Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 29, 2020

ശ്രീചക്രം



*♨ശ്രീചക്രം ♨*

*💥പ്രപഞ്ച നിഗൂഢതകളുടെ കൊടുമുടി.💥* 

~*****************************~

*ഈ വിശ്വത്തിലെ ഏറ്റവും സങ്കീഗീർണമായ ജ്യാമിതീയ ഘടനയാണ് ശ്രീചക്രം... എന്ന് അലക്സി ക്‌ളൈച്ചേവ് (റഷ്യൻ ഗണിതശാസ്ത്രജ്ഞൻ )*

*എന്താണ് ശ്രീചക്രത്തിന് ഇത്രയും പ്രത്യകത???* 

*തന്ത്ര  ശാസ്ത്രപ്രകാരം 14ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു ബ്രഹ്മാണ്ഡത്തിന്റെ ഘടനയ്ക് സമമാണുപോലും ശ്രീചക്രം...*
 *മാത്രമല്ല അത് മനുഷ്യസൂഷ്മശരീരത്തിന്റെ ഘടനയ്കും തുല്യമത്രേ.......*
*പ്രാചീന ഋഷിവര്യൻമ്മാരുടെ അഭിപ്രായത്തിൽ മനുഷ്യശരീരം ബ്രഹ്മാണ്ടതുല്യമാണ് (യതേ ബ്രഹ്മാണ്ഡ... തതെ. പിണ്ഡാണ്ഡ )...*
 *വളരെ അർത്ഥഗർഭമായതാണ് ഈ സമസ്സ്യ*... *അതായത് സ്ഥൂലർത്ഥത്തിൽ ശ്രീചക്രം ബ്രഹ്മാണ്ഡതിനെയും, മനുഷ്യസൂഷ്മ- ശരീരത്തെയും പ്രതീകവൽക്കരിയ്ക്കുന്നു. ഒരേ സമയം....* 

*ആയതുകൊണ്ട് തന്നെ ഈ അറീവും അതിലുള്ളനിയമങ്ങളും നിയന്ത്രണങ്ങളും എന്നും  രഹസ്യവും ഏറ്റവും പവിത്രവുമായി പൂർവ്വ  സൂരികൾ സൂക്ഷിച്ചിരുന്നു.. ഇന്നും അങ്ങിനെ തന്നെ...* 

*പ്രപഞ്ച ഘടനയെ കുറിച്ചുള്ള അറിവ് പ്രപഞ്ചസമസ്സ്യകളെക്കൂടി നിയന്ത്രിക്കാനുള്ള അറിവിലേക്കുള്ള ചവിട്ടുപടിയാണ്‌ എന്നതിനാൽ ഈ അറിവുകൾ പൂർണമായും പ്രപഞ്ച സൃഷ്ടാവായ, ബ്രഹ്മത്തിന്റെ ശക്തിയായ... രഹസ്യാൽ രഹസ്യ യോഗിനിയായ അവളിൽ മാത്രം നിക്ഷിപ്തവുമാണ്...* 

*ലോകത്തിലെ ഇതര ദർശനങ്ങളിൽ നിന്നും സംസ്കൃതിയിൽ നിന്നും ഹൈന്ദവസംസ്‌കൃതി എന്നതുകൊണ്ട് ഉദ്ദശിയ്ക്കുന്ന സംസ്കൃതിയ്ക്കുള്ള പ്രത്യകത അതിന്റെ രഹസ്യ സ്വഭാവമാണ്... മറ്റുദര്ശനങ്ങൾ,മതങ്ങൾ, തത്ത്വ ശാസ്ത്രങ്ങൾ, എന്നിവ  പ്രചരിപ്പിയ്ക്കപ്പെടാൻ വെമ്പൽ കൊണ്ട് എൻഡ്  അക്രമവും വിട്ടുവീഴ്ചയും ആയതിനു വേണ്ടി ചെയ്യാൻ ശ്രമിയ്ക്കുമ്പോൾ ഹൈന്ദവത ഇന്നും എന്നും ഏതോ രഹസ്യമറയ്ക്കുള്ളിൽ നിർത്തപ്പെടുകയാണ് ഉണ്ടായത്.... അതെ സമയം ഏറ്റവും പഴക്കമുറ്റ   സംസ്‌കൃതിയായിട്ടും എന്തൊക്കെ അതിക്രമങ്ങൾക്കും, ചവിട്ടിമെതിയ്ക്കപ്പെടലുകൾക്കും  വിദേ യമാക്കപ്പെട്ടിട്ടും ഇന്നും നാശമില്ലാതെ നിലനിൽക്കുന്നു...* 

*എന്താണ് ഇതിന്റെ രഹസ്യം?* 

*ഹിന്ദുജനതയിൽ 99%   അവരുടെ  അടിസ്ഥാനപ്രമാണങ്ങളായ 4വേദങ്ങൾ (ഋഗ്വേദ, യജുർ, സാമ, അഥർവ )കണ്ടിട്ടു പോലുമുണ്ടാവില്ല...*
 *(ജനങ്ങൾക്ക്‌ പുരാണങ്ങളും ഇതിഹാസങ്ങളും ഭഗവത്ഗീതയും മാത്രം)*

*വേദം പഠിച്ചവർ തന്നെ ഭൂരിഭാഗവും അതിന്റെ അർത്ഥം അറിഞ്ഞുമില്ല ഉൾക്കൊണ്ടിരുന്നതും ഉപാസിച്ചിരുന്നതും...*
 *ശ്രീചക്രത്തെക്കുറിച്ചു ചതുർവേദങ്ങൾ വ്യക്തമാകുന്നു എന്നല്ല പറയുന്നത്... ആദി  പരാശക്തിയായ വേദമാതാവായ വിശ്വാമിത്രനാൽ ദ്രഷ്ടമാക്കപ്പെട്ട "ഗായത്രി "മന്ത്രദേവത ഇവിടംമുതൽ പ്രസക്തമാകുന്നു...*

 *ഗായത്രിയില്ലാതെ വേദപഠനവും ഉപനയനവും നടക്കില്ല...*

 *ചതുർ വേദങ്ങൾക്ക് മാതാവായി  വൈദികലോകത്തു പരിലസിയ്ക്കുമ്പോഴും തന്നെ കുറിച്ച് അവിടെ വലിയരീതിയിൽ ഒന്നും ശ്രീഭഗവതി വ്യക്തമാക്കുണില്ല എന്നതാണ് സത്യം....*

 *വേദത്തെക്കാളും രഹസ്യവും നിഗൂഢവും അപകടം നിറഞ്ഞതും ആണ്‌, സധനലോകത് സിംഹരാജനായി പരിലസിയ്ക്കുന്ന തന്ത്രലോകം....*

 *മുപ്പത്തിമുക്കോടി ദേവതകളുടെ ആരാധനാക്രമങ്ങൾ, ഉപാസനമാർഗ്ഗങ്ങള്.* 

*ഭൂത, പ്രേത, യക്ഷ, യക്ഷി, രാക്ഷസ, നാഗ, ദൈത്യ, കിന്നര, പിശാചുക്കൾ, ഗന്ധര്വന്മാർ, അപ്സരടുകൾ, ശൈവ, വൈഷ്ണവ, സൗര, ശാക്ത, ഗാണപത്യ ദേവതകൾ, ത്രിമൂർത്തികൾ എല്ലാം അടങ്ങുന്ന താന്ത്രിക ലോകത്തിന്റെ കേന്ദ്ര  സത്തയായി നിലകൊള്ളുന്നു ശ്രീചക്രം...*

 *അതിന്റെ ബിന്ദുവിൽ 64കോടി യോഗിനീ ഗണങ്ങളോടുകൂടിയും*
*അവർക്ക് ഓരോരുത്തർക്കും ഒരു ലക്ഷം യോഗിനിമാർ വേറെയും ആയി....*
 
*മണിദ്വീപം എന്ന കദംബവനത്തിൽ ഇരുന്നുകൊണ്ട് അവൾ ലോകഭരണം നടത്തികൊണ്ടിരിയ്കുന്നു...* 
 *അവളെ ആരാധിയ്ച്ചും ഉപാസിച്ചുമാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും  ലക്ഷ്മിയും, സരസ്വതിയും  ദുർഗയും എല്ലാം പ്രപഞ്ചത്തിൽ സ്ഥാനമാനങ്ങളും അധികാരവും നേടിയിരിയ്ക്കുന്നത്..*
*അവർ ഇപ്പഴും അവളെ ഉപാസിച്ചുകൊണ്ടിരിയ്ക്കുന്നതാണ്..*
 
*അവളുടെ മിഴികൾ അടയുകയും, തുറക്കുകയും ചെയ്യുമ്പോൾ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാവുകയുംനശിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു ...*

 *തന്ത്രശാസ്ത്രം അവളുടെ ആരാധന രീതിയും ഉപാധിയും ദ്രവ്യങ്ങളും വിധികളും വിശദമാക്കുന്നു.*

 *64 പ്രധാനതന്ത്രങ്ങൾ ഉൾപ്പെടെ 150തന്ത്രങ്ങളിലായി.. വാമം, കൗളം, ദക്ഷിണം, മിശ്രം, ദിവ്യം സമയം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ വിശദമാക്കപ്പെട്ടിരിയ്ക്കുന്നു...*

 *പ്രധാനപ്പെട്ടതും ഏറ്റവും രഹസ്യമായതുമായ "സമയമാർഗം"18മഹാ സിദ്ധമാരാൽ, അവദൂതരിലൂടെ പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു..*

*ഈ  ഉപാസനയ്ക് പറയുന്ന പേര് "ശ്രീവിദ്യ ഉപാസന" എന്നാകുന്നു.....*

*സാധരണ ഉപാസനമാർഗത്തിൽ "ഭൗതിക സമൃദ്ധി "തരുന്നവ യോഗമോ മോക്ഷമോ തരാത്തവയും, ഇവതരുന്നവ ഭൗതിക സമൃദ്ധി തരാത്തതുമാണ്.....*

 *എന്നാൽ ശ്രീവിദ്യയെ സേവിയ്ക്കുമ്പോൾ ഭൗതിക സമൃദ്ധിയും യോഗ മോക്ഷങ്ങളും തുല്യമായി ലഭിയ്ക്കുന്നു....* 

*ഭാരതം അതിന്റെ പ്രൗഡിയിൽ ആയിരുന്നകാലത് രാജാക്കൻമാർ വാമ കൗളം  മാർഗങ്ങൾ  അവലംബിച്ചിരുന്നു...*

 *വൈദികർ ദക്ഷിണ മാർഗത്തിൽ  ഇല്ലങ്ങളിൽ വെച്ച്  അവളെ ഉപാസിച്ചിരുന്നു...* 

*പ്രപഞ്ചത്തിലെ സകലശക്തികളും സമന്ന്വയിക്കുന്ന ശ്രീചക്രാരാധന നടക്കുമ്പോൾ സകല ഐശ്വര്യങ്ങളും, രാജകീയ പദവികളും, ആകര്ഷിയ്ക്കപ്പെട്ടുന്നവരും ആകുന്നു...*

*സാധാരണപൂജകളിൽ നിന്നും വ്യത്യസ്തമായി 64ഉപചാരങ്ങളിലൂടെയാണ് അവൾക്കു പൂജനൽകുന്നത്...*
 *വാമം ബലി പ്രധാ നമാകുമ്പോൾ, കൗളം മാംസം നേദിയ്ക്കുന്നു, ദക്ഷിണം അപകടരഹിതവും പഞ്ചമകാരങ്ങൾ പ്രതീകങ്ങളായി അർപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു..*

 *ഇളനീർ പിൻഭാഗം വെട്ടി തേൻ ഒഴിച്ച് മദ്യ സങ്കല്പം സാക്ഷാത്കരിയ്ക്കുന്നു..*

*ദശമഹാവിദ്യകളിലായി കാളി, താര, ചിന്നമസ്ത, ബഗ്ളാമുഖീ, ഷോഡശി, മൂർത്തികളിലൂടെ ആരാധിയ്ക്കുന്നു..*

 *ഓരോന്നിനും ഓരോ ലക്ഷ്യം....5മണിക്കൂർ മുതൽ മാസം മുഴുവനും നീണ്ടുനിൽക്കുന്ന രീതിയിൽ പൂജ ഉണ്ട്...*
 *16നിത്യകൾക്കു പുറമെ മുരുകൻ, ഗണപതി, വിഷ്ണു, പരമശിവൻ എന്നിവർക്കു മാത്രമല്ല സപ്തമാതൃകളടക്കം 108 യോഗിനി മാർക്കും പൂജ ചെയ്യുന്നു...*

*അതി രഹസ്യ പൂജയും വിധങ്ങളും പൂജയെ അതിസന്ഗീർണവും അത്യ ആകർഷണവും ആകുന്നതാണ്....*

 *പൂജാമണ്ഡലത്തിൽ പഞ്ചദശാക്ഷരി ഉള്ളവരെ മാത്രമേ സാധരണ അനുവദിയ്ക്കാറുള്ളു...*

 *സാധകൻ വിവാഹിതൻ ആകണമെന്നും, ബ്രഹ്മചാരി നൽകുന്ന പൂജ ഭഗവതി സ്വീകരിയ്ക്കില്ലെന്നും ആചാര്യ വചനം..* 

 *"സമയ"സംബ്രദായത്തിൽ മാത്രം സഹസ്രാരത്തിലെ അമൃതാശ്രവം സാധകൻ ഭു- ജിയ്ക്കുന്നു.  സമയസംബ്രദായത്തിൽ എല്ലാ പ്രാപഞ്ചിക നിയമങ്ങൾക്കും പഞ്ചമകാരങ്ങളായ മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയ്ക്ക് ഉപരിയായി, അവദൂതനായി ചിരഞ്ജീവിയും സ്വൊചന്ദ മൃതുവും ആയി ജന്മ സാക്ഷാത്കാരമായ മോക്ഷാവസ്ഥയും നേടുന്നു....*

 *മറ്റുള്ളതെല്ലാം  മോക്ഷപടവുകളും  തരുന്നു .....* 

*ബാഹ്യലോകത്തു രാജൈശ്വര്യങ്ങളും, ആഭ്യന്തരലോകത്.. ശരീരത്തിലെ സർവനാഡികളിലൂടെ പ്രവഹിയ്ക്കുന്ന പ്രാണനെയും ബോധപൂർവം നിയന്ത്രിയ്ക്കാനും, പുറത്തുപോയി പ്രാണൻ നശിയ്ക്കാതെ   സാധകനെ  ചിരഞ്ജീവിയാക്കുന്നു*.
*ഭൂമിയിൽ ഉള്ള അവർ പരമശിവന് തുല്യരായി ഗണിയ്ക്കപ്പെടുന്നു.*

 *പ്രാചീന തമിഴ് സിദ്ധൻമാർക്ക് ഇടയിൽ "വാശിയോഗി "എന്ന് ഇവർ അറിയപ്പെടുന്നു.........* *അതി രഹസ്യമായ പ്രാണായാമ ക്രമത്തിലൂടെ മഷ്തിഷ്കത്തിലെയും, നട്ടെല്ലിലെയും നാഡികളിൽ തുടങ്ങി മുഴുവനും ശരീരത്തിലെ നാഡികളിലെയും പ്രാണസ്പന്ദനത്തെ നിയന്ത്രണത്തിൽ ആകുന്നു.....* *ഇങ്ങനെയുള്ള സാധകർ മാത്രമാണ് ദേവപൂജയ്ക്ക് അധികാരികൾ*

 *(ഇന്ന് അങ്ങിനെയല്ല ബാഹ്യപൂജകൾ അതുകൊണ്ട് ഫലസിദ്ധിയിൽ വൻ കുറവുണ്ടാകും )*

*ഒരു വർഷം ഉപാസിയ്ക്കുമ്പോഴേയ്ക്കും സർവ്വരോഗങ്ങളിൽ നിന്നും സാധകൻ മുക്തനാകുന്നു.....* 

*മനുഷ്യ ശരീരത്തിൽ മൂലധാരത്തിൽസുപ്തയായി കിടക്കുന്ന പരാശക്തിയുടെ പരിണമിയ്ക്കാത്ത ഊർജം, സാധകന്റെ സഹസ്രാരപത്മത്തിലേയ്ക്ക് ആനയിക്കപ്പെടാൻ,  അത്രയും സ്രേഷ്ടമായ 16ബീജാക്ഷരങ്ങൾ  just രഹസ്യമന്ത്രം സമയ സമ്പ്രദായത്തിൽ, മൂലധരത്തിൽ നിന്നും സഹസ്രാരം വരെ പ്രാണനിലും അപാനനിലും ലയിപ്പിയ്ച്ച ബീജാക്ഷരങ്ങൾക്ക്  ജീവൻ നൽകികൊണ്ട് അജപായായി  ജപിയ്ക്കുന്നു....*

*ഇങ്ങനെയാണ് ശ്രീവിദ്യാമന്ത്രമായ ഷോഡശാക്ഷരി ത്രിമൂർത്തികൾ പോലും ഉപാസിക്കുന്നതെന്ന് ആചാര്യമതം.....*

 *ദശ ദീക്ഷ ക്രമത്തിൽ, ഹംസഗായത്രി(അജപാ ),ദീപിനെവിദ്യ, പ്രണവം, ഖേചരീ, ലാംബിക, ഷോഡശി, തുടങ്ങിയ ക്രമത്തിൽ അവദൂത അധികാരം (പൂർണാഭിഷേകം ) വരെ യാണ് സമയ ക്രമം.* 

*ദേവതാ ആരാധനകളെ ഉപവിദ്യ, മഹാവിദ്യ, പരാവിദ്യ എന്നിങ്ങനെ തിരിയച്ചിരിയ്കുന്നു...* 
*ഓരോന്നിനും ഇഹത്തിലും പരത്തിലും ഓരോ ഫലം സാധിയ്ക്കുന്നു...*

 *പരാവിദ്യയിൽ പാരമ്യത്തിൽ സമയം വിരാജിയ്ക്കുന്നു...* *പക്ഷേ എല്ലാ സമ്പ്രദായത്തിലും ദേവി തൃപ്തയാണ്...* 

*ഒരു കാലത്ത് എല്ലാ ജാതിക്കാർക്കിടയിലും വ്യത്യസ്ത സംബ്രദായങ്ങളിലൂടെ അവളെ ആരാധിയ്ച്ചിരുന്നു ..*
 
*ഇന്നും വലിയക്ഷേത്രങ്ങളിൽ പലതിലും ശ്രീചക്രപൂജ നടക്കുന്നുണ്ട്...* 

*ഇത്രയും സ്രേഷ്ടമായ മാർഗം ലഭിയ്ക്കണമെങ്കിലും, അധിപരാശക്തിയായി ലോകം ഭരിയ്ക്കുന്ന അവളെ ഉപാസിയ്ച്ച ആരാധിയ്ക്കണമെങ്കിലും, അവള്  തന്നെ  തിരഞ്ഞെടുക്കുന്നവർക്കുമാത്രം എന്നും പറയപ്പെടുന്നു....*

 *പക്ഷേ എല്ലാ മനുഷ്യരും അറിയാതെ ശ്വാസ ഉച്ചസ്വത്തിലൂട അവളുടെ മന്ത്രം ജപിച്ചുകൊണ്ടിരിയ്ക്കുന്നു...*

 *ജന്മാന്തരം ലളിതാസഹസ്രനാമം വായിച്ചതിന്റെ പ്രധാ നഫലമായി ഒരു ജന്മത്തിൽ അവളെ ഉപാസിയ്ച്ച ഈ ദുഃഖ സംസാരസാഗരത്തിൽ നിന്നും രക്ഷപെടാൻ അവൾ അനുവദിയ്ക്കുന്നു......*
 *അവളുടെ അനുവാദമില്ലാതെ ഒരു ജീവബോധവും മോക്ഷാവസ്ഥ അടയില്ല...*

 *ബ്രഹ്മജ്ഞാനം മാത്രം മോക്ഷത്തിന് ഹേതുവല്ല*

 *(അഭിപ്രായവ്യത്യാസം ഉണ്ടാകാം )*

*അങ്ങിനെ പാകമായ  ജീവബോധത്തിനു മുൻപിൽ അവളിൽ നിന്നും വന്ന ദിവ്യബോധങ്ങൾ ഗുരു രൂപത്തിൽ പ്രത്യക്ഷമാവുകയും, സാധകനിൽ, ശിഷ്യരിൽ  തന്നെയുള്ള അവളുടെ ശക്തി ഉണർത്തുന്നതിനാവശ്യമായ ദീക്ഷാക്രമങ്ങൾ നൽകുകയും ചെയ്യുന്നു...* 

*ഗുരുക്കൻമ്മാർക്കുള്ള അവളുടെ നിർദേശവും കർക്കശമാണ്.* 

*"രാജ്യം ധേയ..... ശിര ധേയ..... ന ധേയം ശ്രീവിദ്യ" എന്നാണ്.* 

*(നിങ്ങളുടെ രാജ്യം വേണമെങ്കിൽ ഒരാള്ക്കുനൽകാം, ശിരസ്സുവേണമെങ്കിൽ വെട്ടി മാറ്റി കൊടുകാം എന്നാലും"ശ്രീവിദ്യാദീക്ഷ "മാത്രം കൊടുക്കരുത്...)*

 *എന്നാണ് നിർദ്ദശം...*

 *അര്ഹതപെട്ടവന് മാത്രം കൊടുക്കുക...* *അങ്ങിനെ ലഭ്യമായവരാണ് വാല്മീകിയും, വേദവ്യാസനും, മറ്റും.......* 

*ശ്രീവിദ്യാസംബ്രദായം എത്രവിശദീകരിച്ചാലും തീരില്ല... പരസ്യമായി വിശദീകരിയ്ക്കുന്നതിനു പരിധിയും ഉണ്ട്.. എങ്കിലും കലിയുഗത്തിൽ ആ നിയമത്തിനു അമിത പ്രസക്തി ഇല്ലെന്നും അഭിപ്രായം... നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വ്യക്തമാകുന്നു...... എങ്കിലും പാരപ്രകൃതിയുടെ അതി കഠിനമായ പരീക്ഷണത്തിന് സാധകൻ വിധെ യമാക്കപ്പെടും..*

 *പ്രശ്നങ്ങളും പ്രയാസങ്ങളും വ്യക്തിജീവിതത്തിൽ കൊടുങ്കാറ്റ് ഉണ്ടാക്കി ഭയപ്പെടുത്താം, പഞ്ചമകാരങ്ങൾക്ക് ഉപരിയാകുന്നതുവരെ പരീക്ഷിയ്ക്കപ്പെടാം..................ജന്മാന്തരം അനുഭവിയ്ക്കേണ്ട ദുരിതങ്ങൾ ആദ്യ ഘട്ടത്തിലും......... .പിന്നീട് അത്രയും ഐശ്വര്യസമൃദ്ധികൾ  മാത്രമല്ല,  സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും, സാധകനു  അവൾ അധികാരവും  കൊടുക്കുന്നു...* 

*കലി യുഗത്തിൽ, തിന്മകളും കാപട്യങ്ങളും വഞ്ചനകളും ക്രൂരതകളും കൊടികുത്തിവാഴുന്ന അവസരത്തിൽ ഒരു കച്ചിതുരുമ്പല്ല ശക്തി ഉപാസന മറിച്ചു രാജകീയ നൗകയാണ്.....*

*നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടടുക്കാൻ, നമ്മുടെ സംസ്‌കൃതിയെ കുറിച്ച് ആത്മ പരിശോധന നടത്തി അമൂല്യമായ രത്നകല്ലുകൾ കണ്ടെത്തുകയാണ് വേണ്ടത്.* 

*വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ല മനുഷ്യജന്മം....*

 *ഓരോ സെക്കൻഡും കഴിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യ ആയുസ്സിൽ ശരാശരി 30,000 ദിവസമേ ഒരാൾക്ക് ലഭ്യമുള്ളൂ. അതിൽ 3 ൽ 1 ഉറങ്ങി തീർക്കുന്നു....🙏🙏🙏*

 
*🍃ഓം നമഃ ശിവായ.🙏*....     

പ്രദോഷസ്തോത്രം

🕉🕉🕉🕉🕉🕉🕉
ജയദേവ ജഗൻ നാഥാ
ജയശങ്കര സർവ്വദാ

ജയ സർവ്വ സുരാദ്ധ്യക്ഷ
ജയ സർവ്വ സുരാർച്ചിത

ജയ സർവ്വ ഗുണാതീത
ജയ സർവ്വ വരപ്രദ

ജയ നിത്യ നിരാ ധാരാ
ജയവിശ്വംഭരാവ്യയ

ജയ വിശ്വൈക വൻ ദ് യേശാ
ജയ നാഗേന്ദ്ര ഭൂഷണ

ജയ ഗൗരീപതേ ശംഭോ
ജയചന്ദ്രാർത്ഥ ശേഖരാ

ജയ കോട്യർക്ക സങ്കാശ
ജയാനന്ദ ഗുണാശ്രയ

ജയ ഭദ്ര വിരൂപാ ക്ഷ
ജയാചിന്ത്യ നിരൻ ജന

ജയനാഥ കൃപാ സിന്ധോ
ജയ ഭക്താർത്തി ഭഞ്ജന

ജയ ദുഷ്ക്കര സംസാര
സാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവാ
സംസാരാർത്ത സൃ
ഖിദ്യത:

സർവ്വപാപക്ഷയം കൃത്വാ
രക്ഷമാം പരമേശ്വരാ

മഹാ ദാരിദ്ര്യ മഗ്നസ്യ
മഹാപാപ ഹതസ്യച

മഹാശോക നിവൃത്തസ്യ
മഹാരോഗാതുരസ്യച

ഋണ ഭാര പരീ തസ്യ
ദഹ്യ മാനസ്യ കർമ്മ ഭി:

ഗ്രഹൈ: പ്രപീഡ്യമാനസ്യ
പ്രസീദ മമ ശങ്കരാ

ദരിദ്ര: പ്രാർത്ഥയേദേവം
പ്രദോഷേ ഗിരിജാ പതിം

അർത്ഥാദ്യോ വാത രാജാവാ
പ്രാർത്ഥ യേദേവ മീശ്വരം

ദീർഘമായുസദാരോഗ്യം
കോശവൃദ്ധിർ ബലോന്നതി

മമാസ്തു നിത്യ മാനന്ദ:
പ്രസാദാത്തവ ശങ്കരാ

ശത്രവ: സംക്ഷയം യാoതു
പ്രസീദം തു മമ പ്രജാ

നശ്യം തു ദസ്യവോ
രാഷ്ട്രേ ജനാ:
സംതു നിരാ പദ:

ദുർഭിക്ഷ മരി സന്താപ:
സമം യാംതു മഹീതലേ

സർവ്വ സസ്യ സമൃദ്ധിശ്ച
ഭൂയാത് സുഖമയാ ദിശ:

ഏവം അരാധയേദ്ദേവം
പൂജന്തേ ഗിരിജാ പതിം

ബ്രാഹ്മണാൻ ഭോജയേത്
പശ്ചാത്ദ്ദ ക്ഷിണാഭിശ്ച
പുജയേത്

സർവ്വ പാപക്ഷയക രീ
സർവ്വ രോഗ നിവാരണീ

ശിവപൂജാ മയാ ഖ്യാത
സർവ്വാഭീഷ്ട ഫലപ്രദാ

ഇതി പ്രദോഷസ്തോത്രം
സമ്പൂർണ്ണം
🙏🙏🙏🙏🙏🙏🙏

ശിവസ്വരൂപം



ശിവസ്വരൂപം_നാലുവിധത്തിലുണ്ട്.

# സംഹാരമൂര്‍ത്തി
# ദക്ഷിണാമൂര്‍ത്തി
# അനുഗ്രഹമൂര്‍ത്തി
# നടരാജമൂര്‍ത്തി 

108 വിധത്തിലുള്ള ശിവന്റെ കരണങ്ങള്‍ എന്ന നൃത്തഭാവങ്ങള്‍ അതിന്റെ പൂര്‍ണമായ തെളിവാണ്. ശിവസങ്കല്‍പത്തില്‍ ലോകമെല്ലാം ആംഗികമായും ഭാഷകളെല്ലാം വാചികമായും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ആഹാര്യമായുമുള്ള സാത്വിക സ്വരൂപമാണ്, വുശ്വരൂപാത്മകമാണ്. പ്രപഞ്ചത്തിന്റെ ചലനംതന്നെ ശിവന്റെ അംഗചലനങ്ങളാണ്. ശങ്കരാചാര്യര്‍ ശിവനൃത്തത്തെപ്പറ്റി പാടുന്നു:

”താഥയ്യാ തഥയ്യാ ചെയ്യുന്നു നൃത്തം
പാടുന്നു ബംബബയെന്ന് താളത്തില്‍. 
ഡിമിഡിമിതായുതിരുന്നു
ഡമരു നിര്‍ഘോഷം;
ആടുന്നു തലയോട്ടിമാല കഴുത്തില്‍
അലറുന്നു ജടനടുവില്‍ ആകാശഗംഗ,
കത്തുന്നു തീപ്പൊരി തുപ്പും ത്രിശൂലം
ധഗധഗിതി കത്തുന്നു നെറ്റിപ്പടത്തില്‍
ചെഞ്ചിടക്കെട്ടലമരും ശശാങ്കന്‍.”

ശിവ സങ്കല്‍പ്പം മഹിതമാണ്. ഈ പ്രപഞ്ചത്തിലടങ്ങിയിരിക്കുന്ന സര്‍വവിധ ചലനങ്ങളുടെയും ഉറവിടമായ നടരാജന്റെ താളലയാത്മകത്വപ്രധാനമായ ലീലാവിനോദത്തിന്റെ ബാഹ്യരൂപത്തെയാണ് നടരാജവിഗ്രഹത്തില്‍ കാണുന്ന പ്രഭ പ്രദ്യോതിപ്പിക്കുന്നത്.
സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷ സ്‌തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ:

ത്രിലോകമാതാവിനെ രത്‌നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടനാക്കിയിട്ട് കൈലാസോപരി സര്‍വദേവന്മാരാലും ചുറ്റപ്പെട്ട ശൂലപാണി നൃത്തം ചെയ്യുന്നു. സരസ്വതി ദേവി വീണയും ഇന്ദ്രദേവന്‍ വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മീദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തലമേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷകിന്നരഗന്ധര്‍വാദികളും അപ്‌സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട മൂന്നുലോകങ്ങളിലുമുള്ള സര്‍വജീവജാലങ്ങളും ശിവനെ ചുറ്റിനില്‍ക്കുന്നു

മഹാദേവനായ ശിവന്‍ നടനും സംഗീതജ്ഞനുമാണ്. ഈ പ്രപഞ്ചം തന്നെ ഭഗവാന്റെ നടനശാലയാണ്. ആനന്ദഭൈരവി രാഗാലാപം നടത്തവേ അതു കേട്ടിരുന്ന ശ്രീകൃഷ്ണപരമാത്മാവ് അതില്‍ അലിഞ്ഞലിഞ്ഞ് നദിയായിത്തീര്‍ന്നു എന്നും, അതാണ് ആകാശഗംഗയെന്നും പുരാണം ഘോഷിക്കുന്നു. ഈ ലോകത്തിലെ സകല കലകളും ശ്രീപരമേശ്വരന്‍ വഴി വന്നതാണ്. ഇതിനെല്ലാം ആത്മീയവും തത്ത്വചിന്താപരവുമായ അടിസ്ഥാനമുണ്ട്. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, ഭാഗവതമേള, നാടകം, യക്ഷഗാനം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി, അസാമീസ് നൃത്തം എന്നിവയെല്ലാം ഭാരതത്തിലെ ശാസ്ത്രീയ നാട്യകലകളില്‍പ്പെടുന്നതാണ്.

സകല ഭാരതീയകലകളുടെയും ആത്മാവ് അദ്ധ്യാത്മചിന്തയാണ്. ഭഗവത്കഥകള്‍ ആടിയും പാടിയും മനഃസന്തോഷവും സമാധാനവും ഉണ്ടാകുന്നതിനാണ് ക്ഷേത്രകലകള്‍ എന്നതാണ് സത്യം. ആചാരപരമായ ക്ഷേത്രച്ചടങ്ങുകള്‍ കലകളായി അവതരിപ്പിക്കപ്പെടുന്നു. കൂടിയാട്ടം, കൂത്ത്, സര്‍പ്പംപാട്ട്, തെയ്യം, തിറ, കുംഭകുടം, കളംപാട്ട്, കളമെഴുത്ത്, തീയാട്ട്, ഗരുഡന്‍ തൂക്കം, പൂരക്കളി, പടയണി, മുടിയേറ്റ്, കാളിയാട്ടം, ശാസ്താംപാട്ട്, ഉടുക്കുപാട്ട്, വില്‍പ്പാട്ട്, കാക്കാരിപ്പാട്ട്, പാന, ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, മോഹിനിയാട്ടം, കുറത്തിയാട്ടം, നാഗപ്പാട്ടുകള്‍, യക്ഷഗാനം, അഷ്ടപദി, പാഠകം, കോലംതുള്ളല്‍ തുടങ്ങിയ ദൃശ്യകലകളുണ്ട്. ഇവയെല്ലാം മനുഷ്യന് ആനന്ദാനുഭൂതി നല്‍കുന്നതിനുപുറമെ ആത്മീയമായ ചൈതന്യം പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

ശിവന്റെ തമോഗുണപ്രധാനമായ സംഹാരതാണ്ഡവത്തില്‍ ഭൈരവരൂപമാണ് ശിവന്‍ കൈക്കൊള്ളുന്നത്. പത്തുകരങ്ങളോടുകൂടിയ ഭൈരവന്‍ ശ്മശാനഭൂമിയിലാണ് നൃത്തം ചെയ്യുന്നത്. ഉമയുടെയും ഭൂതഗണങ്ങളുടെയും സാന്നിദ്ധ്യം ഈയവസരത്തില്‍ ഉണ്ടായിരിക്കും. ശൈവപുരാണത്തില്‍ ഇതെല്ലാം വിവരിക്കുന്നുണ്ട്.

ലോകത്തിന്റെ നശ്വരകാലത്ത് ലോകത്തെയല്ല സംഹരിക്കുന്നത്. ഓരോ ജീവാത്മാവിനെയും ബാധിച്ചിരിക്കുന്ന ചങ്ങലയെയാണ് നശിപ്പിക്കുന്നത്. ശ്മശാനഭൂമി ശിവനെ പൂജിക്കുന്നവരുടെ ഹൃദയമാണ്. ആ ഹൃദയം ശൂന്യവും ഏകാന്തവുമായി മാറുന്നു. മാനവന്റെ അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നു.

മായ, വിഭ്രാന്തി, മറവി, അജ്ഞാനം എന്നീ തമോഗുണങ്ങളെ പ്രതിനിധാനം ചെയ്തിരിക്കുന്ന ബീഭത്സരൂപിയായ അപസ്മാരത്തെ സംഹരിക്കുക എന്നതാണ് നടനംകൊണ്ട് ഉദ്ദേശിക്കുന്നത്. ശിവന്റെ വലതുകൈയില്‍ വച്ചിരിക്കുന്ന ഡമരു എന്ന വാദ്യം വിശ്വത്തിലുണ്ടായ ആദ്യത്തെ വാദ്യഘടകമാണ്. ഈ പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള അഗ്നിയെ വ്യഞ്ജിപ്പിക്കുന്നതാണ് ഇടതുകൈയില്‍ ചന്ദ്രക്കലയോടൊപ്പം കാണുന്ന പ്രകാശമാനമായ തീനാളം.

രണ്ടാമത്തെ വലതുകൈയില്‍ അഭയമുദ്രയും രണ്ടാമത്തെ ഇടതുകൈയില്‍ ഇടതുപാദത്തെ ചൂണ്ടിക്കാണിക്കുന്ന മുദ്രയുമാണ്. പൊക്കിപ്പിടിച്ചിരിക്കുന്ന ഇടതുപാദത്തിലും അഭയമുദ്രയാണുള്ളത്. ആ പാദമുദ്രയെ ഇടതുകൈകൊണ്ട് ചൂണ്ടിക്കാണിക്കുന്നത് നാട്യശാസ്ത്രവിധിയനുസരിച്ചുള്ള മുദ്രാവിനിയോഗമുറയിലാണ്. കൈകൊണ്ടും പാദംകൊണ്ടും അഭയം നല്‍കുന്ന ഈശ്വരന്‍ നടരാജമൂര്‍ത്തിയാണ്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതുപാദം അജ്ഞാനത്തിന്റെ സംഹാരത്തെയും പ്രതിരൂപണം ചെയ്തിരിക്കുന്നു. നടരാജവിഗ്രഹത്തിന് ചുറ്റുമുള്ള തീനാളങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാമണ്ഡലം പ്രകൃതി നൃത്തത്തെ കുറിക്കുന്നു. അതാണ് വിശ്വത്തിലെ അവിരാമസൃഷ്ടി.

ശങ്കരഭഗവത്പാദരുടെ താഴെ ചേര്‍ത്തിരിക്കുന്ന പദ്യം കാണുക:

”*പ്രപഞ്ചസൃഷ്ട്യുന്മുഖ ലാസ്യകായൈ
സമസ്തസംഹാരക താണ്ഡവായ
ജഗജ്ജനസൈ്യ ജഗദേകപിത്രേ
നമഃശിവായൈ ച നമഃശിവായ*.”
 *┈ 

Monday, September 28, 2020

പ്രദോഷങ്ങൾ

പ്രദോഷങ്ങൾ എത്ര തരം

പ്രദോഷത്തെ...
നിത്യപ്രദോഷം 
പക്ഷപ്രദോഷം 
മാസപ്രദോഷം 
മഹാപ്രദോഷം 
പ്രളയ പ്രദോഷം 
എന്നിങ്ങനെ 5 തിരിച്ചിരിക്കുന്നു.

നിത്യപ്രദോഷം

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദസിയാണ്.അന്നാണ് പക്ഷപ്രദോഷ നാൾ.

മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നത് മാസപ്രദോഷമാകുന്നു.

മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു.അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു

നാഗാസ്ത്രം



നാഗാസ്ത്രം
*▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀*

   *_ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത  ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരു നാഗഭൂതമാണ് ._*

*_ഒരിക്കൽ നാഗൻ  എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . ബ്രഹ്മനിർദ്ദേശമനുസരിച്ചു നാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു ._*

*_ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി . ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെസ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായ ഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി ._*

*_തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു ._*
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

തൃശൂലം


  *മഹാദേവന്റെ തൃശൂലം*  

*ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു*.

*ഹൈന്ദവ പുരാണത്തിലുള്ള ശിവന്റെ ത്രിശൂലം എന്ന ആയുധത്തിന്റെ പേരാണ് "വിജയം". വിജയമെന്ന ത്രിശൂലധാരിയായ ശിവനെ അതിനാൽ വിജയൻ എന്നും വിളിക്കുന്നു. മഹാശിവപുരാണം എന്ന ഗ്രന്ഥത്തിൽ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ ശിവന്റെ ത്രിശൂലത്തിന്റെ നാമം വിജയം എന്നാണെന്നു പറയുന്നു*.


*ഐതിഹ്യം*


*ശിവൻ ശംഖചൂഡനെ വധിക്കുന്നതിനായി ഉദ്ദീപ്തമായ തന്റെ ത്രിശൂലം കയ്യിലേന്തി. ശങ്കരന്റെ 'വിജയം' എന്നു പേരായ ത്രിശൂലം അതിന്റെ ദിവ്യപ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അതുനിമിത്തം എല്ലാദിക്കുകളും ഭൂമിയും ആകാശവും പ്രകാശമാനമായി. അതു കോടി മദ്ധ്യാഹ്ന സൂര്യനു തുല്യവും പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതുമായിരുന്നു. അതിനെ തടയുകയെന്നതു ആരാലും സാദ്ധ്യമല്ലായിരുന്നു. അത് ദുർധർഷവും ഒരിക്കലും പാഴാവാത്തതും ശത്രുസംഹാരിയും ആയിരുന്നു. അത് തേജസ്സുകളുടെ അത്യുഗ്ര സമാഹാരവും സകലവിധ ആയുധജാലങ്ങൾക്കും ആധാരവും സഹായകവും ആയിരുന്നു. ഭയംകരമായ ആ ദിവ്യായുധം ദേവ, അസുരർക്കുപോലും ദുസ്സഹവുമായിരുന്നു. അത് ഒരു സ്ഥലത്തുതന്നെയിരുന്ന് ശിവലീലയെ ആശ്രയിച്ച് ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്നു. അതിന്റെ നീളം ആയിരം വില്ലും, വീതി നൂറു കയ്യും ആയിരുന്നു. ജീവ-ബ്രഹ്മസ്വരൂപമായ ആ ത്രിശൂലം ആരും നിർമ്മിച്ചതായിരുന്നില്ല. ആകാശത്ത് വട്ടം കറങ്ങി ആ ത്രിശൂലം ശിവാജ്ഞയനുസരിച്ച് ശംഖചൂഡനു മേൽ പതിച്ചു. അതേക്ഷണം തന്നെ അയാള്-ഭസ്മമായിക്കഴിഞ്ഞിരുന്നു. മഹേശ്വരന്റെ ആ ത്രിശൂലം മനസ്സിനു തുല്യം വേഗമേറിയതായിരുന്നു. അതു തന്റെ ജോലി നിർവ്വഹിച്ചശേഷം ശങ്കരന്റെ അടുക്കൽ വന്നുചേർന്നു*.


*ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഒരിക്കൽ പരമപിതാവായ ശിവൻറെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിൻറെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൽ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തൻറെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചു*. *(ഇതിനാൽ പലരും ഇക്കാലത്തു കർണ്ണൻറെ വില്ലാണു പിനാകം/വിജയം എന്നു തെറ്റിദ്ധരിക്കുന്നു.)*

*മഹാദേവന്റെ ത്രിശൂലം ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമാണ്. മൂന്നു കാലങ്ങളും ഇതിൽനിന്നു തന്നെ. ഒരിക്കൽ പ്രയോഗിച്ചാൽ മഹാദേവ അവതാരമായ രുദ്രനു പോലും സ്വയം ഇതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പുരാണങ്ങൾ പറയുന്നു. പുത്രനായ വിനായകന്റെ നേരെ ത്രിശൂലം പ്രയോഗിച്ചതു പുരാണകഥയാണ്*.


*വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ്‌ സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ്‌ വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി*.

*വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ്‌ വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു*.

*ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല്‌ വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ്‌ ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു*.

*പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു*.

*നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും*. 

*ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.ഭഗവാന് സവിശേഷമായ ശിവരാത്രി ദിനത്തിൽ ശിവനാമങ്ങൾ ഉരുവിടുന്നത് ഇരട്ടിഫലദായകമാണ്. ഈ ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു*

*ത്രിശൂലത്തിന്റെ ഇരു വശത്തെയും മുനകൾ ഭൂതകാലത്തെയും ഭാവികാലത്തെയും, നേർ മുന വർത്തമാനകാലത്തെയും സൂചിപ്പിക്കുന്നു. ത്രികാല ജ്ഞാനമാണ് ഈ ദിവ്യായുധം*. 

*ത്രികാലജ്ഞാനം കൊണ്ട് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാം എന്നാണ് പുരാണങ്ങൾ പറയുന്നത്. ഇന്നലെ കഴിഞ്ഞ വർത്തമാനകാലത്തെ ഭൂതകാലം എന്നും, നാളെ വരാൻ പോകുന്ന വർത്തമാനകാലത്തെ ഭാവികാലം എന്നും, പറയുന്നു. അതായത് നമ്മൾ വർത്തമാനകാലത്തിൽ തന്നെയാണ് ഓരോ നിമിഷവും. പക്ഷെ നമ്മുടെ മനസ്സ് ഭാവിയിലേക്കോ അതോ ഭൂതകാലത്തെ പറ്റിയും അനാവശ്യമായി ചിന്തിക്കുന്നതിനാൽ വർത്തമാന കാലത്തെ ആസ്വദിക്കാതെ അനാവശ്യ വ്യാകുലതകൾ ചിന്തിച്ചു വേദനിക്കുന്നു. മഹാദേവന്റ കൈകളിൽ ത്രിശൂലം നേരെ പിടിച്ചിരിക്കുന്നതിനാൽ വർത്തമാനകാലം കൈപ്പിടിയിൽ ഒതുക്കുമ്പോൾ സ്വാഭാവികമായും ഭൂത കാലവും ഭാവികാലവും കൈപ്പിടിയിൽ സ്വാമേദായ ഒതുങ്ങുന്നു. അതിന്റെ അർത്ഥം വളരെ ലളിതമാണ്. ഇന്നത്തെ വർത്തമാനകാലം ശരിയായാൽ നാളെ നമ്മൾ ഭൂതകാലത്തെ പറ്റി ചിന്തിക്കുമ്പോൾ നല്ലത് തന്നെ തോന്നും. പിന്നെ വർത്തമാനകാലത്തെ സദുപയോഗം ചെയ്യുമ്പോൾ നാളത്തെ ഭാവികാലവും നന്നാവും. ജീവിതത്തിൽ ഈ ലളിതമായ സത്യത്തെ മഹാദേവന്റെ ദിവ്യായുധം ആയി കണക്കാക്കി living in the present time ഈ ദിവ്യായുധമാണ് നമ്മുടെ രക്ഷ  എന്ന് തിരിച്ചറിയുക. ഇതാണ് ത്രിശൂല തത്വം*.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

Saturday, September 26, 2020

രാജസ്ഥാനിലെ നിറം മാറുന്ന ശിവലിംഗം

*🔱🔥രാജസ്ഥാനിലെ നിറം മാറുന്ന ശിവലിംഗം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

എത്ര ചെറിയ കോട്ടയാണെങ്കിലും പറയാൻ കഥകൾ ഒരുപാടുണ്ടാകും. പിടിച്ചടക്കലുകളുടെയും കീഴടങ്ങലിന്റെയും ഒക്കെ മറക്കുവാൻ പറ്റാത്ത കഥകൾ... ബേക്കൽ കോട്ട മുതൽ അങ്ങ് കാശ്മീരിലെ ഹരിപർബത് കോട്ട വരെ ചെന്നാലും ചരിത്രത്തിലെ എന്തെങ്കിലും കഥകൾ കിട്ടാതിരിക്കില്ല. അത്തരത്തിൽ ഒരു കോട്ടയാണ് രാജസ്ഥാനിലെ അചൽഗഡ് കോട്ട. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും ഇവിടെ എത്തുന്നവർക്ക് ഒരു കുറവുമില്ല. കോട്ടയുടെ വിശേഷങ്ങളിലേക്ക്...

രാജസ്ഥാനിൽ മൗണ്ട് അബുവിന് സമീപമാണ് അചൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. 15-ാം നൂറ്റാണ്ടിൻറെ പാതിയിലാണ് ഈ കോട്ട നിർമ്മിക്കപ്പെടുന്നത്.

കോട്ടയുടെ ചരിത്രം പരിശോധിച്ചാൽ പല രാജാക്കന്മാരിലൂടെ കൈമറിഞ്ഞ് വന്നതാണെന്ന് കാണാം. പരാമാര രാജവംശമാണ് കോട്ട നിർമ്മിക്കുന്നത്. പിന്നീട് കോട്ട പുതുക്കിപ്പണിത് അചൽഗഡ് എന്ന പേരിടുന്നത് 1452 ൽ മഹാറാണാ കുംബയാണ്. അദ്ദേഹ്തിന്റെ ഭരണകാലത്ത് രാജാവ് നിർമ്മിച്ച, അല്ലെങ്കിൽ പുനരുദ്ധാരണം നടത്തിയ 32 കോട്ടകളിൽ ഒന്നായിരുന്നു അചൽഗഡ് കോട്ട.

കോട്ടയ്ക്കുള്ളിൽ മറ്റൊരു കോട്ടകൂടി വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട നിലയിലാണ് കോട്ടയുളളത്. കോട്ടയിലേക്കുള്ള ആദ്യത്തെ കവാടം ഹനുമാൻപോൾ എന്നാണ് അറിയപ്പെടുന്നത്. ചെറിയ കോട്ടയിലേക്കുള്ള കവാടമായാണ് ഇതറിയപ്പെടുന്നത്. ഇത് കൂടാതെ ചമാപോൾ, എന്നു പേരായ ഒരു വാതിൽ കൂടിയുണ്ട്. അത് അകത്തെ കോട്ടയിലേക്കാണ് തുറക്കുന്നത്.

അചലേശ്വർ കോട്ടയുടെ തൊട്ടു പുറത്തായാണ് അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകൾ ദിവസവും നടക്കുന്ന ഈ ക്ഷേത്രത്തിൽ ശിവന്‍റെ പാദങ്ങളെ ആരാധിക്കുന്നു.

രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അചൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശമാണ് കോട്ടയും ക്ഷേത്രവും നിർമ്മിച്ചത് എന്നാണ് വിശ്വാസം.

ശിവന്റെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.

പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബുവിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ കോട്ടയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മൗണ്ട് അബുവിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സിരോഹി ജില്ലയിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രമുഖ നഗരമായ ഉദയ്പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൗണ്ട് അബുവില്‍ എത്തി‌ച്ചേരാം.ഇവിടെയാണ് ഏറ്റവും അടുത്ത് വിമാനത്താവളമുള്ളത്. ഡല്‍ഹിയില്‍ നിന്ന് 742 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദ് (225 കി മീ), ജയ്പൂര്‍ (468 കി മീ) എന്നീ നഗരങ്ങളില്‍ നിന്നും മൗണ്ട് അബുവിലേ‌ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

Thursday, September 24, 2020

ശ്രീ കൊട്ടിയൂര്‍

*ശ്രീ കൊട്ടിയൂര്‍ ക്ഷേത്രമില്ലാക്ഷേത്രം*
🌼⚜️🔱⚜️🌼
ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ്‌ തുടങ്ങിയ പേരുകളാല്‍ പ്രസിദ്ധമായ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവസന്നിധാനം. അശരണര്‍ക്ക്‌ അഭയസ്‌ഥാനമാകുന്ന കാനനമദ്ധ്യത്തിലെ ക്ഷേത്രമില്ലാ ക്ഷേത്രം. ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഭക്‌തജനബാഹുല്യം. ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ ഈശ്വരന്റെ കീര്‍ത്തിയും പ്രഭാവവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ദക്ഷിണ ഗംഗയായി വിശേഷിക്കപ്പെടുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി നിലകൊളളുന്ന ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഇക്കരെ നിത്യപൂജകളോടുകൂടിയ ഇക്കരക്ഷേത്രം. അക്കരെ മഹാദേവന്‍ സ്വയംഭൂവായി കുടികൊളളുന്ന, ദക്ഷയാഗഭൂമികയെന്ന്‌ വിശ്വസിക്കപ്പെടുന്ന യാഗോല്‍സവസന്നിധാനം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ്‌ ആരാധനാ ബിന്ദു.

ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ദര്‍ശിക്കാം. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു. ഓരോ സ്‌ഥാനികനും തങ്ങളുടെ കര്‍മ്മവും അനുഷ്‌ഠാനവും മാത്രമേ നിശ്‌ചയമുളളൂ. സ്വാഭാവിക പ്രകൃതിയുടെ അനുഗ്രഹത്താല്‍ ചൈതന്യം തുടിക്കുന്ന യാഗോല്‍സവ സന്നിധാനം. ഉയര്‍ന്ന മലനിരകളും നിബിഢവനങ്ങളും കാട്ടുചോലകളും അരുവികളും കാവുകളും ബാവലിപ്പുഴയുടെ സാന്നിദ്ധ്യവും ഈ യാഗഭൂമിയെ വേറിട്ടു നിര്‍ത്തുന്നു. യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്‌.

സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മേല്‍ക്കൂര നിര്‍മ്മിക്കുന്നത്‌ മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്‌. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. വഴിവിളക്ക്‌, അമ്മാറക്കല്‍ മാലോം ദേവസ്‌ഥാനം എന്നിവിടങ്ങളിലെ മേല്‍ക്കൂരകള്‍ ഓലക്കുടകള്‍ മാത്രമാണ്‌.ചടങ്ങുകളിലും ആചാരരീതികളിലും മാത്രമല്ല, എല്ലാത്തിലും പ്രകൃതിയുമായി അഭേദ്യബന്ധം നിലനിര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവം. യാഗോല്‍സവ ചടങ്ങുകളാകട്ടെ, പ്രാചീന ഗോത്രചാരരീതിയിലുളള ആരാധനക്രമത്തിന്റെ തുടര്‍ച്ചയാണത്രേ.ആയില്ല്യാര്‍ കാവിലെ ഗൂഢപൂജ, അപ്പടനിവേദ്യം, പൂതാനാക്കൂല്‍യോഗിയൂട്ട്‌, ദൈവത്തെ കാണല്‍, ദൈവം വരവ്‌, മാലോം ദേവസ്‌ഥാനസങ്കല്‌പം, വാളുകളുടെ സങ്കല്‌പവും പ്രാധാന്യവും തുടങ്ങിയവയിലെല്ലാം അതിപൗരാണികത സ്‌പഷ്‌ടമാണ്‌. ഹിമാലയസാനുക്കളിലെ കനഖലത്തിലാണ്‌ ദക്ഷയാഗം നടന്നതെന്ന്‌ കരുതപ്പെടുന്നെങ്കിലും ദക്ഷയാഗഭൂമി കൊട്ടിയൂരാണെന്നാണ്‌ കേരളീയരുടെ വിശ്വാസം. കൊട്ടിയൂര്‍ പരിസരത്തെ ഏറെ സ്‌ഥലനാമങ്ങളും അത്തരത്തില്‍ ശ്രദ്ധേയമാണുതാനും. ത്രിശിരസ്സ്‌ ഇവിടെ തപസ്സു ചെയ്‌തിരുന്നതിനാല്‍ സ്‌ഥലത്തിന്‌ ത്രിശിരാചനം എന്നപേരു ലഭിച്ചു. കാലാന്തരത്തില്‍ ഇത്‌ തൃച്ചെറുമന്ന എന്നായിത്തീരുകയും ചെയ്‌തു.
ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്‌'' പിന്നീട്‌ കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു.

മറ്റുമഹാക്ഷേത്രങ്ങളിലെപ്പോലെ മഹാക്ഷേത്രത്തിന്റെ ശില്‌പഗാംഭീര്യമോ, വാസ്‌തുവിദ്യയുടെ മാസ്‌മരിക പ്രപഞ്ചമോ, അംബരചുംബികളായ ഗോപുരങ്ങളോ, സ്‌ഥിരമായ ക്ഷേത്രമന്ദിരംപോലുമോ ഇവിടില്ല.
ശ്രീചക്രമദ്ധ്യത്തെ സൂചിപ്പിക്കുന്ന ഒരുമണിത്തറയും അമ്മാറക്കല്‍ തറയും, അതിനെ ചുറ്റി പുണ്യതീര്‍ത്ഥം വലംവയ്‌ക്കുന്ന തിരുവന്‍ചിറയും, അതിനു പിന്നിലായി യാഗശാലകളെ ഓര്‍മ്മപ്പെടുത്തുന്ന കയ്യാലകളും. ക്ഷേത്രമില്ലാ ക്ഷേത്രമെന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ യാഗഭൂമിയാണിത്‌.

ശൈവമോ, ശാക്‌തേയമോ, വൈഷ്‌ണവമോ ആയ സങ്കല്‌പത്തെയല്ല, മറിച്ച്‌ പരബ്രഹ്‌മ സങ്കല്‌പത്തെയാണ്‌ ശ്രീ കൊട്ടിയൂര്‍ പെരുമാളില്‍ ഭക്‌തര്‍ ദര്‍ശിക്കുന്നത്‌. അമ്മ മറഞ്ഞ സ്‌ഥലത്ത്‌ ദേവീ സങ്കല്‌പമാണ്‌. പ്രത്യേകദേവതാ സങ്കല്‌പങ്ങളെ വേര്‍തിരിക്കാന്‍ സാധ്യമാകാത്തവിധം സങ്കീര്‍ണമായ ദേവതാ സങ്കല്‌പങ്ങള്‍ ഉളള ഒരു സംവിധാനമാണിവിടെ എന്നതാണ്‌ പ്രത്യേകത. വ്യത്യസ്‌തമായ ഒരു മഹാക്ഷേത്രം. വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങള്‍. 27 നാളുകളിലായി നടക്കുന്ന വൈശാഖമഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്‍വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ബ്രഹ്‌മാ, വിഷ്‌ണു, മഹേശ്വരന്മാരുടെയും ശ്രീപാര്‍വ്വതിയുടെയും, ശ്രീ മഹാലക്ഷ്‌മിയുടെയും സംഗമവേദിയാകുന്നു മഹോത്സവനാളുകള്‍. ഭക്‌തലക്ഷങ്ങള്‍ പുണ്യം തേടി ഇവിടെയെത്തുന്നു. ഓരോവര്‍ഷവും ഭക്‌തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഭഗവല്‍ദര്‍ശന സൗഭാഗ്യശേഷം പുണ്യം നിറച്ച നിര്‍മ്മല മനസ്സുമായി ഭക്‌തര്‍ മടങ്ങുന്നു....
⚜️🙏⚜️

കൂവളം

*കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി*

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️



കൂവളം ശൈവശക്തി അടങ്ങിയ ഒരു സര്‍വ്വ രോഗ സംഹാരി


"തൃദളം തൃഗുണാകാരം

തൃനേത്രം ച തൃതായുഗം

തൃജന്മ പാപ സംഹാരം

ഏക വില്ല്വം ഭവാര്‍പ്പിതം"


ശിവക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരൂ അര്‍ച്ചന ദ്രവ്യമാണ്‌ കൂവള ദളങ്ങള്‍. പത്ത്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്‌. ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ (BLACK TREE )

എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം (Aegle Mer - Melos) എന്നാണ്‌. സംസ്കൃതത്തില്‍ വില്വ, ശ്രീഫലം, മംഗല്യം, ശൈലൂഷം, സുഭാഫലം, എന്നിങ്ങനെയും ഹിന്ദിയില്‍ ബേല്‍ എന്നും അറിയപ്പെടുന്നു. Rutaceae കുടുംബത്തില്‍ പെട്ട ഇതിന്റെ സര്‍വ്വ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത്‌ സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. പ്രമേഹത്തിന്‌ ഒന്നാംതരം ഔഷധമാണ്‌ കൂവളത്തില. കാസരോഗത്തിനും, ഛര്‍ദ്ദി, അഗ്നിമാന്ദ്യം, അരുചി, ഉദരരോഗങ്ങള്‍ എന്നിവക്കും ഉപയോഗിച്ചു വരുന്നു.


പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌. സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌. കൂവളത്തില്‍ Ephedrine, Adrenalin എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.


അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കൂവളത്തിന്റെ വേര്‌ ദശമൂലാരിഷ്ടം, വില്വാദി കഷായം, വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത്‌ കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്‌. മനുഷ്യ ശരീരത്തിനു ആവശ്യമുള്ള മിക്കവാറും എല്ലാ ജീവകങ്ങളും ധാതുക്കളും കൂവളത്തിലയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകള്‍ക്കും മറ്റുമായി കൃത്രിമ ഗുളികകള്‍ കഴിക്കുന്നത്‌ വൃക്കകള്‍ക്ക്‌ കേടുവരുത്തും. പ്രകൃതിയുടെ "Multi vitamin "ഗുളികയാണ്‌ കൂവളത്തില...



🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

Wednesday, September 23, 2020

മഹാമേരു ശ്രീചക്രം എന്താണ്.


മഹാമേരു ശ്രീചക്രം എന്താണ്....? 

🙏പുരാണങ്ങളിൽ പരാമർശിക്കുന്ന ദിവ്യ പർവ്വതമാണ് മഹാമേരു ഇതിനെ വന്ദിക്കുക എന്നത് ഒരാളുടെ ജന്മ സുകൃതമാണ്, പാപികൾക്ക് ഇതിനെ പറ്റി മനസ്സിലാക്കാനോ , ഇതിൽ എത്തിച്ചേരാനോ കഴിയില്ല. 

ഇത്  മുപ്പത്തി മുക്കോടി ദേവതകളുടെ ഇരിപ്പിടം കൂടിയാണ്. ഇതിന്റെ ശൃംഗങ്ങൾ സ്വർണ്ണമയവും അത്യുജ്വലവുമാണ്. മഹാമേരുവിന്റ നീളവും വീതിയും തുല്യം 84000 യോജന... അതിൽ 16000 യോജന ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്നു.അഗ്രഭാഗം സ്വർഗ്ഗവും, മധ്യഭാഗം ഭൂതലവും,  ചുവട് പാതാളവും ആകുന്നു. ഇതിന്റെ ഒരു ശൃംഗമാണ് ശ്രീ മഹാ ദേവന്റെ ഇരിപ്പിടമായ കൈലാസം. മഹാമേരുവിന്റെ കിഴക്ക്ഭാഗത്ത്‌ മഹാവിഷ്ണുവും ബ്രഹ്മലോകം എന്നറിയപ്പെടുന്ന മധ്യഭാഗത്തു ബ്രഹ്മാവും വസിക്കുന്നു. സൂര്യ ചന്ദ്രന്മാർ ഇതിനെ പ്രദക്ഷിണം വയ്ക്കുന്നു. സപ്തർഷികളും നക്ഷത്രങ്ങളും ഇതിൽ നിന്നുമുദിക്കുന്നു. നിരവധി രത്നങ്ങളാൽ ഇത് സമ്പുഷ്ടമാണ് ഇതിന്റെ താഴ്‌വരയിൽ ചിരംജീവിയാകാനും അമരത്വം ലഭിക്കാനും, മായയാകാനും, പരകായപ്രവേശം നടത്താനും,  സർവ്വ സിദ്ധിയാകാനും, സൗന്ദര്യം ലഭിക്കാനും ഉള്ള ദിവ്യഔഷധങ്ങൾ വളർന്നു നിൽക്കുന്നു.വിവിധ പക്ഷികളുടെ കളകൂജനങ്ങളാൽ ഇതിന്റെ അന്തരീക്ഷം മുഖരിതമാണ്. ഇതിൽ ദിവ്യ സർപ്പങ്ങൾ കാവൽ നിൽക്കുന്നു.
മഹാമേരുവിന്റെ നാല് ഭാഗങ്ങളിലായി 20 പർവ്വതങ്ങളുണ്ട്. അത് കൂടാതെ പൂർവ്വഭാഗത്ത്‌ ദേവകൂടം, ജഠരം എന്നീ പേരുകളുള്ള രണ്ട്  പർവ്വതങ്ങളുണ്ട്. പശ്ചിമഭാഗത്ത്‌ പവമാനൻ,പരിത്രായൻ എന്നീ പർവ്വതങ്ങളും. ദക്ഷിണ ഭാഗത്ത്‌ കൈലാസം, കരവീരം പർവ്വതങ്ങളും, ഉത്തരഭാഗത്തു മകരഗിരി, ത്രിശൃഗം പർവ്വതങ്ങളും...ഈ എട്ടുപർവതങ്ങളുടെ നടുക്കാണ്  മഹാമേരു പർവ്വതം. 
മഹാമേരുവിൽ സമചതുരാകൃതിയിൽ പതിനായിരം യോജന വിസ്താരത്തോടു കൂടി അവർണ്ണനീയമായ ബ്രഹ്മ ലോകം. ഇതിന്റെ എട്ടു ദിക്കുകളിലായി രണ്ടായിരത്തിയഞ്ഞൂറു യോജന വിസ്താരത്തിൽ  അഷ്ടദിക്ക്പാലകന്മാരുടെ  എട്ടു പുരികളുണ്ട്. അങ്ങനെ ഈ ഭാഗത്ത്‌ ബ്രഹ്മലോകം ഉൾപ്പെടെ ഒൻപത് പുരികൾ. 

അവയുടെ പേരുകൾ യഥാക്രമം 1.നടുക്ക് ബ്രഹ്‌മാവിന്റെ മനോവതി 2.കിഴക്കു ഇന്ദ്രന്റെ അമരാവതി 3.തെക്ക്-കിഴക്ക് അഗ്നിദേവന്റെ തേജോവതി 4. തെക്ക് യമധർമ്മദേവന്റെ സംയമനി 5.തെക്ക്- പടിഞ്ഞാറ് നിര്റുതി ദേവന്റെ കൃഷ്ണാഞ്ജന 6.പടിഞ്ഞാറ് വരുണദേവന്റെ ശ്രദ്ധാവതി 7.വടക്ക് പടിഞ്ഞാറ് വായുദേവന്റെ ഗന്ധവതി 8.വടക്ക് കുബേരന്റെ മഹോദയ 9.വടക്ക്-കിഴക്ക് ഈശാന ദേവന്റെ യശോവതി. 

മഹാമേരുവെന്ന സുമേരു പർവ്വതത്തിന് മൂന്ന് കൊടുമുടികളും അവയിൽ ബ്രഹ്‌മാവിഷ്‌ണു മഹേശ്വരനും വസിക്കുന്നുവെന്ന് മേൽ പറഞ്ഞല്ലോ ആ മൂന്ന് കൊടുമുടികളും ചേർന്നുണ്ടാക്കിയ ത്രികോണത്തിനു മധ്യത്തിലായി നാലാമതൊരു കൊടുമുടിയുമുണ്ട് അതിൽ ശ്രീ ലളിതാപരമേശ്വരിയെന്ന ശ്രീലളിതാംബികാദേവി വസിക്കുന്നു. ഇതാണ് ദേവിയുടെ ആസ്ഥാനമായ ശ്രീചക്രം. 

ഈ പ്രാദേശത്തിലെ മധ്യബിന്ദു ഭാഗം ഒരു കൂമ്പുപോലെ ഉയർന്നിരിക്കും. ഇതാണ് സർവ്വാനന്ദമയ ചക്രം ഇതാണ് ദേവിയുടെ വാസസ്ഥലം. ഇവിടെ വലിയ ഒരു കുഴിയുണ്ട് ഇത് മഹാവിഷ്ണു വാമനാവതാരമെടുത്തു  മഹാബലിയജ്ഞം നടത്തിയപ്പോൾ വിഷ്ണുവിന്റെ ഇടത്കാലിലെ പേരു വിരൽ അമർത്തിയപ്പോൾ ഉണ്ടായകുഴിയാണ്. ഇതിന് വിഷ്ണുപദി എന്നും പേര്. ഈ കുഴി പാതാളലോകം വരെയുണ്ട്. 

യോഗാശാസ്ത്രപ്രകാരം  ശ്രീചക്രത്തിന്റെ മദ്ധ്യഭാഗം  പരമഭക്തനായ ലളിതാംബികാ ദേവീ ഉപാസകന്റെ (മനുഷ്യ)ശിരസ്സിലെ മൂർദ്ധാവിൽ സ്ഥിതി ചെയ്യുന്ന സഹസ്രാധാരപത്മത്തിലെ  സർവ്വനന്ദമയത്തിലാണ് ശ്രീ ലളിതാംബികാ ദേവി വസിക്കുന്നത്. വിഷ്ണു പദം എന്ന കുഴി നട്ടെല്ലിന്റെ ഉൾവശവും പാതാളം മൂലാധാര ചക്രവും ആകുന്നു. ഭക്തിയിലൂടെ കുണ്ഡലീ പടിപടിയായി ഉയർന്നു ദേവിയുടെ  പരമപദത്തിൽ എത്തുന്നു. ഇതാണ് ശ്രീ ചക്രം...!

 *┈ ══❁✿

പഞ്ചാക്ഷര ഗണപതികീർത്തനം

പഞ്ചാക്ഷര ഗണപതികീർത്തനം


നരകാർണ്ണവമതിൽ വീണുമറഞ്ഞതി
ദുരിതംകൊണ്ടു വലഞ്ഞീടായ് വാൻ
കരുണാജലനിധി തിരുമലരടിയിണ
കരളിൽ വസിയ്ക്ക ഗണേശ്വര ജയ ജയ

മലമകൾതന്നുടെ മടിയിലിരുന്നു
മുലകുടികണ്ടാലെത്ര വിചിത്രം
പലപൊഴുതടയവിൽ കിട്ടാതരനൊടു
കലഹമിയന്ന ഗണേശ്വര ജയ ജയ

ശിവ ശിവ നിന്നുടെ തുമ്പിക്കരവും
വെളുവെളെ വിലസി ന കൊമ്പുകൾ രണ്ടും
വലിയൊരു വയറും മമ ഹൃദി തോന്നണ
മുലകിനു നാഥ ഗണേശ്വര ജയ ജയ

വാരണമുഖമിഹ പാദദ്വയമിഹ
സാരണസുരമുനി സേവിതമമ്പൊടു
പോരണമെന്നുടെ ദുരിതം കളവാൻ
അരുളുക ദേവ ഗണേശ്വര ജയ ജയ

യമഭടപടലികൾ കോപിച്ചും കൊ-
ണ്ടിടിപിടിയെന്നു പറന്നെത്തുമ്പോൾ
മമ പുനരാരും നീയെന്യേ മ -
റ്റുടയവരില്ല ഗണേശ്വര ജയ ജയ

ശിവനും മേനദേവിയും

*🔱🔥ശിവനും മേനദേവിയും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഒരിക്കൽ സാക്ഷാൽ പാർവതി ദേവിയോട് തന്റെ മാതാവ് ചോദിച്ചു. 

"പുത്രി ഒരു ശ്മശാന വാസിയായ ചണ്ഡാളനോട് പ്രണയം തോന്നാൻ അവനിൽ എന്ത് പ്രത്യേകതയാണ് നീ ദർശിച്ചത്, 

സ്വന്തമായി ഒരു ഭവനമോ, പറയുവാൻ തക്കമുള്ള ബന്ധുമിത്രാതികളോ ആരുംതന്നെ അവനില്ല, നീ ഈ രാജ്യത്തിന്റെ യുവറാണിയാണ്, ഒന്നു ചിന്തിക്കു പുത്രി ഈ സുഖസ്വകര്യങ്ങൾ എല്ലാം ഉപേക്ഷിച്ചു നരകതുല്യമായ ജീവിതമല്ലേ നീ തിരഞ്ഞെടുക്കാൻ പോകുന്നത്."

ദേവി മെല്ലെ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു തുടർന്നു. 

"മാതെ അവിടുന്ന് എന്റെ കരങ്ങളിൽ സ്പർശിച്ചു മിഴികൾ അടച്ചാലും "

"പുത്രി ഞാൻ ചോദിച്ചത് എന്താണ് നീ ഈ പറയുന്നത് എന്താണ് "

"അവിടുത്തേക്കുള്ള ഉത്തരം തരുവാനാണ് മാതെ ഇത് "

ദേവി കൈകൾ നീട്ടി. 

താൻ ചോദിച്ചതിനുള്ള മറുപടി കിട്ടാത്തതിനുള്ള ചെറിയ നീരസത്തോടെ അവർ ദേവിയുടെ കൈകളിൽ സ്പർശിച്ചു മിഴികൾ അടച്ചു. 

അൽപനേരം അങ്ങനെ നിന്നപ്പോൾ ഒരു തണുത്തകാറ്റു അവരെ പുണർന്നു. 
അവർ വേഗം മിഴികൾ തുറന്നു, 
ഒന്നു ഞെട്ടി. 

ഒരു വിജനമായ സ്ഥലത്തു അവർ ഒറ്റക്.

പാർവതി ദേവിയെയും കാണുന്നില്ല. 
അവർ ഒന്നു ഭയന്നു. 

"പുത്രി..  പുത്രി... പാർവതി നീ എവിടെയാണ് ഞാനെങ്ങനെയാണ് ഇവിടെ എത്തിയത് കൊട്ടാരവും പരിചാരകരുമൊക്കെ എവിടെ"
അവർ പരിഭ്രാന്തയായി.  

പൊടുന്നന്നെ ദൂരെനിന്നും ഒരു ഡമരുവിന്റെ ശബ്ദം  കേക്കുവാൻ തുടങ്ങി. അവർ വേഗം ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നടന്നു. 

ചെന്നെത്തിയത് ഒരു വലിയ കവാടത്തിന്റെ മുന്നിലായിരുന്നു. അവിടെ തലയിൽ കൊമ്പുള്ള രണ്ടുപേർ അവരെ കൈകൂപ്പി വണങ്ങി അകത്തേക്കു ക്ഷണിച്ചു. ഒന്നും മനസിലാകാതെ അവർ കവാടത്തിനുള്ളിലേക്കു പ്രവേശിച്ചു. 

ആ ശബ്ദത്തിന്റെ ശക്തി അടുക്കുംതോറും കൂടിവന്നു. മുന്നിലായി മഞ്ഞുമൂടി കിടന്ന പടിക്കെട്ടുകൾ അവർ മെല്ലെ കയറി. 

ഭസ്മത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു. 
അല്പം കൂടി നടന്നപ്പോൾ അതാ മുന്നിലൊരു
യുവാവ് കൈയിൽ ഡമരുവുമായി ഒരു പാറയിൽ ഇരിക്കുന്നു. 

അവർ അവനെ നന്നായി ഒന്നു വീക്ഷിച്ചു. 
നീണ്ട ഇടതൂർന്ന മുടി, മേനിയാകെ ഭസ്മം പൂശിയിരിക്കുന്നു  കാവിവസ്ത്രം, അവന്റെ ഇരുപ്പിടത്തിനു ഓരത്തായി ഒരു വടി, 
പൗരുഷം തുളുമ്പുന്ന മുഖം. 

അവന്റെ ആ താളബോധത്തിനു മുന്നിൽ അവർ ലയിച്ചുനിന്നു പോയി. 

അവരെകണ്ടതും അവൻ മാനോഹരമായി ഒന്നു പുഞ്ചിരിച്ചു. ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു. 

"വരൂ മാതെ  ഉപവിഷ്ടയായാലും "

അവൻ തന്റെ മുന്നിലായുള്ള ഒരു പാറായിലേക്കു കൈകാട്ടി. 

അവർ അവിടേക്കു ചെന്നിരുന്നു. 

"പുത്രാ ഇത് ഏതാണ് സ്ഥലം, നാം ഹിമവാന്റെ പത്നി മേനയാണ് നമുക്കു തിരിച്ചു കൊട്ടാരത്തിലെത്തണം നീ നമ്മെ സഹായിക്കുമോ "

"മാതെ ആരും ഒരിടത്തേക്കും  വഴിതെറ്റി വരുന്നതല്ല, 
ഓരോ വരവിനും അതിന്റെതായ ഉദ്ദേശം ഉണ്ടാവും, 
മാതാവ് ഇന്ന് ഇവിടെ എത്തിയതിനു പിന്നിലും ഒരു ഉദ്ദേശമുണ്ട് "

അവർ മനസിലാകാതെയെന്നോണം അവനെ നോക്കി. 

"അതേ മാതെ, മാതാവിന്റെ ഈ വരവിനും അതിന്റെതായ ഉദ്ദേശമുണ്ട് "

അവർക്കു ചെറുതായി ദേഷ്യം വന്നു. 

"നീ എന്തൊക്കയാണ് ഈ പറയുന്നത് ഒരു റാണിയോടാണ് നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, ഒരു സഹായം ചോദിച്ചപ്പോൾ നമ്മെ ഉപദേശികാറായോ  നീ "

അവനൊന്നു ചിരിച്ചു. 

"അരുത് മാതെ ഇങ്ങനെ ദേഷ്യപ്പെടാനായി എന്താണ് ഇവിടെ ഉണ്ടായത്, ഭാവി ജാമാതാവിനോടാണ് ഈ ദേഷ്യം എന്ന് ഓർമ വേണം "

അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി ഇരുപ്പിടത്തിൽ നിന്നും എഴുനേറ്റു. 

അവർ കൈചൂണ്ടികൊണ്ട് ചോദിച്ചു. 

"അപ്പൊ...  അപ്പോ നീ "

അവൻ വീണ്ടും ചിരിച്ചു. 

"അതേ മാതെ നാം തന്നെയാണ് ശ്മശാനവാസിയായ ചണ്ഡാളനായ പരമശിവൻ "

പൊടുന്നനെ കൊമ്പുകുഴൽവിളി ഉയർന്നു. 
കൈലാസം പ്രകമ്പനം കൊണ്ടു. 

ദേവന്റെ തിരുജട മുകളിലേക്കു തനിയെ കെട്ടി, 
കഴുത്തിൽ  നാഗം പ്രത്യക്ഷപെട്ടു, 
തിരുനെറ്റിയിൽ തൃക്കണ്ണും   കൈയിൽ ത്രിശൂലവുമായി മരത്തോലും പുലിത്തോലും  ഉടയാടയാക്കി സാക്ഷാൽ പരമശിവൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി. 

മഹാദേവന്റെ പൂർണരൂപം കണ്ട അവർ ഭയന്നു കൈകൂപ്പി പിന്നിലേക്കു രണ്ടടി വച്ചു. 

ദേവൻ വീണ്ടും ചിരിച്ചു. 

"ഭയക്കേണ്ട മാതെ അങ്ങ് പാർവതിയുടെ മാതാവാണ് അപ്പോൾ നമ്മുക്കും മാതൃതുല്യയാണ്, 

ശരിയാണ് മാതാവ് പറഞ്ഞതുപോലെ നമുക്കു ഭവനമോ കൊട്ടാരമോ ഒന്നുമില്ല ഈ കൈലാസമാണ് നമ്മുടെ വാസസ്ഥലം. 

ഈ ഉലകിലെ സർവ ജന്തുജീവജാലങ്ങളും നമ്മുടെ ബന്ധുമിത്രാദികളാണ്, എല്ലാത്തിലും നമ്മുടെ ഒരു ചൈതന്യം നിറഞ്ഞുനില്കുന്നുണ്ട്, ശ്രദ്ധിച്ചുകേട്ടാൽ മനസിലാകും ഒരു മണൽത്തരിപോലും നമശിവായ മന്ത്രം ജപിക്കുന്നത്, ഈ ലോകത്തു ആരും ഒന്നും കൊണ്ടല്ല വരുന്നത് തിരികെ പോകുന്നതും അങ്ങനെതന്നെ അതിനാൽ കൊട്ടാരവും സുഖസ്വകര്യങ്ങളുമൊന്നും  ശാശ്വതമല്ല, 

മരിച്ചുകഴിഞ്ഞാൽ വെറും ജഡമാണ് പുഴുക്കൾക്കുള്ള ഭക്ഷണം മാത്രമാകുന്നു അത്. അതിനാൽ ഇന്ന് ഉള്ളതിനെ ഒന്നും ഓർത്തു നമ്മൾ അഹങ്കരിക്കാൻ പാടുള്ളതല്ല മാതെ "

എല്ലാം കേട്ടു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കൈകൂപ്പി അവർ ക്ഷമ അപേക്ഷിച്ചു. 

"അല്ലയോ പ്രഭോ നമ്മോടു ക്ഷമിച്ചാലും, റാണി എന്ന പദവിയിൽ നാം ഒരുപാട്‌ അഹങ്കരിച്ചിരുന്നു, ഇന്നത്തെ ഈ സുഖസ്വകര്യത്തിൽ ഒരുപാട് നാം മതിമറന്നു, പാർവതി അങ്ങേക്കുള്ളതാണ് അവൾക്കു അങ്ങയോടുള്ള പ്രണയം സത്യമുള്ളതാണ് അതിനാലാണ് നമുക്കു ജീവിതമെന്ന സത്യം ഇന്ന് മനസിലാക്കാൻ സാധിച്ചത്, നമ്മോടു ക്ഷമിച്ചാലും പ്രഭു "

"അരുത് മാതെ ക്ഷമ ചോദിക്കരുത് നാം സാക്ഷാൽ മഹാദേവൻ ആണെങ്കിലും അവിടുനിന്റെ മകനാണ് ഇപ്പോൾ, ജീവിതത്തിലെ ചില സത്യങ്ങൾ അവിടുത്തേക്ക്‌  മനസിലാക്കി തരുക എന്ന ഒരു ലക്ഷ്യം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു "

അവർ വീണ്ടും നിറമിഴികളോടെ കണ്ണുകളടച്ചു ദേവനെ കൈകൂപ്പി. 

വീണ്ടുമൊരു കുളിര്കാറ്റു അവരെ വന്നു പുണർന്നു. 
മേന കണ്ണുകൾ തുറന്നു അതാ താൻ പഴയതുപോലെ കൊട്ടാരത്തിൽ പാർവതിദേവിയുടെ മുന്നിൽത്തന്നെ നിൽകുന്നു. 

കണ്ണുതുറന്നു അവരെ നോക്കി ദേവി പുഞ്ചിരിയോടെ ചോദിച്ചു. 

"മാതെ ഇപ്പോൾ ബോധ്യമായോ ആ ശ്മശാനവാസിയെ  ഈ യുവറാണി പ്രണയിക്കുവാനുള്ള കാരണം "

അവർ നിറമിഴികളോടെ ദേവിയെ പുണർന്നു. 

"പുത്രി നമുക്കെല്ലാം മനസിലായി, 
മാതാവിന്റെ അന്ധകാരമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു "

അങ്ങനെ ദേവിയുടെയും ദേവന്റെയും വിവാഹം അടുത്ത മുഹൂർത്തത്തിൽ തന്നെ നടന്നു. 

അതേ മഹാദേവൻ പറഞ്ഞതുപോലെ തന്നെ നാം ഈ ലോകത്തേക്ക് വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല തിരികെപോകുമ്പോളും അങ്ങനെതന്നെ. അതിനാൽ ഒന്നിലും അഹങ്കരിക്കാൻ പാടുള്ളതല്ല.

പാർവതിക്ക് ശിവനോടുള്ള പ്രണയം വാക്കുകൾകൊണ്ട് ഒരിക്കലും നിർവചിക്കാൻ കഴിയുന്ന ഒന്നല്ല. ആ പ്രണയത്തിന്റെ തീവ്രതമൂലം തന്നെയാണ് സതിയിലൂടെ  മഹാദേവനിൽ പൂർണമായും അലിയാൻ കഴിയാതിരുന്നദേവി വീണ്ടും പാർവതിയായി ജന്മംകൊണ്ടത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശിവാഷ്ടകം

*🔱ശിവാഷ്ടകം🔱*


*പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം*
*ജഗന്നാഥനാഥം സദാനന്ദഭാജം*
*ഭവദ്ഭവ്യഭൂതേശ്വരം* *ഭൂതനാഥം*
*ശിവം ശങ്കരം ശംഭുമീശാനമീഡേ*       1

ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ       2

മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംയപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       3

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ       4

ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       5

കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       6

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ       7

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ       8

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സു പുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി
🙏🌹🙏🌹🙏🌹🙏

Tuesday, September 22, 2020

അചലേശ്വർ മഹാദേവ ക്ഷേത്രം.

*ദിവസത്തിൽ മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം*

രാജസ്ഥാനിലെ ധോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന അചലേശ്വർ മഹാദേവ ക്ഷേത്രം. ദിവസത്തിൽ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അകൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശം നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. അചലേശ്വറെന്നാൽ അനക്കമില്ലാത്ത, അല്ലെങ്കിൽ സ്ഥായീ ഭാവത്തിലുള്ള, ഇളക്കമില്ലാത്ത ദൈവം എന്നാണ് അർഥം. ശിവനെയാണ് ഇവിടെ അചലേശ്വരനായി ആരാധിക്കുന്നത്. രാജസ്ഥാന്‍റെയും മധ്യപ്രദേശിന്‍റെയും അതിർത്തിയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.

ധാരാളം പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. ശിവൻരെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

ഇവിടുത്തെ ശിവലിംഗം ഭൂമിക്കടിയേക്ക് എത്ര ആഴത്തിൽ ഉണ്ട് എന്നറിയാനായി കുറേ ഗ്രാമീണർ ചേർന്നു കുഴിച്ചു. എന്നാൽ എത്ര കുഴിച്ചിട്ടും അവർക്ക് അതിന്റെ അറ്റം കണ്ടെത്താനായില്ലത്രെ. പിന്നീട് അവർ അത് നിർത്തിവെച്ചു എന്നാണ് ഇവിടുള്ളവർ പറയുന്നത്.

പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്.


കൊട്ടിയൂർ മാഹാത്മ്യം

*കൊട്ടിയൂർ മാഹാത്മ്യം* - *1*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമഃശിവായ

ദക്ഷിണഭാരതത്തിലെ പ്രശസ്തതീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ കൊട്ടിയൂർ ക്ഷേത്രം
ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു.
കണ്ണൂർജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം
നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. പുണ്യനദിയായ ബാവലിപ്പുഴയ്ക്ക് ഇരുകരകളിലുമായി കാണപ്പെടുന്ന രണ്ടു ക്ഷേത്രസങ്കേതങ്ങളെയാണ് ഇക്കരെ കൊട്ടിയൂരെന്നും, അക്കരെ കൊട്ടിയൂരെന്നും അറിയപ്പെടുന്നത്.

തിരുവഞ്ചിറ ( രുധിരൻചിറ) എന്ന ജലാശയത്തിന്റെ മധ്യഭാഗത്തായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ മണിത്തറ
എന്ന പേരിലറിയപ്പെടുന്നതും, സാക്ഷാൽ മഹാദേവന്റെ 'സ്വയംഭൂ 'ലിംഗം സ്ഥിതി ചെയ്യുന്നതുമായ ചൈതന്യസ്ഥാനം. പിന്നെയുള്ളത് 'അമ്മാറക്കൽതറ' എന്ന ദേവീചൈതന്യ സ്ഥാനമാണ്.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കുന്ന പുണ്യഭൂമിയായ അക്കരെ ക്ഷേത്രസങ്കേതത്തിൽ, വർഷത്തിൽ 28 ദിവസം മാത്രമെ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ് വൈശാഖമഹോത്സവം എന്ന് അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും ,അവിടെ ദേവപൂജ നടക്കുന്നുവെന്നാണ് സങ്കല്പം. ഉത്സവശേഷമുള്ള പതിനൊന്നു മാസക്കാലം അക്കരെ ക്ഷേത്രസന്നിധി കാടുമൂടിക്കിടക്കുകയും, അതു കൂടാതെ ആ സമയത്ത് മനുഷ്യപ്രവേശം നിഷിദ്ധവുമാണ്. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ഇക്കരെയുള്ള ബലിബിംബങ്ങളാണ് അവിടേക്ക് എഴുന്നള്ളിച്ച് പൂജ നടത്തുന്നത് - അതിനാൽ ഇക്കരെ ക്ഷേത്രത്തിൽ ആ സമയത്ത് പൂജ നടക്കാറില്ല. ഉത്സവം കഴിഞ്ഞുള്ള പതിനൊന്നു മാസം നിത്യപൂജകൾ നടക്കുന്നത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.

കൊട്ടിയൂരിൽ ഇന്ന് നടക്കുന്ന അനുഷ്ഠാനങ്ങളും, പൂജാവിധികളും ചിട്ടപ്പെടുത്തിയത് വ്യത്യസ്തഘട്ടങ്ങളിലായി പരശുരാമനും,
ശ്രീശങ്കരാചാര്യരും ആണെന്ന് പറയപ്പെടുന്നു.

മറ്റെങ്ങും കാണാനാവാത്തതും, വ്യത്യസ്ത ഉള്ളതുമായ ആചാരാനുഷ്ഠാനങ്ങളും, ഗൂഢപൂജാകർമ്മങ്ങളും, പ്രകൃതിയുടെ വന്യസൗന്ദര്യവും, തുള്ളിത്തിമിർക്കുന്ന മഴയും, ഓടപ്പൂ പ്രസാദവും, പ്രകൃതിയോടിണങ്ങിയ നിർമ്മാണ രീതികളും, വാവലിപ്പുഴയും, വിവിധ സമുദായക്കാരുടെ കൂട്ടായ്മയും ഈ യാഗഭൂമിയുടെ മാത്രം പ്രത്യേകതയാണ്.

☀☀☀☀☀☀☀☀

Monday, September 21, 2020

ചാത്തൻ

ചാത്തൻ
🌼⚜️🌼⚜️🌼⚜️🌼⚜️🌼

ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ കണക്കാക്കപ്പെടുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.

വിഷ്ണുമായ (ചാത്തൻ)

ദേവൻ ഭൂമി ശനി,
ആയുധം കുറുവടി,
ജീവിത പങ്കാളി ഇല്ല, വാഹനംപോത്ത്

ഐതിഹ്യം

പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: ‘അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും’ എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി. ഈ കുട്ടിയെ കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.

ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.

വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.

പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.

കുട്ടിച്ചാത്തന്മാർ

ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും ചാത്തൻ തന്റെ സഹായിയായ കരിംകുട്ടിയേയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.

കേരളത്തിൽ മന്ത്രവാദികൾകുട്ടിച്ചാത്തൻ എന്ന ദ്രാവിഡ ദേവതയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ മകൻ ആണെന്നും ചില കഥകളിൽ കാണുന്നുണ്ട്. ശിവന്റെയും വിഷ്ണുമായയുടെയും മകനാണ് കുട്ടിച്ചാത്തൻ എന്ന് ചില ഐതിഹ്യങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.

പൂജയും നേദ്യങ്ങളും

വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്.

ചില സാമ്യതകൾ

അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.

ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രo പെരിങ്ങോട്ടുകര ശ്രീ മൂലസ്ഥാനംപെരിങ്ങോട്ടുകര ദേവസ്താനം പെരിങ്ങോട്ടുകരതിച്ചമ്പിള്ളി ദേവസ്ഥാനം ചെമ്പുകാവ്,തൃശ്ശൂർവിഷ്ണുമായ ക്ഷേത്രo ആറ്റുർ
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

Sunday, September 20, 2020

ഓം കാരം ബിന്ദുസംയുക്തം

*🕉🕉🕉🕉🕉🕉👏
*ഓം* *കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി* *യോഗിനഃ | കാമദം മോക്ഷദം ചൈവ ഓംകാരായ നമോ നമഃ* ||൧||

*ന* മന്തി ഋഷയോ ദേവാ നമന്ത്യപ്സരസാം ഗണാഃ | നരാ നമന്തി ദേവേശം നകാരായ നമോ നമഃ ||൨|| 

*മ* ഹാദേവം മഹാത്മാനം മഹാധ്യാന പരായണം | മഹാപാപഹരം ദേവം മകാരായ നമോ നമഃ ||൩|| 

*ശി* വം ശാന്തം ജഗന്നാഥം ലോകാനുഗ്രഹകാരകം | ശിവമേകപദം നിത്യം ശികാരായ നമോ നമഃ ||൪|| 

*വാ* ഹനം വൃഷഭോ യസ്യ വാസുകിഃ കണ്ഠഭൂഷണം | വാമേ ശക്തിധരം ദേവം വകാരായ നമോ നമഃ ||൫|| 

*യ* ത്ര യത്ര സ്ഥിതോ ദേവഃ സര്വവ്യാപീ മഹേശ്വരഃ | യോ ഗുരുഃ സര്വദേവാനാം യകാരായ നമോ നമഃ ||൬|| 

ഷഡക്ഷരമിദം സ്തോത്രം യഃ പഠേച്ഛിവസന്നിധൗ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ 
🙏🩸🙏🩸🙏🩸🙏

Saturday, September 19, 2020

ആറും നീറുമെലിമ്പു തുമ്പ മലരും

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
*ആറും നീറുമെലിമ്പു തുമ്പ മലരും പാമ്പമ്പിളി തെല്ലുമെന്നാറും മാറിലണിഞ്ഞ ശങ്കരപദം ചിന്തിപ്പവർക്കഞ്ജസാ മാറും മാറിനകത്തു കേറി മരുവും താപങ്ങൾ പാപങ്ങൾ പൊയ്മാറും കൂറോടു ചേർന്നു കൊൾക മനമേ തത് പാദ യുഗ്മേ സദാ 🙏🙏🙏*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ചെങ്ങന്നൂർ ശ്രീ പാർവ്വതി

*ചെങ്ങന്നൂർ ശ്രീ പാർവ്വതി*

       നൂറ്റെട്ട് ശിവാലയ സ്തോത്രത്തിലും നൂറ്റെട്ട് ദുർഗ്ഗാലയ സ്തോത്രത്തിലും ചെങ്ങന്നൂർ ക്ഷേത്രം പ്രതിപാദിക്കുന്നുണ്ട്. ചെങ്ങന്നൂർ മഹാ ക്ഷേത്രം ഒരു ശിവാലയം ആണെങ്കിലും ദേവനു അനഭിമുഖമായി വാഴുന്ന ശ്രീപാർവ്വതി ദേവിയുടെ അപദാനങ്ങളാണ് കേരളമൊട്ടുക്കു പുകൾകൊണ്ടത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ഉത്പത്തിയും ചെങ്ങന്നൂർ ഭഗവതിയുടെ മാഹാത്മ്യ കഥകളും ഒട്ടുവളരെ പറഞ്ഞിട്ടുള്ളതും തദ്വാര മലയാളികൾക്ക് അധികവും സുപരിചിതവുമാണ്. പത്തേക്കറിൽ വിസ്തരിച്ചു നിൽക്കുന്ന ചെങ്ങന്നൂർ മതിലകം കേരളീയ വാസ്തു ശൈലിക്കെന്നും മകുടോദാഹരണമാണ്. ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം തിരുവിതാംകൂർ മഹാരാജാവ് തഞ്ചാവൂരിൽ നിന്നുള്ള പ്രഗത്ഭരായ ശില്പികളെ വരുത്തി സുദീർഘമായ കാലയളവുകൊണ്ട്  പണികഴിപ്പിച്ചിട്ടുള്ളതാണ്. ചെങ്ങന്നൂരിലെ ആദ്യ ക്ഷേത്ര സമുച്ചയം നിർമിക്കുന്നത് പെരുന്തച്ചനായിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന പ്രദേശത്തെ നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാക്കന്മാർ മേൽനോട്ടം നിർവ്വഹിച്ചു.അതിനെ കുറിച്ചുള്ള കഥ ഇപ്രകാരം ആകുന്നു. അന്ന് കാടു പിടിച്ചു കിടന്നിരുന്ന ക്ഷേത്രമിരിക്കുന്ന പ്രദേശം നായനാര് പിള്ള എന്നൊരാൾക്കു വഞ്ഞിപ്പുഴ നാടു വാഴി ഒറ്റിയായി നൽകി. നായനാര് പിള്ളയുടെ തൊഴിലാളികൾ കാടു വെട്ടി തെളിക്കുന്ന വേല ചെയ്തുകൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ ഒരു സ്ത്രീയുടെ പണിയായുധം കൊണ്ട് അടുത്തുള്ള ശിലയിൽ നിന്നും നിണമൊഴുകുവാൻ തുടങ്ങി. തൊഴിലാളികൾ ഈ വിവരം നായനാര് പിള്ളയേയും പിള്ള അത്‌ വഞ്ഞിപ്പുഴ മഠത്തിലും അറിയിച്ചു. സമീപസ്ഥരായിരുന്ന താഴമൺ കുടുംബവും വഞ്ഞിപ്പുഴ നാടുവഴിക്കൊപ്പം പ്രസ്തുത സ്ഥലത്തു വന്ന് ചേർന്നു. രക്തം വാർന്നൊഴുകുന്ന ശില മഹാദേവ സാന്നിധ്യമുള്ള സ്വയംഭൂ ലിംഗമാണെന്നു കണ്ടെത്തിയ അവർ അവിടെ പ്രൗഢ ഗംഭീരമായ ഒരാലയം പണിതീർക്കുവാൻ തീരുമാനിച്ചു. അതിന് സാക്ഷാൽ പെരുംതച്ചനെ തന്നെ വരുത്തിക്കുകയും ചെയ്തു. മഹാദേവ സാന്നിധ്യമുള്ളപ്പോൾ ശ്രീപാർവ്വതിയുടെ സാന്നിധ്യവും അവിടെയുണ്ടാകുമെന്നു തീർച്ചയുള്ളതുകൊണ്ടു ദേവിയുടെ പ്രതിഷ്ഠയും തുല്യ പ്രാധാന്യത്തോടെ അവിടെ പ്രതിഷ്ഠിക്കണം എന്ന് നാടുവാഴികളും മറ്റു കാര്യക്കാരും ആഗ്രഹം പ്രകടിപ്പിക്കുകയും ആ വിവരം പെരുന്തച്ചനെ ധരിപ്പിക്കുകയും ചെയ്തു. ദേവിയുടെ ചൈതന്യ പൂർണമായ ഒരു ബിംബം ആ പ്രദേശത്തു മറഞ്ഞു കിടപ്പുണ്ടെന്നു പെരുംതച്ചന് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം സ്ഥാനം കാണിച്ചു കൊടുത്ത പ്രദേശത്തു നിന്ന് വിഗ്രഹം കണ്ടെത്തുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ദേവീ ഭക്തന്മാർക്ക് അതില്പരം ആനന്ദം വേറൊന്നില്ലായിരുന്നു. മഹാദേവന്റെയും ദേവിയുടേയും സാന്നിധ്യം അവിടെ ഉണ്ടായതിനു പല ഐതീഹ്യങ്ങളും പറഞ്ഞു പോരുന്നുണ്ട്. അതിൽ ഒന്ന് അഗസ്ത്യ മാമുനിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശിവ പാർവ്വതി മംഗലം നടക്കുന്ന വേളയിൽ അഗസ്ത്യ മഹർഷിയെ ശിവൻ തെക്ക് ദിക്കിലേക്ക് അയച്ചിരുന്നു. വിവാഹാനന്തരം ശിവ പാർവ്വതിമാർ അഗസ്ത്യ മഹർഷിക്ക് ചെങ്ങന്നൂരിൽ ദർശനം നൽകി എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു ഐതീഹ്യം കരുനാഗപ്പള്ളിയിലെ ആലപ്പാട് തീര പ്രദേശം ഭരിച്ചിരുന്ന വലിയ ആദിച്ച മുത്ത് അരയൻ എന്ന അരയ വംശ രാജാവിന്റെ മകളായി പാർവ്വതി ദേവി ജനിച്ചു. ആ മുക്കുവതരുണിയെ വിവാഹം ചെയ്യാൻ മഹാദേവനും അവതരിച്ചത്രേ. അതിനെ കുറിച്ചുള്ള കഥ ഇവിടെ വിസ്തരിക്കുന്നില്ല. ശിവനും പാർവ്വതിയും ചെങ്ങന്നൂർ വന്ന് കുടികൊണ്ടു അരയ രാജാവിനു തിരു സ്വരൂപ ദർശനം നൽകി എന്നാണ് കഥ. ഈ വിശ്വാസത്തിന്റെ പേരിൽ  ആലപ്പാട്ട്‌ ഉള്ളവർ നൂറ്റാണ്ടുകളായി  ചെങ്ങന്നൂർ ഉത്സവത്തിനു വലിയ സംഖ്യ കാണിക്കയായി സമർപ്പിച്ചിരുന്നു. 'ചെങ്ങന്നൂർ ക്ഷേത്ര മാഹാത്മ്യം 'എന്നപേരിൽ കല്ലൂർ നാരായണ പിള്ള എഴുതിയിട്ടുള്ള ഗ്രന്ഥത്തിൽ മധുരാപുരി ചുട്ടെരിച്ച കണ്ണകി വൈഗയാറും കടന്നു പമ്പാ നദിയുടെ ഗതി നോക്കി വന്ന് കുടികൊണ്ടത് ചെങ്ങന്നൂരാണെന്നു ചിലപ്പതികാര തെളിവുകൾ നിരത്തി സമര്ഥിക്കുന്നുണ്ടു്. ആ ഗ്രന്ഥത്തിന് ആവതാരിക എഴുതിയിട്ടുള്ള മഹാകവി ഉള്ളൂർ ആവതാരികയിൽ തന്നെ ആ വാദത്തെ ഖണ്ഡിക്കുന്നുണ്ടെങ്കിലും കല്ലൂർ വീണ്ടും തെളിവുകൾ നിരത്തി ആ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു. അതുകൊണ്ട് ചെങ്ങന്നൂർ ഭഗവതിക്ക് കണ്ണകിയുടെ പരികല്പനയും നല്കപ്പെടുന്നുണ്ട്. സതീ വിരഹത്താൽ വിഷണ്ണനും ഉഗ്രരൂപനുമായിരിക്കുന്ന ശൈവ ഭാവമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അതിനാൽ സതിയായും ദേവിയെ കരുതുന്നു. 
    പെരുംതച്ചൻ നിർമ്മിച്ച മഹാക്ഷേത്രം കാലാന്തരത്തിൽ അഗ്നിക്കിരയാകുമെന്നു അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അഗ്നിബാധയിൽ സ്വയംഭൂവായ ശിവലിംഗം സംരക്ഷിക്കപ്പെടും എന്നും ദേവിയുടെ വിഗ്രഹം നശിച്ചുപോകാൻ ഇടയാകുമെന്നും നേരത്തേ തിരിച്ചറിഞ്ഞ തച്ചൻ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുവാനുള്ള ദേവിയുടെ വിഗ്രഹത്തെ രൂപ കല്പന ചെയ്ത് താഴമൺ തന്ത്രിയെ ഏല്പിച്ചു. പെരുംതച്ചൻ കരുതിയതുപോലെ സംഭവിച്ചു അഗ്നിക്കിരയായ ക്ഷേത്രത്തിൽ നനഞ്ഞ ചെമ്മണ്ണ് വാരിമൂടി ശിവലിംഗം സംരക്ഷിച്ചു. ദേവി ബിംബം നഷ്ടമായി. ചെമ്മണ്ണ് കുന്നുപോലെ മൂടി ദേവസ്ഥാനം സംരക്ഷിച്ചതുകൊണ്ടു ചെങ്കുന്നൂർ എന്ന പേരുണ്ടായെന്നും കാലാന്തരത്തിൽ ചെങ്ങന്നൂർ ആയെന്നുമാണ് പറയപ്പെടുന്നത്. ചെങ്കുന്നൂർ ആണ് ചെങ്ങന്നൂർ ആയതെന്നതിൽ തർക്കമില്ല പക്ഷേ അങ്ങനെ ഒരു നാമം ഈ പ്രദേശത്തു കൈവന്നത് ഭൂപ്രകൃതിയുടെ മാനദണ്ഡത്തിലാവണം. പിന്നീട് ക്ഷേത്രം പുനർനിർമ്മിച്ചു ദേവിയുടെ പുതിയ ബിംബം പ്രതിഷ്ഠ ചെയ്തു. ക്ഷേത്രം പുനര്നിര്മ്മിക്കുന്നതിനു മുൻപേ തന്നെ ദേവി ബിംബം രജസ്വലയായി കാണാറുണ്ടായിരുന്നു. ഒരിക്കൽ മേൽശാന്തി നിർമ്മാല്യത്തിനു ഉടയാടയും മറ്റും വിഗ്രഹത്തിൽ നിന്ന് മാറ്റുമ്പോഴാണ് അങ്ങനെ ഒരു അടയാളം കാണുന്നത്. അത്‌ വഞ്ഞിപ്പുഴ മഠത്തിലെ സ്ത്രീകളെയും താഴമൺ മഠത്തിലെ സ്ത്രീകളേയും കാട്ടി ഉറപ്പു വരുത്തിച്ചു. പ്രശ്നവിധിയിൽ ദേവി രജസ്വലയാകാറുണ്ട് എന്ന് കണ്ടു. പുനഃപ്രതിഷ്ഠ നടത്തിയതിനു ശേഷവും അങ്ങനെ ഒരു അടയാളം പ്രതിഷ്ഠയിൽ കണ്ടു തുടങ്ങി. അതിന് പ്രത്യേകമായ ആചാരങ്ങൾ ക്ഷേത്രത്തിൽ പാലിക്കാൻ തുടങ്ങി. അടയാളം കണ്ടത് വഞ്ഞിപ്പുഴയിലേയും താഴമണ്ണിലേയും സ്ത്രീകൾ സ്ഥിരീകരിച്ചാൽ ഉടയാട മണ്ണാത്തിയെ ഏൽപ്പിക്കും. ക്ഷേത്ര ശ്രീ കോവിലിൽ നിന്ന് ദേവീ ചൈതന്യത്തെ അർച്ചന ബിംബത്തിൽ ആവാഹിച്ചു നാലുനാൾ ക്ഷേത്രത്തിലെ വായു കോണിലുള്ള അറയിലേക്കു മാറ്റും. നാലാം നാൾ പമ്പയാറ്റിൽ സ്നാനം നടത്തും. ഈ വിശേഷത്തിനു തൃപ്പൂത്ത് എന്നാണ് പറയാറുള്ളത്. പണ്ട് കാലത്ത് ഒട്ടേറെ ചടങ്ങുകളോടെയാണ് ഇത്‌ നടത്തിപോന്നിരുന്നത്. വിഗ്രഹം ആറാടിക്കുന്നതും ഉടയാട മാറ്റുന്നതും തീണ്ടാനാഴി അരച്ച് പുരട്ടുന്നതും ഓരോ തന്ത്രികുടുംബങ്ങളിൽ പെട്ടവരായിരുന്നു. ഇപ്പോൾ പഴയ ചടങ്ങുകളിൽ ഭേദം വന്നിട്ടുണ്ട്. തൃപ്പൂത്തു കാലത്ത് ഹരിദ്രാ പുഷ്പാഞ്ജലി എന്ന വിശേഷപ്പെട്ട പുഷ്പാഞ്ജലിയാണ് ദേവിക്ക് പ്രധാനമായി നടത്തിവരാറുള്ളത്. ഒരിക്കൽ തിരുവിതാംകൂറിൽ റെവന്യൂ ഉദ്യോഗസ്ഥനായിരുന്ന മൺറോ സായിപ്പ് ചെങ്ങന്നൂർ ക്ഷേത്രത്തിലെ വരവ് ചെലവ് കണക്ക് പരിശോധിക്കുന്ന കൂട്ടത്തിൽ തൃപ്പൂത്തു വിശേഷത്തിനു അസംഖ്യം പണം ചെലവിട്ടതായി കണ്ട് അതിനെ പറ്റി ക്ഷേത്രം കാര്യക്കാരോട് ചോദിച്ചു. തൃപ്പൂത്തു വിശേഷം എന്താണെന്നു അവരിൽ നിന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം "ഇത്തരം വിഡ്ഢിത്തങ്ങൾക്കു മേലിൽ പണം ചെലവാക്കരുത് " എന്ന് താക്കീതു നൽകി.മൺറോ സായിപ്പ്  ശകാരവും പരിഹാസവും തുടരെ ചൊരിഞ്ഞു കൊണ്ടേ ഇരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൺറോയുടെ പത്നിക്ക് നിലക്കാത്ത രക്തപ്രവാഹമുണ്ടായി. അതിലേക്കു പല വൈദ്യവും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. മൺറോയുടെ കാര്യസ്ഥൻ ജ്യോത്സ്യവിധി തേടിയതിൽ നിന്നും ദേവിയുടെ കോപം നിമിത്തം സംഭവിച്ചതാണ് അതെന്നു മനസ്സിലാക്കി. കാര്യം അറിഞ്ഞ മൺറോ സായിപ്പ് ക്ഷേത്രത്തിലെത്തി പരിഹാര കർമ്മം നടത്തി. ഭാര്യയുടെ രോഗം ഭേദമായതിന്റെ നന്ദിസൂചകമായി സ്വർണത്തിൽ തീർത്ത ഒരു കാപ്പു ദേവിക്ക് സമർപ്പിച്ചു. അത്‌ ഇപ്പോഴും ദേവി വിഗ്രഹത്തിൽ അലങ്കാരമായി ശോഭിക്കുന്നു. 
     63 നയനാരിൽ പെട്ട വിരൽമിണ്ട നായനാരുടെ ജന്മദേശം ചെങ്ങന്നൂർ ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷേത്രത്തിൽ പ്രത്യേകമായ അവകാശങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 
      വലിയ വട്ട ശ്രീകോവിലിൽ മഹാദേവന്റെ സ്വയംഭൂ ശില കിഴക്കോട്ടു ദർശനമായി നിലകൊള്ളുന്നു. ശ്രീ പാർവ്വതി അതേ ശ്രീകോവിലിൽ ദേവന് അനഭിമുഖമായി വാഴുന്നു. പഞ്ചലോഹത്തിലുള്ള ചാരുതയാർന്ന ബിംബം നിൽക്കുന്ന രൂപത്തിലുള്ളതാണ്. രണ്ടു കൈകൾ ഉള്ളതിൽ ഒന്നിൽ അഭയ മുദ്രയും മറ്റൊന്നിൽ വരദ മുദ്രയും. ദേവിക്കും മഹാദേവനും നമസ്‌കാര മണ്ഡപങ്ങൾ പ്രത്യേകമുണ്ട്. ആനക്കൊട്ടിലും കിഴക്കും പടിഞ്ഞാറുമായി രണ്ടെണ്ണമുണ്ട്. പടിഞ്ഞാറെ നടയിൽ ഭജനമിരിക്കലും സത്യം ചെയ്യലും വളരെ പ്രസിദ്ധമായിരുന്നു. രോഗശാന്തിക്കും ആഗ്രഹ സാഫല്യത്തിനുമായി ധാരാളം ഭക്തർ ദേവി നടയിൽ ഭജനമിരിക്കാറുണ്ട്. വിവാഹം, അന്നപ്രാശനം തുടങ്ങിയ കർമ്മങ്ങൾ നടത്തുന്നതും പടിഞ്ഞാറെ നടയിലാണ്. നൂറടിയോളം ഉയരമുള്ള സ്വർണ ധ്വജവും അണ്ഡാകൃതിയിലുള്ള കൂത്തമ്പലവും ക്ഷേത്രത്തിലെ അപൂർവ്വ കാഴ്ചകളാണ്. പ്രൗഢമായ മതിൽക്കകം. ഗണപതി, നീലഗ്രീവൻ, ചണ്ഡേശ്വരൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാ ദേവി, ശാസ്താവ്, നാഗങ്ങൾ എന്നീ ഉപദേവകൾ ഉണ്ട്. 
       ധനുമാസത്തിലെ തിരുവാതിരക്കു കൊടികയറി മകരമാസത്തിലെ തിരുവാതിരക്കു അവസാനിക്കുന്ന ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ചെങ്ങന്നൂർ ഉത്സവം. ഉത്സവ കാലത്ത് ദേവി രജസ്വലയായാൽ ഉത്സവാഘോഷങ്ങൾ മാറ്റി വയ്ക്കാറുണ്ട്.

മുതിരേരി ക്ഷേത്രം

*✿ 
*മുതിരേരി ക്ഷേത്രം*

കൊട്ടിയൂര് വൈശാഖ മഹോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് വാള് എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് മുതിരേരി ക്ഷേത്രം വയനാട്ടിലെ ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മുതിരേരി ക്ഷേത്രം . മഹാദേവന്റെ ആജ്ഞയനുസരിച്ച് ദക്ഷന്റെ യാഗശാലയും മറ്റും നിശേഷം നശിപ്പിച്ച ശേഷം യാഗത്തിന് വിഘ്നം വരുത്തി ദക്ഷന്റെ കഴുത്തറുത്ത് വീരഭദ്രന് തന്റെ വാള് എറിഞ്ഞപ്പോള് വീണ സ്ഥലമാണ് മുതിരേരി എന്നാണ് സങ്കല്പം.ദക്ഷയാഗാനന്തരം വലിച്ചെറിഞ്ഞ വാള് മുതിരേരിയിലെ വയല് ഉഴുതുമറിക്കുകയായിരുന്ന കുറിച്ച്യ തറവാട്ടുകാരുടെ കലപ്പയില് കുടുങ്ങി. വാള് കുടുങ്ങിയ വിവരം അന്നത്തെ നായര് തറവാടുകളെ അറിയിച്ചു. ഈ ദിവ്യായുധം ദൈവികശക്തിയുള്ളതാണെന്നും ആയുധത്തെ യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ച് നിത്യപൂജാദികള് മുടക്കം കൂടാതെ ചെയ്തുവരണമെന്നു
ം ദേവപ്രശ്നത്തില് കാണപ്പെട്ടു.
കുറിച്ച്യ തറവാട്ടുകാരും പാലിയാട്ട് തറവാട്ടിലെ കോഴിക്കോട്ട് നമ്പ്യാരും തലമുറക്കാരും ചേര്ന്നാണ് പ്രതിഷ്ഠ നടത്തിയത്. വാള് ലഭിച്ച വയലിന് വാളന്കണ്ടം എന്ന പേര് ഇപ്പോഴും നിലവിലുണ്ട്. നാട്ടിപ്പണികള് തുടങ്ങുമ്പോള് ആദ്യം ഈ കണ്ടത്തില് ഞാറ് നട്ടതിനുശേഷം മാത്രമേ മറ്റ് കണ്ടങ്ങളില് കൃഷി ഇറക്കാറൂള്ളൂ.
ചോതി നാളില് ബ്രഹ്മമുഹൂര്ത്തത്തില് ദിവ്യായുധം പ്രത്യേക രീതിയില് ക്ഷേത്രകുളത്തില്മുക്കി യാത്രയ്ക്കുള്ള ഒരുക്കം കുറിക്കും. മൂഴിയോട്ടില്ലം പുത്തന്മഠം സുരേഷ് നമ്പൂതിരിയാണ് വാളുമായി കൊട്ടിയൂര് ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തിരിക്കുക. പ്രത്യേക പൂജകള്ക്കുശേഷം മണിത്തറയില് ധ്യാനമിരിക്കും. ധ്യാനത്തില് വെളിപാടുണ്ടാവുകയും ക്ഷേത്രക്കുളത്തില് കുളികഴിഞ്ഞ് ഭസ്മാദികള് ധരിച്ച് ഒരു കുടം വെള്ളവുമായി ക്ഷേത്രത്തിലെത്തും.
ദേവസ്ഥാനങ്ങളില്‍ പ്രത്യേക പൂജ നടത്തി ഉപദേവന്മാര്ക്കും പൂജ ചെയ്ത് ക്ഷേത്രത്തിലെ ശിവലിംഗത്തില് വെച്ച വാള് തുളസിയോടുകൂടി കയ്യിലെടുത്ത് കൊട്ടിയൂര്ക്ഷേത്രത്തെ ലക്ഷ്യമാക്കി നീങ്ങുന്ന യാത്രയാണ് വാള് എഴുന്നള്ളിപ്പ്. കിലോമീറ്ററുകള് കാല്നടയായി ഒറ്റയ്ക്ക് പിന്നിടും.വൈശാഖ മഹോത്സവം സമാപിച്ചതിനുശേഷം മാത്രമാണ് വാള് മുതിരേരി അമ്പലത്തില് തിരിച്ചെത്തുക.
 *┈ 

Tuesday, September 15, 2020

64 യോഗിനിമാർ.

കാളിയുടെ 64 യോഗിനിമാർ.

1. ബഹുരൂപ
2. താര
3. നർമ്മദ
4. യമുന
5. ശാന്തി
6. വാരുണി
7. ക്ഷേമംകരി
8. ഐന്ദ്രി 
9. വാരാഹി
10. രണവീര
11. വാനരമുഖി
12. വൈഷ്ണവി
13. വൈദ്യരൂപ
14. ചർച്ഛിക
15. വേതാളി
16. ഛിന്നമസ്തിക
17. ജ്വാലാ കാമിനി
18. ഗഡവര
19. കരാളിക
20. സരസ്വതി
21. വിരൂപ
22. കാവേരി
23. ബലുക
24. നരസിംഹി
25. വിരജ
26. വികടാനന
27. മഹാലക്ഷ്മി
28. കൗമാരി
29. കർഘരി
30. വിന്ധ്യവാസിനി
31. രതി
32. യക്ഷിണി
33. സർപ്പസ്യ
34. വിനായകി
35. വീരകുമാരി
36. മാഹേശ്വരി
37. ഗദാധരി
38. കമനീയ
39. അംബിക
40. സ്തുതി
41. ആഗ്നേയി
42. കാളി
43. ഉമ
44. നാരായണി
45. സമുദ്ര
46. ബ്രാഹ്മണി
47. ജ്വാലാമുഖി
48. അതിഥി
49. വായുവേഗ
50. ചാമുണ്ട
51. മുരഥി
52. ചന്ദ്രകാന്തി
53. ഗംഗ 
54. ധൂമാവതി
55. സർവ്വമംഗള
56. അജിത
57. സൂര്യപുത്രി
58. ഗാന്ധാരി
59. വായുവീണ 
60. അഘോര
61. ഭദ്രകാളി
62. സുന്ദരി
63. ശൂലിനി
64. ഭദ്ര
എന്നിവരാണ് 64 യോഗിനികൾ...

അഷ്ടനാഗങ്ങൾ

*നാഗരാജാവ് ഗുളികൻ*

അഷ്ടനാഗങ്ങൾ 
അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ, ശംഖ്പാലൻ.

എട്ട് നാഗരാജാക്കന്മാരുടെ കൂട്ടത്തിനാണ്  അഷ്ടനാഗങ്ങൾ എന്ന് വിളിക്കുന്നത്. 

അനന്തന്,  ആദിശേഷൻ എന്നൊരു നാമവും കൂടി ഉണ്ട്. 
ഗുളികന്,  മാന്ദി  എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു. 

അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും പുള്ളുവൻ പാട്ടിൽ അതി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്.  ഗുളികന് പച്ച വർണ്ണം എന്ന് പാടുന്നു. 

ഇതിൽ ഏഴാമനായ ഗുളികൻ ( മാന്ദി ) നമ്മുടെ ഗ്രഹനിലയിൽ നില്കുന്നു. 

ഗുളികന് ഗ്രഹനിലയിൽ  " മാ  "  എന്ന് അടയാളപ്പെടുത്തുന്നു. 

* ഗുളികൻ ഏത് രാശിയിൽ നിന്നാലും രാശിയുടെ അധിപനെയും,  കൂടെ നിൽക്കുന്ന ഗ്രഹങ്ങളെയും, ഗുളികൻ നിൽക്കുന്ന രാശിയുടെ ഏഴാമത്തെ രാശിയിലും  (ഗ്രഹദൃഷ്ടി ) ബാധിക്കും  എന്ന് ജ്യോതിഷ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നു. 

ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് അഷ്ട നാഗങ്ങളിൽ ഏഴാമനായ നാഗരാജാവ് ഗുളികൻ തന്നെ ആണ്. 

- ഗുളികൻ ഓരോ രാശിയിലും നിന്നാലത്തെ  ഫലങ്ങൾ. -

 1. ലഗ്നത്തിൽ ഗുളികൻ നിന്നാൽ ഏതു കാര്യത്തിൽ ഇടപെട്ടാലും തടസ്സം,  ശരീരത്തിൽ മുറിവോ പൊള്ളലോ ഏൽക്കാൻ ഇടയുണ്ട്  . 
എന്നാൽ ലഗ്നത്തിൽ ഗുളികൻ ഒറ്റക്ക്  നിന്നാൽ... 
അഷ്ടനാഗങ്ങളെ കൊണ്ടുള്ള രാജയോഗം ഭവിക്കുന്നു. 

പക്ഷെ വിവാഹം വൈകുമെന്ന് അനുഭവം. 

2. ലഗ്നത്തിൽ നിന്നും രണ്ടാമത്തെ രാശിയിൽ ഗുളികൻ നിന്നാൽ ഉന്നത വിദ്യക്കും  ധനാഗമനത്തിനും തടസ്സം  ഉണ്ടാകുമെങ്കിലും വിദേശ യോഗം ഫലം.  സ്ത്രീ ജാതകത്തിൽ,  ഭർത്താവിനും വിദേശ യോഗം. പറയണം. 

3. സഹോദര സ്ഥാനമായ മുന്നിൽ ഗുളികൻ നിന്നാൽ ഇളയ സഹോദരന്മാർ ഉണ്ടാകില്ല. സഹോദരിമാർ ഉണ്ടാകും.  ഇളയ സഹോദരൻ ഉണ്ടെങ്കിൽ അവർക്ക് നാശം..  എന്നാൽ മൂന്നാം ഭാവാധിപൻ, ഒൻപത്തിലോ, പതിനൊന്നിലോ, സുക്ഷേത്രത്തിലോ നിന്നാൽ ഒരു സഹോദരൻ ഉണ്ടായിരിക്കും.  

4. മാതൃസ്ഥാനമായ നാലിൽ  ഗുളികൻ നിൽക്കുന്നവർ വാടക വീട്ടിൽ കേറും,  മാതാവിനും ദേഹസുഖം കുറയും, വാഹനാപകടവും ഉണ്ടാകാൻ സാധ്യത.  മാതാവിൽ നിന്നും അകലും. 

നാലിൽ ഗുളികൻ നിൽക്കുന്നവർക്ക് വിദേശ യോഗം ഫലം. 

5.സന്താനസ്ഥാനമായ  അഞ്ചിൽ ഗുളികൻ നിന്നാൽ പുത്ര ദുഃഖം ഫലം.  ഗുളികന്റെ അനുഗ്രഹം ഉണ്ടെങ്കിൽ   ഒരു ആൺകുട്ടീ  ലഭിക്കും. 
അഞ്ചാം ഭാവാധിപനേ ഗുളികൻ ബാധിക്കുമ്പോളാണ്  കുഞ്ഞുങ്ങൾ ഉണ്ടാകുവാനും താമസിക്കുന്നത്. 

6. ആറിൽ ഗുളികൻ നിന്നാൽ ശത്രുക്കൾ സ്വയം നശിച്ചു പോകും. 

7 മംഗല്യ സ്ഥാനമായ  ഏഴിൽ  ഗുളികൻ നിന്നാൽ വിവാഹത്തിന് വൈകും,  ജാതകം ചേർന്നില്ല എങ്കിൽ ഭാര്യയെ കൊല ചെയ്യാനും സാധ്യത എന്ന് ഗ്രന്ഥങ്ങളിൽ  പറയുന്നു. വിവാഹ മോചനവും സംഭവിക്കാറുണ്ട്. 

8. അഷ്ടമം അഥവാ ആയുർ സ്ഥാനത്തു ഗുളികൻ നിന്നാൽ ദുർമരണം ഫലം എന്ന് എല്ലാ ജ്യോതിഷ ഗ്രന്ഥങ്ങളും പറയുന്നു. 

9, ഭാഗ്യസ്ഥാനമായ ഒൻപതിൽ ഗുളികൻ നിൽക്കുന്നവരെ ഭാഗ്യദോഷി എന്ന് വിളിക്കുന്നു.  
പിതാവിനും, തനിക്കും, സന്താനത്തിനും ദോഷം. 

10. കർമ്മസ്ഥാനമായ പത്തിൽ ഗുളികൻ നിന്നാൽ പ്രവൃത്തിയിൽ അലസതയും,  കർമ്മപുഷ്ടിക്ക് ഹാനിയും നേരിടും .  ജോലി സംബന്ധമായ തടസ്സങ്ങൾ,   വിദേശ യോഗം ഫലം. എന്നാലും ജോലിയിൽ ഉയർച്ച ഉണ്ടാകാറില്ല. 

11. ലാഭസ്ഥാനമായ പതിനൊന്നിൽ ഗുളികൻ നിൽകുകയോ, പതിനൊന്നാം ഭാവാധിപനെ ബാധിക്കുകയോ ചെയ്താൽ സാമ്പത്തിക ലാഭം ഉണ്ടാകില്ല..  മൂത്ത സഹോദരനും ദോഷം. 
എന്നാൽ പതിനൊന്നാം ഭാവാധിപൻ ഒൻപത്തിലോ,  സ്വക്ഷേത്രത്തിലോ നിന്നാൽ ദോഷമില്ല. 

12  പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ ഭാര്യാ / ഭർതൃ സുഹത്തിനു ഹാനി,  അല്ലെങ്കിൽ രണ്ടിൽ ഒരാൾക്കു വിദേശ യോഗം, ഭയവും ഉണ്ടാകും. 

* മേടം, വൃശ്ചികം തുലാം രാശിയിൽ ഗുളികൻ നിന്നാൽ വിവാഹം നീണ്ടു പോകും,  നിശ്ചയിച്ച വിവാഹം പോലും മുടങ്ങുമെന്ന അനുഭവം. 

* കർക്കിടകം രാശിയിൽ നിൽക്കുകയോ, അഞ്ച്, ഒൻപത്  ഭാവാധിപനെയോ, ചന്ദ്രനെയോ ഗുളികൻ ബാധിച്ചാൽ സന്താന തടസ്സം ഫലം. 

കർക്കിടകം രാശിയെയോ ചന്ദ്രനെയോ ബാധിച്ചാൽ ഫിക്സ് വരാനുള്ള സാധ്യതയും കൂടും ,പുരുഷന്മാർക്ക് ലൈംഗിക ശേഷിയും നഷ്ടപെട്ട അനുഭവം ഉണ്ട്,  അത് മാത്രമല്ല വീഴ്ചയോ അപകടമോ ഉണ്ടായാൽ കോമ സ്റ്റേജിലും  എത്താം. 

സൂര്യനും ബുധനും ഗുളികനും ഒന്നിച്ചു നിൽക്കുകയോ, നിൽക്കുന്ന രാശിയുടെ അധിപനെ ഗുളികൻ ബാധിക്കുകയോ ചെയ്താൽ കുഞ്ഞുങ്ങൾക്ക് സംസാര വൈകല്യം ഉണ്ടാകും. 

*ദോഷപരിഹാരം. 

കൃത്യമായ പരിഹാരം. 
അഷ്ടനാഗങ്ങൾക്കു  എട്ടുരുളിയിൽ  നൂറും പാലും ( ഒരു വ്യാഴ വട്ടക്കാലം  ഫലം നില നില്കും എന്ന് വിശ്വാസം ).. 

സർപ്പക്കാവുള്ളവർക്ക്  അഷ്ട നാഗകളമെഴുതി സർപ്പം പാട്ട് പാടിച്ചു പുള്ളുവന്മാരെ കൊണ്ട് അഷ്ടനാഗ കളത്തിൽ  നൂറും പാലും നടത്തിക്കുക..

  സർപ്പക്കാവ് നശിച്ചു പോയവർക്കും,  അന്യാധീനം വന്നവർക്കും ,  അനന്തൻ കാവിൽ ആയില്യം നാളിൽ എട്ടുരുളി നൂറും പാലും  ചെയ്യുക. 

ഇതും സാധിക്കാത്തവർ നാഗ ക്ഷേത്രങ്ങളിൽ  അഷ്ടനാഗ പൂജ  വർഷം തോറും  ചെയ്യുക

" ഒരാളുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഗുളികൻ ആണെന്ന് പറയാം. 

വ്യാഴം കൂടെ നില്കുകയോ,  വ്യാഴം നിൽക്കുന്ന രാശിയുടെ 5,7,9 ലൊ ഗുളികൻ നിന്നാലും ദോഷങ്ങൾ കുറയും. 

ജാതകം  വിശദമായി പരിശോധിപിച്ചതിനു ശേഷം പരിഹാരം  നിശ്ചയിക്കുക.

