Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 10, 2019

രാമേശ്വരം

*🔱🔥രാമേശ്വരം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.

ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്‍വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്‍ത്തന്നെ സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇതു സത്യമാണ്‌. ആ സ്ഥിതിക്കു അവിടെച്ചെന്നു ദര്‍ശനം നടത്തിയാലുള്ള ഫലം പറയേണ്ടതില്ല. സുപ്രസിദ്ധവും അതീവ പുണ്യകരങ്ങളുമായ ചതുര്‍ധാമങ്ങളില്‍ മൂന്നാമത്തേതാണ്‌ രാമേശ്വരം. ഇവിടെ ജ്യോതിര്‍ലിംഗമാണുള്ളത്‌. ശ്രീമഹാദേവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന്‌ രാമേശ്വരം. ഏകദേശം പതിനാറു കിലോമീറ്റര്‍ നീളവും പത്തുകിലോമീറ്റര്‍ വീതിയുമുള്ള ഒരു ദ്വീപാണു രാമേശ്വരം.

ആദികാവ്യമായ രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഭരതത്തിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

മറ്റൊരു കഥ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കല്‍പാന്തരത്തിലേതാണ്‌. ലങ്കാവിജയത്തിനുശേഷം (ലങ്കവൈശ്രവണന്റെ ആസ്ഥാനമായിരുന്നു. രാവണന്‍ ശക്തനായപ്പോള്‍ വൈശ്രവണനെ ഓടിച്ചിട്ട്‌ ജയിച്ചടക്കിയതാണ്‌.) ശ്രീ ശങ്കരഭക്തനായിരുന്ന രാവണനെ കൊന്നതിന്റെ പ്രായശ്ചിത്തമായി ശ്രീരാമചന്ദ്രന്‍ ഇവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ഹനുമാനെ കൈലാസത്തില്‍ നിന്നും ദിവ്യവിഗ്രഹം കൊണ്ടുവരാന്‍ അയച്ചു. ശ്രീശങ്കരദര്‍ശനം സിദ്ധിക്കാന്‍ ഹനുമാനു കുറച്ചുകാലം തപസ്സു ചെയ്യേണ്ടി വന്നു. ശിവലിംഗം കൊണ്ടുവരാന്‍ താസമിച്ചപ്പോള്‍ മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം മണലുകൊണ്ടു സമുദ്രജലം ചേര്‍ത്തു ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചു.
ശ്രീഹനുമാന്‍ രണ്ടു ലിംഗവിഗ്രഹങ്ങളുംകൊണ്ടാണു വന്നത്‌. ഇവിടെ പ്രതിഷ്ഠ നടന്നിരിക്കുന്നത്‌ കണ്ട്‌ അദ്ദേഹം സങ്കടപ്പെട്ടു. ഇതു കണ്ടു ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ചിട്ടുള്ള ലിംഗവിഗ്രഹം എടുത്തുമാറ്റിക്കൊള്ളാന്‍ അനുവദിച്ചു. ഹനുമാന്‍ സര്‍വ്വശക്തിയും പ്രയോഗിച്ചു. തന്റെ ബലമേറിയ വാല്‍ ചുറ്റി ശക്തിയായി വലിച്ചു. ഹനുമാന്‍ ദൂരെ തെറിച്ചുവീണതല്ലാതെ വിഗ്രഹം ഇളകിയില്ല. ഒടുവില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാന്‍ കൊണ്ടുവന്ന വിഗ്രഹങ്ങളിലൊന്ന്‌ ഹനുമദീശ്വരനെന്ന പേരില്‍ അല്‍പം അകലെയായി പ്രതിഷ്ഠിച്ചു. മറ്റൊന്ന്‌ രാമേശ്വരന്റെ സമീപം പ്രതിഷ്ഠിക്കാതെ വയ്ക്കുകയും ചെയയ്തു. ഹനുമദീശ്വരനെ ദര്‍ശിച്ചിട്ടുവേണം രാമേശ്വരനെ ദര്‍ശിക്കാനെന്നാണു വിധി.

മുഖ്യ തീർഥാടനസ്ഥാനങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീ രാമനാഥസ്വാമിയും [ശിവൻ], അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് [പാർവ്വതി] രാമേശ്വരം ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.

ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള *ഇരുപത്തിരണ്ട്* പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു.

ഗന്ധമാദനപർവതം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

ശ്രീ ഗോദണ്ഡരാമക്ഷേത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

ആഞ്ജനേയക്ഷേത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.

അഗ്നിതീർഥം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

ധനുഷ്കോടി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.
ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കണം.
മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

രാമതീർഥം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം.

ലക്ഷ്മണതീർഥം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.

സീതാതീർഥം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം.

ജടായുതീർഥം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.

തങ്കച്ചിമഠം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീരാമൻ ലങ്കയിൽനിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയിൽ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വിൽ ഊൻ‌റി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപിൽ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ്സ് തീർഥാടകരെ ആകർഷിക്കുന്നു. രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂൻ‌റി.

തിരുപുല്ലാണി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമനാഥപുരം റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.

ദേവിപട്ടണം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.

തീര്‍ത്ഥയാത്രാക്രമം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
തീര്‍ത്ഥാടകന്‍ ആദ്യമായി ഉപ്പൂരില്‍ പോയി ഗണേശനെ ദര്‍ശിക്കണം. രാമനാഥപുരത്തുനിന്ന്‌ ഇരുപതുകിലോമീറ്റര്‍ വടക്കുള്ള ഗ്രാമമാണ്‌ ഉപ്പൂര്‌. ഇവിടെ ശ്രീരാമന്‍ പ്രതിഷ്ഠിച്ച വിനായകനാണ്‌ വിരാജിക്കുന്നത്‌.

ദേവീപത്തനം:
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഉപ്പുര്‍ദര്‍ശനത്തിനുശേഷം ദേവീപത്തനത്തില്‍ പോകണം. രാമനാഥപുരത്തുനിന്നു പന്ത്രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട്‌ ദേവീപത്തനത്തിന്‌. ശ്രീരാമന്‍ ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയതായി പറയപ്പെടുന്നു. സേതുബന്ധനം ഇവിടെനിന്നാണ്‌ ആരംഭിക്കുന്നത്‌. അതിനാല്‍ ഇതിന്‌ മൂലസേതു എന്നുകൂടി പേരുണ്ട്‌. ഇവിടെ വച്ച്‌ ദേവി മഹിഷാസുരനെ വധിച്ചു. ധര്‍മ്മന്‍ തപസ്സുചെയ്തു ശിവവാഹനപദം നേടിയത്‌ ഇവിടെ നിന്നാണ്‌. അദ്ദേഹം നിര്‍മ്മിച്ചതാണ്‌ ധര്‍മ്മപുഷ്കരിണി. ഗാലവമഹര്‍ഷിയുടെ തപോഭൂമികൂടിയാണ്‌ ഇവിടം.

സമുദ്രതീരത്ത്‌ ധര്‍മ്മപുഷ്കരിണി കാണാം. സമുദ്രം ക്ഷോഭിച്ചിരിക്കും. അതില്‍ ഒന്‍പതു ചെറിയ കല്‍ത്തൂണുകളുണ്ട്‌. അവ നഗരങ്ങളുടെ പ്രതീകമാണ്‌. സരോവരത്തില്‍ സ്നാനം ചെയ്തിട്ട്‌ സമുദ്രത്തില്‍ ഇവയെ പ്രദക്ഷിണം ചെയ്യണം. ഇവിടെ കുറച്ചകലെ മഹിഷി മര്‍ദ്ദിനിദേവിയുടെ ക്ഷേത്രമുണ്ട്‌. ബസാറില്‍ ശിവക്ഷേത്രവുമുണ്ട്‌.

ദര്‍ഭശയനം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദേവീപത്തനത്തിനു പിന്നില്‍ ദര്‍ഭശയനം കാണാം. അവിടെ ചെന്ന്‌ സമുദ്രസ്നാനവും ക്ഷേത്രദര്‍ശനവും നടത്തണം. ഈ സ്ഥാനം രാമനാഥപുരത്തുനിന്നു പത്തുകിലോമീറ്റര്‍ ദൂരെയാണ്‌. സമുദ്രം ഇപ്പോള്‍ നാലു കിലോമീറ്റര്‍ മുന്നോട്ടുമാറിയാണ്‌. ക്ഷേത്രത്തിനു സമീപം ധര്‍മ്മശാലയുണ്ട്‌. ക്ഷേത്രത്തില്‍ ദര്‍ഭമേല്‍ ശയിക്കുന്ന ശ്രീരാമവിഗ്രഹം കാണാം.

