Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 29, 2021

തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം

ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിക്കാനെത്തിയ സ്റ്റീഫൻ പോലീസിനോട് വെളിപ്പെടുത്തിയ കഥയിൽ പറയുന്നുണ്ട് പാതിരാത്രി രണ്ടര മണി സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം വയ്ക്കുന്ന ഒരാളെക്കുറിച്ച്.ക്ഷേത്രം മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ നാലമ്പലത്തിൽ  പ്രദിക്ഷണം വച്ച് മോഷ്ടിക്കാനെത്തിയ ആ പെരുങ്കള്ളന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത് തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം തന്നെയാണ്. ഏറ്റുമാനുരപ്പന്റെ ചൈതന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തനൊപ്പം എന്നും ഉണ്ടാവും ആ ചൈതന്യം. ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഒരു ഭക്തന് കൈയ്യിലുള്ള ഒരു നാണയമെങ്കിലും ഭഗവാന് കാണിക്ക അർപ്പിക്കാതെ കടന്നു പോകാനാവില്ല. അങ്ങനെ പോയാൽ ഞാൻ ഭഗവാന് ഒന്നും കൊടുത്തില്ലല്ലോയെന്നൊരു സങ്കടം മനസ്സിനെ അലട്ടുന്നുണ്ടാവും.മനസ്സിൽ വലിയ സങ്കടം തോന്നുമ്പോൾ ഭഗവാന്റെ നടയിൽ പോയി നിന്ന് ഒന്ന് പ്രാർത്ഥിച്ചു നോക്ക്. തനിച്ചല്ല ആരോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നലുണ്ടാകും. ഉള്ളറഞ്ഞു വിളിച്ചാൽ അരുകിലുണ്ട് ഭഗവാൻ. ആ ചൈതന്യം മനസ്സിൽ നിറയ്ക്കുന്ന ശക്തി വാക്കുകൾക്കതീതമാണ്. എന്റെ ഏറ്റുമാനൂരപ്പാ എന്റെ കൂടെ ഉണ്ടാവണേ.ലോകത്ത് ഏതു കോണിലായാലും മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ നമ്മുടെ അരുകിലുണ്ടാവും. ഒരിക്കലും കൈവെടിയില്ല. എറ്റുമാനൂരപ്പൻ ഉഗ്രമൂർത്തിയാണ്. അവിടുന്ന് ശരഭമുർത്തിയാണ്. ആഘോരമൂർത്തിയാണ്. പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഭഗവാന്റെ ഉഗ്രത കുറച്ചത് വില്വമംഗലം സ്വാമിയാരാണത്രേ. വില്വം മംഗലം സ്വാമി പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് കിഴക്കോട്ട് ഭഗവാനെ നോക്കി ഇരിക്കുന്നത്. ഭഗവാനെ ശാന്തനാക്കാനാണ് സ്വാമിയാര് ക്ഷേത്രത്തിനു സമീപം ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ  നടത്തിയത്.ഏതൊരു ഒഴിയാബാധയെയും ഒഴിപ്പിക്കാൻ ശക്തിയുണ്ട് ഏറ്റുമാനൂരപ്പന്. ഏറ്റുമാനൂര് വന്ന് ഭജന ഇരുന്ന് ഭഗവാനെ യഥാവിധി പ്രാർത്ഥിച്ചാൽ പ്രേതഭൂത പിശാചക്കളൊക്കെ പമ്പ കടക്കും. ഏതൊരു ദുഷ്ടശക്തിയെയും നിഗ്രഹിക്കാൻ ശക്തിയുള്ള ഭഗവാന്റെ നടയിൽ വന്ന് വിളിച്ചാൽ ആ വിളി കേൾക്കാതെയിരിക്കാൻ ഭഗവാനാവില്ല. ഒരു കാലത്ത് എറ്റുമാനൂർ ക്ഷേത്രത്തിൽ ദൂരെദേശങ്ങളിൽ നിന്നു പോലും ധാരാളം ആളുകൾ ഭജനക്കായി എത്തിയിരുന്നു. ആ ശക്തിയും ചൈതന്യവും കേട്ടറിഞ്ഞ് എത്രയോ അകലെ നിന്നു പോലും ഭക്തർ ഏറ്റുമാനൂരിൽ എത്തിയിരുന്നു. (സമ്പാ: അനൂപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1991449654353498/

Saturday, November 27, 2021

അഷ്ടമി ദർശനം

*അഷ്ടമി ദർശനം*

ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തമാണ് അഷ്ടമി ദർശനം.

വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദർശനത്തിന് തലേദിവസം മുതൽ പതിനായിരങ്ങൾ ആണ് എത്തിച്ചേരുന്നത്. എന്നാൽ ഈ വർഷം കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുള്ളൂ. അഷ്ടമി ഉത്സവ ദിനത്തിൽ കർശന നിയന്ത്രണം ആണ് ദേവസ്വം ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അഷ്ടമി ദിനം 351 പറയുടെ പ്രാതൽ സദ്യ ആണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദർശനം കഴിഞ്ഞാൽ ഭഗവാൻ കിഴക്കേ നടപന്തലിലേക്കിറങ്ങി നിൽക്കും. താരകാസുര നിഗ്രഹത്തിന് ശേഷം പ്രിയ പുത്രൻ കാർത്തികേയൻ (ഉദയനാപുരത്തപ്പൻ) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങൾ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നിൽപ്പ്. അസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി സർവ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി ദിവസത്തിലെ മറ്റൊരു ആകർഷണം.

12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഭക്തിനിർഭരമായ ഉത്സവാണ് വൈക്കഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ സമാപന ദിനമാണ് അഷ്ടമി.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേൾവി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലിൽ സാധാരണ പ്രവേശിപ്പിക്കാറില്ല. എന്നാൽ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു.

പിതാവിന്റെ മടിയിൽ പുത്രനെ ഇരുത്തിയാണ് പൂജകൾ. കൂടി പൂജ ദർശനം സകല സൗഭാഗ്യവും തരുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഉത്സവത്തിന്റെ 12ാം ദിനം വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്. അന്നും ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ ഉണ്ട്. പിതാവിന്റെ പുറകിൽ ദാസനായിട്ടാണ് പുത്രന്റെ നിൽപ്പ്. കുടി പൂജക്ക് ശേഷം വിട പറയൽ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്.

ഒറ്റ നാദസ്വരത്തിൽ ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകൾ വരെ കണ്ണീർ വാർക്കും. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുൻപോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവിൽ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകൾ പോലും കണ്ണീർ വാർക്കുന്നുവെന്നാണ് വിശ്വാസം.
*****************

https://youtu.be/k30vfKGW-qs


ദുഃഖകണ്ഠാരം


ഉദയനാപുരത്തപ്പന്റെ യാത്രയയപ്പിന് നാഗസ്വരത്തിൽ 

വായിക്കുന്ന അപൂർവരാഗമാണ് ദുഃഖകണ്ഠാരം.നാഗസ്വര വിദ്വാനായിരുന്ന വൈക്കം കുഞ്ഞുപിള്ള 

പണിക്കരാണ് ഈ അപൂർവ്വരാഗം ചിട്ടപ്പെടുത്തിയത്.വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങിൽ 

ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞുപോകുന്ന 

സന്ദർഭത്തിൽ വൈക്കത്തപ്പന്റെ ദുഃഖത്തിന്റെ തീവ്രതയെ

 പ്രതിഫലിപ്പിക്കുന്നതാണ് ഈ രാഗം.വൈക്കം ക്ഷേത്രത്തിൽ മാത്രമാണ് ഈ

 അപൂർവ്വരാഗം ഉപയോഗിക്കൂന്നത്

*******************


*കടപ്പാട്*

Monday, November 8, 2021

മനീഷപഞ്ചകം

🥰മഹാദേവനും ശങ്കരാചര്യനും🥰

 മനീഷപഞ്ചകം
****************
ഒരിക്കൽ സ്വാമി ശങ്കരാചര്യൻ കാശിയിൽ എത്തി കുളികഴിഞ്ഞു നടന്നു വരുന്നു..... 4 വേദവും 6 ശാസ്ത്രവും അറിഞ്ഞ മഹാ ജ്ഞാനിയാണ് താൻ എന്ന അഹംകാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു... തന്നിൽ കീഴെയുള്ള വർണകാരോട് (താഴ്ന്ന ജാതിക്കാർ) ഒരുതരം, പുച്ഛവും തോന്നിയിരുന്നു..

നടന്നു വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ എതിരെ ഒരു ചാണ്ഡളനും, അദ്ദേഹത്തിന്റെ ഭാര്യയും,2 മക്കളും, 4 നായകളും, ഒരു കാളയും ആയി നടന്നു വരുന്നത് കണ്ടു.... അദ്ദേഹത്തിന് വെറുപ്പ് തോന്നി... ശങ്കരൻ പറഞ്ഞു...

ചാണ്ഡള.... വഴിമാറി നിൽക്കു.. ഞാൻ, ബ്രഹ്മണനായ ശങ്കരൻ, സ്നാനം കഴിഞ്ഞു വരികയാണ്..ചാണ്ഡളനായ നീ മാറി നിൽക്കുക...

അയാൾ പറഞ്ഞു....

മഹാ പണ്ഡിതാനായ ബ്രാഹ്മണ.... അങ്ങേക്ക് വേദ ബുദ്ധി ഉണ്ടങ്കിലും പ്രായോഗിക ബുദ്ധി ഇല്ലേ... ഞങ്ങൾ  ഇത്രയും പേര് ഈ ചെറിയ വഴിയിലൂടെ നടന്നു വരുന്നു... അങ്ങ് ഒരാൾ അല്ലേ ഉള്ളു...ഞങ്ങൾ ഇത്രയും പേര് വഴിമാറുന്നതിനേക്കാൾ അങ്ങ് ഒരാൾ വഴിമാറിയാൽ പോരെ...

