Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, February 22, 2020

പൊക്കുന്നി ശിവക്ഷേത്രം-പാലക്കാട്

🔥〰〰〰〰♉〰〰〰〰🔥
    *🌞VBT- ക്ഷേത്രായനം🌞*   
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-76*   

*പൊക്കുന്നി ശിവക്ഷേത്രം-പാലക്കാട്*     
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

_*ക്ഷേത്രായനം പ്രധാന പോയന്റ്*_      

_🔥പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റിയെട്ട്‌ ശിവാലയങ്ങളില്‍ ഒന്നാണിത്‌. കുളത്തിലാണ്‌ ക്ഷേത്രം._

_🔥ഏതാണ്ട്‌ ഒന്നര ഏക്കറോളം വരുന്ന കുളത്തിലെ ക്ഷേത്രവും ക്ഷേത്രദര്‍ശനവും ആരെയും അത്ഭുതപ്പെടുത്തും_

_🔥രൂപമില്ലാത്ത ശിലയില്‍ ഭഗവത്സാന്നിധ്യം ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ തിരക്കാണ്‌. സാക്ഷാല്‍ പരമശിവന്‍ സ്വയംഭൂവായി കുളത്തില്‍ പൊന്തിവന്നുവെന്ന്‌ പറയപ്പെടുന്നു_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

പാലക്കാട്‌ ജില്ലയില്‍ വടന്നൂര്‍ ഗ്രാമപഞ്ചാത്തിലാണ്‌ പ്രസിദ്ധമായ പൊക്കുന്നി ശിവക്ഷേത്രം. പണ്ട്‌ കൊല്ലങ്കോട്‌ രാജാവിന്റേതായിരുന്നു ഈ മഹാക്ഷേത്രം. കൊല്ലങ്കോടിന്റെ പഴയപേര്‌ വെങ്ങന്നാട്‌ എന്നാണ്‌. അഞ്ചുദേശങ്ങള്‍ ഉള്‍പ്പെടുന്ന വെങ്ങനാടിന്റെ അധിപനായിരുന്നു വെങ്ങനാട്‌ നമ്പി അഥവാ കൊല്ലങ്കോട്‌ രാജാവ്‌. ഈ പ്രദേശത്തെ അന്നത്തെ ആയിരത്തോളം വരുന്ന നായര്‍ കുടുംബങ്ങളുടെ നായകനുമായിരുന്നു. അദ്ദേഹം. യാഗകര്‍മ്മങ്ങള്‍ക്ക്‌ വേണ്ട സോമലത, കരിങ്ങാലി, കൃഷ്ണാജീനം എന്നിവ കൊടുക്കുന്നതിനുള്ള അധികാരിയും നമ്പികളായിരുന്നു. കൊല്ലങ്കോട്ട്‌ രാജാവിന്റെ പരദേവത കാച്ചാംകുറിച്ചി ദേവനായിരുന്നു. എന്നാല്‍ വടവന്നൂര്‍ തേവര്‍ ഇഷ്ടദേവനുമായിരുന്നു. കാശ്യപക്ഷേത്രം എന്നറിയപ്പെടുന്ന കാച്ചാംകുറിച്ചിയില്‍ വന്ന്‌ ഭജനമിരുന്ന്‌ രോഗവിമുക്തി നേടിയ ധര്‍മ്മരാജാവിന്റെ പുത്രനായ ഹേമാംഗനായിരുന്നു വെങ്ങനാട്‌ വംശസ്ഥാപകന്‍. ശിശുവായിരിക്കെ ഇക്ഷുമതി നദി കടക്കുമ്പോള്‍ നദിയില്‍ വീണ്‌ കാണാതായ ഹേമാംഗനെ ഒരു കൊല്ലനാണത്രെ കണ്ടെത്തി രക്ഷിച്ച്‌ വളര്‍ത്തിയത്‌. അതുകൊണ്ടാണ്‌ അദ്ദേഹം ഈ സ്ഥലത്തിന്‌ കൊല്ലങ്കോട്‌ എന്ന പേരു നല്‍കിയതെന്നും, അയസ്കാരപുരം എന്ന്‌ ഈ സ്ഥലം അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പരശുരാമനാണ്‌ ഈ യുവാവിനെ വേങ്ങനാടിന്റെ അധിപനായി വാഴിച്ചതെന്നും ഐതിഹ്യം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റിയെട്ട്‌ ശിവാലയങ്ങളില്‍ ഒന്നാണിത്‌. കുളത്തിലാണ്‌ ക്ഷേത്രം. ഏതാണ്ട്‌ ഒന്നര ഏക്കറോളം വരുന്ന കുളത്തിലെ ക്ഷേത്രവും ക്ഷേത്രദര്‍ശനവും ആരെയും അത്ഭുതപ്പെടുത്തും. പ്രധാനമൂര്‍ത്തി ശിവന്‍. രൂപമില്ലാത്ത ശിലയില്‍ ഭഗവത്സാന്നിധ്യം ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ തിരക്കാണ്‌. സാക്ഷാല്‍ പരമശിവന്‍ സ്വയംഭൂവായി കുളത്തില്‍ പൊന്തിവന്നുവെന്ന്‌ പറയപ്പെടുന്നു. സ്വയംഭൂവായ മഹാദേവന്‍ രൗദ്രഭാവം. ഈ ഭാവത്തിലായതുകൊണ്ടത്രേ ജലത്തില്‍ അധിവസിക്കുന്നത്‌. ജലാധിവാസിയായ, മൃത്യുഞ്ജയനായ ദേവനെ പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘായുസ്സ്‌ നേടാനാവുമെന്ന്‌ ഭക്തര്‍ വിശ്വസിക്കുന്നു. കൂടാതെ അകാലമൃത്യുവില്‍ നിന്നും രക്ഷനേടാനാകുമെന്നും കരുതുന്നു. പരശുരാമന്‍ വെട്ടിമുറിച്ചുണ്ടാക്കിയ പാലക്കാട്‌ ചുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പരശുരാമനെ അനുഗ്രഹിക്കാന്‍ ശിവന്‍ ജലത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണെന്നും ഐതിഹ്യമുണ്ട്‌. പ്രതിഷ്ഠാദിനം മീനമാസത്തിലെ അശ്വതിനാളാണ്‌. വര്‍ഷന്തോറും ഈ ദിനം ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്നു. എന്നാല്‍ പന്ത്രണ്ടുവര്‍ഷം കൂടുമ്പോഴാണ്‌ പ്രതിഷ്ഠാദിനം ഉത്സവമായി കൊണ്ടാടുന്നത്‌. കാലയളവ്‌ നോക്കിയാല്‍ കുംഭമേള പോലെ. കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തായി കല്ലുവച്ചിരിക്കുന്നു. ഗണപതിയും നാഗരാജാവുമാണ്‌ ഉപദേവതകള്‍. തിങ്കളാഴ്ച ഇവിടെ പ്രധാനം. അന്ന്‌ അടിവച്ച്‌ പ്രദക്ഷിണം നടത്താന്‍ എത്തുന്ന കന്യകമാര്‍ അവനധിയാണ്‌. പ്രദക്ഷിണത്തിനുശേഷം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ അടുത്ത ഒരുവര്‍ഷത്തിനകം മംഗല്യഭാഗ്യം ലഭിക്കുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു.

പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ , നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം.
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. *ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080 ഇതാണ് നന്ദി.*
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത് . ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം.അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത് . ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം.അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട ശ്രേഷ്ഠമായ വഴിപാട്*

*ശിവരാത്രി ദിനത്തിൽ സമർപ്പിക്കേണ്ട ശ്രേഷ്ഠമായ വഴിപാട്*

നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും. ശിവരാത്രി ദിനത്തിൽ നാമജപത്തോടെയുള്ള ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. ഉഗ്രകോപിയെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ .ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിക്കുന്നത് അതീവഫലദായകമാണ്.നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ.

ഭഗവാന് കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ച  പറിച്ചു വച്ച് വെള്ളം  തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ  വിശിഷ്ടത നഷ്പ്പെടുകയില്ല.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. പിൻവിളക്ക് , ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.

ദാമ്പത്യദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

   🔱🌷🔱🌷🔱🌷🔱🌷🔱🌷🔱

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥

*🔱🔥ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു.

സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം (ഉദയാദുദയാന്തം). നേര്‍മ്മ വരാതെ (കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും (ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം (സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.

അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം (മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.......

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

സുന്ദരാനന്ദർ സിദ്ധർ*

*സുന്ദരാനന്ദർ സിദ്ധർ*

സട്ടൈ മുനിയുടെ ശിഷ്യനാണ് ശ്രീ സുന്ദരാനന്ദർ.  അഗസ്ത്യ മുനി പൂജിച്ചിരുന്ന  ശിവലിംഗം അദ്ദേഹത്തിന് ലഭിച്ചുവെന്നും അത് അദ്ദേഹം ചതുരഗിരിയിൽ സ്ഥാപിക്കുകയും ആരാധിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. 