ഇതുവളരെ വലുതാണ്‌. ക്ഷേത്രപ്രദക്ഷിണത്തില്‍ വേറെയും കുറച്ചു വിഗ്രഹങ്ങള്‍ കാണാം. സമുദ്രതീരത്ത്‌ ഹനുമാന്റെ ക്ഷേത്രമുണ്ട്‌.
രാമനാഥപുരത്തു നിന്നു തീര്‍ത്ഥാടകര്‍ പാമ്പനില്‍ പോയി ഭൈരവതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. അനന്തരം ധനുഷ്കോടിക്കു പോവാനാണു വിധി. എന്നാല്‍ ധനുഷ്കോടി തീര്‍ത്ഥത്തിലെ ക്ഷേത്രം കൊടുങ്കാറ്റില്‍ നഷ്ടപ്പെട്ടുപോയി. അങ്ങോട്ടു പോവാനുള്ള വഴി ഇപ്പോഴുമുണ്ട്‌. അവിടെ സമുദ്രത്തില്‍ മുപ്പത്താറു പ്രാവശ്യം സ്നാനം ചെയ്ത്‌ മണല്‍കൊണ്ടു പിണ്ഡം വച്ചിട്ടു രാമേശ്വരത്തു പോവണം.
ദ്രൗപതിതീര്‍ത്ഥത്തില്‍ ദ്രൗപതിയുടെ മൂര്‍ത്തി കാണാം. 
അടുത്തുതന്നെ പൂന്തോട്ടത്തില്‍ കാളീക്ഷേത്രം നില്‍ക്കുന്നു. ഇതിനടുത്താണ്‌ ഹനുമാന്‍ തീര്‍ത്ഥം.

അടുത്തുള്ള തീര്‍ത്ഥങ്ങള്‍ :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥

സാക്ഷിവിനായകന്‍ :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
പാമ്പനിലേക്കുള്ള വഴിയില്‍ മൂന്നു കിലോമീറ്റര്‍ അകലെയാണിത്‌. ഇവിടെ ശ്രീരാമന്‍ ജടകള്‍ കഴുകിയതായി പറയുന്നു.

സീതാകുണ്ഡം :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമേശ്വരത്തുനിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരെയാണിത്‌. ഇവിടെ ലക്ഷ്മീവിഗ്രഹം സംസാരിച്ചുകൊണ്ടിരിക്കും പോലെ തോന്നും.രാമേശ്വരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ദൂരെ നവനാമമെന്ന അമ്മന്‍ദേവിയുടെ ക്ഷേത്രമുണ്ട്‌.

കോദണ്ഡരാമസ്വാമി :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമേശ്വരത്തുനിന്ന്‌ എട്ടുകിലോമീറ്റര്‍ വടക്ക്‌ സമുദ്രതീരത്ത്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മണല്‍പരപ്പില്‍ നടന്നു പോവാനേ വഴിയുള്ളു. ഇവിടെവച്ച്‌ ശ്രീരാമചന്ദ്രന്‍ വിഭീഷണനെ തിലകമണിയിച്ചു സ്വീകരിച്ചു.

വില്ലൂരണി (പാണീതീര്‍ത്ഥം) :
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥

തങ്കച്ചിമഠം സ്റ്റേഷനു കിഴക്ക്‌ ഏകദേശം നാലുകിലോമീറ്റര്‍ അകലെ സമുദ്രജലത്തിനു നടുവില്‍ മധുരജലമുള്ള അരുവിയാണ്‌ ഈ തീര്‍ത്ഥം. സമുദ്രത്തില്‍ അരയറ്റം വെള്ളത്തില്‍ നടന്ന്‌ അവിടെ എത്താം. ഉദ്ദേശം നൂറ്റമ്പതു അടി നടന്നാല്‍ മതി. സമുദ്രത്തില്‍ വേലിയിറക്കമുള്ളപ്പോഴേ ഈ തീര്‍ത്ഥത്തിലെത്താന്‍ കഴിയൂ. സീതാദേവിക്കു ദാഹമുണ്ടായപ്പോള്‍ ശ്രീരാമചന്ദ്രന്‍ വില്ലിന്റെ മുന കൊണ്ടു ഭൂമിയില്‍ കുത്തി അവിടെ നിന്നുണ്ടായതാണ്‌ ഈ മധുരജലം

22 പവിത്രകുണ്ഡം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
1.മഹാലക്ഷ്മി തീർത്ഥം
2.സാവിത്രി തീർത്ഥം
3.ഗായത്രി തീർത്ഥം
4.സരസ്വതി തീർത്ഥം
5.സേതു മാധവ തീർത്ഥം
6.ഗന്ധമാദന തീർത്ഥം
7.കവച തീർത്ഥം
8. ഗവയ തീർത്ഥം
9.നള തീർത്ഥം
10.നീള തീർത്ഥം
11.ശംഖു തീർത്ഥം
12.ബ്രഹ്മ ഹതി വിമോചന തീർത്ഥം
13.ചക്കര തീർത്ഥം
14.സൂര്യ തീർത്ഥം
15.ചന്ദ്ര തീർത്ഥം
16.ഗംഗ തീർത്ഥം
17.യമുന തീർത്ഥം
18.ഗയ തീർത്ഥം
19.ശിവ തീർത്ഥം
20.അഗ്നി തീർഥം
21.സർവ തീർത്ഥം
22.കൊടി തീർത്ഥം

ഇവ പല സ്ഥലങ്ങളിലും പല പേരുകള്ളിൽ അറിയപ്പേടുന്നു .

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

കുബേരൻ

*⚜കുബേരൻ⚜*
🎀♾♾♾♾❣♾♾♾♾🎀

ഹിന്ദു മതത്തിൽ ധനത്തിന്റെ അധിപതിയായ ദേവനാണ് വിശ്രവസിന്റെ മകനായ കുബേരൻ. വൈശ്രവണൻ എന്നറിയപ്പെടുന്നു. "സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം. കുബേരനെ കുറിച്ച് ഗണപതി പുരാണങ്ങളിൽ പരാമർശിക്കുന്നത്. 

കുബേരന്‍ പ്രസാദിച്ചാല്‍ സര്‍വ്വസമ്പത്തും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു. അഷ്ടടിക്ക് പാലകന്‍മാരില്‍ ഒരാളായും കുബേരന്‍ അറിയപ്പെടുന്നു.ദിക്കുകളുടെ രക്ഷകന്മാര്‍. കിഴക്ക്, തെ. കിഴക്ക്, തെക്ക്, തെ. പടിഞ്ഞാറ്, പടിഞ്ഞാറ്, വ. പടിഞ്ഞാറ്, വടക്ക്, വ. കിഴക്ക് എന്നിങ്ങനെ. ഇവര്‍ ക്രമത്തില്‍ ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവരാണ്.യക്ഷന്‍മാരുടെ രാജാവാണ് അളകാപുരിയില് വസിക്കുന്ന കുബേരന്‍. വൈശ്രവ മഹര്‍ഷിയുടെ മകനായ കുബേരന്‍ ലങ്കാധിപതി രാവണന്‍റെ ജ്യേഷ്ഠസഹോദരനുമാണ്.

രാമായണത്തിലും വിവരിച്ചിട്ടുള്ള ഐതിഹ്യ കഥകൾ പ്രകാരം പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്നു കുബേരൻ. ബ്രഹ്മാവിന്റെ അനുഗ്രഹത്താലാണ് കുബേരന് അസുരന്മാർ ഉപേക്ഷിച്ച ലങ്കാനഗരം ലഭിക്കുന്നത്. പിന്നീട് രാവണനും സഹോദരൻ കുംഭകർണ്ണനും ലങ്കയുടേയും പുഷ്പകവിമാനത്തിന്റേയും ഉടമസ്ഥതയ്ക്ക് കുബേരനോടു കലഹത്തിനു വരുകയും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ അനുജന്മാർക്കു നൽകുകയും ചെയ്തു. പിന്നീട് ശിവന്റെ അനുഗ്രഹത്തോടെ കൈലാസത്തിനടുത്ത് അളകാപുരി എന്ന പുരം നിർമ്മിച്ച് ധനാധീശനായി വാഴുകയും ചെയ്തു

*ശുഭം* 
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

ശിവമേകീ ക്ഷിതിയാകെ

സന്ധ്യാദീപം നമിക്കുന്നേൻ
====================
ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം

ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം
ശിവമന്ത്രമുരുവിടും മനസ്സുമായ് അണയുന്നോരടിയന്റെ അഭിലാക്ഷം നിറവേറ്റണേ
ശിവമന്ത്രമുരുവിടും മനസ്സുമായ് അണയുന്നോരടിയന്റെ അഭിലാക്ഷം നിറവേറ്റണേ
ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം
തിരുപ്പാദമണിയുന്ന  പൊടിമുതൽ സുരഗംഗയൊഴുകുന്ന മുടി വരെ വരെ തൊഴുന്നു ദേവാ 
തിരുപാദമണിയുന്ന പൊടിമുതൽ സുരഗംഗയൊഴുകുന്ന മുടി വരെ തൊഴുന്നു ദേവാ 
കരതാരിലണിയുന്നോരിടക്കയും ത്രിശൂലവും കണികാണാൻ അടിമുടി തൊഴുന്നു ദേവാ 
കരതാരിലണിയുന്നോരിടക്കയും ത്രിശൂലവും കണികാണാൻ അടിമുടി തൊഴുന്നു ദേവാ 
കണികാണാൻ അടിമുടി തൊഴുന്നു ദേവാ 
ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം
കനിവൂറും കനിയാം നിൻ ഹൃദയത്തിനമൃതത്തിൻ ഒരു കണം ഉലകാകെ ഉദയമേകും 
കനിവൂറും കനിയാം നിൻ ഹൃദയത്തിനമൃതത്തിൻ ഒരു കണം ഉലകാകെ ഉദയമേകും 
ഉമ ചായും വിരിമാറിൻ പുളകങ്ങൾ ഭഗവാന്റെ 
കരുണയായ് കമനീയ വസന്തമാകും 
ഉമ ചായും വിരിമാറിൻ പുളകങ്ങൾ ഭഗവാന്റെ കരുണയായ് കമനീയ വസന്തമാകും 
കരുണയായ് കമനീയ വസന്തമാകും 
ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം
 ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം
ശിവമന്ത്രമുരുവിടും മനസ്സുമായ് അണയുന്നോരടിയന്റെ അഭിലാക്ഷം നിറവേറ്റണേ
ശിവമന്ത്രമുരുവിടും മനസ്സുമായ് അണയുന്നോരടിയന്റെ അഭിലാക്ഷം നിറവേറ്റണേ
ശിവമേകീ ക്ഷിതിയാകെ നിറയുന്ന ഭഗവാന്റെ 
തിരുമുൻപിൽ കൂവളദളമായിടാം.........

*കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...*വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്. ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജകുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ഓം നമഃ ശിവായ

*കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..

നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.

അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്.

ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.

മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.

കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.

ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...
തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ

കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.

തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഓം നമഃ ശിവായ

പടനായർകുളങ്ങര മഹാദേവക്ഷേത്രം

*പടനായർകുളങ്ങര മഹാദേവക്ഷേത്രം...*

പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ  പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രമാണിത് ..

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു.

ക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്;

ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട് കാടു പിടിച്ചുകിടന്ന ഈ കരുനാഗപ്പള്ളിയിലെത്തി. ശ്രീപരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചുവത്രേ. ഭഗവാൻ കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ചുവെങ്കിലും സ്ഥല സൗന്ദര്യത്താൽ അവിടെ സ്വയം പ്രതിഷ്ഠിച്ചു.

ശ്രീമഹാദേവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയിറങ്ങിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായത് അറിഞ്ഞത്. പിന്നെ അദ്ദേഹവും ഒട്ടും വൈകിയില്ല. തൊട്ടടുത്ത് ശ്രീകൃഷ്ണനൊപ്പം സ്ഥാനമുറപ്പിച്ചു. ശ്രീപരമശിവ പ്രതിഷ്ഠയെ കൂടാതെ ശ്രീകൃഷ്ണപ്രതിഷ്ഠയും ഒരേ നാലമ്പലത്തിനുള്ളിൽ തന്നെ വരാനുള്ള കാരണം ഇതാണ്.

ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്‍റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്‍റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു.

9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.

നിത്യേന അഞ്ചുപൂജകൾ ഇവിടെ പടിത്തരമായി കല്പിച്ചനുവദിച്ചിട്ടുണ്ട്. മൂന്നുശീവേലിയും നിത്യേന നടത്തുന്നുണ്ട്.

കരുനാഗപ്പള്ളി ടൗണിൽ ദേശീയ പാത-47 ന് കിഴക്കുവശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 200മീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.

ഓം നമഃ ശിവായ

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം

*ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം...*

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം.

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു..

പരമശിവനും പാർവതിദേവിയുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകൾ. ശിവൻ കിഴക്കുഭാഗത്തേക്കും പാർവതി പടിഞ്ഞാറുഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാഠവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു...

പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തി നശിച്ചു പോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗത്ഭരുടെ നിരീക്ഷ്ണത്തിൽ വീണ്ടും ക്ഷേത്രം പുനരുദ്ധീകരിക്കപ്പെട്ടു.
തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇതു നടന്നത്. 'ചെങ്ങന്നൂർ മതിൽക്കകത്തെ പണി' എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്.

വളരെയേറെ വർഷങ്ങൾ നീണ്ടുപോയ ക്ഷേത്ര നിർമ്മാണമായിരുന്നു അത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും വീണ്ടും തുടർന്നും ക്ഷേത്രത്തിലെ കത്തി നശിച്ച സമുച്ചയങ്ങൾ പലതും പുനഃരുജ്ജീവിപ്പിച്ചു. പക്ഷേ പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല....

ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും തേവരുടെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. ദേവന്‍റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്.ഇവിടുത്തെ തേവരെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്...

പശ്ചിമ ദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ദേവനു പുറകിലായി സതീദേവിയായി, ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയാണ് സങ്കല്പം .. ദേവിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയാണ്....

ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയും ഇവിടെ തിരുവമ്പാടി കണ്ണനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അത് നഷ്ടപ്പെടുത്താനാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ നടത്തിയതത്രേ. അതുകൂടാതെ നിരവധി ഉപദേവപ്രതിഷ്ഠകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ മതിലകം.

ഉപദേവപ്രതിഷ്ഠകൾ:-ശ്രീകൃഷ്ണൻ,ഗണപതി,അയ്യപ്പൻ,ചണ്ഡികേശ്വരൻ,നീലഗ്രീവൻ,
ഗംഗാദേവി,നാഗരാജാവ്, നാഗയക്ഷി,അടുത്ത കാലത്ത് പ്രതിഷ്ഠനടന്ന സുബ്രഹ്മണ്യ സ്വാമി ...

ചെങ്ങന്നൂർ ഭഗവതി രജസ്വലയാകുന്നതിനാണ്‌ "തൃപ്പൂത്ത്" എന്നു പറയുന്നു. അതിനുശേഷം പ്രധാന ശ്രീകോവിലിൽ നിന്നും ദേവിയെ മാറ്റി എഴുന്നള്ളിക്കുകയും മൂന്നാം പക്കം പമ്പാനദിക്കരയിലുള്ള മിത്രക്കടവിലേക്കു നീരാട്ടിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്നു. ഈ ആഘോഷമാണ് "തിരുപ്പൂത്താറാട്ട്‌". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂർ തേവർ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ദേവിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു...

ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയായ ചടങ്ങ് ആണ് "തൃപ്പൂത്ത്" ആസ്സാമിലെ കാമാഖ്യ ക്ഷേത്രവും ഇതേ ഐതിഹ്യം അവകാശപ്പെടുന്നുണ്ട്.

ധനുമാസത്തിലെ തിരുവാതിരയ്ക്ക്‌ കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല. പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ്‌ അറിയപ്പെടുന്നത്‌. ആറാട്ട് നടക്കുന്നത് മിത്രപുഴകടവിലെ പമ്പ നദിയിലാണ്...

പാര്‍വ്വതീ പരമേശ്വരന്മാരുടെ വിവാഹമായി. ദേവീദേവന്മാരും മഹര്‍ഷിമാരുമെല്ലാം കൈലാസത്തിലെത്തി. ഇവരുടെ ഭാരം കൊണ്ട്‌ കൈലാസശൈലം വടക്കോട്ട്‌ ചരിഞ്ഞുപോകുമോ എന്ന്‌ ഭഗവാന്‌ തോന്നി. അതിനുപകരമായി അഗസ്ത്യമുനി ദക്ഷിണാപഥത്തിലിരിക്കാന്‍ ഭഗവാന്‍ പറഞ്ഞു. അവിടെയായിരുന്നു കല്യാണം കാണാനുള്ള ദിവ്യദൃഷ്ടിയും മുനിക്ക്‌ നല്‍കി. അഗസ്ത്യന്‍ ശോണാദ്രിയിലെത്തി (ചെങ്ങന്നൂര്‍)തപസ്സും തുടങ്ങി. വിവാഹാനന്തരം മഹാദേവന്‍ അഗസത്യമുനിയെ കണ്ട്‌ അനുഗ്രഹം വാങ്ങി. അപ്പോഴാണ്‌ ദേവി രജസ്വലയാകുന്നത്‌. പാര്‍വ്വതി പരമേശ്വരന്മാരുടെ സാന്നിധ്യമാണ്‌ ക്ഷേത്രമുണ്ടാകാന്‍ കാരണമായതെന്നും ഐതീഹ്യമുണ്ട് ..അഗസ്ത്യമുനി തപസിനായി പ്രതിഷ്ഠിച്ചതാണത്രേ കുന്നത് മല മഹാദേവ ക്ഷേത്രം..
ക്ഷേത്ര കുളം അഗസ്ത്യകുണ്ഠ തീര്‍ത്ഥം എന്ന് അറിയപ്പെടുന്നു...

ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്...

ഓം നമഃ ശിവായ

വീരാണിമംഗലം മഹാദേവക്ഷേത്രം

*വീരാണിമംഗലം മഹാദേവക്ഷേത്രം..*

ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ
പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി പഞ്ചായത്തിൽ എങ്കക്കാട് ദേശത്ത്  സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം.

108 ശിവക്ഷേത്രങ്ങളിൽ പറയുന്ന അമ്പളിക്കാടാണ് വീരാണിമംഗലം ക്ഷേത്രം.

വിരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്.
നരസിംഹ പ്രതിഷ്ഠയ്ക്ക് ശിവക്ഷേത്രത്തിനോളം പഴക്കം ഇല്ല.
അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. .

മഹാവിഷ്ണുവിന്‍റെ ഈ സാന്നിധ്യം ശിവകോപം കുറക്കാൻ പിന്നീടുണ്ടായതാണ് എന്നാണ് ഐതിഹ്യം.

പരശുരാമൻ പ്രതിഷ്ഠ നടത്തിയതിനും പിന്നീട് നിർമ്മിച്ച ശിവക്ഷേത്രവും വളരെക്കാലം ചരിത്ര വിസ്മൃതിയിലാണ്ടുപോയിരുന്നു. ഈ അടുത്തിടക്കാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചുവരുന്നത്.

ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്....

പടിഞ്ഞാറ് ദർശനം നൽകിയാണ് നരസിംഹസ്വാമിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ശിവഭഗവാന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കുവാനാവാം നരസിംഹപ്രതിഷ്ഠ പിന്നീട് നടത്തിയത് എന്നു വിശ്വസിക്കുന്നു.

പക്ഷേ, മഹാവിഷ്ണുവിന്‍റെ രൗദ്രാവതാരമാണ് നരസിംഹം.

*ഉപദേവന്മാർ:-*

ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗങ്ങൽ, ബ്രഹ്മരക്ഷസ്സ്, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവന്മാർ.

വടക്കാഞ്ചേരി കരുമത്ര റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

സോമേശ്വരം മഹാദേവക്ഷേത്രം

*സോമേശ്വരം മഹാദേവക്ഷേത്രം...*

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.

തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം.ക്ഷേത്രം പുനരുദ്ധാരണത്തിന്‍റെ പാതയിലാണ് ...

രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാണ്..

തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്‍റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

മഹാഭാരത യുദ്ധാനന്തരം പഞ്ചപാണ്ഡവര്‍ തിരുവില്വാമലയില്‍  വന്നു യുദ്ധത്തില്‍ മരിച്ചവര്‍ക്കായി ബലി അര്‍പ്പിച്ചതായി പറയപ്പെടുന്നു.സോമേശ്വരം ഐവര്‍മഠം,കോതകുറുശി ഇന്നീ സ്ഥലങ്ങളില്‍ ബലി തര്‍പ്പണം നടത്തിയതായി ഐതീഹ്യം ഉണ്ട്.
ക്ഷേത്രത്തിനു തെക്ക് കിഴക്കായി ഉള്ള "പുനര്‍ജ്ജനി ഗുഹ"യിലൂടെ പാണ്ഡവര്‍ കയറി ഇറങ്ങിയതായും പറയപ്പെടുന്നു.

ഇടുങ്ങിയ കവാടത്തിലൂടെ വേണം നാലബതിലേക്ക് കടക്കാന്‍. ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ വട്ടശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു.  നാലമ്പലത്തിന്‍റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്‍റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്‍റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.

നിവേദ്യപൂജയുള്ള സമയത്ത് മാത്രമേ ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുള്ളു.ക്ഷേത്രത്തിനു കൊടിമരം ഇല്ലാ,അതുപോലെ തന്നെ ശിവലി  എഴുന്നള്ളത്തും പതിവില്ലാ.

തൃകാല പൂജാവിധിയാണ് സോമേശ്വരത്ത് പടിത്തരമായുള്ളത്.
ഉഷഃ പൂജ,ഉച്ച പൂജ,അത്താഴ പൂജ...ധനു മാസത്തിലെ തിരുവാതിരയും ശിവരാത്രിയും കേമമായി ആഘോഷിക്കുന്നു .

പാലക്കാട് ജില്ലയും തൃശൂര്‍ ജില്ലയും ഇവിടെ അതിര് പങ്കിടുന്നു...

ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു എന്നിവരാണ് ഉപദേവതകൾ.

ഓം നമഃ ശിവായ

ചന്ദ്രശേഖരാഷ്ടകസ്തോത്രം

ചന്ദ്രശേഖരാഷ്ടകസ്തോത്രം |

ചന്ദ്രശേഖര ചന്ദ്രശേഖര 
ചന്ദ്രശേഖര പാഹി മാം | 
ചന്ദ്രശേഖര ചന്ദ്രശേഖര 
ചന്ദ്രശേഖര രക്ഷ മാം ||൧|| 

രത്നസാനുശരാസനം രജതാദ്രിശൃങ്ഗനികേതനം 
സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം | 
ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൨|| 

പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം 
ഭാലലോചനജാതപാവകദഗ്ധമന്മഥവിഗ്രഹം | 
ഭസ്മദിഗ്ധകലേബരം ഭവ നാശനം ഭവമവ്യയം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൩|| 

മത്തവാരണമുഖ്യചര്മകൠതോത്തരീയമനോഹരം  
പങ്കജാസനപദ്മലോചനപൂജിതാംഘ്രിസരോരുഹം | 
ദേവസിന്ധുതരങ്ഗസീകര സിക്തശുഭ്രജടാധരം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൪|| 

യക്ഷരാജസഖം ഭഗാക്ഷഹരം ഭുജങ്ഗവിഭൂഷണം 
ശൈലരാജസുതാപരിഷ്കൃതചാരുവാമകലേബരം | 
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൫|| 

കുണ്ഡലീകൃതകുണ്ഡലേശ്വര കുണ്ഡലം വൃഷവാഹനം 
നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരം | 
അന്ധകാന്തകമാശ്രിതാമരപാദപം ശമനാന്തകം  
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൬|| 

ഭേഷജം ഭവരോഗിണാമഖിലാപദാമപഹാരിണം 
ദക്ഷയജ്ഞവിനാശനം ത്രിഗുണാത്മകം ത്രിവിലോചനം | 
ഭുക്തിമുക്തിഫലപ്രദം സകലാഘസംഘനിബര്ഹണം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൭|| 

ഭക്തവത്സലമര്ചിതം നിധിമക്ഷയം ഹരിദംബരം 
സര്വഭൂതപതിം പരാത്പരമപ്രമേയമനുത്തമം | 
സോമവാരിദഭൂഹുതാശനസോമപാനിലഖാകൃതിം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൮||

വിശ്വസൃഷ്ടിവിധായിനം പുനരേവ പാലനതത്പരം 
സംഹരന്തമപി പ്രപഞ്ചമശേഷലോകനിവാസിനം | 
കീഡയന്തമഹര്നിശം ഗണനാഥയൂഥസമന്വിതം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൯|| 

മൃത്യുഭീതമൃകണ്ഡുസൂനുകൃതസ്തവം ശിവസന്നിധൗ 
യത്ര കുത്ര ച യഃ പഠേന്ന ഹി തസ്യ മൃത്യുഭയം ഭവേത് | 
പൂര്ണമായുരരോഗതാമഖിലാര്ഥസംപദമാദരാത് 
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ ||൧൦||

ഗംഗ

*⚜പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സജീവ സാന്നിധ്യമാണു ഗംഗ⚜*
🎀♾♾♾♾❣♾♾♾♾🎀

പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സജീവ സാന്നിധ്യമാണു ഗംഗ. ആകാശഗംഗയെ ഭൂമിയിലേക്കും പിന്നീടു പാതാളത്തിലേക്കും ആനയിച്ചതു സൂര്യവംശത്തിലെ രാജാവായിരുന്ന ഭഗീരഥനാണ്. ദിലാപ മഹാരാജാവിന്റെ മകനായിരുന്നു ഭഗീരഥന്‍. കപില മുനിയുടെ ശാപത്താല്‍ ദഹിച്ചു പോയ പിതൃക്കളുടെ ശാന്തിക്കായി ആകാശഗംഗയെ കഠിനതപസിലൂടെ ഭൂമിയിലേക്കും പിന്നീടു പാതാളത്തിലേക്കും കൊണ്ടു വന്നു എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ഗംഗ ആകാശത്തു നിന്ന് നേരിട്ടു പതിക്കുന്നത് ഭൂമിക്കു താങ്ങാന്‍ ഗംഗയെ പരമശിവന്‍ തന്റെ ജടയില്‍ താങ്ങി. അങ്ങനെ ശിവന് ഗംഗാധരന്‍ എന്ന പേരുകൂടി വന്നു. ഗംഗ പിന്നീട് ഭഗീരഥനെ പിതാവായി സ്വീകരിച്ചു, അങ്ങനെ ഗംഗയ്ക്ക് ഭഗീരഥസുത എന്നൊരു പേരു കൂടി വന്നു. ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ ഭഗീരഥന്‍ നടത്തിയ പ്രയത്‌നത്തെ സൂചിപ്പിക്കാനാണ് ഭഗീരഥപ്രയ്ത്‌നം എന്ന പ്രയോഗം തന്നെയുണ്ടായത്. ഗംഗയെ പ്രീതിപ്പെടുത്താന്‍ ആയിരം വര്‍ഷം ഭഗീരഥന്‍ തപസനുഷ്ഠിച്ചു എന്നാണ് പുരാണത്തില്‍ പറയുന്നത്. ആ ശ്രമങ്ങള്‍ പാഴായില്ല. കഠിനമായി ശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്നു സൂചിപ്പിക്കാന്‍ ഭഗീരഥന്റെ കഥ ഇന്നും പറയുന്നു. യുഗങ്ങളെ അതിജീവിച്ച് ഗംഗയുടെ പ്രവാഹം നിലനില്‍ക്കുന്നതു പോലെ ഭഗീരഥനെക്കുറിച്ച്, ഭഗീരഥപ്രയത്‌നത്തെക്കുറിച്ച് ഇന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു.ശിവന്റെ ജടയില്‍ നിന്നുള്ള ഗംഗയുടെ ഒഴുക്കില്‍ ജഹ്നു എന്ന മഹര്‍ഷിയുടെ യാഗശാല നശിച്ചു. ഇതില്‍ കോപിഷ്ഠനായ മഹര്‍ഷി ഗംഗയെ വിഴുങ്ങി. ദേവന്മാര്‍ പ്രാര്‍ഥിച്ചപ്പോള്‍ തന്റെ ചെവികളില്‍ക്കൂടി ഗംഗയെ മഹര്‍ഷി പുറത്തു വിട്ടു. അങ്ങനെ ജാഹ്നവി എന്ന പേരും കിട്ടി.

പുരാണങ്ങളില്‍ ജഹ്നുതനയ, ത്രിസ്രോതസ്, ഭാഗീരഥി, ഭീഷ്മസൂ, വിഷുണുപദി തുടങ്ങി പല പേരുകളിലാണ് ഗംഗംയെ പരാമര്‍ശിക്കുന്നത്.ആദിഭൗതികം, ആദ്ധ്യാത്മികം, ആദിദൈവികം, എന്നീ ത്രീവിധ വീക്ഷണത്തോടുകൂടിയാണ് ഹിന്ദുക്കളുടെ ജലതീര്‍ത്ഥ സങ്കല്പവും. ഭാരതപുണ്യഭൂമിയില്‍ ഒഴുകി കിഴക്കേക്കടവില്‍ ചെന്നുപതിക്കുന്ന പുഴകളെ നദികളെന്നും മറ്റു ദിക്കുകളിലേക്കൊഴുകന്നവയെ നദങ്ങളെന്നും വിശേഷിപ്പിച്ചിരിക്കുന്നു. കൂടാതെ ഭാരതത്തിലുടനീളം തീര്‍ത്ഥസ്‌നാനങ്ങളായ തടാകങ്ങളും കുണ്ഡങ്ങളും ഉണ്ട്. സര്‍വ്വപ്രധാനതീര്‍ത്ഥം ഗംഗയാണെന്നത് ശ്രുതി യുക്ത്യാനുഭവ സിദ്ധമാകുന്നു. ഗംഗയോളം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു പുണ്യനദി വിശ്വത്തില്‍ മറ്റെവിടെയും ദര്‍ശിക്കാനാവില്ല.പ്രത്യക്ഷത്തില്‍, സമുദ്രനിരപ്പില്‍നിന്ന് പന്തീരായിരം അടി ഉയരത്തില്‍ ഹിമശിഖരങ്ങളില്‍ നിന്നുല്‍ഭവിച്ച് 2500കിലോമീറ്റര്‍ ഒഴുകി ഗംഗാസാഗരത്തില്‍ പതിക്കുന്ന ഗംഗാനദിയുടെ ഇരുകരകളിലും അനേകം അനേകം തീര്‍ത്ഥഘട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. ഭൗതിക ദൃഷ്ട്യാ ഗംഗാ ജല സമ്പര്‍ക്കത്താല്‍ ചുറ്റുപ്രദേശങ്ങളെല്ലാം സസ്യശ്യാമളവും ഫലഭൂയിഷ്ടവുമാണ്. വീതരാഗയോഗികളായ ഈശ്വരോന്മുഖരായി ജീവിത സാധന നയിക്കുന്ന പുണ്യാത്മക്കള്‍ക്കെല്ലാം മുഖ്യാശ്രയമാണ് ഗംഗ. ചുരുക്കിപ്പറഞ്ഞാല്‍ ഗംഗ, ഗായത്രി, ഗീത, ഗോവ്, ഗുരു ഈ പഞ്ചരാഗങ്ങളും ഗംഗയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നു. ആദി ഭൗതിക ആദ്ധ്യാത്മിക ആവശ്യങ്ങളുടെ ഉറവിടമാണ് ഗംഗയെന്ന് താല്‍പര്യം.
വീതരാഗയോഗികളെയും ഋഷിമുനിമാരെയും സംബന്ധിച്ചിടത്തോളം ആദി ദൈവിക പ്രചോദന സ്രോതവുമാണ്. ഹരിദ്വാരം മുതല്‍ വടക്കോട്ട് ഹിമാലയത്തില്‍ പോഷകനദികള്‍ സന്ധിക്കുന്ന സ്ഥാനങ്ങള്‍ ഉള്‍പ്പടെ ഗംഗോത്രി, ഗോമുഖംവരെ ഗംഗോല്‍ഭവ സംങ്കല്‍പങ്ങള്‍ ദൃശ്യമാണ്. ഗോമുഖത്തിനപ്പുറം എവിടെനിന്നു ഗംഗ ഉല്‍ഭവിക്കുന്നു എന്ന് തീര്‍ത്തുപറയുവാന്‍ ഇതേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഗംഗയുടെ യഥാര്‍ത്ഥ ഉല്‍ഭവോസ്ഥാനം ഇന്നും അദൃശ്യംതന്നെ.അതിനാല്‍ ഗംഗ സമുദ്രത്തില്‍ ചേരുന്ന ഗംഗാസാഗരംതൊട്ട് ഗംഗാദ്വാരമെന്നറിയപ്പെടുന്ന ഋഷികേശംവരെ ഗംഗയുടെ ആദിഭൗതിക സ്വരൂപവും, അവിടെനിന്നു ഗോമുഖംവരെ ആദ്ധ്യാത്മികസ്വരൂപവും, ഗോമുഖത്തിനപ്പുറം ആദി ദൈവികസ്വരൂപവും ദര്‍ശിക്കാം. ഗംഗയെ ദേവിയായി ആവാഹിച്ച് ഉപാസിക്കുമ്പോള്‍ അഭയവും അമരത്വവും നല്‍കുന്ന തൃക്കൈകളില്‍ അമൃതകുംഭവവും താമരപുഷ്പവും ധരിച്ചുകൊണ്ട് മകരമത്സ്യവാഹനാരൂഢയായി വിരാജിക്കുന്നു.
ഭക്തജനങ്ങള്‍ക്ക് അഭീഷ്ടപ്രദയായ ദേവി ശ്വേതവര്‍ണ്ണ സ്വരൂപിണിയാണ്. സ്വര്‍ഗംഗ, ആകാശഗംഗ, ഹൈമവതി, ജാഹ്നവി, ഭാഗീരഥി, പാതാളഗംഗ ഇത്യാദി നാമശതങ്ങളാല്‍ പ്രതീകീര്‍ത്തിക്കപ്പെടുന്ന ഗംഗ ശൈവ വൈഷ്ണവ സ്വരൂപിണിയാണ്. ആദി ദൈവികസത്തയുടെ സ്വരൂപമാണല്ലോ ആദിഭൗതിക ജഗത്. ശ്രീ വിഷ്ണുഭഗവാന്റെ പാദകമലങ്ങളില്‍ നിന്നുത്ഭവിച്ച് ശ്രീശുകഭഗവാന്റെ ജടാമകുടത്തില്‍വന്നു തങ്ങുന്ന ഗംഗയെ ഭഗീരഥന്റെ കഠിനതപസ്സുകൊണ്ട് ഭൂമണ്ഡലത്തിലേക്ക് പ്രവഹിക്കുന്നതായിട്ടാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്.
ഹിമവാന്റെ ഉച്ചി ഹിമാവൃതമായിരിക്കുന്ന ശ്രീനാരായണ പര്‍വ്വതത്തിന്റെ അന്തര്‍ഭാഗത്ത് ചരണഭാഗത്ത് നിന്നുത്ഭവിക്കുന്ന അളകനന്ദ ബദരീനാഥംവഴിക്ക് ഒഴുകുന്നതുപോലെ ദൃശ്യമല്ലെങ്കില്‍ നാരായണപര്‍വ്വതത്തിന്റെ ചരണഭാഗത്തുകൂടി അന്തര്‍ധാരയായി പ്രവഹിക്കുന്ന ഗംഗ മാനവസുമേരു എന്നറിയപ്പെടുന്നഎന്നറിയപ്പെടുന്ന സ്വര്‍ണപര്‍വ്വതത്തിലൂടെ ശിവലിംഗീ കൊടുമുടിയില്‍ വന്നുചേരുന്നു. ഈ പര്‍വ്വതശിഖിരം ഗോമുഖത്തിന്റെ തെക്കുഭാഗത്താണ്. അവിടെനിന്നും തെക്കോട്ട് ഗോമുഖത്തിലൂടെ ശക്തിയായി പ്രവഹിക്കുന്ന രൂപത്തിലാണ് നമുക്ക് ആദ്യം ദൃഷ്ടിഗോചരമാകുന്ന ഗംഗോത്ഭവം. ഗംഗോത്തരിയില്‍നിന്ന് ഇരുപത്തിയഞ്ചുകിലോമീറ്റര്‍ ദൂരമുള്ളയാത്ര അതികഠിനമാണ്. ഏതുസമയവും പാറപോലെയുള്ള മഞ്ഞിന്‍കട്ടകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കും. എന്നാല്‍ അനുഭവപ്പെടുന്ന പ്രകൃതിദൃശ്യങ്ങള്‍ അതീവ മനോഹരവും നിര്‍വൃതിദായകവുമാണ്. ഭൂമുഖത്തില്‍നിന്നു തിരിയുന്ന ഗംഗയില്‍ പത്തുകിലോമീറ്റര്‍ ദൂരംവരുമ്പോള്‍ ദേവനദി വന്നുലയിക്കുന്നു. വീണ്ടും പത്തുകിലോമീറ്റര്‍വരണം ഗംഗോത്തരിയിലേക്ക്. സാധാരണ നിലയില്‍ സാഹസികരായ യാത്രക്കാര്‍പോലും ഈ ഗംഗോത്തരിവരെപോയി ഗംഗോത്സവം ദര്‍ശിച്ച് കൃതാര്‍ത്ഥരാകുന്നു. ദേവതാരു വൃക്ഷങ്ങളാലാവൃതമായ ഗംഗോത്തരിയില്‍ ശ്രീശങ്കരപാദരാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശ്രീഗംഗാക്ഷേത്രമുണ്ട്. കൂടാതെ യമുന, സരസ്വതി, ഭഗീരഥന്‍, ശ്രീശങ്കരഭഗവത്പാദര്‍ എന്നീ മൂര്‍ത്തികളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗംഗയുടെ തീരമായ വാരാണസിയില്‍ ജീവന്‍ അവസാനിക്കുന്നത് പുണ്യമാണെന്നു കരുതുന്നു. മഹാശ്മശാനം എന്നാണ് വാരാണസിയുടെ തീരം അറിയപ്പെടുന്നത്. ഗംഗയുടെ തീരത്തു മരിക്കുന്നതും അവിടെ സംസ്‌കരിക്കപ്പെടുന്നതും വിശുദ്ധമെന്നാണു വിശ്വാസം. മറ്റെവിടെയെങ്കിലും വച്ച് ജീവന്‍ അവസാനിച്ചാലും ഭസ്മം ഗംഗയിലൊഴുക്കിയാല്‍ മതിയെന്നു കരുതുന്നു ഗംഗാ സംസ്‌കാരത്തെ പിന്തുടരുന്നവര്‍.