ആചര്യയന് ഏതു കേട്ട് ദേഷ്യം വന്നു...

വിഡ്ഢി... നിനക്ക് എന്തറിയാം... നാം വേദ പണ്ഡിതനും, നീ ചാണ്ഡളനുമാണ്...
നീ നമ്മുക്ക് വഴി മാറി തരിക...

ഒന്ന് ചിരിച്ചിട്ട് അയാൾ ചോദിച്ചു... അല്ല ആചര്യ... ഒരു സംശയം....

🥰ഞാൻ എന്ന ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്..... അങ്ങയുടെ ആത്മാവിൽ നിന്ന് എന്ത് വ്യത്യാസമാണ് എന്റെ ആത്മാവിനുള്ളത്... എല്ലാം ബ്രഹ്മത്തിൽ നിന്നും ആരഭിച്ചു ബ്രഹ്മത്തിൽ ലയിക്കുന്നു.... ശരീരമാകട്ടെ നശ്വരവും... ഏതു നിമിഷവും ചിതയിൽ എരിയാം.... ആ ഒഴുകുന്ന ഗംഗയിലും, ഈ കിടക്കുന്ന ചെളി വെള്ളത്തിലും ഒരേ ചൈതന്യമാണ് എന്നറിയാത്തവൻ എങ്ങനെ ജ്ഞാനിയാകും. ശരീരം ചെയ്യുന്ന കർമങ്ങൾക്ക് സാക്ഷി മാത്രം ആകുന്ന ആത്മാവ് ബന്ധിതമാണോ....
അങ്ങ് ശ്വസിക്കുന്ന പ്രണനും, ഞാൻ ശ്വസിക്കുന്ന പ്രണനും തമ്മിൽ അന്തരം എന്താണ്...

ആചര്യൻ കുറേ നേരം തർക്കിച്ചു എങ്കിലും തോറ്റുപോയി..... തന്റെ മുന്നിൽ നിൽക്കുന്നത് നിസാരനല്ല എന്ന് മനസിലാക്കിയ അദ്ദേഹം,അവസാനം ചാണ്ഡളനോട്‌ ക്ഷമ ചോദിച്ചു കാലിൽ വീണു... കണ്ണ് തുറന്നു നോക്കുമ്പോൾ
അദ്ദേഹം ഞെട്ടിപ്പോയി...

മുന്നിൽ ചാണ്ഡളനായി വന്നത് മഹാദേവനും, ഭാര്യ ഉമാദേവിയും,2 മക്കൾ ഗണപതിയും, സുബ്രഹ്മണ്യനും,
4 നായകൾ 4 വേദങ്ങളും, കാള നന്ദികേശും ആയിരുന്നു....

തെറ്റു മനസിലാക്കിയ അദ്ദേഹം ശിവനെ
ചാണ്ഡളന്റെ രൂപത്തിൽ 5 ശ്ലോകം കൊണ്ട് പരത്ബ്രഹ്മം ആയി സ്തുതിച്ചു..
ആ ശ്ലോകങ്ങളാണ് മനീഷപഞ്ചകം എന്ന പേരിൽ പ്രസിദ്ധമായത്.....

♥️അതിൽ എനിക്കിഷ്ടപ്പെട്ട ഒരു വരി..

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ.......

സാരം
*******
ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശുഭദിനം...
.... Vishnu..🥰
കടപ്പാട് fb പോസ്റ്റ്
https://www.facebook.com/groups/944437072697141/permalink/1261881754286003/

Wednesday, October 27, 2021

മാനിക്കാവ് ശിവ ക്ഷേത്രം



ശാസ്ത്രത്തെ അത്ഭുതപ്പെടുത്തി സ്വയം അഭിഷേകം നടക്കുന്ന  മാനിക്കാവ് ശിവ ക്ഷേത്രം
===============
           6000 വർഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന ,,,വയനാട് ജില്ലയിൽ ചൂതുപാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാനികാവ് ക്ഷേത്രത്തിൽ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്.

 ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉൾഭാഗത്ത് നിന്നും വരുന്ന തീർഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വർഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം.

 1986-ലെ കടുത്ത വരൾച്ചയിൽ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാർ  പറയുന്നു. 
മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാർന്ന ജലമാണ് ശിവലിംഗത്തിൽ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി സമീപവാസികൾ  ഉപയോഗിക്കുന്നുണ്ട്.

