Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, October 29, 2025

ഗുളികന്റെ അവതാരം

ഗുളികന്റെ അവതാരം.
-------------------------------
 മാർഘണ്ഡേയനെ  മൃത്യുവിൽ നിന്ന് രക്ഷിക്കാൻ..

മൃത്യു ദേവനായ യമ ദേവനെ മഹാദേവൻ വധിച്ചതോട് കൂടി ഭൂമിയിൽ മരണം ഇല്ലാതെയായി.
.
  കാലന്റെ അഭാവത്തിൽ കാലചക്രത്തിന്റെ സന്തുലനം  തെറ്റി...

ജനനം മാത്രം.. ഒരു ജീവിക്കും മരണമില്ല.. ജരാ നരകൾ ബാധിച്ചു.. പുഴുത്തളിഞ്ഞു ജീവൻ വേർപെടാതെ ലോകം നരകിച്ചു.

 ജീവജാലങ്ങളുടെ ജീവൻ എടുക്കുന്ന ദേവനായ യമൻ വധിക്കപ്പെട്ടതോടെ ദേവതകളും പരിഭ്രാന്തരായി .

ഭൂമി ദേവിയോടൊപ്പം ദേവന്മാരും ഋഷിമാരും കൈലാസത്തിൽ എത്തി ശ്രീ മഹാദേവനെ അഭയം പ്രാപിച്ചു സങ്കടം ഉണർത്തിച്ചു.

 ദേവാധി ദേവൻ ശ്രീ പരമശിവൻ തന്റെ ഇടതുകാലിന്റെ പെരുവിരൽ കൈലാസത്തിൽ ഒന്ന് അമർത്തി.

ശ്രീപരമേശ്വരന്റെ  പെരു വിരൽപൊട്ടി ഒരു തുള്ളി രക്തം പൊടിഞ്ഞു.. അതിൽ നിന്നും ക്ഷിപ്ര പ്രസാദിയും അനർഥകാരിയുമായ ഗുളികൻ ശിവാംമ്ശ ജാതനായി.

കാലപാശവും യമദണ്ഡും നൽകി ജീവനെടുക്കുന്ന കാലന്റെ കർത്തവ്യം ഏല്പിച്ചു മഹാദേവൻ ഗുളികനെ ഭൂമിയിലേക്ക് അയച്ചു.

ദേവൻ ആയാലും ഭൂമിയിലേക്ക് ആർക്കും ഓടി വന്നു പ്രവേശിക്കാൻ സാധ്യമല്ല..  

മാതാവിന്റെ ഉദരത്തിലൂടെ അണ്ഡം ആയിട്ടോ , 
കുഞ്ഞായിട്ടോ വേണം ഭൂമിയിൽ പിറക്കാൻ.

ആ സമയം സപ്തർഷികളിലെ കശ്യപ മഹർഷി സന്താനലബ്ധിക്കായി യജ്ഞം നടത്തുകയായിരുന്നു.

കശ്യപ മഹർഷിയുടെ ഭാര്യ ദക്ഷ പുത്രിയായ കദ്രു ആയിരം ഉഗ്ര സർപ്പങ്ങൾ സന്തതികളായി പിറക്കുവാൻ ഭർത്താവ് കാശ്യപനിൽ നിന്നും വരം വാങ്ങി.

 * കശ്യപന്റെ പത്നി കദ്രുവിന്റെ  ഗർഭത്തിലൂടെ ഏഴാമത്തെ നാഗരാജാവായി ഗുളികൻ ഭൂമിയിൽ നാഗരൂപം കൈക്കൊണ്ടു ജന്മമെടുത്തു. 🙏

കദ്രുവിന്റെ ആദ്യത്തെ 8 മക്കളെ അഷ്‌ടനാഗങ്ങൾ എന്ന് വിളിക്കുന്നു.

 യഥാക്രമം...
1. അനന്തൻ, 
2.വാസുകി,
3.തക്ഷകൻ 
4. കാർക്കോടകൻ, 
5. പത്മൻ,
6.  മഹാപത്മൻ, 
7. ഗുളികൻ, 
8. ശംഖ് പാലൻ.....

എന്ന് സർപ്പം പാട്ടിൽ നാഗോൽപത്തിയിൽ പാടുന്നുണ്ട്.
 സർപ്പങ്ങളുടെ ലക്ഷ്ണങ്ങളും നിറങ്ങളും വർണ്ണിക്കുന്നുണ്ട്.

* അതിൽ ഗുളികന് പച്ച വർണ്ണമാണെന്ന് സർപ്പം പാട്ടിൽ പാടുന്നുണ്ട്.

കദ്രു സുതന്മാർക്ക് വേണ്ടി ബ്രഹ്മാവ് നാഗലോകം സൃഷ്ടിച്ചു.

നാഗരാജാവായി ഒന്നാമൻ അനന്തനെ അഭിഷേകം ചെയ്തു.

