Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, February 23, 2020

പാർവ്വതിദേവി

*പാർവ്വതിദേവി*
🙏🌹🌺🌸💐🌹🙏
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.

വാസസ്ഥലം വിവാഹം കഴിക്കുന്നതിനുമുമ്പ് ഹിമാലയം,
അതിനുശേഷംകൈലാസം ചൊവ്വ
ആയുധംത്രിശൂലം, ശംഖ്,
ചക്രം, വില്ല് ,താമര.
ജീവിത പങ്കാളി ശിവൻ, 
വാഹനം സിംഹം / പുലി

ദേവീ ഭാഗവത കഥ

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ദേവത

പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ - 1)പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .3)മഹാ കാളി , ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ , ചണ്ഡമുണ്ഡന്മാർ , സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം. 4) മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം. 5) മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ
ഓം

അനിലൻ നമ്പൂതിരി,
ശ്രീ ശനീശ്വരഭദ്രകാളി ദേവസ്ഥാനം,
ചിറയിൻകീഴ്, തിരുവനന്തപുരം.
 nirbhayajട@g.mail.com.         🙏🌹🌺🌸💐🌹🙏

മച്ച മുനി

*മച്ച മുനി*

പിനാകീശ്വര സിദ്ധർ  വളർത്തിയ മഹാനായ ഒരു സിദ്ധനാണ് മച്ചമുനി.  അദ്ദേഹം പിനാകീശ്വരന്റെ ശിഷ്യനും കൂടിയാണ്.  മച്ചമുനി ജനിച്ചത് ഒരു മോശം നക്ഷത്രത്തിലാണെന്ന് ഉത്തരേന്ത്യൻ ഇതിഹാസങ്ങൾ പറയുന്നു.  ഇതു കാരണം മാതാപിതാക്കൾ കുഞ്ഞിനെ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു.  ഒരു മത്സ്യം കുഞ്ഞിനെ വിഴുങ്ങി, അവിടെ അദ്ദേഹം വർഷങ്ങളോളം താമസിച്ചു.  ഒരിക്കൽ ശിവൻ ഉമാദേവിക്ക് ചില ഉപദേശങ്ങൾ കൊടുത്ത ഒരു കഥയുണ്ട്.  ശിവൻ  ഉപദേശിക്കുമ്പോൾ ഉമാദേവി ഉറങ്ങുകയായിരുന്നു.  പക്ഷേ ഇത്  മത്സ്യവും ആ കുഞ്ഞും കേൾക്കുന്നുണ്ടായിരുന്നു.
പിന്നീട് സിദ്ധർ മച്ചമുനിയെ ശിവൻ  കണ്ടെത്തി.  ഇത് ഒരു കഥയാണെങ്കിലും ഇത് തീർച്ചയായും കൗതുകകരമാണ്.

"കരുവൂരാർ വധ കാവിയം" എന്ന ഗ്രന്ഥത്തിലെ 523-ാമത്തെ ഗാനത്തിൽ, മച്ചാമുനി ഒരു സെമ്പദാവറാണെന്ന് കരുവൂരാർ പറയുന്നു.  പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് സെമ്പദാവർ.  മച്ചമുനി എന്ന പേരിൽ നിന്ന്, അദ്ദേഹം ഒരു മത്സ്യത്തൊഴിലാളിയാണെന്ന് പറയാൻ എളുപ്പമാണ് (മച്ചം എന്നാൽ തമിഴിൽ മത്സ്യം എന്നാണർത്ഥം ) മച്ചമുനി സെംബദവർ സമുദായത്തിൽ പെടുന്നതാണെന്ന് സിദ്ധർ അഗസ്ത്യാർ തന്റെ "അമുദ കാലൈയ് ഗണം" എന്ന പുസ്തകത്തിലെ 218-ാമത്തെ ഗാനത്തിൽ പറയുന്നു.  എന്നിരുന്നാലും, "ദോഗർ 7000" എന്ന ഗ്രന്ഥത്തിലെ 5700-ാമത്തെ ഗാനത്തിലെ സിദ്ധർ ഭോഗർ, മച്ച മുനി "കല്ലുഡയാർ" സമുദായത്തിൽ പെട്ടയാളാണെന്ന് പറയുന്നു.  5873 എന്ന ഗാനത്തിൽ, ആദ്യ തമിഴ് മാസത്തിലെ  രോഹിണി നക്ഷത്രത്തിലാണ് മച്ചമുനി ജനിച്ചതെന്ന് ഭോഗർ പറയുന്നു.

  മനുഷ്യജീവിതത്തിന്റെ അസ്വാഭാവികത മനസ്സിലാക്കിയ അദ്ദേഹം സത്യം തേടി അലഞ്ഞു . ഒടുവിൽ കാകപുജന്ദ സിദ്ധരുടെ ശിഷ്യനായി പഠനം ആരംഭിച്ചു . "അഗസ്ത്യാർ 12000" എന്ന പുസ്തകത്തിലെ അഞ്ചാമത്തെ കാണ്ഡത്തിൽ സിദ്ധർ കാകപുജന്ദറിൽ നിന്ന് മച്ചാമുനി അറിവുകൾ നേടിയതായി സിദ്ധർ അഗസ്ത്യർ പറയുന്നു.

മച്ച മുനി ആത്മീയമായ ഉയർച്ച നേടുന്നതിനായി തന്റെ സമ്പത്തെല്ലാം ദരിദ്രർക്ക് സംഭാവന ചെയ്തതായും അദ്ദേഹം പറയുന്നു.  വാസിയോഗ പഠനത്തിലൂടെ തന്റെ ആന്തരിക സ്വഭാവം മനസിലാക്കാനും . സിദ്ധികൾ നേടുവാനും , കുണ്ഡലിനി ശക്തിയെ ഉണർത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു.  12 വർഷത്തെ വാസിയോഗ പഠനത്തിന് ശേഷം അഷ്ടമസിദ്ധി നേടുകയും ചെയ്തു:

സിദ്ധ വൈദ്യശാസ്ത്ര സമ്പ്രദായത്തിലെ പ്രധാന കൃതികൾ അദ്ദേഹമാണ് രചിച്ചത്.   കഠിനമായ പരിശ്രമത്തിലൂടെയും ധ്യാനത്തിന്റെയും യോഗയുടെയും നിരന്തരമായ പരിശീലനത്തിലൂടെയും , അദ്ദേഹം  ആത്മാവിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി.  സിദ്ധ വൈദ്യം, ആൽക്കെമി,  സിദ്ധ യോഗ,  തത്ത്വചിന്തകൾ എന്നിവ പഠിച്ച ശേഷം, ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമായി അദ്ദേഹം വാന ശാസ്ത്രത്തിലും ആണവ ശാസ്ത്രത്തിലും നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു. 

മച്ചമുനി തന്റെ   "മച്ചാമുണി തണ്ടകം 100" എന്ന ഗ്രന്ഥത്തിലെ 97 ആമത്തെ ഗാനത്തിൽ "ഗുരു നന്ദി", "ഗുരു ഭോഗർ" എന്നീ പദങ്ങൾ പരാമർശിക്കുന്നു.  അതിനാൽ സിദ്ധർ ഭോഗർ, സിദ്ധർ നന്ദീശ്വരൻ എന്നിവരും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നുവെന്ന് പറയാം.

മച്ചമുനി സാക്ഷിയായ ശിവതാണ്ഡവത്തെക്കുറിച്ച് പതജ്ഞലി അദേഹത്തിന്റെ ഒരു ഗ്രന്ഥത്തിൽ  പരാമർശിക്കുന്നു  , അതിനാൽ, സിദ്ധർ പത്തഞ്ജലിയും ശ്രീ വിയക്രബത്തറും തില്ലായിലെ ശിവ തണ്ഡവത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടത്തിലാണ് മച്ച മുനി  ജീവിച്ചിരുന്നതെന്ന് പറയാം. തില്ലായ് എന്നത് ചിദംബരത്തിന്റെ മറ്റൊരു പേര്, ചിദംബരം ശിവന്റെ അഞ്ച് നൃത്തശാലകളിൽ ഒന്നാണ്  എന്നാണ് വിശ്വാസം .

