Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 29, 2020

സുരട്ടുപള്ളി

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* *സുരട്ടുപള്ളി*

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. 

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*. 

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. 

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.
*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. *അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*. 

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. 

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. 

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*. 

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്. 

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*. 

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*
സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.
ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*
രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 
പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599

Thursday, December 17, 2020

ഗുഡിമല്ലം ക്ഷേത്രം

*ലോകത്തിൽ* *ഇന്നുവരെഏറ്റവും* *അധികംകാലം* *ആരാധിക്കപ്പെട്ട* *ശിവലിംഗംഎവിടെയാണ്* *എന്നറിയുമോ* ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യത്യസ്തമായ ശിവലിംഗം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.
  
ശിവലിംഗത്തിലെ വേട്ടക്കാരൻ

ശിവലിംഗത്തിലെ വേട്ടക്കാരൻ
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
  
ആൾവലുപ്പത്തിലുള്ള ശിവലിംഗം

ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.
  
പൂജകളില്ല

ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
  
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്
  
മറ്റു ക്ഷേത്രങ്ങൾ

ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.

  
ഗുഡിമല്ലം
ക്ഷേത്രത്തിലെത്തുവാൻ

ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ
തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്"!
(കടപ്പാട്) ഗുരു പരമ്പര🙏👣

Monday, December 14, 2020

ശിവസുതൻ

*സുബ്രഹ്മണ്യന്റെ*  *നാമങ്ങള്‍*

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകർത്താവെന്നും ഈ പദത്തിനർഥമുണ്ട്‌. മുരുകൻ,കുമാരൻ, ഗുഹൻ, സ്കന്ദൻ ,കാർത്തികേയൻ,ശരവണൻ,ഷണ്മുഖൻ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി.അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു.കൃത്തികമാർ മുലകൊടുത്തുവളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു.

ഗുഹൻ എന്ന പേരിൽ ശിവന്റേയും , സ്കന്ദൻ എന്ന പേരിൽ പാർവതി യുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.
   🔷◼️▪️®️▪️◼️🔷

മുരുഡേശ്വര ക്ഷേത്ര

🍁 *മുരുഡേശ്വര ക്ഷേത്രം*🍁
🟠🟠🟠🟠🟠

കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം സ്ഥാനമാണുള്ളത്.

*ഐതിഹ്യം*

മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു.അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു. തീവ്രമായ പ്രാർത്ഥനകളിലൂടെയും പൂജകളിലൂടെയും പരമശിവനെ പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതേ അഹങ്കരിയായ രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും ചെയ്തു.

സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള പൂജാകർമ്മങ്ങളിൽ വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും പരക്കുകയും ചെയ്തു.

അബദ്ധം പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിക്കുകയും ചെയ്തു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.🙏

🔸🔸🔸🔸🔸

Wednesday, December 9, 2020

ശൈവിസം

ശൈവിസം

   ഇന്ത്യയിലെ ശൈവാരാധനയ്ക്ക് ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രമുണ്ട്. സിന്ധുനദീതട പ്രദേശമായ മോഹൻജദാരോയിൽ നിന്നു കണ്ടെടുത്ത പശുപതി മുദ്ര വ്യക്തമാക്കുന്നത് ആര്യന്മാരുടെ ആഗമനത്തിനു മുൻപുതന്നെ ഇന്ത്യയിൽ ശൈവാരാധനയുണ്ടായിരുന്നുവെന്നാണ്. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലാണു ശൈവ വിശ്വാസവും ശൈവവിഭാഗങ്ങളും ശക്തമാകുന്നത്. ശരീരം മുഴുവൻ ഭസ്മം പൂശി, രുദ്രാക്ഷം അണിഞ്ഞു ശിവ സ്തോത്രങ്ങളുമായി അലഞ്ഞുനടന്നിരുന്ന ശൈവസന്യാസിമാർ ശൈവഭക്തിയുടെ സന്ദേശം ഇന്ത്യ മുഴുവനുമെത്തിച്ചു. വിശ്വാസത്തിന്റെയും അചഞ്ചലമായ ഭക്തിയുടെയും സന്ദേശം സമൂഹം ഏറ്റെടുത്തു. 

