ഗണപതി വട്ടം സുൽത്താൻ ബത്തേരി ആയ കഥ..1986 May രണ്ടാം ലക്കം പൂമ്പാറ്റയിൽ വന്നപ്പോൾ...
Followers(ഭഗവാന്‍റെ ഭക്തര്‍ )
Sunday, April 21, 2024
Tuesday, April 2, 2024
ശിവസുപ്രഭാതം
🛕
*ശിവസുപ്രഭാതം*
🔱🔱🔱🔱🔱🔱🔱🔱
കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ
ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി
കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ
കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും
കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
പാരിന്നുമെന്നതുപോൽ മമ
ഊരിന്നും എന്നും എന്നും
നാരായ വേരായ് അനിശം വിലസുന്ന ശംഭോ
നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും
നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ
നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ
സാരള്യമേ !അഖിലവും ആറ്റി മേന്മേൽ
സംരക്ഷയേകു ശരണാഗത രക്ഷക
ശിവസുപ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ
പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ
ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*
കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ
ഏറ്റം നടത്തി മമ ജീവിത കർമ്മമാർഗേ
എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
*ഓം നമഃ ശിവായ !!!*
🙏🔱🍃🍂🙏🔱🍃🍂
Tuesday, March 26, 2024
കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം
🌸
*കൊടുങ്ങല്ലൂര്‍ മഹാദേവ ക്ഷേത്രം*
(ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്ന 108 പുരാതന ശിവക്ഷേത്രങ്ങളിൽ 63- മത്തെ ക്ഷേത്രം )
കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം .മുസിരിസ്, ഷിംഗ്‍ലി പട്ടണം, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്ന നാമത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ആയി എന്നും പറയപ്പെടുന്നു.
ബൗദ്ധക്ഷേത്രമായിരുന്നുവെന്നും പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.
🌸
പാതാളം വിട്ട് ഭൂമിയും ദേവലോകവുമെല്ലാം അടക്കിവാണ ദാരികനെകൊണ്ട് ദേവന്‍മാര്‍ പൊറുതിമുട്ടിയപ്പോളാണ് പരമശിവന്റെ മൂന്നാംകണ്ണില്‍ നിന്നും ഭീകരരൂപമായി ദേവിയുടെ പിറവി. ബ്രഹ്മാവിന്റെ വരത്താല്‍ അജയ്യനായി വിലസിയ ദാരികന്റെ തലയറുത്ത് മാലയാക്കി കഴുത്തില്‍ തൂക്കി കോപം തീരാതെ ഉറഞ്ഞു തുള്ളിയ ദേവിയോട് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തില്‍ പോയി ഭക്തരെ കാത്തുകൊള്ളാന്‍ പരമശിവന്‍ ആവശ്യപ്പെട്ടു.
ഒരു കോടി ശിവക്ഷേത്രങ്ങളുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ തെളിഞ്ഞു നിന്നതിനാല്‍ കോടിലിംഗപുരം എന്ന് അതുവരെ അറിയപ്പെട്ട ക്ഷേത്രം, ദേവി എത്തി വടക്കുമുഖമായി ഇരുന്നതോടെയാണ് കൊടുങ്ങല്ലൂര്‍ അമ്മയുടെ ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരെത്തി ഇരുന്ന ദേവി ദാരികവധത്തിന്‍റെ കലിയടങ്ങാതെ അവിടെ എത്തിയ ഒരു ഭക്തനിലേക്ക് പ്രവേശിച്ച് ഉറഞ്ഞു തുള്ളി കൂടിനിന്നവരോട് തന്റെ വരവിന്റെ ലക്ഷ്യം പറഞ്ഞു. ഇത്തരത്തില്‍ ദേവിയുടെ ചൈതന്യവുമായി ഉറഞ്ഞുതുള്ളുന്നവരാണ് പിന്നീട് വെളിച്ചപ്പാടുകളെന്നറിയപ്പെട്ടത്.
🌸
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഈ ക്ഷേത്രം ഭഗവതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പുരാതന കാലത്ത് ഇതൊരു ശിവ ക്ഷേത്രമായിരുന്നു . 108 ശിവാലയസ്തോത്രത്തില്‍ പരാമര്‍ശമുള്ള കൊടുങ്ങല്ലൂര്‍ ,എന്നാല്‍ 108 ദുര്‍ഗ്ഗാലായസ്തോത്രത്തില്‍ കാണുന്നുമില്ല എന്നത് ഇതിനൊരു തെളിവായി ചുണ്ടികാട്ടുന്നു. ഭഗവതിക്ക് അര്‍ച്ചന നടത്തുന്നതിനു മുന്‍പ് ഇവിടെ ശിവ പുജ നടത്താറുമുണ്ട്.