തമിഴ്‌നാട്ടിലെ സപ്തൂർ റിസർവ് വനങ്ങളിലെ താനിപാറ പ്രദേശത്താണ് ചതുരഗിരി സുന്ദര മഹാലിംഗം ക്ഷേത്രം.  വിരുതുനഗർ ജില്ലയിലെ വാട്രാപ്പിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  സദുരഗിരിക്ക് സമീപമുള്ള വലിയ നഗരമാണ് ശ്രീവല്ലി പുത്തുർ.  ആയിരക്കണക്കിനു വർഷങ്ങളായി, ഈ ശിവലിംഗത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ  ഋഷിമാരും സിദ്ധന്മാരും ഈ  ശിവസുന്ദര മഹാലിംഗത്തെ ആരാധിക്കുന്നു ". സുന്ദരൻ, എന്നാൽ മഹാൻ എന്നും ലിംഗം എന്നാൽ ശിവൻ, പരമാത്മാവ്" എന്നും അർത്ഥമാക്കുന്നു.  ഈ പർവതക്ഷേത്രം സിദ്ധ സാന്നിദ്ധ്യമുള്ള  സ്ഥലമായി കണക്കാക്കപ്പെടുന്നു"

ചതുരഗിരി പർവതനിരകളിൽ നിരവധി അമൂല്യ  ഔഷധ സസ്യങ്ങളും സവിശേഷമായ ചെടികളുമുണ്ട്.. ചതുരഗിരിയിൽ ഒരു ഗുഹയുണ്ട്. താവസി പാറ എന്ന പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത് .  സുന്ദരാനന്ദരും അദ്ദേഹത്തിന്റെ  ഗുരുവായ സട്ടൈമുനിയും അവിടെ താമസിച്ചിരുന്നു .

സിദ്ധർ ഭോഗർ തന്റെ "ഭോഗർ 7000" എന്ന പുസ്തകത്തിലെ  5828, 5829 എന്നീ ഗാനങ്ങളിൽ സുന്ദരാനന്ദറിനെക്കുറിച്ച് പാടുന്നു. സുന്ദരാനന്ദർ  ബഹിരാകാശ യാത്രയിലും സമാധി യോഗയിലും വിദഗ്ധനായിരുന്നു  എന്ന് അദ്ദേഹം പറയുന്നു.  ഈ ഗ്രന്ഥത്തിലെ 5920, 5921 എന്നീ ഗാനങ്ങളിൽ ഭോഗർ ഇനിപ്പറയുന്ന വിവരങ്ങൾ കൂടി നൽകുന്നുണ്ട്. .  തമിഴ് മാസമായ ആവണിയിൽ (ഓഗസ്റ്റ് - സെപ്റ്റംബർ) രേവതി (3-ാം ഭാഗം) നക്ഷത്രത്തിലാണ് സുന്ദരാനന്ദർ ജനിച്ചത്.  കിഷ്കിന്ദ  മലനിരകളിൽ താമസിച്ചിരുന്ന നവകന്ദ ഋഷിയുടെ കൊച്ചുമകനായിരുന്നു അദ്ദേഹം.  അഗമുദയാർ (തേവർ) സമുദായക്കാരനായിരുന്നു എന്നാണ് ഭോഗർ പറയുന്നത്.

എന്നാൽ  സുന്ദരാനന്ദർ  റെഡ്ഡി സമുദായത്തിൽ പെട്ടയാളാണെന്നാണ് സിദ്ധർ കരുവൂരാർ തന്റെ 582 എന്ന ഗാനത്തിൽ പറയുന്നത്.   അഗസ്ത്യ മുനിയും തന്റെ പുസ്തകമായ അമുധ കലൈ ഗ്യാനം  218 ൽ സുന്ദരാനന്ദർ റെഡ്ഡി സമുദായത്തിൽപ്പെട്ട ആളായിരുന്നു എന്ന് പറയുന്നു.

സുന്ദരാനന്ദർ മധുരയിൽ സമാധി അടഞ്ഞതായും ഈ ഗ്രന്ഥത്തിൽ  പറയുന്നുണ്ട്.