നായനാർമാർ

         തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാനത്തിലെ ശൈവ സന്യാസിമാരിൽ പ്രമുഖരാണ് 63 നായനാർമാർ. ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനുമിടയിലാണ് ഇവരുടെ കാലഘട്ടം. 

പാശുപതർ 

    ശിവൻ മാത്രമാണ് ഏക ദൈവമെന്നും പ്രപഞ്ചത്തിന്റെ നാഥനെന്നും വിശ്വസിക്കുന്നവരാണു പാശുപതർ. ഇന്ത്യയിലെമ്പാടും ഇവർക്കു സ്വാധീനമുണ്ടായിരുന്നു. കർണാടകയിലെ സംഗമേശ്വരക്ഷേത്രം (കൂടലസംഗമം), ഗോകർണം, ശ്രീശൈലം എന്നിവയെല്ലാം പ്രധാന പാശുപത കേന്ദ്രങ്ങളായിരുന്നു. നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവും പാശുപതർ നിർമിച്ചതാണ്. 

കാപാലികർ

    ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ പ്രദേശങ്ങളിലും നേപ്പാളിലും കാപാലികർ ശക്തമായിരുന്നു. ദേഹമാസകലം ഭസ്മം പൂശി, അസ്ഥിമാലകൾ ധരിച്ച് , മനുഷ്യന്റെ തലയോടു പാത്രമാക്കിയാണ് ഇവർ നടന്നിരുന്നത്. ഭവഭൂതിയുടെ 'മാലതീമാധവം', മഹേന്ദ്രവർമന്റെ 'മത്തവിലാസപ്രഹസനം' എന്നീ കൃതികളിൽ കാപാലികരെക്കുറിച്ചു പരാമർശങ്ങളുണ്ട്. 

കാലമുഖർ

    തമിഴ്നാട് , കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ശൈവാരാധനാവിഭാഗമാണ് കാലമുഖർ. നെറ്റിയിൽ കറുത്ത വരയിടുന്നതു കൊണ്ട് ഇവർ കാലമുഖർ എന്നു വിളിക്കപ്പെട്ടു. മനുഷ്യന്റെ തലയോട് പാത്രമായി ഉപയോഗിക്കൽ, ഭസ്മം പൂശൽ എന്നിങ്ങനെ കാപാലികരുടെ ആരാധനാരീതികൾ കാലമുഖരും പിന്തുടർന്നിരുന്നു. ചാലൂക്യ രാജാക്കന്മാർ കാലമുഖർക്കായി ശിവക്ഷേത്രങ്ങൾ പണിതുകൊടുത്തതായി ലിഖിതങ്ങൾ വ്യക്തമാക്കുന്നു. 

ശൈവ സിദ്ധാന്തം 

       തമിഴ്നാട് കേന്ദ്രമാക്കി രൂപംകൊണ്ട ശൈവ വിഭാഗമാണിത്. ശൈവ ഭക്തി പ്രസ്ഥാനത്തിൽ നിന്നാണ് ശൈവ സിദ്ധാന്തം രൂപംകൊളളുന്നത്. ഏഴും എട്ടും നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ട ആഗമങ്ങളാണ് ശൈവ സിദ്ധാന്തികളുടെ ആശയസംഹിത. ശൈവസിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രമുഖനായ മെയ്ക്കണ്ട ദേവൻ രചിച്ച കൃതിയാണ് ശിവജ്ഞാനബോധം. 

കശ്മീർ ശൈവിസം

     പ്രാചീന- മധ്യകാലഘട്ടത്തിൽ വ്യത്യസ്ത ശൈവ വിഭാഗങ്ങൾ കശ്മീരിൽ ശക്തമായിരുന്നു. താന്ത്രിക ശൈവിസത്തിൽ നിന്നും പാശുപത-കാലമുഖ വിഭാഗങ്ങളിൽ നിന്നുമെല്ലാം ആശയങ്ങൾ സ്വീകരിച്ചാണ് കശ്മീർ ശൈവിസം രൂപംകൊള്ളുന്നത്. 
                         'ശിവസൂത്രം ' ആണ് കശ്മീർ ശൈവിസത്തിന്റെ അടിസ്ഥാന ഗ്രന്ഥം. കശ്മീർ ശൈവിസത്തിന് ത്രിക എന്നും പേരുണ്ട്. ദാർശനികനായ അഭിനവഗുപ്തൻ ഈ സമ്പ്രദായത്തിലെ ആചാര്യനാണ്. 

