Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, July 4, 2026

ലകുലീശൻ (Lakulisha)

https://www.facebook.com/share/p/1DAajkNCnL/
ലകുലീശൻ (Lakulisha) – പാശുപത ശൈവമതത്തിന്റെ നവോത്ഥാനാചാര്യൻ

ഭാരതത്തിലെ ശൈവ പാരമ്പര്യത്തിൽ ഏറ്റവും പുരാതനവും സ്വാധീനശക്തിയേറിയതുമായ സമ്പ്രദായങ്ങളിലൊന്നാണ് പാശുപത ശൈവം. ഈ സമ്പ്രദായത്തെ സംഘടിത രൂപത്തിൽ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആചാര്യനായി ചരിത്രത്തിൽ അറിയപ്പെടുന്നത് ലകുലീശൻ (Lakulisha) ആണ്. ശൈവ ആഗമങ്ങളിലും പുരാണങ്ങളിലും അദ്ദേഹം ശിവന്റെ 28-ാമത്തെ അവതാരമായി പരാമർശിക്കപ്പെടുന്നു.

പുരാണകഥകൾ പ്രകാരം, ഇന്നത്തെ ഗുജറാത്തിലെ കായാവരോഹണ (Kayavarohan) എന്ന സ്ഥലത്താണ് ലകുലീശൻ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്നു. എന്നാൽ ചരിത്രപരമായി നോക്കുമ്പോൾ, ക്രി.വ. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹത്തായ ശൈവ ആചാര്യനായിരുന്നു അദ്ദേഹം എന്നതാണ് ഗവേഷകരുടെ പൊതുവായ വിലയിരുത്തൽ.

"ലകുലീശൻ" എന്ന പേരിന്റെ അർത്ഥം "ലകുലം (ദണ്ഡം/വടി) കൈയിൽ ധരിച്ചവൻ" എന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശില്പങ്ങളിൽ കൈയിൽ ഒരു ദണ്ഡും, ധ്യാനഭാവവും, യോഗാസനത്തിൽ ഇരിക്കുന്ന രൂപവുമാണ് സാധാരണയായി കാണപ്പെടുന്നത്.

പാശുപത ശൈവം

പാശുപത ശൈവം ശിവനെ പരമദൈവമായി ആരാധിക്കുന്ന പുരാതന ശൈവ സമ്പ്രദായമാണ്. യോഗം, തപസ്സ്, ധ്യാനം, ആത്മനിയന്ത്രണം എന്നിവയിലൂടെ മോക്ഷം നേടുക എന്നതായിരുന്നു ഈ സമ്പ്രദായത്തിന്റെ പ്രധാന ലക്ഷ്യം. പിന്നീട് രൂപംകൊണ്ട നിരവധി ശൈവ പാരമ്പര്യങ്ങൾക്കും തത്ത്വചിന്തകൾക്കും പാശുപത സമ്പ്രദായം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ലകുലീശന്റെ ശില്പങ്ങൾ

ലകുലീശന്റെ ശില്പങ്ങൾ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ നിരവധി പുരാതന ക്ഷേത്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗി (സെഞ്ചി) സമീപത്തുള്ള പശുപതി ക്ഷേത്രത്തിലെ ശില്പം ഈ പോസ്റ്ററിൽ കാണുന്ന പ്രധാന പ്രതിമയാണെന്ന് സൂചിപ്പിക്കുന്നു.

ശില്പങ്ങളിൽ സാധാരണയായി കാണുന്ന പ്രത്യേകതകൾ:

കൈയിൽ ദണ്ഡം (Lakula).

യോഗാസനത്തിലിരിക്കുന്ന രൂപം.

ജടാമകുടം.

രുദ്രാക്ഷമാല.

ശാന്തവും ധ്യാനനിരതവുമായ മുഖഭാവം.

ചരിത്രപരമായ പ്രാധാന്യം

ലകുലീശൻ ഒരു പുരാണപാത്രം മാത്രമല്ല; ഭാരതത്തിലെ ശൈവ തത്ത്വചിന്തയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ ആചാര്യനായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പാശുപത ശൈവത്തിന്റെ ആശയങ്ങൾ പിന്നീട് ദക്ഷിണേന്ത്യയിലടക്കം വിവിധ ശൈവ പാരമ്പര്യങ്ങളിൽ പ്രതിഫലിച്ചു.

