Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 14, 2023

വാസ്തുപുരുഷൻ

*🔱🌼🙏🏻ഓം നമഃശിവായ*🙏🏻🌼🔱

            *ശിവശക്തി മാഹാത്മ്യം*
                 🕸️🕸️🕸️🕸️🕸️🕸️

*

*അന്ധകാസുരജനനം* 


      *അന്ധകാസുരനുമായി യുദ്ധം ചെയ്ത മഹാദേവന്റെ വിയർപ്പ്തുള്ളി ഭൂമിയിൽ വീണുണ്ടായതാണ് വാസ്തുപുരുഷൻ.ഇതിനുപിന്നിൽ ഒരു കഥയുണ്ട്. കൈലാസത്തിൽ ശിവഭഗവാൻ എന്നും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് എങ്ങോ പോകുന്നതായി പാർവ്വതിദേവി മനസ്സിലാക്കി. ദേവി ഭഗവാനെ പിൻതുടർന്നു. മന്ദാകിനി നദിയുടെ വിശാലമായ മണൽപ്പരപ്പിൽ യോഗനിഷ്ഠയിൽ പത്മാസനത്തിൽ ഇരിക്കുന്ന രുദ്രനെയാണ് ദേവി കണ്ടത് . ശിവഭഗവാന്റെ പിന്നിലൂടെ ചെന്ന പ്രണയാതുരയായ ദേവി തൃക്കൈകൾ കൊണ്ട് ശിവനേത്രങ്ങളെ പൊത്തിപ്പിടിച്ചു. അപ്പോൾ പെട്ടെന്ന് പ്രപഞ്ചത്തിലും സകല ചരാചരങ്ങളിലും അന്ധകാരം വ്യാപിച്ചു. കഠിനവും ഭീകരവുമായ അന്ധകാരം. ഒരു നിമിഷം പ്രകൃതിയും പുരഷനും സംയോഗത്തിന്റെ സൂക്ഷ്മവും ദീപ്തവുമായ ഭാവത്തിൽ അമർന്നു. പെട്ടെന്ന് അന്ധകാരത്തിന്റെ അന്തർഭാഗത്തുനിന്നും ദിഗന്തങ്ങളെ ഭേദിക്കുമാറ്  ഒരട്ടഹാസം മുഴങ്ങി. അത്ഭുത പരവശയായ പാർവ്വതി ദേവിയ്ക്കു മുന്നിൽ മണൽപ്പുറത്ത് ഒരു ശിശു - അന്ധകാരസുരൻ. ഈ സമയത്ത് ഹിരണ്യാക്ഷൻ എന്ന അസുരൻ പുത്രലബ്ധിക്കായി ശിവഭഗവാനെ തപസ്സുചെയ്യുകയായിരുന്നു. പഞ്ചാഗ്നി മധ്യത്തിൽ നിന്നുകൊണ്ട് കൈലാസനാഥനെ മാത്രം മനസ്സിൽ ധ്യാനിച്ച് തപസ്സനുഷ്ഠിക്കുന്ന ഹിരണ്യാക്ഷന്റെ മുൻപിൽ ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു.*


        *ഭക്താ, വളരെക്കാലമായുള്ള നിന്റെ തപസ്സ് ഞാൻ അറിയുന്നു. നിനക്ക് ഞാൻ ഇതാ ഒരു പുത്രനെ നൽകുന്നു. ഇവന്റെ പേര് അന്ധകാരസുരൻ. പക്ഷേ ഒരു കാര്യം. ഭാവിയിൽ ഇവൻ അധർമ്മ പ്രവർത്തികളോ ദുഷ്ടതയോ ചെയ്താൽ ദോഷമായിരിക്കും ഫലം. കാലം കഴിഞ്ഞപ്പോൾ മഹാദേവനോട് തന്നെ യുദ്ധത്തിനൊരുങ്ങി അന്ധകാസുരൻ . മായികയാൽ ആകാശത്ത് മറഞ്ഞ് നിന്ന് പോരാടിയ അന്ധകാസുരനെ നേരിട്ട മഹേശ്വരന്റെ ഒരുതുള്ളി വിയർപ്പ് ഭൂമിയിൽ വീണു. അതാണ് പിന്നീട് വാസ്തുപുരുഷനായി മാറിയത്.മേൽപ്പോട്ടായി മലർന്നാണ് ഭൂമിയിൽ വാസ്തു പുരുഷൻ പതിച്ചത്. കിഴക്ക് വടക്കേ ദിക്കായ ഈശാനകോണിൽ തലയും, തെക്ക് പടിഞ്ഞാറേ ദിക്കായ നിര്യതി കോണിൽ (കന്നി) കാൽപാദങ്ങളും, വലതുകൈമുട്ട് പടിഞ്ഞാറ് വടക്കുമൂലയായ വായുമൂലയിലും , ഇടതു കൈമുട്ട് കിഴക്ക് തെക്കുമൂലയായ അഗ്നികോണിലുമായാണ് വാസ്തുപുരുഷൻ ഭൂമിയിൽ വീണത്. ശിരസ് സ്ഥിതിചെയ്യുന്ന ഈശാന കോണിൽ വച്ച് ഒരിക്കലും ദേവൻമാർക്ക് പരാജയം സംഭവിച്ചിട്ടില്ല. ചതുർവേദങ്ങളിൽ എവിടെയെങ്കിലും വാസ്തുവിദ്യയുമായി ബന്ധപ്പെടുത്തി ത്രിമൂർത്തികളിൽ ആരെയെങ്കിലും പരാമർശിക്കുകയോ പ്രകീർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് ശിവനെക്കുറിച്ചു മാത്രമാണ്. യജൂർവേദത്തിൽ ശ്രീരുദ്രത്തിൽ (7-ാം അനുവാകം ).*


*നമോ വാത്യായ ച രേഷ്മ്യായ ച*
*നമോ വാസ്തവ്യായ ച വാസ്തുപായ ച* 


        *പ്രളയകാലത്ത് ഉള്ളവനും, പശുപക്ഷി മൃഗാദികളിൽ പ്രാണനായി സ്ഥിതി ചെയ്യുന്നവനും ഗൃഹനിർമ്മാണ ഭൂമിയിൽ വർത്തിച്ച് രക്ഷിച്ചരുളുന്നവനുമായ രുദ്രന്റെ ഏകാദശ (പതിനൊന്ന്) ഭാവങ്ങളിൽ ത്വഷ്ടാവ് പ്രപഞ്ചസൃഷ്ടി കർത്താവായ പരമാത്മാവാണ്. വിശ്വകർമ്മാവിന്റെ മൂലപ്രകൃതമാണ് ത്വഷ്ടാവ്. ഗർഭത്തിലെ പുരുഷൻമാർക്ക് അനുരൂപരായ വധുവിന്റെ രൂപം സൃഷ്ടിക്കുന്നത് ത്വഷ്ടാവാണ്........*🙏🏻


                    ()

*￶സർവ്വംശിവാർപ്പണമസ്തു.*

*🔱🌼🙏🏻ഓം നമഃശിവായ*🙏🏻🌼🔱

കടപ്പാട്
സോഷ്യൽ മീഡിയ

Monday, July 31, 2023

ശിവൻ(ശ്രീ* *മഹാദേവൻ*

🌞 *ശിവൻ(ശ്രീ* *മഹാദേവൻ* )🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
ഹിന്ദു ദൈവം, ശൈവത്തിലെ അടിസ്ഥാന ദൈവം
പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ. ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽപ്പെട്ട ഒരു പ്രധാനപ്പെട്ട ദൈവമാണ് ശിവൻ, പരമശിവൻ അഥവാ ശ്രീ പരമേശ്വരൻ. ( Śiva). ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം പരമശിവനെ പ്രധാനദൈവമായി, ദേവന്മാരുടെ ദേവനായി ആരാധിക്കുന്നു. ശിവം എന്നാൽ മംഗളകരം എന്നാണ് അർത്ഥം. 


 *ശിവൻ* 
.

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത് ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും എല്ലാം ശിവനാണ്. വിശ്വാസികൾ പൊതുവേ ആയുസിന്റെ ദൈവമായാണ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ ശിവനെ മൃത്യുഞ്ജയൻ അഥവാ മൃത്യുവിജയി എന്നറിയപ്പെടുന്നു. മരണഭയം അകലുവാനും, ദീർഘായുസ് ഉണ്ടാകുവാനും, അപകടങ്ങൾ അകാലമരണം എന്നിവ ഒഴിയുവാനും, മഹാരോഗങ്ങൾ അകലുവാനും ഹൈന്ദവർ മൃത്യുഞ്ജയനായ ശിവനെ ആരാധിച്ചു വരുന്നു. രോഗനാശകരനായ ശിവനെ വൈദ്യനാഥൻ എന്ന് വിശ്വാസികൾ വിളിക്കുന്നു ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ഭഗവതിയാണ്. ശിവന്റെ ഭാര്യയും ശക്തിസ്വരൂപിണിയുമായ പാർവ്വതി അഥവാ ആദിപരാശക്തി (സതി) യാണ് ഈ ഭഗവതി. ശ്രീ പാർവ്വതി അഥവാ പരാശക്തി ശിവന്റെ തുല്യ പൂരക പങ്കാളിയും സാക്ഷാൽ ജഗദീശ്വരിയുമാണ് എന്ന് ശൈവ പുരാണങ്ങൾ വർണ്ണിക്കുന്നു. ശിവനും ശക്തിയും ചേർന്നാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്നും മറ്റ് ദേവീദേവന്മാർ എല്ലാം ശിവശക്തികളിൽ നിന്നും ഉടലെടുത്തവരാണെന്നും ശൈവർ വിശ്വസിക്കുന്നു.സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. 

 *ശൈവ വിശ്വാസം* l

ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്.[10] പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്. പാർവതിയാകട്ടെ സർവയിടത്തും നിറഞ്ഞ പ്രകൃതിയും. ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ[ സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയനും ഉള്ളൊരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെ കൊല്ലുന്നതായി ചിത്രീകരിക്കുന്നു.

 *ശിവരൂപം* 

കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയിൽ നിന്ന് ഒഴുകുന്ന ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , വലത്തെ കയ്യിൽ മഴുവും (പരശു) ഇടത്തെ കൈയിൽ മാൻ കുഞ്ഞും എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ശിവന് പ്രതിഷ്ഠ ഉണ്ടാകാറില്ല. പകരം ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.

 *വിവിധ നാമങ്ങൾ* 

ശിവന്റെ ഓരോ ഭാവങ്ങൾക്കും സമാനമായി പാർവതിക്കും രൂപഭേദങ്ങൾ വർണ്ണിച്ചു കാണുന്നു. ശിവനെ ആദിദേവൻ, മഹാദേവൻ, ദേവാദിദേവൻ, മഹേശ്വരൻ, പരമേശ്വരൻ, ഭുവനേശ്വരൻ, സദാശിവൻ, ഓംകാരം, പരബ്രഹ്മമൂർത്തി, മഹാലിംഗേശ്വരൻ, ഈശ്വരൻ, മഹാകാലേശ്വരൻ, ത്രിപുരാന്തകൻ, പഞ്ചവക്ത്രൻ, മൃത്യുഞ്ജയൻ, കാലകാലൻ, മഹാകാളൻ, വൈദ്യനാഥൻ, മുനീശ്വരൻ, വീരഭദ്രൻ, ഭൈരവൻ അഥവാ കാലഭൈരവൻ, സർവേശ്വരൻ, ജഗദീശ്വരൻ, പരമാത്മാവ് എന്നും പാർവതിയെ ആദിപരാശക്തി, പ്രകൃതി, മൂലപ്രകൃതി, മഹാദേവി, ദുർഗ്ഗ, പരമേശ്വരി, മഹേശ്വരി, ലളിത, മഹാത്രിപുര സുന്ദരി, മഹാകാളി, കാളിക, ചണ്ഡിക, ചാമുണ്ഡേശ്വരി, ഭുവനേശ്വരി, അന്നപൂർണേശ്വരി, സർവേശ്വരി, മഹാമായ, അപർണ്ണ, കാത്യായനി, ഉമ, ഗൗരി, ജഗദംബിക, പരബ്രഹ്മസ്വരൂപിണി, ഭഗവതി, ഭവാനി, ശാകംഭരി, ശ്രീമാതാ എന്നി നാമങ്ങളിൽ സ്തുതിക്കുന്നു. അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു. മഹിഷാസുരനെയും, ചണ്ഡമുണ്ഡന്മാരെയും, രക്തബീജനെയും, ശുംഭനിശുംഭമാരെയും വധിച്ചത് ശിവപത്നി ശ്രീ പാർവതിയാണ് എന്ന് സ്കന്ദ കൂർമ്മ പുരാണങ്ങൾ പറയുന്നു. യോഗ, ധ്യാനം, കല, (നൃത്തം, സംഗീതം തുടങ്ങിയവ) എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.

 *മൃത്യുഞ്ജയൻ* 

അപകടത്തിൽ നിന്നും, മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് ഹൈന്ദവർ ആരാധിക്കുന്ന ശിവനാണ് മൃത്യുഞ്ജയൻ അഥവാ മൃത്യുഞ്ജയ മൂർത്തി. മരണത്തെ ജയിച്ച ശിവനെ മൃത്യുവിജയി എന്നറിയപ്പെടുന്നു.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും ദീർഘമായ ആയുസിന് ശേഷം അതിന് കൽപ്പിച്ചിട്ടുള്ള സമയത്തുമേ സംഭവിക്കാവൂ എന്നാണ് ശിവന് സമർപ്പിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം എന്ന പ്രാർത്ഥന കൊണ്ടു ഉദ്ദേശിക്കുന്നത്. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്നാണ് ഭഗവാനോടുള്ള പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവനെ കാലന്റെ കാലൻ അഥവാ കാലകാലൻ, മഹാകാലൻ അഥവാ മഹാകാളൻ എന്നു ഭക്തർ വിളിക്കുന്നു. മഹാകാളന്റെ ശക്തിയാണ് മഹാകാളി. ശിവൻ തന്റെ പരമ ഭക്തനായ മാർക്കണ്ടേയൻ എന്ന ബാലനെ അകാല മരണത്തിൽ നിന്ന് രക്ഷിക്കുകയും തന്റെ ആയുസ് നിശ്ചയിക്കാൻ അധികാരം നൽകുകയും കീർത്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.