വീരശൈവിസം 

     ഒരു ദർശനം എന്നതിലുപരി ശക്തമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായിരുന്നു വീരശൈവ സിദ്ധാന്തം. ഏകദൈവ വിശ്വാസത്തിന്റെ പ്രചാരകരായിരുന്നു വീരശൈവർ. എന്നാൽ ദേവാലയ കേന്ദ്രീകൃതമായ വിഗ്രഹാരാധനയെയും സങ്കീർണമായ ആചാരാനുഷ്ഠാനങ്ങളെയും അവർ നിഷേധിക്കുന്നു. വീരശൈവരെ ലിംഗായത്തുകൾ എന്നും വിളിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകയിൽ ജീവിച്ചിരുന്ന ബസവണ്ണയാണ് ലിംഗായത്ത് പ്രസ്ഥാനത്തെ ജനകീയമാക്കുന്നത്. 

തിരുമുറകൾ 

   അപ്പർ, സുന്ദരർ, സംബന്ധർ, മാണിക്കവാചകർ, ശെക്കിഴാർ തുടങ്ങിയവരുടെ ശിവസ്തുതികൾ 12 ഭാഗങ്ങളായി സമാഹരിച്ചതാണ് തിരുമുറകൾ. അതിൽ ആദ്യത്തെ എഴുഭാഗങ്ങളെ തേവാരം എന്നു പറയുന്നു.

നന്ദി 
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1316906031995269/

Friday, December 4, 2020

ചതുരഗിരി മല

ചതുരഗിരി മല 

        ആദി നാഥനായ മഹാദേവൻ തന്റെ വിശ്വ പ്രപഞ്ച രഹസ്യത്തെ ഡമരുവിൽ താളനിബദ്ധമാക്കി കൊട്ടി പാടുമ്പോൾ ആ  ആദി നാദ വിസ്മയത്തെ പ്രണവം എന്ന പേരിൽ ലോകം ഈശന്റെ നാമമായി നമസ്ക്കരിച്ചപ്പോൾ. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകർക്കറിയാൻ സാധിച്ചെങ്കിലും.  അതിന്റെ പൂർണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാൻ അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ . ഡമരുവിൽ എങ്ങിനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപൊലെ പ്രകൃതിയും രഹസ്യത്തെ മറച്ചു വച്ചിരിക്കുന്നു . ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ . പ്രകൃതി ആ രഹസ്യം തുറന്നു വയ്ക്കും . അതിനു നാം ശിവനാകണം ശിവോഹം അറിയണം.

ഭരതമെന്ന ഖണ്ഡത്തിൽ ഇതുപൊലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങൾ നിരവധിയത്രെ . എത്രയൊ സ്ഥലങ്ങളിൽ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു . രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്കു ഒരു സഞ്ചാരം നടത്തുകയെങ്കിൽ നമ്മൾ പകൽ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അത് . കാരണം നിമിഷങ്ങൾക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താൽ പ്രകൃതി അന്തർമുഖമാവുകയോ ബഹിർമുഖമാവുകയോ ചെയ്യും . ശിവം എന്നാൽ പരാത്പര പ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ് . അതിനെ ഭാവമെന്നു പറയാൻ പോലും സാധിക്കുമോ എന്നറിയില്ല . അങ്ങിനെയെങ്കിൽ നിർവ്വചിച്ചു കൊണ്ടു  ഋഷികൾ  മഹാലിംഗം എന്നതിനെ  വിളിച്ചു . അഥവാ കാരണമായതെന്തോ അതു . 

