Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 4, 2020

ചതുരഗിരി മല

ചതുരഗിരി മല 

        ആദി നാഥനായ മഹാദേവൻ തന്റെ വിശ്വ പ്രപഞ്ച രഹസ്യത്തെ ഡമരുവിൽ താളനിബദ്ധമാക്കി കൊട്ടി പാടുമ്പോൾ ആ  ആദി നാദ വിസ്മയത്തെ പ്രണവം എന്ന പേരിൽ ലോകം ഈശന്റെ നാമമായി നമസ്ക്കരിച്ചപ്പോൾ. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകർക്കറിയാൻ സാധിച്ചെങ്കിലും.  അതിന്റെ പൂർണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാൻ അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ . ഡമരുവിൽ എങ്ങിനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപൊലെ പ്രകൃതിയും രഹസ്യത്തെ മറച്ചു വച്ചിരിക്കുന്നു . ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ . പ്രകൃതി ആ രഹസ്യം തുറന്നു വയ്ക്കും . അതിനു നാം ശിവനാകണം ശിവോഹം അറിയണം.

ഭരതമെന്ന ഖണ്ഡത്തിൽ ഇതുപൊലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങൾ നിരവധിയത്രെ . എത്രയൊ സ്ഥലങ്ങളിൽ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു . രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്കു ഒരു സഞ്ചാരം നടത്തുകയെങ്കിൽ നമ്മൾ പകൽ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അത് . കാരണം നിമിഷങ്ങൾക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താൽ പ്രകൃതി അന്തർമുഖമാവുകയോ ബഹിർമുഖമാവുകയോ ചെയ്യും . ശിവം എന്നാൽ പരാത്പര പ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ് . അതിനെ ഭാവമെന്നു പറയാൻ പോലും സാധിക്കുമോ എന്നറിയില്ല . അങ്ങിനെയെങ്കിൽ നിർവ്വചിച്ചു കൊണ്ടു  ഋഷികൾ  മഹാലിംഗം എന്നതിനെ  വിളിച്ചു . അഥവാ കാരണമായതെന്തോ അതു . 

പ്രകൃതിയുടെ കാരണം ഏതൊന്നിൽ അതായി ലയത്താൽ സമ്പൂര്ണമാകുന്നുവോ ശിവശക്തി എന്നു അനാവരണം ചെയ്യുകയുമാവാം . പ്രകൃതിയെ നന്നായി അറിഞ്ഞാൽ മാത്രമേ ശിവനെ സ്വയംഅനുഭവിക്കാൻ ആകൂ . ഞാൻ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷൻ . അല്ലാതെ വ്യെക്തി ഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നതു പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ് . അതു തന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞതു പ്രകൃതിക്കുള്ള പ്രാധാന്യത്തെ അറിയാൻ വേണ്ടിയാണ് 
 

എവിടെ ജനിക്കുന്നു വളരുന്നു സഞ്ചരിക്കുന്നു ഏതൊരിടത്തിൽ അവസാനിക്കുന്നു . ആ സ്ഥലങ്ങളിൽ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളവർക്കാണ് യദാർത്ഥ അത്മീയ രഥം നീക്കാൻ സാധിചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാൻ എങ്ങിനെ ഇവിടെത്തി എന്ന് . 

ഭക്തരുടെ തീർത്ഥാടനവും , സംന്യാസിയുടെ ദേശാടനവും , യോഗിയുടെ അവദൂതവും , അഘോരികളുടെ ഭിക്ഷാടനവും , ചണ്ടാളന്റെ ഗമനവും , സിദ്ധരുടെ ശിവൻ നടപ്പും , നാഥന്റെ ആനന്ദ പോക്കുമെല്ലാം .. അസ്തിത്വത്തെ അറിഞ്ഞുള്ള  പോക്കാണ് . ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ചു സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും . അതു രഹസ്യാതി രഹസ്യവും പരാനന്ദ ഘനവുമായിരിക്കും എല്ലാവർക്കും എല്ലായിടവും സിദ്ധമാകണം 
എന്നില്ല പക്ഷേ ചില ഇടങ്ങൾ കൂടുതൽ സിദ്ധികൾ ഘനീഭൂതമാക്കി വച്ചിരിക്കും . 

ഹിമാലയം 
മുതൽ ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങൾക്ക് പ്രകൃതി നല്കിയിട്ടുണ്ടാവുക ..

ചതുരഗിരി മല 18 സിദ്ധന്മാർ അടക്കം .  അനേകം സിദ്ധന്മാർ ഇന്നും പ്രകാശമായി കാറ്റായി സസ്യമായി മൃഗമായി പക്ഷിയായി വസിക്കുന്ന ഇടം ആണു ചതുരഗിരി മല . ഒരുപകഷേ ഒരുപാടെഴുതിയാൽ അതിൽ ഭ്രമിച്ചു ചതുരഗിരിയും മറ്റൊരു ഉത്തര്ഖണ്ടാക്കണോ എന്നു സംശയമില്ലാതില്ല ......

