Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, March 25, 2020

എല്ലാം ശിവമയം

എല്ലാം ശിവമയം 
ആദി കാലത്ത് ശ്രീ രുദ്രൻ എന്ന പേരിൽ ആരാധന നടത്തി യിരുന്ന വെന്ന് കാണുന്ന ശിവൻ ആദി ദേവനും അധിദേവനുംമാണ്
സദാ ശിവ മൂർത്തി യായ ശിവൻ ഒരു പ്രാവശ്യം ശ്വാസോച്ഛാസം ചെയ്യുമ്പോൾ മൂന്ന് വിഷ്ണു ദേവന്മാർ ജനിച്ചു മരിക്കുന്നു എന്നാണ് സങ്കൽപ്പം
സൃഷ്ടി സ്ഥിതി കർത്ത വ്യങ്ങൾക്കായുള്ള ശിവ ഭഗവാന്റെ  അംശ അവതാരങ്ങൾ ആണ് വിഷ്ണുവും ബ്രഹമാവും (ത്രിമൂർത്തികൾ)
മഹാ ദേവൻ ഭഗവാൻ അല്ല ഈശ്വരൻ ആണ്.
സാംബശിവൻ:
സൃഷ്‌ടി സ്ഥിതി സംഹാര കർമങ്ങൾക്ക് അധിപതിയും ഈശ്വരൻ(പരമാത്മാവ്)എന്ന നാമത്തിന് അർ ഹനും ആണ് പഞ്ചാര ചക്രത്തിൽ പരാശക്തി സമെത്താനായി വിരാജിക്കുന്ന സാംബശിവന്റെ ആയിരത്തിൽ ഒരു അം ശം ആകുന്നു ശിവഭഗവാൻ ഭഗവാന്റെ ആയിരത്തിൽ ഒരംശം ശ്രീ രുദ്രൻ രുദ്രന്റെ ആയിരത്തി ൽ ഒരംശം വിഷ്ണു വും .വിഷ്‌ണു വിന്റെ ആയിരത്തിൽ ഒരംശം ബ്രഹ്‌മാവുമെത്രെ  ..🙏🙏🙏

ശിവന്റെ ആവിര്‍ഭാവം :

ശിവം ശിവമയം സര്‍വ്വസ്വം 
 

 ⊰᯽⊱┈──╌❊╌──┈⊰᯽⊱

പാപപങ്കിലമായ ഈ കലികാലത്ത് ജീവന്‍ സാധാരണ രീതിയില്‍ ആസുര ഭാവമുള്ളതായിരിക്കും. അങ്ങനെയുള്ള ജീവന്മാരെ പരിശുദ്ധമാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതാണെന്ന് മഹാജ്ഞാനിയായ സൂതനോട് ശഔനകമഹര്‍ഷി ആരാഞ്ഞു. അപ്പോള്‍ അതിനു മറുപടിയായി സൂതന്‍ പറഞ്ഞു: ആദിഭഗവാനായ പരമശിവന്റെ തൃപ്പാദങ്ങളില്‍ അഭയം പ്രാപിക്കുന്നതോടെ ജനങ്ങള്‍ സകല പാപങ്ങളില്‍ നിന്നും മുക്തരായി പരമമായ സദ്ഗതി പ്രാപിക്കുന്നതുമാണ്.


⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവന്റെ ആവിര്‍ഭാവം :

⊰᯽⊱┈──╌❊╌──┈⊰᯽⊱


പ്രപഞ്ച സൃഷ്ടിക്ക് മുമ്പുള്ള നിശ്ചല ചൈതന്യത്തില്‍ സര്‍വ്വ പദാര്‍ത്ഥങ്ങളെയും വിഘടിപ്പിച്ച് വിലയിപ്പിച്ച് മറ്റൊരു നൂതന സൃഷ്ടിക്കു വേണ്ടി രംഗമൊരുക്കുന്ന പ്രക്രിയയാണ് സംഹാരം. ത്രിമൂര്‍ത്തി സങ്കല്‍പ്പത്തിലെ പരമശിവനാണ് ഈ പ്രക്രിയ അനസ്യൂതം നടത്തുന്നതെന്ന് വേദേതിഹാസപുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ശിവന്റെ ആവിര്‍ഭാവത്തെപ്പറ്റി വ്യത്യസ്തമായ കഥകളാണ് പുരാണങ്ങളിലുള്ളത് . കല്‍പ്പാരംഭത്തില്‍ (ബ്രഹ്മാവിന്റെ ഒരു പകല്‍) തനിക്ക് ഒരു പുത്രനുണ്ടാകണമെന്ന് ബ്രഹ്മാവ് ആഗ്രഹിച്ചപ്പോള്‍ കടും നീല നിറത്തിലുള്ള ഒരു ശിശു മടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉറക്കെ കരഞ്ഞു കൊണ്ടിരുന്ന ആ ശിശുവിന് രുദ്രന്‍ എന്ന് ബ്രഹ്മാവ്‌ പേരിട്ടു. 
തമോഗുണ പ്രധാനമായ സംഹാര കര്‍മ്മത്തിന്റെ ചുമതല അദ്ദേഹം രുദ്രന് നല്‍കിയെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു. ദേവീഭാഗവതത്തിലാകട്ടെ, ബ്രഹ്മാവിന്റെ ഭൂമദ്ധ്യത്തില്‍ നിന്നാണ് ശിവന്‍ ആവിര്‍ഭവിച്ഛതെന്നു പ്രതിപാദിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱


ശിവലിംഗത്തിന്റെ മാഹാത്മ്യം:

⊰᯽⊱┈──╌❊╌──┈⊰᯽⊱


ശിവന്‍ ബ്രഹ്മരൂപിയാണ്. അതിനാല്‍ നിഷ്കളന്‍, നിരാകാരന്‍ 
എന്ന് വിശേഷിപ്പിക്കുന്നു. അതെ സമയം രൂപവാനാകുകയാല്‍ അദ്ദേഹത്തെ സകളന്‍ എന്നും വിശേഷിപ്പിക്കുന്നു. അതിനാല്‍ അദ്ദേഹം സകളനും നിഷ്കളനും ആണ്. ഈ രണ്ട് അവസ്ഥകളും ചേരുന്ന 
ഭാവത്തെയാണ് പരമാത്മ സങ്കല്‍പ്പമായി കരുതുന്നതും. അതുകൊണ്ടാണ് ശിവനെ രണ്ടു രൂപത്തില്‍ പൂജിക്കുന്നത്. അതായത് നിരാകാര സങ്കല്‍പ്പത്തിനടിസ്ഥാനമായ ലിംഗപൂജയും, മറ്റൊന്ന് സകള സങ്കല്‍പ്പത്തിനടിസ്ഥാനമായ മൂര്‍ത്തി അഥവാ വിഗ്രഹ പൂജയും. മറ്റു ദേവതകള്‍ക്ക് മൂര്‍ത്തിരൂപം മാത്രമുള്ളതിനാല്‍ ലിംഗപൂജ അനുവദനീയമല്ല.


ഒരിക്കല്‍ അനന്തശായിയായ മഹാവിഷ്ണുവും, വേദജ്ഞരില്‍ ശ്രേഷ്ഠനായ ബ്രഹ്മാവും തങ്ങളിലാരാണ് പ്രഗത്ഭരെന്നു തെളിയിക്കാന്‍ തയാറെടുത്തു. വിവാദം മൂത്തപ്പോള്‍ വിഷ്ണു, ബ്രഹ്മാവിന്റെ മേല്‍ മഹേശ്വരാസ്ത്രം പ്രയോഗിച്ചു. അതികോപവാനായ ബ്രഹ്മാവ്‌ ഭൂമിയെ വിറപ്പിച്ചുകൊണ്ട്‌ വിഷ്ണുവിന്റെ മാറിലേക്ക്‌ പശുപതാസ്ത്രം അയച്ചു. ആ അസ്ത്രങ്ങള്‍ കത്തി ജ്വലിച്ച് ആകാശത്തിലേക്കുയര്‍ന്നു. ഇതുകണ്ട് ഭയന്ന് വിറച്ച ദേവന്മാര്‍ ശിവനെ കണ്ട് വൃത്താന്തമെല്ലാം ധരിപ്പിച്ചു.