പരീക്ഷിത്തിനെ കടിച്ചു കൊന്ന നാഗരാജാവ് തക്ഷകനെ കൊല്ലുവാൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയ രാജാവ് ഹസ്തിനപുരിയിൽ സർപ്പസത്രം നടത്തി..

പ്രാണ ഭയത്തോടെ സർപ്പങ്ങൾ  അഭയം തേടി നാഗലോകം വിട്ടിറങ്ങി..

നാഗരാജാവ് അനന്തനും ഗുളികനും വൈകുണ്ഡത്തിൽ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.🙏.

മഹാവിഷ്ണു അനന്തന്റെ മുകളിൽ ഒരു കൈ ശിരസിൽ താങ്ങി കിടന്നു.. 

ഭഗവാന്റെ പാദത്തിൽ മഹാലക്ഷ്മിയും കൂടി കൊണ്ടു...

നാഗരാജാവിന്റെ മുകളിൽ ലക്ഷ്മി സമേതം കിടക്കുന്ന ശ്രീ മഹാവിഷ്ണുവിന്റെ രൂപം കണ്ട് ദേവന്മാർ  പുഷ്പവൃഷ്ടി നടത്തി...

 ശ്രീ മഹാവിഷ്ണു..അനന്തശായി എന്ന് അശരീരി മുഴങ്ങി..

ഭഗവാൻ മുകളിൽ ഇരിക്കുന്നത് കൊണ്ട് അനന്തനും ഗുളികനും സർപ്പസത്രത്തിലേക്ക് ആകർഷിച്ചില്ല.🙏

തക്ഷകൻ തന്റെ സുഹൃത്തായ ഇന്ദ്രനെ അഭയം പ്രാപിച്ചു.🙏

തന്റെ സിംഹാസനത്തിൽ ചുറ്റി കിടന്നോളു രക്ഷപെടുമെന്ന് ഇന്ദ്രൻ ഉറപ്പ് കൊടുത്തു.

ബാക്കിയുള്ളതിൽ ഹോമകുണ്ഡത്തിൽ വീഴാതെ അവശേഷിച്ച സർപ്പങ്ങൾ നാഗരാജാവ് വാസുകിയുടെ നേതൃത്വത്തിൽ കൈലാസത്തിൽ ശ്രീ മഹാദേവനെ ശരണം പ്രാപിച്ചു 🙏.

അഭയം തേടിയെത്തിയ നാഗരാജാവ് വാസുകിയെ ഭഗവാൻ കണ്ഠത്തിൽ ആഭരണമായി ധരിച്ചു.

ബാക്കി സർപ്പങ്ങൾക്ക് ഭഗവാന്റെ ദേഹത്ത് അഭരണമായി ആശ്രയം നൽകി, അങ്ങനെ ശ്രീ മഹാദേവൻ നാഗഭൂഷണനായി മാറി....
 തൃലോകവും നിഞ്ഞു നിൽക്കുന്ന 
ശിവ ഭഗവാനും ദേവകൾ പുഷ്പവൃഷ്ടി നടത്തി...
.
 നാഗരാജാവിനെ കണ്ഠത്തിൽ ധരിച്ചതിനാൽ ...രാജ രാജേശ്വരൻ..
എന്ന് അശരീരി മുഴങ്ങി...

വെടിയിലും , തീയിലും കരിയിലും , പുകയിലും ഇടി മിന്നലിലും, മുള്ളിലും പോലും ഗുളികന്റെ സാന്നിധ്യം പറയുന്നുണ്ട്.

 മഹാഭാരതം ആദി പർവത്തിൽ കദ്രുവിന്റെ പുത്രനായി നാഗമായി ഗുളികനെ പ്രതിപാദിക്കുന്നു.
------------------
തമിഴ് പുരാണങ്ങളിൽ ശനിയുടെ പുത്രനായി ഗുളികനെ പ്രതിപാദിക്കുന്നു.

 രാവണസുതനായ ഇന്ദ്രജിത്തിന്റെ ജനന സമയത്തു ഗ്രഹനിലയിൽ നാശസ്ഥാനമായ പന്ത്രണ്ടാം ഭാവത്തിൽ നിലകൊണ്ട ശനിയുടെ സ്ഥാനം ലങ്കാധിപനായ രാവണനെ ആശങ്കയിലാഴ്ത്തി.

ഈ അശുഭസ്ഥാനത്തിൽ നിന്ന് ശുഭകരമായ പതിനൊന്നാം ഭാവത്തിലേക്കു മാറുവാൻ ശനി ദേവനോട് രാവണൻ ആജ്ഞാപിച്ചു..

രാവണന്റെ അഭ്യർത്ഥന മാനിച്ചു പതിനൊന്നാം ഭാവത്തിലേക്കു ശനി മാറിയെങ്കിലും,
 ശനിദേവൻ തൻ്റെ ഒരു പാദം പന്ത്രണ്ടാം ഭാവത്തിൽ തന്നെ വയ്ക്കുകയുണ്ടായി.