🌸
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഈ രണ്ടു ക്ഷേത്രങ്ങളും അതിപുരാതനമാണ്. ക്ഷേത്ര നിര്‍മ്മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിനു വളരെ പ്രാധാന്യം നല്‍കിയതായി കാണാം. മഹാദേവന്റെ പ്രതിഷ്ഠയോട് ബന്ധപെട്ടാണ് മണ്ഡപം,
ഗണപതിപ്രതിഷ്ഠ, തിടപ്പള്ളി,വലിയ ബലിക്കല്ല് ,നാലമ്പലം,ആനപ്പന്തൽ മുതലായവയുടെ നിര്‍മ്മാണ രീതി. എല്ലാം തന്നെ ശിവക്ഷേത്രത്തിന്റെ ശിൽപ്പശാസ്ത്ര വിധിപ്രകാരമാണ് .
🌸
രണ്ടു നിലയുള്ള ശ്രീകോവിലില്‍ ഭഗവാന്‍ കിഴക്ക് ദര്‍ശനമായി വാഴുന്നു.എന്നാല്‍ നന്ദി പ്രതിഷ്ഠ കാണുന്നില്ല. ശ്രീ പരമശിവന് ഇവിടെ പ്രത്യേക ഉത്സവങ്ങളോ ധ്വജമോ ഇല്ല. ശിവന്റെ ശ്രീകോവിലിന്റെ തെക്ക്ഭാഗത്തായിട്ടാണ് സപ്തമാതൃകകളുടെ പ്രതിഷ്ഠ.
ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയിൽ കിരീടമുണ്ട്.
🌸
കിഴക്ക് ഭാഗത്ത് ഒരു രഹസ്യ അറയുണ്ട്. ദേവിയുടെ ശ്രീകോവിലിലേക്ക് ഈ അറയില്‍ നിന്നും വാതില്‍ ഉണ്ട് . പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടം എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിട്ടിരിക്കും. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നും പറയുന്നു. പരശുരാമൻ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. രഹസ്യ അറയുടെ കവാടത്തിന് ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട് .
🌸
ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ, അമ്മ തമ്പൂരാട്ടിയോ, മറ്റ് രാജകുടുംബാഗങ്ങളോ ക്ഷേത്രദര്‍ശനത്തിന് വരുന്ന അവസരത്തില്‍ മാത്രമേ പടിഞ്ഞാറെ നട തുറക്കുകയുള്ളൂ. തമ്പുരാന്‍ നടക്കല്‍ എത്തി നമസ്‌കരിച്ച് കഴിഞ്ഞാല്‍ പടിഞ്ഞാറെ നടക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച്‌പ്രാവശ്യം മുഴങ്ങും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ വലത്തെ കതക് മാത്രം തുറന്ന് കൊടുക്കും തമ്പുരാന്‍ നമസ്‌കരിച്ച് കഴിഞ്ഞു എഴുന്നേല്‍ക്കും മുമ്പ് നട അടക്കും.
🌸
ചിലപ്പതികാരം കഥയിലെ കണ്ണകി കഥയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. സംഘകാലത്ത് , കൊടുങ്ങല്ലൂര്‍ ആസ്‌ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടവനാണ് കണ്ണകിയെ പ്രതിഷ്‌ഠിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. ചേരന്‍ ചെങ്കുട്ടവന്‍ നിര്‍മ്മിച്ച ക്ഷേതം, ഇന്നത്തെ ദേവീക്ഷേത്രത്തില്‍ നിന്ന് തെക്ക് മാറി ദേശീയപാത 17ന് ചേര്‍ന്ന് റോഡിന്‍റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീ കുരുംബക്ഷേത്രവും കുരുംബകാവും സ്ഥിചെയ്യുന്നു. പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പ
െടുത്തിയെന്നും മഹാമേരുചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
🌸
വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം . ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക. തവിടാട്ട് മുത്തി, വസൂരി മാല, സപ്‌തമാതൃക്കള്‍ എന്നിവ മറ്റ് പ്രതിഷ്‌ഠകളാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍ മീന ഭരണിയും (കൊടുങ്ങല്ലൂര്‍ ഭരണി) താലപ്പൊലിയുമാണ്. ഭരണി ഉത്സവത്തോനടനുബന്ധിച്ച് നടക്കുന്ന കോഴികല്ല് മൂടല്‍, കാവ് തീണ്ടല്‍ എന്നിവ പ്രാധാനചടങ്ങുകളാണ്. ഭരണിപ്പാട്ട് പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഭരണി തലേദിവസം അശ്വതി നാളില്‍ ആണ് കാവ് തീണ്ടല്‍ നടക്കുന്നത്.
