Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, January 30, 2020

മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും

*⚜മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*ദക്ഷിണാമൂർത്തി*
🎀🎀〰🔅〰🎀🎀
ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

*നീലകണ്ഠൻ*
🎀🎀〰🔅〰🎀🎀
പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.
കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

*വൈദ്യനാഥൻ*
🎀🎀〰🔅〰🎀🎀
തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

*കിരാതമൂർത്തി*
🎀🎀〰🔅〰🎀🎀
എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

*കാലസംഹാര മൂർത്തി*
🎀🎀〰🔅〰🎀🎀
തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

*അഘോരമൂർത്തി*
🎀🎀〰🔅〰🎀🎀
ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത (സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

*പാർവ്വതീസമേതനായ ശിവൻ*
🎀🎀〰🔅〰🎀🎀
ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

*അതിരൗദ്ര ശിവൻ*
🎀🎀〰🔅〰🎀🎀
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം.

*കപാലീശ്വരൻ*
🎀🎀〰🔅〰🎀🎀
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.

*ത്രിനേത്രൻ*
🎀🎀〰🔅〰🎀🎀
ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്‍മഥനെ എരിച്ചുകളായാനായിട്ടാണ് ഇവിടെ ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനെയും എരിച്ചുകളയാന്‍ ശേഷിയുള്ളതാണ് ശിവന്റെ ക്രോധാഗ്നി. ഓരോവട്ടം ശിവന്‍ മൂന്നാംകണ്ണ് തുറക്കുമ്പോഴും പിന്നില്‍ നിന്നും പ്രാര്‍ത്ഥനകളിലൂടെ പാര്‍വ്വതി അത് അടപ്പിയ്ക്കുകയാണ് ചെയ്യുകയെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ശിവന്റെ മൂന്നാം കണ്ണ് ലോകത്തിന്റെ വെളിച്ചം കൂടിയാണ്. നാശം വിതയ്ക്കാനും വെളിച്ചം നല്‍കാനും ഒരുപോലെ കഴിവുള്ള ഈ മൂന്നാംകണ്ണ് ഹൈന്ദവപുരാണങ്ങളില്‍ പലേടത്തും പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.

*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

Saturday, January 25, 2020

71 . സാളുവേശൻ - ശരഭൻ*

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*71 . സാളുവേശൻ - ശരഭൻ*


*ജ്വലദനലസമാനം സൂര്യചന്ദ്രാഗ്നിനേയും* 
*സ്വകരകലിതശൂലം ഖഡ്ഗഖേടം കപാലം* 
*സകലരിപുജനാനാം കണ്ഠഹൃദ്വാഗ്വിഭിന്നം* 
*സ്മരതു ശരഭമേവം മാരണോച്ചാടനായ .*


*സാരം*

         *_ജ്വലിയ്ക്കുന്ന തീയുപോലെ അതിപ്രകാശത്തോടും ആദിത്യൻ ചന്ദ്രൻ അഗ്നി എന്ന മൂന്നു തൃക്കണ്ണുകളോടും , ശൂലം വാള് പരിച കപാലം ഇതുകളെ ധരിച്ച നാലു കെെകളോടും കൂടി സകലശത്രുക്കളുടേയും കഴുത്തും ഹൃദയവും വാക്കും ഭേദിയ്ക്കുന്ന ശരഭമൂർത്തിയെ ശ്രതുമാരിണത്തിന്നും ഉച്ചാടനത്തിന്നുമായി സ്മരിയ്ക്കണം ........🌹🌷🙏🏻_*
                                    
               *🌿ശിവകൽപം സമാപ്തം .🌿*

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

അഗ്നികണ്ഠാകർണ്ണൻ

🔥🔥🔥🔥🔥🔥🔥🔥🔥🔥
*അഗ്നികണ്ഠാകർണ്ണൻ*

🌾🔥🌾🔥🌾🔥🌾🔥🌾🔥
അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌,മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

*ഐതിഹ്യം*
ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.

കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.

ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.

ആചാരങ്ങൾ തിരുത്തുക
ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു.

*തോറ്റം*

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

മഹാവൈദ്യനും വൈദ്യനായ ദേവൻ
മഹേശ്വരനു പിടിപെട്ട രോഗമകറ്റാൻ
അഗ്നിയിൽ ജ്വലിച്ചെഴുന്നള്ളും ദേവൻ
അഗ്നികണ്ഠാകർണ്ണേശ്വരൻ വിരൂപക്ഷൻ ദേവൻ

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം 

*വേഷം*

മുഴുവൻ വേഷ വിധാനങ്ങളോടു കൂടി അഗ്നികണ്ഠാകർണൻ തെയ്യം
അസുരവാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യം പുറപ്പെടുന്നു. കയ്യിലും മെയ്യിലും അഗ്നി,അരയിലും ഭീമാകാരമായ തിരുമുടിയുളും നിറയെ തീപ്പന്തങ്ങൾ, മുഖത്ത് കരിന്താടി,പൊയ്ക്കണ്ൺ , കയ്യിൽ ആയുധങ്ങളും എന്നിങ്ങനെയാണ് വേഷ വിധാനങ്ങൾ. ഭൂത-പ്രേത പിശാചുക്കളുടെ ബാധ തങ്ങളിൽ പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന ഭക്തർ അഗ്നികണ്ഠാകർണ്ണൻറെ മന്ത്രഭസ്മം പ്രസാദമായി സ്വീകരിക്കുന്നു.


മുഖത്ത് : താടി, മീശ, പൊയ്ക്കണ്ണ്. ഏറ്റവും കൂടുതൽ പന്തങ്ങളോടെ കെട്ടിയാടുന്ന തെയ്യമാണിത്. കണ്ണിനു ചുറ്റും കറുപ്പിൽ ഉള്ള വെള്ള കുത്തുകൾ വസൂരിയെ സൂചിപ്പിക്കുന്നു.

മാറിൽ : തിരിയാട, പന്തങ്ങളോടു കൂടിയ നീളൻ മുടി, കുരുത്തോല വഞ്ചി

കോലക്കാരൻ
മലയൻ
🔥🌾🔥🌾🔥🌾🔥🌾🔥🌾

Monday, January 20, 2020

സ്വർണ്ണാകർഷണഭൈരവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*66 . സ്വർണ്ണാകർഷണഭൈരവൻ*


*ഗംഗേശപുത്രം ഡമരും തിശൂലം* 
*വരാഭയേ സന്ദധതം ത്രിനേത്രം* 
*ദേവ്യാ യുതം തപ്തസുവർണ്ണവർണ്ണം* 
*സ്വർണ്ണാകൃഷം ഭെെരവമാശ്രയാമഃ .*


*സാരം*

         *_ശിവപുത്രനായി , ഡമരുവും ശൂലവും വരദവും അഭയവും ധരിച്ചവനായി , ദേവിയോടും കൂടിയവനായി , തീയിലിട്ടു പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ സ്വർണ്ണാകർഷണഭൈരവനെ ഞങ്ങൾ ആശ്രയിയ്ക്കുന്നു.........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ചിറക്കൽ മഹാദേവ ക്ഷേത്രം



പരശുരാമന്റെ അവസാന ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

വിശ്വാസികളെ അതിശയിപ്പിക്കുന്ന കഥകളാണ് ഓരോ ക്ഷേത്രങ്ങൾക്കും. അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഓരോയിടങ്ങളും പിന്നെയും പിന്നെയും വിശ്വാസികളെ ആകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും മിത്തകളും കഥകളു ഇടകലർന്ന ഐതിഹ്യവും ഒക്കെയായി മനസ്സിൽ കയറിപ്പറ്റാത്ത ക്ഷേത്രങ്ങൾ കുറവാണെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപമുള്ള ചിറക്കൽ മഹാദേവ ക്ഷേത്രം. പരശുരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ചിറക്കൽ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിലെപുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ്. അതിനു കാരണങ്ങൾ പലതുണ്ട്.

അവസാന ശിവക്ഷേത്രം

നമ്മുടെ വിശ്വാസമനുസരിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളാണുള്ളത്. അതിൽ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രമാണിതെന്നൊണ് വിശ്വാസം. തീർത്തും ലളിതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ വിദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ പ്രാർഥിക്കാനായി എത്തുന്നു.

ക്രുദ്ധനായ ദേവൻ ശാന്തനായി നിൽക്കുന്ന ക്ഷേത്രം

പരശുരാമൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവനെ ശിവലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. രൗദ്ര ഭാവത്തിലാണ് പ്രതിഷ്ഠയെങ്കിലും അഭിമുഖം ജലത്തിലേക്ക് ആയതിനാൽ ദേവൻ ശാന്തനാണ് എന്നാണ് വിശ്വാസം.

ലളിത നിർമ്മിതി

അധികം അലങ്കാരങ്ങളോ ആഢംബരമോ ഒന്നും കൂടാതെയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലയുള്ള ശ്രീ കോവിലാണ് ക്ഷേത്രത്തിനുള്ളത്.ബലിക്കൽപ്പുരയില്ല. വലിയമ്പലവും നമസ്കാര മണ്ഡപവും ഇതിനുണ്ട്. ചുറ്റമ്പലം ക്ഷേത്രത്തിന്‍റെയത്രയും പഴക്കമില്ലാത്തതാണ്. അത്യാവശ്യം വലുപ്പമുള്ള ഒരു ചിറയും ക്ഷേത്രത്തിനുണ്ട്. ഇവിടെ ദേവീ പ്രതിഷ്ഠയില്ല. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ ഇരിക്കുന്നു.

അല്പം ചരിത്രം

പല പല നാട്ടുരാജ്യങ്ങളുടെയും ചരിത്രത്തിൽ എഴുതപ്പെട്ട ഒരിടം കൂടിയാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. കാലങ്ങളോളം ആലങ്കുടി വംശത്തിന്റെ കീഴിലായിരുന്നു ഇവിടം സംരക്ഷിക്കപ്പെട്ടിരുന്നത്. പിന്നീട് ആലങ്കുടി രണ്ടായ പിളർന്നപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. പിന്നീട് സാമൂതിരി ആലങ്കാട് ഭരിച്ചു. താമസിയാതെ സാമൂതിരിയെ തിരുവിതാംകൂർകാർ തോല്പിച്ചു. അതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതീംകൂറിന് നല്കി. പിന്നീട് തിരുവിതാംകൂർ രാജവംശം ഇല്ലാതാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കീഴിലാകുവാൻ.

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപത്താണ് ചിറക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും തൃശൂർ പോകുന്ന വഴിയിൽ ഇളവൂർ കവലയിൽ നിന്നും തിരിഞ്ഞ് പുളിയനം ഭാഗത്തേയ്ക്ക് പോകുമ്പോൾ ക്ഷേത്രം കാണാം. പുളിയനം ഗവൺമെന്റ് സ്കൂളിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.                         കടപ്പാട് .

Sunday, January 19, 2020

ശിവസൂത്രാ

*Gist of Gurudev's Shivasutra Discourse:*

മനഹ്  എന്നത് മനസ്സ് , അത് തിരിച്ചു വായിച്ചാൽ അത് നമഹ എന്നാകുന്നു .
മനസ്സ് എപ്പോഴാണോ വളരെ ഗാഢമായി ഭൗതികകാര്യങ്ങളിൽ മുഴുകുന്നത് അപ്പോൾ 
ധാരാളം പ്രശ്നങ്ങളും ഉണ്ടാക്കുന്നു .. ആനന്ദവും സമാധാനവും സന്തോഷവും അനുഭവിക്കുന്നതിനു മനസ്സ് അതിന്റെ പ്രഭവസ്ഥാനത്തേക്കു വീണ്ടും തിരിച്ചു പോകേണ്ടതുണ്ട് .ഇതാണ് നമഹ എന്നത് .മനസ്സ്  ഉള്ളിലേക്ക്,അകത്തേക്ക്  തിരിയുന്നത് , പുറത്തേക്കു പോകുമ്പോൾ മനഹ് എന്ന അവസ്ഥ . നമസ്തേ  എന്ന് പറയുമ്പോൾ എന്റേതല്ല അങ്ങയുടേതാണ് .അങ്ങയുടെ സ്വന്തമാണ് എന്നാണ് വിവക്ഷ .
മനസ്സ് ഉള്ളിലേക്ക് തിരിയുമ്പോൾ അതിനു ധാരാളം ധനവും അപാരമായ ശക്തിയും ലഭിക്കുന്നു . ധനം നമുക്ക് ശക്തി നൽകുന്നു .നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു .ഐശ്വര്യം ലഭിക്കുന്നു .

#നമശ്ശിവായ ശംഭോ ...

മനസ്സ് അകത്തായിരിക്കുമ്പോൾ അവിടെ ശിവ സാന്നിധ്യമുണ്ടാകും .ശംഭോ  എന്നാൽ മനോഹരമായതു . സുന്ദരമായതു, സത്യം ശിവം സുന്ദരം.
ഉള്ളിലുള്ള ശക്തിയാണ് സൗന്ദര്യം .

സൗന്ദര്യo കാണുന്നവരുടെ കണ്ണിലാണ് ഉള്ളിലാണ് എന്നൊരു പറച്ചിലുണ്ടല്ലോ .

ശിവ  ആനന്ദ സ്വരൂപമാണ് .ഒരു കാരണവും കൂടാതെ 
സംജാതമാകുന്നത് 

#സത്മാനന്ദപ്രകാശവപ്പൂസേ 

ദൈവീകത ജ്യോതി രൂപമാണ് .പ്രകാശമാണ് .ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ ഈ പ്രകാശത്തെ തിരിച്ചറിയാലാണ് .ഈ തിരിച്ചറിയലാണ് ശിവസൂത്ര . നിങ്ങൾ ഈശ്വരനാണ് എന്ന തിരിച്ചറിയൽ .ഉള്ളിൽ പ്രകാശിക്കുന്ന ആനന്ദരൂപമാണ് എന്ന തിരിച്ചറിയൽ ആണ് . 

സൂത്ര എന്നാൽ ചരടു ,നൂല് എന്നാണ് .ശിവ എന്നാൽ മംഗളകരമായതു എന്നും .
ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ 
നമുക്ക് സംസാരസാഗരത്തെ തരണം ചെയയാം  . ഒരാൾ ആഴമേറിയ കിണറ്റിൽ വീണാൽ എന്തുചെയ്യും 
നാം ഒരു കയർ ഇട്ടു കൊടുക്കും അതിൽ പിടിച്ചു കയറി അയാൾക്ക്‌ അതിൽ നിന്നും രക്ഷപെടാം .
സത്മാനന്ദ പ്രകാശ വപൂസ്സേ ....ആനന്ദം പ്രകാശം സന്തോഷം ഇതാണ് എന്റെ സ്വരൂപം , ആത്മാവ് എന്ന തിരചരിവ് , ഇതാണുണ്ടാകേണ്ടത് .

ആദിശങ്കരൻ  നടത്തിയ ആത്മീയയാത്രകൾ ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു. 
ആത്മാവിനെ എല്ലാവിധത്തിലും അന്വേഷിച്ചുനടന്നിട്ടും കണ്ടെത്താനായില്ല എന്നതിനാൽ , ആത്മാവില്ല എന്ന ബുദ്ധന്റെ അനാത്മാ വാദത്തെ തിരുത്തിയത് കേരളത്തിൽനിന്നുള്ള ആദിശങ്കരനായിരുന്നു. ആത്മാവില്ലെന്ന തിരിച്ചറിവ് ആർക്കാണോ ഉണ്ടായതു ,,അത് തന്നെയാണ് ആത്മാവ് ,അഥവാ ആത്മാവിനെ കണ്ടെത്തലെന്ന് ആദി  ശങ്കരൻ സമർഥിക്കുകയായിരുന്നു. 