 ഭഗവാന്‍ ശിവനാകട്ടെ അസ്ത്രങ്ങളുടെ നടുവില്‍ ഒരു തീ സ്തംഭമായിട്ട് നില കൊണ്ടു. അസ്ത്രങ്ങള്‍ ആ അഗ്നിസ്തംഭത്തില്‍ തട്ടി ശമിച്ചു . ഇതുകണ്ട് വിഷ്ണുവും ബ്രഹ്മാവും ഈ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിക്കാന്‍ തയ്യാറായി. വിഷ്ണുവാകട്ടെ താഴത്തെ അഗ്രം കണ്ടുപിടിക്കുന്നതിനായി വരാഹ (പന്നിയുടെ) രൂപത്തില്‍ കീഴ്പ്പോട്ടു പോയി. ബ്രഹ്മാവാകട്ടെ അഗ്നിസ്തംഭത്തിന്റെ മുകളറ്റം കണ്ടുപിടിക്കുന്നതിനായി ഹംസ രൂപത്തില്‍ യാത്രയായി. ആദിഭാഗം കാണാന്‍ സാധിക്കാതെ വിഷ്ണു ക്ഷീണിതനായി പുറപ്പെട്ട സ്ഥാനത്ത് മടങ്ങിയെത്തി. ബ്രഹ്മാവ്‌ വഴിക്കുവച്ച് ഒരു കൈതപ്പൂ (താഴമ്പൂ) വിനെ കണ്ടു. (ഭഗവാന്‍ പരമേശ്വരന്‍ അവരെ 
പരിഹസിക്കാനാണ് കൈതപ്പൂവിനെ വീഴിച്ചത് ). കൈതപ്പൂ സ്തംഭത്തിന്റെ അവസാനം കണ്ടുപിടിച്ചതായി ബ്രഹ്മാവിനോട് കള്ളം പറയാന്‍ നിര്‍ബന്ധിച്ചു. ആ കൈതപ്പൂ അതിനു സാക്ഷിയായി.
കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശിക്ഷിക്കാന്‍ ശിവന്‍ തന്റെ പുരികങ്ങളുടെ നടുവില്‍ നിന്ന് അത്ഭുതകരമായി കാലഭൈരവനെ സൃഷ്ടിച്ചു.

 കാലഭൈരവന്‍ ഭഗവാനെ വണങ്ങിയിട്ട്, കല്‍പ്പനപ്രകാരം ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല (ആ തല കൊണ്ടാണ് കള്ളം പറഞ്ഞത്) വാളുകൊണ്ട് ച്ചേദിച്ചു. അതോടെ ബ്രഹ്മാവ് ചതുര്‍മുഖന്‍ എന്ന പേരിലറിയപ്പെട്ടു.


 വിഷ്ണുവില്‍ സന്തുഷ്ടനായ ശിവന്‍ തനിക്ക് തുല്യമായ സ്ഥാനവും വിഗ്രഹാരാധനയും എന്നേക്കും ജനങ്ങളില്‍ നിന്നും ഉണ്ടാവുന്നതുമാണെന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് വിഷ്ണുവിന് വിഗ്രഹാരാധന രൂപം കൊണ്ടത്‌.


 ബ്രഹ്മാവ്‌ ക്ഷമാപണം അര്‍പ്പിച്ചത് നിമിത്തം യജ്ഞത്തില്‍ ഗുരുവായിരിക്കാന്‍ പരമേശ്വരന്‍ നിര്‍ദ്ദേശിച്ചു. തന്നിമിത്തം ബ്രഹ്മാവിന് പൂജയോ ഉത്സവമോ ജനങ്ങളില്‍ നിന്നും ഇല്ലാതെയായി. കള്ള സാക്ഷിയായ കൈതപ്പൂവിനെ പൂജക്കെടുക്കാത്തതും, ദേവദര്‍ശനം ലഭ്യമായതിനാല്‍ വിതാനമെന്ന പേരില്‍ ഭഗവാന്റെ മേല്‍ഭാഗത്ത് വിരാജിക്കാനും അനുമതി നല്‍കി.


ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനെ ദ്രവ്യങ്ങള്‍ കൊണ്ടും മനസ്സുകൊണ്ടും വാക്ക് കൊണ്ടും ദേവന്മാരോടൊപ്പം പൂജിച്ചു. അന്ന് ഒരു ശിവരാത്രി ദിവസം കൂടിയായിരുന്നു. ജ്യോതിര്‍മയ സ്തംഭരൂപത്തില്‍ ആവിര്‍ഭവിച്ചതാകട്ടെ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തോട് കൂടിയ വെളുത്ത പക്ഷമോ പ്രതിപദമോ ആയിരുന്നു. ആ ജ്യോതിര്‍മയ സ്തംഭമാണ് ചെറുതായി ലിംഗരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്. അഗ്നിസ്തംഭം പോലെ കാണപ്പെട്ട സ്ഥലം പില്‍ക്കാലത്ത് അരുണാചലം (തമിഴ്നാട്ടില്‍) എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെ പല തരത്തിലുള്ള തീര്‍ത്ഥങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ലിംഗപൂജ ഏറ്റവും പ്രാധാന്യമര്‍ഹിച്ചത്. ലിംഗപൂജകൊണ്ട് എല്ലാവിധ സൌഖ്യവും അതോടെ മോക്ഷവും ലഭിക്കുന്നതാണ്. ശിവലിംഗമില്ലാതെ വെറും 
വിഗ്രഹം മാത്രമുള്ളത് ക്ഷേത്രമെന്ന് പറയപ്പെടുന്നില്ല.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രണവത്തിലെ അഞ്ചു കൃത്യങ്ങള്‍:

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രണവസ്വരൂപനായ ഭഗവാന് അഞ്ചുകൃത്യങ്ങളാണ് സമഷ്ടചരാചരങ്ങളുടെയും നിലനില്‍പ്പിന് പ്രയോജനപ്പെടുന്നത് . സൃഷ്ടി, പാലനം, സംഹാരം, തിരോഭാവം, അനുഗ്രഹം ഇവയാണ് അഞ്ചു കൃത്യങ്ങള്‍. ലോക രചനക്കുള്ള ആരംഭത്തിനാണ് സൃഷ്ടി അഥവാ സര്‍ഗ്ഗം എന്ന് പറയുന്നത്. സൃഷ്ടി സുസ്ഥിരമായി ഇരിക്കുന്നതിനെയാണ് പാലനം കൊണ്ടു വിശേഷിപ്പിക്കുന്നത്. അതിന്റെ വിനാശമാണ് സംഹാരം. പ്രാണങ്ങളുടെ ഉല്‍ക്രമണത്തിന്‌ തിരോഭാവം എന്ന് പറയുന്നു. ഇവയില്‍ നിന്നെല്ലാം വിട്ടുമാറി ഭഗവദ് പാദത്തില്‍ ചേരുന്നതാണ് മോക്ഷം. 

സൃഷ്ടി ഭൂമിയിലും, സ്ഥിതി ജലത്തിലും, സംഹാരം അഗ്നിയിലും, തിരോഭാവം വായുവിലും, അനുഗ്രഹം ആകാശത്തിലും നില നില്‍ക്കുന്നു. ഇതാണ് പഞ്ചഭൂതാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതും. ഈ അഞ്ചു കൃത്യങ്ങളുടെയും ധാതാവായതുകൊണ്ട് ശിവനെ പഞ്ചമുഖന്‍ എന്നറിയപ്പെടുന്നു. വിഷ്ണുവും ബ്രഹ്മാവും തപസ്സുചെയ്തു സൃഷ്ടിയും സ്ഥിതിയും യഥാക്രമം നേടിയിട്ടുണ്ട്. 