 *വിശേഷ ദിവസങ്ങൾ* 

മഹാശിവരാത്രി, ധനുമാസ തിരുവാതിര, പ്രദോഷ ശനിയാഴ്ച എന്നിവ വിശേഷ ദിവസങ്ങൾ. ഹൈന്ദവ വിശ്വാസപ്രകാരം എല്ലാ ആഴ്ചയിലെയും ഞായർ, തിങ്കൾ തുടങ്ങിയവ പ്രധാന ദിവസങ്ങൾ. ശിവ ക്ഷേത്ര ദർശനത്തിന് ഈ ദിവസങ്ങൾ ഗുണകരം എന്ന് വിശ്വാസികൾ കരുതുന്നു. പൊതുവേ ഞായറാഴ്ച ആണ് മഹാദേവന് ഏറ്റവും പ്രധാനമായ ദിവസം. ആദിത്യന്റെ ദിവസമായ ഞായറാഴ്ച ശിവാരാധന നടത്തുന്നത് ആയുസും ഐശ്വര്യവും രോഗമുക്തിയും നൽകും എന്നാണ് വിശ്വാസം. ആദിത്യന്റെ അധിദൈവം ശിവനാണ്. തിങ്കളാഴ്ച ശിവപാർവതി പ്രധാനമാണ്. പാർവതി സമേതനായ ശിവനാണ് അന്ന് പ്രാധാന്യം. മനഃശാന്തിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉത്തമ ദാമ്പത്യജീവിതത്തിനും അന്ന് പാർവതി പരമേശ്വര ദർശനം ഉത്തമം എന്ന് വിശ്വാസം. പ്രദോഷം വരുന്ന ശനിയാഴ്ചത്തെ ശിവാരാധന സർവദുരിതമുക്തിക്കും ഉത്തമം എന്ന് വിശ്വാസം. പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണ് എന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. ശനിയാഴ്ച വരുന്ന മഹാപ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തിയാൽ അഞ്ചു വർഷം ശിവ ക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ശിവനും ശക്തിയും ചേർന്നു അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ ദാമ്പത്യ പ്രശ്നങ്ങൾ ഒഴിഞ്ഞു പങ്കാളികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും ആണ് വിശ്വാസം. പ്രദോഷവ്രതം ആപത്തുകൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. [

 *പ്രതീകാത്മകതയിൽ* 





 *ശിവരൂപം* : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്[19]. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
ചന്ദ്രക്കല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം[]. അതിനാൽതന്നെ ചന്ദ്രശേഖരൻ ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം :ശിവന്റെ ശരീരത്തിൽ ഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി] അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. 
ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്[]. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.
ഗണം
തിരുത്തുക
ഭൂതഗണങ്ങളും പ്രേതങ്ങളും ശിവന്റെ ആജ്ഞാനുവർത്തികളായി കൈലാസത്തിൽ വിരാജിക്കുകയും അഹങ്കാരമില്ലാത്തവരെമാത്രം ശിവസന്നിധിയിൽ (കൈലാസത്തിൽ) പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

 *കൈലാസം* 

പ്രധാന ലേഖനം: കൈലാസം
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.[]

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

 *കാശി* 

: വാരാണസി
കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രമാണ്‌ ഇവിടത്തെ പ്രധാനപ്പെട്ട ക്ഷേത്രം. ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രവും അതോടൊപ്പം നിലകൊള്ളുന്നു. കാശിയുടെ കാവൽദൈവമായ കാലഭൈരവന്റെ ക്ഷേത്രവും കാശിയിൽ കാണാം. ശിവന്റെ പ്രചണ്ഡ രൂപമാണ് കാലഭൈരവൻ. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

 *ശിവലിംഗം* 


ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം "എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[ ]. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.[ ]

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേവക്ഷേത്രം[ ]

ശൈവസമ്പ്രദായങ്ങൾ
ജ്യോതിർലിംഗങ്ങൾ
പഞ്ചഭൂത ക്ഷേത്രങ്ങൾ
നൂറ്റെട്ട് ശിവാലയങ്ങൾ
തിരുത്തുക
മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവ ക്ഷേത്രങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം. ഇവ നൂറ്റെട്ടു ശിവാലയങ്ങൾ എന്നറിയപ്പെടുന്നു.[ ] വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടങ്ങി ചിറയ്ക്കൽ മഹാദേവക്ഷേത്രത്തിൽ അവസാനിയ്ക്കുന്ന നൂറ്റെട്ട് ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രവുമുണ്ട്.

108 മഹാ ശിവ ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥ ക്ഷേത്രം (പൂരം) 2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം 3.രവീശ്വരം മഹാദേവക്ഷേത്രം 4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം 5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം 6.മാതൂർ ശിവക്ഷേത്രം 7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം 8.മുണ്ടയൂർ ശിവക്ഷേത്രം 9.തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 10.ചൊവ്വല്ലൂർ ശിവക്ഷേത്രം 11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം 12.തൃക്കുരട്ടി മഹാദേവ ക്ഷേത്രം 13.പുരമുണ്ടേക്കാട്ട് മഹാദേവ ക്ഷേത്രം 14.അവനൂർ ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 15.കൊല്ലൂർ മൂകാംബിക ക്ഷേത്രം (ദേവി ക്ഷേത്രം പ്രസിദ്ധം) 16.തിരുമംഗലം മഹാദേവ ക്ഷേത്രം 17.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം 18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവ ക്ഷേത്രം 19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവ ക്ഷേത്രം 20.അഷ്ടമംഗലം മഹാദേവ ക്ഷേത്രം 21.ഐരാണിക്കുളം മഹാദേവ ക്ഷേത്രം (നടതുറപ്പ് പ്രസിദ്ധം) 22.കൈനൂർ മഹാദേവ ക്ഷേത്രം 23.ഗോകർണ്ണം മഹാബലേശ്വര ക്ഷേത്രം 24.എറണാകുളം മഹാദേവ ക്ഷേത്രം 25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം 26.അടാട്ട് മഹാദേവ ക്ഷേത്രം 27. നൽപ്പരപ്പിൽ മഹാദേവ ക്ഷേത്രം 28. ശാസ്തമംഗലം മഹാദേവ ക്ഷേത്രം 29. പാറാപറമ്പ് മഹാദേവ ക്ഷേത്രം 30. തൃക്കൂർ മഹാദേവ ക്ഷേത്രം 31. പനയൂർ പാലൂർ മഹാദേവ ക്ഷേത്രം 32. വൈറ്റില നെട്ടൂർ മഹാദേവ ക്ഷേത്രം 33. വൈക്കം മഹാദേവ ക്ഷേത്രം (അഷ്ടമി) 34. കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം 35. രാമേശ്വരം മഹാദേവ ക്ഷേത്രം അമരവിള 36. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം 37. എടക്കൊളം കാഞ്ഞിലശേരി മഹാദേവ ക്ഷേത്രം 38. ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം 39. ആലുവ ശിവക്ഷേത്രം (ശിവരാത്രി പ്രസിദ്ധം) 40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം 41. വേളോർവട്ടം മഹാദേവ ക്ഷേത്രം 42. കല്ലാറ്റുപുഴ മഹാദേവ ക്ഷേത്രം 43. തൃക്കുന്ന് മഹാദേവ ക്ഷേത്രം 44. ചെറുവത്തൂർ മഹാദേവ ക്ഷേത്രം 45. പൊങ്ങണം മഹാദേവ ക്ഷേത്രം 46. തൃക്കപാലീശ്വരം മഹാദേവ ക്ഷേത്രം, നിരണം 47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ 48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം 49. അവിട്ടത്തൂർ മഹാദേവ ക്ഷേത്രം 50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം അഥവാ പനയന്നാർകാവ് ദേവി ക്ഷേത്രം 51. ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം 52. കാട്ടകമ്പാല മഹാദേവക്ഷേത്രം 53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം 54. പേരകം മഹാദേവ ക്ഷേത്രം 55. ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം 56. വീരാണിമംഗലം മഹാദേവ ക്ഷേത്രം 57. ചേരാനല്ലൂർ മഹാദേവ ക്ഷേത്രം 58. മണിയൂർ മഹാദേവ ക്ഷേത്രം 59. കോഴിക്കോട് തളിക്ഷേത്രം 60. കടുത്തുരുത്തി തളിക്ഷേത്രം 61. തകീഴ് തളി മഹാദേവ ക്ഷേത്രം 62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം 63. കൊടുങ്ങല്ലൂർ മഹാദേവ ക്ഷേത്രം അഥവാ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 64. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 65. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം 66. പടനായർകുളങ്ങര മഹാദേവ ക്ഷേത്രം 67. തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രം 68. ആലത്തൂർ പൊക്കുന്നി മഹാദേവ ക്ഷേത്രം 69. കൊട്ടിയൂർ ശിവക്ഷേത്രം (പ്രസിദ്ധം) 70. തൃപ്പാളൂർ മഹാദേവ ക്ഷേത്രം 71. പെരുന്തട്ട മഹാദേവ ക്ഷേത്രം 72. തൃത്താല മഹാദേവ ക്ഷേത്രം 73. തിരുവാറ്റാ മഹാദേവ ക്ഷേത്രം 74. വാഴപ്പള്ളി മഹാക്ഷേത്രം 75. ചങ്ങംകുളങ്ങര മഹാദേവ ക്ഷേത്രം 76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം 77. തിരുനക്കര ശിവക്ഷേത്രം 78. അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം 79. പട്ടണക്കാട് മഹാദേവ ക്ഷേത്രം 80. ഉളിയന്നൂർ മഹാദേവ ക്ഷേത്രം 81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവ ക്ഷേത്രം 82. പുത്തൂർ മഹാദേവ ക്ഷേത്രം 83. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം 84. സോമേശ്വരം മഹാദേവ ക്ഷേത്രം 85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം 86. കൊട്ടാരക്കര മഹാദേവ ക്ഷേത്രം അഥവാ ഗണപതി ക്ഷേത്രം (പ്രസിദ്ധം) 87. കണ്ടിയൂർ മഹാദേവ ക്ഷേത്രം 88. പാലയൂർ മഹാദേവ ക്ഷേത്രം 89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം 90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവ ക്ഷേത്രം 91. മണ്ണൂർ മഹാദേവ ക്ഷേത്രം 92. തൃശ്ശിലേരി മഹാദേവ ക്ഷേത്രം 93. ശൃംഗപുരം മഹാദേവ ക്ഷേത്രം 94. കരിവെള്ളൂർ മഹാദേവ ക്ഷേത്രം 95. മമ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂർ 96. പറമ്പുന്തളി മഹാദേവ ക്ഷേത്രം 97. തിരുനാവായ മഹാദേവ ക്ഷേത്രം 98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം 99. നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം 100.കോട്ടപ്പുറം മഹാദേവ ക്ഷേത്രം 101.മുതുവറ മഹാദേവ ക്ഷേത്രം 102.വെളപ്പായ മഹാദേവ ക്ഷേത്രം 103.കുന്നത്തളി ശിവക്ഷേത്രം 104.തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം 105.പെരുവനം മഹാദേവ ക്ഷേത്രം 106.തിരുവാലൂർ മഹാദേവ ക്ഷേത്രം 107.ചിറയ്ക്കൽ മഹാദേവ ക്ഷേത്രം 108.കൊടുമ്പൂർ മഹാദേവ ക്ഷേത്രം 109. കങ്ങഴ മഹാദേവ ക്ഷേത്രം

 *പ്രാർത്ഥനാ ശ്ലോകങ്ങൾ* 

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[]

"അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹീ മെ കൃപയാ ശംഭോ, ത്വയീ ഭക്തീ മചഞ്ചലാം"

(ശിവനെ, ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും നൽകേണമേ എന്നാണ് ശിവനോടുള്ള മറ്റൊരു പ്രാർഥന)

Thursday, July 6, 2023

സംഗമേശ്വര ക്ഷേത്രം

 


ഏഴു നദികൾ ഒളിപ്പിച്ച ക്ഷേത്രം.

വർഷത്തിൽ പകുതിയിലധികവും ജലത്തിനടിയിൽ... ക്ഷേത്രനട തുറന്നൊന്നു തൊഴണമെങ്കിൽ മഴയൊഴിയുന്ന വേനലുകൾ മാത്രമാണ് ശരണം. അന്നേരങ്ങളിൽ വെള്ളത്തിന് മുകളിൽ ക്ഷേത്രക്കെട്ടുകൾ ഉയർന്നു വരും. ജലത്തിലാറാടിയ ശങ്കരൻ ഭക്തർക്കുമുമ്പിൽ പ്രത്യക്ഷപ്പെടും. ഇത് ആന്ധ്രപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന സംഗമേശ്വര ക്ഷേത്രം. ഒരാണ്ടിന്റെ മുക്കാൽപങ്കും ഏഴുനദികൾ തങ്ങളുടെ ജലത്തിനടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്ഷേത്രം.

