Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, June 12, 2020

നവഗ്രഹങ്ങളിൽഈശ്വരൻ - ശനീശ്വരൻ*

*നവഗ്രഹങ്ങളിൽഈശ്വരൻ - ശനീശ്വരൻ* 
🌹🙏🌹🙏🌹🙏🌹
നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ, ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..

എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ്.

ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര-പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ആ ഈശ്വരന് എന്നും മനപാoമായിരിക്കുമത്രെ.
'ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന് ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.

അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനാണ് ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
ആണ് എന്ന് കരുതിയാൽ മതി.
ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

അതായത് നവഗ്രഹങ്ങളിൽ
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്.
ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും
ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.
അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും

ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.
അതിന് പിന്നിലുമുണ്ടൊരു കഥ .

ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ

ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ  പ്രസവിക്കണമെന്നും പ്രസവമയത്ത്
എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു..

ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ
ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി.

ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി.
അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.'
രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ.

എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല.
തന്റെ ദേഹത്തു രാവണന്റെ  ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .

ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.?

എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു.
അതിന് കാരണമായതോ സാക്ഷാൽ ശനിയും.

അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.

.ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ.
അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.

ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച മറ്റൊരു കഥയുമുണ്ട്.

ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

"നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനെല്ലെ.
എന്നാൽ ദേവന്മാരുടെ രാജാവായ എന്റടുത്ത് നിന്റെ ബാധയൊന്നും ഏൽപ്പിക്കാൻ നീ നോക്കണ്ട

എന്നെ ശനി ബാധിക്കില്ല.

എന്റെ ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട"

ഇതെല്ലാം കേട്ട ശനി പറഞ്ഞു.

" രാജാവായാലും കൊള്ളാം,
പ്രജയായാലും കൊള്ളാം.
അനുഭവിക്കേണ്ടത്
അനുഭവിച്ചു തീർക്കുക തന്നെ വേണം
ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും
 ഓരോ ദശയും വന്നും പോയിം ഇരിക്കും.

അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്

. ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

" ഹേ,ശനീ,
നീ വലിയ കണിശക്കാരനല്ലെ
എങ്കിൽ പറയൂ
എന്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?

ദേവരാജന്റെ ജാതകം നോക്കി ശനിയുടെ ദശാകാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു.
എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്.
എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു.
പിന്നെ ഒട്ടും താമസിച്ചില്ല.

ദേവേന്ദ്രൻ തന്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ'ഒളിക്കുകയും ചെയ്തു..

ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത്
ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചപ്പോൾ .

ശനി ശാന്തഭാവത്തിൽ പറഞ്ഞു..

"സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി.
അങ്ങയെ ഈ വേഷം കെട്ടിച്ചതും
അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ശരിക്കും ഒന്നു ചിന്തിച്ചോളു. "

അതെ എവിടെ പോയി ഒളിച്ചാലും ആർക്കും
ശനി ബാധയെ തടുക്കാനാവില്ല

ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടുക തന്നെ ചെയ്യും അത് തീർച്ചയാണ്.

പിടികിട്ടാപ്പുള്ളികളും പിടിയിലാകും അധികാരികൾ ചിലപ്പോൾ ജയിലിലും ആകും.

അതാണ് ശനി സാക്ഷാൽ ശനീശ്വരൻ.

ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ്
സൂര്യന്റെ മകനാണ്.
ശനി രഹസ്യ സ്വഭാവ സവിശേഷതയുള്ള ദേവനാണ്.
ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

ശനിപ്പിഴയും ശനിദശയും ഒന്നല്ല
രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ എന്നത് ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.

അത് 19 കൊല്ലം വരും'

ശനിദോഷപരിഹാരത്തിന് ശനിമന്ത്രം,
ശനിഗായത്രി എന്നിവ ജപിക്കാം '

ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

കാക്കയ്ക്ക് ചോറു കൊടുക്കുക

നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കുക'

ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.

ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല.

അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.

ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്.

_എത്രയെത്ര വിശ്വാസപ്രമാണങ്ങൾ_ _എത്രയെത്ര കഥകൾ_
_പറഞ്ഞാലും പറഞ്ഞാലും തീരില്ല തന്നെ_ 

 കടപ്പാട്:

അന്നപൂര്‍ണേശ്വരിയുടെ കഥ⚜

⚜അന്നപൂര്‍ണേശ്വരിയുടെ കഥ⚜
❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀

🌻✿═══❁★☬ॐ☬★❁═══✿🌻

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.

ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.

ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.

*❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀*
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക..👣🙏*
            *꧁❀┅┉┈┈┉┅❀꧂*

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഒരു മടക്കയാത്ര ..!*
    *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

കനംപുല്ല് നായനാര്‍

സ്വന്തം തലമുടി വിളക്കിന് തിരിയായി അര്‍പ്പിച്ച ഒരു ഭക്തന്‍!

   പൂന്താനത്തിന്‍െറയും കണ്ണപ്പന്‍െയും മീരാഭായിയുടെയും ഈശ്വരപ്രണയത്തെ സംബന്ധിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കര്‍ണ്ണങ്ങളെ ഭക്തിയുടെ മറ്റൊരു മുഖം കൊണ്ട് അലങ്കരിക്കാന്‍ കനംപുല്ല് നായനാരുടെ ആത്മസ്പര്‍ശമായ ജീവിതഗാഥയ്ക്ക് സാധിക്കും. 
മഹായോഗികളായ 63 നായനാര്‍മാരില്‍ ഒരുവന്‍, ദക്ഷിണേന്ത്യന്‍ ശൈവപ്രസ്ഥാനത്തിന്‍െറ നാഴികക്കല്ല് എന്നല്ലാം വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തെ ഒരു മഹാശിവഭക്തന്‍ എന്ന് വിളിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. 

ആരാണ് കനംപുല്ല് നായനാര്‍?
                   