വിഭൂതി (ഭസ്മം) ആകട്ടെ സംഹാരത്തിന്റെയും തിരോഭാവത്തിന്റെയും പ്രതീകമാണ്.
ഭഗവാന്‍ വാച്യനും, ഓംകാരം വാചകവുമാണ് . ഭഗവാന്റെ വടക്കേ മുഖത്തു നിന്ന് ഉകാരവും, തെക്കേ മുഖത്തു നിന്ന് മകാരവും, കിഴക്കേ മുഖത്തു നിന്ന് ബിന്ദുവും, മദ്ധ്യഭാഗത്തുള്ള മുഖത്തു നിന്ന് നാദവും ഉണ്ടായി.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ഇതാണ് 'ഓം' എന്ന പ്രണവ മന്ത്രം . ഇത് നിരാകാരത്തെ പ്രതിനിധീകരിക്കുന്നു. ഇതില്‍ നിന്നാണ് 'ഓം! നമശിവായ!' എന്ന പഞ്ചാക്ഷരമുണ്ടായത്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ഇത് സകള രൂപത്തെ പ്രതിപാദിക്കുന്നു. പഞ്ചാക്ഷര
 മന്ത്രത്തില്‍ നിന്നും ശിരോമന്ത്രത്തോടുകൂടിയ ഗായത്രി ഉണ്ടായി. ഗായത്രിയില്‍ നിന്നും വേദങ്ങള്‍ മുഴുവനും ഉണ്ടായി. വേദങ്ങളില്‍ നിന്ന് കോടിക്കണക്കിന് മന്ത്രങ്ങള്‍ രൂപാന്തരപ്പെട്ടു. മന്ത്രസമുച്ഛയത്തില്‍ നിന്ന് ഭോഗവും മോക്ഷവും സിദ്ധമായി. ലിംഗത്തിന് ഓംകാര മന്ത്രം കൊണ്ടും, മൂര്‍ത്തിക്ക് പഞ്ചാക്ഷര മന്ത്രം കൊണ്ടും പൂജ നടത്തണം.


ഓംകാരത്തിലെ ബിന്ദു രൂപം മാതാവായ ഉമാദേവിയെയും, നാദരൂപം പിതാവായ ശിവനെയും പ്രതിപാദിക്കുന്നു. അപ്പോള്‍ ഓംകാരം പരാശക്തി (ശിവശക്തിമയം അഥവാ സ്ത്രീപുരുഷ സംയോഗം) എന്ന തത്വത്തെയാണ് വെളിപ്പെടുത്തുന്നത്. സ്ത്രീപുരുഷ സംയോഗത്തില്‍ സകല ചരാചരങ്ങളും അനസ്യൂതം നില കൊള്ളുന്നു എന്ന് വ്യക്തം.
ശിവലിംഗം മാതാപിതാ സ്വരൂപമാണല്ലോ. ശിവന്‍ പുരുഷ രൂപനും, ശക്തി പ്രക്രുതിയുമാണ്.


 അവ്യക്തവും ആന്തരികവും അടിസ്ഥാന രൂപവുമായ ഗര്‍ഭത്തെ പുരുഷനെന്നു പറയുന്നു. സുവ്യക്തവും ആന്തരികവും അടിസ്ഥാന ഭൂതവുമായ ഗര്‍ഭത്തെ പ്രകൃതിയെന്നും വിശേഷിപ്പിക്കുന്നു. പുരുഷന്‍ ആദിഗര്‍ഭനാണ്. അവന്‍ പ്രകൃതിരൂപമായ ഗര്ഭത്തോട് കൂടിയവനാകുകയാല്‍ ഗര്‍ഭവാനാണ്. അവന്‍ തന്നെയാണ് പ്രകൃതിയുടെ ജനകന്‍. പ്രകൃതിയില്‍ ഏതൊരു പുരുഷന്റെയാണോ സംയോഗമുണ്ടാകുന്നത് ആ പുരുഷനില്‍ നിന്ന് തന്നെയാണ് പ്രകൃതിയുടെ ആദ്യ ജന്മവും. അങ്ങനെയുള്ള പ്രകൃതിയില്‍ മഹത്തത്വം അനുസരിച്ച് ഏതൊരു ലോകമാതാവാണോ വ്യക്തമാകുന്നത് അത് തന്നെയാണ് ആ പ്രകൃതിയുടെ രണ്ടാം ജന്മമെന്നു അറിയപ്പെടുന്നതും.

 പുരുഷനില്‍ നിന്ന് തന്നെയാണ് ജീവന്‍, ജന്മവും മരണവും പ്രാപിക്കുന്നത്. മായയില്‍ കൂടി പ്രത്യക്ഷമാകുന്നതിനെ ജന്മവും, അപ്രത്യക്ഷമാകുന്നതിനെ മരണവും എന്ന് പറയുന്നു. ജീവന്‍ വിവിധ കര്‍മ്മങ്ങള്‍ വഴി ബന്ധനത്തില്‍പ്പെടുന്നു. അതിനാല്‍ ജനന മരണ രൂപത്തിലുള്ള ബന്ധനത്തിന്റെ നിവൃത്തിക്കുവേണ്ടി ജന്മത്തിന്റെ അടിസ്ഥാനകാരണമായ മാത്രുപിത്രുസ്വരൂപമായ ശിവലിംഗത്തെ പൂജിക്കേണ്ടത്‌ അത്യാവശ്യമാണ്. അപ്പോള്‍ ശിവലിംഗ പൂജ മോക്ഷദായകമാണെന്ന് വ്യക്തം.ശിവലിംഗത്തില്‍ പശുവിന്‍പാല്‍, തൈര്, നെയ്യ് ഇവകൊണ്ട് അഭിഷേകം ചെയ്യണം. പാലും അന്നവും ശര്‍ക്കരയും ചേര്‍ത്ത് നൈവേദ്യം തയ്യാറാക്കി പ്രണവമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭഗവാന് സമര്‍പ്പിക്കണം.

⊰᯽⊱┈──╌❊╌──┈⊰᯽⊱


പാര്‍വ്വതി സ്വയംവരം

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഹിമവാന്റെയും മേനയുടെയും പുത്രിയായി പാര്‍വ്വതി ചൈത്രമാസത്തിലെ നവമിതിഥിയും, മകയിരം നക്ഷത്രവും കൂടിയ ദിവസം അര്‍ദ്ധരാത്രി സമയത്ത് ചന്ദ്രമണ്ഡഃലത്ത് നിന്ന് 
ആകാശഗംഗയെന്നപോലെ ദേവീരൂപത്തില്‍ ജാഥയായി. നീല താമരദളം പോലെ ശോഭയുള്ളതും , ശ്യാമവര്‍ണ്ണവുമായിരുന്നു ദേവി. 

ആ സമയത്ത് വിഷ്ണു മുതലായ സകല ദേവന്മാരും അവിടെ സന്ഹിതരായിരുന്നു. ആ ജഗദംബയുടെ ദര്‍ശനം ലഭിച്ച് എല്ലാപേരും സന്തോഷപുളകിതരായി. കന്യകാ പ്രായമെത്തിയ ദേവിയെ ദേവ ഋഷികളാല്‍ പ്രേരിതനായ ഹിമവാന്‍ ശിവന് കന്യാധാനം നടത്തി.


"ഇമാം കന്യാം തുഭ്യമഹം ദദാമി പരമേശ്വര
ഭാര്യാര്‍ത്ഥം പരിഗൃഹ്നീഷ ! പ്രസീദ സകലേശ്വരാ!


(അല്ലയോ പരമേശ്വര, ഞാന്‍ എന്റെ കന്യകയെ അങ്ങേക്ക് നല്‍കുന്നു , അവിടന്ന് ഇവളെ ഭാര്യയാക്കുന്നതിനു സ്വീകരിച്ചാലും. സര്‍വ്വേശ്വര, ഈ കന്യാദാനത്താല്‍ അവിടന്ന് സന്തുഷ്ടനായാലും)

ശിവന്‍ പാര്‍വ്വതിയുടെ ശിരസ്സില്‍ സിന്ദൂര ദാനം നടത്തി. അതോടെ പാര്‍വ്വതിയുടെ ശോഭ അത്ഭുതകരവും അവര്‍ണ്ണനീയവുമായി ഭവിച്ചു. പിന്നീട് രതിയുടെ അപേക്ഷപ്രകാരം അവളുടെ ഭര്‍ത്താവ് കാമദേവനെ ശിവന്‍ പുനര്‍ജീവിപ്പിച്ചുകൊടുത്തു. 

