Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, May 29, 2020

ഉനകോടി

'ഉനകോടി'യിലെ 'കാലഭൈരവന്‍'
 🔱🌹🔯🔱🌹🔯🔱🌹🔯🔱
ഒന്നല്ല, പത്തല്ല,  ശിലയില്‍ തീര്‍ത്ത ഒരു കോടിയോളം ശിവരൂപങ്ങള്‍...! കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് 'ഉനകോടി'. ത്രിപുരയില്‍, കാലഭൈരവന്‍ വാഴുന്ന  'ഉനകോടി' ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു. 

കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി  പ്രകൃതിയുടെ  വശ്യതയത്രയും  നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ്  ഉനകോടി.

ഏഴാം നൂറ്റാണ്ടിനും  ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപം കൊണ്ട ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.

🍁ഉനകോടിയുടെ കഥ🍁 

മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര്‍  ഒരിക്കല്‍ കാശിക്ക് പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു.  അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന്‍ കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം

പൂണ്ട് മഹാദേവന്‍ 'എല്ലാവരും  ശിലയായിപോകട്ടെ'  എന്ന്  ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും  കല്ലായി മാറി. 

ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന 'ഉനകോടി' യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.

മറ്റൊരു ഐതിഹ്യം കൂടിയുണ്ട് ഉനകോടിക്ക് .  കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന്‍ പറഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്‍പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുണ്ട്.

🌿ഉനകോടീശ്വര കാലഭൈരവന്‍🌿

ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുണ്ടിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന്‍ അറിയപ്പെടുന്നത്.  എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്‍, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്‍പമായ് നിര്‍മിച്ചവയും.

⛳ഉനകോടി മേള⛳

എല്ലാ വര്‍ഷവും  ഏപിലില്‍ നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള  അഷ്ടമീകുണ്ഡ്  തീര്‍ഥത്തില്‍ സ്‌നാനം ചെയ്യുന്നതാണ്  ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.

വൈക്കത്തെ പ്രാതൽ

🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱💓🔱🔱

        😋വൈക്കത്തെ പ്രാതൽ😋

     🎪കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള മഹാദേവ ക്ഷേത്രം....!! ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്‍റെ പേരില്‍ ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്.*
അന്നദാന പ്രഭുവായ വൈക്കത്തപ്പന് വേണ്ടി നടത്തുന്ന ഒരു പ്രധാന വഴിപാടാണ് #വൈക്കത്തെ #പ്രാതല്‍. ബ്രാഹ്മണസദ്യയും സര്‍വാണി സദ്യയുമുണ്ടാകും. വൈക്കത്തെ സദ്യ പ്രസിദ്ധമാണ്. മുട്ടസ്സു നമ്പൂതിരിക്കാണ് സദ്യയുടെ മേല്‍നോട്ടം. വൈക്കത്തെ #വലിയ #അടുക്കളയിലാണ്' #പാചകം.

*പഴയകാലത്ത് എല്ലാ ദിവസവും സദ്യയുണ്ടായിരുന്ന ക്ഷേത്രമാണ്. അഷ്ടമിസദ്യയ്ക്ക് 365 പറ അരി. കറിവെട്ട് പതിനാറന്മാര്‍ (പതിനാറ് നായര്‍ കുടുംബങ്ങള്‍) എന്നാണ് ചൊല്ല്. പതിനാറന്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന പതിനാറ് നായര്‍കുടുംബക്കാര്‍ വിഭവങ്ങള്‍ ഒരുക്കുന്നതിന് സഹായിക്കുന്നു.* സദ്യയ്ക്ക് വൈയ്ക്കത്തപ്പനും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. ഒരില സകല വിഭവങ്ങളോടും കൂടി വൈയ്ക്കത്തപ്പനായി മാറ്റി വയ്ക്കുന്നു.
സദ്യനടക്കുന്പോള്‍ സദ്യ നടത്തുന്നയാള്‍ ജപിച്ച് കൊണ്ട് ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു.  *പ്രാതല്‍ കഴിഞ്ഞാല്‍ #ആനന്ദ #പ്രസാദമെന്ന പേരില്‍ #അടുക്കളയിലെ #ചാരവും ഭക്തജനങ്ങള്‍ക്ക് നല്കും. 

#അന്നദാന #പ്രഭുവേ #വൈക്കത്തപ്പാ 

🙏വൈക്ക_ ത്തമ്പലത്തിലെ പാചകത്തിന് മുട്ടസ്സു നമ്പൂതിരിക്ക് ചുമതല വന്നതിനു പിന്നിൽ  ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ശ്രീലകത്ത് ഭഗവാനെ കണ്ടില്ല.* ചുറ്റും പ്രദക്ഷിണം വച്ച് ഊട്ടുപുരയിൽ കയറി നോക്കിയപ്പോൾ ഭഗവാൻ ഒരു ദേഹണ്ഡക്കാരന്റെ വേഷത്തിൽ വലിയ അടുക്കളയിൽ നിന്ന് പാചകം ചെയ്യുന്നു. വില്വമംഗലം തന്നെ കണ്ടു എന്ന് ബോധ്യമായ ഭഗവാൻ അടുത്തു നിന്ന മുട്ടസ്സു തിരുമേനിയോട്  "മുട്ടസ്സേ പിടി ചട്ടുക " മെന്നു പറഞ്ഞ് മറയുക ഉണ്ടായി..അതിൽ പിന്നെ ക്ഷേത്രത്തിലെ പാചകത്തിന്റെ ചുമതല മുട്ടസ്സിനായി...!

🔸🔹🔶🔷🔸🔹🔶🔷🔸🔹🔶🔷

Friday, May 22, 2020

ഉനകോടി

'ഉനകോടി'യിലെ 'കാലഭൈരവന്‍'
 🔱🌹🔯🔱🌹🔯🔱🌹🔯🔱
ഒന്നല്ല, പത്തല്ല,  ശിലയില്‍ തീര്‍ത്ത ഒരു കോടിയോളം ശിവരൂപങ്ങള്‍...! കൃത്യമായി പറഞ്ഞാല്‍ ഒരു കോടിക്ക് ഒന്നു കുറവ്. അതായത് 'ഉനകോടി'. ത്രിപുരയില്‍, കാലഭൈരവന്‍ വാഴുന്ന  'ഉനകോടി' ഗ്രാമത്തിന് ആ പേരു ലഭിച്ച കഥയും കാഴ്ചയോളം വിസ്മയം പകരുന്നു. 

കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിറയെ പച്ചപ്പുമായി  പ്രകൃതിയുടെ  വശ്യതയത്രയും  നിറഞ്ഞ ഉനകോടിയിലെ കുന്നിന് പറയാനുള്ളത് ഐതിഹ്യപ്രസിദ്ധമായ ഒന്നിലേറെ കഥകളാണ്.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ, കൈലാസ്ഷഹറില്‍ ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്താണ്  ഉനകോടി.

ഏഴാം നൂറ്റാണ്ടിനും  ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപം കൊണ്ട ശൈവ തീര്‍ഥാടന കേന്ദ്രമാണിത്.

🍁ഉനകോടിയുടെ കഥ🍁 

മഹാദേവന്റെ നേതൃത്വത്തില്‍ ദേവീദേവന്മാര്‍  ഒരിക്കല്‍ കാശിക്ക് പുറപ്പെട്ടു. യാത്രയില്‍ ശിവനുള്‍പ്പെടെ ഒരു കോടി അംഗങ്ങളുïായിരുന്നു. വഴിമധ്യേ അവര്‍ ഈ വനപ്രദേശത്തെത്തി വിശ്രമിച്ചു.  അന്നു രാത്രി അവിടെ തങ്ങി, പിറ്റേന്ന് സൂര്യനുദിക്കും മുമ്പ് യാത്ര തുടരാനായിരുന്നു മഹാദേവന്റെ നിര്‍ദേശം. പിറ്റേന്ന് പുലര്‍ച്ചേ എഴുന്നേറ്റ് യാത്രക്കൊരുങ്ങിയ ഭഗവാന്‍ കïത് ബാക്കിയെല്ലാവരും ഉറങ്ങിക്കിടക്കുന്നതാണ്. കോപം

പൂണ്ട് മഹാദേവന്‍ 'എല്ലാവരും  ശിലയായിപോകട്ടെ'  എന്ന്  ശപിച്ചു. ശിവനൊഴികെ ബാക്കി 99,99,999 പേരും  കല്ലായി മാറി. 

ആ ശിലകളിലാണ് പിന്നീട് ശിവരൂപങ്ങള്‍ കൊത്തിയെടുത്തത്. അങ്ങനെയാണ് ഒരു കോടിക്ക് ഒന്ന് കുറവെന്ന് ബംഗാളി ഭാഷയില്‍ അര്‍ഥം വരുന്ന 'ഉനകോടി' യെന്ന് ഈ പ്രദേശം പ്രസിദ്ധമായത്.

മറ്റൊരു ഐതിഹ്യം കൂടിയുണ്ട് ഉനകോടിക്ക് .  കല്ലുവെന്ന കൊല്ലപ്പണിക്കാരന് ശിവപാര്‍വതിമാര്‍ക്കൊപ്പം കൈലാസത്തില്‍ വാഴാന്‍ എന്തെന്നില്ലാത്ത മോഹം. അക്കാര്യം കല്ലു മഹാദേവനെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒരു പന്തയം ജയിക്കണമെന്ന് ഭഗവാന്‍ പറഞ്ഞു. ഒരൊറ്റ രാത്രി കൊണ്ട് ശിവന്റെ ഒരു കോടി രൂപങ്ങള്‍ കൊത്തിയെടുക്കണമെന്നായിരുന്നു പന്തയം. കല്ലു അത് സമ്മതിച്ച് പണി തുടങ്ങി. പക്ഷേ നേരം വെളുക്കുമ്പോഴേക്കും 99,99,999 രൂപങ്ങള്‍ തീര്‍ക്കാനേ കല്ലുവിന് കഴിഞ്ഞുള്ളൂ. ഉനകോടിയെന്ന് ഈ ശില്‍പങ്ങളുടെ ഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയത് അങ്ങനെയെന്നും വിശ്വസിക്കുന്നവരുണ്ട്.

🌿ഉനകോടീശ്വര കാലഭൈരവന്‍🌿

ശിവന്റെ 20 അടി പൊക്കത്തിലുള്ള ഒരു പ്രതിമയുണ്ടിവിടെ. ഉനകോടീശ്വര കാലഭൈരവനെന്നാണ് ഇവിടെ മഹാദേവന്‍ അറിയപ്പെടുന്നത്.  എവിടെ തിരിഞ്ഞാലും ശിവരൂപങ്ങളും ശിവലിംഗങ്ങളും മാത്രം കാഴ്ചയില്‍ നിറയുന്ന ഉനകോടിയില്‍ ഗണേശന്‍, പാര്‍വതി, ദുര്‍ഗ, നന്ദി തുടങ്ങിയ ദേവതാരൂപങ്ങളും കാണാം. രïു തരത്തിലാണ് ഇവിടെ ശിവരൂപങ്ങളുള്ളത്. കല്ലില്‍ കൊത്തിവെച്ചവയും കല്ലില്‍ ശില്‍പമായ് നിര്‍മിച്ചവയും.