🌸
മീനമാസത്തില്‍ നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭരണിയുത്സവത്തില്‍ രക്തവും വിശ്വാസവും ഒത്തു ചേരുന്നുവെന്ന് പറയാറുണ്ട്. ഭഗവതിയെ വിളിച്ച് തെറിപ്പാട്ടുകള്‍ പാടുന്ന ഒരാചാരവും ഈ ഉത്സവത്തിന്റെ ഭാഗമായുണ്ട്.
ഇവയില്‍ ഏറ്റവും മുഖ്യവും ദൃശ്യപൊലിമയാര്‍ന്നതുമാണ് കാവുതീണ്ടല്‍. സ്ത്രീകളും പുരുഷന്മാരുമായ നൂറുകണക്കിന് ചിലമ്പേന്തിയ വെളിച്ചപ്പാടുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ദൈവങ്ങളുമായി ആശയ വിനിമയം നടത്താന്‍ കഴിവുള്ളവരാണ് ഈ വെളിച്ചപ്പാടുകളെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇതിന് സാക്ഷിയാകുന്നു.
🌸
കൊടുങ്ങല്ലൂര്‍ രാജാവിന്റെ സാന്നിദ്ധ്യത്തിലാണ് കാവുതീണ്ടല്‍ നടക്കുന്നത്. ഈ അനുഷ്ഠാനത്തിനിടെ വെളിച്ചപ്പാടുമാര്‍ ബാധകയറി ക്ഷേത്രത്തിനു ചുറ്റുമായി അന്തരീക്ഷത്തില്‍ ചിലമ്പു വീശി ഓടുന്നു.
ഉത്സവത്തിനു ശേഷം ഒരാഴ്ച ക്ഷേത്രം അടച്ചിടും. കാവുതീണ്ടലിനെ തുടര്‍ന്നുണ്ടാകുന്ന അശുദ്ധികള്‍ നീക്കാനുള്ള ശുദ്ധീകരണ ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രവാതിലുകള്‍ വീണ്ടും തുറക്കും.
🌸
മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിനു ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.
🌸
കൊടുങ്ങല്ലൂരിലെ പ്രശസ്‌തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗ സഭയാണ് ‘ഒന്നുകുറെ’ ആയിരം യോഗം. ആയിരം പേര്‍ അടങ്ങിയസഭയില്‍ ഒരാളുടെ കുറവിനെ തുടര്‍ന്ന് മറ്റൊരാളിനെ നിയമിക്കാത്തതിനാല്‍ " 999 " പേര്‍ മാത്രമായതിനാലാണ് ഒന്നു കുറച്ച് ആയിരം യോഗം എന്ന പേര്‍ ഉണ്ടായത്. കാലക്രമേണ ഇത് ലോപിച്ച് ഒന്ന് കുറെ ആയിരംയോഗം എന്നും ഇന്ന് ഒ.കെ. യോഗം ഏന്നും അറിയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ രാജാക്കന്‍മാരും ഒ.കെ.യോഗവും ക്ഷേത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിഴലിരിക്കല്‍ എന്ന ചടങ്ങ് നടത്തിയിരിന്നു. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്.
🌸
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈക്ഷേത്രത്തില്‍ വെളിച്ചപ്പാട് ഉണ്ടായിരുന്നതായും, പിന്നീട് സത്യലംഘനം ചെയ്‌ത വെളിച്ചപ്പാട് ഭഗവതിയുടെ കോപത്തിന് പാത്രമായിതീരുകയും പിന്നീട് അപ്രതൃക്ഷമായിതീരുകയും ചെയ്‌തു. അവസാനത്തെ വെളിച്ചപ്പാടിന് തൊട്ട് മുമ്പുള്ള വെളിച്ചപ്പാടാണ് ശ്രീ.നന്ത്യയേലത്ത് ഗോവിന്ദന്‍ നായര്‍, ഇദേഹത്തിന് കൊച്ചി മഹാരാജാവില്‍ നിന്ന് വീരശ്രൃംഗല ലഭിച്ചിട്ടുണ്ട്. ഈ വെളിച്ചപ്പാടിനെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള അദേഹത്തിന്‍റെ തറവാട്ടില്‍ ഇപ്പോഴും വച്ചാരാധിക്കുന്നു.
🌸
ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.