⊰᯽⊱┈──╌❊╌──┈⊰᯽⊱


കാമദേവനെ ശിവന്‍ ഭസ്മമാക്കിയത്തിന്റെ കാരണം ചുവടെ വിവരിക്കുന്നു:


⊰᯽⊱┈──╌❊╌──┈⊰᯽⊱

ബ്രഹ്മദേവന്റെ പുത്രനായ മരീചിയുടെ പുത്രനാണ് കശ്യപന്‍. പതിമൂന്ന് ദക്ഷപുത്രിമാരില്‍ മൂത്തവളായ ദിദിയില്‍ കശ്യപന് ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപും. അസുര ജനനമെടുത്തതിനാല്‍ ഇന്ദ്രനെയും ദേവന്മാരെയും നിരന്തരം പീഡിപ്പിച്ചിരുന്നു. അവരെ വിഷ്ണു ഭഗവാന്‍ കൊല്ലുകയുണ്ടായി.

 ദിദി വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ ഇന്ദ്രന്‍ യോഗശക്തിയാല്‍ ഗര്‍ഭത്തില്‍ പ്രവേശിച്ച് വജ്രായുധം കൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ വീണ്ടും വീണ്ടും മുറിച്ചു. ദിദിയുടെ വൃതശക്തിയാല്‍ അത് നാല്‍പ്പത്തിയൊമ്പത് പുത്രന്മാരായി ഭവിച്ചു. അവര്‍ പിന്നീട് ദേവന്മാരായി ഇന്ദ്രനോടൊപ്പം 
സ്വര്‍ഗ്ഗത്തിലെത്തി. കശ്യപന് ദിദിയില്‍ പിന്നീട് വജ്രാംഗനെന്ന പേരില്‍ ദേവതുല്യനായ ഒരു പുത്രന്‍ ജനിച്ചു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അവന്‍ ഇന്ദ്രനെ ആക്രമിച്ചു. ഒടുവില്‍ ആസുരഭാവം ഉപേക്ഷിച്ച് സാത്വികനായി. ബ്രഹ്മദേവന്‍ അവനു വരാംഗി എന്ന കന്യകയെ സൃഷ്ടിച്ചു നല്‍കി. കാമിനിയായ അവള്‍ ഭര്‍ത്താവിനോട് മഹാശക്തനും, മൂന്നുലോകങ്ങളെയും ജയിക്കുന്നവനും, ഇന്ദ്രനെ ദുഖിപ്പിക്കുന്നവനുമായ ഒരു പുത്രനെ നല്‍കാന്‍ ആവശ്യപ്പെട്ടു.


 മനസ്സില്ലാമനസ്സോടെ വജ്രാംഗന്‍ ബ്രഹ്മദേവനെ തപസ്സു ചെയ്ത് അനുഗ്രഹം വാങ്ങി. അനന്തരം വരാംഗി ഗര്‍ഭിണിയായി, താരകനെന്ന പുത്രന് ജന്മം നല്‍കി. കഠിന തപസ്സനുഷ്ടിച്ച് താരകന്‍ രണ്ടു വരം ബ്രഹ്മദേവനില്‍ നിന്നും കരസ്ഥമാക്കി. ഒന്നാമത്, തന്നെപോലെ ബലവാനായി ഒരു പുരുഷനും ഈ ലോകത്ത് ഉണ്ടാവരുത്. രണ്ടാമത്, ശിവന്റെ വീര്യത്തില്‍ നിന്നുണ്ടാകുന്ന പുത്രന്‍ തന്നില്‍ ആയുധം പ്രയോഗിച്ചാല്‍ മാത്രമേ മരണം സംഭാവിക്കാവൂ. അതോടെ താരകന് അസുരഭാവം ഉടെലുടുക്കുകയും ദേവന്മാരെയും ഇന്ദ്രനെയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബ്രഹ്മദേവനോ, വിഷ്ണുവിനോ, ശിവനോ തോല്‍പ്പിക്കാന്‍ പറ്റാത്ത രീതിയില്‍ താരകാസുരന്‍ വളര്‍ന്നു കഴിഞ്ഞു. ഇതേസമയം ദക്ഷന്റെ പുത്രി സതി ദക്ഷയാഗാഗ്നിയില്‍ സ്വദേഹം ഉപേക്ഷിച്ച് ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വ്വതിയായിട്ടു ജനിക്കുകയുണ്ടായി. 


ശിവനും പാര്‍വ്വതിക്കും കൂടി ജനിക്കുന്ന ഒരു പുത്രന് മാത്രമേ താരകാസുരനെ വധിക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍വ്വതി യവ്വനാവസ്ഥയില്‍ എത്തി. എന്നാല്‍ ശിവനാകട്ടെ ഉത്തമ തപനുഷ്ടിച്ചു കൊണ്ടിരുന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ കാമദേവനെ അനുനയിപ്പിച്ച് ശിവന്റെ തപസ്സു മുടക്കാന്‍ ആവശ്യപ്പെട്ടു. കാമാസ്ത്രങ്ങള്‍ കൊണ്ട് ചഞ്ചലനായ ശിവനാകട്ടെ, തന്റെ മൂന്നാം കണ്ണില്‍ നിന്നും അഗ്നി ജ്വലിപ്പിച്ച് കാമദേവനെ ഭസ്മമാക്കി.

ശിവ-പാര്‍വ്വതി സംയോഗത്തില്‍, സ്കന്ദന്‍ (കാര്‍ത്തികേയന്‍, സുബ്രമണ്യന്‍, മുരുകന്‍, ആറുമുഖന്‍ എന്നീ നാമങ്ങളിലറിയപ്പെടുന്നു ) ജനിച്ച് താരകാസുരനെ വധിച്ച്‌ ദേവന്മാര്‍ക്കും ഭക്തര്‍ക്കും ശാന്തിയും സമാധാനവും പ്രദാനം ചെയ്തു. പാര്‍വ്വതി സ്വശരീരത്തില്‍ നിന്നും ഗണേശനെ ജനിപ്പിച്ച് കാവല്‍ക്കാരനായി നിയോഗിച്ചു. കഥയറിയാതെ, ശിവന്‍ എത്തിയപ്പോള്‍ ഗണേശന്‍ ശിവന് പ്രവേശനം നിഷേഷിച്ചു. ഭൂതഗണങ്ങള്‍ക്ക് പോലും തോല്‍പ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ശിവന്‍ ത്രിശൂലം പ്രയോഗിച്ച് ഗണേശന്റെ ശിരസ്സ് ച്ചേദിച്ചു.


 ഇതറിഞ്ഞ പാര്‍വ്വതി അതീവ ദുഖിതയായി. ദേവന്മാര്‍ ശിവനെ വിവരമെല്ലാം ധരിപ്പിക്കുകയും, വടക്ക് ദിക്കില്‍ ഏതു ജീവിയെ ആദ്യം കാണുന്നുവോ അതിന്റെ ശിരസ്സ് മുറിച്ച് ഗണേഷിന്റെ ശിരസ്സില്‍ ചേര്‍ക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കണ്ട ഒറ്റകൊമ്പുള്ള ആനയുടെ ശിരസ്സ് മുറിച്ചുകൊണ്ടുവന്ന് ബാലന്റെ ശിരസ്സില്‍ 
വേദമാന്ത്രോച്ചാരണത്തോടെ ചേര്‍ത്ത് പിടിപ്പിച്ചു. ശിവന്‍ ഗണേശന് സര്‍വ്വദ്ധ്യക്ഷപദം പ്രദാനം ചെയ്തതോടെ ആദ്യപൂജക്ക് അര്‍ഹനായി അംഗീകരിക്കുകയും ചെയ്തു.


