Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 25, 2019

പ്രാസാദമന്ത്രം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*47. പ്രാസാദമന്ത്രം*


*ദേവം നമാമി ശിരസാ പരശുത്രിശൂല......*
*വിദ്യാകപാലപരിമണ്ഡിതബാഹുദണ്ഡം*
*വ്യാഘ്രാജിനാംബരധരം ഭസിതാവദാത......*
*വേഷോജ്ജ്വലം ധൃതജടാഘടിതേന്ദുബിംബം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒പരശു ,ത്രിശൂലം പുസ്തകം, തലയോട് എന്നിവകൊണ്ട് അലങ്കൃതമായ ബാഹുണ്ഡങ്ങളോടുകൂടിയവനും പുലിത്തോലുടുത്തവനും ഭസ്മം അണിഞ്ഞ വെളുത്ത നിറമുള്ള വേഷത്തോടുകൂടിയവനും ജടാജൂടത്തിൽ ചന്ദ്രബിംബത്തെ ധരിച്ചവനുമായ ദേവനെ ഞാൻ ശിരസാ നമസ്കരിയ്ക്കുന്നു........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ഗോകര്‍ണ്ണൻ

*ഗോകര്‍ണ്ണൻ*

===============

*ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു*.

*ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മംനടത്തുക‘‘ എന്ന്അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽപോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു*.

*സമാധയിൽനിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു*.

*പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവിഎന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി*.

*ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു*.

*രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി*.

*രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗംകൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു*.

*ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയുംചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതുകണ്ട് രാവണൻ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്കുകൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാൻ വളരെ പണിപ്പെട്ടു. ഒരുഫലം ഉണ്ടായില്ല*.

*ഇത്രബലമോ ഈ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അവൻ അതു മൂടിയിരുന്ന പട്ടു വലിച്ചെടുത്ത് നാലായിക്കീറി നാലുദിക്കിലേയ്ക്കും വലിച്ചെറിഞ്ഞു. അതുചെന്നുവീണസ്ഥലങ്ങളിലെല്ലാം ഓരോശിവലിംഗങ്ങൾകൂടി ഉണ്ടായി. അങ്ങനെ ഗോകർണ്ണത്തിലിപ്പോൾ പഞ്ചലിംഗങ്ങളാണ് ഉള്ളത്. രാവണന്റെ കിഴുക്കുകൊണ്ടതിനാൽ തലകുഴിഞ്ഞമട്ടിലുള്ള ഒരുഗണപതിയും ഗോകർണ്ണത്തുകാണാം*.
=========================
*പണ്ട് ദക്ഷിണദേശത്ത് തുങ്കഭദ്ര എന്ന ഒരു നദീ തീരത്തു ധാരാളം ദാന ധർമ്മകൾ ഒക്കെ ചെയ്യ്തിരുന്ന ആത്മദേവൻ എന്നൊരു ബ്രഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദുഃഖ കാരണത്താൽ അദ്ദേഹം ഒരു ദിവസം കാട്ടിലേക്കു പോയി. കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു തടാകത്തിനു അരികിൽ എത്തിച്ചേർന്നു. അദ്ദേഹം ആ തടാകത്തിൽ ഇറങ്ങി അല്പം വെള്ളം കുടിച്ചു. അപ്പോൾ അവിടേക്കു ഒരു സന്യാസി കടന്നുവന്നു. ബ്രഹ്മണൻ ആദരപൂർവം സന്യാസിയെ വണങ്ങി. സന്യാസി ബ്രഹ്മണനോട്  എന്താ അങ്ങു ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് എന്ന് ചോദിച്ചു*.

