Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 22, 2023

ശൈവമായതിനെ

🌼✨🌼



1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
        വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
        വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
         ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
        ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
         സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
        ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
         വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
         ആജ്ഞാചക്രത്തിന്...!

🌼✨🌸✨🌸✨🌼
കടപ്പാട് സോഷ്യൽ മീഡിയ

Thursday, December 8, 2022

വൈത്തീശ്വരൻ_കോവിൽ

#വൈത്തീശ്വരൻ_കോവിൽ

ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി  ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി #താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

പ്രധാന മൂര്‍ത്തി ശിവന്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. അതുകൊണ്ട് തന്നെ വൈത്തീശ്വരന്‍ എന്ന പേരും
മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട്. ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠയുണ്ട്. ഒന്ന് ഉത്സവമൂര്‍ത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിലും ചൊവ്വയുടെ നാഥനായി സുബ്രഹ്മണ്യനെ പറഞ്ഞും കേട്ടിട്ടുണ്ട്.

ചൊവ്വയ്ക്ക് കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ഇവിടെ ശിവനാണത്രെ അത് ചികിത്സിച്ച് മാറ്റിയത്. സുബ്രഹ്മണ്യനും താരകാസുരനും ആയുള്ള യുദ്ധത്തില്‍ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിവന്‍ വൈദ്യഭാവത്തില്‍ വന്നു എന്നും സങ്കല്പം ഉണ്ട്.

ഇവിടുത്തെ അമ്പലക്കുളം സിദ്ധാമൃതമായി അറിയപ്പെടുന്നു. ഇവിടെ കുളിക്കുന്നത് അസുഖം വിശിഷ്യാ ത്വത് രോഗങ്ങള്‍ മാറാന്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്നു. അംഗാരകന്‍ (ചൊവ്വ) ഇവിടെ അസുഖം മാറാന്‍ കുളിച്ചത് ഈ കുളത്തിലാണത്രെ

ഈ ക്ഷേത്രവും വളരെ പഴക്കമേറിയതാണ്. 63 നായന്മാരില്‍ പ്രമുഖരായ അപ്പരും തിരുജ്ഞാനസംബന്ധരും മറ്റു പല ഭക്തന്മാരും ഈ ക്ഷേത്രത്തെ സ്തുതിച്ചിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതരും ഈ ക്ഷേത്രത്തെ സ്തുതിച്ചതായി പറയപ്പെടുന്നു

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.
 വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും..!
Nb ഒരു fb പോസ്റ്റ്
കടപ്പാട്...

Monday, November 14, 2022

കണ്ടിയൂർ ശിവക്ഷേത്രം,* *മാവേലിക്കര,ആലപ്പുഴ

*🎆കണ്ടിയൂർ ശിവക്ഷേത്രം,* *മാവേലിക്കര,ആലപ്പുഴ🎆🎆🎆🎆🎆🎆🎆,* 
 മാവേലിക്കരക്കടുത്ത് കണ്ടിയൂരിൽ അച്ചൻകോവിൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം.  ഒരു കാലത്ത് ഓടനാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂർ.[2]  കേരളത്തിലെ പുരാതന ബുദ്ധമത ചരിത്രവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രവും പ്രദേശവും.  (ശിവ നട) എന്നറിയപ്പെടുന്ന മറ്റം ശ്രീ മഹാദേവ ക്ഷേത്രം സംസ്ഥാനപാത 6-ന് വടക്ക് മാവേലിക്കര പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ (0.62 മൈൽ) പടിഞ്ഞാറാണ്. ഇത് 7.5 ഏക്കർ (3.0 ഹെക്ടർ) വിസ്തൃതിയിൽ പരന്നുകിടക്കുന്നു.
 