കുംഭ മേളകള്‍ ആഘോഷിക്കുന്നത് ഗംഗയുടെ തീരത്താണ്. ഹിമാലയ സാനുക്കളില്‍ തപസു ചെയ്യുന്ന സന്യാസിമാരാണ് കുംഭമേളയുടെ പ്രധാന പങ്കാളികള്‍. മൂന്നു വര്‍ഷത്തിലൊരിക്കലാണു സാധാരണ കുംഭമേള. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് വിശ്വാസികള്‍ ഇക്കാലത്ത് ഹരിദ്വാറിലും പ്രയാഗിലുമെത്തി ഗംഗയില്‍ സ്‌നാനം ചെയ്യും. ആറു മാസത്തിലൊരിക്കല്‍ അര്‍ധകുംഭമേള ആഘോഷിക്കാറുണ്ട്. ലക്ഷക്കണിക്കാനാളുകള്‍ പങ്കെടുത്ത് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നതാണു പൂര്‍ണകുംഭമേള. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് പൂര്‍ണകുംഭമേള ആഘോഷിക്കാറുള്ളത്. പന്ത്രണ്ട് കുംഭമേളകള്‍ കഴിയുമ്പോള്‍ വരുന്ന പൂര്‍ണ കുംഭമേള നൂറ്റിനാല്‍പ്പത്തിനാലു വര്‍ഷത്തിലൊരിക്കലാണ് ആഘോഷിക്കുക.
പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജഗന്നാഥന്‍ എന്ന കവി എഴുതിയ ഗംഗാ ലാഹിരിയാണ് ഗംഗയിലെ പുണ്യകീര്‍ത്തനം. പാഞ്ച്ഗംഗ ഘട്ട് എന്നറിയപ്പെടുന്ന പടവിലിരുന്ന് ജഗന്നാഥന്‍ കീര്‍ത്തനം ചൊല്ലുമ്പോള്‍ നദിയിലെ വെള്ളം ഓരോരോ പടവുകളായി കയറി വന്നുവെന്ന് ഐതിഹ്യം. കേരളത്തിലെ പല വീടുകളിലും ഗംഗാ ജലം അടങ്ങിയ ചെറിയ കുംഭങ്ങള്‍ സൂക്ഷിച്ചിരുന്നു. മരണത്തോട് അടുക്കുന്നവര്‍ക്ക് അവസാനമായി ഗംഗാ ജലം നല്‍ക്കാനാണിത്. മോക്ഷപ്രാപ്തിക്ക് ഈ പുണ്യജലം സഹായിക്കും എന്നു വിശ്വാസം.

*ശുഭം*

ശിവന്‍റെ പ്രകൃതം

*ശിവന്‍റെ പ്രകൃതം*

അദ്ദേഹം സുന്ദരമൂർത്തിയാണ് – ഏറ്റവും സൗന്ദര്യമുള്ളവൻ. അതേസമയം ശിവനേക്കാൾ ഭീകരമാകാൻ ആർക്കും കഴിയുകയില്ല. ഏറ്റവും മോശമായ വിവരണങ്ങളാണ് അദ്ദേഹത്തെ കുറിച്ച് കൊടുത്തിട്ടുള്ളത്. ഒരു മനുഷ്യന് കടന്നു പോകേണ്ടി വരുന്ന എല്ലാ അവസ്ഥകളിൽ കൂടിയും അദ്ദേഹം കടന്നു പോയി. ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ഗുണങ്ങളുടൈയം ഒരു മിശ്രണം ഒരാളിൽ നൽകിയിരിക്കുകയാണ്. എന്തെന്നാൽ ഈ ഒരാളെ നിങ്ങൾ സ്വീകരിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതം തന്നെ തരണം ചെയ്തു എന്നാണർത്ഥം. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുർഘടം നാം ഇപ്പോഴും സുന്ദരമായതിനെയും അല്ലാത്തതിനെയും, നല്ലതിനെയും അല്ലാത്തതിനെയും വേര്‍തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നു എന്നതാണ്. പക്ഷെ നിങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകരിക്കുവാൻ കഴിഞ്ഞാൽ ഈ പ്രശ്നം ഉണ്ടാകുകയില്ല; എന്തെന്നാൽ ഇദ്ദേഹം എല്ലാഗുണങ്ങളുടെയും ഒരു സമ്മിശ്രണമാണ്.

*എല്ലാം ഉൾകൊള്ളുന്ന ജീവിതം*

അദ്ദേഹം ഏറ്റവും സുന്ദരനാണ്; പക്ഷെ ഏറ്റവും വിരൂപനുമാണ്. അദ്ദേഹം വലിയ സന്യാസിയാണ് പക്ഷെ ഗൃഹസ്ഥനുമാണ്. അദ്ദേഹം നർത്തകനാണ് എന്നാൽ അത്യന്തം നിശ്ചലനുമാണ്. ദേവന്മാർ, രാക്ഷസന്മാർ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ തരം ജീവികളും അദ്ദേഹത്തെ ആരാധിക്കും. സംസ്കാര സമ്പന്നർ എന്ന് വിളിക്കുന്നവർ ഇത്തരം അസ്വീകാര്യമായ കഥകൾ സൗകര്യപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; പക്ഷെ അവിടെയാണ് ശിവന്റെ സാരം നിൽക്കുന്നത്. അദ്ദേഹത്തിന് ഒന്നും വെറുക്കപ്പെടേണ്ടതായിട്ടില്ല.

