Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, September 22, 2025

ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം

 തമിഴ്‌നാട് സംസ്ഥാനത്തെ സേലത്ത് ഒന്നാം അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം
. പ്രധാന ശ്രീകോവിലിലെ ലിംഗം ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നതായാണ് ഇവിടെ അത് മറ്റൊരിടത്തും കാണാത്ത വിചിത്രമായ ഭാവമാണ്. ശിവന്റെ പത്നിയായ പാർവതിയെ ശ്രീ സ്വർണാംബിക അമ്മൻ എന്ന പേരിൽ ആണ് ആരാധിക്കുന്നത്. ഭീമൻ പൂജിച്ചിരുന്ന മണിമുത്താർ നദിയുടെ തീരത്തുള്ള സ്വയംഭൂലിംഗങ്ങളുള്ള അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ചരിത്രകാരന്മാരുടെ വിശ്വാസമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ മാമന്നൻ സുന്ദരപാണ്ഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വിശുദ്ധ അരുണഗിരിയാർ തന്റെ കീർത്തനങ്ങളിൽ ക്ഷേത്രത്തിന്റെ മഹത്വം ആലപിച്ചിട്ടുണ്ട്.

രാഹു , ചൊവ്വ എന്നീ ഗ്രഹങ്ങൾ ഇവിടെ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ഈ ഗ്രഹങ്ങളെ പ്രാർത്ഥിക്കുന്നത് സന്തോഷകരമായ ദാമ്പത്യവും നല്ല ജോലിയും ഉറപ്പാക്കും. 

സുഖ മഹർഷി തത്തയുടെ രൂപമെടുത്ത് ക്ഷേത്രത്തിൽ പൂജിച്ചു. അതിനാൽ ഈ സ്ഥലം സുഖവനം എന്നും ഭഗവാൻ സുഖവനേശ്വരർ എന്നും അറിയപ്പെട്ടു. പ്രശസ്ത കവി തമിഴ് അവ്വയാർ ഇവിടെ എത്തി ഭഗവാനെ വണങ്ങാറുണ്ടായിരുന്നു.

സ്രഷ്ടാവായ ബ്രഹ്മാവ് തന്റെ സൃഷ്ടികൾ പരസ്പരം വ്യത്യസ്തമായിരിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ചിലരോട് പറയുമ്പോൾ പ്രസിദ്ധ ശിവഭക്തനായ സുഖൻ, ഈ രഹസ്യ സംഭാഷണം ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയെ അറിയിച്ചു. കുപിതനായ ബ്രഹ്മാവ് സുഖനെ തത്തയാകാൻ ശപിക്കുകയും പാപനാശം പ്രദേശത്ത് (ഇപ്പോഴത്തെ ക്ഷേത്രപ്രദേശം) ശിവനെ പ്രാർത്ഥിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. സുഖ മുനി ഒരു തത്തയായി മാറി, ധാരാളം തത്തകളുമായി ഇവിടെ വന്ന് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒരു വേട്ടക്കാരൻ സ്ഥലത്തെത്തി, ഇവിടെ ഒളിച്ചിരിക്കുന്ന തത്തകളെ ഓടിക്കാൻ ആഗ്രഹിച്ചു. ശിവലിംഗത്തെ സംരക്ഷിക്കാൻ തത്തകൾ ചിറകു വിരിച്ചപ്പോൾ വേട്ടക്കാരൻ വാൾ വീശി. തത്തകളെ ആക്രമിക്കപ്പെട്ടതിനാൽ അമിത രക്തസ്രാവവും അവക്ക് മരണവും ഉണ്ടായി. ശിവലിംഗത്തിൽ നിന്ന് രക്തവും ഒലിച്ചിറങ്ങി. സത്യം മനസ്സിലാക്കിയ വേട്ടക്കാരൻ ആത്മഹത്യ ചെയ്തു. മുനി സുഖന് തന്റെ സ്വന്തം രൂപം തിരികെ കിട്ടി, ഭഗവാൻ കൽപ്പിക്കുന്ന സുഖവനേശ്വരന്റെ നാമത്തിൽ ഇവിടെയിരിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചു.

അതുപോലെ ചോള, ചേര, പാണ്ഡ്യ രാജ്യങ്ങളിലെ രാജാക്കന്മാർ തമിഴ് കവയിത്രിയായ അവ്വയാറിന്റെ ദത്തുപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.  ഈ ക്ഷേത്രം 2000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
✍രാജശേഖരൻ നായർ
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, September 21, 2025

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യം

ശിവം, സർവ്വം ശിവമയം🙏
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യത്തെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കാം🙏🏻

പ്രപഞ്ചത്തിന്റെ മാതാവും പിതാവുമാണ് ശക്തിയും ശിവനും. ശക്തിയില്ലാതെ ശിവനോ, ശിവനില്ലാതെ ശക്തിയോ ഇല്ല. ഈ ശിവശക്തി ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ കൊല്ലൂർ ക്ഷേത്രം. ഇവിടെ ദേവി മൂകാംബികയായി കുടികൊള്ളുമ്പോൾ, മഹാദേവൻ ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ട്.
ക്ഷേത്രത്തിലെ സ്വയംഭൂവായ ജ്യോതിർലിംഗം ശ്രദ്ധിച്ചിട്ടുണ്ടോ? ആ ലിംഗത്തിൽ കാണുന്ന സ്വർണ്ണരേഖ, ശിവനെയും ശക്തിയെയും ഒന്നായി ചേർത്തുനിർത്തുന്നു. ലിംഗത്തിന്റെ ഇടത് ഭാഗം മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ ത്രിദേവിമാരെ പ്രതിനിധീകരിക്കുമ്പോൾ, വലതുഭാഗം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു. ഇതിനർത്ഥം, അമ്മയെ ആരാധിക്കുമ്പോൾ നമുക്ക് മഹാദേവന്റെ അനുഗ്രഹം കൂടി ലഭിക്കുന്നു എന്നാണ്.
ശക്തി എവിടെയാണോ, ശിവൻ അവിടെയുണ്ട്. സൗപർണ്ണികയുടെ തീരത്ത് അമ്മ കുടികൊള്ളുമ്പോൾ, മഹാദേവനും അവിടെ സന്നിഹിതനായി സർവ്വ അനുഗ്രഹങ്ങളും ചൊരിയുന്നു. മൂകാംബികാദേവിയെ ദർശിക്കുന്ന ഓരോ ഭക്തനും ശിവശക്തി ചൈതന്യത്തിന്റെ പൂർണ്ണമായ അനുഗ്രഹമാണ് ലഭിക്കുന്നത്.
എല്ലാവർക്കും ശ്രീമൂകാംബികാദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം ഉണ്ടാകട്ടെ🙏🏻
ഓം നമഃശിവായ🙏🏻
©️𝘼𝙟𝙞𝙩𝙝 𝙆𝙪𝙢𝙖𝙧 𝙎 𝙆
കടപ്പാട്
സോഷ്യൽ മീഡിയ

Friday, September 12, 2025

ശാസ്താവ്

ശാസ്താവ്

ശാസ്താവ്, ശനീശ്വരൻ ,അയ്യപ്പൻ ഒന്നാണോ?



 പലർക്കും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്. 
പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്.
 അപ്പോൾ എന്താണ് വാസ്തവം. ശനീശ്വരൻ അഥവാ ശനി ഭഗവാന്റെ അവതാരമാണ് ശാസ്താവ്. വിഷ്ണു മഹേശ്വരപുത്രനായ ശാസ്താവിന്റെ ജന്മകഥ എല്ലാവർക്കും അറിയാവുന്നതാണ് .
വിഷ്ണുമായയിൽ പിറന്ന ശാസ്താവ് കൈലാസത്തിൽ ആണ് വളർന്ന് വന്നത്. എല്ലാശാസ്ത്രങ്ങളിലും ആയോധന കലയിലും തികഞ്ഞവനായി കൈലാസത്തിൽ ശാസ്താവ് വളർന്നു. 12 വയസ്സു വരെ ഇങ്ങനെ ഒരു പുത്രൻ കൈലാസത്തിൽ വളരുന്നു കാര്യം ശിവൻ എല്ലാവരോടും മറച്ച് വെച്ചിട്ടാണ് വളർന്നത്. ഈ അദ്ഭുതപുത്രനെ കുറിച്ചറിഞ്ഞ ദേവന്മാർ കുറച്ച് കാലം ദേവലോകത്ത് വാഴുവാനും സൽക്കാരത്തിൽ പങ്കുചേരാനും പറഞ്ഞു. പക്ഷെ മഹാദേവനു താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയ്ക്ക് പോകുവാൻ ശാസ്താവ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പുത്രനോട് വളരെ അധികം വാത്സല്യം ഉണ്ടായിരുന്ന മഹാദേവൻ പറഞ്ഞു,നീ എല്ലാവരേക്കാളും അഗ്രഗ്രണ്യൻ തന്നെയാണ് എങ്കിലും ദേവന്മാർ ചതിയന്മാർ ആണ്, അത് കൊണ്ട് നിന്നെ അവർ ചതിക്കും, നീ ചതി , വഞ്ചന എന്നിവ അറിയാതെയാണ് വളർന്നിട്ടുള്ളത്. അത് കൊണ്ട് അവിടേയ്ക്ക് പോകേണ്ടതില്ല. പക്ഷെ ദേവലോകത്തെ അത്ഭുതങ്ങളെ കുറിച്ചറിഞ്ഞ ശാസ്താവ് അത് അനുഭവിച്ചറിയണം എന്ന നിർബന്ധബുദ്ധിയിൽ മഹാദേവന്റെ സമ്മതം വാങ്ങിച്ച് ദേവലോകത്തേക്ക് യാത്രയായി. ദേവലോകം വിഷ്ണുമഹേശ്വര പുത്രനെ ആരവത്തോടെ സൽക്കരിച്ചു. പിന്നീട് ദേവന്മാരും ശാസ്താവും തമ്മിൽ പലവിഷയങ്ങളെ കുറിച്ച് മത്സരം തുടങ്ങി, അയോധനകലയിൽ ശാസ്താവ് വിജയിയായി. പിന്നീട് ശാസ്ത്രങ്ങളെ കുറിച്ചൂം വേദങ്ങളെ കുറിച്ചും ദേവഗുരുവായ ബ്രഹസ്പതിയുമായി മത്സരത്തിൽ ഏർപ്പെട്ടു അതിൽ ഋഗ്വേദം , സാമവേദം, യജുവർവേദം എന്നിവയിൽ സമം പാലിച്ചും അപ്പോഴാണ് ശാസ്താവ് നാലാം വേദമായ അഥർവ്വവേദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ദേവന്മാർക്ക് അജ്ഞാതമായ അഥർവ്വവേദം ഭഗവാൻ അവിടെ അവതരിപ്പിച്ചു. എല്ലാത്തിലും പരാജയപ്പെട്ട ദേവന്മാർ ദേവലോകവും കയ്യിലുള്ള സർവ്വതും ശാസ്താവിന് സമപ്പിക്കേണ്ടതായി. ദേവന്മാർ അവസാനമായി ഒരു ഉപായം പറഞ്ഞു , നാളെ കൂടെ ഒരുമത്സരമുണ്ട് അതിൽ കൂടെ ജയിക്കണം. ശാസ്താവ് സമ്മതിച്ചു . അന്നു തന്നെ ദേവന്മാർ ഒരു യാഗം നടത്തി അതിൽ ലോകത്തിലെ എല്ലാ മാലിന്യങ്ങളും അശുദ്ധിയും ദുർദ്ദേവതകളെയും അതിലേക്ക് അവാഹിച്ചിരുത്തി. യാഗശേഷം ഒരു വലിയ പനമരം അതിൽ നിന്ന് ഉയർന്നു വന്നു. പിറ്റെ ദിവസം ശാസ്താവിനോട് പറഞ്ഞു ഈ പനമരം ഒറ്റവെട്ടിന് വീഴ്താൻ കഴിവുണ്ടോ?? ശാസ്താവിനു അതു കേട്ടപ്പോൾ പുച്ഛം തോന്നി. തന്റെ ചുരിയെടുത്ത് ആഞ്ഞ് വെട്ടി , പനമരം രണ്ടായി മുറിഞ്ഞു, അതിന് അശുദ്ധിയും മറ്റും വെട്ടി ഒഴുകുവാൻ തുടങ്ങി , ഒഴുകിയത് നിലത്ത് പതിച്ചാൽ ഉണ്ടാകുന്ന ആപത്ത് മനസിലാക്കിയ ശാസ്താവ് അത് രണ്ടു കയ്യും നീട്ടി കുടിച്ചു. ദേവലോകത്ത് രക്ഷിച്ചു. അശുദ്ധി അകത്തു ചെന്നതിനാൽ ദേവന്മന്മാർ ശാസ്താവിന് ഭ്രഷ്ട് കൽപ്പിച്ചു ദേവലോകത്തുനിന്നും പോകുവാൻ പറയൂ കയും ചെയ്തു. ചതിമനസിലാക്കിയ ശാസ്താവ് ആയുധം കയ്യിലെടുത്ത് ദേവന്മാരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ഭയന്നോടിയ ദേവന്മാർ മഹാദേവന്റെ കാൽക്കൽ വീണു. മഹാദേവൻ ശാസ്താവിനോട് കൽപ്പിച്ചു, എന്റെ വാക്കുകേൾക്കാതെ ചതിയിൽ നീ പെട്ടു. അത് കൊണ്ട് ഇനിമുതൽ നീ ഭൂമിയിൽ വസിക്കുക. ദേവന്മാരോട് പറഞ്ഞു , ശാസ്താകോപത്തിന് ഗുരുതി നൽക്കുക. അങ്ങിനെയാണ് ശാസ്താവ് ഭൂമിയിൽ അയ്യപ്പന്റെ അവതാരം എടുക്കുവാൻ കാരണം. അങ്ങിനെ പന്തളരാജാവിന്റെ പുത്രനായി പിറന്നത്.
ഇതാണ് ശനി-ശാസ്താ-അയ്യപ്പ ബന്ധം . ശനിശ്വരനേയും ശാസ്താവിനെയും പൂജിക്കുന്ന വിധി താന്ത്രികവിധിയാണ്. എന്നാൽ അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് ഭഗവാൻ നൽകിയിരിക്കുന്നത് നിസ്സാരവും എന്നാൽ ശക്തിയേറിയതും ആയ ഒരേ ഒരു മന്ത്രത്തിൽ ആണ് " സ്വാമിയേ ശരണമയ്യപ്പ" . വേറെ ഒന്നും വേണ്ട , ഈ മന്ത്രത്തിനും പകരം. എല്ലാ ദേവതകളും ദുർദേവതകളും ഈ മന്ത്രത്തിൽ ലയിക്കും, അംഗീകരിക്കും. ശബരിമല വ്രതത്തിൽ പോകുന്ന ഭക്തൻ ഈ ഒരു ശരണമന്ത്രം മാത്രം ഏതൊരു ദേവതയുടെ മുൻപിൽ ജപിച്ചാൽ ചൊല്ലിയാൽ മതി. ആദേവത, ദേവൻ ഇത് അംഗീകരിക്കും...

സ്വാമി  ശരണം

Tuesday, September 9, 2025

ജലധാര

*പരമശിവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്*.

*

*ജലധാര* 

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
*ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..
ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്..
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതി യുടെയുംശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു..
ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തിയെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്...* *ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്.. വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം*,  *ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..
ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും..
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്..
*സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ* സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്....* *അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്..
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

ശങ്കരനാരായണൻ

ശങ്കരനാരായണൻ

🌹🕉️🌹🕉️🌹🕉️🌹

മഹാദേവനും മഹാവിഷ്ണുവും ഒന്ന് തന്നെ ആണെന്നതാണ് സത്യം. കാലങ്ങൾക്ക് മുമ്പ് മുതലേ, ആചാര്യ സ്വാമികൾക്കും മുമ്പേ മഹാ ഗുരുക്കന്മാർ ഒന്നെന്ന ബോധ്യത്തോടെ ഈ രണ്ട് ആചാരങ്ങളെയും ഒന്നിപ്പിച്ചുള്ള ഏക രൂപ സങ്കല്പ ആരാധനാ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. കാല ക്രമത്തിൽ പലതും ഇല്ലാതായെങ്കിലും ശിവൻ തന്നെയാണ് സുദർശനമായി മഹാവിഷ്ണുവിനോട്‌ എന്നും ചേർന്നുള്ളത് എന്നും തൃശുലം മഹാവിഷ്ണു ആണ് എന്നതും 
നരസിംഹ മൂർത്തിയെ തൃക്കണ്ണുള്ള രുദ്ര ഭാവത്തിലും പണ്ട് മുതലേ ആരാധിക്കുന്ന സംപ്രദായം ഉണ്ട്.
ശ്രീരാമനോട് ഒപ്പം രുദ്രനായ ഹനുമാൻ സദാ ഉള്ളതും കേവലം കാവ്യ പ്രയോഗങ്ങൾ മാത്രമല്ല മഹാവിഷ്ണുവിനൊപ്പം എപ്പോഴും ശ്രീദേവിയായി ലക്ഷ്മിയും മഹാദേവനൊപ്പം ഉമയും എന്നത് പോലെ തന്നെ എപ്പോഴും മഹാദേവനും മഹാവിഷ്ണുവും എവിടെയും ഒരുമിച്ചെ ഉണ്ടാവു. കാരണം ഏകമാണ് ഈശ്വരൻ. അവതാരങ്ങളോ അംശാവതാരങ്ങളോ ഈശ്വരൻ ധരിക്കുമ്പോഴും ഇത് ദർശിക്കാനാവും.

ഇത്തരം സങ്കൽപ്പങ്ങളും പദ്ദതികളും ജ്ഞാന മാർഗ്ഗികൾക്കും വേദാന്തികൾക്കുമുള്ളതല്ല ഭക്തി മാർഗ്ഗ പ്രധാനമാണ് എന്നത് മറക്കാതിരിക്കുക. സംസാര ദുഖത്തിൽ പെട്ടുഴലുന്ന മർത്യ ജീവിതത്തിൽ ഭക്തി മാർഗ്ഗം പരമ പ്രാധാന്യമുള്ള മാർഗ്ഗവുമാണ്.

ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിലും പ്രസിദ്ധമാണ്.

കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, കാലടിയിലെ ക്ഷേത്രം. തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം,നായത്തോട് ശങ്കരനാരായണ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.

ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം (തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്.

ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ശങ്കരനാരായണ ക്ഷേത്രങ്ങൾ🕉️

മങ്ങാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രം

ചക്കരക്കൽ കണയന്നൂർ ശ്രീ ശങ്കരനാരായ‌ണ ക്ഷേത്രം

തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രം

പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രം

തിരു നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം.

പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം

രാമന്തളി ശങ്കരനാരായണ ക്ഷേത്രം.

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം

നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, വൈപ്പിൻ

തിരു: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

പെരുമ്പടപ്പ് ശ്രീ.ശങ്കരനാരായണ ക്ഷേത്രം

ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം, പറവന്നൂർ 

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം 

പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം പള്ളുരുത്തി

വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രം തൃശൂർ

തിനൂര് ശ്രീ ശങ്കരനാരായണ ക്ഷേത്രം

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രം, ശ്രീവില്ലി

കുലശേഖരം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം
കടപ്പാട്
സോഷ്യൽ മീഡിയ

പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്

*പരമശിവൻ ശ്രീശുകനു നൽകിയ രഹസ്യോപനിഷത്ത്*
🔱🔱🔱🔱🔱🔱🔱🔱🔱🔱

ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും ആകാശത്ത് നിറഞ്ഞുനിന്നു. മഹര്‍ഷിമാര്‍ എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ബ്രഹ്മാവിനെ ഉദ്ദേശിച്ച് വിശിഷ്ടങ്ങളായ പൂജകള്‍ നടത്തി. സന്തുഷ്ടനായ ബ്രഹ്മാവ് നേരിട്ട് ദേവര്‍ഷിമാരുടെ മുമ്പിലെത്തി. അവരുടെ ദിവ്യപൂജകളെ അത്യാഹ്ലാദത്തോടെ സ്വീകരിച്ചു.
ദേവര്‍ഷിമാര്‍ പൂജകള്‍ക്കുശേഷം നമസ്ക്കാരങ്ങളും സ്തുതിഗീതങ്ങളും നടത്തി. എന്നിട്ട് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചു.

“ബ്രഹ്മദേവാ, ഭഗവാന്‍ ജയിച്ചാലും! ഞങ്ങള്‍ക്ക് ചിലത് അവിടെനിന്ന് അറിയാനുണ്ട്.”
ദേവര്‍ഷിമാരേ! നമുക്ക് വിസ്മയം തോന്നുന്നു. നിങ്ങള്‍ക്ക് അറിവില്ലാത്തതായി ഇനി എന്താണ് അവശേഷിക്കുന്നത്? നിങ്ങള്‍ക്ക് അറിയാത്ത ഒരുകാര്യം നമുക്കും അറിവുണ്ടാകുമോ?
ഏതായാലും അത് കേള്‍ക്കാന്‍ ജിജ്ഞാസയുണ്ട്. എന്തായാലും പറയൂ…..!”

“ബ്രഹ്മദേവാ! വിവിധ ശാസ്ത്രവിഷയങ്ങളെക്കുറിച്ചും ഗൂഢവിദ്യകളെക്കുറിച്ചും ഞങ്ങള്‍ ഇവിടെ വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി. സത്യം തന്നെ. എങ്കിലും അതിഗൂഢവും അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉപനിഷത്‍തത്ത്വം അങ്ങയില്‍ നിന്ന് ഉപദേശിച്ചു കേള്‍ക്കണമെന്ന് ഞങ്ങള്‍ ഏവര്‍ക്കും മോഹമുണ്ട്. ദയവായി ഉപനിഷത്തുകളുടെ തത്ത്വം ഉപദേശിച്ചു തന്നാലും.”
ഇതുകേട്ട് ബ്രഹ്മദേവന്‍ പറഞ്ഞു: “ഉപനിഷത്തുകളുടെ തത്ത്വം അന്ത്യന്തം രഹസ്യവും ഉത്തമവും തന്നെ. ഞാനൊരു സംഭവം പറയാം. പണ്ടൊരിക്കല്‍ സര്‍വ്വവേദജ്ഞനും മഹാതേജസ്വിയും തപോനിഷ്ഠനുമായ വേദവ്യാസന്‍ പാര്‍വ്വതീസമേതനായ ഭഗവാന്‍ ശ്രീപരമേശ്വരനെ കൈലാസത്തില്‍ ചെന്നുകണ്ട് നമസ്ക്കരിച്ചു.”
തന്റെ മുമ്പില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്ന വേദവ്യാസമഹര്‍ഷിയെ കണ്ടിട്ട് പാര്‍വ്വതീപരമേശ്വരന്‍മാര്‍ സന്തുഷ്ടരായി. മന്ദഹാസത്തോടെ ഭഗവാന്‍ ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

“മഹാമുനേ, അവിടുത്തെ ആഗമനംകൊണ്ട് ശിവലോകം ഇന്ന് ധന്യമായിത്തീര്‍ന്നിരിക്കുന്നു. എന്താണ് നാം അവിടേയ്ക്കു വേണ്ടി ചെയ്യേണ്ടത്?”
അതുകേട്ട് വേദവ്യാസന്‍ പരമശിവനെ വീണ്ടും നമസ്ക്കരിച്ച് സ്തുതീഗീതങ്ങള്‍ പാടി.
“ഹേ ദേവദേവ! ദേവദേവ! മഹാപ്രാജ്ഞ!!! ജീവന്റെ വിശ്വപാശത്തെ വിച്ഛേദിക്കുന്ന മഹാപ്രഭോ, ജയിച്ചാലും. ജയിച്ചാലും. ഒരഭ്യര്‍ത്ഥനയുമായിട്ടാണ് ഞാനിപ്പോള്‍ വന്നിരിക്കുന്നത്?”
“ആകട്ടെ, നമുക്ക് സന്തോഷമേയുള്ളൂ. എന്താണ് ചെയ്തു തരേണ്ടത്?”
“മഹാദേവാ ശ്രീശുകദേവന്‍ എന്നൊരു പുത്രന്‍ നമുക്കുള്ള വൃത്താന്തം അവിടുത്തേയ്ക്ക് അറിവുള്ളതാണല്ലോ. അവന് ഇപ്പോള്‍ ഉപനയനാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ സമയമായി. വേദാദ്ധ്യയനത്തിനു കാലമായിരിക്കുന്ന അവന്റെ യാജ്ഞോപവീകര്‍മ്മത്തില്‍ പ്രണവഗായത്രീമന്ത്രങ്ങള്‍ ഉപദേശിക്കാനുള്ള സമയം സമാഗതമായിരിക്കുന്നു.”
“ഉചിതം. മഹാമുനിയായ താങ്കള്‍ അതെല്ലാം യഥാവിധി തന്നെ നടത്തിക്കൊടുത്താലും. എല്ലാം പിതാവിന്റെ ധര്‍മ്മങ്ങള്‍ തന്നെ.” പരമശിവന്‍ ചിരിച്ചു.
“ഭഗവാനേ, അങ്ങാണ് യഥാര്‍ത്ഥ ജഗദ്ഗുരു. അതിനാല്‍ ബ്രഹ്മത്തെപ്പറ്റിയും പരമാത്മതത്ത്വത്തെപ്പറ്റിയും അവിടുന്ന് എന്റെ പുത്രന് ഉപദേശിച്ചു കൊടുത്താലും. എങ്കില്‍ ഞാനും എന്റെ പുത്രനും ഒന്നുപോലെ ധന്യരായി.”
“മഹാമുനേ, ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം അറിവ് സ്വയമേവ നേടിവനാണ് താങ്കളുടെ പുത്രന്‍. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളില്‍ വലിയ ആസക്തിയൊന്നും കാണിക്കുന്നുമില്ല. ജിജ്ഞാസുവുമാണ്. ഈ നിലയില്‍ സാക്ഷാത് സനാതനമായ പരബ്രഹ്മത്തെപ്പറ്റി അങ്ങയുടെ പുത്രന് ഉപദേശം കൊടുത്താല്‍ അവന്‍ സര്‍വ്വസ്വവും വെടിഞ്ഞ് വിരക്തനായിത്തീരും. വൈരാഗ്യബുദ്ധിയോടെ സന്ന്യാസം സ്വീകരിച്ച് താങ്കളെ ഉപേക്ഷിക്കും. സ്വയം പ്രകാശസ്വരൂപത്തില്‍ സ്ഥിതിചെയ്യും. അതുകൊണ്ട് അത്തരമൊരു ഉപദേശം നാം തന്നെ ശ്രീശുകന് നല്‍കണമോ? പിതാവെന്ന നിലയിലും മഹര്‍ഷിയെന്ന നിലയിലും താങ്കള്‍ തന്നെ ഉപദേശിക്കുന്നതാണ് ഉത്തമം.”
പരമശിവന്‍ നല്കിയ താക്കീത് വേദവ്യാസനില്‍ കൂടുതല്‍ സന്തുഷ്ടി നല്കി.
“പ്രഭോ! എന്തോ ആയിക്കൊള്ളട്ടെ, ഈ യാജ്ഞോപവീതസമയത്ത് അങ്ങയില്‍ നിന്നുതന്നെ നമ്മുടെ പുത്രന് ബ്രഹ്മജ്ഞാനോപദേശം ഉണ്ടാകണം. അവന്‍ വളരെ ചെറുപ്പമാണ്. മഹാദേവനില്‍ നിന്ന് നേരിട്ട് ബ്രഹ്മജ്ഞാനോപദേശം നേടാന്‍ കഴിയുന്നതില്‍പരം ശ്രേഷ്ഠമായി മറ്റൊന്നില്ല. അതുവഴി അവന്‍ വളരെ വേഗം സര്‍വ്വജ്ഞനായിത്തീരുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അങ്ങയുടെ അനുഗ്രഹത്താല്‍ അവന് ചതുര്‍വിധമായ മോക്ഷപ്രാപ്തി കൈവരികയും ചെയ്യും.”

“എങ്കില്‍ താങ്കളുടെ ഹിതംപോലെയാകട്ടെ.” വേദവ്യാസന്റെ അഭ്യര്‍ത്ഥനകേട്ട് ഭഗവാന്‍ ശ്രീപരമേശ്വരന്‍ അത്യന്തം പ്രസന്നനായിത്തീര്‍ന്നു. ഭഗവാന്‍ ലോകേശ്വരിയായ ഭഗവതി ഉമയുമൊന്നിച്ച് ദേവര്‍ഷിമാരുടെ സഭയില്‍ ഉപദേശം കൊടുക്കുവാനായി ഒരു ദിവ്യാസനത്തില്‍ ഉപവിഷ്ടനായി.
കൃതകൃത്യനും മഹാഭക്തനും മുമുക്ഷുവുമായ ശ്രീശുകന്‍ അവിടെയെത്തി. ഭഗവാന്‍ ശ്രീപരമേശ്വരനെ നേരില്‍ വന്നു കണ്ടു. ദീര്‍ഘദണ്ഡ നമസ്ക്കാരം അത്യന്തഭക്തിയോടെ ചെയ്തു. ഭഗവാന്‍ സുപ്രസന്നനായിട്ട് ശുകന് പ്രണവദീക്ഷ നല്കി അനുഗ്രഹിച്ചു ദീക്ഷ സ്വീകരിച്ചു കൊണ്ട് ശ്രീശുകന്‍ ഗദ്ഗദകണ്ഠനായി.
“ഭഗവാനേ, ദേവാദിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സച്ചിദാനന്ദപ്രഭോ, ഉമാപതേ, ഭൂതേശ, കരുണാനിധേ, എന്നില്‍ പ്രസാദിച്ചാലും. അങ്ങ് എനിക്ക് പ്രണവാത്മസ്വരൂപത്തെപ്പറ്റിയും അതിലും അതീതമായി സ്ഥിതിചെയ്യുന്ന പരബ്രഹ്മത്തെപ്പറ്റിയുംഉപദേശിച്ചു തന്നു. ഇനി എനിക്ക് ‘തത്ത്വമസി’, ‘പ്രജ്ഞാനം ബ്രഹ്മ’ തുടങ്ങിയ മഹാവാക്യങ്ങളെ ഷഡംഗന്യാസ ക്രമസഹിതം കേള്‍ക്കുവാനാഗ്രഹമുണ്ട്. മഹാപ്രഭോ, എന്നില്‍ ദയവുണ്ടായി അതിരഹസ്യങ്ങളായ ആ മഹാവാക്യങ്ങളെപ്പറ്റി ഉപദേശിച്ചാലും.”
ശുകദേവന്റെ അതിരറ്റ ജിജ്ഞാസയില്‍ സന്തുഷ്ടനായി. അപ്പോള്‍ പരമശിവന്‍ പറഞ്ഞു:
“ശുകദേവാ, നിങ്ങള്‍ ജ്ഞാനനിധിയാണ്. അങ്ങ് യഥാര്‍ത്ഥത്തില്‍ മേധാവിയാണ്. വേദങ്ങളുടെയെല്ലാം രഹസ്യവും മനീഷികളാല്‍ ജ്ഞാതവ്യവുമായ കാര്യങ്ങളാണ് ചോദിച്ചത്. നല്ലത് നമുക്ക് വളരെ സന്തോഷമായി. നാലുമഹാവാക്യങ്ങളെയും അവയുടെ ഷഡംഗന്യാസ ക്രമസഹിതം ഞാന്‍ വിസ്തരിച്ച് ഉപദേശിച്ചു തരാം. എങ്ങനെയാണ്. മഹാവാക്യങ്ങളുടെ ഉപാസനയെന്നും മനസിലാക്കിയാലും. രഹസ്യങ്ങളില്‍വെച്ച് രഹസ്യമായിരിക്കുന്ന ഈ വിദ്യയെ രഹസ്യോപനിഷത്ത് എന്നു പറയുന്നു.”
തുടര്‍ന്ന് പരമശിവന്‍ ‘പ്രജ്ഞാനം ബ്രഹ്മ, അയമാത്മാബ്രഹ്മ, തത്ത്വമസി, അഹം ബ്രഹ്മാസ്മി’ എന്നീ നാലു മഹാവാക്യങ്ങളേയും ഷഡംഗന്യാസ സഹിതം ശുകന് ഉപദേശിച്ചു നല്‍കി. അവകളുടെ അര്‍ത്ഥവും രഹസ്യോപാസനയും ധ്യാനശ്ലോകങ്ങളും കൂടി ഭഗവാന്‍ വ്യക്തമാക്കി.

ശ്രീപരമേശ്വരനെ തന്റെ ഗുരുവായി ലഭിച്ചതിലും അദ്ദേഹത്തിന്റെ തിരുമുഖത്തുനിന്ന് രഹസ്യോപദേശം ലഭിച്ചതിലും ശ്രീശുകന്‍ സന്തുഷ്ടനായിത്തീര്‍ന്നു.
ഭഗവാന്‍ പറഞ്ഞു:- “അങ്ങയുടെ പിതാവിന് ഇതെല്ലാം അറിവുള്ളതുതന്നെ. അദ്ദേഹം ബ്രഹ്മജ്ഞാനിയുമാണ്. നിന്റെ പിതാവായ വേദവ്യാസനില്‍ പ്രീതനായിട്ടാണ് ഈ രഹസ്യോപനിഷത്ത് ഞാന്‍ ഉപദേശിച്ച് നല്‍കിയത്. ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം തന്നെയാണ്. അങ്ങ് ആ ബ്രഹ്മത്തെ നിത്യവും ധ്യാനിച്ച് ജീവന്‍മുക്തനായി ഭവിച്ചാലും.”

ഭഗവാന്‍ ശ്രീശങ്കരന്റെ ഈ ഉപദേശം കേട്ട് ശ്രീശുകദേവന്‍ സമസ്തവിശ്വത്തിലും തന്മയനായിത്തീര്‍ന്നു. അദ്ദേഹം ഭക്തിയോടെ എഴുന്നേറ്റു. പാര്‍വ്വതീപരമേശ്വന്‍മാരെപ്രണമിച്ചു.
“മഹാദേവീ, എന്റെ മായാമോഹത്തെ നശിപ്പിച്ചാലും.”
“നല്ലതു വരും.” പാര്‍വ്വതീദേവിയും അനുഗ്രഹിച്ചു.
ശ്രീശുകദേവന്‍ എഴുന്നേറ്റു ശാന്തനായി നടന്നകന്നു. തന്റെ സര്‍വ്വപരിഗ്രഹങ്ങളെയും അദ്ദേഹം ത്യജിച്ചു. നഗ്നനും നിസ്സംഗനും ശുദ്ധനും വിരക്തനുമായിത്തീര്‍ന്നു. മോഹാന്ധകാരത്തെയകറ്റി ആത്മജ്ഞാനത്തിന്റെ പ്രഭാപൂരത്തില്‍ കുളിച്ചു. പരബ്രഹ്മസ്വരൂപത്തെയറിഞ്ഞ് പരമാനന്ദസാഗരത്തില്‍ മുങ്ങിയവനായി. ആനന്ദക്കടലില്‍ അദ്ദേഹം ആറാടി. ആനന്ദനിമഗ്നനായി തന്റെ പുത്രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ വേദവ്യാസമുനി അത്യധികം സന്തോഷിച്ചു. മറ്റാരാലും അപ്രാപ്യമായ ആനന്ദാനുഭൂതിയാല്‍ മതിമറന്നുവരുന്ന പുത്രനെക്കുറിച്ച് അദ്ദേഹം ഹര്‍ഷപുളകിതഗാത്രനായി.
എന്നാല്‍ ശ്രീശുകന്‍ പിതാവിനെയും മറികടന്ന് നിസ്സംഗനായി നടന്നകലുന്നതു കണ്ടപ്പോള്‍ വേദവ്യാസന്‍ ഞെട്ടി. ഭൗതിക ബന്ധനങ്ങളുടെയും കെട്ടുകള്‍ അറുത്തുകളഞ്ഞ പുത്രന്‍ തന്നില്‍ നിന്ന് അകന്നു പോകുന്ന സത്യം വ്യാസമുനി അറി‍ഞ്ഞു. ആ അറിവ് അല്പനേരത്തേയ്ക്കെങ്കിലും അദ്ദേഹത്തിന് അസഹനീയമായിരുന്നു.