രുദ്രകോടീശ്വര മലയാണത് കണക്കില്ലാത്ത വണ്ണം . പ്രകൃതിയിൽ ലയിക്കാൻ ഹിമാലയം തേടിയെത്തും പോലെ സിദ്ധർകളും  യോഗികളും രഹസ്യമായി കഴിയുന്ന ചതുരഗിരിയുടെ മഹത്വം അതു സിദ്ധർമല ആണെന്നുള്ളതാണ് . കല്ലിൽ പോലും സിദ്ധർ വംശം വാഴുമിടം . മഹാലിംഗം സ്ഥാണുവിന്റെ രസാംശം കൊണ്ടു സ്വയംഭൂ ആകണമെങ്കിൽ പ്രകൃതിയിവിടെ രഹസ്യ കലവറ നിറച്ചിരിക്കുന്നു . ക്ഷേത്രങ്ങൾ പലതും പിന്നീടു വന്നവയെങ്കിലും മൂലത്തിൽ ഒരോ കല്ലിലും പടവിലും  സിദ്ധന്മാരുടെ മർമ്മങ്ങൾ അവരുപാസിച്ചു നേടിയ സിദ്ധികൾ എല്ലാം ഉറങ്ങിയുണരുന്നുണ്ട് . ഇവിടെയുള്ള ചില കല്ലുകൾ പാറകൾ മറ്റൊരിടത്തും കാണാത്തതത്രെ . ചതുരഗിരിയിലെ പാറകൾ സംസാരിക്കുമത്രേ... സിദ്ധർമൊഴിയിൽ മരുന്നു കൂട്ടങ്ങളുടെ മർമ്മ വിദ്യകൾ തേടുന്നവർ പാറയിലിരുന്നു അതു കേൾക്കാൻ വരും . പൗർണമസിയിൽ ജ്വലിക്കുന്ന ചില അഗ്നിഗോളങ്ങൾ പായുന്നത് കണ്ടവരുണ്ട് . രസക്കൂട്ടു പൊലെയുള്ള നവപാഷാണം , അഗ്നിക്കുഹ എന്നീ വിശേഷപ്പെട്ട ചില മരുന്നുകൾ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രകാശമാണത് . അതുപോലെ ചില ശബ്ദങ്ങൾ കേള്ക്കാറുണ്ട് അട്ടഹസിക്കുന്നതും കരയുന്നതുമായൊക്കെ അതൊക്കെ രഹസ്യ സാധകരുടെ ദര്ശന സിദ്ധിയാൽ അവരുണ്ടാക്കുന്ന ശബ്ദങ്ങളാണ് . പ്രകൃതിയിലെ സപ്ത വിധ ഭൂതങ്ങളും( ഭൂതം പ്രേതം പൈശാചം ഗാന്ധർവ്വം യക്ഷം കിന്നരം ചരിതം )ഇവയെല്ലാം ചതുരഗിരിയിൽ എത്തിയാൽ പ്രകൃതിയിലേക്ക് മടങ്ങി പോവുക വഴി സിദ്ധികൾ യോഗ്യമായവർക്കു തനിയെ വന്നുചേരുമെന്നു സാരം . അതുപോലെ സപ്ത ജിഹ്വകൾ സൂക്ഷ്മമായി മഹാലിംഗത്തിൽ കാണാം . അതുകൊണ്ടു തന്നെ സപ്ത പാതാള ലിംഗമാണത് . അതായതു അതിന്റെ മൂലം കണ്ടെത്തുക പ്രയാസം . കണ്ടെത്താത്ത ഒരുപാടു ലിംഗങ്ങൾ ,പ്രതിഷ്ഠകൾ എല്ലാം മറഞ്ഞിരിക്കുന്നു അവിടെ യഥാ സമയം സിദ്ധർകൾ സൂക്ഷമമായി വന്നു പൂജകൾ നടത്തി പോകും .താന്ത്രീക പദ്ധതികളുടെ രഹസ്യ സാധനകളായ കാലസംകർഷിണീ വിദ്യ , രുദ്രകോടീശ്വര സാധന , ഗുഹ സിദ്ധി , നാദ വിദ്യ , നാഡീവിദ്യ  , ശ്രീ വിദ്യ തുടങ്ങി പല പല രഹസ്യ സാധനകലും  സിദ്ധർകൾ ഇന്നും  അനുഷ്ഠിക്കുന്നത് കൊണ്ടും ചതുരഗിരി പ്രത്യക്ഷത്തിൽ രാത്രികളിൽ ഇരുട്ടെങ്കിലും പ്രകാശമാകുന്നത് ചിലർക്കെങ്കിലും കാണുവാനാകും . 

