Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 31, 2019

ദേവീ പാർവ്വതി

*ദേവീ പാർവ്വതി*

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.

ദേവീ ഭാഗവത കഥ

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ദേവത

പാർവതീ ദേവി നാലുകൈകളുള്ള ലളിതാ അവതാരത്തിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള 11 നൂറ്റാണ്ടിലെ ശിൽപം.
പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ -

1) പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .

2) ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .

3)മഹാ കാളി , ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ , ചണ്ഡമുണ്ഡന്മാർ , സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം

പ്രാർത്ഥനാ ശ്ലോകങ്ങൾ

സർവ്വമംഗള മംഗല്യേ  
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ 
നാരായണി നമോസ്തുതേ.ദേവീ പാർവ്വതി

ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.

ദേവീ ഭാഗവത കഥ

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ദേവത

പാർവതീ ദേവി നാലുകൈകളുള്ള ലളിതാ അവതാരത്തിൽ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള 11 നൂറ്റാണ്ടിലെ ശിൽപം.
പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ -

1) പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .

2) ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .

3)മഹാ കാളി , ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ , ചണ്ഡമുണ്ഡന്മാർ , സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം

പ്രാർത്ഥനാ ശ്ലോകങ്ങൾ

*സർവ്വമംഗള മംഗല്യേ*  
*ശിവേ സർവാർത്ഥ* *സാധികേ*
*ശരണ്യേ ത്രയംബികേ ഗൗരീ* 
*നാരായണി നമോസ്തുതേ.*

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

50 . കിരാതമൂർത്തി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*50 . കിരാതമൂർത്തി*


*യുദ്ധേ നിർജ്ജിത്യ പാർത്ഥം തദമിതകൃപയാ*
            *വിഷ്ഫുരത്സത്യലക്ഷമാ*
 *ജായാംസേ സവ്യമന്യദ്ധനുരുപരി കരം*
           *സാശുഗം ന്യസ്യ തിഷ്ഠൻ*
 *വീരശ്രീബന്ധുരാംഗഃ സജലജലധര......*
           *ശ്യാമളഃ കോമളാംഗഃ* 
*പായാന്മായാകിരാതഃ പ്രണതജനസമ.......*
           *സ്താർത്തിഹാരി ഗിരീശൻ .*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒യുദ്ധത്തിൽ അർജ്ജുനനെ ജയിച്ചിട്ട് അവനോടുള്ള അമിതമായ കാരുണ്യംകൊണ്ട് തന്റെ യഥാർത്ഥലക്ഷണങ്ങളെ പ്രകടിപ്പിച്ച് നില്ക്കുന്നവനും ഇടത്തെ കൈ പത്നിയുടെ തോളിലും അസ്ത്രത്തേടുകൂടിയ മറ്റേ കൈ വില്ലിന്റെ മീതേയും വെച്ചുകൊണ്ട് നില്ക്കുന്നവനും വീരശ്രീയെ പൂണ്ട് മനോഹരമായ ശരീരത്തോടുകൂടിയവനും കാർമേഘംപോലെ കറുത്ത മനോഹരമായ അംഗങ്ങളോടുകൂടിയവനും മായയാൽ കിരാതവേഷം ധരിച്ചവനും  ആശ്രിതജനങ്ങളുടെ സകലദുഃഖങ്ങളേയും അകറ്റുന്നവനുമായ  പരമേശ്വരൻ രക്ഷിയ്ക്കട്ടെ . ........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

Monday, December 30, 2019

എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌?

#ഓം_നമഃശിവായ

എന്തിനാണ്‌ ഭഗവാൻ ശിവന്‍ ശരീരത്തില്‍ ഭസ്‌മം പൂശുന്നത്‌? 

ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം വിളിച്ചു പറയാൻ തുടങ്ങി. 

ഇതറിഞ്ഞ ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു "അല്ലയോ മാമുനേ എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും, 
ശരിക്കും താങ്കളാണ്  ഏറ്റവും വലിയ ഭക്തനെങ്കില്‍ താങ്കളിൽ  നിന്നും ഭസ്‌മം ഉണ്ടാകും."

ഇത് കേട്ട മുനി ആലോചനാനിമഗ്നനായി . ഇതു കണ്ട 
 ശിവ ഭഗവാന്‍ താൻ പറഞ്ഞത് വ്യക്തമാക്കാനായി തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി. 
ഇത് കണ്ടതും മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി.

മാർക്കണ്ഡേയൻ

*🔥മാർക്കണ്ഡേയൻ*🔥

കടകം എന്ന നഗരത്തിൽ കുച്ഛകൻ എന്ന് പേരുള്ള ഒരു ഉത്തമ ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം മഞ്ജരിയെന്ന ബ്രാഹ്മണ കന്യകയെ വിവാഹം കഴിക്കുകയും അവർക്ക് കൗശികൻ എന്നു പേരുള്ള ഉത്തമനായ ഒരു പുത്രൻ ജനിക്കുകയും ചെയ്തു.

    വേദശാസ്ത്രങ്ങളെല്ലാം അഭ്യസിച്ച ശേഷം, കൗശികൻ ദൂരെ ഒരു തടാകക്കരയിലെത്തി, അവിടെയിരുന്ന് തപസ്സു ചെയ്യാനാരംഭിച്ചു. ഏകാഗ്രമായ തപസ്സിന്നിടയിൽ വന്യമൃഗങ്ങൾ അദ്ദേഹത്തിനരികിലെത്തി ശരീരത്തിൽ ദേഹമുരസുകയും, ക്രമേണ അദ്ദേഹത്തിന്റെ ദേഹം മുഴുവൻ  വ്രണമായി മാറുകയും ചെയ്തു. ഇതൊന്നുമറിയാതെ കഠിനതപം തുടർന്ന കൗശികന്, പരമേശ്വര നിയോഗത്താൽ മഹാവിഷ്ണു ദർശനമരുളുകയും, അദ്ദേഹത്തിന്റെ വ്രണങ്ങളെല്ലാം തഴുകി സുഖപ്പെടുത്തുകയും, വരം നൽകുകയും ചെയ്തു. ഇന്നു മുതൽ മൃകണ്ഡു എന്ന പേരിലറിയപ്പെടുമെന്നും, പരമേശ്വരന്റെ കടാക്ഷം എന്നും ഉണ്ടാവുമെന്നു മുള്ള വരം കൊടുത്ത മഹാവിഷ്ണു, അദ്ദേഹത്തെ നന്നായി അനുഗ്രഹിക്കുകയും ചെയ്തു.

   തപസ്സവസാനിപ്പിച്ച് തന്റെ ഗൃഹത്തിൽ തിരിച്ചെത്തിയ മൃകണ്ഡു ,അച്ഛന്റെ നിർബന്ധപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം പുത്ര സൗഭാഗ്യത്തിനായി തപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സംപ്രീതനായ സർവ്വേശ്വരൻ പ്രത്യക്ഷപ്പെട്ട് ബുദ്ധിഹീനരായ ദീർഘായുസ്സോടു കൂടിയ നൂറ് പുത്രന്മാരെ വേണോ അതോ ബുദ്ധിയുള്ള അല്പായുസ്സായ ഒരു പുത്രൻ മതിയോ എന്ന് മൃകണ്ഡുവിനോട് ചോദിക്കുകയുമുണ്ടായി!

    ബുദ്ധിശക്തിയുള്ള അല്പായുസ്സുള്ള പുത്രൻ മതിയെന്ന മൃകണ്ഡുവിന്റെ
അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന് ലഭിച്ച മകനാണ് മാർക്കണ്ഡേയൻ!!

    ചെറുപ്പം മുതൽ കടുത്ത ശിവഭക്തനായിരുന്ന മാർക്കണ്ഡേയന്റെ ആയുസ്സിന്റെ കാലാവധി ആയതും യമകിങ്കരന്മാർ ആ കുമാരന്റെ  പ്രാണനെടുക്കാനായി എത്തി! ശിവഭക്തനായ മാർക്കണ്ഡേയന്റെ തപോശക്തി കാരണം, അടുക്കാൻ കഴിയാതെ യമകിങ്കരന്മാർ തിരിച്ചു പോവുകയും ചെയ്തു! അവസാനം യമധർമ്മൻ തന്നെ മാർക്കണ്ഡേയന് സമീപം പാശവുമായെത്തി. യമധർമ്മനെ കണ്ട സമയത്ത്
"ശിവഭക്തന്മാർ നിന്നെ ഭയപ്പെടില്ല യമധർമ്മാ, " എന്നു പറഞ്ഞുകൊണ്ട് മാർക്കണ്ഡേയൻ, താൻ നിത്യവും പൂജിച്ച് ആരാധിക്കുന്ന ശിവലിംഗത്തെ . ഗാഢമായി ആലിംഗനം ചെയ്തു! കോപാകുലനായ യമധർമ്മനാവട്ടെ പാശം ചുഴറ്റി കുമാരന് നേരെയെറിയുകയും ചെയ്തു! പാശം കുമാരന്റെ കഴുത്തിൽ പതിക്കുമെന്ന ഘട്ടമെത്തിയപ്പോൾ സാക്ഷാൽ ശ്രീ പരമേശ്വരൻ പ്രത്യക്ഷനാവുകയും, യമനെ വധിച്ച് കുമാരനെ രക്ഷിക്കുകയും ചെയ്തു !!
ശംഭോ മഹാദേവാ....

    ഭഗവാനെ നിസ്വാർത്ഥ ഭക്തിയോടെ പൂജിച്ചതിനാൽ മാർക്കണ്ഡേയന്റെ
ആയുസ്സു പോലും ഭഗവാൻ നീട്ടിക്കൊടുത്തു !!

 യമധർമ്മനില്ലാതെ വന്നാൽ പ്രപഞ്ച നിയമം തന്നെ മാറിപ്പോകും എന്നതിനാൽ ബ്രഹ്മാവ്, വിഷ്ണു, ദേവാദികൾ എല്ലാവരും ചേർന്ന് ഭഗവാനെ ശരണം പ്രാപിക്കുകയും, യമരാജനെ ജീവിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതിൻ പ്രകാരം മഹേശ്വരൻ യമധർമ്മന് പുനർജന്മം നൽകി അനുഗ്രഹിക്കുകയുമുണ്ടായി!!

ശംഭോ മഹാദേവാ....

അന്നപൂര്‍ണ്ണേശ്വരി

അന്നപൂര്‍ണ്ണേശ്വരി
ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.?

ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേര്‍ന്ന് സൂത്രത്തില്‍ തട്ടിയെടുത്ത് കഴിച്ചു. അതുകൊണ്ട് എന്തുണ്ടായെന്നോ? പാര്‍വ്വതിയും മക്കളുംമെല്ലാം അന്ന് പട്ടിണി കിടക്കേണ്ടിവന്നു!
ഈ സമയത്ത് അവിടെയെത്തിയ നാരദമുനി ശിവനെ രഹസ്യമായി വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഭര്‍ത്താവും കുഞ്ഞുങ്ങളും പട്ടിണികിടക്കേണ്ടിവരുന്നത് ഭാര്യമാരുടെ കുഴപ്പംകൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യമില്ലാത്തതാണ് ഇതിനെല്ലാം കാരണം!” ഇത് ശരിയാണെന്നു തോന്നിയ ശിവന്‍ ആ നിമിഷം മുതല്‍ പാര്‍വ്വതിയോട് മിണ്ടാതായി!