പുത്രവിരഹകാതരനായി വ്യാസമുനി വേദനയോടെ ശ്രീശുകദേവന്റെ പിന്നാലെ പുറപ്പെട്ടു. വിരക്തിയുടെ അവസ്ഥയില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചുപോയി.
ശ്രീശുകന്റെ പിന്നാലെയെത്തിയ വ്യാസമുനി ഹൃദയവ്യഥയോടെ നീട്ടിവിളിച്ചു.
“മകനേ, ശ്രീശുകദേവാ!” ആ വിളി പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് പ്രതിധ്വനിച്ചു.
ഒരു നിമിഷം ശ്രീശുകദേവന്‍ നിന്നു. വ്യാസമുനി അരികിലെത്തി. ഗദ്ഗദകണ്ഠനായി പരമജ്ഞാനിയായ മകന്‍ കണ്‍മുമ്പില്‍ നില്കുകയാണ്. എന്തൊക്കെയോ പറയുന്നതിനുവേണ്ടി വ്യാസമഹര്‍ഷി പുത്രനെ വാത്സല്യത്തോടെ വിളിച്ചു.
“മകനേ!”
ആ വിളിക്ക് മറുപടിയുണ്ടായി. പക്ഷേ അത് ശ്രീശുകനില്‍ നിന്നായിരുന്നില്ല. പ്രപഞ്ചത്തിലെ ജഡവും ചേതനങ്ങളുമായ സമ്പൂര്‍ണ്ണ വസ്തുക്കളും ആ വിളി കേട്ടു. പ്രത്യുത്തരം നല്കി. അതുകേട്ട് വ്യാസമഹര്‍ഷി വിസ്മയിച്ചു നിന്നു. ചുറ്റു പാടുകളില്‍ നിന്നെല്ലാം വിളി കേള്‍ക്കുന്നു! സ്വപുത്രന്‍ സമ്പൂര്‍ണ്ണമായും വിശ്വമയനായിത്തീര്‍ന്നിരിക്കുന്നു. അവനില്‍ നിന്ന് വേറിട്ട് ഇനിയൊരു പ്രപഞ്ചസത്തയില്ല. എല്ലാം ഒന്നുതന്നെ. രണ്ടെന്ന ഭേദം അവനില്ല.
ഒരല്പനേരം ചിന്താവിഷ്ടനായി നിന്ന വ്യാസമഹര്‍ഷിയില്‍ ആത്മതത്ത്വത്തിന്റെ അന്തഃസത്ത ഉദയം കൊണ്ടു. അപ്പോള്‍ തന്റെ മകന്റെ പരിപൂര്‍ണ്ണാവസ്ഥയെ മനസ്സിലാക്കി ആനന്ദിച്ചു. ജ്ഞാനികളുടെ പരമപദത്തിലെത്തിയ പുത്രനെയോര്‍ത്ത് ആത്മാഭിമാനമുണ്ടായി. മനനം ചെയ്ത് ശുകദേവനെപ്പോലെ വ്യാസഭഗവാനും സന്തുഷ്ടനായി. പരമാനന്ദത്തെ പ്രാപിക്കുകയും ചെയ്തു .

ഗുരുവിന്റെ മുഖത്തുനിന്ന് ‘രഹസ്യോപനിഷത്ത്’ പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നവന്‍ സര്‍വപാപവിമുക്തനായിത്തീര്‍ന്ന് കൈവല്യം പ്രാപിക്കുന്നു... 🔱
കടപ്പാട് 
സോഷ്യൽ മീഡിയ

Sunday, August 24, 2025

പേരുർ പട്ടിശ്വര ശിവക്ഷേത്രം കോയമ്പത്തുർ

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പേരുർ പട്ടിശ്വര ശിവക്ഷേത്രം കോയമ്പത്തുർ
            1️⃣
🔥🔥🔥🔥🔥🔥 കാലചക്രം തിരിയുമ്പോൾ വരുന്നഉയർച്ചകളും,കാഴ്ചകളുംനാം ദിവസേ
ന കാണുന്നു
ണ്ട്.ഇത്തരത്തിലുള്ളഇറക്കവും, ഉയർച്ചയും മനുഷ്യർക്ക് മാത്രമല്ലരാജ്യങ്ങൾ കൂടി സംഭവിക്കാറുണ്ട്.ഒരുകാലത്ത് വലിയപട്ട
ണംആയിരുന്നു പേരൂർ. വലിയ പട്ടണങ്ങളിൽ ജനസംഖ്യ വർദ്ധിച്ചു താമസിക്കാനുള്ളസൗകര്യങ്ങൾകുറയുമ്പോഴാണുജനങ്ങൾ സമീപത്തുള്ള പ്രദേശങ്ങളിലേക്ക്മാറിതാമസിക്കുന്നത് .അങ്ങനെപുതിയസ്ഥലങ്ങൾ വളർന്നുവരുന്നതുംസാധാരണയാണ്. പേരൂര് പെരിയഊരായിവളർന്നപ്പോൾ അതിൻറെ സമീപത്തായി ഒരു പുതിയ ഊർ-പുത്തുർഉണ്ടായി.പുത്തൂർ ഉണ്ടാക്കാൻ മുൻ നിരയിൽ നിന്നത്കോപൻഎന്നതലവൻആയതുകൊണ്ട്അത്കോപൻപുത്തൂർ എന്നുംപിന്നീട് കോയമ്പത്തൂരുമായി. ഇന്ന് പേരൂർ ഒരു പഴയഗ്രാമമായി.കോയമ്പത്തൂർദക്ഷിണേന്ത്യയിലെ ഒരു മഹാനഗരവും. "ശിവായ "ജപി
ച്ചിരിക്കുന്നവർക്ക്ഒരിക്കലുംഅപായമുണ്ടാകില്ല എന്ന് ഒരു പഴഞ്ചൊല്ല്നിലനിൽക്കുന്നുണ്ട്.പ്രണവത്തിന്റെ തുടക്കവും ഒടുക്കവുംആയശ്രീപരമേശ്വരൻപിറവിപെരുങ്കടൽനീന്തുന്നജീവജാലങ്ങൾക്ക്ലോഭമില്ലാതെ മുക്തി നൽകിസംരക്ഷിക്കുന്ന ഒരു ക്ഷേത്രമാണ് പേരുർ പട്ടീശ്വര ക്ഷേത്രം,കോയമ്പത്തുർ. ഈ ക്ഷേത്രംതമിഴ്നാട്ടിൽകോയമ്പത്തൂർജില്ലയിൽ പേരൂർ എന്ന സ്ഥലത്ത് ആണു സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ദേവൻ ശ്രീപരമേശ്വരൻ പട്ടീശ്വരൻ എന്ന പേരിലും, ശ്രീ പാർവതി പച്ചെ നായകി, മനോൻമണി അമ്മൻ, എന്ന പേരിലുംവാണരുളുന്നുപുരാണങ്ങളിൽ ഈ സ്ഥലംപിപ്പലാരണ്യം,ആദിപുരി, ദക്ഷിണകൈലാസം, .ജ്ജാനപുരം,കല്യാണപുരം ,പശുപതിപുരംഎന്നിങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത് തേവാരം പാടലിൽ പരാമർശിച്ചിട്ടുള്ള വയ്പ് സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം 63നായരാർന്മാരിൽ അപ്പരും, സുന്ദരൂർത്തി നയനാരും പേരുർ ,പെരുമയെസംബന്ധിച്ചുപാടിയിരിക്കുന്നു.സുന്ദരമൂർത്തിനയനാർഇവിടംന്ദർശിച്ചിട്ടുണ്ടു. അദ്ദേഹത്തെ പറ്റിയുള്ള പല ഐതിഹ്യങ്ങളും പേരൂർ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്. പല നൂറ്റാണ്ടുകൾക്കും മുൻമ്പു തന്നെഈക്ഷേത്രംഉണ്ടായിരുന്നു എന്നതിന് ഒരുപാട്തെളിവഉണ്ട്.എന്നാൽ അക്കാലത്ത് ഉണ്ടായിരുന്ന ക്ഷേത്രമല്ലഇന്ന് നാംകാണുന്നത് മഹേന്ദ്ര വർമ്മ പല്ലവന്റെ കാലത്തിനു മുമ്പ്ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളൊക്കെ ചുണ്ണാമ്പ് , ചെങ്കല്ല്എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയായിരുന്നു അങ്ങനെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ സുമാർ 500 വർഷങ്ങളിൽ കൂടുതൽ കാലംനിലനിൽക്കാറില്ല.അതുകൊണ്ട് ഏഴാം ശതകത്തിന് ശേഷം ഈ ക്ഷേത്രത്തിൽ പുനർനിർമ്മാണംനടത്തിയിട്ടുണ്ട്എന്നുംഅങ്ങനെ പിന്നീട് ഉണ്ടാക്കിയ കെട്ടിടങ്ങളാണ് ഇന്ന്നാംകാണുന്നത്എന്നുള്ളതുംതീർച്ചയാണ്.തിരുവാരൂരിൽ ജനിച്ചാൽ മോക്ഷം,പേരൂരിൽ മരിച്ചാൽ പുണ്യംഎന്നാണ്പുരാണങ്ങൾഉൾക്കൊള്ളിക്കുന്നത്. എത്ര ഘോരപാപങ്ങൾചെയ്തവരായാലുംപേരൂരിലെ കാഞ്ചി തീർത്ഥത്തിൽ സ്നാനംചെയ്തു ആ ജലം പാനംചെയ്ത്പേരൂരിൽ കിടന്നുമരിച്ചാൽ നേരെ കൈലാസത്തിലേക്ക്പോകുമെന്നും,യമദൂതന്മാർഅവരെ സ്പർശിക്കുകയില്ലഎന്നുമാണ് വിശ്വാസം. മരിക്കുന്നവരെയൊക്കെഭഗവാൻപഞ്ചാക്ഷരിമന്ത്രംഉപയോഗിച്ച് തന്റെ പാദാരവിന്ദങ്ങളിലേക്ക്ആകർഷിച്ച് മോക്ഷം കൊടുക്കുമെത്രേ .ഇതിൻറെ സൂചനയാണ് ഇവിടെ കിടന്നു മരിക്കുന്നവരുടെഒക്കെഅവസാനവേളയിൽ കാത്മേൽപ്പോട്ട് ആക്കിചെരിഞ്ഞുകിടക്കുന്നത്.കർമ്മങ്ങൾക്കു,കാശിക്കും,രാമേശ്വരത്തും പോകാൻ സാധിക്കാത്ത ആളുകൾ സാധാരണ പേരൂർക്കാണ് പോകാറ്. ഇവിടെയുള്ള കാഞ്ചീനദീ കരയിൽ ക്രിയകൾ ചെയ്യുന്നത് ഈ നദിയിൽ മരിച്ചവരുടെ അസ്ഥികൾ നിമജ്ജനം ചെയ്യുന്നതും വളരെവിശേഷമാണ്. ഈ നദിയിൽ സമർപ്പിക്കുന്ന അസ്ഥികൾ ഒക്കെകാലക്രമത്തിൽവെൺകല്ലുകൾആയി മാറുന്നത്ഇന്നും കണ്ടുവരുന്ന ഒരുവിശേഷമാണ്. ഇവിടെ വരുന്നവർക്ക് ഭരണാധികളെ ഭയപ്പെടേണ്ട എന്ന് എടുത്തു കാണിക്കുന്ന ഒരു പുളിയും, ഒരു പനയും, ഇന്നും ഇവിടെ കാണാം.പിറ വാ പുളി(പിറവി ഇല്ലാത്ത പുളി) എന്നും, ഇറവാ പന( മരണമില്ലാത്ത പന) എന്നമാണു. ഇതിൻ്റെ പേരു. ഈ മരങ്ങൾ രണ്ടും വളരെ പ്രാചീനമാണ്. എന്ന്ഉണ്ടായതാണെന്ന്ആർക്കുംഅറിഞ്ഞുകൂടാഈപുളിയുടെകുരുഎവിടെ കൊണ്ട് നട്ടാലും,മുളയ്ക്കുകയില്ല ഇനി മുളച്ചാൽ തന്നെതാമസിയാതെ ചെടി വാടിപ്പോകുന്നു. ഇവിടെ ഈ വൃക്ഷംവളരെ കാലമായി ഉള്ളതാണ്.അതിന് നാശമില്ല ഇതുപോലെതന്നെഈസ്ഥലത്തു വീഴുന്ന ചാണകത്തിൽ എത്ര ദിവസം കഴിഞ്ഞാലും പുഴു വരുന്നില്ല ഈ നാട്ടിലേക്ക് വരുന്നവർക്ക് പിന്നീട് ജനനം ഇല്ലഎന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ ബ്രഹ്മ തീർത്ഥം എന്നൊരുതീർത്ഥമുണ്ട്.അതിൽ ചെമ്പുകാശ്‌ ഇട്ടാൽഅചിരേണ അതിലെ  അഴുക്കുകൾ ഒക്കെ പോയി സ്വർണംപോലെപ്രകാശിക്കുന്നുപ്രധാനമായും ദേവലോക പശുവായ കാമദേവന്റെ മകളുടെ പേരിലാണ് ഈ ക്ഷേത്രംഅറിയപ്പെടുന്നത് 18  ശൈവ സിദ്ധർ
ന്മാരിൽഒരാളായകോരക്കർസിദ്ധർ ഇവിടെ ഭഗവാനെതപസ്സു ചെയ്തു മോക്ഷമടഞ്ഞതായിപറയപ്പെടുന്നു. അദ്ദേഹം തപസ്സനുഷ്ടിച്ച സിദ്ധപീഠം ക്ഷേത്രത്തിലുണ്ട് .അരുണഗിരിനാഥർ തൻ്റെ തിരുപ്പുകഴിലും കച്ചിയപ്പമുനിവർ തൻ്റെ പേരൂർ പുരാണത്തിലുംഈക്ഷേത്രത്തിൻ്റെപെരുമകളെ കുറിച്ച് പാടിയിരിക്കുന്നു. മുചുകന്ദ ചക്രവർത്തിയുടെ വികലമായ മുഖംമാറിപഴയ മുഖം തിരിച്ചു കിട്ടിയത് ഈ ക്ഷേത്രത്തിൽ വച്ച്ആണെന്നാണ് ഐതിഹ്യം. ആദിശങ്കരൻ തൻറെമാതാവിന്റെമുക്തിക്ക് വേണ്ടി ഇവിടെപ്രാർത്ഥിച്ചതായും പരശുരാമൻ പഞ്ചപാണ്ഡവർ ,പതഞ്ജലി വ്യാഘ്രപാദമുനി ,എന്നിമഹത് വ്യക്തികൾ ഇവിടംസന്ദർശിച്ചതായും പറയപ്പെടുന്നു.

     🌷 തുടരും🌷

🌷 സമർപ്പണം
വിജയലക്ഷ്മി
വിജയശ്രീ
കൊല്ലം🌷

Saturday, August 23, 2025

ശനിദേവൻ

ഭഗവാൻ ശിവൻ എന്തിനാണ് ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തിയത് ?

ശനിദേവന്റെ പേര് കേട്ടാലുടൻ ആളുകൾ അവൻ്റെ കോപത്തെ ഭയപ്പെടാൻ തുടങ്ങുന്നു. ആരും ശനിദേവനെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ശനിയെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത വഴികൾ തേടുന്നു. ശനിദേവൻ ഒരു വ്യക്തിയുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു.

ഒരിക്കൽ ഭഗവാൻ ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തി. എന്തുകൊണ്ടാണ് ശനിദേവൻ ശിക്ഷിക്കപ്പെട്ടത് ?

ഒരു ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ സൂര്യദേവൻ തന്റെ എല്ലാ പുത്രന്മാരെയും അവരുടെ യോഗ്യതയനുസരിച്ച് വ്യത്യസ്ത ലോകങ്ങളിലേക്ക് വിതരണം ചെയ്തു, എന്നാൽ തന്റെ ശക്തിയുടെ അഹങ്കാരത്തിൽ, ശനിദേവൻ അതിൽ സന്തുഷ്ടനായില്ല. അതിനാൽ, തന്റെ ശക്തി ഉപയോഗിച്ച്, ശേഷിക്കുന്ന ലോകങ്ങളുടെ മേലും അദ്ദേഹം നിയന്ത്രണം നേടി. ശനിദേവന്റെ ഈ പ്രവൃത്തി കാരണം സൂര്യദേവൻ വളരെ ദുഃഖിതനായി. 

സുര്യൻ സഹായം തേടി ഭഗവാൻ ശിവനെ സമീപിച്ചു. സൂര്യദേവന്റെ ആരാധനയിൽ സംപ്രീതനായ ശിവൻ തന്റെ സൈന്യത്തെ ശനിദേവനുമായി യുദ്ധം ചെയ്യാൻ അയച്ചു, എന്നാൽ ശനിദേവൻ എല്ലാവരെയും പരാജയപ്പെടുത്തി. ഇതിനുശേഷം ശങ്കരൻ തന്നെ ശനിദേവനുമായി യുദ്ധം ചെയ്യാൻ വന്നു. ശനിദേവൻ തന്റെ മാരക ദർശനം ഭഗവാൻ ശങ്കറിൽ പതിച്ചപ്പോൾ, ഭഗവാൻ ശങ്കർ തന്റെ മൂന്നാം കണ്ണ് തുറന്ന് ശനിദേവന്റെ അഹങ്കാരം തകർത്തു.

ശനിദേവനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ശിവൻ 19 വർഷക്കാലം ആൽ മരത്തിൽ തലകീഴായി തൂക്കി. ഈ 19 വർഷത്തിനിടയിൽ, ശനിദേവൻ ശങ്കറിനെ ആരാധിക്കുന്നത് തുടർന്നു. അതുകൊണ്ടാണ് ശനിയുടെ മഹാദശ 19 വർഷം നീണ്ടുനിന്നത്. 

മകന്റെ ഈ ദുരവസ്ഥ സൂര്യദേവനിൽ ദുഃഖമുണ്ടാക്കി. മകന്റെ തെറ്റിന് അദ്ദേഹം ശിവനോട് ക്ഷമാപണം നടത്തി, ശനിദേവൻ്റെ ജീവൻ നൽകണമെന്ന് ശിവനോട് പ്രാർത്ഥിച്ചു. ഇതിനുശേഷം ശിവൻ ശനിദേവനെ മോചിപ്പിച്ചു, തന്റെ ശക്തികളെ ന്യായീകരിക്കാൻ ശിവൻ ശനിദേവനെ അനുഗ്രഹിച്ചു. അന്നുമുതൽ ശനിദേവൻ അദ്ദേഹത്തിന്റെ മാർഗനിർദേശത്തിലാണ്. ശിവൻ ശനിദേവനെ തന്റെ ശിഷ്യനായി നിയമിക്കുകയും മജിസ്ട്രേട്ടായി നിയമിക്കുകയും ചെയ്തു. വിശ്വാസമനുസരിച്ച്, ശനിദോഷത്തിൽ നിന്ന് മുക്തി നേടാനാണ് ശിവനെ ആരാധിക്കുന്നത്, കാരണം ശനിദേവൻ ശിവനെ ബഹുമാനിക്കുക മാത്രമല്ല, ഭഗവാനെ ഭയപ്പെടുകയും ചെയ്യുന്നു. ശിവനെ ആരാധിക്കുന്നത് ശനിദേവന്റെ കോപം ശമിപ്പിക്കുകയും ആ വ്യക്തിക്ക് ഭഗവാൻ ശിവൻ എന്തിനാണ് ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തിയത് ?