             തമിഴ്നാട്ടില്‍ വൈദീശ്വരന്‍ കോവിലിന്‍െറ അടുത്ത് ഒരു കര്‍ഷക കുടുംബത്തിലാണ്  ഈ മഹായോഗി ജനിച്ചത്. പേര് സൂചിപ്പിക്കുന്നത്പോലെ അദ്ദേഹത്തിന് കനംപുല്ല് വെട്ടി വില്‍ക്കുന്ന തൊഴിലായിരുന്നു. ജന്മനാ മഹാ ശിവഭക്തനായിരുന്ന അദ്ദേഹം താന്‍ വെട്ടി വില്‍ക്കുന്ന പുല്ലുകള്‍ ശിവക്ഷേത്രങ്ങളിലെ വിളക്കുകള്‍ക്ക് തിരിയായി സമര്‍പ്പിച്ചിരുന്നു.  തന്‍െറ പ്രാണനേക്കാള്‍ വില അദ്ദേഹം മഹാദേവ സ്തുതിക്കും പൂജകള്‍ക്കും അതിനുപരി സാക്ഷാല്‍ ശിവപെരുമാളിന് അര്‍പ്പിച്ചിരുന്നു. തന്‍െറ കഷ്ടതകളെ എല്ലാം അവഗണിച്ച് അദ്ദേഹം തന്‍െറ പ്രവൃത്തിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. 
ഇങ്ങനെ തന്‍െറ കര്‍മ്മമണ്ഡലില്‍ ആത്മാര്‍ത്ഥപൂര്‍വ്വം അധ്വാനിച്ചും, ദേവനേയും ദേവിയേയും സേവിച്ചും അദ്ദേഹം കഴിഞ്ഞുപോന്നു. 
 പെരിയപുരാണം അനുസരിച്ചുള്ള കഥ തുടങ്ങുകയായി. തന്‍െറ പ്രിയഭക്തന്‍െറ ഭക്തിയെ പരീക്ഷിക്കുവാന്‍ ഭഗവാന്‍ തീരുമാനിച്ചു. സസന്തോഷം ജീവിച്ചുപോയികൊണ്ടിരുന്ന ആ ഭക്തനെ ദാരിദ്യം അലട്ടാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം വൈദീശ്വരന്‍ കോവില്‍ നിന്ന് ചിദംബരം നടരാജ ക്ഷേത്രത്തിനടുത്തേക്ക്  താമസം മാറി. അപ്പോഴും തന്നിലെ വിഷമതകളെ നേരിടാന്‍ അദ്ദേഹത്തിനായില്ല. കനംപുല്ലിന് ക്ഷാമം നേരിട്ടു തുടങ്ങി,ചിദംബരത്തെ പെരുമാളിന് ആരതിയൊഴിയുന്ന വിളക്കില്‍ കനംപുല്ല്   കൊണ്ടുള്ള തിരി ഇടാനാകാതെ വന്നു. അപ്പോഴും തന്‍െറ ഈശനെ സംങ്കടപ്പെടുത്താന്‍ ആ ഭക്തന്‍ തയാറായില്ല. സാധാരണയായി ഗ്രാമീണപ്രദേശങ്ങളില്‍ കാണുന്ന പുല്ല് ശേഖരിച്ച് തിരിയുണ്ടാക്കി അര്‍പ്പിക്കുവാന്‍ നായനാര്‍ തീരുമാനിച്ചു .പക്ഷേ താന്‍ നിര്‍മ്മിച്ചുനല്‍കിയ ആ തിരി എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും കത്തുന്നില്ല. എത്രതന്നെ അപേക്ഷിച്ചിട്ടും അഗ്നിദേവന്‍ പ്രസന്നനാകുന്നില്ല. യഥാര്‍ത്ഥ്യത്തില്‍ പരമേശ്വരന്‍ തന്നെയാണ് തിരിയെ അണച്ചുകൊണ്ടിരുന്നത്‌. അവസാനം വിഷമിതനായ ആ സിദ്ധന്‍ തന്‍െറ നീട്ടി വളര്‍ത്തിയ ഇടതൂര്‍ന്ന തലമുടി ആ വിളക്കിലേക്കിട്ടു. മുടി കത്തിതുടങ്ങി, മുടിയിലെ ജ്വാല ശിരസ്സ് ലക്ഷ്യമാക്കി വരുന്നത് അവഗണിച്ച് താന്‍ അനുഭവിക്കുന്ന കഠിനവേദനെ മാറ്റിനിര്‍ത്തി ഭഗവാനോടുള്ള നിഷ്കളന്ത ഭക്തിയില്‍  അദ്ദേഹം ലയിച്ചിരുന്നു. ക്ഷിപ്രസാദിയും കരുണാനിധിയുമായ മഹാദേവനില്‍ തന്‍െറ ഭക്തന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ജ്വാലകള്‍ സ്പര്‍ശിച്ചു.  ഭഗവാന്‍ കനംപുല്ല് നായനാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ തന്നിലേക്ക് ലയിപ്പിച്ചു അങ്ങനെ ആ യോഗി മുക്തിപ്രാപിച്ചു എന്നാണ് വിശ്വാസം. 

തമിഴ് മാസമായ കാര്‍ത്തികയിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് കനംപുല്ല് നായനാരുടെ ഗുരുപൂജദിവസമായി ആചരിക്കുന്നത്. 
 
നന്ദി . ശിവായ ഒാം 

Written by - Adhena Jayakumar
                          STD.9
പ്ലീസ് വിസിറ്റ് ദിസ് ഫേസ്‌ബുക്ക് ഗ്രൂപ്പ്:
https://www.facebook.com/groups/450322055320342/permalink/1169958373356703/