ഇതേ നാരദന്‍ പാര്‍വ്വതിയോട് എന്തുപറഞ്ഞെന്നോ? ”ഹും, ഒരു ജോലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഈ ഭര്‍ത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?” എന്ന്!
ഇതു കേട്ടതും പാര്‍വ്വതി മക്കളേയും വിളിച്ച് തന്റെ അച്ഛനായ ദക്ഷന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗതി വലിയ പ്രശ്‌നമാകുമെന്നുകരുതിയ നാരദന്‍ പാര്‍വ്വതിയെ വഴിയില്‍ വെച്ച് തടഞ്ഞു. എന്നിട്ട് മേലില്‍ പട്ടിണി ഉണ്ടാകാതിരിക്കാന്‍ ഒരു സൂത്രവും പറഞ്ഞുകൊടുത്തു: ”അതിരാവിലെ ശിവനേക്കാള്‍ നേരത്തേ ഉണര്‍ന്ന് ശിവന്‍ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക!”
പാര്‍വ്വതി പിറ്റേന്ന് നാരദന്‍ പറഞ്ഞതുപോലെ ചെയ്തു. അന്ന് ശിവന്‍ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശിവന് പാര്‍വ്വതി വയറുനിറയെ ആഹാരം കൊടുത്തു.
മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവന്‍ പാര്‍വ്വതിയെ ആലിംഗനം ചെയ്തു. അപ്പോള്‍ അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവന്‍ അര്‍ദ്ധനാരീശ്വരനായി. അന്നുമുതല്‍ പാര്‍വ്വതി അന്നപൂര്‍ണേശ്വരിയായി അറിയപ്പെടുകയും ചെയ്തു.

ഓം നമ ശിവായ"

ശിവ പഞ്ചാക്ഷരി മന്ത്രം
ശിവ പഞ്ചാക്ഷരി മന്ത്രം "ഓം നമ ശിവായ"
നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ, ഈ അഞ്ചു അക്ഷരങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രത്തെ ഇങ്ങനെ വിപുലീകരിക്കപ്പെടുത്തുന്നു.
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
മൂന്നാമത്തെ അക്ഷരശൂന്യമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

രുദ്ര മഹാ മന്ത്രം
രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്"
ശിവൻറെ ഏറ്റവും പ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.
ശിവ ഗായത്രി മന്ത്രം
ശിവ ഗായത്രി മന്ത്രം "ഓം തത്പുരുഷായ്‌ വിദ്മഹേ വിദ്മഹേ മഹാദേവായ്‌ ധീമഹി തന്നോ രുദ്ര പ്രചോദയാത്".

അർത്ഥം : ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രം
മാപ്പ് അപേക്ഷിക്കുന്നതിനുള്ള ശിവ മന്ത്രം : "കർചരണകൃതം വാ
കൈജം കർമജം വാ
ശ്രവണായഞ്ചം വാ
മാനസം വാ പരാധം
വിഹിതം വിഹിതം വാ
സർവ്വ മേറ്റ ക്ഷമസ്വ ജയ ജയ
കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ".
മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രത്തിന്റെ അർത്ഥം : കരുണാമയനായ മഹാദേവനെ ഞാൻ വളരെ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തികൾ എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കിക്കൊടുക്കുന്നതിനുവേണ്ടി ഞാൻ അവനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവനോടു മാപ്പ് അപേക്ഷിക്കുന്നു.

ശിവ മഹാമന്ത്രം എങ്ങനെ ജപിക്കാം
1. ശിവ മഹാ മന്ത്രം ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷം കൊണ്ടുള്ള ജപമാല ഉപയോഗിക്കുക.
2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ കാഴ്ച വസ്തുവാണ്.
3. ശിവ മഹാമന്ത്രം ജപിക്കേണ്ടത് 1,25,000 തവണയാണ്.
4. ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങൾ
1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റുമുള്ള സമാധാനവും സൗഹാർദവും ഉയർത്തുകയും ചെയ്യുന്നു.
2. എല്ലാ തരത്തിലുള്ള ഭീതികളും നീക്കം ചെയ്യുകയും ഒരു ഭക്തൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു
3. ശത്രുക്കളെ നശിപ്പിക്കുന്നു, ഒരു വ്യക്തിയുടെ സമഗ്ര ക്ഷേമവും വിജയവും പ്രോത്സാഹിപ്പിക്കുന്നു
4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.
5. വിദ്യാർത്ഥികളുടെ ഏകക്രതയും പാണ്ഡിത്യവും മെച്ചപ്പെടുത്തി നല്ല മാർക്ക്‌ നേടുകയും തൊഴിലിൽ നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

6. കുടുംബത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.
7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും വ്യക്തികളെ മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു

ചിദംബര രഹസ്യം

ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ

കേദാർനാഥ് #ക്ഷേത്രം

#ഷെയർ.....

#കേദാർനാഥ് #ക്ഷേത്രം

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ.

ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ജ്യോതിർലിംഗങ്ങളിൽഒന്നാണ്.

ഐതിഹ്യം

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി.

പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

ഹൈന്ദവരുടെ വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് *കേദാർനാഥ്* ക്ഷേത്രം.
അനുപമമായ ചിത്ര ഭംഗി വഴിഞ്ഞൊഴുകുന്ന ഹിമാലയൻ മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12000 അടി ഉയരത്തിലാണ് ഈ ജ്യോതിർലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെയാണ് മന്ദാകിനി പിറന്ന് താഴ്വരകളിലേക്ക് കുതിച്ചൊഴുകി രുദ്രപ്രയാഗിൽ വച്ച് അളകനന്ദയോട് ചേരുന്നത്.

മോക്ഷ കവാടമായ ഹരിദ്വാറിൽ നിന്നും 150 ഉം വേദാന്ത നഗരമായ ഋഷികേശിൽ നിന്നും 132 ഉം മൈൽ അകലെയാണ് ഈ ദീവ്യോദ്യാനം സ്ഥിതി ചെയ്യുന്നത് . സൃഷ്ടിസ്ഥിതി സംഹാരകനായ പരമശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ കുടികൊള്ളുന്നത്. . കേദാർനാഥിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർ ആദ്യമായി ഗംഗോത്രിയും യമുനോത്രിയും സന്ദർശിക്കണമെന്നും അവിടെ നിന്ന് യമുനാ നദിയിലേയും ഗംഗാനദിയിലേയും ജലം ശേഖരിച്ചു വന്ന് കേദാർനാഥന് അഭിഷേകം ചെയ്യണം എന്നാണ് ആചാര ക്രമം.

ഹരിദ്വാർ ,ഋഷികേശ്, ദേവപ്രയാഗ്, തെഹ് രി, ധരസ്സ്, യമുനോത്രി, ഉത്തരകാശി ,ഗംഗോത്രി, ത്രി യു ഗീ നാരായൺ ,ഗൗരീകുണ്ട്, കേദാർനാഥ് എന്നതാണ് പരമ്പരാഗത കേദാർനാഥ യാത്രാ വഴികൾ. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന നരനാരായണ ഋഷിമാർ ഒരു സ്വയംഭൂ ശിവലിംഗത്തിന് മുൻപിൽ തപസ്സിലേർപ്പെട്ടു. തപസ്സിൽ സംപ്രീതനായ പരമേശ്വരൻ അവർക്കു മുൻപിൽ പ്രത്യക്ഷനായി എന്തു വരമാണ് വേണ്ടതെന്ന് ചോദിച്ചു.

മറുപടിയായി ഋഷിമാർ പറഞ്ഞത് പരമേശ്വരൻ സ്ഥിരമായി ജ്യോതിർലിംഗ രൂപത്തിൽ കേദാർനാഥിൽ വസിക്കണമെന്നും അവിടുത്തെ ആരാധിക്കുന്നവരെ സകല ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കണം എന്നുമാണ്.. പാർവ്വതി അർദ്ധനാരീശ്വരനായി മാറുവാൻ കേദാർനാഥിലാണ് തപസ്സു ചെയ്തത്.അർജ്ജുനൻ പരമേശ്വരനെ കണ്ട് പശുപതാസ്ത്രം വാങ്ങിയത് ഇവിടെ വച്ചാണ്. കല്യാണ സൗഗന്ധികം നേടി ഭീമൻ പോയതും വഴിയിൽ വച്ച് ഹനുമാനെ കണ്ടതും ഇവിടെ വച്ചാണ്.

ഹിമാലയത്തിലെ ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കേദാരേശ്വരനോടുള്ള പ്രാർത്ഥന സകല ദുരിതങ്ങളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാൻ ആദിശങ്കരാചാര്യസ്വാമികൾ സമാധിയായതും ഇവിടെയാണ്. മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകൾക്കും പച്ചപ്പട്ടു വിരിച്ച താഴ്വരകൾക്കും മധ്യത്തിലാണ് കേദാർനാഥ്. ക്ഷേത്രത്തിന് തൊട്ടു പുറകിൽ താഴികക്കുടം പോലെ നിൽക്കുന്ന പർവ്വതശിഖരങ്ങൾ.ക്ഷേത്രത്തിന് മുൻപിൽ വലിയ നന്ദി വിഗ്രഹം കാണാം. അകത്ത് ഒരു പിരമിഡിന്റെ ആകൃതിയിൽ ശിവലിംഗം സ്ഥിതി ചെയ്യുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ കൗരവരെ മുഴുവൻ കൊന്നൊടുക്കിയ ശേഷം രാജ്യഭരണത്തിനായി സിംഹാസനാരോഹണം ചെയ്യും മുൻപ് വ്യാസ മഹർഷിയുടെ ഉപദേശ പ്രകാരം മഹാദേവനായ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങാൻ പഞ്ച പാണ്ഡവർ തിരഞ്ഞെടുത്ത ഹിമാലയ നിരകളിലെ ഉഗ്ര പുണ്യസ്ഥലിയാണ് കേദാരനാഥം.

നരനാരായണന്മാരുടെ അഭ്യർത്ഥന ശ്രവിച്ചു ശിവപ്പെരുമാൾ വന്നു വസിച്ച പർവത പീഠം..
മഹാദേവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിംഗം..
ചതുർധാമങ്ങളിലെ ആദ്യ ധാമം..
ആദി ശങ്കരന്റെ സമാധി സ്ഥലം.

ഈ കേദാരനാഥനെ രുദ്ര ഗുഹകളിൽ ഇരുന്ന് തീവ്ര ധ്യാനത്തിലൂടെ തൃപ്തനാക്കി വൃഷഭ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തി തൊഴുതു വണങ്ങി ബലവും അനുഗ്രഹവും നേടിയാണ് പാണ്ഡവർ ഏവരും മഹാഭാരത ഭരണത്തിനായി ആ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയവരെക്കാൾ ഉഗ്രരായി രണ്ടാം വട്ടം തിരിച്ചു കയറിയത്.
അതാണ് കേദാർനാഥിന്റെ മറ്റൊരു സവിശേഷതയും ഐതിഹ്യവും....

Sunday, December 29, 2019

പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*പഞ്ചഭൂത സ്ഥലങ്ങള്‍ പഞ്ചഭൂത ശിവക്ഷേത്രങ്ങള്‍*

*1-തിരുവണ്ണാമലൈ.*

*ഇവിടെ ശിവന്‍ അഗ്‌നിരൂപന്‍*

 ആദിമധ്യാന്ത ഹീനനായ മഹാദേവന്‍ തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭപൂണ്ട അരുണാചലം  എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില്‍ ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഗാംഭീരമാര്‍ന്ന അരുണാചല ക്ഷേത്രവും നഗരവും. 
 രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹർഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുകന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്
ക്ഷേത്ര ഗോപുരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്.

*2-ഏകാംബരേശ്വരന്‍..*

*ഇവിടെ ശിവന്‍ ഭൂമിയാകുന്നു*

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്‍. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഗോപുരം കടന്നാല്‍ തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്‍ഥത്തിന്റെ കല്‍ക്കെട്ടുകളില്‍ നിന്നും നോക്കിയാല്‍ ക്ഷേത്രം ഒരു കവിത പോലെ ജലത്തില്‍ പ്രതിബിംബിക്കുന്നതു കാണാം.....

 ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി. വാരണാസി കഴിഞ്ഞാല്‍ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി.
വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ......
പൃഥ്വിലിംഗ സങ്കല്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. 

*3-ശ്രീകാളഹസ്തി*.

*ഇവിടെ ശിവന്‍ വായുരൂപനാണ്*

 കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം. വലിയൊരു കല്‍കുന്നിന്റെ പാര്‍ശ് ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില്‍ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. ചിലന്തിയും(ശ്രീ), സർ‍പ്പവും (കാള), ഹസ്തിയും (ആന) ചേര്‍ന്ന് ആരാധിച്ച മൂര്‍ത്തിയാണ് ശ്രീ കാളഹസ്തീശ്വരൻ ......
 
വായുകടക്കാത്ത ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം. 

*4-തിരുവാനൈക്കാവല്‍* (ജംബുകേശ്വരം)
(ജല ലിംഗം)
*ഇവിടെ ശിവന്‍ ജലരൂപി*

 പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു.  മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്‍ച്ചന നടത്തിയത്. ജലലിംഗമായ ജമ്പുലിംഗത്തില്‍. ......

*5-ചിദംബരം.*
(ആകാശ ലിംഗം)
*മഹാദേവന്‍ ഇവിടെ ചിദാകാശമാണ്*

 ആകര്‍ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. ഇതര ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില്‍ ആകാശലിംഗമായി, ചിദാകാശമായി ഭഗവാന്‍ ഇവിടെ വര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പ്പം.

🕉🕉കടപ്പാട്.

Saturday, December 28, 2019

പശുപതി

_*“ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.”*_
🙏🌹🌺🌸💐🌹🙏
താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു.ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌.
അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു.

വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു,
“ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌.” പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു.“പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറു വര്‍ഷമോ മൂന്നു വര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും.”

അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി.ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല.മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല.
ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല.

മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി.പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു  “അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌.”
മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പപാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി.മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല.നിന്ദിത കര്‍മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു.നിന്ദനീയങ്ങളായ കർമ്മങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു.സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതി ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി.ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മറച്ച്‌ അന്തർമുഖമാക്കി, ശാന്തനായി.അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു.                                🙏🌹🌺🌸💐🌹🙏

ശിവ ഗായത്രി

ശിവ ഗായത്രി* 
                    
🎼✨🎼✨🎼✨🎼✨🎼✨🎼

*ഓം സദാ ശിവായ വിദ് മഹേ*
*ജഡാധരായ ധീമഹി*
*തന്നോ രുദ്ര പ്രചോദയാത്*

*ഫലം : ആപത്തുകള്‍ അകലുന്നു*

Friday, December 27, 2019

ശിവൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                           *[ശിവൻ]*

*_ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം_*

*_ചാരുചന്ദ്രാവതംസം_*

*_രത്നാകല്പോജ്വലാംഗം പരശുമൃഗവരാ -_*

*_ഭീതിഹസ്തം പ്രസന്നം_*

*_പദ്മാസീനം സമന്താത് സ്തുതമമരഗണൈർ -_*

*_വ്യാഘ്രകൃത്തിം വസാനം_*

*_വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം_*

*_പഞ്ചവക്ത്രം ത്രിനേത്രം._*

▫▫▫▫▫▪▫▫▫▫▫

*_വെള്ളിക്കുന്നുപോലെ വെളുത്ത ഉയർന്ന വലിയ ശരീരത്തോടും ,ഭംഗിയുള്ള ചന്ദ്രക്കലയാകുന്ന ശിരോലങ്കാരത്തോടും ,രത്നമയമായ അലങ്കാരങ്ങളെക്കൊണ്ടു ശോഭായമാനമായ അവയവങ്ങളോടും വെൺമഴു ,മാൻ ,വരദം, അഭയം ,എന്നിവ ധരിച്ച നാലു തൃക്കൈകളോടും ,പ്രസന്നമായ വദനത്തോടും ,നാലുപുറവും വന്നു നില്ക്കുന്ന ദേവന്മാരുടെ സ്തുതിയോടും ,പുലിത്തോലാകുന്ന ഉടുപുടവയോടും കൂടിയവനും ആദി പുരുഷനും ലോകവന്ദ്യനും സകല ഭയങ്ങളേയും നശിപ്പിക്കുന്നവനും പഞ്ചവക്ത്രനും ത്രിനേത്രനും താമരപ്പൂവിൽ ഇരിക്കുന്നവനുമായ ശിവനെ നിത്യവും ധ്യാനിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

മനീഷപഞ്ചകം

🏵🏵🏵🏵🏵🏵🏵🏵🏵


        *മനീഷപഞ്ചകം*


അദ്വൈത തത്ത്വവിചാരം പ്രചരിപ്പിക്കുന്നതിനായി ആചാര്യസ്വാമികള്‍ ബ്രഹ്മസൂത്രത്തിനും ഉപനിഷത്തുകള്‍ക്കും ഗീതയ്ക്കും ഭാഷ്യങ്ങള്‍ എഴുതി. സാധകന്മാര്‍ക്ക് കീര്‍ത്തനത്തിനും മനനത്തിനും വേണ്ടി ധാരാളം കീര്‍ത്തനങ്ങളും സ്തോത്രങ്ങളും പ്രകരണഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചെറുഗ്രന്ഥമാണ് മനീഷാപഞ്ചകം.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലം ആയിരുന്നതിനാല്‍ , ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്‍ ആവശ്യപ്പെട്ടു.“ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴിപോക്കന്‍ ചോദിച്ചു. തന്റെ മുന്നില് പ്രത്യക്ഷപ്പെട്ടത് ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.

പ്രാരംഭഃ

അന്നമാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത്
യതിവര ദൂരീകര്‍ത്തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി

യതിശ്രേഷ്ഠാ, അങ്ങ് ശരീരത്തെ ഉദ്ദേശിച്ചാണോ ആത്മാവിനെ ഉദ്ദേശിച്ചാണോ മാറിപോകൂ മാറി പോകൂ എന്നു പറയുന്നത്? ശരീരത്തെ ഉദ്ദേശിച്ചാണെങ്കില്‍ എല്ലാ ശരീരവും അന്നമയമാണ്. ആത്മാവിനെ ഉദ്ദേശിച്ചാണെങ്കില്‍ അത് ചൈതന്യം മാത്രമാണ്.

കിം ഗംഗാംബുനി ബിംബിതേfമ്ബരമണൌ ചണ്ഡാല വീഥീപയഃ-
പൂരേ വാന്തരമസ്തി കാഞ്ചനഘടീ,മൃത്കുംഭയോര്‍വാംബരേ!
പ്രത്യഗ്‌വസ്തുനി നിസ്തരംഗസഹജാനന്ദാ‍വബോധാംബുധൌ
വിപ്രോfയം ശ്വപചോfയമിത്യപി മഹാന്‍ കോfയം വിഭേദഭ്രമഃ

ഗംഗാജലത്തിലും ചണ്ഡാല വീഥിയിലെ വെള്ളത്തിലും പ്രതിഫലിക്കുന്ന സൂര്യന്നും സ്വര്‍ണ്ണക്കുടത്തിലെ ആകാശത്തിനും മണ്‍‌കുടത്തിലെ ആകാശത്തിന്നും തമ്മില്‍ ഭേദമെന്ത്?തിരമാലകളില്ലാത്ത കടലു പോലെ ശാന്തമായി, അനന്തസച്ചിദാനന്ദ ലക്ഷണമായി, സഹജമായിരിക്കുന്ന പ്രത്യാഗമ വസ്തുവിന് ‘ഇതു ബ്രാഹ്മണന്‍ ഇതു ചണ്ഡാലന്‍‘ എന്നൊക്കെയുള്ള ഭേദബുദ്ധിയ്ക്കു സ്ഥാനമെവിടെ?

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാശേഷം മയാ കല്പിതം
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ

ഞാന്‍ ബ്രഹ്മമാണ്. ബോധസത്തയുടെ വിസ്തരിച്ച രൂപമാണ് ഈ ജഗത്ത്. മൂന്നുഗുണങ്ങളോടു കൂടിയ അവിദ്യവഴിയായി ഞാന്‍ സങ്കല്പിച്ചു കാണുന്നതാണ് ഈ സര്‍വ്വവും. സുഖസ്വരൂപവും ശാശ്വതവും പ്രപഞ്ചത്തിന്റെ മൂലകാരണവും നിര്‍മ്മലവുമായ ബ്രഹ്മത്തില്‍ ആര്‍ക്ക് ഇപ്രകാരം ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍ന്നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷാ മനീഷാ മമ

ഗുരുവിന്റെ ഉപദേശത്താല്‍ ഇക്കാണുന്ന പ്രപഞ്ചം സദാ നശിക്കുന്നതു തന്നെയാണെന്ന് തീരുമാനിച്ച് കളങ്കമില്ലാത്ത ശാന്തമായ മനസ്സോടു കൂടി ശാശ്വതവും നിരന്തരവുമായ ബ്രഹ്മത്തെ സ്വന്തം ചിന്തയിലൂടെ അറിയുന്നയാള്‍ സത്യബോധമാകുന്ന ജ്ഞാനാഗ്നിയില്‍, വന്നതും വരാന്‍ പോകുന്നതുമായ കര്‍മ്മങ്ങളുടെ കൂട്ടത്തെ ദഹിപ്പിച്ചുകൊണ്ട് പ്രാരബ്ധാ‍നുഭവത്തിനുവേണ്ടി സ്വന്തം ശരീരത്തെ സമര്‍പ്പിക്കുന്നു. ഇക്കാര്യം എന്റെ തീരുമാനമാണ്.

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃസ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഭാന്തി സ്വതോfചേതനാഃ
താം ഭാസ്യൈഃ പിഹിതാര്‍ക്കമണ്ഡലനിഭാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍
യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ

പക്ഷിമൃഗാദികളിലും മനുഷ്യരിലും ദേവന്മാരിലും ‘ഞാന്‍’ എന്നിങ്ങനെ ഉള്ളില്‍ സ്ഫുടമായി ഗ്രഹിക്കപ്പെടുന്ന ബോധത്തെയും സ്വതേ അചേതനങ്ങളായ മനസ്സ്, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ ഉള്ളതായി അനുഭവപ്പെടുന്ന പ്രകാശത്തെയും, സൂര്യന്‍ മേഘപടലങ്ങളാല്‍ മറയ്ക്കപ്പെടുന്നതു പോലെ, ദൃശ്യപദാര്‍ത്ഥങ്ങള്‍ മറയ്ക്കുകയാണ് എന്ന് ഭാവന ചെയ്ത്, മനസ്സിനെ ആ സത്യത്തില്‍ യോജിപ്പിച്ച് നിത്യതൃപ്തനായിക്കഴിയുന്ന യോഗി ഗുരുവാകുന്നു. ഇതെന്റെ തീരുമാനമാണ്.

യത്‌സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാഃ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍ന്നിര്‍വൃതഃ
യസ്മിന്‍ നിത്യസുഖാംബുധൌ ഗളിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത് സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ

ഏതു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദി ലോകപാലകര്‍ പോലും ആനന്ദനിര്‍വൃതരായി കഴിഞ്ഞുകൂടുന്നത്, എന്തിനെ സാക്ഷാത്കരിച്ചിട്ടാണോ പ്രപഞ്ചസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി വിട്ടുപോയ മനസ്സില്‍ സത്യദര്‍ശിയായ സന്ന്യാസി നിര്‍വൃതിയിലണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞുചേര്‍ന്ന വ്യക്തിയെ ബ്രഹ്മത്തെ അറിയുന്ന ആളായിട്ടല്ല, ബ്രഹ്മമായി തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇന്ദ്രനാല്‍ പോലും വന്ദിക്കപ്പെടേണ്ട പാദങ്ങളോടു ആളാകുന്നു. ഇതെന്റെ തീരുമാനമാണ്.