ആന്ധ്രാപ്രദേശിൽ കുർണൂൽ ജില്ലയിലെ മുച്ചുമാരി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തെ പറ്റിയുള്ള ഐതീഹ്യം പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. അജ്ഞാതവാസക്കാലത്ത് കുർണൂലിലെത്തിയ പാണ്ഡവർ, യാത്രാമധ്യേ, തങ്ങൾ സന്ദർശിച്ച ശ്രീശൈലം മല്ലികാർജുന ക്ഷേത്രത്തിലുള്ളതുപോലൊരു ശിവലിംഗം കുർണൂലിലും സ്ഥാപിക്കണമെന്നു തീരുമാനിച്ചു.

അതിനായി ധർമ്മരാജാവായ യുധിഷ്ഠിരൻ, സഹോദരനായ ഭീമനോട് കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഭീമൻ കാശിയിൽ നിന്നും കൊണ്ട് വന്ന ശിവലിംഗം, കൃഷ്ണ നദിയും തുംഗഭദ്ര നദിയും സംഗമിക്കുന്ന സ്ഥലത്താണ് പ്രതിഷ്ഠിച്ചത്. ഈ ഇരു നദികളെ കൂടാതെ, അവയുടെ കൈവഴികളായ അഞ്ചുനദികളുടെ കൂടി സംഗമഭൂമിയിലായിരുന്നു പാണ്ഡവരുടെ ശിവലിംഗ പ്രതിഷ്ഠ. നദികൾ സംഗമിക്കുന്ന സ്ഥലത്തുള്ള ഈശ്വരൻ എന്നർത്ഥത്തിലാണ് പിൽക്കാലത്ത് ഈ ക്ഷേത്രവും ഇവിടുത്തെ നാഥനും സംഗമേശ്വരൻ എന്നറിയപ്പെടാൻ തുടങ്ങിയത്.

1980 ൽ ശ്രീശൈലം ഡാം പണിതതോടെ സംഗമേശ്വര ക്ഷേത്രം ജലത്തിനടിയിലായി. ഈ പരിസരത്തുള്ള മറ്റുക്ഷേത്രങ്ങൾ ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചെങ്കിലും ഐതീഹ്യവും പാരമ്പര്യവും പേറുന്ന ഈ ക്ഷേത്രം മാറ്റാൻ ആരും മെനക്കെട്ടില്ല. അങ്ങനെ ഇരുപതുവർഷത്തോളം വെള്ളത്തിനടിയിലായി പോയ സംഗമേശ്വരന് പുതിയ പ്രതലം നൽകി, ഉയർത്തിയത് 2003 ലാണ്. അങ്ങനെ ഉയർത്തിയെടുത്തെങ്കിലും ഒരാണ്ടിൽ, വേനലിലെ കുറച്ചു ദിനങ്ങളിൽ മാത്രമേ ക്ഷേത്രമിപ്പോഴും ജലത്തിന് മുകളിൽ കാണുവാൻ സാധിക്കുകയുള്ളു. ആ ദിവസങ്ങളിൽ വിശ്വാസികൾക്കായി ക്ഷേത്രത്തിന്റെ നട തുറക്കപ്പെടും. 2003 മുതൽ, തുടർച്ചയായി വേനൽക്കാലമാകുമ്പോൾ  സംഗമേശ്വര ക്ഷേത്രം ജലത്തിന് മുകളിൽ ഉയർന്നു കാണും. നിരന്തരം ജലത്തിനടിയിലായതു കൊണ്ടുതന്നെ അതിപുരാതനമായ ഈ ക്ഷേത്രത്തിനു കേടുപാടുകൾ ധാരാളം സംഭവിച്ചിട്ടുണ്ട്.

ഒരു വർഷത്തിൽ 40 മുതൽ 50 ദിവസങ്ങൾ വരെയാണ്  വിശ്വാസികൾക്കായി സംഗമേശ്വരന്റെ നടകൾ തുറക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ജലം അപ്പോഴുമുണ്ടാകുന്നത് കൊണ്ട്  ബോട്ടിലേറിയാണ് ജനങ്ങൾ നടയിലേക്കെത്തുന്നത്. മരത്തിൽ തീർത്തതാണ്  ഇവിടുത്തെ ശിവലിംഗം. നടതുറക്കുന്ന ദിവസങ്ങളിൽ  ഭക്തരുടെ പ്രാർത്ഥനകളും പൂജകളും ആരാധനയും കൊണ്ട് ശബ്ദ മുഖരിതമായിരിക്കും ക്ഷേത്രനട. കൃഷ്ണ, തുംഗഭദ്ര എന്നീ രണ്ടു പ്രധാനനദികളും ഭവാനസി, വേണി, ഹുന്ദ്രി, ഭീമാരതി, മലാപഹരണി എന്നീ കൈവഴികളും ചേരുന്നിടത്താണ് സംഗമേശ്വരന്റെ സ്ഥാനം. ശ്രീശൈലം ഡാമും റീസെർവോയറും നിലകൊള്ളുന്നത് കുർണൂൽ ജില്ലയിലെ മഹാബുബ് നഗറിലാണ്. അതിമനോഹരമായ ഇവിടം സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നാണ്. 

ഏപ്രിൽ-മെയ് മാസങ്ങളിൽ ഏകദേശം 40-50 ദിവസങ്ങൾ മാത്രമാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്. ബോട്ടിൽ കയറി വേണം ക്ഷേത്ര പരിസരത്തേക്കെത്താൻ. ബോട്ടുകൾ ക്ഷേത്ര പരിസരത്തു തന്നെ കാണും. ട്രെയിനിലാണ് യാത്രയെങ്കിൽ ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുർണൂൽ ആണ്. റോഡ് യാത്രയാണ് താല്പര്യമെങ്കിൽ ധാരാളം ഗവണ്മെന്റ് ബസുകൾ ലഭ്യമാണ്. അതിൽ കയറി പഗിഡ്യാല എന്ന സ്ഥലം വരെ എത്തിച്ചേരാവുന്നതാണ്. അവിടെ നിന്നും അധികം ദൂരെയായല്ല സംഗമേശ്വര  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുച്ചുമാരി തീർത്തും ഗ്രാമപ്രദേശമായതു കൊണ്ട് തന്നെ താമസ സൗകര്യങ്ങൾ വളരെ കുറവാണ്. വിജയവാഡയോ ഗുണ്ടൂരോ താമസത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, July 2, 2023

ഗുരുപൂർണ്ണിമ

*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാത് പരബ്രഹ്മം
തസ്മൈ ശ്രീ ഗുരു വേ നമഃ 
ഏവർക്കും ഗുരുപൂർണ്ണിമ ആശംസകൾ 🙏🏻


ഗുരുപൂര്‍ണിമക്ക് പിന്നിലുള്ള പ്രാധാന്യമറിയണം....*

ഗുരു സങ്കല്‍പ്പത്തിന് മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സ്ഥാനത്തിന് മഹത്തായ പ്രാധാന്യം നല്‍കുന്ന ഒരു ദിവസം കൂടിയാണ് ഗുരുപൂര്‍ണിമ. ആഷാഢ മാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് നമ്മുടെ ഗുരുക്കന്‍മാര്‍. നമ്മുടെ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള ആദ്യാക്ഷരം തുറന്ന് തരുന്നത് നമ്മുടെ ഗുരുക്കന്‍മാര്‍ തന്നെയാണ്.

കടപ്പാട് സോഷ്യൽ മീഡിയ

Monday, June 26, 2023

സ്വയംഭൂശിവലിംഗം

*സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍)*

തമിഴ്‌നാട്ടില്‍ രത്‌നക്കല്ലുകള്‍ സ്വയംഭൂ ശിവലിംഗമായി പ്രതിഷ്ഠിച്ചിട്ടുള്ള പുരാണപ്രസിദ്ധമാണ്. അതിപ്രാചീനവുമായ ഏഴ് ശിവക്ഷേത്രങ്ങളാണ് സപ്തവിടങ്കങ്ങള്‍ എന്നറിയപ്പെടുന്നത്. 'വിടങ്കം' എന്നാല്‍ 'ഉളികൊണ്ട് കൊത്താത്തത്' എന്നര്‍ത്ഥം. മുചുകുന്ദ ചക്രവര്‍ത്തിയാണ് ഈ ശിവലിംഗങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.
ഈ ഏഴു ക്ഷേത്രങ്ങളിലും ഭഗവാന്‍ ശിവന്‍ ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്. പ്രത്യേകം നടരാജ സന്നിധിയായി ഈ നടനങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്താല്‍ രാജാവിനെപ്പോലെ വാഴാമെന്നാണ് വിശ്വാസം.
സകലമാനവിധത്തിലുള്ള ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതിന് സപ്തവിടങ്ക ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് കരുതുന്നു.

സപ്തവിടങ്ക ക്ഷേത്രങ്ങള്‍ ഇവയെല്ലാമാണ്.
തിരുവാരൂര്
🌹🌹🌹🌹
തിരുവാരൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സപ്തവിടങ്ക ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും അതിബൃഹത്തായതുമായ ക്ഷേത്രമാണിത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ഒരു കി.മീ. ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്യാഗരാജര്‍ എന്ന പേരില്‍ ശിവനും 'നീലോല്പല അംബാള്‍' എന്ന പേരില്‍ പാര്‍വ്വതിയും പ്രത്യേകം കോവിലുകളില്‍ വാണരുളുന്നു. 'അജപാ' നടനമാടി ശിവന്‍ നടരാജസ്വാമിയായി പ്രത്യേകം കോവിലില്‍ കുടിയിരിക്കുന്നു.

തിരുനള്ളാര്‍ 
🌹🌹🌹🌹🌹
കാരയ്ക്കലില്‍ നിന്നും അഞ്ച് കി.മീ. ദൂരം. നവഗ്രഹക്ഷേത്രങ്ങളില്‍ ശനീശ്വര ദേവസ്ഥാനമാണ് ഈ ക്ഷേത്രം. ഉന്മത്തനടനമാടി ശിവന്‍ നടരാജ സന്നിധിയില്‍. സ്വയംഭൂ ശിവലിംഗം ദര്‍ഭാരണ്യേശ്വരന്‍ എന്ന പേരില്‍ പ്രധാന ശ്രീകോവിലില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍ണ്ണമുലയമ്മ എന്ന നാമത്തില്‍ പാര്‍വ്വതിയും വാണരുളുന്നു.

തിരുനാഗൈരക്കോണം
🌹🌹🌹🌹🌹🌹🌹🌹
നാഗപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും രണ്ട് കി.മീ. ദൂരം. കടല്‍ക്കര നടനമാണ് ശിവന്‍ ആടിയത്. കയരോഗണസ്വാമി എന്ന പേരില്‍ ശിവനും നീലാക്ഷി എന്ന പേരില്‍ പാര്‍വ്വതിയും വാഴുന്നു. പ്രധാനപ്പെട്ട ശക്തി പീഠങ്ങളില്‍ ഒന്നാണ് ഈ ദേവി സന്നിധി.

വേദാരണ്യം
🌹🌹🌹🌹
നാഗപട്ടണത്തുനിന്നും 50 കി.മീ. ദൂരം. ഹസ്തപാദ നടനമാണ് ഈ ക്ഷേത്രത്തില്‍ ശിവന്‍ നടനം ചെയ്തത്. നാലുവേദങ്ങളും മനുഷ്യരൂപത്തില്‍ ഇവിടെ ശിവനെ പൂജിച്ചു. അതിനാല്‍ വേദാരണ്യേശ്വരന്‍ എന്ന പേരില്‍ ശിവന്‍ അറിയപ്പെട്ടു.
തിരുമറൈക്കാട് എന്ന പേരും വേദാരണ്യത്തിനുണ്ട്. വേദനായികയായി പാര്‍വതിയും പ്രത്യേകം കോവിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പുന്നമരമാണ് സ്ഥലവൃക്ഷം. പ്രധാന തീര്‍ത്ഥക്കുളമായ വേദതീര്‍ത്ഥം ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു.

തിരുവായ്മൂര്
🌹🌹🌹🌹🌹
തിരുവാരൂരില്‍നിന്നും അഞ്ച് കി.മീ. ദൂരം. വായ്മൂര്‍നാഥന്‍ എന്ന പേരില്‍ ശിവനും ക്ഷീര വചനനായികയായി പാര്‍വ്വതിയും വാണരുളുന്നു. കമലനടനമാണ് ശിവന്‍ ആടിയത്.

തിരുക്കാറവാസല്‍
🌹🌹🌹🌹🌹🌹
തിരുവാരൂരില്‍നിന്നും 12 കി.മീ. ദൂരം. സഹസ്ര നേത്രനാഥസ്വാമി എന്നാണ് ശിവനാമം. കൈലാസനായികയായി പാര്‍വതിയും. സ്ഥലവൃക്ഷം, പ്ലാവ്. ബ്രഹ്മതീര്‍ത്ഥം, ശേഷതീര്‍ത്ഥം തുടങ്ങിയ വിശേഷപ്പെട്ട തീര്‍ത്ഥഘട്ടങ്ങളും ഉണ്ട്. ആദി നടനമാണ് ശിവന്‍ ആടിയത്.

തിരുക്കുവലയ്
🌹🌹🌹🌹🌹
തിരുവാരൂരില്‍നിന്നും തിരുത്തിറപൂണ്ടി എന്ന സ്ഥലത്തുപോകുന്ന റൂട്ടില്‍ 'കാച്ചിനം' എന്ന സ്ഥലത്തുനിന്ന് അഞ്ച് കി.മീ. ദൂരം. ശിവന്‍, ബ്രഹ്മപുരീശ്വരന്‍, പാര്‍വതി, പൂങ്കുഴല്‍ അമ്മ എന്നീ നാമങ്ങളില്‍ പ്രത്യേക സന്നിധിയില്‍. ബ്രഹ്മതീര്‍ത്ഥമാണ് പ്രധാന തീര്‍ത്ഥക്കുളം. ഭൃംഗനടനമാണ് ശിവന്‍ ആടിയത്.