🌸
🙏🏻 സത്യം ശിവം സുന്ദരം ☘️
കടപ്പാട്
സോഷ്യൽ മീഡിയ
Sunday, March 24, 2024
കാക്കൻമഠം ശിവക്ഷേത്രം
ഈ ശിവക്ഷേത്രം മനുഷ്യരല്ല, ഭൂതങ്ങളാൽ നിർമ്മിച്ചതാണ്. മുസ്ലീം ഭരണാധികാരികൾ അത് തകർക്കാൻ ഷെല്ലുകൾ പ്രയോഗിച്ചു, എന്നാൽ ഗ്വാളിയോർ ചമ്പൽ മേഖലയിലെ മലയിടുക്കുകളിൽ നിർമ്മിച്ച സിഹോണിയയുടെ കാക്കൻമത്ത് ക്ഷേത്രം ഇപ്പോഴും നിലകൊള്ളുന്നു.
തൂക്കു കല്ലുകൾ കൊണ്ട് നിർമ്മിച്ചതാണ്. ചമ്പൽ മലയിടുക്കുകളിൽ പണിതിരിക്കുന്ന ഈ ക്ഷേത്രം 10 കിലോമീറ്റർ ദൂരത്തിൽ നിന്ന് കാണാം. ഈ ക്ഷേത്രത്തിന് അടുത്തേക്ക് പോകുമ്പോൾ, ഈ ക്ഷേത്രത്തിലെ ഓരോ കല്ലും തൂങ്ങിക്കിടക്കുന്നത് കാണുന്നു. അടുത്തു ചെല്ലുന്തോറും മനസ്സിൽ പരിഭ്രമം അനുഭവപ്പെടും. പക്ഷേ, അതിൻ്റെ തൂക്കുകല്ലുകൾ പോലും ചലിപ്പിക്കാൻ ആർക്ക് ധൈര്യമുണ്ട്.
സമീപത്ത് നിർമ്മിച്ച നിരവധി ചെറിയ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു, പക്ഷേ ഈ ക്ഷേത്രത്തെ ബാധിച്ചിട്ടില്ല. ക്ഷേത്രത്തിൻ്റെ അതിശയകരമായ കാര്യം, ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന കല്ലുകൾ സമീപ പ്രദേശങ്ങളിൽ കാണുന്നില്ല എന്നതാണ്. ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. ഈ ക്ഷേത്രം ഭൂതങ്ങളാൽ നിർമ്മിച്ചതാണ് എന്ന ഐതിഹ്യം ഈ പ്രദേശത്തെ മുഴുവൻ പ്രസിദ്ധമാണ്. ഒരു പുരാതന ശിവലിംഗം ക്ഷേത്രത്തിൽ ഇരിക്കുന്നു, അതിനു പിന്നിൽ ഭൂതനാഥ് ശിവൻ്റെ പേരാണെന്നും വാദിക്കുന്നു.
ഭോലേനാഥ് ദൈവങ്ങളുടെയും ദൈവങ്ങളുടെയും മനുഷ്യരുടെയും മാത്രമല്ല, പ്രേതങ്ങളും ഭൂതങ്ങളും ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ശിവൻ്റെ വിവാഹത്തിൽ ദേവീദേവന്മാരെ കൂടാതെ ഭൂതങ്ങളും ബാരാതികളായി വന്നിരുന്നുവെന്നും ഈ ക്ഷേത്രവും ഭൂതങ്ങളാൽ നിർമ്മിച്ചതാണെന്നും പുരാണങ്ങളിൽ എഴുതിയിട്ടുണ്ട്.
രാത്രിയിൽ ഇവിടെ കാണുന്ന കാഴ്ച ഏതൊരു വ്യക്തിയുടെയും ആത്മാവിനെ വിറപ്പിക്കുമെന്ന് പറയപ്പെടുന്നു.
കാക്കൻമഠം ക്ഷേത്രത്തിൻ്റെ ചരിത്രത്തിന് ഏകദേശം ആയിരം വർഷത്തെ പഴക്കമുണ്ട്. തനത് വാസ്തുവിദ്യയുടെ ഉദാഹരണമായ ഈ ക്ഷേത്രം പരസ്പരം അടുത്തായി കല്ലുകൾ സ്ഥാപിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ കൊടുങ്കാറ്റിൽ
പോലും ഇളകാത്ത വിധത്തിലാണ് ക്ഷേത്രത്തിൻ്റെ തുലാഭാരം കല്ലുകളിൽ നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തെ സംരക്ഷിക്കുന്ന അത്ഭുതകരമായ അദൃശ്യശക്തിയുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു.