 *ഇതിഹാസങ്ങൾ* 
 ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്.  പരശുരാമൻ തന്നെ പ്രതിഷ്ഠിച്ച പുരാതന കേരളത്തിലെ 108 മഹാ ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.[3]  മറ്റൊരു ഐതിഹ്യമനുസരിച്ച്, ഋഷി മാർക്കണ്ഡേയന്റെ പിതാവായ ഋഷി മൃകണ്ഡുവിന് ഗംഗയിൽ കുളിക്കുമ്പോൾ കിരാതമൂർത്തി രൂപത്തിൽ ശിവന്റെ വിഗ്രഹം ലഭിച്ചു.  വിഗ്രഹം പവിത്രവും യോജിച്ചതുമായ സ്ഥലത്ത് പ്രതിഷ്ഠിക്കുമെന്ന് അദ്ദേഹം ഒരു അരുളപ്പാട് കേട്ടു.  അനുയോജ്യമായ സ്ഥലം തേടിയെത്തിയ ഋഷി കേരളത്തിലെത്തി അച്ചൻകോവിലിന്റെ തീരത്ത് എത്തിച്ചേരുകയും കണ്ടിയൂരിൽ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു.  കണ്ടിയൂർ എന്ന പേര് കണ്ടത്തിലിന്റെ അപചയമാണ്.

 മറ്റൊരു ഐതിഹ്യമനുസരിച്ച് ശിവൻ ബ്രഹ്മാവിന്റെ തല വെട്ടിയ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ശിവശ്രീ കണ്ഠന്റെ പേരിൽ നിന്നാണ് കണ്ടിയൂർ എന്ന പേര് വന്നത്.  പരശുരാമൻ ക്ഷേത്രം പുതുക്കിപ്പണിയുകയും തരണനല്ലൂർ കുടുംബത്തിന് താന്ത്രികാവകാശം നൽകുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.

 ചരിത്രം
 എഡിറ്റ് ചെയ്യുക
 കേരള ചരിത്രത്തിൽ കണ്ടിയൂരിനും ക്ഷേത്രത്തിനും വലിയ പ്രാധാന്യമുണ്ട്.  എ.ഡി. 823-ൽ രാജശേഖര വർമ്മന്റെ ഭരണകാലത്ത് അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു എപ്പിഗ്രാഫ് ഉള്ള ആദ്യകാല ക്ഷേത്രമാണ് കണ്ടിയൂർ ക്ഷേത്രം.[5]  ക്ഷേത്രത്തിന്റെ രൂപീകരണം മുതൽ കൊല്ലവർഷം വരുന്നതുവരെ 'കണ്ടിയൂരബ്ദം' എന്നൊരു യുഗപ്പേരുണ്ടായിരുന്നു.

 കണ്ടിയൂർ (കണ്ണങ്കര പണിക്കർ കുടുംബം) ഈ ക്ഷേത്രം ഒരു കാലത്ത് ഹീനയാന ബുദ്ധക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, സമീപത്തെ നെൽവയലുകളിൽ നിന്ന് വീണ്ടെടുത്ത് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് (ബുദ്ധ ജംഗ്ഷൻ) സമീപം സ്ഥാപിച്ചത് ഈ സ്ഥലം മാറ്റപ്പെട്ട ശിവനാണെന്നും വിശ്വസിക്കപ്പെടുന്നു.  സമീപകാലത്ത്.

 1218-ലെ കണ്ടിയൂർ ലിഖിതത്തിൽ (കെ. ഇ. 393) കണ്ടിയൂർ ക്ഷേത്രം പുനർനിർമ്മിച്ചത് ഓടനാട്ടിലെ രാമ കോത വർമ്മയാണെന്നും മൂവരും തമ്മിലുള്ള ആലോചനയ്‌ക്കൊടുവിൽ വേണാട് രാജാവായ രവി കേരളവർമ്മയുടെ ഭാര്യ ദേവദിച്ചി ഉണ്ണിയാണ് കലശത്തിൽ പങ്കെടുത്തതെന്നും പറയുന്നു.