കടപ്പാട്

Monday, June 19, 2023

പശുപതിനാഥ ക്ഷേത്രം

*പശുപതിനാഥ ക്ഷേത്രം* 
🧵🧵🧵🧵🧵🧵🧵🧵🧵



നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്.യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം(പശൂനാം പതി = പശുപതി;പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.

ഇന്നുകാണുന്ന ക്ഷേത്രം 14 ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമ്മിച്ചതാണ്. മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണ്ണാടകത്തിൽ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. ആദിശങ്കരനാണ് ഇങ്ങനെ ഒരു സമ്പ്രദായം കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.

നേപ്പാള്‍പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ ക്ഷേത്രവുമാണെന്നാണ്  നേപ്പാള്‍ മാഹാത്മ്യത്തില്‍ മഹാദേവന്‍ ഉദ്‌ഘോഷിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം ദര്‍ശിക്കുമ്പോള്‍ അനുഭവപ്പെടുന്നതും ഇതില്‍ നിന്നും വിഭിന്നമല്ല. ആയിരത്തോളം ചെറുക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട പശുപതിനാഥ ക്ഷേത്രം മാത്രം മതി ഈ വിശേഷണത്തിന്. ഈ ക്ഷേത്രം പീഠങ്ങളുടെ പീഠവും ക്ഷേത്രങ്ങളുടെ മഹാക്ഷേത്രവുമാണ്.

ആദിശക്തിയായ പാര്‍വതിദേവിയുടെ ഗൃഹസ്ഥലമായ  ഹിമവാന്റെ താഴ്വരയിലാണ്  നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു. ഈ സുന്ദരനഗരത്തിന്റെ ഹൃദയത്തിലൂടെയാണ് പവിത്ര നദിയായ ബാഗ്മതി ഒഴുകുന്നത്. ഈ നദിക്കരയിലാണ് ശ്‌ളേഷ്മാന്തകം പൂര്‍വ വനപ്രദേശം. ഇവിടെയാണ് പശുപതിനാഥന്റെ ക്ഷേത്രാങ്കണം.
നേപ്പാള്‍ ക്ഷേത്ര ശില്‍പ്പമാതൃകയുടെമനോഹാരിത പൂര്‍ണ്ണമായും സ്വാംശീകരിച്ച ഈ മഹാക്ഷേത്ര നടയിലെത്താന്‍ കാഠ്മണ്ഡുവില്‍ നിന്നും രണ്ടു വഴികളുണ്ട്. നേരെ അമ്പലത്തില്‍ കൂടി കുറേ നടന്ന് കല്‍പ്പടവുകള്‍ കയറിയും ഇറങ്ങിയും ചെറു ക്ഷേത്രങ്ങള്‍ക്കിടയിലൂടെ നടന്ന് ആര്യാതീര്‍ത്ഥത്തിനു തെക്കുഭാഗത്തു കൂടി ക്ഷേത്രത്തെ അര്‍ദ്ധ പ്രദക്ഷിണം ചെയ്ത് നടയിലെത്തുന്ന മറ്റൊരു വഴിയും. രണ്ടാമതു പറഞ്ഞ വഴിയേ പോകുന്നതാണ്  മനസിന് കൂടുതല്‍ ഇമ്പമുണ്ടാക്കുന്നത്. ബാഗ്മതിയുടെ നിര്‍മ്മലമായ കളകള ശബ്ദവും,ശ്‌ളേഷ്മാന്തകത്തിന്റെ കുളിര്‍കാറ്റും ചേര്‍ന്ന ഒരു ഓങ്കാരധ്വനി പ്രതീതിയോടെ,സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കല്ലില്‍കൊത്തി വച്ച മഹാകാവ്യങ്ങളായ നൂറുകണക്കിന് ചെറുക്ഷേത്രങ്ങളും ദര്‍ശിച്ചുള്ള നടത്തം ഏതോ ദേവലോകത്തു കൂടിയുള്ള സഞ്ചാരമെന്നേ തോന്നൂ!

ക്ഷേത്ര നടത്തിലെത്തിയാല്‍വലിയ നന്തി വിഗ്രഹമുണ്ട്. പശുപതിനാഥന്റെ ദ്വിക്പാലകരായ ഭൃംഗി, കുങ്കുമഗണേശന്‍,കീര്‍ത്തിമുഖ ഭൈരവ്, വാസുകി എന്നിവരോട് അനുവാദം ചോദിച്ച് പഞ്ചമുഖിയായ പരമാത്മാവുമാണ് പഞ്ചമുഖ സങ്കല്‍പ്പത്തിലുള്ളത്. പൂര്‍വ്വ മുഖത്തിലാണ് പരബ്രഹ്മ സങ്കല്‍പ്പം. മറ്റു നാല് വേദസ്ഥാന മുഖത്തും സൗമ്യഭാവമായ അഘോരി സങ്കല്‍പ്പം ധര്‍മ്മഭാവമായ വാമദേവ സങ്കല്പം, ബാലഭാവമായ വരണ സങ്കല്പം,രൗദ്രഭാവമായ യമരാജ സങ്കല്‍പ്പം എന്നീ ഉപസങ്കല്‍പ്പങ്ങളുമുണ്ട്. അതായത്, സര്‍വ സങ്കല്‍പ്പമായ പരബ്രഹ്മമാണ് പശുപതിനാഥ സങ്കല്‍പ്പം.

മഹാദേവന്റെഅത്യപൂര്‍വ്വ രൂപമാണ് പഞ്ചമുഖിയായ പശുപതിനാഥന്‍. ഈ രൂപം ആദ്യം ദര്‍ശിക്കുന്നത് ബ്രഹ്മാവും വിഷ്ണുവുമാണ്. സൃഷ്ടിക്കുമുമ്പ്  ബ്രഹ്മാവും വിഷ്ണുവും മാത്രമുണ്ടായിരുന്നതായി കരുതപ്പെട്ടിരുന്ന കാലത്താണ് ഒരു ദിവ്യജ്യോതിയായി മഹാദേവന്‍ ഇവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ദിവ്യജ്യോതിയുടെ തുടക്കവും ഒടുക്കവും അന്വേഷിച്ചിറങ്ങിയ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും കഥ നമ്മുടെ പുരാണങ്ങളില്‍ സുന്ദരമായി പ്രതിപാദിച്ചിട്ടുണ്ട്. ആ കഥാസന്ദര്‍ഭങ്ങള്‍ക്കുശേഷം മഹാദേവന്‍ ബ്രഹ്മ വിഷ്ണു സമക്ഷം പ്രത്യക്ഷപ്പെടുന്നത് ആദിശക്തീസമേതം പഞ്ചമുഖിയായ പശുപതിനാഥന്റെ രൂപത്തിലാണ്. അത്രയ്ക്ക് ശ്രേഷ്ഠമാണ് മഹാദേവന്റെ പശുപതിനാഥ സങ്കല്‍പ്പം. അത്രത്തോളം ശ്രേഷ്ഠം തന്നെയാണ് പശുപതിനാഥ സങ്കല്‍പ്പമുള്ള ഈ ക്ഷേത്രത്തിനും.

തറനിരപ്പില്‍നിന്നും പതിനഞ്ചടി ഉയരെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തെ വണങ്ങാന്‍ ചെറിയ പടവുകള്‍ കയറണം. നന്തി വിഗ്രഹത്തിന് തൊട്ടു പിറകിലാണ് ഈ പടവുകള്‍. സ്വര്‍ണം പൂശിയ മേല്‍ക്കൂരയും സ്വര്‍ണ്ണ താഴികക്കുടവും സ്ഥാപിച്ചിട്ടുള്ള ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണ വീഥിയില്‍ വലംവച്ച് പശുപതി നാഥനെ തൊഴുതനുഗ്രഹം വാങ്ങി മറ്റൊരു പടവിലൂടെ താഴെയിറങ്ങണം. നന്തിയുടെ മുന്നിലുള്ള പ്രസാദശാലയില്‍ നിന്നും പ്രസാദം കിട്ടും. കളഭവും ഭസ്മവും കുങ്കുമവും ചേര്‍ന്ന തിലകപ്രസാദം നന്തിയുടെ മുന്നില്‍ നിന്നണിയുമ്പോള്‍ സായൂജ്യത്തിന്റെ പതിനെട്ടു പടികളും കയറിയ അനുഭൂതിയാണ്. ഇതെല്ലാം നോക്കിക്കിടക്കുന്ന നന്തിയുടെ അനുഗ്രഹവും ലഭിക്കും. പിന്നീട് നന്തിയുടെ മുന്നിലുള്ള തിരുനടയില്‍ ഇരുന്ന് ആത്മീയ ഊര്‍ജസമാഹരണം നടത്താം,പഞ്ചാക്ഷരി മന്ത്രോച്ചാരണത്താല്‍ ഒരു ധ്യാനാവസ്ഥയിലെത്താം. ഈ ധ്യാനാവസ്ഥയില്‍ മൃഗരൂപിയായ ശങ്കരനേയും ആദിശക്തിയേയും ദര്‍ശിച്ചാല്‍ ഈ ജീവിതം സഫലം.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം നില്‍ക്കുന്ന സ്ഥലം മുഖാരബിന്ദ് എന്നറിയപ്പെടുന്നു. ഭാരതത്തിലെ കേദാര്‍ മലനിരകളില്‍ വെച്ച് പാണ്ഡവര്‍ പാപമോചനത്തിനായി ശിവനെ കടന്നുപിടിച്ചപ്പോള്‍ പിടികൊടുക്കാതെ ഉയര്‍ന്നു പൊങ്ങിയ പരമശിവന്റെ മുഖം നേപ്പാളിലെ മുഖാരബിന്ദ് എന്ന് ഈ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് ദര്‍ശനയോഗ്യമായെന്നാണ് വിശ്വാസം. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മുഖഭാവമെന്നപേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കേദാര്‍നാഥിലും പശുപതിനാഥിലും ദര്‍ശനം നടത്തിയാല്‍ ശിവന്റെ പൂര്‍ണ്ണകാരരൂപം ദര്‍ശനയോഗ്യമാകുന്നു എന്നാണ് വിശ്വാസം. പശുപതിനാഥ ക്ഷേത്രത്തെകുറിച്ച് ധാരാളം ഐതിഹ്യങ്ങള്‍ നേപ്പാളില്‍ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പശുപതിനാഥ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്യുന്നത് തെക്കെ ഇന്ത്യയില്‍ നിന്നുള്ള ബ്രാഹ്മണപൂജാരിമാരാണ്. ശങ്കരാചാര്യര്‍ തുടങ്ങിവെച്ച പൂജാവിധികളാണ് ഇന്നും പശുപതിനാഥില്‍ അനുവര്‍ത്തിച്ചുവരുന്നത്. നാല് പൂജാരികള്‍ക്ക് മാത്രമെ പശുപതിനാഥിന്റെ വിഗ്രഹം തൊടാനുള്ള അധികാരമുള്ളു. ഹിന്ദു വിശ്വാസികള്‍ക്ക് മാത്രമെ ഈ ക്ഷേത്രത്തിലേക്ക് പ്രവേശനാനുവാദമുള്ളു. അടുത്തകാലം വരെ ലോകത്തിലെ ഏക ഹിന്ദുരാജ്യമായിരുന്നു നേപ്പാള്‍.

പശുപതിനാഥ് ക്ഷേത്രം നില്‍ക്കുന്നത് കാഠ്മണ്ഡു പട്ടണത്തിലെ ഗോശാല തെരുവിലാണ്. പട്ടണത്തിലെ തിരക്കിന് പുറമെ തീര്‍ത്ഥാടകരുടെ ബാഹുല്യം കാരണം എപ്പോഴും തിരക്കനുഭപ്പെടുന്ന പ്രദേശമാണിത്. സ്ഥലത്തിന്റെ പേരിന് അനുയോജ്യമെന്നോണം അമ്പലത്തിനുമുമ്പില്‍ തിരക്കിനിടയിലും പശുക്കളും കാളകളും സൈ്വര്യ വിഹാരം നടത്തുന്നു. പശുപതിനാഥന്റെ തിരുമുറ്റത്തായതുകൊണ്ടാവാം, പശുക്കളെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരാണ് നേപ്പാളികള്‍. പഴയ രാജാക്കന്‍മാര്‍ ഗോഹത്യയ്ക്ക് മരണശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് പുതിയ ഭരണഘടന വന്നപ്പോള്‍ അത് പന്ത്രണ്ട് വര്‍ഷത്തെ കഠിനതടവാക്കി മാറ്റി.

