീ പരമേശ്വരനുമാകുന്നു. 

         പരമേശ്വര ധ്യാനത്തില്‍ നിന്നും പിറവികോണ്ട വീണ മഹാദേവന്‍ ബ്രഹ്മാവിനു നല്‍കുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നല്‍കുകയും ചെയ്തു. സരസ്വതിദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്‍െറ മാതാവായി കണക്കാക്കിയ സരസ്വതി ദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 
ശിവശക്തിയുടെ അംശംസമന്വിയരൂപമാണ് വീണ.

നന്ദി 
Fb
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1312221259130413/

Monday, November 16, 2020

കേഥാർ നാഥ

🛕🛕🛕🛕🛕🛕🛕🛕🛕

 *കേഥാർ നാഥന് നമസ്ക്കാരം*

 കേഥാർ നാഥ് ക്ഷേത്രം.  ശങ്കരാചാര്യർ നിജപ്പെടുത്തിയ ചാർധാമുകളിൽ, എത്തിപ്പെടാൻ ഏറ്റവും  പ്രയാസമുള്ള ശിവക്ഷേത്ര സങ്കേതം.
വിഡിയോയിൽ കാണുമ്പോൾ നല്ല വഴികളും, മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമാണ്. പക്ഷേ, കാണിച്ചിരിക്കുന്ന റോഡുകളും, പാലങ്ങളുമെല്ലാം താഴ്വാരത്തുനിന്ന് ക്ഷേത്രം എത്തുന്നതു വരെ ഇല്ല. 2013 അവിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ക്ഷേത്രമൊഴിച്ച് ചുറ്റുമുള്ള സകലതും അര നിമിഷം കൊണ്ട് അഗാധതയിലേക്ക് മറഞ്ഞു പോയിരുന്നു. 
 മണ്ണോലിപ്പിൽ, എവിടെയോ നിന്ന് ഒഴുകി എത്തിയ ഒരു പടുകൂറ്റൻ പാറ ക്ഷേത്രത്തിന് ഒരു 75 മീറ്റർ ദൂരെ ഉറച്ചു നിന്ന്, പ്രളയപ്പാച്ചിലിനെ, ഒരു ട്രാഫിക് പോലീസുകാരനെ ഓർമിപ്പിക്കും വിധം, തിരിച്ച് വിട്ടു.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന സകല ഹോട്ടലുകളും, ലോഡ്ജ്കളും, സുഖവാസ കേന്ദ്രങ്ങളും എല്ലാമെല്ലാം എങ്ങോ പോയ് മറഞ്ഞു.
ദുഷ്ടലാക്കോടെ, അല്ലെങ്കിൽ ഒഴിവ്കാലം ആസ്വദിക്കാൻ എത്തുന്നവർ, തീർത്ഥാടകരെ കൊള്ളയടിക്കുന്നവർ ഒന്നും ഇവിടെ ഇനി  വരേണ്ട എന്ന് വിളിച്ചു പറയും വിധം, ഇങ്ങോട്ടുണ്ടായിരുന്ന നല്ല റോഡുകളും വീരഭദ്രപ്പെരുമാൾ തകർത്തു കളഞ്ഞു.

  കേഥാറിലേക്കുള്ള ബേസ് ക്യാമ്പ് രാംപൂർ എന്ന ഒരു കൊച്ചു ഗ്രാമമാണ്. 365 ദിവസവും കഠിനമായ തണുപ്പാണിവിടെ. മിനിമം സൗകര്യങ്ങൾ മാത്രമുള്ള കുറച്ചു  ലോഡ്ജ്കൾ. ഹെലികോപ്ടർ സർവീസുകാരുടെ ഓഫീസുകൾ,  ഭക്ഷണത്തിനായി നാടൻ ധാബകൾ. ചില്ലറ പീടികകൾ. 30 രൂപ കൊടുത്താൽ ഏത് വീട്ടുകാരും ഒരു ബക്കറ്റ് ചൂടുവെള്ളം തരും. 
ഇവിടെ നിന്ന് 13 കി.മീ പോകണം കേദാറിലേക്ക്. 
(5100 വർഷങ്ങൾക്ക് മുൻപ് പഞ്ചപാണ്ഡവർ  പണികഴിപ്പിച്ച ക്ഷേത്രമാണിത്. 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നും) 
കുറച്ചു ദൂരം ജീപ്പുകളിൽ കയറി പോകാം. ബാക്കി നടക്കണം, അല്ലെങ്കിൽ കുതിരപ്പുറത്ത്.
 നടന്നു പോകുന്നത്, പ്രത്യേകിച്ചും അവസാനത്തെ ഒമ്പത് കി.മീറ്റർ, വളരെ വളരെ കഠിനമാണ്. സന്നിധിയിൽ ഒരു ചെറിയ എയർ സ്റ്റ്രിപ്പ് ഉള്ളതുകൊണ്ട് ഹെലിക്കോപ്ടർ യാത്രയാണ് അവലംബം. 
അതും എപ്പോഴും പ്രവചനാധീതമായ കാലാവസ്ഥ ആയതിനാൽ, ആ സൗകര്യങ്ങൾ ഒക്കെ നോക്കി ആണ് ഹെലിക്കോപ്ടർ സൗകര്യങ്ങളും.
അവിടത്തെ താമസ സൗകരൃങ്ങൾ/ക്ഷേത്രം കാര്യാലയങ്ങൾ എന്നിവ മുഴുവൻ സർക്കാർ താൽക്കാലിക നിർമ്മിതിയാക്കി. 

    രാംപൂരിൽ നിന്ന് കേഥാർ റൂട്ടിൽ  5 കി.മി. യാത്ര ചെയ്താൽ  ഗൗരീകുണ്ഡ് എത്തും. പാർവ്വതീ പരമേശ്വരന്മാരുടെ വിവാഹത്തിനായി പാർവ്വതി കുളിച്ച് ഒരുങ്ങി തയ്യാറായത് ഈ തീർത്ഥത്തിലാണ്. ഇവിടെ, തണുത്ത വെള്ളം നിറഞ്ഞ ഒരു കുളം, തൊട്ടടുത്ത് തന്നെ ചൂടു വെള്ളം നിറഞ്ഞ ഒരു കുളം, അതിനപ്പുറത്ത് വെള്ളം തിളച്ച് നുര വന്നുകൊണ്ടിരിക്കുന്ന മറ്റൊരു കുളം എന്നീ പ്രകൃതിയുടെ മഹാ അത്ഭുതങ്ങൾ കാണാം.

 ഗൗരീകുണ്ഡിൽ നിന്ന് 21 കി.മി ഇടത്തോട്ട് തിരിഞ്ഞ് കയറിപ്പോയാൽ, അതിപുരാതനമായ ത്രിയുഗീ നാരായൺ ക്ഷേത്രത്തിലെത്തും. ഇവിടെ വച്ചാണ് ശിവപാർവതിമാരുടെ വിവാഹം നടന്നത്. മഹാവിഷ്ണുവാണ് മുഖ്യപുരോഹിതനായി അവരുടെ വിവാഹം നടത്തിക്കൊടുത്തത്. ആ ഹോമകുണ്ഡം മൂന്ന് യുഗങ്ങളായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. അവിടെ  ചെല്ലുന്നവരെല്ലാവരും ഓരോ വിറക് കഷണം വാങ്ങി ആ ഹോമാഗ്നിയിൽ ഇടുന്നത് അവിടത്തെ ഒരു പ്രധാന വഴിപാടാണ്.

