Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, March 9, 2020

കമല മുനി

*കമല മുനി*

തമിഴ് മാസമായ വൈകാസിയിലെ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ) പൂയമാണ് കമലാമുനിയുടെ ജന്മ നക്ഷത്രം .
' കമലമുനി സിദ്ധരുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല . ചിലർ കമല മുനി സിദ്ധ രേയും കാലാങ്കി നാഥനേയും  ഒന്നായി കണക്കാക്കുന്നു.

കാലാങ്കി നാഥനെ കാഞ്ച മലായി സിദ്ധർ  എന്നും വിളിക്കുന്നു .  തമിഴ്നാട്ടിലെ സേലം നഗരത്തിനടുത്തുള്ള കുന്നുകളെയാണ്  കാഞ്ച മലായ്  എന്നു വിളിക്കുന്നത്. കാഞ്ച മലായ് കുന്നിൻറെ മുകളിൽ ഒരു സുബ്രഹ്മണ്യക്ഷേത്രം ഉണ്ട് . കലാങ്കി നാഥനെ  മാമുനി, കമല മുനി , താമര മുനി എന്നിങ്ങനെ  ഭോഗർ പല പേരുകളിൽ  പരാമർശിക്കുന്നുണ്ട് . തിരുവാരൂർ  ക്ഷേത്രത്തിൽ കമല മുനി സിദ്ധർ സമാധിയടഞ്ഞതായി പറയുന്നു . ദേവാലയത്തിനുത്ത് അദ്ദേഹത്തിൻറെ സമാധി കാണാവുന്നതാണ് . കമല മുനി സിദ്ധരുടെ  പ്രധാന കൃതിയാണ് ജ്ഞാന ചൈതന്യം . കമല മുനീ സിദ്ധരുടെ  പ്രാർത്ഥന പ്രധാനമായും പരംപൊരുളിനെ മൗനമായി ആരാധിക്കുക എന്നതാണ് . മഹാമന്ത്രം എങ്ങനെ പാരായണം ചെയ്യാം എന്നും സുഷുമ്നാ നാഡിയെ എങ്ങിനെ ധ്യാനിക്കാമെന്നും സിദ്ധന്മാർക്ക് കമല മുനി മാർഗനിർദേശം നൽകുന്നു . ഈ പ്രബോധനത്തിലൂടെ മഹത്തായ സിദ്ധി നേടാൻ ഒരുവർഷത്തെ തീവ്ര പരിശീലനം വേണമെന്നാണ് കമല മുനി സിദ്ധർ പറയുന്നത്.

ഉമാ മഹേശ്വര സ്തോത്രം

*⚜ഉമാ മഹേശ്വര സ്തോത്രം⚜*
🙏🌹🌺🌸💐🌹🙏
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ട വപുര്‍ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാര്‍ചിത പാദുകാഭ്യാം 
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം 
ജംഭാരിമുഖ്യൈരഭിവംദിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപംജരരംജിതാഭ്യാം 
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമതിസുന്ദരാഭ്യാം
അത്യംതമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുര്‍ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുണ് ഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദുവൈശ്വാനരലോചനാഭ്യാം
രാകാശശാങ്കാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം ജടിലംധരാഭ്യാം
ജരാമൃതിഭ്യാം ച വിവര്‍ജിതാഭ്യാം
ജനാര്‍ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാന്തവതീശ്വരാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ്ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കര പാര്‍വതീഭ്യാം
സ്തോത്രം ത്രിസംധ്യം ശിവപാര്‍വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സ സര്‍വ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി

 ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.

*ശുഭം*

🙏

പാഹിമാം പരാല്പരാ ഗിരീശ

☘️ഓം നമഃശിവായ☘️

പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ 
ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം 

അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ 
ചിന്തനീയവിഗ്രഹാ ഭവാന്റെ നാമകീർത്തനം 
അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ 
ബന്ധുവത്സലാ പ്രഭോ നമഃശിവായ പാഹിമാം

ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ 
സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ 
മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ, 
കൃത്തിവാസസ്സേ ഭവാൻ നമഃശിവായ പാഹിമാം 

ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ 
സുന്ദരേശ്വരാ ജഗന്നിവാസ  ഭക്തവത്സലാ 
നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ 
തോന്നിടേണമേ സദാ നമഃശിവായ പാഹിമാം 

ഈശ്വരാ ഭവൽ പ്രകൃതിയായിടുന്ന മായയിൽ 
വിശ്വനായകാ വലച്ചിടായ്കമാം ദയാനിധേ 
നശ്വരങ്ങളൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ 
വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം 

ഏകനായ് അരൂപനായ് സനാതനസ്വരൂപനായ് 
ലോകമാകവെ നിറഞ്ഞമർന്നിടുന്ന ദൈവമേ 
ശോകസാഗരെ കിടന്നുഴന്നിടുന്നൊരെന്റെ വൻ 
ശോകമാകെമാറ്റണെ നമഃശിവായ പാഹിമാം 

ഒട്ടുനേരമെങ്കിലും ഭവാന്റെ പുണ്യകീർത്തനം 
പുഷ്ടഭക്തിയോടുകൂടി നിത്യവും ജപിയ്ക്കുവാൻ 
അഷ്ടമൂർത്തിയെ കനിഞ്ഞനുഗ്രഹിക്ക ദൈവമേ 
വിശിഷ്ടലോകവന്ദിതാ നമഃശിവായ പാഹിമാം 🙏

ഓം നമഃശിവായ 
ഓം നമഃശിവായ
ഓം നമഃശിവായ

തൃപ്രങ്ങോട് മഹാശിവക്ഷേത്രം

16വയസ്സു മാത്രം ആയുസ്സുള്ള തന്റെ ശിഷ്യനെ വധിക്കാൻ വന്ന കാലനെ പരമശിവൻ വധിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തൃപ്രങ്ങോട് മഹാശിവക്ഷേത്രം.🌸

 ചരിത്രപരമായും ഐതിഹ്യപരമായും ഏറെ പ്രത്യേകതകളുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

 ശിവഭക്തനായ മാർക്കണ്ഡേയനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. സന്താന ഭാഗ്യത്തിനായി മൃഗന്ധു മഹർഷി അനുഷ്ഠിച്ച കഠിന തപസ്സിന്റെ ഫലമായി ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും വരം ആവശ്യപ്പെടുകയും ചെയ്യുന്നു. തപസ്സിന്റെ ഉദ്ദേശ്യം എന്താണെന്ന് മഹർഷിയിൽ നിന്നറിഞ്ഞ ദേവൻ ദീർഘായുസ്സും മന്ദബുദ്ധിയുമായ മകനെയാണോ അതോ അൽപ്പായുസും ബുദ്ധിമാനുമായ മകനെയാണോ വേണ്ടതെന്ന് മഹർഷിയോട് ചോദിക്കുന്നു. അൽപായുസ്സും ബുദ്ധിമാനുമായ മകൻ മതി എന്ന മഹർഷിയുടെ തിരഞ്ഞെടുപ്പിന്റെ ഫലമായി ജനിക്കുന്ന പുത്രനാണ് മാർക്കണ്ഡേയൻ.
പതിനാറാമത്തെ വയസ്സിൽ തന്റെ ആയുസ്സ് തീരുന്ന ദിവസം എത്തിയ കാലനെ കണ്ട് ഭയന്ന മാർക്കണ്ഡേയൻ തിരുനാവായ നാവാ മുകുന്ദ ക്ഷേത്രത്തിലേക്കാണ് ആദ്യം ഓടുന്നത്. ഉടൻ ക്ഷേത്രത്തിൽ നിന്ന് 'തൃപ്രങ്ങോട്ടേക്ക് പൊയ്ക്കോളൂ, മഹാദേവൻ രക്ഷിക്കും 'എന്ന ഒരു അശരീരി ഉണ്ടായിതിനെത്തുടർന്ന് തൃപ്രങ്ങോട്ടെത്തി ശ്രീകോവിലിനുള്ളിൽ കുടികൊണ്ടിരുന്ന തൃപ്രങ്ങോട്ടപ്പനെ, മാർക്കണ്ഡേയൻ ഭക്തിപൂർവം കെട്ടിപ്പിടിക്കുകയായിരുന്നു.
എന്നാൽ ഇവിടെയെത്തിയ കാലൻ മാർക്കണ്ഡേയന്റെ മേൽ പാശം എറിയുകയും അബദ്ധത്തിൽ ശിവലിംഗത്തിൽ പതിക്കുകയുമായിരുന്നു. ഇതോടെ ഉഗ്രകോപത്താൽ പ്രത്യക്ഷപ്പെട്ട ശിവൻ കാലനെ വധിച്ച് തന്റെ ഭക്തനെ രക്ഷിച്ചു എന്നാണ് ഐതിഹ്യം. മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ നിലകൊള്ളുന്നു. കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളുകയായിരുന്നു. തൃപ്പാദങ്ങൾ വച്ച ക്ഷേത്രത്തിനുള്ളിലെ ഈ മൂന്നു സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. കാലനെ വധിച്ചതിനു ശേഷം എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച് , ശിവൻ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള കുളത്തിലിറങ്ങി ശൂലം കഴുകി സ്നാനം ചെയ്ത് മുഖ്യശ്രീകോവിലിൽ സ്വയംഭൂവായി അവതരിച്ചു എന്നും പറയുന്നു.
🌸🌸🌸🌸🌸