ലകുലീശനെക്കുറിച്ചുള്ള വിവരങ്ങൾ പുരാണങ്ങൾ, ശൈവ ആഗമങ്ങൾ, ശിലാശാസനങ്ങൾ, പുരാവസ്തു കണ്ടെത്തലുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുരാണപരവും ചരിത്രപരവുമായ വിവരങ്ങൾ തമ്മിൽ വേർതിരിച്ച് വായിക്കേണ്ടത് പ്രധാനമാണ്.

📚 പ്രധാന ഉറവിടങ്ങൾ:

Pāśupata Sūtra & Pañcārtha Bhāṣya

Liṅga Purāṇa

Vāyu Purāṇa

Archaeological Survey of India (ASI)

D. R. Bhandarkar, Vaiṣṇavism, Śaivism and Minor Religious Systems

#Lakulisha #Pashupata #Shaivism #IndianHistory #TempleSculpture #Archaeology #Heritage #AncientIndia #TamilNadu #GuptaPeriod #ശൈവം #ലകുലീശൻ #പാശുപതശൈവം #ഭാരതചരിത്രം #പുരാവസ്തുശാസ്ത്രം #ക്ഷേത്രശില്പങ്ങൾ #പൈതൃകം

ഭോജ്പൂർ ശിവക്ഷേത്രം

https://www.facebook.com/share/p/1D8vFYYNHy/
ഭോപ്പാലിൽ നിന്നും ഏകദേശം 28 കിലോമീറ്റർ അകലെ, മധ്യപ്രദേശിലെ ഭോജ്പൂർ എന്ന ഗ്രാമത്തിൽ ബെത്വ നദിക്കരയിലാണ് പ്രശസ്തമായ ഭോജ്പൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്

പതിനൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പെട്ടെന്ന് നിലച്ചുപോയി. അതിനാൽ ഇതിന് ഗോപുരമോ  മണ്ഡപമോ ഇല്ല. പെട്ടെന്നുണ്ടായ യുദ്ധങ്ങളോ, വിഭവങ്ങളുടെ കുറവോ, രാജാ ഭോജിന്റെ മരണമോ ആയിരിക്കാം ഇതിന് കാരണം എന്ന് കരുതപ്പെടുന്നു.

ഭാരമുള്ള വലിയ കല്ലുകൾ മുകളിലേക്ക് എത്തിക്കാൻ നിർമ്മിച്ച വലിയൊരു മൺപാത ക്ഷേത്രത്തിന് പിന്നിൽ ഇപ്പോഴുമുണ്ട്. പുരാതന ഇന്ത്യയിൽ ഇത്തരം പാത അവശേഷിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകശിലാ ശിവലിംഗങ്ങളിലൊന്നിന് പ്രശസ്തമാണ്.

#temples #ShivaTemple #hinduism #bhopal #archeology #indian

Sunday, May 10, 2026

KUMMATI

KUMMATI
 ( 
Kummati is a traditional masked folk dance-procession from central Kerala, India, performed during the Onam festival.Origins: Rooted in the "Bhoot Gan" (soldiers) of God Shiva, Kummatti is associated with welcoming the mythological King Mahabali during Onam.
*" 
---
*കുമ്മാട്ടി*  
*കേരളത്തിലെ മധ്യഭാഗങ്ങളിൽ ഓണക്കാലത്ത് അവതരിപ്പിക്കുന്ന ഒരു പരമ്പരാഗത മുഖംമൂടി നാടോടി നൃത്ത-ഘോഷയാത്രയാണ് കുമ്മാട്ടി.*  

*ഉത്ഭവം:*  
*പരമശിവന്റെ "ഭൂതഗണ"ങ്ങളിൽ (സൈനികർ) നിന്നാണ് കുമ്മാട്ടിയുടെ ഉത്ഭവം.*  
*ഓണക്കാലത്ത് ഐതിഹാസിക രാജാവായ മഹാബലിയെ സ്വീകരിക്കുന്നതുമായി കുമ്മാട്ടി ബന്ധപ്പെട്ടിരിക്കുന്നു.*  

-- 
*പുല്ലും ചുള്ളിക്കമ്പും കൊണ്ട് ഉണ്ടാക്കിയ വേഷം.*  
*കുട്ടികൾ മുതൽ മുതിർന്നവർ വരെ ആടുന്ന ഓണത്തിന്റെ മുഖം.* 🌾👹  