      കൊടും തണുപ്പായതിനാൽ,  ദീപാവലിക്ക് ശേഷം October/November ക്ഷേത്രം അടച്ചാൽ ആറുമാസം കഴിഞ്ഞ് ഹോളി സമയത്താണ് വീണ്ടും തുറക്കുക. മഞ്ഞ് മൂടിക്കിടക്കുന്ന ക്ഷേത്രം ആ സമയത്ത് ഇന്ത്യൻ ആർമി ജവാന്മാരാണ് കാത്ത് രക്ഷിക്കുന്നത്.

<<ഭം ഭം ഭോലേനാഥ്>>
കടപ്പാട്
Fb പോസ്റ്റ്

🛕🛕🛕🛕🛕🛕🛕🛕🛕

Saturday, November 7, 2020

#ബലിക്കല്ലും #ശാസ്ത്രീയതയും

#ബലിക്കല്ലും #ശാസ്ത്രീയതയും

ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് ശാസ്ത്രം. ക്ഷേത്രദര്‍ശ്ശനം നടത്തുന്ന ആളിന്റെ വലതുവശത്ത് ബലിക്കല്ല് വരേണ്ട രീതിയിലാവണം പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ പൂര്‍ണ്ണപ്രദക്ഷിണം പാടില്ലാത്ത ശിവദര്‍ശ്ശനസമയത്ത് അര്‍ദ്ധപ്രദക്ഷിണം നടത്തി തിരിഞ്ഞുവരുമ്പോള്‍ മാത്രം ബലിക്കല്ലുകള്‍ ഇടതുഭാഗത്തായാവും വരുന്നത്. പ്രദക്ഷിണ സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ബലിക്കല്ലില്‍ തൊടാനോ ചവിട്ടാനോ പാടില്ല എന്നത്.

ദേവന്റെ സംരക്ഷകരാണ് ബലിക്കല്ലുകള്‍. അകത്തെ ബലിക്കല്ല് അഷ്ടദിക്ക്പാലകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ടുദിക്കുകളുടെ പാലകരാണ് അഷ്ടദിക്ക്പാലകര്‍. കിഴക്ക്ദിക്കിനെ ഇന്ദ്രനും, തെക്ക് -കിഴക്കിനെ അഗ്നിയും, തെക്കിനെ യമനും, തെക്ക് പടിഞ്ഞാറു ദിക്കിനെ നൈര്‍തിയും, പടിഞ്ഞാറിനെ വരുണനും, വടക്കുപടിഞ്ഞാറിനെ വായുവും, വടക്കിനെ സോമനും, വടക്ക്കിഴക്കിനെ ഇഷാനും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രശാസ്ത്രത്തില്‍ ബലിക്കല്ലുകള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉളളത്. 

ക്ഷേത്രത്തിന്റെ അകത്തായി ശ്രീകോവിലിനു ചുറ്റുമായി പ്രത്യേകരീതിയില്‍ വിന്യസിച്ചിട്ടുളള കല്ലുകളാണ് ബലിക്കല്ലുകള്‍. അമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയുടെ വലതു ഭാഗത്തായും ബലിക്കല്ലുകള്‍ കാണാനാവും. ബലിക്കല്ലുകള്‍ പലതരത്തിലുണ്ട്. ലോഹങ്ങള്‍കൊണ്ടു പൊതിഞ്ഞവയും കല്ലില്‍തീര്‍ത്തവയും വിവിധ ആകൃതിയിലും കാണാനാകും. ക്ഷേത്രശാസ്ത്രത്തില്‍ ഈ കല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്.

ക്ഷേത്രഉത്സവസമയത്ത് ബലിക്കല്ലുകളില്‍ പ്രത്യകപൂജകള്‍ നടത്താറുണ്ട്. മാത്രമല്ല ഉത്സവ സമയത്ത് ദേവിയെയോ ദേവനെയോ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നളളിക്കുന്ന ചടങ്ങുകളിലും പുറത്തെ ബലികല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. ദേശദേവതയുടെ സൂക്ഷിപ്പുകാരായ ബലികല്ലുകളില്‍ ഉത്സവ സമയത്ത് പ്രത്യകപൂജകള്‍ അനുഷ്ഠിച്ചുവരുന്നു.

ദേവചൈതന്യത്തിന്റെ ഊര്‍ജ്ജപ്രവാഹവാഹകരാണ് ബലിക്കല്ലുകള്‍. ഈ കല്ലുകളിലൂടെ സദാസമയവും ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഊര്‍ജ്ജം മുറിയാന്‍പാടില്ല എന്നതാണ് വിധി. ഒരാള്‍ ബലിക്കല്ലിനെ സ്പര്‍ശിക്കുകയോ ചവിട്ടുകയോ ചെയ്യുമ്പോള്‍ ഒരുബലിക്കല്ലില്‍ നിന്നും മറ്റൊരുബലിക്കല്ലിലേക്കുളള ഊര്‍ജ്ജപ്രവാഹം മുറിയുന്നു. ആരാധനാവസ്തുക്കളെ ചവിട്ടുമ്പോള്‍ തൊട്ട് വന്ദിക്കുന്ന ഒരാചാരം ബഹുമാനസൂചകമായി നിലനില്‍ക്കുമ്പോഴും ബലിക്കല്ലുകളെ തൊട്ടുവന്ദിക്കാന്‍പാടില്ല എന്നതാണ് ശാസ്ത്രം.

ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മുറിയുന്നില്ല. കാരണം പ്രദക്ഷിണ വഴിയിലൂടെ ദേവചൈതന്യം സദാപുറത്തേക്കാണ് പ്രവഹിക്കുന്നത്. അറിയാതെ ചെയ്യുന്ന അപരാധത്തിന് പരിഹാരമായി ചെയ്യാവുന്ന ക്ഷമാപണം തന്നെയാണ് ബലിക്കല്ലില്‍ ചവിട്ടുമ്പോഴും ചെയ്യേണ്ടത്. അറിയാതെചെയ്യുന്ന തെറ്റായകര്‍മ്മത്തിനുളള ക്ഷമാപണ മന്ത്രം ഇതാണ്. ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലണം.

"കരം ചരണകൃതം 
വാക്കായജം 
കര്‍മ്മജം വാ
ശ്രവണനയനജം വാ,
 മാനസം വാപരാധം
വിഹിത മഹിതം വാ 
സര്‍വ്വമേല്‍ തല്‍ക്ഷമസ്യ
ശിവശിവ കരുണാബ്‌ധോ ശ്രീമഹാദേവശംഭോ  

കടപ്പാട്:
Fb post

Friday, November 6, 2020

ജ്വാലാമുഖി

യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന കാഴ്ച....
ജ്വാലാമുഖി.........
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.... അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്..
മഹാ വിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ " ധോളിധര്‍" എന്ന പർവ്വത പ്രദേശത്താണ്.. നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം...
ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്.. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് ...........
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർ ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ...
.ഹിമാചൽപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്🙏 🙏

കടപ്പാട്

Thursday, November 5, 2020

വ്യത്യസ്ത താണ്ഡവം

വ്യത്യസ്ത താണ്ഡവം 

   ശിവഭക്തനായ രാജശേഖരപാണ്ഡ്യന്‍ മധുരാപുരിയുടെ അധിപനായി വാണിടുന്ന കാലം. സകലകലകളിലും സമസ്തവിദ്യകളിലും നിപുണനായ അദ്ദേഹം  സാധാസമയവും ശിവപൂജയില്‍ മുഴുങ്ങി സ്വജീവിതം ജനസേവനത്തിലൂടെ കഴിഞ്ഞു പോയിരുന്നു. സകലകലാനിപുണനാണെങ്കിലും മഹേശന്‍െറ നൃത്തം അഭ്യസിക്കാമോ എന്ന് ശങ്കയുള്ളതുകൊണ്ട് മാത്രം നൃത്തം അഭ്യസിച്ചില്ല. പാണ്ഡ്യഭൂപതി സകലകലകളിലും ശ്രേഷ്ഠനാണെന്ന് ലോകത്തിലെല്ലായിടത്തും പ്രസിദ്ധമായിരുന്നു.