മുപ്പതേക്കർ കാടിനോടു ചേർന്നാണു ക്ഷേത്രം.
 കാടിനുള്ളിൽ അഞ്ചേക്കർ ചതുപ്പാണ്. കാവു തീണ്ടരുതെന്നു പറഞ്ഞു പഠിപ്പിച്ചതിനാൽ കാടിനകം ആരും കണ്ടിട്ടില്ല, ഒരു മരച്ചില്ലപോലും മുറിച്ചിട്ടില്ല. 

കാത്തുസൂക്ഷിക്കുന്നതിനുള്ള സമ്മാനമായി കാട് തിരികെ നൽകുന്നത് ഏതു വേനലിലും വറ്റാത്ത അരുവി. 
ഈ അരുവിയിലെ വെള്ളം ചെറിയ പാത്തിയിലൂടെ ശ്രീകോവിലിലേക്ക് ഒഴുകി പുറത്തേക്കു പോകുന്നു. 
ഈ ജലപ്രവാഹം ഇതുവരെ മുറിഞ്ഞതായി പഴമക്കാർക്കു പോലും ഓർമയില്ല.
 മാനികാവ് സ്ഥിതിചെയ്യുന്ന ചുതുപാറയിലും പരിസരത്തും വെള്ളത്തിന് ഇതുവരെ ക്ഷാമം ഉണ്ടായിട്ടില്ല .

ഔഷധഗുണമുള്ളതും അപൂർവങ്ങളുമായ മൂവായിരത്തോളം  വൃക്ഷത്തൈകൾ ക്ഷേത്രത്തോടു ചേർന്നു വച്ചുപിടിപ്പിച്ചിട്ടുണ്ട്. 

 ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറിൽ നിന്നും
ഹിമാലയത്തിൽ നിന്നുമുള്ള സന്യാസിവര്യന്മാർ  സ്ഥിരീകരിച്ചിട്ടുണ്ട്.

ജലപ്രവാഹത്തെകുറിച്ച്‌ പഠിക്കുന്നതിനും ക്ഷേത്രസംബന്ധമായ വിവരങ്ങൾ ശേഖരിച്ച്‌ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമായി യുനെസ്കോ സംഘം വൈകാതെ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

 മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവൻ പശ്ചിമഘട്ടത്തിലെ ഈ കാനനമധ്യത്തിൽ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹ്യം. 
മഹാമുനി കാവായി അറിയപ്പെട്ടിരുന്ന ഈ സ്ഥലം കാലാന്തരങ്ങളിൽ  ' 'മാനിക്കാവാ' യി മാറുകയായിരുന്നു.

https://www.facebook.com/302647017160701/posts/1061820437910018/

Monday, October 4, 2021

_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_

💫✨🌼✨🌼✨🌼✨🌼✨🌼

*_തിരുവഞ്ചിക്കുളം ശിവക്ഷേത്രം_* 



 *തൃശൂര്‍ ജില്ലയില്‍ മേത്തല പഞ്ചായത്തിലാണ്‌ ചിരപുരാതനവും പ്രസിദ്ധവുമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം.*

ഭാരതത്തിലെ ഇരുന്നൂറ്റി എഴുപത്തിനാല്‌ ശൈവതിരുപ്പുകളില്‍ ഒന്നാമത്തേതെന്ന്‌ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.
ശ്രീകോവിലില്‍ തിരുവഞ്ചിക്കുളത്തപ്പന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‌ സദാശിവഭാവം. നാലമ്പലത്തില്‍ ഗണപതിയും, ഗണപതിയുടെ അടുത്തായി ചേരമാന്‍ പെരുമാളും, സുന്ദരമൂര്‍ത്തി നായരും അതേ കോവിലിലുണ്ട്‌. ഭംഗീരടി, ഭഗവതി, ശക്തി പഞ്ചാക്ഷരി, പാര്‍വതീപരമേശ്വരന്മാര്‍, നടരാജപ്രദോഷ നൃത്തവും സപ്ത മാതൃക്കളും, ഋഷഭവും മണ്ഡപത്തില്‍ ദേവന്‌ അഭിമുഖമായിട്ടുണ്ട്‌. ഉണ്ണിത്തേവര്‍, ചണ്ഡികേശന്‍ എന്നിവര്‍ തെക്കോട്ടും നാലമ്പലത്തിന്‌ പുറത്ത്‌ നടയ്ക്കല്‍ ശിവന്‍, കൊട്ടാരത്തില്‍തേവര്‍, സുബ്രഹ്മണ്യന്‍, ദുര്‍ഗ്ഗ, ഗംഗാഭഗവതി, കൊന്നയ്ക്കല്‍ ശിവന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, ഹനുമാന്‍, നാഗരാജാവ്‌, നാഗയക്ഷി, പശുപതി, ഗോപുരത്തില്‍ തേവര്‌ എന്നീ ഉപദേവന്മാരുമുണ്ട്‌. ഇത്രയേറെ ഉപദേവന്മാരെ മറ്റെവിടെയും കണ്ടേക്കാനിടയില്ല. ശൈവസന്യാസിമാരായി അറിയപ്പെടുന്ന പെരുമാളേയും, നായനാരേയും അമ്പലത്തിനകത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആരിലും അത്ഭുതമുളവാക്കും. അവര്‍ രണ്ടുപേരും ഇവിടെ വച്ച്‌ സ്വര്‍ഗാരോഹണം ചെയ്തുവെന്നും വിശ്വാസം. ചേരമാന്‍ പെരുമാളിന്റെ കാലത്താണ്‌ ക്ഷേത്രം നിര്‍മിച്ചതെന്നും കരുതുന്നു.
പണ്ട്‌ ഇവിടം വെറും പുഞ്ചപ്പാടമായിരുന്നുവെന്നും പാടത്ത്‌ പുല്ലറുത്ത സ്ത്രീയുടെ അരിവാള്‌ തട്ടി ചോര കണ്ട്‌ ഉണ്ടായ സ്വയംഭൂ ശിവലിംഗം കിട്ടിയെന്നും ഐതിഹ്യം. അത്‌ ഒരു കൊന്നച്ചുവട്ടില്‍വച്ച്‌ പൂജിച്ചുപോന്നു. പിന്നീട്‌ അവിടം മൂലസ്ഥാനമായി അറിയപ്പെട്ടു. ആ സ്ഥാനത്താണ്‌ കൊന്നയ്ക്കല്‍ ശിവന്‍. നാലമ്പലത്തിന്‌ പുറത്ത്‌ വടക്കുവശത്തായി കൊന്ന കാണാം. ഈ കൊന്നകള്‍ ഋതുഭേദമില്ലാതെ പൂക്കുന്നുവെന്നതും വിസ്മയാവഹം.
അഞ്ചുപൂജയുള്ള മഹാക്ഷേത്രം. രാവിലെ അഭിഷേകം കഴിഞ്ഞാല്‍ മലര്‍നേദ്യത്തോടും വെള്ളനേദ്യത്തോടും കൂടി പൂജ തുടങ്ങും. ശംഖാഭിഷേകം പ്രധാന വഴിപാടാണ്‌. നിത്യവും നവകവുമുണ്ട്‌. രാത്രി എട്ടുമണിക്കുള്ള പള്ളിയറപൂജ വിശേഷം. മംഗല്യഭാഗ്യത്തിന്‌ വഴിപാടായി നടത്തപ്പെടുന്ന ഈ പൂജ ദമ്പതിപൂജ എന്ന പേരിലും പ്രസിദ്ധാണ്‌.

ഇതുകഴിഞ്ഞാല്‍ അര്‍ദ്ധരാത്രിയില്‍ ദേവന്മാരെത്തി പൂജിക്കുന്നുവെന്ന്‌ സങ്കല്‍പ്പം. പള്ളിയറ കാവിന്‌ മുന്നിലുള്ള അപൂര്‍വ വിഗ്രഹമാണ്‌ ശക്തിപഞ്ചാക്ഷരീപ്രതിഷ്ഠ. ശിവന്റെയും, പാര്‍വതിയുടെയും ആ ലോഹവിഗ്രഹം ഇമ്മട്ടിലാണ്‌. ഭഗവാന്റെ ഇടതു തുടയില്‍ പാര്‍വതിയെ ഇരുത്തി ഇടതുകൈയാല്‍ പുണരുന്ന വിഗ്രഹം.
കുംഭമാസത്തിലെ കറുത്തവാവ്‌ ആറാട്ടായി എട്ടുദിവസത്തെ ഉത്സവം. ഇവിടെ നിന്നും എട്ട്‌ കി.മീ. അകലെയുള്ള അഴീക്കോട്‌ കടലിലാണ്‌ ആറാട്ട്‌. ഉത്സവകാലത്തെ പറ എഴുന്നെള്ളിപ്പിനുമുണ്ട്‌ വിശേഷം. ക്ഷേത്രത്തില്‍നിന്നും രണ്ടു കി.മീ. തെക്കുഭാഗത്തുള്ള ചേരമാന്‍ പെരുമാളിന്റെ കോട്ടയ്ക്കകത്താണ്‌ ഇന്നും ആദ്യത്തെ പറ. പിന്നെ വടക്കോട്ട്‌ പോയി കൊച്ചി രാജാവിന്റെ പറ സ്വീകരിക്കും. അതുകഴിഞ്ഞാല്‍ വടക്കേ ഇല്ലത്തെ പറയാണ്‌. പിന്നെ ഓരോ ഭക്തന്റേയും പറകള്‍ സ്വീകരിക്കും. ആനയോട്ടം ഉത്സവാഘോഷത്തില്‍ അറിയപ്പെടുന്ന ഒരിനമാണ്‌. പണ്ട്‌ മുതലുള്ള ഈ ചടങ്ങ്‌ ഇന്നും തുടരുന്നു. ശിവരാത്രിനാളില്‍ രാത്രി പന്ത്രണ്ട്‌ മണിക്ക്‌ കിഴക്കുവശത്ത്‌ നിന്നും എഴുന്നെള്ളിച്ച്‌ പടിഞ്ഞാറുവശത്ത്‌ എത്തുമ്പോള്‍ ഭഗവാന്റെ തിടമ്പ്‌ തലയില്‍ വച്ചുള്ള നൃത്തമുണ്ടാകും. പിന്നീട്‌ ആനപ്പുറത്തു നിന്നും ചാടിയിറങ്ങി മൂന്നുപ്രാവശ്യം ഭിക്ഷ ചോദിക്കും. അപ്പോള്‍ ഭക്തജനങ്ങള്‍ വലിയ കാണിക്കയര്‍പ്പിക്കും. ഈ സമയം പിന്നിലായി ആനപ്പുറത്ത്‌ പാര്‍വതീ ദേവിയുമുണ്ടാകും. ദേവിയും ഭഗവാന്റെ നൃത്തം കാണുന്നുവെന്ന്‌ വിശ്വാസം. ഒടുവില്‍ ഓട്ടപ്രദക്ഷിണത്തോടെ അകത്തേക്ക്‌ പ്രവേശിക്കുന്നു. ഭക്തിദായകമായ ഉത്സവച്ചടങ്ങുകള്‍ക്ക്‌ സാക്ഷിയാകാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന്‌ ജനങ്ങളെത്തും.
കടപ്പാട്
സോഷ്യൽ മീഡിയ
🌼⚜️🌼⚜️🌼⚜️🌼⚜️🌼⚜️🌼