വെള്ളിത്തകിടുകള്‍ പൊതിഞ്ഞ നാല്‌ക്ഷേത്രവാതിലുകളും കൊത്തുപണികള്‍ ചെയ്തിട്ടുണ്ട്. പടിഞ്ഞാറെ വാതില്‍ കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്നത് കൂറ്റന്‍ നന്ദി വിഗ്രഹമാണ്. 6 അടി ഉയരവും 6 അടിവ്യാസവുമുള്ള, സ്വര്‍ണ്ണം പൂശിയ നന്ദി വിഗ്രഹം അത്യാകര്‍ഷകമാണ്. അമ്പലത്തിനുള്ളിലും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കുറച്ചു സമയം ക്യൂവില്‍ നിന്നാണ് ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ പ്രതിഷ്ഠ കരിങ്കല്‍ ശിലയുള്ള പഞ്ചമുഖി ശിവലിംഗമാണ്. നേപ്പാളികളുടെ പുണ്യനദിയായ ഭാഗ്മതിയുടെ കരയിലാണ് പശുപതിനാഥ് ക്ഷേത്രം. ക്ഷേത്രത്തിന് പിന്നില്‍ ഭാഗ്മതിയുടെ തീരത്ത് ശ്മശാനഘട്ട് കാണാം. കാശിയിലെ വിശുദ്ധമായ മണികര്‍ണികാ ശ്മശാനത്തിലെപോലെ ഇവിടേയും സദാസമയവും ചിതകള്‍ എരിയുമത്രേ. ആത്മമുക്തി ലഭിക്കാനായി ഉത്തരേന്ത്യയിലെ ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും സദാസമയവും ചിതകള്‍ എരിയുന്ന കാശിയിലെ മണികര്‍ണ്ണികാ ശ്മശാനത്തിലേക്ക് മൃതശരീരങ്ങള്‍ സംസ്‌കരിക്കാനായി കൊണ്ടുപോകാറുണ്ട്. അതുപോലെ ആത്മമുക്തി ലഭിക്കാനായി നേപ്പാളിലെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്ന് പോലും സംസ്‌കാരത്തിനായി ഇവിടേയ്ക്ക് മൃതശരീരങ്ങള്‍ കൊണ്ടുവരാറുണ്ടത്രേ. ഇവിടുത്തെ ശ്മശാനഘട്ടിന് ''ആര്യഘട്ട്''എന്നാണ് പേര്.

 _ഐതിഹ്യം_ 
🧵🧵🧵🧵🧵

ഒരിക്കല്‍ മഹാദേവനും പാര്‍വതിയും കാശി ഉപേക്ഷിച്ച് യാത്രയായി. യാത്രാമദ്ധ്യേ ബാഗ്മതി തീരത്തുള്ള ശ്‌ളേഷ്മാന്തകം വനത്തിലെത്തി. ഈ വനത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായ ശിവനും പാര്‍വതിയും മൃഗരൂപം ധരിച്ച് ഭൂതഗണങ്ങളോടൊപ്പം ഇവിടെ കളിയാടി നടന്നു.

ശിവനേയും പാര്‍വതിയേയും കാശിയില്‍ കാണാതായതോടെ ദേവതകളും മുനിമാരും അസ്വസ്ഥരായി. അവര്‍ പരിസര വനങ്ങളിലും പര്‍വത സാനുക്കളിലും നദികളിലുമെല്ലാം അന്വേഷിച്ചു. ഒരിടത്തും കാണാതെ അവര്‍ ഹിമാലയ താഴ്വരയിലുള്ള ബാഗ് മതി നദിക്കരയിലെ ശ്‌ളേഷ്മാന്തകം വനത്തിലെത്തി. അവിടെ തേജസും പുഷ്ഠിയുമുള്ള ഒരു കാളയേയും മൂന്നു കണ്ണുകളോടു കൂടിയ ഒരു കാലമാനിനേയും അതിസൗന്ദര്യമുള്ള ഒരു പേടമാനിനേയും കണ്ടു. മാനിന്റെ ത്രിനേത്രം കണ്ടപ്പോള്‍ത്തന്നെ ദേവതകള്‍ക്കും മുനിമാര്‍ക്കും മഹാദേവന്‍ മൃഗരൂപം പ്രാപിച്ചതാണെന്ന് മനസിലായി. അവര്‍ മഹാദേവനെ കാശിയിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും,മഹാദേവന്‍ മൃഗരൂപം കൈവെടിയാനോ കാശിയിലേക്ക് തിരിച്ചുപോകാനോ തയ്യാറായില്ല. ദേവഗണങ്ങള്‍ ബ്രഹ്മാവിനേയും വിഷ്ണുവിനേയും  ഇന്ദ്രനേയും കാര്യം ധരിപ്പിച്ചു. അവര്‍ ശ്‌ളേഷ്മാന്തകത്തില്‍ വന്ന് മഹാദേവനെ വന്ദിച്ചിട്ട് കാശിയിലേക്ക് തിരിച്ചുവരാന്‍ അപേക്ഷിച്ചു. പക്ഷേ,മഹാദേവന്‍ ചെവിക്കൊണ്ടില്ല. അപ്പോള്‍ ഇന്ദ്രന് ഒരു ഉപായം തോന്നി. കാളയെ പിടിച്ചുകൊണ്ടുപോയാല്‍ മഹാദേവന്‍ കൂടെവരുമെന്ന് കരുതി കാളയെ കയറിപ്പിടിച്ചു. അപ്പോള്‍ കാളയ്‌ക്കൊപ്പം മൃഗരൂപിയായ മഹാദേവനും പാര്‍വതിയും അവിടെ അപ്രത്യക്ഷരായി. ആ സ്ഥലത്ത് ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷപ്പെട്ടു. ദേവന്മാര്‍ ജ്യോതിര്‍ലിംഗത്തെ വണങ്ങിയതിനുശേഷം സ്വര്‍ഗലോകത്തേക്ക് പുറപ്പെട്ടു. കാലം കുറേ കഴിഞ്ഞുപോയി. അക്കാലത്ത് നേപ്പാള്‍ ഭരിച്ചിരുന്ന രാജാവിന് ഒരു വലിയ പശുക്കൂട്ടമുണ്ടായിരുന്നു. ശ്‌ളേഷ്മാന്തകത്തിലാണ് ഇവയെ മേയ്ക്കാന്‍ കൊണ്ടുപോയിരുന്നത്. കൂട്ടത്തില്‍ ഒരു പശു ധാരാളം പാല്‍ ചുരത്തിയിരുന്നു. ഒരു ദിവസം ഈ പശു പാല് ചുരത്തുന്നത് നിറുത്തി. പശുപാലകര്‍ വിവരം രാജാവിനെ അറിയിച്ചു. ഈ പശുവിനെ പ്രത്യേകം ശ്രദ്ധിച്ച് എന്താണ് സംഭവിച്ചതെന്ന വിവരം അറിയിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. പശുപാലകര്‍ ഈ പശുവിനെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. ശ്‌ളേഷ്മാന്തക വനത്തില്‍ ഒരു പ്രത്യേക സ്ഥലത്ത് പശു തനിയേ പാല്‍ ചുരത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. രാജഗുരുവും മന്ത്രിമുഖ്യനും ശ്‌ളേഷ്മാന്തകത്തിലെത്തി ഈ പ്രത്യേക സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ ഒരു സ്വയംഭൂ ജ്യോതിര്‍ലിംഗം ദര്‍ശിച്ചു. നേപ്പാള്‍ രാജാവ് അവിടെ ഒരമ്പലം സ്ഥാപിച്ചു. അതാണ് പശുപതിനാഥക്ഷേത്രം എന്നാണ് ഐതിഹ്യം. ഭാരതത്തില്‍ ഇതില്‍നിന്നും അല്‍പ്പം വ്യതിചലിച്ച ഐതിഹ്യമാണുള്ളത്. എങ്കിലും അന്തഃസത്ത ഒന്നുതന്നെയാണ്. എന്നാല്‍ പശുപതിനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠാവിഗ്രഹത്തെക്കുറിച്ച് പ്രചരിച്ചിരിക്കുന്നത് വികലധാരണയാണ്. കാളയുടെ മുഖമുള്ള ലിംഗ പ്രതിഷ്ഠയെന്നാണ് ഭാരതീയരില്‍ ഭൂരിഭാഗവും വിശ്വസിച്ചുപോരുന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളില്‍ എല്ലാത്തിലും ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇതൊരു വികലമായ ധാരണമാത്രമാണ്. പഞ്ചമുഖിയായ പരബ്രഹ്മാണ് പശുപതിനാഥക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭാരതത്തില്‍ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തില്‍ ഇങ്ങനെയൊരു കഥാഭേദം വന്നതുകൊണ്ടാണത്. 

കാളരൂപത്തിലുള്ളത് നന്തിയുടെ വലിയ (പ്രതിമ) പ്രതിഷ്ഠമാത്രം. എന്നാല്‍ ബ്രഹ്മാവ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജ്യോതിര്‍ലിംഗമുണ്ട്. ഇതിന് കാളയുടെ മുഖമാണ്. ഗോകര്‍ണേശ്വരന്‍ എന്നാണ് ഈ ലിംഗരൂപത്തിന്റെ പേര്. പശുപതിനാഥ ക്ഷേത്ര സമുച്ചയത്തില്‍തന്നെയാണ് ഈ ക്ഷേത്രവും. ഭാരതീയ ഐതിഹ്യത്തില്‍ പറയുന്നതരത്തിലുള്ള കാളയുടെ മുഖം തന്നെയാണ് ഗോകര്‍ണേശ്വര പ്രതിഷ്ഠ. ഇതുപോലെ നൂറുകണക്കിന് ക്ഷേത്രമുണ്ടിവിടെ. അതിന്റെയെല്ലാം ഐതിഹ്യവും വേറെ വേറെയാണ്. പഞ്ചപാണ്ഡവന്മാര്‍ പശുപതിനാഥന്റെ മൂലവിഗ്രഹത്തെ ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കേദാര്‍നാഥിലെയുംബഥരിനാഥിലെയും പോലെ ഇവിടെയും പുനഃപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണ്. ഇന്നത്തെ പൂജാവിധികളും മറ്റും നിര്‍ണയിക്കപ്പെട്ടതും ശങ്കരാചാര്യര്‍ തന്നെ. അന്നുമുതല്‍ കര്‍ണാടകയില്‍ നിന്നും വന്ന ലിംഗായത്തുവിഭാഗത്തില്‍പെട്ടവരാണ് ഇവിടത്തെ പൂജാരിമാര്‍.
പശുപതിനാഥ ക്ഷേത്രദര്‍ശനം പോലെ തന്നെ പുണ്യമാണ് ബാഗ്മതിസ്‌നാനവും. മുക്തിയാണ് ഇവ രണ്ടും കൊണ്ടുണ്ടാവുന്ന ഫലം. ആര്യാതീര്‍ത്ഥം, ഗൗരീതീര്‍ത്ഥം, സൂര്യഭാഗ തീര്‍ത്ഥം ഇവയാണ് പ്രധാന തീര്‍ത്ഥഘട്ടങ്ങള്‍. ആര്യാതീര്‍ത്ഥക്കടവില്‍ മൃതശരീരം ദഹിപ്പിച്ചാല്‍ നേരെ മുക്തിയിലെത്താമെന്നാണ്വിശ്വാസം. ദിനംപ്രതി നൂറുകണക്കിന് ശവദാഹമാണ് ഇവിടെ നടക്കുന്നത്. ശ്രാദ്ധവും നടക്കുന്നു. ദാമ്പത്യസൗഖ്യവും ഐശ്വര്യവുമാണ് ഗൗരീതീര്‍ത്ഥസ്നാനംകൊണ്ട് ഫലമാവുന്നത്. ശക്തിയുംബുദ്ധിയുമാണ് സൂര്യഭാഗ തീര്‍ത്ഥസ്‌നാനംകൊണ്ട് ലഭ്യമാകുന്നത്.

ഒരുപാട് തവണ ഭൂകമ്പങ്ങളെ അതിജീവിച്ച ക്ഷേത്രമാണ് കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രം

 _കടപ്പാട്_🙏✿❁════❁★☬ॐ☬★❁════❁✿
🧵🧵🧵🧵🧵🧵🧵🧵🧵🧵

Friday, June 16, 2023

മൃത്യുഞ്ജയ* *മന്ത്രം

**മൃത്യുഞ്ജയ* *മന്ത്രം ജപിക്കുന്നത് ശീലമാക്കുക* *ദീർഘായുസ്സ് നേടുക* 
🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧
ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.

ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്.

 ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
 നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്.....
✴️മന്ത്രം :

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.

🟧അര്‍ത്ഥം:
 ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ

യജാമഹേ = ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)

ഇവ = പോലെ

ബന്ധനാത് = ബന്ധനത്തിൽ നിന്ന്
മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, (നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന് (മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല)

          🟧🟧
കടപ്പാട്
സോഷ്യൽ മീഡിയ

Tuesday, June 13, 2023

ശിവന്റെ മുമ്പിൽ നന്തി

ശിവക്ഷേത്രങ്ങളിൽ ഭഗവാൻ ശിവന്റെ മുമ്പിൽ നന്തി ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
ഭഗവാൻ ശിവന്റെ ഒരു ദർശനം ലഭിക്കുന്നതിന്, നന്തിയിൽ നിന്ന് നിങ്ങൾക്ക് എന്താണ് പഠിക്കാൻ കഴിയുക.
നന്തി അനന്തമായ ക്ഷമയെ പ്രതിനിധീകരിക്കുന്നു. അവൻ വളരെ ഭക്തിയോടെ ശിവനാമം ജപിച്ചുകൊണ്ട് ഇരിക്കുകയാണ്. തന്റെ ഭക്തിക്ക് പ്രതിഫലമായി എന്തെങ്കിലും ലഭിക്കണമെന്ന് നന്തി ആകുലപ്പെടുന്നില്ല. അല്ലെങ്കിൽ ശിവ നാമം ജപിച്ചാൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ശിവൻ വന്ന് അവനെ കെട്ടിപ്പിടിക്കുമെന്ന് അവൻ പ്രതീക്ഷിക്കുന്നില്ല.
നന്തി വെറുതെ ഇരിക്കുകയാണ്. ഒരു ഭക്തനെന്ന നിലയിൽ അവൻ തന്റെ വേഷം ആസ്വദിക്കുന്നു. ഭഗവാൻ ശിവന്റെ ഭക്തിയും ഊർജ്ജവും തുടർച്ചയായി അദ്ദേഹത്തിന് നിർവൃതിയും ആനന്ദവും നൽകുന്നു. അവൻ ആ ആനന്ദത്തിൽ ജീവിക്കുന്നു. അവൻ ശിവനെ നോക്കുന്നില്ല, ശ്രദ്ധിക്കുന്നില്ല, കാരണം അവൻ ഓരോ നിമിഷവും ശിവനെ അനുഭവിക്കുന്നു.
തന്നെ ഭഗവാൻ സംരക്ഷിക്കുമെന്നും, ഭഗവാൻ ശിവനാൽ താൻ സ്നേഹിക്കപ്പെടുന്നതായും അദ്ദേഹം വിശ്വസിക്കുന്നു. ഇപ്പോൾ ശിവൻ തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുമൊ, അത് ശിവനെ ആശ്രയിച്ചിരിക്കുന്നു. നന്തി ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥ ഭക്തി ചെയ്യുന്നു.