⛳ഉനകോടി മേള⛳

എല്ലാ വര്‍ഷവും  ഏപിലില്‍ നടക്കുന്ന അശോകാഷ്ടമി മേളയാണ് ഉനകോടിയിലെ പ്രധാന ഉത്സവം. മേളയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളെത്തും. തീര്‍ഥാടകര്‍ ഇവിടെയുള്ള  അഷ്ടമീകുണ്ഡ്  തീര്‍ഥത്തില്‍ സ്‌നാനം ചെയ്യുന്നതാണ്  ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്.

Thursday, May 21, 2020

മൗനത്തെ ഉപാസിക്കുക

_🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔_

*_🏠 INSPIRE - 156 🏠_*

*_മൗനത്തെ ഉപാസിക്കുക...._*


_അതിബൃഹത്തായ മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണ്......._

_വ്യാസമുനി ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നു, മംഗളമൂർത്തിയായ ഗണപതി അത് എഴുതി........_

_അങ്ങനെയാണ് ആ കൃതി രചിക്കപ്പെട്ടത്....._

_ഗ്രന്ഥം പൂർത്തിയായപ്പോൾ വ്യാസൻ ഗണപതിയെ പ്രശംസിച്ചു......._

_ഗണപതിയുടെ എഴുത്തിനേക്കാൾ അദ്ദേഹത്തിന്റെ മൗനത്തിലായിരുന്നു വ്യാസന് കൂടുതൽ മതിപ്പ് തോന്നിയിരുന്നത്........_

_അതിവിസ്തൃതമായ കൃതി തുടക്കം മുതൽ ഒടുക്കം വരെ വ്യാസൻ ഇടതടവില്ലാതെ ചൊല്ലിക്കൊടുക്കുകയും ഗണപതി എഴുതിയെടുക്കുകയും ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഇക്കാലമത്രയും ഗണപതി തികഞ്ഞ മൗനം പാലിച്ചു......_

_വ്യാസന്റെ ആശ്ചര്യത്തിന് മറുപടിയായി ഗണപതി പറഞ്ഞു:_

_'വിളക്കുകൾ അനവധിയുണ്ട്., ഓരോന്നിലുമുള്ള എണ്ണയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും......,'_

_'ഒരിക്കലും വറ്റാത്ത എണ്ണ ഒരു വിളക്കിലുമുണ്ടാകില്ല......'_

_അതേപ്പോലെ ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിവരിൽ പ്രാണശക്തി ഏറിയും കുറഞ്ഞുമിരിക്കും....,_

_എന്നെന്നും ഒരുപോലെ വർത്തിക്കുന്ന ശക്തി ഇവരിൽ ആരുമില്ല....._

*_പ്രാണശക്തിയുടെ ഉപയോഗം വളരെ സംയമനത്തോടെ ആരുചെയ്യുന്നുവോ, അവനതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നു......!_*

*_സകല നേട്ടങ്ങളുടെയും സിദ്ധികളുടെയും അടിസ്ഥാനം സംയമനമാണ്....._*

*_സംയമനത്തിന്റെ ആദ്യപടി വാക്കുകൾ നിയന്ത്രിക്കുക എന്നതാണ്......._*

*_തക്കതായ കാര്യമില്ലാതെ വെറുതെ സംസാരിക്കുന്നത് മൂലം തെറ്റിദ്ധാരണകളും ശത്രുതയും ഗുണകരമല്ലാത്ത ബന്ധങ്ങളും ഉണ്ടായിത്തീരുന്നു......,_*

*_മാത്രമല്ല അങ്ങനെ സംസാരിക്കുന്നവന്റെ പ്രാണശക്തി അനാവശ്യമായി ക്ഷീണിക്കുകയും ചെയ്യുന്നു......._*

*_എല്ലാക്കാര്യത്തിലും സംയമനം പാലിക്കുക എന്നത് മഹത്തുക്കളുടെ ലക്ഷണങ്ങളിൽപ്പെടുന്നതാണ്......_*

*_•••••••••••••••••••••••••••••••••••••••••••••••••••_*

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ഒരിക്കല്‍ ആദിശങ്കരന്‍,  കാശിയില്‍,  കുളിച്ചു പുതിയ വസ്ത്രം ധരിച്ചു ക്ഷേത്രത്തിലേക്ക് ശിഷ്യന്മാരുമായി പോകുകയായിരുന്നു. വഴിയില്‍ അല്‍പ്പ വസ്ത്രധാരിയും മദ്യപാ നിയുമായ ഒരു ചണ്ടാലന്‍ തന്റെ സന്തത സഹചാരികളായ നായ്ക്കളുമായി അവര്‍ക്ക് എതിരെ വന്നു. ആചാര്യ ശിഷ്യന്മാര്‍ ” ദൂരെ പോകൂ , ദൂരെ പോകൂ “ എന്നു ആംഗ്യ ഭാഷയില്‍ കൂടി അയാളോട് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ ഈ ആവശ്യം ചണ്ടാലനെ ക്ഷുഭിതനാക്കി . 

അയാള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു ആചാര്യനോടു .

1. താങ്കള്‍ എന്നോടു മാറിപ്പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒരു ഭൌതികവസ്തു മറ്റൊരു ഭൌതിക വസ്തു വില്‍ നിന്ന് മാറ്റാനാണോ ആത്മാവിനെ ആത്മാവില്‍ നിന്ന് മാറ്റാനാ ണോ പറഞ്ഞത് ? പരമമായ ബ്രഹ്മം എല്ലാ യിടത്തും ഉണ്ടെന്നു പറയുന്ന അങ്ങ് എന്താ ണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസില്ലാക്കി തന്നാലും ഭക്ഷണം കൊണ്ടു നിര്‍മ്മിച്ചഎന്റെ ശരീരം ഭക്ഷണം കൊണ്ടു തന്നെ നിര്‍മ്മിച്ച താങ്കളുടെ ശരീരത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനാണോ ആവശ്യപ്പെട്ടത് ? എനിക്കുള്ള പൂര്‍ണതാബോധവും താങ്കളുടെ പൂര്‍ണതാ ബോധവും എങ്ങനെ വ്യത്യസ്ത മാകുന്നു ?

2. സൂര്യന്റെ പ്രതി ബിംബം വിശുദ്ധമായ ഗംഗയില്‍ വീഴുമ്പോള്‍ ഉണ്ടാകുന്നതും ചണ്ടാലന്മാരുടെ തെരുവിലെ അഴുക്കു നിറ ഞ്ഞ ഓടയില്‍ ഉണ്ടാകുന്ന പ്രതിബിംബവും തമ്മില്‍ എന്താണ് വ്യത്യാസം ? ഒരു സുവര്‍ണ പാത്രത്തിനകത്തെ സ്ഥലവും ഒരു മണ്‍പാ ത്രത്തിനകത്തെ സ്ഥലവും തമ്മില്‍ എന്താ ണ് വ്യത്യാസം ? ചുരുക്കത്തില്‍ അദ്വൈതം എന്ന ഏകത്വം പ്രസംഗിക്കുന്ന താങ്ക ദൃഷ്ടിയിൽ ബ്രാഹ്മണനായ താങ്കളും ചണ്ടാലനായ ഞാനും തമ്മില്‍ എങ്ങനെ വ്യത്യാസം കാണുന്നു ?

ഈ ചോദ്യങ്ങള്‍ കേട്ട് ആചാര്യന്‍ സ്തബ്ധ നായി നിന്നുപോയി, അദ്ദേഹം മനസ്സിലാക്കി ചണ്ടാലന്‍ പറഞ്ഞത് താന്‍ പറയുന്ന അദ്വൈത സങ്കല്‍പ്പം തന്നെ ആണെന്ന്. തനിക്കു ഗുരുവാകാന്‍ കഴിവുള്ള വ്യക്തി യാണ് ആ ചണ്ടാലന്‍ എന്ന് മനസ്സിലാക്കി ആചാര്യന്‍ അയാളെ വന്ദിച്ചു തന്റെ അറിവി ല്ലായ്മ്മക്ക് മാപ്പപെക്ഷിച്ചു. ഇതിനു ശേഷം ആചാര്യന്‍ എഴുതിയ “മനീഷ പഞ്ചകം” എന്ന അഞ്ചു പദ്യങ്ങളില്‍ ഈ തത്വം ആചാര്യന്‍ വിശദീകരിക്കുന്നു.

മനീഷാപഞ്ചകം

അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത് ।
യതിവര ദൂരീകര്‍തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി ॥
പ്രത്യഗ്വസ്തുനി നിസ്തരങ്ഗസഹജാനന്ദാവബോധാംബുധൌ
വിപ്രോഽയം ശ്വപചോഽയമിത്യപി മഹാന്‍കോഽയം  വിഭേദഭ്രമഃ ।
കിം ഗങ്ഗാംബുനി ബിംബിതേഽംബരമണൌ ചാണ്ഡാലവീഥീപയഃ
പൂരേ വാഽന്തരമസ്തി കാഞ്ചനഘടീമൃത്കുംഭയോര്‍വാഽംബരേ ॥

ജാഗ്രത്സ്വപ്നസുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്സാക്ഷിണീ ।
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേ-
ച്ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 1॥

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്‍മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാഽശേഷം മയാ കല്‍പിതം ।
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മലേ
ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 2॥

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍നിത്യം ബ്രഹ്മ നിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ ।
ഭൂതം ഭാതി ച ദുഷ്കൃതം പ്രദഹതാ സംവിന്‍മയേ പാവകേ
പ്രാരബ്ധായ സമര്‍പിതം സ്വവപുരിത്യേഷാ മനീഷാ മമ ॥ 3॥

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃ സ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാ ഭാന്തി സ്വതോഽചേതനാഃ ।
താം ഭാസ്യൈഃ പിഹിതാര്‍കമണ്ഡലനിഭാം സ്ഫൂര്‍തിം സദാ ഭാവയ-
ന്യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ ॥ 4॥

യത്സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍നിര്‍വൃതഃ ।
യസ്മിന്നിത്യസുഖാംബുധൌ ഗലിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത്സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ ॥ 5॥

ദാസസ്തേഽഹം ദേഹദൃഷ്ട്യാഽസ്മി ശംഭോ
ജാതസ്തേംഽശോ ജീവദൃഷ്ട്യാ ത്രിദൃഷ്ടേ ।
സര്‍വസ്യാഽഽത്മന്നാത്മദൃഷ്ട്യാ ത്വമേവേ-
ത്യേവം മേ ധീര്‍നിശ്ചിതാ സര്‍വശാസ്ത്രൈഃ ॥

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൌ മനീഷാപഞ്ചകം സമ്പൂര്‍ണം

കടപ്പാട്         -  Avadhooth Guruprasad

Tuesday, May 19, 2020

കിം പുരുഷന്‍🔥

*🔱🔥കിം പുരുഷന്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

പ്രകൃതിശക്തിക്കു മുന്നില്‍ ശാസ്ത്രംപോലും പകച്ചുനില്‍ക്കുന്ന ആധുനിക കാലം. കേട്ടുകേള്‍വി പോലുമില്ലാത്ത മാറാവ്യാധികളും ദുരന്തങ്ങളും പുതിയ കാലം സംഭാവനയേകുമ്പോള്‍ പാശ്ചാത്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന അറിവുകളാണ്‌ ഭാരതീയ സംസ്ക്കാരം നല്‍കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ ക്ഷേത്രങ്ങളുടെ ഉന്നതിയിലായി പ്രതിഷ്ഠിച്ചു കാണപ്പെടുന്ന 'കിം പുരുഷന്‍' അഥവാ വ്യാളിമുഖം ഒരു ഉദാഹരണം മാത്രം.

ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്നതാണ് കിംപുരുഷൻ

കിം പുരുഷന്റെ ഐതിഹ്യം ഇങ്ങനെ:-
സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. "തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി", ദേവി ആവശ്യപ്പെട്ടു.
"ഒരു സല്‍പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ", ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവ മഹര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു. ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. 
പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം 'കിം' എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ 'അതിശയം' എന്ന നാമം അര്‍ത്ഥമാക്കുന്ന 'കിം' ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ 'കിം പുരുഷന്‍' എന്നറിയപ്പെടുന്നത്‌.
സല്‍പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു. ദേവിയുടെ ശാപമേല്‍ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു.
"ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക്‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. 'കിംപുരുഷ' നെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ.
ശിവഭഗവാന്‍ തന്റെ കിരീടവും കിം പുരുഷന്‌ നല്‍കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മേറ്റ്ല്ലാ ക്ഷേത്രങ്ങളിലും 'കിംപുരുഷ രൂപം' സ്ഥാപിക്കപ്പെട്ടു കാണുന്നു. ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ്‌ കിം പുരുഷന്‍. 'ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്റെ അധീനതയിലാണ്‌' എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌. അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്റെ വികൃതരൂപമോര്‍ത്ത്‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ്‌ ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌... 
പ്രകൃതിക്ഷോഭത്തിന്റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്‍ക്കുകയാണ്‌. കിംപുരുഷന്റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ മിത്തായിരിക്കാം, ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം.
മിത്തും ശാസ്ത്രവുമൊന്നിക്കുന്ന സമസ്യയില്‍ മനുഷ്യര്‍ പകച്ചുനില്‍ക്കുന്ന ഇക്കാലത്ത്‌ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിംപുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവ പുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, May 11, 2020

മന്ത്രസിദ്ധികൾ

*⚜️🔅മന്ത്രസിദ്ധികൾ🔅⚜️*

അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സിദ്ധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി മൂന്ന് തരത്തിലാണ്.

*1. അഷ്ടസിദ്ധികൾ*

മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ട് വിധം ആണ് പറയപ്പെടുന്നത്.
*അണിമാ -* ശരീരത്തിനെ ഏറ്റവും ചെറുതാക്കുക
*മഹിമാ -* ശരീരത്തിനെ ഏറ്റവും വലുതാക്കുക. 
ഹനുമാൻ സീതയെ അന്വേഷിച്ച് സമുദ്രത്തിന്റെ മുകളിൽ കൂടി പറക്കുമ്പോൾ തന്നെ വിഴുങ്ങാനായി വായ് പൊളിച്ച് വന്ന സുരസ എന്ന രാക്ഷസിയുടെ മുമ്പാകെ ആദ്യം മഹിമ സിദ്ധി ഉപയോഗിച്ച് ശരീരം ബൃഹദാകൃതി സ്വീകരിക്കുകയും, തുടർന്ന് അണിമാ ശക്തി സ്വീകരിച്ച് സൂക്ഷ്മരൂപനായി രാക്ഷസിയുടെ വായിൽ പ്രവേശിച്ച് ചെവിയിൽ കൂടി പുറത്ത് വരുകയും ചെയ്തു. ഹനുമാന് അഷ്ടസിദ്ധികളും ലഭിച്ചിരുന്നു.
*ലഘിമാ -* ശരീരത്തിന്റെ ഭാരം തീരെ കുറക്കുക
*ഗരിമാ -* ശരീരത്തിനെ വളരെ ഭാരക്കൂടുതൽ ഉള്ളതാക്കുക.
*പ്രാപ്തി -* ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരുക.
*പ്രാകാമ്യം -* അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണുകൊണ്ട് കാണുക.
*ഈശിത്വം -* എല്ലാത്തിനേയും ജയിക്കാനുള്ള കഴിവ്
*വശിത്വം -* മായാമോഹാദികൾ പ്രയോഗിച്ച് ലോകത്തെ മുഴുവുൻ വശീകരിക്കാനുള്ള കഴിവ്.

*2. ഗൗണസിദ്ധികൾ*

ഗൗണസിദ്ധികൾ 10 തരത്തിലാണ്.
*അനൂർമിസിദ്ധി :-* വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.
*ദൂരശ്രവണസിദ്ധി :-* ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്
*ദൂരദർശനസിദ്ധി :-* ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).
*മനോജവസിദ്ധി :-* മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.
*കാമരൂപസിദ്ധി :-* തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.
*പരകായപ്രവേശം :-* സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.
*സ്വഛന്ദമരണം :-* തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).
*ദേവക്രീഡാനുദർശനം :-* മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.
*യഥാസങ്കല്പസിദ്ധി :-* താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.
*അപ്രതിഹതഗതി :-* ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.

*3. ക്ഷുദ്രസിദ്ധികൾ*

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്
*ത്രികാലജ്ഞാനം :-* മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.
*അദ്വന്ദ്വത :-* ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.
*പരചിത്താഭിജ്ഞത :-* അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.
*പതിഷ്ടംഭം :-* വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.
*അപരാജയം :-* വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.

കാശി

🔱🔥കാശി🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഉത്തർപ്രദേശ് സംസ്ഥാനത്തെ കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  ശിവക്ഷേത്രമാണ്. വരുണ, അസ്സി എന്നീ ഗംഗയുടെ പോഷക നദികൾക്കിടയിൽ കിടക്കുന്നതിനാൽ ഈ പ്രദേശം വാരണാസി എന്നും., ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്നതിനാൽ ഈ  സ്ഥലം ബനാറസ് എന്നും അറിയപ്പെടുന്നു. പുരാതന കാലം മുതൽക്കേ വിദ്യ തേടി നിരവധിയാളുകളാണ് ബനാറസ്സിൽ എത്തിയിരുന്നത്, (പിൽക്കാലത്തു ബനാറസ്സിൽ ഒരു ഹിന്ദു സർവകലാശാല തന്നെ  സ്ഥാപിക്കപെട്ടിട്ടുണ്ട്) പണ്ഡിതന്മാരുടെ ചർച്ചകൾ കൊണ്ടും,  സംവാദങ്ങൾ കൊണ്ടും ഈ തീരം എന്നും  ധന്യമായിരുന്നു. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. എല്ലാകാലത്തും  ജ്ഞാനത്താൽ ദീപ്തമായിരുന്നു കാശി എന്നാണ് ഈ വാക്കിന് അർത്ഥം.

 കാശി നഗരത്തിലേയ്ക്ക് പ്രവേശിക്കുവാൻ എഴ് പ്രവേശന കവാടങ്ങളാണുള്ളത്. ഓരോ കവാടവും കടന്ന് മഹാശിവ സന്നിധിയിലെത്തുന്ന ഏതൊരാളുടെയും സർവ്വപാപങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.ശവദാഹത്തിനും മരണാനന്തരകർമ്മങ്ങൾക്കും പിതൃതർപ്പണത്തിനുമായി നിത്യം  ലക്ഷക്കണക്കിനാളുകളാണ് കാശിയിലെത്തുന്നത്. നിരവധി  ക്ഷേത്രങ്ങളുള്ള കാശിയിലെ  ഏറ്റവും പ്രധാനപ്പെട്ടത് വിശ്വനാഥ ക്ഷേത്രമാണ്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. 7 അടി ഉയരമുള്ള നന്തികേശന്റെ കല്ലിൽ കൊത്തിയ രൂപം കിഴക്ക് ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള “ജ്ഞാനവ്യാപി”എന്നവിശുദ്ധ കിണറിൽ നിന്നാണ് ശിവലിംഗം ലഭിച്ചതെന്ന് കരുതുന്നു. ശ്രീ ശങ്കരാചാര്യരാണ് കാശിയിലെ ഇന്നത്തെ നിലയിലുള്ള ശിവപൂജയ്ക്ക് തുടക്കമിട്ടത് എന്നാണ് കരുതുന്നത്  വിനായകൻ, മഹാവിഷ്ണു, കാലഭൈരവൻ തുടങ്ങി ഉപദേവതാ  ശ്രീകോവിലുകളും വിശ്വനാഥക്ഷേത്രത്തിലുണ്ട്. മംഗല ആരതി, ഭോഗ് ആരതി,സന്ധ്യാ ആരതി,ശൃംഗാര ആരതി എന്നിവയാണ് ഇവിടുത്തെ പ്രധാന പൂജകൾ. ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ മഹോത്സവം.

ദശാശ്വമേധ് ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
"പ്രകാശനഗരം “എന്നു വാരണാസിക്കു പേര് നേടിക്കൊടുത്ത ഗംഗാ ആരതി നടക്കുന്നത് ദശാശ്വമേധ് ഘാട്ടിലാണ്.ഭക്തിസാന്ദ്രമായ സന്ധ്യയിൽ പൂജാരികൾ ഗംഗയ്ക്ക് ആരതി നടത്തുന്ന സ്ഥലം.അപ്രത്യക്ഷനായ പരമശിവനെ കണ്ടെത്തുന്നതിനായി ബ്രഹ്മാവ് പത്തു കുതിരകളെ വച്ച് യാഗം നടത്തിയ സ്ഥലമായതിനാലാണ് ഈ സ്ഥാലത്തിന് ഈ പേര് സിദ്ധിച്ചത്. 

അസിഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശുംഭനിശുംഭൻമാരെ വധിച്ച ശേഷം ദുർഗാദേവി വാൾ ഉപേക്ഷിച്ച സ്ഥലമാണ് അസിഘാട്ട്. ബോധിവൃക്ഷവും അതിനു കീഴിലുള്ള ശിവലിംഗവും ഇവിടെയുണ്ട്. അസി നദി ഗംഗയിൽ സംഗമിക്കുന്ന ഇടം കൂടിയാണ് ഇത്.  