13ാം ശതകത്തിൽ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തിൽ സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു എന്നാണ് ചരിത്രം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി വന്ന ചാവേറുകൾ ചാകുംവരെ യുദ്ധം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തതും തൃപ്രങ്ങോട്ട് ആയിരുന്നു എന്നും പറയപ്പെടുന്നു. കോഴിക്കോട് സാമൂതിരിയുടെ കീഴിലായിരുന്ന ക്ഷേത്രം പിന്നീട് വെട്ടത്തുനാട് സാമൂതിരിയുടെ കീഴിൽ വന്നു. 18ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. മൂന്ന് കുളങ്ങളും മരങ്ങളും ചേർന്നുള്ള ക്ഷേത്ര മതിൽക്കെട്ടിനുൾവശം ഭക്തിക്കപ്പുറമുള്ള സ്വസ്ഥതയാണ് തീർഥാടകർക്ക് നൽകുന്നത്.

മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.

☀️☀️കേരളത്തിലെ അപൂർവ്വം ഗുഹാക്ഷേ(തങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിന് സമീപമുള്ള മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.  സമു(ദനിരപ്പിൽ നിന്നും1800 അടി ഉയരത്തിലുള്ള ഈ പൗരാണികതയ്ക്ക് 1300 വർഷങ്ങൾക്കപ്പുറം പഴക്കംകണക്കാക്കപ്പെടുന്നു. കുഞ്ഞുനാളിൽ അമ്മപ്പാറയുടെയും മകൾപാറയുടെയും കഥകേട്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങൾ .  ഏതു വേനലിലും വറ്റാതെ പാറമുകളിൽ നിന്നും ഒഴുകി എത്തുന്ന നീർച്ചാൽ, സായാഹ്നങ്ങളിൽ സ്വസ്ഥമായിരിക്കാൻ ഇത്രയും മനോഹരമായ ഒരു പാറമുകൾ ,  ഹിൽടോപ്പിലെ ബാബൂ പാലം,  കുഞ്ഞുങ്ങൾക്കുള്ള പാർക്ക് എല്ലാം കൊണ്ടും ഇപ്പോൾ പുരാവസ്തു വകുപ്പിെൻറ കീഴിലായ മനോഹരമായ ഒരിടം... ഒരിക്കൽ പോയാൽ പിന്നെയും ചെല്ലാനോളം മനസ്സിൽ ഇടം തേടുന്നൊരിടം, ഓർമ്മകളിലെന്നോ കൈകോർത്ത് നടന്നപോലെയൊരിടം ........... പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് മടങ്ങിവരവ് തിരിച്ച് ചെല്ലാനുള്ള ആക്കം കൂട്ടുന്നു...🙏🙏🙏