 കായംകുളം രാജാവ് കണ്ടിയൂർ കായംകുളത്തോടും പിന്നീട് മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനോടും കൂട്ടിച്ചേർത്തു.  ഓടനാടും കായംകുളവും തമ്മിൽ നടന്ന യുദ്ധത്തിൽ പരാജിതനായ കായംകുളം രാജാവ് തന്റെ വാൾ ക്ഷേത്രത്തിൽ സമർപ്പിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും അടഞ്ഞുകിടക്കുന്ന പിൻവാതിലിലൂടെ പുറത്തേക്ക് പോയി എന്നാണ് വിശ്വാസം.

 പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

 ശ്രീ കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ - ലളിതാ സഹസ്രനാമം, ലളിത തൃശതി മുതലായവയ്ക്ക് ധാരാളം ഭാഷ്യങ്ങൾ രചിച്ച സംസ്കൃത പണ്ഡിതൻ കണ്ടിയൂരിലാണ് താമസിച്ചിരുന്നത് 

 *ക്ഷേത്ര വിവരണം* 
 
 കണ്ടിയൂരപ്പൻ (കണ്ടിയൂരിന്റെ ഭരണദൈവം) എന്നറിയപ്പെടുന്ന ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.  കിഴക്കോട്ടാണ് പ്രതിഷ്ഠ.  ഹൊയ്‌സാല ശൈലിയിലുള്ള സങ്കേതം രണ്ട് നിലകളുള്ളതാണ്, മുൻവശത്ത് ഭക്തർക്കായി ഒരു പ്ലാറ്റ്‌ഫോം ഉണ്ട്.  താഴെയുള്ള ടയർ ഓവൽ ആകൃതിയിലാണ്, മുകളിലെ നിര ദീർഘചതുരാകൃതിയിലാണ്.  10 അടി (3.0 മീ) ഗജപൃഷ്ട ശൈലിയിലുള്ള മതിൽ ശിവന്റെ ഭൂതഗണങ്ങളാൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.[4]  ക്ഷേത്രത്തിൽ പുരാണ ഐതിഹ്യ ശിലാഗ്രന്ഥങ്ങളുണ്ട്.

 *പ്രതിഷ്ഠ* 
 
 പ്രാഥമിക മൂർത്തിയായ കണ്ടിയൂരപ്പൻ കിരാതമൂർത്തി രൂപത്തിലാണെന്നാണ് വിശ്വാസം.  രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് ഉമാമഹേശ്വരനായും വൈകുന്നേരം കിരാതമൂർത്തിയായും പ്രതിഷ്ഠ നടത്തി.  പ്രദക്ഷിണ വഴിയുടെ തെക്ക്-പടിഞ്ഞാറ് കോണിൽ നിന്ന് ശിവക്ഷേത്രങ്ങളിലെ അഞ്ച് തഴികകുടങ്ങൾ കണ്ട് ദേവനെ പഞ്ചമുഖായും സൂര്യാസ്തമയ സമയത്ത് വൈക്കത്തപ്പനായും (വൈക്കത്തെ ഭരണാധികാരി) ആരാധിക്കുന്നു.  ക്ഷേത്രത്തിലെ ഉപദേവതകളിൽ വിഷ്ണു, പാർവതീശൻ, നാഗരാജാവ്, നാഗയക്ഷി, ഗോശാലകൃഷ്ണൻ, ശാസ്താവ്, ശങ്കരൻ, ശ്രീകണ്ഠൻ, വടക്കുംനാഥൻ, അന്നപൂമേശ്വരി, ഗണപതി, സുബ്രഹ്മണ്യൻ, മൂലഗണപതി, ബ്രഹ്മരക്ഷസ് എന്നിവ ഉൾപ്പെടുന്നു.  സ്വയം.  ഈ ക്ഷേത്രത്തിൽ ആറ് ശിവലിംഗ പ്രതിഷ്ഠകളുണ്ട്.🎆🎇🎆🎆🎆🎆🎆🎆🎆🎆🎆