*Version 2 - Poetic:*  
*മുഖം മറച്ചു, മനം തുറന്നു ആടുന്ന ഓർമ്മകളുടെ നൃത്തം.*  
*മഹാബലിയെ വരവേൽക്കാൻ ഭൂതഗണങ്ങൾ ഭൂമിയിൽ ഇറങ്ങിയ നാൾ.* 🎭✨  

-- 

Tuesday, February 17, 2026

ഗുരുത്വം

*ഗുരുത്വം എന്നത് ഗുരു തത്വം ആണ് !അഗസ്ത്യർ പറയുന്നു*

"അച്ചിതപ്പാ ജ്ഞാനക്കലൈ
പ്രാണ കലൈ മകത്താന ശിവകലൈ ശൂല സൂഷ്മ കാരണത്തിൻ കുരുവാനഗുരു വുട ഇടത്തിൻ ശോല്ല് കൂറാന ശൂലത്തിൽ ഇരുപത്തഞ്ച് ഇറാന കാരണത്തിൽ മുപ്പത്താറ് ദശവാന കരുവിൽ തൊണ്ണൂറ്റാറു കരുവിയിൽ തൊണ്ണൂറ്റാറും വിവരമറിയാതെ കുരുട്ടാശാൻ താനെ ആകും, തൊടുകുറി തൊണ്ണൂറ്റാറും വേദന്തമാക നിൻറ കരുവി ആകെച്ചൊല്ല് എന്നപ്പാ നു റ്റെട്ട് കരുവി എത് യോഗമായ് നൂറ്റെട്ടും ' അറിന്തോരാശാൻ....!
ആശാനെന്ന് തിരുവോർ കൾ കോടാ കോടി അപ്പനെ പൊരുൾ അറിന്ത വർ ചുരുക്കമാകും"

അർത്ഥം - കെക്കു ഞാനകലയും, പ്രാണ കലയും, മഹത്തായ ശിവകലയും അറിയാവുന്നവനും സ്തൂല, സൂഷ്മ, കാരണത്തെ മനസിലാക്കിയ ഗുരുവിൻ്റെ അടുത്ത് ചെന്ന്, സ്ഥൂലത്തിൽ ഉള്ള 25 തത്വവും കാരണത്തിൽ ഉള്ള 36 തത്വവും കരുവിൽ ഉള്ള 96 തത്വവും വിവരമായി പടിച്ച് ഒരോ തത്വത്തിലും തത്വധാരണ ചെയ്ത് ഒരോന്നിനെയും മനസിലാക്കി അനുഭവിച്ച് പഠിച്ചവർ ആശാൻ ആകും അല്ലാത്തവർ കുരുട്ടാശാൻ ആകും.
96 തൊടു മർമ്മവും തത്വവും 108 കരുവിയും വേദാന്തം ആയി പഠിച്ച് 108 നെയും യോഗമായി അറിഞ്ഞാൽ ആശാൻ ആകും.

പിന്നെ പറയുന്നു ആശാൻ ആശാൻ എന്നു പറയുന്നവർ കോടിക്കണക്കിന് ആളുകൾ ഉണ്ട് പക്ഷേ ശരി ആയ പോരുൾ (അറിവ്, ഈശ്വരൻ) അറിഞ്ഞവർ ചുരുക്കമാണ് എന്നാണ്

"ഗുരു ഇരിപ്പത് ഉള്ളത്തിലെ ഗുരുനാഥൻ ഇരിപ്പതും തന്നക്കുള്ളെ "
ഗുരു ഉള്ളിലും ഗുരുനാഥൻ ഉള്ളിൻ്റ ള്ളിലും ആണ് ഉള്ളത്.

ഗുരു എന്നത് നമ്മൾ പുറത്ത് കാണുന്നതല്ല എന്നും അത് നമ്മുടെ ഉള്ളിൽ തന്നെ അണെന്നും കണ്ടെത്തുന്നവൻ ആണ് ശിഷ്യനും പിന്നീട് ഗുരുവും ആകുന്നത്.