ശിലയിൽ നിന്ന്* # *ശിവനിലേക്ക്

# *ശിലയിൽ നിന്ന്* # *ശിവനിലേക്ക് - 1*
🙏🌹🌺🌸💐🌹🙏
                ഭൂമിയിൽ ലയിച്ചു ശയിക്കുന്നതിനാലാണ് ആ അവസ്ഥയെ ശിലയെന്നു പറയുന്നത്.ഭൂമി തന്നെയാണ് ശില. ഭൂമിയുടെ കാഠിന്യമായിരിക്കുന്ന അവസ്ഥയാണ് ശില.ഈ കാഠിന്യാവസ്ഥയെ പ്രപഞ്ചത്തിന്റെ മൂലാധാരമെന്ന് പറയുന്നു. "ലം " എന്നുള്ളതാണ് ഭൂമീതത്വത്തിന്റെ ബീജാക്ഷരം .ലയിച്ചു  ശയിക്കുന്നതിനെ കാണിക്കാൻ വേണ്ടിയാണ് ശില എന്ന വാക്കിൽ ലകാരമുപയോഗിച്ചിരിക്കുന്നത്.ഇതിൽ എല്ലാം ലയിച്ചിരിക്കുന്നുവെന്ന് സാരം. ഈ ലകാരം ഭൂമിയിലെ എല്ലാത്തരത്തിലുമുള്ള കാഠിന്യാവസ്ഥയേയും സൂചിപ്പിക്കുന്നു. തന്ത്രശാസ്ത്രത്തിൽ ശോഷണാദി എന്നു പറയുന്ന ക്രിയകൾ പഠിച്ചവർക്ക് മനസ്സിലാക്കാം ശോഷണം, ദഹനം, പ്ലാവനം, കാഠിന്യം, സുഷിരീകരണം എന്നിവയിലെ തുരീയമെന്ന അവസ്ഥയാണ് കാഠിന്യമെന്നത്. ശിലയെന്നത്  കാഠിന്യമായിരിക്കുന്നതും ദേവതത്വത്തിനും മീതേയുള്ള തുരീയമായിരിക്കുന്ന അവസ്ഥയാണ്. ആ തുരീയം തന്നെയാണ് 'അഹം ' എന്നത്.
          ശില തന്നെ മൂന്ന് വിധമുണ്ടെന്ന് മയമതം,ശില്പ രത്നം, മുതലായ ഗ്രന്ഥങ്ങളിലും  വാസ്തു സംബന്ധമായ ഗ്രന്ഥങ്ങളിലും പറയുന്നു.പുരുഷശില, സ്ത്രീശില, നപുംസക ശില എന്നിവയാണവ. നപുംസകമെന്നാൽ സ്ത്രീയെന്നോ പുരുഷനെന്നോ എന്നില്ല. പുരുഷനിൽ നിന്ന് വിട്ടു എന്നു മാത്രമേയുള്ളൂ,  സ്ത്രീയൊട്ട് ആയിട്ടുമില്ല അതാണ് നപുംസകം.ബിംബം പുരുഷാത്മകവും പീഠം ശക്ത്യാത്മകവുമാണ്. ഷഡാധാരത്തിന്റെ ഏറ്റവും മുകളിലെ നപുംസക ശിലയിൽ തൊട്ടിരിക്കണം പീഠം .ഇത് താന്ത്രികമായ രീതിയാണ്. എന്നാൽ കാട്ടിൽ നിന്ന് കിട്ടുന്ന ഏത് കല്ലും ശിലയായി കണക്കാക്കാറുണ്ട്.യോഗിവര്യന്മാരാലോ അവധൂതന്മാരാലോ ചില ദർശനം ലഭിച്ചവരാലോ പുഴ മുതലായവയിൽ നിന്നടുക്കുന്ന ശിലകളെ പ്രതിഷ്ഠിക്കുമ്പോൾ അവ പുരുഷശിലയെന്നോ സ്ത്രീശിലയെന്നോ നപുംസകശിലയെന്നോ ചിന്തിക്കേണ്ടതില്ല. ഇത്തരത്തിലുള്ള ശിലകളെ ഒഴുക്ക് ശിലകളെന്നാണ് പറയുന്നത്. ഒഴുക്ക് ശില മാറ്റുകയോ പുതിയ സാകാര ബിംബം  പ്രതിഷ്ഠിക്കുകയോ ചെയ്യാൻ പാടില്ല.
          ഭൂമിയുടെ തുരീയാവസ്ഥയായ ശിലയുടെ ആന്തരിക തത്വം ശിവത്വം തന്നെയാണ്.ശിലയുടെ ഈ സാന്ദ്രാവസ്ഥയെയാണ് ( ഒഴുക്ക്) ശക്തി, ഭഗവതി എന്നൊക്കെ പറയുന്നത്.കാഠിന്യമായിരിക്കുന്നതിന്റെ പ്ലാസ്മാ സ്റ്റേജെന്നൊക്കെ സാന്ദ്രാവസ്ഥയെ പറയാം. ജഡമായിരിക്കുന്ന അവസ്ഥയെ കാണിക്കുന്നതാണ് ശില.എന്നാൽ ജഡം എന്നുള്ളത് നിശ്ചലതത്വവുമല്ല.ചലനം ചലനരഹിതമായിരിക്കുന്നു എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ.ശ്രീ പത്മനാഭന്റെ യോഗനിദ്ര പോലെ! ലോകർക്ക് നിദ്രയെന്ന് തോന്നും പക്ഷേ അത് ലോകനിദ്രയല്ല യോഗനിദ്രയാണ്. ജാഗ്രദവസ്ഥയിലുള്ള സുഷുപ്താവസ്ഥയാണ് യോഗനിദ്ര. ഇതേ അവസ്ഥയാണ് ശിലക്കും പറയുന്നത്.

                                    തുടരും.......                                    🙏🌹🌺🌸💐🌹🙏