വാക്കുകൾ

*✨"ശരമെയ്താൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങും.. മഴു കൊണ്ട് മരം മുറിച്ചാൽ ഉണ്ടാകുന്ന മുറിവ് തളിരു കൊണ്ട് മറയ്ക്കപ്പെടും , എന്നാൽ മനസ്സിൽ ആഴത്തിലേൽക്കുന്ന മുറിവ് ഉണങ്ങില്ല .. വാക്ക് പൊന്നാണ് അറിവുള്ളവർ ധനത്തെക്കാൾ ഭംഗിയായി വാക്ക് ഉപയോഗിക്കുന്നു.."🔥 പാർവ്വതി ദേവി പതി പരമശിവനേട് പറഞ്ഞ വാക്കുകളാണ്....ലോകത്തിൽ ഏറ്റവും ഉപയോഗപ്രദമായിട്ടുള്ളതും നാവാണ്. ഏറ്റവും ഉപദ്രവകാരിയായതും നാവ് തന്നെയാണ്...അതായത് നമ്മുടെ നാവ് കൊണ്ട് മറ്റുള്ളവർക്ക് ചെയ്യാവുന്ന നന്മ അളവറ്റതാണ്,...അത് പോലെ തന്നെയാണ് നാവ് കൊണ്ട് നമ്മൾ മറ്റുള്ളവർക്ക് ചെയ്യുന്ന തിന്മയും...നാമാരും മറ്റുള്ളവരെ മനപൂർവ്വം വേദനിപ്പിക്കാൻ വേണ്ടി ഒന്നും പറയുന്നില്ലായിരിക്കാം, എന്നാൽ ആലോചന കൂടാതെ നാം പലപ്പോഴും മറ്റുള്ളവരെ ആഴത്തിൽ വേദനിപ്പിച്ചേക്കാം എന്നതിൽ സംശയം വേണ്ട...വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. കാരണം കേട്ടയാൾക്ക് അത് പൊറുക്കാനേ സാധിക്കു,ഒരിക്കലും മറക്കാൻ സാധിക്കില്ല.. പാർവ്വതിദേവി മഹാദേവനോട് പറഞ്ഞത് പോലെ ധനത്തെക്കാൾ ശ്രദ്ധയോടെ ഉപയോഗിക്കണ്ട ഒന്നാകുന്നു വാക്ക്.. വാക്കുകളിൽ ശ്രദ്ധയുണ്ടായിരുന്നാൽ ആരെയും വേദനിപ്പിക്കാനാവില്ല എന്നതാണ് വസ്തുത. മാത്രമല്ല മറ്റുള്ളവർക്കും, നമുക്കും ഏറെ ഗുണം നൽകുകയും ചെയ്യും..❣️*

                 *💞ശുഭദിനം💞* 

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
.

Tuesday, September 20, 2022

കാശി വിശ്വനാഥ ക്ഷേത്രം

*കാശി വിശ്വനാഥ ക്ഷേത്രം* , *വാരാണസി (UP)* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. മഹാദേവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹൈന്ദവ വിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ മരണാനന്തര കർമ്മങ്ങൾ നടത്തിയാൽ പരേതർക്ക് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. വാരാണസിയുടെ കാവൽദൈവമായ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും ഒഴിവാക്കാൻ ഇവിടെ ദർശനം നടത്തി കാശിക്കയർ ധരിച്ചാൽ മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് മുഹമ്മദ് ഗോറി തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ കുത്തബുദ്ദീൻ ഐബക് ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ സിക്കന്തർ ലോധി ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Sunday, September 18, 2022