നിങ്ങൾക്ക് നന്ദിയെപ്പോലെയാകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഭഗവാന്റെ എക്കാലത്തെയും കൂട്ടുകെട്ട് ലഭിക്കും.
ശിവൻ ശിവനാണ്, ദേവദേവനാണ്, മഹാദേവനാണ്. ഭഗവാനെ ആർക്കും മനസ്സിലാക്കാൻ കഴിയില്ല. നമുക്ക് ഭഗവാനെ അനുഭവിക്കാൻ മാത്രമേ കഴിയൂ, ഭഗവാന്റെ സ്നേഹം അനുഭവിക്കാൻ മാത്രമേ കഴിയൂ..
ഓം നമഃ ശിവായ...

Monday, May 22, 2023

പരാശക്തി

*പരാശക്തി* 


സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി' അഥവാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്ത്വിക, രാജസ, താമസ ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജ്ജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തിയും ആദിദേവനുമായ പരമശിവന്റെ പത്നിയാണ് ആദിശക്തി ആയ സാക്ഷാൽ ലളിതാത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തിയായി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം. എന്നാണ്‌ ശാക്തേയരും, ശൈവരും കരുതുന്നത്‌.

മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സാത്ത്വിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സാത്ത്വിക ഭാവം) സാത്ത്വിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത്ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്. 

ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിതാ സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിതാസഹസ്രനാമം, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യലഹരിയിലും ആദിപരാശക്തിയെ ശിവശക്തൈക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ, 4.കൂശ്മാണ്ട, 5.സ്കന്ദ മാതാ, 6.കാർത്ത്യായനി, 7.കാളരാത്രി,8.മഹാഗൗരി, 9.സിദ്ധിധാത്രി തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.🪴🪴🪴🪴🪴🪴🪴🪴🪴





Wiki letter w.svg
ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.

അവസാനം തിരുത്തിയത് 2 വർഷം മുമ്പ് Nayan Krishna K ആണ്
ബന്ധപ്പെട്ട താളുകൾ
ദേവി
സ്ത്രീ ദേവതകളെ കുറിക്കുന്ന പദം
കടപ്പാട് 
സോഷ്യൽ മീഡിയ

Monday, March 20, 2023

തളിക്കോട്ട* *മഹാദേവക്ഷേത്രം

*🪷തളിക്കോട്ട* *മഹാദേവക്ഷേത്രം* ☘️☘️☘️☘️☘️🪷🪷🪷🪷
കേരളത്തിലെ കോട്ടയം ജില്ലയിൽ താഴത്തങ്ങാടിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തളിക്കോട്ട മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം തെക്കുംകൂർ രാജാക്കന്മാരുടെ കുലദൈവമായി പൂജിക്കപ്പെട്ടിരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളിക്കോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. 
 *തളിക്കോട്ട* *മഹാദേവക്ഷേത്രം* 
 *ചരിത്രം* 
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല എന്നീ പ്രദേശങ്ങളും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളും അടങ്ങിയതായിരുന്നു പതിനൊന്നാം നൂറ്റാണ്ടിലെ തെക്കുംകൂർ രാജ്യം. വെമ്പലനാടിൻറെ തെക്കുഭാഗം തെക്കുംകൂറും. വടക്കുഭാഗം വടക്കുംകൂറുമായിരുന്നു‍. വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി എന്നിവയ്ക്കു ശേഷം തളിക്കോട്ട തെക്കുംകൂറിൻറെ രാജധാനിയായി മാറി.

തൊടുപുഴ കുടമുരുട്ടി മലയിൽ നിന്നും ഉൽഭവിച്ച ഗൗണാർ (മീനച്ചിലാർ) ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞുണ്ടായ നദിയാണ് ഗൗണാർ. ഗൗണാറിനെ പിന്നീട് കവണാർ എന്നും പറഞ്ഞുപോന്നിരുന്നു. കാഞ്ചനപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കും അവിടെ നിന്നും പൂഞ്ഞാറിലേക്കും കാർഷികവൃത്തിക്കും കച്ചവടത്തിനും കുടിയേറിയ ശൈവപ്പിള്ളമാർ മധുരമീനാക്ഷി ക്ഷേത്രങ്ങൾ രണ്ടിടത്തും നിർമ്മിച്ചതോടെ പ്രദേശം മീനച്ചിൽ ആയി. നദി മീനച്ചിലാറും.

ക്ഷേത്രത്തിൽ എണ്ണ നൽകാനായി കടുത്തുരുത്തിയിൽ നിന്നും ഉപ്പൂട്ടിൽ എന്ന ക്രിസ്ത്യൻ കുടുംബത്തെ തെക്കുംകൂർ രാജാവ് ഇവിടെ കൊണ്ടുവന്നു എന്നു പറയപ്പെടുന്നു. കൊല്ലവർഷം 725 ൽ അവർക്കു പള്ളി പണിയാൻ സ്ഥലം നൽകിയെന്നും അതാണ് ക്നാനായക്കാരുടെ വലിയപള്ളിയെന്നും കരുതുന്നു. ഈ പള്ളിയിൽ വിചിത്രാകൃതിയിലുള്ള രണ്ടു കരിങ്കൽ കുരിശുകളുണ്ട്. പല്ലവി ലിപിയിലുള്ള എഴുത്തും ഇവയിലുണ്ട്. അതുപോലെതന്നെ തളിക്കോട്ട ക്ഷേത്രത്തിൽ കേരളര് കോതവർമ്മര് എന്ന തെക്കുംകൂർ രാജാവിൻറെ പേരു കൊത്തിയ മിഴാവ് ഉണ്ട്. ചരിത്രാന്വേഷികൾക്ക് ധാരാളം ഉത്തരങ്ങൾ നൽകാൻ ഇവയ്ക്കൊക്കെയാവും.

 *തളിക്കോട്ട ക്ഷേത്രം* 

മീനച്ചിലാറിന്റെ തീരത്ത് കുറച്ചു മുകളിലായാണ് അതിപുരാതനമായ ഈ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംകൂറിൻറെ രാജഭരണകാലത്ത് കോട്ടകൾക്കും കൊത്തളങ്ങൾക്കും അകത്തായിരുന്നു ഈ ക്ഷേത്രം. അതിനാൽ തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെട്ടു. ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും, കച്ചേരിയും, ഠാണാവും (കാരാഗൃഹം) സ്ഥിതിചെയ്യതിരുന്നത്. തളി ശിവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.

 *ക്ഷേത്ര നിർമ്മിതി* 

ചതുരാകൃതിയിൽ രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ഇവിടുത്തെ ശ്രീകോവിൽ ചെമ്പു മേഞ്ഞിട്ടുണ്ട്. അതിന്റെ പുറംഭിത്തി ധാരാളം ചുവർ ചിത്രങ്ങളാൽ നിബിഢമാണ്. പലതും ഇപ്പോൾ മനസ്സിലാക്കാൻ പറ്റാത്തവണ്ണം മാഞ്ഞുപോയിരിക്കുന്നു. വടക്കുവശത്ത് ഒട്ടകത്തിൻറെ ചിത്രം ഉണ്ട്. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.

 *ശ്രീകോവിൽ* 

 *നാലമ്പലം* 

നമസ്കാര മണ്ഡപം
തിരുത്തുക
തളിക്കോട്ടയിൽ പ്രധാനമൂർത്തി അത്യുഗ്രമൂർത്തിയായ പരമശിവനാണ്. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന ഇവിടെ പതിവുണ്ട്. വിസ്താരമുള്ള ക്ഷേത്രമതിൽക്കകം, കരിങ്കൽപാകിയ പ്രദക്ഷിണവഴി, പടിഞ്ഞാറേനടയിലെ ആനക്കൊട്ടിൽ, വലിപ്പമേറിയ നാലമ്പലം, വിസ്താരമുള്ള ബലിക്കൽപ്പുര, ബലിക്കല്ലിൽ മുൻപിലുള്ള വലിപ്പമേറിയ നിത്യവും തെളിഞ്ഞു നിൽക്കുന്ന തൂക്കുവിളക്ക് എല്ലാം മഹാക്ഷേത്ര നിർമ്മിതി. നാലമ്പലത്തിനു പുറത്തു തെക്കു-കിഴക്കായി ഭഗവതി പ്രതിഷ്ഠയുണ്ട്. മറ്റു ശിവക്ഷേത്രങ്ങളിൽ പതിവില്ലാത്ത ഭദ്രകാളിയുടെ ദാരുബിംബമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറേ നടയിലായി വലിപ്പമേറിയ ഗോപുരം പണിതീർത്തിട്ടുണ്ട്. ഗണപതി, അയ്യപ്പൻ, വിഷ്ണു തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്.

 *വിശേഷങ്ങൾ* 

 *തിരുവുത്സവം* 

തളിക്കോട്ട മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം മേടമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു.

 *തിരുവാതിര* 

 *ശിവരാത്രി* 

 *പൂജാവിധികൾ* 

06:00 ന് ഉഷഃപൂജ
07:00 ന് എതൃത്തപൂജ, ശ്രീബലി
08:30 ന് പന്തീരടിപൂജ
10:00 ന് ഉച്ചപൂജ, ശ്രീബലി
06:30 ന് ദീപാരാധന
07:00 ന് അത്താഴപൂജ, ശ്രീബലി

 *താഴത്തങ്ങാടി വള്ളംകളി* 

താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് ക്ഷേത്രത്തിനടുത്ത് മീനച്ചിലാറിലാണ്.

 *എത്തിചേരാൻ* 

കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.🪷🪷🪷🪷🪷🪷🪷🪷🪷🪷കടപ്പാട് സോഷ്യൽ മീഡിയ

Friday, March 3, 2023

ശ്രീചക്രം

*🌻ശ്രീചക്രം* 🪴 *ശ്രീ ചക്രത്തെ പറ്റി ഒരു* *ലേഖനം* 🌻

എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം(ദേവനാഗരി: श्रीचक्रं). ഒരു വൃത്താകാരത്തിൽ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമാണ്. ഇതിൽ പരാശക്തിയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധമുഖമായും ചിത്രികരിക്കപ്പെട്ടിരിക്കുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് വിശ്വസിക്കുന്നു. ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് ശ്രീചക്രത്തിൽ കുടികൊള്ളുന്നതെന്നു ശ്രീവിദ്യാ ഉപാസകർ കരുതുന്നു. ശ്രീ ചക്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ഇവ പരാശക്തിയുടെ ഒന്പത്‌ ദേവീരൂപങ്ങൾ ആണെന്ന് പറയപ്പെടുന്നു. യോനിതന്ത്ര പ്രകാരം യോനീപീഠവുമായി ശ്രീചക്രം വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ഇതാണ് ആസ്സാമിലെ കാമാഖ്യദേവി ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്. കേരളത്തിൽ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ പല ഭഗവതി ക്ഷേത്രങ്ങളിലും ശ്രീചക്രപൂജ കാണാം. ലളിതാ സഹസ്രനാമാവലി, സൗന്ദര്യലഹരി, ദേവീമാഹാത്മ്യം എന്നിവയിലേതെങ്കിലും ജപിച്ചുകൊണ്ടു ശ്രീചക്രത്തെ പുഷ്പങ്ങൾ സമർപ്പിച്ചു സന്ധ്യാവേളയിൽ ആരാധിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. അതിനാൽ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും ശ്രീചക്രം കാണാം. ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി ദിവസങ്ങൾ ശ്രീചക്രപൂജക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഉപാസകർക്ക് മാത്രമല്ല, ഗൃഹസ്ഥാശ്രമികൾക്കും ഈ രൂപത്തിൽ ശിവശക്തിയെ ആരാധിക്കാം എന്ന് വിശ്വാസികൾ കരുതുന്നു.


 *ശ്രീചക്രം* 

 *ശ്രീചക്രം* 
 *ശ്രീചക്ര ഘടന* 

 *ശ്രീചക്രത്തിൽ അടങ്ങിയിരിക്കുന്ന ഒൻപതു ത്രികോണങ്ങളും കൂടിച്ചേർന്നു 43 ചെറിയ ത്രികോണങ്ങൾ* *രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങൾ ദ്വന്ദമല്ലാത്ത* *അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.[3]ഈ ത്രികോണങ്ങൾ മുഴുവൻ 8 താമരഇതളുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടർന്ന് 16 താമരഇതളുകൾ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു* .





 · 




ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവിൽ തന്നെ അർദ്ധമേരു, കൂർമമേരു, ലിന്ഗമേരു, പൂർണമേരു ഈന്നിങ്ങനെയും വകഭേദങ്ങൾ ഉണ്ട് !