പ്രകൃതിയുടെ കാരണം ഏതൊന്നിൽ അതായി ലയത്താൽ സമ്പൂര്ണമാകുന്നുവോ ശിവശക്തി എന്നു അനാവരണം ചെയ്യുകയുമാവാം . പ്രകൃതിയെ നന്നായി അറിഞ്ഞാൽ മാത്രമേ ശിവനെ സ്വയംഅനുഭവിക്കാൻ ആകൂ . ഞാൻ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷൻ . അല്ലാതെ വ്യെക്തി ഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നതു പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ് . അതു തന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞതു പ്രകൃതിക്കുള്ള പ്രാധാന്യത്തെ അറിയാൻ വേണ്ടിയാണ് 
 

എവിടെ ജനിക്കുന്നു വളരുന്നു സഞ്ചരിക്കുന്നു ഏതൊരിടത്തിൽ അവസാനിക്കുന്നു . ആ സ്ഥലങ്ങളിൽ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളവർക്കാണ് യദാർത്ഥ അത്മീയ രഥം നീക്കാൻ സാധിചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാൻ എങ്ങിനെ ഇവിടെത്തി എന്ന് . 

ഭക്തരുടെ തീർത്ഥാടനവും , സംന്യാസിയുടെ ദേശാടനവും , യോഗിയുടെ അവദൂതവും , അഘോരികളുടെ ഭിക്ഷാടനവും , ചണ്ടാളന്റെ ഗമനവും , സിദ്ധരുടെ ശിവൻ നടപ്പും , നാഥന്റെ ആനന്ദ പോക്കുമെല്ലാം .. അസ്തിത്വത്തെ അറിഞ്ഞുള്ള  പോക്കാണ് . ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ചു സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും . അതു രഹസ്യാതി രഹസ്യവും പരാനന്ദ ഘനവുമായിരിക്കും എല്ലാവർക്കും എല്ലായിടവും സിദ്ധമാകണം 
എന്നില്ല പക്ഷേ ചില ഇടങ്ങൾ കൂടുതൽ സിദ്ധികൾ ഘനീഭൂതമാക്കി വച്ചിരിക്കും . 

ഹിമാലയം 
മുതൽ ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങൾക്ക് പ്രകൃതി നല്കിയിട്ടുണ്ടാവുക ..

ചതുരഗിരി മല 18 സിദ്ധന്മാർ അടക്കം .  അനേകം സിദ്ധന്മാർ ഇന്നും പ്രകാശമായി കാറ്റായി സസ്യമായി മൃഗമായി പക്ഷിയായി വസിക്കുന്ന ഇടം ആണു ചതുരഗിരി മല . ഒരുപകഷേ ഒരുപാടെഴുതിയാൽ അതിൽ ഭ്രമിച്ചു ചതുരഗിരിയും മറ്റൊരു ഉത്തര്ഖണ്ടാക്കണോ എന്നു സംശയമില്ലാതില്ല ......