മണികർണിക ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ദഹിപ്പിച്ചാൽ പുനർജ്ജന്മമുണ്ടാവില്ലെന്നും,ഭഗവത് പാദങ്ങളിൽ ലയിച്ചു ചേരുമെന്നുമാണ് വിശ്വാസം, അതിനാൽ ശ്മശാനതീരം കൂടിയാണ് മണികർണിക ഘാട്ട്. 

ഹരിശ്ചന്ദ്ര ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സത്യസന്ധതയുടെ പര്യായമായ രാജാ ഹരിശ്ചന്ദ്രൻ  അവസാനകാലം കഴിച്ചു കൂട്ടിയ ശ്മശാന തീരം. 

തുളസിഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തുളസി രാമായണം എന്ന രാമചരിത മാനസം കവി തുളസീദാസ് രചിച്ചത്  ഇവിടെയിരുന്നാണ്.

ഹനുമാൻ ഘാട്ട് (രാമേശ്വരം ഘാട്ട് )
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശ്രീരാമൻ തന്റെ ഭക്തനോടുള്ള പ്രിയമറിയിക്കാൻ പണിത ക്ഷേത്രം ഹനുമാൻ ഘാട്ടിലാണ്.

റാണാമഹൽ ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
റാണാ മഹൽ ഘാട്ടിൽ ചെറിയൊരു കൊട്ടാരവും പണി കഴിപ്പിച്ചിട്ടുണ്ട്. ദർഭംഗാ ഘട്ട്, മൻമന്ദിർ ഘാട്ട്,കേദാർ ഘാട്ട്, ശിവ ഘാട്ട് എന്നിങ്ങനെ ഘാട്ടുകളുടെ നീണ്ട നിര തന്നെയിവിടെയുണ്ട്... ബോധിസത്വൻ തപസ്സിരുന്നതും  അഘോരികളും ഇവിടുത്തെ അന്തേവാസികളാണ്. പൗരാണിക ശാസ്ത്രീയ സംഗീതശാഖകളായ “തുമ് രി, ദ്രൗപദ്, സംഗീതശാഖകളുടെ ജന്മനാടും  ഝാൻസി റാണി, ലക്ഷ്മീഭായ്, കബീർദാസ്, തുളസിദാസ്, തുടങ്ങിയവർക്ക് ജന്മംകൊടുത്ത പുണ്യ ഭൂമിയും വാരണാസി തന്നെ.

ॐ➖➖➖➖ॐ➖➖➖➖ॐ

Sunday, May 10, 2020

വിജയവും, പിനാകവും..

[വിജയവും, പിനാകവും..
 മഹാശിവപുരാണത്തിലെ  രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ പറയുന്നു. ശിവന്റെ ത്രിശൂലത്തിന്റെ നാമം "വിജയം" എന്നത്രേ. വിജയമെന്ന ത്രിശൂലധാരിയായ ശിവന്  അതിനാൽ വിജയൻ എന്നും നാമമുണ്ട്. ത്രിശൂലം എന്നത് ത്രിഗുണങ്ങളായ സത്വ, രജോ,  തമോ ഗുണങ്ങളുടെ പ്രതീകമാണ്.
കൂടാതെ ഭഗവാന്റെ മറ്റൊരു ആയുധമാണ് പിനാകം എന്ന വില്ല്.  ത്രിശൂലത്തിൽ നിന്നാണ് പിനാകമുണ്ടായതെന്ന്  മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു. നാഗരാജാവായ വാസുകിയാണ് ഉഗ്രവിഷം ചീറ്റുന്ന  ഈ വില്ലിന്റെ ഞാണായി വർത്തിക്കുന്നത്. 
പ്രഥമ ധനുസ്സായ പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൾ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവഭഗവാൻ തന്റെ ഭക്തൻ ഭാർഗ്ഗവരാമനു നൽകി.പരശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം തന്റെ ശിഷ്യനായ  കർണ്ണനും സമ്മാനിച്ചു.

രുദ്രാക്ഷ മഹാത്മ്യം

*🔱🔥രുദ്രാക്ഷ മഹാത്മ്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
പരമശിവന്‍ കരഞ്ഞിട്ടുണ്ട്; ഒരേയൊരു പ്രാവശ്യം മാത്രം. വല്ലാത്തൊരു മുഹൂര്‍ത്തമായിരുന്നു അത്. കാരണക്കാരനാകട്ടെ, ത്രിപുരന്‍ എന്ന അസുരനും.
ശിവപ്രീതിക്കായി ഒരിക്കല്‍ ത്രിപുരന്‍ തപസ്സു ചെയ്തു. പ്രതിസന്ധികളും പരീക്ഷണങ്ങളും അതിജീവിച്ച ത്രിപുരനു മുന്നില്‍ ശിവന് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. എന്തു വരം വേണമെന്ന് ശിവന്‍ ചോദിച്ചപ്പോള്‍ ത്രിപുരന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അങ്ങൊഴികെ ആര്ക്കും എന്നെ വധിക്കാന്‍ കഴിയരുത്!''
ക്ഷിപ്രപ്രസാദിയായ ശിവന്‍ ത്രിപുരനു വരം നല്കിയ. ശക്തനായ ത്രിപുരന് പരമശിവന്റെ വരം കൂടി കിട്ടിയപ്പോഴത്തെ സ്ഥിതി പറയണോ? ത്രിപുരന്‍ ആദ്യം ചെയ്തത് ഇന്ദ്രനെയും കൂട്ടരെയും കീഴടക്കുകയായിരുന്നു. ദേവന്മാരെല്ലാം ജീവനും കൊണ്ട് ഓടിയൊളിക്കാന്‍ തുടങ്ങി. പിന്നെ ഈരേഴുപതിനാലു ലോകവും ത്രിപുരന്‍ സ്വന്തം അധീനതയിലാക്കി. എങ്ങും പൊറുതിയില്ലാതെയായപ്പോള്‍ ദേവന്മാര്‍ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തി- ശിവനെ പോയി കാണാം. ഒന്നുകില്‍ ദേവന്മാര്‍; അല്ലെങ്കില്‍ ത്രിപുരന്‍. അത് ഭഗവാന്‍ തന്നെ തീരുമാനിക്കണം!. ദേവന്മാരുടെ പരാതിക്കുമുന്നില്‍ ശിവന്‍ നിശബ്ദനായി നിന്നു. ത്രിപുരനെ വധിക്കാന്‍ തീരുമാനിച്ച നിമിഷം ശിവന്റെ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി കണ്ണുനീര്‍ അടര്ന്നു വീണു. ആ രണ്ടു തുള്ളി കണ്ണുനീരാണ് ഉറഞ്ഞുകൂടി 'രുദ്രാക്ഷ'മായത്! രുദ്രന്‍ എന്നാല്‍ ശിവന്‍; 'അക്ഷി' കണ്ണും.

ഒരു മുഖം മുതല് 21മുഖം വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. ഇതില് 14 മുഖം വരെയുള്ളവ
മാത്രമേ നാം ധരിയ്ക്കാറുള്ളൂ. വിവിധ മുഖങ്ങളുള്ള രുദ്രാക്ഷത്തിന് ഓരോന്നിനും ഓരോ ഗുണങ്ങളാണുള്ളത്

ഏകമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പരമശിവന്റെ അവതാരമായി കാണപ്പെടുന്ന രുദ്രാക്ഷം അമുല്യവും, ലഭിക്കാനേറെ ദുഷികരമായതുമാണ്. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാക്ഷ ധാരണമാണുത്തമം. ഏകമുഖി രുദ്രാക്ഷം ഭാഗ്യം കൊണ്ടുമാത്രം ലഭ്യമാകുന്ന ഒന്നാണ്. പണം കൊടുത്ത് വാങ്ങാനാവുന്നതല്ല എന്ന
യാതാര്ത്ഥ്യം മനസ്സിലാക്കേണ്ടതാണ്. നാഗസര്പ്പങ്ങള്‍ ത്രിശുലം, ശിവലിംഗം, ഒാംകാരം എന്നിവയെല്ലാം ഈ രുദ്രാക്ഷത്തില്‍ ദൃശ്യമാകും. മനുഷ്യനിര്മ്മിതികളായ രുദ്രാക്ഷങ്ങളെ തിരിച്ചറിയാനും ഒഴിവാക്കാനും  ശ്രദ്ധിക്കേണ്ടതാണ്.

ദ്വിമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവപാര്വതിയുടെ അര്ദ്ധനാരിശ്വര സങ്കല്പ്പത്തിന്റെ അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുന്നത്. ഇതിന്റെ ധാരണമുലം സ്വന്തം ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണിടാനും കുണ്ഡലിയുടെ ഉണര്വിനും പ്രയോജനകരമാണ്. മാനസികമായ അസ്വാസ്ഥ്യങ്ങള് ഒഴിവാക്കാനും കുടുംബബന്ധങ്ങള് ശക്തമാക്കാനും, ഭാര്യ-ഭര്തൃബന്ധം ദൃഢമാക്കാനും സഹായമേകുന്നതാണ് ഈ രുദ്രാക്ഷം.

ത്രിമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അഗ്നിദേവന്റെ അവതാരമായാണ് ത്രിമുഖി രുദ്രാക്ഷത്തെ കാണുന്നത്. ത്രമുഖു രുദ്രാക്ഷ ധാരണം മൂലം ത്രിമൂര്ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂര്ണ്ണ അനുഗ്രഹം പ്രാപ്തമാകുമെന്നാണ് വിശ്വാസം. ഉപരിപഠനത്തിനും, കാഴ്ചശക്തിയുടെ വര്ദ്ധനയ്ക്കും, കണ്ണുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നനിവര്ത്തിക്കും ഈ രുദ്രാക്ഷം ചെറുതായി ഉരച്ചു കണ്ണുകളില് കണ്മഷി പോലെ പുരട്ടാവുന്നതാണ്. സ്ത്രീകള് ഈ രുദ്രാക്ഷം തങ്ങളുടെ താലിമാലയില് ധരിക്കേണ്ടതാണ്. കുടുംബക്ഷേമത്തിനും, ഭാര്യ-ഭര്തൃബന്ധങ്ങളിലെ തെറ്റിദ്ധാരണകള് മാറ്റാനും ഈ രുദ്രാക്ഷ ധാരണം സഹായകമാണ്.