 ഇതിൽ കുപിതനായ രാവണൻ പന്ത്രണ്ടാം ഭാവത്തിൽ നിന്ന ശനിയുടെ പാദം തന്റെ ഖഡ്‍ഗത്താൽ മുറിച്ചുകളഞ്ഞു .

 മുറിഞ്ഞപാദം, ഒന്നാം ഭാവമായ ലഗ്നത്തിൽ പതിക്കുകയും അതിൽനിന്നും മാന്ദി അഥവാ ജാതക ഗുളികൻ രൂപമെടുക്കുകയും ചെയ്തു.

അങ്ങിനെ ഒന്നാം ഭാവത്തിലെ മാന്ദിയുടെ അപഹാരത്താൽ ഇന്ദ്രജിത്തിന്റെ ആയുസ്സ് കുറയാൻ ഇടയാകുകയും ചെയ്തു എന്ന് തമിഴ് പുരാണം പറയുന്നു.

* ജീവജാലങ്ങളുടെ ജീവനെടുക്കുകയാണ് ഗുളികന്റെ ജെൻമോദ്ദേശം.

ഗുളികൻ നില്കുന്നിടത്തോ ദൃഷ്ടി പതിക്കുന്നിടത്തോ മരണം ഉണ്ടാകുമെന്നതിനാൽ കാലന്റെ പുത്രനെന്നും അറിയപ്പെടുന്നു.

ഗ്രഹനിലയിൽ ഗുളികനും മാന്ദിയും ഒന്നായി "മാ "എന്ന് അടയാളപെടുത്തുന്നു.

 ജാതക ദോഷത്തിനു പരിഹാരം ചെയ്യുമ്പോൾ ഗുളികനെ  കശ്യപ പുത്രനായ അഷ്ടനാഗങ്ങളിൽ ഏഴാമനായ നാഗരാജാവായി കണക്കാക്കുന്നു. 🙏...

ജാതകത്തിലെ ഗുളികൻ ദോഷത്തിന് പരിഹാരം ചെയ്യുന്ന ഏക ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം. 098472 45103 

നാഗലോകത്തിന്റെ ഐശ്വര്യദേവത നാഗലക്ഷ്മിക്ക് മുന്നിലാണ് ഗുളികനെ ആവാഹിക്കുന്നത്..
www.ananthankavu.com 

 സർപ്പങ്ങളുടെ ജന്മ നക്ഷത്രമായ എല്ലാ മാസവും ആയില്യം നാളിൽ രാഹു കേതു പൂജയും, കാളസർപ്പ ദോഷപരിഹാരവും, ഗുളികൻ പരിഹാരവുമാണ് ഇവിടെ പ്രാധാന്യം. 🙏..

അഷ്ടനാഗങ്ങളിൽ ഏഴാമൻ നാഗരാജാവ് ഗുളികനാണ്..

 ഗ്രഹനിലയിൽ.. മാന്ദി.. എന്നത് ചുരുക്കി . മാ എന്ന് ഗുളികനെ അടയാളപെടുത്തും.

ശിവാമ്ശ ജാതനായ ഗുളികന്റെ അനുഗ്രഹത്തിനു മാത്രം ചെയ്യുന്ന പൂജയാണ് അഷ്ടനാഗങ്ങൾക്ക് എട്ടുരുളി നുറും പാലും..

ഗുളികൻ ഏതു രാശിയിൽ നിന്നാലും ആ രാശിയുടെ അധിപനെയും കൂടെ നിൽക്കുന്ന ഗ്രഹത്തേയും ബാധിച്ചു കൊണ്ട് ജാതകന്റെ ജയ പരാജയവും, 

ദൃഷ്ടി പതിക്കുന്നിടത്തു മരണവും വിതച്ചു കൊണ്ട് കൊണ്ട് നാഗരാജാവ് ഗുളികൻ ഭൂമിയിൽ വാഴുന്നു 🙏...

ഓം നമഃ ശിവായ 🙏
Link:
https://www.facebook.com/share/1Ey696kZeV/


മാനേജിങ് ട്രസ്റ്റീ 
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം 
#Gulikan #Ashtanaga #yamadev #kaalan
കടപ്പാട്
സോഷ്യൽ മീഡിയ

Thursday, October 23, 2025

മഹാകൂട ഗ്രൂപ്പ് ഓഫ് ടെമ്പിൾസ്

മഹാകൂട ഗ്രൂപ്പ് ഓഫ് ടെമ്പിൾസ്, മഹാകൂട, ബാഗൽകോട്ട്, കർണാടക, ഭാരത് (ഇന്ത്യ) 
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ബാഗൽകോട്ട് ജില്ലയിലെ മഹാകൂട എന്ന ഗ്രാമത്തിലാണ് മഹാകുട ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇത് ഹിന്ദുക്കളുടെ ഒരു പ്രധാന ആരാധനാലയവും അറിയപ്പെടുന്ന ശൈവ ആശ്രമത്തിൻ്റെ സ്ഥാനവുമാണ്. ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ഉള്ളതാണ് ഈ ക്ഷേത്രങ്ങൾ, ബദാമിയിലെ ചാലൂക്യ രാജവംശത്തിലെ ആദ്യകാല രാജാക്കന്മാരാണ് ഇത് നിർമ്മിച്ചത്.

