Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, June 1, 2025

ശിവ പുരാണ കഥകൾ

*ശിവ പുരാണ കഥകൾ താഴെ കൊടുക്കുന്നു...*

കുട്ടിയായ മാർക്കണ്ഡേയൻ, അവന്റെ ആയുസ്സ് അവസാനിക്കുന്ന വിവരം മനസിലാക്കിയ സമയം മുതൽ ശിവനെ ആരാധിക്കുവാൻ തുടങ്ങി. യമരാജൻ അവന്റെ ശരീരത്തിൽ നിന്ന് പ്രാണനെ പുറത്തെടുക്കാൻ വന്നു. എന്നാൽ ഭയാനകമായ എല്ലാ സാഹചര്യങ്ങളിലും ഒരു മകൻ തന്റെ പിതാവിന്റെ കൈ പിടിക്കുന്നത് പോലെ അവൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. അടുത്തതായി സംഭവിച്ചത് വളരെ വ്യക്തമായിരുന്നു.

മഹാദേവൻ ശിവലിംഗത്തിൽ നിന്ന് പുറത്തുവന്ന് തന്റെ ഭക്തനുവേണ്ടി, പ്രപഞ്ച നിയമങ്ങളെപ്പോലും അവഗണിച്ച്, മരണത്തെ നശിപ്പിച്ച് മാർക്കണ്ഡേയയെ അമർത്യനാക്കി. ശിവൻ തന്റെ ഭക്തനായ മാർക്കണ്ടേയന് തന്റെ ആയുസ് നിശ്ചയിക്കാൻ അധികാരം നൽകുകയും കീർത്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.

അപകടത്തിൽ നിന്നും, മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് ആരാധിക്കുന്ന ശിവനാണ് മൃത്യുഞ്ജയൻ അഥവാ മൃത്യുഞ്ജയ മൂർത്തി. മരണത്തെ ജയിച്ച ശിവനെ മൃത്യുന്ജയൻ എന്നറിയപ്പെടുന്നു.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും ദീർഘമായ ആയുസിന് ശേഷം അതിന് കൽപ്പിച്ചിട്ടുള്ള സമയത്ത് ബുദ്ധിമുട്ടില്ലാതെ മാത്രമേ സംഭവിക്കാവൂ എന്നാണ് ശിവന് സമർപ്പിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം എന്ന പ്രാർത്ഥനയുടെ അർത്ഥം. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്നാണ് ഭഗവാനോടുള്ള പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവനെ കാലന്റെ കാലൻ അഥവാ കാലകാലൻ, മഹാകാലൻ അഥവാ മഹാകാളൻ എന്നു ഭക്തർ വിളിക്കുന്നു. മഹാകാളന്റെ ശക്തിയാണ് മഹാകാളി.

ഒരിക്കൽ ഭഗവാൻ ദേവി പാർവതിക്ക്‌ വേണ്ടി സ്വർണ്ണം കൊണ്ട് നിർമ്മിച്ചതും വജ്രങ്ങൾ, രത്നങ്ങൾ എന്നിവയാൽ സമ്പന്നവുമായ ഒരു വാസസ്ഥലം നിർമ്മിച്ചു. അദ്ദേഹം തന്റെ ഭക്തനായ രാവണനെ ഗൃഹപ്രവേശ പൂജ നടത്താൻ പ്രേരിപ്പിച്ചു. പൂജയ്ക്ക് ശേഷമുള്ള ദക്ഷിണയിൽ, രാവണൻ അതേ സ്വർണ്ണ കൊട്ടാരം തന്നെ ആഗ്രഹിച്ചു. മഹാദേവൻ പുഞ്ചിരിച്ചുകൊണ്ട് ആ ലങ്ക രാവണന് നൽകി. കാരണം ശിവന് ഇല്ല എന്ന് പറയാൻ കഴിഞ്ഞില്ല.

ഒരിക്കൽ സമുദ്ര മന്ഥനത്തിൽ നിന്ന് ഉയർന്നുവന്ന ഹാലാഹല വിഷം പ്രപഞ്ചത്തിലെ എല്ലാം നശിപ്പിക്കുന്നുവെന്നറിഞ്ഞപ്പോൾ, എല്ലാവരും മഹാദേവനെ വണങ്ങി, അദ്ദേഹം ഹാലാഹല വിഷം കുടിച്ചു. ആ വിഷം അവൻ ഉള്ളിൽ എടുത്തില്ല, കാരണം എണ്ണമറ്റ പ്രപഞ്ചങ്ങൾ അവനിൽ വസിക്കുന്നു. അവൻ അവന്റെ കഴുത്തിലെ വിഷം നിർത്തി. അന്നുമുതൽ ഭഗവാന്റെ കഴുത്ത് നീലയായി, നീലകണ്ഠൻ എന്ന്‌ ശിവന് പേരും ലഭിച്ചു.

ഒരുകാലത്ത് പാപിയായ ഒരു കള്ളനുണ്ടായിരുന്നു, മുൻകാല ജീവിതങ്ങളിലേതുപോലെ ഒരു ശുഭ കർമ്മവും ചെയ്തിട്ടില്ല. ഒരു ദിവസം അവൻ ജീവനുവേണ്ടി ഓടുകയായിരുന്നു, അവന്റെ പിന്നിൽ പട്ടാളക്കാർ ഉണ്ടായിരുന്നു. അവന്റെ കൈയിൽ ഒരു മാലയുണ്ടായിരുന്നു, അത് അവൻ തന്റെ കാമുകിക്കായി വാങ്ങിയതും, അവളുടെ വീട്ടിലെത്താൻ ഒരു ഭ്രാന്തനെപ്പോലെ ഓടുകയായിരുന്നു. 

പക്ഷേ ഓടുന്നതിനിടയിൽ അവൻ നിലത്തു വീണു. അവൻ ആ മാല താൻ വീഴുന്നിടത്തുണ്ടായിരുന്ന ശിവലിംഗത്തിൽ എറിഞ്ഞു, ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇതാ! ഇത് എടുത്ത് ധരിക്കൂ. ഞാൻ ഇപ്പോൾ മരിക്കും, അവൾ ധരിക്കുന്നില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ ധരിക്കൂ.”
മഹാദേവൻ പ്രപഞ്ചത്തിലെ ഏറ്റവും പാപിയായ ആ മനുഷ്യനിൽ നിന്ന് ആ മാല സ്വീകരിച്ചു. പകരമായി, അവന്റെ മുൻകാല പാപങ്ങളെല്ലാം പൊറുക്കുകയും അവനെ അസുര മഹാരാജാവായി വാഴിക്കുകയും ചെയ്തു. ആ ബലി രാജാവിൽ നിന്ന് ഭിക്ഷ വാങ്ങാൻ ഭഗവാൻ വിഷ്ണു വാമനനായി വരേണ്ടി വന്നു.

വളരെ ദരിദ്രനായ ഒരു ആൺകുട്ടി ഉണ്ടായിരുന്നു. ഉപമന്യു എന്നായിരുന്നു അവന്റെ പേര്. അവൻ അമ്മയോടൊപ്പം താമസിച്ചിരുന്നു. അവന്റെ എല്ലാ കൂട്ടുകാർക്കും പാൽ ലഭിക്കുമായിരുന്നു. ഉപമന്യുവും പാലിനു വേണ്ടി അമ്മയോട് വഴക്കിടുകയും കരയുകയും ചെയ്യുമായിരുന്നു.

നിസ്സഹായയായ അവന്റെ അമ്മ ഒരു ദിവസം ക്ഷമ നശിച്ചു അവനോട് ആജ്ഞാപിച്ചു: "നിനക്ക് പാൽ വേണമെങ്കിൽ, പോയി മഹാദേവനോട് ചോദിക്കൂ. അവൻ പ്രപഞ്ചപിതാവാണ്. അവന് മാത്രമേ നിനക്ക് പാൽ തരാനും ദാഹം ശമിപ്പിക്കാനും കഴിയൂ!" കൊച്ചുകുട്ടി ഉപമന്യു അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്തു.

ആരും ചെയ്യാത്തതുപോലെ അവൻ തപസ്സു ചെയ്തു, ശിവബാബ പെട്ടെന്ന് തന്നെ അവനിൽ സന്തുഷ്ടനായി. ശിവൻ വരം ചോദിച്ചപ്പോൾ, ആ കൊച്ചുകുട്ടി പറഞ്ഞു: " ഭഗവാനെ എനിക്ക് ദാഹിക്കുന്നു. ആരും എനിക്ക് പാൽ തരുന്നില്ല, എന്റെ എല്ലാ ബന്ധുക്കളും ദിവസവും അത് കുടിക്കുന്നു. ദയവായി എനിക്ക് കുറച്ച് പാൽ തരൂ, അത്രമാത്രം." ഭഗവാൻ ക്ഷീരസാഗരം തന്നെ ഉപമന്യുവിന് നൽകി. ഭഗവാൻ അവനെ തന്റെ മടിയിലിരുത്തി സ്നേഹം ചൊരിഞ്ഞു.

ഭസ്മാസുരൻ, ത്രിപുരാസുരന്മാർ, ബാണാസുരൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രാക്ഷസന്മാർ മുതൽ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ശ്രീഹരി തുടങ്ങി അഗസ്ത്യൻ, ദുർവാസാവ് തുടങ്ങിയ മഹർഷിമാർ മുതൽ അർജ്ജുനനെപ്പോലുള്ള മനുഷ്യർ വരെ മഹാദേവനെ ആരാധിക്കുന്നതായി ശിവ പുരാണത്തിൽ കാണാം. എന്തുകൊണ്ടെന്നാൽ ശിവശക്തി ഓരോ ജീവജാലങ്ങളുടെയും ഏകനും ആത്മാവുമാണ് എന്ന ശിവ പുരാണം പറയുന്നു. 

ശിവശക്തി മാത്രമാണ് എല്ലാ കാരണങ്ങൾക്കും കാരണം എന്നാണ് വിശ്വാസം. ബ്രഹ്മാവ്, മഹാവിഷ്ണു എന്നിവർ ശിവന്റെ തന്നെ മറ്റ് രണ്ട് രൂപങ്ങളാണ് എന്ന്‌ ശിവ പുരാണം പറയുന്നു. പ്രകൃതിയും വികൃതിയുമായ പരാശക്തി പാർവതി രൂപത്തിൽ ശിവനോടൊപ്പം കാണപ്പെടുന്നു. ഇങ്ങനെ ധാരാളം കഥകൾ ശൈവ പുരാണങ്ങളിൽ കാണാം.

തിങ്കൾ വൃതം

❤️❤️ഓം നമഃ ശിവായ* ❤️❤️

"തിങ്കൾ വൃതം "

 *മംഗല്യ സൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും* *വേണ്ടിയാണ് സോമവാരശ വ്രതമെന്ന പേരിൽ* *അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതി പൂജയാണ് ഈ ദിവസത്തിലെ* *പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവരുമായ* *മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കല്പമാണ് ഇതിലൂടെ അനാവരണംചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായ കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ച വ്രതം 

❤️തിങ്കളാഴ്ചവ്രതം❤️

*സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ* *ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം* *ആചരിക്കുന്നതെന്നാണ് വിശ്വാസം.പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം* *തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്.* *സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.* 

 *ഐതിഹ്യം* 

 *സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്.* *ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി.* *ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ* *നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി.അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ* *ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.* 

*അനുഷ്ടിക്കേണ്ട വിധം* 

 *തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു.* 

*ഒരിക്കൽ എന്നു വച്ചാൽ, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്* .

*ശിവഭജനം*
 *തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു. നമ:ശിവായ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു.ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ) കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കടപ്പാട് സോഷ്യൽ മീഡിയ