ശനിദേവന്റെ പേര് കേട്ടാലുടൻ ആളുകൾ അവൻ്റെ കോപത്തെ ഭയപ്പെടാൻ തുടങ്ങുന്നു. ആരും ശനിദേവനെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, ശനിയെ പ്രീതിപ്പെടുത്താൻ വ്യത്യസ്ത വഴികൾ തേടുന്നു. ശനിദേവൻ ഒരു വ്യക്തിയുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു.

ഒരിക്കൽ ഭഗവാൻ ശനിദേവനെ 19 വർഷം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടത്തി. എന്തുകൊണ്ടാണ് ശനിദേവൻ ശിക്ഷിക്കപ്പെട്ടത് ?

ഒരു ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ സൂര്യദേവൻ തന്റെ എല്ലാ പുത്രന്മാരെയും അവരുടെ യോഗ്യതയനുസരിച്ച് വ്യത്യസ്ത ലോകങ്ങളിലേക്ക് വിതരണം ചെയ്തു, എന്നാൽ തന്റെ ശക്തിയുടെ അഹങ്കാരത്തിൽ, ശനിദേവൻ അതിൽ സന്തുഷ്ടനായില്ല. അതിനാൽ, തന്റെ ശക്തി ഉപയോഗിച്ച്, ശേഷിക്കുന്ന ലോകങ്ങളുടെ മേലും അദ്ദേഹം നിയന്ത്രണം നേടി. ശനിദേവന്റെ ഈ പ്രവൃത്തി കാരണം സൂര്യദേവൻ വളരെ ദുഃഖിതനായി. 

സുര്യൻ സഹായം തേടി ഭഗവാൻ ശിവനെ സമീപിച്ചു. സൂര്യദേവന്റെ ആരാധനയിൽ സംപ്രീതനായ ശിവൻ തന്റെ സൈന്യത്തെ ശനിദേവനുമായി യുദ്ധം ചെയ്യാൻ അയച്ചു, എന്നാൽ ശനിദേവൻ എല്ലാവരെയും പരാജയപ്പെടുത്തി. ഇതിനുശേഷം ശങ്കരൻ തന്നെ ശനിദേവനുമായി യുദ്ധം ചെയ്യാൻ വന്നു. ശനിദേവൻ തന്റെ മാരക ദർശനം ഭഗവാൻ ശങ്കറിൽ പതിച്ചപ്പോൾ, ഭഗവാൻ ശങ്കർ തന്റെ മൂന്നാം കണ്ണ് തുറന്ന് ശനിദേവന്റെ അഹങ്കാരം തകർത്തു.

ശനിദേവനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ശിവൻ 19 വർഷക്കാലം ആൽ മരത്തിൽ തലകീഴായി തൂക്കി. ഈ 19 വർഷത്തിനിടയിൽ, ശനിദേവൻ ശങ്കറിനെ ആരാധിക്കുന്നത് തുടർന്നു. അതുകൊണ്ടാണ് ശനിയുടെ മഹാദശ 19 വർഷം നീണ്ടുനിന്നത്. 

മകന്റെ ഈ ദുരവസ്ഥ സൂര്യദേവനിൽ ദുഃഖമുണ്ടാക്കി. മകന്റെ തെറ്റിന് അദ്ദേഹം ശിവനോട് ക്ഷമാപണം നടത്തി, ശനിദേവൻ്റെ ജീവൻ നൽകണമെന്ന് ശിവനോട് പ്രാർത്ഥിച്ചു. ഇതിനുശേഷം ശിവൻ ശനിദേവനെ മോചിപ്പിച്ചു, തന്റെ ശക്തികളെ ന്യായീകരിക്കാൻ ശിവൻ ശനിദേവനെ അനുഗ്രഹിച്ചു. അന്നുമുതൽ ശനിദേവൻ അദ്ദേഹത്തിന്റെ മാർഗനിർദേശത്തിലാണ്. ശിവൻ ശനിദേവനെ തന്റെ ശിഷ്യനായി നിയമിക്കുകയും മജിസ്ട്രേട്ടായി നിയമിക്കുകയും ചെയ്തു. വിശ്വാസമനുസരിച്ച്, ശനിദോഷത്തിൽ നിന്ന് മുക്തി നേടാനാണ് ശിവനെ ആരാധിക്കുന്നത്, കാരണം ശനിദേവൻ ശിവനെ ബഹുമാനിക്കുക മാത്രമല്ല, ഭഗവാനെ ഭയപ്പെടുകയും ചെയ്യുന്നു. ശിവനെ ആരാധിക്കുന്നത് ശനിദേവന്റെ കോപം ശമിപ്പിക്കുകയും ആ വ്യക്തിക്ക് ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

Monday, August 18, 2025

ശിവ അഷ്ടോത്തര ശതനാമാവലി

🍃🍃🍃🍃🍃🍃🍃🍃🍃

*ശിവ അഷ്ടോത്തര*
*ശതനാമാവലി*

🙏🌹🌷🌺🕉️🪷🌸🌺🙏

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ

ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ

ഓം ശ്രീ കണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വായ നമഃ
ഓം ത്രിലോകേശായ നമഃ

ഓം ശിതി കണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ

ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ

ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജഡാധരായ നമഃ
ഓം കൈലാസ വാസിനേ നമ

ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീ മൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ

ഓം സര്‍വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ

ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ

ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗഭൂഷ്ണായ നമഃ
ഓം ഭര്‍ഗായ നമഃ
ഓം ഗിരിധന്വിനേ നമഃ

ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമഥാധിപായേ നമഃ

ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ് വ്യാപിനേ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ

ഓം മഹാസേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്ഥാണവേ നമഃ

ഓം അഹിര്‍ബുധ്‌ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ഠമൂര്‍ത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ

ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാപവിമോചകായ നമഃ

ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ

ഓം ഹരയെ നമഃ
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ

ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവര്‍ഗപ്രദായ നമഃ

ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ

🙏🌹🌷🌺🕉️🪷🌸🌺🙏

Sunday, August 17, 2025

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

ശിവസ്തുതി

ശിവസ്തുതി

കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ 
മന്മഥ കോമള മംഗളദായക 
പന്നഗ ഭൂഷണ നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര! 
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാദി സംഭവ സാംബ സദാശിവ 
അനന്ത ഭാസുര നമോ നമഃ 
ഇന്ദുകലാധര മുകുന്ദ കളേബര 
നിത്യ മനോഹര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാഥ രക്ഷക ശ്രീ രാജവത്സല 
വരദാന പ്രിയ നമോ നമഃ 
ഗംഗാധര ഹര ശ്രീധര വന്ദിതാ 
ശംഭോ ശങ്കര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

രാമായണവും മഹാദേവനുമായുള്ള ബന്ധം

*_🚩രാമായണവും മഹാദേവനുമായുള്ള ബന്ധം_*

*രാമായണം ശ്രീരാമൻ്റെ കഥയാണെങ്കിലും, ഭഗവാൻ മഹാദേവൻ്റെ സാന്നിധ്യവും സ്വാധീനവും ഈ ഇതിഹാസത്തിൽ ഉടനീളമുണ്ട്. രാമനും ശിവനും തമ്മിലുള്ള ബന്ധം കേവലം ഭക്തിയിൽ ഒതുങ്ങുന്നതല്ല, മറിച്ച് ഈ രണ്ട് അവതാരങ്ങളും പരസ്പരം ബഹുമാനിക്കുകയും ധർമ്മസംസ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതായി രാമായണം കാണിച്ചുതരുന്നു.*

_*രാമനും ശിവനും തമ്മിലുള്ള ബന്ധം*_

*1.  രാമൻ്റെ ശിവഭക്തി: ശ്രീരാമൻ മഹാവിഷ്ണുവിൻ്റെ അവതാരമായിരുന്നിട്ടും, അദ്ദേഹം ശിവഭക്തനായിരുന്നു. രാവണനെ വധിക്കുന്നതിന് മുൻപ് ശക്തിയും അനുഗ്രഹവും നേടുന്നതിനായി രാമേശ്വരത്ത് ശിവലിംഗം സ്ഥാപിച്ച് ആരാധിച്ചത് ഇതിന് ഉദാഹരണമാണ്. രാമേശ്വരം എന്ന പേരുപോലും 'രാമൻ്റെ ഈശ്വരൻ' എന്നതിനെ സൂചിപ്പിക്കുന്നു. ഈ സംഭവം രാമൻ്റെ വിനയത്തെയും എല്ലാ ദേവന്മാരെയും ബഹുമാനിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ മനോഭാവത്തെയും എടുത്തു കാണിക്കുന്നു.*

*2.  ശിവൻ്റെ രാമഭക്തി: രാമനാമം ജപിക്കുന്നതിലൂടെ മോക്ഷം ലഭിക്കുമെന്ന് ശിവൻ തന്നെ പറയുന്നുണ്ട്. "രാമനാമം ജപിക്കുന്നത് വിഷ്ണു സഹസ്രനാമം ജപിക്കുന്നതിന് തുല്യമാണ്" എന്ന് ശിവൻ പാർവതീദേവിയോട് ഉപദേശിക്കുന്നുണ്ട്. ശിവഭക്തർക്ക് പുണ്യസ്ഥലമായ കാശിയിൽ വെച്ച് ഒരാൾ മരണപ്പെടുമ്പോൾ, ശിവൻ തൻ്റെ കാതിൽ രാമനാമം മന്ത്രിച്ചുകൊടുക്കുമെന്നും, അതിലൂടെ അവർക്ക് മോക്ഷം ലഭിക്കുമെന്നും ഐതിഹ്യമുണ്ട്.*


_*രാമായണത്തിലെ ശിവൻ്റെ സാന്നിധ്യം*_

*1.  ശിവധനുസ്സ്: സീതയെ വിവാഹം കഴിക്കാൻ രാമന് നിബന്ധനയായി വെച്ചിരുന്നത് ശിവൻ്റെ വില്ല് കുലയ്ക്കുക എന്നതായിരുന്നു. ഈ വില്ല് ഒടിഞ്ഞപ്പോൾ, ശിവൻ്റെ പരമഭക്തനായ പരശുരാമൻ കോപിച്ച് അവിടെയെത്തുന്നു. ഈ സംഭവം രാമനും ശിവനും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വ്യക്തമാക്കുന്നു. രാമൻ ശിവൻ്റെ വില്ലൊടിക്കുന്നത് ഒരു ധിക്കാരമായിരുന്നില്ല, മറിച്ച് തൻ്റെ ശക്തിയും യോഗ്യതയും തെളിയിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു.*

*2.  രാവണൻ്റെ ശിവഭക്തി: രാവണൻ ഒരു വലിയ ശിവഭക്തനായിരുന്നു. കൈലാസം പോലും സ്വന്തം ശക്തികൊണ്ട് ഇളക്കാൻ ശ്രമിച്ച രാവണൻ്റെ വീര്യം ശിവൻ തിരിച്ചറിയുകയും അദ്ദേഹത്തിന് പല വരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. രാവണൻ്റെ ശക്തമായ ശിവഭക്തി കാരണം രാമൻ്റെ സൈന്യത്തിന് പലപ്പോഴും രാവണനെ നേരിടാൻ പ്രയാസമുണ്ടായി. എന്നാൽ, ധർമ്മം സംരക്ഷിക്കാൻ വേണ്ടി ശിവൻ രാവണനെ സഹായിക്കാതെ രാമന് വഴങ്ങിക്കൊടുത്തു.*

*3.  ശിവൻ്റെ അനുഗ്രഹം: ലങ്കയിലേക്കുള്ള യാത്രാമധ്യേ, രാമസേതു നിർമ്മിക്കുന്നതിന് മുൻപ് രാമൻ ശിവനെ പ്രീതിപ്പെടുത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. രാവണനുമായുള്ള യുദ്ധത്തിൽ രാമൻ വിജയിക്കാൻ ശിവൻ്റെ അനുഗ്രഹം പ്രധാന പങ്കുവഹിച്ചു.*

*ചുരുക്കത്തിൽ, രാമായണകഥയിൽ രാമനും ശിവനും തമ്മിലുള്ള ബന്ധം ധർമ്മത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമാണ്. ഈ കഥാപാത്രങ്ങളിലൂടെ വിഷ്ണുവും ശിവനും തമ്മിലുള്ള ഭേദം ഒന്നുമില്ലെന്നും, ഇരുവരും ഒരേ പരമാത്മാവിൻ്റെ രണ്ട് ഭാവങ്ങളാണെന്നും രാമായണം നമ്മെ പഠിപ്പിക്കുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Sunday, August 10, 2025

ജലധാര



ജലധാര

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..

ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.. 
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതിയുടെയും 
ശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു.. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. 

ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു.. 

ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തി യെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്... ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്..

 വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം,  ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..

ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും.. 
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്.. 

സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്.... അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. 

ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്.. 
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

തന്ത്ര ഉപായങ്ങൾ

തന്ത്ര ഉപായങ്ങൾ

ഭാരതീയ തന്ത്ര ശാസ്ത്ര പ്രകാരം മനുഷ്യന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ബോധത്തെ പടി പടി ആയി ഉയർത്തി അവനിൽ നിക്ഷിപ്തമായ ശുദ്ധ ബോധത്തെ അറിയിച്ചു കൊടുക്കുക എന്നാകുന്നു അതിനു നമ്മുടെ ഋഷിമാർ നമുക് പറഞ്ഞു തന്ന വഴികളെ ആണ് ഉപായങ്ങൾ എന്ന് പറയുന്നത് .അവയെ പൊതുവെ മൂന്നായും പൂർണ്ണമായി അഞ്ചായിട്ടും പറയുന്നു .അവ ഇതാകുന്നു .ആണവോപായം .ശൿതോപായം .ശംഭവോപായം .പരോപായം .പരാ പരോപായം എന്നും പറയുന്നു .

ആണവോപായം ...

''ഇന്ന് കാണുന്ന ക്ഷേത്ര ആരാധന പൂജ ഹോമം മുതലായവ എല്ലാം ആണവോപായം ആകുന്നു അതിൽ നിന്നും മനുഷ്യ ബോധത്തെ ഉയർത്തി ശക്തോപായത്തിൽ എത്തുന്നു .

''ശാക്തയോപായം ..

ഗുരുവിൽ നിന്ന് മന്ത്ര ദീക്ഷ വാങ്ങി ന്യാസം മുദ്ര പ്രാണായാമം പാരായണ ജപ മുതലായവ എല്ലാം 
ശക്തോപായത്തിൽ പെടുന്നതാകുന്നു 
...
''..ശാംഭവോപായം ..

പൂർണ്ണമായ യോഗ സാധനയാകുന്നു സ്വയം ശിവ ഭാവത്തിൽ എത്തി നിൽക്കുന്ന സാധകന് മറ്റൊന്നിനോടും ആഗാര്ഹമോ ഇല്ലാതെ നിർവികാരനായി ചെയ്യുന്ന ആത്മ സാധന ആകുന്നു ഇത് ..

മറ്റു രണ്ടു ഉപായങ്ങൾ അതി നിഗൂഢമായ തന്ത്ര മാർഗമാകുന്നു ജന്മാന്തര തപസ്സിന്റെ പുണ്യമാകുന്നു ഇവ ഗുരുമുഖത് നിന്ന് പഠിക്കാൻ പറ്റുന്നത്
കടപ്പാട്
സോഷ്യൽ മീഡിയ

Friday, August 1, 2025

ഭൂതനാഥൻ

*പരമശിവൻ പ്രേതങ്ങളുടെ/ഭൂതങ്ങളുടെ ദൈവമാണ്.ശിവനാമം ജപിച്ചാൽ പ്രേതബാധ ഒഴിവാകുമോ❓*

"ഭൂത്" എന്ന വാക്കിന് സംസ്കൃതത്തിൽ പല അർത്ഥങ്ങളുണ്ട്,അവയിൽ ചിലത് :

1.) പഞ്ച ഭൂതങ്ങൾ.

2.) ജീവനുള്ളതും അല്ലാത്തതുമായ
   എല്ലാ വസ്തുക്കളും.

3.) ഊർജ്ജം.

പരമശിവൻ മേൽപ്പറഞ്ഞ എല്ലാത്തിനും സ്വാമിയാണ്.അതിനാൽ അദ്ദേഹത്തെ ഭൂതനാഥ് എന്ന് വിളിക്കുന്നു.ഭൂതം എന്നർത്ഥം വരുന്ന ഹിന്ദി അല്ലെങ്കിൽ ബംഗാളി പദമായ "ഭൂത്" അല്ല.സംസ്കൃതത്തിൽ ഭൂതം എന്നാൽ കഴിഞ്ഞ കാലം എന്ന് അർത്ഥമാക്കുന്നു.മഹാദേവൻ ഭൂതത്തിൻ്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും നാഥനാണ്.
അതുകൊണ്ടാണ് അദ്ദേഹത്തെ "മഹാകാൽ" എന്ന് വിളിക്കുന്നത്❗

മഹാദേവൻ "ആദിയോഗി" ആണ്, യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണ്.യോഗികൾ എല്ലാ ഗുണങ്ങളിൽ നിന്നും മുക്തരാണെന്ന് ഗീതയിലും പറയുന്നു.

ഏറ്റവും പ്രധാനമായി മഹാദേവ് ഭക്ത വത്സലനാണ്.ദു:സ്വപ്നങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം "ഓം നമഃ ശിവായ്" ജപിക്കുക.സ്വപ്നം മാഞ്ഞുപോകുന്നു."ഓം നമഃ ശിവായ്" എന്ന് ശുദ്ധമായ ഭക്തിയോടെ ജപിക്കുന്നത് മനുഷ്യനായാലും ഭൂതമായാലും,പ്രേതമായാലും,  മഹാദേവൻ പ്രാർത്ഥനയ്ക്ക് വളരെ വേഗത്തിൽ ഉത്തരം നൽകും❗

ശിവഭക്തനും ഗൃഹനാഥനും ശിവനെ പലപ്പോഴും ഭൂതനാഥൻ എന്ന് വിളിക്കാറുണ്ട്.ഇവിടെ ഭൂതങ്ങൾ എന്നാൽ പ്രേതങ്ങൾ എന്നല്ല അർത്ഥമാക്കുന്നത്.പ്രകൃതിയുടെ അഞ്ച് ഘടകങ്ങളാണ് ഭൂതങ്ങൾ.ഭൂമി ജലം ആകാശം അഗ്നി വായു.ഈ പഞ്ചഭൂതങ്ങളുടെ(പഞ്ചഭൂതങ്ങളുടെ) ദൈവം ആയതിനാൽ ശിവനെ ഭൂതനാഥൻ എന്ന് വിളിക്കുന്നു. 

ശിവന്റെ നിയന്ത്രണത്തിൽ നന്മയും തിന്മയും ഉണ്ട്.അതിനാൽ ശിവനാമം ജപിച്ചാൽ നിങ്ങൾക്ക് പ്രേതഭയത്തിൽ നിന്ന് മുക്തി നേടാം.ശിവൻ  ശ്മശാനനാഥനാണ്.ശ്മശാനഭൂമിയുടെ ദൈവമാണ്.അവൻ ശ്മശാനസ്ഥലത്ത് വസിക്കുന്ന  ശ്മശാനവാസിയാണ്.
അതിനാൽ അവന് പ്രേതങ്ങളുടെ മേൽ നിയന്ത്രണമുണ്ട്.

മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി.ഒരേസമയം ഒരേവേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു.ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി,അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.

അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു.
സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു.
അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു❗

ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും,എല്ലാ അമ്മമാരും പ്രസവിച്ചതും,പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും,അവിടുന്ന് പറയാറുണ്ടായിരുന്നു.ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു.

"വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവ പ്രഭാകര സിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍,യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്."

(ശിവ പ്രഭാകര സിദ്ധയോഗിയുടെ ആത്മകഥയിൽ നിന്ന്).

🕉️🙏

Monday, July 21, 2025

ശിവമന്ത്രം

അതീവശക്തിയേറിയ ഈ ശിവമന്ത്രം നിത്യവും ജപിച്ചാൽ

യജുർവേദാന്തർഗ്ഗത ശതരുദ്രീയത്തിലെ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. രോഗം മാറാനും ദീർഘായുസ്സിനും ധനസമൃദ്ധിക്കും, പുത്രപൗത്രാദി സകല സമ്പത്തു വർദ്ധനക്കും ബഹുവിശേഷമാണ് ഈ മന്ത്രം. അതീവശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. വാമദേവകഹോള വസിഷ്ഠനാണ് മന്ത്രത്തിന്റെ ഋഷി. പങ്‌ക്തി  ഗായത്ര്യനുഷ്ടുപ്പാണ് ഛന്ദസ്. സദാശിവ മഹാമൃത്യുഞ്ജയ രുദ്രനാണ് ദേവത.

'ത്ര്യംബകം യജാമഹേ 
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാമൃതാത്'

രോഗദുരിതങ്ങൾകൊണ്ട് കാലം കഴിക്കുന്നവർക്ക് ഈ മന്ത്രം കൊണ്ട് ഹോമം ചെയ്താൽ രോഗശാന്തി കൈവരുന്നു എന്നുള്ളത് ഇന്നും കാണുന്ന പരമാർത്ഥ സത്യം. ദേഹകാന്തി, സമ്പത്ത്, തപോവൃദ്ധി, ശത്രുനാശം ഇവയും മഹാമൃത്യുഞ്ജയ ഹോമത്തിലൂടെ സാധിക്കുമെന്ന് ഋഷീശ്വരമതം. അതികഠിനമായ മാറാവ്യാധികൾക്ക് കൈകൊണ്ട ദിവ്യൗഷധമാണ് മൃത്യുഞ്ജയ ഹോമശേഷം ലഭിക്കുന്ന ഹോമസമ്പാതമായ നെയ്യ്. ഇത് നിത്യവും സേവിക്കുന്നതിലൂടെ ശരീരകാന്തിയും പ്രതിരോധശക്തിയും ലഭിക്കുന്നു.

കരിങ്ങാലി, പേരാൽ, പ്ലാശ് എന്നീ വൃക്ഷച്ചമതകളാണ് സൗന്ദര്യം, ധനം, തപോവൃദ്ധി എന്നിവയ്ക്കായി യഥാക്രമം മന്ത്രം സഹിതം വിധിപൂർവ്വം ഹോമം നടത്തുന്നതിന് ഉപയോഗിക്കുന്നത്. സത്പേരിന് പായസവും, വാക്സാമർത്ഥ്യത്തിന് തൈരും, ദുർമരണനിവാരണത്തിന് യവവും ഹോമിക്കാറുണ്ട്.ശത്രുനിർമ്മാർജ്ജനത്തിന് കടുക് ഹോമിക്കണമെന്നാണ് മന്ത്രശാസ്ത്രവിധി. സർവ്വരോഗ ശമനത്തിന് കറുക നാമ്പ് മൂന്ന് കൂട്ടിയെടുത്ത് 108 വീതം ഹോമിക്കും. ദിനംപ്രതി ഈ മന്ത്രം ജപിച്ച് കറുക ഹോമിച്ചാൽ വീട്ടിലുണ്ടാകുന്ന അപമൃത്യുവും കാലദോഷവും അകലുന്നതായി അനുഭവസാക്ഷ്യം.

അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം ഈ നക്ഷത്രങ്ങളിലോ അവയുടെ അനുജന്മ നക്ഷത്രത്തിലെ ചിറ്റമൃത് ഹോമിച്ചാൽ രോഗഭയം അകന്നുപോവുകയും ദീർഘായുസ്സ് ലഭിക്കുകയും ചെയ്യും. കടലാടി ഹോമിച്ചാൽ ജ്വരത്തിൽ നിന്ന് മുക്തിയും, നെയ്യിൽ മുക്കി ചിറ്റമൃത് ഹോമിച്ചാൽ ഉദ്ദിഷ്ടകാര്യപ്രാപ്തിയും കൈമുതലായ് വരും. ഇങ്ങനെ സർവ്വതിനും ശ്രേഷ്ഠമാണ് മൃത്യുഞ്ജയമന്ത്രം.🙏🌸

Sunday, July 20, 2025

ഏകാദശി



*വിവിധ ഏകാദശികൾ*

വർഷത്തിൽ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ഏകാദശികൾ ഉണ്ടാവും.

1. ചൈത്ര മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : പാപമോചനി ഏകാദശി

2. ചൈത്ര മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : കാമദാ ഏകാദശി

(ചൈത്ര മാസം : മീനം – മേടം , മാർച്ച് – ഏപ്രിൽ)

3. വൈശാഖ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വരൂഥിനി ഏകാദശി

4. വൈശാഖ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോഹിനി ഏകാദശി

(വൈശാഖ മാസം : മേടം – ഇടവം , ഏപ്രിൽ - മെയ് )

5. ജ്യേഷ്ഠ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അപരാ ഏകാദശി

6. ജ്യേഷ്ഠ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : നിർജ്ജല ഏകാദശി

( ജ്യേഷ്ഠ മാസം : ഇടവം – മിഥുനം , മെയ് – ജൂൺ)

7. ആഷാഢ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : യോഗിനി ഏകാദശി

8. ആഷാഢ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ശയനൈ ഏകാദശി

(ആഷാഢ മാസം : മിഥുനം – കർക്കിടകം , ജൂൺ - ജൂലൈ)

9. ശ്രാവണ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : കാമികാ ഏകാദശി

10. ശ്രാവണ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി

(ശ്രാവണ മാസം : കർക്കിടകം – ചിങ്ങം , ജൂലൈ – ഓഗസ്റ്റ്)

11. ഭാദ്രപദ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : അജ ഏകാദശി

12. ഭാദ്രപദ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പരിവർത്തന ഏകാദശി

(ഭാദ്രപദ മാസം : ചിങ്ങം – കന്നി , ഓഗസ്റ്റ് – സെപ്റ്റംബർ)

13. അശ്വിന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഇന്ദിര ഏകാദശി

14. അശ്വിന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പാപാങ്കുശ ഏകാദശി

( അശ്വിന മാസം : കന്നി – തുലാം , സെപ്റ്റംബർ - ഒക്ടോബർ )

15. കാർത്തിക മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : രമ ഏകാദശി

16. കാർത്തിക മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ഉത്ഥാന ഏകാദശി/പ്രബോധിനി ഏകാദശി/ഹരിബോധിനി ഏകാദശി

(കാർത്തിക മാസം : തുലാം– വൃശ്ചികം , ഒക്ടോബർ - നവംബർ)

17. മാർഗ്ഗശീർഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഉല്പത്തി ഏകാദശി

18. മാർഗ്ഗശീർഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : മോക്ഷദ ഏകാദശി

(മാർഗ്ഗശീർഷ മാസം : വൃശ്ചികം – ധനു , നവംബർ - ഡിസംബർ)

19. പൗഷ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : സഫല ഏകാദശി

20. പൗഷ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : പുത്രദാ ഏകാദശി/ വൈകുണ്ഡ ഏകാദശി/സ്വർഗ്ഗവാതിൽ ഏകാദശി

(പൗഷ മാസം : ധനു – മകരം , ഡിസംബർ - ജനുവരി)

21. മാഘ മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : ഷസ്തില ഏകാദശി

22. മാഘ മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ജയ ഏകാദശി

(മാഘ മാസം : മകരം – കുംഭം , ജനുവരി – ഫെബ്രുവരി)

23. ഫാൽഗുന മാസം - കൃഷ്ണപക്ഷo അഥവാ കറുത്തപക്ഷം : വിജയ ഏകാദശി

24. ഫാൽഗുന മാസം - ശുക്ലപക്ഷം അഥവാ വെളുത്തപക്ഷം : ആമലകി ഏകാദശി

(ഫാൽഗുന മാസം : കുംഭം – മീനം , ഫെബ്രുവരി – മാർച്ച്)

കമല/പരമ ഏകാദശി , പത്മിനി ഏകാദശി എന്നിവ അധിമാസത്തിൽ വരുന്ന ഏകാദശികൾ

വൈകുണ്ഠ ഏകാദശി (സ്വർഗ്ഗവാതിൽ ഏകാദശി അഥവാ പുത്രദാ ഏകാദശി)
ശയനൈകാദശി
ഉത്ഥാനേകാദശി
ഗുരുവായൂർ ഏകാദശി
തിരുവില്ല്വാമല ഏകാദശി
കുംഭമാസത്തിലെ ഏകാദശി തിരുവില്വാമലയിൽ കുംഭാരന്റെ ഉത്സവമായി നടത്തുന്നു.

തൃപ്രയാർ ഏകാദശി
വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തൃപ്രയാറിൽ പ്രസിദ്ധം

Sunday, July 13, 2025

ശിവസുപ്രഭാതം

*ശിവസുപ്രഭാതം*  🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

Sunday, June 29, 2025

രുദ്രമന്ത്രം

*രുദ്രമന്ത്രം*🙏

*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏

ഉമാമഹേശ്വര

*ഉമാമഹേശ്വര* *സങ്കല്പത്തിന്റെ പ്രാധാന്യം* 

* **പുരുഷ-പ്രകൃതി ഐക്യം:** ശിവൻ പുരുഷതത്ത്വത്തെയും (നിശ്ചലമായ ഊർജ്ജം, ബോധം) പാർവതി (ഉമ) പ്രകൃതി തത്ത്വത്തെയും (ചലനാത്മകമായ ഊർജ്ജം, ശക്തി) പ്രതിനിധീകരിക്കുന്നു. ഇവ രണ്ടും ഒരുമിക്കുമ്പോഴാണ് പ്രപഞ്ചത്തിൽ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ സാധ്യമാകുന്നത്. ഒന്ന് മറ്റൊന്നില്ലാതെ അപൂർണ്ണമാണ്.
* **അർദ്ധനാരീശ്വര സങ്കല്പം:** ഉമാമഹേശ്വര സങ്കല്പത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് അർദ്ധനാരീശ്വര രൂപം. ഇവിടെ ശിവന്റെ പകുതിയും പാർവതിയുടെ പകുതിയും ചേർന്ന ഒരൊറ്റ രൂപമാണ്. ഇത് സ്ത്രീ-പുരുഷ ഭേദങ്ങൾക്കപ്പുറം, ഈശ്വരനിൽ എല്ലാ ഗുണങ്ങളും സമന്വയിച്ചിരിക്കുന്നു എന്ന് കാണിക്കുന്നു.
* **ഗൃഹസ്ഥാശ്രമ ധർമ്മം:** ഗൃഹസ്ഥാശ്രമിക്ക് മാതൃകയായി ശിവനെയും പാർവതിയെയും കണക്കാക്കുന്നു. എല്ലാ ദാമ്പത്യബന്ധങ്ങളിലും ദമ്പതികൾ ഉമാമഹേശ്വരന്മാരെപ്പോലെ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം എന്ന് ഈ സങ്കല്പം പഠിപ്പിക്കുന്നു. കുടുംബ ജീവിതത്തിലെ ഐക്യവും സന്തോഷവുമാണ് ഇതിലൂടെ ഊന്നിപ്പറയുന്നത്.
* **സൃഷ്ടിയുടെ പ്രതീകം:** ശിവൻ നിശ്ചലമായ ബോധമാണെങ്കിൽ, പാർവതിയാണ് ആ ബോധത്തെ ചലിപ്പിക്കുന്ന ശക്തി. ഈ ശക്തിയുടെ പ്രവർത്തനത്തിലൂടെയാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്യുന്നത്.
* **ഐശ്വര്യവും സമൃദ്ധിയും:** ഉമാമഹേശ്വരന്മാരെ ഒരുമിച്ച് ആരാധിക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ദാമ്പത്യ പ്രശ്നങ്ങൾ മാറാനും സന്താനസൗഭാഗ്യത്തിനും ഈ പൂജകൾ ഉത്തമമാണ്.
* **കൈലാസ വാസം:** കൈലാസത്തിൽ ശിവനും പാർവതിയും ഒന്നിച്ചിരിക്കുന്നു എന്ന സങ്കല്പം ഭക്തർക്ക് ശാന്തതയും ആത്മീയ ഉന്നതിയും നൽകുന്നു.

---

### ആരാധനാരീതികൾ

ഉമാമഹേശ്വരന്മാരെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ഒരുമിച്ചാണ് ആരാധിക്കുന്നത്.

* **ക്ഷേത്രങ്ങൾ:** ചില ക്ഷേത്രങ്ങളിൽ ശിവലിംഗത്തിനു സമീപം പാർവതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കും. ഉമാമഹേശ്വര പൂജകൾ, അർച്ചനകൾ എന്നിവ ഈ ക്ഷേത്രങ്ങളിൽ നടത്താറുണ്ട്.
* **ഉമാമഹേശ്വര പൂജ:** ദാമ്പത്യ ഐക്യത്തിനും കുടുംബശാന്തിക്കും സന്താനലബ്ധിക്കും വേണ്ടി നടത്തുന്ന പ്രധാന പൂജയാണ് ഉമാമഹേശ്വര പൂജ.
* **മന്ത്രങ്ങൾ:** ഉമാമഹേശ്വര മന്ത്രങ്ങൾ, പ്രത്യേകിച്ച് "ഓം ഉമാമഹേശ്വരാഭ്യാം നമഃ" തുടങ്ങിയ മന്ത്രങ്ങൾ ജപിക്കുന്നത് വളരെ വിശേഷമായി കരുതുന്നു.

ഉമാമഹേശ്വര സങ്കല്പം ജീവിതത്തിലെ ദ്വന്ദ്വങ്ങളെ (പുരുഷൻ-പ്രകൃതി, ഇച്ഛാശക്തി-ക്രിയാശക്തി, ബോധം-ശക്തി) സമന്വയിപ്പിച്ച് ഒരു പൂർണ്ണതയിലേക്ക് എത്താനുള്ള ആത്മീയ പാതയെയാണ് ഭക്തന് മുന്നിൽ തുറന്നുകാട്ടുന്നത്.
🪻🪻🪻🪻🪻🪻🪻🪻🪻
---

ശിവസുപ്രഭാതം

*ശിവസുപ്രഭാതം*  🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

Monday, June 23, 2025

പ്രദോഷസ്തോത്രം

_*🗻🌙ശിവാർപ്പണം☘️🔱📿*_

 _*പ്രദോഷ സ്തോത്രം*_ 
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത
ജയ സര്‍വസുരാധ്യക്ഷ ജയ സര്‍വസുരാര്‍ചിത
ജയ സര്‍വഗുണാതീത ജയ സര്‍വവരപ്രദ
ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ
ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ
ജയ ഗൗരീപതേ ശംഭോ ജയ ചന്ദ്രാര്‍ധശേഖര
ജയ കോട്യര്‍കസങ്കാശ ജയാനന്തഗുണാശ്രയ
ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്ജന
ജയ നാഥ കൃപാസിന്ധോ ജയ ഭക്താര്‍തിഭഞ്ജന
ജയ 
 ദുസ്തരസംസാരസാഗരോത്താരണ പ്രഭോ
പ്രസീദ മേ മഹാദേവ സംസാരാര്‍തസ്യ ഖിദ്യതഃ
സര്‍വപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര
മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച
മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച
ഋണഭാരപരീതസ്യ ദഹ്യമാനസ്യ കര്‍മഭിഃ
ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര
ദരിദ്രഃ പ്രാര്‍ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം
അര്‍ഥാഢ്യോ വാഽഥ രാജാ വാ പ്രാര്‍ഥയേദ്ദേവമീശ്വരം
ദീര്‍ഘമായുഃ സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര
ശത്രവഃ സംക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ
നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ 

ദുര്‍ഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ
സര്‍വസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ
ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം
ബ്രാഹ്മണാന്‍ഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത്
സര്‍വപാപക്ഷയകരീ സര്‍വരോഗനിവാരണീ
ശിവപൂജാ മയാഽഽഖ്യാതാ സര്‍വാഭീഷ്ടഫലപ്രദാ

*ഇതി പ്രദോഷസ്തോത്രം സമ്പൂര്‍ണം*

 *ഓം നമഃശിവായ*

ഓം നമശ്ശിവായ

🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱


🪷 *ഓം നമശ്ശിവായ*🪷

*ഉരഗമാല്യഭൂഷിതാ*!
*വൃഷഭവാഹനാ! ശിവാ*!
*അചല! പാർവ്വതീശ*! *നി*-
*ന്നടിതൊഴുന്നു ഞാനിതാ*!