⊰᯽⊱┈──╌❊╌──┈⊰᯽⊱

അര്‍ദ്ധനാരീശ്വര തത്വം

⊰᯽⊱┈──╌❊╌──┈⊰᯽⊱


ആദി സൃഷ്ടിയില്‍ ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട
സകല ജീവികളും വളര്‍ന്ന് വികസിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം ശിവയോടുകൂടിയ ശിവനെത്തന്നെ തപസ്സ് ചെയ്ത് മൈഥുനീ സൃഷ്ടി (ആണും പെണ്ണും ഉള്ളതായ സൃഷ്ടി) നടത്താന്‍ തീരുമാനിച്ചു. ശിവന്‍ പ്രത്യക്ഷനായി സ്വ ശരീരത്തിന്റെ പകുതി ഭാഗത്ത് നിന്ന് ശിവദേവിയെ പ്രത്യേകമാക്കി. ശിവന്റെ പകുതിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട ദേവിയോട് ബ്രഹ്മാവ്‌ തന്റെ പുത്രനായ ദക്ഷന്റെ പുത്രിയാകാന്‍ അപേക്ഷിച്ചു. ബ്രഹാമാവിന്റെ അപേക്ഷ സ്വീകരിച്ചതോടൊപ്പം ദേവി തന്റെ പുരികങ്ങളുടെ മദ്ധ്യഭാഗത്തുനിന്നും തന്നെപോലെ തന്നെയുള്ള രൂപത്തില്‍ ഒരു ശക്തിയെ (ശാരദ അഥവാ ബ്രഹ്മാണി) നിര്‍മ്മിച്ച്‌ ബ്രഹ്മദേവനും പ്രദാനം ചെയ്തു. പിന്നീട് ദേവി ശിവന്റെ ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ഭഗവാന്‍ ശങ്കരനും പെട്ടെന്ന് അന്തര്‍ദ്ധാനം ചെയ്തു. അന്നുമുതല്‍ സ്ത്രീയും പുരുഷനും തുല്യ സ്ഥാനത്തിനര്‍ഹരായി. ഇതാണ് അര്‍ദ്ധനാരീശ്വര തത്വം കൊണ്ട് വ്യക്തമാക്കുന്നത്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവരാത്രി വ്രതവും മാഹാത്മ്യവും

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഋഷിവര്യന്മാരുടെയും ഭക്തന്മാരുടെയും ക്ഷേമത്തിനായി \മഹേശ്വരന്‍ മഹാശിവരാത്രി ദിനത്തില്‍ ലിംഗരൂപം ആര്‍ജ്ജിച്ചു.

 ശിവനെ ഉപസിക്കുന്നതിലൂടെ ഭക്തര്‍ക്ക്‌ ജ്ഞാനം ലഭിക്കുന്നു. എല്ലാ 
തപസ്സ്യകളുടെയും യജ്ഞങ്ങളുടെയും അന്തിമ ഫലം ജ്ഞാനമാണ്. 
ശിവരാത്രി അതുകൊണ്ടുതന്നെ പവിത്രമായി കരുതുന്നു
ത്രയോദശി ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ചിട്ട് ചതുര്‍ദശി ദിവസം തീര്‍ത്തും ഉപവാസം അനുഷ്ഠിക്കണം.

 ശിവരാത്രി ദിവസം വേണ്ടപോലെ നിത്യകര്‍മ്മം നടത്തിയിട്ട് ശിവക്ഷേത്രത്തില്‍ പോയി യഥാവിധി ശിവ പൂജ നടത്തണം. രാത്രിയിലെ പ്രത്യേക യാമത്തില്‍ പ്രത്യേകം പ്രത്യേകം പൂജ നടത്തി ഉറക്കമിളയ്ക്കണം. കീര്‍ത്തനങ്ങള്‍, ഗീതം, നൃത്തം മുതലായവ നടത്തിക്കൊണ്ട് രാത്രി മുഴുവന്‍ നയിക്കണം. പ്രഭാതത്തില്‍ പൂജ നടത്തിയിട്ട് വിധിപ്രകാരം ഹോമം നടത്തണം. ഭഗവാന് പുഷ്പാജ്ഞലിയും പാലഭിഷേകവും നടത്താം. അതിനു ശേഷം ആചാര്യനും മറ്റും ദക്ഷിണ നല്‍കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യണം. ഇപ്രകാരം അനുഷ്ഠിക്കുന്ന വ്രതം വളരെ നല്ല ഫലം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.


⊰᯽⊱┈──╌❊╌──┈⊰᯽⊱

ഇതിനുദാഹരണമായി  കഥ  

⊰᯽⊱┈──╌❊╌──┈⊰᯽⊱


വാരണാസിയിലെ വനത്തില്‍ ഗുരുദൃഹനെന്ന ഒരു വേടന്‍ 
ഉണ്ടായിരുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ച്‌ കാലം കഴിച്ചുപോയിരുന്നു. ഒരു ദിവസം (അന്ന് ശിവരാത്രിയായിരുന്നു ).

 പകല്‍ മുഴുവനും വേട്ടക്കു പോയപ്പോള്‍ മൃഗങ്ങളൊന്നും കിട്ടാതെ ഭക്ഷിക്കാനോ, ജലപാനം നടത്താനോ സാധിക്കാതെ വിഷണ്ണനായി കുടുംബാംഗങ്ങളുടെ വിശപ്പും മനസ്സിലാക്കി രാത്രിയിലും മൃഗവേട്ട തുടരാന്‍ തന്നെ തീരുമാനിച്ചു. തടാകത്തില്‍ നിന്ന് കുറച്ചു വെള്ളവും ശേഖരിച്ച്, അടുത്തുള്ള ഒരു മരത്തിന്റെ (അത് കൂവള മരമായിരുന്നു) മുകളില്‍ കയറി, ജാഗരൂകനായി ഇരുപ്പുറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍ മാന്‍ തടാകത്തില്‍ വെള്ളം കുടിക്കാനെത്തി. അപ്പോള്‍ത്തന്നെ വേടന്‍ തന്റെ വില്ലില്‍ അമ്പുകൊരുക്കാന്‍ തിടുക്കം കാണിച്ചു. അതുനിമിത്തം കുറച്ച് വെള്ളവും അതോടുകൂടി കുറച്ച് ഇലകളും താഴോട്ടു വീണു. അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ഇത് വേടന്‍ അറിയുന്നില്ല. ആ സമയം രാത്രിയുടെ ഒന്നാം യാമമായിരുന്നു. 

അതിനാല്‍ ശിവന് ഒന്നാം യാമത്തിലെ പൂജ ഭംഗിയായി നടന്നു. ശബ്ദം കേട്ട മാന്‍പേട ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍ മാന്‍ വെള്ളം കുടിക്കാനായി തടാക 
തീരത്തെത്തി. വേടന്‍ അമ്പു വില്ലില്‍ കോര്‍ക്കാന്‍ തയ്യാറായി. അതുനിമിത്തം വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അപ്പോഴും അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ആ സമയം രാത്രിയുടെ രണ്ടാം യാമമായിരുന്നു. രണ്ടാം യാമത്തിലെ പൂജയും അങ്ങനെ ഭംഗിയായി നടന്നു. മാന്‍പേട തിടുക്കത്തില്‍ ഓടി രക്ഷപ്പെട്ടു.

വേടന്‍ വീണ്ടും ജാഗരൂകനായി ഒരേ ലക്ഷ്യത്തോടെ കാത്തിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കലമാന്‍ അവിടെയെത്തി. ഇതുകണ്ട് വേടന്‍ അമ്പ് വില്ലില്‍ കോര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ മൂന്നാം യാമമായിരുന്നു.

 അങ്ങനെ 
മൂന്നാം യാമത്തിലെ പൂജയും ഭംഗിയായി നടന്നു. ശബ്ദം കേട്ട് ആ കലമാനും ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും അതിജാഗരൂകനായി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഈ മാനുകളും അവയുടെ കുഞ്ഞുങ്ങളും അവിടെയെത്തി. വേടന് വളരെ സന്തോഷമായി. പരവശത്തോടെ അമ്പ് വില്ലില്‍ കോര്‍ക്കാനൊരുങ്ങുമ്പോള്‍ വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ നാലാം യാമമായിരുന്നു.

 അങ്ങനെ നാലാം യാമത്തിലും പൂജ പവിത്രമായി നടന്നു. അതോടെ വേടന്റെ സകല പാപങ്ങളും ഇല്ലാതായി. മാനുകളാകട്ടെ തങ്ങളുടെ ശരീരം ഇനി ഭക്ഷണമാക്കിക്കൊള്ളൂ എന്ന് വേടനോട് പറഞ്ഞു. ശിവപൂജയില്‍ ജ്ഞാനം ലഭിച്ച വേടന് മറ്റു ജീവികളോട് ആദരവു തോന്നുകയും തന്റെ പ്രവൃത്തിയില്‍ അപകര്‍ഷതാബോധം തോന്നുകയും ചെയ്തു.
വേടന്റെ ഈ സല്‍പ്രവൃത്തിയില്‍ സന്തോഷനായ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വിശ്വരൂപം കാണിച്ചുകൊടുക്കുകയും, വേടന് ശിവ സായൂജ്യം നല്‍കുകയും ചെയ്തു.