                      (കടപ്പാട്)


🏵🏵🏵🏵🏵🏵🏵🏵🏵

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം*  
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന *പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു *യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ)അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.*
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

ക്ഷേത്രപാലൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*56 . ക്ഷേത്രപാലൻ*


*കപാലശൂലവിലസത്കരം കാളഘനപഭം*
*ക്ഷേത്രപാലം ത്രിനയനം ദിഗംബരമഥാfർച്ചയേത് .*


*സാരം*

         *_കപാലവും ശൂലവും കയ്യിൽ ധരിച്ച് കാർമേഘത്തിന്റെ നിറത്തോടുകൂടി ദിഗംബരനായി ക്ഷേത്രപാലരൂപത്തിലുള്ള മുക്കണ്ണനെ ( ശിവനെ ) പൂജിയ്ക്കണം........🌹🌷🙏🏻_*
                                    
 

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

Thursday, December 26, 2019

ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രവും അതിന്റെ കാരണവും

🐚🐚🐚🐚🐚🐚🐚🐚🐚


*ഗ്രഹണ സമയത്തു നടതുറന്നിരിക്കുന്ന ഏകക്ഷേത്രവും അതിന്റെ കാരണവും*. 

ഈ വർഷത്തെ സൂര്യഗ്രഹണം 1195 ധനു 10ന്  (2019 ഡിസംബർ  26) വ്യാഴാഴ്ച  കാലത്ത് ഏകദേശം  8 മണിയോടെ  ആരംഭിച്ച്  9 മണി 32 മിനിറ്റിന് മധ്യകാലവും 11 മണി 11 മിനിറ്റിന് മോക്ഷ കാലവുമാകുന്നു
ഗ്രഹണ സമയത്തു ക്ഷേത്രങ്ങളിൽ എല്ലാം നട  അടച്ചിടും എന്നാൽ  ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രമെന്നു ഖ്യാതി നേടിയ കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾക്ക് സൂര്യ ഗ്രഹണം  തടസ്സമാകില്ല.  തിരുവാർപ്പു ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പൂജകൾ മാറ്റമില്ലാതെ നടത്തുമെങ്കിലും പുറത്തെ ഗോപുരവാതിലുകൾ ഗ്രഹണസമയത്തു തുറക്കില്ല. ഇതിനു പിന്നിൽ ഒരു ഐതീഹ്യമുണ്ട്.

തിരുവാർപ്പിൽ എന്നും പുലർച്ചെ രണ്ടിനാണു നട തുറക്കുന്നത്. കംസനിഗ്രഹത്തിനുശേഷം വിശന്നുവലഞ്ഞുനിൽക്കുന്ന ശ്രീകൃഷ്‌ണനാണത്രേ തിരുവാർപ്പിലെ പ്രതിഷ്‌ഠ. പടിഞ്ഞാറേക്കു ദർശനം. നിവേദ്യം മുടക്കാൻ പാടില്ലെന്നതിനാലാണു പൂജകൾ മുടക്കം കൂടാതെ നടത്തുന്നത്. ഒരിക്കൽ വളരെനേരം നീണ്ടുനിന്ന ഒരു ഗ്രഹണസമയത്തു പൂജ മുടങ്ങിയെന്നും പിന്നീടു നട തുറന്നപ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞു കാൽക്കൽ കിടക്കുന്നതാണു കണ്ടതെന്നും പറയപ്പെടുന്നു.

ഇതു സംബന്ധിച്ചു പ്രശ്നംവച്ചു നോക്കിയപ്പോഴാണു നിവേദ്യം ഒരിക്കൽപോലും മുടങ്ങാൻ പാടില്ലെന്നതു കണ്ടെത്തിയത്. അതിനുശേഷം പൂജകൾക്കോ നിവേദ്യത്തിനോ മാറ്റം വരുത്തിയിട്ടില്ല. ക്ഷേത്ര ചടങ്ങുകൾക്ക് ഒന്നിനും ‘നേരമാറ്റം’ പാടില്ലെന്നാണ് അന്നത്തെ പ്രശ്നച്ചാർത്തിൽ എഴുതിയിരുന്നതത്രെ. രാവിലെ പന്തീരടിപൂജയ്ക്കുശേഷം പുല്ലാട്ട് പൂജയെന്ന വിശേഷാൽ പൂജയും ഇന്നു നടക്കും. ദേവസ്വം അറിയിപ്പിൽ ഉദയാസ്തമന പൂജ എന്നാണു പുല്ലാട്ട് പൂജയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന്റെഭാഗമായി ശ്രീകോവിലിന്റെ നട 16 തവണ അടയ്ക്കുകയും തുറക്കുകയും ചെയ്യും.

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലൊഴികെ എല്ലാ ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ ഗ്രഹണ സമയം മൂടി പൊതിഞ്ഞു വെയ്ക്കും ഗ്രഹണം കഴിഞ്ഞാൽ ധാരാളം അഭിഷേകവും കലശവും നടത്തും...
🐚🐚🐚🐚🐚🐚🐚🐚🐚

Wednesday, December 25, 2019

പ്രാസാദമന്ത്രം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*47. പ്രാസാദമന്ത്രം*


*ദേവം നമാമി ശിരസാ പരശുത്രിശൂല......*
*വിദ്യാകപാലപരിമണ്ഡിതബാഹുദണ്ഡം*
*വ്യാഘ്രാജിനാംബരധരം ഭസിതാവദാത......*
*വേഷോജ്ജ്വലം ധൃതജടാഘടിതേന്ദുബിംബം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒പരശു ,ത്രിശൂലം പുസ്തകം, തലയോട് എന്നിവകൊണ്ട് അലങ്കൃതമായ ബാഹുണ്ഡങ്ങളോടുകൂടിയവനും പുലിത്തോലുടുത്തവനും ഭസ്മം അണിഞ്ഞ വെളുത്ത നിറമുള്ള വേഷത്തോടുകൂടിയവനും ജടാജൂടത്തിൽ ചന്ദ്രബിംബത്തെ ധരിച്ചവനുമായ ദേവനെ ഞാൻ ശിരസാ നമസ്കരിയ്ക്കുന്നു........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ഗോകര്‍ണ്ണൻ

*ഗോകര്‍ണ്ണൻ*

===============

*ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു*.

*ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മംനടത്തുക‘‘ എന്ന്അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽപോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു*.

*സമാധയിൽനിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു*.

*പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവിഎന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി*.

*ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു*.

*രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി*.

*രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗംകൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു*.

*ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയുംചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതുകണ്ട് രാവണൻ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്കുകൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാൻ വളരെ പണിപ്പെട്ടു. ഒരുഫലം ഉണ്ടായില്ല*.

*ഇത്രബലമോ ഈ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അവൻ അതു മൂടിയിരുന്ന പട്ടു വലിച്ചെടുത്ത് നാലായിക്കീറി നാലുദിക്കിലേയ്ക്കും വലിച്ചെറിഞ്ഞു. അതുചെന്നുവീണസ്ഥലങ്ങളിലെല്ലാം ഓരോശിവലിംഗങ്ങൾകൂടി ഉണ്ടായി. അങ്ങനെ ഗോകർണ്ണത്തിലിപ്പോൾ പഞ്ചലിംഗങ്ങളാണ് ഉള്ളത്. രാവണന്റെ കിഴുക്കുകൊണ്ടതിനാൽ തലകുഴിഞ്ഞമട്ടിലുള്ള ഒരുഗണപതിയും ഗോകർണ്ണത്തുകാണാം*.
=========================
*പണ്ട് ദക്ഷിണദേശത്ത് തുങ്കഭദ്ര എന്ന ഒരു നദീ തീരത്തു ധാരാളം ദാന ധർമ്മകൾ ഒക്കെ ചെയ്യ്തിരുന്ന ആത്മദേവൻ എന്നൊരു ബ്രഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല ആ ദുഃഖ കാരണത്താൽ അദ്ദേഹം ഒരു ദിവസം കാട്ടിലേക്കു പോയി. കാട്ടിലൂടെ കുറെ ദൂരം സഞ്ചരിച്ചപ്പോൾ ഒരു തടാകത്തിനു അരികിൽ എത്തിച്ചേർന്നു. അദ്ദേഹം ആ തടാകത്തിൽ ഇറങ്ങി അല്പം വെള്ളം കുടിച്ചു. അപ്പോൾ അവിടേക്കു ഒരു സന്യാസി കടന്നുവന്നു. ബ്രഹ്മണൻ ആദരപൂർവം സന്യാസിയെ വണങ്ങി. സന്യാസി ബ്രഹ്മണനോട്  എന്താ അങ്ങു ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത് എന്ന് ചോദിച്ചു*.

*കുലത്തിൽ പുത്രൻ ഇല്ലെങ്കിൽ എന്ത് കാര്യംആണ് ഉള്ളത് മഹർഷേ ഗൃഹത്തിൽ പുത്രൻ ഇല്ലെങ്കിൽ ധനം ഉണ്ടായിട്ടു എന്ത് അർഥം ആണ് ഉള്ളത്. ഞാൻ നാട്ടു വളർത്തിയ ഒന്നും കായിക്കുകയോ പൂകുകയോ ചെയിതില്ല, ഞാൻ വളർത്തുന്ന പശു ഇതുവരെ പ്രസവിച്ചില്ല. മഹർഷേ എനിക്ക്  ഒരു പുത്രാനെ ലഭിക്കുവാൻ അങ്ങു ഒരു വരം തന്നാലും*.

*ബ്രഹ്മണന്റെ അപേക്ഷ പ്രകാരം സന്യാസി ഒരു പഴം എടുത്ത് ജപിച്ച് ആ പഴം ഭാര്യയിക്ക് കൊടുത്ത് ഒരു വർഷം വ്രതം അനുഷ്ഠിക്കുവാൻ ഉപദേശിച്ചു. ബ്രഹ്മണൻ പഴവും എടുത്ത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരായിരുന്നു ധുന്ധുളി  നടന്ന കാര്യങ്ങൾ എല്ലാം ധുന്ധുകാരിയോട് വിവരിച്ചു എന്നിട്ട് ആ പഴവും കൊടുത്തു. പക്ഷെ ഭാര്യക്കു വ്രതങ്ങൾ അനുഷ്ഠിക്കുവാൻ താല്പര്യം ഇല്ലാത്തതു കാരണം അവളതു ഭക്ഷിച്ചില്ല. പക്ഷെ ഭർത്താവു പറഞ്ഞത്‌ നിരസിക്കുവാനും സാധിച്ചിച്ചില്ല. അവൾ തന്റെ പ്രശ്നം അവളുടെ അനുജത്ത്തിയോട് പറഞ്ഞു. അനുജത്തി പറഞ്ഞു ഞാൻ ഗർഭിണിയാണ് എനിക്ക് ഇപ്പോൾ കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ട് ഞാൻ പ്രസവിക്കുന്ന ഈ കുട്ടിയെ കുഞ്ഞിനെ ചേച്ചിക് തരാം പക്ഷെ എന്‍റെ ഭർത്താവിന് ധനം നൽകേണ്ടി വരും ഇതുകേട്ട ധുന്ധുകാരി അതിനു സമ്മതിച്ചു സന്തോഷിച്ചു*.