ആഴ്ന്ത ആണ്ടവൻ തിരുപ്പടി ശിലായ്‌  മഹിഴ്ന്ത മഹാലിംഗ നാഥർ . ഏകാംബര സിദ്ധർ അയി വാഴുന്ന ഈ മലയിൽ നിന്നും സിദ്ധത്വം നേടിയവർ . ദേഹം വെടിഞ്ഞാലും ഇവിടെ വന്നു സൂക്ഷ്മരൂപികളായി വാഴുന്നു.
സിദ്ധന്മാർക്കും ആദി നാഥ  മത്സ്യേന്ദ്രാ നാഥ നായ സാക്ഷാത് മഹാദേവന്റെ ത്രിപുടിയുടെ രേണുക്കൾ അഥവാ ഭസ്മ ധൂളികൾ വീണ മൂന്നിടങ്ങൾ  പറയും പ്രകാരം . അമരലിംഗം മഹാലിംഗം സ്ഥാണു ലിംഗം  ഇതിലെ മഹാലിംഗം ചതുരഗിരി ആണെന്നുള്ളതിനു പല മാനങ്ങളും കാണാവുന്നതാണ് . എങ്കിലും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ മഹാലിംഗം അയി മധുര സുന്ദരേശ്വരനെ ഗണിച്ചു വരുന്നു . ചതുരഗിരിയുടെ മലനിരകളിൽ അപ്രത്യക്ഷമായ ശൈവ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ എന്ന വണ്ണം പല കാലഹരണപ്പെട്ട സമുദായങ്ങളും വായ്മൊഴി ചൊല്ലുകളും ഇന്നും നിലവിലുണ്ട് . സോമായതീശ്വരർ എന്ന താന്ത്രികമതാ വലംബികൾ ചതുരഗിരിയെ ചുറ്റിപ്പറ്റി നിന്നവരെന്നു അനുമാനിക്കത്തക്ക വിധത്തിൽ ഉളള ചില രേഖകളും ഉണ്ടു . തൈക്കാട്ടു അയ്യാ സ്വാമികളും തിരുച്ചിറഗുരു പിള്ളയാറപ്പൻ  സ്വാമികളുമെല്ലാം സോമ വിദ്യയെ ചെയ്തതും "ഗുരുഗുഹ" തപസ്സു ചെയ്തതും ആയി പറയപ്പെടുന്ന സിദ്ധർ മല ചതുരഗിരി തന്നെയാവണം . അമാവാസിയിലെ ചില ആചാരങ്ങളും പൗർണ്ണമസിയോട് അനുബന്ധിച്ചുള്ള ദര്ശന മുറകളും സോമ സൈദ്ധാന്തികം ആയതുകൊണ്ട് മാത്രമല്ല . സിദ്ധന്മാരുടെ എല്ലാവിധ മുറകളും 
ചന്ദ്ര നാഡീ പ്രകാരം അയിരുന്നു എന്നതിനു മർമ്മ വിദ്യയും നാഡീ വിദ്യയും ഉദാഹരണമാണ് . ചതുരഗിരി മല നിരകളുടെ രഹസ്യമാനങ്ങൾ 
ഗുരു ഘോരഖ് നാഥ സമ്പ്രദായ പ്രകാരം പരിച്ഛിന്നമാണ് അഥവാ ശരീരത്തിലെ പ്രധാന നാഡീ ഞരമ്പുകളുടെ സന്ധിസ്ഥാന സംബന്ധം പ്രകൃതിയുമായി ഇണചേർത്തു വച്ചിരിക്കുന്നതായി കാണാം ശ്രീ വിദ്യയിൽ 18 മത് കലയെ സ്വീകരിക്കാൻ യോഗ്യനാകുന്നത് ചന്ദ്ര ഭേദി ക്രിയയിലൂടെ യും അതുവഴി മർമ്മങ്ങളിൽ ബന്ധിച്ചുമാണ് (ഇന്നത്തെ അക്യൂ പഞ്ചറൊക്കെ ഒരു വകഭേദം മാത്രം പഴയ വീഞ്ഞിന്റെ പുതിയ പതിപ്പ് പുതിയ ലേബലിൽ പുതിയ കുപ്പിയിൽ മാർക്കറ്റ് ചെയ്യുന്ന പോലെ ഒരു തരിപ്പൊക്കെ ഉണ്ടാവും അത്രയേ ഉണ്ടാവൂ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ) 

നടനം മഹാദേവന് 3 ഉണ്ടു       
യോഗം, ഭവ്യം , ലയം, 
 ഇതു മുന്നും സംഭവിക്കുന്നത് 3 കാലത്തിലാണ് ഇതിനു നാഡി 3 
യോഗം മൂർദ്ധാവിലും 
ഭവ്യം ഹൃദയത്തിലും 
ലയം നാഭിയിലും 

പൊക്കിൾ കൊടിയിലാണ് ലയം ഉണ്ടാവേണ്ടത് അവിടെയാണു ആരംഭം . പൊക്കിൾകൊടി  സംബന്ധമാണ്  കാലിന്റെ തള്ളവിരൽ വരെയും മൂര്ധാവിന്റെ അവസാന കശേരു ആയ യാമികാ മാര്ഗ്ഗം വരെ അതിന്റെ സുതരാം മാർഗ്ഗമത്രെ 
 കാലില് മോതിരം  അണിയുന്നത് അതു  സിദ്ധയോഗ പാരമ്പര്യത്തിലാണ് . 
ചതുരഗിരി ജ്ഞാനം എങ്കിലും ക്രിയാ ഭാഗം സിദ്ധപാരമ്പര്യത്തിൽ ലയിച്ചു കിടക്കുകയാണ് .അതിനി അറിവുള്ള മഹത്തുക്കൾ ഉണർത്തട്ടെ അതോടൊപ്പം വിന്ധ്യാചലവും  കർണാടകവും ലോകം ഇനി എത്രയൊ കാണാനിരിക്കുന്നു . മംഗലാപുരം to ബെംഗളൂരു ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലറിയാം പ്രകൃതി അറിവു തന്നിട്ടുണ്ട് പലതും നമ്മൾ നശിപ്പിക്കുന്നു . ജാർഖണ്ഡും ചിറാപുഞ്ചിയും ചമ്പൽക്കാടും എന്നു വേണ്ട പേരുകേട്ട ഷെർവാലിയും എല്ലാം നമുക്കന്യമാകാതിരിക്കട്ടെ .

തെന്മലയും, ശബരിമലയും, പൂപ്പാറയും,മൂന്നാറും  വാൽപ്പാറയും ശീർവാനിയും വയനാടും ഒക്കെ തന്നെ . ദൂരങ്ങൾ അകലങ്ങൾ ആകാത്ത ഈ കാലത്ത് നമുക്ക് കാണാൻ സാധിക്കട്ടെ . കൂടുതലൊന്നും കിട്ടിയില്ലെങ്കിലും പ്രകൃതി നമുക്കൊരുക്കി വച്ചതു കാണാൻ മറന്നു പോകാതിരിക്കട്ടെ 

ഓം നമഃ ശിവായ 

Thursday, December 3, 2020

പരമശിവന്‍ സൃഷ്ടിച്ച വീണ

പരമശിവന്‍ സൃഷ്ടിച്ച വീണ 

       ശ്രീ പാര്‍വ്വതി തന്‍െറ വളയണിഞ്ഞ കൈകള്‍ മാറില്‍ ചേര്‍ത്ത് നിദ്രയിലാണ്ടപ്പോള്‍ ശ്വാസത്തിന്‍െറ ഉയര്‍ച്ച താഴ്ച്ചക്കനുസരിച്ച്  തങ്കവളകള്‍ മൃദുമന്ത്രണം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാര്‍വ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്‍െറ മനസ്സില്‍ നിത്യസംഗീതത്തിന്‍െറ ആനന്ദം നല്‍കി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തില്‍ നിന്നും സംഗീതധ്വനി ഉണര്‍ത്തുന്ന ഒരു വസ്തു സൃഷ്ടിക്കമെന്ന് പരമശിവന്‍ ആഗ്രഹിച്ചു. ഭഗവാന്‍ യോഗദക്ഷിണാമൂര്‍ത്തിധ്യാന രൂപം പൂണ്ടു. ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്‍െറ മനസ്സില്‍ മായാതെ തെളിഞ്ഞുനിന്നു.അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവന്‍ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികള്‍ ഉണര്‍ത്തി. ഭഗവാന്‍െറ ആ രൂപത്തെ  'വീണാദക്ഷിണമൂര്‍ത്തി ' എന്നറിയപ്പെടുന്നു.

     ശ്രുതിലയസമന്വിയമാണ് വീണ. ശ്രുതി പാര്‍വ്വതിദേവിയും ലയം ശ്രീ പരമേശ്വരനുമാകുന്നു. 

         പരമേശ്വര ധ്യാനത്തില്‍ നിന്നും പിറവികോണ്ട വീണ മഹാദേവന്‍ ബ്രഹ്മാവിനു നല്‍കുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നല്‍കുകയും ചെയ്തു. സരസ്വതിദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്‍െറ മാതാവായി കണക്കാക്കിയ സരസ്വതി ദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു. 
ശിവശക്തിയുടെ അംശംസമന്വിയരൂപമാണ് വീണ.

നന്ദി 
Fb
Adhena Jayakumar
https://www.facebook.com/groups/450322055320342/permalink/1312221259130413/

Monday, November 16, 2020

കേഥാർ നാഥ

🛕🛕🛕🛕🛕🛕🛕🛕🛕

 *കേഥാർ നാഥന് നമസ്ക്കാരം*

 കേഥാർ നാഥ് ക്ഷേത്രം.  ശങ്കരാചാര്യർ നിജപ്പെടുത്തിയ ചാർധാമുകളിൽ, എത്തിപ്പെടാൻ ഏറ്റവും  പ്രയാസമുള്ള ശിവക്ഷേത്ര സങ്കേതം.
വിഡിയോയിൽ കാണുമ്പോൾ നല്ല വഴികളും, മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമാണ്. പക്ഷേ, കാണിച്ചിരിക്കുന്ന റോഡുകളും, പാലങ്ങളുമെല്ലാം താഴ്വാരത്തുനിന്ന് ക്ഷേത്രം എത്തുന്നതു വരെ ഇല്ല. 2013 അവിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ക്ഷേത്രമൊഴിച്ച് ചുറ്റുമുള്ള സകലതും അര നിമിഷം കൊണ്ട് അഗാധതയിലേക്ക് മറഞ്ഞു പോയിരുന്നു. 
 മണ്ണോലിപ്പിൽ, എവിടെയോ നിന്ന് ഒഴുകി എത്തിയ ഒരു പടുകൂറ്റൻ പാറ ക്ഷേത്രത്തിന് ഒരു 75 മീറ്റർ ദൂരെ ഉറച്ചു നിന്ന്, പ്രളയപ്പാച്ചിലിനെ, ഒരു ട്രാഫിക് പോലീസുകാരനെ ഓർമിപ്പിക്കും വിധം, തിരിച്ച് വിട്ടു.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന സകല ഹോട്ടലുകളും, ലോഡ്ജ്കളും, സുഖവാസ കേന്ദ്രങ്ങളും എല്ലാമെല്ലാം എങ്ങോ പോയ് മറഞ്ഞു.
ദുഷ്ടലാക്കോടെ, അല്ലെങ്കിൽ ഒഴിവ്കാലം ആസ്വദിക്കാൻ എത്തുന്നവർ, തീർത്ഥാടകരെ കൊള്ളയടിക്കുന്നവർ ഒന്നും ഇവിടെ ഇനി  വരേണ്ട എന്ന് വിളിച്ചു പറയും വിധം, ഇങ്ങോട്ടുണ്ടായിരുന്ന നല്ല റോഡുകളും വീരഭദ്രപ്പെരുമാൾ തകർത്തു കളഞ്ഞു.

  കേഥാറിലേക്കുള്ള ബേസ് ക്യാമ്പ് രാംപൂർ എന്ന ഒരു കൊച്ചു ഗ്രാമമാണ്. 365 ദിവസവും കഠിനമായ തണുപ്പാണിവിടെ. മിനിമം സൗകര്യങ്ങൾ മാത്രമുള്ള കുറച്ചു  ലോഡ്ജ്കൾ. ഹെലികോപ്ടർ സർവീസുകാരുടെ ഓഫീസുകൾ,  ഭക്ഷണത്തിനായി നാടൻ ധാബകൾ. ചില്ലറ പീടികകൾ. 30 രൂപ കൊടുത്താൽ ഏത് വീട്ടുകാരും ഒരു ബക്കറ്റ് ചൂടുവെള്ളം തരും. 
ഇവിടെ നിന്ന് 13 കി.മീ പോകണം കേദാറിലേക്ക്. 
(5100 വർഷങ്ങൾക്ക് മുൻപ് പഞ്ചപാണ്ഡവർ  പണികഴിപ്പിച്ച ക്ഷേത്രമാണിത്. 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നും) 
കുറച്ചു ദൂരം ജീപ്പുകളിൽ കയറി പോകാം. ബാക്കി നടക്കണം, അല്ലെങ്കിൽ കുതിരപ്പുറത്ത്.
 നടന്നു പോകുന്നത്, പ്രത്യേകിച്ചും അവസാനത്തെ ഒമ്പത് കി.മീറ്റർ, വളരെ വളരെ കഠിനമാണ്. സന്നിധിയിൽ ഒരു ചെറിയ എയർ സ്റ്റ്രിപ്പ് ഉള്ളതുകൊണ്ട് ഹെലിക്കോപ്ടർ യാത്രയാണ് അവലംബം. 
അതും എപ്പോഴും പ്രവചനാധീതമായ കാലാവസ്ഥ ആയതിനാൽ, ആ സൗകര്യങ്ങൾ ഒക്കെ നോക്കി ആണ് ഹെലിക്കോപ്ടർ സൗകര്യങ്ങളും.
അവിടത്തെ താമസ സൗകരൃങ്ങൾ/ക്ഷേത്രം കാര്യാലയങ്ങൾ എന്നിവ മുഴുവൻ സർക്കാർ താൽക്കാലിക നിർമ്മിതിയാക്കി. 