 ജ്ഞാനിയായ വേടന്‍ ഭഗവദ് പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. അതോടെ മാനുകളും മുക്തരായി കഴിഞ്ഞിരുന്നു. ആ വേടനാണ് പുനര്‍ജന്മത്തില്‍ ഗുഹനായി ജനിച്ച്, വനവാസത്തിന്റെ തുടക്കത്തില്‍ ശ്രീരാമനെയും സീതയേയും നദി കടക്കാന്‍ സഹായിച്ചതും, ശ്രീരാമന്റെ മൈത്രിബന്ധം സ്ഥാപിക്കാന്‍ സാധിച്ചതും.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രിയ സജ്ജനങ്ങളെ.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ജ്ഞാനം, ക്രിയ, ഇച്ഛ  എന്നീ മൂന്ന് ശക്തികള്‍ വഴി ഈശ്വരന്‍ എപ്പോഴും ലോകം മുഴുവന്‍ വ്യാപ്തമായി നിലകൊള്ളുന്നു. ഈ മൂന്നു ശക്തികളില്‍ നിന്നുമായി ലോകത്തിന്റെ ഉയര്‍ച്ചയും നിലനില്‍പ്പും ഉണ്ടാവുന്നു.

 ശരീരം അന്തരാത്മാവിനെ
(ജീവാത്മാവ് ) ഉള്‍ക്കൊള്ളുന്നതും, ബ്രഹ്മാണ്ഡം  ബാഹ്യാത്മാവിനെ (പരമാത്മാവ്‌) ഉള്‍ക്കൊള്ളുന്നതും ആകയാല്‍ ജീവാത്മ-പരമാത്മ സംയമനം തിരിച്ചറിഞ്ഞ് ഭക്തിയും സല്‍ക്കര്‍മ്മങ്ങളുമാകുന്ന സാധനയില്‍ കൂടി മുക്തി പദത്തിലെത്തിച്ചേരാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവന്റെ തിരു ജടയിലൊതുങ്ങിരിയ്ക്കുന്ന അപകടകാരികളായ ഭൂതഗണങ്ങൾ 

⊰᯽⊱┈──╌❊╌──┈⊰᯽⊱

അതി വിസ്ഫോടനത്തോടെ ഉരുക്കൊണ്ട സകല പ്രപഞ്ചവും അങ്ങകലെ രൂപം കൊണ്ടിരിയ്ക്കുന്ന തമോ ഗർത്തമാകുന്ന മൂന്നാം കണ്ണിലൂടെ തകർന്ന് ചാമ്പലായി വീണ്ടും പൂർവ്വ സ്ഥിതിയായിരുന്ന ചെറുകണത്തിലേയ്ക്കു തന്നെ എത്തുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവന്റെ അടഞ്ഞ മൂന്നാമത്തെ കണ്ണീലൂടെ കാണിച്ചു തരുന്നത്.  


സംഹാര ഭാവത്തിൽ ഭഗവാൻ ശിവൻ ക്രുദ്ധനായി ജട പറിച്ചെറിയുകയും അതിൽ നിന്നും ലക്ഷക്കണക്കിന് ഭൂത ഗണങ്ങൾ ബഹിർഗ്ഗമിയ്ക്കുകയും അവ സകലതും നശിപ്പിയ്ക്കുകയും ചെയ്യുന്നത് നമ്മൾ കണ്ട കാര്യമാണ്.  നിത്യ ചൈതന്യം സംഹാര മൂഹൂർത്തത്തിൽ രൗദ്ര ഭാവം കൈക്കൊണ്ട് രുദ്രനായി മാറുന്നു.  അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നതെല്ലാം കത്തിച്ചാമ്പലാകുന്നു. ഏറിയ സമയവും യോഗ നിദ്രയിലിരുന്ന് ആകാശഗംഗയെ ഭൂയോഗ്യമാക്കി സംരക്ഷിയ്ക്കുന്ന ശിവൻ തന്നെയാണ് സംഹാരഭാവത്തിന്റെ തമോഗുണത്താൽ കോപാഗ്നിയിൽ തിളച്ച് മറിഞ്ഞ് സംഹാര താണ്ഡവം ആടുന്നതും.  


ഭാരത തുല്യമായ നമ്മുടെ ശരീരമെന്ന രാജ്യത്തിന്റെ ഉത്തംഗശൃംഖമായ സഹസ്രാരവമെന്ന കൈലാസവാസനായ അദ്ദേഹത്തിന്റെ ജടകൾ സഹസ്രാരത്തിന്റെ ആയിരം ഇതളുകൾക്ക് സമാനമായ ഊർജ്ജപ്രവാഹം തന്നെയാണ്. നിത്യനായകനായ പരബ്രഹ്മ ചൈതന്യം കോപത്താൽ ജടകൾ പറിച്ചെറിയുമ്പോൾ അതിൽ നിന്നും പ്രത്യേക ഭ്രമണ പഥത്തിൽ നിർവിഘ്നം ഭ്രമണം നടത്തിക്കൊണ്ടിരുന്ന ഒരോ ഇതളുകളിലും 16 വീതം കോശങ്ങളിലായി സംഭരിയ്ക്കപ്പെട്ട അത്യുജ്ജല പ്രഹര ശേഷിയുള്ള ഊർജ്ജം സ്വതന്ത്രമാവുകയും അത് അണുവിസ്ഫോടനത്തിലെയ്യ്ക്ക് നയിക്കപ്പെട്ട് സകലഭൂതങ്ങളേയും ദഹിപ്പിച്ച് ചാമ്പൽ ( കാർബൺ ) ആക്കി മാറ്റുകയും ചെയ്യുന്നു... അണു വിസ്ഫോടനം എന്ന പ്രക്രിയ രാജ്യാതിർത്തികൾ ഭേദിച്ച് ലോകത്ത് ബാക്കിയുള്ള അവസാന അണുവിനെ വരെ ദഹിപ്പിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് തിരിയുന്നു.  


ശിവനിൽ നിന്നും ജനിയ്ക്കുന്ന ഭദ്രകാളിയെന്ന ദേവീചൈതന്യം സംഹാരത്തിന്റെ മൂർത്തിമത്ഭാവം തന്നെയാണ്.  തമോഗുണത്തിന്റെ അസുരമൂർത്തികൾ ഭൂമിയിലെ സാത്വിക ശക്തികളെ കടന്നാക്രമിയ്ക്കുമ്പോൾ ശിവനിൽ നിന്നും ഭദ്രകാളി പിറക്കുന്നു.  കോപാന്ധയായി മാറുന്ന സർവ്വം സഹയായിരുന്ന ശിവ ചൈതന്യമായ പരാശക്തിയുടെ തന്നെ രൗദ്രഭാവം ശമിയ്ക്കുന്നതോ കോപശമനാർദ്ധം കാൽച്ചുവട്ടിലെത്തുന്ന സ്വപിതാവായ പരബ്രഹ്മത്തിന്റെ നെഞ്ചിലും.  കോപാഗ്നിയെന്ന ശിവ പുത്രിയെ വരുതിയിലെത്തുവാൻ അന്തകന്റെയും അന്തകനായ ശിവനു പോലും കാൽച്ചുവട്ടിലെത്തേണ്ടിവരുമെന്ന മഹാ തത്വം. 