ഈ ക്ഷേത്രത്തിൻ്റെ മധ്യഭാഗത്താണ് ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത്. 120 അടി ഉയരമുള്ള ഈ ക്ഷേത്രത്തിൻ്റെ മുകൾഭാഗവും ശ്രീകോവിലും നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷവും സുരക്ഷിതമാണ്. ഈ ക്ഷേത്രം നോക്കുമ്പോൾ എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാം എന്ന് തോന്നും. എന്നാൽ കാക്കൻമഠം ക്ഷേത്രം നൂറുകണക്കിനു വർഷങ്ങളായി ഇങ്ങനെത്തന്നെ തുടരുന്നു, എന്നത് അതിമനോഹരമായ ഒരു അത്ഭുതമാണ്. ഇതിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ ക്ഷേത്രങ്ങളും തകർന്നെങ്കിലും കാക്കൻമഠം ക്ഷേത്രം മൊറേനയിൽ ഇപ്പോഴും സുരക്ഷിതമാണ്.
കൂടുതൽ ഫോട്ടോകൾ താഴെ കൊടുക്കുന്നു 👇
Monday, January 29, 2024
ജ്ഞാനവാപി
*ജ്ഞാനവാപി അങ്ങനെയൊരു സംസ്കൃതനാമം ഒരു മുസ്ലിം പള്ളിയുടെ പേരാവാൻ ഒരു സാധ്യതയും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം അപ്പോൾ ശരിക്കും എന്തായിരുന്നു ജ്ഞാനവാപി...🚩*
*അത് സനാതന ധർമ്മത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു ഹൈന്ദവ ഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും ജ്ഞാനപാപിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ.?*
ഒരു മുസ്ലിം മക്കക്ക് ഹജ്ജിനു പോകുന്നത് പോലെ, ഒരു ക്രിസ്ത്യാനി ജെറുസലേം സന്ദർശിക്കുന്നത് പോലെ ഒരു സനാതന ഹിന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹം ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാശിക്ക് പോകണമെന്നാണ്. കാശിയിലെ പരമശിവനെ വിശ്വനാഥനായാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ഈ വിശ്വത്തിന്റെ മുഴുവൻ നാഥൻ കാശി വിശ്വനാഥൻ. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരമാണ് കാശി ഏദൻസിനേക്കാൾ പുരാതനമായ നഗരം. മാത്രമല്ല സകല അറിവുകളുടെയും അവസാനത്തെ വാക്കും മോക്ഷ മാർഗ്ഗവും കാശിയായിരുന്നു. കാശിയിൽ വച്ച് മരിച്ചാൽ കാശിയിൽ ശവം ദഹിപ്പിച്ചാൽ ആ ആത്മാവ് ശിവപാതം പോകുമെന്നാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ടുതന്നെ ഹിന്ദു ധർമ്മത്തിന്റെ അടിവേരുളക്കാൻ കാശിയ നശിപ്പിക്കണമെന്ന് മുഹമ്മദ് കോറി മുതൽ ഔറംഗസീബ് വരെയുള്ള ഇസ്ലാമിക അധിനിവേശക്കാർ കൃത്യമായി മനസ്സിലാക്കിയിരുന്നു.
ചരിത്രത്തിൽ ഇസ്ലാമിക മത വർഗീയ അധിനിവേശ ശക്തികളാൽ മൂന്നിലധികം തവണ ആക്രമിക്കപ്പെട്ട ക്ഷേത്രമാണ് കാശി. പക്ഷേ ഓരോ വട്ടം തകർക്കപ്പെടുമ്പോഴും ആ ക്ഷേത്രം വർദ്ധിത വീര്യത്തോടെ വീണ്ടും ഉയർത്തെഴുന്നേറ്റു നിന്നു ഗുപ്ത രാജാക്കന്മാർ മുതൽ മറാത്ത സാമ്രാജ്യത്തിന്റെ രാജ്ഞി അഹല്യ ഭായ് ഹോൾകർ വരെ കാശി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി നടത്തിയ പോരാട്ടങ്ങൾ ചെറുതല്ല..