ഇത് ഒരു 'ചതുർമുഖ-ലിംഗം' അല്ലെങ്കിൽ നാല് മുഖങ്ങളുള്ള ശിവലിംഗമാണ്. ഈ അപൂർവമായ ചതുർമുഖ-ലിംഗം മഹാകുടത്തിലെ ക്ഷേത്രക്കുളത്തിനുള്ളിലെ ഉയർന്ന പ്ലാറ്റ്‌ഫോമിലാണ് സ്ഥിതി ചെയ്യുന്നത് - ഇതു പോലുള്ള ക്ഷേത്രങ്ങളെ പറ്റി പഠിക്കാൻ നമ്മുടെ ഗ്രൂപ്പിൽ അംഗമാകുക.♥️

Monday, September 22, 2025

ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം

 തമിഴ്‌നാട് സംസ്ഥാനത്തെ സേലത്ത് ഒന്നാം അഗ്രഹാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് ശ്രീ സുഗവണേശ്വരർ സ്വാമി ക്ഷേത്രം
. പ്രധാന ശ്രീകോവിലിലെ ലിംഗം ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നതായാണ് ഇവിടെ അത് മറ്റൊരിടത്തും കാണാത്ത വിചിത്രമായ ഭാവമാണ്. ശിവന്റെ പത്നിയായ പാർവതിയെ ശ്രീ സ്വർണാംബിക അമ്മൻ എന്ന പേരിൽ ആണ് ആരാധിക്കുന്നത്. ഭീമൻ പൂജിച്ചിരുന്ന മണിമുത്താർ നദിയുടെ തീരത്തുള്ള സ്വയംഭൂലിംഗങ്ങളുള്ള അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ചരിത്രകാരന്മാരുടെ വിശ്വാസമനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിൽ മാമന്നൻ സുന്ദരപാണ്ഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വിശുദ്ധ അരുണഗിരിയാർ തന്റെ കീർത്തനങ്ങളിൽ ക്ഷേത്രത്തിന്റെ മഹത്വം ആലപിച്ചിട്ടുണ്ട്.

രാഹു , ചൊവ്വ എന്നീ ഗ്രഹങ്ങൾ ഇവിടെ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ഈ ഗ്രഹങ്ങളെ പ്രാർത്ഥിക്കുന്നത് സന്തോഷകരമായ ദാമ്പത്യവും നല്ല ജോലിയും ഉറപ്പാക്കും. 

സുഖ മഹർഷി തത്തയുടെ രൂപമെടുത്ത് ക്ഷേത്രത്തിൽ പൂജിച്ചു. അതിനാൽ ഈ സ്ഥലം സുഖവനം എന്നും ഭഗവാൻ സുഖവനേശ്വരർ എന്നും അറിയപ്പെട്ടു. പ്രശസ്ത കവി തമിഴ് അവ്വയാർ ഇവിടെ എത്തി ഭഗവാനെ വണങ്ങാറുണ്ടായിരുന്നു.

സ്രഷ്ടാവായ ബ്രഹ്മാവ് തന്റെ സൃഷ്ടികൾ പരസ്പരം വ്യത്യസ്തമായിരിക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ച് ചിലരോട് പറയുമ്പോൾ പ്രസിദ്ധ ശിവഭക്തനായ സുഖൻ, ഈ രഹസ്യ സംഭാഷണം ജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയെ അറിയിച്ചു. കുപിതനായ ബ്രഹ്മാവ് സുഖനെ തത്തയാകാൻ ശപിക്കുകയും പാപനാശം പ്രദേശത്ത് (ഇപ്പോഴത്തെ ക്ഷേത്രപ്രദേശം) ശിവനെ പ്രാർത്ഥിച്ചാൽ ശാപമോക്ഷം ലഭിക്കുമെന്നും പറഞ്ഞു. സുഖ മുനി ഒരു തത്തയായി മാറി, ധാരാളം തത്തകളുമായി ഇവിടെ വന്ന് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി.