മച്ച മുനി സിദ്ധറിനെ ഇന്ത്യയുടെ വടക്കൻ ഭാഗത്ത് മച്ചിന്ദ്രനാഥ് അല്ലെങ്കിൽ മത്സ്യേന്ദ്രനാഥ് എന്ന് വിളിക്കുന്നു.ഹഠ യോഗയുടെ സ്ഥാപകനായും  ആദ്യകാല ഗ്രന്ഥങ്ങളുടെ രചയിതാവായും മച്ച മുനിയെ  കണക്കാക്കപ്പെടുന്നു. നാഥ സമ്പ്രദായത്തിന്റെ സ്ഥാപകനായും അദ്ദേഹം ഗണിക്കപ്പെടുന്നു. 

ശിവനിൽ നിന്ന് ശിഷ്യത്വം  സ്വീകരിച്ച അദ്ദേഹം പ്രധാനമായും കൗള ശൈവിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.അദ്ദേഹം എൺപത്തിനാല് മഹാസിദ്ധന്മാരിൽ ഒരാളാണ്. ആദ്യകാല ഹഠ യോഗയിലെ മറ്റൊരു പ്രമുഖനായ ഗോരക്ഷനാഥിന്റെ ഗുരുവായി അദ്ദേഹം  കണക്കാക്കപ്പെടുന്നു. മച്ച മുനിയെ  ഹിന്ദുക്കളും ബുദ്ധമതക്കാരും ബഹുമാനിക്കുന്നു, ബുദ്ധമതക്കാർ അദ്ദേഹത്തെ അവലോകിതേശ്വരന്റെ അവതാരമായി കണക്കാക്കുന്നു.  തിരുപ്രംകുണ്ഡത്തിൽ ആണ്  അദ്ദേഹം ജീവസമാധി നേടിയത്.

മച്ചമുനി എഴുതിയ ചില പുസ്തകങ്ങൾ

മച്ചമുനി പെരുനൂൽ കാവിയം 800

മച്ചമുനി സരക്കു വൈപ്പു 800

മച്ചമുനി വാഗരം 800

മച്ചമുനി യോഗം 800

മച്ചമുനി വൈത്തിയം 800

മച്ചമുണി തിരുമന്ദിരം 800

മച്ചമുനി ഗ്യാനം 800

മച്ചമുനി വേദാന്തം 800

ശീവന്റെ നൃത്തത്തിന് ചണ്ഡകന്റെ ഉടുക്ക്

🌼🌼🌼🌼🌼🕉🚩🕉🌼🌼🌼🌼       

 ശീവന്റെ നൃത്തത്തിന് 
   ചണ്ഡകന്റെ ഉടുക്ക്
  ➿➿➿➿➿➿➿➿

        
        ഒരു കൊടുംകാട്ടിൽ ചണ്ഡകൻ എന്ന കാട്ടാളനും ഭാര്യയായ പുളിന്ദിയും താമസിച്ചിരുന്നു . ഒരു ദിവസം അവർ വേട്ടയാടി നടക്കുമ്പോൾ ഇടിഞ്ഞുപൊളിഞ്ഞ ഒരമ്പലം കണ്ടു . അവിടെ മണ്ണിൽ പൂണ്ടുപോയ ഒരു ശിവലിംഗം കിടപ്പുണ്ടായിരുന്നു . കാട്ടാളന്മാരായ തങ്ങൾ വിഗ്രഹംതൊടാൻ പാടുണ്ടോ എന്നു ശങ്കിച്ച് അവരങ്ങനെ നിന്നു .

             അപ്പോൾ അവിടെ ഒരു മുനി പ്രത്യക്ഷപ്പെട്ടു . അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു : " ഹേ ചണ്ഡകാ ! എന്തിനാണ് ശങ്കിക്കുന്നത് ? ഭഗവാൻ - ശിവന് തന്റെ ഭക്തന്മാരെല്ലാം ഒന്നുപോലെയാണ് . ഒട്ടും മടിക്കാതെ ശിവപൂജ തുടങ്ങിക്കൊള്ളൂ ! '

           ഇതു കേട്ട് പുളിന്ദി മറുപടി നല്കി : “ അല്ലയോ മുനിവര്യാ , അങ്ങ് ക്ഷമിച്ചാലും . എങ്ങനെയാണ് ശിവപൂജ ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് - അറിയില്ലല്ലോ . '
    
              പുളിന്ദിയുടെ വിഷമം മനസ്സിലാക്കിയ മുനി പൂജാരീതികൾ പറഞ്ഞുകൊടുത്തു : " ആദ്യം ഈ ശിവലിംഗത്തെ ഒരു പാറപ്പുറത്ത് ഉറപ്പിക്കണം . - പിന്നീട് കുളിച്ചു വന്ന് ദേഹമാകെ ചുടലച്ചാരം പൂശണം . എന്നിട്ട് കാട്ടു പൂക്കളും കനികളുമൊക്കെ വിഗ്രഹത്തിനു മുന്നിൽ വെച്ച് പ്രാർഥിക്കൂ , ' ഇത്രയും പറഞ്ഞ് മുനി അപ്രത്യക്ഷനായി .

               ചണ്ഡകനും പുളിന്ദിയും മുനി പറഞ്ഞത് അതേപടി അനുസരിച്ചു . കാടിനടുത്തുള്ള ഒരു ചുടലപ്പറമ്പിൽനിന്നും അവർക്ക് ഇഷ്ടംപോലെ ചാരം കിട്ടിയിരുന്നു . ഒരു ദിവസം ചാരത്തിനായി ചുടലപ്പറമ്പിലേക്കു പോയ ചണ്ഡകൻ വെറുംകൈയോടെയാണ് തിരികെ വന്നത് . അയാൾ പുളിന്ദിയോടു പറഞ്ഞു : " ഇനി നമ്മൾ എന്തുചെയ്യും ? ഒരു തരി ചാരംപോലും അവിടെ ബാക്കിയില്ല . പൂജ മുടങ്ങിയാൽ ദേവൻ കോപിക്കുമെന്ന് ഉറപ്പാണ്.'

               പുളിന്ദി തന്റെ ഭർത്താവിനെ സമാധാനിപ്പിച്ചു : ' ഇതിനാണോ വിഷമം ? അങ്ങ് ചിതയൊരുക്കൂ . ഞാൻ അതിൽ ചാടാം . അങ്ങേയ്ക്ക് ആവശ്യത്തിന് ചാരം കിട്ടുമല്ലോ . ' ചണ്ഡകൻ ഇതുകേട്ട് ഞെട്ടി . പക്ഷേ , പൂജമുടങ്ങാതിരിക്കാൻ മറ്റു വഴികളൊന്നും കാണാഞ്ഞ് പുളിന്ദിക്കായി അയാൾ ചിതയൊരുക്കി . അവൾ അതിലേക്ക് ചാടിയതും സങ്കടം സഹിക്കാനാവാതെ ചണ്ഡകൻ പുലമ്പി : " എന്റെ പ്രിയപ്പെട്ട പുളിന്ദീ . . . ഞാനുമിതാ നിന്റെയടുത്തേക്ക് വരികയാണ് ! ' ഇങ്ങനെ പറഞ്ഞുകൊണ്ട് ചിതയിലേക്കു ചാടാനൊരുങ്ങിയ ചണ്ഡകനു മുൻപിൽ പുളിന്ദി ചിരിയോടെ പ്രത്യക്ഷപ്പെട്ടു . അവൾ പറഞ്ഞു : " നോക്കൂ . . . ഞാൻ അങ്ങയുടെ അരികിലുണ്ട് . ദേവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു . '

               ആ നേരത്ത് അവിടെ ശിവകിങ്കരന്മാർ എത്തി . ചണ്ഡകനെയും പുളിന്ദിയെയും അവർ കൈലാസത്തിലേക്ക് കൊണ്ടുപോയി . അവിടെ പത്നിയോടും പുത്രന്മാരോടുമൊപ്പം ഭൂതഗണങ്ങൾക്കു നടുവിലിരിക്കുന്ന ശിവഭഗവാനെ കണ്ട് അവർ വന്ദിച്ചു . ശിവന്റെ അനുഗ്രഹം അവർക്കു കിട്ടുകയും സന്ധ്യാസമയത്ത് ശിവന്റെ നടരാജനൃത്തത്തിൽ ഉടുക്കു കൊട്ടാനുള്ള ഭാഗ്യം ചണ്ഡകന് കൈവരുകയും ചെയ്തു .....🙏🏻

ഹരി ഓം

കടപ്പാട് സുമംഗല

✍🏻 അജിത്ത് കഴുനാട്
കണ്ണനും കൂട്ടുകാരും 

🌼🌼🌼🌼🕉🚩🕉🌼🌼🌼🌼

വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം-പാലക്കാട്*

🔥〰〰〰〰♉〰〰〰〰🔥
    *🌞VBT- ക്ഷേത്രായനം🌞*   
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-77*   

*വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം-പാലക്കാട്*      
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

_*ക്ഷേത്രായനം പ്രധാന പോയന്റ്*_      

_🔥ദേവിക്ക്‌ ശ്രീഭദ്രകാളിയുടെ രണ്ടു ഭാവങ്ങള്‍-ശാന്തവും രൗദ്രവും. വടക്കോട്ട്‌ ദര്‍ശനമരുളുന്നു_

_🔥വളരെ കാലങ്ങള്‍ക്കുശേഷം ഒരുദിവസം ഈ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളംകോരിയ കൊല്ലത്തിയുടെ പാളയില്‍ നിന്നും ഒരു അടയ്ക്ക കിട്ടി. ആ പാക്ക്‌ മുറിച്ചപ്പോള്‍ രക്തമൊഴുകാന്‍ തുടങ്ങി_

_🔥പിള്ളതൂക്കം ആദ്യമായി ആരംഭിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. സന്താനലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്നതാണ്‌ ഈ നേര്‍ച്ച_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കേരള അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ കൊല്ലങ്കോട്‌. അവിടെയാണ്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്‌വെങ്കഞ്ഞി - വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം. ഒരു ദേശത്ത്‌ ഒരു ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട്‌ മാത്രം. കൊല്ലങ്കോട്‌ ഗ്രാമം, അവിടെ നിന്നാല്‍ തെല്ലകലെയുള്ള അറബിക്കടലിന്റെ രൗദ്രസംഗീതം കേള്‍ക്കാം. കലിംഗരാജപുരം എന്നാണ്‌ ചരിത്രപ്രസിദ്ധമായ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌.കലിംഗയുദ്ധത്തില്‍ പങ്കെടുത്തശേഷം കലിംഗ സാമ്രാജ്യത്തില്‍ നിന്നും എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ ആരാധനാമൂര്‍ത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നും ഐതിഹ്യം. കൊല്ലങ്കോട്ടെ ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങള്‍. കൊല്ലങ്കോട്ട്‌ വട്ടവിളയിലുള്ളത്‌ മൂലക്ഷേത്രവും വെങ്കഞ്ഞിയിലുള്ളത്‌ ഉത്സവക്ഷേത്രവുമാണ്‌. ഉത്സവകാലത്തല്ലാതെ ദേവിയെ ആരാധിക്കുന്നത്‌ മൂലക്ഷേത്രത്തിലാണ്‌. ബൃഹത്തായ ഗോപുരം. വടക്കും കിഴക്കും വാതിലുകള്‍. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ പാര്‍ശ്വവീക്ഷണവും വടക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദര്‍ശനഭാഗ്യവും സിദ്ധിക്കുന്നു. ശ്രീകോവിലിന്റെ പ്രധാനകവാടങ്ങള്‍ക്കു ചുറ്റും പിച്ചളകൊണ്ട്‌ കെട്ടി മനോഹരമാക്കിയിരിക്കുന്നു. രണ്ടു ദാരു ശില്‍പങ്ങളാണ്‌ പ്രതിഷ്ഠ- അര്‍ദ്ധവൃത്താകാരമായ മുടികള്‍. ദേവിക്ക്‌ ശ്രീഭദ്രകാളിയുടെ രണ്ടു ഭാവങ്ങള്‍-ശാന്തവും രൗദ്രവും. വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഉപദേവതമാരായി കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി നാഗരും ക്ഷേത്രത്തിന്റെ കിഴക്കുവടക്കുഭാഗത്തായി ശിവനും തെക്കു കിഴക്ക്‌ ബ്രഹ്മരക്ഷസ്സുമുണ്ട്‌. 