വൈക്കം മഹാദേവക്ഷേത്രം.-തുറക്കാത്ത വാതില്‍

*മഹാദേവ ക്ഷേത്രത്തിലെ തുറക്കാത്ത വാതില്‍.*


💛💛💛💛💛💛💛💛💛💛
അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച 
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട്‌ ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥയിലായിരുന്നു പണ്ട്‌ വൈക്കം മഹാദേവക്ഷേത്രം. വടക്കുംകൂര്‍ രാജാക്കന്മാരും വൈക്കം ക്ഷേത്രത്തിലെ ഊരാഴ്‌മക്കാരും തമ്മില്‍ ക്ഷേത്രാധികാരത്തെച്ചൊല്ലി ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. രണ്ടു പക്ഷക്കാരും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും വഴക്കുകളും അനുദിനം വര്‍ദ്ധിച്ചു വന്നു. ഈ സമയത്ത്‌ വടക്കുംകൂര്‍ രാജാവ്‌ വൈക്കം ക്ഷേത്രത്തില്‍ ‘പെരുന്തമൃത്‌ പൂജ’ എന്ന ഒരു സവിശേഷ വഴിപാടുകഴിക്കാന്‍ ഒരുങ്ങി. ക്ഷേത്രത്തില്‍ കൂടുന്ന ഭക്തജനങ്ങള്‍ക്ക്‌ അന്നദാനവും നല്‍കണം. വളരെ പണച്ചിലവുള്ള ഈ പൂജ വലിയ പ്രഭുക്കന്‍മാരും രാജാക്കന്‍മാരും മാത്രമേ നടത്തിയിരുന്നുള്ളു.
രാജാവിന്റെ വഴിപാട്‌ നടത്തുവാനുള്ള തീരുമാനം ഊരാണ്മക്കാര്‍ക്ക്‌ ഇഷ്‌ടമായില്ല. രാജാവിന്റെ വഴിപാട്‌ എങ്ങനെയും മുടക്കക്കാനായി ഊരാണ്മക്കാര്‍ ശ്രമം ആരംഭിച്ചു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവം ഇതിന്‌ കൂട്ടുനില്‍കുകയില്ലെന്ന്‌ ഊരാഴ്‌മക്കാര്‍ക്ക്‌ അറിയാമായിരുന്നു. മനസ്സില്‍ വിദ്വേഷത്തിന്റെ കറ നിറഞ്ഞപ്പോള്‍ ഭഗവാനെ മറന്ന ഇവര്‍ ഞള്ളലി എന്നു പേരായ ഒരു ഊരാളന്റെ ഇല്ലത്ത്‌ യോഗം കൂടി. പണ്ട്‌ ഞള്ളലി നമ്പൂതിരിയുടെ ഇല്ലം ഇരുന്ന സ്ഥലമാണ്‌ ഇപ്പോഴത്തെ മിനി സിവില്‍ സ്‌റ്റേഷന്‍. ഏതു വിധേനയും രാജാവിന്റെ ‘പെരുന്തമൃത്‌ പൂജ’ മുടക്കാന്‍ ഞള്ളലി നമ്പൂതിരിയെ സര്‍വ്വസമ്മതമായി ഊരാണ്മക്കാര്‍ അധികാരപ്പെടുത്തി. ഊരാഴ്‌മക്കാരുടെ തീരുമാനമെല്ലാം രാജാവ്‌ അറിഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ പെരുന്തമൃത്‌ പൂജ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
വഴിപാട്‌ ദിവസം രാജാവും, കുടുംബാഗംങ്ങള്‍, 
ഭക്തജനങ്ങള്‍, ബ്രാഹ്മണര്‍, ക്ഷേത്രജീവനക്കാര്‍, മേളക്കാര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഊരാഴ്‌മക്കാര്‍ മാത്രം വന്നില്ല. എല്ലാ വിഭവങ്ങളും ഭഗവാന്‌ നിവേദിക്കാനായി പാത്രങ്ങളില്‍ പകര്‍ന്ന്‌ പുറത്ത്‌ നടയ്ക്കല്‍ കൊണ്ടുവന്ന്‌ വച്ചു. ഈ സമയത്ത്‌ വായ്‌ നിറയെ വെറ്റില മുറുക്കി ചവച്ചുകൊണ്ട്‌ ഞള്ളലി നമ്പൂതിരി പടിഞ്ഞാറെ നടയിലൂടെ കടന്ന്‌ സോപാനത്തിങ്കല്‍ എത്തി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി പൂജാഭംഗം വരുത്തി. തിരിച്ച്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍കൂടെത്തന്നെ ഇറങ്ങിപ്പോകവെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം അദ്ദേഹത്തെ ദംശിക്കുകയും വേച്ചുവേച്ച്‌ ഒരു വിധം പടിഞ്ഞാറെ ഗോപുരം കടന്ന അദ്ദേഹം അവിടെ വീണ്‌ തല്‍ക്ഷണം മരണമടയുകയും ചെയ്‌തു. ഉടന്‍ തന്നെ പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വാതില്‍ താനെ അടയുകയും ‘ഇനി മേലില്‍ ഈ നട തുറക്കരുത്‌’ എന്ന്‌ ശ്രീകോവില്‍ നിന്നും അശരീരി കേട്ടുവെന്നുമാണ്‌ ഐതിഹ്യം. അന്ന്‌ അടഞ്ഞ ആ വാതില്‍ ഇന്നും തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. പിന്നീട്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍ എടുത്തുകളഞ്ഞ്‌ ചുമര്‍ കെട്ടി അവിടെ അടച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത്‌ മതില്‍ക്കകത്തോടു ചേര്‍ന്ന്‌ വിളക്കു മാടത്തറയിലുള്ള രണ്ടാമത്തെ വാതില്‍ ഇന്നും ഒരു സ്‌മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു._____🙏🙏🙏🙏