തിരിച്ചറിവുകളാണ് ആത്മാന്വേഷണത്തിലൂടെ നടക്കുന്നത്.

കാലടിയിൽ ജനിച്ച് വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശ്രീ ശങ്കരൻ നടത്തിയ യാത്രയാണ്‌ നമുക്ക് ഇന്നത്തെ ഇന്ത്യയെ സമ്മാനിച്ചത്.

ഒന്നാമത്തെ സൂത്ര 
#ചൈതന്യആത്മ 

എവിടെയാണ് ചൈതന്യം ? ചൈതന്യം ഊർജമാണ് ബോധമാണ് , 
ചൈതന്യം ജീവനാണ് , ജഡം ജീവനില്ലാത്തതും .നിങ്ങൾ ആത്മാവാണ് .മനസ്സ് അകത്തേക്ക് പോകുമ്പോൾ ഇത് തിരിച്ചറിയാനാകുന്നു നമഹ ..നമ്മുടെ നിലനില്പിന്റെ കേന്ദ്രമാണ് ആത്മാവ് .നിലനില്പിന്റെ അടിസ്ഥാനം ചൈതന്യമാണ് .ആ ചൈതന്യത്തെ തിരിച്ചറിയാലാണ് ആത്മസാഷതകാരം.  

മനസ്സിന്റെ സൗന്ദര്യവും ശക്തിയും തിരിച്ചറിയുന്നത്‌ ഉള്ളിലേക്കു നോക്കുമ്പോഴാണ്. ആ തിരിച്ചറിവുതന്നെയാണു ധനം. കേരളത്തിൽ വിളക്കിനെ പൂജിക്കാറുണ്ട്. വെളിച്ചമെന്നാൽ ചൈതന്യമാണ്. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയുന്നതിനാണിത്. നാം തന്നെ ദൈവികമാണെന്നു നാം അറിയണം. ശിവൻ ഇരിക്കുന്നതു ഹിമാലയത്തിലാണെന്നു പറയാറുണ്ട്. അവിടെ പക്ഷികളുടെ ശബ്ദം പോലുമില്ല. എല്ലാം ശാന്തമാണ്. എല്ലാം തണുത്തുറഞ്ഞു കിടക്കുന്നു. സത്യത്തിൽ അതൊരു പ്രദേശത്തെയല്ല സൂചിപ്പിക്കുന്നത്. നമ്മുടെ മനസ്സിനെയാണ്. തണുത്തുറഞ്ഞ്‌ ശാന്തമായി കിടക്കുന്ന അവസ്ഥ മനസ്സിലുണ്ടായാൽ നമുക്കവിടെ ശിവനെ അറിയാനാകും.

#ജ്ഞാനംബന്ധ 

ചെറിയ അറിവുകൾ നമ്മെ പരിമിതപ്പെടുത്തുന്നു. ജ്ഞാനം ബന്ധനമാണ് , അറിവ് എന്നത് ബന്ധനം കൂടിയാണെന്നു ശിവസൂത്രം നമ്മളോടു പറയുന്നു.  പരിമിതമായ അറിവ് ബന്ധനമാണ് .അറിയുമ്പോൾ ആ പരിധിക്കപ്പുറം നാം പോകുന്നില്ല. ഒരു മഹാസാഗരത്തിനു അതിർവരമ്പുകൾ ഇടുന്നപോലെയാണ് .അവനവനറിയുന്നതിൽ കുടുങ്ങിക്കിടക്കുന്നത് .ഈ അറിവ് മോക്ഷത്തിലേക്കു നയിക്കുന്നു .

ചുരുങ്ങിയ അറിവ് , അതു മാത്രമേ നമുക്കറിയൂ. അതു വികസിക്കുകയാണു വേണ്ടത്. എനിക്കറിയാം എന്ന ഭാവം നമ്മെ പരിമിതപ്പെടുത്തുന്നു . എനിക്കറിയില്ല എന്ന അത്ഭുതത്തോടുകൂടിയ അറിവ് മോക്ഷദായകമാണ് . 

#യോനിവർഗകലാശരീരം .......

ഈ പ്രാപഞ്ചിക നിലനിൽപിന് ധാരാളം ഭാഗങ്ങൾ ഉണ്ട് .ശരീരം അവയിലൊന്നാണ് .നമ്മുടെ ത്വക്കിൽ 1.6 ബില്യൺ ബാക്റ്റീരിയകൾ ഉണ്ട് .എല്ലാം വ്യത്യസ്തമായവ .ഈ ശരീരം ഒരു വലിയ പട്ടണം പോലെയാണ് .വളരെ തിരക്കേറിയ ഒരു പട്ടണം ഈ തിരക്കിനിടയിൽ ചില ബാക്റ്റീരിയ അവയുടെ പരിധിക്കപ്പുറം പോകുമ്പോഴാണ് അസുഖങ്ങൾ ഉണ്ടാകുന്നതു.ശരീരത്തിന്റെ തലത്തിലുള്ള അസുഖങ്ങൾ ,പനി ,ജലദോഷം എന്നിങ്ങനെ യുള്ളവ .

നായ്ക്കൾ അവയുടെ പരിധി വീടാറില്ല .അഥവാ ഏതെങ്കിലും നായ പരിധി ലങ്കിച്ചാൽ മറ്റുള്ളവയെല്ലാം കൂടി അതിനെ തുരത്തിയോടിക്കും .

കല എന്നാൽ ഭാഗം എന്നാണ് .ചന്ദ്രന് 16 കലകൾ ഉണ്ട് .16 ഭാഗമായിട്ടാണ് പൂര്ണചന്ദ്രനാകുന്നത് .ഈ ശരീരം പഞ്ചഭൂതാത്മകമാണ് .ഇതികത്തുള്ള ഭൗമിതത്വവും പുറത്തുള്ള ഭൂമിയുടെ ഭാഗമാണ് .നാം ശ്വസിക്കുന്ന വായുവും അങ്ങിനെ തന്നെ .അഗ്നി ,ജലം ആകാശതത്വവും എന്നിവയും പ്രപഞ്ചത്തിന്റെ ഭാഗമാണ് .
നിങ്ങൾ ജനിച്ചപ്പോൾ എത്ര ഭാരമുണ്ടായിരുന്നു ? 4 കിലോ ? ഇപ്പോഴോ ? ഇതെവിടുന്നുണ്ടായി ? ഇവിടെ വന്നിട്ട് കഴിച്ച പച്ചക്കറികളും ധാന്യങ്ങളും ആണ് നിങ്ങളുടെ ശരീരവും മനസും .ഈ തിരിച്ചറിവ് അഭുതപ്പെടുത്തുന്നതല്ലേ .
നമ്മളുടെ ഈ ശരീരവും പ്രപഞ്ചത്തിന്റെ ഭാഗമാണ് .

#ജ്ഞാനാധിഠനംമാതൃക 
വാക്കുകളിലും അക്ഷരങ്ങളിലും അറിവിരിക്കുന്നു . ആകുലതകൾ ഉണ്ടാകുന്നതു വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും ഭാഷ യിൽനിന്നുമാണ് .ഭാഷയില്ലാതെ ആകുലതകൾ ഉണ്ടാകുന്നില്ല .മനുഷ്യന് ആകുലതകളുണ്ട് മൃഗങ്ങൾക്കു ഇല്ല .ആകുലതകളിൽ നിന്നു മുക്‌തമാകാനുള്ള ഒരു മാർഗം അവയെ നീട്ടി ഒരോ വാക്കായി അക്ഷരമായി വിഘടിപ്പിച്ചു aപാടുക എന്നതാണ് .ഇത് നല്ല ആശ്വാസം നൽകും .ഉദാഹരണത്തിന് എന്റെ മകൻ പരീക്ഷ പാസ്സാകുമോ എന്ന ആകുലതയെ ഒരോ അക്ഷരമായി പിരിച്ചു നീട്ടി പറഞ്ഞുനോക്കൂ . ഏ .........ൻറെ ......മ .....ka........എന്നിങ്ങനെ ...

ഇതിങ്ങനെ പറയുമ്പോൾ ആകുലതയുടെ തീവ്രത കുറയുന്നത് കാണാം . ആകുലത കുറയ്ക്കാനായി ധാനിച്ചാൽ നടക്കില്ല ..ആവർത്തിക്കുന്ന ചിന്തകളാണ് ആകുലതകൾ .ശബ്ദങ്ങൾ ചിന്തിക്കുന്ന മനസ്സിന് തടയിടുന്നു .ശരീരത്തിൽ 109 ഊർജ കേന്ദ്രങ്ങൾ ഉണ്ട് .ശബ്ദങ്ങൾ ഈ ഊർജ്ജകേന്ദ്രങ്ങളെ സ്വാധീനിക്കുന്നു .ഇതിൽ 7 കേന്ദ്രങ്ങളെ ശ്രദ്ധിച്ചാൽ തന്നെ വലിയ മാറ്റം സംഭവിക്കുന്നു .

പഞ്ചവാദ്യവും ചെണ്ടമേളവും കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെ ആധികൾ ഇല്ലാതാകുന്നു. മനസ്സിൽ സന്തോഷം നിറയുന്നു .പ്രാണശക്തി ഉയരുന്നത് കൊണ്ടാണിത് .പ്രാണശക്തി ഉയരുമ്പോൾ എല്ലാ ആകുലതകളും ഇല്ലാതാകുന്നു .എല്ലാ ദുരിതങ്ങളും അകലുന്നു .വളരെ നീട്ടി ശരണം വിളിക്കുന്ന രീതി കേരളത്തിലുണ്ട് സ്വാമിയേ...........ശരണമയ്യപ്പാ  എന്ന് നീട്ടി ഉച്ചത്തിൽ ശരണം വിളിക്കുമ്പോഴും പ്രാണശക്തി ഉയരുന്നു .മനസ്സിൽ ശാന്തിയും സന്തോഷവും നിറയുന്നു .

*ശിവസൂത്രാ ...*.
*ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ*

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം 😍🙏

ഇന്ത്യയിലെ സ്ത്രീകളാല്‍ പണികഴിപ്പിക്കപ്പെട്ട ചുരുക്കം ചില സ്മാരക സൗധങ്ങളിലൊന്നാണ് വിരൂപാക്ഷ ക്ഷേത്രം. കര്‍ണാടകയിലെ ഹമ്പിയിലെ പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഒരു ക്ഷേത്രമാണ് വിരൂപാക്ഷ.  ഇത് ഒരു ശിവക്ഷേത്രമാണ്.
ഉത്തരേന്ത്യന്‍ നാഗര ശൈലിയും, ദക്ഷിണേന്ത്യന്‍ ദ്രാവിഡ ശൈലിയും സമന്വയിച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം ഇന്ത്യന്‍ ക്ഷേത്ര വാസ്തുകലയുടെ പരീക്ഷണശാലയായാണ് അറിയപ്പെടുന്നത്.

പല്ലവന്മാര്‍ക്കെതിരെയുള്ള വിക്രമാദിത്യ(II) രാജാവിൻറെ യുദ്ധവിജയത്തിൻറെ സ്മരണാര്‍ത്ഥം രാജ്ഞി ലോക്മഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എഡി 740ലായിരുന്നു നിര്‍മ്മാണം. ലോക്മഹാദേവിയോടുളള ആദരസൂചകമായി വിരൂപാക്ഷ ക്ഷേത്രത്തെ ലോകേശ്വര ക്ഷേത്രമെന്നും വിളിക്കപ്പെടുന്നുണ്ട്.

കാഞ്ചിയിലെ കൈലാസ് ക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തിൻറെ നിര്‍മ്മാണം. കിഴക്കോട്ടാണ് ക്ഷേത്രത്തിൻറെ ദര്‍ശനം. ദ്രവീഡിയന്‍ വാസ്തുകലയുടെ ഭംഗി ലോകത്തിന് വെളിവാക്കിക്കൊടുത്ത ക്ഷേത്രമാണ് ഇത്.
ക്ഷേത്രത്തിൻറെ പുറം ചുവരുകള്‍ മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ്. രാമായണത്തിലേയും, മഹാഭാരതത്തിലേയും, ഭാഗവതത്തിലേയും നിരവധി കഥാസന്ദര്‍ഭങ്ങളാണ് ചുവരുകളില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. നടരാജ, ലിംഗോത്ഭവം, രാവണാനുഗ്രഹം, ഉഗ്രനരംസിംഹ തുടങ്ങിയ അമൂല്യമായ ശില്പങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണ് വിരൂപാക്ഷ.

കടപ്പാട്:-

Saturday, January 18, 2020

*ശ്രീ പാർവതീപരമേശ്വരധ്യാനം

*

🏵🏵🏵🏵🏵🏵🏵🏵🏵🏵


*ശ്രീ പാർവതീപരമേശ്വരധ്യാനം*

ധ്യായേന്നിരാമയം വസ്തു സര്‍ഗ്ഗസ്ഥിതിലയാധികം ।
നിര്‍ഗുണം നിഷ്കലം നിത്യം മനോവാചാമഗോചരം ॥ 1 ॥

ഗംഗാധരം ശശിധരം ജടാമകുടശോഭിതം ।
ശ്വേതഭൂതിത്രിപുണ്ഡ്രേണ വിരാജിതലലാടകം ॥ 2 ॥

ലോചനത്രയസംപന്നം സ്വര്‍ണ്ണകുണ്ഡലശോഭിതം ।
സ്മേരാനനം ചതുര്‍ബാഹും മുക്താഹാരോപശോഭിതം ॥ 3 ॥

അക്ഷമാലാം സുധാകുംഭം ചിന്മയീം മുദ്രികാമപി ।
പുസ്തകം ച ഭുജൈര്‍ദ്ദിവ്യൈഃ ദധാനം പാര്‍വതീപതിം ॥ 4 ॥

ശ്വേതാംബരധരം ശ്വേതം രത്നസിംഹാസനസ്ഥിതം ।
സര്‍വ്വാഭീഷ്ടപ്രദാതാരം വടമൂലനിവാസിനം॥ 5 ॥

വാമാങ്കേ സംസ്ഥിതാം ഗൌരീം ബാലാര്‍ക്കായുതസന്നിഭാം ।
ജപാകുസുമസാഹസ്രസമാനശ്രിയമീശ്വരീം ॥ 6 ॥

സുവര്‍ണ്ണരത്നഖചിതമകുടേന വിരാജിതാം।
ലലാടപട്ടസംരാജത്സംലഗ്നതിലകാഞ്ചിതാം॥ 7 ॥

രാജീവായതനേത്രാന്താം നീലോത്പലദളേക്ഷണാം ।
സംതപ്തഹേമരചിത താടങ്കാഭരണാന്വിതാം॥ 8 ॥

താംബൂലചര്‍വണരതരക്തജിഹ്വാവിരാജിതാം ।
പതാകാഭരണോപേതാം മുക്താഹാരോപശോഭിതാം ॥ 9 ॥

സ്വര്‍ണ്ണകങ്കണസംയുക്തൈഃ ചതുർഭിര്‍ബാഹുഭിര്യുതാം ।
സുവര്‍ണ്ണരത്നഖചിത കാഞ്ചീദാമവിരാജിതാം ॥ 10 ॥

കദലീലലിതസ്തംഭസന്നിഭോരുയുഗാന്വിതാം ।
ശ്രിയാ വിരാജിതപദാം ഭക്തത്രാണപരായണാം ॥ 11॥

അന്യോന്യാശ്ലിഷ്ടഹൃദ്ബാഹൂ ഗൌരീശംകരസംജ്ഞകം  ।
സനാതനം പരം ബ്രഹ്മ പരമാത്മാനമവ്യയം ॥ 12 ॥

സദാ ധ്യായാമി ജഗതാമീശ്വരം പരമേശ്വരം ।  ।
🕉🕉🕉

Friday, January 17, 2020

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* 
🙏🌹🌺🌸💐🌹🙏
തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ 'പള്ളികൊണ്ടേശ്വര്‍' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും  ശിവനെ സ്തുതിച്ച്,  അഭയം പ്രാപിച്ചു. അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. 
അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.
ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ 'സുരരര്‍പള്ളി' എന്നും പിന്നീട് ഈ സ്ഥലം 'സുരട്ടുപള്ളി' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തു പോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്‌ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 
അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. രാമേശ്വരം തീര്‍ത്ഥാടനത്തിന്റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്. മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു.