*ഭർത്താവ് കൊടുത്ത പഴം ആരും അറിയാതെ അവിടെ വളർത്തുന്ന പശുവിനു കൊടുത്തു. പിന്നീട് ഭർത്താവിനോട് താൻ ഗർഭിണി ആണെന്നും പറഞ്ഞു ഒരു ഗർഭിണിയെ പോലെ അഭിനയിച്ചു നടന്നു*.

*അങ്ങനെ നുണ പറഞ്ഞു പറഞ്ഞ് ഒരു ദിവസം അനുജത്തി പ്രസവിച്ചു എന്നിട്ട് ഭർത്താവിനോട് പറഞ്ഞു നമ്മുടെ കുട്ടിയെന്നു. പാവം ബ്രാഹ്മണൻ അത് വിശ്വസിച്ചു ധാനധർമ്മങ്ങൾ എല്ലാം ചെയിതു എന്നിട്ട് ധുന്ധുളിയുടെ ഇഷ്ട പ്രകാരം മകന്‌  ധുന്ധുകാരി എന്ന നാമകരണവും ചെയ്യിതു*.

*ഇതിനിടയിൽ പഴം കഴിച്ച പശു ഗർഭം ധരിച്ചു ദിവ്യനും സുന്ദരനുമായ ഒരു ബാലനെ പ്രസവിച്ചു പക്ഷെ പശു പ്രസവിച്ചത് പശുക്കുട്ടിയെ അല്ല ഒരു ആൺകുട്ടിയെ ആയിരുന്നു. കുട്ടിയുടെ ചെവി മാത്രം പശുവിന്റെ ചെവി പോലെ ആയിരുന്നു*. *ആത്മദേവൻ ജാതകർമ്മാദിക്രിയകളെല്ലാം നടത്തി ഗോകർണ്ണനെന്ന് പേരുമിട്ടു*.
*കുറേക്കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വളർന്നു യുവാക്കളായി. ഗോകർണ്ണൻ വിവേകബുദ്ധിയുള്ളവനും ധുന്ധുകാരി മഹാദുഷ്ടനുമായിത്തീർന്നു. സകല ദുഷ്ടപ്രവൃത്തികളും ചെയ്തു പോന്ന ധുന്ധുകാരി മാതാപിതാക്കളെ ദേഹോ ഉദ്രവമേല്പിക്കാനും തുടങ്ങി. അത്യന്തം ദുഃഖിതനായിത്തീർന്ന പിതാവിനെ ജ്ഞാനിയായ ഗോകർണ്ണൻ ആത്മോപദേശം ചെയ്ത് വനത്തിലേയ്ക്കയച്ചു. വിഷയവിരക്തിവന്ന ആത്മദേവൻ ദിവസവും ഭാഗവതം ദശമസ്കന്ധം പാരായണം ചെയ്തുകൊണ്ട് ഭഗവാനെ സേവിച്ചു. അവസാനം സായൂജ്യ മുക്തിയെ പ്രാപിക്കുകയും ചെയ്തു*

*പിതാവ് ഗൃഹമുപേക്ഷിച്ച് പോയതിന് ശേഷം ധുന്ധുകാരി ധുന്ധുളിയോട്  പണമാവശ്യപ്പെട്ടുകൊണ്ടു ദേഹോപദ്രവമേൽപ്പിക്കാൻ തുടങ്ങി. ദുഃഖം സഹിക്കാൻ കഴിയാതെ ധുന്ധുളി കിണറ്റിൽ ചാടി ജീവത്യാഗം ചെയ്തു*.

*പിന്നിട് ഗോകർണ്ണൻ തീർത്ഥാടനത്തിന് പോയ സമയത്ത് ധുന്ധുകാരി അഞ്ച് വേശ്യാസ്ത്രീകളെ ഗൃഹത്തിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. അയാൾ അവരെ പരിപാലിക്കാനായി അനേകം നികൃഷ്ടകർമ്മങ്ങളും ചെയ്തു. പലദിക്കിൽ നിന്നും ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളും കവർച്ചചെയ്തു കൊണ്ടുവന്ന് കൊടുത്തു അവരെ സന്തോഷിപ്പിച്ചു. മോഷണം നടത്തിയതിന് രാജാവ് ധുന്ധുകാരിയെ പിടികൂടി സ്വത്തെല്ലാം തിരിച്ചു പിടിക്കുമെന്ന് ഭയന്ന സ്ത്രീകൾ അയാളെ വധിക്കാൻ നിശ്ചയിച്ചു. കഴുത്തിൽ കയറ് കെട്ടിയും തീക്കനൽ മുഖത്ത് കോരിയിട്ടും ദാരുണമായി അവർ ധുന്ധുകാരിയെ വധിച്ചു. മൃതശരീരം രഹസ്യമായി മറവ് ചെയ്ത ശേഷം അവർ കവർച്ചമുതലെല്ലാം കൈക്കലാക്കി അവർ അവിടം വിട്ടുപോയി*.

*നികൃഷ്ടകർമ്മങ്ങൾ ചെയ്ത ധുന്ധുകാരി മരണശേഷം മഹാപ്രേതമായിത്തീർന്നു. ചുഴലിക്കാറ്റിന്റെ രൂപത്തിൽ വിശപ്പും ദാഹവും ചൂടും തണുപ്പും സഹിച്ചുകൊണ്ടും, തന്റെ കഷ്ടാവസ്ഥ ഓർത്ത് കരഞ്ഞു കൊണ്ടും എങ്ങും ശരണമില്ലാതെ അത് അലഞ്ഞു തിരിഞ്ഞു*.

*തീർത്ഥാടനത്തിന് പോയിരുന്ന ഗോകർണ്ണൻ ധുന്ധുകാരിയുടെ മരണവാർത്തയറിഞ്ഞ്, പരേതാത്മാവിന്റെ നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. കൂടാതെ ഗോകർണ്ണൻ പ്രവേശിച്ച എല്ലാ തീർത്ഥങ്ങളിലും ശ്രാദ്ധം കഴിച്ചു. യാത്രാവസാനം അദ്ദേഹം സ്വന്തം ഗൃഹത്തിൽ തിരിച്ചെത്തി. രാത്രിയിൽ പല രൂപത്തിലും ധുന്ധുകാരിയുടെ പ്രേതം ഗോകർണ്ണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഗതികിട്ടാതെ അലയുന്ന ഒരു പ്രേതമാണതെന്ന് നിശ്ചയിച്ച അദ്ദേഹം അതിനോട് ആരാണെന്നും ഈ അവസ്ഥയിൽ എത്താനുള്ള കരണമെന്താണെന്നും ചോദിച്ചു*.

*ശബ്ദമുണ്ടാക്കി കരഞ്ഞതല്ലാതെ അതിനൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഗോകർണ്ണൻ തീർത്ഥജലം തളിച്ചപ്പോൾ രൂപം സംസാരിക്കാൻ തുടങ്ങി. താൻ ധുന്ധുകാരിയാണെന്നും തന്റെ ദുഷ്കർമ്മങ്ങളുടെ ഫലമായിട്ടാണ് ഈ ദൈന്യാവസ്ഥ ഉണ്ടായതെന്നും സഹോദരനെ അറിയിച്ചു. പ്രേതാവസ്ഥയിൽ നിന്നും എത്രയും പെട്ടന്ന് തന്നെ മോചിപ്പിക്കണമെന്നും ഗോകർണ്ണനോട് അപേക്ഷിച്ചു*.

*നിത്യശാന്തിക്കായി ഗയാശ്രാദ്ധം ചെയ്തു. ഗയാശ്രാദ്ധം ചെയ്തിട്ടും മുക്തി ലഭിക്കാത്ത ധുന്ധുളിയെ മോചിപ്പിക്കാൻ ഗോകർണ്ണൻ മഹാപണ്ഡിതന്മാരും യോഗികളും വിദ്വാന്മാരുമായി കൂടിയാലോചിച്ചു. അവസാനം സൂര്യഭഗവാനോട്‌ ചോദിക്കാമെന്നവർ നിശ്ചയിച്ചു*.

*ഗോകർണ്ണൻ സൂര്യദേവനെ പ്രസാദിപ്പിച്ച് നമസ്കരിച്ചതിനു ശേഷം ധുന്ധുകാരിയുടെ പ്രേതാവസ്ഥയുടെ നിവൃത്തിയ്ക്കുള്ള ഉപായം പറഞ്ഞു തരണമെന്നപേക്ഷിച്ചു. ശ്രീമദ് ഭാഗവത സപ്താഹശ്രവണമാണ് അതിനുള്ള മാർഗമെന്ന് ആദിത്യഭഗവാൻ അരുളിചെയ്തു*.

*ഗോകർണ്ണൻ ഉചിതമായ ഒരു* *സ്ഥലത്തിരുന്ന്* *ഭാഗവതം വായിക്കുവാൻ*
*ആരംഭിച്ചു*. *അത് കേൾക്കാനായി നാനാ ദിക്കുകളിൽ നിന്നും ധാരാളം ജനങ്ങൾ വന്നു ചേർന്നു*. *വൃദ്ധരും, മൂഢന്മാരും വികലാംഗരും, എല്ലാം പാപ നിവൃത്തിക്കായി അത് കേൾക്കാനെത്തിചേർന്നു*.

*ഗോകർണ്ണന്റെ ഇരിപ്പിടത്തിന് അടുത്തുണ്ടായിരുന്ന ഏഴ് മുട്ടുകളുള്ള ഒരു മുളയുടെ അടിയിലുള്ള ദ്വാരത്തിൽ ധുന്ധുകാരിയുടെ പ്രേതവും ഇരുന്നു. ഓരോ ദിവസവും വായന അവസാനിക്കുന്ന സമയം മുളയുടെ ഓരോ ഗ്രന്ഥികളായി പൊട്ടിതുടങ്ങി. ഏഴാം ദിവസം വായന കഴിഞ്ഞപ്പോഴേക്കും ഏഴാമത്തെ ഗ്രന്ഥിയും പൊട്ടി ധുന്ധുകാരി ഭഗവൽസ്വരൂപമായി പുറത്തുവന്നു. ശ്യാമള വർണ്ണത്തോടെ, മഞ്ഞപ്പട്ടുടുത്തും, കുണ്ഡലങ്ങൾ, തുളസീമാല, കിരീടം എന്നിവ ധരിച്ചും ദിവ്യ രൂപമാർന്ന ധുന്ധുകാരി ഗോകർണ്ണനെ നമസ്ക്കരിച്ചു. ശ്രീമദ്ഭാഗവതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിസ്തരിച്ചുകൊണ്ടിരുന്ന ധുന്ധുകാരിയെ കൊണ്ടുപോകാനായി വൈകുണ്ഠത്തിൽ നിന്നും വിഷ്ണു ദൂതന്മാർ വിമാനത്തിൽ വന്നെത്തി*.

*ധാരാളം പേർ സപ്താഹയജ്ഞശ്രവണം ചെയ്‌തെങ്കിലും ധുന്ധുകാരിക്കു മാത്രമായി വിമാനം കൊണ്ടുവന്നത്  എന്തുകൊണ്ടാണെന്ന് ഗോകർണ്ണൻ വിഷ്ണുപാർഷദന്മാരോട് ചോദിച്ചു. എല്ലാവരും ഭാഗവത വായന കേട്ടു വെന്നത് ശരിയാണ്. എങ്കിലും അവരാരും തന്നെ മനസ്സിനെ സ്ഥിരമാക്കി നിർത്തി ഭാഗവത കഥകളെ വേണ്ടവിധം മനനം ചെയ്തില്ല. ധുന്ധുകാരി ഏഴ് ദിവസവും ഉപവാസം ദീക്ഷിച്ചുകൊണ്ടാണ് ഭാഗവത വായന ശ്രദ്ധയോടെ ശ്രവിച്ചത്. ഭജന രീതിയിലുള്ള ഭേദമാണ് ഫലത്തിലുള്ള വ്യത്യാസത്തിന് കാരണം മാണ് എന്ന് അവർ  മറുപടി പറഞ്ഞു*.