അതീവ ഭക്ത വത്സലനും ക്ഷിപ്ര പ്രസ്സാദിയും ക്ഷിപ്ര കോപിയുമായുള്ള സാക്ഷാൽ പരമശിവൻ ഭക്തനു കൊടുത്ത വാക്കു പാലിയ്ക്കുവാൻ ബാണാസുരന്റെ കൊട്ടാരത്തിനു കാവക്കരനായി പ്രിയ പത്നി ശ്രീ പാർവ്വതിക്കൊപ്പം താമസിയ്ക്കുന്നതും പരമാത്മചൈതന്യമായ ശ്രീകൃഷ്ണഭഗവാന്റെ പൗത്രനായ അനിരുദ്ധനെ ബാണാസുര പുത്രിയായ ഉഷയുടെ അന്തപ്പുരത്തിൽ ബന്ധിയാക്കി ശ്രീകൃഷ്ണനുമായിപ്പോലും യുദ്ധം ചെയ്ത കഥ നമ്മൾ മറന്നിട്ടില്ല. 

⊰᯽⊱┈──╌❊╌──┈⊰᯽⊱

അഘോര മന്ത്രം 

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഹും ഫട്


ധ്യാന ശ്ളോകം :-

⊰᯽⊱┈──╌❊╌──┈⊰᯽⊱

കാല ഭ്രാഭ: കാരാഗ്രൈ: പരശുഡ മരു കൌ
ഖണ്ഗഖേടൌ ച ബാണേ
ഷ്വാസൌ ശൂലം കപാലം ദധദതി ഭയദൌ
ഭീഷണാസ്യ സ്ത്രിണത്രേ:
രക്താകാരാംബരോ/ഹി പ്രവരഘടിത ഗാത്രോ/ഹി നാഗാഹാദീന്
ഖാദന്നിഷ്ടാർത്ഥദായീ ഭവദനഭിമത
ച്ഛിത്തയേസ്യാദഘോര :

⊰᯽⊱┈──╌❊╌──┈⊰᯽⊱

സാരം :-


കാർമേഘം പോലെ കറുത്ത നിറത്തോടു കൂടിയവനും കൈകളിൽ പരശു , ഡമരു , ഖഡ്ഗം , ഖേടം , ബാണം ,വില്ല് , ശൂലം , കപാലം എന്നിവ ധരിച്ചും അധിഭയങ്കരമായ മുഖത്തോടും മൂന്ന് കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം ധരിച്ചവനും സർപ്പാഭരണങ്ങൾ അണിഞ്ഞവനും ദുഷ്ട ഗ്രഹാദികളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നവനുമായ അഘോരശിവൻ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഫലം:-


ദിവസവും അഘോര മന്ത്രം ഉച്ചരിച്ച് കൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ട ഗ്രഹങ്ങളും രോഗങ്ങളും പീഡിപ്പിക്കുകയില്ല.'


⊰᯽⊱┈──╌❊╌──┈⊰᯽⊱


ശ്രീകൃഷ്ണഭഗവാൻ പാണ്ഡവർക്കൊപ്പം സദാ ഉണ്ടായിരുന്നു. എന്നിരുന്നാലും പാണ്ഡവർക്ക് ദു:ഖമൊന്നും അവസാനിച്ചില്ല. അവയെല്ലാം സമയാസമയങ്ങളിൽ വന്നും പോയും കൊണ്ടിരുന്നു. ചിലപ്പോൾ തീവ്രമായ ദുഃഖം. പലതരം വിഷമഘട്ടങ്ങൾ. പലതരം അനുഭവങ്ങൾ. എന്നാൽ ഭഗവാൻ കൂടെയുള്ളതുകൊണ്ട് ഈ വിപരീതഘട്ടങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും, തരണംചെയ്യാനും അവർക്ക് സാധിച്ചു.


ഭഗവാനെ വരിക്കുന്നതുകൊണ്ടോ, ഭക്തനായതുകൊണ്ടോ, ഭഗവദ്‌പൂജകൾ ചെയ്യുന്നതുകൊണ്ടോ, ജീവിതദുഃഖങ്ങളും വിഷമതകളും അവസാനിക്കുന്നു എന്നർത്ഥമില്ല. അവയെല്ലാം പ്രാരബ്ധമനുസരിച്ച് വന്നുംപോയും കൊണ്ടിരിക്കും. പാണ്ഡവർക്ക് കൃഷ്ണനെ കൂടെവച്ചതുകൊണ്ട് ഏതുവിധം പ്രതിസന്ധികളെ തരണംചെയ്യാൻ സാധിച്ചുവോ, അതുപോലെ, ഭഗവാനെ കൂടെ വച്ചുകൊണ്ട് ദുർഘടവും കല്ലും മുള്ളും നിറഞ്ഞതുമായ ജീവിതവീഥികളെ നമുക്കും കടന്നുപോകാം.

അതിനാണ് ഭഗവദ് ചിന്തകൾ സഹായകമാകേണ്ടത്.
ഭഗവാനെ ഒപ്പം നിർത്തിക്കൊണ്ട്, ദുഃഖങ്ങളെ, വിഷമതകളെ...യാതൊരു പരിഭവവുമില്ലാതെ  സ്വീകരിച്ച്, അഭിമുഖീകരിച്ച്, യോജിച്ച രീതിയിൽ പരിഹാരം ചെയ്ത് തള്ളി നീക്കുന്നതിനെയാണ് ശരിക്കും ഈശ്വരാരാധന എന്നുപറയുന്നത്.
അല്ലാതെ "ഞാൻ ദിവസേന എത്ര നാമം ജപിച്ചു. എത്രയെത്ര ക്ഷേത്രങ്ങൾ സന്ദർശിച്ചു. എന്തൊക്കെ വഴിപാടുകൾ നടത്തി..!! എത്ര പുണ്യകർമ്മങ്ങൾ ചെയ്തു. എന്നിട്ടും ഭഗവാൻ എനിയ്ക്കെന്തിന് ഈ ദുഃഖം മാത്രം നൽകി. എന്ന പരിഭവം വച്ചുകൊണ്ട് നടക്കുന്ന ഒരുപാടാളുകളേയും നമുക്ക് കാണാം. അതൊരിക്കലും ഭക്തിയാവില്ല, ഈശ്വരാരാധനയാവില്ല.

 അവർക്ക് ദുഃഖം സദാ കൂടപ്പിറപ്പായിരിക്കും. 
ജീവിത പ്രതിസന്ധികളെ ഒരിക്കലും നല്ലപോലെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ അവർക്ക് കഴിയുകയുമില്ല.

ഇങ്ങനെയുള്ള "ഭക്തരെ" കാണുന്ന മറ്റാളുകളും "കണ്ടോ, അവർ ഇത്രയൊക്കെ ഭക്തി ചെയ്തിട്ടും, നാമം ജപിച്ചിട്ടും, വഴിപാടുകൾ നടത്തിയിട്ടും, ഈശ്വരൻ അവർക്ക് നൽകിയത് ദുഃഖം മാത്രമല്ലേ." എന്നൊക്കെ പറഞ്ഞ് ഭക്തിയിൽ നിന്നും, ഈശ്വരവിചാരത്തിൽ നിന്നും പിൻവലിയാനും, മറ്റുള്ളവരെ ഭക്തിമാർഗ്ഗത്തിൽ നിന്ന് അകറ്റാനും ശ്രിക്കാറുണ്ട്. അറിവില്ലായ്മ എന്നല്ലാതെ എന്തുപറയാൻ. കഴിയുമെങ്കിൽ അങ്ങനെയുളളവരോട് അകലം പാലിക്കുക.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പരമശിവനെ പ്രീതിപ്പെടുത്താൻ ഉള്ള മന്ത്രങ്ങൾ


⊰᯽⊱┈──╌❊╌──┈⊰᯽⊱

പരമശിവൻ മൂർത്തിത്വത്തിന്റെ ഏറ്റവും പരമോന്നതമായ ഈശ്വരനാണ്. അവൻ എല്ലാ സൃഷ്ടികളുടെ ഉറവിടവും ലക്ഷ്യവുമാണ്. ശിവൻ വളരെ കരുണയുള്ളവനും, വളരെ പെട്ടെന്ന് പ്രസാദിക്കുന്നവനുമാണ് (ബോല ഭണ്ഡാരി). ആത്മീയ പുരോഗതി സംഭാവന ചെയ്തുകൊണ്ട് ഒരു ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ മന്ത്രങ്ങളിൽ ഒന്നാണ് ശിവമഹാമന്ത്രം. ഇവിടെ ചില ശിവമഹാമന്ത്രങ്ങളും, അവയുടെ അർത്ഥങ്ങളും, അവ ജപിക്കുന്നതിന്റെ അനുഗ്രഹവും അടങ്ങുന്ന ഒരു പട്ടിക താഴെ കൊടുത്തിട്ടുണ്ട്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ പഞ്ചാക്ഷരി മന്ത്രം


⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ പഞ്ചാക്ഷരി മന്ത്രം "ഓം നമ ശിവായ"
നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ, ഈ അഞ്ചു അക്ഷരങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രത്തെ ഇങ്ങനെ വിപുലീകരിക്കപ്പെടുത്തുന്നു.
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
മൂന്നാമത്തെ അക്ഷരശൂന്യമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

രുദ്ര മഹാ മന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്"
ശിവൻറെ ഏറ്റവും പ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ ഗായത്രി മന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ ഗായത്രി മന്ത്രം "ഓം തത്പുരുഷായ്‌ വിദ്മഹേ വിദ്മഹേ മഹാദേവായ്‌ ധീമഹി തന്നോ രുദ്ര പ്രചോദയാത്".