രുദ്രകോടീശ്വര മലയാണത് കണക്കില്ലാത്ത വണ്ണം . പ്രകൃതിയിൽ ലയിക്കാൻ ഹിമാലയം തേടിയെത്തും പോലെ സിദ്ധർകളും  യോഗികളും രഹസ്യമായി കഴിയുന്ന ചതുരഗിരിയുടെ മഹത്വം അതു സിദ്ധർമല ആണെന്നുള്ളതാണ് . കല്ലിൽ പോലും സിദ്ധർ വംശം വാഴുമിടം . മഹാലിംഗം സ്ഥാണുവിന്റെ രസാംശം കൊണ്ടു സ്വയംഭൂ ആകണമെങ്കിൽ പ്രകൃതിയിവിടെ രഹസ്യ കലവറ നിറച്ചിരിക്കുന്നു . ക്ഷേത്രങ്ങൾ പലതും പിന്നീടു വന്നവയെങ്കിലും മൂലത്തിൽ ഒരോ കല്ലിലും പടവിലും  സിദ്ധന്മാരുടെ മർമ്മങ്ങൾ അവരുപാസിച്ചു നേടിയ സിദ്ധികൾ എല്ലാം ഉറങ്ങിയുണരുന്നുണ്ട് . ഇവിടെയുള്ള ചില കല്ലുകൾ പാറകൾ മറ്റൊരിടത്തും കാണാത്തതത്രെ . ചതുരഗിരിയിലെ പാറകൾ സംസാരിക്കുമത്രേ... സിദ്ധർമൊഴിയിൽ മരുന്നു കൂട്ടങ്ങളുടെ മർമ്മ വിദ്യകൾ തേടുന്നവർ പാറയിലിരുന്നു അതു കേൾക്കാൻ വരും . പൗർണമസിയിൽ ജ്വലിക്കുന്ന ചില അഗ്നിഗോളങ്ങൾ പായുന്നത് കണ്ടവരുണ്ട് . രസക്കൂട്ടു പൊലെയുള്ള നവപാഷാണം , അഗ്നിക്കുഹ എന്നീ വിശേഷപ്പെട്ട ചില മരുന്നുകൾ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രകാശമാണത് . അതുപോലെ ചില ശബ്ദങ്ങൾ കേള്ക്കാറുണ്ട് അട്ടഹസിക്കുന്നതും കരയുന്നതുമായൊക്കെ അതൊക്കെ രഹസ്യ സാധകരുടെ ദര്ശന സിദ്ധിയാൽ അവരുണ്ടാക്കുന്ന ശബ്ദങ്ങളാണ് . പ്രകൃതിയിലെ സപ്ത വിധ ഭൂതങ്ങളും( ഭൂതം പ്രേതം പൈശാചം ഗാന്ധർവ്വം യക്ഷം കിന്നരം ചരിതം )ഇവയെല്ലാം ചതുരഗിരിയിൽ എത്തിയാൽ പ്രകൃതിയിലേക്ക് മടങ്ങി പോവുക വഴി സിദ്ധികൾ യോഗ്യമായവർക്കു തനിയെ വന്നുചേരുമെന്നു സാരം . അതുപോലെ സപ്ത ജിഹ്വകൾ സൂക്ഷ്മമായി മഹാലിംഗത്തിൽ കാണാം . അതുകൊണ്ടു തന്നെ സപ്ത പാതാള ലിംഗമാണത് . അതായതു അതിന്റെ മൂലം കണ്ടെത്തുക പ്രയാസം . കണ്ടെത്താത്ത ഒരുപാടു ലിംഗങ്ങൾ ,പ്രതിഷ്ഠകൾ എല്ലാം മറഞ്ഞിരിക്കുന്നു അവിടെ യഥാ സമയം സിദ്ധർകൾ സൂക്ഷമമായി വന്നു പൂജകൾ നടത്തി പോകും .താന്ത്രീക പദ്ധതികളുടെ രഹസ്യ സാധനകളായ കാലസംകർഷിണീ വിദ്യ , രുദ്രകോടീശ്വര സാധന , ഗുഹ സിദ്ധി , നാദ വിദ്യ , നാഡീവിദ്യ  , ശ്രീ വിദ്യ തുടങ്ങി പല പല രഹസ്യ സാധനകലും  സിദ്ധർകൾ ഇന്നും  അനുഷ്ഠിക്കുന്നത് കൊണ്ടും ചതുരഗിരി പ്രത്യക്ഷത്തിൽ രാത്രികളിൽ ഇരുട്ടെങ്കിലും പ്രകാശമാകുന്നത് ചിലർക്കെങ്കിലും കാണുവാനാകും . 