18 സിദ്ധന്മാരിൽ പ്രശസ്തനായ ഒരാളാണ് സുന്ദരാനന്ദർ സിദ്ധർ.  പശ്ചിമ തമിഴ്‌നാട്ടിലെ ചതുരഗിരി കുന്നുകളുടെ ജനപ്രീതിക്ക് പിന്നിൽ അദ്ദേഹവും കാരണമാണ്. 

സട്ടൈ മുനി അദ്ദേഹത്തിന്റെ ഗുരുനാഥനാണ്. സിദ്ധ വൈദ്യം, സിദ്ധ യോഗ, സിദ്ധജ്ഞാനം, ജ്യോതിഷം എന്നിവ സട്ടൈ മുനി  സുന്ദരാനന്ദരെ പഠിപ്പിച്ചു.  തന്റെ ഗുരുവിനൊപ്പം  കുറച്ചുകാലം അദ്ദേഹം  ചതുരഗിരി കുന്നുകളിൽ താമസിക്കുകയും സിദ്ധ വൈദ്യശാസ്ത്രം, ജ്യോതിഷം എന്നിവയെക്കുറിച്ചുള്ള തന്റെ കൃതികൾ സമാഹരിക്കുകയും ചെയ്തു.  ജ്യോതിഷരംഗത്തെ തന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി, ജനനത്തീയതി, പ്രായപൂർത്തിയാകുന്ന ദിവസം മുതലായ പൊതുവായ പ്രവചനങ്ങൾ അദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്. തന്റെ മറ്റൊരു കൃതിയിൽ, പരമാവധി വിളവിനായി തെങ്ങ് , മാവ് , വാഴ, കരിമ്പ്, പയറ് മുതലായവ കൃഷി ചെയ്യുന്നതിനുള്ള ശുഭദിനങ്ങൾ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്.  . 

മനൈയാടി ശാസ്ത്രം എന്ന തന്റെ ഗ്രന്ഥത്തിൽ  ആനന്ദകരവും ഐശ്വര്യ പൂർണവുമായ ജീവിതം നയിക്കാൻ സാധിക്കുന്ന തരത്തിലുള്ള  വീട് നിർമ്മിക്കാൻ ഉചിതമായ കണക്കുകളും  വഴികളും അദ്ദേഹം  നൽകുന്നു.  വിഷ ചികിത്സയെക്കുറിച്ചും മപ്പു ഉപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും അദ്ദേഹം തന്റെ കൃതികൾ വ്യക്തമാക്കുന്നു.  സിദ്ധ മരുന്ന് സമ്പ്രദായത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ  വിലപ്പെട്ടതാണ്.

ശ്രീ സുന്ദരാനന്ദറിന് രണ്ട് ശിഷ്യന്മാരുണ്ടായിരുന്നു ശ്രീ പരമാനന്ദരും വാലൈസിദ്ധറും.

സുന്ദരാനന്ദരെക്കുറിച്ച് പറയുന്ന ഒരു ഐതിഹ്യമുണ്ട്..

അഭിഷേക പാണ്ഡ്യന്റെ ഭരണകാലത്ത്, സോമ സുന്ദര മീനാക്ഷിസുന്ദര ഭഗവാൻ ഒരു സിദ്ധന്റെ വേഷത്തിൽ പല വിധ അത്ഭുതങ്ങളും ചെയ്ത് മധുരയുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിനടക്കുകയായിരുന്നു.  അവൻ വൃദ്ധനെ യുവാവാക്കി, പുരുഷനെ സ്ത്രീയാക്കി ,  ഇരുമ്പ് സ്വർണ്ണമാക്കി മാറ്റി. , മുടന്തനെ ഓടാൻ പഠിപ്പിച്ചു.  ഊമയെക്കൊണ്ട് പാട്ടു പാടിച്ചു. ,  സൂചിമുനയിൽ നിന്ന് നൃത്തം ചെയ്തു.

നഗരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് അറി്ഞ്ഞ രാജാവായ  അഭിഷേക പാണ്ഡ്യൻ സിദ്ധനോട് തന്റെ കൊട്ടാരത്തിലേക്ക് വരാൻ കല്പിച്ചു.  സിദ്ധനേയും തേടി  പോയവർ തിരിച്ചെത്താത്തതിനാൽ രാജാവ് പിന്നീട് തന്റെ മന്ത്രിയെ അങ്ങോട്ടേക്ക് അയച്ചു.  തനിക്ക് രാജാവിനെക്കൊണ്ട് യാതൊരു  ഉപയോഗവുമില്ലെന്നും രാജാവ് തന്നെക്കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്  കാണാൻ വരാമെന്നുമായിരുന്നു മന്ത്രിയോട് സിദ്ധന്റ മറുപടി.