*ചുടലഭസ്മലേപിതാ*!
*മദനനിഗ്രഹാ! പരാ*!
*അമര! ചന്ദ്രശേഖരാ*!
*തുണയെനിക്കു നീ സദാ*!

*കളഭചർമ്മധാരകാ*!
*സകലലോകനായകാ*!
*അനലനേത്ര! ശങ്കരാ*!
*ദുരിതനാശകാ!തൊഴാം*!

*തടിനിയേന്തിടും ശിര*-
*സ്സതിലൊളിക്കു ചന്ദ്രികാ*-
*സ്മിതമണിഞ്ഞ ശർവ്വ*! *നി*
*ന്നരികിലെന്നെ* *ചേർക്കണേ*!

*പരമഭക്തിയോടെ ഞാൻ*
*വ്രതമെടുത്തിടാം ശിവാ*!
*സദയമേകണേ ഭവാ*!
*വരമെനിക്കു നീ മുദാ*!

*പശുപതേ! ജപിച്ചിടാം*,
*നമഃശിവായ ഞാൻ സദാ*!
*സകലപാപനാശകാ*!
*കൃപതരേണമേ,യജാ*!

*ശിവ!ശിവാ! ശുഭംകരാ*!
*ഹര!ഹരാ! നിരാമയാ*!
*മൃതിതടുക്കണേ! ഹരാ*!
*യമനുകാലനാം പരാ*!

*തവപദം മുകർന്നിടാ*-
*നടിയനിന്നു കൂവള*-
*ത്തിലകണക്കെ വീണിതാ*!
*തവകടാക്ഷമേകണേ!*

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

ശിവനെ പ്രാർത്ഥിക്കാൻ

ഭഗവാൻ ശിവനെ പ്രാർത്ഥിക്കാൻ 
രാവിലെയൊ വൈകുന്നേരമോ രാത്രിയോ അങ്ങിനെ പ്രത്യേക സമയം വല്ലതുമുണ്ടൊ ?
ചില സമയങ്ങളിൽ ശിവനെ പ്രാർത്ഥിക്കുന്നതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്? 

പ്രദോഷകാലത്ത്, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ലിംഗാഭിഷേകം ചെയ്യുന്നത് ശിവാരാധനയുടെ വളരെ പ്രധാനപ്പെട്ട വശമാണ്. പൗർണ്ണമിക്കും അമാവാസിനും മുമ്പുള്ള ത്രയോദശിയിൽ നടക്കുന്ന പ്രശസ്തമായ പ്രദോഷത്തിന് പുറമേ, എല്ലാ വൈകുന്നേരവും ശിവാരാധന തീർച്ചയായും ആഗ്രഹിച്ച ഫലങ്ങൾ നൽകുന്നു. പ്രദോഷ സമയത്ത് സദാശിവൻ നൃത്തം ചെയ്യുന്നു, ആ സമയത്ത് എല്ലാ ദേവന്മാരും അവിടെ സന്നിഹിതരായിരിക്കും.

കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം ഗൗരീം നിവേശ്യ കനകാചിതരത്നപീഠേ । നൃത്യം വിധാതുമമിവാഞ്ചതി ശൂലപാണൌ ദേവാഃ പ്രദോഷസമയേ നു ഭജൻതി സർവേ ॥
വാഗ്ദേവീ ധൃതവല്ലകി ശതമുഖോ വേണും ദധത്പദ്മജസ്തലോന്നിദ്രകരോ രാമ ഭരതഃ ॥ ഗേയപ്രയോഗാന്വിതാ । 
വിഷ്ണുഃ സാന്ദ്രംദംഗവാദനപതുർദേവാഃ സമന്താത്സ്ഥിതഃ സേവന്തേ തമനു പ്രേരം മൃഡാനിപതിം II

പ്രദോഷകാലത്ത്, ത്രിശൂലമുള്ള ഭഗവാൻ, മൂന്ന് ലോകങ്ങളുടെയും മാതാവായ ഗൗരി ദേവി വിലയേറിയ രത്നങ്ങൾ പതിച്ച സ്വർണ്ണ ഇരിപ്പിടത്തിൽ ഇരുത്തുന്നു, സ്വയം നൃത്തം ചെയ്യാൻ തയ്യാറെടുക്കുന്നു.  ഈ സമയത്ത് എല്ലാ ദേവന്മാരും ഭഗവാനെ സ്തുതിക്കുന്നു. ജ്ഞാനദേവത വീണ വായിക്കുന്നു, നൂറു മുഖമുള്ള ഇന്ദ്രൻ ഓടക്കുഴൽ വായിക്കുന്നു, താമരയിൽ ജനിച്ച ബ്രഹ്മാവ് സമയം പാലിക്കുന്നു, ലക്ഷ്മി ദേവി പാടാൻ തുടങ്ങുന്നു, വിഷ്ണു ഭഗവാൻ അനായാസം ഡ്രം വായിക്കുന്നു, എല്ലാ ദേവന്മാരും ചുറ്റും സേവനത്തിൽ നിൽക്കുന്നു, പ്രദോഷസമയത്ത് ശിവനോട് പ്രാർത്ഥിക്കുന്നു. നടരാജൻ സംഗീതത്തിനും താളത്തിനും അനുസൃതമായി നൃത്തം ചെയ്യുമ്പോൾ എല്ലാ ദേവന്മാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പങ്കെടുക്കുന്നുവെന്ന് പറയപ്പെടുന്നു.

ഭഗവാൻ നൃത്തം ചെയ്യുമ്പോൾ അവർ വാദ്യങ്ങൾ വായിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു അതിനാൽ വൈകുന്നേരങ്ങളിൽ ശിവാരാധന പ്രധാനമാണ്, കാരണം മറ്റ് എല്ലാ ദേവന്മാരും അപ്പോൾ അവിടെ എത്തിച്ചേരും. ഓം നമഃ ശിവായ എന്ന് പറഞ്ഞാലും നടരാജൻ ഉമയോടൊപ്പം ആ സമയത്ത് തന്റെ ഭക്തരെ അനുഗ്രഹിക്കും. ശിവന്റെ താണ്ഡവവും ശക്തിയുടെ ലാസ്യവും ആ സായാഹ്നത്തെ ദിവ്യമായ തേജസ്സുകൊണ്ട് നിറയ്ക്കും.

പ്രപഞ്ചസൃഷ്ട്യുന്മുഖാലയാസ്യായൈ സമസ്തസംഹാരകതാണ്ഡവായ . ജഗജ്ജനന്യൈ ജഗദേകപിതൃേ നമഃ ശിവായൈ ച നമഃ ശിവായ I

അവൾ മനോഹരിയായി ആനന്ദത്തോടെ നൃത്തം ചെയ്യുന്നു. അവന്റെ സംഹാര നൃത്തം കോപത്തിലാണ്, പ്രപഞ്ചം അവയിൽ അസ്തമിക്കുന്നു. അവൾ ഈ ലോകത്തിന്റെ അമ്മയാണ്, അവൻ പിതാവാണ്. അർദ്ധനാരീശ്വരന്റെ അത്ഭുതകരമായ സ്വഭാവം ഇതാണ്, ഞാൻ ശ്രീ മാതാ പാർവതിയെയും ശിവനെയും വണങ്ങുന്നു.
(ശ്രീശങ്കരാചാര്യരുടെ അർദ്ധനാരീശ്വര സ്തോത്രം).

========
ശിവ ഭഗവാന് പ്രിയപ്പെട്ടതാണ് ശിവരാത്രി. ശിവരാത്രികൾ അഞ്ചുതരമുണ്ട്. അവയുടെ പേരുകളും ഫലങ്ങളും.

(1) മഹാശിവരാത്രി
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിനാളിൽ വരുന്ന ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് ജീവൻമുക്തി ലഭിക്കുമെന്നാണ് വിശ്വാസം.

(2) യോഗശിവരാത്രി
തിങ്കളാഴ്ച മുഴുവൻ വരുന്ന അമാവാസിയാണ് യോഗ ശിവരാത്രി. ഈ ദിവസം വ്രതമനുഷ്ടിച്ച് ശിവപൂജ ചെയ്യുന്നവർക്ക് സർവ്വപാപമുക്തി ഫലം.

(3) നിത്യശിവരാത്രി
വർഷത്തിലെ 12 മാസങ്ങളിലും വരുന്ന 12 കൃഷ്ണപക്ഷ ചതുർദ്ദശി, 12 വെളുത്തപക്ഷ ചതുർദ്ദശി എന്നിങ്ങനെയുള്ള 24 ചതുർദ്ദശികളും നിത്യശിവരാത്രിയെന്ന് പറയപ്പെടുന്നു.

(4) പക്ഷശിവരാത്രി
മകരമാസത്തിലെ കൃഷ്ണപക്ഷ പ്രഥമതിഥി മുതൽ 13 ദിവസം വരെ ചിട്ടയോടെ ഒരു നേരം ഭക്ഷിച്ച് 14-ാം മത്തെ ദിവസമായ ചതുർദ്ദശിയിൽ പൂർണ്ണ ഉപവാസമനുഷ്ടിക്കുന്നതിനെയാണ്  പക്ഷശിവരാത്രി എന്ന് പറയുന്നത്.

(5) മാസശിവരാത്രി
മാസം തോറും അമാവാസിക്ക് തലേന്നു വരുന്ന ചതുർദ്ദശി തിഥിയെയാണ് മാസ ശിവരാത്രി എന്ന് വിളിക്കുന്നത്.

ശിവായ നമ: എന്ന് ജപിക്കുന്നവർക്ക് ഒരിക്കലും പരാജയമുണ്ടാവുകയില്ല. ശിവരാത്രി ദിവസം രാത്രി ശിവന് നാല് യാമ പൂജകൾ നടത്തപ്പെടുന്നു.
ആദ്യയാമത്തിൽ ബ്രഹ്മാവും, രണ്ടാം യാമത്തിൽ മഹാവിഷ്ണുവും, മൂന്നാം യാമത്തിൽ ശക്തിസ്വരൂപിണിയായ ദേവിയും, നാലാംയാമത്തിൽ മുപ്പത്തിമുക്കോടി ദേവകളും, മഹർഷിമാരും, ഭൂതഗണങ്ങളും, മനുഷ്യരും, സമസ്ത ജീവജാലങ്ങളും ശിവനെ പൂജിക്കുന്നു.

ഇവ സൗകര്യമനുസരിച്ച് അനുഷ്ടിക്കാവുന്നതാണ്. ഈ ശിവരാത്രി വ്രതമനുഷ്ടിക്കുന്നവർക്ക് മാത്രമല്ല,  അവരുടെ സന്തതിപരമ്പരകൾക്കും എല്ലാ സൗഭാഗ്യങ്ങളം ശിവഭഗവാൻ്റെ അനുഗ്രഹത്താൽ ലഭിക്കും എന്നാണ് വിശ്വാസം.

മാനിക്കാവ് ശിവൻ ക്ഷേത്രം

*🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕*

*_🚩മാനിക്കാവ് ശിവൻ ക്ഷേത്രം._*

*🔱ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന  മാനിക്കാവ് ശിവൻ ക്ഷേത്രം.🛕*

           *6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന, വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.*

 *ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.*

 *1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ  പറയുന്നു.  മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ  ഉപയോഗിക്കുന്നുണ്ട്.*

*മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം. കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല.*

*കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല. മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല.*

*ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം  വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്.*

 *ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ  സ്ഥിരീകരിച്ചിട്ടുണ്ട്.*

*ജലപ്രവാഹത്തെകുറിച്ച്‌ പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച്‌ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.*

 *മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ  ' 'മാനിക്കാവാ' യി മാറുകയായിരുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

കൈലാസം

---

## കൈലാസത്തിലെ മഹാദേവ സന്നിധി: ശിവൻ്റെ ദിവ്യലോകം

ഹിന്ദുമതത്തിലെ പരമശിവൻ്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്ന വിശുദ്ധ പർവതമാണ് **കൈലാസം**. കൈലാസം എന്നാൽ കേവലം ഒരു പർവതം എന്നതിലുപരി, അത് ആത്മീയതയുടെയും നിഗൂഢതയുടെയും ഈശ്വരീയതയുടെയും പ്രതീകമാണ്. ഈ സന്നിധിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്.

---

### കൈലാസം: ശിവൻ്റെ ആസ്ഥാനം

* **ദിവ്യലോകം:** ഹൈന്ദവ വിശ്വാസപ്രകാരം, ശിവനും പാർവതി ദേവിയും തങ്ങളുടെ ഗണങ്ങളോടൊപ്പം വസിക്കുന്ന പരമമായ ലോകമാണ് കൈലാസം. ഇത് ഭക്തർക്ക് മോക്ഷം നൽകുന്ന ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു.
* **ആത്മീയ ഊർജ്ജ കേന്ദ്രം:** കൈലാസം പ്രപഞ്ചത്തിലെ ഏറ്റവും വലിയ ആത്മീയ ഊർജ്ജ കേന്ദ്രങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ധ്യാനിക്കുന്നത് ആഴത്തിലുള്ള ആത്മീയ അനുഭവങ്ങൾക്ക് കാരണമാകുമെന്ന് യോഗികളും തപസ്വികളും പറയുന്നു.
* **ഭസ്മം:** മഹാദേവൻ ഭസ്മം പൂശി വാഴുന്ന ഇടമായി കൈലാസത്തെ കണക്കാക്കുന്നു. ഇത് ഭൗതികമായ എല്ലാറ്റിന്റെയും നശ്വരതയെ സൂചിപ്പിക്കുന്നു.
* **പുലിത്തോൽ:** പുലിത്തോൽ ആസനം ചെയ്തുകൊണ്ട് ധ്യാനിക്കുന്ന ശിവൻ, ഭൗതികമായ ആസക്തികളെ അതിജീവിച്ചവന്റെ പ്രതീകമാണ്.
* **നന്ദി:** ശിവൻ്റെ പ്രധാന വാഹനമായ നന്ദി ഭഗവാൻ്റെ മുന്നിൽ എപ്പോഴും വിനയത്തോടെയും ഭക്തിയോടെയും ഇരിക്കുന്നു. കൈലാസത്തിലെ പ്രധാന കാവൽക്കാരനും ഭഗവാൻ്റെ വിശ്വസ്തനുമാണ് നന്ദി.
* **ഗംഗയുടെ ഉത്ഭവം:** ശിവൻ്റെ ജടയിൽ നിന്നാണ് ഗംഗാ നദി ഉത്ഭവിക്കുന്നതെന്നും കൈലാസവുമായി ബന്ധപ്പെട്ടാണ് ഇത് ഒഴുകി ഭൂമിയിലെത്തുന്നതെന്നും വിശ്വസിക്കപ്പെടുന്നു.

---

### കൈലാസയാത്ര: ഒരു ആത്മീയ തീർത്ഥാടനം

കൈലാസം സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു പ്രദേശമാണ്. എങ്കിലും, ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും കൈലാസ മാനസരോവർ യാത്ര നടത്താറുണ്ട്. ഈ യാത്ര വെറുമൊരു സഞ്ചാരമല്ല, മറിച്ച് ആത്മീയമായ ഒരു തീർത്ഥാടനമാണ്.

* **ദുർഘടമായ പാത:** കൈലാസയാത്ര അതികഠിനമായ ദുർഘട പാതകളിലൂടെയാണ്. ഉയരക്കൂടുതൽ (Altitude sickness) കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ യാത്രികരെ വിഷമിപ്പിക്കാറുണ്ട്. എങ്കിലും, ശിവനെ ദർശിക്കാനുള്ള ആഗ്രഹം ഈ ബുദ്ധിമുട്ടുകളെല്ലാം സഹിക്കാൻ ഭക്തർക്ക് ശക്തി നൽകുന്നു.
* **മാനസരോവർ തടാകം:** കൈലാസത്തിൻ്റെ താഴ്വരയിലുള്ള അതിവിശുദ്ധമായ മാനസരോവർ തടാകത്തിൽ സ്നാനം ചെയ്യുന്നത് പാപങ്ങളെല്ലാം കഴുകി കളയുമെന്നും മോക്ഷം നൽകുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ തടാകത്തിൽ സ്നാനം ചെയ്യാൻ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്നു.
* **കൈലാസ പരിക്രമ:** കൈലാസ പർവതത്തെ ചുറ്റി പ്രദക്ഷിണം ചെയ്യുന്നത് (പരിക്രമ) വളരെ പുണ്യകരമായി കണക്കാക്കുന്നു. ഭക്തർ നടന്നും കുതിരപ്പുറത്തും ഈ പരിക്രമ പൂർത്തിയാക്കാറുണ്ട്.

---

### ഐതിഹ്യങ്ങളും വിശ്വാസങ്ങളും

* **രാവണനും കൈലാസവും:** രാവണൻ കൈലാസം തൻ്റെ രാജ്യത്തേക്ക് മാറ്റാൻ ശ്രമിച്ചതായും, ശിവൻ കാൽവിരൽ കൊണ്ട് പർവതത്തെ അമർത്തി രാവണനെ തടഞ്ഞതായും ഒരു ഐതിഹ്യം ഉണ്ട്. രാവണൻ അവിടെവെച്ച് ശിവനെ സ്തുതിച്ചുകൊണ്ട് ശിവതാണ്ഡവ സ്തോത്രം രചിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
* **മറ്റ് ദേവഗണങ്ങൾ:** കൈലാസത്തിൽ ശിവൻ്റെ ഗണങ്ങളായ ഭൂതഗണങ്ങൾ, യക്ഷകിന്നരന്മാർ, സപ്തർഷികൾ തുടങ്ങിയവരും വസിക്കുന്നുവെന്ന് വിശ്വാസമുണ്ട്.
* **ശിവശക്തി സംഗമം:** കൈലാസം ശിവൻ്റെയും ശക്തിയുടെയും (പാർവതി) സംഗമസ്ഥാനമാണ്. ഇത് പ്രപഞ്ചത്തിൻ്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ ആധാരമായി കണക്കാക്കപ്പെടുന്നു.

കൈലാസത്തിലെ മഹാദേവ സന്നിധി ഭക്തിയുടെയും അചഞ്ചലമായ വിശ്വാസത്തിൻ്റെയും ഉന്നത ഭാവമാണ്. അത് ശിവൻ്റെ ശക്തിയും ശാന്തതയും പ്രപഞ്ചത്തിലെ അദ്ദേഹത്തിൻ്റെ അസ്തിത്വവും ഓർമ്മിപ്പിക്കുന്നു.