അഘോരി ആയിരുന്നപ്പോൾ സാധന ചെയ്യുവാൻ അദ്ദേഹം ഒരു മൃതദേഹത്തിലാണ് ഇരുന്നത്. ‘ഘോര’ എന്നാൽ ഭീകരം എന്നർത്ഥം, അഘോരി എന്നാൽ ഭീകരതക്കും അപ്പുറമുള്ളത്. ഭീകരമായത് അദ്ദേഹത്തെ സ്പർശിക്കുന്നില്ല. ഒന്നും തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. അദ്ദേഹം എല്ലാത്തിനെയും ഉള്‍കൊള്ളുന്നവനാണ്. ഇത് നിങ്ങൾ വിചാരിക്കുവാൻ ഇഷ്ടപ്പെടുന്നത് പോലെ ദയ കൊണ്ടോ അത്തരമേതെങ്കിലും വികാരംകൊണ്ടോ അല്ല. അദ്ദേഹം ജീവിതം പോലെ തന്നെ ആയതുകൊണ്ടാണ്. ജീവിതം സ്വാഭാവികമായും എല്ലാം ഉൾക്കൊള്ളുന്നതാണ്. നമുക്ക് ആരെ ഉൾകൊള്ളാൻ പറ്റും, ആരെ ഉൾകൊള്ളാൻ പറ്റുകയില്ല എന്നത് മാനസീകമായ പ്രശ്നമാണ്; ജീവിതത്തിന്റെ പ്രശ്നമല്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ അടുത്തു ഇരിക്കുന്നുണ്ടെങ്കിലും നിങ്ങളിലെ ജീവന് പ്രശ്നമൊന്നുമില്ല. നിങ്ങളുടെ ശത്രു ശ്വാസോഛ്വാസത്തിലൂടെ പുറത്തു വിടുന്ന വായു നിങ്ങൾ ഉള്ളിലേക്കെടുക്കുന്നുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ ഉഛ്വാസ വായു നിങ്ങളുടെ ശത്രുവിന്റേതിനേക്കാൾ മെച്ചമല്ല. പ്രശനം മനസ്സിൽ മാത്രമാണ്. ജീവിത പ്രകാരം പ്രശ്നമൊന്നുമില്ല.

ഒരു അഘോരി സ്നേഹത്തിന്റെ നിലയിലല്ല നിൽക്കുന്നത്. ലോകത്തിന്റെ ഈ ഭാഗത്തുള്ള ആദ്ധ്യാത്‌മിക പഠനങ്ങളിൽ സ്നേഹത്തെയോ, ദയയെയോ, കരുണയെയോ കുറിച്ച് പഠിപ്പിക്കുന്നില്ല. ഇവയൊന്നും ആദ്ധ്യാത്‌മിക കാര്യങ്ങളാണെന്ന് പോലും കരുതുന്നില്ല. അവ സാമൂഹിക കാര്യങ്ങളാണ്. ദയയോടെ പെരുമാറുകയും, ചുറ്റുമുള്ളവരോട് പുഞ്ചിരിയോടെ ഇടപഴകുകയും ചെയ്യുന്നത് കുടുംബപരവും, സാമൂഹികവുമായ സംഗതികളാണ്. മനുഷ്യന് അത്രയെങ്കിലും വിവരം ഉണ്ടായിരിക്കണം; അതുകൊണ്ട് ഇത് ആരെയും പഠിപ്പിക്കേണ്ടതില്ല.

അഘോരി ജീവിതവുമായി അടുത്തിരിക്കുകയാണ്‌ – സ്നേഹം മൂലമല്ല – അയാൾ അത്രക്കും ഉപരിപ്ലവമായി പെരുമാറുകയില്ല – അയാൾ ജീവിതത്തെ കൂട്ടി പിടിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണവും അമേധ്യവും അയാൾക്ക് ഒരു പോലെയാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരു പോലെയാണ്. സമ്പൂർണ്ണ ജീവിതത്തെ സ്വീകരിക്കേണ്ടത് കൊണ്ട് അയാൾ ആരോഗ്യത്തോടെ ഇരിക്കുന്ന ശരീരത്തെയും ദ്രവിച്ചു കൊണ്ടിരിക്കുന്ന ശരീരത്തെയും അയാൾ ഒരു പോലെയാണ് കാണുന്നത്. തന്റെ മാനസീക ചര്യകളിൽ കുടുങ്ങിപോകുകയും, അത് വഴി സൃഷ്ടിയുടെ മഹത്വത്തിന്റെ അനുഭവം നഷ്ടപ്പെടുത്തുകയും ചെയ്യുവാൻ അയാൾ തയ്യാറല്ല.

തൃക്കണ്ണ് തുറക്കൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ശിവനെ ത്രയംബകൻ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന് മൂന്നാമതൊരു കണ്ണ് കൂടി ഉള്ളതുകൊണ്ടാണ്. ഈ മൂന്നാം കണ്ണ് നെറ്റി പൊട്ടി പുറത്തു വന്ന ഒന്നല്ല. അറിവിന്റെ വേറെ ഒരു തലം തുറന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് കണ്ണുകൾ കൊണ്ട് ഭൗതികമായതിനെ മാത്രമേ കാണുവാൻ കഴിയുകയുള്ളു. കൈയ്കൊണ്ട് അവയെ മറച്ചാൽ അതിനപ്പുറം അവയ്ക്ക് കാണുവാൻ കഴിയുകയില്ല. അവ അത്രക്കും പരിമിതങ്ങളാണ്. മൂന്നാം കണ്ണ് തുറന്നു എന്ന് പറഞ്ഞാൽ ഉള്ളിലേക്ക് നോക്കാവുന്ന ഒരു പുതിയ അറിവിന്റെ തലം തുറന്നു എന്നും കാണാനുള്ളതെല്ലാം കാണുവാൻ സാധിക്കുമെന്നും ആണ് അർത്ഥമാക്കുന്നത്.

നിങ്ങളുടെ കാഴ്ച വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ നിങ്ങളുടെ ഊർജ്ജവും വളരുകയും വികസിക്കുകയും വേണം എന്നത് അത്യന്താപേക്ഷിതമാണ്. യോഗയുടെ ഉദ്ദേശം നിങ്ങളുടെ ഊർജത്തിന്റെ വളർച്ചയും വികാസവും ഉറപ്പാക്കി നിങ്ങളുടെ ഗ്രഹണശക്തി മെച്ചപ്പെടുത്തി മൂന്നാം കണ്ണ് തുറപ്പിക്കുക എന്നതാണ്. മൂന്നാമത്തെ കണ്ണ് വീക്ഷണത്തിന്റെ കണ്ണാണ്. ശരീരത്തിലുള്ള രണ്ട് കണ്ണുകൾ ഇന്ദ്രിയങ്ങൾ മാത്രമാണ്. അവ നിങ്ങളുടെ മനസ്സിൽ അനേകം അബദ്ധധാരണകൾ നിറയ്ക്കും, എന്തെന്നാൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. നിങ്ങൾ ഒരാളെ കാണുന്നു അയാളെ കുറിച്ച് എന്തെങ്കിലും ധരിക്കുന്നു എന്നാൽ അയാളിലുള്ള ശിവനെ നിങ്ങൾക്ക് കാണുവാൻ സാധിക്കുകയില്ല. നിങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിധത്തിലാണ് നിങ്ങൾ കാര്യങ്ങൾ കാണുന്നത്. മറ്റൊരു ജീവി അതിനു നിലനിൽക്കുവാൻ വേണ്ട വിധത്തിൽ ആയിരിക്കും കാര്യങ്ങൾ കാണുന്നത്. അതിനാലാണ് നാം ഈ ലോകം ‘മായ’ ആണെന്ന് പറയുന്നത്. മായ എന്നാൽ അത് വാസ്തവികമല്ല എന്നർത്ഥം. ജീവിതം മിഥ്യയാണ് എന്നല്ല പറയുന്നത്. നിങ്ങൾ അതിനെ കാണുന്ന വിധം മിഥ്യയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് കൂടുതൽ ഗ്രാഹ്യശക്തിയുള്ള മറ്റൊരു കണ്ണ് തുറക്കണം. മൂന്നാം കണ്ണ് കാണിക്കുന്നത് നിങ്ങളുടെ കാഴ്ചപാട് ജീവിതത്തിലെ ദ്വൈതങ്ങൾക്കപ്പുറം കടന്നു എന്നാണ്. ജീവിതത്തെ അതിന്റെ തനതായ രൂപത്തിൽ നിങ്ങൾ കാണുന്നു; നിങ്ങളുടെ നിലനിൽപിന് ആവശ്യമായ വിധത്തിൽ മാത്രമല്ല.