*വിഷ്ണു ദൂതന്മാരുടെ നിർദ്ദേശപ്രകാരം ഗോകർണ്ണൻ ശ്രാവണ മാസത്തിൽ വീണ്ടും സപ്താഹം നടത്തി. ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും വിധിപ്രകാരം ശ്രവണ മനനാദികൾ നടത്തി. യാജ്ഞാവസാനം, പാർഷദന്മാരോടും വിമാനങ്ങളോടും കൂടി ശ്രീഹരി തന്നെ അവിടെയെഴുന്നള്ളി. ഭഗവാൻ സന്തുഷ്ടനായി പാഞ്ചജന്യം മുഴക്കി. ഗോകർണ്ണനെ വാത്സല്യത്തോടെ ആലിംഗനം ചെയ്തു. ഗോകർണ്ണൻ ഭഗവൽസ്വരൂപത്തോട് തുല്യമായ രൂപമുള്ളവനായി. ശ്രോതാക്കളും ഭഗവൽ സ്വരൂപങ്ങളായിത്തീർന്നു. ഗോകർണ്ണനോടുള്ള കാരുണ്യം കൊണ്ട് ആ ഗ്രാമവാസികളെ മുഴുവൻ ഭഗവാൻ വൈകുണ്ഠത്തെ പ്രാപിപ്പിച്ചു. ഭഗവാൻ ഗോകർണ്ണനോടൊപ്പം ഗോ ലോകത്തേയ്ക്കും എഴുന്നള്ളി*.

*ശ്രദ്ധാപൂർവ്വം ഭാഗവതകഥകൾ കേൾക്കുന്നവന് മുക്തി ലഭിക്കുന്നു. സർവ്വപാപങ്ങളേയും അത് നശിപ്പിക്കും. കഠിനതപസ്സ് ചെയ്താൽ പോലും സപ്താഹശ്രവണത്തിന്റെ ഫലം ലഭിക്കുന്നതല്ല. ശ്രാദ്ധദിവസം പാരായണം ചെയ്താൽ പിതൃക്കൾ തൃപ്തരാകുന്നു. വേണ്ടവിധത്തിൽ ശ്രീമദ്ഭാഗവതം പഠിക്കുന്നവന് പരമപുരുഷാർത്ഥത്തെ ലഭൃമവുന്നു*.

*കാരിക്കോട്ടമ്മ -25-12-19*

ശിവതാണ്ഡവം

#ശിവതാണ്ഡവം 

#വാദ്യങ്ങളുടെ നാഥനായ ശിവൻറെ #താണ്ഡവം. മഹാനര്ത്തതകനാണ് ശിവൻ. 108 നൃത്തങ്ങൾ ശിവനിൽ  നിന്ന് ആവിര്ഭശവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തിൽ  നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയിൽ  ശിവൻ കൈലാസത്തിൽ  നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്വ്വതതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയിൽ  . തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്ത്തിതയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാൽ  അപസ്മാരമൂര്ത്തികയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിൻറെ ശബ്ദത്തിൽ  നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവൻ കൈ ചലിപ്പിക്കുമ്പോൾ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്ത്തിു അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ശിവ താണ്ഡവസ്തോത്രം വരികൾ

ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്വ്വതയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്ഝ്രീ
വിലോലവീചിവല്ലരീ വിരാജമാനമൂര്ദ്ധഝനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്ദ്ധ രാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്ത്തുു ഭൂതഭര്ത്തനരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകൽ പ്പനൈകശിൽ പ്പിനി ത്രിലോചനേ മതിര്മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്ദ്ധ രസ്‌ഫുരത്
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്ഝതരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്വ്വാസര്വ്വനമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്-
ദ്ധഗ ദ്ധഗദ്വിനിര്ഗ്ഗ മത്‌ കരാളഫാലഹവ്യവാട്
ധിമിത്‌ ധിമിത്‌ ധിമിത് ധനൻമൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്ത്തിമത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതൽ പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്ത്തഷയൻമന: കദാ സദാശിവം ഭജേ

കദാ നിലിമ്പനിര്ഝ‍രീ നികുഞ്ജകോടരേ വസൻ
വിമുക്തദുര്മിതിം: സദാ ശിരസ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം
ഓം നമശിവായ:
         🙏🙏🙏

ശിവ സ്തുതി

🔱🔱🔱🔱🔱🔱🔱🔱🔱


       *ശിവ സ്തുതി*


*ശാന്തം പദ്മാസനസ്ഥം ശശിധരമകുടം പഞ്ചവക്ത്രം ത്രിനേത്രം*
*ശൂലം വജ്രം ച ഖഡ്ഗം പരശുമഭയദം ദക്ഷഭാഗേ വഹന്തം*
*നാഗം പാശം ച ഘണ്ടാം വരഡമരുയുതം ചാങ്കുശം വാമഭാഗേ*
*നാനാലങ്കാരയുക്തം സ്ഫടികമണിനിഭം പാര്‍വതീശം നമാമി.*


🔅🔅🔅🔅🔅🔅🔅🔅🔅


          *ശാന്തനും പദ്മാസനത്തിലിരിയ്ക്കുന്നവനും ചന്ദ്രക്കലയോടുകൂടിയ കിരീടംധരിച്ചവനും അഞ്ചു മുഖമുള്ളവനും മുക്കണ്ണനും ശൂലം, വജ്രം, ഖഡ്ഗം, പരശു ,(മഴു), വരദമുദ്ര എന്നിവയെ വലത്തു ഭാഗത്തും സർപ്പം, കയറ്, മണി, ഡമരു, പലവിധ അലങ്കാരങ്ങളെക്കൊണ്ടു ശോഭിയ്ക്കുന്നവനും സ്ഫടികനിറമുള്ളവനുമായ പാർവ്വതീപതിയെ (ശിവനെ) ഞാൻ ഭജിയ്ക്കുന്നു.*



🔱🔱🔱🔱🔱🔱🔱🔱🔱

Tuesday, December 24, 2019

ശിവ ഷഡാക്ഷര സ്തോത്റം.

🕉🕉ഓം നമഃ ശിവായ. 
    🔥 സംഭവിയ്ക്കാൻ  പോകുന്ന 
 26 / 12 / 2019 ലെ ഗ്രഹണ
 ത്തിൽ ""ജ്യോതിഷ മാർഗ്ഗം 
 അനുസരിച്ച് ""( ഹിന്ദു വിശ്വാസം) 
 ശിവൻ... ഗണപതി... പാർവതീ  ബ്രഹസ്പതി...( ഗ്രഹ ദേവതകൾ)
    എന്നീ ദേവതാ സങ്കല്പങ്ങൾ
 ബന്ധപ്പെടുന്നതായി ജ്യോതിഷ 
 സങ്കല്പം ആണ്. 

    ആയതിനാൽ ""ഗ്രഹണ ദോഷ
 ത്തെ"" വിശ്വസിയ്ക്കുന്നവർക്ക്
 വേണ്ടി യുള്ള ഒരു ദോഷ നിവാ
 രണ മന്ത്രം .

 🙏ശിവ ഷഡാക്ഷര സ്തോത്റം.

      ""ഓം  ന  മ  ശി  വ  യ ""  

 🔥ഓങ്കാരം ബിന്ദു സംയുക്തം
   നിത്യം ധായന്തിയോഗിനഃ
    കാമദം മോക്ഷദശ്ചൈവ
  ""ഓം""കാരായ നമോ നമഃ
           അർത്ഥം:---
   🔥ബിന്ദു ( നാദം ..ബിന്ദു...കല
 യിൽ പറയുന്ന ബിന്ദു) സംയുക്ത മായ ഓങ്കാരത്തെ---കാമ മോക്ഷ
 ങ്ങളെ ദാനം ചെയ്യുന്ന പ്രണവ ത്തെ--- യോഗികൾ നിത്യം 
  ധ്യാനിയ്ക്കുന്നു.---- ""ഓം""
  കാരത്തിന്  നമസ്കാരം. 🙏
        🔥ശ്ലോകം 2 🙏

  🔥നമന്തി ഋഷയോ ദേവാ 
 നമന്ത്യപ്സരസാം ഗണാഃ
   നരാ നമന്തി ദേവേശം 
 ""ന"" കാരായ നമോ നമഃ 
          🙏അർത്ഥം:----
  🔥ഋഷികൾ... ദേവന്മാർ...അപ് 
 സരസുകൾ...നരന്മാർ...ഇവരെല്ലാം  ദേവേശനെ നമസ്കരിയ്
 ക്കുന്നു.----   ""ന"" കാരത്തിന് 
       നമസ്കാരം 🙏

        🔥ശ്ലോകം 3 🙏

 🔥മഹാദേവം മഹാത്മാനാം
  മഹാധ്യാനം പരായണം 
  മഹാ പാപഹരം ദേവം 
  ""മ"" കാരായ നമോ നമഃ. 
          🔥അർത്ഥം 🙏

       🔥മഹാദേവനും പരമാത്മാ 
 വും ധ്യാന സ്വരൂപനും പരാശക്തി
 ലീനനും മഹാ പാപ ഹരനും ആയ ദേവനെ നമസ്കരിയ്
 ക്കുന്നു. ----- ""മ"" കാരത്തിന് 
        നമസ്കാരം 🙏

       🔥ശ്ലോകം  4 🙏
 🔥ശിവം ശാന്തം ജഗന്നാഥം 
  ലോകാനുഗ്രഹ കാരകം 
  ശിവമേക പദം നിത്യം 
  ""ശി"" കാരായ നമോ നമഃ 
            🔥അർത്ഥം 🙏

     🔥ശിവനും ശാന്തനും സകല 
 ലോകങ്ങൾക്കും നാഥനും ലോക
ങ്ങൾക്ക്  അനുഗ്രഹത്തെ ചെയ്യു 
 ന്നവനും സാക്ഷാൽ സച്ചിദാനന്ദ
 സുഖമായ ഏക സ്ഥാനവും 
 ശാശ്വതവും ആയ ദേവനെ നമ
സ്കരിയ്ക്കുന്നു. ----- ശി"" കാര
 ത്തിന്  നമസ്കാരം 🙏

         🔥ശ്ലോകം 5🙏
  🔥വാഹനം വൃഷഭോ യസ്യ 
  വാസുകീം കണ്ഠഭൂഷണം
 വാമേ ശക്തി ധരം ദേവം 
 ""വ"" കരായ നമോ നമഃ 
        
          🔥അർത്ഥം 🙏
  🔥വൃഷഭ വാഹനനും വാസുകി യെ കണ്ഠ ഭൂഷണമായി ധരിച്ച് 
 ഇരിയ്ക്കുന്നവനും ശക്തിയെ
 വാമഭാഗത്ത് ധരിച്ച് ഇരിയ്ക്കുന്ന
 വനും ആയ ദേവനെ നമസ്കരി 
 യ്ക്കുന്നു.---- ""വ"" കാരത്തിന് 
         നമസ്കാരം 🙏

        🔥ശ്ലോകം 6🙏
 🔥 യത്ര യത്ര സ്ഥിതോ ദേവഃ
   സർവ്വ വ്യാപി മഹേശ്വരഃ
   യോ  ഗുരുഃ സർവ്വ ദേവാനാം 
  ""യ"" കാരായ നമോ നമഃ. 