Sunday, September 19, 2021

മാര്‍ഗബന്ധു സ്തോത്രം

മാര്‍ഗബന്ധു സ്തോത്രം 

  AD 1520 മുതല്‍ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിര്‍ എന്ന അദ്വൈത സിദ്ധാന്തത്തിന്‍െറ പ്രാണേതാവ് വിരചിച്ച പ്രസിദ്ധമായ ഒരു ശിവസ്തോത്രമാണ് മാര്‍ഗബന്ധു സ്തോത്രം. 

 യാത്രകള്‍ നടത്തുന്നവന്‍െറ ബന്ധുവായ ( മാര്‍ഗത്തിന്‍െറ ബന്ധു )  ശിവനെ സ്തുതിക്കുന്ന സ്തോത്രമാണിത്.  

തമിഴ്നാട് വെല്ലൂരിനടുതുള്ള വിരിഞ്ചപുരം ശിവക്ഷേത്രത്തിലെ മാര്‍ഗബന്ധു ശിവനെ സ്തുതിച്ച് എഴുതിയതാണിത്.

ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

ഫാലാവനമ്രത് കിരീടം 
ഫാല നേത്രാര്‍ച്ചിഷ്ദഗ്ദ
പഞ്ചേഷു  കീടം
ശൂലാവതാരാതി കൂടം
ശുദ്ധമര്‍ദ്ധേന്ദു ചൂടം
ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

അംഗേ വിരാജത് ഭുജംഗം
അഭ്ര ഗംഗാ തരംഗാഭിരാമോത്തമാംഗം 
ഓംങ്കാര വാടീ കുരംഗം  - സിദ്ധ
സംസേവിതാംഘ്രീം ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

നിത്യം ചിദാനന്ദ രൂപം  -നിഹ്നു
താശേഷ ലോകേശ വൈരി പ്രതാപം
കാര്‍ത്ത സ്വരാഗേന്ദ്ര ചാപം  - കൃത്തി 
വാസം ഭജേ ദിവ്യ സന്മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

കന്ദര്‍പ്പ ദര്‍പ്പഘ്നമീശം - കാല
കണ്ഠം മഹേശം മഹാവ്യോമ കേശം
കുന്താഭ ദന്തം സുരേശം - കോടി 
സൂര്യ പ്രകാശം ഭജേ മാര്‍ഗ ബന്ധും

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

മന്ദാര ഭൂതേരുദാരം മന്ദ
രാഗേന്ദ്ര സാരം മഹാ ഗൗര്യ ദൂരം 
സിന്ദൂര ദൂര പ്രചാരം -സിന്ധു 
രാജാധി ധീരം ഭജേ മാര്‍ഗ്ഗ ബന്ധും 

 ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

അപ്പയ്യ യജ്വേന്ദ്ര ഗീതം 
സ്തോത്ര രാജം
പഠേത് യസ്തു ഭക്ത്യാ പ്രയാണേ 
തസ്യാര്‍ത്ഥ സിദ്ധിം വിധര്‍ത്തേ 
മാര്‍ഗ്ഗ മദ്ധ്യേ അഭയം ചാശു 
തോഷാ മഹേശ 

ശംഭോ മഹാദേവ ദേവ
ദേവ ശംഭോ മഹാദേവ 
ദേവേശ ശംഭോ 
ശംഭോ മഹാദേവ ദേവ

  യാത്രകള്‍ക്ക് മുന്‍പായി ജപിക്കുന്നത് ഉത്തമം. യാത്രകളില്‍ മഹാദേവ ശംഭുവായ ശിവന്‍ കാക്കും എന്നാണ് വിശ്വാസം.  സാധാരണ യാത്രകള്‍ക്ക് മുന്‍പും ഇത് ജപിക്കാം.