"ഗുരു എൻ്റ നാടിനിലൈ സെർന്തൊർക്കെല്ലാം ഗുരു മുറ പൊൽ കൂർന്ത് വീശും "

ഗുരു എന്ന നാടിനിൽക്കുന്നവന് ഗുരുവിനെ തുടർന്ന് പൊയി വിദ്യപൂർണ്ണമായും പഠിച്ച് പൂർത്തി ആക്കുന്നവൻ ഭാവിയിൽ ഗുരുതത്വം മനസിലാക്കി ഗുരു ആയി മാറും.
ഇതാണ് ഗുരു തത്വമായ ഗുരുത്വം
കടപ്പാട്
സോഷ്യൽ മീഡിയ

Saturday, February 7, 2026

ബ്രഹ്മ ദേവൻ

🕉️🕉️🕉️🕉️🔥🔥🕉️സനാതന വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളാണ് ബ്രഹ്മ ദേവൻ സൃഷ്ടിക്ക് മുൻപ്  അനന്തമായജലത്തിൽ ആദി വിഷ്ണു യോഗനിദ്രയിൽ വിശ്രമിച്ചിരുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്നൊരു കമലം (താമരപ്പൂവ്) ഉദിച്ചു. ആ കമലത്തിൽ നിന്നാണ് ബ്രഹ്മാവ് ജനിച്ചത് എന്ന് പുരാണം പറയുന്നു. അതുകൊണ്ട് ബ്രഹ്മാവിനെ “നാഭിജൻമൻ” എന്നും വിളിക്കുന്നു.🕉️🔥🔥🙏🏽

                🕉️🕉️🔥🔥🙏🏽വിഷ്ണുവിന്റെ ആജ്ഞ പ്രകാരം ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു:ആദ്യം ലോകങ്ങൾ (ഭൂ, ഭുവഃ, സ്വഃ മുതലായവ) സൃഷ്ടിച്ചു പിന്നീട് ദേവന്മാർ, ഋഷികൾ, മനുഷ്യർ, ജീവജാലങ്ങൾ എന്നിവയെ സൃഷ്ടിച്ചു🙏🙏🔥

     🕉️🕉️🙏🏽🙏 ബ്രഹ്മാവിൻറെ മനസ്സിൽ നിന്നു ജനിച്ച പുത്രന്മാരെ മനസപുത്രന്മാർ എന്ന് പറയുന്നു (മരീചി, അത്രി, അങ്കിരസ്, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ തുടങ്ങിയവർ)🙏🙏🙏

         🕉️🕉️🔥🔥ബ്രഹ്മാവിന്റെ ശക്തിയായി സർസ്വതി ദേവി ജനിച്ചു. ജ്ഞാനം, വാക്ക്, കല എന്നിവയുടെ ദേവിയായി അവർ അറിയപ്പെടുന്നു.🔯🔯💥💥

          🕉️🕉️🔥🔥ബ്രഹ്മാവ് പൂജകൾക്ക് അർഹനാകാതിരുന്നത് കാരണം, ഒരിക്കൽ ബ്രഹ്മാവിനും വിഷ്ണുവിനും ആരാണ് ശ്രേഷ്ഠൻ എന്ന തർക്കം ഉണ്ടായി. അപ്പോൾ ശിവൻ അനന്തമായ അഗ്നിലിംഗമായി പ്രത്യക്ഷപ്പെട്ടു. അതിന്റെ അറ്റം കണ്ടെത്തുന്നവൻ ശ്രേഷ്ഠൻ ആണെന്ന് അറിയിച്ചു💥💥💥🕉️🕉️🔥

            🔯💥🕉️🕉️ലിംഗത്തിന്റെ ആരംഭം തേടി വിഷ്ണു താഴേക്ക് പോയി ബ്രഹ്മാവ് മുകളിലേക്ക് പോയി ബ്രഹ്മാവിന് അറ്റം കണ്ടെത്താനായില്ലെങ്കിലും കണ്ടെത്തിയെന്ന് അസത്യം പറഞ്ഞു. അതിനാൽ ശിവൻ ബ്രഹ്മാവിനെ ശപിച്ചു ബ്രഹ്മാവിന് ഭൂമിയിൽ വ്യാപകമായ ആരും  ആരാധിക്കാതെ വരട്ടെ  എന്ന്. ശപിച്ചു ഇതാണ് ബ്രഹ്മ ക്ഷേത്രങ്ങൾ കുറവായതിന്റെ കാരണമായി പറയുന്നത്.🔯🔯

             🕉️🕉️🔯💥എങ്കിൽപോലും രാജസ്ഥാനിലെ പുഷ്കർ ബ്രഹ്മ ക്ഷേത്രം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രഹ്മ ക്ഷേത്രമാണ്.🕉️🕉️🕉️🔥🔥

കാശി

കാശി – സാധാരണ നിയമങ്ങൾ ബാധകമല്ലാത്ത നഗരം

കാശിയെ കുറിച്ച്  സാധാരണ യാത്രക്കാരും, സന്യാസികളും, പണ്ടത്തെ എഴുത്തുകാരും പറഞ്ഞിട്ടുള്ള ചില അത്ഭുതകരമായ കാര്യങ്ങളുണ്ട്.

ഇവയെല്ലാം മിത്തോ? അതോ അനുഭവസത്യം തന്നെയോ? 

കാശിയിൽ ഗരുഡൻ പറക്കാറില്ല
കാളകൾ തമ്മിൽ കുത്താറില്ല
ശവം കത്തിച്ചാലും ദുർഗന്ധം ഉണ്ടാകില്ല
പൂക്കൾക്ക് സാധാരണപോലെ സുഗന്ധമില്ല

 1. കാശിയിൽ ഗരുഡൻ പറക്കാറില്ല

പഴയ പുരാണ വിശ്വാസ പ്രകാരം,കാശി നേരിട്ട് മഹാദേവന്റെ സംരക്ഷണത്തിലാണ്.

വിഷ്ണുവിന്റെ വാഹനം ആയ ഗരുഡൻ ഇവിടെ പ്രവേശിക്കാറില്ല എന്നാണ് വിശ്വാസം.

ചില സന്യാസികൾ പറയുന്നത് “കാശിയുടെ ആകാശത്ത് കാക്ക, പ്രാവുകൾ ഒക്കെ കാണാം…
പക്ഷേ വലിയ പക്ഷികൾ വളരെ വിരളമാണ്.”

 2. കാളകൾ കുത്താറില്ല

കാശിയിൽ  ആയിരക്കണക്കിന് കാളകൾ അലഞ്ഞുനടക്കുന്നുണ്ട്.
എന്നാൽ യാത്രക്കാർ പറയുന്ന ഒരു കൗതുകം  “എത്ര തിരക്കുണ്ടെങ്കിലും കാളകൾ തമ്മിൽ യുദ്ധം ചെയ്യുന്നത് അപൂർവ്വ കാഴ്ചയാണ്.”

നന്ദി മഹാദേവന്റെ വാഹനം ആയതിനാൽ കാളകൾ ശാന്തരാണ് എന്നാണ് വിശ്വാസം.

 3. കാശിയിൽ ശവം കത്തിച്ചാൽ ദുർഗന്ധം ഉണ്ടാകില്ല.

മണികർണിക ഘാട്ട്, ഹരിശ്ചന്ദ്ര ഘാട്ട്…ഇവയൊക്കെ 24 മണിക്കൂറും ചിതകൾ കത്തുന്ന സ്ഥലങ്ങൾ ആണ്. എന്നാൽ “ശവം കത്തുമ്പോൾ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധം ഇവിടെ അനുഭവപ്പെടാറില്ല.”

കാശി ഒരു മുക്തി ക്ഷേത്രമായതിനാൽ ശവം അല്ല, മോക്ഷയാത്ര ആണ് ഇവിടെ നടക്കുന്നത്. ഇതുകൊണ്ടാകാം മണം അനുഭവപ്പെടാത്തത്.

ദഹിപ്പിക്കാനായി പ്രത്യേക മരങ്ങളുടെ ഉപയോഗം, ഗംഗാ നദീതടത്തിലെ വായു പ്രവാഹം, പിന്നെ നിരന്തരമായ ശവ ദഹനം ഇതുമൊക്കെ ഇതിനുള്ള കാരണങ്ങൾ ആകാം..

 4. പൂക്കൾക്ക് ശക്തമായ സുഗന്ധമില്ല

കാശിയിൽ പൂജകൾക്ക് ഉപയോഗിക്കുന്ന പൂക്കൾ സാധാരണത്തേക്കാൾ
 സുഗന്ധം കുറഞ്ഞതായി  അനുഭവപ്പെടുന്നു എന്ന് ചിലർ പറയുന്നു.

സന്യാസികളുടെ അഭിപ്രായത്തിൽ “ഇവിടെ ഗന്ധം പോലും ലയിച്ച് പോകുന്നു…കാരണം എല്ലാം ശിവനിലേക്ക് അടങ്ങുന്നു.”

പലരുടേയും അനുഭവത്തിൽ  “കാശിയിൽ എത്തുന്ന ആദ്യ ദിവസം  വല്ലാത്ത അസ്വസ്ഥതയാണ് അനുഭവപ്പെടുക,പിന്നീട് ഒരു അസാധാരണ ശാന്തി.”