ഒരു വേട്ടക്കാരൻ സ്ഥലത്തെത്തി, ഇവിടെ ഒളിച്ചിരിക്കുന്ന തത്തകളെ ഓടിക്കാൻ ആഗ്രഹിച്ചു. ശിവലിംഗത്തെ സംരക്ഷിക്കാൻ തത്തകൾ ചിറകു വിരിച്ചപ്പോൾ വേട്ടക്കാരൻ വാൾ വീശി. തത്തകളെ ആക്രമിക്കപ്പെട്ടതിനാൽ അമിത രക്തസ്രാവവും അവക്ക് മരണവും ഉണ്ടായി. ശിവലിംഗത്തിൽ നിന്ന് രക്തവും ഒലിച്ചിറങ്ങി. സത്യം മനസ്സിലാക്കിയ വേട്ടക്കാരൻ ആത്മഹത്യ ചെയ്തു. മുനി സുഖന് തന്റെ സ്വന്തം രൂപം തിരികെ കിട്ടി, ഭഗവാൻ കൽപ്പിക്കുന്ന സുഖവനേശ്വരന്റെ നാമത്തിൽ ഇവിടെയിരിക്കാൻ ഭഗവാനോട് പ്രാർത്ഥിച്ചു.

അതുപോലെ ചോള, ചേര, പാണ്ഡ്യ രാജ്യങ്ങളിലെ രാജാക്കന്മാർ തമിഴ് കവയിത്രിയായ അവ്വയാറിന്റെ ദത്തുപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു.  ഈ ക്ഷേത്രം 2000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
✍രാജശേഖരൻ നായർ
കടപ്പാട്
സോഷ്യൽ മീഡിയ

Sunday, September 21, 2025

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യം

ശിവം, സർവ്വം ശിവമയം🙏
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിലെ ദിവ്യമായ ശിവചൈതന്യത്തെക്കുറിച്ച് മനസിലാക്കാൻ ശ്രമിക്കാം🙏🏻

പ്രപഞ്ചത്തിന്റെ മാതാവും പിതാവുമാണ് ശക്തിയും ശിവനും. ശക്തിയില്ലാതെ ശിവനോ, ശിവനില്ലാതെ ശക്തിയോ ഇല്ല. ഈ ശിവശക്തി ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ കൊല്ലൂർ ക്ഷേത്രം. ഇവിടെ ദേവി മൂകാംബികയായി കുടികൊള്ളുമ്പോൾ, മഹാദേവൻ ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ട്.
ക്ഷേത്രത്തിലെ സ്വയംഭൂവായ ജ്യോതിർലിംഗം ശ്രദ്ധിച്ചിട്ടുണ്ടോ? ആ ലിംഗത്തിൽ കാണുന്ന സ്വർണ്ണരേഖ, ശിവനെയും ശക്തിയെയും ഒന്നായി ചേർത്തുനിർത്തുന്നു. ലിംഗത്തിന്റെ ഇടത് ഭാഗം മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ ത്രിദേവിമാരെ പ്രതിനിധീകരിക്കുമ്പോൾ, വലതുഭാഗം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്നു. ഇതിനർത്ഥം, അമ്മയെ ആരാധിക്കുമ്പോൾ നമുക്ക് മഹാദേവന്റെ അനുഗ്രഹം കൂടി ലഭിക്കുന്നു എന്നാണ്.
ശക്തി എവിടെയാണോ, ശിവൻ അവിടെയുണ്ട്. സൗപർണ്ണികയുടെ തീരത്ത് അമ്മ കുടികൊള്ളുമ്പോൾ, മഹാദേവനും അവിടെ സന്നിഹിതനായി സർവ്വ അനുഗ്രഹങ്ങളും ചൊരിയുന്നു. മൂകാംബികാദേവിയെ ദർശിക്കുന്ന ഓരോ ഭക്തനും ശിവശക്തി ചൈതന്യത്തിന്റെ പൂർണ്ണമായ അനുഗ്രഹമാണ് ലഭിക്കുന്നത്.
എല്ലാവർക്കും ശ്രീമൂകാംബികാദേവിയുടെയും മഹാദേവന്റെയും അനുഗ്രഹം ഉണ്ടാകട്ടെ🙏🏻
ഓം നമഃശിവായ🙏🏻
©️𝘼𝙟𝙞𝙩𝙝 𝙆𝙪𝙢𝙖𝙧 𝙎 𝙆
കടപ്പാട്
സോഷ്യൽ മീഡിയ

Friday, September 12, 2025

ശാസ്താവ്

ശാസ്താവ്

ശാസ്താവ്, ശനീശ്വരൻ ,അയ്യപ്പൻ ഒന്നാണോ?