അർത്ഥം : 


ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.


⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പ് അപേക്ഷിക്കുന്നതിനുള്ള ശിവ മന്ത്രം 

⊰᯽⊱┈──╌❊╌──┈⊰᯽⊱

 "കർചരണകൃതം വാ
കൈജം കർമജം വാ
ശ്രവണായഞ്ചം വാ
മാനസം വാ പരാധം
വിഹിതം വിഹിതം വാ
സർവ്വ മേറ്റ ക്ഷമസ്വ ജയ ജയ
കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ".

⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രത്തിന്റെ അർത്ഥം :

⊰᯽⊱┈──╌❊╌──┈⊰᯽⊱

 കരുണാമയനായ മഹാദേവനെ ഞാൻ വളരെ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തികൾ എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കിക്കൊടുക്കുന്നതിനുവേണ്ടി ഞാൻ അവനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവനോടു മാപ്പ് അപേക്ഷിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ മഹാമന്ത്രം എങ്ങനെ ജപിക്കാം

⊰᯽⊱┈──╌❊╌──┈⊰᯽⊱

1. ശിവ മഹാ മന്ത്രം ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷം കൊണ്ടുള്ള ജപമാല ഉപയോഗിക്കുക.


2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ കാഴ്ച വസ്തുവാണ്.


3. ശിവ മഹാമന്ത്രം ജപിക്കേണ്ടത് 1,25,000 തവണയാണ്.


4. ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങൾ

⊰᯽⊱┈──╌❊╌──┈⊰᯽⊱

1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റുമുള്ള സമാധാനവും സൗഹാർദവും ഉയർത്തുകയും ചെയ്യുന്നു.

2. എല്ലാ തരത്തിലുള്ള ഭീതികളും നീക്കം ചെയ്യുകയും ഒരു ഭക്തൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു.

3. ശത്രുക്കളെ നശിപ്പിക്കുന്നു, ഒരു വ്യക്തിയുടെ സമഗ്ര ക്ഷേമവും വിജയവും പ്രോത്സാഹിപ്പിക്കുന്നു.

4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.

5. വിദ്യാർത്ഥികളുടെ ഏകക്രതയും പാണ്ഡിത്യവും മെച്ചപ്പെടുത്തി നല്ല മാർക്ക്‌ നേടുകയും തൊഴിലിൽ നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

6. കുടുംബത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.

7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും വ്യക്തികളെ മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.🙏

മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...

♓മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...💥💥💥

⚜️⚜️ഹിന്ദു പുരാണങ്ങളിൽ  മഹാ ദേവൻ മഹാ വിഷ്‌ണു വിനു  നൽകിയ

വിഷ്ണു വിന്റെ 
 അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചൂണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിക്കും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഏത്  ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

ഒരു കഥ
🌹🌹🌹

  പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.

ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി.
അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. 
ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. 
വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. 
അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
 അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു.
 പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. 
എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. 
ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു.
 അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. 
കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. 
രാജാവിന് ഒരു ഭയവും തോന്നിയില്ല. 
പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. 
മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. 
പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. 
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. 
എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. 
എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. 
ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി.
 ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു.
 അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. 
മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. 
ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. 
ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. 
മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

സുദര്‍ശനചക്രം കൃത്തികയെ ഭസ്മമാക്കിയതുപോലെ ദുര്‍വാസാവുമഹര്‍ഷിയെയും ഉടന്‍തന്നെ ഭസ്മമാക്കാത്തത് എന്താണെന്നാണോ നിങ്ങളുടെ സംശയം? അത് ദുര്‍വാസാവ് ശിവഭക്തനാണ്. 
ശിവ ശിവ എന്നു ജപിച്ചുകൊണ്ടാണ് ഓടിയത്. അതുകൊണ്ടാണ് 

വിനയവും ക്ഷമയും നമുക്കുണ്ടാകണം. 
പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്.
 അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. 
നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

ഓം നമോ  നമഃ.    ശിവായ
🙏💥🙏💥🙏💥🙏💥🙏

ആയുധങ്ങൾ

തൃശൂലത്തിന്റെ മറ്റൊരു പേര് അറിവില്ല. അങ്ങിനെ ഒരു perundenkil അയച്ചു തരിക
എന്റെ അറിവിൽ
Pinaakam അത് വില്ലാണ്
Ghatwangam അത് ഗദ യാണ്
Thomara അത് ഇരുമ്പ് പാര യാണ്
മുസലം അത് ഇരുമ്പ് ഉലക്ക
മുദ്ഗര എന്ന മുൾത്തടി
Parikha എന്ന ഇരുമ്പ് ഉലക്ക
Bhushughandi എന്ന ചാട്ടുളി
ശതഖനി  ചക്രം എന്നിവ എന്റെ അറിവിൽ ശിവകവചത്തിൽ ശ്ലോകത്തിൽ ഉണ്ട്
കാലഭൈരവ മൂർത്തി ക്കാ ണ് ശൂലം കല്ലുളി പാശം
ഓരോ ഭാവത്തിന് അനുസരിച്ച് ആയുധങ്ങൾ
തൃശൂലത്തിന് മറ്റൊരു പേര് ശ്ലോകങ്ങളിൽ കണ്ടതായി അറിവില്ല
ഏതായാലും മറ്റൊരു perundenkil അതു വിവരിക്കുന്ന ഗ്രന്ഥം +ശ്ലോകം എനിക്ക് അയച്ചു തരിക ഒരു പുതിയ അറിവാണ്

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത*

*ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത*

ഇവിടെ ഒരു സംശയം വരാം . ശിവക്ഷേത്രത്തിൽ സാ ധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നതു് . അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു് . അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു . സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു് . ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി 

 " സോമസൂത്രം നലംഘയേൽ ' ' 

എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളതു് . ശിവലിംഗത്തിനു  നേരെ ഉത്തരഭാഗത്തുള്ള സോമസഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നതു് . അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത് . യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും . വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിൻറെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം . അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല . അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ .  എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക .

 ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത് . തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് . അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ . കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാ ണ ങ്കി ൽ വടക്കു ഭാഗത്തായിരിക്കുo സഹസ്രാര പത്മം . അ വി ടുത്ത ലോകപാലകൻ സോമനാണല്ലോ . സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും . അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ . അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നതു് . 

കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നതു് . മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു . പക്ഷെ ശിവനാണെങ്കിൽ , ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത് . ക്ഷേത്രഗണിത പ്രകാരം ( Geometrical ) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പുറത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത് , അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ  അഥവാ സാധിക്കുകയുള്ളൂ . അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ  ബ്രഹ്മ ര ന്ധ്രത്തിൻറെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം  നോക്കി തൊഴുത്  ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ് . അപ്പോൾ ശിവക്ഷേ ത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകൾക്കിടയിലൂടെ മടങ്ങുന്നു . 

കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ( ഊദ്ധ്വഗമനം ) തുടങ്ങുന്നു . അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണു  അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം .

അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം . അത് മൂന്നാകയാൽ  ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ് . സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു  സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ .