Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, August 31, 2020

കാളഹസ്‌തി ക്ഷേത്രം

*കാളഹസ്‌തി ക്ഷേത്രം*

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെകാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍സംപ്രീതനായ ശിവഭഗവാന്‍കണ്ണപ്പയ്‌ക്ക്‌ മുന്നില്‍പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ്‌ നിര്‍മ്മിച്ചത്‌. അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത്‌ ചോളരാജാക്കന്മാരുടെ കാലത്താണ്‌. ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ്‌ ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്‌.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്‌ സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ്‌ കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്‌. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ഒന്നായി കണക്കാക്കപ്പെടുന്നു. ശ്രീ, കാള, ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ്‌ ശ്രീകാളഹസ്‌തി എന്ന പേര്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്‌തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച്‌ ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. ഇവയുടെ മൂന്നിന്റെയും രൂപങ്ങള്‍ കാളഹസ്‌തി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്‌ മുന്നില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ ശിവക്ഷേത്രമാണ്‌ ശ്രീകാളഹസ്‌തിയിലേത്‌. പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ്‌ കാളഹസ്‌തി.

സ്വര്‍ണ്ണമുഖി നദിയ്‌ക്കും ഒരു കുന്നിനും ഇടയിലായാണ്‌ ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഇത്‌ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്ന വിശേഷണവും കാളഹസ്‌തിക്കുണ്ട്‌.

*ശ്രീകാളഹസ്‌തിയും ഐതിഹ്യങ്ങളും*
 പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്‌ ശ്രീകാളഹസ്‌തി. ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന്‌ തന്നോട്‌ ചിലന്തിക്കും പാമ്പിനും ആനയ്‌ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ്‌ ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന്‌ മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക്‌ മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌.
അര്‍ജ്ജുനന്‍ ഇവിടെ വരുകയും കാളഹസ്‌തീശ്വരനെ (ശിവനെ) പൂജിക്കുകയും ചെയ്‌തതായി സ്‌കന്ദപുരാണം പറയുന്നു. ഇവിടുത്തെ മലമുകളില്‍ വച്ച്‌ അര്‍ജ്ജുനന്‍ ഭരദ്വാജ മഹര്‍ഷിയെ കണ്ടുമുട്ടിയതായും സ്‌കന്ദപുരാണത്തില്‍ സൂചനയുണ്ട്‌. സംഘകാല കവിയായ നക്കീരര്‍ മൂന്നാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും ശ്രീകാളഹസ്‌തിയെ കുറിച്ചുള്ള പരാമര്‍ശം കാണാം.

ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശമുള്ള ആദ്യകാല സാഹിത്യകൃതികള്‍ നക്കീരറുടേതാണ്‌. നക്കീരര്‍ തന്നെയാണ്‌ കാളഹസ്‌തിയെ ദക്ഷിണകൈലാസം എന്ന്‌ വിശേഷിപ്പിച്ചതും. തെലുങ്ക് കവിയായ ധൂര്‍ജതി കാളഹസ്‌തിയില്‍ താമസിച്ച്‌ ശ്രീകാളഹസ്‌തിയെയും ശ്രീ കാളഹസ്‌തീശ്വരനെയും പ്രകീര്‍ത്തിച്ച്‌ 100 ശ്‌ളോകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

*ശിവഭക്തനായ കണ്ണപ്പ*
ശിവ ഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്ക്‌ ആകെയും ഒരിക്കലും മറക്കാനാവാത്ത പേരാണ്‌ ശിവഭക്തനായ കണ്ണപ്പയുടേത്‌. ശിവനോടുള്ള തീവ്രഭക്തിയുടെ പേരില്‍ കണ്ണപ്പ തന്റെ കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി. കണ്ണപ്പയുടെ ഭക്തിയില്‍ ആകൃഷ്ടനായ ആദിശങ്കരന്‍ ശിവാനന്ദലഹരി എന്ന തന്റെ കൃതിയില്‍ കണ്ണപ്പയെയും അദ്ദേഹത്തിന്റെ ഭക്തിയെയും കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌.അനുപമ ശില്‍പ്പചാരുതയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍

വര്‍ഷം തോറും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളുടെ പേരിലാണ്‌ ശ്രീകാളഹസ്‌തി അറിയപ്പെടുന്നത്‌. ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാ മൂര്‍ത്തിമാര്‍ ശിവനും വിഷ്‌ണുവുമാണ്‌. നിരവധി രാജവംശങ്ങള്‍ കാളഹസ്‌തി ഭരിച്ചിട്ടുണ്ട്‌. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്‌പര്യത്തിനും അനുസരിച്ച്‌ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.

വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തങ്ങളുടെ കിരീടധാരണം ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. അച്യുതരായ രാജാവിന്റെ കിരീടധാരണം ശ്രീകാളഹസ്‌തിയിലെ നൂറുകല്‍ മണ്ഡപത്തിലാണ്‌ നടന്നത്‌. അതിനുശേഷമാണ്‌ ആഘോഷങ്ങള്‍ക്കായി അദ്ദേഹം തന്റെ രാജധാനിയിലേക്ക്‌ മടങ്ങിയത്‌

കാളഹസ്‌തിയിലെ ക്ഷേത്ര സന്ദര്‍ശനം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദൈവീകമായ ഒരു അനുഭവമായിരിക്കും. ശ്രീ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം എന്നിവയാണ്‌ കാളഹസ്‌തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.

*സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം*
വേനല്‍ക്കാലത്ത്‌ ഇവിടെ കടുത്ത ചൂട്‌ അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

*ഉത്സവം*
പത്തു ദിവസത്തെ ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിന്റെ അഞ്ചാം ദിവസം മഹാശിവരാത്രിയായിരിക്കണം എന്നാണ് നിബന്ധന. ദേവിക്ക് നവരാത്രിനാളിലാണ് ഉത്സവം. ഇതും പത്തുദിവസത്തെ ഉത്സവമാണ്.
 *അമ്മവരി* 
ഉത്സവം എന്നാണ് ദേവിയുടെ ഉത്സവം അറിയപ്പെടുന്നത്. മഹാശിവരാത്രിനാളില്‍ നടക്കുന്ന ഗിരിപ്രദക്ഷിണമാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം.

*ക്ഷേത്രം*
കാളഹസ്തി നഗരത്തിന്റെ ഒരു ഭാഗത്ത് സ്വര്‍ണ്ണമുഖിനദിയും മറുഭാഗത്ത് മലകളുമാണ്. രണ്ടു മലകള്‍ക്കിടയിലാണ് ക്ഷേത്രമുള്ള പ്രദേശം. ഇവയില്‍ കൈലാസഗിരി എന്നു വിളിക്കുന്ന മലയുടെ അടിവാരത്തിലാണ് ക്ഷേത്രം. മഹാമേരുപര്‍വതത്തിന്റെ ഭാഗമായിരുന്നു കാളഹസ്തിയിലുള്ള മലകള്‍ എന്നാണ് പുരാവൃത്തം. ആദിശേഷനും, വായുഭഗവാനും തമ്മിലുള്ള മത്സരത്തില്‍ മഹാമേരുപര്‍വതത്തിന്റെ മൂന്നു കഷണങ്ങള്‍ പല സ്ഥലത്തായി നിലംപതിച്ചു. അവയിലൊന്ന് കാളഹസ്തിയിലും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലും മൂന്നാമത്തേത് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും വീണു എന്നാണ് പ്രാദേശിക വിശ്വാസം.

സ്വര്‍ണ്ണമുഖി നദീതീരത്താണ് ക്ഷേത്രം. കിഴക്കുനിന്നും പടിഞ്ഞാട്ടൊഴുകുന്ന ഈ നദി ക്ഷേത്രപരിസരത്തെത്തുമ്പോള്‍ ദിശമാറി തെക്കുനിന്നും വടക്കോട്ടൊഴുകുന്നു. അഗസ്ത്യമുനി സ്വര്‍ ഗത്തില്‍നിന്നും കൊണ്ടുവന്നതാണ് ഈ നദിയത്രെ.ക്ഷേത്രത്തിലേക്കുകടക്കേ്യു പ്രധാന പ്രവേശനഗോപുരം തെക്കുാഗത്താണ്. അതേസമയം രാജഗോപുരം വടക്കുപടിഞ്ഞാറേ ഭാഗത്താണ്. കാളഹസ്തീശ്വരന്‍ ഗിരിപ്രദക്ഷിണത്തിന് പുറത്തിറങ്ങുന്നത് രാജഗോപുരത്തിലൂടെയാണ്. കൃഷ്ണദേവരായരാണ് എ.ഡി. 1516-ല്‍ രാജഗോപുരം

പണിതീര്‍ത്തത്. ഇതിന് 120 അടി ഉയരമുണ്ട്. തെക്കു‘ഭാഗം പ്രധാന പ്രവേശനകവാടമായി കണക്കാക്കാനും അവിടെ ഗോപുരം ഉയരാനും കാരണം കാളഹസ്തീശ്വരനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഈ ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തിക്കാണെന്ന വിശ്വാസമാണെന്നു കരുതുന്നു.

ക്ഷേത്രത്തിന് മൂന്നു പ്രാകാരങ്ങളുണ്ട്. പ്രധാന മൂര്‍ത്തിയായ കാളഹസ്തീശ്വരന്‍ പടിഞ്ഞാട്ടാണ് ദര്‍ശനം. ഇവിടെ സ്വയംഭൂലിംഗമാണെന്നാണ് വിശ്വാസം. ദിവസവും അഞ്ചു പൂജയുണ്ട്. മൂന്ന് അഭിഷേകവും. ഇതുകൂടാതെ ശിവനും ദേവിക്കും ഓരോ അഭിഷേകംകൂടിയുണ്ട്്. ക്ഷേത്രത്തിലെ ലിംഗം ആരും സ്പര്‍ശിക്കരുതെന്നാണ് കീഴ്‌വഴക്കം. ഭരദ്വാജമഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരെന്നു കരുതുന്നു. ആപസ്തം‘ശാഖക്കാരാണ് ക്ഷേത്രത്തിലെ പൂജാരികള്‍ ഗുരുക്കള്‍. ഇവര്‍പോലും ലിംഗം സ്പര്‍ശിക്കരുത്.

ക്ഷേത്രത്തിലെ ദേവി കിഴക്കോട്ടാണ് ദര്‍ശനം. “ജ്ഞാനാപ്രസന്നാംബിക’ എന്നറിയപ്പെടുന്ന ഈ ദേവി തിരുപ്പതി വെങ്കിടാചലപതിയുടെ സഹോദരിയാണെന്നാണ് പ്രാദേശിക വിശ്വാസം. ദേവക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ ശ്രീചക്രം പ്രതിഷ്ഠിച്ചു എന്നും വിശ്വാസമുണ്ട്.

ഉപദേവനാണെങ്കിലും വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്ന ഇവിടത്തെ “സത്യശിവ സുന്ദര ദക്ഷിണാമൂര്‍ത്തിയുടെ ദര്‍ശനം തെക്കോട്ട്്. പാതാളഗണപതി വടക്കോട്ടും. നാലുഭാഗത്തും ദര്‍ശനമുള്ള മൂര്‍ത്തികള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നതിനാല്‍ ഇതൊരു പ്രത്യേകതയായി ഗണി്ക്കുന്നവരും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ രണ്ടാം പ്രാകാരത്തില്‍ ഒരു ഭൂഗര്‍ഭ അറയിലാണ് പതാളവിനായകന്‍. ഈ അറയ്ക്ക് 30 അടി താഴ്ചയുണ്ട്. സ്വര്‍ണ്ണമുഖിനദിയുടെ ജലനിരപ്പ് ഈ അറയുടെ തറയ്‌ക്കൊപ്പമാണെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവതകളെ കൂടാതെ നിരവധി ലിംഗങ്ങളുമുണ്ട്. ധര്‍മ്മരാജാവ്, യമന്‍, സൂര്യന്‍, ചന്ദ്രന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ തുടങ്ങിയ ദേവതകളെ ഇവിടെ

പ്രതിനിധാനം ചെയ്യുന്നത് ലിംഗങ്ങളാണ്. ലിംഗങ്ങളില്‍ ഒന്ന് സ്ഫടികലിംഗമാണ്. ഇത് ശങ്കരാചാര്യര്‍ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്ന് കരുതിവരുന്നു

പല്ലവ, ചോള, വിജയനഗര കലകളുടെ സങ്കലനമാണ് കാളഹസ്തിക്ഷേത്രം. പല്ലവകാലത്താണ് മൂലക്ഷേത്രം പണിതീര്‍ത്തത് എന്നാണ് ചരിത്രവീക്ഷണം. പിന്നീട് തൊണ്ടാമന്‍ ചക്രവര്‍ത്തിയും, ചോളരാജാക്കന്മാരും ക്ഷേത്രത്തെ പരിപോഷിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലോത്തുംഗചോളനാണ് പ്രധാന പ്രവേശനഗോപുരമായ തെക്കേഗോപുരം പണിതീര്‍ത്തത്. പിന്നീട് വന്ന വീരനരസിംഹ യാദവരായര്‍ നാലുഭാഗത്തുമുള്ള ഗോപുരങ്ങളെ ബന്ധിച്ച് പുറംചുറ്റ് പണിതീര്‍ത്തു. പിന്നീടാണ് വിജയനഗര നിര്‍മ്മാണകാലം.

വിജയനഗരസാമ്രാജ്യത്തിലെ രാജാവായി അച്യുതരായര്‍ എ.ഡി. 1529-ല്‍ സ്ഥാനാരോഹണം നടത്തിയത് ഈ ക്ഷേത്രത്തിലെ പതിനാറുകാല്‍ മണ്ഡപത്തില്‍വച്ചാണ്. അത്രയും പ്രാധാന്യം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ ക്ഷേത്രം കൈവരിച്ചിരുന്നു. ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം പരിഷ്‌കരിച്ചത് നാട്ടുക്കോട്ട ചെട്ടിയാന്മാരാണ്. ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു.

നിരവധി മണ്ഡപങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പതിനാറുകാല്‍മണ്ഡപം,

നൂറുകാല്‍മണ്ഡപം, നഗരേശ്വരമണ്ഡപം, ഗുരുപാസനിമണ്ഡപം, കോട്ടമണ്ഡപം എന്നീ മണ്ഡപങ്ങളെല്ലാം കരിങ്കല്ലില്‍ പണിതീര്‍ത്തതാണ്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള മലയില്‍ ബ്രഹ്മാവിനും കണ്ണപ്പന്‍ എന്ന കണ്ണേശ്വരനും ക്ഷേത്രമുണ്ട്. ദുര്‍ഗയുടെ ക്ഷേത്രം വടക്കുഭാഗത്തെ മലയിലാണ്

Sunday, August 30, 2020

ബിജ്ലി മഹാദേവ

*പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇടിമിന്നലിൽ തകരുന്ന ശിവലിംഗം*

വെണ്ണയും പച്ചമരുന്നുകൾ കൂട്ടിയ പശയും ചേർത്ത് പൂജാരിയത് പൂർവ്വസ്ഥിതിയിലാക്കുന്നു

പന്ത്രണ്ടു വർഷത്തേക്ക് പിന്നെ പൂജക്ക് തടസങ്ങളൊന്നുമില്ല.ഹിമാചലിൽ കുളു താഴ്വരയോട് ചേർന്നുള്ള കുന്നിൻ മുകളിലുള്ള ബിജ്ലി മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ്വ ശിവലിംഗമുള്ളത്. ക്ഷേത്രത്തിന് ബീജ്ലീ മഹാദേവ ക്ഷേത്രമെന്ന് പേരുവന്നതും അങ്ങനെയാണ്. കഷ്ണങ്ങൾ ഒട്ടിച്ചു ചേർത്തതിന്റെ കുഞ്ഞുപാടു പോലും ശിവലിഗത്തിൽ കാണാനാകില്ല. മിന്നലിന്റെ ശക്തിയത്രയും മഹാദേവൻ വലിച്ചെടുത്ത് ജനങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രമിരിക്കുന്ന ഗ്രാമത്തിന്റെ പേര് ബിജ്ലി മഹാദേവ്. താഴ്വരയിൽ നിന്ന് 14 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഭീകരനായൊരു സർപ്പവുമായി ബന്ധപ്പെട്ടതാണ്. കുളു താഴ് വരയിൽ അതിഭീകരനായൊരു സർപ്പം വാണിരുന്നു. ജനങ്ങൾക്ക് അതിന്റെ ശല്യം സഹിക്കാതെ ആയപ്പോൾ മഹാദേവൻ അവതരിച്ച് സർപ്പത്തിന്റെ കഥ കഴിച്ചു. അവിടെ ഒരു കുന്ന് രൂപം കൊണ്ടു. അതിന് മീതെയാണ് ബീജ്ലി മഹാദേവ ക്ഷേത്രം. ഇടിമിന്നലിൽ തകരുന്ന ശിവലിംഗത്തിന്റെ കഷ്ണങ്ങളോരോന്നും തെറിച്ചു വീഴുന്നതെവിടെയെന്ന് ഭഗവാൻ പൂജാരിയെ സ്വപ്നത്തിലൂടെ അറിയിക്കുന്നുവെന്ന് പറയപെടുന്നു. ക്ഷേത്ര സംരക്ഷണത്തിൽ ജാഗരൂകരാണ് ഗ്രാമീണർ. ഇടിമിന്നലിൽ പാടെ തകരുന്ന ശിവലിംഗം പൂർവ്വസ്ഥിതിയിലാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ദേവതാരു വൃക്ഷം കൊണ്ടുണ്ടാക്കിയ ഒരു ധ്വജസ്തംഭമുണ്ട് ക്ഷേത്രത്തിന് മുന്നിൽ. ചില പ്രത്യേക അവസരങ്ങളിൽ അത് മാറ്റി പുതിയത് സ്ഥാപിക്കും. ഗ്രാമീണർ ഒന്നടങ്കം അടുത്തുള്ള വനത്തിൽ നിന്ന് ധ്വജത്തിനുയോജിച്ച ഒരു ദേവതാരു കണ്ടെത്തി അത് ചെത്തിമിനുക്കി പാകപ്പെടുത്തി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തിക്കും. മഹാദേവനെ സേവിക്കുന്നതിന് തുല്യമായാണ് നാട്ടുകാർ ഈ ചടങ്ങിനെ കാണുന്നത്. ശിവരാത്രി നാളിലും ബിജ്ലി ഗ്രാമം ആഘോഷത്തിലാറാടും. ഏതൊരു ഹിമാലയൻ ഗ്രാമത്തെയും പോലെ സ്വർഗ്ഗീയമാണ് ഇവിടെ കാഴ്ചകൾ.

തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

*തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

🔵🌀🔵🌀🔵

തൃശ്ശൂർ നഗരത്തിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കു പോകുന്ന വഴിയിൽ നിന്നും ഉദ്ദേശം 11 കി.മീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ദേവാലയമാണ് "തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം.

പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടടുത്ത ഭൂപ്രദേശമാണ് ഗോകർണ്ണം മുതൽ കന്യാകുമാരി വരേയുള്ള സ്ഥലമാണെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ഈ നയന മനോഹരമാഭൂമിയെ 64 ഗ്രാമങ്ങളായി തിരിച്ചു.അതിൽ 32 ഗ്രാമങ്ങൾ ചന്ദ്രഗിരി പുഴക്ക് തെക്ക് ഭാഗത്തുള്ള കേരളത്തിലാണ്. കിഴക്ക് ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറ് സമുദ്രം വരെ ചരിഞ്ഞ് കിടക്കുന്ന കേരളം പ്രകൃതിയാൽ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശമാണ്.ഈ 32 ഗ്രാമങ്ങളും ഒരു കാലത്ത് പുരാതന സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു. അതിൽ പ്രധാനപ്പെട്ട ഗ്രാമമാണ് പെരുവനം.

പെരുവനം ഗ്രാമത്തിലെ ജനജീവിതം മഹത്തായ മഹാദേവ ക്ഷേത്രത്തേയും സുന്ദരമായ തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തേയും കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നു. ഈ ഗ്രാമത്തിന് ഒരു പരിധി വരെ സ്വയം ഭരണാധികാരമുണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വേദ പണ്ഡിതന്മാർ തങ്ങളുടെ വേദഘോഷം കൊണ്ട് ദേവദമ്പതികളായ ശിവനും പാർവ്വതിക്കും ആനന്ദ താണ്ഡവമാടാനുള്ള ഗാനനിർഝരി സൃഷ്ടിച്ചിരുന്നു. പക്ഷേ അവർ വേദമൂർത്തിയായ തിരുവുള്ളക്കാവ് ശാസ്താവിന് വേദാർച്ചന ചെയ്താണ് താങ്ങളുടെ പാണ്ഡിത്യം തികവുറ്റതാക്കിയിരുന്നത്.തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമാണ്. ഭക്തന്മാർക്ക് ബുദ്ധിയും ,അറിവും പാണ്ഡിത്യവും നൽകി ശാസ്താവ് അനുഗ്രഹിക്കുന്നു. മാത്രമല്ല എല്ലാ വിധ ലൗകിക സുഖങ്ങളും തികഞ്ഞ സാമ്പത്തിക ഭദ്രതയും പ്രദാനം ചെയ്യുന്നു.

തിരുവുള്ളക്കാവ് ശാസ്താവ് ദൈവിക വേടനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ട സംരക്ഷണവും ചെയ്യുന്ന ഉഗ്രമൂർത്തിയാണ് ശാസ്താവ്. പെരുവനം ഗ്രാമക്കാർ തിരുവുള്ളക്കാവ് ശാസ്താവിനെ ജ്ഞാനമൂർത്തിയായും ഉപാസിക്കുന്നു.

ശാസ്താവ് ഒരു വേടനും വനദേവനുമാണ്.
"ദു:ഖം ദിനേശാത്മജ: " എന്ന് ജ്യോതിശാസ്ത്രം അനുശാസിക്കുന്നു. ജ്യോതിശാസ്ത്രത്തിൽ ശനിഗ്രഹം ശാസ്താവിനെ പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തിൽ ശനി പിഴച്ചാൽ അയാളുടെ ജീവിതം ദു:ഖ പൂർണ്ണമാകുന്നു. ആ ദോഷപരിഹാരത്തിന് ഏറ്റവും നല്ല മാർഗ്ഗം ശാസ്താവിനെ ഭജിക്കുകയാണ്.

തിരുവുള്ളക്കാവിൽ ഏറ്റവും പ്രധാനമായത് "അഗ്നേ നയ........' എന്ന് തുടങ്ങുന്ന മന്ത്രമാണ്. അതിന്റെ സാരം:-
അല്ലയോ തേജോ മൂർത്തിയായ ഭഗവാൻ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അറിയുന്ന അങ്ങ് ഞങ്ങളിൽ നിന്നും ദുഷിച്ച ചിന്തകളെ അകറ്റി നേരായ പാര ലൗകികമായ മാർഗ്ഗം കാണിച്ചു തരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

തിരുവുള്ളക്കാവ് ശാസ്താവിന്റെ ചൈതന്യം കുറെക്കൂടി അസാധാരണമാണ്. സ്ഥിതി ,സംഹാരമൂർത്തികളുടെ പുത്രനായ അയ്യപ്പന്റേയും ത്രിമൂർത്തികളിൽ മൂന്നാമത്തെ ദേവനായ ബ്രഹ്മാവിന്റെ ഗുണവും സ്വീകരിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നി സരസ്വതിയാണല്ലൊ. അതു കൊണ്ട് തന്നെ തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂർത്തിയുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തിരുവുള്ളക്കാവ് ശാസ്താവ് ബ്രഹ്മാ-വിഷ്ണു - മഹേശ്വരന്മാരുടെ ചൈതന്യ വിശേഷങ്ങൾ ഒത്തുചേർന്ന ശക്തിയാണ്.

പഴയ കാലത്ത് ശ്രീകോവിലിന് മേൽകൂര ഉണ്ടായിരുന്നില്ല .തിരുമുറ്റത്ത് കല്ല് വിരിച്ചിരുന്നുവെങ്കിലും വലിയ അമ്പലങ്ങളിലുള്ളതുപോലെ ചുമരോ തട്ടോ ഒന്നും ഇല്ലായിരുന്നു. ഘോരമായ കാലവർഷവും ചൂളം വിളിക്കുന്ന കാറ്റും തീക്ഷ്ണമായ ആദിത്യകിരണങ്ങളും ദേവനിൽ പതിച്ചിരുന്നു. നനയുന്ന ശാസ്താവിന് ശക്തി കൂടുതലാണ്. വന ദൈവമായത് കൊണ്ട് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയിരുന്നു. തന്ത്രശാസ്ത്രത്തിലെ ഒരു വിരോധാഭാസമായി ഇത് കാണുന്നു. കാണാൻ ഭംഗിയും ഗാംഭീര്യവുമുള്ള അമ്പലങ്ങൾക്ക് ആത്മീയ പ്രാധാന്യം കൂടുകയില്ല എന്ന തത്ത്വത്തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം .

തിരുവുള്ളക്കാവ് ക്ഷേത്രത്തിന് പുരാതന സംസ്ക്കാരത്തോളം തന്നെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. സുദീർഘമായ ഒരു കാലഘട്ടത്തോളം നിബിഡമായ വനത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം അധികം അറിയപ്പെടാതെ കിടക്കുകയും ശാസ്താവ് സ്വയംഭൂവായി വീണ്ടു പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കാം. വളരെ കാലം ക്ഷേത്രപരിസരം ഘോരവനമായിരുന്നു. ഗ്രാമ ക്ഷേത്രമായ പെരുവനം മഹാക്ഷേത്രത്തിന്റെ കിഴേടമായിരുന്നു തിരുവുള്ളക്കാവ് .ഒരിക്കൽ വില്വമംഗലം സ്വാമിമാർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ പെരുവനത്തെ ഇരട്ടയപ്പൻ ശാസ്താവിനെ തന്റെ വലം കയ്യിലെടുത്ത് താലോലിക്കുന്നത് കണ്ടുവത്രെ. അന്നു മുതൽ ഈ ക്ഷേത്രത്തിന് "തിരുവലം കയ്യൂർ " എന്ന നാമവും സിദ്ധിച്ചു.

പണ്ട് ഗ്രാമക്കാർക്ക് വേണ്ടി ചിറ്റൂർ അവണാവ്, കുറുവട്ടവണാവ്, വല്ലച്ചിറ അവണാവ് എന്നീ നമ്പൂതിരിമാരാണ് ഊരാളന്മാരെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ ക്ഷേത്രം കൊച്ചി രാജാവിന്റെ അധികാരത്തിൽ എത്തുകയും പിന്നീട് രാജാവ് ഈ ക്ഷേത്രത്തിന്റെ ഭരണം ചിറ്റൂർ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു

1970 മുതൽ ക്ഷേത്രഭരണം നടത്തുന്നത് നാട്ടുകാരുടെ ഒരു കമ്മറ്റിയാണ്. അവരുടെ ശ്രമഫലമായി ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.ഇവിടെ നവരാത്രി ആഘോഷം വളരെ പ്രധാനമാണ് വിജയദശമി ദിവസം മാത്രം ഇവിടെ 5000 ൽ ഏറെ കുട്ടികളെ ഓരോ വർഷവും എഴുത്തിനിരുത്തുന്നുണ്ട്.

Saturday, August 29, 2020

നാമജപത്തിന്‍റെ ഫലമെന്ത് ?

ശിവ ശംഭോ 🙏

നാമജപത്തിന്‍റെ ഫലമെന്ത് ?

പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. 

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല.

നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.

ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല.

ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.

എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും.

ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപ, ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.
ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
ഓം: നമ:ശിവായ

ഐരാവതേശ്വരന്‍

ഐരാവതേശ്വരന്‍ എന്ന ഐരാവതം ഉപാസിച്ച ശിവന്‍

കലയുടെയും വാസ്തുവിദ്യാചാതുര്യത്തിന്റെയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള മുമ്പിലെ മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്.
ഇന്ദ്രന്റെ ആനയായ ഐരാവതം എന്ന വെളുത്ത ആന ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാ ദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലെ പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു.
പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്പങ്ങള്‍ കാണാനാകുന്നത്, ഭൂമിയില്‍ നിന്ന് ഒരടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍.
മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഭരതനാട്യത്തിന്റെ വിവിധ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
ആന തേരു വലിക്കുന്ന രൂപത്തിലുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. ഒരു തുറന്ന താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്പമാണ് മുഖ്യശില്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക.
രാവണന്‍ കൈലാസമെടുത്തു നില്‍ക്കുന്ന ശില്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യിലില്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതമുതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും.
നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്പിച്ചിട്ടാണുപോല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രീകോവിലില്‍ ഗണപതി വിഗ്രഹമുണ്ട്.
മുഖ്യ ദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ സപ്തമാതൃക്കളുടെ രൂപങ്ങളുമുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം.
  ❁✿

Wednesday, August 26, 2020

ലെപാക്ഷിയിലെ വീരഭദ്രേശ്വര

ഓം നമഃശിവായ🕉️🔱🕉️ ഹര ഹര മഹാദേവ 

തനിച്ചാകുന്ന നിമിഷങ്ങളിൽ തളർന്നു 

പോകുന്ന പ്രതിസന്ധികളിൽ ഒരു 

നിമിത്തമായി അരികിൽ എത്തും എന്റെ 

മഹാദേവൻ... 

ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ 

വീരഭദ്രേശ്വര ക്ഷേത്രത്തിനകത്താണ് നാഗാ 

ലിംഗ ശില്പം സ്ഥിതിചെയ്യുന്നത്, ഒരു 

മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ 

കൊത്തിയെടുത്തതായി കരുതപ്പെടുന്നു.  

നാഗ പ്രഭാവലിയോടുകൂടിയ 15 അടി 

ഉയരമുള്ള വളരെ വലിയ ശിവലിംഗ 

ശില്പമാണിത്

ശംഭോ മഹാദേവ...

പാതാൾ ഭുവനേശ്വർ

🔱🔥പാതാൾ ഭുവനേശ്വർ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഉത്തരാഖണ്ഡിലെ ഏറ്റവും  നിഗൂഢവും  ആത്മീയവുമായ സ്ഥലമാണ് പാതാള്‍ഭുവനേശ്വര്‍.

ഇത് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗ ജില്ലയിലെ ഗംഗോലിഘട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയാണ്. 
160 മീറ്റർ നീളവും 90 അടി ആഴവുമുള്ള ഈ ഗുഹയിൽ ചുണ്ണാമ്പുകല്ല് പാറകൾ പലതരം സ്റ്റാലാഗ്മൈറ്റ് രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 
ഇവിടെ ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം വസിക്കുന്നുവെന്നു പറയപ്പെടുന്നു. പാതാള്‍ഭുവനേശ്വറിലെ ദർശനം കാശി, ബൈദ്യനാഥ് അല്ലെങ്കിൽ കേദാർനാഥ് എന്നിവിടങ്ങളിൽ ചെയ്യുന്ന തപസ്യയുടെ ആയിരം മടങ്ങ് ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു. 

 ഈ ഗുഹയിൽ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു കവാടം  ഉണ്ട്, അത് നിരവധി ഗുഹകളിലേക്ക് നയിക്കുന്നു. ജലപ്രവാഹത്താൽ നിർമ്മിച്ച പാതാള്‍ ഭുവനേശ്വർ ഒരു ഗുഹ മാത്രമല്ല, ഗുഹകൾക്കുള്ളിലെ ഗുഹകളുടെ ഒരു പരമ്പരയാണ്. 
വെള്ളത്തിൽ ലയിക്കുന്ന ധാതുക്കളുടെ ക്രിസ്റ്റലൈസേഷൻ മൂലമാണ് ഇത് ഇപ്പോഴും വികസിക്കുന്നത് എന്നതാണ് ശാസ്ത്രീയ വസ്തുത. ഗുഹകൾക്കുള്ളിലെ ഗുഹകൾ, മറ്റൊന്നിലേക്ക് നയിക്കുന്ന പടികൾ ഓരോന്നും ഉള്ളിൽ നിന്ന് ആഴത്തിലുള്ള രഹസ്യങ്ങൾ മറയ്ക്കുന്നു.
 ഗുഹയുടെ പ്രവേശന കവാടത്തിൽ  നിന്ന് അര കിലോമീറ്റർ അകലെയാണ്  റോഡ് അവസാനിക്കുന്നത്.
 ആദ്യ ശ്രീകോവിലിലെത്താൻ ഈ ഇടുങ്ങിയ ഗുഹയിലേക്ക് നിങ്ങൾ ഏകദേശം 100 പടികൾ ഇറങ്ങണം, അത് നിങ്ങൾ ഭൂമിയുടെ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നുവെന്ന തോന്നൽ നൽകും.

പാതാള്‍ ഭുവനേശ്വറിൽ വലിയ യുഗങ്ങളുടെ കവാടം കാണാം. ഗുഹയ്ക്കുള്ളിൽ 'രന്ദ്വാർ', 'പാപ്ദ്വാർ', 'ധരംദ്വാർ', 'മോക്ഷദ്വാർ' എന്നിങ്ങനെ നാല് പ്രവേശന കവാടങ്ങളുണ്ട്. രാവണന്റെ മരണത്തിന് തൊട്ടുപിന്നാലെ പാപ്ദ്വാർ  അടച്ചിരുന്നു. മഹാഭാരത യുദ്ധത്തിനുശേഷം രന്ദ്വാറും അടച്ചു. 
നിലവിൽ രണ്ട് ഗേറ്റ്‌വേകൾ മാത്രമേ തുറന്നിട്ടുള്ളു. 
പാതാൾ ഭുവനേശ്വർ ഗുഹകൾക്കുള്ളിൽ കാളി ഭൈരവിന്റെ നാവ്, ഇന്ദ്രന്റെ ഐരാവതം തുടങ്ങിയ  പാറകളിൽ രൂപംകൊണ്ട നിരവധി അത്ഭുതങ്ങൾ കാണാം. 

 ഹിന്ദു പുരാണത്തിലെ വിവിധ എപ്പിസോഡുകളുടെ ഒരു ശേഖരമാണ് ഈ ഗുഹ. 
ഗുഹയ്ക്കുള്ളിൽ കയറാൻ ചുമരിലെ ചങ്ങലകൾ മുറുകെ പിടിച്ച് വളയണം. ഇടുങ്ങിയ പ്രവേശന കവാടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുഹയുടെ അകം വിശാലമാണ്. 
യഥാർത്ഥ പ്രവേശന കവാടം വളരെ ഇടുങ്ങിയതും അപകടകരവുമായിരുന്നതിനാൽ ഗോവണിപ്പടികളുള്ള ഒരു കൃത്രിമ പ്രവേശന കവാടം അവിടെ നിർമ്മിച്ചു. ഗുഹയുടെ പ്രവേശന കവാടത്തിൽ ശേഷനാഗത്തിന്റെ ആകൃതിയിലുള്ള മണി മുഴങ്ങുന്നു.
 ഒരാൾക്ക് യഥാർത്ഥത്തിൽ ഗുഹയിലേക്ക് പോയി ഉള്ളിൽ എന്താണുള്ളതെന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

പ്രകൃതിദത്ത പാറയിൽ നിന്ന് പുറപ്പെടുന്ന നരസിംഹ പ്രഭുവിന്റെ നഖങ്ങളും താടിയെല്ലുകളും പോലുള്ള നിരവധി കാര്യങ്ങൾ ഈ വഴിയിൽ കാണാം. 
ഇത് നരസിംഹ-ഹിരണ്യകശിപു എന്നിവരുടെ കഥയെ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പാറ, ശിവന്റെ കമണ്ഡലു, വൃക്ഷാകൃതിയിലുള്ള പാറ ( ഇത് കൽപ്പവൃക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു ) ഇവയിൽ നിന്ന് പുറപ്പെടുന്ന വെള്ളത്തുള്ളികൾ വെളുത്തതാണ്, ഇത് പാലിന്റെ മികച്ച പ്രാതിനിധ്യമാണ്. 
ഈ തുള്ളികൾ 'ഭരംകപാലി'യിൽ പതിക്കുന്നു. 
ഇതാണ് ബ്രഹ്മാവിന്റെ തലയോട്ടിന്റെ പ്രാതിനിധ്യം. 
ഈ ഗോവണിപ്പടിയുടെ അവസാനത്തിൽ, നിരവധി പാറകളുള്ള വിശാലമായ ഒരു ഹാളും കാണുന്നു. ഗുഹയുടെ തറയിൽ ശേഷനാഗത്തിന്റെ നന്നായി അടയാളപ്പെടുത്തിയ വാരിയെല്ലുകൾ ആളുകൾക്ക് നടക്കാനുള്ള പടികൾ പോലെ കാണുന്നു.
പത്തി വിരിച്ച ശേഷനാഗത്തിന്റെ താടിയെല്ലുകൾ പോലെയും ശിവന്റെ ജട പോലെയുമുള്ള രൂപങ്ങൾ മേൽക്കൂരയിൽ കാണാം. 
ഗുഹയിലെ ഓരോ പാറ ഘടനയും ഹിന്ദു പുരാണത്തിലെ ചില കഥകൾ വിവരിക്കുന്നുണ്ടായിരുന്നു. 
ഈ ഘടനകളുടെ അതിശയകരമായ ഭാഗം അവയെല്ലാം രൂപംകൊണ്ടത് ഈ ഇരുണ്ട ഗുഹയ്ക്കുള്ളിലെ പ്രകൃതിദത്ത പാറയിൽ നിന്നാണ്. 
ഗുഹയുടെ മതിലുകൾ മുഴുവൻ പ്രപഞ്ചത്തിനും സമാനമായ ഒന്ന് ചിത്രീകരിക്കുന്നു.
 'സപ്തഋഷി മണ്ഡലം'  ഉൾപ്പെടെ ഇത് പ്രതിനിധീകരിച്ചിട്ടുണ്ട്. 
ഗുഹയുടെ മതിലുകളിലൊന്നിൽ നിന്ന് ധാരാളം ചെറിയ കല്ലുകൾ പ്രദർശിപ്പിക്കുന്നത് ഹിന്ദു ദേവാലയത്തിലെ 33 കോടി ദേവതകളെ പ്രതിനിധീകരിക്കുന്നു. 
ഗുഹകളുടെ ഒരു കോണിൽ പാണ്ഡവർ കളിച്ച ചതുരംഗത്തിന്റെ ചിത്രണം കാണിച്ചിരിക്കുന്നു.

പാതാള്‍ഭുവനേശ്വർ ക്ഷേത്രത്തിന്റെ ആദ്യകാല പരാമർശങ്ങൾ സ്കന്ദപുരാണത്തിലെ മനസ്ഖണ്ഡ് 103-ാം അധ്യായത്തിൽ കാണാം. ദേവീദേവന്മാർ വിശ്രമിക്കുന്ന ഭൂമിയുടെ മണ്ഡലങ്ങളിലെ ഈ ശുഭ ഗുഹയെക്കുറിച്ച് വേദവ്യാസൻ വിശദമായ വിവരണം നൽകിയിട്ടുണ്ട്. ശിവനെ ആരാധിക്കാൻ ഈ സ്ഥലത്ത് ദേവന്മാർ പാതാള്‍ സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 
ഭൂമിയിൽ ഇത്രയധികം ദൈവങ്ങളുടെ ഒത്തുചേരൽ നടക്കുന്ന ഒരേയൊരു സ്ഥലമാണിതെന്നും പറയപ്പെടുന്നു. ഗന്ധർവന്മാർ, അപ്‌സരസ്, വിദ്യാധരന്മാർ, യോഗികൾ, രാക്ഷസന്മാർ, നാഗന്മാർ എന്നിവ ഇതിൽ ഉൾപ്പെടും.

ഈ ഗുഹ കണ്ടെത്തിയ ആദ്യത്തെ മനുഷ്യൻ സൂര്യ-രാജവംശത്തിലെ രാജാവായിരുന്ന രാജ റിതുപൂർണയാണ്,

അദ്ദേഹമാണ് ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്നത്. 
റിതുപൂർണ, നള രാജാവ് എന്നിവരിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ നള രാജാവിനെ ഭാര്യ ദമയന്തി രാജ്ഞി പരാജയപ്പെടുത്തിയെന്ന് പറയപ്പെടുന്നു. 
ഭാര്യയുടെ ജയിലിൽ നിന്ന് രക്ഷപ്പെടാനായി നളൻ റിതുപൂർണയോട് ഒളിപ്പിക്കാൻ അഭ്യർത്ഥിച്ചു. 
റിതുപൂർണ അദ്ദേഹത്തെ ഹിമാലയത്തിലെ വനങ്ങളിലേക്ക് കൊണ്ടുപോയി അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. 
വീട്ടിൽ തിരിച്ചെത്തുമ്പോൾ കാട്ടിലേക്ക് ഓടിക്കയറുന്ന ഒരു മാൻ അയാളെ ആകർഷിച്ചു. 
അതിനെ പിന്തുടർന്ന് കണ്ടെത്താൻ കഴിയാതെ അയാൾ ഒരു മരത്തിനടിയിൽ വിശ്രമിച്ചു.
 തന്നെ പിന്തുടരരുതെന്ന് മാൻ റിതുപൂർണയോട് ആവശ്യപ്പെടുന്ന ഒരു സ്വപ്നം അവൻ കണ്ടു. 
എങ്കിലും ഉറക്കമുണർന്ന് അയാൾ സ്വപ്നത്തിൽ മാനെ കണ്ട ഗുഹയിലേക്ക് പോയി. പ്രവേശന-കവാടത്തിൽ റിതുപൂർണ ശേഷനാഗത്തിനെ കണ്ടു, അത് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഗുഹയിലൂടെ അകത്തു പോകാൻ സമ്മതിച്ചു.
 ദൈവങ്ങളുടെ അത്ഭുതങ്ങൾ ഉള്ളിൽ നടക്കുന്നത് അവൻ കണ്ടു. 
ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം അവിടെ ഉണ്ടായിരുന്നു. 
കഥ ഇവിടെ തീരുന്നു. 
അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം, കലിയുഗയിൽ വീണ്ടും തുറക്കുമെന്ന് സ്കന്ദപുരാണത്തിൽ പറയപ്പെടുന്നു. കലിയുഗത്തിൽ ശങ്കർചാര്യർ ഹിമാലയത്തിലേക്കുള്ള താൽക്കാലിക സന്ദർശന വേളയിൽ ഈ ഗുഹ വീണ്ടും കണ്ടെത്തി. 
അതിനുശേഷം ഈ സ്ഥലത്ത് പതിവായി ആരാധനയും വഴിപാടും നടക്കുന്നു.

സ്കന്ദപുരാണത്തിൽ‍ പറയുന്ന പാതാളലോകം ‘പാതാള്‍ഭുവനേശ്വര്‍’ എന്ന ഈ ഉത്തരാഖണ്ഡിലെ ഗുഹയാണെന്നാണു വിശ്വാസം. 
 ഇതിനുള്ളിലെ നിരവധി ഗുഹകൾ ഗവർമെൻറ് അടച്ചിരിക്കുകയാണ്. അതിൽ പലതിലും ഭൂമിക്കടിയിലെ വെള്ളച്ചാട്ടങ്ങളും വിവിധ ഇനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങളെയും മറ്റും കാണാൻ കഴിയുമെന്നു വിശ്വസിക്കുന്നു. 
അതിൽ ശങ്കരാചാര്യർ കൈലാസത്തിലേക്കു പോയ വഴികളും പാണ്ഡവർമാർ വാനപ്രസ്ഥം പോയ വഴികളുംപ്പെടും. 
എന്തായാലും നമ്മള്‍ അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം  ഇതുപോലെ..

ॐ➖➖➖➖ॐ➖➖➖➖ॐ
കടപ്പാട്

Monday, August 24, 2020

തിരുമൂലർ

*തിരുമൂലർ*

ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത് . നന്ധിദേവർ ആണ് ഗുരു . പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ . അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു .

ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു . യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു . ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു . തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി ( Meta Psychosis ) . സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം  ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത്  കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന്  ജീവിക്കേണ്ടിവന്നു .

*പ്രധാനകൃതികൾ*

1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .

2 . തിരുമൂലർ വൈദ്യം 21 .

3 . വഴലൈ സൂത്രം .

4 . തിരുമൂലർ ജ്ഞാനം .

5 . തിരുമൂലർ 608 എന്നിവയാണ് .

*തിരുമൂലരും തിരുമന്ത്രവും*

ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .

സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി  ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ്  തിരുമന്ത്രം.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്.  ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

. കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം . ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്.  തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി . ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .

ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ  സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ ( 1814 - 1909 ) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു ( ശ്രീനാരായണഗുരു ) , മുത്തുകുമരൻ ( അയ്യാ വൈകുണ്ഠൻ ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു

Friday, August 21, 2020

ലെപാക്ഷിയിലെ വീരഭദ്രേശ്വര

ഓം നമഃശിവായ🕉️🔱🕉️ ഹര ഹര മഹാദേവ 

തനിച്ചാകുന്ന നിമിഷങ്ങളിൽ തളർന്നു 

പോകുന്ന പ്രതിസന്ധികളിൽ ഒരു 

നിമിത്തമായി അരികിൽ എത്തും എന്റെ 

മഹാദേവൻ... 

ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ 

വീരഭദ്രേശ്വര ക്ഷേത്രത്തിനകത്താണ് നാഗാ 

ലിംഗ ശില്പം സ്ഥിതിചെയ്യുന്നത്, ഒരു 

മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ 

കൊത്തിയെടുത്തതായി കരുതപ്പെടുന്നു.  

നാഗ പ്രഭാവലിയോടുകൂടിയ 15 അടി 

ഉയരമുള്ള വളരെ വലിയ ശിവലിംഗ 

ശില്പമാണിത്

ശംഭോ മഹാദേവ...

Wednesday, August 19, 2020

തൃപല്ലാവൂര്‍ ശിവക്ഷേത്രം (ശിവപാർവതീ )

പാലക്കാട്‌ ജില്ലയിലെ പല്ലാവൂര്‍ പഞ്ചായത്തിലാണ്‌ പുരാതനവും പ്രസിദ്ധവുമായ തൃപല്ലാവൂര്‍ ശിവക്ഷേത്രം (ശിവപാർവതീ ).ത്രികാല ശീവേലിയുള്ള അപൂർവക്ഷേത്രം.കൂറ്റന്‍ മതില്‍ക്കെട്ട്‌ കൊണ്ട്‌ വ്യത്യസ്തമായ മഹാക്ഷേമാണിത്. 
പല്ലാവൂര്‍ ജംഗ്ഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക്‌ അര കിലോമീറ്റര്‍ദൂരം. ക്ഷേത്രസന്നിധിയിലെത്തുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്നത്‌ മതിലാണ്‌. കരിങ്കല്ലുകളാല്‍ തീര്‍ത്തവ.പതിനാറടിയോളം ഉയരം വരുന്ന മതിലിന്റെ നിര്‍മ്മാണത്തിന്‌ മണല്‍ക്കൂട്ടോ ചാന്തോ മറ്റുചേരുവയോ ഇല്ല. ഈ ക്ഷേത്രത്തില്‍ വൃത്താകൃതിയിലുള്ള ശ്രീകോവില്‍, അതില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശിവലിംഗപ്രതിഷ്ഠ. ഉഗ്രമൂര്‍ത്തീ ഭാവം. ആ ഭാവത്തിന്റെ ശക്തികുറയ്ക്കാനെന്നവണ്ണം ഏഴു കുളങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. കിഴക്കോട്ട്‌ ദര്‍ശനമായി ശ്രീപാര്‍വ്വതിയുണ്ട്‌. ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ വലിയ കുളം. ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്‌ ഖരന്‍ എന്നാണ്‌ ഐതിഹ്യം. ശിവഭക്തനായിരുന്ന ഖരന്‍ എന്ന അസുരന്‍ മോക്ഷപ്രാപ്തിക്കായി ഒരേ സമയം മൂന്നു ക്ഷേത്രങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തുകയുണ്ടായി. അതില്‍ പല്ലുകൊണ്ട്‌ പ്രതിഷ്ഠിച്ച ഈ ക്ഷേത്രം പല്ലാവൂര്‍ ആയി.അതുപോലെ ഇടതുകൈകൊണ്ട്‌ അയിലൂരും വലതുകൈകൊണ്ട്‌ തൃപ്പാളൂരും പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് ഐതീഹ്യം .ഇവിടെനിന്നും രണ്ടിടത്തേക്കുള്ള ദുരവും തുല്യമാണ്‌. ഈ മൂന്നിടവും ഒരേ ദിവസം തൊഴുന്നത്‌ നല്ലതാണെന്ന്‌ വിശ്വാസം.
പല്ലാവൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഈ ക്ഷേത്രത്തിന്റെ കീഴേടമാണ്‌. വടക്കുഭാഗത്ത്‌ അയ്യപ്പനും സുബ്രഹ്മണ്യനും കന്നിമൂലയില്‍ ഗണപതിയും, നാലമ്പലത്തിന്‌ പുറത്ത്‌ കനകശേരി അമ്മ, സീതാദേവി, കുട്ടിശിവന്‍, വേട്ടയ്ക്കൊരുമകന്‍ എന്നീ ഉപദേവന്മാരും കിഴക്കുവശത്തെ ആലന്‍ചുവട്ടില്‍ നാഗരുമുണ്ട്‌. അഞ്ചുപൂജകള്‍. ധാരയും അഭിഷേകവുമുണ്ട്‌. അതില്‍ പൂര്‍ണാഭിഷേകം പ്രസിദ്ധമായ വഴിപാടാണ്‌. പാല്‌, തൈര്‌, നെയ്യ്‌, പഞ്ചഗവ്യം, പഞ്ചാമൃതം, തേന്‍, കരിമ്പിന്‍നീര്‌, ചെറുനാരങ്ങാനീര്‌, ഇളനീര്‌, നല്ലെണ്ണ, ശുദ്ധജലം ഇവ നാലും അഞ്ചും ഇടങ്ങഴി വീതം അഭിഷേകം കഴിക്കും. അതു കഴിഞ്ഞാല്‍ അന്നദാനം. പന്ത്രണ്ട്‌ ബ്രാഹ്മണശ്രേഷ്ഠര്‍ രുദ്രം ജപിക്കാനുണ്ടാകും.
എല്ലാ മലയാളമാസവും ഒന്നാം തീയതിയും ഇവിടെ വിശേഷമാണ്‌. അതുപോലെ നവരാത്രി വിളക്കും. ആദ്യത്തെ വിളക്ക്‌ ഉള്ളാട്ടില്‍ കുടുംബം വകയാണ്‌ നടത്തുക. ആറാം വിളക്ക്‌ പെരുംചേരിയില്‍ കുടുംബം. ഏഴാം വിളക്ക്‌ ബ്രഹ്മണരുടേതും. എട്ടാം വിളക്ക്‌ ദേശവിളക്കുമാണ്‌. വിളക്കിന്‌ ആനഎഴുന്നെള്ളത്തുമുണ്ട്‌

കടപ്പാട്..

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തി


അനന്തശായിയായ മഹാവിഷ്ണു സങ്കൽപ്പം പോലെ വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ..? അങ്ങിനെയുമൊരു സങ്കൽപ്പമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ, അങ്ങിനെയൊന്ന് ഉണ്ട്. 

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഐതിഹ്യ വർണ്ണനയടങ്ങുന്ന ചെല്ലൂർനാഥോദയം ചമ്പു എന്ന മണിപ്രവാള ചമ്പു കാവ്യം നീലകണ്ഠ കവിയാൽ പതിനഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. മലയാളവും സംസ്കൃതവും ഇടകലർന്ന് രചിക്കുന്ന മദ്ധ്യകാല ശൈലിയാണ് മണിപ്രവാളങ്ങൾക്ക്. അത് പോലെ പദ്യവും ഗദ്യവും ചേർന്ന് ഉള്ള രചനകളെയാണ് ചമ്പു എന്ന് വിളിക്കുക. ചെല്ലൂർനാഥോദയം ഒരേ സമയം മണിപ്രവാളവും, ചമ്പുവും ആണ്. പൂർണ്ണത്രയീശ ക്ഷേത്ര ഐതിഹ്യങ്ങൾ ഉൾക്കൊള്ളിച്ച "ശ്രീ നാരായണീയം ചമ്പു'', വടക്കുന്നാഥ ക്ഷേത്ര ഐതിഹ്യങ്ങൾ അടങ്ങുന്ന "തെങ്കൈല നാഥോദയം ചമ്പു" എന്നീ കൃതികൾ ചെല്ലൂർ നാഥോദയത്തിന് ശേഷം നീലകണ്ഠ കവി രചിച്ച കൃതികളാണ്.

കടത്തനാട് ഉദയവർമ്മ രാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന കനകോദയം എന്ന മാസികയിലാണ് അത് വരെ എഴുത്തോല രൂപത്തിൽ കിടന്നിരുന്ന ചെല്ലൂർ നാഥോദയം ചമ്പു ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് 1940 ൽ വടക്കുംകൂർ രാജരാജവർമ്മയുടെ വ്യാഖ്യാന സഹിതം കൊച്ചി മലയാള ഭാഷാ പരിഷ്കരണ കമ്മറ്റി പ്രസ്തുത കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഈ കൃതി വിശദമായി പഠന വിധേയമാക്കിക്കൊണ്ട് PE കൃഷ്ണൻ നമ്പൂതിരി (Pek Namboothiri ) പുന:പ്രസിദ്ധീകരണം നടത്തിയത് അടുത്ത കാലത്താണ്. 

ചെല്ലൂർനാഥൻ എന്നുമറിയപ്പെടുന്ന തളിപ്പറമ്പത്തപ്പന്റെ പ്രതിഷ്ഠാ എതിഹ്യം സംബന്ധിച്ച രചനയാണെങ്കിലും ക്ഷേത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച നാട്ട് മൊഴികൾ, അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ഈ മഹാക്ഷേത്രത്തിന്റെ ഘടന എങ്ങിനെയായിരുന്നു തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് പ്രസ്തുത ഗ്രന്ഥം. 

"ചതുരാംഗതര ഭുജംഗ രാജ ഫണാ സഹസ്ര വിന്യസ്ത മസ്തകേന, ഘന പ്രണയ ഭരിത മുഗ്ദ്ധ സ്നിഗ്ദ്ധ നിഷ്പന്ദമന്ദാക്ഷ സാക്ഷീ വീക്ഷണാഞ്ചലായാ, വാങ്മനസാതി വൃത്തലാവണ്യ ലക്ഷ്മീ തരം ഗീതായാസ്സർവ്വമംഗലായാസ്സുമധുരോത്സംഗ നിഹിത പദപങ്കജേന, കോമളവാമകരകലിത താമരസേന നിഖില ദേവാസുര മുനി കിന്നരയക്ഷ സിദ്ധവിദ്യാധരനിഷേവിതേന, മുഖ്യതരാലേഖ്യരൂപേണ വാസുകീശായിനാസർവ്വ ജഗത്സ്വാമിനാ പർവ്വതാപത്യ ജീവതുനാ ച, "

തളിപ്പറമ്പ് ക്ഷേത്രത്തിൽ വാതിൽമാടത്തിലുണ്ടായിരുന്ന
വാസുകീ ശായിയായ മഹാദേവന്റെ ഒരു ചുവർ ചിത്രത്തെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിലെ ചില വിവരണങ്ങളാണ് മുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വരികൾ. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എവിടെയും ഇന്ന് ഇത്തരത്തിൽ വാസുകീ ശായിയായ മഹാദേവന്റെ ഒരു ചിത്രവും കാണാനില്ല. വാതിൽമാടം പല കോട്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ട ഒരു ചുവരാണ് ഇന്ന്. ഈ ഗ്രന്ഥം വായിച്ച ഘട്ടത്തിൽ ഇങ്ങിനെ ഒരു ചിത്രത്തെക്കുറിച്ച് പ്രായമുള്ള പലരോടും ചോദിച്ചുവെങ്കിലും ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ഒരു എൺപത് വയസിന് മുകളിലുള്ളവരിൽ ഒരാൾ പോലും ഇങ്ങിനെ ഒരു ചിത്രം കണ്ടതായി ഓർക്കുന്നുമില്ല. അതായത് ആ ചിത്രം നഷ്ടപ്പെട്ടിട്ട് തന്നെ ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞുവെന്ന് ഉറപ്പ്. 

പ്രസ്തുത ചിത്രം ഇനി കണ്ടു കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ ഒരു ഘട്ടത്തിൽ ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിന് സമാനമായ സങ്കൽപ്പത്തിൽ മറ്റൊരു ക്ഷേത്രത്തിൽ അത് പോലെ ഒരു ചിത്രം കണ്ടപ്പോൾ വല്ലാത്തൊരു യാദൃശ്ചികതയാണ് എനിക്ക് തോന്നിയത്. ഇന്നലെ ശിവരാത്രി നാളിൽ വിശേഷാൽ പൂജയ്ക്കായി ഞങ്ങൾക്ക് തന്ത്രമുള്ള കോഴിക്കോട് സാമൂതിരിപ്പാട് വക തിരുവണ്ണൂർ ശിവ ക്ഷേത്രത്തിൽ പോയതായിരുന്നു ഞാൻ. പ്രസ്തുത ക്ഷേത്രത്തിന്റെ തെക്കേ വാതിൽമാടത്തിൽ വാസുകിശായിയായ മഹാദേവന്റെ ഒരു ചിത്രം. പൗരാണിക ചുവർ ചിത്രമൊന്നുമല്ല, ശിവശയനം എന്ന പേരിൽ  2015ൽ മാത്രം വരച്ച ഒരു സാധാരണ പെയ്ന്റിങ്ങ്. എന്നാൽ ചെല്ലൂർനാഥോദയത്തിൽ പറയുന്ന അതേ സങ്കൽപ്പങ്ങൾ എല്ലാം ഈ ചിത്രത്തിലും കാണാൻ സാധിച്ചു. ചിത്രകാരന്റെ പേരില്ലാത്തതിനാൽ കൂടുതൽ അന്വേഷിക്കാൻ സാധിച്ചുമില്ല.

എന്തായാലും ശിവരാത്രി നാളിൽ ലഭിച്ച വല്ലാത്ത ഒരു അനുഭൂതി തന്നെയായിരുന്നു പ്രസ്തുത ചിത്രം. വഴിമുട്ടുന്ന ചില അന്വേഷണങ്ങൾക്ക് ഇത്തരം സംഭവങ്ങൾ നൽകുന്ന ദിശാബോധം ഏറെ വലുതാണ്.

🙏🏻 ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.
   🙏🙏🌷🌷🙏
 . *꧁❀┅┉┈┈┉┅❀꧂*

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഒരു മടക്കയാത്ര ..!*
    *┈┉
**ആത്മീയതയുടെ പാതയിൽ മഹത്തായ അറിവുകൾ പകർന്നു് നൽകിയവരോടുള്ള കടപ്പാട് വിനയപൂർവ്വം സ്മരിക്കുന്നു**
═══✿*
           *🙏🙏*
*✿❁════❁★☬ॐ☬★❁════❁

Tuesday, August 18, 2020

കുറ്റപ്പെടുത്തലുകളെ

ഒരു ദിവസം ഭഗവാൻ #പരമശിവനും #പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി. 

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം  മനുഷ്യര്  ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു  ധിക്കാരി!  വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ".   പരമശിവൻ  ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര്  ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു. 

മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര്  ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്.  സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള്  സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര്  നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?"  . ദേവി സമ്മതിച്ചു.

പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "

പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ  കൊല്ലുമല്ലോ"

#പരമശിവനും, #പാർവതീ #ദേവിയും #നന്ദികേശനും തിരിച്ചു #കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."

നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ്‌ ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ  ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു.  അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്

 കടപ്പാട് 

#അതിരുങ്കൽശ്രീമഹാദേവക്ഷേത്രം

ചിദംബര രഹസ്യം

*ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ*  

(കടപ്പാട് )

#Bhagavadh_Story_Series 
#KeralaTemple_Stories
#keralatemples 

*Click this Hashtags for more stories...

പഞ്ചാക്ഷരമന്ത്രസ്തുതി

ഓം നമഃ ശിവായ🕉️❤️🕉️

പഞ്ചാക്ഷരമന്ത്രസ്തുതി
🕉️🔱🕉️🔱🕉️🔱🕉️🔱🕉️
       
 ഓംനമഃശിവായ 
 ചൊല്ലുക ചൊല്ലുക പാവനമന്ത്രം
 ഓം നമഃശിവായ 
 അല്ലലകറ്റീടുമുത്തമമന്ത്രം
 ഓം നമഃശിവായ 
 ചൊല്ലുന്നോരെ ഉയര്‍ത്തും മന്ത്രം
 ഓം നമഃശിവായ 
 പഞ്ചാക്ഷരിയെന്നറിയും മന്ത്രം
 ഓം നമഃശിവായ 
 കേശവനോതിടുമുത്തമമന്ത്രം
 ഓം നമഃശിവായ 
 കാശിയിലെങ്ങും കേള്‍ക്കും മന്ത്രം
 ഓം നമഃശിവായ 
 സദ്ഗുരു ചെവിയില്‍പറയും മന്ത്രം
 ഓം നമഃശിവായ 
 കാമന്‍ പേടിച്ചോടും മന്ത്രം
ഓം നമഃശിവായ 
കാലനെ ഓടിച്ചീടും മന്ത്രം
ഓം നമഃശിവായ 
മന്ത്രങ്ങളില്‍വെച്ചൊന്നാം മന്ത്രം
ഓം നമഃശിവായ 
തന്ത്രം കൊണ്ടു ലഭിക്കും മന്ത്രം
ഓം നമഃശിവായ 
രോഗങ്ങള്‍ക്കു മരുന്നാം മന്ത്രം
ഓം നമഃശിവായ 
ഗൗരീദേവിക്കുയിരാം മന്ത്രം
ഓം നമഃശിവായ 

വിദ്വാന്മാരുടെ വിദ്യാമന്ത്രം
ഓം നമഃശിവായ 
വിണ്ണോരൊക്കെ ജപിക്കും മന്ത്രം
ഓം നമഃശിവായ 
പ്രണവം ചേര്‍ത്ത മഹത്താം മന്ത്രം
ഓം നമഃശിവായ 
പ്രണതരെ രക്ഷിച്ചീടും മന്ത്രം
ഓം നമഃശിവായ 

മൃത്യുഭയത്തെ അകറ്റും മന്ത്രം
ഓം നമഃശിവായ 
മുക്തിയിലേക്കു നയിക്കും മന്ത്രം
ഓം നമഃശിവായ 
ആര്‍ത്തത്രാണപരായണ മന്ത്രം
ഓം നമഃശിവായ 
ആധിവ്യാധിവിനാശനമന്ത്രം
ഓം നമഃശിവായ 
ഓം നമഃശിവായ  മന്ത്രം
ഓം നമഃശിവായ 
ഓംനമഃശിവായ  മന്ത്രം
ഓം നമഃശിവായ 
ഓംനമഃശിവായ  മന്ത്രം
ഓം നമഃശിവായ 
🙏🙏🙏

(കടപ്പാട് ഓം നമഃ ശിവായ)

കുറ്റപ്പെടുത്തലുകളെ

ഒരു ദിവസം ഭഗവാൻ #പരമശിവനും #പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി. 

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം  മനുഷ്യര്  ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു  ധിക്കാരി!  വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ".   പരമശിവൻ  ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര്  ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു. 

മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര്  ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്.  സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള്  സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര്  നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?"  . ദേവി സമ്മതിച്ചു.

പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "

പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ  കൊല്ലുമല്ലോ"

#പരമശിവനും, #പാർവതീ #ദേവിയും #നന്ദികേശനും തിരിച്ചു #കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."

നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ്‌ ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ  ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു.  അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്

 കടപ്പാട് 

#അതിരുങ്കൽശ്രീമഹാദേവക്ഷേത്രം

വന്ദേ ശംഭുമുമാപതീം സുരഗുരുംവന്ദേ ജഗത്കാരണം

"വന്ദേ ശംഭുമുമാപതീം സുരഗുരും
വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം
വന്ദേ മുകന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം"

ഹിന്ദുപുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ പ്രഥമഗണനീയനാണ് ശിവന്‍. അതുകൊണ്ട് തന്നെ ശിവനുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും പ്രാധാന്യമേറെയാണ്. ശിവരാത്രിയാണ് ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. മാഘമാസത്തിലെ (കുംഭത്തിലെ) കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രീതികരവുമായ ശിവരാത്രി വ്രതം അതിശ്രേഷ്ഠമാണ്.

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തിയമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി മഹാദേവന്‍ പാനം ചെയ്തു. വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.

അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നുവെന്നുമാണ് പുരാണങ്ങള്‍ പറയുന്നത്.

"ശിവന്‍' എന്ന വാക്കിന് അനേകം അര്‍ത്ഥങ്ങളുണ്ട് "മംഗളകാരി' എന്നാണ് സാമാന്യ അര്‍ത്ഥം.
മനുഷ്യര്‍ക്ക് മംഗളകരമായത് കാംക്ഷിക്കുന്നത് കൊണ്ട് "ശിവനാ'യി. ‘ശ‘ നിത്യമായ ആനന്ദത്തെയും ‘ഇ‘ പരമ പുരുഷനെയും ‘വ‘ ശക്തിയെയും - കുറിക്കുന്നു. പ്രളയകാലത്ത് ജഗത്ത് ഇവനില്‍ ശയിക്കുന്നതുകൊണ്ട് ശിവന്‍.

നന്ദി 
 കടപ്പാട്

Monday, August 17, 2020

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*

*ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*
🌸🐍🌸🐍🌸
ആദിശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീരാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

കേരളത്തിലെ നാഗചരിത്രം

പരശുരാമനാണ് കേരളത്തിലെനാഗരധനയ്ക്ക് ആരംഭംഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളംസൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവുംജലത്തിലെ ലവണ അംശ കൂടുതലുംകാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശു രാമന്‍ തപസ്സു ചെയ്തു ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .

അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച്നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായവാസുകിയെയുംപ്രത്യക്ഷപെടുത്തി.സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലംനല്‍കുകയും പൂജകള്‍ ചെയ്യുകയുംചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. 

അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ്ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ 
സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. 

പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ചിരുന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വൈക്കലും, ഇന്നുംതുടര്‍ന്ന് വരുന്നു.
🙏🐍🙏

Sunday, August 16, 2020

പള്ളികൊണ്ടേശ്വർ ക്ഷേത്രം

ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ  ക്ഷേത്രം 
പള്ളികൊണ്ടേശ്വർ ക്ഷേത്രം...

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്. 

ഐതിഹ്യം 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.

ഉത്സവം 

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ 

അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ

Thursday, August 13, 2020

കാളഹസ്തിയിലെ പാതാളഗണപതി

_*കാളഹസ്തിയിലെ പാതാളഗണപതി*_ 

ശ്രീ കാളഹസ്‌തേശ്വര ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിനടുത്തായാണ് പതാളഗണപതി പ്രതിഷ്ഠയുള്ളത്.

ഭൂമിക്കടിയില്‍ ഏകദേശം 35 അടിയോളം താഴെയാണ് ഇതിന്റെ പ്രതിഷ്ഠ.

അഗസ്ത്യമുനിയുടെ ദക്ഷിണ കൈലാസ യാത്രാവേളയില്‍ അദ്ദേഹം ശ്രീ കാളഹസ്തിയില്‍ വിശ്രമിക്കാനെത്തി. അവിടെ അമ്പലത്തിലെ ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രാര്‍ഥനാവശ്യങ്ങള്‍ക്കും ജലമില്ലാത്ത അവസ്ഥവന്നു
വെള്ളം ലഭിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോള്‍ ഗണപതിഭഗവനില്‍ അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഗണപതിഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഗണപതിഭഗവാന്റെ അനുഗ്രഹത്താല്‍ പുഴ ഗതിമാറുകയും വെള്ളം ലഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

അത്ഭുതസിദ്ധിയുള്ള ഈ പ്രതിഷ്ഠ ഏറെ പ്രധാനമാണ്. വളരെ ശക്തിയുള്ളതും വിഘ്‌നങ്ങള്‍ മാറി ജോലിയിലും മറ്റു പ്രവര്‍ത്തി മേഖലയിലും വിജയം വരിക്കുവാനും, സമ്പല്‍ സമൃദ്ധി കനിഞ്ഞ് അനുഗ്രഹിക്കുന്നതുമായ ഗണപതിഭഗവാനെ കാളഹസ്തിശ്വര ക്ഷേത്ര ദര്‍ശനത്തിന് മുന്നേ തൊഴണമെന്നാണ് വിശ്വാസം.

ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍🔥

🔱🔥ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

   ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.

ഞായര്‍               :-  അനന്തന്‍ 

തിങ്കള്‍                :- വാസുകി 

ചൊവ്വ                :- തക്ഷകന്‍ 

ബുധന്‍                :- കാര്‍ക്കോടകന്‍ 

വ്യാഴം                :- പത്മന്‍

വെള്ളി                :- മഹാപത്മന്‍ 

ശനി                    :- കാളിയന്‍, ശംഖപാലന്‍ 

നാഗ രൂപിയായ സുബ്രമണിയന്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹം കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതംഅനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യം

Sunday, August 9, 2020

കൈലാസത്തെക്കുറിച്ച് ചില നിഗൂഢ വസ്തുതകൾ..

Bhaskarananda Swami

കൈലാസത്തെക്കുറിച്ച് ചില നിഗൂഢ  വസ്തുതകൾ..
ഇന്ത്യയിലും ടിബറ്റിലുമായി വ്യാപിച്ചു കിടക്കുന്ന കൈലാസ പർവ്വതം ഭൂമിശാസ്ത്രപരമായും ആത്മീയമായും നമ്മളെ ഏറെ സ്വാധീനിക്കുന്ന ഒരിടമാണ്. 
ഹിമാലയത്തിന്റെ ഭാഗമായ കൈലാസം ഹൈന്ദവ സംസ്കാരവുമായി അടുത്ത ബന്ധം പുലർത്തുന്നു .

 ബുദ്ധവിശ്വാസികൾക്ക് ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതത്തിൽ തീർഥങ്കരന്  ബോധോധയം ഉണ്ടായ സ്ഥലവുമാണ്.
എന്തൊക്കെ പറഞ്ഞാലും ധാരാളം വിശ്വാസങ്ങളും നിഡൂഢതകളും കൈലാസത്തെചുറ്റിയുണ്ട്.

"സ്ഫടികം " എന്നർഥം വരുന്ന സംസ്‌കൃത വാക്കിൽ നിന്നാണ് 'കൈലാസം 'എന്ന പദം ഉണ്ടായത്.

കൈലാസത്തിന്റെ റ്റിബറ്റൻ പേര് 'ഗാന്റിൻ പോചെ  'എന്നാണ്.
 'ഗാൻ 'എന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, ' റിമ്പോചേ ' പദത്തിന് അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാന്റിൻ പോചെ  എന്നാൽ 'മഞ്ഞിന്റെ അമൂല്യരത്‌നം 'എന്നർത്ഥമുണ്ടെന്നു കരുതുന്നു. 

ഹിന്ദു, ബുദ്ധമതത്തിൽ  വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.
കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.

കൈലാസത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ  പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല. 
പലരും ഇതിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ  കഴിഞ്ഞിട്ടില്ല.
1926 ൽ  ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട്  6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീടു 1936 ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തി പിന്മാറി .
പിന്നീടു 1980ൽ ചൈന ഗവൺമെന്റ് റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവ്വതാരോഹന് അനുവാദം നൽകി.
അയാളും പരാജയപ്പെട്ടു .
പിന്നീടു 2001ൽ ഒരു സ്പാനിഷ്‌ സംഘത്തിന് പച്ചക്കൊടി കിട്ടിയെങ്കിലും തുടരെയുള്ള മരണങ്ങൾ കാരണം അങ്ങോട്ടുള്ള  പർവ്വതാരോഹണം ചൈന നിർത്തി വച്ചു.

ഹെലികോപ്റ്ററിലും മറ്റും കൈലാസത്തിന്റെ മുകൾ ഭാഗം കാണാൻ ശ്രമിച്ചവർ പരാജയപ്പെടുകയാണുണ്ടായത് .
പല വട്ടം അവയുടെ എൻജിനുകൾ  തകരാറിൽ ആയി തകർന്നു വീണു  എന്നത് അതിശയകരമായി തോന്നാം .

മുൽക്ഷേവ് ഓണസ്റ് എന്ന റഷ്യൻ ഒപ്താൽമോളജിസ്റ്റ് ,,താൻ ഏഴു തവണ നടത്തിയ കൈലാസ പ്രദക്ഷിണത്തിൽ  7 തവണയും ചുറ്റളവിൽ,, മീറ്ററുകൾ വ്യത്യാസം വന്നതായി കണ്ടു .
അദ്ദേഹം പറയുന്നത് 50km വിസ്തീർണവും 3 km വിസ്തൃതിയുമുള്ള 'ഒരു എക്സ്ട്രാ ടെറസ്ട്രിയൽ സിറ്റി '  കൈലാസത്തിനുള്ളിൽ ഉണ്ട് ,അതാണ് ഈ അത്ഭുതങ്ങൾക്കു പിന്നിൽ എന്നതാണ് .

ഇന്നുവരെ മനുഷ്യന് മുന്നിൽ തല കുനിച്ചിട്ടില്ലാത്ത ഒരേയൊരു പർവതം കൈലാസമാണ് .
എവറസ്റ്റ് കൊടുമുടി പോലും കീഴടക്കിയ മനുഷ്യൻ 1812 മുതൽ കൈലാസം കീഴടക്കാൻ ശ്രെമിച്ചിട്ടു സാധിക്കുന്നില്ല .
ഒരു കാലത്ത് സോവിയറ്റ് യൂണിയനും അഡോൾഫ് ഹിറ്റ്ലറും വരെ ഹിമാലയത്തിന്റെ ടിബറ്റൻ ഏരിയകൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു .
" ശംഭാല " എന്നു പേരുള്ള അമൂല്യ രത്ന ശേഖരമുള്ള ഒരു രഹസ്യ മേഖല കൈലാസത്തിൽ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു .

സാറ്റലൈറ്റ് ചിത്രങ്ങളിൽ 
ചുറ്റും താമരയുടെ ഇതളുകൾ പോലെ വിരിഞ്ഞു നിൽക്കുന്ന മലകൾക്കിടെയിലെ ഒരു മൊട്ടു പോലെയുള്ള കൈലാസം , ഗ്വാണ്ടനാ എന്ന ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ചതിന്റെ ഫലമായി ഉയർന്നു വന്നതാണ് എന്നാണ് ഭൂമിശാസ്ത്ര സിദ്ധാന്തം .
അതിനു മുൻപ് ഇത് ' തെത്തിയൻ കടലി' ന്നടിയിൽ ആയിരുന്നത്രേ .
കൈലാസത്തിൽ ചില സമുദ്ര ജീവികളുടെ ഫോസിലുകളും സാളഗ്രാമങ്ങളും കാണപ്പെടുന്നതിന് കാരണം ഇതാണെന്ന് പറയപ്പെടുന്നു .

സമയം വേഗത്തിൽ സഞ്ചരിച്ച് പോകുന്നത് കാണണോ..
എങ്കിൽ കൈലാസത്തിലേക്ക് പോയാൽ  മതി.
 ഇവിടം സന്ദർശിച്ചിട്ടുള്ളവരുടെ അനുഭവങ്ങളിൽ നിന്നും അറിയുന്നത്,, ഇവിടെ വളർച്ച മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വേഗത്തിൽ  നടക്കുമെന്നാണ്. 
അതായത് നഖങ്ങളും മുടിയും സാധാരണയിൽ നിന്നും മാറി വേഗത്തിൽ വളരുമത്രെ. 
അതുമാത്രമല്ല ,
വേഗത്തിൽ എല്ലായ്‌പ്പോഴും സ്ഥാനമാറ്റം സംഭവിക്കുന്ന ഒരിടംകൂടിയാണ് കൈലാസം. 
അതിനാൽ ത്തന്നെ ആളുകൾക്ക് ദിശ കൃത്യമായി മനസ്സിലാകാൻ കഴിയാതെ വരുന്നു. 
ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ട്രക്കേഴ്‌സിനെയാണ്. 
ഇങ്ങനെ നിരന്തരം സ്ഥാനം മാറുന്നത് കൊണ്ടും കൂടിയാണ്  ആർക്കും ഇതുവരെയും ഇതിന്റെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലത്രെ.
കനത്ത മഞ്ഞും -ദിവസേന ചുവപ്പ് , വെള്ളി ,സ്വർണം ,കറുപ്പ് , തവിട്ട് എന്നീ നിറങ്ങളിലേക്കുള്ള പർവതത്തിന്റെ ഭാവ മാറ്റവും,,അടിക്കടിയുള്ള കാലാവസ്ഥ വ്യതിയാനവും കൈലാസാരോഹണം കഠിനമാക്കുന്നു .

ടിബറ്റിൽ നിന്നുള്ള ബുദ്ധസന്യാസിയായ മിലെറെപ്പ എന്നൊരാൾക്കു മാത്രമാണ് കൈലാസത്തിന്റെ മുകളിലെത്താനായത് എന്നാണ് പറയപ്പെടുന്നത്. 
എന്നാൽ ഇതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ലഭ്യമല്ല.

ലോകത്തിന്റെ കേന്ദ്രം നമ്മുടെ  കൈലാസമാണെന്നു പറഞ്ഞാൽ  വിശ്വസിക്കുമോ? 
എന്നാൽ അമേരിക്കയിലെയും റഷ്യയിലെയും നിരവധി ശാസത്രജ്ഞർ  നടത്തിയ പരീക്ഷണങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും വ്യക്തമായത് ലോകത്തിന്റെ അച്ചുതണ്ട് കൈലാസമാണെന്നാണ്.

ഭൂമിയുടെ അച്ചുതണ്ടെന്ന നിലയിൽ  ആക്‌സിസ് മുണ്ടി  (axis mundi ) എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്. 
ഇതിനവർ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. 
ലോകത്തിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നായ സ്റ്റോൺ  ഹെൻചിലേക്ക് ഇവിടെ നിന്നും 666 കിലോമീറ്ററാണുള്ളത്. 
കൂടാതെ നോർത്ത് പോളിലേക്ക് 6666 കിലോമീറ്ററും സൗത്ത് പോളിലേക്ക് 13332 കിലോമീറ്ററുമാണ് .

പുരാണങ്ങളിലും വേദങ്ങളിലും കൈലാസത്തിനെ ' കോസ്മിക് ആക്‌സിസ് ' ആയി കാണിച്ചിട്ടുണ്ടത്രെ.
അതായത് ,
ഭൂലോകത്തെയും പരലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം...
സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പർവതം മുഴുവൻ ഒരു പ്രത്യേകതരം നിഴലായിരിക്കുന്നതിന് 'സ്വസ്ഥിക് ' എന്ന ചിഹ്നത്തോട്  സാദൃശ്യം പറയുന്നു .

റഷ്യൻ ശാസ്ത്രജ്ജർ വിശ്വസിക്കുന്നത്  കൈലാസം ഒരു പ്രകൃതിസൃഷ്ടിയല്ലാ എന്നാണ്.
ഇത്രയും കൃത്യമായ രൂപവും സമലക്ഷണങ്ങളും ഒരു പ്രകൃതി നിർമ്മിതിക്കും കാണില്ല,,,
കൃത്യമായ അളവുകളോട് കൂടിയ  ഇതിന്റെ വശങ്ങൾ ഒരു പിരമിഡിനു സമമാണത്രെ.
പിരമിഡിന്റെ മുകൾ ഭാഗത്തേക്ക്‌ താഴെ നിന്ന് അതിശക്തമായി ഇലക്ട്രോണിക് തരംഗങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
ഇത് അന്യഗ്രഹവുമായോ ബഹിരാകാശവുമായോ ഈ പർവതത്തിന്റെ നിരന്തര സംവേദനമാണ് സൂചിപ്പിക്കുന്നതത്രെ .
കൈലാസ പരിക്രമണത്തിനിടെ വിമാനം തകർന്നു വീണതിൽ നിന്ന് രക്ഷപെട്ട റഷ്യൻ വൈമാനികനായ വോൾട്ടോ ഹെൻറിച്ചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു .

" നല്ല തെളിഞ്ഞ കാലാവസ്ഥയിൽ ഞങ്ങൾ കൈലാസപർവതത്തിലേക്ക് അടുക്കുകയായിരുന്നു .
പെട്ടെന്ന് വിമാനം അദൃശ്യമായ ഏതോ ചില്ലുഗ്ലാസ്സിൽ ഇടിച്ച പോലെ ഭയാനകമായ ഒരു ശബ്ദത്തോടെ തല കീഴായി മറിഞ്ഞു .
തീർച്ചയായും കൈലാസത്തെ പൊതിഞ്ഞു വയ്ക്കുന്ന എന്തോ ഒരു നിഗൂഢ കവചമുണ്ട് ...."

ഈ പർവതത്തെ കുറിച്ച് ഏറ്റവുമധികം പഠനം നടത്തിയിട്ടുള്ളത് റഷ്യക്കാരാണ് .
ഏറ്റവും പരിമിതമായ അറിവുള്ളത് ഇന്ത്യാക്കാർക്കും .
ഗൂഗിളിൽ mount kailash എന്നു തിരഞ്ഞാൽ അതു ചൈനയിലാണ് എന്നാണ് കാണിക്കുന്നത് .
ലോകത്തിലെ ഉയരമുള്ളതും  വലുതുമായ എന്തിനെയും എന്നും സ്വന്തമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്ന ചൈനയുടെ ഒരു ദുരാഗ്രഹ മുഖം ഇവിടെ കാണാം .

കൈലാസത്തിന്റെ താഴ് വരയിലുള്ള രണ്ട് തടാകങ്ങളാണ് മാനസരോവറും രാക്ഷസ്താലും.
 മാനസരോവറിൽ തെളിഞ്ഞ ശുദ്ധജലമാണെങ്കിൽ  വിചിത്രമെന്നു പറയട്ടെ.....രാക്ഷസ്ഥാലിൽ കറുപ്പ് കലർന്ന ഉപ്പുവെള്ളമാണുള്ളത് 

From -  Avadhooth Guruprasad

*ചിദംബര രഹസ്യം:*

*ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ*
    🙏🌹🙏🌹🙏🌹🙏

Monday, August 3, 2020

യഹ്വ അഥവാ യഹോവ

രുദ്രനെ വേദങ്ങളിൽ യഹ്വ
എന്നു വിളിക്കുന്നുണ്ട്.
ഒരു പക്ഷെ ബൈബിൾ ദൈവമായ
യഹോവ ഇതുമായി ബന്ധപ്പെട്ടതാകാം

Sunday, August 2, 2020

കൈലാസം

 കൈലാസം എന്നാല്‍ ഭഗവാന്‍ ശിവന്‍റെ വാസസ്ഥലം എന്ന് സങ്കല്പം. ശിവന്‍ എന്നാല്‍ മംഗളം എന്നും മംഗളം എന്നാല്‍ അറിവ് എന്നും നിരുപിക്കാം. ലോക ജനതയ്ക്ക് വെളിച്ചം പകര്‍ന്ന ജ്ഞാനോപദേശങ്ങള്‍ നല്‍കിയ ഹൈന്ദവരുടെ ജ്ഞാനകുഭം ആണ് കൈലാസം. അതായത് ബ്രഹ്മജിഞാസുക്കള്‍ക്ക് വേണ്ടുന്ന ആത്മീയനിഗൂഢജഞാനം കൈലാസത്തില്‍ ആണെന്ന് സംങ്കല്‍പ്പം. ആദിയോഗി ആയ ശിവന്‍ സപ്തര്‍ഷികള്‍ക്ക് ജ്ഞാനോപദേശം നല്‍കിയത് കൈലാസത്തില്‍ വെച്ചയിരുന്നത്രേ. എന്നാല്‍ അവരാരും ശിവന്‍റെ സങ്കല്‍പ്പശിക്ഷ്യരുടെ ഗുണമഹിമയിലെക്ക് ഉയരാതിരുന്നതിനാല്‍ ക്ഷിപ്രകോപിയായ ശിവന്‍ തന്‍റെ ജ്ഞാനസാഗരത്തെ ഹിമാലയത്തില്‍ നിക്ഷേപിച്ചു എന്നും കഠിനമായ ഭൌതീകയാതനകള്‍ നേരിട്ട് ഹിമാലയത്തില്‍ എത്തി തന്നെ വണങ്ങുന്ന ഭക്തന് ആ ജ്ഞാനസാഗരത്തെ കരസ്ഥമാക്കി തിരികെ മടങ്ങാം എന്നും വിശ്വാസം. അതിന്‍ പ്രകാരം ഹിന്ദുക്കളിലെ സന്യാസ സമൂഹം ഇന്നും ഹിമാലയധാനുക്കളില്‍ തപസും പരിക്രമവും നടത്തുന്നത്. 
നമുക്ക് ഹിമാലയപ്രവേശനം സാധ്യമല്ലങ്കില്‍ കൂടി ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹിമവാനെ ഒന്നു കണ്ടുതോഴാന്‍ സാധിച്ചാല്‍ അത് പുണ്യം. 

ശ്രീ_ശിവകല്പസ്തുതി

🙏🌺#ഇന്നത്തെ_നാമജപം🙏
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
 #ശ്രീ_ശിവകല്പസ്തുതി 🕉️
🌼🌼🌼🌼🌼🌼🌼🌼🌼🌼

കപാലം ത്രിശൂലം കരാഭ്യാം ദധാനം
പദാംഭോജനമ്രായ കാമം ദദാനം 
ബലീവർദ്ദയാനം സുരാണാം പ്രധാനം 
ശിവം ശങ്കരം ശംഭുമീശാനമീഡേ 

വേദാഭയേഷ്ടാങ്കുശപാശടങ്ക 
കപാലഢക്കാക്ഷകശൂലപാണി:
സിതദ്യുതി: പഞ്ചമുഖോ/വതാത്മാ -
മീശ: പരേശ: പരമപ്രകാശ:

വരാക്ഷമാലാഭയടങ്കഹസ്ത:
സരോജകിഞ്ജല്ക സമാനവർണ്ണ:
ത്രിലോചനശ്ചാരുചതുർമ്മുഖോ മാം 
പായാദ്ദയാർദ്ര: സ തു വാമദേവഃ

കുന്ദേന്ദുശംഖസ്ഫടികാവഭാസോ 
വേദാക്ഷമാലാവരദാഭയാങ്ക:
ത്ര്യക്ഷശ്ചതുർവക്ത്ര ഉരുപ്രഭാവ:
സചന്ദ്രമൗലിർദ്ദിശതാം ശുഭം നഃ 

പ്രദീപ്തവിദ്യുത്കനകാവഭാസോ
വിദ്യാവരാഭീതികുഠാരപാണി:
ചതുർമ്മുഖസ്തത്പുരുഷസ്ത്രിനേത്രോ 
ദയാപരോ രക്ഷതു മാമജസ്രം

ശൂലപരശ്വധമാലാവേദചതുർ -
ബാഹുമീശമസിതതനും
അഖിലവിഭൂഷണഭൂഷം വന്ദേ 
വൃന്ദാരാവന്ദിതം ദേവം 

ഹസ്തൈ: ശൂലം കപാലം പരശുമപി 
ശരം ചാപയുക്തം കൃപാണം 
നാഗം വഹ്നിം ച ബിഭ്രത് സ്മിതലസിതമുഖം 
സുന്ദരം യൗവ്വനസ്ഥം
രക്തം രക്താംഗരാഗാഭരണവസനഭൃത്
ദേവദേവോ മഹേശ:
പായാദ്വസ്തുംഗമൗലിസ്ഫുരിതശശികല 
സ്ത്രീക്ഷണ: പാർവ്വതീശ:
🌺#ഓം_നമഃ_ശിവായ_ഓം_രുദ്രായ_നമഃ 🙏

🙏🕉️🙏🕉️🕉️🕉️
=======