---

Sunday, June 1, 2025

ശിവ പുരാണ കഥകൾ

*ശിവ പുരാണ കഥകൾ താഴെ കൊടുക്കുന്നു...*

കുട്ടിയായ മാർക്കണ്ഡേയൻ, അവന്റെ ആയുസ്സ് അവസാനിക്കുന്ന വിവരം മനസിലാക്കിയ സമയം മുതൽ ശിവനെ ആരാധിക്കുവാൻ തുടങ്ങി. യമരാജൻ അവന്റെ ശരീരത്തിൽ നിന്ന് പ്രാണനെ പുറത്തെടുക്കാൻ വന്നു. എന്നാൽ ഭയാനകമായ എല്ലാ സാഹചര്യങ്ങളിലും ഒരു മകൻ തന്റെ പിതാവിന്റെ കൈ പിടിക്കുന്നത് പോലെ അവൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. അടുത്തതായി സംഭവിച്ചത് വളരെ വ്യക്തമായിരുന്നു.

മഹാദേവൻ ശിവലിംഗത്തിൽ നിന്ന് പുറത്തുവന്ന് തന്റെ ഭക്തനുവേണ്ടി, പ്രപഞ്ച നിയമങ്ങളെപ്പോലും അവഗണിച്ച്, മരണത്തെ നശിപ്പിച്ച് മാർക്കണ്ഡേയയെ അമർത്യനാക്കി. ശിവൻ തന്റെ ഭക്തനായ മാർക്കണ്ടേയന് തന്റെ ആയുസ് നിശ്ചയിക്കാൻ അധികാരം നൽകുകയും കീർത്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.

അപകടത്തിൽ നിന്നും, മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് ആരാധിക്കുന്ന ശിവനാണ് മൃത്യുഞ്ജയൻ അഥവാ മൃത്യുഞ്ജയ മൂർത്തി. മരണത്തെ ജയിച്ച ശിവനെ മൃത്യുന്ജയൻ എന്നറിയപ്പെടുന്നു.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും ദീർഘമായ ആയുസിന് ശേഷം അതിന് കൽപ്പിച്ചിട്ടുള്ള സമയത്ത് ബുദ്ധിമുട്ടില്ലാതെ മാത്രമേ സംഭവിക്കാവൂ എന്നാണ് ശിവന് സമർപ്പിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം എന്ന പ്രാർത്ഥനയുടെ അർത്ഥം. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്നാണ് ഭഗവാനോടുള്ള പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവനെ കാലന്റെ കാലൻ അഥവാ കാലകാലൻ, മഹാകാലൻ അഥവാ മഹാകാളൻ എന്നു ഭക്തർ വിളിക്കുന്നു. മഹാകാളന്റെ ശക്തിയാണ് മഹാകാളി.

ഒരിക്കൽ ഭഗവാൻ ദേവി പാർവതിക്ക്‌ വേണ്ടി സ്വർണ്ണം കൊണ്ട് നിർമ്മിച്ചതും വജ്രങ്ങൾ, രത്നങ്ങൾ എന്നിവയാൽ സമ്പന്നവുമായ ഒരു വാസസ്ഥലം നിർമ്മിച്ചു. അദ്ദേഹം തന്റെ ഭക്തനായ രാവണനെ ഗൃഹപ്രവേശ പൂജ നടത്താൻ പ്രേരിപ്പിച്ചു. പൂജയ്ക്ക് ശേഷമുള്ള ദക്ഷിണയിൽ, രാവണൻ അതേ സ്വർണ്ണ കൊട്ടാരം തന്നെ ആഗ്രഹിച്ചു. മഹാദേവൻ പുഞ്ചിരിച്ചുകൊണ്ട് ആ ലങ്ക രാവണന് നൽകി. കാരണം ശിവന് ഇല്ല എന്ന് പറയാൻ കഴിഞ്ഞില്ല.

ഒരിക്കൽ സമുദ്ര മന്ഥനത്തിൽ നിന്ന് ഉയർന്നുവന്ന ഹാലാഹല വിഷം പ്രപഞ്ചത്തിലെ എല്ലാം നശിപ്പിക്കുന്നുവെന്നറിഞ്ഞപ്പോൾ, എല്ലാവരും മഹാദേവനെ വണങ്ങി, അദ്ദേഹം ഹാലാഹല വിഷം കുടിച്ചു. ആ വിഷം അവൻ ഉള്ളിൽ എടുത്തില്ല, കാരണം എണ്ണമറ്റ പ്രപഞ്ചങ്ങൾ അവനിൽ വസിക്കുന്നു. അവൻ അവന്റെ കഴുത്തിലെ വിഷം നിർത്തി. അന്നുമുതൽ ഭഗവാന്റെ കഴുത്ത് നീലയായി, നീലകണ്ഠൻ എന്ന്‌ ശിവന് പേരും ലഭിച്ചു.

ഒരുകാലത്ത് പാപിയായ ഒരു കള്ളനുണ്ടായിരുന്നു, മുൻകാല ജീവിതങ്ങളിലേതുപോലെ ഒരു ശുഭ കർമ്മവും ചെയ്തിട്ടില്ല. ഒരു ദിവസം അവൻ ജീവനുവേണ്ടി ഓടുകയായിരുന്നു, അവന്റെ പിന്നിൽ പട്ടാളക്കാർ ഉണ്ടായിരുന്നു. അവന്റെ കൈയിൽ ഒരു മാലയുണ്ടായിരുന്നു, അത് അവൻ തന്റെ കാമുകിക്കായി വാങ്ങിയതും, അവളുടെ വീട്ടിലെത്താൻ ഒരു ഭ്രാന്തനെപ്പോലെ ഓടുകയായിരുന്നു. 

പക്ഷേ ഓടുന്നതിനിടയിൽ അവൻ നിലത്തു വീണു. അവൻ ആ മാല താൻ വീഴുന്നിടത്തുണ്ടായിരുന്ന ശിവലിംഗത്തിൽ എറിഞ്ഞു, ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇതാ! ഇത് എടുത്ത് ധരിക്കൂ. ഞാൻ ഇപ്പോൾ മരിക്കും, അവൾ ധരിക്കുന്നില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ ധരിക്കൂ.”
മഹാദേവൻ പ്രപഞ്ചത്തിലെ ഏറ്റവും പാപിയായ ആ മനുഷ്യനിൽ നിന്ന് ആ മാല സ്വീകരിച്ചു. പകരമായി, അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കുകയും അവനെ അസുര മഹാരാജാവായി വാഴിക്കുകയും ചെയ്തു. ആ ബലി രാജാവിൽ നിന്ന് ഭിക്ഷ വാങ്ങാൻ ഭഗവാൻ വിഷ്ണു വാമനനായി വരേണ്ടി വന്നു.

വളരെ ദരിദ്രനായ ഒരു ആൺകുട്ടി ഉണ്ടായിരുന്നു. ഉപമന്യു എന്നായിരുന്നു അവന്റെ പേര്. അവൻ അമ്മയോടൊപ്പം താമസിച്ചിരുന്നു. അവന്റെ എല്ലാ കൂട്ടുകാർക്കും പാൽ ലഭിക്കുമായിരുന്നു. ഉപമന്യുവും പാലിനു വേണ്ടി അമ്മയോട് വഴക്കിടുകയും കരയുകയും ചെയ്യുമായിരുന്നു.

നിസ്സഹായയായ അവന്റെ അമ്മ ഒരു ദിവസം ക്ഷമ നശിച്ചു അവനോട് ആജ്ഞാപിച്ചു: "നിനക്ക് പാൽ വേണമെങ്കിൽ, പോയി മഹാദേവനോട് ചോദിക്കൂ. അവൻ പ്രപഞ്ചപിതാവാണ്. അവന് മാത്രമേ നിനക്ക് പാൽ തരാനും ദാഹം ശമിപ്പിക്കാനും കഴിയൂ!" കൊച്ചുകുട്ടി ഉപമന്യു അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്തു.

ആരും ചെയ്യാത്തതുപോലെ അവൻ തപസ്സു ചെയ്തു, ശിവബാബ പെട്ടെന്ന് തന്നെ അവനിൽ സന്തുഷ്ടനായി. ശിവൻ വരം ചോദിച്ചപ്പോൾ, ആ കൊച്ചുകുട്ടി പറഞ്ഞു: " ഭഗവാനെ എനിക്ക് ദാഹിക്കുന്നു. ആരും എനിക്ക് പാൽ തരുന്നില്ല, എന്റെ എല്ലാ ബന്ധുക്കളും ദിവസവും അത് കുടിക്കുന്നു. ദയവായി എനിക്ക് കുറച്ച് പാൽ തരൂ, അത്രമാത്രം." ഭഗവാൻ ക്ഷീരസാഗരം തന്നെ ഉപമന്യുവിന് നൽകി. ഭഗവാൻ അവനെ തന്റെ മടിയിലിരുത്തി സ്നേഹം ചൊരിഞ്ഞു.

ഭസ്മാസുരൻ, ത്രിപുരാസുരന്മാർ, ബാണാസുരൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രാക്ഷസന്മാർ മുതൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശ്രീഹരി തുടങ്ങി അഗസ്ത്യൻ, ദുർവാസാവ് തുടങ്ങിയ മഹർഷിമാർ മുതൽ അർജ്ജുനനെപ്പോലുള്ള മനുഷ്യർ വരെ മഹാദേവനെ ആരാധിക്കുന്നതായി ശിവ പുരാണത്തിൽ കാണാം. എന്തുകൊണ്ടെന്നാൽ ശിവശക്തി ഓരോ ജീവജാലങ്ങളുടെയും ഏകനും ആത്മാവുമാണ് എന്ന ശിവ പുരാണം പറയുന്നു. 

ശിവശക്തി മാത്രമാണ് എല്ലാ കാരണങ്ങൾക്കും കാരണം എന്നാണ് വിശ്വാസം. ബ്രഹ്മാവ്, മഹാവിഷ്ണു എന്നിവർ ശിവന്റെ തന്നെ മറ്റ് രണ്ട് രൂപങ്ങളാണ് എന്ന്‌ ശിവ പുരാണം പറയുന്നു. പ്രകൃതിയും വികൃതിയുമായ പരാശക്തി പാർവതി രൂപത്തിൽ ശിവനോടൊപ്പം കാണപ്പെടുന്നു. ഇങ്ങനെ ധാരാളം കഥകൾ ശൈവ പുരാണങ്ങളിൽ കാണാം.

തിങ്കൾ വൃതം

❤️❤️ഓം നമഃ ശിവായ* ❤️❤️

"തിങ്കൾ വൃതം "

 *മംഗല്യ സൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും* *വേണ്ടിയാണ് സോമവാരശ വ്രതമെന്ന പേരിൽ* *അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതി പൂജയാണ് ഈ ദിവസത്തിലെ* *പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവരുമായ* *മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കല്പമാണ് ഇതിലൂടെ അനാവരണംചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായ കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതം 

❤️തിങ്കളാഴ്ചവ്രതം❤️

*സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ* *ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം* *ആചരിക്കുന്നതെന്നാണ് വിശ്വാസം.പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം* *തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്.* *സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.* 

 *ഐതിഹ്യം* 

 *സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്.* *ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി.* *ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ* *നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി.അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ* *ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.* 

*അനുഷ്ടിക്കേണ്ട വിധം* 

 *തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു.* 

*ഒരിക്കൽ എന്നു വച്ചാൽ, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്* .

*ശിവഭജനം*
 *തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു. നമ:ശിവായ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു.ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ) കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കടപ്പാട് സോഷ്യൽ മീഡിയ

Sunday, May 18, 2025

ശിവസുപ്രഭാതം

*ശിവസുപ്രഭാതം* 
 🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി  കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും  നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱    *ഓം നമഃ ശിവായ !!!*   *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!*   കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ  ഏറ്റം നടത്തി  മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*   *ഓം നമഃ ശിവായ !!!*  🙏🔱🍃🍂🙏🔱🍃🍂

Sunday, May 4, 2025

തിങ്കൾ വൃതം

❤️❤️ഓം നമഃ ശിവായ* ❤️❤️

"തിങ്കൾ വൃതം "

 *മംഗല്യ സൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും* *വേണ്ടിയാണ് സോമവാരശ വ്രതമെന്ന പേരിൽ* *അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതി പൂജയാണ് ഈ ദിവസത്തിലെ* *പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവരുമായ* *മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കല്പമാണ് ഇതിലൂടെ അനാവരണംചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായ കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതം 

❤️തിങ്കളാഴ്ചവ്രതം❤️

*സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ* *ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം* *ആചരിക്കുന്നതെന്നാണ് വിശ്വാസം.പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം* *തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്.* *സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.* 

 *ഐതിഹ്യം* 

 *സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്.* *ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി.* *ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ* *നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി.അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ* *ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.* 

*അനുഷ്ടിക്കേണ്ട വിധം* 

 *തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു.* 

*ഒരിക്കൽ എന്നു വച്ചാൽ, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്* .

*ശിവഭജനം*
 *തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു. നമ:ശിവായ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു.ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ) കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശിവസ്തുതി

ശിവസ്തുതി

കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ 
മന്മഥ കോമള മംഗളദായക 
പന്നഗ ഭൂഷണ നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര! 
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാദി സംഭവ സാംബ സദാശിവ 
അനന്ത ഭാസുര നമോ നമഃ 
ഇന്ദുകലാധര മുകുന്ദ കളേബര 
നിത്യ മനോഹര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

അനാഥ രക്ഷക ശ്രീ രാജവത്സല 
വരദാന പ്രിയ നമോ നമഃ 
ഗംഗാധര ഹര ശ്രീധര വന്ദിതാ 
ശംഭോ ശങ്കര നമോ നമഃ 
കൈലാസേശ്വര! ശ്രീ പരമേശ്വര!
ഗിരിജാ വല്ലഭ നമോ നമഃ
🙏🌷

ശിവകുണ്ഡലം

*_"ശിവകുണ്ഡലം"._*

*ഭംഗിയുള്ള പൂക്കുലകൾ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. അതികഠിനമായ കായ പൊട്ടിക്കുവാൻ വളരെ പ്രയാസമാണ്. രാത്രി സൗരഭം പൊഴിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. പലതരത്തിലുള്ള പ്രാണികളും തേൻ കുടിക്കാൻ പൂവിൽ എത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും.*

*ഇതിന്റെ തടി വള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മധ്യരേഖാപ്രദേശങ്ങളിലെല്ലാം ഒരു അലങ്കാരവൃക്ഷമായി ശിവകുണ്ഡലം നട്ടുവളർത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഈ കായ തിന്നാൻ പല മൃഗങ്ങൾക്കും ഇഷ്ടമാണ്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Sunday, April 27, 2025

നാഗലിംഗ പുഷ്പം

*ഭൂതകാല* *പാപങ്ങളെ* *ഇല്ലാതാക്കുന്ന* *നാഗലിംഗ* 
 *പുഷ്പം* ....

 തെക്കേ പല ക്ഷേത്രങ്ങളിലും, പശ്ചിമഘട്ടത്തിലും, വിദേശങ്ങളിലും കാണപ്പെടുന്ന ഈ നാഗലിംഗ പുഷ്പം, വില്വം പോലെ തന്നെ ശിവന് പവിത്രമാണ്. എല്ലാ പൂക്കളും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണ്. അത് ദൈവത്തിനുള്ളതാണെന്ന് അവർ പറയുന്നു, എന്നാൽ ഈ നാഗലിംഗ പുഷ്പത്തിന്റെ മഹത്തായ കാര്യങ്ങളിൽ ഒന്ന് അതിനെ ദൈവമായി കണക്കാക്കുന്നു എന്നതാണ്! നാഗലിംഗ പുഷ്പത്തെ ആരാധിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? 

നാഗലിംഗ പുഷ്പത്തിന് വളരെ സവിശേഷമായ ഒരു രൂപമുണ്ട്. സൂക്ഷിച്ചു നോക്കിയാൽ, മുഴുവൻ കൈലാസ പർവ്വതത്തെയും നിങ്ങളുടെ കൺമുന്നിൽ കൊണ്ടുവരുന്ന ഒരു മനോഹരമായ പുഷ്പമാണിത്. ആദിശേഷന്റെ കിടക്കയിൽ വിഷ്ണു ഇരിക്കുമായിരുന്നു, പക്ഷേ ശിവൻ അവിടെ പ്രത്യക്ഷപ്പെട്ടാലോ? 
ഈ നാഗലിംഗ പുഷ്പം അങ്ങനെയാണ്. ഭൂതകണങ്ങളുടെ സഹായത്തോടെ സർപ്പങ്ങളുടെ കിടക്കയിൽ ലിംഗരൂപത്തിൽ ശിവനെ മനോഹരമായി ചിത്രീകരിക്കുന്ന ഈ നാഗലിംഗ പുഷ്പം സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വീട്ടിൽ നിന്ന് ദുരാത്മാക്കളെ ഓടിക്കാൻ ഇതിന് കഴിവുണ്ട്.

ഈ പൂവ് ശാഖകളിൽ വിരിയുന്നില്ല, മറിച്ച് ഒരു ശാഖയായി രൂപപ്പെടുകയും ഒരു ദിവസം ആയിരം പൂക്കൾ വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. ശിവപഞ്ചാചാര മന്ത്രം ജപിക്കാതെ ഈ പൂവിൽ തൊടരുതെന്ന് പറയപ്പെടുന്നു. ഈ പൂവ് ഉണങ്ങിയതിനു ശേഷവും അതിന്റെ ശക്തി മാറ്റമില്ലാതെ തുടരുമെന്ന ഒരു വിശ്വാസമുണ്ട്, അതിനാൽ ഉണങ്ങിയ പൂക്കൾ ഒഴുകുന്ന വെള്ളത്തിൽ ഇടണം. അത് ചവറ്റുകുട്ടയിൽ എറിയരുത്, അത് ദോഷം വരുത്തും.