*ഹര ഹര മഹാദേവ____💛💛💛*

Saturday, September 3, 2022

ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം

#ശിവഭാഗവാന് ഈ വഴിപാടുകൾ പ്രിയങ്കരം
ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം.

പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും. ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. 21 ദിവസം തുടർച്ചയായി പിൻവിളക്ക് വഴിപാട് അത്യുത്തമം 

പൊതുവേ ദശാസന്ധി കാലങ്ങൾ ദോഷകരമാണ്. അതിന് പരിഹാരമായി മൃത്യുജ്ഞയ ഹോമമാണ് ആചാര്യന്മാര്‍ പറയാറുള്ളത്. ആഭിചാരദോഷം, അപസ്മാര ബാധ. ദുഷ്ടഗ്രഹ ബാധ മുതലായവയിൽ നിന്ന് മുക്തി നേടുന്നതിന് അഘോര ഹോമം നടത്തണം. രുദ്രസൂക്ത പുഷ്പാഞ്ജലിയും ഇത്തരം ദോഷശാന്തിക്ക് ഉത്തമമാണ്.

പ്രദോഷവ്രതം, തിങ്കളാഴ്ച വ്രതം എന്നിവ അനുഷ്ടിക്കുകയാണെങ്കിൽ കുടുംബപരമായും ദാമ്പത്യപരമായുമുള്ള ദോഷങ്ങളെല്ലാം അകന്ന് പോകും.

ഐശ്വര്യത്തിനും ദാമ്പത്യ സൗഖ്യത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും ഇഷ്ട മംഗല്യം ലഭിക്കുന്നതിനും തിങ്കളാഴ്ച ദിവസം വ്രതമെടുത്ത് ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ശനിദശയോ ഏഴരശനി, കണ്ടകശനി മുതലായവയോ അനുഭവിക്കുന്നവര്‍ പതിവായി ശനിയാഴ്ചകളിൽ ശിവക്ഷേത്ര ദര്‍ശനവും വഴിപാടുകളും നടത്തിയാൽ ദോഷ ശാന്തിയുണ്ടാകും.