ആ കാലത്ത് ചോളരാജ്യം ഭരിച്ചിരുന്നു മറ്റൊരു ശിവഭക്തനായിരുന്നു കലികാലന്‍. പാണ്ഡരാജന്‍െറ പ്രസിദ്ധി അറിഞ്ഞ് തനിക്കും അദ്ദേഹത്തെപോലെ സകലകലാവല്ലഭന്‍ ആകമെന്ന് ഇച്ഛിച്ച് എല്ലാം വിദ്യകളും അഭ്യസിച്ചു. രാജശേഖരപാണ്ഡ്യനില്‍ നിന്നും വിഭിന്നനായി അദ്ദേഹം താണ്ഡവനൃത്തം അഭ്യസിച്ചിരുന്നു. എന്നാല്‍ പാണ്ഡ്യരാജന് താണ്ഡവനൃത്തം അറിയില്ലായെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ചോളരാജന് നൃത്തം അറിയാമെന്ന വിവരം ഒരു വിദ്വാനന്‍െറ സംഭാക്ഷണത്തില്‍ നിന്നും രാജശേഖരന്‍ അറിഞ്ഞു. പാണ്ഡ്യന് ഈ വിവരം കേട്ട് അതിയായ ലജ്ജയുണ്ടായി. 

നൃത്തത്തെ എങ്ങനെയെങ്കിലും അഭ്യസിക്കണമെന്ന് പാണ്ഡ്യന്‍ തീരുമാനിച്ചു. ശങ്കരഭക്തനായ രാജന്‍ ഇടതു കാല്‍പൊക്കി നൃത്തം പഠിക്കുമ്പോള്‍ ഇപ്രകാരമുള്ള ശങ്കയുണ്ടായി ' ശങ്കരന്‍ ചെയ്യുന്ന നൃത്തം എനിക്ക് പഠിക്കാമോ, എങ്കിലും ചോളരാജനോടുള്ള മാത്സര്യംകൊണ്ട് ഞാന്‍ പഠിക്കുന്നു. തന്‍െറ ഈ പ്രവൃത്തിയില്‍ മഹാദേവന് അപ്രീതിയുണ്ടാകുമോ , അദ്ദേഹം സ്വദാസന്‍മാരുടെ അപരാധങ്ങള്‍ പൊറുത്ത് കാത്തു രക്ഷിക്കുന്നവനല്ലേ. ഞാന്‍ കുറച്ച് സമയം മാത്രം ഒരു കാല്‍ പൊക്കി നില്‍ക്കുന്നത് കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു. ആ നിലയ്ക്ക് എപ്പോഴും ഒരു കാല്‍ തന്നെ ഉയര്‍ത്തി നൃത്തം ചെയ്യുന്ന ശങ്കരന് എത്രത്തോളം ദുഃഖമുണ്ടായിരിക്കണം. അഥവാ സര്‍വ്വം സഹിക്കുന്ന ശങ്കരരന് ഇതുകൊണ്ട് അല്പംപോലും ദുഃഖം ഇല്ലാതെന്നും വരാം '. ഇങ്ങനെ ചിന്തിച്ച് പാണ്ഡ്യന്‍ നൃത്ത അഭ്യസനം തുടര്‍ന്നു. ഒരു ശിവരാത്രി നാളില്‍ പതഞ്ജലിയോടൊത്ത് പാണ്ഡ്യരാജന്‍ നടരാജമൂര്‍ത്തിയെ വണങ്ങി. എത്ര പ്രണമിച്ചിട്ടും ,സ്തുതിച്ചിട്ടും രാജന്‍െറ മനസ്സ് അസ്വസ്ഥമായി നിന്നു. തന്നില്‍ പിറവി കൊണ്ട ആ ക്ലേശത്തെപ്പറ്റി അദ്ദേഹം ഓര്‍ത്തു. അങ്ങനെ രാജന്‍ നടരാജസമക്ഷം ശപഥം ചെയ്തു '' മഹേശന്‍ വളരെ കാലമായി ഒരുകാല്‍പൊക്കി നൃത്തം ചെയ്യുന്നു. ഒരുകാല്‍ പൊക്കി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ വളരെ വലുതായ ദുഃഖം അനുഭവിക്കയുണ്ടായി. അതിനാല്‍ അങ്ങ് ഇപ്പോള്‍ പൊക്കിയ കാല്‍ നിലത്തൂന്നി മറുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യണം.അവിടുന്ന് ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്‍െറ ശിരസ്സ്  വാള്‍കൊണ്ട് വെട്ടും.' ഇങ്ങനെ പറഞ്ഞ് അദ്ദേഹം സ്വശിരസ്സ് വെട്ടാന്‍ തയാറായി നിന്നു. 

തന്‍െറ ഭക്തന്‍െറ നിഷ്കളങ്ക സ്നേഹം മനസ്സിലാക്കി ശിവന്‍ അത്യധികം സന്തുഷ്ടനായി.അദ്ദേഹം നിലത്തുന്നിയ വലതുകാല്‍ പൊക്കി ,മറ്റേക്കാല്‍ ഊന്നി വ്യത്യസ്ത നൃത്തം ചെയ്യുവാന്‍ ആരംഭിച്ചു. സകലചരാചരങ്ങളും ശിവനെ പാടിസ്തുതിച്ചു ,ദേവന്മാര്‍ കരുണാമയന്‍െറ നൃത്തം കണ്ട് ആകാംഷഭരിതരായി , ത്രിലോകങ്ങങ്ങളിലും അദ്ദേഹത്തിന്‍െറ നടനത്തിന്‍െറ പ്രഭാവം പതിച്ചു. ഇതുകണ്ട രാജശേഖന്‍ ശിവനോടായി തന്‍െറ അഭ്യര്‍ത്ഥ ആരാഞ്ഞു. 'അവിടുന്ന് നിരവധി ക്ഷേത്രങ്ങളില്‍ ഇടതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്ത് വസിക്കുന്നുണ്ട്.ഈ തരത്തിലുള്ള നൃത്തം അവിടുന്ന് ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. അതിനാല്‍ പരമേശന്‍ ഈ നൃത്തം നിത്യവും ചെയ്ത് ഇവിടെ വസിക്കേണമേ.ഇത് ദര്‍ശിക്കുന്നവര്‍ക്ക് ഭക്തിയും മുക്തിയും ലഭിക്കും'. അപ്രകാരം ശിവന്‍ ഭക്തന്‍െറ ആഗ്രഹം സഫലീകരിച്ചു കൊടുത്തു. അന്നുമുതല്‍ക്ക്  വ്യത്യസ്തതാണ്ഡവകര്‍ത്താവായി ശിവനെ അറിയപ്പെടുന്നു. 

ഇതെല്ലാം സാക്ഷാല്‍ ശ്രീസ്കന്ദ കുമാരന്‍ അഗസ്ത്യര്‍ക്ക് പറഞ്ഞുകൊടുത്തതാണ്.
'സ്കന്ദന്‍െറ വാക്കുകള്‍ യാതൊരു കാരണവശാലും വ്യര്‍ത്ഥമായി തീരുകയില്ല ' എന്ന് പറഞ്ഞ് അഗസ്ത്യന്‍ തന്‍െറ വാക്കുകള്‍ ഹാലാസ്യമാഹാത്മത്തില്‍ അവസാനിപ്പിക്കുന്നു. ഇന്നും മധുരമീനാക്ഷ  ക്ഷേത്രത്തിലുള്ളത്  വ്യത്യസ്തതാണ്ഡവം ആടുന്ന നടരാജനാണ്.