    രാംപൂരിൽ നിന്ന് കേഥാർ റൂട്ടിൽ  5 കി.മി. യാത്ര ചെയ്താൽ  ഗൗരീകുണ്ഡ് എത്തും. പാർവ്വതീ പരമേശ്വരന്മാരുടെ വിവാഹത്തിനായി പാർവ്വതി കുളിച്ച് ഒരുങ്ങി തയ്യാറായത് ഈ തീർത്ഥത്തിലാണ്. ഇവിടെ, തണുത്ത വെള്ളം നിറഞ്ഞ ഒരു കുളം, തൊട്ടടുത്ത് തന്നെ ചൂടു വെള്ളം നിറഞ്ഞ ഒരു കുളം, അതിനപ്പുറത്ത് വെള്ളം തിളച്ച് നുര വന്നുകൊണ്ടിരിക്കുന്ന മറ്റൊരു കുളം എന്നീ പ്രകൃതിയുടെ മഹാ അത്ഭുതങ്ങൾ കാണാം.

 ഗൗരീകുണ്ഡിൽ നിന്ന് 21 കി.മി ഇടത്തോട്ട് തിരിഞ്ഞ് കയറിപ്പോയാൽ, അതിപുരാതനമായ ത്രിയുഗീ നാരായൺ ക്ഷേത്രത്തിലെത്തും. ഇവിടെ വച്ചാണ് ശിവപാർവതിമാരുടെ വിവാഹം നടന്നത്. മഹാവിഷ്ണുവാണ് മുഖ്യപുരോഹിതനായി അവരുടെ വിവാഹം നടത്തിക്കൊടുത്തത്. ആ ഹോമകുണ്ഡം മൂന്ന് യുഗങ്ങളായി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു. അവിടെ  ചെല്ലുന്നവരെല്ലാവരും ഓരോ വിറക് കഷണം വാങ്ങി ആ ഹോമാഗ്നിയിൽ ഇടുന്നത് അവിടത്തെ ഒരു പ്രധാന വഴിപാടാണ്.

      കൊടും തണുപ്പായതിനാൽ,  ദീപാവലിക്ക് ശേഷം October/November ക്ഷേത്രം അടച്ചാൽ ആറുമാസം കഴിഞ്ഞ് ഹോളി സമയത്താണ് വീണ്ടും തുറക്കുക. മഞ്ഞ് മൂടിക്കിടക്കുന്ന ക്ഷേത്രം ആ സമയത്ത് ഇന്ത്യൻ ആർമി ജവാന്മാരാണ് കാത്ത് രക്ഷിക്കുന്നത്.

<<ഭം ഭം ഭോലേനാഥ്>>
കടപ്പാട്
Fb പോസ്റ്റ്

🛕🛕🛕🛕🛕🛕🛕🛕🛕

Saturday, November 7, 2020

#ബലിക്കല്ലും #ശാസ്ത്രീയതയും

#ബലിക്കല്ലും #ശാസ്ത്രീയതയും

ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് ശാസ്ത്രം. ക്ഷേത്രദര്‍ശ്ശനം നടത്തുന്ന ആളിന്റെ വലതുവശത്ത് ബലിക്കല്ല് വരേണ്ട രീതിയിലാവണം പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ പൂര്‍ണ്ണപ്രദക്ഷിണം പാടില്ലാത്ത ശിവദര്‍ശ്ശനസമയത്ത് അര്‍ദ്ധപ്രദക്ഷിണം നടത്തി തിരിഞ്ഞുവരുമ്പോള്‍ മാത്രം ബലിക്കല്ലുകള്‍ ഇടതുഭാഗത്തായാവും വരുന്നത്. പ്രദക്ഷിണ സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ബലിക്കല്ലില്‍ തൊടാനോ ചവിട്ടാനോ പാടില്ല എന്നത്.

ദേവന്റെ സംരക്ഷകരാണ് ബലിക്കല്ലുകള്‍. അകത്തെ ബലിക്കല്ല് അഷ്ടദിക്ക്പാലകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ടുദിക്കുകളുടെ പാലകരാണ് അഷ്ടദിക്ക്പാലകര്‍. കിഴക്ക്ദിക്കിനെ ഇന്ദ്രനും, തെക്ക് -കിഴക്കിനെ അഗ്നിയും, തെക്കിനെ യമനും, തെക്ക് പടിഞ്ഞാറു ദിക്കിനെ നൈര്‍തിയും, പടിഞ്ഞാറിനെ വരുണനും, വടക്കുപടിഞ്ഞാറിനെ വായുവും, വടക്കിനെ സോമനും, വടക്ക്കിഴക്കിനെ ഇഷാനും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രശാസ്ത്രത്തില്‍ ബലിക്കല്ലുകള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉളളത്. 