വീണ്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുന്ന കാശിയെ എങ്ങനെ എന്നെന്നേക്കുമായി നശിപ്പിക്കാം എന്ന് ചിന്തിച്ച് ഔറംഗസീബ് കണ്ടെത്തിയ വഴിയാണ് ക്ഷേത്രം തകർത്ത് അവിടെ പള്ളി നിർമ്മിക്കുക എന്നത്. ആ തന്ത്രം വിജയിച്ചു. ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും സ്വന്തം സംസ്കാരത്തിന്റെ ആണിവേരായി ആരാധനാമൂർത്തിയെ തിരികെ കിട്ടാൻ നിയമ യുദ്ധം നടത്തേണ്ട ഗതികേടിലാണ് ഇന്ന് ഹിന്ദുക്കൾ. അയോദ്ധ്യക്ക് ശേഷം കാശിയിലും, മധുരയിലും എല്ലാം ഇതുതന്നെയാണ് ഹിന്ദുക്കളുടെ അവസ്ഥ. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വന്തം ദൈവത്തെ ഒന്ന് ആരാധിക്കാൻ ഒരു വിളക്കുകൊളുത്താൻ നിയമ പോരാട്ടം നടത്തേണ്ട ദുരവസ്ഥ ഭാരതത്തിലെ ഭൂരിപക്ഷ ജനതയ്ക്ക് മാത്രമാണുള്ളത്..
ക്ഷേത്രങ്ങൾ തകർത്ത് പള്ളി നിർമ്മിച്ച ഇസ്ലാമിക രാജാക്കന്മാരെക്കാൾ വലിയ ക്രൂരതയാണ് സ്വാതന്ത്ര്യാനന്തര ഭാരതം ഭരിച്ച കോൺഗ്രസ് ഹിന്ദുക്കളോട് ചെയ്തത്. ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 എങ്ങനെയാണോ നിലനിന്നിരുന്നത് ആ സ്ഥിതി തുടരുമെന്ന് 1991ൽ PLACE OF WORSHIP ACT എന്ന പേരിൽ നിയമം കൊണ്ടുവന്നു. അതായത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഹിന്ദുക്കൾക്ക് ഇനി ഒരിക്കലും അവരുടെ ക്ഷേത്രങ്ങൾ തിരിച്ചു കിട്ടാതിരിക്കാൻ ഉള്ള ഒരു വൻ കുരുക്ക് ആണ് മതേതരത്വത്തിന്റെ മറവിൽ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടാക്കി വച്ചത്. അയോദ്ധ്യ പ്രശ്നം അന്ന് ചൂട് പിടിച്ചുനിന്നിരുന്നതിനാൽ വോട്ട് ചോർച്ച ഭയന്ന് അയോദ്ധ്യ മാത്രം ഈ നിയമത്തിൽ നിന്ന് ഒഴിവാക്കി...
*ശരി നമുക്ക് ജ്ഞാനവാപി യിലേക്ക് തിരിച്ചു വരാം...🚩*
വേദവ്യാസ മഹർഷി രചിച്ച സ്കന്ദപുരാണത്തിലാണ് ജ്ഞാനവാപിയെ കുറിച്ച് വിവരിക്കുന്നത്. സ്കന്ദപുരാണം അയോധ്യ രാമ ജന്മ ഭൂമി കേസിലും ഹിന്ദുക്കൾക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഗ്രന്ഥമാണ്. 18 പുരാണങ്ങളിൽ ഏറ്റവും വലിയ പുരാണമാണ് സ്കന്ദപുരാണം. ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള ഈ മഹാപുരാണം..👇
1. മഹേശ്വരകാണ്ഡം
2. വൈഷ്‌ണവകാണ്ഡം
3. ബ്രഹ്മകാണ്ഡം
4. കാശികാണ്ഡം
5. അവന്ത്യകാണ്ഡം
6. നഗരകാണ്ഡം
7. പ്രഭാസകാണ്ഡം
എന്നിങ്ങനെ ഏഴ് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ കാശികാണ്ഡത്തിലാണ് ജ്ഞാനവാപിയെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ഉള്ളത്.
*ആയിരത്തിലധികം ശോകങ്ങൾ ഉള്ള കാശികാണ്ഡത്തിലെ ജ്ഞാനവാപിയെ കുറിച്ചുള്ള ചില പരാമർശങ്ങൾ ഹിന്ദുക്കളുടെ അറിവിലേക്കായി വിശദീകരിക്കാം..🚩🙏*
*ആദ്യമായി കാശി എന്ന പേര് എങ്ങനെ വന്നു എന്ന് നമുക്ക് നോക്കാം...🚩*
അഗസ്ത്യ മഹർഷിയും സ്കന്ദനും തമ്മിലുള്ള സംഭാഷണമായാണ് സ്കന്ദപുരാണം എഴുതപ്പെട്ടിരിക്കുന്നത്. ഈ ശ്ലോകത്തിൽ അഗസ്ത്യമഹർഷി സ്കന്ദനായ മുരുക ഭഗവാനോട് ചോദിക്കുകയാണ്...🚩
*എന്തുകൊണ്ടാണ് കാശി ഇങ്ങനെ ആറു പേരുകളിൽ അറിയപ്പെടുന്നത്...?🚩*
വാരാണസീതി കാശീ രുദ്രവാസ ഇതി പ്രഭോ
ആവാപ നാമധേയാനി കഥമേതാനി സാപുരി
ആനന്ദകാനനം രമ്യം അവിമുക്തമനന്തരം
മഹാശ്‌മശാനമിതി കഥം ഖ്യാതം ശിഖിധ്വജ
ഏതദിച്ഛാമ്യഹം ശ്രോതും സന്ദേഹം മേ പനോദയ
സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിലെ അധ്യായം 26 ലെ നാലാമത്തെയും, അഞ്ചാമത്തെയും ശ്ലോകമാണിത്.