മൂലക്ഷേത്രത്തില്‍ നിന്നും ഒന്നര കി.മീ.കിഴക്കോട്ട്‌ കണ്ണനാകം ജംഗഷന്‍ കഴിഞ്ഞാല്‍ റോഡിന്റെ ഇടതുവശത്തായി വെങ്കഞ്ഞി ക്ഷേത്രം. ഗണപതിക്കും മാടന്‍ തമ്പുരാനും പ്രത്യേക ക്ഷേത്രങ്ങളുണ്ട്‌. ശ്രീകോവിലിന്‌ വലതുഭാഗത്ത്‌ വൃത്താകൃതിയില്‍ കെട്ടിയ പ്ലാറ്റ്ഫോം കാണാം. പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്താനുള്ള ദിവ്യസ്ഥാനമാണത്‌. തൂക്കം നടക്കുന്ന ഇവിടെ തൂക്കവില്ലു സൂക്ഷിച്ചിരിക്കുന്ന മന്ദിരമുണ്ട്‌. പണ്ട്‌ കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക്‌ യാത്ര തിരിച്ച ഒരു ബ്രഹ്മണന്‍ യാത്രാമദ്ധ്യ കൊല്ലങ്കോട്ടെ പുറക്കാല്‍ വീട്ടില്‍ വിശ്രമിച്ചു. കന്യാകുമാരി ദേവീ ദര്‍ശനം കഴിഞ്ഞുവന്ന അയാള്‍ പൂജിച്ചിരുന്ന സാളഗ്രാം ആ വീട്ടിലെ കിണറ്റില്‍ നിക്ഷേപിച്ചശേഷം യാത്രയാവുകയും ചെയ്തു. വളരെ കാലങ്ങള്‍ക്കുശേഷം ഒരുദിവസം ഈ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളംകോരിയ കൊല്ലത്തിയുടെ പാളയില്‍ നിന്നും ഒരു അടയ്ക്ക കിട്ടി. ആ പാക്ക്‌ മുറിച്ചപ്പോള്‍ രക്തമൊഴുകാന്‍ തുടങ്ങി. അതുകണ്ട അവള്‍ നിലവിളിച്ചു. ഓടിക്കൂടിയവര്‍ വേദപ്രശ്നം നടത്തിയപ്പോള്‍ അവിടെ ഭദ്രകാളി സാന്നിധ്യം വെളിപ്പെട്ടു. അങ്ങനെ വട്ടവിളയില്‍ ആദ്യത്തെ മുടിപ്പുരയുണ്ടായി.ആ കൊല്ലത്തിയുടെ വംശപരമ്പരയില്‍പ്പെട്ടവരാണ്‌ ഇന്നും പൂജ നടത്തിവരുന്നത്‌. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്തെ പൂജ. പിന്നീട്‌ എല്ലാം പൂജാദിവസങ്ങളായി. നിത്യപൂജയ്ക്ക്‌ വിശ്വകര്‍മ്മജരും, ഭരണിപൂജയ്ക്ക്‌ ബ്രാഹ്മണരുമുണ്ട്‌. ഉദയാസ്തമനപൂജ, നിലവിളക്കു പൂജ, ഭരണിപൂജ തുടങ്ങിയ വിശേഷങ്ങളുണ്ട്‌. എല്ലാം മാസവും ഭരണി ആഘോഷിച്ചുവരുന്നു. മാസത്തില്‍ ഒടുവിലെ വെള്ളിയാഴ്ച അന്നദാനമുണ്ട്‌. അത്‌ കഞ്ഞിവീഴ്ത്താണ്‌. ഔഷധംപോലെയാണ്‌ ഭക്തജനങ്ങള്‍ കഞ്ഞിപ്രസാദത്തെ കണക്കാക്കുന്നത്‌. അപ്പം, അരവണ, മലര്‍,പൊരി എന്നിവ കൂടാതെ ആള്‍രൂപങ്ങളും സമര്‍പ്പിച്ചുവരുന്നു. തുലാഭാരവും നടക്കുന്നു. താലപ്പൊലിയും കുത്തിയോട്ടവും പിടിപ്പണവും മറ്റു നേര്‍ച്ചകളാണ്‌. ചെറിയ കുട്ടികളെകൊണ്ടു ചെയ്യിക്കുന്ന നേര്‍ച്ചയാണ്‌ പിടിപ്പണം വാരല്‍. ക്ഷേത്രത്തില്‍ കുട്ടികളെ വ്രതശുദ്ധിയോടെ കൊണ്ടുവന്ന്‌ താലത്തില്‍ നിന്നും വെള്ളിനാണയങ്ങള്‍ കുഞ്ഞിളം കൈകൊണ്ട്‌ വാരി ദേവിക്കു സമര്‍പ്പിക്കുന്ന നേര്‍ച്ചയാണിത്‌. കുഞ്ഞുങ്ങളുടെ ആയൂരാരോഗ്യ സുഖത്തിനായാണ്‌ ഈ നേര്‍ച്ച. മേടവിഷുവും പത്താമുദയവും മൂലക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. പത്താമുദയത്തിന്‌ മഹാപൊങ്കാല. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ പിള്ളതൂക്കം. മീനഭരണി നാളിലാണ്‌ ചരിത്രപ്രസിദ്ധമായ ചടങ്ങ്‌. പിള്ളതൂക്കം ആദ്യമായി ആരംഭിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. സന്താനലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്നതാണ്‌ ഈ നേര്‍ച്ച. തൂക്കക്കാരന്‌ പത്തുദിവസത്തെ വൃതം. ഇതില്‍ ഏഴുദിവസം ക്ഷേത്രത്തില്‍ തന്നെ കഴിയണം.പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടാണ്‌ വേഷം. രാവിലെയും വൈകിട്ടും നമസ്ക്കാരമുണ്ട്‌. ഒരു വയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങളെയാണ്‌ തൂക്കുന്നത്‌. ഇരട്ടവില്ലുകളാണിവിടെ ഉപയോഗിക്കുക. ഈ വില്ലുകളെ തടികൊണ്ടുള്ള രഥത്തില്‍ ഘടിപ്പിക്കുന്നു. തൂക്കകാരന്റെ കൈയില്‍ നേര്‍ച്ച തൂക്കത്തിനുള്ള കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. കുഞ്ഞുങ്ങളെയും കൊണ്ട്‌ തൂക്കക്കാരന്‍ ക്ഷേത്രത്തിനു ചുറ്റും നാല്‍പ്പതടി പൊക്കത്തില്‍ പ്രദക്ഷിണം വയ്ക്കും. ഇതാണ്‌ പിള്ളതൂക്കം. എട്ടുപേരാണ്‌ ഒരു പ്രാവശ്യം ക്ഷേത്രത്തിന്‌ വലം വയ്ക്കുന്നത്‌. ആദ്യത്തെ തൂക്കം ദേവിക്കുള്ളതാണ്‌. അതില്‍ കുട്ടികള്‍ ഉണ്ടാകില്ല. ജാതിഭേദമന്യെ എല്ലാവിഭാഗത്തില്‍പ്പെട്ടവരും നേര്‍ച്ചതൂക്കത്തിനെത്തും. തൂക്കത്തിനായി മൂലക്ഷേത്രത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ എഴുന്നെള്ളത്തുണ്ടാകും. രാവിലെ ആറുമണിക്ക്‌ തൂക്കം സമാരംഭിക്കും. അത്‌ പിറ്റേദിവസം വരെ നീളും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷേത്രത്തില്‍ നടക്കാറുള്ള മറ്റൊരു പ്രധാന ഉത്സവമാണ്‌ പര്‍ണേറ്റ്‌. പണ്ട്‌ ആറ്‌ വര്‍ഷത്തിലൊരിക്കലായിരുന്നു. വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനടുത്തുള്ള പാടത്താണ്‌ പര്‍ണേറ്റ്‌ നടന്നുവരുന്നത്‌. ഈ ക്ഷേത്രത്തില്‍ ഉത്സവപിരിവ്‌ നടത്താറില്ല

പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ , നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം.
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. *ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080 ഇതാണ് നന്ദി.*
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

ശിവ താണ്ഡവം

🔱🔥ശിവ താണ്ഡവം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ശിവ താണ്ഡവസ്തോത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്‌-
ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത്‌ കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ

കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

ഓം നമശിവായ:

ആദിയോഗിയിൽ നിന്നാണ് യോഗ ഉത്ഭവിച്ചത്

[2/21, 2:26 PM] +91 94465 71498: 🔱🔥ശിവ മാഹാത്മ്യം. - 3🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ആദിയോഗിയിൽ നിന്നാണ് യോഗ ഉത്ഭവിച്ചത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുരാതനകാലത് ഇന്ത്യ ഒരൊറ്റ രാജ്യമായിരുന്നില്ല. എന്നാലും അതിനെ ഭാരതവര്‍ഷം എന്ന ഒറ്റ ഘടകമായിട്ടാണ് കണ്ടിരുന്നത്. അതിലെ പ്രജകൾ ഒരേ മത വിശ്വാസികളോ, ഒരേ വർഗ്ഗത്തിൽ പെട്ടവരോ ഒരേ ഭാഷ സംസാരിക്കുന്നവരോ ആയിരുന്നില്ല. അവർ ഒരേ ഈശ്വരനെ അല്ല ആരാധിച്ചിരുന്നത്; രാഷ്ട്രീയമായും അവർ ഒന്നായിരുന്നില്ല. എന്നിട്ടും ഹിമാലയത്തിനു തെക്കുള്ള ഈ ഭൂവിഭാഗം ഭാരതവർഷം എന്ന് അറിയപ്പെട്ടു. അവർക്കുള്ളിലുണ്ടായിരുന്ന ആത്മീയ മനോഭാവം മൂലം അവർക്കിടയിൽ ഐകമത്യം നിലനിന്നിരുന്നു.

