Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 26, 2021

കിരാതമൂർത്തി

🔱🙏🔱കിരാതമൂർത്തി എന്ന ശിവൻ🔱🙏🔱
ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…!!പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു ദേവി പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വ
തി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്.

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്.

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

Friday, February 19, 2021

ഓം_നമഃശിവായ

#ഓം_നമഃശിവായ 

ടങ്കം (മഴു) കുരംഗവു (മാൻ)മെടുത്തിട്ടു പാതിയുടൽ (ശിവൻ)       
ശംഖും രഥാംഗവു ( ചക്രം)മെടുത്തിട്ടു പാതിയുടൽ (വിഷ്ണു )
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ
 (ഹരിനാമകീർത്തനം)

(മാൻ മഴുധരിച്ചു പരമേശ്വരനായും ശംഖും ചക്രവും 
ധരിച്ച് വിഷ്ണുവായിരിക്കുന്നതും ഒരു ചൈതന്യം തന്നെ. ഈ എല്ലാ മൂർത്തികളും തത്വങ്ങളും അടങ്ങുന്ന  പ്രണവത്തെ ധ്യാനിച്ചാൽ  ജ്ഞാനമുണ്ടാകുമെന്നു സാരം.)

Monday, February 15, 2021

വേളോർവട്ടം* *മഹാദേവക്ഷേത്രം

" *വേളോർവട്ടം* *മഹാദേവക്ഷേത്രം*

*ക്ഷേത്രപരിചയം*

      ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ് തെക്ക് റോഡരുകിൽ വേളോർവട്ടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. നാഷണൽ ഹൈവേയിലെ ഒറ്റപ്പുന്നയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്ക്. ഒരേ നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകളിലായി രണ്ടു പ്രധാന മൂർത്തികൾ. രണ്ടുപേരും ശിവന്മാർ!. തെക്കനപ്പനായ ശിവൻ സ്വയംഭൂവായിട്ടുള്ളതാണ്. കിരാതമൂർത്തിയായ ഈ ദേവന് കൂടുതൽ പ്രാധാന്യം. 
                   ആഴ്വാഞ്ചേരി തംബ്രാക്കൽ മുറജപത്തിനു പോകുംവഴി വേളോർവട്ടത്തു താമസിച്ചു വൈക്കം ക്ഷേത്രത്തിൽ ദർശനംനടത്തുക പതിവാക്കിയിരുന്നു.  വൈക്കത്തപ്പനിലുള്ള ഇദ്ദേഹത്തിന്റെ ഭക്തിവിശ്വാസം ഊരാണ്മക്കാരെ വിറളിപിടിപ്പിച്ചിരുന്നുവത്രെ!. ഒരിക്കൽ ഈ പതിവു മുടക്കുന്നതിന് അവർ ക്ഷേത്രനട നേരത്തെ അടച്ചുപോയത്രേ!. വൈക്കത്തപ്പനെ കണ്ടുതൊഴാൻ കഴിയാഞ്ഞതിൽ അതീവ ദുഃഖിതനായ അദ്ദേഹം ജലപാനം പോലും ചെയ്യാതെ വേളോർവട്ടത്തേക്കു തന്നെ മടങ്ങിയെത്തി അന്തിയുറങ്ങി. സ്വപ്നത്തിൽ വൈക്കത്തപ്പൻ ദർശനം നൽകിയശേഷം ഇനി വൈക്കത്തു വരേണ്ടെന്നും ,  വേളോർവട്ടത്തെത്തി ദർശനം തരുന്നുണ്ടെന്നും അറിയിച്ചു. പിറ്റേന്നു കാലത്ത് ഇവിടുത്തെ ഹോമകുണ്ഡത്തിൽ നിന്ന് ഭഗവാൻ സ്വയം അവതരിച്ച് തംബ്രാക്കൽക്ക് ദർശനം നൽകിയത്രേ!. ഈ ദേവനാണ് തെക്കുവശത്തെ ചതുര ശ്രീകോവിലിൽ വിരാജിക്കുന്നത്.
                        ക്ഷേത്രത്തിലെ വടക്കേ വട്ട ശ്രീകോവിലിൽ വടക്കനപ്പനായ ശിവനെ പ്രതിഷ്ഠിച്ചത് വില്വമംഗലംസ്വാമിയാരാണ്. 108 ശിവാലയങ്ങളുടെ പട്ടികയിൽ ചേർത്തല രണ്ടുപ്രാവശ്യം ആവർത്തിക്കുന്നതുകൊണ്ട് ഈ രണ്ടു ദേവന്മാർ തന്നെയാണ് പ്രസ്തുത മൂർത്തികളെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടുപേർക്കും ഒരുപോലെയാണ് നേദ്യം.  കിഴക്കോട്ട് ദർശനം. രണ്ടു കൊടിമരങ്ങൾ. കരിനാഗയക്ഷിയമ്മ , രക്ഷസ്സ്‌, അറുകൊല എന്നീ ഉപദേവതമാർ പുറത്ത്. ഗണപതി , ശാസ്താവ് , വിഷ്ണു എന്നീ ഉപദേവതമാർ അകത്തുമാണ്. ഈ ക്ഷേത്രം പണ്ട് സർപ്പദോഷത്തിന് പ്രസിദ്ധിയുള്ളതായിരുന്നു. തുലാമാസത്തിലെ ആയില്ല്യത്തിന് സർപ്പങ്ങൾക്ക് 'തളിച്ചുകൊട' നടത്തുന്നു. കുംഭമാസത്തിൽ ശിവരാത്രിക്ക് പള്ളിവേട്ട യും പിറ്റേന്ന് ആറാട്ടും നടത്തുന്നതിന് എട്ടുദിവസം മുൻപ് കൊടിയേറി ഉത്സവം തുടങ്ങുന്നു. മണ്ഡലവ്രതത്തിന് 41 ദിവസവും ചിറപ്പ് നടത്തുന്നു. എന്തു വഴിപാടുകൾ ആയാലും ആദ്യം വടക്കനപ്പന് നടത്തിയിട്ട് വേണമെന്നുണ്ട്.  അഭീഷ്ടസിദ്ധിയ്ക്കു വഴിപാട് നടത്തിയാലും പ്രസാദം വാങ്ങിയില്ലെങ്കിൽ വിപരീതഫലംചെയ്യുമെന്ന് അനുഭവസ്ഥർ!
സഹസ്രകലശവും , ചതു:ശ്ശതവുമാണ് അഭീഷ്ടസിദ്ധിക്കുള്ള പ്രധാന വഴിപാടുകൾ.
ഈ ക്ഷേത്രത്തിൽ വച്ചാണ് കരപ്പുറത്തെ 64 പ്രഭുക്കന്മാരിൽനിന്നും പണംവാങ്ങി രാമയ്യൻ ദളവ അവർക്ക് " മാടമ്പി " സ്ഥാനം കൊടുത്തതെന്നു പറയപ്പെടുന്നു.  ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലും , കേരളഊരാഴ്മ ദേവസ്വം ബോർഡിന്റെ അധീനതയിലുമുള്ള ഈ ക്ഷേത്രത്തിന്റെ ഭരണം വേളോർവട്ടം ശ്രീ മഹാദേവക്ഷേത്ര ഭരണസമിതിയ്ക്കാണ്🙏...

🔱 *ശംഭോമഹാദേവാ* 🔱

കടപ്പാട്...