ചിലർക്ക് “കാലബോധം നഷ്ടപ്പെടുന്നു-രാത്രി- പകൽ തിരിച്ചറിയാൻ പോലും കഴിയില്ല.”

മറ്റു ചിലർക്ക് “അജ്ഞാതമായ ഭയവും ആനന്ദവും ഒരുമിച്ച് അനുഭവപ്പെടുന്നു ”

ഇതിനൊക്കെ യുക്തിപൂർവ്വമായ വിശദീകരണങ്ങളും ഉണ്ട്.

കാശി നഗരം വളരെ അടുപ്പിച്ച കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞതാണ്, ഇടുങ്ങിയ തെരുവുകളും ഒപ്പം ആകാശ വിസ്തീർണം കുറവുമാണ്..കാശിയിൽ ഗരുഡൻ പറക്കാറില്ല എന്നതിന്റെ
ശാസ്ത്രീയ വിശദീകരണം ഇതാണ്. 

ഗരുഡനെപ്പോലുള്ള വലിയ പക്ഷികൾ
നഗരമേഖലകൾ ഒഴിവാക്കുന്നത് സാധാരണ ജൈവ സ്വഭാവമാണ്.

ഇവ സാധാരണയായി തുറന്ന മലമ്പ്രദേശങ്ങൾ, ഗ്രാമീണ മേഖലകൾ
കാടുകൾ ഒക്കെയാണ് തിരഞ്ഞെടുക്കുന്നത്.

കാശിയിലെ കാളകൾക്ക്
ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടില്ല.

ഇവയ്ക്ക് സ്ഥിരമായ territorial competition കുറവാണ്. Aggression സാധാരണയായി ഉണ്ടാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.

24 മണിക്കൂറും  ശവ ദഹനം നടക്കുന്നയിടമാണ് മണികർണിക ഘാട്ട്. ഉയർന്ന താപനിലയും പ്രത്യേക മരങ്ങളുടെ തടികൾ ദഹിപ്പിക്കാൻ ഉപയോഗിക്കുന്നതും ഗംഗാ നദീതീരത്തിലെ തുടർച്ചയായ വായു പ്രവാഹവും കാരണം ഗന്ധം 
കൂടുതൽ മുകളിലേക്ക് പോകുന്നു- ഒരിടത്തായി കേന്ദ്രീകരിക്കുന്നില്ല. അതുകാരണമാകും ശവം കത്തിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകാത്തത്.

കാശിയിലെ പൂക്കൾക്ക് സുഗന്ധമില്ല

മണികർണിക / ദശാശ്വമേധ മേഖലകളിൽ പുകയും
നദീതീരത്തെ ഹുമിഡിറ്റിയും ഒക്കെ ചേർന്ന് മറ്റൊരു അന്തരീക്ഷം ഉണ്ടാക്കുന്നു. സെൻസറി 
അഡാപ്റ്റേഷൻ കാരണം പൂക്കളുടെ ഗന്ധം ബ്രെയിനിൽ രജിസ്റ്റർ ആകുന്നില്ല. 
 അതുകൊണ്ടാണ് സുഗന്ധമില്ല എന്ന തോന്നൽ ഉണ്ടാകുന്നത്.

യുക്തിയുടെ ഭാഷയിൽ ഇത്തരം വിശദീകരണങ്ങൾ ഒക്കെ ഉണ്ടെങ്കിലും കാശി വിശ്വാസത്തിന്റെ നഗരം തന്നെയാണ്. എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയണമെന്നില്ല.

പക്ഷേ…ആയിരക്കണക്കിന് ആളുകൾ ഒരേ അനുഭവം പറയുമ്പോൾ അതിനെ പൂർണ്ണമായി അവഗണിക്കാനും പറ്റില്ല.

 “കാശിയിൽ ജീവൻ പോലും ശിവനിലേക്ക് അർപ്പിക്കപ്പെടുന്നു”
എന്ന് പറയുന്നത് അതുകൊണ്ടാവാം.