നീലശംഖു പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത് ഏഴരശനി, കണ്ടകശനി, ശനിദശ മുതലായവ കൊണ്ടുള്ള ദോഷങ്ങൾ അകലുന്നതിന് ഉത്തമമാണ്.

ശ്രീപരമേശ്വരന് പ്രിയങ്കരമായ മറ്റൊരു വഴിപാടാണ് ധാര. ശിവലിംഗത്തിന് മുകളിൽ ഒരു പ്രത്യേക പാത്രം സ്ഥാപിച്ചിട്ടുണ്ടാകും. ഇതിനെ ധാരകീടാരം എന്ന് പറയുന്നു. ഇതിൽ നിന്നും ധാരാദ്രവ്യം ഇടമുറിയാതെ പ്രവഹിച്ച് ശിവലിംഗത്തിൽ പതിക്കുന്നതിനെയാണ് ധാരയെന്ന് പറയുന്നത്.

ശുദ്ധജലം, കരിക്ക് തുടങ്ങിയവ ധാരക്ക് ഉപയോഗിക്കുന്നു. ഗംഗ ശിവന്‍റെ ജടയിൽ പതിച്ച ശേഷമാണ് ഭൂമിയിലൂടെ പ്രവഹിക്കാൻ തുടങ്ങിയത് എന്നാണ് വിശ്വാസം. ഈ തത്വത്തെ ആധാരമാക്കിയാണ് ധാര നടത്തുന്നത്.

ധാരാ തീര്‍ത്ഥം ഗംഗാ ജലമാണെന്നാണ് സങ്കല്പം. ധാര നടത്തി വരുന്ന തീര്‍ത്ഥം സേവിക്കുന്നത് ഏറെ ഉത്തമമാണ്. ശിവൻ്റെ ശിരസ്സ് എപ്പോഴും അഗ്നികൊണ്ട് ജ്വലിക്കുന്നതിനാൽ അത് ശീതീകരിക്കുന്നതിനാണ് ധാര ചെയ്യുന്നത് എന്ന് മറ്റൊരു വിശ്വാസവുമുണ്ട്.

കുടുംബപരമായി ശിവന്‍റെ അനുഗ്രഹം ലഭിക്കാത്തവര്‍ക്ക് ധാര കഴിക്കുന്നത് വളരെ നല്ലതാണ്. അഭിഷേകമാണ് ശിവക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്. പാൽ, ഇളനീര്‍, നെയ്യ്, എണ്ണ, ഭസ്മം, പനിനീര്‍ മുതലായവ അഭിഷേകത്തിനായി ഉപയോഗിക്കാം.

ശിവന് അഭിഷേകം ചെയ്ത പാൽ, ഇളനീര്‍ എന്നിവ പ്രഭാതത്തിൽ സേവിച്ചാൽ ഉദര രോഗങ്ങൾ ശമിക്കും. പാൽ അഭിഷേകം ചെയ്താൽ സന്താന ഭാഗ്യവും ഇളനീര്‍ അഭിഷേകം ചെയ്താൽ മനസുഖവുമാണ് ഫലം.

അഭിഷേകം ചെയ്ത നെയ്യ് സേവിച്ചാൽ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധി ഭ്രമം അകലുകയും ചെയ്യും. അപസ്മാരാധിരോഗങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിന് ഭഗവാന് അഭിഷേകം ചെയ്ത നെയ്യ് സേവിക്കുന്നത് ഉത്തമമാണ്.

എണ്ണകൊണ്ട് അഭിഷേകം ചെയ്താൽ രോഗ ശാന്തിയുണ്ടാകും. പനിനീര്‍കൊണ്ടുള്ള അഭിഷേകത്തിന് ശരീര സൗഖ്യമാണ് ഫലം. ഭസ്മംകൊണ്ടുള്ള അഭിഷേകം പാപനാശവും ദുരിതമോചനവും സിദ്ധിക്കുന്നതിന് ഉത്തമമാണ്.

പാര്‍വ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാര്‍ച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ്.

Kdp