 *ശ്രീചക്രത്തിന്റെ* *അർത്ഥം* 
 
 *ശ്രീചക്രം നവചക്രം* *എന്നപേരിലും അറിയപ്പെടുന്നു നവ എന്ന സംസ്കൃത പദത്തിനർത്ഥം ഒൻപതു* *എന്നാകുന്നു. അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒൻപതു സ്ഥിതികളെ, ഒന്പത്‌ ശക്തികളെ സൂചിപ്പിക്കുന്നു. ഇതിന്റെ നടുവിലായി* *ഐശ്വര്യരൂപിണിയായ ദേവി ആദിപരാശക്തിയെ സങ്കൽപ്പിക്കുന്നു. .ശ്രീചക്രത്തിന്റെ ഒൻപതു സ്ഥിതികൾ ഇവയാണ്* .

 *ത്രിലോകമോഹനം* 
 *ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകൾ* .

 *സർവ്വാശപരിപൂരക* 
 *ശ്രീചക്രത്തിൽ കാണുന്ന* *16* *താമരയിതളുകൾ* .

 *സർവസന്ക്ഷോഭഹന* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *താമരയിതളുകൾ**.

 *സർവസൗഭാഗ്യദായക* 
 *ശ്രീചക്രത്തിൽ കാണുന്ന* *14 ചെറിയ* *ത്രികോണങ്ങൾ* .

 *സർവാർത്ഥ സാധക* 
 *ശ്രീചക്രത്തിൽ കാണുന്ന* *10 ചെറിയ* *ത്രികോണങ്ങൾ** .

 *സർവരക്ഷാകര* 
 *ശ്രീചക്രത്തിൽ കാണുന്ന  10* *ചെറിയ* *ത്രികോണങ്ങൾ*

 *സർവരോഗഹര* 
 *ശ്രീചക്രത്തിൽ കാണുന്ന 8* *ചെറിയ ത്രികോണങ്ങൾ.* 

 *സർവസിദ്ധിപ്രദ* 
 *ശ്രീചക്രത്തിൽ കാണുന്ന* 1 

സർവഅനന്തമയ
ശ്രീചക്രത്തിൽ കാണുന്ന വൃത്തബിന്ദു.
ഹിന്ദുതന്ത്രവിദ്യയുടെ പ്രതീകമാണ്‌ ശ്രീചക്രം അഥവാ ശ്രീയന്ത്ര[അവലംബം ആവശ്യമാണ്].ഹിന്ദുതത്വശാസ്ത്രത്തിൽ അധിഷ്ഠിതമായാണ് ശ്രീചക്രം രൂപകല്പന ചെയ്തിരിക്കുന്നത്[].ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ ശ്രീപാർവ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അർത്ഥവും, ലക്ഷ്മി എന്ന് മന്ത്ര അർത്ഥവും കല്പിക്കുന്നു.

 *ശ്രീചക്രത്തെ* *ആരാധിക്കുവാൻ* *കാരണം* 

ഹൈന്ദവ വിശ്വാസപ്രകാരം മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ശക്തിയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ് ശ്രീചക്രം. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീർത്ഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദർശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്തോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമർശിച്ചിടുണ്ട്. പരമേശ്വരിയുടെ താന്ത്രിക രൂപമാണിത്. ഉപാസകന് ഐശ്വര്യവും രക്ഷയും ഇത് നൽകുന്നു. പരാശക്തിയുടെ പത്തു രൂപങ്ങളായ ദശമഹാവിദ്യാമാർ ശ്രീചക്രത്തിൽ കുടികൊള്ളുന്നതായി ഉപാസകർ വിശ്വസിക്കുന്നു. അവ (പത്ത് ശിവശക്തി) കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. 

 *ശ്രീചക്രത്തിന്റെ* *നിർമ്മാണം* 

ശ്രീ യന്ത്രത്തിന്റെ നിർമ്മാണം യോഗിനി ഹൃദയത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്
 
 *പുരി ശ്രീ* *ജഗനാഥ്ക്ഷേത്രത്തിലെ* *ശ്രീചക്രം* 

 *പുരി* *ശ്രീ ജഗനാഥ്ക്ഷേത്രത്തിലുള്ള സംഘക്ഷേത്രം താന്ത്രികവിധിപ്രകാരം* *ശ്രീചക്രവുമായി* *സാമ്യമുള്ളതാണ്* 🪴🪴🪴🪴🪴🪴🪴🪴🪴🪴🪴കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, March 1, 2023

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

 *ഐതിഹ്യം* 

 *അഷ്ടദിക് ഗജങ്ങൾ* 

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.


 *ഏറ്റുമാനൂർ ക്ഷേത്രം* 
 *മാർത്താണ്ഡവർമ്മ* 

മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 

 *ധർമ്മരാജാവ്* 

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്.  അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

 *ചരിത്രം* 

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത് .

 *ഏഴരപ്പൊന്നാന ദർശനം* 

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും.

 *മറ്റു* *സവിശേഷതകൾ* 

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.🪷🪷🪷🪷🪷🪷കടപ്പാട്
സോഷ്യൽ മീഡിയ

Monday, February 27, 2023

രാമേശ്വരം

*🌻രാമേശ്വരം ക്ഷേത്രത്തെ കുറിച്ചൊരറിവ്*  🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 *ഭാരതത്തിലെ നാലു മഹാക്ഷേത്രങ്ങളിൽ ശ്രിരാമൻ പ്രതിഷ്ഠിച്ച മഹാക്ഷേത്രമാണ്* *രാമേശ്വര ക്ഷേത്രം.രാവണവധത്തിനു ശേഷം** *പുഷ്പകവിമാനത്തിൽ സിതാ ദേവിക്കും ലക്ഷ്മണനുമൊപ്പം ആയോധ്യയ്ക്ക് യാത്ര തിരിക്കെ താൻ ചെയ്ത* *പാപത്തിൽ നിന്നും മുക്തി നേടാൻ ശിവപ്രതിഷ്ഠ നടത്താൻ ഭഗവാൻ തീരുമാനിച്ചു.താൻ പണിയിച്ച പാലം കാണാനിടയായ ഭഗവാൻ അതിന്റെ കരയിൽ* *പുഷ്പക വിമാനം ഇറക്കുകയും അനുയോജ്യമായ ഒരു സ്ഥലത്ത് ശിവ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു.ശിവപ്രതിഷ്ഠക്ക് അനുയോജ്യമായ ഒരു ശിവലിംഗം* *കൊണ്ടുവരാൻ ഭക്തനായ ഹനുമാനോട് ഭഗവാൻ ആവശ്യപ്പെട്ടു. ഭഗവാന്റെ നിർദ്ദേശാനുസരണം ശിവലിംഗത്തിനായി യാത്ര* *തിരിച്ച ഹനുമാൻ വരാൻ വൈകുന്നതു കണ്ട ഭഗവാൻ ഉദ്ദേശിച്ച മൂഹൂർത്തത്തിൽ ശിവപ്രതിഷ്ഠ നടത്താൻ കഴിയാതെ വിഷമിച്ചു.അനുയോജ്യമായ സമയത്ത് ശിവ* *പ്രതിഷ്ഠ നടത്താൻ മണൽ കൊണ്ട് സീതാദേവി ഉണ്ടാക്കിയ ശിവലിംഗം ഭഗവാന് മൂഹൂർത്തം* *തെറ്റാതെ പ്രതിഷ്ഠ  നടത്തുകയും ചെയ്തു. ഭഗവാൻ ശിവപ്രതിഷ്ഠ നടത്തുന്നതു കാണാൻ ഇടയായ ഹനുമാൻ* *ശിവലിംഗവുമായി വന്ന തന്നെ ഭഗവാൻ അപമാനിച്ചുവെന്ന് വിചാരിച്ച് സങ്കടത്തോടെ ഭഗവാൻ പ്രതിഷ്ഠ നടത്തിയ ശിവലിംഗത്തെ തന്റെ ബലിഷ്ഠമായ വാലുകൊണ്ട് തല്ലിതകർക്കാൻ നോക്കി. എന്നാലും അത്ര* *ബലവാനായ ഹനുമാന് ആ ശിവലിംഗത്തെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. ഹനുമാൻ ശിവലിംഗത്തെ* *തകർക്കാൻ വാലുകൊണ്ട് തട്ടിയ പാടുകൾ ശിവലിംഗത്തിൽ ഇന്നും കാണാം.ഭഗവാൻ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന്റെ മഹത്വം മനസ്സിലാക്കിയ ഹനുമാൻ താൻ* *കൊണ്ടുവന്ന ശിവലിംഗം സമീപത്തു തന്നെ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു.ഹനുമാന്റെ സങ്കടം കണ്ട ഭഗവാൻ ഭക്തനെ അശ്ലേഷിച്ചു കൊണ്ടു പറഞ്ഞു ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ വണങ്ങിയ ശേഷം മാത്രമെ* *താൻ* *പ്രതിഷ്ഠിച്ച ശിവലിംഗത്തെ ഭക്തർ വണങ്ങു വെന്നു പറഞ്ഞു.ശ്രി രാമൻ പ്രതിഷ്ഠ നടത്തിയ സ്ഥലം* *രാമേശ്വരമെന്നും പ്രതിഷ്ഠ രാമനാഥനെന്നും അറിയപ്പെട്ടു.ഹനുമാൻ പ്രതിഷ്ഠിച്ച ലിംഗം വിശ്വനാഥ ലിംഗമെന്നും അറിയപ്പെട്ടു.ശ്രി രാമചന്ദ്രൻ ഹനുമാന് കൊടുത്ത വാക്കുപോലെ വിശ്വനാഥ ലിംഗത്തെ വണങ്ങിയ ശേഷം മാത്രമെ ഭക്തർ രാമനാഥനെ ദർശനം നടത്താറുള്ളു. ലോകത്തെ ഏറ്റവും വലിയ ഇടനാഴിയുടെ* *പേരിൽ* *പ്രശസ്തമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നാണ് രാമേശ്വരം ഇടനാഴി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രൻ മഹാദേവനെ പ്രതിഷ്ഠിച്ച ക്ഷേത്രമെന്ന നിലയിൽ* *ശൈശവർക്കും വൈഷ്ണവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ക്ഷേത്രം.രാവണവധത്തിനു ശേഷം സീതാദേവിക്കും* *ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ ആയോധ്യയ്ക്കു യാത്ര തിരിച്ച ശ്രീരാമൻ ആദ്യമായി കാലു കുത്തിയ ഇടം കൂടിയാണ്* *രാമേശ്വരം.താൻ ചെയ്ത പാപത്തിൽ മുക്തി നേടാൻ മഹാദേവനെ പ്രതിഷ്ഠിച്ച് വേണ്ട ക്രിയകൾ ചെയ്തു അദ് ദേഹം* . *ശൈശവ സിദ്ധമാരായ അറുപത്തി മൂവർപാടി പുകഴ്ത്തിയ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം.ശ്രി* *രാമൻ സീതാദേവിയെ രക്ഷിക്കാൻ ലങ്കയിലേയ്ക്ക് പാലം പണിതത് രാമേശ്വരത്തു നിന്നാണ് 'വാനരപ്പടയുടെ സഹായത്തോടെ സേതുബന്ധനം നടത്തിയ ഭഗവാൻ* *ഈ പാലം പണി തുടങ്ങേണ്ടത് എവിടെ നിന്നെന്ന് തന്റെ ധനുസിന്റെ അഗ്രം കൊണ്ട് രേഖപ്പെടുത്തിയ സ്ഥലമാണ് ധനുഷ് കോടി.മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ് കോടിയിൽ മുങ്ങി കുളിച്ചാലേ കാശി യാത്രയുടെ ഫലം പൂർണ്ണമായി ലഭിക്കുവെന്നാണ് വിശ്വാസം.* *ഭാരതത്തിലെ* *പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽപ്പെട്ട രാമേശ്വരത്ത് ക്ഷേത്രത്തിനകത്തെ 22 പവിത്ര കുണ്ഡങ്ങളിലെ തീർത്ഥത്തിൽ സ്നാനം ചെയ്യുന്നത് മഹാപുണ്യമായും മോക്ഷപ്രദായകമായും കരുതുന്നു. ക്ഷേത്രത്തിൽ നിന്ന്* *കിട്ടുന്ന കുപ്പൺ എടുത്ത് ഒരോ തീർത്ഥ കിണറിനും അടുത്തെത്തിയാൽ തീർത്ഥം കോരിയൊഴിക്കാൻ ധാരാളം ക്ഷേത്ര ജീവനക്കാരുണ്ട്. രാമേശ്വരം ക്ഷേത്രം* *അറിയപ്പെടുന്നത് ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായിട്ടാണ്.രാമന്റെ ഈശ്വരന്റെ ക്ഷേത്രമാണ് രാമേശ്വരം.പിതൃകർമ്മങ്ങൾക്ക്
 ഏറെ പ്രാധാന്യമുള്ള രാമേശ്വരം ഭഗവദ് ചൈതന്യം നിറഞ്ഞ ഏറ്റവും ശ്രേഷ്ഠമായ ഒരിടമാണ്* 
കടപ്പാട്
സോഷ്യൽ മീഡിയ.