 *ഓം   നമഃ  ശിവായ*              🙏🌹🌺🌸💐🌹🙏

Thursday, January 16, 2020

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ നമഃശിവായ 
ധാമലേശ ധൂതലോക ബന്ധവേ നമഃശിവായ 
 ശോഷിതാന മത്
ഭവാന്തവെ നമഃശിവായ 
പാമരേതര പ്രദാന ബന്ധവേ നമഃശിവായ 
കാലഭീത വിപ്രബാല ഫാലതേ നമശിവായ 
 ശൂലഭിന്ന ദുഷ്ട രക്ഷ ഫാലതേ നമഃശിവായ  
പാലയാധുനാ ദയാല വാലനെ  നമഃശിവായ🙏🌲

Wednesday, January 15, 2020

*62. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*62. വീരഭദ്രൻ*


*ഗോക്ഷീരാഭം ദധാനം പരശുഡമരുകൌ* 
           *ഖഡ്ഗഖേടൌ കപാലം* 
*ശൂലം ചാഭീതിദാനേ ത്രിനയനലസിതം* 
           *വ്യാഘ്രചർമ്മാംബരാഢ്യം* 
*വേതാളാരൂഢമുഗ്രം കപിശതരജടാ* 
              *ബദ്ധശീതാംശുഖണ്ഡം* 
*ധ്യായേദ് ഭോഗീന്ദ്രഭൂഷം നിജഗണസഹിതം* 
                 *സന്തതം വീരഭദ്രം .*


*സാരം*

         *_പശുവിൻപാലുപോലെ വെളുത്തവനും വെണ്മഴു , ഡമരു , വാള് , ഖേടം , കപാലം , ശൂലം , അഭയം , വരദം , എന്നിവ ധരിച്ച് എട്ടു കൈകളുള്ളവനും ത്രിനേത്രനും പുലിത്തോലുടുത്തവനും വേതാളത്തിന്റെ ചുമലിൽ ഇരിയ്ക്കുന്നവനും ഉഗ്രമൂർത്തിയും ചെമ്പിച്ച ജടയിൽ ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവനും വലിയ വിഷസർപ്പത്തെ ശരീരത്തിൽ അണിഞ്ഞവനും തന്റെ ഭൂതപ്രേതാദി പരിവാരങ്ങളോടു കൂടിയവനുമായ വീരഭദ്രനെ എല്ലായ്പ്പോഴും ധ്യാനിയ്ക്കണം ..........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍

ഓം നമ:ശിവായ.......
🙏🌟🕉️⚜️🔯⚜️🕉️🌟🙏
കാരുണ്യമൂര്‍ത്തിയായ വൈക്കത്തപ്പന്‍
      💥💥💥💥💥
ഏറ്റവും കാരുണ്യമൂര്‍ത്തിയായ ഭാവത്തിലാണ് വൈക്കത്തപ്പന്‍ കുടികൊള്ളുന്നത്.

വൈക്കത്തപ്പന്‍ ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്നതു മൂന്നു ഭാവങ്ങളിലാണെന്നാണു സങ്കല്‍പ്പം. രാവിലെ പന്തീരടി പൂജവരെയുള്ള സമയത്തു നിഖില ദേവാസുര ഗന്ധര്‍വ കിന്നരാദികളാലും സകല മുനിജന വൃന്ദങ്ങളാലും വന്ദിതനായ ജ്ഞാനസ്വരൂപനായ ദക്ഷിണാമൂര്‍ത്തി രൂപത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

വിദ്യാഭ്യാസ വിഷയത്തില്‍ ശ്രേഷ്ഠത കൈവരുന്നതിനും സല്‍ബുദ്ധിയും ശുദ്ധജ്ഞാനവും ലഭിക്കുന്നതിനും രാവിലെ ദര്‍ശനം നടത്തുന്നതു നല്ലതത്രേ. പന്തീരടി പൂജയ്ക്കു ശേഷം ഉച്ചപൂജയോട് അനുബന്ധിച്ചു കിരാതമൂര്‍ത്തി സങ്കല്‍പ്പത്തിലാണു ഭക്തര്‍ ഭഗവാനെ ദര്‍ശിക്കുന്നത്.

അര്‍ജുനന്റെ അഹങ്കാരം ശമിപ്പിച്ചു പാശുപതാസ്ത്രം നല്‍കി അനുഗ്രഹിച്ച വീരാളിയായ വൈക്കത്തപ്പനെ ഉച്ചയ്ക്കു ദര്‍ശിച്ചാല്‍ ശത്രുദോഷങ്ങളും തടസ്സങ്ങളും നീങ്ങി സര്‍വകാര്യവിജയവും വിശേഷപ്പെട്ട അനുഗ്രഹങ്ങളും ലഭിക്കുമെന്നാണു വിശ്വാസം.

വൈകുന്നേരം ലോകമാതാവായ പാര്‍വതി ദേവിയോടു കൂടി സകുടുംബം വിരാജിക്കുന്ന മംഗളരൂപത്തിലാണു ഭക്തര്‍ വൈക്കത്തപ്പനെ ദര്‍ശിക്കുന്നത്. പാര്‍വതി ദേവിയെ മടിയില്‍ ഇടതുഭാഗത്തിരുത്തി മക്കളായ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുവശങ്ങളിലുമായി ചേര്‍ത്തിരുത്തി ലാളിക്കുന്ന ഗൃഹസ്ഥാശ്രമിയായ വൈക്കത്തപ്പനെ എല്ലാ ദേവഗണങ്ങളാലും യക്ഷകിന്നര ദൈത്യാദികളാലും ഋഷിമാരാലും ആരാധിക്കപ്പെടുന്നവനായി സങ്കല്‍പ്പിച്ചു ദര്‍ശനം നടത്തുന്നതു ശ്രേയസ്‌കരമെന്നാണു വിശ്വാസം. വൈക്കത്തപ്പനെ ദര്‍ശിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണു വൈകുന്നേരമെന്നാണു പഴമക്കാര്‍ പറയുന്നത്.

ശക്തിപഞ്ചാക്ഷരീ മന്ത്രധ്വനികള്‍ ഒഴുകുന്ന വേമ്പനാട്ടുകായലിന്റെ തീരത്ത് പൊന്‍താഴികക്കുടം ചൂടിയ പുണ്യസങ്കേതം. വൈക്കത്തമ്പലത്തിന്റെ പ്രശസ്തിക്കു വര്‍ഷങ്ങളുടെ അനുഭവ സാക്ഷ്യം. മിത്തുകളിലും ഐതിഹ്യങ്ങളിലുമുറങ്ങുന്ന ക്ഷേത്രക്കെട്ടുകള്‍ക്ക് പറയാനേറെ കഥകള്‍. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവ, രേഖപ്പെടുത്താന്‍ വിട്ടുപോയവ.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍. മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ കൈലാസനാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി, കൂടെ ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും. മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദ മഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

ക്ഷേത്ര രൂപവര്‍ണന

എട്ട് ഏക്കറോളം വരുന്ന വിസ്തൃത സ്ഥലത്താണ് കിഴക്കോട്ട് ദര്‍ശനമായുള്ള വൈക്കം ക്ഷേത്രം. കിഴക്കെ ഗോപുരത്തിനടുത്തായി പ്രത്യേകം മതിലും തറയും കെട്ടി ആലും മാവും പ്ലാവും ഒന്നിച്ചു വളരുന്നു. ,

സര്‍പ്പ സാന്നിധ്യങ്ങള്‍

ക്ഷേത്രമതിലിനകത്ത് തെക്കുവശത്തായി പ്രത്യേക ആല്‍ത്തറയില്‍ സര്‍പ്പചൈതന്യങ്ങളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സര്‍പ്പബലിയും പൂജകളും നടത്തും.

വൈക്കത്തെ ഭസ്മം

ക്ഷേത്രത്തിലെ ഏറ്റവും പ്രധാന പ്രസാദം ഭസ്മമാണ്. തിരുവൈക്കത്തപ്പന്‍ ബ്രാഹ്മണ വേഷം ധരിച്ച് ദേഹണ്ഡം ചെയ്തുവെന്ന് വിശ്വസിക്കുന്ന വലിയ അടുക്കളയിലെ അടുപ്പില്‍ നിന്ന് എടുക്കുന്ന ചാരമാണ് വിശിഷ്ടമായ ഈ പ്രസാദം. ഇതിന് അദ്ഭുതസിദ്ധികള്‍ ഉണ്ടെന്നു ഭക്തര്‍ വിശ്വസിക്കുന്നു. വിഷബാധ, ഭയം, അപസ്മാരം, വ്രണം മുതലായ രോഗങ്ങള്‍ക്ക് ആശ്വാസമായി ഈ ഭസ്മം ഉപയോഗിക്കുന്നു.

വരുണജപം

നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്താണ് പശ്ചിമ ദിക്കിന്റെ അധിപനായ വരുണന്റെ പ്രതിഷ്ഠ. ചുറ്റിലും കരിങ്കല്ലു കൊണ്ട് രണ്ടടിയോളം വിസ്താരത്തില്‍ തളം പോലെയുണ്ടാക്കി മദ്ധ്യഭാഗത്താണ് വരുണന്റെ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത്. കഠിനമായ വരള്‍ച്ചയുണ്ടാകുന്ന സമയത്ത് ഈ തളത്തില്‍ ശുദ്ധജലം നിറച്ച് വരുണദേവനെ പൂജിച്ച് ആ ശുദ്ധജലം തൊട്ട് വരുണമന്ത്രം ജപിച്ചാല്‍ മഴ പെയ്യുമെന്നാണു വിശ്വാസം.

#പ്രധാന_വഴിപാടുകള്‍

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതല്‍ ആണ്. ദാനങ്ങളിലെ ഉത്തമദാനമാണത്രെ പ്രാതല്‍. വാതില്‍ മാടങ്ങളിലും തിരുമുറ്റം, മണ്ഡപം, ചുറ്റമ്പലം എന്നീ സ്ഥലങ്ങളിലും ഇലവച്ച് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നു. സര്‍വ്വാണി സദ്യയും ഇതിന്റെ ഭാഗമാണ്. പിന്നീടുള്ള പ്രധാന വഴിപാടുകള്‍ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. ഇതില്‍ ഏറ്റവും അടുത്തകാലത്തായി പ്രചാരത്തില്‍ വന്നവഴിപാടാണ് ആലുവിളക്ക് തെളിയിക്കല്‍. മുന്നൂറ്റി അറുപത്തിയഞ്ചു തിരിത്തട്ടുകളോടു കൂടിയതും അശ്വത്ഥവൃക്ഷത്തിന്റെ രൂപത്തോടു കൂടിയതുമായ ഈ വിളക്ക് കരിങ്കല്‍ പാകിയ തിരുമുറ്റത്താണുള്ളത്.

#വൈക്കത്തഷ്ടമി: പ്രധാന ചടങ്ങുകള്‍

വ്യാഘ്രപാദമഹര്‍ഷിക്ക് ദിവ്യദര്‍ശനം ലഭിച്ച വൃശ്ചിക മാസത്തിലെ കറുത്തപക്ഷ അഷ്ടമിയാണ് ക്ഷേത്രത്തിലെ പ്രധാന ഉല്‍സവം. കോപ്പുതൂക്കല്‍, സന്ധ്യവേല, ഋഭഷഭവാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദര്‍ശനം, കീഴേടങ്ങളും അഷ്ടവിളക്കും, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, കൂടിപ്പൂജ, മുക്കുടി നിവേദ്യം, കുംഭാഷ്ടമി, വടക്കുപുറത്ത് പാട്ട്, തെക്കുപുറത്ത് പാട്ട്, ചിറപ്പ് എന്നിവയെല്ലാം പ്രധാന ചടങ്ങുകളാണ്.
    🌟🕉️⚜️🔯⚜️🕉️🌟

Tuesday, January 14, 2020

61. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*61. വീരഭദ്രൻ*


*സിതപങ്കജമദ്ധ്യസംസ്ഥമീഡേ* 
*സുസിതം വ്യാഘ്രനഖാദിബാലചിഹ്നൈഃ* 
*ഉപലക്ഷിതബാലഭാവമാശാ ......*
*പരിധാനം കമനീയഗാത്രയഷ്ടിം .*


*സാരം*

         *_വെളുത്ത താമരപ്പൂവിൽ ഇരിയ്ക്കുന്നവനും വെളുത്ത ദേഹനിറമുള്ളവനും പുലിനഖം മോതിരം മുതലായ ചിഹ്നങ്ങളെക്കൊണ്ട് പ്രകടമായ ബാലഭാവത്തോടുകൂടിയവനും ദിഗംബരനും കമനീയശരീരനുമായ വീരഭദ്രനെ ഞാൻ സ്തുതിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

*അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

( അവധൂതന്മാരെക്കുറിച്ചൊരു ലേഖനം )

സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ' സനാതന ധർമ്മ ' മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂത പരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്.

ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ ശക്തിവിശേഷങ്ങളുടെയും സൂക്ഷിപ്പുകാരായ അവധൂതന്മാർ ജനസമ്പർക്കത്തിൽ നിന്നും അകന്ന് കഴിയുന്നു. ഈ മഹാമനീഷികളുടെ അനുവാദമില്ലാതെ ആർക്കും അവരെ തിരിച്ചറിയാനോ, സമീപിക്കുവാനോ സാധ്യമല്ല. ഈ ബ്രഹ്മാണ്ഡത്തെ തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ കഴിയുന്ന അനന്ത ശക്തി ശൈലങ്ങളാണ് അവധൂതർ. പലപ്പോഴും ജനസംസർഗത്തെ ഒഴിവാക്കാൻ, തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഭ്രാന്തിന്റെയും, അപരിഷ്കൃതതയുടെയും മൂടുപടം ഇവർ അണിയാറുണ്ട്. എന്നാൽ ആത്മാർത്ഥതയോടെ, തീവ്ര ഭക്തിയോടെ തങ്ങളെ തേടുന്ന സാധകരിൽ  ആത്മീയാനുഭൂതിയുടെ കാരുണ്യ വർഷം ഇവർ പൊഴിക്കുന്നു..!

ലൗകീക വിഷയങ്ങളിൽ യാതൊരു താൽപര്യ വുമില്ലാത്ത, പ്രത്യക്ഷത്തിൽ പ്രാകൃതരെന്നും, ഭ്രാന്തന്മാരെന്നും പലർക്കും തോന്നിയേക്കാവുന്ന ഇവർ പൊതുവേ പൊതു സമൂഹത്തിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നു. സാമൂഹിക നിയമങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അപ്പുറമായി ദൈവീക നീതിയിലും, നിയമത്തിലും തീവ്രമായി വിശ്വസിക്കുന്ന ഇവർ ഭൗതീകമായ  ഒന്നിലും ബദ്ധരല്ല..! ലൗകീകമായ ഒന്നിനും അവരെ ബദ്ധിക്കാനുമാവില്ല..!

മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും, ആത്മീയ അനുഷ്ഠാനങ്ങളിലൂടെ അതിമാനുഷിക - യൗഗീക  - ഋഷി - ദൈവീക തലത്തിലേയ്ക്കുള്ള ഒരാളുടെ പരിണാമ ദശയിൽ, ചില പ്രത്യേക കാരണങ്ങളാൽ സംഭവിക്കപ്പെടുന്ന ഒരവസ്ഥയാണ് 'അവധൂതാവസ്ഥ' യെന്ന് വിശേഷിപ്പിക്കാം. സാധകരിൽ ആയിരത്തിലൊരുവനായിരിക്കും പലപ്പോഴും അവധൂതാവസ്ഥ പ്രാപ്യമാവുക..! ആത്മ ബോധതലത്തിന്റെ അതി തീവ്രമായ പരിണാമാവസ്ഥയാണ് അത് എന്ന് ഗുരുക്കന്മാർ പറയുന്നു.

ഈ ഭൂമിയിൽ ജീവിക്കുമ്പോഴും, ഒന്നിലും ബദ്ധിതനാകാതെ,  ലൗകീകതയെ മറന്ന്, 'നിത്യ നൂതനമായ ആത്മീയ ആനന്ദത്തിൽ അഭിരമിക്കുന്ന ദിവ്യബോധാവസ്ഥ ' അതാണ് അവധൂതാവസ്ഥ.
.............. ............ ........

*ചട്ടമ്പിസ്വാമികളുടെ അവധൂത ദർശനം*

ഒരിക്കൽ ചട്ടമ്പിസ്വാമികൾ തന്റെ സാധാനാനുഷ്ഠാനങ്ങൾ  ചെയ്യുന്ന കാലം, ഒരു യാത്രയ്ക്കായി പുറത്തിറങ്ങി. യാത്രാ മധ്യേ ഒരിടത്ത് കൂടെ സഞ്ചരിക്കുമ്പോൾ, എന്തോ ആഘോഷം കഴിഞ്ഞ്, ഉച്ചത്തെ സദ്യയ്ക്ക് ശേഷം എച്ചിൽ ഇലകൾ കൂട്ടിയിട്ട ഒരു സ്ഥലത്ത് ഒരു മനുഷ്യനെ അദ്ദേഹം കണ്ടു. അവിടെ  എച്ചിൽ കൂമ്പാരങ്ങളിൽ നിന്ന്, ഭക്ഷണാവശിഷ്ടങ്ങൾ വാരി തിന്നുന്ന, കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ഭ്രാന്തനെന്ന് തോന്നുന്ന  ഒരാളാണ് സ്വാമികളുടെ കണ്ണിൽ പെട്ടത്.  സാധാരണക്കാർക്ക് ഒരു ഭ്രാന്തനെന്ന് മാത്രം തോന്നാവുന്ന ആ മനുഷ്യൻ,  അസാധാരണമായ  ആത്മീയ ചൈതന്യത്തിന്റെ സ്രോതസാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ സാധകനായ സ്വാമികൾക്ക് ബോധ്യപ്പെട്ടു...!!

ആ അവധൂതന്റെ സമീപത്തേയ്ക്ക് ചെന്നെത്താനും, കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനുമായി ശ്രമിച്ച സ്വാമികളെ ആ ദിവ്യ ദേഹം ആദ്യം ആട്ടിപ്പായിച്ചു. ഏച്ചിൽ വാരി എറിഞ്ഞു...! ചീത്ത വിളിച്ചു... സ്വാമികളുടെ സമീപത്ത് നിന്ന് ഓടി മാറി...!

എന്നാൽ ആ ദിവ്യന്റെ മഹത്വം മനസിലാക്കിയ സ്വാമികൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഒടുവിൽ സ്വാമികളുടെ തീവ്രമായ ഭക്തിയ്ക്കും, ആത്മീയ ദാഹത്തിനും മുന്നിൽ ആ അവധൂതൻ പ്രസന്ന ചിത്തനായി. തന്നെ വിടാതെ പിന്തുടർന്ന ചട്ടമ്പിസ്വാമികളെ അദ്ദേഹം ഒരു നിമിഷം തിരിഞ്ഞ് നിന്ന്,  തലയിൽ തൊട്ട് അനുഗ്രഹിച്ച് പെട്ടെന്ന് അപ്രത്യക്ഷനായി...!

അദ്ദേഹത്തിന്റെ ആ ഒരു നിമിഷ നേരത്തെ അനുഗ്രഹവർഷം തന്നിൽ ആത്മീയാനുഭൂതിയുടെ അലമാലകൾ സൃഷ്ടിച്ചതായി സ്വാമികൾ പിന്നീട് പറയുകയുണ്ടായി...!!!

അതെ...ഒരു അവധൂതനെ കാണാൻ കഴിയുന്നതും, അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രമാവാൻ കഴിയുന്നതും മഹാപുണ്യമാണ്‌...! തീവ്രസാധനയും നിരന്തരമായ അന്വഷണവും, പൂർവ്വജന്മസുകൃതവും ഒത്തുച്ചേരുമ്പോഴാണ് അവധൂത ദർശനം സാധ്യമാവുക,  ഫലപ്രാപ്തിയിൽ എത്തുക എന്ന് ആചാര്യ വചനം
 ......................................

*ചിദംബരേശ്വര അവധൂതൻ*

ഇക്കഴിഞ്ഞ ദിവസം സമാധി പ്രാപിച്ച ഒരവധൂതദേഹമാണ് ചിദംബരേശ്വര സിദ്ധൻ. മൂക്ക് പൊടി സിദ്ധൻ, ചിദംബരേശ്വര സിദ്ധൻ, തിരുവിണ്ണാമലൈ സ്വാമി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ ദിവ്യ ദേഹം കഴിഞ്ഞ ദിവസം അരുണാചലേശ്വരന്റെ പവിത്ര സന്നിധിയിൽ വച്ച് സമാധി പൂകി.

പ്രായാധിക്യത്താൽ ശരിക്കും നടക്കാൻ പോലും കഴിയാത്ത, മെലിച്ച ശരീരവും, അൽപം കുനിഞ്ഞ മുഖവുമായി നീങ്ങുന്ന ഈ വൃദ്ധൻ തിരുവിണ്ണാ മല ശിവ ക്ഷേത്രത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. നിലത്ത് ഒരു തോർത്ത് മാത്രം വിരിച്ച് അരുണാ ചലേശ്വര ക്ഷേത്ര മതിലകത്ത് കിടന്നിരുന്ന ഇദ്ദേഹം, പക്ഷേ പലപ്പോഴും ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ചിദംബരത്ത് പ്രത്യക്ഷപ്പെടുമായിരുന്നത്രേ..! തിരുവിണ്ണാമലയിൽ നിന്ന് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച്‌ ഈ ദിവ്യദേഹം ചിദംബരത്ത് എത്തുന്നുവെന്ന് ആർക്കും അറിയില്ല...! ഭക്തി ബഹുമാന ദരങ്ങളോടെയാണ് ചിദംബരത്തും, തിരുവിണ്ണാമലയിലും ഭക്തർ ഇദ്ദേഹത്തെ വണങ്ങിയിരുന്നത്. അടുത്തിടെ ഇദ്ദേഹം ചിദംബരത്ത് എത്തിയപ്പോൾ ചിദംബരം ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്ന് ഇദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്ക്കരിച്ചിരുന്നു.  ഇക്കഴിഞ്ഞ ദിവസവും പതിവുപോലെ തന്റെ നാഥനായ അരുണാചലേശ്വരന്റെ ദർശനത്തിനായെത്തിയ അദ്ദേഹം ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം ചെയ്ത് കിടന്നത്രേ.. പിന്നീടദ്ദേഹം എഴുന്നേൽക്കുയുണ്ടായില്ല .. ശരീരമാകുന്ന ഈ അസ്ഥിപഞ്ചരത്തെ ഉപേക്ഷിച്ച് ആ ദിവ്യ ദേഹം പരമേശ്വര സവിധത്തിലേയ്ക്ക് പറന്നകന്നു... ! ദിവ്യ സമാധി പൂകി..! ആ പരമഗുരുവിന് ആത്മപ്രണാമം..🙏

അതെ, ഭാരതമെന്ന ഈ ആത്മീയശൈലത്തെ ചുറ്റിവരിഞ്ഞ് സംരക്ഷണവലയം തീർക്കുന്ന ഈ അവധൂത സന്യാസിമാരെ നമുക്ക് പാദ നമസ്ക്കാരം ചെയ്യാം...! 

മഹാ അവധൂതനായ അല്ലയോ മഹാദേവ...! കൈലാസനാഥ...! അങ്ങേയ്ക്ക് ശതകോടി പ്രണാമം🙏

 ഓം നമ: ശിവായ
...................
ഗുരുപാദങ്ങളിൽ നമസ്ക്കരിച്ച് കൊണ്ട്,

Monday, January 13, 2020

ശിവ അഷ്ടോത്തരം

*ശിവ അഷ്ടോത്തരം*


ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപർദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശർവ്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷാങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ 
ഓം സ്വരമയായ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സർവ്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുർദ്ധർഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭർഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ 
ഓം പ്രമഥാധിപായ നമഃ (70)
ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ 
ഓം സ്ഥാണവേ നമഃ (80)
ഓം അഹിർഭുദ്ധ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂർത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ 
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപപർഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)
🙏

Sunday, January 12, 2020

രുദ്രാക്ഷം

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം...

"രുദ്" നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍.രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം.

രുദ്രാക്ഷോല്‍പ്പത്തി
🌷🌷🌷🌷🌷🌷🌷

ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍ ചിമ്മിയ ഭഗവാന്റെ കണ്ണുകളില്‍ നിന്നും തെറിച്ച കണ്ണുനീര്‍ തുള്ളികള്‍ ഭൂമിയില്‍ പതിച്ച്  രുദ്രാക്ഷ വൃക്ഷങ്ങളായി മുളച്ചു എന്ന് പുരാണം പറയുന്നു. ശിവ നേത്രങ്ങളിലെ സൂര്യ നേത്രത്തില്‍ നിന്നും 12 തരവും, ചന്ദ്ര നേത്രത്തില്‍ നിന്നും 16 – ഉം തൃക്കണ്ണില്‍ നിന്നും പത്തു തരവും ഉള്‍പ്പടെ 38 തരം രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒരു കായയില്‍ ഒരു വിത്ത് മാത്രം കാണപ്പെടുന്നത് ഏകമുഖ രുദ്രാക്ഷം. രണ്ടെണ്ണം കാണുന്നത് രണ്ടു മുഖ രുദ്രാക്ഷം. എന്നിങ്ങനെയാണ് രുദ്രാക്ഷ മുഖങ്ങളുടെ വിന്യാസം.

രുദ്രാക്ഷ ധാരണം യോഗികള്‍ക്കും സന്യാസിമാര്‍ക്കും ഉള്ളതല്ലേ?

രുദ്രാക്ഷ ധാരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഒരു അബദ്ധ ധാരണയാണിത്. രുദ്രാക്ഷ സ്പര്‍ശനം തന്നെ കോടി പുണ്യമാണ്. ധരിച്ചാല്‍ ശത കോടി പുണ്യമാകുന്നു. രുദ്രാക്ഷം ധരിച്ചു കൊണ്ട് ജപിച്ചാല്‍ അനന്ത പുണ്യമാകുന്നു.

രുദ്രാക്ഷ ധാരണത്തെക്കാള്‍  വലിയ വ്രതവും ജപവും ഇല്ല. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചവന് സര്‍വ പാപ മോചനം ഫലമാകുന്നു. മദ്യപാനം, മാംസ ഭോജനം, ദുര്‍ജന സഹവാസം മുതലായവ മൂലം ഉണ്ടാകുന്ന പാപങ്ങള്‍ പോലും രുദ്രാക്ഷ ധാരണത്താല്‍ തല്‍ക്ഷണം നശിക്കുന്നു. സര്‍വ കര്‍മങ്ങളുടെയും ഫലദാന ശക്തിയും വേഗതയും വര്‍ദ്ധിപ്പിക്കുവാന്‍ രുദ്രാക്ഷ ധാരണം മൂലം കഴിയുന്നതാണ്.

രുദ്രാക്ഷ ധാരണം ചെയ്തു കൊണ്ട് മരിക്കുന്നവന്‍ രുദ്രപദം പ്രാപിക്കും. രുദ്രാക്ഷ മാഹാത്മ്യം അറിയാതെ  ധരിക്കുന്ന പാപികള്‍ക്കോ മൃഗങ്ങള്‍ക്കോ പോലും മോക്ഷം ലഭിക്കും. പിന്നെ ഉത്തമ പുരുഷന്മാരുടെ കാര്യം പറയാനുണ്ടോ?  ഇക്കാര്യങ്ങള്‍ ദേവീ ഭാഗവതത്തില്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

ഇനി പറയൂ ,ആര്‍ക്കെങ്കിലും രുദ്രാക്ഷം ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടോ ?

ബ്രഹ്മചാരിക്കും. ഗൃഹസ്ഥാശ്രമിക്കും, വാനപ്രസ്ഥനും സന്യാസിക്കും ഒരുപോലെ രുദ്രാക്ഷ ധാരണത്തിന് അര്‍ഹതയുണ്ട്. രുദ്രാക്ഷ ധാരണത്തില്‍ ലജ്ജിക്കുന്നവന് കോടി ജന്മം കഴിഞ്ഞാലും മുക്തിയില്ല എന്നും അറിയുക.

രുദ്രാക്ഷ ജാബാലോപനിഷത്ത്
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെ ക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ . രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് .  “ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷ ങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല” . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു

രുദ്രാക്ഷ വിശേഷം.
🌷🙏🌷🙏🌷🙏🌷

രുദ്രാക്ഷം മാലയായോ ഒരെണ്ണം മാത്രമായോ ധരിക്കാവുന്നതാണ്.

രുദ്രാക്ഷങ്ങളില്‍ ഏറ്റവും സാമാന്യമായി ലഭ്യമാകുന്നത് പഞ്ചമുഖ രുദ്രാക്ഷമാണ്. താരതമ്യേന വിലയും കുറവാണ്. ഇത് മാലയാക്കി ധരിക്കുന്നതിലൂടെ  ഐശ്വര്യവും, ദൈവാധീനവും, സ്ഥാന ലബ്ധിയും ഉണ്ടാകുന്നു.

മൂന്നു മുഖമുള്ള രുദ്രാക്ഷം സുമംഗലിമാര്‍ താലിയോടൊപ്പം ധരിച്ചാല്‍ ദീര്‍ഘ മംഗല്യം ഫലമാകുന്നു. ദാമ്പത്യ വിജയവും കുടുംബ സുഖവും ലഭിക്കും. കുജദോഷ കാഠിന്യം കുറയും.

നാലു മുഖ രുദ്രാക്ഷം, വിദ്യാവിജയത്തിന് അത്യുത്തമം

നാലു മുഖമുള്ള രുദ്രാക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. വിദ്യാ വിജയം, വിശേഷിച്ച് മത്സര സ്വഭാവമുള്ള പരീക്ഷകള്‍ക്കും മറ്റും തയാറെടുക്കുന്ന വര്‍ക്ക് ഇത് അത്ഭുതകരമായ പ്രയോജനം നല്‍കും. ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ഉന്നത വിജയം കരഗതമാകും. 

ഒന്നും പഠിക്കാത്തവനും ഒട്ടും പരിശ്രമിക്കാത്തവനും ഒരിക്കലും വിജയം ഉണ്ടാകുകയില്ല.  എന്നാല്‍ പഠിച്ചത് ഓര്‍മയില്‍ വയ്ക്കാനും ആത്മ വിശ്വാസത്തോടെ പരീക്ഷകള്‍ നേരിടുവാനും സര്‍വോപരി ദൈവാധീനം നേടുവാനും ചതുര്‍ മുഖ രുദ്രാക്ഷം ഫലപ്രദമാണ് എന്നതിന് ഒട്ടനവധി   അനുഭവങ്ങള്‍ ഉണ്ട്...🙏🌹
കടപ്പാട്

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി?