ചതുര്മുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇത് ബ്രഹ്മസ്വരുപമാണ്. കാര്യങ്ങള് ഗ്രഹിച്ചെടുക്കാനുള്ള കഴിവ്, ഒാര്മ്മശക്തി, ബുദ്ധി എന്നിവ വര്ദ്ധിക്കാന് ചതുര്മുഖ രുദ്രാക്ഷ ധാരണം നല്ലതാണ്. മാത്രമല്ല തൊല്ലിപുറത്ത് ഉണ്ടാകാറുള്ള പലതരം അസുഖങ്ങളും ഈ രുദ്രാക്ഷ ധാരണം മൂലം മാറുന്നു. മന്ദത. ചുഴലി രോഗം എന്നിവയുടെ കാഠിന്യം കുറയ്ക്കാന് ഇത് ഉതകുന്നു. പാലുമായി ചേര്ത്ത് 21 ദിവസം ഈ രുദ്രാക്ഷം സേവിക്കുന്നത് ഉത്തമമാണ്. കലാകാരന്മാര്, വിദ്യാര്ത്ഥികള്, എഴുത്തുകാര്, സാഹിത്യ പ്രവര്ത്തകര്, ശാസ്ത്രജ്ഞര്, പത്രപ്രവര്ത്തകര്, ഗവേഷകര്, എന്നിവര്ക്കൊക്കെ ഏറെ ഗുണം ചെയ്യുന്ന രുദ്രാക്ഷമാണിത്.

പഞ്ചമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇത് കാലാഗ്നി സ്വരുപവും രുദ്ര ഗാനവുമാണ്. മനഃസമാധാനം, രക്തയോട്ടം, രക്തസമര്ദ്ദം, ഹൃദ് രോഗങ്ങള് തടയാന്, അസുഖങ്ങള് എന്നിവയ്ക്ക് എല്ലാം ഉത്തമമായ നിവാരണിയാണിത്. രക്ത ശുദ്ധീകരണത്തിനായി ഇത് ജപമാലയില് ധരിക്കുന്നത് ഉത്തമമാണ്.

ഷണ്മുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാര്ത്തികേയന് അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുത്. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങള് എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാര്ത്ഥികള് പഠനത്തില് കൂടുതല് ശ്രദ്ധിക്കാനും, ഒാര്മ്മശക്തി നിലനിര്ത്താന് സഹായകരമായതിനാല്‍ ഉയര്ന്ന വിദ്യാഭ്യാസം നേടാനും സാധിക്കുന്നു. നല്ല പ്രഭാഷകനാകാനായി ഒരു രാഖിയില് ബന്ധിച്ച് ഇവ വലത്കൈയില് ധരിക്കാവുന്നതാണ്. ധാരകരുടെ മാനസികവും, ശാരീരകവുമായ ആഗ്രഹപൂരകത്തിന്
സഹായമേകുന്നതാണ് ഈ രുദ്രാക്ഷം. ഷണ്മുഖി രുദ്രാക്ഷവും, ചതുര്മുഖി രുദ്രാക്ഷവും ഒന്നിച്ച് ശിവശക്തി ലോക്കറ്റായി ഉപയോഗിക്കാം. കുട്ടികള്ക്ക് ഏറെ ഉത്തമമാണിത്.

സപ്തമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മന്മഥന്ന്റെ അവതാരമായ ഈ രുദ്രാക്ഷം അനംഗ എന്നും അറിയപ്പെടുന്നു. ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ് ഇത് ധരിക്കുന്നത്. ഇവയുടെ ധാരണം ശനിദോഷ നിവാരണത്തിന് ഏറെ സഹായകരമാണ്.
ഉദ്യോഗത്തല് ഉയര്ച്ച, മഹാലക്ഷ്മിയുടെ കടാക്ഷം മൂലം ധനസംവൃദ്ധി, വിവാഹതടസ്സങ്ങള് ഒഴിവാക്കാല് എന്നിവയ്ക്ക് ഏറെ ഉത്തമമാണ്.

അഷ്ടമുഖി രുദ്രാക്ഷം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വിഘ്നേശ്വരന്ന്റെ അവതാരമാണ് ഈ രുദ്രാക്ഷം. മാനസിക ഏകാഗ്രത വര്ദ്ധിപ്പിക്കാന്, അറിവ് വര്ദ്ധിപ്പിക്കാന്, വിഘ്നങ്ങള് അകറ്റുവാന്, പരിപൂര്ണ്ണ വിജയത്തിനും ഉത്തമമാണ് ഈ രുദ്രാക്ഷം, തളര്ച്ചകള് അകറ്റാന്, ദീര്ഘായുസ്സിനും സഹായിക്കുന്നു. പണ്ഡിതന്മാര്, ജ്യോത്സ്യന്മാര്, അദ്ധ്യാപകര് എന്നിവരാണിത് ഏറെ ഉപയോഗിക്കുന്നത്.

നവമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഭൈരവന്ന്റെയും ദുര്ഗ്ഗദേവിയുടെയും അവതാരമായി ഈ രുദ്രാക്ഷത്തെ കാണുന്നത്.
ഗര്ഭം അലസി പോകുന്നത് തടയുന്നു

പത്തുമുഖ രുദ്രാക്ഷം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇതിന്റെ ദേവത ജനാര്‍ദ്ദനനാണ്. എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയും ഭൂതപ്രേതപിശാച് ബ്രഹ്മരക്ഷസ് ഇത്യാദി ബാധാദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇതിനു പ്രത്യേകമായി ഗ്രഹദേവതയില്ല. എല്ലാ ഗ്രഹങ്ങളെയും സ്വാധീനിക്കുതിനാല്‍ നവഗ്രഹദോഷങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. വീട്ടില്‍ വച്ചിരുന്നാല്‍ വാസ്തുദോഷം മാറും.
വിശേഷഫലങ്ങള്‍ : ആഭിചാരദോഷഫലം, ശത്രുത, അസൂയ, കോടതിവ്യവഹാരം, ദൃഷ്ടിദോഷം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം.

പതിനൊന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹനുമാനാണ് ദേവത. ശരിയായ വിധി നടത്താനും ശക്തമായ ഭാഷയുടെ ഉടമയാകാനും സാഹസിക ജീവിതത്തിനും അപകടമരണങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാതലങ്ങളിലും വിജയം നേടുന്നതിനും ഇത് ഉത്തമമാണ്. ധ്യാനം ചെയ്യുവരും പ്രാസംഗികന്മാരും ന്യായാധിപന്മാരും ഇതു ധരിക്കുന്നു. ഏകമുഖത്തിനും പന്ത്രണ്ടു മുഖത്തിനും പകരമായും പതിനൊന്നുമുഖം നിര്‍ദേശിക്കപ്പെടുന്നു. 
വിശേഷഫലങ്ങള്‍ : ആത്മവിശ്വാസത്തിനും, കുലീനത്വത്തിനും, ബിസിനസ്സില്‍ സ്ഥിരതയ്ക്കും ഉത്തമമാണ്

പന്ത്രണ്ടുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അധിപഗ്രഹം സൂര്യന്‍ ദ്വാദശ ആദിത്യന്മാര്‍ അധിദേവതയായി വരു പന്ത്രണ്ടു മുഖരുദ്രാക്ഷം രണ്ടുമുഖത്തിന് പകരമായും ഏകമുഖത്തിന് പകരമായും ധരിക്കുന്നു. നല്ല ഭരണാധികാരിയാവാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപ്പെടാനും ഈ രുദ്രാക്ഷം ധരിക്കണം. മുപ്പത്തിമുക്കോടി ദേവതകളില്‍ മൂന്നിലൊരു ഭാഗത്തിന്റെ പ്രീതി ലഭിക്കുതിനാല്‍ ചെല്ലുന്നിടത്തെല്ലാം സൂര്യനെപ്പോലെ ശോഭിക്കാനും മേല്‍ക്കൈ നേടാനും സാധിക്കും. ആയതിനാല്‍ മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥല്ലാര്‍, ബിസിനസുകാര്‍ എന്നിവര്‍ ഇതു ധരിക്കുന്നു. പന്ത്രണ്ടു മുഖരുദ്രാക്ഷം ഉള്ളയിടങ്ങളില്‍ എല്ലായ്‌പോഴും ഈശ്വരസാന്നിധ്യം ഉണ്ടായിരിക്കും. 
വിശേഷഫലങ്ങള്‍ : ഉന്നത വ്യക്തിത്വവും ആഢ്യത്വവും കാക്കുന്നതിനും, സമസ്തമേഖലകളിലും ശോഭിക്കാനും, സാമ്പത്തിക ഉന്നമനത്തിനും ഉത്തമം. 

പതിമൂന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇന്ദ്രനും കാമദേവനുമാണ് ഇതിന്റെ ദേവതമാര്‍. ഇന്ദ്രന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഇത് ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്നു. ഏത് നല്ല കാര്യം മനസ്സില്‍ വിചാരിക്കുന്നുവോ അത് സാദ്ധ്യമാകുന്നു. അഷ്‌ടൈശ്വര്യ സിദ്ധി ഉണ്ടാകുന്നതിന് സഹായിക്കുന്ന 13 മുഖ രുദ്രാക്ഷം ഭൗതിക ജീവിതസുഖത്തോടൊപ്പം ആദ്ധ്യാത്മികതയും കൊണ്ടുവരുന്നു. ആറുമുഖരുദ്രാക്ഷത്തിന് പകരമായി ധരിക്കുന്ന ഇതിന്റെ അധിപഗ്രഹം ശുക്രനാണ്. 
വിശേഷഫലങ്ങള്‍ : നേതൃപാടവം, പേരും പ്രശസ്തിയും, ആകര്‍ഷക വ്യക്തിത്വം, സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ഉന്നതവിജയം നല്കുന്നു. ഗ്ലാമര്‍ കാത്തു സൂക്ഷിക്കുന്നതിന്. 

പതിനാലുമുഖരുദ്രാക്ഷം : 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അധിപഗ്രഹം ശനി ദേവമണി എന്നു വിളിക്കുന്ന പതിനാലുമുഖരുദ്രാക്ഷം ധരിക്കുന്ന ആള്‍ക്ക് ആറാം ഇന്ദ്രിയം ഉണര്‍ന്ന്! അന്തര്‍ജ്ഞാനം ലഭിക്കുകയും പ്രവചനശേഷി ഉണ്ടാവുകയും അയാളുടെ തീരുമാനങ്ങള്‍ക്ക് പിഴവില്ലാതിരിക്കുകയും ചെയ്യുന്നു. ഇതു ധരിക്കുയാള്‍ എല്ലാ അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുകയും ഭൂതപ്രേതപിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടുകയും ശനിദോഷങ്ങള്‍ മാറുകയും ചെയ്യുന്നു. 
വിശേഷഫലങ്ങള്‍ : ഏകമുഖത്തിന് പകരമായി കണക്കാക്കുന്നു. ഭാവിപ്രവചനത്തിനും ഇന്‍ഡ്യൂഷനും വിഷ്വലൈസേഷനും ഉപകരിക്കും. വൈദ്യന്മാര്‍, ജ്യോതിഷികള്‍, ഊഹക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഉത്തമം. 