എല്ലാം ശിവമയം
ഓം നമഃ ശിവയ 

നന്ദി
Adhena Jayakumar
SECRET OF SHIVA
https://m.facebook.com/groups/450322055320342/permalink/1283931808626025/

Tuesday, November 3, 2020

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം

♻💠🅾💠🅾💠🅾💠🅾💠♻

🔹🔘പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി🔘🔸

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.

വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ.. നോക്കി നിന്നു പോവുന്ന കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ 
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.

ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...

കടപ്പാട്  

✴♈⭕♈⭕♈⭕♈⭕♈✴

Sunday, November 1, 2020

ശിവന്റെ വില്ലായ അജഗവം എന്ന പിനാകം

🔱🔥🏹🏹🏹🏹🏹🏹🏹🔥🔱

*#ശിവന്റെ_വില്ലായ_അജഗവം_എന്ന_പിനാകം...*

*മഹാദേവന്റെ വില്ലായ പിനാകം അതിന്റെ മറ്റൊരു പേരാണ് അജഗവം.* *വിഷ്ണുപുരാണം ശിവപുരാണം തുടങ്ങിയ പുരാണസംസ്കൃത ഗ്രന്ഥങ്ങളിൽ അജഗവത്തെക്കുറിച്ച് പ്രത്യേകം* *പറഞ്ഞിരിക്കുന്നു. ത്രിപുര ദഹനം ഭഗവാൻ സാധ്യമാകിയത് അജഗവം എന്ന വില്ലിൽ നിന്ന് തൊടുത്ത* *പാശുപതാസ്ത്രത്തിലൂടെയാണ്.*
*പശുപതിയായ മഹാദേവൻ തൊടുത്ത അസ്ത്രം* *പാശുപതാസ്ത്രം. സാധാരണമായി ത്രിശൂലം അഗ്നി ഡമരു ത്രിക്കണ്ണ് ഇവ മൂന്നുമാത്രം ആണ് സംഹാര സൂചകമായി ഭഗവാനെ വർണ്ണിച്ചിട്ടുള്ള ചിത്രങ്ങൾ  ശ്ലോകങ്ങൾ എന്നിവയിൽ കൂടെ കാണുവാൻ* *സാധിക്കുന്നത്. ലോകാദിനാഥന്റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.*

*താരകാസുരന്റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. വരലബ്ദിയിൽ ഉന്മാതരായ അവർ സകലോകങ്ങളും അടക്കിവാണു.* *ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സർവ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്. അനേകവിധമായ ആശ്ചര്യങ്ങൾ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളെയായിരുന്നു ആ രഥത്തിൽ പൂട്ടിയിരുന്നത്‌.* *സാരഥിയായി ബ്രഹ്മാവ് തന്നെ ഇരുന്നു. വായുവേഗത്തിൽ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടർന്ന് ‌രുദ്രദേവൻ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്ഠന്മാരെ നിങ്ങളും മറ്റുള്ള  ജീവികളും ഒറ്റയ്ക്കൊറ്റയ്ക്ക് പശുത്വം* *കല്പ്പിവച്ചുകൊണ്ട് ആ പശുക്കളിലെ ആധിപത്യം എനിക്കുതരിക. എങ്കിൽ മാത്രമേ എനിക്ക് അസുരന്മാരെ സംഹരിയ്ക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അവരുടെ വധം അസംഭാവ്യമാണ്. പശുത്വഭാവത്തെ ഉൾക്കൊള്ളാൻ പറഞ്ഞപ്പോൾ  ദേവന്മാർ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവൻ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്ക്കലും അധ:പതിപ്പിക്കുകയില്ല. പശുഭാവത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞുതരാം.*

*നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു കൊണ്ട് പന്ത്രണ്ടു വർഷമോ ആറുവർഷമോ മൂന്നുവർഷമോ എന്നെ സേവിച്ചാൽ, അല്ലെങ്കിൽ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാൽ അവൻ പശുത്വത്തിൽ നിന്നും മുക്തനാകും.* *അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാർ ഭഗവാൻ ശിവന്റെ പശുക്കളായി മാറി.*
*പശുത്വരൂപമായ പാശത്തിൽ നിന്നു മോചനം കൊടുക്കുന്ന രുദ്രൻ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാൻ സജ്ജമായി മഹാദേവൻ നിന്നു. ഇന്ദ്രാദികളും* *മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്ക്കുവാൻ മഹാദേവൻ  തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീർഷ സ്ഥാനത്തിരുന്ന മഹാദേവൻ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാൽ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്തിരുന്നുകൊണ്ടു ഗണേശൻ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് ലക്ഷ്യങ്ങളിൽ അമ്പു തറച്ചില്ല. ആ അവസരത്തിൽ ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്ക്കുക സാധ്യമല്ല. മഹാദേവൻ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്തു. ഗജാനനപൂജ കഴിഞ്ഞപ്പോൾ  ആകാശത്ത് ത്രിപുരന്മാരുടെ  പട്ടണം തെളിഞ്ഞു കണ്ടു. തുടർന്ന് മഹാദേവൻ  പാശുപതാസ്ത്രം എയ്തുവിട്ടു. ആ പാശുപതാസ്ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്മമാക്കി. പാശുപതാസ്ത്രത്തിന്റെ അഗ്നിയിൽ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷൻ  ഭഗവാൻ ശങ്കരനെ സ്മരിച്ചു. എന്നിട്ട് വിലപിച്ചുകൊണ്ട്‌ പറഞ്ഞു - അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങൾ  ആഗ്രഹിച്ചതാണ്. മഹാദേവന്റെ ആജ്ഞയനുസരിച്ച് അഗ്നി താരകപുത്രന്മാരോടൊപ്പ*സകല*
*ദൈത്യന്മാരെയും* *കല്പ്പാ്ന്തത്തിലെ ഭൂമിയെ എന്ന പോലെ* *ഭസ്മമാക്കി.* *മയൻ മാത്രം ഇവിടെ* *അഗ്നിയ്ക്കിരയായില്ല.* *നിന്ദിത കർമ്മതിൽ എർപ്പെട്ട മയൻ രക്ഷപ്പെടുക തന്നെ ചെയ്തു. നിന്ദനീയങ്ങളായ കർമ്മങ്ങളിൽ ഏർപെടാതിരിക്കുവാൻ ശ്രദ്ധിയ്ക്കേണ്ടതു തന്നെ. ശിവാരാധനയിൽ മുഴുകിയിരുന്നവർ അടുത്ത ജന്മത്തിൽ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യപ്രഭയ്ക്കു തുല്യമായിരുന്നു. സമസ്ത ദേവന്മാരും രക്ഷയ്ക്കായി പാർവ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെത ആ രൗദ്രഭാവത്തിൽ ഭയഗ്രസ്തനായിപ്പോയി. ബ്രഹ്മാവും വിഷ്ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാൻ അവരുടെ അഭീഷ്ടം മാനിച്ച് രൗദ്രഭാവത്തെ അന്തർമുഖമാക്കി. ശാന്തനായി.. അങ്ങനെ ത്രിപുരന്തകനായ ശിവൻ പശുപതി എന്നും അറിയപ്പെട്ടു.. (ത്രിപുരന്മാരെ വധിച്ചതിനാൽ പുരാരി എന്ന പേരിലും ശിവൻ അറിയപ്പെടുന്നുണ്ട്).*

