Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 13, 2020

*തിരുമൂലർ

*തിരുമൂലർ


ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത് . നന്ധിദേവർ ആണ് ഗുരു . പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ . അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു .
ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു . യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു . ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു . തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി ( Meta Psychosis ) . സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം  ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത്  കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന്  ജീവിക്കേണ്ടിവന്നു .
*പ്രധാനകൃതികൾ*
1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .
2 . തിരുമൂലർ വൈദ്യം 21 .
3 . വഴലൈ സൂത്രം .
4 . തിരുമൂലർ ജ്ഞാനം .
5 . തിരുമൂലർ 608 എന്നിവയാണ് .
*തിരുമൂലരും തിരുമന്ത്രവും*
ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .
സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി  ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ്  തിരുമന്ത്രം.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്.  ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
. കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം . ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്.  തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി . ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .
ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ  സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ ( 1814 - 1909 ) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു ( ശ്രീനാരായണഗുരു ) , മുത്തുകുമരൻ ( അയ്യാ വൈകുണ്ഠൻ ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു .

ഛണ്ഡീകേശ്വരന്‍🔔

.           🔔ഛണ്ഡീകേശ്വരന്‍🔔
⚜♾⚜♾⚜♾⚜♾⚜
ഛണ്ഡീകേശ്വരനും നന്തിയുമില്ലാത്ത ശിവക്ഷേത്രത്തെ കുറിച്ച് സങ്കല്പം ചെയ്യാനേ കഴിയാറില്ലല്ലോ നമ്മുക്ക്?   

ഛണ്ഡീകേശ്വരന്‍ ശിവ ഭഗവാന്റെ നിര്‍മ്മാല്യധാരിയായ ഐതിഹ്യം ഇങ്ങനെ...

ഏതു ശിവ ക്ഷേത്രത്തില്‍ ചെന്നാലും തീര്‍ത്ഥമൊഴുകുന്ന ഓവിനു മുന്നില്‍ ഭഗവാന്റെ പ്രിയപ്പെട്ട നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരനെ ദര്‍ശിക്കാന്‍ കഴിയും.

63 ശൈവനായനാര്‍മാരില്‍ ആദ്യത്തെ നയനാരും നിര്‍മ്മാല്യധാരിയായ ഛണ്ഡികേശ്വരന്‍ തന്നെ!!

ഗോക്കളെ മേയ്ക്കുന്ന ബ്രാഹ്മണ ബാലനായനായിരുന്നു മഹാ ശിവഭക്തനായ ഛണ്ഡീശന്‍ വനത്തില്‍ എത്തിയാല്‍ ഉടനെ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കി പൂജിക്കുക പതിവായിരുന്നു. ഛണ്ഡീശന്‍ ശിവന്റെ പൂജകഴിയുമ്പോള്‍ ഗോക്കള്‍ വന്നു ശിവലിംഗത്തില്‍ പാല്‍ ചുരത്തുന്നതു പതിവായിരുന്നു. ഗോക്കളുടെ പാല്‍ ഉത്പാദനത്തില്‍ നിത്യവും കുറവുവരുന്നത് ശ്രദ്ധയില്‍പെട്ട ഛണ്ഡീശന്റെ പിതാവ് ഒരു ദിവസം ഗോക്കളുമായി വനത്തില്‍ പോയ ഛണ്ഡീശന്റെ പിന്നാലെ പോയി അവിടെ എത്തിയ പിതാവ് കണ്ട കാഴ്ചയോ!!

ഛണ്ഡീശന്‍ ശിവലിംഗപൂജ ചെയ്യന്നു. ആ ശിവലിംഗത്തില്‍ ഗോക്കള്‍ പാലഭിക്ഷേകം നടത്തുന്നു. ഈ കാഴ്ച കണ്ടു ഛണ്ഡീശന്റെ പിതാവ് അതീവ കോപത്തോടുകൂടി ആ മണ്ണുശിവലിംഗം കാലുകൊണ്ട് ചവട്ടി തെറിപ്പിച്ചു!!

ഇത് കണ്ട ഛണ്ഡീശന് കോപവും സങ്കടവും ഒരേപോലെ വന്നു. തന്റെ എല്ലാമായ ഭഗവാന്റെ ലിംഗം ചവട്ടി നശിപ്പിച്ച പിതാവിന്റെ കാലുകള്‍ ഛണ്ഡീശന്‍ വെട്ടിമാറ്റി!! 

ഛണ്ഡീശന്‍റെ ഭഗവാനോടുള്ള തീവ്രമായ ഭക്തിയായിരുന്നു ഈ പ്രവര്‍ത്തിക്കുപിന്നിലെ കാരണം. ഛണ്ഡീശന്‍റെ ഭക്തിയില്‍ പ്രസന്നനായ ശ്രീ പരമേശ്വരന്‍ ഗൌരിസമേതനായി ഛണ്ഡീശന്‍ മുന്നില്‍ തല്‍ക്ഷണം പ്രത്യക്ഷനായി. ഛണ്ഡീശനെ താന്‍ ചൂടിയിരുന്നു കൊന്നമാല അണിയിച്ചു തന്റെ കാലടിയില്‍ ഇരുത്തുകയും ഇനി മുതല്‍ താന്‍ കുടികൊള്ളുന്ന ക്ഷേത്രത്തിലെ നിര്‍മ്മാല്യധാരിയായി തീരുവാന്‍ അനുഗ്രഹിച്ചു. ഛണ്ഡീശന് അന്നുമുതല്‍ ഈശ്വരീയ പദവിയും ലഭിച്ചു. അങ്ങനെ ഛണ്ഡീശന്‍ ഛണ്ഡീകേശ്വരനായി.

ഛണ്ഡീശന്റെ ആഗ്രഹപ്രകാരം പിതാവിന് കാലുകള്‍ പൂര്‍വ്വ വസ്ഥിതിയില്‍ ആകുവാനും അനുഗ്രഹിച്ചു.     
           . കണ്ണനും കൂട്ടരും പിന്നെ ബാലേട്ടനും       ⚜♾⚜♾⚜♾⚜♾⚜