പതിനഞ്ചുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
14 മുഖരുദ്രാക്ഷത്തിനു സമമായാണ് 15 മുഖ രുദ്രാക്ഷം കണക്കാക്കുന്നത്. രുദ്രസ്വരൂപമായ പശുപതിയാണ് 15 മുഖത്തിന്റെ അധിദേവത. ധനസമ്പാദനത്തിന് ഭാഗ്യം തരുന്നതാണ് 15 മുഖരുദ്രാക്ഷം. 14 മുഖം വരെയുള്ള എല്ലാ രുദ്രാക്ഷവും ചേര്‍ത്ത് ധരിച്ചാലുള്ള ഫലം 15 ഒന്നുമാത്രം ധരിച്ചാലുണ്ടാകുമത്രേ. 

പതിനാറുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
16 മുഖരുദ്രാക്ഷം വിജയരുദ്രാക്ഷമാണ്. ശ്രീരാമനാണ് ഈ രുദ്രാക്ഷത്തിന്റെ നാഥന്‍. ഇതിന്റെ അസാധാരണ ശക്തിയാല്‍ ധരിക്കുന്നയാളിന് എല്ലാവിധ വഞ്ചനകളില്‍ നിന്നും മോഷണത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമനെപ്പോലെ ജീവിതമൂല്യങ്ങളില്‍ ശ്രദ്ധയുണ്ടായും കുടുംബത്തിലും സമൂഹത്തിലും ബഹുമാനിക്കപ്പെടുന്നവനായും പ്രശസ്തനായും തീരുന്നു. മഹാകാളേശ്വരനായ ശിവന്റെ കടാക്ഷവും ഇതിലുള്ളതിനാല്‍ മരണഭയത്തെ മാറ്റുന്നു. എല്ലാ ഗ്രഹങ്ങളും പ്രതികൂലമായി നിന്നാല്‍ പോലും അനുകൂലമാക്കി മാറ്റുതിന് 16 മുഖരുദ്രാക്ഷം സഹായമാകുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ നില്ക്കുതിന് ഇത് സഹായിക്കുന്നു. മഹാമൃത്യുഞ്ജയസ്വരൂപമാണ് 16 മുഖരുദ്രാക്ഷം. അതിനാല്‍ മൃത്യുവിനെ ജയിക്കേണ്ടവര്‍ ഇത് ധരിക്കണം. 

പതിനേഴുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ ധരിക്കുന്നയാളെ സമ്പന്നരാക്കാന്‍ സഹായിക്കുന്നതാണ് 17 മുഖരുദ്രാക്ഷം എന്നു വിശ്വസിക്കപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇതിന്റെ ദേവത. അപ്രതീക്ഷിത ധനാഗമത്തിലൂടെ ധനവാനാകുന്നതു കൂടാതെ വര്‍ദ്ധിച്ച ആത്മീയശക്തിയും വന്നുചേരുന്നു. കാര്‍ത്യായനി യന്ത്രത്തിന് സമമായ 17 മുഖരുദ്രാക്ഷം ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയും നേടുന്നതിന് ഉത്തമമാണ്. സ്ത്രീകള്‍ക്ക് എല്ലാ ഭൗതീക സുഖസൗകര്യങ്ങളും, സൗഖ്യവും സന്താനഭാഗ്യവും ദീര്‍ഘസുമംഗലീഭാഗ്യവും നല്കുന്ന ഈ രുദ്രാക്ഷം വിവാഹതടസ്സം നീങ്ങാനും ഇഷ്ടപ്പെടുന്നയാളെ വരിക്കാനും പെട്ടെന്ന് ധനമാര്‍ജിക്കാനും കാത്യായനീദേവി പ്രത്യേകം അനുഗ്രഹിക്കുന്നു. 

പതിനെട്ടുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇതിന്റെ ദേവത സര്‍വ്വസമ്പത്തിന്റെയും വിളനിലമായ വസുന്ധരയാണ്. ഇതു ധരിക്കുന്നയാളിന് ഐശ്വര്യവും എല്ലാ രോഗത്തില്‍ നിന്നും മുക്തിയും ലഭിക്കും. പുതിയ സംരംഭകര്‍ക്കും വന്‍കിട പദ്ധതിയുടെ പ്രയോക്താക്കള്‍ക്കും പുതിയ ബിസിനസ് പദ്ധതികളിലേക്ക് മാറുന്നവര്‍ക്കും ഇത് ധരിക്കുന്നത് ഉത്തമമാണ്. 18 മുഖരുദ്രാക്ഷം ഒന്ന് മാത്രമായിട്ടും ധരിക്കാം എന്നിരിക്കലും; 1 മുതല്‍ 18 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ചേര്‍ത്ത് ഒരു മാലയാക്കി വീട്ടില്‍ സൂക്ഷിക്കുന്നതുകൊണ്ട് ജീവിതവിജയത്തിനും സംരക്ഷണത്തിനും ഉത്തമാണെ് വിശ്വസിക്കപ്പെടുന്നു. 

പത്തൊമ്പതു മുഖ രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷീരസാഗരശായിയായ മഹാവിഷ്ണുവാണ് 19 ന്റെ ദേവത. എല്ലാ ഭൗതീക കാമനകളുടെയും പൂര്‍ത്തീകരണത്തിനും തന്റെ കര്‍മ്മമണ്ഡലത്തില്‍ തെളിഞ്ഞ ബുദ്ധിയോടെ മുന്നേറുന്നതിനും സഹായകമാകുന്നു. 

ഇരുപത രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പരബ്രഹ്മ പ്രതിരൂപമായാണ് ഈ രുദ്രാക്ഷത്തെ കണക്കാക്കുത്. ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, പത്തു ദിക്പാലകന്മാര്‍ എന്നിവരുടെ ശക്തി ഈ രുദ്രാക്ഷത്തിലുണ്ട്. 

ഇരുപത്തിയൊന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സമ്പന്നതയുടെ ദേവനായ കുബേരനാണ് ഇതിന്റെ ദേവത. ഇത് ധരിക്കുന്നയാള്‍ക്ക് അണമുറിയാത്ത സമ്പത്തും സ്ഥിരലക്ഷ്മിയും ഫലം. അയാള്‍ക്ക് ആര്‍ഭാടപൂര്‍ണ്ണമയ ജീവിതവും ദുഷ്ടശക്തികളില്‍ നിന്നും മറ്റ് അന്യായങ്ങളില്‍ നിന്നും സുരക്ഷിതത്വും ലഭിക്കുന്നു. ദൃഷ്ടിദോഷങ്ങളും ദുര്‍മന്ത്രവാദവും അയാളെ സ്പര്‍ശിക്കുകപോലുമില്ല. 

ഗൗരിശങ്കരരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സ്വാഭാവികമായി ഒട്ടിപ്പിടിച്ച നിലയില്‍ കാണു ഇരട്ട രുദ്രാക്ഷങ്ങളെ ''ഗൗരീശങ്കരം'' എന്നു വിളിക്കുന്നു. ശിവപാര്‍വ്വതിമാരുടെ സമ്മിളിതരൂപമായി ഇതിനെ കണക്കാക്കുന്നു. ദാമ്പത്യത്തിലും കുടുംബത്തിലും വംശത്തിനുതന്നെയെും ഐകമത്യത്തിന് ഗൗരീശങ്കര രുദ്രാക്ഷത്തെ ആശ്രയിക്കാം. ഇതു ധരിക്കുകയോ ഗൃഹത്തില്‍ മാന്യസ്ഥാനം കല്‍പ്പിച്ച് ആരാധിക്കുകയോ ചെയ്യാം. ആ വീട്ടില്‍ എല്ലാ ജീവിതതടസ്സങ്ങളും നീങ്ങി കുടുംബത്തില്‍ എല്ലാവര്‍ക്കും ശ്രേയസ്സും മനഃശ്ശാന്തിയും ജീവിതവിജയവും ലഭിക്കും. ഗണേശ് മുഖി രുദ്രാക്ഷത്തില്‍ നിന്ന് പ്രത്യേക രീതിയില്‍ തുമ്പികൈയ്യുപോലെ വളര്‍ന്നു നില്ക്കുന്ന രുദ്രാക്ഷമാണ് ഗണേശ്മുഖി. ഇത് ധരിക്കുന്നയാളിന് തികഞ്ഞ കൃത്യതയോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഗ്രഹവും വിജയവും നേടിക്കൊടുക്കുന്നു. 

സവാര്‍ ഏകമുഖം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗൗരീശങ്കരംപോലെ രണ്ടു രുദ്രാക്ഷങ്ങള്‍ ചേര്‍താണ് ഇത്. ഒന്ന് ഒരു പൂര്‍ണ്ണരുദ്രാക്ഷവും മറ്റേത് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ഏകമുഖവും ആയിരിക്കും. വളരെ ദുര്‍ല്ലഭമായ ഏകമുഖത്തിനു പകരമായും ലക്ഷ്മിദേവിയായും കണക്കാക്കുന്നു. വമ്പിച്ച വ്യാപാരപുരോഗതിയ്ക്കും, ധനം കുമിഞ്ഞുകൂടുന്നതിനും കാരണമാകുന്ന ഇത് പണപ്പെട്ടിയിലോ പൂജാമുറിയിലോ വച്ച് ആരാധിക്കാവുന്നതാണ്. 

രുദ്രാക്ഷം ശുദ്ധീകരിക്കുവിധം   
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എല്ലാ അശുദ്ധികളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധരിക്കുയാളെ രക്ഷിക്കുതാണ് രുദ്രാക്ഷം. എന്നിരുന്നാലും ആ രുദ്രാക്ഷത്തേയും മാസത്തില്‍ ഒരിക്കല്‍ ശുദ്ധി ചെയ്യേണ്ടതുണ്ട്. തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ നാലഞ്ചു മണിക്കൂര്‍ ഇട്ടു വച്ചിരുന്നാല്‍ രുദ്രാക്ഷം ശുദ്ധിയാകും. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. നാല്‍പാമരം തൊലിയായോ പൊടിയായോ മരുന്നുകടകളില്‍ ലഭ്യമാണ്. കഷായത്തില്‍ നിന്ന് എടുത്ത് ശുദ്ധജലത്തില്‍ കഴുകി ഉണക്കി എള്ളെണ്ണയില്‍ നിക്ഷേപിക്കണം. ആവശ്യത്തിന് എണ്ണ പിടിച്ചാല്‍ തുടച്ച് ഉണക്കി ധരിക്കാം. അഴുക്ക് വിയര്‍പ്പ് ഇവ പറ്റിപ്പിടിച്ചിരിക്കുന്ന രുദ്രാക്ഷം ചെറു ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് കഴുകി ബ്രഷ് ചെയ്യണം. ശുദ്ധീകരണത്തിന് പഞ്ചഗവ്യം, കാടിവെള്ളം തുടങ്ങി ഒട്ടനവധി രീതികള്‍ ഉണ്ട്. ശുദ്ധീകരിക്കാതിരുന്നാല്‍ രുദ്രാക്ഷത്തിന്റെ ഫലസിദ്ധി കുറയാനിട വരുന്നു. വേണ്ടവണ്ണം പരിപാലിക്കുന്ന രുദ്രാക്ഷം ആയിരത്താണ്ടുകാലം കേടുകൂടാതെയിരിക്കും 