*അജഗവം മഹാമേരു പർവ്വതത്തെ* *ധ്വജസ്തംഭമാക്കി മാറ്റി. ഹൈന്ദവ വിശ്വാസ* *പ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്.* *ധ്വജസ്തംഭത്തിനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കി മാറ്റി, അമ്പിന്റെവ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും.* *ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ*
*സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി.* *പ്രപഞ്ചശക്തികളെല്ലാം *പരമശിവന്റെ* *സഹായത്തിനെത്തി. ഭൂമി തേർത്തട്ടും* *സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനു നേരേ* *സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായ്എത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാൺ  കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. വാസുകി എന്ന സർപ്പത്തെ വില്ലിനു ഞാണായി കെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്. ത്രേതായുഗത്തിൽ വൈഷ്ണവാവതാരമായ രാമൻ ഇതേ ശിവധനുസ്സ് എടുത്തുയർത്തി ഭേദിച്ചാണ് സീതാദേവിയെ വരണമാല്യം ചാർത്താനുള്ള മത്സരം ജയിച്ചതും.*
4etc...
 (വായിച്ചശേഷം മറ്റുള്ളവരുടെഅറിവിലേക്ക് ദയവായി ഷെയർ ചെയ്യുക..🙏)
🔥🔱🏹🏹🏹🏹🏹🏹🏹🔱🔥
*#ദൈവികമായകൂടുതൽ_കഥകൾ_പുരാണങ്ങൾ_മന്ത്രങ്ങൾ_സ്റ്റാറ്റസ്_വീഡിയോകൾ ക്ഷേത്ര ക്രിയകൾമറ്റും..കൂടുതൽ.. അറിയുവാൻ-ഈഗ്രൂപ്പിൽജോയിൻ ചെയ്യൂ*👇
https://www.facebook.com/groups/2706369129639429/?ref=share

Fb:group--------#ശ്രീകൈലാസം🗻

Wednesday, October 28, 2020

ഭോജേശ്വര ക്ഷേത്രം

*ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത ശിവ ക്ഷേത്രം*


🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ആയിരം വർഷം കഴിഞ്ഞിട്ടും പണി തീരാ‌ത്ത ശിവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.
പ്രശസ്തമായ നിരവ‌ധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ആയിരം വർഷങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച് പണിപൂർത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശിൽ. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ "ഭോജേശ്വര ക്ഷേത്ര" മാണ് ഇത്തരത്തിൽ  പ്രശസ്തമായ ക്ഷേത്രം.
ഭോപ്പാലിൽ നിന്ന് 28 കിലോമീറ്റർ  അകലെയുള്ള ഭോജ്‌പ്പൂരിൽ ഭോജ രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ഭോജ് രാജാവിൽ നിന്നാണ് ഈ സ്ഥലത്തിന് ' ഭോജ്‌പൂർ 'എന്ന പേര് ലഭിച്ചത്.
ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂർവത അതിന്റെ അപൂർണത തന്നെയാണ്. അപൂർണ്ണമായ അവസ്ഥയിലാണെങ്കിൽ  പോലും വളരെ മനോഹരമായ ഒരു നിർമ്മിതിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്.
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.
ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താൽ ഇവിടം 'കിഴക്കിന്‍റെ സോമനാഥ് ' എന്ന് അറിയപ്പെടുന്നു.
11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം.
ഇത് പണി പൂര്‍ത്തിയായിരുന്നെങ്കിൽ  പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ. ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാൽ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്രത്തിലെ ബാൽക്കണി വൻ  തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കൽപണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. കരിങ്ക‌ല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്ര നിർമ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാം.
ഭോജപാലരാജാവിന്റെ കാലം സംസ്കാരത്തിന്റെ സമൃദ്ധകാലം കൂടിയായിരുന്നു. രാജാവ് തന്നെ ഇരുപത്തിമൂന്നോളം കൃതികളുടെ രചയിതാവാണ്. എഴുത്തുകാരനായ രാജാവിന്റെ സർഗാത്മകമായ മനസിന്റെ സ്പർശം അദ്ദേഹത്തിന്റെ നിർമിതികളിൽ ഉണ്ടാവുക സ്വാഭാവികമാണ്.
ഒറ്റ രാത്രികൊണ്ട് ക്ഷേത്രം നിർമിക്കണമെന്ന് രാജാവ് ശിൽപ്പികളോട് ആവശ്യപ്പെട്ടത്രേ.
എല്ലാ സന്നാഹങ്ങളും ഒരുക്കി സന്ധ്യക്ക് പണി ആരംഭിച്ചു. നക്ഷത്രങ്ങളും നിലാവും ശില്പികളെ അനുഗ്രഹിച്ചു. ശിവശക്തിയുടെ അതുല്യമായ ഊർജത്തോടെ ക്ഷേത്രം സ്വാഭാവികമായ ശിലാടിത്തറയിൽ  ഉയർന്നു.
വേഗതയുടെ ഏതോ നഷ്ടമുഹൂർത്തത്തിൽ, പടർന്നിറങ്ങിയ ആലസ്യത്താലോ അപൂർണതയുടെ സൗന്ദര്യത്തിന്റെ പൊരുളാഗ്രഹിച്ചതിനാലോ പുലരിവെളിച്ചം വീഴുമ്പോഴും ഗോപുരം പൂര്‍ത്തീകരിക്കാൻ കഴിഞ്ഞില്ല .
ഈ ക്ഷേത്രത്തിന്റെ നിർമിതി അതിശയിപ്പിക്കുന്നതാണ്.
അതേ പോലെയാണ് 40 അടി ഉയരമുളള നാലു കൂറ്റൻ  ശിലാസ്തംഭങ്ങൾ.
ശിവ-ശക്തി, ലക്ഷ്മി-നാരായണ, ബ്രഹ്മ-സാവിത്രി, സീത-രാമ എന്നീ യുഗ്മങ്ങൾക്കോരോരോ ശിലാസ്തംഭങ്ങൾ.
ഇവയുടെ ഉയരവും വണ്ണവും അറിയുമ്പോഴാണ് ഇതിങ്ങനെ നേരെ ഉയർത്തി നിറുത്താനായി ചെലവഴിച്ച അധ്വാനത്തെക്കുറിച്ച് അതിശയിക്കുക.
നൂറുകണക്കിന് ദൃഢഗാത്രരായ ഭടന്മാരോ യുവാക്കളോ സർവവിധ ഊർജവും കേന്ദ്രീകരിച്ച് ബാഹുബലിയിലെ രാജപ്രതിമ പൊന്തിക്കുന്നതുപോലെ ശിലാസ്തംഭങ്ങൾ  ഉയര്‍ത്തുന്നതിനിടയിൽ അല്പം ചരിഞ്ഞുപോയാൽ, അത്  തലയിൽ  വീണു് അസംഖ്യം പേരെയും ശില്പികളെയും ചതച്ചരച്ച് ബര്‍ത്വാ നദിയിലേക്കത് ഉരുണ്ടുപോകും.
നിർമിതിയുടെ രംഗങ്ങളെ ഭാവനയിൽ  കാണുമ്പോൾ മാത്രമേ ഈ ക്ഷേത്രനിർമാണമഹാത്മ്യത്തിന്റെ ഔന്നിത്യം മനസിലാകൂ. 70 ടൺ ഭാരമുളള ശിലാഫലകങ്ങൾ  ഉയർത്തി ഗർഭഗൃഹത്തിന്റെ മേൽവിതാനത്തിൽ സ്ഥാപിച്ച സാങ്കേതികവിദ്യയുടെ രഹസ്യം ഇന്നും അജ്ഞാതമാണ്.
ഒരു പക്ഷേ ഗോപുരനിർമിതിക്ക് (വിമാനം) വേണ്ടി ഉയർത്തേണ്ട ശിലാഭാരത്തെയും അധ്വാനത്തെയും കണക്കിലെടുത്ത് അതിസാഹസികമായ നിർമിതി ആശ്ചര്യചിഹ്നമിട്ട് അപൂർണമാക്കിയതാകും.
തലമുറകൾ കഴിഞ്ഞപ്പോൾ അമാനുഷിക ശക്തികൾക്ക് മാത്രമേ ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന അടിയുറച്ചു പോയ വിശ്വാസമായിരിക്കാം ഇന്നും ഇത് അപൂർണതയോടെ നിലനിർത്തിയിരിക്കാനുള്ള മറ്റൊരു  കാരണം

കടപ്പാട്...