 പലർക്കും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്. 
പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്.
 അപ്പോൾ എന്താണ് വാസ്തവം. ശനീശ്വരൻ അഥവാ ശനി ഭഗവാന്റെ അവതാരമാണ് ശാസ്താവ്. വിഷ്ണു മഹേശ്വരപുത്രനായ ശാസ്താവിന്റെ ജന്മകഥ എല്ലാവർക്കും അറിയാവുന്നതാണ് .
വിഷ്ണുമായയിൽ പിറന്ന ശാസ്താവ് കൈലാസത്തിൽ ആണ് വളർന്ന് വന്നത്. എല്ലാശാസ്ത്രങ്ങളിലും ആയോധന കലയിലും തികഞ്ഞവനായി കൈലാസത്തിൽ ശാസ്താവ് വളർന്നു. 12 വയസ്സു വരെ ഇങ്ങനെ ഒരു പുത്രൻ കൈലാസത്തിൽ വളരുന്നു കാര്യം ശിവൻ എല്ലാവരോടും മറച്ച് വെച്ചിട്ടാണ് വളർന്നത്. ഈ അദ്ഭുതപുത്രനെ കുറിച്ചറിഞ്ഞ ദേവന്മാർ കുറച്ച് കാലം ദേവലോകത്ത് വാഴുവാനും സൽക്കാരത്തിൽ പങ്കുചേരാനും പറഞ്ഞു. പക്ഷെ മഹാദേവനു താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയ്ക്ക് പോകുവാൻ ശാസ്താവ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പുത്രനോട് വളരെ അധികം വാത്സല്യം ഉണ്ടായിരുന്ന മഹാദേവൻ പറഞ്ഞു,നീ എല്ലാവരേക്കാളും അഗ്രഗ്രണ്യൻ തന്നെയാണ് എങ്കിലും ദേവന്മാർ ചതിയന്മാർ ആണ്, അത് കൊണ്ട് നിന്നെ അവർ ചതിക്കും, നീ ചതി , വഞ്ചന എന്നിവ അറിയാതെയാണ് വളർന്നിട്ടുള്ളത്. അത് കൊണ്ട് അവിടേയ്ക്ക് പോകേണ്ടതില്ല. പക്ഷെ ദേവലോകത്തെ അത്ഭുതങ്ങളെ കുറിച്ചറിഞ്ഞ ശാസ്താവ് അത് അനുഭവിച്ചറിയണം എന്ന നിർബന്ധബുദ്ധിയിൽ മഹാദേവന്റെ സമ്മതം വാങ്ങിച്ച് ദേവലോകത്തേക്ക് യാത്രയായി. ദേവലോകം വിഷ്ണുമഹേശ്വര പുത്രനെ ആരവത്തോടെ സൽക്കരിച്ചു. പിന്നീട് ദേവന്മാരും ശാസ്താവും തമ്മിൽ പലവിഷയങ്ങളെ കുറിച്ച് മത്സരം തുടങ്ങി, അയോധനകലയിൽ ശാസ്താവ് വിജയിയായി. പിന്നീട് ശാസ്ത്രങ്ങളെ കുറിച്ചൂം വേദങ്ങളെ കുറിച്ചും ദേവഗുരുവായ ബ്രഹസ്പതിയുമായി മത്സരത്തിൽ ഏർപ്പെട്ടു അതിൽ ഋഗ്വേദം , സാമവേദം, യജുവർവേദം എന്നിവയിൽ സമം പാലിച്ചും അപ്പോഴാണ് ശാസ്താവ് നാലാം വേദമായ അഥർവ്വവേദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ദേവന്മാർക്ക് അജ്ഞാതമായ അഥർവ്വവേദം ഭഗവാൻ അവിടെ അവതരിപ്പിച്ചു. എല്ലാത്തിലും പരാജയപ്പെട്ട ദേവന്മാർ ദേവലോകവും കയ്യിലുള്ള സർവ്വതും ശാസ്താവിന് സമപ്പിക്കേണ്ടതായി. ദേവന്മാർ അവസാനമായി ഒരു ഉപായം പറഞ്ഞു , നാളെ കൂടെ ഒരുമത്സരമുണ്ട് അതിൽ കൂടെ ജയിക്കണം. ശാസ്താവ് സമ്മതിച്ചു . അന്നു തന്നെ ദേവന്മാർ ഒരു യാഗം നടത്തി അതിൽ ലോകത്തിലെ എല്ലാ മാലിന്യങ്ങളും അശുദ്ധിയും ദുർദ്ദേവതകളെയും അതിലേക്ക് അവാഹിച്ചിരുത്തി. യാഗശേഷം ഒരു വലിയ പനമരം അതിൽ നിന്ന് ഉയർന്നു വന്നു. പിറ്റെ ദിവസം ശാസ്താവിനോട് പറഞ്ഞു ഈ പനമരം ഒറ്റവെട്ടിന് വീഴ്താൻ കഴിവുണ്ടോ?? ശാസ്താവിനു അതു കേട്ടപ്പോൾ പുച്ഛം തോന്നി. തന്റെ ചുരിയെടുത്ത് ആഞ്ഞ് വെട്ടി , പനമരം രണ്ടായി മുറിഞ്ഞു, അതിന് അശുദ്ധിയും മറ്റും വെട്ടി ഒഴുകുവാൻ തുടങ്ങി , ഒഴുകിയത് നിലത്ത് പതിച്ചാൽ ഉണ്ടാകുന്ന ആപത്ത് മനസിലാക്കിയ ശാസ്താവ് അത് രണ്ടു കയ്യും നീട്ടി കുടിച്ചു. ദേവലോകത്ത് രക്ഷിച്ചു. അശുദ്ധി അകത്തു ചെന്നതിനാൽ ദേവന്മന്മാർ ശാസ്താവിന് ഭ്രഷ്ട് കൽപ്പിച്ചു ദേവലോകത്തുനിന്നും പോകുവാൻ പറയൂ കയും ചെയ്തു. ചതിമനസിലാക്കിയ ശാസ്താവ് ആയുധം കയ്യിലെടുത്ത് ദേവന്മാരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ഭയന്നോടിയ ദേവന്മാർ മഹാദേവന്റെ കാൽക്കൽ വീണു. മഹാദേവൻ ശാസ്താവിനോട് കൽപ്പിച്ചു, എന്റെ വാക്കുകേൾക്കാതെ ചതിയിൽ നീ പെട്ടു. അത് കൊണ്ട് ഇനിമുതൽ നീ ഭൂമിയിൽ വസിക്കുക. ദേവന്മാരോട് പറഞ്ഞു , ശാസ്താകോപത്തിന് ഗുരുതി നൽക്കുക. അങ്ങിനെയാണ് ശാസ്താവ് ഭൂമിയിൽ അയ്യപ്പന്റെ അവതാരം എടുക്കുവാൻ കാരണം. അങ്ങിനെ പന്തളരാജാവിന്റെ പുത്രനായി പിറന്നത്.
ഇതാണ് ശനി-ശാസ്താ-അയ്യപ്പ ബന്ധം . ശനിശ്വരനേയും ശാസ്താവിനെയും പൂജിക്കുന്ന വിധി താന്ത്രികവിധിയാണ്. എന്നാൽ അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് ഭഗവാൻ നൽകിയിരിക്കുന്നത് നിസ്സാരവും എന്നാൽ ശക്തിയേറിയതും ആയ ഒരേ ഒരു മന്ത്രത്തിൽ ആണ് " സ്വാമിയേ ശരണമയ്യപ്പ" . വേറെ ഒന്നും വേണ്ട , ഈ മന്ത്രത്തിനും പകരം. എല്ലാ ദേവതകളും ദുർദേവതകളും ഈ മന്ത്രത്തിൽ ലയിക്കും, അംഗീകരിക്കും. ശബരിമല വ്രതത്തിൽ പോകുന്ന ഭക്തൻ ഈ ഒരു ശരണമന്ത്രം മാത്രം ഏതൊരു ദേവതയുടെ മുൻപിൽ ജപിച്ചാൽ ചൊല്ലിയാൽ മതി. ആദേവത, ദേവൻ ഇത് അംഗീകരിക്കും...