*കുലത്തിൽ പുത്രൻ ഇല്ലെങ്കിൽ എന്ത് കാര്യംആണ് ഉള്ളത് മഹർഷേ ഗൃഹത്തിൽ പുത്രൻ ഇല്ലെങ്കിൽ ധനം ഉണ്ടായിട്ടു എന്ത് അർഥം ആണ് ഉള്ളത്. ഞാൻ നാട്ടു വളർത്തിയ ഒന്നും കായിക്കുകയോ പൂകുകയോ ചെയിതില്ല, ഞാൻ വളർത്തുന്ന പശു ഇതുവരെ പ്രസവിച്ചില്ല. മഹർഷേ എനിക്ക്  ഒരു പുത്രാനെ ലഭിക്കുവാൻ അങ്ങു ഒരു വരം തന്നാലും*.

*ബ്രഹ്മണന്റെ അപേക്ഷ പ്രകാരം സന്യാസി ഒരു പഴം എടുത്ത് ജപിച്ച് ആ പഴം ഭാര്യയിക്ക് കൊടുത്ത് ഒരു വർഷം വ്രതം അനുഷ്ഠിക്കുവാൻ ഉപദേശിച്ചു. ബ്രഹ്മണൻ പഴവും എടുത്ത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ധുന്ധുളി  നടന്ന കാര്യങ്ങൾ എല്ലാം ധുന്ധുകാരിയോട് വിവരിച്ചു എന്നിട്ട് ആ പഴവും കൊടുത്തു. പക്ഷെ ഭാര്യക്കു വ്രതങ്ങൾ അനുഷ്ഠിക്കുവാൻ താല്പര്യം ഇല്ലാത്തതു കാരണം അവളതു ഭക്ഷിച്ചില്ല. പക്ഷെ ഭർത്താവു പറഞ്ഞത്‌ നിരസിക്കുവാനും സാധിച്ചിച്ചില്ല. അവൾ തന്റെ പ്രശ്നം അവളുടെ അനുജത്ത്തിയോട് പറഞ്ഞു. അനുജത്തി പറഞ്ഞു ഞാൻ ഗർഭിണിയാണ് എനിക്ക് ഇപ്പോൾ കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രസവിക്കുന്ന ഈ കുട്ടിയെ കുഞ്ഞിനെ ചേച്ചിക് തരാം പക്ഷെ എന്‍റെ ഭർത്താവിന് ധനം നൽകേണ്ടി വരും ഇതുകേട്ട ധുന്ധുകാരി അതിനു സമ്മതിച്ചു സന്തോഷിച്ചു*.

*ഭർത്താവ് കൊടുത്ത പഴം ആരും അറിയാതെ അവിടെ വളർത്തുന്ന പശുവിനു കൊടുത്തു. പിന്നീട് ഭർത്താവിനോട് താൻ ഗർഭിണി ആണെന്നും പറഞ്ഞു ഒരു ഗർഭിണിയെ പോലെ അഭിനയിച്ചു നടന്നു*.

*അങ്ങനെ നുണ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അനുജത്തി പ്രസവിച്ചു എന്നിട്ട് ഭർത്താവിനോട് പറഞ്ഞു നമ്മുടെ കുട്ടിയെന്നു. പാവം ബ്രാഹ്മണൻ അത് വിശ്വസിച്ചു ധാനധർമ്മങ്ങൾ എല്ലാം ചെയിതു എന്നിട്ട് ധുന്ധുളിയുടെ ഇഷ്ട പ്രകാരം മകന്‌  ധുന്ധുകാരി എന്ന നാമകരണവും ചെയ്യിതു*.