ഒരു നാഗലിംഗ പുഷ്പം കണ്ടെത്തിയാൽ, അത് വാങ്ങുക, വീട്ടിൽ ശിവലിംഗത്തിൽ ഒരു ലളിതമായ അഭിഷേകം നടത്തുക, ഭഗവാന്റെ പാദങ്ങളിൽ പുഷ്പം അർപ്പിക്കുക, നിങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുക. ഇത് ചെയ്യുമ്പോൾ, മുൻകാല പാപങ്ങളും പുണ്യങ്ങളും അനുഭവിക്കുന്നവരും അവയിൽ നിന്ന് മുക്തരാകുമെന്ന് ഒരു വിശ്വാസമുണ്ട്. കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ഒരാൾ ഈ ജന്മത്തിൽ കഷ്ടപ്പെടുന്നു. അതിൽ നിന്ന് മോചനം നേടിയാൽ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ക്ഷേമം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവക്ഷേത്രങ്ങളിൽ 21 നാഗലിംഗ പുഷ്പങ്ങൾ ദാനം ചെയ്യുകയും 21 പേർക്ക് ഭക്ഷണം സമർപ്പിക്കുകയും ചെയ്താൽ, നിരവധി പ്രദോഷ പൂജകൾ നടത്തിയതിന്റെ ഗുണം നമുക്ക് ലഭിക്കും. ഇതിനു കാരണം, പുരാണങ്ങളിൽ പറയുന്നത് 21 ഋഷിമാർ ഈ പുഷ്പത്തിന് അവരുടെ സന്യാസ ശക്തികൾ ഒരു വരമായി നൽകിയെന്നാണ്. നാഗലിംഗ പൂവിന്റെ മണം മാത്രം ആസ്വദിച്ചാൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മാറും. അതിൽ നിന്നാണ് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത്.

സ്ത്രീ-പുരുഷ വന്ധ്യതയ്ക്കും പിസിഒഡി പോലുള്ള ഗർഭാശയ പ്രശ്നങ്ങൾക്കും ചികിത്സിക്കാൻ ഈ പൂവ് ഉപയോഗിക്കുന്നു. കുഷ്ഠരോഗത്തിനും ഇത് ഒരു ഔഷധമാണ്. കൂടാതെ, വിവിധ ഔഷധ ഗുണങ്ങളുള്ള ഈ നാഗലിംഗ പുഷ്പം ശിവന് സമർപ്പിക്കുന്നവർക്ക് മോക്ഷം ലഭിക്കും. വില്വാർച്ചന പോലെ നാഗലിംഗ പുഷ്പം കൊണ്ട് ഈ ചടങ്ങ് നടത്തുന്നവരുടെ ഭൂതകാല, ഭാവികാല പാപങ്ങൾ ഇല്ലാതാകുകയും അവരുടെ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുകയും ചെയ്യും. നന്നായി കുളിച്ച് ശുദ്ധിയുള്ളതിനുശേഷം, ഈ പുഷ്പം നിങ്ങളുടെ കൈകൊണ്ട് എടുത്ത് ശിവന് സമർപ്പിച്ച് ആരാധിക്കുക, തുടർന്ന് അത് ഉണങ്ങിയ ശേഷം ഒഴുകുന്ന വെള്ളത്തിൽ വയ്ക്കുക. എല്ലാ പ്രദോഷ ദിവസവും ഇത് ചെയ്താൽ എല്ലാ ശുഭകാര്യങ്ങളും നിങ്ങൾക്ക് വന്നുചേരും.

 *ഓം* *നമശിവായ*

Saturday, March 8, 2025

മൃത്യുഞ്ജയൻ

*_🔱"മൃത്യുഞ്ജയൻ"_*

*വിശ്വാസപ്രകാരം  ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ".  (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്) പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ "മംഗളകാരി" എന്നാണ് അർത്ഥം.*

 *പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.*

 *ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.*

 *ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.*

*ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം.*

 *ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ.*

*ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെനിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്.*

 *ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം.*

*രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ.*

 *ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്…*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

Thursday, February 6, 2025

നാഗസന്യാസിമാർ

_*നാഗസന്യാസിമാർ*_

🕉️▄▄▄▄▄▄▄🕉️▄▄▄▄▄▄▄🕉️

നാഗസന്യാസിമാർ കൂട്ടമായി താമസിക്കുന്ന സ്ഥലത്തെ അഘാട എന്നാണ് വിളിക്കുക. കഠിന വ്രതവും സാധനയും നിറഞ്ഞതാണ് അവരുടെ പരിശീലനം. കാലത്തു രണ്ടര മണിക്ക് ഉണർന്നെഴുന്നേറ്റു കുളിച്ചു ജപം ധ്യാനം എന്നിവ തുടങ്ങുന്നു. (അതിനു കാലാവസ്ഥയോ മറൈന്തെങ്കിലുമോ അവർക്ക് തടസ്സമല്ല.) കൂടാതെ കൃത്യമായ അഭ്യാസ പഠനവും അഘാടയിലുണ്ട്. ഏതെങ്കിലും ഒരു അഭ്യാസ വിഷയത്തിൽ ആ സന്യാസി പ്രവീണ്യമുള്ളവനായിരിക്കണം. (അഘാടകളിൽ വ്യത്യസ്‌ത അഭ്യാസമുറകളെ കൂട്ടിയിണക്കിയ ഒരു പരിശീലന പദ്ധതിയാനുള്ളതു.)

1750 ന് മുൻപുള്ള നാഗ സന്യാസിമാരുടെ ലിഖിത രൂപത്തിലുള്ള ചരിത്രം നമുക്ക് ലഭ്യമല്ല. അതുവരെ വാമൊഴിയായിട്ടായിരുന്നു അവരുടെ ചരിത്രം രേഖപ്പെടുത്തിയിരുന്നത്.
ഇന്ന് അവരെക്കുറിച്ച് ലഭിക്കുന്ന ചരിത്രം നിർവാണി അഘാടയിലെ പുസ്തകത്തിലൂടെയാണ്. ഹിന്ദിയിലാണ് ഇതു എഴുതിയിരിക്കുന്നതു. ഘോഷൻ രാജേന്ദ്ര ഗിരി മഹാരാജിന്റെ കാലത്താണ് ഇതെഴുതിയതെന്നാണ് വിശ്വാസം.
ഈ ഗ്രന്ഥത്തിൽ അഘാടകളെക്കുറിച്ചും,  അവർ പങ്കെടുത്ത യുദ്ധങ്ങളെക്കുറിച്ചും, ആ യുദ്ധങ്ങളിലെ വീരരായ നാഗ സന്യാസിമാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

7 അഘാടകളാണ് നാഗ സന്യാസിമാർക്കായി ഉള്ളത്.
1.ആവാഹൻ അഘാട
2. അടൽ അഘാട
3.നിർവാണി അഘാട
4.ആനന്ദ് അഡാട
5. നിരഞ്ജനി അഘാട
6. ജൂനാ അഘാട
7. അബഹാൻ അഘാട
എന്നിവയാണിവ. ഇതിൽ അടൽ അഘാടയാണ് ഏറ്റവും പഴക്കമേറിയത്.

ഇന്ന് സന്യാസിമാരുടെ എണ്ണം നോക്കുകയാണെങ്കിൽ ഏറ്റവും വലിയ അഘാട ജുന അഘാടയാണ്. രണ്ടാം സ്ഥാനത്ത് നിരഞ്ജനി അഘാടയും.

മിക്ക അഘടകളും സാമ്പത്തികമായി മികച്ച സ്ഥിതിയിലാണ്.

നാഗ സമ്പ്രദായം നാം ഇന്ന് കാണുന്ന രൂപത്തിലേക്കെത്തിയതു 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബംഗാൾ സ്വദേശിയായ ശ്രീ മധുസൂദനാനന്ദ സരസ്വതിയുടെ കാലഘട്ടത്തിലാണ്.

അന്ന് ഭാരതം മുഗൾ ഭരണത്തിനു കീഴിലായിരുന്നു. ഈ ഭരണത്തിനു കീഴിൽ  ഹിന്ദുകൾക്കു പലവിധ പീഡനങ്ങളും ഏറ്റു വാങ്ങേണ്ടതായി വന്നു. കൂട്ട മതം മാറ്റം, ക്ഷേത്രങ്ങൾ കൊള്ളയടിക്കലും തകർക്കലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയൊക്കെ സർവവ്യാപകമായി. പൊതുവേ അന്നും എന്നും അസംഘടിതരായ ഹിന്ദു സമൂഹത്തിനു പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. സിക്കുകാരുടെ  പത്താമത്തെ  ഗുരുവായ ഗുരു ഗോവിന്ദ സിംഹന്റെ യുവാക്കളായ രണ്ട് മക്കളെ യുദ്ധത്തിൽ വധിച്ച മുഗളർ അദ്ദേഹത്തിന്റെ ചെറിയ രണ്ടു മക്കളേയും തടവുകാരാക്കി. ആ കുട്ടികളോട് മതം മാറിയാൽ ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു മുഗളരുടെ നിർദേശം. പക്ഷെ അഭിമാനികളായ അവർ അതിനു തയ്യാറായില്ല.   അവർക്കു ചുറ്റും ഇഷ്ട്ടിക ചുമർ കെട്ടി ഒടുവിൽ ശ്വാസം കിട്ടാതെ ഇഞ്ചിഞ്ചായായിരുന്നു അവരുടെ മരണം.

ഈ ക്രൂരതകൾക്കെതിരെ ഒരു സൈന്യത്തെ സജ്ജമാക്കാൻ മധുസൂദനാനന്ദ സരസ്വതി  തീരുമാനിച്ചു. സകലബന്ധങ്ങളും സകല സുഖഭോഗങ്ങളും ത്യജിച്ച് സ്വധർമ്മത്തിനായി പോരാടാനും മരിക്കാനും തയ്യാറായ യുവാക്കളെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. സകല സുഖഭോഗങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി അവർ സ്വന്തം വസ്ത്രങ്ങൾ പോലും ഉപേക്ഷിച്ചു. വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ എന്നും സമൂഹത്തിൽ ഒരാളുടെ പദവിയും സാമ്പത്തികവും നാം ഗണിക്കുന്നത്. സ്വ ധർമ്മത്തിനായി സകലതും ത്യജിക്കാൻ തയ്യാറായ അവരെ നാഗ സന്യാസിമാർ എന്ന് വിളിച്ചു. നാഗ എന്നതിനു നഗ്നൻ എന്നും അർത്ഥമുണ്ടല്ലോ.

ദിഗംബരന്മാർ എന്നും ഇവർ അറിയപ്പെടുന്നു. ദിക്കിനെ വസ്ത്രമാക്കിയവർക്കു എന്തിനാണ് വേറൊരു വസ്ത്രം.
ശരീര ബോധത്തെ ജയിക്കുക എന്നതാണ് സാക്ഷാത്‌ക്കാരത്തിലേക്കെത്താനുള്ള വഴി. ഞാൻ, എന്റെ തുടങ്ങിയ സങ്കുചിത ചിന്താഗതിക്കപ്പുറം ഞാനും  ഈ പ്രകൃതിയും ആ ഏകമായ സത്യത്തിന്റെ ബഹിർസ്പുരണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവാണല്ലോ മോക്ഷത്തിലേക്കെത്താനുള്ള മാർഗം.
അതുകൊണ്ടു തന്നെ വസ്ത്രം, ഭക്ഷണം, കാലാവസ്ഥ, തുടങ്ങി സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം പരമ പ്രധാനമായി ഗണിക്കുന്ന കാര്യങ്ങളൊക്കെ ഒരു സന്യാസി തൃണവൽക്കരിക്കുന്നു.

അഘാടകളിലെ കഠിന സാധനകൾക്കും അഭ്യാസം പരിശീലനത്തിനുമൊടുവിൽ പുറത്തിറങ്ങിയ നാഗ സന്യാസിമാർ മുഗളരുടെ ക്രൂരതകൾക്കെതിരായി പട പൊരുതി. നിർവാണ അഘാടയിലെ ഗ്രന്ഥത്തിൽ വിവരിച്ച ഒരു യുദ്ധമാണ് ജോദ്പൂരിനെ മുഗളർ ആക്രമിച്ചതു. പതിവുപോലെ ഏതൊരു നാട്ടുരാജ്യത്തെയും ആക്രമിക്കുന്നതു പോലെയേ ഇതും  അവർ കണക്കാക്കിയിരുന്നുള്ളു. പക്ഷെ ജോദ്പുർ സൈന്യത്തോടൊപ്പം അണി നിരന്ന നാഗ സന്യാസിമാർ ഒരു വെള്ളിടി പോലെ മുഗളപ്പടക്ക് നേരെ ആഞ്ഞടിച്ചു.  തികച്ചും നഗ്നരായി മേലാസകലം  ഭസ്മം പൂശി ആയുധങ്ങളുമായി ഹര ഹര മഹാദേവ ധ്വനികളോടെ പാഞ്ഞടുത്ത ആ സന്യാസിമാരെ കണ്ടപ്പോൾ തന്നെ മുഗളപ്പട വിരണ്ടുപോയിരുന്നു. ഒടുവിൽ പിടിച്ചു നില്ക്കാനാവാതെ ജീവനും കൊണ്ട് ഓടിയ അവർ പിന്നീട് സ്വപ്നത്തിൽ പോലും  ജോദ്പുർ സ്വന്തമാക്കണമെന്നു ചിന്തിച്ചിട്ടില്ല.

ശിവനാണ് നാഗ സന്യാസിമാരുടെ പ്രധാന ആരാധ്യ ദേവത. പക്ഷെ ചില അഘാടകൾ മറ്റു ചില ദൈവങ്ങളെ പ്രധാന മൂർത്തികളായി ആരാധിക്കുന്നു. ഉദാഹരണത്തിനു നിരഞ്ജനി അഘാടയുടെ ഉപാസന മൂർത്തി ശിവസുതനായ കാർത്തികേയനാണ്. (സുബ്രഹ്മണ്യൻ )
അവരുടെ മാതൃ ദൈവത ആസ്സാമിലെ കാമാക്യയിൽ കുടികൊള്ളുന്ന കാളിയും.

 കടപ്പാട് 

സനാതന ധർമ്മം 🙏🏻🌹🕉️

(സോഷ്യൽ മീഡിയ...)

Thursday, January 30, 2025

ശിവലിംഗം

*ശിവലിംഗം: ശിവലിംഗം ഒരു സാധാരണ വിഗ്രഹമല്ല, അത് സമ്പൂർണ ശാസ്ത്രമാണ്!*

ശിവലിംഗത്തിൽ ത്രിമൂർത്തികൾ വസിക്കുന്നു:

ശിവലിംഗത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെ പ്രതിനിധീകരിക്കുന്നു, മദ്ധ്യമഭാഗം മഹാവിഷ്ണുവിന്റെ പ്രതീകമാണ്, ഉച്ചിഭാഗം, അതായത് ആരാധിക്കപ്പെടുന്ന ഭാഗം, ദേവാദിദേവൻ മഹാദേവന്റെ പ്രതീകമാണ്. 

ശിവലിംഗത്തിലൂടെ ത്രിമൂർത്തികളെ പൂജിക്കുന്നു.

മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെയുള്ള ഓവ് പോലുള്ള ഭാഗം മാതാവായ പാർവതിക്കായി സമർപ്പിച്ചിരിക്കുന്നതാണ്, അത് ഒരു ചിഹ്നമായി ആരാധിക്കുന്നു.
മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴെഭാഗം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ മുകളിലുള്ള ഭാഗം പുരുഷനെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഇതിൽ ഒട്ടുകൂടിയിരിക്കുന്നുവെന്ന് അർത്ഥം.

ശിവലിംഗത്തിന്റെ അർത്ഥം:

ശാസ്ത്രങ്ങൾ പ്രകാരം, 'ലിംഗം' എന്ന വാക്ക് 'ലിയ' എന്നും 'ഗമ്യ' എന്നും ഉള്ള രണ്ട് വാക്കുകളിൽ നിന്ന് വന്നതാണ്. 'ലിയ' അർത്ഥം 'ആരംഭം' എന്നായിരിക്കുമ്പോൾ 'ഗമ്യ' അർത്ഥം 'അവസാനവും' എന്നാണു. ഹിന്ദുമതശാസ്ത്രങ്ങൾ പരാമർശിക്കുന്നത് പ്രകാരം, പ്രപഞ്ചം ശിവനിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഒരു ദിവസം എല്ലാം ശിവനിൽ ചേരുമെന്നും പറയപ്പെടുന്നു.

ശിവലിംഗത്തിലെ ത്രിമൂർത്തികൾ:

നമുക്ക് എല്ലാവർക്കും അറിയാം ശിവൻ ശിവലിംഗത്തിൽ വസിക്കുന്നു. പക്ഷേ, അതിൽ ത്രിമൂർത്തികളും (ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ) ഒരുമിച്ചുണ്ടെന്ന് പലർക്കും അറിയില്ല. ശിവലിംഗത്തെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാനാകുമെന്ന് പറയുന്നു.

1. ഏറ്റവും താഴെയുള്ള ഭാഗം: ബ്രഹ്മാവ് (പ്രപഞ്ചസൃഷ്ടാവ്)

2. മദ്ധ്യഭാഗം: വിഷ്ണു (പ്രപഞ്ചം നിയന്ത്രിക്കുന്നവൻ)

3. മുകളിലുള്ള ഭാഗം: ശിവൻ (പ്രപഞ്ച സംഹാരി)
ഇതിലൂടെ ത്രിമൂർത്തികളെ ശിവലിംഗത്തിലൂടെ ആരാധിക്കുന്നു.

അതേപോലെ മറ്റൊരു വിശ്വാസപ്രകാരം, ശിവലിംഗത്തിന്റെ താഴത്തെ ഭാഗം സ്ത്രീത്വത്തെയും മുകളിലുള്ള ഭാഗം പുരുഷത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. അതായത് ശിവനും ശക്തിയും ഒരുമിച്ച് പാർക്കുന്നു.

ശിവലിംഗത്തിന്റെ ഇടക്കൊടിയ ആകൃതിയുടെ കാരണം:

ശിവലിംഗത്തിന്റെ മുട്ടാകൃതിക്ക് ആത്മീയമായും ശാസ്ത്രീയമായും കാരണം ഉണ്ട്. ആത്മീയ ദൃഷ്ടികോണത്തിൽ, ശിവൻ പ്രപഞ്ച സൃഷ്ടിയുടെ മൂലമായ 'ശക്തി'യാണ്. അതായത് പ്രപഞ്ചം ഉരുത്തിരിഞ്ഞ വിത്താണ് ശിവൻ. അതിനാൽ ശിവലിംഗത്തിന്റെ ആകൃതി ഒരു മുട്ടിനോടു സാദൃശ്യമാണെന്ന് പറയപ്പെടുന്നു.
ശാസ്ത്രീയമായി സംസാരിക്കുമ്പോൾ, 'ബിഗ് ബാംഗ് തിയറി' അനുസരിച്ച് പ്രപഞ്ചം ഒരു മുട്ട പോലെയുള്ള ചെറിയ ദ്രവ്യത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു.

ഹര ഹര മഹാദേവ! 🙏