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

 കണ്ണൂര്‍ ജില്ലയിലെ കിഴുന്നപ്പാറ എന്ന സ്ഥലത്ത് പ്രകൃതിദത്തമായ ഒരു ഗുഹയുണ്ട്. ഇവിടെ യോഗീശ്വരന്‍ ധ്യാനത്തിലിരിക്കുന്നു എന്നാണ് വിശ്വാസം. ജ്ഞാനിയും, ക്ഷമാശീലനും, ശാന്ത സ്വരൂപനുമായ ഒരു യോഗിയുടെ കഥ. കടലിന് അഭിമുഖമായിട്ടുള്ള ഈ ഗുഹയില്‍ കടല്‍ക്കാറ്റില്‍ പോലും അണയാതെ ഒരുതിരിയെങ്കിലും കത്തി നില്‍ക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകതയാണ് .ക്ഷേത്രത്തില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു ഭക്തി കേന്ദ്രം. ഇവിടെ പൂജയോ വഴിപാടുകളോ ആചാരങ്ങളോ ഇല്ല എന്നത് ഈ ആരാധനാ കേന്ദ്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. എപ്പോഴും നിശബ്ദമായ അന്തരീക്ഷം. ഭണ്ഡാരങ്ങള്‍ക്കും, നേര്‍ച്ച പണത്തിനുമപ്പുറം ഗുരുവിന് സമര്‍പ്പിക്കേണ്ടത് നിറയൊഴിച്ച് കത്തുന്ന വിളക്കില്‍ ഒരു തിരി മാത്രം. ഇരുട്ടില്‍ വഴികാട്ടിയായി ഒരു തിരി വെളിച്ചം മാത്രം മതിയെന്ന യോഗീശ്വരന്റെ നിസ്വാര്‍ത്ഥത. ഇവിടം ഇത്തരത്തിലൊരു സാന്നിധ്യം കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ക്കാലത്തായിരുന്നു. മുതലയുടെ പുറത്തു കയറി ഒരു ശുഭ്ര വസ്ത്രധാരിയായ അഞ്ചോ ആറോ അടി പൊക്കമുള്ള തേജസ്വിയായ ഒരാള്‍ കടലില്‍ നിന്നും കരയിലേക്ക് വരും. ആ സമയം അലയടിക്കുന്ന കടല്‍ ഒന്ന് ശാന്തമാവും. ഇതിന് സമീപം വേനല്‍ക്കാലത്ത് പോലും വറ്റാത്ത ഒരു കിണറുണ്ട്. ആ വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ച് ധ്യാനത്തിലിരിക്കും. ആ സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ മുഴുവന്‍ വ്യത്യസ്തമായ ഒരു സുഗന്ധം വ്യാപിക്കും. ഈ അനുഭവം നേരിട്ടറിഞ്ഞ വ്യക്തികള്‍ പലരും യോഗീശ്വരനെ നേരില്‍ കണ്ടിട്ടുണ്ട്. ഈ രൂപം കണ്ടവരില്‍ പലരും പറയുന്നത് അദൃശ്യനായ ഒരു വ്യക്തി പതിവായി പുലര്‍ച്ചെ ഇവിടെയെത്തി ധ്യാനത്തിലിരിക്കാറുണ്ടെന്നാണ്. ഈശ്വര സാന്നിധ്യവും ചൈതന്യവുമുള്ള ഒരു വ്യക്തി. ധ്യാനംകൊണ്ട് ഇവിടം അനുഗ്രഹം ചൊരിയും.  ദൈവീക സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ദേവ പ്രശ്‌നത്തിലൂടെ യോഗീശ്വരന്റെ സാന്നിധ്യം അറിഞ്ഞത്. 1948-49 കാലഘട്ടത്തില്‍ വെറും ഗുഹ മാത്രമായിരുന്ന ഇവിടം ഇപ്പോള്‍ പതിനായിരത്തിലേറെ വിളക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തി വിലക്കുകള്‍ നേര്‍ച്ചയായി കൊടുക്കാനും പ്രാര്‍ത്ഥനയും ആരംഭിച്ചു. ഇവിടുത്തെ പ്രാര്‍ത്ഥനയ്ക്ക് ചിട്ടവട്ടങ്ങളോ പ്രത്യേക പ്രാര്‍ത്ഥനാ രീതികളോ ഇല്ല. വിളക്കുമായി വരുന്നവര്‍ക്ക് തന്നെ അത് കത്തിച്ച് യോഗീശ്വരന് സമര്‍പ്പിക്കാം. പൂജാരിയുടെ സാന്നിധ്യം പോലും യോഗിക്ക് അപ്രീതിയുണ്ടാക്കും. മാത്രമല്ല നേര്‍ച്ചയായി പണമിട്ടാല്‍ പ്രാര്‍ത്ഥിക്കുന്നത് വിപരീതമാകും. ഏതെങ്കിലും തരത്തിലുള്ള മന്ത്രങ്ങള്‍ ഉരുവിടുന്നത് മഹാധ്യാനത്തിന് തടസ്സം സൃഷ്ടിക്കും. കമ്മിറ്റിയോ സംഘാടക സമിതിയോ ഇല്ല. ഉത്സവങ്ങളോ ആഘോഷ പരിപാടികളോ ഇല്ല. ധ്യാനത്തിലിരിക്കുന്ന യോഗിക്ക് ആവശ്യം ശാന്തമായ അന്തരീക്ഷമാണ്. വിചനമായ ഈ പ്രദേശത്ത് ആയിരക്കണക്കിന് വിളക്കുകള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും നോക്കാന്‍ ആളില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല. മോഷ്ടിക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും ദുരനുഭവങ്ങളാണുണ്ടായത്. നാട്ടിലെ പലര്‍ക്കും ജാതി-മത ഭേദമന്യേ യോഗീശ്വരനെ വിശ്വാസമാണ്. പ്രതിഷ്ഠയും അനുഷ്ഠാനങ്ങളും ഇല്ലാത്ത ഇവിടം നൂറു കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കാനെത്താറുണ്ട്.   ...

കടപ്പാട്

കെടാവിളക്ക്

🔥കെടാതെ കത്തി നില്ക്കുന്ന വിളക്ക് (കെടാവിളക്ക്) ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാത്രം കാണുന്ന പ്രത്യേകതയാണ്...!! 

♦️♥️കെടാവിളക്കിൽ എണ്ണയൊഴിക്കുന്നത് എറ്റുമാനുരപ്പന് ഏറ്റവും പ്രിയപ്പെട്ടതാണ്. പരീക്ഷകളിൽ മികച്ച വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും ബലിക്കൽ പുരയിലെ കെടാവിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ച് എണ്ണ പകർന്നാൽ ഏറ്റുമാനൂരപ്പൻ സകല ഐശ്വര്യങ്ങളോടെ കൂടെ തന്നെ ഉണ്ടാകും. കെടാവിളക്കിലെ കരിമഷിയെടുത്ത് കണ്ണെഴുതിയാൽ ഏതു നേത്രരോഗങ്ങളും മാറുമെന്നാണ് വിശ്വാസം.കെടാവിളക്ക് എണ്ണ പകർന്നാവണം ഒരോ ഭക്തനും അകത്ത് ഭഗവത് സന്നിധിയിലേക്ക് ചെല്ലേണ്ടത്.ഭഗവാനെ ഞാൻ ആഗ്രഹിക്കുന്നു. ആ ചൈതന്യം ആ കടാക്ഷം ഈയുള്ളവനിലും ചൊരിയണമേയെന്ന പ്രാർത്ഥനയോടെ തേജസ്സായി നിറയുന്ന കെടാവിളക്കിൽ എണ്ണ പകർന്ന് ഭഗവത് സന്നിധിയിലേക്ക് പോകുമ്പോൾ നാം ഒരോരുത്തരുടെയും മനസ്സ് പോലെ ആ ഭഗവദ് ചൈതന്യം നമ്മുടെ ഹൃദയത്തിലും പ്രകാശം പരത്തുന്നു. ഏറ്റുമാനൂരപ്പന്റെ കെടാവിളക്ക് ഭഗവാൻ തന്നെ കൊളുത്തിയതാണ്.നൂറ്റാണ്ടുകൾക്ക് മുമ്പ് 1540 ൽ ആണ് ഈ വിളക്ക് സ്ഥാപിക്കപ്പെട്ടത് എന്ന് കരുതുന്നു .എ റ്റുമാനുരുകാരനായ ഒരു മൂശാരി പണി തതാണ് ഈ വിളക്ക്.ഈ വിളക്ക് എടുത്തിട്ട് അതിനെന്തെങ്കിലും വിലയായി തരാൻ ക്ഷേത്ര ഭാരവാഹികളോട് മൂശാരി ആവശ്യപ്പെട്ടു. ഇത്രയും വലിയ വിളക്ക് ഇവിടെ ആവശ്യമില്ല. തന്നെയുമല്ല ഇതെവിടെ തൂക്കും?..ഇതിൽ ഒഴിക്കാൻ എണ്ണ വേണ്ടേ? വെള്ളം ഒഴിച്ചാൽ ഇത് കത്തില്ലാല്ലോയെന്ന് പാവം മൂശാരിയെ അവർ കളിയാക്കിയത്രേ. ഈ സമയം അകത്ത് തൊഴുതു കൊണ്ടിരുന്ന ഒരാൾ തുള്ളികൊണ്ട് വന്ന് മൂശാരിയുടെ കൈയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കൽ പുരയിൽ തൂക്കിയത്രേ.ഈ സമയം പുറത്ത് അതിശക്തമായ ഇടിയും മിന്നലും ഉണ്ടായി.ക്ഷേത്ര ഭാരവാഹികൾ ഓടിക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഇടിമിന്നലിൽ നിന്നും പ്രകാശമേറ്റ് വിളക്ക് കത്തി. പത്തു പേർ പിടിച്ചാലും പൊങ്ങാത്ത ആ കെടാവിളക്ക് കൊളുത്തിയത് സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയായിരുന്നു. അതിനെ ശേഷം ആ വിളക്ക് കൊളുത്തിയ ആളെ കണ്ടിട്ടില്ലത്രേ...!! അഞ്ചു തിരി വിളക്കാണ് കെടാവിളക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് വടക്കുകിഴക്ക് ദിക്കിലുമായി തിരി കത്തി നില്ക്കുന്നു. കെടാവിളക്ക് സത്യമാണ് അതിനു മുന്നിൽ നിന്ന് മനമുരുകി വിളിച്ചാൽ ആ ഭക്തന്റെ കൂടെ ഉണ്ടാവും ഏറ്റുമാനുരപ്പൻ...!! 