സ്വാമി  ശരണം

Tuesday, September 9, 2025

ജലധാര

*പരമശിവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാട്*.

*

*ജലധാര* 

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
*ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..
ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്..
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതി യുടെയുംശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു..
ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തിയെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്...* *ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്.. വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം*,  *ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..
ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും..
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്..
*സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ* സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്....* *അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്..
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

ശങ്കരനാരായണൻ

ശങ്കരനാരായണൻ

🌹🕉️🌹🕉️🌹🕉️🌹

മഹാദേവനും മഹാവിഷ്ണുവും ഒന്ന് തന്നെ ആണെന്നതാണ് സത്യം. കാലങ്ങൾക്ക് മുമ്പ് മുതലേ, ആചാര്യ സ്വാമികൾക്കും മുമ്പേ മഹാ ഗുരുക്കന്മാർ ഒന്നെന്ന ബോധ്യത്തോടെ ഈ രണ്ട് ആചാരങ്ങളെയും ഒന്നിപ്പിച്ചുള്ള ഏക രൂപ സങ്കല്പ ആരാധനാ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. കാല ക്രമത്തിൽ പലതും ഇല്ലാതായെങ്കിലും ശിവൻ തന്നെയാണ് സുദർശനമായി മഹാവിഷ്ണുവിനോട്‌ എന്നും ചേർന്നുള്ളത് എന്നും തൃശുലം മഹാവിഷ്ണു ആണ് എന്നതും 
നരസിംഹ മൂർത്തിയെ തൃക്കണ്ണുള്ള രുദ്ര ഭാവത്തിലും പണ്ട് മുതലേ ആരാധിക്കുന്ന സംപ്രദായം ഉണ്ട്.
ശ്രീരാമനോട് ഒപ്പം രുദ്രനായ ഹനുമാൻ സദാ ഉള്ളതും കേവലം കാവ്യ പ്രയോഗങ്ങൾ മാത്രമല്ല മഹാവിഷ്ണുവിനൊപ്പം എപ്പോഴും ശ്രീദേവിയായി ലക്ഷ്മിയും മഹാദേവനൊപ്പം ഉമയും എന്നത് പോലെ തന്നെ എപ്പോഴും മഹാദേവനും മഹാവിഷ്ണുവും എവിടെയും ഒരുമിച്ചെ ഉണ്ടാവു. കാരണം ഏകമാണ് ഈശ്വരൻ. അവതാരങ്ങളോ അംശാവതാരങ്ങളോ ഈശ്വരൻ ധരിക്കുമ്പോഴും ഇത് ദർശിക്കാനാവും.