#Kashi
#Varanasi
#ShivaNagaram
#MokshaKshetram
#ManikarnikaGhat
#MysticIndia
#SanatanaDharma
#IndianSpirituality
#UnexplainedExperiences
#FaithVsScience@ശ്രീ മൊഴികൾ 
Sree Guruji Nagar ThenkaraFollowing

Thursday, February 5, 2026

ശിവരാത്രി വ്രതം

പൂര്‍ണ്ണഫലം ലഭിക്കാന്‍ ശിവരാത്രി വ്രതം എടുക്കേണ്ടത് എങ്ങനെ, ഉറക്കൊഴിയേണ്ടത് ഏത് ദിവസം?

മഹാശിവരാത്രി തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള ഹൈന്ദവ വിശ്വാസികള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് ശിവരാത്രി. ശിവരാത്രിയിലെ ശിവരാത്രി വ്രതം വ്രതങ്ങളില്‍ തന്നെ ഏറ്റവും മഹത്വപൂര്‍ണ്ണവും പുണ്യകരവുമായ ഒന്നായാണ് കരുതപ്പെടുന്നത്. ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളെയും ഇല്ലാതാക്കാനും വെല്ലുവിളികളെ തരണം ചെയ്യാനും ഭഗവാന്‍ പരമശിവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകാനും ശിവരാത്രി വ്രതം നോല്‍ക്കുന്നത് പോലെ ഫലവത്തായിട്ടുള്ള മറ്റൊരു കാര്യമില്ല. അറിഞ്ഞോ അറിയാതെ ചെയ്തുപോയ തെറ്റുകള്‍ക്ക് ക്ഷമ തേടാനും ആരോഗ്യം നന്നായിരിക്കാനും ആയുസ്സ് വര്‍ദ്ധിക്കാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാനും സമ്പത്ത് വര്‍ധിക്കാനും ദാമ്പത്യവും കുടുംബജീവിതവും സമാധാനപരമാകാനും മരണഭയം ഇല്ലാതാക്കാനും മോക്ഷം നേടാനും അടക്കം സകലൈശ്വര്യദായകമാണ് ശിവരാത്രി വ്രതം.

ശിവരാത്രി ശിവരാത്രി വ്രതം എല്ലാവര്‍ക്കും എടുക്കാന്‍ സാധിക്കില്ലെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. പലരും ശിവരാത്രി വ്രതം എടുക്കണമെന്ന് ആഗ്രഹിച്ചാലും ആ സമയത്ത് അതിന് സാധിച്ചെന്ന് വരില്ല. പലതരത്തിലുള്ള തടസ്സങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടേക്കും. പരമശിവനില്‍ കറകളഞ്ഞ ഭക്തിയുള്ള, ഭഗവാന്റെ അനുഗ്രഹം ഉള്ളവര്‍ക്കേ ശിവരാത്രി വ്രതം എടുക്കാന്‍ കഴിയുകയുള്ളു. എന്നുകരുതി എനിക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകില്ല എന്ന് കരുതി എടുക്കാതിരിക്കുകയല്ല, ഭഗവാന്റെ അനുഗ്രഹം ഒപ്പമുണ്ടോ എന്ന് ശിവരാത്രി വ്രതം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കി മനസ്സിലാക്കുക.

ശിവരാത്രികള്‍ നാലുതരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. മാസ ശിവരാത്രി, പക്ഷ ശിവരാത്രി, യോഗ ശിവരാത്രി, മഹാശിവരാത്രി. ഇതില്‍ കുംഭമാസത്തിലെ ശിവരാത്രിയാണ് മഹാശിവരാത്രി. ഈ ദിവസമാണ് ശിവരാത്രി വ്രതം എടുക്കുന്നത്. ഈ വര്‍ഷം 2026 ഫെബ്രുവരി 15നാണ് മഹാശിവരാത്രി വരുന്നത്. ചതുര്‍ദശി നാളിലാണ് ശിവരാത്രി. ഫെബ്രുവരി 15 രാവിലെ മുതല്‍ പിറ്റേദിവസം, വ്യാഴാഴ്ച എട്ട് മണി വരെ ചതുര്‍ദശിയാണ്. വ്രതം എടുക്കേണ്ടത് എങ്ങനെ ഓരോ ദേശത്തിനനുസരിച്ച് ശിവരാത്രി വ്രതം എടുക്കുന്ന രീതിയില്‍ ചില വ്യത്യാസങ്ങള്‍ കാണാറുണ്ട്. എങ്കിലും ശിവരാത്രിക്ക് തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങളും പൊതുവായി വ്രതമെടുക്കേണ്ട രീതിയും നോക്കാം.