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി? 

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു..

 ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു. തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി.  "ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ."  കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു.
 "തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ "എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു." ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല." നിമിഷാര്‍ത്ഥംകൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ തന്റെ കൊമ്പു വച്ച് തടുത്തു.   മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി.
ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ് തന്നെ, തന്‍റെ കൈയിലെടുത്തു പിടിച്ചു.

ഈ ബഹളങ്ങളെല്ലാം കേട്ടു പാര്‍വതി- പരമേശ്വരന്മാര്‍ അവിടേക്ക് വന്നു.
ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ ഏതോരമ്മയെയും പോലെ , മനം നൊന്തു പറഞ്ഞു:

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നാല്‍ ഈ ബഹളമെല്ലാം കേട്ട ശ്രീപരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നില്‍ക്കുകയാണ് ….
എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരെ സ്മരിച്ചു.

ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസശൈലോപരിയില്‍ നിന്നും ഒഴുകി വന്നു…..
എന്നാല്‍ ഇത് എല്ലാവര്‍ക്കും ശ്രവണയോഗ്യമായിരുന്നില്ല്യ!!
ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.
അപ്പോള്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി പോലും എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു!!!

കൈലാസവാസികള്‍ക്ക് കര്‍ണ്ണാമൃതമായിക്കേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.
അതാരായിരുന്നെന്നോ?

കാര്‍മേഘ കാന്തിയുള്ള ശരിരമുള്ളവനും,ഓടക്കുഴലുമൂതി മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും,ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്……………
കൂടെ ചെമ്പകപ്പൂ തോല്‍ക്കുന്ന നിറത്തോട് കൂടിയവളും ,ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള മുഖത്തോട് കൂടിയവളും,പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും,മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗിയും….
എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ അവരെ സ്വാഗതം ചെയ്തു.

എല്ലാവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാ –കൃഷ്ണന്മാരാണെന്നു മനസ്സിലായി, അവരെല്ലാം വീണുവീണു നമിച്ചു.
രാധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി.
(ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട് എന്നാണ്…..)

പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു .
ഗണപതിയുമായുള്ള പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ അവര്‍ തമ്മിലുള്ള പിണക്കം മാറ്റി.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു.
ലോകനന്മക്കായിട്ടാണ് ഇതെല്ലാം സംഭവിച്ചത്.
ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി.

പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി ഭഗവാന്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.. 

ഹിമാലയത്തിലുള്ള ബദരീനാഥ് ക്ഷേത്രത്തിനടുത്തു ‘മന’ എന്നൊരു ഗ്രാമമുണ്ട്.സരസ്വതീനദിയുടെ പ്രഭവസ്ഥാനമാണ തു.അതിനടുത്തു വേദവ്യാസ ഗുഹ ഗണപതി ഗുഹ എന്ന രണ്ട് ഗുഹകളുണ്ട്. ഈ വേദവ്യാസ ഗുഹയിലിരുന്നാണ് മഹർഷി ഭാഗവതം രചിച്ചത്.വേദവ്യാസൻ പറഞ്ഞുകൊടുത്തു ഗണപതി എഴുതിയെടുത്തു അത്രേ. എഴുതാൻ തുടങ്ങുമ്പോൾ ഗണപതി പറഞ്ഞു ഇടയ്ക്ക് വച്ച് നിർത്തരുത്….എന്നു. അപ്പോൾ മഹർഷിയും പറഞ്ഞു എഴുത്തും നിർത്തരുത് എന്ന്.. എഴുതിവന്നപ്പോൾ ഗണപതിയുടെ എഴുത്താണി ഒടിഞ്ഞപ്പോൾ തന്റെ  ഒടിഞ്ഞ കൊമ്പ് കൊണ്ട് എഴുത്ത് തുടർന്നു എന്നു കഥകൾ….. ഏതായാലും ഭാഗവതം ഭഗവാന്റെ അവതാരങ്ങളെ കുറിച്ചും കൃഷ്ണലീലകളെക്കുറിച്ചും എല്ലാം ധന്യമായ ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ഇന്നും ഏറെ പ്രസക്തിയുണ്ട്…..

മൃത്യുഞ്ജയൻ



                *[മൃത്യുഞ്ജയൻ]*

*_ചന്ദ്രാർക്കാഗ്നിവിലോചനം സ്മിതമുഖം_*

*_പദ്മദ്വയാന്ത:സ്ഥിതം_*

*_മുദ്രാപാശമൃഗാക്ഷസൂത്രവിലസത് -_*

*_പാണിം ഹിമാംശുപ്രഭം_*

*_കോടീന്ദുപ്രഗളത്സുധാപ്ലുതതനും_*

*_ഹാരാദിഭൂഷോജ്ജ്വലം_*

*_കാന്തം വിശ്വവിമോഹനം പശുപതിം_*

*_മൃത്യുഞ്ജയം ഭാവയേത്._*

▫▫▫▫▫▪▫▫▫▫▫

*_ചന്ദ്രനും സൂര്യനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളുള്ളവനും പുഞ്ചിരി തൂകുന്ന മുഖമുള്ളവനും ഒരു താമരപ്പൂവിൽ ഇരുന്ന് മറ്റൊരു താമരപ്പൂവ് കുടപോലെ മുകളിൽ ചൂടിയവനും ജ്ഞാനമുദ്ര ,കയറ് ,മാൻ ,രുദ്രാക്ഷമാല എന്നിവ ധരിക്കുന്ന കൈകളുള്ളവനും ചന്ദ്രനെപ്പോലെ പ്രഭയുള്ളവനും ചന്ദ്രക്കലയിൽ നിന്നൊഴുകുന്ന അമൃതു കൊണ്ടു ആർദ്രമായ ശരീരത്തോടു കൂടിയവനും മുത്തുമാല മുതലായ ഭൂഷണങ്ങൾകൊണ്ടു ശോഭിക്കുന്നവനും മനോഹരനും സൌന്ദര്യം കൊണ്ട് എല്ലാവരേയും മയക്കുന്നവനുമായ പശുപതിയുമായ മൃത്യുഞ്ജയനെ ധ്യാനിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
                       *===♾===*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

*59 . വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*59 . വീരഭദ്രൻ*


*മരതകമണിനീലം കിങ്കിണീജാലമാലം* 
*പ്രകടിതമുഖമീശം ഭാനുസോമാഗ്നിനേത്രം* 
*അസിസപരശുഖേടാത്യുഗമുണ്ഡാഗഹസ്തം* 
*വിധുതകപിശകേശം വീരഭദ്രം നമാമി.*


*സാരം*

         *_മരതകക്കല്ല് പോലെ നീലനിറത്തോടുകൂടിയവനും കിങ്കിണിമാലയോടുകൂടിയവനും വാപിളർന്ന് നില്ക്കുന്നവനും സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്ന് നേത്രങ്ങളോടുകൂടിയവനും വാള് , പരശു , ഖേടം , ഭയങ്കരമായ മുണ്ഡം ( നരശിരസ്സ് ) എന്നിവ കൈകളിൽ ധരിച്ചവനും ഉലഞ്ഞ് ചെമ്പിച്ച തലമുടിയോടുകൂടിയവനുമായ വീരഭദ്രനെ ഞാൻ നമസ്കരിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Saturday, January 11, 2020

ശിവനേജയജയ

*പ്രാതഃസ്മരാമി പരമേശ്വര പുണ്യമൂർത്തീം* 
*കർപ്പൂരകുന്ദധവളം ഗജചർമ്മചേലം*
*ഗംഗാധരം ഘനകപർദ്ദവിഭാസമാനം*
*കാർത്ത്യായനീ തനുവിഭൂഷിത വാമഭാഗം* 

*ഓം നമഃ ശിവായ*



ശിവനേജയജയ ശിവനേ ജയ ജയ
ശിവനേജയജയ ശിവനേ ജയ ജയ

ശിവനേ തവ തിരുനാമം ചൊല്ലാം
നീക്കുക ദുരിതം ശിവനേ ജയ ജയ

സുരനാം ഹരനേ ദിഗംബരനാഥാ
തവതിരുരൂപം മനസ്സില്‍ നിറയ്ക്കൂ

കരയും മര്‍ത്യകുലത്തിനു നിത്യം-
നേര്‍വഴിയരുളൂ ശിവനേ ജയജയ

താണുവണങ്ങി ഭജിപ്പവരൊക്കെ-
ദുരിതം തീരും ശിവനെ ഭജിച്ചാല്‍

നാമം ചൊല്ലിതിവിടെ വസിക്കും-
മര്‍ത്യന്‍ ചൊല്ലുക ശിവനെ ജയജയ

ശിവനുടെതുടിയുടെ താളമതുത്തമം
ഹൃദയത്തുടിപ്പിന്‍ താളമതാകും

ഹരനൊരു ശുഭകര ജീവിതമാകും
ശിവമരുളീടുക ശിവനേ ജയ ജയ

മൂര്‍ത്തികള്‍ മൂവരില്‍ മുന്നില്‍ വിളങ്ങും
പാപവിനാശകദേവാ ജയ ജയ

കാത്തരുളീടുക മുനിജന പൂജ്യാ-
അരുളുക ശാന്തി ശിവനേ ജയ ജയ

രാവും പകലും എന്നതുപോലൊരു-
സുഖദുഃഖങ്ങള്‍ വരുന്ന ജനത്തിന്

അപ്പോഴുമെപ്പോഴും നമ്മള്‍ക്കൊന്നായ്
നൊന്തുവിളിക്കാം ശിവനേ ജയ ജയ

ഏറിവരുന്നു സുഖഭോഗങ്ങള്‍
അതുകൊണ്ടേറെ പൊടിയും ശാന്തി

മരണഭയം വരുമപ്പോള്‍ തന്നെ-
എങ്കില്‍ വിളിക്കാം ശിവനേ ജയ ജയ

ബ്രഹ്മാണ്ഡത്തിനു സമമാം ദേവാ-
സര്‍വ്വതുമറിയാം ശിവനേ നീയ്

ഒത്തു ഭജിച്ചാല്‍ കരുണാകരനായ്
കനിവേകീടും ശിവനേ ജയ ജയ

വാഹനമാകും നന്ദീശ്വരനുടെ-
മേലേയിരുന്നു വരുന്നവനേ ജയ

പഞ്ചമുഖേശ്വരനായിടുമീശ്വര-
കാത്തീടണമേ ശിവനേ ജയ ജയ

കൈലസേശ്വര സുരനേ സുന്ദര-
പര്‍വ്വത നന്ദിനി പതിയെ ജയ ജയ

ഭക്തജനേശ്വര മുനിജനപൂജ്യാ-
തൊഴുതീടാമോ ശിവനേ ജയ ജയ

വലിയൊരു സുഖമാം ശിവകഥകേട്ടാല്‍
ദുരിതം നീങ്ങും മുക്തരുമാകും

ചടുലമോടുടനടിനര്‍ത്തനമാടും-
പാര്‍വ്വതിപതിയാം ശിവനേ ജയ ജയ

തൃക്കരമൊന്നിലിരിക്കും മൃഗമതു
മര്‍ത്യകുലത്തിന്‍ മനസ്സിനു തുല്യം

മനസ്സിനെയൊതുക്കി ഭജിക്കുക നിത്യം
ദുരിതം നീക്കിടും ശിവനേ ജയ ജയ

ഒരു മഴു ഒരുകരമതിലായ് ഏന്തും-
പരമപദത്തിന്‍ പൊരുളാം ശിവനേ

ദുര്‍വിധിദോഷം നീക്കീടും ശിവ-
നാമംചൊല്ലാം ശിവനേ ജയ ജയ

ആദിത്യാദി ഗ്രഹങ്ങള്‍ക്കുള്ളിലെ-
ശാസ്ത്രമറിഞ്ഞൊരുമുരുക പിതാവേ

അസുരരെ യമപുരി തന്നിലടച്ചൊരു
കാലാരീശാ ശിവനേ ജയ ജയ

സാന്ത്വനവാക്കുകളരുളും ശങ്കര-
പാദങ്ങളിലാണാശ്രമെന്നും

ഹരനേസുരനേയമപുരിയരിയേ-
ചൊല്ലീടുന്നേന്‍ ശിവനേ ജയ ജയ

അഭയവരങ്ങളെ നല്‍കീടും ശിവ-
പാര്‍വ്വതിപതിയെ വണങ്ങീടുന്നു

പാവനമന്ത്രസ്സാഗരമതിലായ്-
മുങ്ങിപ്പൊങ്ങാം ശിവനാം ജയ ജയ🙏

Friday, January 10, 2020

ശിവപഞ്ചാക്ഷരി

#ശിവപഞ്ചാക്ഷരി #സ്തോത്രം
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാങ്ഗരാഗായ മഹേശ്വരായ |
നിത്യായ ശുദ്ധായ ദിഗമ്ബരായ
തസ്മൈ "ന" കാരായ നമഃ ശിവായ || 1 ||

മന്ദാകിനീ സലില ചന്ദന ചര്ചിതായ
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ |
മന്ദാര മുഖ്യ ബഹുപുഷ്പ സുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ || 2 ||

ശിവായ ഗൗരീ വദനാബ്ജ ബൃന്ദ
സൂര്യായ ദക്ഷാധ്വര നാശകായ |
ശ്രീ നീലകണ്ഠായ വൃഷഭധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ || 3 ||

വശിഷ്ഠ കുമ്ഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്ചിത ശേഖരായ |
ചന്ദ്രാര്ക വൈശ്വാനര ലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ || 4 ||

യജ്ഞ സ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ |
ദിവ്യായ ദേവായ ദിഗമ്ബരായ
തസ്മൈ "യ" കാരായ നമഃ ശിവായ || 5 ||

പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൗ |
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ||

ശിവതത്വ ചിന്തനം

 ശിവതത്വ ചിന്തനം

ദേവതാ സങ്കൽപ്പങ്ങളിൽ വച്ച്‌ ഏറ്റവും അമൂർത്തമായതാണ് ശിവ സങ്കൽപ്പം. അത്‌ പരിപൂർണ്ണതയുടെ വൈകാരികഭാവമാണു. മഹാദേവന്റെ ശിരസിൽ നിന്ന് ഗംഗ പ്രവഹിക്കുന്നുവെന്ന സങ്കൽപ്പത്തോളം വന്യമായ സങ്കൽപ്പം മറ്റൊന്നുണ്ടോ..? ശക്തിയുടേയും, ഊർജ്ജത്തിന്റേയും പരമ കോടിയൊലുള്ള സങ്കൽപ്പമാണു ശിവൻ. ചന്ദ്രനെ ശിരസിൽ ധരിച്ചവൻ, ഗംഗയെ ശിരസിൽ വഹിച്ചവൻ, സർപ്പ കുണ്ഡലങ്ങളും, സർപ്പ മാലകളും അണിഞ്ഞവൻ, വ്യാഘ്ര ചർമ്മത്തെ വസ്ത്രമാക്കിയവൻ, ചുടല ഭസ്മം പൂശിയവൻ. പക്ഷേ കേവലം ഇത്തരം ഉടയാടകളണിഞ്ഞ മൂർത്തീ സങ്കൽപ്പത്തിലൊതുങ്ങുന്ന സ്വരൂപമല്ല ശിവൻ. പ്രകൃതിയുടെ വൈവിദ്ധ്യമാർന്ന മഹാ സങ്കൽപ്പം ഒരു ദേവനിൽ സമ്മേളിക്കുകയാണവിടെ. പ്രകൃതിക്ക് പോലും നിദാനമായ മഹാതേജസാണ് ശിവൻ ഒരു മഹാ പ്രകൃതി പുരുഷ സങ്കൽപ്പം. 