ഇത്തരം സങ്കൽപ്പങ്ങളും പദ്ദതികളും ജ്ഞാന മാർഗ്ഗികൾക്കും വേദാന്തികൾക്കുമുള്ളതല്ല ഭക്തി മാർഗ്ഗ പ്രധാനമാണ് എന്നത് മറക്കാതിരിക്കുക. സംസാര ദുഖത്തിൽ പെട്ടുഴലുന്ന മർത്യ ജീവിതത്തിൽ ഭക്തി മാർഗ്ഗം പരമ പ്രാധാന്യമുള്ള മാർഗ്ഗവുമാണ്.

ഹൈന്ദവ വിശ്വാസപ്രകാരം, ശിവന്റെയും വിഷ്ണുവിന്റെയും സങ്കരരൂപമായ ഈശ്വര സങ്കൽപ്പമാണ് ശങ്കരനാരായണൻ അഥവാ ഹരിഹരൻ. ശൈവരും വൈഷ്ണവരും തമ്മിൽ ആരാധനാമൂർത്തികളുടെ പേരിൽ പ്രശ്നമുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ കൊണ്ടുവന്ന സങ്കല്പമാണിതെന്നു കരുതപ്പെടുന്നു. അദ്വൈത സിദ്ധാന്തത്തിലൂടെ ശങ്കരാചാര്യരാണ് ഭഗവാന്റെ ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കർണാടകയിലെ ബാദാമി ഗുഹാക്ഷേത്രത്തിൽ കാണപ്പെടുന്ന ശങ്കരനാരായണ ശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ആരാധന ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. കേരളത്തിലെ ഇണ്ടിളയപ്പൻ എന്ന സങ്കൽപ്പവും ഇത് തന്നെ. കൂടാതെ, തമിഴ്നാട്ടിലെ ശങ്കരൻകോവിലും പ്രസിദ്ധമാണ്.

കേരളത്തിലെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, തിരുവേഗപ്പുറ മഹാക്ഷേത്രം, നാവായിക്കുളം, പനമണ്ണ, കാലടിയിലെ ക്ഷേത്രം. തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രം,നായത്തോട് ശങ്കരനാരായണ ക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്.

ചാവക്കാട് പഞ്ചവടി ശങ്കരനാരായണക്ഷേത്രം ഇവിടെ മരിച്ചവർക്കുവേണ്ടി ബലിയും തിലഹോമം (തിലഹവനം ചെയ്യാറുണ്ട് ഇതാണ് ഇവിടെ പ്രാധാന്യം ഓരോ ദിവസവും ഭക്തർ ഇവിടെ വന്ന് കർമ്മങ്ങൾ ചെയ്തു പോകുവാറുണ്ട് കർക്കിടകവാവിനെ ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാ കേന്ദ്രങ്ങളാണ്.

ശങ്കരനാരായണപൂജ വഴി ശിവന്റെയും വിഷ്ണുവിന്റേയും അനുഗ്രഹം ഒന്നിച്ചു ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ശങ്കരനാരായണ ക്ഷേത്രങ്ങൾ🕉️

മങ്ങാട് ശ്രീ ശങ്കരനാരായണ മൂർത്തി ക്ഷേത്രം

ചക്കരക്കൽ കണയന്നൂർ ശ്രീ ശങ്കരനാരായ‌ണ ക്ഷേത്രം

തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രം

പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രം

തിരു നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം.

പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം

രാമന്തളി ശങ്കരനാരായണ ക്ഷേത്രം.

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

പാടിമൺ തൃച്ചേർപ്പുറം ശങ്കരനാരായണ ക്ഷേത്രം

ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രം. 

തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം

നായരമ്പലം ശങ്കരനാരായണ ക്ഷേത്രം, വൈപ്പിൻ

തിരു: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം

പെരുമ്പടപ്പ് ശ്രീ.ശങ്കരനാരായണ ക്ഷേത്രം

ചന്ദനകണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം, പറവന്നൂർ 

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം 

പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രം പള്ളുരുത്തി

വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രം തൃശൂർ

തിനൂര് ശ്രീ ശങ്കരനാരായണ ക്ഷേത്രം

കണയന്നൂർ മോലോത്ത് ശ്രീ ശങ്കരനാരായണ ക്ഷേത്രം

ശങ്കരനാരായണ ക്ഷേത്രം, ശ്രീവില്ലി

കുലശേഖരം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം
കടപ്പാട്
സോഷ്യൽ മീഡിയ