ആഴ്ന്ത ആണ്ടവൻ തിരുപ്പടി ശിലായ്‌  മഹിഴ്ന്ത മഹാലിംഗ നാഥർ . ഏകാംബര സിദ്ധർ അയി വാഴുന്ന ഈ മലയിൽ നിന്നും സിദ്ധത്വം നേടിയവർ . ദേഹം വെടിഞ്ഞാലും ഇവിടെ വന്നു സൂക്ഷ്മരൂപികളായി വാഴുന്നു.
സിദ്ധന്മാർക്കും ആദി നാഥ  മത്സ്യേന്ദ്രാ നാഥ നായ സാക്ഷാത് മഹാദേവന്റെ ത്രിപുടിയുടെ രേണുക്കൾ അഥവാ ഭസ്മ ധൂളികൾ വീണ മൂന്നിടങ്ങൾ  പറയും പ്രകാരം . അമരലിംഗം മഹാലിംഗം സ്ഥാണു ലിംഗം  ഇതിലെ മഹാലിംഗം ചതുരഗിരി ആണെന്നുള്ളതിനു പല മാനങ്ങളും കാണാവുന്നതാണ് . എങ്കിലും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ മഹാലിംഗം അയി മധുര സുന്ദരേശ്വരനെ ഗണിച്ചു വരുന്നു . ചതുരഗിരിയുടെ മലനിരകളിൽ അപ്രത്യക്ഷമായ ശൈവ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ എന്ന വണ്ണം പല കാലഹരണപ്പെട്ട സമുദായങ്ങളും വായ്മൊഴി ചൊല്ലുകളും ഇന്നും നിലവിലുണ്ട് . സോമായതീശ്വരർ എന്ന താന്ത്രികമതാ വലംബികൾ ചതുരഗിരിയെ ചുറ്റിപ്പറ്റി നിന്നവരെന്നു അനുമാനിക്കത്തക്ക വിധത്തിൽ ഉളള ചില രേഖകളും ഉണ്ടു . തൈക്കാട്ടു അയ്യാ സ്വാമികളും തിരുച്ചിറഗുരു പിള്ളയാറപ്പൻ  സ്വാമികളുമെല്ലാം സോമ വിദ്യയെ ചെയ്തതും "ഗുരുഗുഹ" തപസ്സു ചെയ്തതും ആയി പറയപ്പെടുന്ന സിദ്ധർ മല ചതുരഗിരി തന്നെയാവണം . അമാവാസിയിലെ ചില ആചാരങ്ങളും പൗർണ്ണമസിയോട് അനുബന്ധിച്ചുള്ള ദര്ശന മുറകളും സോമ സൈദ്ധാന്തികം ആയതുകൊണ്ട് മാത്രമല്ല . സിദ്ധന്മാരുടെ എല്ലാവിധ മുറകളും 
ചന്ദ്ര നാഡീ പ്രകാരം അയിരുന്നു എന്നതിനു മർമ്മ വിദ്യയും നാഡീ വിദ്യയും ഉദാഹരണമാണ് . ചതുരഗിരി മല നിരകളുടെ രഹസ്യമാനങ്ങൾ 
ഗുരു ഘോരഖ് നാഥ സമ്പ്രദായ പ്രകാരം പരിച്ഛിന്നമാണ് അഥവാ ശരീരത്തിലെ പ്രധാന നാഡീ ഞരമ്പുകളുടെ സന്ധിസ്ഥാന സംബന്ധം പ്രകൃതിയുമായി ഇണചേർത്തു വച്ചിരിക്കുന്നതായി കാണാം ശ്രീ വിദ്യയിൽ 18 മത് കലയെ സ്വീകരിക്കാൻ യോഗ്യനാകുന്നത് ചന്ദ്ര ഭേദി ക്രിയയിലൂടെ യും അതുവഴി മർമ്മങ്ങളിൽ ബന്ധിച്ചുമാണ് (ഇന്നത്തെ അക്യൂ പഞ്ചറൊക്കെ ഒരു വകഭേദം മാത്രം പഴയ വീഞ്ഞിന്റെ പുതിയ പതിപ്പ് പുതിയ ലേബലിൽ പുതിയ കുപ്പിയിൽ മാർക്കറ്റ് ചെയ്യുന്ന പോലെ ഒരു തരിപ്പൊക്കെ ഉണ്ടാവും അത്രയേ ഉണ്ടാവൂ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ) 

നടനം മഹാദേവന് 3 ഉണ്ടു       
യോഗം, ഭവ്യം , ലയം, 
 ഇതു മുന്നും സംഭവിക്കുന്നത് 3 കാലത്തിലാണ് ഇതിനു നാഡി 3 
യോഗം മൂർദ്ധാവിലും 
ഭവ്യം ഹൃദയത്തിലും 
ലയം നാഭിയിലും 