*അഗസ്ത്യ മഹർഷി ചോദിച്ച കാശിയുടെ ആറു പേരുകൾ ഇവയാണ്...👇🚩*
1. വാരാണസി
2. കാശി
3. രുദ്രവാസം
4. ആനന്ദ കാനനം
5. അവിമുക്ത ക്ഷേത്രം
6. മഹാശ്മശാനം
*ഈ ഓരോ പേരിനെക്കുറിച്ചും വിശദമായ വിവരണം സ്കന്ദപുരാണം നൽകുന്നുണ്ട്. അതെല്ലാം വിശദീകരിക്കാൻ സമയമില്ലാത്തതിനാൽ ജ്ഞാനവാപിയുമായി ബന്ധപ്പെട്ട രണ്ടു പേരുകൾ മാത്രം നമുക്കിന്ന് പരിശോധിക്കാം...🚩*
*1. കാശി...*
കാശ് എന്നാൽ സംസ്കൃതത്തിൽ പ്രസരിക്കുന്നത് എന്നാണ് അർത്ഥം. നാം സാധാരണയായി ഉപയോഗിക്കുന്ന വാക്കാണല്ലോ പ്രകാശ് എന്നത് പ്രാ എന്നാൽ മുന്നോട്ടു ചലിക്കുന്നത്. കാശ് എന്നാൽ പ്രസരിക്കുന്നത്. അതുപോലെ ബുദ്ധി പ്രകാശ് എന്ന വാക്കിന് ബുദ്ധിയെ മുന്നോട്ട് പ്രസരിപ്പിക്കുന്നത് എന്നർത്ഥം.
*2. അവിമുക്ത ക്ഷേത്രം*
ശിവ പാർവതിമാർ എല്ലാകാലവും വസിച്ച സ്ഥലമാണ് കാശി. ഒരു സാഹചര്യത്തിലും അവർ ഇവിടം വിട്ടു പോയിട്ടില്ല. അതുകൊണ്ട് കാശിയെ അവിമുക്ത ക്ഷേത്രം എന്ന് വിളിക്കുന്നു.
*അടുത്തതാണ് നമ്മുടെ പ്രധാന വിഷയം എന്താണ് ജ്ഞാനവാപി...🚩*
*കാശിയുടെ ഭൂമിശാസ്ത്ര ഘടന ഇങ്ങനെ വിവരിക്കുമ്പോൾ അവിടെയുള്ള ഓരോ വിശുദ്ധ വസ്തുക്കളെക്കുറിച്ചും സ്കന്ദൻ അഗസ്ത്യ മഹർഷിക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ വിവരിക്കുന്നതിനിടയിലാണ് അഗസ്ത്യ മഹർഷി ഈ ചോദ്യം ചോദിച്ചത്...👇*
സ്‌കന്ദ... ജ്ഞാനോദ തീർത്ഥസ്യ മഹാത്മ്യം വദ സംപ്രാതം ജ്ഞാനവാപിം പ്രശംസംതി യദ സ്വർഗ്ഗൗകസോപ്യലം
സ്കന്ദ... എന്തുകൊണ്ടാണ് ഈ കിണറിനെ ജ്ഞാനവാപി എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് പറഞ്ഞു തന്നാലും...
(ശ്ലോകം 1, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)
*അതിന് സ്കന്ദൻ്റെ മറുപടി ഇങ്ങനെയാണ്...👇🚩*
ഘടോത്ഭവ മഹാപ്രാജ്ഞ ശൃണു പാപ പ്രണോദിനി ജ്ഞാനവാപ്യാ സമുദ്പത്തിം കഥ്യമാനാം മയാധുനാ.
അഗസ്ത്യ ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ചും, ആത്മീയ പ്രാധാന്യത്തെ കുറിച്ചും ഞാൻ നിനക്ക് ഉപദേശിച്ചു തരാം.