Wednesday, February 8, 2023

തിരുനെട്ടൂർ* *മഹാദേവക്ഷേത്രം

*തിരുനെട്ടൂർ* *മഹാദേവക്ഷേത്രം


കേരളത്തിൽ എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (വൈറ്റിലയിൽ നിന്നും തെക്ക് , ഏകദേശം നാലര കിലോമീറ്റർ ദൂരം മാറി നെട്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുനെട്ടൂർ മഹദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്  ഇവിടെ പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും തുല്യപ്രാധാന്യത്തോടെ പ്രത്യേകം ക്ഷേത്രത്തിൽ വിഷ്ണുവിനും പ്രതിഷ്ഠയുണ്ട്. നെട്ടൂരിലെ മഹാദേവക്ഷേത്രം, തെക്കേ അമ്പലം എന്നും ശിവപ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നും അറിയപ്പെടുന്നു.  രണ്ട് കൊടിമരങ്ങളും രണ്ട് ബലിക്കൽപ്പുരകളും രണ്ട് തന്ത്രിമാരുമൊക്കെയുള്ള അപൂർവ്വക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, സരസ്വതി, ശ്രീകൃഷ്ണൻ,വടക്കുന്നാഥൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
 *ഐതിഹ്യം* 
ഇവിടെ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. തിരുനെട്ടൂരപ്പനിൽ നിന്നുമാണ് സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. ഇവിടെ മഹാദേവനൊപ്പം മഹാവിഷ്ണുവിനും ക്ഷേത്രമുണ്ട്. വില്വമംഗലം സ്വാമി തന്റെ ദിവ്യദൃഷ്ടിയാൽ വിഷ്ണുഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കി. നാടുവാഴിയുടെ സഹായത്താൽ അവിടെ വിഷ്ണുക്ഷേത്രം പണിഞ്ഞ് കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു, എന്നു വിശ്വസിക്കുന്നു. ഇന്നും കറുത്ത വാവിൻ നാളിലെ നെട്ടൂർ ക്ഷേത്രത്തിലെ വാവുബലി പ്രസിദ്ധമാണ്. നെട്ടൂരിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ കർക്കിടക ബലിയർപ്പണത്തിനായി ഈ ക്ഷേത്രത്തിലെത്താറുണ്ട്.

ത്രേതായുഗത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ പുരാതന ക്ഷേത്ത്തിലെ പ്രധാനമൂർത്തിയായ ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ ശിവലിംഗസ്വരൂപത്തിൽ കിഴക്കോട്ടു ദർശനമായി കുടികൊള്ളുന്നു. ഭക്തപരിപാലകനായ മഹാവിഷ്ണുവിന്റെ തിരുചൈതന്യം കുടികൊള്ളുന്ന മഹാവിഷ്ണുക്ഷേത്രവും ഈ സമുച്ചയത്തിലുണ്ട്‌. ഐതിഹ്യങ്ങൾ ആചാരവും അനുഷ്ഠാനവുമായി മാറുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസന്നിധി.

 *ക്ഷേത്ര രൂപകല്പന* 

ക്ഷേത്ര വിസ്തൃതി അഞ്ചര ഏക്കർ വലിപ്പമേറിയതാണ്. ശ്രീമഹാദേവനും മഹാവിഷ്ണുവിനും പ്രത്യേകം വട്ടശ്രീകോവിൽ പണിതീർത്തിരിക്കുന്നു. ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നാലുവശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്, വിഷ്ണുക്ഷേത്രത്തിന്റെ നാലമ്പലം പകുതിയാക്കി നിർത്തിയിരിക്കുകയാണ്. ക്ഷേത്രചുറ്റമ്പലവും, വിളക്കുമാടവും തനതു കേരളാശൈലിയിൽ പണിതീർത്തവയാണ്. അതുപോലെതന്നെ നമസ്കാരമണ്ഡപവും ബലിക്കൽ പുരയും മനോഹരങ്ങളാണ്. ക്ഷേത്രത്തിലെ രണ്ട് ഏക്കറിൽ കൂടുതൽ വലിപ്പമേറിയ ക്ഷേത്രക്കുളം മറ്റൊരു പ്രത്യേകതയാണ്.

യുഗങ്ങളുടെ കാലപ്പഴക്കംതന്നെ ഈ ക്ഷേത്രസമുച്ചയത്തിന്‌ കരുതിപ്പോരുന്നു. ഒരു മഹാക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളോടുകൂടിയ സംവിധാനങ്ങളാണ്‌ ഈ ക്ഷേത്രത്തിന്റേത്‌. എന്നാൽ മറ്റു പല ശിവക്ഷേത്രങ്ങളിലും കാണുവാൻ കഴിയാത്ത പല പ്രത്യേകതകളും ഇവിടുത്തെ ശിവക്ഷേത്രശ്രീലകത്തിന്‌ ദർശിക്കുവാൻ കഴിയും. അത്യപൂർവ്വമായ ഇരട്ടശ്രീകോവിലാണ്‌ ഇവിടത്തെ പ്രത്യേകത. ഇതിനുപുറമെ, ശ്രീലകത്തിന്റെ തെക്കേ വാതിലിനകത്തായി സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നീ ദേവതകളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വളരെ വലിപ്പമേറിയ വട്ടശ്രീകോവിലിന്‌ 45 മീറ്റർ ചുറ്റളവും, 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്‌. ശ്രീകോവിലിനു സമീപത്തുതന്നെ, വടക്കുകിഴക്കുഭാഗത്തായി ശ്രീ പരമേശ്വരൻ വടക്കുംനാഥനായി 'സ്വയംഭൂ'വായി അവതരിച്ചിരിക്കുന്നതും കാണാം. ഈ ശില അനുദിനം വളർന്നുവരുന്നതായും ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. പരശുരാമൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയശേഷം, ക്ഷേത്രകാര്യങ്ങൾ നോക്കുന്നതിനായി 108 നമ്പൂതിരി ഇല്ലങ്ങളെ ഈ ദേശത്ത്‌ കുടിയിരുത്തിയെന്നും, ഈ ഇല്ലക്കാരുടെ മേൽനോട്ടത്തിലായിരുന്നു ഈ മഹാക്ഷേത്രമെന്നും ഐതിഹ്യം പറയുന്നു.

 *ഉത്സവങ്ങൾ* 

 *തിരുവുത്സവം* 

മലയാളമാസം ധനുവിൽ എട്ടു ദിവസത്തെ ആണ്ടുത്സവം ഇവിടെ ആഘോഷിക്കുന്നു. തിരുവാതിര നാളിൽ ആറാട്ട് വരത്തക്കവിധം ഉത്തൃട്ടാതിനാളിൽ കൊടിയേറ്റ് നടക്കുന്നു. ശ്രീ മഹാദേവന് എട്ടു ദിവസത്തെ ഉത്സവമാണങ്കിൽ, ഇവിടെ മഹാവിഷ്ണുവിന് ഏഴു ദിവസമാണ്. അതിനാൽ ഉത്തൃട്ടാതിനാളിൽ മഹാദേവനടയിലും, പിറ്റേന്ന് രേവതിനാളിൽ മഹാവിഷ്ണു നടയിലും കൊടിയേറി ധനുമാസ ഉത്സവം നടത്തുന്നു.

ഉത്സവനാളിൽ വടക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും തെക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും കളമെഴുത്തുംപാട്ട് നടത്താറുണ്ട്. അതുപോലെതന്നെ മകയിരം നാളിലെ (ഏഴാം ഉത്സവം) ദേവമാരുടെ സംഗമവും കൂട്ട എഴുന്നള്ളിപ്പും വളരെ പ്രസിദ്ധമാണ്. ക്ഷേത്രക്കുളത്തിൽ തന്നെയാണ് തിരുവാതിരനാളിലെ ആറാട്ട് നടത്തുന്നത്.

 *ശിവരാത്രി* 

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ ശിവരാത്രി ആഘോഷിക്കുന്നു. അന്ന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ശിവരാത്രിദിനത്തിൽ തിരുനെട്ടൂരപ്പനെ ദർശിയ്ക്കാൻ വൻ ഭക്തജനപ്രവാഹമുണ്ടാകും. അന്ന് നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജ നടത്തും.

 *അഷ്ടമിരോഹിണി* 

മഹാവിഷ്ണു ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതയേറിയ ആഘോഷമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ഈ ആഘോഷം നടത്തുന്നത്. ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമാണ് ഈ ദിവസം. ഈ ദിവസം മഹാവിഷ്ണുക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും. അഷ്ടമിരോഹിണിദിവസം കുട്ടികൾ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടി ഘോഷയാത്ര നടത്തുന്നു.

 *കർക്കടകവാവ്* 

നെട്ടൂർ മഹാദേവക്ഷേത്രം പിതൃബലി തർപ്പണകേന്ദ്രം എന്ന നിലയിൽ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ വന്ന് പിതൃതർപ്പണം നടത്തിപോകുന്നു. കർക്കടകവാവു ദിവസം ഭക്തജനങ്ങൾ ചുണ്ടന്വള്ളങ്ങളിൽ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോൾ അത്തരം ജലഘോഷയാത്രകൾ അന്യം നിന്നു പോയിരിക്കുന്നു.

മോക്ഷംതേടി അലയുന്ന ഒട്ടനവധി ആത്മാക്കൾ ഈ ക്ഷേത്രതിരുമുറ്റത്ത്‌ നിത്യമോക്ഷം കൈവരിക്കുന്നു. നെട്ടൂർ ശിവ-വിഷ്ണുക്ഷേത്രം പിതൃപ്രീതിക്കായി ആയിരങ്ങൾ എത്തിച്ചേരുന്ന മഹാസന്നിധി കൂടിയാണ്‌. ഈ പിതൃമോക്ഷസങ്കേതത്തിൽ പരമശാന്തിസ്വരൂപനായി നിലകൊള്ളുന്ന മഹാദേവനും, പിതൃമോക്ഷകാരനായി 'വടാതേവർ' എന്ന നാമത്തിൽ മഹാവിഷ്ണുവും കുടികൊള്ളുന്നു. നിത്യവും ആചാരം എന്ന നിലയിൽ പിതൃകർമ്മങ്ങൾ നടക്കുന്ന അപൂർവ്വം ദേവസ്ഥാനങ്ങളിലൊന്നുമാണ്‌ നെട്ടൂർമഹാദേവർ ക്ഷേത്രസന്നിധി.

തിലോദകസമ്പ്രദായത്തിലല്ലാതെ ബലിതർപ്പണം നടക്കുന്ന കേരളത്തിലെതന്നെ അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ്‌ നെട്ടൂർ മഹാദേവർക്ഷേത്രം. 'വടാതേവർ' എന്ന നാമത്തിൽ പിതൃക്കളുടെ മോക്ഷദായകനായിട്ടാണ്‌ മഹാവിഷ്ണു ഇവിടെ കുടികൊള്ളുന്നത്‌. പിതൃമോക്ഷാർത്ഥം ശ്രീവില്വമംഗലം സ്വാമിയാരാൽ പ്രതിഷ്ഠിക്കപ്പെട്ട ശംഖ്‌, ചക്രം, ഗദാ, പത്മത്തോടുകൂടിയ നാലു തൃക്കൈകളുള്ള ചതുർബാഹുവായ വിഷ്ണുവാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. മഹാവിഷ്ണുവിന്റെ നിവേദ്യപൂജകഴിഞ്ഞതിനുശേഷം, ശിവക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന ചോറ്‌ (വടാപൂജ) തെക്കുഭാഗത്തുകൊണ്ടുചെന്ന്‌ തൂകി നൽകുന്നതോടെ പൃതൃക്കൾക്കു മോക്ഷലബ്ധി ഉണ്ടാവുമെന്നാണ്‌ വിശ്വാസം. ഏതു മഹാപാപവും പുണ്യമാക്കിത്തീർക്കുന്ന ഈ ശിവ-വിഷ്ണു സംഗമസ്ഥാനത്തിലെത്തിയാൽ മോക്ഷപ്രാപ്തിക്കുള്ള മുക്തിമാർഗ്ഗം സന്ധിക്കുമെന്ന വിശ്വാസമാണ്‌ അനേകായിരങ്ങളെ ഈ ക്ഷേത്രസന്നിധിയിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുന്നത്‌. 

 *തുലാം വാവ് ബലി* 

കർക്കടകവാവുബലി പോലെതന്നെ തുലാമാസത്തിലും അമാവാസിനാളിൽ വാവുബലി നടത്തുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഈ പതിവില്ലങ്കിലും ഇവിടെ വളരെ അധികം ഭക്തർ വാവുബലിയിൽ പങ്കെടുക്കുന്നു.

 *പ്രതിഷ്ഠകൾ* 

മഹാദേവൻ
മഹാവിഷ്ണു
ഉപദേവന്മാർ
തിരുത്തുക
ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
പാർവ്വതി
നാഗദേവതകൾ
ദക്ഷിണാമൂർത്തി
വടക്കുന്നാഥൻ
സരസ്വതി
മഹാലക്ഷ്മി
എത്തിചേരാൻ

വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ ദൂരെയായി നെട്ടൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റില ജംക്ഷനിൽനിന്നും എൻ.എച്ച്. 47ഴിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. വൈറ്റില ജംഗ്ഷനിൽ നിന്നും എൻ. എച്ച് .47 നിൽ കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂർ ഐ.എൻ‍.ടി.യു.സി. ജംക്ഷൻ. അവിടെനിന്നും വലത്തേയ്ക്ക് (അരൂർനിന്നും വരുമ്പോൾ ഇടത്തേയ്ക്ക്) തിരിയുന്ന അമ്പലക്കടവ്-കേട്ടെഴുത്തുക്കടവു റോഡിലൂടെ ക്ഷേത്രത്തിലെത്തിച്ചേരാം.
കടപ്പാട് :സോഷ്യൽ മീഡിയ

Sunday, January 22, 2023

ശൈവമായതിനെ

🌼✨🌼



1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
        വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
        വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
         ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
        ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
         സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
        ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
         വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
         ആജ്ഞാചക്രത്തിന്...!

🌼✨🌸✨🌸✨🌼
കടപ്പാട് സോഷ്യൽ മീഡിയ