കടപ്പാട്🙏🏻

Monday, September 14, 2020

ശിവലിംഗ മാഹാത്മ്യം

*ശിവലിംഗ മാഹാത്മ്യം

*
🌼⚜️🔥⚜️🔱🌼
ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.
ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ ദുര്‍ഭാഷണം നടത്തിയതുകൊണ്ട് സത്യം വെളിവാകുകയില്ല. മനുസ്മൃതിയില്‍ ലിംഗശബ്ദത്തിന്റെ നാനാര്‍ഥങ്ങള്‍ നല്കിയിട്ടുണ്ട്.
1. ‘ചിഹ്നം മുദ്രാ കസ്യചിത് കാര്യാലയസ്യ മുദ്രാ’ (അടയാളം, മുദ്ര എന്നിവയോടൊപ്പം ഏതെങ്കിലും കാര്യാലയമെന്നും മേല്പറഞ്ഞതിനര്‍ഥം).
2. ‘അവഗമയിതും ശക്യം ചിഹ്നം’ (തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം, അധികാരസ്ഥാനസൂചികം)
‘യതിപാര്‍ഥിവലിംഗധാരിണൗ മുനിര്‍ദോഹദലിംഗദര്‍ശി’ (മനുസ്മൃതി)
സംന്യാസിയുടെയും രാജാവിന്റെയും അധികാര സ്ഥാനങ്ങളെ സൂചിപ്പിക്കുന്ന അടയാളം ധരിച്ചവര്‍. അടയാളം (ലിംഗം) എന്നത് കാവിവസ്ത്രം, കമണ്ഡലു, യോഗദണ്ഡ് തുടങ്ങിയവ.
3. ‘വ്യാജചിഹ്നം അയഥാര്‍ത്ഥസൂചകം’
ഉദാ: ക്ഷപണകലിംഗധാരീ (തെറ്റായ അടയാളം) മിഥ്യയെ ജനിപ്പിക്കുന്നത് (ക്ഷപണകന്‍-മായാജാലക്കാരന്‍, കപടവേഷം ധരിച്ചവന്‍)
4. ‘ആമയ ലക്ഷണം രോഗസൂചക’ (രോഗസൂചക-രോഗലക്ഷണം)
5. ‘ആശയ സംസ്ഥാപക:’ (ഒരു പ്രത്യേക ആശയത്തെ സ്ഥാപിക്കുന്നത്)
6. ‘സുവ്യക്ത സൂചക’ (സുവ്യക്തമായ ഒന്നിനെ സൂചിപ്പിക്കുന്നത്.)
7. ‘സ്ത്രീപുരുഷ സൂചക: (സ്ത്രീപുരുഷന്മാരെ മനസ്സിലാക്കിത്തരുന്നത്. അതായത് സ്ത്രീലിംഗം, പുല്ലിംഗം)
8. ‘പുരുഷസ്യ പ്രജനാവയവം’ (പുരുഷന്റെ ജനനേന്ദ്രിയം)
9. ‘ഭാഷായ: പദാനാം ലിംഗം’ (ഭാഷാപദങ്ങളുടെ സ്ത്രീ പുരഷ നപുംസകഭേദങ്ങള്‍.)
10. ‘ശിവസ്യ അനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:.
(എല്ലാവരാലും പൂജിക്കപ്പെടുന്ന ആദ്യന്താവസ്ഥകളില്ലാത്ത ശിവനെ സൂചിപ്പിക്കുന്ന അവയവം – ശിവലിംഗം)
11. ‘കസ്യചിദ് ദേവസ്യ ഛായാ വാ പ്രതിമാ’
(ഏതെങ്കിലും ഒരു ദേവന്റെ ചിത്രമോ പ്രതിമയോ)
12. ‘ഏകസ്മിന്‍ വാക്യേ കസ്യചിത് പദസ്യ ആശയ സംസ്ഥാപകസഹായക: നിര്‍ദേശ:’
(സംയോഗ:, വിയോഗ:, സാഹചര്യം… തുടങ്ങിയവകൊണ്ട് ഒരു വാക്യത്തില്‍ ഏതെങ്കിലും ഒരു പദത്തിന്റെ ആശയത്തെ സൂചിപ്പിക്കുന്നത്.)
13. ‘വ്യാകരണ ലിംഗാനുശാസനം’ (വ്യാകരണത്തില്‍ ലിംഗ ശബ്ദങ്ങള്‍ക്ക് പുല്ലിംഗ സ്ത്രീലിംഗ നപുംസകലിംഗഭേദങ്ങള്‍ അനുശാസിക്കുന്നത്.)
14. ‘ന്യായേ ലിംഗപരാമര്‍ശജ്ഞാനം’ തര്‍ക്കശാസ്ത്രത്തില്‍ സാധ്യത്തെ സൂചിപ്പിക്കുന്ന സാധനം (ഹേതുവായി)
15. ‘വേദലിംഗാര്‍ച്ചനം’
16. ‘ലിംഗരൂപസ്യ ശിവസ്യാര്‍ച്ചനം’ (ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശിവനെ അര്‍ച്ചിക്കുക)
മേല്‍പറഞ്ഞ നാനാര്‍ഥങ്ങളെല്ലാം വ്യാപകമായ പ്രപഞ്ചരഹസ്യത്തെ സന്ദര്‍ഭാനുസരണം ലിംഗശബ്ദം കൊണ്ടാണ് വ്യഞ്ജിപ്പിക്കുന്നത്. ഉദ്ദേശശുദ്ധിയോടുകൂടി മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ശിവലിംഗ ശബ്ദത്തിന്റെ സര്‍വാസേചകമായ അര്‍ഥം തെറ്റിദ്ധരിക്കാന്‍ ന്യായമില്ല. സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ ഇരുപത്തിരണ്ട് തത്ത്വങ്ങളുടെ ആദികാരണത്തെ (മഹദ്തത്ത്വത്തെ) ലിംഗമാത്രം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. സത്താമാത്രസ്വരൂപം കൊണ്ടുമാത്രമേ ഇത് അറിയാന്‍ കഴിയുകയുള്ളൂ.
സൂക്ഷ്മശരീരത്തെ ലിംഗശരീരമെന്നും പറയുന്നു. ബാഹ്യേന്ദ്രിയങ്ങളെകൊണ്ട് അറിയാന്‍ കഴിയാത്തതിനെയാണ് ലിംഗം എന്നുപറയുന്നത്. ലിംഗശരീരം ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതല്ല. സ്ഥൂലശരീരം ബാല്യംമുതല്‍ വാര്‍ധക്യംവരെയുള്ള അവസ്ഥകളില്‍ കൂടി ചരിച്ച് മരണത്തോടെ നശിക്കുന്നു. എന്നാല്‍ ലിംഗശരീരം നശിക്കുന്നതിന് ബ്രഹ്മജ്ഞാനം ആവശ്യമാണ്. ലയിച്ച കാര്യങ്ങളെ വീണ്ടും പ്രാപിക്കുന്നതും പരമാത്മജ്ഞാനംകൊണ്ട് ക്ഷയിക്കുന്നതാണ് ലിംഗശബ്ദം. ലയിക്കുന്നകാര്യങ്ങളെ (ലിം) വീണ്ടും പ്രകാശിപ്പിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് എന്ന അര്‍ഥമാണ് ‘ലിംഗ’ ശബ്ദത്തിനുള്ളത്. ബ്രഹ്മത്തില്‍നിന്ന് പ്രപഞ്ചം ഉണ്ടാകുകയും ബ്രഹ്മത്തില്‍ലയിക്കുകയും ചെയ്യുന്നു. ശിവനും ബ്രഹ്മാവും ഒന്നുതന്നെയാണ് നേരത്തെസൂചിപ്പിച്ചിട്ടുണ്ട്. ശിവനില്‍നിന്ന് ശക്തി അഥവാ പ്രകൃതിയുണ്ടായി. ശിവനില്‍ത്തന്നെ ലയിക്കുന്നു. കാരണജലത്തില്‍ നിന്നുണ്ടാകുന്ന പ്രകൃതി വീണ്ടും പ്രളയജലത്തില്‍ ലയിച്ചടങ്ങുന്നു. ലയനസ്വഭാവം കൊണ്ട് പ്രളയജലമെന്നും സൃഷ്ടിസ്വഭാവംകൊണ്ട് കാരണജലമെന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ നല്‍കിയെന്നേയുള്ളൂ. രണ്ടും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെ. പ്രപഞ്ചം ഉണ്ടാവുകയും നിലനില്ക്കുകയും ലയിക്കുകയും ചെയ്യുന്നു. ഇത് ആവര്‍ത്തിക്കുന്നു. ലീനമായ അവസ്ഥയില്‍നിന്നു ഗമിക്കുന്നതുകൊണ്ടാണ് ലിംഗം എന്നു പറയുന്നത്.
‘ലിമ: ഗമയിതീതി ലിംഗ:
(ലയനാവസ്ഥയില്‍ നിന്നുണ്ടാകുന്നതുകൊണ്ടു ലിംഗം)
ശിവന്‍ സൃഷ്ടിക്കും, സ്ഥിതിക്കും, സംഹാരത്തിനും മുമ്പുള്ളവനാണെന്ന് ശിവപുരാണം സൂചിപ്പിക്കുന്നു. ഈ അര്‍ഥത്തെ വ്യക്തമാക്കുന്ന ശിവതത്ത്വസ്വരൂപമാണ് ശിവലിംഗംയ. പുരുഷന്റെ ജനനേന്ദ്രിയത്തിന് ലിംഗം എന്നു പേരുണ്ടായതും ലയിച്ചിരിക്കുന്ന ബീജത്തില്‍നിന്ന് വീണ്ടും ഉത്പത്തിയുണ്ടാകുന്നതുകൊണ്ടാണ്. ശിവതത്ത്വത്തിലധിഷ്ഠിതമായ പ്രപഞ്ചതത്ത്വം മനസ്സിലാക്കുകയാണ് ശിവലിംഗകൊണ്ട് ഉദ്ദേശിക്കുന്ന്. പ്രാകൃതവും വൈകാരികവുമായ ലിംഗസങ്കല്പം ആഭാസമാണ്, അസത്യവുമാണ്. കാരണം ബാഹ്യമായ സ്വഭാവംകൊണ്ടും സ്വരൂപംകൊണ്ടുമറിയുന്ന അവസ്ഥയല്ല ലിംഗമെന്ന് നേരത്തേ പ്രസ്താവിച്ചിട്ടുണ്ട്. ആയതിനാല്‍ ലിംഗത്തിന് പ്രാകൃതാര്‍ഥസൂചനയില്ല. മറിച്ച് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്ക് കാരണമായിരിക്കുന്ന തത്ത്വസൂചനയാണ് ലിംഗശബ്ദത്തിനുള്ളത്.
‘ശിവസ്യാനാദ്യന്താവസ്ഥാസൂചക:
അവയവ: പൂജ്യതേ സര്‍വൈ:’
എന്ന് ശിവലിംഗത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരത്തില്‍ പ്രത്യേകം സ്മരണീയമാണ്. ലിംഗശബ്ദത്തിന് വന്നിട്ടുള്ള നാനാര്‍ഥങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായ ലീനാവസ്ഥയോടു ബന്ധപ്പെട്ടതാണ്. പ്രപഞ്ചത്തിന് കാരണമായ തത്ത്വത്തെ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ലിംഗം എന്നുള്ള പ്രയോഗം അര്‍ഥം വഹിക്കുന്നത്.
ശിവാജ്ഞയാല്‍ ഇന്ദ്രിയങ്ങളാല്‍ ഉണ്ടാക്കപ്പെട്ട ഭൂതങ്ങളെല്ലാം ശിവനില്‍തന്നെ വിലയം പ്രാപിക്കുന്നു. അതുകൊണ്ട് ശിവനാകുന്ന ലിംഗം ആജ്ഞാരൂപിയായി വര്‍ത്തിക്കുന്നു.
‘ഭൂതാനി ചേന്ദ്രിയൈര്‍ജാതാ
ലിയന്തോfത്ര ശിവാജ്ഞയാ
അത ഏവ ശിവോ ലിംഗോ
ലിംഗാമാജ്ഞാപയേദ്യത:’ (ശിവപുരാണം)
ശിവന്റെ ആജ്ഞയ്ക്കു വിധേയമായി സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ശിവലിംഗത്തില്‍ (ശിവശരീരത്തില്‍) അഥവാ ശിവതത്ത്വത്തില്‍ തന്നെ വിലയം പ്രാപിക്കുന്നു. ആയതിനാല്‍ ‘ലിംഗം’ എന്നതിന് ‘ലിം ഗമയതീതി ലിംഗ:’ (ലയിക്കുന്ന അവസ്ഥയെ പ്രാപിക്കുന്നത് ലിംഗം) എന്ന് അര്‍ഥമുണ്ട്. വിലയം പ്രാപിച്ച ശിവശക്തികളുടെ സമന്വയമാണ് ശിവലിംഗം. അതിനാല്‍ ശിവശക്തികള്‍ ശിവലിംഗത്തിലധിഷ്ഠിതമാണ്.
‘അനേന ലിംഗതാം തസ്യ
ഭവേന്നാന്യേന കേനചിത്
ലിംഗാ ച ശിവയോദര്‍ദേഹ-
സ്താഭ്യാം യസ്മാദധിഷ്ഠിതം’. (ശിവപുരാണം)
ലിംഗപൂജ ചെയ്യുന്നതുകൊണ്ട് ശിവനും ശക്തിയും ഒരേസമയം പൂജിക്കപ്പെടുന്നു. തൃപ്തരാക്കപ്പെടുന്നു. ശരീരികള്‍ ഇല്ലാത്ത തത്ത്വമാണ് ശിവനും ശക്തിയും. ഈ തത്ത്വത്തെ അറിയുവാനും അതിലൂടെ അനുഭൂതി ഉള്‍ക്കൊള്ളുവാനും ലിംഗപൂജ സഹായകമായിരിക്കും.
ലിംഗോത്പത്തി
രജോഗുണം വര്‍ധിച്ച് വിഷ്ണുവും ബ്രഹ്മാവും പരസ്പരം മത്സരത്തിലേര്‍പ്പെട്ടു. തീവ്രങ്ങളായ പ്രഹരങ്ങളേല്പിച്ചു. അഹങ്കാരത്തിന് ശമനം കാണുന്നതിന് മറ്റു മാര്‍ഗങ്ങളുണ്ടായില്ല. രാജസഗുണത്തില്‍ നിന്ന് സ്വാത്തികത്തിലേക്കുള്ള പ്രബുദ്ധതയും ആവശ്യമായി വന്നു. മാത്സര്യം തീവ്രമായി തീര്‍ന്നതോടെ ഇരുകൂട്ടര്‍ക്കും നടുവില്‍ പൊങ്ങി നില്ക്കുന്ന ഒരു ശിവലിംഗം പ്രത്യക്ഷീഭവിച്ചു. അനേകം തീജ്വാലകളുടെ സമന്വയമെന്നപോലെ ഈ ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും അനുഭവപ്പെട്ടു. ഇതോടെ അവരുടെ രാജസഗുണം ശാന്തമാവുകയും മത്സരം അവസാനിക്കുകയും ചെയ്തു.
വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള മത്സരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണ്. വാസനകളുടെ സൂക്ഷ്മാംശമാണ് സൃഷ്ടിക്ക് കാരണം. ആയതിനാല്‍ ബ്രഹ്മാവ് സൂക്ഷ്മവാസനാ സ്വരൂപനാണ്.
വിഷ്ണു വ്യാപനശീലമുള്ളവനാണ്. സംരക്ഷണകര്‍ത്താവുമാണ്. സൃഷ്ടിയിലും സ്ഥിതിയിലും പ്രകൃതിസ്വഭാവമുണ്ട്. പ്രകൃതിസ്വഭാവം നിലനില്ക്കുന്നിടത്തോളം രാജഗുണം പ്രധാനവുമായിരിക്കും. ബ്രഹ്മാവും വിഷ്ണുവും തമ്മിലടിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ഇതുകൊണ്ട് മനസ്സിലാകും. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിങ്ങനെ മൂന്നായി കര്‍മത്തെ വിഭജിച്ചിട്ടുണ്ട്. ഇച്ഛമുതല്‍ ക്രിയ വരെയുള്ള കര്‍മ്മഭാഗം ജ്ഞാനത്തിലെത്തുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ ചില കര്‍മ്മങ്ങള്‍ ജ്ഞാനത്തില്‍ സമാപിക്കാതെ ആവര്‍ത്തിക്കുന്നു. ഇങ്ങനെ ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങള്‍ ഇച്ഛയ്ക്കും, ക്രിയക്കു മദ്ധ്യേ അവശേഷിക്കുന്ന അവസ്ഥയാണ് വാസന. ഇച്ഛയും ക്രിയയും പ്രകൃതിസ്വഭാവങ്ങളാണ്. എന്നാല്‍ ജ്ഞാനം പ്രകൃതിയെ ലയിപ്പിക്കുന്നതാണ്. ജ്ഞാനം കൊണ്ടുമാത്രമേ ഇച്ഛയും ക്രിയയും പരിഹരിക്കപ്പെടുകയുള്ളൂ. ശിവലിംഗം ബ്രഹ്മാവിനും വിഷ്ണുവിനും മധ്യേപ്രത്യക്ഷപ്പെട്ട ജ്ഞാനസ്വരൂപന്‍ തന്നെയാണ്. ശിവലിംഗത്തിന്റെ ഉല്‍പത്തി സൃഷ്ടിയിലും സ്ഥിതിയിലുമുള്ള രജോഗുണത്തെ അവസാനിപ്പിക്കുന്ന ജ്ഞാനശക്തിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ശിവലിംഗപൂജയിലൂടെ ആര്‍ജിക്കപ്പെടുന്ന ജ്ഞാനം, ശിവോfഹം എന്നുള്ള ബോധത്തില്‍ സാധകനെ എത്തിക്കുന്നു.
ജ്യോതിര്‍ലിംഗങ്ങള്‍
കോടിരുദ്രസംഹിതയില്‍ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠാപനവും, പ്രാധാന്യവും പ്രതിപാദിക്കുന്നു. കാശി, നന്ദികേശ്വരം, ഗൃഹേശം, മഹാബലാഖ്യം, ഹാടകേശം എന്നീ പ്രസിദ്ധതീര്‍ത്ഥങ്ങള്‍ ഭാരതത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും അനന്തകേശ്വരം സോമേശ്വരം മല്ലികേശ്വരം, മഹാകാളം കേദാരേശ്വരം, ഭീമേശ്വരം, കാമരൂപേശ്വരം, വിശ്വേശ്വരം, ത്യംബകേശ്വരം, വൈദ്യനാഥം, നാഗേശ്വരം, രാമേശ്വരം എന്നിവ മറ്റുഭാഗങ്ങളിലും കാണാം.
1. സോമനാഥം (സൗരാഷ്ട്രം). 2. മല്ലികാര്‍ജുനം (ശ്രീശൈലം) 3. മഹാകാളം (ഉജ്ജയിനി) 4.ഓങ്കാരേശ്വരം (അമലേശ്വരം) 5. വൈദ്യനാഥം (പരലി) 6.ഭീമശങ്കരം 7. രാമേശ്വരം 8.നാഗേശ്വരം 9.വിശ്വേശ്വരം 10.ത്രൃംബകേശ്വരം 11.കേദാരേശ്വരം 12.ഘൃണേശ്വരം എന്നിങ്ങനെ ഭാരതത്തിന്റെ വ്യത്യസ്തഭാഗങ്ങളിലായി 12 ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ പഞ്ചഭൂതങ്ങളുടെ പേരിലുള്ള അഞ്ച് ലിംഗങ്ങളുടെ പ്രതിഷ്ഠ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചുമുണ്ട്. മറ്റ് ശിവലിംഗങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ‘ശിവദം ശിവലിംഗമുണ്ടായി ഹാലാസ്യത്തില്‍’ എന്ന് ഹാലാസ്യത്തിന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
വരുണ സ്‌നാനം, ആഗ്നേയ സ്‌നാനം, മന്ത്രിസ്‌നാനം എന്നീ സ്‌നാനങ്ങളേക്കാള്‍ മഹത്തരമാണ് ശിവതീര്‍ത്ഥ സ്‌നാനമെന്ന് തീര്‍ഥസ്‌നാനത്തെ ശ്ലാഘിച്ചിരിക്കുന്നു.
‘ഏകദാ ശിവതീര്‍ത്ഥ സ്‌നാനത്തില്‍ തീര്‍ഥങ്ങളി-
ലാകവേ സ്‌നാനം ചെയ്ത ഫലത്തെ ലഭിച്ചിടാം’.
‘ശിവലിംഗത്തെ സന്ധ്യാകാലത്ത് ദര്‍ശിക്കിലോ
അവനു ലഭിക്കുമേ കോടി ഗോദാനപുണ്യം’
എന്നിങ്ങനെ ‘ഹാലാസ്യമാഹാത്മ്യമെന്ന മഹാഗ്രന്ഥത്തില്‍ ശിവലിംഗദര്‍ശനമഹിമയെ വര്‍ണിച്ചിരിക്കുന്നു.
ശ്രീ ശങ്കരഭഗവത്പാദരുടെ ‘ശിവാനന്ദലഹരി’ എന്ന മഹാഗ്രന്ഥത്തില്‍ ശിവമഹിമയെ ഭക്ത്യാദരപുരസ്സരം പുകഴ്ത്തിയിട്ടുണ്ട്. ഭക്തിപ്രധാനമായ ഒരു മഹാഗ്രന്ഥമാണ് ശിവഭക്തന്മാര്‍ക്കുവേണ്ടി ശ്രീശങ്കരഭഗവത്പാദര്‍ കാഴ്ചവച്ചിട്ടുള്ളത്. ബ്രഹ്മാവിന്റെയോ വിഷ്ണുവിന്റേയോ സ്ഥാനം ലഭിക്കുന്നതുപോലും ജനനമരണരൂപമായ സംസാരത്തില്‍ നിന്നും നിവൃത്തി നേടുന്നതിന് പോരാത്തതാണെന്നും നിരുപാധികമായ മോക്ഷം ശിവസായൂജ്യം കൊണ്ടുമാത്രമാണ് ലഭിക്കുന്നതെന്നും ഭഗവത്പാദരുടെ വരികളില്‍ നിന്ന് സ്പഷ്ടമാകും.
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാ: ഫലമിതി
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാതത്‌ഖേദം കഥമിഹസഹേ ശങ്കരവിഭോ (ശിവാനന്ദലഹരി)
ശിവമഹിമ വര്‍ണിച്ചാലൊടുങ്ങുന്നതല്ല. അനുഭവിച്ചറിയേണ്ടതും ശിവോഹമെന്ന ബോധത്തെ സ്വീകരിച്ച് അധര്‍മ്മത്തെ നിഷ്‌കാസനം ചെയ്യേണ്ടതിന് അര്‍ഹമായി തീരേണ്ടതുമാണ്. ദേവന്മാരുടെ കൂട്ടത്തില്‍ ഒന്നാമത്തെ സ്ഥാനം ശിവനാണുള്ളതെന്ന് ബ്രഹ്മാദികള്‍പോലും അറിയുന്നു. മഹത്വത്തില്‍ പുറം തള്ളപ്പെട്ടവരായ സേവകന്മാര്‍ ശിവമഹിമയെ സര്‍വോത്തമമെന്നറിയുന്നു.
സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാവിരിഞ്ചാദയ:
സ്തുത്യാനാം ഗണനാം പ്രസംഗസമയേ ത്വാമഗ്രഗണ്യം വിദു:
മാഹാത്മ്യാഗ്രവിചാരണപ്രഹരണേ ധാനാതുഷസ്‌തോമവദ്
ഭൂതാസ്ത്വാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാ:
ഭഗവത് പാദങ്ങളില്‍ കോടി കോടി നമസ്‌കാരം.
🙏⚜️🙏

കടപ്പാട്

Sunday, September 13, 2020

ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ

_*“ലോകാദിനാഥന്‍റെ പശുപതി എന്ന പേരിനു പിന്നിലെ കഥ.”*_

താരകാസുരന്‍റെ പുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു.വരലബ്ദിയില്‍ ഉന്മാധാരായ അവര്‍ സകലോകങ്ങളും അടക്കിവാണു. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു.ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു. സര്വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌.
അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു.

വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന് ‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു,
“ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്പ്പിവച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌.” പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ മുഖം താഴ്ത്തി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു.“പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറു വര്‍ഷമോ മൂന്നു വര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ശ്രേഷ്ഠരായ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും.”

അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും കയറില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി.ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്‍റെ ശീര്ഷ സ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല.മഹാദേവന്‍റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല.
ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല.

മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്‍റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന് മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി.പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു  “അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌.”
മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്പപാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി.മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല.നിന്ദിത കര്‍മ്മത്തില്‍ എര്‍പെട്ട മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു.നിന്ദനീയങ്ങളായ കർമ്മങ്ങളില്‍ എര്‍പെടാതിരിക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ.

ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു. ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു.സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതി ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി.ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുരഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മറച്ച്‌ അന്തർമുഖമാക്കി, ശാന്തനായി.അങ്ങനെ ത്രിപുരന്തകനായ ശിവന്‍ പശുപതി എന്നും അറിയപ്പെട്ടു.

സ്തംഭേശ്വരന്‍

പ്രകൃതി ആരാധിക്കുന്ന സ്തംഭേശ്വരന്‍
_______________________________

പ്രകൃതി പോലും ആരാധിക്കുന്ന ഗുജറാത്തിലെ സ്തംഭേശ്വര്‍ മഹാദേവന്‍ . ആശ്ചര്യപ്പെടേണ്ട കാര്യമില്ല, കൂറ്റന്‍ തിരമാലകള്‍ ഉണ്ടാവുമ്പോള്‍ ക്ഷേത്രത്തിലെ ശിവലിംഗവും അതില്‍ മുങ്ങുന്നു, ഒരു ജലാഭിഷേകം പോലെ! ജലാഭിഷേകത്തിലൂടെയുള്ള പ്രകൃതിയുടെ ഈ ലിംഗാരാധന ദിവസവും രണ്ട് നേരമാണ് നടക്കുന്നത്. ഭക്തര്‍ ഈ കാഴ്ചകണ്ട് ഭക്തിയുടെ പരകോടിയിലെത്താനാണ് ഇവിടെയെത്തുന്നത്. പരമേശ്വരഭഗവാന്‍റെ സാന്നിധ്യം ഈ ക്ഷേത്രത്തില്‍ ശക്തമാണെന്നുമാണ് വിശ്വാസം. ഗുജറാത്തില്‍ ബറൂച്ച് ജില്ലയിലെ കവി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭക്തരോട് വേലിയേറ്റത്തിന്‍റെ സമയം കൃത്യമായി പറയാന്‍ സാധിക്കുന്നതിനാല്‍ ഈ അപൂര്‍വ്വ ദൃശ്യം കണ്ട് സായൂജ്യമടയാന്‍ ധാരാളം ഭക്തര്‍ക്ക് അവസരം ലഭിക്കുമെന്ന് ക്ഷേത്രത്തിലെ പൂജാരി വിദ്യാനന്ദ് പറയുന്നു. താരകാസുരന്‍ ദേവന്‍‌മാര്‍ക്കും സന്യാസിമാര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട കാലം. ദേവഗണങ്ങളുടെ പടനായകനായി ആറാം വയസ്സില്‍ സ്ഥാനമേറ്റ ശിവ പുത്രനായ കാര്‍ത്തികേയന്‍ താരകാസുരനെ വധിച്ച് സ്വര്‍ഗ്ഗലോകത്തിന് ആശ്വാസം നല്‍കുന്നു . താരകാസുരന്‍ കടുത്ത ശിവഭക്തനായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികേയന് തന്‍റെ പ്രവര്‍ത്തിയില്‍ മനസ്താപമുണ്ടാവുന്നു. കാര്‍ത്തികേയന്‍റെ അവസ്ഥയ്ക്ക് പരിഹാരമായി താരകാസുരനെ നിഗ്രഹിച്ചിടത്ത് ഒരു ക്ഷേത്രം പണിയാന്‍ മഹാവിഷ്ണു നിര്‍ദ്ദേശിക്കുന്നു. കാര്‍ത്തികേയന്‍ ഈ ഉപദേശം അനുസരിക്കുന്നു.എല്ലാ ദേവകളും ചേര്‍ന്ന് “വിശ്വ നന്ദക്” എന്ന പേരില്‍ ഒരു തൂണ് സ്ഥാപിച്ചു. പരമേശ്വര ഭഗവാന്‍ ഈ തൂണില്‍ പ്രത്യക്ഷപ്പെട്ടു എന്നും അന്നുമുതല്‍ ക്ഷേത്രം “സ്തംഭകേശ്വര്‍” ക്ഷേത്രം എന്ന പേരില്‍ അറിയപ്പെട്ടു എന്നുമാണ് സ്കന്ദപുരാണത്തില്‍ പറയുന്നത്.

മഹാശിവരാത്രിക്കും എല്ലാ അമാവാസി ദിനത്തിലും മഹാസ്തംഭേശ്വര ക്ഷേത്രത്തില്‍ വിശേഷ ഉത്സവങ്ങള്‍ നടക്കുന്നു. എല്ലാ പൌര്‍ണമി ദിനവും വിശേഷപ്പെട്ടതായി കണക്കാക്കുന്നു. സമുദ്രം നടത്തുന്ന ജലാഭിഷേകം കണ്ട് ഭക്തിലഹരിയില്‍ ആറാടാന്‍ വിദൂ‍രദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഇവിടെയെത്താറുണ്ട്. 
 
കടപ്പാട് -  Thonikkadavu Pulimuttathu Sreebhagavathy Kulathoor