ശിവരാത്രി വ്രതം ഫെബ്രുവരി 15നാണ് എടുക്കേണ്ടത്. പക്ഷേ തലേനാള്‍ തൊട്ട് അതിനുള്ള ഒരുക്കം ആവശ്യമാണ്. തലേദിവസമായ ഫെബ്രുവരി 14-ന് മത്സ്യമാംസങ്ങള്‍ കഴിക്കരുത്. വൈകുന്നേരം കുളിച്ച് വിളക്ക് തെളിയിച്ച് മഹാദേവനെ മനസ്സില്‍ ധ്യാനിക്കുക. പിറ്റേദിവസം രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശിവ ഭഗവാനെ പ്രാര്‍ത്ഥിക്കണം. ഓം നമഃശിവായ മന്ത്രവും ശിവസ്തുതികളും ചൊല്ലണം. രാവിലെ ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. ക്ഷേത്രത്തില്‍ പോകുമ്പോള്‍ വ്രതം എടുക്കുന്നവര്‍ തീര്‍ത്ഥം സേവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശിവരാത്രി ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് വ്രതം അനുഷ്ഠിക്കുന്നവര്‍ ഉണ്ട്. അതല്ലാതെ ഒരിക്കലൂണ് എടുത്ത് വ്രതം എടുക്കുന്നവരുണ്ട്, പഴങ്ങളോ കരിക്കോ മാത്രം കഴിച്ച് വ്രതമെടുക്കുന്നവരും ഉണ്ട്. അവരവരുടെ ശരീരക്ഷമതയും ആരോഗ്യവും അനുസരിച്ച് അത് തിരഞ്ഞെടുക്കുക.

ഉറക്കമൊഴിയല്‍ തിരുവാതിരയ്ക്കും ശിവരാത്രിയ്ക്കുമാണ് വ്രതമെടുക്കുന്നവര്‍ ഉറക്കൊഴിക്കുന്നത്. ശിവരാത്രി നാളിലാണ് ഉറക്കം ഒഴിക്കേണ്ടത്, തലേദിവസമല്ല. ഫെബ്രുവരി 15-നാണ് അത് വരുന്നത്. ഉറക്ക് ഒഴിക്കുമ്പോള്‍ ആ സമയത്ത് നാമജപം നടത്തുകയോ ക്ഷേത്രങ്ങളിലെ യാമപൂജയും ചടങ്ങുകളും കാണുകയോ ചെയ്യാം. അതല്ലാതെ സമയം പോകാന്‍ മറ്റ് വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നത് ഉറക്കൊഴിയലിന് ഫലം നല്‍കില്ല. ക്ഷേത്രത്തില്‍ പോയി ഉറക്കൊഴിയാത്തവര്‍ വീട്ടില്‍ പരമശിവന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ നിലവിളക്ക് തെളിയിച്ച് ശിവസ്തുതികളോ ശിവ അഷ്ടോത്തരമോ സഹസ്രനാമമോ അല്ലെങ്കില്‍ ഓം നമഃശിവായ മന്ത്രമോ ജപിക്കാം. ശിവരാത്രി ദിവസം ഭസ്മം തൊടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. രാവിലെ വ്രതം തുടങ്ങുമ്പോള്‍ ഭസ്മം നനച്ച് തൊടുക. വൈകുന്നേരം നനക്കാതെയും തൊടുക. രാവിലെ 8.53 വരെ ചതുര്‍ദശിയാണ്. ആ സമയം വരെ ശിവരാത്രി വ്രതം നീളും. അതിനുശേഷം ക്ഷേത്രത്തിലെത്തി തീര്‍ത്ഥം സേവിച്ചോ വീട്ടില്‍ പുണ്യാഹം ഉണ്ടാക്കി സേവിച്ച വ്രതം അവസാനിപ്പിക്കാം. ആര്‍ക്കെല്ലാം എടുക്കാം പൊതുവെ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാര്‍ക്ക് ശിവരാത്രി വ്രതം എടുക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവശേഷം ഏഴുദിവസം കഴിയണം. അതുപോലെ പുല, വാലായ്മ എന്നിവയുള്ളവര്‍ വ്രതം എടുക്കരുതെന്നാണ് പറയപ്പെടുന്നത്. ആരോഗ്യസ്ഥിതി മോശമായവരും വ്രതം എടുക്കാതിരിക്കുകയാണ് ഉചിതം.
കടപ്പാട്
സോഷ്യൽ മീഡിയ