♥️♦️ശംഭോ മഹാദേവ ഹര ഹര മഹാദേവ ശംഭോ ശങ്കര മഹാദേവ എന്റെ ഏറ്റുമാനുരപ്പാ...!♦️♥️

Monday, May 4, 2020

പ്രദോഷം

 പ്രദോഷം...

🔱💜🔱പ്രദോഷമാണ്...!!ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും ക്ഷേത്ര ദർശനം ഒഴിവാക്കി പ്രാർഥനകളോട് കൂടി വീടുകളിൽ കഴിഞ്ഞു വേണം ഇന്നത്തെ പ്രദോഷം ആചരിക്കാൻ. എല്ലാ ഭക്തരും വീടുകളിൽ   നിലവിളക്ക്‌ മുന്നിൽ പ്രാർഥനയോട് കൂടി ഭഗവത് നാമജപം നടത്തുക...!!ഇനി പ്രദോഷത്തെക്കുറിച്ചു രണ്ടു വാക്ക്.....!!ദേവീ ഭക്തന്‍ന്മാര്‍ക്ക് പൌര്‍ണ്ണമി വ്രതം പോലെ..., വിഷ്ണു ഭക്തന്മാര്‍ക്ക് ഏകാദശി വ്രതം പോലെ..., ശിവഭക്തന്മാര്‍ എടുക്കുന്ന വ്രതമാണ് 💜പ്രദോഷ വ്രതം..!💜 "പ്ര" എന്നാല്‍ ഇല്ലാതെയാക്കുന്നത് എന്നര്‍ത്ഥം..!! ദോഷത്തെ ഇല്ലാതെയാക്കുന്നത് എന്നാണ് പ്രദോഷം എന്നതുകൊണ്ട്‌ അര്‍ഥം കല്‍പ്പിക്കുന്നത്..!ത്രയോദശിയിലാണ് ആണ് പ്രദോഷ മായിവരുന്നത്..!! പ്രദോഷം ആചരിക്കേണ്ട രീതിയെ  അംഗങ്ങൾക്ക് വേണ്ടിയുള്ള ചെറിയ വിവരണം ആണ് ഈ പംക്തി...!!

🔱💜പാര്‍വതീ ദേവിയെ സന്തോഷിപ്പിക്കാന്‍ പരമശിവന്‍ പ്രദോഷ സന്ധ്യയില്‍ നൃത്തം ചെയ്യുന്നു എന്ന് ശിവപുരാണം..! ഈ നൃത്തത്തിന് ബ്രഹ്മാവ്‌ താളമിടുന്നു..! വിഷ്ണു ചെണ്ട കൊട്ടുന്നു..! സരസ്വതി വീണ വായിക്കുന്നു..! അപ്സരസുകളും, യക്ഷകിന്നരന്മാരും ശ്രുതിയിടുന്നു..! നന്ദികേശന്‍ മദ്ദളം കൊട്ടുന്നു..! നാരദ മഹര്‍ഷി പാട്ട് പാടുന്നു..! ഇങ്ങനെ പ്രദോഷ സന്ധ്യയില്‍ സര്‍വ്വ ദേവന്മാരും കൂടി ശിവസവിധത്തില്‍ സംഗീത പരിപാടിയുമായി ഒത്തുകൂടുന്നു എന്ന് ഐതിഹ്യം..!

💜🔱അസ്തമയത്തിനു മുന്‍പും പിന്‍പുമുള്ള മൂന്നേമുക്കാല്‍ നാഴികയാണ് പ്രദോഷ സന്ധ്യയായി നാം കണക്കാകുന്നത്..! (ഒരു നാഴിക = 24 മിനിട്ട്). അന്ന് ശിവ ഭക്തന്മാര്‍ വ്രതം അനുഷ്ട്ടിച്ചു ദേഹത്ത് ഭസ്മം പൂശി ഉപവാസം നടത്തുന്നു..!  ശേഷം സന്ധ്യകഴിഞ്ഞു വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു..!

🔱💜ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌ പ്രദോഷ വൃതം.

💜🔱കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തി യുണ്ടാകും..!!

💜🔱വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. തീര്‍ത്ഥംപോലും സേവിക്കരുത്‌.

💜🔱ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. 

💜🔱പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി  തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം. പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു.ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌. പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും....!💜🙏💜

💜🍃💜സർവ്വലോക രക്ഷക്കായി കാള കൂടം പാനം ചെയ്ത ഭഗവാന് മുന്നിൽ സർവ്വ ലോക രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് നാം ഓരോരുത്തർക്കും ഈ വൃതത്തിൽ പങ്കെടുക്കാം....!!

🔱🙏💜ഓം നമഃ ശിവായ💜🙏🔱

Saturday, May 2, 2020

നടരാജ മഹാത്മ്യം

🙏🙌നടരാജ മഹാത്മ്യം 🙌🙏

ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പ രൂപമാണ് നടരാജൻ...!🙏
നാല് കൈകളും,പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേൽ ഒരു കാൽ ചവിട്ടി നിൽക്കുന്ന രൂപമാണിത്. വലതു കൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌
വാദ്യങ്ങളുടെ നാഥനായ ശിവന്റെ താണ്ഡവം.മഹാനർത്തകൻ ആണ് ശിവൻ.
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
ക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു...!!🙏🙌🙏🙌🙏🙌🙏🙌🙏

ഭസ്മക്കുറി

💢💢💥💢💢💢💢💥💢ഭസ്മക്കുറി തൊടുന്ന ശീലം പണ്ടേ ഭാരതീയർക്കുണ്ട്. ചിലർ കുളി കഴിഞ്ഞയുടനെ, ചിലർ വൈകുന്നേരം സന്ധ്യാദീപം കൊളുത്തിയതിനു ശേഷം... തൊട്ടു കാണാൻ ഒട്ടും ആകർഷണീയതയില്ലാത്ത ഈ ഭസ്മം എന്തിനാണ് തൊടുന്നത്....? ഭംഗിയ്ക്കാകില്ല , തീർച്ച പിന്നെയെന്തിന്...!!?

🕉️"ഭസ്മക്കുറിക്ക് പ്രതീകാത്മകമായ ഒരു പ്രധാന്യമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓർമ്മപ്പെടുത്താനാണത്. ഒരു മനുഷ്യൻ മരണത്തെ ശരീരത്തിൽ സ്ഥിരമായി വഹിക്കുന്നു എന്ന സൂചയാണത്. ശരീരത്തിൽ പ്രത്യേകയിടങ്ങളിൽ ഭസ്മക്കുറി തൊടുന്നത് നമ്മളിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്തും.

💥യോഗികൾ സാധാരണ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്നുള്ള ഭസ്മമാണ്. അത് ലഭിച്ചില്ലെങ്കിൽ അടുത്ത പരിഗണന പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മമാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ്‌ കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും.

💥പതിവനുസരിച്ച് ഭസ്മം ( ഒരു നുള്ള് മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത്‌ ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തിലും ആണ് തൊടേണ്ടത്. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും ...!
ശിവ ഭക്തരാണ് കൂടുതലായും ഭസ്മക്കുറി മുടങ്ങാതെ തൊടാറ്...!
🕉️ഓം നമഃ ശിവായഃ🕉️

Friday, May 1, 2020

നടരാജ മഹാത്മ്യം

🙏🙌നടരാജ മഹാത്മ്യം 🙌🙏

ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പ രൂപമാണ് നടരാജൻ...!🙏
നാല് കൈകളും,പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേൽ ഒരു കാൽ ചവിട്ടി നിൽക്കുന്ന രൂപമാണിത്. വലതു കൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌
വാദ്യങ്ങളുടെ നാഥനായ ശിവന്റെ താണ്ഡവം.മഹാനർത്തകൻ ആണ് ശിവൻ.
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
ക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു...!!🙏🙌🙏🙌🙏🙌🙏🙌🙏

കിടക്കുന്ന ത്തിന് മുൻപ്

ഗോമുഖ്

🙏💜ഗോമുഖ് 💜🙏

ഗംഗാനദി ഇവിടെനിന്ന് ഉദ്ഭവിക്കുന്നു
ഭൂരിഭാഗം ഇന്ത്യക്കാരുടെ ജീവിതത്തിലും വിശ്വാസങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഗംഗാ നദി തുടങ്ങുന്നത് ഇവിടെ നിന്നാണ്. ദെൽഹിയിൽ നിന്ന് ഹരിദ്വാർ, ഉത്തരകാശി, ഗംഗോത്രി വഴി ഗോമുഖിൽ എത്താം. ഗംഗോത്രി വരെയേ വാഹന സൗകര്യമുള്ളൂ. അവിടെ നിന്നു 19 കിലോമീറ്റർ ഹിമാലയൻ മലനിരകളിലൂടെ കാൽനടയായി കയറണം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. കൂറ്റൻ മഞ്ഞ് മലയിൽനിന്ന് ഒരു ഗുഹയിലൂടെ ഗംഗ പ്രത്യക്ഷപ്പെടുകയാണ് ഇവിടെ. ഈ ഗുഹാമുഖത്തിന് പണ്ട് പശുവിന്റെ മുഖവുമായി സാദൃശ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഗോമുഖ് എന്ന പേരു ലഭിച്ചത്. മെയ് മുതൽ ഒക്ടോബർ വരെയേ ഇവിടെ എത്തിച്ചേരാനാകൂ, നവംബർ മുതൽ ഏപ്രിൽ വരെ ഈ പ്രദേശമാകെ മഞ്ഞു മൂടിക്കിടക്കും.

ഭഗീരഥൻ തന്റെ കഠിന തപസ്സിലൂടെ ശിവനെ പ്രസാദിപ്പിച്ച് ഗംഗയെ ഭൂമിയിലേക്കെത്തിച്ചുവെന്നാണ് ഐതിഹ്യം.

നേരത്തെ ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന ഗോമുഖ് ഉത്തരാഖണ്ഡ് നിലവിൽ വന്നതോടെ ഈ സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയുടെ ഭാഗമാണ്. ഗംഗോത്രി‌-ഗോമുഖ് പ്രദേശത്തിന്റെ വടക്ക് തിബറ്റൻ അതിർത്തിയാണ്. കിഴക്ക് അതിർത്തിയായി പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥും ബദരീനാഥും. പടിഞ്ഞാറൻ അതിർത്തിയായി യമുനോത്രിയൂം യമുനാ താഴ്വരയും. തെക്ക് തെഹ്രി ജില്ലയാണ്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്,ബദരീനാഥ് എന്നീ നാലു തീർഥാടന കേന്ദ്രങ്ങളെയാണ് ‘ചാർ ധാം’ എന്ന് അറിയപ്പെടുന്നത്.✍️ കടം🌹 
🙏ഗുരുവേ നമ:🌹