ആത്മീയ മനോഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് – നിങ്ങൾ എന്ത് തന്നെ ചെയ്യുകയാണെങ്കിലും, നിങ്ങളുടെ പ്രവൃത്തി ഏതു തരത്തിൽ പെട്ടതാണെങ്കിലും, നിങ്ങൾ ഒരു രാജാവാണെങ്കിലും ഒരു കൃഷിക്കാരനാണെങ്കിലും – നിങ്ങൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമേ ഉള്ളു – അത് മോക്ഷമാണ്. ഇന്നും, ഈ രാജ്യത്തെ സാധാരണക്കാരനായ കർഷകൻ പോലും മുക്തിയെക്കുറിച്ച് സംസാരിക്കും. ഈ രാജ്യത്ത് നടന്നിട്ടുള്ള അളവറ്റ ആത്മീയചര്യകളുടെ ഫലമാണത്. ഇതിനു കാരണക്കാരനായിട്ടുള്ള മനുഷ്യന്റെ ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശിവൻ.

യോഗ സംസ്കൃതിയിൽ ശിവനെ ഈശ്വരനായിട്ടല്ല കാണുന്നത്, ആദ്യത്തെ ഗുരു അഥവാ ആദിഗുരു ആയിട്ടാണ്. അദ്ദേഹം ആദിയോഗി അല്ലെങ്കിൽ ആദിഗുരു ആണ്. ബോധോദയം ലഭിച്ച അദ്ദേഹം ഉന്മത്തനായി മലമുകളിൽ നൃത്തമാടി; അല്ലെങ്കിൽ യാതൊരു അനക്കവുമില്ലാതെ ഇരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ട ദേവന്മാർക്ക് ഒരു കാര്യം വ്യക്തമായി – തങ്ങൾക്കറിയാത്ത എന്തോ ഒന്ന് അദ്ദേഹത്തിന് സംഭവിക്കുന്നുണ്ട്. “നമുക്ക് എന്തോ നഷ്ടമാകുന്നുണ്ട്” എന്നവർ മനസ്സിലാക്കി. അദ്ദേഹം ഈ മാർഗം അവരെ പഠിപ്പിക്കാൻ തയ്യാറായപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്ന ഓരോരുത്തർക്കും അവരവരുടെ തയ്യാറെടുപ്പിനു അനുസൃതമായ മാർഗങ്ങളാണ് പഠിപ്പിച്ചത്.

ശിവൻ ആദ്യം പഠിപ്പിച്ചത് തന്റെ പത്നിയായ പാർവതിയെയാണ്. ആ പഠനം ഒരു പ്രത്യേക അടുപ്പത്തോടെയാണ് നടത്തിയത്. സൗമ്യമായി, വിസ്തരിച്ച്, ശിവൻ യോഗയുടെ മാർഗ്ഗങ്ങൾ ദേവിയെ പഠിപ്പിച്ചു. ശിവന്റെ യോഗസൂത്രത്തിൽ ഓരോ സൂത്രത്തിലും അദ്ദേഹം ദേവിയെ തിളങ്ങുന്നവൾ, മുഗ്ധയായവൾ, സുന്ദരി എന്നൊക്കെ അധിസംബോധന ചെയ്യുന്നുണ്ട്. അതിനാൽ ഈ പഠനക്രിയ വളരെ അടുപ്പത്തിൽ ഉള്ളവർ തമ്മിൽ നടത്തിയതാണെന്നു നമുക്ക് മനസ്സിലാക്കാം. അടുപ്പത്തെ ലൈംഗികതയായി തെറ്റിദ്ധരിക്കരുത്. അടുപ്പമെന്നാൽ പ്രതിബന്ധമില്ലാതെ എന്നാണ് അർത്ഥമാക്കേണ്ടത്. നല്‍കപ്പെടുന്നതിനെ സ്വീകരിക്കുവാൻ ഇത്തരത്തിലുള്ള പഠിതാവ് എപ്പോഴും തയ്യാറാണ്

രണ്ടാമതായി യോഗയുടെ ചര്യകൾ പഠിപ്പിച്ചത് സപ്‌തർഷികളെയാണ് – ആദ്യത്തെ ഏഴ് ഋഷികൾ. കേദാര്‍നാഥിലേ കാന്തിസരോവറിന്റെ തീരത്താണ് ഈ പഠനം നടന്നത്. ഇവിടെയാണ് ലോകത്തിലെ ആദ്യത്തെ യോഗ പരിപാടി നടന്നത്. യോഗ എന്ന് പറയുമ്പോൾ ശരീരം വളയ്ക്കുന്നതിനെപറ്റിയും, ശ്വാസം പിടിക്കുന്നതിനെപറ്റിയും മറ്റും അല്ല ചിന്തിക്കേണ്ടത്. ഞാൻ ഒരു പ്രത്യേക വ്യായാമത്തെപ്പറ്റിയോ, സമ്പ്രദായത്തെ കുറിച്ചോ അല്ല പറയുന്നത്. സൃഷ്ടിയുടെ ശാസ്ത്രത്തെ പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങളാകുന്ന സൃഷ്ടിയെ അതിന്റെ ഏറ്റവും ഉന്നത തലത്തിലേക്ക് എങ്ങിനെ കൊണ്ടുപോകാം എന്നതിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രക്രിയകളിൽ പാടവം നേടുവാനാണ് ശ്രമിക്കുന്നത് – സൃഷ്ടിയിലും സംഹാരത്തിലും പരിണാമത്തിന്റെ ഏതു തലത്തിലാണ് ഒരാൾ നില്‍കുന്നത് എന്ന കാര്യം പ്രധാനമല്ല. – ഈ പ്രപഞ്ചത്തിലെ ഓരോരുത്തർക്കും അവരവരുടേതായ ഒരു മാർഗമുണ്ട്. ഇതാണ് യോഗയുടെ പ്രധാനപ്പെട്ട ഗുണം.മനുഷ്യന്റെ വിവേചനജ്ഞാനത്തിനു ഒരു പ്രത്യേകതയുണ്ട്. ഒരാൾ ഈ നിമിഷത്തിൽ ഏതു കാര്യവുമായിട്ടാണോ അടുത്തു ഇടപെടുന്നത് അതായിരിക്കും അയാളുടെ അനുഭവത്തിലുള്ള ഏക സത്യം.
[2/21, 2:26 PM] +91 94465 71498: 🔱🔥ശിവ താണ്ഡവം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ശിവ താണ്ഡവസ്തോത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്‌-
ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത്‌ കരാളഫാലഹവ്യവാട്‌
ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ

കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

ഓം നമശിവായ:

[2/21, 2:27 PM] +91 94465 71498: 🔱🔥ശിവ മാഹാത്മ്യം. - 3🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ആദിയോഗിയിൽ നിന്നാണ് യോഗ ഉത്ഭവിച്ചത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുരാതനകാലത് ഇന്ത്യ ഒരൊറ്റ രാജ്യമായിരുന്നില്ല. എന്നാലും അതിനെ ഭാരതവര്‍ഷം എന്ന ഒറ്റ ഘടകമായിട്ടാണ് കണ്ടിരുന്നത്. അതിലെ പ്രജകൾ ഒരേ മത വിശ്വാസികളോ, ഒരേ വർഗ്ഗത്തിൽ പെട്ടവരോ ഒരേ ഭാഷ സംസാരിക്കുന്നവരോ ആയിരുന്നില്ല. അവർ ഒരേ ഈശ്വരനെ അല്ല ആരാധിച്ചിരുന്നത്; രാഷ്ട്രീയമായും അവർ ഒന്നായിരുന്നില്ല. എന്നിട്ടും ഹിമാലയത്തിനു തെക്കുള്ള ഈ ഭൂവിഭാഗം ഭാരതവർഷം എന്ന് അറിയപ്പെട്ടു. അവർക്കുള്ളിലുണ്ടായിരുന്ന ആത്മീയ മനോഭാവം മൂലം അവർക്കിടയിൽ ഐകമത്യം നിലനിന്നിരുന്നു.