ക്ഷേത്രത്തിന്റെ അകത്തായി ശ്രീകോവിലിനു ചുറ്റുമായി പ്രത്യേകരീതിയില്‍ വിന്യസിച്ചിട്ടുളള കല്ലുകളാണ് ബലിക്കല്ലുകള്‍. അമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയുടെ വലതു ഭാഗത്തായും ബലിക്കല്ലുകള്‍ കാണാനാവും. ബലിക്കല്ലുകള്‍ പലതരത്തിലുണ്ട്. ലോഹങ്ങള്‍കൊണ്ടു പൊതിഞ്ഞവയും കല്ലില്‍തീര്‍ത്തവയും വിവിധ ആകൃതിയിലും കാണാനാകും. ക്ഷേത്രശാസ്ത്രത്തില്‍ ഈ കല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്.

ക്ഷേത്രഉത്സവസമയത്ത് ബലിക്കല്ലുകളില്‍ പ്രത്യകപൂജകള്‍ നടത്താറുണ്ട്. മാത്രമല്ല ഉത്സവ സമയത്ത് ദേവിയെയോ ദേവനെയോ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നളളിക്കുന്ന ചടങ്ങുകളിലും പുറത്തെ ബലികല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. ദേശദേവതയുടെ സൂക്ഷിപ്പുകാരായ ബലികല്ലുകളില്‍ ഉത്സവ സമയത്ത് പ്രത്യകപൂജകള്‍ അനുഷ്ഠിച്ചുവരുന്നു.

ദേവചൈതന്യത്തിന്റെ ഊര്‍ജ്ജപ്രവാഹവാഹകരാണ് ബലിക്കല്ലുകള്‍. ഈ കല്ലുകളിലൂടെ സദാസമയവും ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഊര്‍ജ്ജം മുറിയാന്‍പാടില്ല എന്നതാണ് വിധി. ഒരാള്‍ ബലിക്കല്ലിനെ സ്പര്‍ശിക്കുകയോ ചവിട്ടുകയോ ചെയ്യുമ്പോള്‍ ഒരുബലിക്കല്ലില്‍ നിന്നും മറ്റൊരുബലിക്കല്ലിലേക്കുളള ഊര്‍ജ്ജപ്രവാഹം മുറിയുന്നു. ആരാധനാവസ്തുക്കളെ ചവിട്ടുമ്പോള്‍ തൊട്ട് വന്ദിക്കുന്ന ഒരാചാരം ബഹുമാനസൂചകമായി നിലനില്‍ക്കുമ്പോഴും ബലിക്കല്ലുകളെ തൊട്ടുവന്ദിക്കാന്‍പാടില്ല എന്നതാണ് ശാസ്ത്രം.

ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മുറിയുന്നില്ല. കാരണം പ്രദക്ഷിണ വഴിയിലൂടെ ദേവചൈതന്യം സദാപുറത്തേക്കാണ് പ്രവഹിക്കുന്നത്. അറിയാതെ ചെയ്യുന്ന അപരാധത്തിന് പരിഹാരമായി ചെയ്യാവുന്ന ക്ഷമാപണം തന്നെയാണ് ബലിക്കല്ലില്‍ ചവിട്ടുമ്പോഴും ചെയ്യേണ്ടത്. അറിയാതെചെയ്യുന്ന തെറ്റായകര്‍മ്മത്തിനുളള ക്ഷമാപണ മന്ത്രം ഇതാണ്. ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലണം.

"കരം ചരണകൃതം 
വാക്കായജം 
കര്‍മ്മജം വാ
ശ്രവണനയനജം വാ,
 മാനസം വാപരാധം
വിഹിത മഹിതം വാ 
സര്‍വ്വമേല്‍ തല്‍ക്ഷമസ്യ
ശിവശിവ കരുണാബ്‌ധോ ശ്രീമഹാദേവശംഭോ  

കടപ്പാട്:
Fb post

Friday, November 6, 2020

ജ്വാലാമുഖി

യുക്തിവാദികൾക്ക് ഉത്തരം മുട്ടുന്ന കാഴ്ച....
ജ്വാലാമുഖി.........
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..
ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.... അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്..
മഹാ വിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ " ധോളിധര്‍" എന്ന പർവ്വത പ്രദേശത്താണ്.. നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം...
ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്.. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് ...........
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർ ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് ...
.ഹിമാചൽപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്🙏 🙏