Monday, October 26, 2020

തിങ്കളാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം*
❉💧♦💧🔱🔱💧♦💧❉
ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം
🙏⚜️🙏

ॐജന്മം എന്തിനു വേണ്ടി*

*ॐജന്മം എന്തിനു വേണ്ടി*
⚜️⚜️🔱⚜️⚜️
മനുഷ്യന്‍ എന്തിനു വേണ്ടി ജനിക്കുന്നു ?ജനന ലക്‌ഷ്യം എന്താണ് ?ജനിക്കുന്നതിന്‍റെ ലക്‌ഷ്യം ജന്മങ്ങള്‍ ഇല്ലാതെയാക്കാന്‍ ആണ് ,ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ വേണ്ടി ജനിക്കുന്നു .ആറു പടികള്‍ കടന്നാണ് ശിവനെ കാണാന്‍ ആകുന്നത് .

*1.ഗര്‍ഭം -ഗര്‍ഭ*

അവസ്ഥയില്‍ ശിശു ജനന മരണങ്ങള്‍ ഇല്ലാതെയാക്കാന്‍ പ്രാര്‍ത്ഥിക്കുന്നു .അത് കേട്ട് ഗര്‍ഭത്തില്‍ തന്നെ ചിലര്‍ മരിച്ചു പോകുന്നു .അത് കേള്‍കാതെ പോയാല്‍ ജനിക്കുന്നു .ആ ദുഖത്തില്‍ കരയുന്നു

*2.ബാല്യം*

ഇത് നിസ്സഹായ അവസ്ഥ .രണ്ടാം പടി ഇതില്‍ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കുന്നു

*3.കൌമാരം*

ഇവിടെ ധര്‍മ്മം മാതാ പിതാക്കളെ അനുസരിക്കുക .ദൈവം ഈ അവസ്ഥയില്‍ മാതാ പിതാക്കള്‍ തന്നെ

*4.യൌവനം*

ഇതില്‍ ബ്രഹ്മചര്യം ജ്ഞാന സമ്പാദനം ഗൃഹസ്തന്‍റെ ധര്‍മം ഇവയെല്ലാം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു

*5 വാര്‍ദ്ധക്യം*

ഈ പടിയില്‍ വാനപ്രസ്ഥാനവും മോക്ഷ സന്യാസ യോഗവും അടങ്ങുന്നു .ഇവടെ ജ്ഞാന ഭക്തി യോഗങ്ങള്‍ മാത്രം ആണ് ഉള്ളത്

*6.മരണം*

ഇത് ആറാമത്തെ പടിയാണ് ഈ പടിയില്‍ അവസാന നിമിഷത്തില്‍ ഇത് വരെ ഉള്ള ജീവിതം ധര്‍മാനുസൃതം എങ്കില്‍ ഭഗവാനെ ഓര്‍മവരുന്നു .അവസാന നിമിഷത്തില്‍ ശിവനെ പറ്റി ചിന്തിക്കുന്നു .അപ്പോള്‍ ശിവപദം പൂകുന്നു

ഇങ്ങനെ 6 പടികള്‍ കടന്നാല്‍ ശിവനെ കാണുന്നു .അതാണ്‌ സാക്ഷാത് കാരം

പടിയാറും കഴിഞ്ഞവിടെ ചെല്ലുമ്പോള്‍ ശിവനെ കാണുന്നു
🙏🔱🙏
ഹരഹരശംഭോ ശിവശിവശംഭോ
നമഃശിവായ


Wednesday, October 21, 2020

പ്രദോഷസ്തോത്രം

🕉🕉🕉🕉🕉🕉🕉
ജയദേവ ജഗൻ നാഥാ
ജയശങ്കര സർവ്വദാ

ജയ സർവ്വ സുരാദ്ധ്യക്ഷ
ജയ സർവ്വ സുരാർച്ചിത

ജയ സർവ്വ ഗുണാതീത
ജയ സർവ്വ വരപ്രദ

ജയ നിത്യ നിരാ ധാരാ
ജയവിശ്വംഭരാവ്യയ

ജയ വിശ്വൈക വൻ ദ് യേശാ
ജയ നാഗേന്ദ്ര ഭൂഷണ

ജയ ഗൗരീപതേ ശംഭോ
ജയചന്ദ്രാർത്ഥ ശേഖരാ

ജയ കോട്യർക്ക സങ്കാശ
ജയാനന്ദ ഗുണാശ്രയ

ജയ ഭദ്ര വിരൂപാ ക്ഷ
ജയാചിന്ത്യ നിരൻ ജന

ജയനാഥ കൃപാ സിന്ധോ
ജയ ഭക്താർത്തി ഭഞ്ജന

ജയ ദുഷ്ക്കര സംസാര
സാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവാ
സംസാരാർത്ത സൃ
ഖിദ്യത:

സർവ്വപാപക്ഷയം കൃത്വാ
രക്ഷമാം പരമേശ്വരാ

മഹാ ദാരിദ്ര്യ മഗ്നസ്യ
മഹാപാപ ഹതസ്യച

മഹാശോക നിവൃത്തസ്യ
മഹാരോഗാതുരസ്യച

ഋണ ഭാര പരീ തസ്യ
ദഹ്യ മാനസ്യ കർമ്മ ഭി:

ഗ്രഹൈ: പ്രപീഡ്യമാനസ്യ
പ്രസീദ മമ ശങ്കരാ

ദരിദ്ര: പ്രാർത്ഥയേദേവം
പ്രദോഷേ ഗിരിജാ പതിം

അർത്ഥാദ്യോ വാത രാജാവാ
പ്രാർത്ഥ യേദേവ മീശ്വരം

ദീർഘമായുസദാരോഗ്യം
കോശവൃദ്ധിർ ബലോന്നതി

മമാസ്തു നിത്യ മാനന്ദ:
പ്രസാദാത്തവ ശങ്കരാ

ശത്രവ: സംക്ഷയം യാoതു
പ്രസീദം തു മമ പ്രജാ

നശ്യം തു ദസ്യവോ
രാഷ്ട്രേ ജനാ:
സംതു നിരാ പദ:

ദുർഭിക്ഷ മരി സന്താപ:
സമം യാംതു മഹീതലേ

സർവ്വ സസ്യ സമൃദ്ധിശ്ച
ഭൂയാത് സുഖമയാ ദിശ:

ഏവം അരാധയേദ്ദേവം
പൂജന്തേ ഗിരിജാ പതിം

ബ്രാഹ്മണാൻ ഭോജയേത്
പശ്ചാത്ദ്ദ ക്ഷിണാഭിശ്ച
പുജയേത്

സർവ്വ പാപക്ഷയക രീ
സർവ്വ രോഗ നിവാരണീ

ശിവപൂജാ മയാ ഖ്യാത
സർവ്വാഭീഷ്ട ഫലപ്രദാ

ഇതി പ്രദോഷസ്തോത്രം
സമ്പൂർണ്ണം
🙏🙏🙏🙏🙏🙏🙏

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം 

ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി പരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം.

ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്‍റെ പ്രതിമയും കാണാം.

കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്‌. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക്‌ സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്‍റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്‍റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.

ഗുരു



ഭഗവാൻ ശിവ ശങ്കരൻ 
സ്വന്തം മകനെ 
ഗുരുവായി സ്വീകരിച്ച കഥ. 

ഒരിക്കൽ ബ്രഹ്മാവ് കൈലാസം സന്ദർശിച്ച സമയത്തു മുരുകനു ആവശ്യമായ ബഹുമാനം നൽകിയില്ല. മുരുകൻ കോപിഷ്ഠനായി. മുരുകൻ ചോദിച്ചു, "താങ്കൾ എങ്ങനെയാണ് ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് ?" വേദങ്ങളുടെ സഹായത്താലാണ് താന് സൃഷ്ടികര്മ്മം നിര്വ്വഹിക്കുന്നതെന്നു ബ്രഹ്മാവ് മറുപടി പറഞ്ഞു. അപ്പോൾ മുരുകൻ അദ്ദേഹത്തോട് വേദ മന്ത്രങ്ങൾ ഉരുവിടുവാൻ ആവശ്യപ്പെട്ടു.എന്നാൽ ബ്രഹ്മാവിന് അറിയില്ലാരുന്നു. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില് തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുകൻ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നിട്ടു മുരുകൻ സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു.
ഇതില് ഭയചകിതരായ ദേവന്മാര് വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്ത്തിച്ചെങ്കിലും അദ്ദേഹം, മഹാദേവന് മാത്രമേ ഇതിനു പരിഹാരം കാണുവാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു.
പിന്നീട് വൈകാതെ മഹാദേവൻ അവിടെ എത്തിച്ചേർന്നു. അദ്ദേഹം മുരുകനോട് ബ്രഹ്മാവിനെ വിട്ടയക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഓം കാരത്തിന്റെ അർഥം പോലും അറിയാത്ത ഒരാളെ താൻ വിട്ടയക്കില്ല എന്നു മുരുകൻ പറഞ്ഞു. അപ്പോൾ മഹാദേവൻ മുരുകനോട് ഓം കാര മന്ത്രത്തിന്റെ അർഥം വിശദീകരിക്കുവാൻ അരുളി ചെയ്തു. മുരുകന് പറഞ്ഞതു മുഴുവന് ഒരു വിദ്യാർഥിയെപ്പോലെ മഹാദേവൻ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നൽകി മുരുകനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവന്റെ ഗുരു എന്നാണ് സ്വാമിനാഥ സ്വാമി എന്ന പേരിനു അർഥം .

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമിമലയിൽ മുരുകനെ ബാലമുരുകൻ എന്നും സ്വാമിനാഥ സ്വാമി എന്നും രണ്ടു പേരിലാണ് ആരാധിക്കുന്നത്. കൃത്രിമമായി നിർമിച്ച ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാട്ടു മലൈ എന്നും തിരുവെരങ്ങം എന്ന പേരിലും ഈ മല അറിയപ്പെടുന്നു. ക്ഷേത്രത്തിന് മൂന്നു ഗോപുരങ്ങളാണുള്ളത്. മൂന്നു ചുറ്റുപ്രദേശങ്ങൾ കൂടി ഇവിടെ കാണാം. ശിവൻ, പാർവതി , ദുർഗ്ഗ, ദക്ഷിണാമൂർത്തി ,ചന്ദികേശ്വരൻ , വിനായകൻ തുടങ്ങിയവർക്കുള്ള ഉപക്ഷേത്രങ്ങളും ഇവിടെ കാണാൻ സാധിക്കും. മഹാലിംഗസ്വാമിയും സപ്ത വിഗ്രഹ മൂർത്തികളും ഈ ക്ഷേത്രത്തിൽ വാഴുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഏഴു ദിശകളിലായാണ് സപ്ത വിഗ്രഹ മൂർത്തികൾ സ്ഥിതി ചെയ്യുന്നതു ഭൂനിരപ്പിൽ നിന്നും അല്പം ഉയർത്തിയാണ് സ്വാമിനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . അറുപത് പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ . മനുഷ്യന്റെ ശരാശരി ആയുസ്സു 60 വയസ്സ് ആയി കണക്കാക്കിയാണ് 60 പടികൾ പണിതിരിക്കുന്നത്.
മൂന്നുനിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലെത്താനായി കുത്തനെയുള്ള ഗോവണികള് കയറേണ്ടതുണ്ട്. ഏറ്റവും മുകളിലത്തെ നിലയിലാണ് ശ്രീകോവില് ഉള്ളത്.
അഭിഷേകം ചെയ്യാൻ ആഗ്രഹമുള്ളവരെ ശ്രീകോവലിന്റെ അകത്തേയ്ക്ക് കൊണ്ടുപോകും
മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് അറുപത് മിനിറ്റ് ദൈർഘ്യമുള്ള അഭിഷേകം നടക്കുന്നത്. രണ്ടാമത്തെ നിലയിൽ ക്ഷേത്രത്തിന് ചുറ്റും നടക്കാനുള്ള പ്രദക്ഷിണ വഴിയാണ്.
താഴത്തെ നിലയിലാണ് ശിവക്ഷേത്രമുള്ളത്. താമസവും ഭക്ഷണവും വേണമെന്നുള്ളവര്ക്ക് ക്ഷേത്രം വക സൗകര്യങ്ങള് ലഭ്യമാണ്. തമിഴ്മാസമായ വൈകാശി (മേയ്-ജൂണ്)യിൽ നടക്കുന്ന വൈകാശി വിശാഖമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. വിശ്വാസമനുസരിച്ച് വൈകാശിയിലെ വിശാഖം നാളിൽ ഇന്ദ്രൻ സുബ്രഹ്മണ്യസ്വാമിയോട് പ്രാർത്ഥിച്ചു അരികേശ എന്നു പേരായ ഒരു അസുരനെ കൊല്ലാൻ ആവശ്യമായ ശക്തി സ്വീകരിച്ചതത്രെ. അതിന്റെ സ്മരണയ്ക്കായാണ് ഇവിടെ വൈകാശി വിശാഖം ആഘോഷിക്കുന്നത്.

ഓം നമഃശ്ശിവായ 🙏.

കടപ്പാട്..
 * 

ശിവ നാമങ്ങൾ

💙❄️💙ശിവ നാമങ്ങൾ 💙❄️💙

1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു. 

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.  അത് ധരിക്കുന്നതു കൊണ്ട് ശിവന്ശൂലി എന്ന പേര്‍ ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .

10. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു. 

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു 

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .

28. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു. 

29. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു. 

30. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

31. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

32. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.

33. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. 

34. പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.

35. ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു. 

36. എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതുകൊണ്ട് വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു ...!!

🌊❄️💙ഓം നമഃശിവായ🌊❄️💙

Tuesday, October 20, 2020

നീലകണ്ഠ അഷ്ടകം

⚜🔱⚜🔱⚜🔱⚜🔱⚜🔱.