ആത്മീയ മനോഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് – നിങ്ങൾ എന്ത് തന്നെ ചെയ്യുകയാണെങ്കിലും, നിങ്ങളുടെ പ്രവൃത്തി ഏതു തരത്തിൽ പെട്ടതാണെങ്കിലും, നിങ്ങൾ ഒരു രാജാവാണെങ്കിലും ഒരു കൃഷിക്കാരനാണെങ്കിലും – നിങ്ങൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യമേ ഉള്ളു – അത് മോക്ഷമാണ്. ഇന്നും, ഈ രാജ്യത്തെ സാധാരണക്കാരനായ കർഷകൻ പോലും മുക്തിയെക്കുറിച്ച് സംസാരിക്കും. ഈ രാജ്യത്ത് നടന്നിട്ടുള്ള അളവറ്റ ആത്മീയചര്യകളുടെ ഫലമാണത്. ഇതിനു കാരണക്കാരനായിട്ടുള്ള മനുഷ്യന്റെ ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ശിവൻ.

യോഗ സംസ്കൃതിയിൽ ശിവനെ ഈശ്വരനായിട്ടല്ല കാണുന്നത്, ആദ്യത്തെ ഗുരു അഥവാ ആദിഗുരു ആയിട്ടാണ്. അദ്ദേഹം ആദിയോഗി അല്ലെങ്കിൽ ആദിഗുരു ആണ്. ബോധോദയം ലഭിച്ച അദ്ദേഹം ഉന്മത്തനായി മലമുകളിൽ നൃത്തമാടി; അല്ലെങ്കിൽ യാതൊരു അനക്കവുമില്ലാതെ ഇരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ട ദേവന്മാർക്ക് ഒരു കാര്യം വ്യക്തമായി – തങ്ങൾക്കറിയാത്ത എന്തോ ഒന്ന് അദ്ദേഹത്തിന് സംഭവിക്കുന്നുണ്ട്. “നമുക്ക് എന്തോ നഷ്ടമാകുന്നുണ്ട്” എന്നവർ മനസ്സിലാക്കി. അദ്ദേഹം ഈ മാർഗം അവരെ പഠിപ്പിക്കാൻ തയ്യാറായപ്പോൾ തന്റെ മുന്നിൽ ഇരിക്കുന്ന ഓരോരുത്തർക്കും അവരവരുടെ തയ്യാറെടുപ്പിനു അനുസൃതമായ മാർഗങ്ങളാണ് പഠിപ്പിച്ചത്.

ശിവൻ ആദ്യം പഠിപ്പിച്ചത് തന്റെ പത്നിയായ പാർവതിയെയാണ്. ആ പഠനം ഒരു പ്രത്യേക അടുപ്പത്തോടെയാണ് നടത്തിയത്. സൗമ്യമായി, വിസ്തരിച്ച്, ശിവൻ യോഗയുടെ മാർഗ്ഗങ്ങൾ ദേവിയെ പഠിപ്പിച്ചു. ശിവന്റെ യോഗസൂത്രത്തിൽ ഓരോ സൂത്രത്തിലും അദ്ദേഹം ദേവിയെ തിളങ്ങുന്നവൾ, മുഗ്ധയായവൾ, സുന്ദരി എന്നൊക്കെ അധിസംബോധന ചെയ്യുന്നുണ്ട്. അതിനാൽ ഈ പഠനക്രിയ വളരെ അടുപ്പത്തിൽ ഉള്ളവർ തമ്മിൽ നടത്തിയതാണെന്നു നമുക്ക് മനസ്സിലാക്കാം. അടുപ്പത്തെ ലൈംഗികതയായി തെറ്റിദ്ധരിക്കരുത്. അടുപ്പമെന്നാൽ പ്രതിബന്ധമില്ലാതെ എന്നാണ് അർത്ഥമാക്കേണ്ടത്. നല്‍കപ്പെടുന്നതിനെ സ്വീകരിക്കുവാൻ ഇത്തരത്തിലുള്ള പഠിതാവ് എപ്പോഴും തയ്യാറാണ്

രണ്ടാമതായി യോഗയുടെ ചര്യകൾ പഠിപ്പിച്ചത് സപ്‌തർഷികളെയാണ് – ആദ്യത്തെ ഏഴ് ഋഷികൾ. കേദാര്‍നാഥിലേ കാന്തിസരോവറിന്റെ തീരത്താണ് ഈ പഠനം നടന്നത്. ഇവിടെയാണ് ലോകത്തിലെ ആദ്യത്തെ യോഗ പരിപാടി നടന്നത്. യോഗ എന്ന് പറയുമ്പോൾ ശരീരം വളയ്ക്കുന്നതിനെപറ്റിയും, ശ്വാസം പിടിക്കുന്നതിനെപറ്റിയും മറ്റും അല്ല ചിന്തിക്കേണ്ടത്. ഞാൻ ഒരു പ്രത്യേക വ്യായാമത്തെപ്പറ്റിയോ, സമ്പ്രദായത്തെ കുറിച്ചോ അല്ല പറയുന്നത്. സൃഷ്ടിയുടെ ശാസ്ത്രത്തെ പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങളാകുന്ന സൃഷ്ടിയെ അതിന്റെ ഏറ്റവും ഉന്നത തലത്തിലേക്ക് എങ്ങിനെ കൊണ്ടുപോകാം എന്നതിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രക്രിയകളിൽ പാടവം നേടുവാനാണ് ശ്രമിക്കുന്നത് – സൃഷ്ടിയിലും സംഹാരത്തിലും പരിണാമത്തിന്റെ ഏതു തലത്തിലാണ് ഒരാൾ നില്‍കുന്നത് എന്ന കാര്യം പ്രധാനമല്ല. – ഈ പ്രപഞ്ചത്തിലെ ഓരോരുത്തർക്കും അവരവരുടേതായ ഒരു മാർഗമുണ്ട്. ഇതാണ് യോഗയുടെ പ്രധാനപ്പെട്ട ഗുണം.മനുഷ്യന്റെ വിവേചനജ്ഞാനത്തിനു ഒരു പ്രത്യേകതയുണ്ട്. ഒരാൾ ഈ നിമിഷത്തിൽ ഏതു കാര്യവുമായിട്ടാണോ അടുത്തു ഇടപെടുന്നത് അതായിരിക്കും അയാളുടെ അനുഭവത്തിലുള്ള ഏക സത്യം.

ശീവന്റെ നൃത്തത്തിന് ചണ്ഡകന്റെ ഉടുക്ക്

🌼🌼🌼🌼🌼🕉🚩🕉🌼🌼🌼🌼       

 ശീവന്റെ നൃത്തത്തിന് 
   ചണ്ഡകന്റെ ഉടുക്ക്
  ➿➿➿➿➿➿➿➿

        
        ഒരു കൊടുംകാട്ടിൽ ചണ്ഡകൻ എന്ന കാട്ടാളനും ഭാര്യയായ പുളിന്ദിയും താമസിച്ചിരുന്നു . ഒരു ദിവസം അവർ വേട്ടയാടി നടക്കുമ്പോൾ ഇടിഞ്ഞുപൊളിഞ്ഞ ഒരമ്പലം കണ്ടു . അവിടെ മണ്ണിൽ പൂണ്ടുപോയ ഒരു ശിവലിംഗം കിടപ്പുണ്ടായിരുന്നു . കാട്ടാളന്മാരായ തങ്ങൾ വിഗ്രഹംതൊടാൻ പാടുണ്ടോ എന്നു ശങ്കിച്ച് അവരങ്ങനെ നിന്നു .