കടപ്പാട് - വി. സജീവ്
ഓം നമഃ ശിവായ 
Adhena Jayakumar

എല്ലാവര്‍ക്കും ഭഗവാന്‍െറ അനുഗ്രഹം ഉണ്ടാവട്ടെ..

വിരിഞ്ചപുരം മാര്‍ഗ്ഗബന്ധേശ്വരര്‍  ക്ഷേത്രത്തിന്‍െറയും അപ്പയ്യ ദീക്ഷിതരുടെയും ചിത്രം ചുവടെ ചേര്‍ക്കുന്നു..

Sunday, June 20, 2021

കല്പ വിഗ്രഹം

*🔥📛▪️കല്പ വിഗ്രഹം▪️📛🔥*

               💢〰️💢〰️💢〰️💢〰️💢

*📛 ബി .സി: 26,450 വർഷങ്ങൾക്കു മുൻപ് മനുഷ്യനിർമ്മിതമായ മഹാദേവന്റെ  വിഗ്രഹമാണ് " കല്പവിഗ്രഹം " എന്ന് പറയപ്പെടുന്നത്...*

*📛 ഇന്ത്യ - ചൈന ബോർഡറിൽ സ്ഥിതി ചെയുന്ന പഴയ ഭാരതീയ നഗരമായ ടിബറ്റിൽ നിന്നാണ് അമേരിക്കൻ സി ഐ  എ ( CIA ) ഈ അമൂല്യ വിഗ്രഹം കണ്ടെടുത്തത്. അമേരിക്കൻ ഗവേഷകർ നടത്തിയ റേഡിയോ കാർബൺ ( c 14 ) ടെസ്റ്റിൽ കൂടിയാണ് ആ വിഗ്രഹത്തിന്റെ പഴക്കം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്...*

*📛 ദ്വാപര യുഗത്തിലെതെന്നു കരുതുന്ന ആ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മരവും ലോഹവും കൂട്ടി കലർത്തിയാണത്രെ. വിഗ്രഹത്തിനോടൊപ്പമുണ്ടായിരുന്ന മരം കൊണ്ടുണ്ടാക്കിയ കൈയെഴുത്തുപ്രതിയിൽ നടത്തിയ നിരീക്ഷണത്തിൽ സംസ്കൃതം പോലെയുള്ള ഭാഷയാണന്നാണ് അവർക്ക് തോന്നിയത്.. അതിൽ നിന്നും" കല്പ മഹാ -ആയുഷം രസായന വിഗ്രഹ " എന്ന നാമം ലഭിച്ചു. അതിനാൽ സി ഐ എ ഒഫീഷ്യൽസ് അവരുടെ രേഖകളിൽ ആ വിഗ്രഹത്തിന് " കല്പ വിഗ്രഹ " എന്ന പേര് കൊടുത്തു ...*

*📛 47.10 ഗ്രാം  തൂക്കമുള്ള വിഗ്രഹത്തിന്റെ ഒരു കൈയിൽ സുദർശന ചക്രം പോലെ തോന്നിക്കുന്ന ഒരു ആയുധവും കഴുത്തിൽ പാമ്പും ഉണ്ടായിരുന്നു. "ST Circus Mustang-0183” എന്ന് പേരുള്ള  സി ഐ എ സ്റ്റോർ റൂമിലെ കല്പ വിഗ്രഹത്തെ കുറിച്ച് വർഷങ്ങളോളം അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ സി ഐ എ വിഭാഗത്തിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥൻ കല്പ വിഗ്രഹത്തിന്റെ ഒപ്പം ലഭിച്ച കൈയെഴുത്തു പ്രതിയെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി ഐ എ ലോകമെമ്പാടും നടത്തിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ അദൃശ്യമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പരമ്പര കണ്ടെത്തി...*