തന്ത്രത്തിന്റെ ഭാഷയിൽ അനാദിയിൽ ഉണ്ടായ അതിശക്തമായ ഒരു ഊർജ്ജ പ്രവാഹം. ആ ഊർജ്ജ പ്രവാഹത്തെ തന്ത്രം വിളിക്കുന്നത് ശിവൻ എന്നാണ്.  തുടക്കമോ ഒക്കമോ ഇല്ലാത്ത, നിറവും, രുപ,രസ, ഗന്ധങ്ങളും ഒന്നുമില്ലാത്ത നിർഗുണ പരബ്രഹ്മമായ ശക്തമാർന്ന ഒരു ഊർജ്ജ പ്രവാഹമാണത്. ആ ഊർജ്ജത്തിൽ നിന്ന് ഉദ്ഭവിച്ച ദ്രവ്യത്തെ ശക്തി എന്ന് വിളിക്കുന്നു. ഈ ഊർജ്ജ പ്രവാഹവും, ദ്രവ്യവും അഥവാ ശിവനും ശക്തിയും ഒന്നായി ചേർന്നിരിക്കുന്ന അവസ്ഥയാണ് ഈ കാണുന്ന സമസ്ഥ ജഗത്തിന്റെയും കാരണ രഹസ്യം. ശിവനും ശക്തിയും പരസ്പരം കലർന്ന് ഒന്നായി ചേർന്നിരിക്കുമ്പോൾ മാത്രമാണ് പ്രപഞ്ചം എന്നത് അനുഭവഭേദ്യമാകുന്നത്. അവയെ സാംഖ്യത്തിന്റെ ഭാഷയിൽ പുരുഷനെന്നും പ്രകൃതിയെന്നും വിളിക്കാം. അവ പരസ്പരം സംയോഗാവസ്ഥയിൽ ലയിച്ചിരിക്കുമ്പോൾ ആണ് പ്രപഞ്ചം ഉൺമയാകുന്നത്. അവയെ ഒരിക്കലും വേർപിരിക്കാനുമാകില്ല. നമ്മൾ ഒരു ഗ്ലാസ് പാൽ എടുത്ത് നോക്കുക. പാൽ എന്നത് അതിന്റെ ഘടകങ്ങൾ ആയ പ്രോട്ടീൻസിന്റേയും, മൂലകങ്ങളുടേയും ഒപ്പം കൃത്യമായ അളവിൽ ജലാംശവും ചേർന്നതാണ്. അവ ഒന്നായിരിക്കുമ്പോൾ മാത്രമേ നമുക്കതിനെ പാൽ എന്ന് വിളിക്കാൻ സാധിക്കുകയുള്ളൂ. അതിൽത്തന്നെ ഈ ഘടകങ്ങളെയോരോന്നിനേയും വേർതിരിച്ചറിയാനും നമുക്ക് സാധിക്കുകയില്ല. അത് തന്നെയാണ് പ്രകൃതിയും പുരുഷനും തമ്മിലുള്ള സംയോഗവും അതിന്റെ ഫലമായ പ്രപഞ്ച സൃഷ്ടിയും. വേർതിരിച്ചറിയാനാകാത്ത വിധം ഒന്നായിച്ചേർന്നിരിക്കുന്ന പുരുഷനും, പ്രകൃതിയും അഥവാ ശിവനും ശക്തിയുമാണ് പ്രപഞ്ചം. ബോധമണ്ഡലം ചിത്തും അഥവാ ശിവനും അവിടെ അനുഭവഭേദ്യമാകുന്ന ആനന്ദം ശക്തിയുമാണ്. ആ ചിദാനന്ദ ഘന രൂപമാണ് ബ്രഹ്മം.

വ്യവസ്ഥാപിതമായ ദേവതാ സങ്കൽപ്പങ്ങളിൽ നിന്നു കൊണ്ട്‌ അപ്പോൾ ശിവസങ്കൽപ്പത്തെ രൂപകൽപ്പന ചെയ്യാൻ  നമുക്ക്‌ സാധിക്കില്ല. അത്രമേൽ ഉത്കൃഷ്ഠമായ സങ്കൽപ്പമാണു ശൈവ സങ്കൽപ്പം. ശക്തിയുടേയും ഊർജ്ജത്തിന്റേയും മഹാ സങ്കൽപ്പം കൂടിയാണു ശിവൻ. ഊർജ്ജത്തിന്റെ മഹാവിസ്ഫോടനത്തിനു പ്രാപ്തൻ. എന്നാൽ ശാന്തസ്വരൂപനായ സദാശിവനും ശിവനാണു. ലോക ഗുരുവായ ദക്ഷിണാമൂർത്തിയും ശിവൻ തന്നെ. പഞ്ചമുഖനാണു ശിവൻ. ഈശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദോജാതൻ ഇവയാണു ശിവന്റെ പഞ്ചമുഖങ്ങൾ. ഈ അഞ്ചും, ശിവ സങ്കൽപ്പത്തിലെ അഞ്ച്‌ ഭാവങ്ങളെ കൽപ്പിക്കുന്നു. അമൂർത്തതയുടെ അതീന്ദ്രിയ സങ്കൽപ്പം. സാമന്യ മനുഷ്യന്റെ ഭാവ കൽപ്പനകളിലൊന്നും ഒതുങ്ങാത്ത മഹാമൂർത്തി. 

നടരാജനാണ് ശിവൻ. ശിവ താണ്ഡവമാണ് നാട്യകൽപ്പനയുടെ ആദ്യ ചുവടുകൾ. രൗദ്രവും, വന്യവുമാണ് ആ ചുവടുകൾ. ഡമരുവിന്റെ നാദമാണ് അതിന് പിന്നണി. ഹൂങ്കാരമാണ് ധ്വനി. പ്രപഞ്ചതാളം തന്നെയാണ് അത്.  ആദി യോഗിയും ശിവൻ തന്നെ. ശക്തി ചക്രങ്ങളാൽ പൂരിതമായ ശരീരത്തെ യോഗമുറയിലുടെ കുണ്ഡലനീ ശക്തിയെ ഉദ്ദീപിപ്പിച്ച് പരമ പുരുഷനായി മാറിയ ആദിയോഗി. ഭൗതീകമായ ശരീരത്തന്റെ പരിമിതികൾ മനസിലാക്കി അതിനപ്പുറത്തേക്ക് കടക്കുവാൻ ശ്രമിക്കുന്നയാളാണ് ഒരു യോഗി. പഞ്ച ഭൂതങ്ങളേയും വരുതിയിലാക്കുവാനുള്ള സിദ്ധിയാണ് ഒരു യോഗിക്ക് വേണ്ടത്. 
സംഹാര രുദ്രനാണ് ശിവൻ. ചുടലയിൽ താമസിക്കുന്ന മഹാകാലൻ. കൗതുകമായ ഒരു കൽപ്പനയാണത്. ശ്മശാനം എന്നാൽ ജീവാന്തമല്ല. കായാന്തമാണ്. കായം എന്നാൽ ശരീരം. ശരീരം അവസാനിക്കുന്ന ഇടമാണ് ശ്മശാനം. ജീവൻ അവിടെ അവസാനിക്കുന്നില്ല. ശരീരം മാത്രം അവസാനിക്കുന്നു. അവിടെയാണ് ശിവന്റെ മഹാകാല സങ്കൽപ്പം അധിവസിക്കുന്നത്. ശിവൻ സംഹാര മൂർത്തിയാകുന്നതും അവിടെയാണ്. ജീവനെയല്ല സംഹരിക്കുന്നത്. ശരീരത്തെ മാത്രമാണ്. ജീവതത്തിലെ ഏറ്റവും അർത്ഥ പൂർണ്ണമായ ആ ഇടത്താണ് മഹാകാലൻ വസിക്കുന്നത്. ദേഹം ഉപേക്ഷിച്ച് ദേഹി തനിച്ചുള്ള യാത്ര തുടങ്ങുന്നത് അവിടം മുതലാണ്. ശിവ കൽപ്പന വന്യമാകുന്നത് അവിടെയാണ്. ശരീരം ഭൗതീകതയുടെയും ലൗകീകതയുടേയും പ്രതീകമാണു, അതായത്‌ ശിവൻ സംഹരിക്കുന്നത്‌ ഭൗതീക ബോധത്തെയാണു. ശിവകൽപ്പനയുടെ പൊരുൾ തന്നെ ഭൗതീകതയുടെ അന്ത്യമാണു. ആത്മീയതയാണു പരമമായ സത്യമെന്ന് കൂടി ഇത്‌ വെളിവാക്കുന്നു. അതിനാൽ തന്നെയാണ് ശിവ ഭക്തി ഭയം കലർന്ന ഭക്തയായി പരിണമിക്കുന്നത്. സാമാന്യ മനുഷ്യന്റെ ഭാവനാതലത്തിലൊന്നും ഒതുങ്ങാത്ത അത്രയും അത്യുന്നതമായ മഹാമൂർത്തി കൽപ്പന. 

ഈ പ്രപഞ്ചം മുഴുവൻ ഭസ്മമാക്കി കളയുവാൻ പ്രാപ്തമായ കാളകൂട വിഷത്തെ സംശയമേതുമില്ലാതെ കോരിക്കുടിച്ച് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു കാരണക്കാരനായ മഹാനീലകണ്ഠപ്പെരുമാളാണു ശിവൻ. സംഹാര മൂർത്തി കൽപനയ്ക്ക്‌ വിരുദ്ധമാണത്‌. നെടുമംഗല്യത്തിന് വേണ്ടി സ്ത്രീകൾ മഹാദേവനോട് പ്രാർത്ഥിക്കുന്ന തിരുവാതിരയുടെ ഐതിഹ്യവും നോക്കൂ; സംഹാരമൂർത്തിയെന്ന കൽപ്പനയ്ക്കപ്പുറമൊരു സങ്കൽപ്പം കാണാം അവിടെ. വിവാഹ നാളിൽ തന്നെ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി ശ്രീപാർവ്വതി നടത്തിയ കഠിന വ്രതമാണ് തിരുവാതിര ഐതിഹ്യത്തിന്റെ പിന്നിൽ. ശ്രീ പാർവ്വതിയുടെ കഠിന നിലപാടിനു മുന്നിൽ കീഴടങ്ങിയ മഹാദേവൻ, അകാലത്തിൽ മരിച്ച ഭർത്താവിന്റെ ജീവനും അത് വഴി ആ പെൺകുട്ടിയുടെ മംഗല്യത്തെ തന്നെയും തിരികെ നൽകിയതാണ് തിരുവാതിരയുടെ ഐതിഹ്യം. സംഹാര മുർത്തികൽപനയിൽ നിന്നുള്ള മാറ്റം. പക്ഷേ എന്നാൽ അതാണു ശിവ കൽപ്പന. അതാണു ശിവ തത്വം, സൃഷ്ടിയും, സ്ഥിതിയും, സംഹാരവും എല്ലാം ഒന്നിലേക്ക്‌ ലയിക്കുന്ന, മഹാ തത്വം. കാലത്തെ നിയന്ത്രിക്കുന്ന സൃഷ്ടിസ്ഥിത്യന്തകാരകത്വം സമ്മേളിക്കുന്ന മഹാകാല തത്വം. തിരുവാതിര വ്രതമാചരിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട തത്വം ഇത് തന്നെയാണ്.

Thursday, January 9, 2020

ദശ പുഷ്പങ്ങള്‍

ദശ പുഷ്പം ചൂടുന്നത് ,തിരുവാതിര വ്രതം ത്തിലെ ഒരു ചടങ്ങാണ് .

ദശ പുഷ്പങ്ങള്‍ ഏതെല്ലാം
ദശ പുഷ്പങ്ങള്‍ ഏതെല്ലാം ഏതെല്ലാം ദേവീ ദേവന്‍ മാരുടെ പ്രദീകങ്ങളായാണ്` അവയൊക്കെ അറിയപ്പെടുന്നത്
1         കറുക......................... സൂര്യന്‍ 
2         വിഷ്ണുക്രാന്തി.............മഹാവിഷ്ണു
3         മുക്കുറ്റി........................പാര്‍ വതി
4         പൂവാം കുരുന്നില.......ബ്രഹ്മാവ്
5         നിലപ്പന........................ശിവന്‍ 
6         കയ്യൂന്നി........................ലക്ഷ്മി
7         ഉഴിഞ്ഞ.........................ഭൂമീദേവി
8         മുയല്‍ ചെവിയന്‍ .......കാമദേവന്‍ 
9         ചെറൂള........................യമരാജന്‍ 
10       തിരുതാളി...................ശ്രീകൃ ഷ്ണന്‍ 
തിരുവാതിര വ്രതം നോക്കുന്ന സ്ത്രീകള്‍ ദശപുഷ്പങ്ങള്‍ ചൂടിയാലെ പൂര്‍ ണ്ണവ്രതം കിട്ടൂ . 

കറുക ചൂടിയാല്‍           വ്യാധികള്‍ മാറുംചൂടിയാല്‍ 
വിഷ്ണുക്രാന്തി            വിഷ്ണു പദത്തിലെത്തും  
മുക്കുറ്റി ചൂടിയാല്‍       ഭര്‍ ത്ത്ര സൌഖ്യം 
പൂവാം കുരുന്നില       ചൂടിയാല്‍    ‍ദാരിദ്ര്യദുഖമകറ്റും
നിലപ്പന  ചൂടിയാല്‍     പാപങ്ങള്‍ കഴുകികളയും 
കയ്യൂന്നി  ചൂടിയാല്‍   ‍  സൌന്ദര്യത്തിനുത്തമം
ഉഴിഞ്ഞ   ചൂടിയാല്‍     ‍ബുദ്ധിമതിയാകും 
മുയല്‍ ചെവിയന്‍       ചൂടിയാല്‍     ‍അഭീഷ്ടസിദ്ധി
ചെറൂള                       ചൂടിയാല്‍  ‍ദീര്‍ ഖായുസ്സ്
തിരുതാളി                  ചൂടിയാല്‍   നെടുമാം ഗല്യം🙏

വൈദ്യനാഥാഷ്ടകം

*വൈദ്യനാഥാഷ്ടകം*
🙏🙏🙏🙏🙏🙏
ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ

ശ്രീരാമസൌമിത്രിജടായുവേദ 
ഷഡാനനാദിത്യ കുജാര്‍ചിതായ  ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ 

ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ 
 
ഗങ്ഗാപ്രവാഹേന്ദു ജടാധരായ 
ത്രിലോചനായ സ്മര കാലഹന്ത്രേ 
സമസ്ത ദേവൈരഭിപൂജിതായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ ...)

ഭക്തഃപ്രിയായ ത്രിപുരാന്തകായ 
പിനാകിനേ ദുഷ്ടഹരായ നിത്യം 
പ്രത്യക്ഷലീലായ മനുഷ്യലോകേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ....)

പ്രഭൂതവാതാദി സമസ്തരോഗ 
പ്രനാശകര്‍ത്രേ മുനിവന്ദിതായ  
പ്രഭാകരേന്ദ്വഗ്നി വിലോചനായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ.... )

വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ 
വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ  
കുഷ്ഠാദിസര്‍വോന്നതരോഗഹന്ത്രേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ....)

വേദാന്തവേദ്യായ ജഗന്‍മയായ 
യോഗീശ്വരദ്യേയ പദാംബുജായ  
ത്രിമൂര്‍തിരൂപായ സഹസ്രനാംനേ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ...)