             അപ്പോൾ അവിടെ ഒരു മുനി പ്രത്യക്ഷപ്പെട്ടു . അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു : " ഹേ ചണ്ഡകാ ! എന്തിനാണ് ശങ്കിക്കുന്നത് ? ഭഗവാൻ - ശിവന് തന്റെ ഭക്തന്മാരെല്ലാം ഒന്നുപോലെയാണ് . ഒട്ടും മടിക്കാതെ ശിവപൂജ തുടങ്ങിക്കൊള്ളൂ ! '

           ഇതു കേട്ട് പുളിന്ദി മറുപടി നല്കി : “ അല്ലയോ മുനിവര്യാ , അങ്ങ് ക്ഷമിച്ചാലും . എങ്ങനെയാണ് ശിവപൂജ ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് - അറിയില്ലല്ലോ . '
    
              പുളിന്ദിയുടെ വിഷമം മനസ്സിലാക്കിയ മുനി പൂജാരീതികൾ പറഞ്ഞുകൊടുത്തു : " ആദ്യം ഈ ശിവലിംഗത്തെ ഒരു പാറപ്പുറത്ത് ഉറപ്പിക്കണം . - പിന്നീട് കുളിച്ചു വന്ന് ദേഹമാകെ ചുടലച്ചാരം പൂശണം . എന്നിട്ട് കാട്ടു പൂക്കളും കനികളുമൊക്കെ വിഗ്രഹത്തിനു മുന്നിൽ വെച്ച് പ്രാർഥിക്കൂ , ' ഇത്രയും പറഞ്ഞ് മുനി അപ്രത്യക്ഷനായി .

               ചണ്ഡകനും പുളിന്ദിയും മുനി പറഞ്ഞത് അതേപടി അനുസരിച്ചു . കാടിനടുത്തുള്ള ഒരു ചുടലപ്പറമ്പിൽനിന്നും അവർക്ക് ഇഷ്ടംപോലെ ചാരം കിട്ടിയിരുന്നു . ഒരു ദിവസം ചാരത്തിനായി ചുടലപ്പറമ്പിലേക്കു പോയ ചണ്ഡകൻ വെറുംകൈയോടെയാണ് തിരികെ വന്നത് . അയാൾ പുളിന്ദിയോടു പറഞ്ഞു : " ഇനി നമ്മൾ എന്തുചെയ്യും ? ഒരു തരി ചാരംപോലും അവിടെ ബാക്കിയില്ല . പൂജ മുടങ്ങിയാൽ ദേവൻ കോപിക്കുമെന്ന് ഉറപ്പാണ്.'

               പുളിന്ദി തന്റെ ഭർത്താവിനെ സമാധാനിപ്പിച്ചു : ' ഇതിനാണോ വിഷമം ? അങ്ങ് ചിതയൊരുക്കൂ . ഞാൻ അതിൽ ചാടാം . അങ്ങേയ്ക്ക് ആവശ്യത്തിന് ചാരം കിട്ടുമല്ലോ . ' ചണ്ഡകൻ ഇതുകേട്ട് ഞെട്ടി . പക്ഷേ , പൂജമുടങ്ങാതിരിക്കാൻ മറ്റു വഴികളൊന്നും കാണാഞ്ഞ് പുളിന്ദിക്കായി അയാൾ ചിതയൊരുക്കി . അവൾ അതിലേക്ക് ചാടിയതും സങ്കടം സഹിക്കാനാവാതെ ചണ്ഡകൻ പുലമ്പി : " എന്റെ പ്രിയപ്പെട്ട പുളിന്ദീ . . . ഞാനുമിതാ നിന്റെയടുത്തേക്ക് വരികയാണ് ! ' ഇങ്ങനെ പറഞ്ഞുകൊണ്ട് ചിതയിലേക്കു ചാടാനൊരുങ്ങിയ ചണ്ഡകനു മുൻപിൽ പുളിന്ദി ചിരിയോടെ പ്രത്യക്ഷപ്പെട്ടു . അവൾ പറഞ്ഞു : " നോക്കൂ . . . ഞാൻ അങ്ങയുടെ അരികിലുണ്ട് . ദേവൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു . '

               ആ നേരത്ത് അവിടെ ശിവകിങ്കരന്മാർ എത്തി . ചണ്ഡകനെയും പുളിന്ദിയെയും അവർ കൈലാസത്തിലേക്ക് കൊണ്ടുപോയി . അവിടെ പത്നിയോടും പുത്രന്മാരോടുമൊപ്പം ഭൂതഗണങ്ങൾക്കു നടുവിലിരിക്കുന്ന ശിവഭഗവാനെ കണ്ട് അവർ വന്ദിച്ചു . ശിവന്റെ അനുഗ്രഹം അവർക്കു കിട്ടുകയും സന്ധ്യാസമയത്ത് ശിവന്റെ നടരാജനൃത്തത്തിൽ ഉടുക്കു കൊട്ടാനുള്ള ഭാഗ്യം ചണ്ഡകന് കൈവരുകയും ചെയ്തു .....🙏🏻

ഹരി ഓം

കടപ്പാട് സുമംഗല

✍🏻 അജിത്ത് കഴുനാട്
കണ്ണനും കൂട്ടുകാരും 

🌼🌼🌼🌼🕉🚩🕉🌼🌼🌼🌼

ശിവക്ഷേത്രത്തിൽ പിൻ വിളക്ക് കത്തിക്കുന്നത്

ശിവക്ഷേത്രത്തിൽ പിൻ വിളക്ക് കത്തിക്കുന്നത് അത്യൂത്തമാണ്. പിൻവിളക്ക് പാർവ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടർച്ചയായി പിൻവിളക്ക് തെളിയിച്ചാൽ പ്രണയസാഫല്യം ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് തടസങ്ങളില്ലാതെ വിവാഹം നടക്കാൻ പിൻവിളക്ക് തെളിയിക്കുന്നത് നല്ലതാണ്.ദേവന്മാരുടെ ദേവനായ ശിവഭഗവാൻ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്.ശിവഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല ഏതു ദുർഘടമായ ദശാസന്ധിയെയും മറികടക്കാൻ ശിവഭഗവാനെ ധ്യാനിച്ചാൽ മാത്രം മതിയാകും. മന ശുദ്ധിയോടെ ഓം നമശിവായ എന്ന മൂലമന്ത്രം ഉരുവിടുമ്പോൾ നാം നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും ശരീരത്തെയും ബോധ്യപ്പെടുത്തുകയും ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ആ ശക്തി അനുഭവിച്ച് അറിയുകയുമാണ് ചെയ്യുന്നത്.ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ധാര' ശിവഭഗവാന്റെ ശിരസ്സിനു മുകളിൽ തൂക്കിയ പ്രത്യേക പാത്രത്തിൽ സുഷിരമുണ്ടാക്കി മൂന്നു ദർഭം കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാര ഇറ്റുവീഴുന്നു. നല്ല ശുദ്ധജലമാണ് ഇതിനായി ഉപയോഗിക്കുന്നത് ഭഗവാന് ധാര നടത്തുന്നത് സകല രോഗ പരിഹാരങ്ങൾക്ക് ഉത്തമമാണ് ശിവഭഗവാനെ സന്തോഷിപ്പിക്കാൻ ധാര കഴിക്കുന്നത് ഉത്തമമാണ് പിറന്നാൾ ദിനത്തിൽ കഴിക്കാൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ശിവഭഗവാന് ധാര.ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ് യഹോമവും പായസവും കഴിക്കണം. ധാരയൊടൊപ്പം കിട്ടുന്ന പായസം ഒട്ടും പാഴാക്കാതെ ഭക്ഷിക്കണം.ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ആണ് ഗംഗ ആദ്യം ഒഴുകി വീണത്. അതു കൊണ്ട് ധാര ജലം ഗംഗാതീർത്ഥമായിട്ട് കണക്കാക്കുന്നു. അഗ്നി കൊണ്ട്  ചൂടുപിടിച്ച് അവസ്ഥയിലാണ് ശിവഭഗവാന്റെ ശിരസ്സ് .ഭഗവാന്റെ ശിരസ്സിനെ തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവൻ പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭഗവാന്റെ ദർശനം നടത്തിയാൽ ആയുർആരോഗ്യം സൗഖ്യവും കുടുംബത്തിൽ സന്തോഷവും സമ്പത്തും ഉണ്ടാകും. സകല ദുരിതങ്ങളിൽ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര ഇളനീർ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ് പാൽ ഇളനീർ പനിനീർ നെയ്യ് ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.പാലാഭിഷേകവും ഇളനീർ അഭിഷേകവും നടത്തിയാൽ വെറും വയറ്റിൽ സേവിക്കുന്നത് ഉത്തമാണ് പല ഉദരരോഗങ്ങൾക്കും ഉത്തമാണ് 'പാലാഭിഷേകം സന്താന സൗഭാഗ്യത്തിനും ഇളനീർ അഭിഷേകം മനോ സുഖത്തിനും നെയ്യഭിഷേകം ഉദരരോഗശമനത്തിനും ബുദ്ധിശക്തി വർദ്ധിക്കുന്നതിനും ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും അപസ്മാര ഇല്ലാതാക്കുന്നതിനും ഉത്തമാണ് പനിനീർ അഭിഷേകം മനോ സൗഖ്യത്തിനും  ഭസ്മാഭിഷേകം ശരീരസുഖത്തിനും എണ്ണായഭിഷേകം പാപനാശത്തിനും ഉത്തമാണ്. ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധിയിൽ ശനിയാഴ്ച്ചകളിൽ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉത്തമാണ്. നീലശംഖുപുഷ്പാർച്ചന ഭഗവാന് നടത്തുന്നത് ഈ ദശാസന്ധിയിൽ നല്ലതാണ്.തിങ്കളാഴ്ച്ച വ്രതം എടുക്കുന്നത് പ്രണയസാഫല്യം ദാമ്പത്യം ഐക്യം കുടുംബ സന്തോഷം എന്നിവയ്ക്ക് നല്ലതാണ്. ഓം നമശിവായ '