(ശ്ലോകം 2, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)
*ഇങ്ങനെ സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിൽ 33 ആം അധ്യായത്തിൽ തുടങ്ങുന്ന ജ്ഞാനവാപിയെ കുറിച്ചുള്ള ഈ വിവരണം 300 ശ്ലോകങ്ങളോളം നീണ്ടുനിൽക്കുന്നുണ്ട്. ഒന്നും, രണ്ടുമല്ല ജ്ഞാനവാപിയെ കുറിച്ചു മാത്രം വിവരിക്കുന്ന 300 ശ്ലോകങ്ങൾ...🚩*
*സനാതന ധർമ്മത്തിൽ ജ്ഞാനവാപിയുടെ പ്രാധാന്യം എത്രത്തോളം എന്ന് മനസ്സിലാക്കാൻ അത് മാത്രം മതിയാകും. ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദൻ പറയുന്ന വിവരണം ഇങ്ങനെയാണ്...👇🚩*
ചഘാന ച തൃശൂലേന ദക്ഷിണാശോപകണ്ഠത കുണ്ഡ, പ്രജണ്ഡ വേഗേന രുദ്രോരുദ്രവപുർധര
(ശ്ലോകം 16, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)
ലിംഗോത്ഭവ മൂർത്തിയെ ശാന്തനാക്കാൻ പരമശിവൻ തന്റെ തൃശൂലം വിശ്വനാഥ ജ്യോതിർ ലിംഗത്തിന്റെ തെക്കുഭാഗത്ത് തറച്ചു അപ്പോൾ അവിടെ ഒരു കുളം രൂപപ്പെട്ടു. ജ്ഞാനവാപിയുടെ കൃത്യമായ സ്ഥാനമാണ് ഈ ശ്ലോകത്തിലൂടെ വിവരിക്കുന്നത് എന്ന് മാത്രമല്ല വിശ്വനാഥ ജ്യോതിർലിംഗം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഇന്നത്തെ തർക്കത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് ഈ ശ്ലോകം നൽകുന്നത്. ജ്യോതിർലിംഗത്തിന്റെ തെക്ക് ഭാഗത്താണ് ജ്ഞാനവാപിയെങ്കിൽ ജ്ഞാനവാപിയുടെ വടക്കുഭാഗത്തായിരിക്കണം കാശി വിശ്വനാഥ ജ്യോതിർലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നത്.. അതായത് ഇന്നത്തെ ജ്ഞാനവാപി പള്ളിയുടെ ഭാഗത്ത്.
*അവസാനമായി ജ്ഞാനവാപിയുടെ പ്രാധാന്യത്തെ കുറിച്ച് സ്കന്ദപുരാണം പറയുന്നത് കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. ആ ശോകം ഇങ്ങനെയാണ്...👇🚩*
ജ്ഞാനരൂപോഹമേവാത്രം ദ്രവമൂർത്തിം വിധായ ച ജാട്യവിധ്വംസനം കുര്യാം കുര്യാം ജ്ഞാനോപദേശനം.
(ശ്ലോകം 50, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)
ജാട്യത്തെ നശിപ്പിക്കാനും അതായത് അറിവില്ലായ്മയെ ഇല്ലാതാക്കാനും ജ്ഞാനം പകരാനും ഞാൻ സ്വയമേവ ജലരൂപം സ്വീകരിച്ചു. അതായത് ജ്ഞാനവാപിയിലെ ജലം സ്വയമേവ ശിവരൂപമാണ് എന്നർത്ഥം.
*പൂജിക്കപ്പെടേണ്ട ആ പുണ്യ ജലമാണ് ഇന്ന് കാലും, മുഖവും കഴുകാൻ പള്ളി വിശ്വാസികൾ ഉപയോഗിക്കുന്നതെന്ന് ഓർക്കണം....🚩🙏*
*സത്യം ജയിക്കട്ടെ. ജയിക്കപ്പെടേണ്ട സത്യം ആരുടെ പക്ഷത്താണെന്ന് പരമോന്നത കോടതിയെ നാം പഠിപ്പിക്കേണ്ട കാര്യമില്ല അത് സുപ്രീം കോടതിയുടെ ലോഗോയിൽ തന്നെയുണ്ട് യതോ ധർമ്മ തതോജയ മഹാഭാരതത്തിൽ വേദ വ്യാസ മഹർഷി പറഞ്ഞ ശ്ലോകം. എവിടെ ധർമ്മം മുണ്ടോ അവിടെ ജയം മുണ്ട്.
*സനാതന ധർമ്മം ജയിക്കട്ടെ....
ഹര ഹര മഹാദേവ്....🚩🙏*
Copy
കടപ്പാട്
സോഷ്യൽ മീഡിയ
Fb
Subscribe to:
Posts (Atom)