           🔥അർത്ഥം 🙏
സർവ്വ വ്യാപിയായ ഭഗവാൻ
 എവിടെയെല്ലാമാണ് സ്ഥിതി 
 ചെയ്യുന്നത്??? സർവ്വ ലോക 
 ങ്ങൾക്കും ഗുരുവായിരിയ്ക്കു 
 ന്നത് ആ ഭഗവാനായി കൊണ്ട് 
   നമസ്കാരം.---""യ"" കാരത്തിന്
              നമസ്കാരം 🙏

     🔥ഫല ശ്രുതി 🙏🙏🙏

   🙏ഷഡക്ഷരമിദം സ്തോത്റം 
  യഃ  പഠേ ശിവ സന്നിധൗ 
  ശിവലോകം അവാപ്നോതി 
  ശിവേന സഹ മോദതേ. 

     🔥ഇതിൽ തത്വാർത്ഥം ആണ്
 എടുക്കേണ്ടത്.  മനുഷ്യ ജീവിത
 ത്തിലുള്ള "" സംസാര ദുഃഖങ്ങൾ
 എല്ലാം നശിപ്പിച്ചു... ആയൂഷ് 
 കാലം അവസാനിയ്ക്കുമ്പോൾ
   ശിവലോകം പ്രാപിച്ച് 
  സച്ചിതാനന്ദ സുഖം അനുഭവിയ്
 ക്കുന്നു എന്ന് അർത്ഥം. 

      🔥ഓം നമഃ ശിവായ 🔥

    ( ചിതറാൽ വിജയ കുമാർ)

പ്രാസാദമന്ത്രം

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*46 . പ്രാസാദമന്ത്രം*


*വന്ദേ ത്രിശൂലസ്ഫടികാക്ഷമാലാ......*
*വിദ്യാപ്രസാദോദ്യതബാഹുമീശം*
*സിതോപവീതം ഭസിതാവദാതം*
*കോടീരചൂഡോജ്ജ്വലചന്ദ്രശോഭം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ത്രിശൂലം സ്ഫടികാക്ഷമാല, പുസ്തകം ( ജ്ഞാനമുദ്ര) വരദമുദ്ര എന്നിവ ധരിച്ച ഉയർത്തിപ്പിടിച്ച കൈളോടുകൂടിയവനും വെളുത്ത പൂണുനൂലുള്ളവനും ഭസ്മംപോലെ വെളുത്ത ശരീരത്തോടു കൂടിയവനും കിരീടത്തിലെ തിളങ്ങുന്ന ചന്ദ്രക്കലകൊണ്ട് മനോഹരമായിരിയ്ക്കുന്ന ഈശനെ ഞാൻ വന്ദിയ്ക്കുന്നു........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തിരുവൈരാണിക്കുളം ക്ഷേത്രം

*തിരുവൈരാണിക്കുളം ക്ഷേത്രം*

*പോസ്റ്റ്നമ്പർ0⃣2⃣*

ഐതിഹ്യം
ക്ഷേത്രോത്പത്തി
ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു.
മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്.
ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.
വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്.
എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു

*_ശ്രീകൃഷ്ണകൃപാസാഗരം_*

കടപ്പാട് :അക്ഷയപാത്രം

_രാജേന്ദ്രൻനായർ_
*_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*

ഗ്രഹനിലയും ഉപസനാ മൂർത്തിയും

ഒരാളുടെ ജന്മസമയത്തെ ഗ്രഹനില പരിശോധിച്ച്  അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.
ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള  ഗ്രഹത്തെ ആത്മകാരക ഗ്രഹം എന്നു പറയുന്നു. ആ ഗ്രഹം അംശിച്ച  രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ്  ഉപാസനാ മൂര്‍ത്തി എന്ന്  നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി വേണം ദേവതാ നിര്‍ണയം നടത്താന്‍.
എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ജന്മ നക്ഷത്രങ്ങള്‍ക്ക്  ഓരോ ഉപാസനാമൂര്‍ത്തികളെ പറയപ്പെട്ടിരിക്കുന്നു. അവരരവരുടെ  ജന്മ നക്ഷത്രം അനുസരിച്ചുള്ള  ഉപാസനാ മൂര്‍ത്തിയെ ഉപാസിക്കുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ  വര്‍ധനവിനും ഏറെ ഉത്തമമാകുന്നു.
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും 
അശ്വതി                 ഗണപതി      
ഭരണി                      സുബ്രഹ്മണ്യന്‍, ഭദ്രകാളി 
കാര്‍ത്തിക           ദുര്‍ഗാദേവി
രോഹിണി            വിഷ്ണു, ദുര്‍ഗാദേവി 
മകയിരം                മഹാലക്ഷ്മി 
തിരുവാതിര        നാഗദേവതകള്‍ 
പുണര്‍തം              ശ്രീരാമന്‍      
പൂയം                        മഹാവിഷ്ണു 
ആയില്യം              ശ്രീകൃഷ്ണന്‍ 
മകം                           ഗണപതി 
പൂരം                          ശിവന്‍ 
ഉത്രം                          ശാസ്താവ്
അത്തം                    ഗണപതി
ചിത്തിര                  സുബ്രഹ്മണ്യന്‍       
ചോതി                      ശ്രീഹനുമാന്‍ 
വിശാഖം                ബ്രഹ്മാവ്‌ 
അനിഴം                   സുബ്രഹ്മണ്യന്‍, ഭദ്രകാളി          
തൃക്കേട്ട                  സുബ്രഹ്മണ്യന്‍
മൂലം                          ഗണപതി 
പൂരാടം                    ലക്ഷ്മീനാരായണന്‍ 
ഉത്രാടം                    ശങ്കര നാരായണന്‍ 
തിരുവോണം        മഹാവിഷ്ണു 
അവിട്ടം                    സുബ്രഹ്മണ്യന്‍, ഭദ്രകാളി     
ചതയം                      നാഗദേവതകള്‍
പൂരൂരുട്ടാതി           മഹാവിഷ്ണു
ഉതൃട്ടാതി                ശ്രീരാമന്‍
രേവതി                    മഹാവിഷ്ണു , മഹാലക്ഷ്മി

ഹനുമാന്‍

നിങ്ങളില്‍ എത്ര പേര്‍ക്കറിയാം വീര ഹനുമാന്‍ സാക്ഷാല്‍ പരമശിവന്‍ തന്നെയാണെന്ന്?
അഞ്ജനയും,കേസരിയുമാണ് ഹനുമാന്‍റെ മാതാപിതാക്കൾ എന്ന് കേട്ടിട്ടുണ്ടല്ലോ അല്ലേ,
അഞ്ജന എന്ന വാനരസ്ത്രീയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചതത്രേ,
ശാപമോക്ഷത്തിനായ് കാത്തിരുന്ന അഞ്ജന കേസരിയോടൊത്ത് പരമ ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന അതിയായആഗ്രഹത്തോടെ അത്യന്തം കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ താന്‍ അഞ്ജനയുടെ പുത്രനായ്‌ ജനിക്കും എന്ന വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

ത്രിപ്പാറ മഹാദേവ ക്ഷേത്രം

ശ്രീകോവിൽ ഇല്ല. സ്വയംഭൂവാണ്. ചുറ്റമ്പലം ഇല്ല.  പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ 
ത്രിപ്പാറ മഹാദേവ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മേജർ ക്ഷേത്രങ്ങളിൽ ഒന്ന്.അച്ഛൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
#തൃപ്പാറ മഹാദേവർ ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

#ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

#സർപ്പ സങ്കൽപ്പം

കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

#ക്ഷേത്ര ശ്രീകോവിൽ

തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

#കൂവള മരം

കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്ശിംക്കാൻ എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്റെം ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്ഷ ങ്ങള്ക്കുത മുന്പ്് വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥസ ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കു കയായിരുന്നു .

Monday, December 23, 2019

കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.**എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു

*കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"

എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.

വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.

രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?

നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.

ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.

പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.....

ചിന്താമണി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*45 . ചിന്താമണി*


*അഹിശശധരഗംഗാബദ്ധതുംഗാപ്തമൌലി......*
*സ്ത്രിദശഗണനതാംഘ്രിസ്ത്രീക്ഷണശ്ശാന്തമൂർത്തിഃ*
*ഭുജഗപരശുശൂലാൻ ഖഡ്ഗവഹ്നിം കപാലം*
*ശരമപി ധനുഷം തദ്ബിദ്രദവ്യാച്ചിരം വഃ*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒സർപ്പം, ചന്ദ്രൻ ,ഗംഗ ഇവയെ അണിഞ്ഞ ഉയർന്ന ശിരസ്സോടു കൂടിയവനും ദേവന്മാർ നമസ്കരിയ്ക്കുന്ന പാദങ്ങളോടു കൂടിയവനും മൂക്കണ്ണനും ശാന്തസ്വരൂപനും പാമ്പ്, കന്മഴു, ശൂലം, വാള്, അഗ്നി, തലയോട്, അമ്പ് ,വില്ല് എന്നിവ ധരിയ്ക്കുന്നവനുമായ ശിവൻ നിങ്ങളെ ചിരകാലം രക്ഷിയ്ക്കട്ടെ........🌹🌷🙏🏻_*
                                    
 

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം*  
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന *പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു *യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ)അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.*
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

ദശപുഷ്പമാല

*🔱🔥ദശപുഷ്പമാല🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

   ദശപുഷ്പമാല ശിവന് ഏറെ പ്രിയങ്കരമാണ്. പാര്‍വ്വതി തപസ്സനുഷ്ഠിക്കുമ്പോള്‍ ശിവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നുപോലും. ദീര്‍ഘമംഗല്യത്തിനും ഐശ്വര്യത്തിനും സ്ത്രീകള്‍ ദശപുഷ്പമാല ചൂടുന്നത് നല്ലതാണ്. മാലകെട്ടാന്‍ അറിയാത്തത്തുകൊണ്ടാണോ  ദശപുഷ്പം ചൂടുന്നത് ചടങ്ങായിത്തീര്‍ന്നത്?. മാല കെട്ടുന്ന ക്രമം താഴെ പറയുന്നു.

    വള്ളിക്ക് പകരം വാഴയിലയാണ്. "വാഴയിലയുടെ വീതി കുറഞ്ഞ ഇലക്കഷ്ണം വാട്ടി, ഒരു വിരല്‍ വീതിയില്‍ കീറുക. കീറിയ ഇലത്തുമ്പുകള്‍ രണ്ടായി മടക്കി, ആദ്യം മൂന്നിഴ കറുകവെച്ച് ഇലയുടെ കട മുന്നോട്ടും ചുവട് പിറകോട്ടുമായി തിരിക്കുക. രണ്ടാമത് കറുകയും ചെറുളയും കൂട്ടിപ്പിരിക്കണം. മൂന്നാമത് കൃഷ്ണക്രാന്തിയും പൂവ്വാംകുറുന്തലയും ചേര്‍ത്ത് കൂട്ടിപ്പിരിക്കണം. നാലാമതായി മുയല്‍ച്ചെവിയനും മുക്കുറ്റിയും ചേര്‍ത്ത് കെട്ടുക.  അഞ്ചാമത് കയ്യോന്നിയും നിലപ്പനയും ചേര്‍ത്ത് തിരിക്കുക. ആറാമത് ഉഴിഞ്ഞ, തിരുതാളി, കറുക മൂന്നിഴ എന്നിവ ചേര്‍ത്താണ് കെട്ടേണ്ടത്. ഏഴാമത് മൂന്നിഴ കറുകമാത്രം ചേര്‍ത്ത് പിരിക്കുക. ഇപ്രകാരമാണ് ദശപുഷ്പമാല കെട്ടേണ്ടത്. പത്തു പൂക്കളില്‍ ഏതെങ്കിലും കുറവുണ്ടെങ്കില്‍ തുളസി മതിയെന്ന് വിശ്വാസം."