ത്രിപ്പാറ മഹാദേവ ക്ഷേത്രം

ശ്രീകോവിൽ ഇല്ല.... സ്വയംഭൂവാണ്.... ചുറ്റമ്പലം ഇല്ല....🌿🙏🌿🙏🌿  പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ 
ത്രിപ്പാറ മഹാദേവ ക്ഷേത്രം....❤️ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ മേജർ ക്ഷേത്രങ്ങളിൽ ഒന്ന്.അച്ഛൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
തൃപ്പാറ മഹാദേവർ ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്ക് വള്ളിക്കോട്ടാണ് ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം. പുരാണപ്രസിദ്ധവും, വാസ്തുശാസ്ത്ര സംബന്ധിയായ സവിശേഷതകളുള്ളതുമായ ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്റെ തീരത്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറന്മുള ഗ്രൂപ്പിന്റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്. കൂടാതെ സബ് ഗ്രൂപ്പുമാണ് .ഈ സബ് ഗ്രൂപ്പിന്റെ കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

ഐതിഹ്യം

പാണ്ഡവരുടെ വനവാസകാലത്ത് അർജ്ജുനനും ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷദിവസം വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. നടന്നു നടന്നു ക്ഷീണിതരായ കൃഷ്ണാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പനുഭവപ്പെട്ടു. അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് ശിവന് പൂജ ചെയ്യുക പതിവായതിനാൽ ശിവഭക്തനായ അർജുനൻ കൃഷ്ണനോട് പൂജയ്ക്കായുള്ള സ്ഥലം അന്വേഷിച്ചു. കൃഷ്ണൻ തന്റെ പാദങ്ങൾ കാണിച്ചുകൊണ്ട് ശിവസങ്കല്പത്തിൽ പൂജ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടപ്പോൾ അർജ്ജുനൻ അങ്ങനെ ശിവപൂജ ചെയ്തു. അങ്ങനെ ശിവസാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാടുപിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലരിയാൻ പോയ ഒരാൾ അരിവാളിനു മൂർച്ച കൂട്ടാൻ ഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി. നാട്ടുകാർ ഈവിവരം അവിടുത്തെ കരപ്രമാണിയെ അറിയിക്കുകയും പിന്നീടു അവിടുത്തെ ദൈവസാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്തു.

സർപ്പ സങ്കൽപ്പം

കേരളത്തിലെ ആറു പ്രധാന സർപപ്രതിഷ്ഠകളിൽ ഒന്നാണ് ഈ ക്ഷേത്രം (വെട്ടിക്കോട്, ആമേട, മണ്ണറശ്ശാല, നാഗർകോവിൽ, പാമ്പുമേക്കാട് എന്നിവയാണ് മറ്റുള്ളവ) കന്നിമാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ ധാരാളം ഭക്തർ വരുന്നു. കുടുംബത്തിലെ സർപ്പദോഷങ്ങൾ മാറാനും ഐശ്വര്യമുണ്ടാകാനും വേണ്ടി മഞ്ഞൾപൊടി സമർപണം എന്ന ചടങ്ങും ഇവിടെ നടക്കുന്നു .

ക്ഷേത്ര ശ്രീകോവിൽ

തിടപ്പള്ളിയോടു ചേർന്നു നില്ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ മാത്രമായ ഏറ്റവും വലിയ പ്രത്യേകത. സാധാരണഗതിയിൽ ശ്രീകോവിലിന്റെ ആകൃതി സമചതുരമോ വൃത്തമോ ആകാം. മേൽകൂര ഇല്ലാതെ ദീർഘചതുരാകൃതിയിൽ തീർത്തും കരിങ്കല്ലിൽ പണിത ഈ ശ്രീകോവിൽ കേരളീയവാസ്തുവിദ്യയുടെ അഭിമാനമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ശിവസങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽശിലയിൽ ആണ് പൂജ. ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല. ഭഗവാന്റെ വലതുഭാഗത്തായി ഉപദേവനായി മൂലഗണപതിയുടെ മറ്റൊരു അവതാരമായ ചലനഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. കൂടാതെ ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കുമാടങ്ങളും. നാഗരാജാവ്, നാഗയക്ഷി എന്ന ഉപദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌. ഭഗവാനെ അഭിഷേകം ചെയ്യുന്ന തീർത്ഥം ഓവുവഴി ആറിലേയ്ക്കാണ് ചെല്ലുന്നത്. അതുകൂടാതെ ശ്രീകോവിലിന് അലങ്കാരമായി ധാരാളം കൽവിളക്കുകൾ ഉണ്ട് .

കൂവള മരം

കൊടിമരത്തിന്റെട ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൂവളമരത്തിനു ഈക്ഷേത്രത്തോളം പഴക്കമുണ്ട്എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്റെള മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്ന്നു പന്തലിച്ചു നില്ക്കുന്നു..🙏🙏

തൃക്കുരട്ടി ക്ഷേത്രം

*കാലങ്ങളോളം സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരുന്ന തൃക്കുരട്ടി ക്ഷേത്രം*
🙏🌹🌺🌸💐🌹🙏
കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ...ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍...കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

*മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം*

ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.

*എവിടെയാണിത്*

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...


*108 ശിവക്ഷേത്രങ്ങളിലൊന്ന്*

കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.


*ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്*

മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

*യാഗം നടത്തിയ മാന്നാർ*

ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

*സ്ത്രീകള്‍ പുറത്ത്*

കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.


*മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ*

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.


*ദാരു ശില്പങ്ങൾ*

കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.

*എത്തിച്ചേരുവാൻ*

ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തി.                    🙏🌹🌺🌸💐🌹🙏