ഇതു കേട്ട് ഞെട്ടിപ്പോയ രാജാവ് സിദ്ധന്റ അടുത്തെത്തി അദ്ദേഹത്തോട്  സംസാരിക്കുകയും എന്തെങ്കിലും ആവശ്യങ്ങൾ  ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പറയുകയും  ചെയ്തു.  കണ്ണുതുറന്ന സിദ്ധൻ രാജാവിനോട് പറഞ്ഞു, താൻ ഈ പ്രപഞ്ചത്തിൽ മുഴുവൻ അടങ്ങിയിരിക്കുന്നെന്നും , എല്ലാ ലോകത്തിലും  സഞ്ചരിക്കുന്ന താൻ തന്നെയാണ് ഈ ലോകത്തിന്റെ ഉത്ഭവവും അവസാനവും എന്ന് അറിയുക:   "ഞാൻ എന്റെ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന അനുഗ്രഹം നൽകുന്നു. ഞാൻ പരമമായ കഴിവുകളുടെ ഒരു സിദ്ധനാണ്."  കരിങ്കല്ലു കൊണ്ട് തീർത്ത ആനയെക്കൊണ്ട് തന്റെ കയ്യിലുള്ള കരിമ്പ് കഴിപ്പിക്കാൻ കഴിയുമോ എന്ന് രാജാവ് സിദ്ധനോട് ചോദിച്ചു.  സിദ്ധൻ കല്ലിൽ നോക്കി.  ഒരു നിമിഷത്തിനുള്ളിൽ, പ്രതിമയ്ക്ക് ജീവൻ ലഭിച്ചു, കരിമ്പ് എടുത്ത് തിന്നുക  മാത്രമല്ല, ആന  രാജാവിന്റെ നെഞ്ചിലെ രത്നം തട്ടിയെടുക്കുകയും ചെയ്തു. അത്ഭുത പരതന്ത്രനായ രാജാവ് സിദ്ധരുടെ  കാൽക്കൽ വീണു ക്ഷമാപണം ചെയ്തു. പുത്രനില്ലാത്ത ദു:ഖത്താൽ വിഷമിക്കുന്ന  രാജാവിന് ഒരു സൽപുത്രൻ ഉണ്ടാവട്ടെ എന്ന് സിദ്ധൻ  അനുഗ്രഹിച്ചു.

ജനങ്ങൾ സിദ്ധനെ  സുന്ദരാനന്ദർ എന്ന് വിളിക്കാൻ തുടങ്ങി. ഒരിക്കൽ   രാജാവ് തന്നെ കാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞ സിദ്ധൻ മീനാക്ഷി ക്ഷേത്രത്തിൽ പ്രവേശിച്ച് ഒരിടത്ത് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് അഗാധ ധ്യാനത്തിലേക്ക് പോയി.  (സിദ്ധൻ ഇരുന്ന സ്ഥലം മീനാക്ഷിസുന്ദരേശ്വരൻ ശ്രീകോവിലിലെ ദുർഗാ ദേവാലയത്തിന് മുന്നിലാണ്).  രാജാവിന്റെ ആളുകൾക്ക് അദ്ദേഹത്തെ ധ്യാനത്തിൽ നിന്ന് ഉണർത്താനായില്ല.  ശല്യപ്പെടുത്താനായില്ല . അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ അവിടെ കൂടിയവരൊക്കെ ഈശ്വരനോട് പ്രാർത്ഥിക്കുകയും അവിടെ പുഷ്പ കൂടാരം പണിയുകയും സിദ്ധനെ ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു.

*സുന്ദരാനന്ദന്റെ കൃതികൾ

സുന്ദരാനന്ദർ വൈതിയ തിരട്ട് 1500 •
സുന്ദരാനന്ദർ വൈത്യ കാവ്യം 1000 •
സുന്ദരാനന്ദർ മേർപടി സൂത്രം 500 •
സുന്ദരാനന്ദർ വാഗരം 200 •
സുന്ദരാനന്ദർ ആതേത്ത സൂത്രം 104 •
സുന്ദരാനന്ദർ വാത സൂത്രം 100 •
സുന്ദരനന്ദർ വിഷ നിവാരണി 100
തുടങ്ങിയവയാണ്.