*ഇതിനിടയിൽ പഴം കഴിച്ച പശു ഗർഭം ധരിച്ചു ദിവ്യനും സുന്ദരനുമായ ഒരു ബാലനെ പ്രസവിച്ചു പക്ഷെ പശു പ്രസവിച്ചത് പശുക്കുട്ടിയെ അല്ല ഒരു ആൺകുട്ടിയെ ആയിരുന്നു. കുട്ടിയുടെ ചെവി മാത്രം പശുവിന്റെ ചെവി പോലെ ആയിരുന്നു*. *ആത്മദേവൻ ജാതകർമ്മാദിക്രിയകളെല്ലാം നടത്തി ഗോകർണ്ണനെന്ന് പേരുമിട്ടു*.
*കുറേക്കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വളർന്നു യുവാക്കളായി. ഗോകർണ്ണൻ വിവേകബുദ്ധിയുള്ളവനും ധുന്ധുകാരി മഹാദുഷ്ടനുമായിത്തീർന്നു. സകല ദുഷ്ടപ്രവൃത്തികളും ചെയ്തു പോന്ന ധുന്ധുകാരി മാതാപിതാക്കളെ ദേഹോ ഉദ്രവമേല്പിക്കാനും തുടങ്ങി. അത്യന്തം ദുഃഖിതനായിത്തീർന്ന പിതാവിനെ ജ്ഞാനിയായ ഗോകർണ്ണൻ ആത്മോപദേശം ചെയ്ത് വനത്തിലേയ്ക്കയച്ചു. വിഷയവിരക്തിവന്ന ആത്മദേവൻ ദിവസവും ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്തുകൊണ്ട് ഭഗവാനെ സേവിച്ചു. അവസാനം സായൂജ്യ മുക്തിയെ പ്രാപിക്കുകയും ചെയ്തു*

*പിതാവ് ഗൃഹമുപേക്ഷിച്ച് പോയതിന് ശേഷം ധുന്ധുകാരി ധുന്ധുളിയോട്  പണമാവശ്യപ്പെട്ടുകൊണ്ടു ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. ദുഃഖം സഹിക്കാൻ കഴിയാതെ ധുന്ധുളി കിണറ്റിൽ ചാടി ജീവത്യാഗം ചെയ്തു*.

*പിന്നിട് ഗോകർണ്ണൻ തീർത്ഥാടനത്തിന് പോയ സമയത്ത് ധുന്ധുകാരി അഞ്ച് വേശ്യാസ്ത്രീകളെ ഗൃഹത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അയാൾ അവരെ പരിപാലിക്കാനായി അനേകം നികൃഷ്ടകർമ്മങ്ങളും ചെയ്തു. പലദിക്കിൽ നിന്നും ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളും കവർച്ചചെയ്തു കൊണ്ടുവന്ന് കൊടുത്തു അവരെ സന്തോഷിപ്പിച്ചു. മോഷണം നടത്തിയതിന് രാജാവ് ധുന്ധുകാരിയെ പിടികൂടി സ്വത്തെല്ലാം തിരിച്ചു പിടിക്കുമെന്ന് ഭയന്ന സ്ത്രീകൾ അയാളെ വധിക്കാൻ നിശ്ചയിച്ചു. കഴുത്തിൽ കയറ് കെട്ടിയും തീക്കനൽ മുഖത്ത് കോരിയിട്ടും ദാരുണമായി അവർ ധുന്ധുകാരിയെ വധിച്ചു. മൃതശരീരം രഹസ്യമായി മറവ് ചെയ്ത ശേഷം അവർ കവർച്ചമുതലെല്ലാം കൈക്കലാക്കി അവർ അവിടം വിട്ടുപോയി*.

*നികൃഷ്ടകർമ്മങ്ങൾ ചെയ്ത ധുന്ധുകാരി മരണശേഷം മഹാപ്രേതമായിത്തീർന്നു. ചുഴലിക്കാറ്റിന്റെ രൂപത്തിൽ വിശപ്പും ദാഹവും ചൂടും തണുപ്പും സഹിച്ചുകൊണ്ടും, തന്റെ കഷ്ടാവസ്ഥ ഓർത്ത് കരഞ്ഞു കൊണ്ടും എങ്ങും ശരണമില്ലാതെ അത് അലഞ്ഞു തിരിഞ്ഞു*.