ശിവ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആത്യന്തികമായ കാഴ്ചപ്പാടിന്റെ മൂർത്തിമത് ഭാവമാണ്. ഇതിനു മതവുമായി ബന്ധമില്ല. ഇന്ന് ലോകം മതങ്ങളുടെ പേരിലാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ‘പാർട്ടിയിൽ’ ആണെന്ന് കണക്കാക്കും. ഇത് മതമല്ല ആന്തരികമായ പരിണാമത്തിന്റെ ശാസ്ത്രമാണ്. നിങ്ങൾ ശിവനെ ആരാധിക്കേണ്ട. ഞാൻ അത് ചെയ്യുന്നില്ല. ഞാൻ എല്ലാത്തിനെയും ഭക്തിപൂർവം ആണ് കാണുന്നത്; എന്നാൽ ഞാൻ ജീവിതത്തിൽ ഒരിക്കൽപോലും ഒരു പ്രാർത്ഥന ചൊല്ലിയിട്ടില്ല. ഞാൻ ശിവ എന്ന് പറയുമ്പോൾ അത് എനിക്ക് എല്ലാമാണ്. ഞാൻ ശിവ എന്ന് ഉച്ചരിക്കുമ്പോൾ എനിക്ക് അറിയേണ്ടതെല്ലാം അതിലുണ്ട്. ഈ ഒരു വാക്കു മാത്രം വെച്ചുകൊണ്ട് ഞാൻ വേണ്ടത്ര നേരം ഇവിടെ ഇരിക്കുകയാണെങ്കിൽ ഈ ജീവിതം മുഴുവൻ എനിക്ക് അറിയുവാൻ സാധിക്കും. അതുകൊണ്ടാണ് എനിക്ക് ജീവിതത്തിൽകൂടി ഇത്രയും സുഗമമായി കടന്നു പോകുവാൻ സാധിക്കുന്നത് – ശിവ എന്ന ഒറ്റ വാക്കു കൊണ്ട് മാത്രം. അതിന്റെ ശക്തി നിങ്ങൾ അറിയണം. നിങ്ങളുടെ യുക്തിഭദ്രമായ മനസ്സിൽ ഒതുങ്ങി പോകരുത്. ഇത് അത്തരത്തിലുള്ള ഒരു വിഢിത്തമല്ല. ഇത് ആ വർഗ്ഗത്തിൽ പെടുന്നില്ല. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നുമുയർന്ന ഒരു തലത്തിൽ പോകലാണത്. മനുഷ്യർക്ക് പരിമിതപ്പെടുത്തിവച്ചിട്ടുള്ള അതിർത്തികൾക്കപ്പുറം കടക്കലാണിത്.

പ്രകൃതി ഒരുക്കിയിട്ടുള്ള നിയമങ്ങൾ അനുസരിക്കാതെ നടക്കുന്നവരാണ് നമ്മൾ. പ്രകൃതി മനുഷ്യർക്കായി ചില നിയമങ്ങൾ വച്ചിട്ടുണ്ട്. അവർ അതിനുള്ളിൽ നിൽക്കണം. ഭൗതിക ജീവിതത്തിന്റെ നിയമങ്ങൾ തകർക്കുന്നതാണ് ആത്മീയചര്യകൾ. ഈ അർത്ഥത്തിൽ നമ്മൾ നിയമ ഭ്രഷ്ടരാക്കപ്പെട്ടവരാണ് – ശിവനാണ് ഏറ്റവും വലിയ നിയമഭ്രഷ്ടൻ. നിങ്ങൾക്ക് ശിവനെ ഭജിക്കുവാൻ കഴിയുകയില്ല. പക്ഷെ അദ്ദേഹത്തിന്റെ സംഘത്തിൽ ചേരാം....

ഉപാസനാ തലത്തില് ശിവലിംഗത്തിന്റെ പ്രാധാന്യം

*🔱🔥ഉപാസനാ തലത്തില്  ശിവലിംഗത്തിന്റെ പ്രാധാന്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഈശ്വരനു പ്രതിമയില്ല. 'നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന് കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്ക്ക്, ആ ഒരു നിര്ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന് കഴിയില്ല.

അപ്പോള് അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര് എല്ലാവര്ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ് നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല് 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ് വിഗ്രഹം.
കൊച്ചു കുട്ടിയായിരിക്കുമ്പോള് അദ്ധ്യാപകന് നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള് ഉപയോഗിക്കുവാന് ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള് സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള് ഉപയോഗിച്ച് പത്ത് വരെയും പിന്നെ കാല് വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള് ചെറിയ ക്ലാസ്സുകളില് എണ്ണം പഠിച്ചു. എന്നാല് അതെ കുട്ടികള് വലിയ ക്ലാസുകളില് എത്തുമ്പോള് വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള് കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന് പഠിച്ചു. ഇവിടെ അമൂര്ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്.

ഋഷീശ്വരന്മാര് ദര്ശിച്ചു നിര്ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങങ്ങൾക്കനുസരിച്ചാണ് നിര്മ്മിച്ചിട്ടുള്ളത്.  അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല് സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന് ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന് ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ,സകലീകൃതമായ ഉപാസനാപദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന് ഏകാഗ്രതയെ,ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുട അടിസ്ഥാനം.

ശിവലിംഗത്തിനു അവയവങ്ങള് സങ്കല്പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്ത്തു തുടങ്ങിയവ അണിയിക്കാമോ എന്നും ചിലര്‍ സംശയം ചോദിക്കാറുണ്ട്..

ക്ഷേത്രങ്ങളില് വിഗ്രഹങ്ങള് മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്പ്പങ്ങള്, അനേകം ഉപാസകന്മാരുടെ സങ്കല്പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള് ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്. എന്നാല് കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായതന്ത്രിയുടെ സങ്കല്പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള് പറയേണ്ടതുണ്ട്. ഇവയിലെല്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ,തികച്ചും മാനുഷികഭാവത്തോടു കൂടിയ വിഗ്രഹങ്ങള് എന്നിവയില് നിന്നും ആരംഭിച്ച് ക്രമികമായി ഉയര്ന്ന്, സര്വ്വ വിഗ്രഹങ്ങള്ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന് ഒരാള്ക്ക് സാധിക്കും. ഇത്രയും മനസ്സിലാക്കിയെങ്കിൽ പറയട്ടെ, സഗുണസാകാരമായ തലത്തിനും,നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. അവിടെ വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള് ഇല്ല. ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല് ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന് സാധിക്കില്ല. അത് ദീര്ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്ന്നതും എന്നാല് നിര്ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്. പക്ഷെ നമ്മള് പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

പഞ്ച ലിംഗ പ്രതിഷ്ഠ

🔥🔥🔥🔥🔥🔥🔥🕉🕉🕉🕉🕉🕉🕉🙏🙏🙏🙏

*പഞ്ച ലിംഗ പ്രതിഷ്ഠ*

ശങ്കരാചാര്യർ ഭഗവാൻ ഭാഷ്യകാരൻ 
അഞ്ചു മഠങ്ങളിൽ അഞ്ചു ശിവ ലിംഗ പ്രതിഷ്ഠ ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്നു .
പഞ്ച ഭൂത സങ്കല്പത്തിൽ ആകുന്നു അവ പ്രതിഷ്ഠ ചെയ്തത്.


*പഞ്ച ഭൂതം.*

1. ഭൂമി
2. ജലം
3. അഗ്നി
4. വായു
5. ആകാശം 

*പഞ്ച കോശങ്ങൾ.*

1. അന്നമയ കോശം
2. പ്രാണമയ കോശം
3. മനോമയ കോശം
4. വിജ്ഞാനമയ കോശം
5. ആനന്ദമയ കോശം

*പഞ്ച രുദ്രന്മാർ,*

1. തത്പുരുഷൻ
2. സദ്യോജാതൻ
3. ഈശാനൻ
4. വാമദേവൻ
5. അഘോരം 

*പഞ്ച വർണ്ണങ്ങൾ*

1. വെള്ള
2. മഞ്ഞ
3. പച്ച
4. ചുകപ്
5. കറുപ്പ് 

*തത്വങ്ങൾ*

1. സൃഷ്ടി
2. സ്ഥിതി
3. സംഹാരം
4. തുരീയം
5. തിരോധാനം 

ഇങ്ങനെ അനേകം തത്വങ്ങൾ ബന്ധപെട്ടു കിടക്കുന്നു പഞ്ച ഭൂതങ്ങളിൽ. ഈ തത്വ പ്രതീകമായി ആണ് ശങ്കരാചാര്യർ ഇവിടെ പ്രതിഷ്ഠ ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു 

കേദാർനാഥ് - മുക്തിലിംഗം - ആകാശം 
ചിദംബരം - മോക്ഷ ലിംഗം - വായു 
കാഞ്ചീപുരം - യോഗ ലിംഗം - അഗ്നി 
നേപ്പാൾ - വര ലിംഗം - ജലം 
ശ്രിംഗേരി - ഭോഗ ലിംഗം - ഭൂമി
🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🙏