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവന്‍റെകഴുത്തിലെസര്‍പ്പം

ശിവന്‍റെകഴുത്തിലെസര്‍പ്പം

ചില പ്രത്യേകം ഊര്‍ജങ്ങളുടെ നേരെ ഒരു സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ആ തരത്തിലുള്ള ഒരു സൂക്ഷ്മബോധം അവയ്ക്കുണ്ട്. ശിവന്‍റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്‍റെ പിന്നീല്‍ ഒരു ശാസ്ത്രമുണ്ട്. ഊര്‍ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്. ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു ഇതെല്ലാം പരസ്പരം ബന്ധമുള്ളതാണ്.

പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.
വിശുദ്ധി എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും എന്നതാണ്. ശിവന്‍റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന് വിഷകണ്ഠന്‍ എന്നും നീലകണ്ഠന്‍ എന്നും പേരുകളുണ്ട്, കാരണം അവിടുന്ന് വിഷത്തെ അരിച്ചുമാറ്റുന്നവനാണ്. ഒരു വിഷത്തേയും തന്‍റെ ഉള്ളിലേക്കു കടക്കാന്‍ ശിവന്‍ അനുവദിക്കുന്നില്ല. ഭക്ഷണത്തില്‍ കൂടി മാത്രമേ വിഷം അകത്തേക്കു ചെല്ലു എന്നു ധരിക്കരുത്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്. നിങ്ങളുടെ വിശുദ്ധിചക്രം പ്രബലമാണെങ്കില്‍ ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല. എല്ലാ ദുഷിച്ച സ്വാധീനങ്ങളില്‍നിന്നും അതു നിങ്ങളെ കാത്തുകൊള്ളും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയിലാണൊ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ എന്തെല്ലാമായാലും അതൊന്നുംതന്നെ അയാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതല്ല. കാരണം അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത് സ്ഥിരവും ദൃഢവുമായിരിക്കും.

ശിവശക്തി

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

           *ശിവശക്തി*

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

ശക്തിയില്ലെങ്കില്‍ ശിവനില്ല ശിവനില്ലെങ്കില്‍ ശക്തിയില്ല എന്നൊക്കെ... നമ്മളത് വായിച്ചു കണ്ടു നിഷ്കളങ്ക ഭക്തിയുടെ നിറകുടങ്ങളായി ഇരിക്കുന്നു. ഒരിക്കലെങ്കിലും അതിന്റെ കാരണം നമ്മള്‍ വേറെയാരോടും ചോദിക്കണ്ട നമ്മോടു തന്നെ ചോദിച്ചിട്ടുണ്ടോ. സ്വയം ഒരു  ഉത്തരം കണ്ടെത്തല്‍.. കുറച്ചു പേര്‍ മാത്രം കണ്ടേക്കാം.. എന്തായാലും  നമുക്കൊന്ന് ശ്രമിച്ചു നോക്കാം

‘’ശിവമയം ശ്രീശക്തിമയം.’’ ഈ മലയാളം വാക്ക് പിരിച്ചെഴുതിയാല്‍ ശിവ - മയം- ശക്തി എന്നി 3 വാക്കുകള്‍ ആദ്യം എന്താണ് ശിവം അതിന്റെ അർത്ഥം  കണ്ടെത്താം..

ശ്രീ - ഐശ്വര്യം എന്നു ഏവർക്കും അറിയാമെന്നുള്ളതുകൊണ്ട്‌ അത് ഉപേക്ഷിക്കുന്നു, മയം- എന്നാല്‍ നിറഞ്ഞിരിക്കുന്നത്‌, മുഖരിതമായത് എന്നൊക്കെ  അർത്ഥം  ഇനിയുള്ള രണ്ടുവാക്ക് ശിവം – ശക്തി..അതിന്‍റെ അര്‍ത്ഥം ..?

ശിവം --- മലയാളം ശ്രേഷ്ഠഭാഷ നിഘണ്ടു അനുസരിച്ച് ശിവം എന്ന വാക്കിനു മംഗളം എന്നാണ്  അർത്ഥം സുന്ദരം എന്നും പറയുന്നു..അതല്ലാതെ ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങൾക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്ക്കുന്ന സത്യവസ്തു ഏതോ അതിന്‍റെ പേരാണ്‌ ശിവം. ശിവനെ സംബന്ധിച്ചിടുള്ള ഹൈന്ദവസംഹിതയായ ശിവപുരാണത്തില്‍ ശിവം എന്നതിന് അങ്ങിനെയൊരു നിര്‍വചനം കൂടി കൊടുത്തിരിക്കുന്നു..

ശക്തി – ശക്തിയെ പറ്റി പ്രത്യേകിച്ച് പറയണ്ടകാര്യമില്ല. ശക്തി എന്നുവെച്ചാല്‍ ശക്തി തന്നെ Energy.. അത് പുറമേ നിന്നാകാം അകത്തുനിന്നും ആകാം എന്നുമാത്രം..

ചരാചരങ്ങള്‍ -ചലിക്കുന്നതും ചലിക്കപെടാത്തതും ആയ എല്ലാം തന്നെ ബാഹ്യമായും ആന്തരികമായും ഉള്ള ശക്തിയാല്‍ അധിഷ്ടിതമാണ്.. അതായതു പരാശക്തി തന്നെ എല്ലാത്തിലും അടങ്ങിയിരിക്കുന്നു.. അവളുടെ സ്വാധീനതയില്‍ ആണ് പ്രപഞ്ചത്തിലെ സകലതും.. എന്നർത്ഥം..   എല്ലാ സംഖ്യയിലും പൂജ്യം ഉണ്ട് എന്ന്  പറഞ്ഞത് പോലെ ..

അപ്പോള്‍ ശിവശക്തിമയം അതായതു ശിവമയം ഇപ്പോള്‍ connect ആയില്ലേ.. പ്രപഞ്ചത്തില്‍ മംഗളകരമായ സുന്ദരമായ എല്ലാ ചലനങ്ങൾക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നിൽക്കുന്ന ആ സത്യവസ്തു അതായതു ശിവം അതിനു ചലിക്കാന്‍ ‘’ശക്തി’’ വേണം ശക്തി (Energy) ഇല്ലെങ്കിൽ  ഒന്നും ചലിക്കില്ല.. ഇനി ആ മംഗളകാരകമായ- സുന്ദരമായ സത്യവസ്തു ‘’ശിവം’’ അവിടെയില്ലെങ്കിലോ ശക്തി മാത്രം ഉണ്ടായിട്ടും കാര്യമില്ല..  അവിടെ ഒന്നും തന്നെ സംഭവിക്കുന്നില്ല.. ഒന്ന്‍ (1) ഉണ്ടെങ്കിലെ ഒന്നിലും പൂജ്യമുള്ളൂ പൂജ്യം മാത്രം ആയിട്ട് നിന്നാല്‍ ഒന്നുമില്ല എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് ശിവനില്ലെങ്കില്‍ ശക്തിയില്ല ശക്തിയില്ലെങ്കില്‍ ശിവനില്ല എന്ന് പറയുന്നതും

പ്രപഞ്ചമടക്കം സകലതും ഉണ്ടായത് ഈ ശിവശക്തി സംഗമത്തില്‍ കൂടെയാണ്. ഇതില്‍ ശക്തിയോ അതോ ശിവനോ ആരെങ്കിലും ഒരാള്‍ ഇല്ലങ്കില്‍ അവിടെ സൃഷ്ടികർമ്മം ഒന്നും തന്നെ നടക്കുന്നില്ല.. മുപ്പത്തിമുക്കോടി ദേവര്‍ക്കും ‘’പൂജ്യന്‍’’ ആയ ശിവനെ ശക്തിയോട് കൂടിയേ ശിവനുള്ളൂ ശിവപാര്‍വ്വതിമാരെ സര്‍വ്വേശ്വരന്‍ അല്ലെങ്കില്‍ സര്‍വ്വേശ്വരി എന്ന് വിളിക്കപെടുന്നതും ഇതുകൊണ്ടാക്കെ തന്നെയാണ്..

ശിവമയം  അവിടെ മാത്രമല്ല പ്രകടമാവുന്നത് ശിവശക്തി സംഗമം പോലെ സ്ത്രീ-പുരുഷ ബീജങ്ങള്‍ കൂടിച്ചേര്ന്നു ഒന്നായി ഒരു കോശം (Human Cell) ഉണ്ടാകുന്നു അത് വിഭജിക്കപെട്ടു പല കോശങ്ങള്‍ ആയി പെരുകി ഒന്നായി മനുഷ്യരൂപം പ്രാപിക്കുന്നു.. ഈ ശിവമയം അവിടെല്ലാം ഉള്ള ഒറ്റ ഒരു കോശങ്ങളില്‍ എല്ലാത്തിനും തന്നെയുണ്ട്.. അതിലേക്കു പോകാം... ഒരു കോശത്തെ വിഭജിക്കുകയാണെങ്കില്‍ അതില്‍ മർമ്മം(Nucleus) സ്തരം(Cell Membrane or Cilia) ഫേനം(Mitochondria) etc..etc .

നമുക്ക് ആ കോശം അതിന്റെ കേന്ദ്രം Nucleus അവിടേക്ക് പോകാം അതില്‍ ക്രോമാറ്റിന്‍ (Chromatin) എന്നൊരു ഘടകം അതിലാണ് നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവം വർണ്ണം പ്രകൃതം എല്ലാം തന്നെ കോഡ്(Code) ചെയ്യപെട്ടിരികുന്ന DNA-Deoxyribo Nucleic Acid.. ആ DNA നിർമ്മിതമായിരിക്കുന്നതോ പഞ്ചഭൂതങ്ങള്‍ ആവാം അതോ പഞ്ചാക്ഷര പ്രതീകം പോലെ തന്നെയുള്ള അഞ്ച് മൂലകങ്ങള്‍ (Elements) കൊണ്ട്...!
ഹൈഡ്രജന്‍(Hydrogen)
ഓക്സിജന്‍(Oxygen)
നൈട്രജന്‍(Nitrogen)
കാര്‍ബണ്‍(Carbon)
ഫോസ്ഫറസ്(Phosphorous)..
അതുമാത്രമല്ല DNA യില്‍ പ്രധാനമായുള്ളതും 5 ഘടകങ്ങള്‍ ആണ് അവ
അഡിനിന്‍(adenine)
ഗ്വാനിന്‍(Guanine)
തൈമീന്‍(Thymine) സൈറ്റൊസിന്‍(Cytosine)
യുറാസില്‍(Uracil).
ഇത്രയുമൊക്കെ പറഞ്ഞു ആ DNA ഇരിക്കുന്നതോ ശിവപാര്‍വ്വതിമാരെ പോലെ ഇഴപിരിയാത്ത ഭാര്യാഭര്‍ത്യബന്ധം പോലെ രണ്ടു നാരുകളാല്‍ (Chromatin DNA-Strands) പരസ്പരം ചുറ്റിപിണഞ്ഞിരിക്കുന്ന ക്രോമോസോം എന്ന് വിളിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ദ്വിബന്ധനത്താല്‍ ബന്ധിക്കപെട്ടിരിക്കുന്ന (covalent bonds)  നാരുകള്‍ക്കിടയില്‍. ഇതുകൊണ്ടാക്കെയാവം ഹൈന്ദവവിശ്വാസമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ (ഭൂമി ആകാശം ജലം വായു അഗ്നി ) നിര്‍മ്മിതമാണ് നമ്മുടെ ദേഹം- ശരീരം എന്ന് പറയുന്നതും.. മേല്പ്പറഞ്ഞ ആ 5-Elements ഇവിടെല്ലാം ഉണ്ട്...


⚜⚜⚜⚜⚜⚜⚜⚜⚜
🌐🌐🌐🌐🌐🌐🌐🌐🌐
♻♻♻♻♻♻♻♻♻

♥♥♥♥♥♥♥♥♥
🌀🌀🌀🌀🌀🌀🌀🌀🌀
♻♻♻♻♻♻♻♻♻