പൊക്കിൾ കൊടിയിലാണ് ലയം ഉണ്ടാവേണ്ടത് അവിടെയാണു ആരംഭം . പൊക്കിൾകൊടി  സംബന്ധമാണ്  കാലിന്റെ തള്ളവിരൽ വരെയും മൂര്ധാവിന്റെ അവസാന കശേരു ആയ യാമികാ മാര്ഗ്ഗം വരെ അതിന്റെ സുതരാം മാർഗ്ഗമത്രെ 
 കാലില് മോതിരം  അണിയുന്നത് അതു  സിദ്ധയോഗ പാരമ്പര്യത്തിലാണ് . 
ചതുരഗിരി ജ്ഞാനം എങ്കിലും ക്രിയാ ഭാഗം സിദ്ധപാരമ്പര്യത്തിൽ ലയിച്ചു കിടക്കുകയാണ് .അതിനി അറിവുള്ള മഹത്തുക്കൾ ഉണർത്തട്ടെ അതോടൊപ്പം വിന്ധ്യാചലവും  കർണാടകവും ലോകം ഇനി എത്രയൊ കാണാനിരിക്കുന്നു . മംഗലാപുരം to ബെംഗളൂരു ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലറിയാം പ്രകൃതി അറിവു തന്നിട്ടുണ്ട് പലതും നമ്മൾ നശിപ്പിക്കുന്നു . ജാർഖണ്ഡും ചിറാപുഞ്ചിയും ചമ്പൽക്കാടും എന്നു വേണ്ട പേരുകേട്ട ഷെർവാലിയും എല്ലാം നമുക്കന്യമാകാതിരിക്കട്ടെ .

തെന്മലയും, ശബരിമലയും, പൂപ്പാറയും,മൂന്നാറും  വാൽപ്പാറയും ശീർവാനിയും വയനാടും ഒക്കെ തന്നെ . ദൂരങ്ങൾ അകലങ്ങൾ ആകാത്ത ഈ കാലത്ത് നമുക്ക് കാണാൻ സാധിക്കട്ടെ . കൂടുതലൊന്നും കിട്ടിയില്ലെങ്കിലും പ്രകൃതി നമുക്കൊരുക്കി വച്ചതു കാണാൻ മറന്നു പോകാതിരിക്കട്ടെ 

ഓം നമഃ ശിവായ 

Thursday, December 3, 2020

പരമശിവന്‍ സൃഷ്ടിച്ച വീണ

പരമശിവന്‍ സൃഷ്ടിച്ച വീണ 

       ശ്രീ പാര്‍വ്വതി തന്‍െറ വളയണിഞ്ഞ കൈകള്‍ മാറില്‍ ചേര്‍ത്ത് നിദ്രയിലാണ്ടപ്പോള്‍ ശ്വാസത്തിന്‍െറ ഉയര്‍ച്ച താഴ്ച്ചക്കനുസരിച്ച്  തങ്കവളകള്‍ മൃദുമന്ത്രണം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാര്‍വ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്‍െറ മനസ്സില്‍ നിത്യസംഗീതത്തിന്‍െറ ആനന്ദം നല്‍കി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തില്‍ നിന്നും സംഗീതധ്വനി ഉണര്‍ത്തുന്ന ഒരു വസ്തു സൃഷ്ടിക്കമെന്ന് പരമശിവന്‍ ആഗ്രഹിച്ചു. ഭഗവാന്‍ യോഗദക്ഷിണാമൂര്‍ത്തിധ്യാന രൂപം പൂണ്ടു. ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്‍െറ മനസ്സില്‍ മായാതെ തെളിഞ്ഞുനിന്നു.അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവന്‍ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികള്‍ ഉണര്‍ത്തി. ഭഗവാന്‍െറ ആ രൂപത്തെ  'വീണാദക്ഷിണമൂര്‍ത്തി ' എന്നറിയപ്പെടുന്നു.

     ശ്രുതിലയസമന്വിയമാണ് വീണ. ശ്രുതി പാര്‍വ്വതിദേവിയും ലയം ശ്രീ പരമേശ്വരനുമാകുന്നു. 

         പരമേശ്വര ധ്യാനത്തില്‍ നിന്നും പിറവികോണ്ട വീണ മഹാദേവന്‍ ബ്രഹ്മാവിനു നല്‍കുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നല്‍കുകയും ചെയ്തു. സരസ്വതിദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്‍െറ മാതാവായി കണക്കാക്കിയ സരസ്വതി ദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 
ശിവശക്തിയുടെ അംശംസമന്വിയരൂപമാണ് വീണ.

നന്ദി 
Fb
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1312221259130413/