*📛1960 കളുടെ തുടക്കത്തിൽ കൽപ്പവിഗ്രഹ കൈയ്യെഴുത്തുപ്രതിയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഗവേഷണങ്ങൾ നടന്നു. വിഗ്രഹം ഒരു ചെമ്പ് പാത്രത്തിലെ വെള്ളത്തിലിട്ട് നടത്തിയ പരീക്ഷത്തിൽ വെള്ളത്തിന്റെചില അസ്വാഭികമായ  മാറ്റങ്ങൾ  സി  ഐ എ ഒഫീഷ്യൽസ് തിരിച്ചറിഞ്ഞു. പിന്നീട് ആ ചാർജ് ചെയ്യപ്പെട്ട വെള്ളം ' പല വിത്യസ്ത ലാബിലും  പരീക്ഷിക്കുകയും റിപ്പോർട്ടുകൾ സി ഐ എ  ഡയറക്ടർ ജോണ് മെക്കോണിനു കൈമാറുകയും ചെയ്തു. ലാബിലെ പരീക്ഷണത്തിൽ നിന്നും നിരവധി അമൂല്യങ്ങളായ വിവരങ്ങളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെങ്കിലും  അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്പ വിഗ്രഹത്തിന് ഏതോ ഒരു അജ്ഞാത ശക്തി ഉള്ളതായി അദ്ദേഹം കണ്ടത്തി.തുടന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ ഒരു വാട്ടറിങ് ഗ്രൂപ്പ് ഉണ്ടാക്കി .സ്ത്രീകൾ കൂടുതലുള്ള ആ ഗ്രൂപ്പിൽ  എല്ലാ പ്രായത്തിലുള്ള വരും  ഉണ്ടായിരുന്നു. കല്പ വിഗ്രഹം ഇട്ട വെള്ളം കുടിക്കുക എന്നതായിരുന്നു ഗ്രൂപ്പിലെ പരീക്ഷണം. എന്നാൽ ഉദ്ദേശിച്ച പോലെ ആ പദ്ധതി വിജയിച്ചില്ല.*

*📛പിന്നീട്‌ സി ഐ എ നടത്തിയ  പരീക്ഷണങ്ങളെ കുറിച്ചൊന്നും അധികമാരും അറിഞ്ഞിരുന്നില്ല .അവരുടെ പരീക്ഷണങ്ങളെല്ലാം അത്രയും രഹസ്യമായിരുന്നു' . എന്നാൽ 2008 ഡിസംബറിൽ ഒരു വാർത്ത പുറത്തുവന്നത് ആ കല്പവിഗ്രഹം നഷ്ടപ്പെട്ടു എന്നാണ്.  കല്പ വിഗ്രഹമുപയോഗിച്ചു ലോകമെമ്പാടും സി ഐ എ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ നിരീക്ഷണത്തെ ' കല്പ ടാഗുകൾ ' എന്നാണ് അറിയപ്പെട്ടിരുന്നത് .എന്നാൽ പിന്നീട് വന്ന വാർത്ത  ,കല്പ വിഗ്രഹ ജല പരീക്ഷണത്തിൻ ആ ജലം കുടിച്ചവർക്ക് ആയുസ് കൂടുതൽ ഉള്ളവരായി മാറുന്നു എന്നാണത്രെ. ..*

*📛ഇതിന്മേലുള്ള നിരീക്ഷണങ്ങൾ സി  ഐ എ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. ആ അമൂല്യ വിഗ്രഹം  ഇന്ത്യയിലേക്ക്  കടത്തി എന്നും കേൾക്കുന്നുണ്ട്. ആന്ധ്രായിൽ നിന്നും ജോലിക്കായി എത്തിയ ഐ ടി പ്രൊഫെഷനലുകളിലാരോ പ്രസ്തുത വിഗ്രഹം ആന്ധ്രായിലേക്കു കടത്തിയെന്നാണ് സി ഐ എ വിശ്വസിക്കുന്നത്. പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗമായ സി ഐ എ ആ ഭാരത പൈതൃകം വിളിച്ചോതുന്ന അമൂല്ല്യ വിഗ്രഹതിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. ..*

*📛 കോടാനുകോടി രൂപ ലഭിക്കുന്ന ഈ വിഗ്രഹം എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചാണ് ചിത്രം പുറത്തിറക്കി അമേരിക്ക ആ അമൂല്യ വിഗ്രഹത്തെ തപ്പി ഇറങ്ങിയിരിക്കുന്നത്, അതവർക്ക് ലേലത്തിൽ വെക്കാനോ അത് വഴി പണം ഉണ്ടാക്കുവാനോ അല്ല മറിച്ചു അതിലടങ്ങിയിരിക്കുന്ന അത്ഭുത പ്രതിഭാസത്തെ തിരിച്ചറിയാൻ വേണ്ടി മാത്രം.  പഠിക്കുന്തോറും ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന അദ്‌ഭുത പ്രതിഭാസം അടങ്ങിയ ഒട്ടനവധി അമൂല്യ അറിവുകളുടെ നിധി ശേഖരം... നാം തിരിച്ചറിയാതെ പോയത് അമേരിക്കക്കാർ തിരിച്ചറിയുന്നു  എന്ന് മാത്രം. നാം ഇപ്പോഴും പുരോഗമനം പറഞ്ഞു പഴമയേയും ആചാരത്തെയും വിശ്വാസത്തെയും വെല്ലുവിളിക്കുന്നു...*

💢▪️💢▪️💢▪️💢▪️💢▪️💢▪️💢