*പാര്‍വ്വതീ വല്ലഭ നീലകണ്ഠ അഷ്ടകം*


നമോ ഭൂതനാഥം നമോ ദേവദേവം
നമഃ കാലകാലം നമോ ദിവ്യതേജം
നമഃ കാമഭസ്മം നമശ്ശാന്തശീലം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  1

സദാ തീർത്ഥസിദ്ധം സദാ ഭക്തപക്ഷം
സദാ ശൈവപൂജ്യം സദാ ശൂരഭസ്മം (ശുഭ്രഭസ്മം)
സദാ ധ്യാനയുക്തം സദാ ജ്ഞാനതൽപ്പം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  2

ശ്മശാനം ഭയാനം മഹാസ്ഥാനവാസം
ശരീരം ഗജാനം സദാ ചർമ്മവേഷ്ടം
പിശാചം നിശോചം പശൂനാം പ്രതിഷ്ഠം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  3

കരേ ശൂലധാരം മഹാ കഷ്ടനാശം
സുരേശം വരേശം മഹേശം ജനേശം
ധനേശാസ്തുതേശം ധ്വജേശം ഗിരീശം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  4

മുനീനാം വരേണ്യം ഗുണം രൂപവർണ്ണം
ദ്വിജാനം പഠന്തം ശിവം വേദശാസ്ത്രം
അഹോ ദീനവസ്തം കൃപാലും ശിവം ഹി
ഭജേ പാർവതീവല്ലഭം നീലകണ്ഠം  5

സദാ ഭാവനാഥം സദാ സേവ്യമാനം
സദാ ഭക്തിദേവം സദാ പൂജ്യമാനം
മയാ തീർത്ഥവാസം സദാ സേവ്യമേകം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  6

ഉദാനം സുഭാസം സുകൈലാസവാസം
ധരാ നിർധരം സംസ്ഥിതം ഹ്യാദിദേവം
അജാ ഹേമകൽപ്പദ്രുമം കൽപ്പസേവ്യം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  7

ഫണീനാഗ കണ്ഠേ ഭുജംഗാദ്യനേകം
ഗളേ രുണ്ഡമാലം മഹാവീര ശൂരം
കടിം വ്യാഘ്രചര്‍മ്മം  ചിതാഭസ്മലേപം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  8

ശിരശ്ശുദ്ധഗംഗാ ശിവാ വാമഭാഗം
ബൃഹദ്ദിവ്യകേശം സദാ മാം ത്രിനേത്രം
ഫണീ നാഗകര്‍ണ്ണം സദാ ഭാലചന്ദ്രം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  9


🔱⚜🔱⚜🔱⚜🔱⚜🔱⚜

Monday, October 19, 2020

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഓം

*ദ്വാദശ ജ്യോതിർലിംഗ സ്തോത്രം  ഓം*
🙏🌹🌺🌸💐🌹🙏

*പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.*
🪔🪔🪔🌺🪔🪔🪔

*മലയാളത്തിൽ:*

*സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..*
*പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..*
*വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..*
*ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..*
*ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..*
*ഇതി ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സംപൂർണ്ണം*
🙏🌹🌺🌸💐🌹🙏

ശരഭേശ്വരൻ

ശരഭേശ്വരൻ എന്ന് കേട്ടിട്ടുണ്ടോ? 
==============================

              ആരാണ് ശരഭേശ്വരൻ  ?.
ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്.  പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. 
അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്.

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,' കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമൻ നാരായണൻ നരസിംഹാവതാരപ്പെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ - അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.
ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.

ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. 
എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു.
 സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. 
കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. 
ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി '
ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.  

ഭദ്രകാളി പ്രത്യംഗരെയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവെന്ന ബോധമുണ്ടായി. 
ഉഗ്ര നരസിംഹൻ 
ലക്ഷ്മീ നരസിംഹനായി. 
യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. 
ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത - പ്രേത - പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. 
അതീവ ശിൽപചാതുര്യത്താൽ വളരെയധികം  പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

വസൂരിമാല



വസൂരിമാല

കൊടുങ്ങല്ലുർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കൊപ്പം കുടികൊള്ളുന്ന ദേവിയാണ് വസൂരിമാല. ദാരികന്റെ പത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം.

ഐതിഹ്യം:
ആദിപരാശക്തിയുടെ ഉഗ്ര അവതാരമായ ശ്രീ ഭദ്രകാളി ദാരുകനെ വധിക്കുമെന്ന് ഉറപ്പായപ്പോൾ അതീവ ദുഖിതയായ ദാരുക പത്നി മനോദരി പരമശിവനെ തപസ്സുചെയ്യുകയും ശ്രീ പാർവ്വതിയുടെ നിർബന്ധപ്രകാരം ശിവൻ മനോദരിക്കു മുമ്പിൽ പ്രത്യക്ഷരാവുകയും ചെയ്തു. തുടർന്ന് തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി " ഇത് കൊണ്ടുപോയി മനുഷ്യരുടെ മേൽ തളിക്കുക, നിനക്ക് വേണ്ടതെല്ലാം മനുഷ്യർ നൽകുമെന്ന്" അരുളിച്ചെയ്തു ശിവൻ ഉടനടി അപ്രത്ക്ഷമാവുകയും ചെയ്തു. ശ്രീഭദ്ര തന്റെ പതിയുടെ ചേതിച്ചശ്ശിരസ്സ് കയ്യിലേന്തി വേതാളപ്പുറത്തേറി ശിവഗണങ്ങളോടൊപ്പം വിജയഭേരി മുഴക്കി വരുന്നതു കണ്ട മനോദരിക്ക് കോപം ഇരട്ടിക്കുകയും കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിക്കുകയും ചെയ്തു. ശിവപുത്രിയായ ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ക്ഷീണിച്ചവശയാവുകയും ചെയ്തു. ഇതറിഞ്ഞ് കോപിതനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ഠാകർണ്ണനെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയാ ഭദ്രകാളി അവരുടെ കണ്ണും, ചെവിയും, കാലുകളും വെട്ടിമാറ്റി, ഇനി നീ ഒരിക്കലും കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ശാസിച്ചു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി അവർക്ക് വസൂരിമായ എന്ന പേരുനൽകി സന്തത സഹചാരിയായി കൂടെ വാഴിക്കുകയും ചെയ്തു. വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

നവ കൈലാസങ്ങൾ



🌸നവ കൈലാസങ്ങൾ🌸

🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് ശ്രീ പരമശിവൻ ശ്രീ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശ്രീ ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശ്രീപരമശിവനെ ഭജിച്ചു. ശ്രീ അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. ശ്രീ അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം ശ്രീ കൈലാസനാഥനെന്നും ശ്രീ പാർവതി ശ്രീ ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശ്രീ ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

🌸പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. ശ്രീ പാപവിനാശർ എന്ന ശ്രീ കൈലാസനാഥനും ശ്രീ ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

🌸പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ശ്രീ ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. ശ്രീ അമ്മൈനാഥരും ശ്രീ ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. ശ്രീ കൈലാസനാഥരും ശ്രീ ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശ്രീ പരമേശ്വരരും ശ്രീ ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ ശ്രീ കൈലാസനാഥനും ശ്രീ ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

🌸തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. ശ്രീ കൈലാസനാഥനും ശ്രീ അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.

🌸ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.

🌸പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.🌸🙏🏻🙏🏻
കടപ്പാട് 
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

ശിവ മഹിമ കഥകൾ

*ശിവ മഹിമ കഥകൾ*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത്‌ എന്ന് ഭഗവൻ അരുളി ചെയ്താലും ... ?

ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..

ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ്‌ വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,

' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,

നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.

ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,

ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.

കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന്‌ മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക്‌ സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത്‌ ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.

സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.

മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,

മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത്‌ വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു

അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!

മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!

മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...

'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,

ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത്‌ തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ്‌ ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.

ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,

മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ്‌ ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