സ്വതീര്‍ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം 
പിശാചദുഃഖാര്‍തിഭയാപഹായ  
ആത്മസ്വരൂപായ ശരീരഭാജാം 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ...)

ശ്രീനീലകണ്ഠായ വൃഷധ്വജായ 
സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ  
സുപുത്രദാരാദി സുഭാഗ്യദായ 
ശ്രീവൈദ്യനാഥായ നമഃ ശിവായ 
(ശംഭോ മഹാദേവ..)

വാലാംബികേശ വൈദ്യേശ 
ഭവരോഗ ഹരേതി ച  
ജപേന്നാമത്രയം നിത്യം 
മഹാരോഗനിവാരണം 

ശംഭോ മഹാദേവ ദേവ ശിവ ശംഭോ മഹാദേവ ദേവേശ ശംഭോ
ശംഭോ മഹാദേവ ദേവ🙏

Wednesday, January 8, 2020

ശങ്കരാഷ്ടകം

♾♾♾🚩♾♾♾🚩♾♾♾             

                *♦ശങ്കരാഷ്ടകം♦*

*ശ്ലോകം - 1*

*ശീർഷജടാഗണഭാരം ഗരളാഹാരം സമസ്തസംഹാരം* 
*ശ്രീകൈലാസവിഹാരം പാരം ഭവവാരിധേരഹം വന്ദേ .*

*സാരം*

           *ശിരസ്സിൽ ജടാഭാരത്തെ വഹിക്കുന്നവനും വിഷമുണ്ടവനും സമസ്തത്തെയും സംഹരിക്കുന്നവനും ശികൈലാസത്തിൽ വിഹരിക്കുനവനും സംസാരസാഗരത്തിന്റെ മറുകരയായി ശോഭിക്കുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*

*ശ്ലോകം -2*

*ചന്ദ്രകലോജ്ജ്വലഫാലം കണ്ഠവ്യാളം ജഗ്രത്തയീപാലം* 
*കൃതനരമസ്തകമാലം കാലം കാലസ്യ കോമളം വന്ദേ .*

*സാരം*

          *ചന്ദ്രക്കല വിളങ്ങുന്ന നെറ്റിത്തടത്തോടുകൂടിയവനും കഴുത്തിൽ സർപ്പത്തെ അണിഞ്ഞിരിക്കുന്നവനും ത്രിലോകങ്ങളെയും പാലിക്കുന്നവനും മനുഷ്യശിരസ്സുകളെ മാലയാക്കി ധരിച്ചിരിക്കുന്നവനും കാലന്റെ കാലനും കോമളസ്വരൂപനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം : 3*

*കോപേക്ഷണഹതകാമം സ്വാത്മാരാമം നഗേന്ദ്രജാവാമം* 
*സംസൃതിശോകവിരാമം ശ്യാമം കണ്ഠേന കാരണം വന്ദേ .* 

*സാരം*

            *കണ്ണിലെ തീകൊണ്ടു കാമദേവനെ ഹനിച്ചവനും തന്റെ ആത്മാവിൽത്തന്നെ രമിക്കുന്നവനും പാർവതിയാകുന്ന വാമാർദ്ധത്തോടുകൂടിയവനും സംസാരദുഃഖങ്ങളെ തീർക്കുന്നവനും കഴുത്തിൽ ശ്യാമവർണ്ണത്തോടുകൂടിയവനും ജഗൽക്കാരണവും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :4*

*കടിതടവിലസിതനാഗം ഖണ്ഡിതയാഗം മഹാത്ഭുതത്യാഗം* 
*വിഗതവിഷയരസരാഗം ഭാഗം യജ്ഞേഷു വിഭ്രതം വന്ദേ .* 

*സാരം*

              *അരക്കെട്ടിൽ സർപ്പവലയത്തോടുകൂടിയവനും യാഗത്തെ ധ്വംസിച്ചവനും അത്ഭുതകരമായ ത്യാഗമാഹാത്മ്യത്തോടുകൂടിയവനും വിഷയരസങ്ങളിൽ രാഗമില്ലാത്തവനും യജ്ഞങ്ങളിൽ ഹവിർഭാഗത്തെ ഭരിവൃ ഭൂമിക്കുന്നവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :5*

*ത്രിപുരാദികദനുജാന്തം ഗിരിജാകാന്തം സദൈവ സംശാന്തം* 
*ലീലാവിജിതകൃതാന്തം ഭാന്തം സ്വാന്തേഷു ദേഹിനാം വന്ദേ.* 

*സാരം.*

         *ത്രിപുരാദികളായ അസുരന്മാരുടെ കാലനും പാർവതീപതിയും സർവദാ ശാന്തസ്വരൂപനും കേവലം ലീലയായി കാലനെ ജയിച്ചവനും ജീവജാലങ്ങളുടെ ഉള്ളിലെ ശോഭയായി വിളങ്ങുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :6*

*സുരസരിദാപ്ളുതകേശം ത്രിദശകുലേശം ഹൃദാലയാവേശം* 
*വിഗതാശേഷക്ലേശം ദേശം സർവേഷ്ടസമ്പദാം വന്ദേ .* 

*സാരം*

        *ആകാശഗംഗയാൽ നനയ്ക്കപ്പെട്ട തലമുടിക്കെട്ടോടുകൂടിയവനും ദേവതകൾക്കെല്ലാം അധിപതിയും മനസ്സാകുന്ന മന്ദിരത്തിൽ സ്ഥിതിചെയ്യുന്നവനും സകലവിധ ക്ലേശങ്ങളിൽനിന്നും വിമുക്തനും ഇഷ്ടസമ്പത്തുകൾ എല്ലാറ്റിനും ഇരിപ്പിടവുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു .* 

*ശ്ലോകം :7*

*കരതല കലിതപിനാകം വീഗതജരാകം സുകർമ്മണാം പാകം* 
*പരപദവീതവരാകം നാകം ഗമപൂഗവന്ദിതം വന്ദേ .* 

*സാരം*

          *പിനാകം എന്ന വില്ലിനാൽ ശോഭിക്കുനന കൈയോടുകൂടിയവനും വാർദ്ധക്യവിഹീനനും സുകൃതപരിപാകവും ദീനന്മാർക്കു പരഗതിനൽകുന്നവനും ദേവലോകത്തെ സകലരാലും വന്ദിക്കപ്പെടുന്നവനും ആയ പരമശിവനെ ഞാൻ വന്ദിക്കുന്നു .*

*ക്ലോകം: 8*


*ഭൂതിവിഭൂശിതകായം ദുസ്തരമായം വിവർജ്ജിതാപായം* 
*പ്രമഥസമൂഹസഹായം സായം പ്രാതർന്നിരന്തരം വന്ദേ .*

*സാരം*

           *ഭസ്മം അണിഞ്ഞ ശരീരത്തോടുകൂടിയവനും മായയ്ക്കു കടക്കുവാൻ പാടില്ലാത്ത അതീതനും അപായരഹിതനും പ്രമഥസമുഹങ്ങളുടെ പാർശ്വസേവയോടുകൂടിയവനും ആയ പരമശിവനെ ഞാൻ കാലത്തും വൈകുന്നേരവും മുടങ്ങാതെ വന്ദിക്കുന്നു .* 

*ശ്ലോകം :9*

*യസ്തു പാദാഷ്ടകമേതൽ ബ്രഹ്മാനന്ദേന നിർമ്മിതം നിത്യം* 
*പഠതി സമാഹിതചേതാഃ പ്രാപ്നോത്യന്തേ സശൈവമേവ പദം .*  

*സാരം*

         *ബ്രഹ്മാനന്ദൻ നിർമ്മിച്ച ഈ അഷ്ടകത്തെ ആരൊരുവൻ അനന്യമനസ്സായി നിത്യവും പഠിക്കുന്നുവോ അവൻ അവസാനത്തിൽ ശിവപദത്തെത്തന്നെ പ്രാപിക്കുന്നു ......🌹🙏🏻*


         *(ശുഭം)*


*ഹരി ഓം*


*ഓം നമഃശിവായ....🙏🏻*

*തിരുവാതിര ആശംസകൾ ......💐💐*
🌿🌿🌿🌿🌿🌿🌿

♾♾♾🚩♾♾♾🚩♾♾♾

56 . ക്ഷേത്രപാലൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*56 . ക്ഷേത്രപാലൻ*


*കപാലശൂലവിലസത്കരം കാളഘനപഭം*
*ക്ഷേത്രപാലം ത്രിനയനം ദിഗംബരമഥാfർച്ചയേത് .*


*സാരം*

         *_കപാലവും ശൂലവും കയ്യിൽ ധരിച്ച് കാർമേഘത്തിന്റെ നിറത്തോടുകൂടി ദിഗംബരനായി ക്ഷേത്രപാലരൂപത്തിലുള്ള മുക്കണ്ണനെ ( ശിവനെ ) പൂജിയ്ക്കണം........🌹🌷🙏🏻_*
                                    
 

*ഹരി ഓം*





♾🔥♾🔥♾🔥♾🔥♾🔥♾

_*

57 . ക്ഷേത്രപാലൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*57 . ക്ഷേത്രപാലൻ*


*ദംഷ്ട്രോഗ്രദന്തുരമഹീശ്വരഭോഗഭൂഷ......*
*മാശാംബരം കരധൃതോഗ്രഗദാകപാലം*
*വൃത്തോത്രചക്ഷുഷമുദ്രഗ്രപിശംഗകേശം*
*തം ക്ഷേത്രപാലമനിശം ശിരസാ നമാമി .*


*സാരം*

         *_ദംഷ്ട്രങ്ങളെക്കൊണ്ടു ഭയങ്കരനും ഉന്തിനില്ക്കുന്ന പല്ലുകളോടുകൂടിയവനും സർപ്പരാജാവിന്റെ ( വാസുകിയുടെ ) ശരീരത്തെ അലങ്കാരമായി അണിഞ്ഞവനും ദിഗംബരനും കൈകളിൽ ഭയങ്കരമായ ഗദയും കപാലവും ധരിച്ചവനും ഉഗ്രമായ വട്ടക്കണ്ണുകളുള്ളവനും അഗ്രം മേല്പോട്ടായി നില്ക്കുന്ന ചെമ്പിച്ച തലമുടിയോടുകൂടിയവനുമായ ആ ക്ഷേത്രപാലനെ ഞാൻ എല്ലായ്പോഴും നമസ്കരിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

പ്രദോഷം

 പ്രദോഷം
   ******************

ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌ പ്രദോഷ വൃതം. 
കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തിയുണ്ടാകും.
വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ കുളിച്ച്‌ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. തീര്‍ത്ഥംപോലും സേവിക്കരുത്‌.
ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. വൈകിട്ട്‌  പ്രദോഷാഭിഷേകം. അഭിഷേകത്തിന്‌ പാല്‍, കരിക്ക്‌, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാം.
തല്‍സമയം നടക്കുന്ന അഭിഷേകം കണ്ട്‌ തൊഴുത്‌, ദീപാരാധനയും കഴിഞ്ഞുവേണം തീര്‍ത്ഥം വാങ്ങി ഭുജിക്കാന്‍. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ചോറുവാങ്ങി ഭക്ഷിക്കാം.
പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം. പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു.ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌.
പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും.
ഓം നമ:ശ്ശിവായ .....
       🙏🕉️🔱🕉️🙏

അഘോരികൾ

ആരാണ് അഘോരികൾ..??

ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ ആണ് ഈ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി കണക്കാക്കുന്നു. അഥർവ്വ വേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്രകോപികളും ആണെന്നുള്ളത് തർക്കമറ്റ കാര്യങ്ങൾ ആണ്. പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിൽ ഉള്ള മൂല മന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ഭൈരവി ബ്രഹ്മണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നു നൽകുകയും ചെയ്തു.

അഥർവ വേദത്തിന്റെ അനന്ത സാദ്ധ്യതകൾ ഭൈരവി കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. തന്ത്ര വിദ്യയിലെ 64 വേദങ്ങൾ അടക്കം ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിന്റെ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്. അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദസ്ഥമാക്കിയാൽ അമാനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളും ആയി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അഘോരി സന്യാസിമാരിൽ  നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു. അഘോരി സന്യാസിസമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്ന പേരിൽ ചില വിഡ്ഢിത്തം ചില ദേശദ്രോഹികൾ പറഞ്ഞു പരത്തുന്നുണ്ട് . എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക.

യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രാക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ ചോര പൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുക സാധാരണ മനുഷ്യ ജീവന് അപ്രാപ്യമാണ്. ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഈ കൂട്ടരേ കണ്ടെത്തുകയും ചെയ്യുക എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി.

അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരാനുഷ്ടാനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ.

വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്തികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലതരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ. ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്.

ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്. പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ.

ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധി സാധ്യമാകൂ എന്ന് പറയയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരിബീജാക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.

മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ അഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. ക്രിയയോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ ക്രീയയോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ്. പൂർണമായും അഘോരികൾ ആയ സന്യാസിവരന്മാർക്കു പിന്നെയും പതിനഞ്ചു വർഷത്തെ എങ്കിലും അതികഠിനമായ പ്രവർത്തികൊണ്ടു നേടാവുന്ന മറ്റൊരു ക്രിയയാണ് ഖേചരി പ്രയോഗം. നാക്കുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോടിന്റെ അവിടെ വരെ ഉണ്ടാക്കുന്ന ദ്വാരത്തിൽ വിരൽ ഇട്ടാൽ സാഹസ്രാരത്തെ തൊട്ടാൽ ഈ ക്രീയ പൂർണമായി. ഈ ക്രീയ പൂർത്തിയാക്കുന്നവർക്ക് അമനുഷികമായ കഴിവുകൾ ഉണ്ടാകുന്നതായി ലാമകൾ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനഃശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.

പരകായ പ്രവേശം നടത്തുവാൻ അഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു. ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആർഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയിൽ പെടുന്നവയാണ്. സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ആഘോരികൾക്കിടയിൽ. സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും. യഥാർത്ഥ അർധനരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ.

സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണ്. പെട്ടന്നുള്ള ഇന്ദ്രിയസ്ഖലനം അല്ല യഥാർത്ഥത്തിൽ ഉള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയ ശേഷം മാത്രം നടക്കുന്ന സ്ഖലനം ആണ് യഥാർത്ഥത്തിൽ ഉള്ള ആനന്ദമൂർച്ച. സ്ഖലനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ അഘോരികൾക്കു കഴിയും. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാൽക്കാരത്തിന് വേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രിക സാധാനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും (പ്രകൃതി) ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിൽ എത്തിയതായി കാണാം. പൗർണമി ദിവസം വൈകിട്ട് എട്ടുമണിക്ക് ശേഷം ആണ് ഈ ആനന്ദോത്സവത്തിന് തുടക്കം കുറിക്കുക. അഘോരികൾ ചുറ്റും കൂടിയിരുന്ന് ലഹരി നുണയുകയും മുഖ്യപൂജാരി മന്ത്രോച്ചാരണം നടത്തുമ്പോൾ അവർ ഏറ്റു ചൊല്ലുകയും ആ ശബ്ദത്തിൽ വായുവിലെ കണങ്ങള്‍ക്ക് സാന്ദ്രത വർധിക്കും ചെയ്യുന്നു. ഇതു സൂഷമ ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ സമയത്തു നഗാരി വാദ്യം ആരംഭിക്കുകയും കിന്നര വീണയിൽ നിന്നും ഉയരുന്ന ശബ്ദം നഗാരി വാദ്യത്തിന് കൂട്ടാവുകയും ചെയ്യുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതം ആകുന്നു. ആ സമയത്തു പുരുഷൻ ഒരു ഇണയെ സ്വീകരിക്കുന്നു. ഇണയോട് ഒത്തുള്ള നടനം ഉന്മാദ അവസ്ഥയിൽ എത്തുമ്പോൾ വിവസ്ത്രരാകുന്ന അഘോരികൾ പരസ്പരം ലൈംഗിക അവയവങ്ങളിൽ സ്പർശിക്കാറില്ല. അത് ഇവരുടെ കർശന നിയമം ആണ്. തെറ്റിക്കുന്നവരെ അപ്പോൾ തന്നെ അയോഗ്യർ ആക്കും. ഈ കർമങ്ങൾ എല്ലാം തന്നെ മുഖ്യ ഗുരുവിന്റെ കർശനമായ നീയമാവലികൾക്കു ഉള്ളിൽ ആയിരിക്കും. അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആദ്യ യാമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോൻമാദത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു. പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു. ആഘോരികളെക്കുറിച്ചു പല പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക്റാം, ടോക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികളെക്കുറിച്ചു പറയുന്നുണ്ടങ്കിലും വാമഭാഗ അഘോരികളെക്കുറിച്ചു നാമമാത്രമായ അറിവുകളെ ഉള്ളു.

ഹ്യൂയാൻസങ്ങ് അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്ളിനി, മാർക്കോപോളോ തുടങ്ങിയവരും ആഘോരപഥത്തോട് സാമ്യം ഉള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ആഘോരികളുടെ മരണവും വിചിത്രമാണ്. തപഃ ശക്തിയുടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ല സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ ആഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ട ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം..

നന്ദികേശൻ

*ശിവ ക്ഷേത്രത്തിൽ പോയാൽ നടയ്ക്കു മുന്നിൽ ഇമവെട്ടാതെ മഹാദേവനെയും നോക്കിക്കിടക്കുന്ന നന്ദികേശനെ കാണാറില്ലേ ? അതിന്റെ കാരണം അറിയാമോ ?*

ക്ഷേത്രാങ്കണത്തിൽ കൊടിമരച്ചുവട്ടിൽ നന്ദികേശൻ കിടക്കുന്നതു കണ്ടാൽ അമ്പലത്തിന്നധികാരിയാണെന്നു തോന്നും...

പരമേശ്വരന്റെ അംശമാണ് നന്ദി ദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാൽ നന്ദി എന്നു പേര് വന്നു..

സദാശിലയായി നിലകൊള്ളുന്നതിനാൽ നിലയായി ഇരിക്കൽ എന്നും നന്ദിയ്ക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശൻ. അഹോരാത്രം ശിവനേ! എന്ന് ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്.

ദൃഢമായി മുഴച്ചു നില്ക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും, തടിച്ചുകൊഴുത്ത പിൻഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും,തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ – ശിവലിംഗത്തെ കാണാം..

കാതോർത്തു കിടക്കുന്ന ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങൾ പറയാം ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങൾ നിമിഷങ്ങൾക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്ദി, ബ്രഹ്മ നന്ദി, ആത്മ നന്ദി, ധർമ്മ നന്ദി എന്നിവയാണ്.

ആബാലവൃദ്ധം ജനങ്ങൾക്കും ഏതു സമയത്തും ആ ഉയർന്നു വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച് കാറ്റിൽ പോലും അലിഞ്ഞു പോകാതെ വിഷമങ്ങൾ സ്വകാര്യമായി പറയാം...

നന്ദികേശന് മഹാദേവനോടുള്ള അചഞ്ചലമായ ഭക്തി നമുക്കേവർക്കും ഭഗവൻ ശ്രീപരമേശ്വരനോട് തോന്നുമാറാകട്ടെ..
        🙏🙏🙏🙏

മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും

[*** മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും.....***

*ധനുമാസ തിരുവാതിര*  
*വ്രതം, ആചാരം, ഫലസിദ്ധി:*

8.1.2020 ബുധൻ വൈകിട്ട്: എട്ടങ്ങാടി നിവേദ്യം:
9.1.2020 വ്യാഴം വൈകിട്ട്: 3.37 pm മുതൽ വ്രതം:
10.1.2020 വെള്ളി അതിപുലർച്ചെ: 
ആർദ്രാദർശനം.
10.1.2020 വെള്ളി പകൽ 2:48:27: pm വ്രതം പൂർത്തിയാകും

ഇതിന് "ധനുമാസ തിരുവാതിര വ്രതവും ആർദ്രാദർശനവും" എന്നാണ് ക്രത്യമായ പേര്

ഭർത്താവിന്, മക്കൾക്ക്, അവരവർക്ക്, കുടുബാംഗങ്ങൾക്ക് അങ്ങിനെ എല്ലാവർക്കുമായി ശിവപാർവ്വതീ പ്രീതിക്കായി കുടുബിനി ഏറ്റെടുത്ത് ചെയ്യുന്നതാണ് "ധനുമാസ തിരുവാതിര വ്രതം "

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസതിരുവാതിര വ്രതവും (ഇതിന് "പൂതിരുവാതിര " എന്ന് പേര്) വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് "പുത്തൻതിരുവാതിര " എന്ന് പേര്) ഒരു കാലത്ത് കേരളത്തിലെ ആചാരം തന്നെയായി രുന്ന്.

ഉത്തമപുരുഷനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നവരും, ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായും ധനുമാസ തിരുവാതിര വ്രതം പിടിക്കാവുന്നതാണ്.

ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രികൾ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളിൽ ഒന്നാണ് തിരുവാതിരവ്രതം.
ഇതുമായി ബന്ധപ്പെട്ട് പല ഐതിഹങ്ങളുമുണ്ട്

ദക്ഷയാഗത്തിലേയ്ക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലേകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചെങ്കിലും സതീദേവി യാഗസ്ഥലത്തെത്തി.എന്നാൽ തന്റെ പിതാവിൽ നിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽചാടി ജീവൻ വെടിയുന്നു.ഇതറിഞ്ഞു കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി.സതീദേവി പാർവ്വതിയായി പുനർജനിച്ചു്.
താരകാസുരൻ ദേവ ലേകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവപാർവ്വതി പുത്രനു മാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്നു് മനസിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവപാർവ്വതിമാരെ ഒന്നിപ്പിക്കുന്നു.പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചു കളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതി ദേവിയോടു സങ്കട പറയുകയും ചെയ്തു. അങ്ങനെ കാമദേവനു പുനർ ജീവൻ ലഭിക്കുകയും.ശിവപാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു.

മറ്റൊരു ഐതീഹ്യം കുടിയുണ്ട്.

പാർവ്വതീദേവിയുടെ ദാസ്യയായ സുന്ദരിയെന്ന യുവതി. വേദികൻ എന്നു പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാൽ വിവാഹശേഷം കുടിവെയ്പ്പ് അഥവാ ഭർതൃഗൃഹത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് വേദികൻ മരണപ്പെട്ടു. ഭർത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി പാർവ്വതീദേവിയുടെ കാതുകളിലെത്തി.

പാർവ്വതീദേവി പരമേശ്വരനോടു വേദികനെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരണമെന്ന് അപേക്ഷിച്ചു എന്നാൽ പരമേശ്വരന് പാർവ്വതീദേവിയുടെ അപേക്ഷ അപ്പോൾ ത്തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങിനെ പാർവ്വതീദേവി സുന്ദരിയുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഈറൻവസ്ത്രത്തോടെ മറ്റെരാളെയും സ്പ്ർശിക്കാതെ വ്രതം ആരംഭിച്ച്. ഇത് മനസ്സിലാക്കിയ ശ്രീ പരമേശ്വരൻ വേദികനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു എന്നും ആ ദിവസം ധനുമാസത്തിലെ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.

ധനുമാസത്തിലെ തിര വാതിര ശ്രീ പരമേശ്വരന്റെ ജന്മനാളായും കരുതപ്പെടുന്ന്.

ഭഗവാൻ കൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ഗോപികമാർ കാർത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചപ്പോൾ കാമദേവന്റെ ഭാര്യ രതീദേവിക്ക് ഭർതൃസമാഗമത്തിന് അവസരമുണ്ടാക്കാൻ വരം നൽകിയതും തിരുവാതിര നാളിലായിരുന്ന് എന്നും വിശ്വസിച്ചു വരുന്നു.
        🙏🙏🙏🙏

ഭസ്മക്കുറി

ഭസ്മക്കുറി തൊടുന്ന ശീലം പണ്ടേ ഭാരതീയർക്കുണ്ട്. ചിലർ കുളികഴിഞ്ഞയുടനെ, ചിലർ വൈകുന്നേരം സന്ധ്യാദീപം കൊളുത്തിയതിനു ശേഷം... തൊട്ടു കാണാൻ ഒട്ടും ആകർഷണീയതയില്ലാത്ത ഈ ഭസ്മം എന്തിനാണ് തൊടുന്നത്? ഭംഗിയ്ക്കാകില്ല , തീർച്ച പിന്നെയെന്തിന്?

"ഭസ്മക്കുറിക്ക് പ്രതീകാത്മകമായ ഒരു പ്രധാന്യമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓർമ്മപ്പെടുത്താനാണത്. ഒരു മനുഷ്യൻ മരണത്തെ ശരീരത്തിൽ സ്ഥിരമായി വഹിക്കുന്നു എന്ന സൂചയാണത്. ശരീരത്തിൽ പ്രത്യേകയിടങ്ങളിൽ ഭസ്മക്കുറി തൊടുന്നത് നമ്മളിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്തും.

യോഗികൾ സാധാരണ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്നുള്ള ഭസ്മമാണ്. അത് ലഭിച്ചില്ലെങ്കിൽ അടുത്ത പരിഗണന പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മമാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ്‌ കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും.

പതിവനുസരിച്ച് ഭസ്മം ( ഒരു നുള്ള് മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത്‌ ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തിലും ആണ് തൊടേണ്ടത്. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും ...!
ശിവ ഭക്തരാണ് കൂടുതലായും ഭസ്മക്കുറി മുടങ്ങാതെ തൊടാറ്...!

     ഓം നമഃ ശിവായഃ...

Tuesday, January 7, 2020

തിരുവൈരാണിക്കുളം ക്ഷേത്രം-ആലുവ*

🔥〰〰〰〰♉〰〰〰〰🔥
          *🌞VBT- ക്ഷേത്രായനം🌞*
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-30*  

*തിരുവൈരാണിക്കുളം ക്ഷേത്രം-ആലുവ*    
🎀🎀〰〰〰🔅〰〰〰🎀🎀

_*ക്ഷേത്രായനം പ്രധാന പോയന്റ്*_ 

_🔥പാർവ്വതീദേവിയുടേയും,ഭദ്രകാളി യുടെയും പ്രതിഷ്ഠകൾ ഒരേ മതില്കെട്ടിനകത്തുള്ള   അതിപുരാതനമായ ഏക ക്ഷേത്രമാണ്  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം_

_🔥പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം ഗംഭീരമായി കൊണ്ടാടുന്ന ക്ഷേത്രം_

_🔥ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

ദക്ഷപുത്രിയായ സതീദേവിയുടേയും ഹിമവൽ പുത്രിയായ ശ്രീപാർവ്വതീദേവിയുടേയും ശിവസുതയായ ഭദ്രകാളിയുടേയും പ്രതിഷ്ഠകൾ ഒരേ മതില്കെട്ടിനകത്തുള്ള   അതിപുരാതനമായ ഏക ക്ഷേത്രമാണ്  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. കേരളത്തിൽ (ഒരു പക്ഷെ ചിലപ്പോൾ ഭാരതത്തിൽ തന്നെ) മഹാദേവന്റെയും സതീദേവിയുടെയും ശ്രീപാർവ്വതീദേവിയുടെയും പ്രതിഷ്ഠ ഒരുക്ഷേത്രത്തിൽ ഉള്ളത് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആയിരിക്കും. മഹാദേവനും ശ്രീപാർവ്വതീദേവിയും ഒരേ ശ്രീകോവിലിൽ അനഭിമുഖമായും സതീദേവിയെ മറ്റൊരു ശ്രീകോവിലിലും ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് . സതീദേവിയുടെ  ശ്രീകോവിലിനു സമീപം പുറത്തുള്ള മറ്റൊരു പീഠത്തിൽ  ഭദ്രകാളിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. മഹാദേവനെയും സതീദേവിയെയും ശ്രീപാർവതീദേവിയെയും ഭദ്രകാളിയെയും ഒരേക്ഷേത്രത്തിൽ  തൊഴാൻ സാധിക്കുക എന്ന അത്യപൂർവ്വതയാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തെ ദേവതകളുടെ അപൂർവ്വ സംഗമഭൂമിയാക്കിതീർക്കുന്നത് .കൂടാതെ ഗണപതി, മഹാവിഷ്ണു, ശാസ്താവ്, നാഗരാജാവ്, യക്ഷി തുടങ്ങിയ ഉപദേവതാപ്രതിഷ്ഠകളും ക്ഷേത്ര മതിൽക്കെട്ടിനകത്ത് ദർശന സൗഭാഗ്യമരുളുന്നു.

*ക്ഷേത്ര ഉൽഭവം* 
🎀🎀〰〰🌞〰〰🎀🎀
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗല്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി

*നടതുറപ്പു മഹോത്സവം*
🎀🎀〰〰🌞〰〰🎀🎀
ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ, പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്

*തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബലിക്കൽപുര  എന്ന അത്ഭുതം*
🎀🎀〰〰🌞〰〰🎀🎀
പൗരാണികമായ കേരളീയ വാസ്തുവിദ്യയുടെ അത്ഭുതമാണ്   തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ബലിക്കൽപുര. രാമായണം മുഴുവൻ ഈ ബലിക്കൽ പുരയുടെ മുകൾ ഭാഗത്തു മരത്തിൽ അതിമനോഹരമായി കൊത്തിവച്ചിട്ടുണ്ട്. പഴച്ചാറുകളും പ്രകൃതിദത്തമായ വർണങ്ങളും ഉപയോഗിച്ച് ശില്പങ്ങളെ അതിമനോഹരമാക്കിയിരിക്കുന്നു. പുരാവസ്തു ഗവേഷകർക്കുപോലും അത്ഭുദമാണ് ഈ ശിൽപ്പങ്ങൾ. രാമായണ കഥ കൂടാതെ നിരവധി ദേവീദേവന്മാരുടെ ശില്പങ്ങളും ഇവിടെ കാണാം.പറയിപെറ്റ പന്തിരുകുലത്തിലെ തച്ചനായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചനാണു ഇത് കൊത്തിയതെന്നാണ് ഐതീഹ്യം.ഈ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി പന്തിരുകുലത്തിലെ അകവൂർ ചാത്തനുള്ള പങ്കും അമാനുഷികമായ ശിൽപ്പ ഭംഗിയും ഈ വിശ്വാസത്തിനു ബലമേകുന്നു. കാലപ്പഴക്കം ശിൽപ്പങ്ങൾക്കു ചില കേടുപാടുകൾ തീർത്തിട്ടുണ്ടെങ്കിലും ഇതിന്റെ അമൂല്യതയും പഴക്കവും കണക്കിലെടുത്തു അതീവ ശ്രദ്ധയോടെയാണ്  ഇത് ഇന്നും സംരക്ഷിക്കുന്നത്.  രാമായണ മാസങ്ങളിൽ നിരവധി ഭക്തരാണ് ഈ അത്ഭുതങ്ങൾ കാണാൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത് 

*ക്ഷേത്രത്തിൽ എത്തിച്ചേരാൻ* 
🎀🎀〰〰🌞〰〰🎀🎀
ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി . ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ട്
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം.   
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