*തീർത്ഥാടനത്തിന് പോയിരുന്ന ഗോകർണ്ണൻ ധുന്ധുകാരിയുടെ മരണവാർത്തയറിഞ്ഞ്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. കൂടാതെ ഗോകർണ്ണൻ പ്രവേശിച്ച എല്ലാ തീർത്ഥങ്ങളിലും ശ്രാദ്ധം കഴിച്ചു. യാത്രാവസാനം അദ്ദേഹം സ്വന്തം ഗൃഹത്തിൽ തിരിച്ചെത്തി. രാത്രിയിൽ പല രൂപത്തിലും ധുന്ധുകാരിയുടെ പ്രേതം ഗോകർണ്ണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗതികിട്ടാതെ അലയുന്ന ഒരു പ്രേതമാണതെന്ന് നിശ്ചയിച്ച അദ്ദേഹം അതിനോട് ആരാണെന്നും ഈ അവസ്ഥയിൽ എത്താനുള്ള കരണമെന്താണെന്നും ചോദിച്ചു*.

*ശബ്ദമുണ്ടാക്കി കരഞ്ഞതല്ലാതെ അതിനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഗോകർണ്ണൻ തീർത്ഥജലം തളിച്ചപ്പോൾ രൂപം സംസാരിക്കാൻ തുടങ്ങി. താൻ ധുന്ധുകാരിയാണെന്നും തന്റെ ദുഷ്കർമ്മങ്ങളുടെ ഫലമായിട്ടാണ് ഈ ദൈന്യാവസ്ഥ ഉണ്ടായതെന്നും സഹോദരനെ അറിയിച്ചു. പ്രേതാവസ്ഥയിൽ നിന്നും എത്രയും പെട്ടന്ന് തന്നെ മോചിപ്പിക്കണമെന്നും ഗോകർണ്ണനോട് അപേക്ഷിച്ചു*.

*നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. ഗയാശ്രാദ്ധം ചെയ്തിട്ടും മുക്തി ലഭിക്കാത്ത ധുന്ധുളിയെ മോചിപ്പിക്കാൻ ഗോകർണ്ണൻ മഹാപണ്ഡിതന്മാരും യോഗികളും വിദ്വാന്മാരുമായി കൂടിയാലോചിച്ചു. അവസാനം സൂര്യഭഗവാനോട്‌ ചോദിക്കാമെന്നവർ നിശ്ചയിച്ചു*.

*ഗോകർണ്ണൻ സൂര്യദേവനെ പ്രസാദിപ്പിച്ച് നമസ്കരിച്ചതിനു ശേഷം ധുന്ധുകാരിയുടെ പ്രേതാവസ്ഥയുടെ നിവൃത്തിയ്ക്കുള്ള ഉപായം പറഞ്ഞു തരണമെന്നപേക്ഷിച്ചു. ശ്രീമദ് ഭാഗവത സപ്താഹശ്രവണമാണ് അതിനുള്ള മാർഗമെന്ന് ആദിത്യഭഗവാൻ അരുളിചെയ്തു*.

*ഗോകർണ്ണൻ ഉചിതമായ ഒരു* *സ്ഥലത്തിരുന്ന്* *ഭാഗവതം വായിക്കുവാൻ*
*ആരംഭിച്ചു*. *അത് കേൾക്കാനായി നാനാ ദിക്കുകളിൽ നിന്നും ധാരാളം ജനങ്ങൾ വന്നു ചേർന്നു*. *വൃദ്ധരും, മൂഢന്മാരും വികലാംഗരും, എല്ലാം പാപ നിവൃത്തിക്കായി അത് കേൾക്കാനെത്തിചേർന്നു*.

