Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, March 31, 2020

അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]

*🔱🔥അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥ്  ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധന നടത്താനാരംഭിക്കുകയും ചെയ്തത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗ ആരാധന
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുകമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്. വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ 
പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു. ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു.

ആലുവ ശിവക്ഷേത്രം

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 39_* 

*ആലുവ ശിവക്ഷേത്രം* 

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ, പെരിയാർ രണ്ടായി പിരിയുന്ന സ്ഥലത്ത് സർവ്വത്രചൈതന്യം വർഷിച്ചുകൊണ്ട് പ്രകൃതിയിൽ ലയിച്ച് മഹാദേവൻ കിഴക്കോട്ട് ദർശനമായി ശോഭിക്കുന്നു.

തറയിൽ ഒരു ശിവലിംഗം മാത്രം ! അമ്പലമില്ല. ശ്രീകോവിലില്ല. അവിടെയാണ് പ്രസിദ്ധമായ ആലുവ ശിവരാത്രി നടക്കുന്ന ക്ഷേത്രം. ശിവരാത്രി ഉത്സവം പ്രമാണിച്ച് അവിടെ താൽക്കാലിക ക്ഷേത്രം ഉയരും. മകരം ഒന്നു മുതൽ മേടം ഒന്ന് വരെ അത്താഴപൂജയും ബാക്കി മാസങ്ങളിൽ നിവേദ്യവും മാത്രം ! നിവേദ്യം കവുങ്ങിൻ പാളയിലാണ്. അതിന്റെ ഐതിഹ്യച്ചാർത്ത് ഇങ്ങനെയാണ് :

ഒരിക്കൽ വില്വമംഗലം ഈ സ്ഥലത്ത് വന്നപ്പോൾ മഹാദേവന്റെ സാന്നിധ്യം മനസ്സിലാക്കി ഭഗവാനെ പൂജിച്ചു. മഹാദേവൻ വില്വമംഗലത്തിനു ദർശനം നൽകി !പിറ്റേന്ന് പോട്ടയിൽ ഇളയതും തോട്ടത്തിൽ നമ്പ്യാരും ഇടമനനമ്പൂതിരിയും പെരിയാറിൽ കുളിക്കുവാനെത്തിയപ്പോൾ വില്വമംഗലം പൂജിക്കുന്നത് കണ്ടു. ഉടനെ അവിടെ ചെന്ന് മൂവരും ചേർന്ന് പൂജയ്ക്ക് സൗകര്യമൊരുക്കി. കവുങ്ങിൻ പാളയിൽ നിവേദ്യവും ഒരുക്കി. വില്വമംഗലം പാളയിലെ നിവേദ്യം പൂജിച്ചു. ആ രീതി ഇന്നും തുടർന്നുവരുന്നു. അതാണ് പാള നിവേദ്യത്തിന്റെ രഹസ്യം.

സ്വാമിയാർ അധ്യക്ഷനായി, ഇളയതും നമ്പ്യാരും നമ്പൂതിരിയും ചേർന്ന് അവിടെ ക്ഷേത്രം പണിതു. എന്നാൽ അത് ഉറച്ചു നിന്നില്ല. വെള്ളപ്പൊക്കത്തിൽ നാമാവശേഷമായി തീർന്നു. പിന്നീട് ആരും അവിടെ ക്ഷേത്രം പണിതിട്ടില്ല. പ്രകൃതിയെ അതിജീവിക്കാൻ ദൈവിക ശക്തിക്ക് മാത്രമേ കഴിയൂ. പ്രകൃതിയോട് മല്ലടിച്ച് ഓളങ്ങളുടെ ആലിംഗനമേറ്റ് ആ ശിവലിംഗ വിഗ്രഹം ഒന്നും സംഭവിക്കാത്തമട്ടിൽ ഇന്നും നിലകൊള്ളുന്നു.

കുംഭമാസത്തിലെ മഹാശിവരാത്രിയും മീനമാസത്തിലെ ഉത്സവവും കൊണ്ടാടുന്നു. ശിവരാത്രി കൂടാതെ കർക്കിടകവാവിനും തുലാവാവിനും ക്ഷേത്രസന്നിധിയിൽ ബലിയിടാറുണ്ട്. ശ്രീരാമൻ ശിവരാത്രിയോടനുബന്ധിച്ച് അമാവാസിനാളിൽ ഇവിടെ വന്ന് ജടായുവിന്റെ ബലികർമ്മങ്ങൾ ചെയ്തു എന്നാണ് വിശ്വാസം.

മലപ്പുറത്തുള്ള തറയും ശിവലിംഗവുമാണ് ആദി പ്രതിഷ്ഠയുടെ മൂലസ്ഥാനം. പ്രതിഷ്ഠ പരശുരാമനാണെന്നും വില്വമംഗലമാണെന്നും അഭിപ്രായമുണ്ട്. എ.ഡി 1343 ലെ മഹാ പ്രളയത്തിൽ പെട്ട് നശിച്ചുപോയ മൂല ക്ഷേത്രത്തിനു പകരം തൊട്ടു വടക്കുവശത്തെ ഉയർന്ന ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇന്ന് കാണുന്ന പൂജയും മറ്റും നടത്തുന്ന ശിവക്ഷേത്രം. ഇതിനെ ബാലക്ഷേത്രം എന്ന് വിളിക്കുന്നത് ഇവിടെ മറ്റൊരു മൂലക്ഷേത്രം ഉള്ളതുകൊണ്ടാണ്. എന്നാൽ ഏറെ പ്രസിദ്ധി ആലുവാമണപ്പുറത്തു ശോഭിക്കുന്ന മഹാദേവനു തന്നെയാണ്. ക്ഷേത്രം ഭരണം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വകയാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