Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 28, 2020

പ്രദോഷങ്ങൾ

പ്രദോഷങ്ങൾ എത്ര തരം

പ്രദോഷത്തെ...
നിത്യപ്രദോഷം 
പക്ഷപ്രദോഷം 
മാസപ്രദോഷം 
മഹാപ്രദോഷം 
പ്രളയ പ്രദോഷം 
എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.

നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.

മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.

മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു

നാഗാസ്ത്രം



നാഗാസ്ത്രം
*▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀*

   *_ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത  ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരു നാഗഭൂതമാണ് ._*

*_ഒരിക്കൽ നാഗൻ  എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചു നാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു ._*

*_ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി . ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെസ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായ ഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി ._*

*_തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു ._*
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

തൃശൂലം


  *മഹാദേവന്റെ തൃശൂലം*  

*ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു*.

*ഹൈന്ദവ പുരാണത്തിലുള്ള ശിവന്റെ ത്രിശൂലം എന്ന ആയുധത്തിന്റെ പേരാണ് "വിജയം". വിജയമെന്ന ത്രിശൂലധാരിയായ ശിവനെ അതിനാൽ വിജയൻ എന്നും വിളിക്കുന്നു. മഹാശിവപുരാണം എന്ന ഗ്രന്ഥത്തിൽ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ ശിവന്റെ ത്രിശൂലത്തിന്റെ നാമം വിജയം എന്നാണെന്നു പറയുന്നു*.


*ഐതിഹ്യം*


*ശിവൻ ശംഖചൂഡനെ വധിക്കുന്നതിനായി ഉദ്ദീപ്തമായ തന്റെ ത്രിശൂലം കയ്യിലേന്തി. ശങ്കരന്റെ 'വിജയം' എന്നു പേരായ ത്രിശൂലം അതിന്റെ ദിവ്യപ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അതുനിമിത്തം എല്ലാദിക്കുകളും ഭൂമിയും ആകാശവും പ്രകാശമാനമായി. അതു കോടി മദ്ധ്യാഹ്ന സൂര്യനു തുല്യവും പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതുമായിരുന്നു. അതിനെ തടയുകയെന്നതു ആരാലും സാദ്ധ്യമല്ലായിരുന്നു. അത് ദുർധർഷവും ഒരിക്കലും പാഴാവാത്തതും ശത്രുസംഹാരിയും ആയിരുന്നു. അത് തേജസ്സുകളുടെ അത്യുഗ്ര സമാഹാരവും സകലവിധ ആയുധജാലങ്ങൾക്കും ആധാരവും സഹായകവും ആയിരുന്നു. ഭയംകരമായ ആ ദിവ്യായുധം ദേവ, അസുരർക്കുപോലും ദുസ്സഹവുമായിരുന്നു. അത് ഒരു സ്ഥലത്തുതന്നെയിരുന്ന് ശിവലീലയെ ആശ്രയിച്ച് ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്നു. അതിന്റെ നീളം ആയിരം വില്ലും, വീതി നൂറു കയ്യും ആയിരുന്നു. ജീവ-ബ്രഹ്മസ്വരൂപമായ ആ ത്രിശൂലം ആരും നിർമ്മിച്ചതായിരുന്നില്ല. ആകാശത്ത് വട്ടം കറങ്ങി ആ ത്രിശൂലം ശിവാജ്ഞയനുസരിച്ച് ശംഖചൂഡനു മേൽ പതിച്ചു. അതേക്ഷണം തന്നെ അയാള്-ഭസ്മമായിക്കഴിഞ്ഞിരുന്നു. മഹേശ്വരന്റെ ആ ത്രിശൂലം മനസ്സിനു തുല്യം വേഗമേറിയതായിരുന്നു. അതു തന്റെ ജോലി നിർവ്വഹിച്ചശേഷം ശങ്കരന്റെ അടുക്കൽ വന്നുചേർന്നു*.


*ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഒരിക്കൽ പരമപിതാവായ ശിവൻറെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിൻറെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൽ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തൻറെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചു*. *(ഇതിനാൽ പലരും ഇക്കാലത്തു കർണ്ണൻറെ വില്ലാണു പിനാകം/വിജയം എന്നു തെറ്റിദ്ധരിക്കുന്നു.)*

*മഹാദേവന്റെ ത്രിശൂലം ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമാണ്. മൂന്നു കാലങ്ങളും ഇതിൽനിന്നു തന്നെ. ഒരിക്കൽ പ്രയോഗിച്ചാൽ മഹാദേവ അവതാരമായ രുദ്രനു പോലും സ്വയം ഇതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പുരാണങ്ങൾ പറയുന്നു. പുത്രനായ വിനായകന്റെ നേരെ ത്രിശൂലം പ്രയോഗിച്ചതു പുരാണകഥയാണ്*.


*വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ്‌ സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ്‌ വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി*.

*വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ്‌ വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു*.

*ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല്‌ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ്‌ ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു*.

*പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു*.

*നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും*. 

*ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.ഭഗവാന് സവിശേഷമായ ശിവരാത്രി ദിനത്തിൽ ശിവനാമങ്ങൾ ഉരുവിടുന്നത് ഇരട്ടിഫലദായകമാണ്. ഈ ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു*

*ത്രിശൂലത്തിന്റെ ഇരു വശത്തെയും മുനകൾ ഭൂതകാലത്തെയും ഭാവികാലത്തെയും, നേർ മുന വർത്തമാനകാലത്തെയും സൂചിപ്പിക്കുന്നു. ത്രികാല ജ്ഞാനമാണ് ഈ ദിവ്യായുധം*. 

*ത്രികാലജ്ഞാനം കൊണ്ട് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാം എന്നാണ് പുരാണങ്ങൾ പറയുന്നത്. ഇന്നലെ കഴിഞ്ഞ വർത്തമാനകാലത്തെ ഭൂതകാലം എന്നും, നാളെ വരാൻ പോകുന്ന വർത്തമാനകാലത്തെ ഭാവികാലം എന്നും, പറയുന്നു. അതായത് നമ്മൾ വർത്തമാനകാലത്തിൽ തന്നെയാണ് ഓരോ നിമിഷവും. പക്ഷെ നമ്മുടെ മനസ്സ് ഭാവിയിലേക്കോ അതോ ഭൂതകാലത്തെ പറ്റിയും അനാവശ്യമായി ചിന്തിക്കുന്നതിനാൽ വർത്തമാന കാലത്തെ ആസ്വദിക്കാതെ അനാവശ്യ വ്യാകുലതകൾ ചിന്തിച്ചു വേദനിക്കുന്നു. മഹാദേവന്റ കൈകളിൽ ത്രിശൂലം നേരെ പിടിച്ചിരിക്കുന്നതിനാൽ വർത്തമാനകാലം കൈപ്പിടിയിൽ ഒതുക്കുമ്പോൾ സ്വാഭാവികമായും ഭൂത കാലവും ഭാവികാലവും കൈപ്പിടിയിൽ സ്വാമേദായ ഒതുങ്ങുന്നു. അതിന്റെ അർത്ഥം വളരെ ലളിതമാണ്. ഇന്നത്തെ വർത്തമാനകാലം ശരിയായാൽ നാളെ നമ്മൾ ഭൂതകാലത്തെ പറ്റി ചിന്തിക്കുമ്പോൾ നല്ലത് തന്നെ തോന്നും. പിന്നെ വർത്തമാനകാലത്തെ സദുപയോഗം ചെയ്യുമ്പോൾ നാളത്തെ ഭാവികാലവും നന്നാവും. ജീവിതത്തിൽ ഈ ലളിതമായ സത്യത്തെ മഹാദേവന്റെ ദിവ്യായുധം ആയി കണക്കാക്കി living in the present time ഈ ദിവ്യായുധമാണ് നമ്മുടെ രക്ഷ  എന്ന് തിരിച്ചറിയുക. ഇതാണ് ത്രിശൂല തത്വം*.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