*ഗോകർണ്ണന്റെ ഇരിപ്പിടത്തിന് അടുത്തുണ്ടായിരുന്ന ഏഴ് മുട്ടുകളുള്ള ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിൽ ധുന്ധുകാരിയുടെ പ്രേതവും ഇരുന്നു. ഓരോ ദിവസവും വായന അവസാനിക്കുന്ന സമയം മുളയുടെ ഓരോ ഗ്രന്ഥികളായി പൊട്ടിതുടങ്ങി. ഏഴാം ദിവസം വായന കഴിഞ്ഞപ്പോഴേക്കും ഏഴാമത്തെ ഗ്രന്ഥിയും പൊട്ടി ധുന്ധുകാരി ഭഗവൽസ്വരൂപമായി പുറത്തുവന്നു. ശ്യാമള വർണ്ണത്തോടെ, മഞ്ഞപ്പട്ടുടുത്തും, കുണ്ഡലങ്ങൾ, തുളസീമാല, കിരീടം എന്നിവ ധരിച്ചും ദിവ്യ രൂപമാർന്ന ധുന്ധുകാരി ഗോകർണ്ണനെ നമസ്ക്കരിച്ചു. ശ്രീമദ്ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിസ്തരിച്ചുകൊണ്ടിരുന്ന ധുന്ധുകാരിയെ കൊണ്ടുപോകാനായി വൈകുണ്ഠത്തിൽ നിന്നും വിഷ്ണു ദൂതന്മാർ വിമാനത്തിൽ വന്നെത്തി*.

*ധാരാളം പേർ സപ്താഹയജ്ഞശ്രവണം ചെയ്‌തെങ്കിലും ധുന്ധുകാരിക്കു മാത്രമായി വിമാനം കൊണ്ടുവന്നത്  എന്തുകൊണ്ടാണെന്ന് ഗോകർണ്ണൻ വിഷ്ണുപാർഷദന്മാരോട് ചോദിച്ചു. എല്ലാവരും ഭാഗവത വായന കേട്ടു വെന്നത് ശരിയാണ്. എങ്കിലും അവരാരും തന്നെ മനസ്സിനെ സ്ഥിരമാക്കി നിർത്തി ഭാഗവത കഥകളെ വേണ്ടവിധം മനനം ചെയ്തില്ല. ധുന്ധുകാരി ഏഴ് ദിവസവും ഉപവാസം ദീക്ഷിച്ചുകൊണ്ടാണ് ഭാഗവത വായന ശ്രദ്ധയോടെ ശ്രവിച്ചത്. ഭജന രീതിയിലുള്ള ഭേദമാണ് ഫലത്തിലുള്ള വ്യത്യാസത്തിന് കാരണം മാണ് എന്ന് അവർ  മറുപടി പറഞ്ഞു*.

*വിഷ്ണു ദൂതന്മാരുടെ നിർദ്ദേശപ്രകാരം ഗോകർണ്ണൻ ശ്രാവണ മാസത്തിൽ വീണ്ടും സപ്താഹം നടത്തി. ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും വിധിപ്രകാരം ശ്രവണ മനനാദികൾ നടത്തി. യാജ്ഞാവസാനം, പാർഷദന്മാരോടും വിമാനങ്ങളോടും കൂടി ശ്രീഹരി തന്നെ അവിടെയെഴുന്നള്ളി. ഭഗവാൻ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി. ഗോകർണ്ണനെ വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ഗോകർണ്ണൻ ഭഗവൽസ്വരൂപത്തോട് തുല്യമായ രൂപമുള്ളവനായി. ശ്രോതാക്കളും ഭഗവൽ സ്വരൂപങ്ങളായിത്തീർന്നു. ഗോകർണ്ണനോടുള്ള കാരുണ്യം കൊണ്ട് ആ ഗ്രാമവാസികളെ മുഴുവൻ ഭഗവാൻ വൈകുണ്ഠത്തെ പ്രാപിപ്പിച്ചു. ഭഗവാൻ ഗോകർണ്ണനോടൊപ്പം ഗോ ലോകത്തേയ്ക്കും എഴുന്നള്ളി*.

*ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിക്കുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും. കഠിനതപസ്സ് ചെയ്താൽ പോലും സപ്താഹശ്രവണത്തിന്റെ ഫലം ലഭിക്കുന്നതല്ല. ശ്രാദ്ധദിവസം പാരായണം ചെയ്താൽ പിതൃക്കൾ തൃപ്തരാകുന്നു. വേണ്ടവിധത്തിൽ ശ്രീമദ്ഭാഗവതം പഠിക്കുന്നവന് പരമപുരുഷാർത്ഥത്തെ ലഭൃമവുന്നു*.

*കാരിക്കോട്ടമ്മ -25-12-19*

ശിവതാണ്ഡവം

#ശിവതാണ്ഡവം 

#വാദ്യങ്ങളുടെ നാഥനായ ശിവൻറെ #താണ്ഡവം. മഹാനര്ത്തതകനാണ് ശിവൻ. 108 നൃത്തങ്ങൾ ശിവനിൽ  നിന്ന് ആവിര്ഭശവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തിൽ  നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയിൽ  ശിവൻ കൈലാസത്തിൽ  നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്വ്വതതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയിൽ  . തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്ത്തിതയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാൽ  അപസ്മാരമൂര്ത്തികയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിൻറെ ശബ്ദത്തിൽ  നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവൻ കൈ ചലിപ്പിക്കുമ്പോൾ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്ത്തിു അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ശിവ താണ്ഡവസ്തോത്രം വരികൾ

ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്വ്വതയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്ഝ്രീ
വിലോലവീചിവല്ലരീ വിരാജമാനമൂര്ദ്ധഝനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്ദ്ധ രാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്ത്തുു ഭൂതഭര്ത്തനരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകൽ പ്പനൈകശിൽ പ്പിനി ത്രിലോചനേ മതിര്മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്ദ്ധ രസ്‌ഫുരത്
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്ഝതരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്വ്വാസര്വ്വനമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്-
ദ്ധഗ ദ്ധഗദ്വിനിര്ഗ്ഗ മത്‌ കരാളഫാലഹവ്യവാട്
ധിമിത്‌ ധിമിത്‌ ധിമിത് ധനൻമൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്ത്തിമത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതൽ പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്ത്തഷയൻമന: കദാ സദാശിവം ഭജേ

കദാ നിലിമ്പനിര്ഝ‍രീ നികുഞ്ജകോടരേ വസൻ
വിമുക്തദുര്മിതിം: സദാ ശിരസ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം
ഓം നമശിവായ:
         🙏🙏🙏

ശിവ സ്തുതി

🔱🔱🔱🔱🔱🔱🔱🔱🔱


       *ശിവ സ്തുതി*


*ശാന്തം പദ്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം*
*ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം*
*നാഗം പാശം ച ഘണ്ടാം വരഡമരുയുതം ചാങ്കുശം വാമഭാഗേ*
*നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാര്‍വതീശം നമാമി.*


🔅🔅🔅🔅🔅🔅🔅🔅🔅


          *ശാന്തനും പദ്മാസനത്തിലിരിയ്ക്കുന്നവനും ചന്ദ്രക്കലയോടുകൂടിയ കിരീടംധരിച്ചവനും അഞ്ചു മുഖമുള്ളവനും മുക്കണ്ണനും ശൂലം, വജ്രം, ഖഡ്ഗം, പരശു ,(മഴു), വരദമുദ്ര എന്നിവയെ വലത്തു ഭാഗത്തും സർപ്പം, കയറ്, മണി, ഡമരു, പലവിധ അലങ്കാരങ്ങളെക്കൊണ്ടു ശോഭിയ്ക്കുന്നവനും സ്ഫടികനിറമുള്ളവനുമായ പാർവ്വതീപതിയെ (ശിവനെ) ഞാൻ ഭജിയ്ക്കുന്നു.*



🔱🔱🔱🔱🔱🔱🔱🔱🔱