കടപ്പാട്

Thursday, November 5, 2020

വ്യത്യസ്ത താണ്ഡവം

വ്യത്യസ്ത താണ്ഡവം 

   ശിവഭക്തനായ രാജശേഖരപാണ്ഡ്യന്‍ മധുരാപുരിയുടെ അധിപനായി വാണിടുന്ന കാലം. സകലകലകളിലും സമസ്തവിദ്യകളിലും നിപുണനായ അദ്ദേഹം  സാധാസമയവും ശിവപൂജയില്‍ മുഴുങ്ങി സ്വജീവിതം ജനസേവനത്തിലൂടെ കഴിഞ്ഞു പോയിരുന്നു. സകലകലാനിപുണനാണെങ്കിലും മഹേശന്‍െറ നൃത്തം അഭ്യസിക്കാമോ എന്ന് ശങ്കയുള്ളതുകൊണ്ട് മാത്രം നൃത്തം അഭ്യസിച്ചില്ല. പാണ്ഡ്യഭൂപതി സകലകലകളിലും ശ്രേഷ്ഠനാണെന്ന് ലോകത്തിലെല്ലായിടത്തും പ്രസിദ്ധമായിരുന്നു.

ആ കാലത്ത് ചോളരാജ്യം ഭരിച്ചിരുന്നു മറ്റൊരു ശിവഭക്തനായിരുന്നു കലികാലന്‍. പാണ്ഡരാജന്‍െറ പ്രസിദ്ധി അറിഞ്ഞ് തനിക്കും അദ്ദേഹത്തെപോലെ സകലകലാവല്ലഭന്‍ ആകമെന്ന് ഇച്ഛിച്ച് എല്ലാം വിദ്യകളും അഭ്യസിച്ചു. രാജശേഖരപാണ്ഡ്യനില്‍ നിന്നും വിഭിന്നനായി അദ്ദേഹം താണ്ഡവനൃത്തം അഭ്യസിച്ചിരുന്നു. എന്നാല്‍ പാണ്ഡ്യരാജന് താണ്ഡവനൃത്തം അറിയില്ലായെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ചോളരാജന് നൃത്തം അറിയാമെന്ന വിവരം ഒരു വിദ്വാനന്‍െറ സംഭാക്ഷണത്തില്‍ നിന്നും രാജശേഖരന്‍ അറിഞ്ഞു. പാണ്ഡ്യന് ഈ വിവരം കേട്ട് അതിയായ ലജ്ജയുണ്ടായി. 

നൃത്തത്തെ എങ്ങനെയെങ്കിലും അഭ്യസിക്കണമെന്ന് പാണ്ഡ്യന്‍ തീരുമാനിച്ചു. ശങ്കരഭക്തനായ രാജന്‍ ഇടതു കാല്‍പൊക്കി നൃത്തം പഠിക്കുമ്പോള്‍ ഇപ്രകാരമുള്ള ശങ്കയുണ്ടായി ' ശങ്കരന്‍ ചെയ്യുന്ന നൃത്തം എനിക്ക് പഠിക്കാമോ, എങ്കിലും ചോളരാജനോടുള്ള മാത്സര്യംകൊണ്ട് ഞാന്‍ പഠിക്കുന്നു. തന്‍െറ ഈ പ്രവൃത്തിയില്‍ മഹാദേവന് അപ്രീതിയുണ്ടാകുമോ , അദ്ദേഹം സ്വദാസന്‍മാരുടെ അപരാധങ്ങള്‍ പൊറുത്ത് കാത്തു രക്ഷിക്കുന്നവനല്ലേ. ഞാന്‍ കുറച്ച് സമയം മാത്രം ഒരു കാല്‍ പൊക്കി നില്‍ക്കുന്നത് കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു. ആ നിലയ്ക്ക് എപ്പോഴും ഒരു കാല്‍ തന്നെ ഉയര്‍ത്തി നൃത്തം ചെയ്യുന്ന ശങ്കരന് എത്രത്തോളം ദുഃഖമുണ്ടായിരിക്കണം. അഥവാ സര്‍വ്വം സഹിക്കുന്ന ശങ്കരരന് ഇതുകൊണ്ട് അല്പംപോലും ദുഃഖം ഇല്ലാതെന്നും വരാം '. ഇങ്ങനെ ചിന്തിച്ച് പാണ്ഡ്യന്‍ നൃത്ത അഭ്യസനം തുടര്‍ന്നു. ഒരു ശിവരാത്രി നാളില്‍ പതഞ്ജലിയോടൊത്ത് പാണ്ഡ്യരാജന്‍ നടരാജമൂര്‍ത്തിയെ വണങ്ങി. എത്ര പ്രണമിച്ചിട്ടും ,സ്തുതിച്ചിട്ടും രാജന്‍െറ മനസ്സ് അസ്വസ്ഥമായി നിന്നു. തന്നില്‍ പിറവി കൊണ്ട ആ ക്ലേശത്തെപ്പറ്റി അദ്ദേഹം ഓര്‍ത്തു. അങ്ങനെ രാജന്‍ നടരാജസമക്ഷം ശപഥം ചെയ്തു '' മഹേശന്‍ വളരെ കാലമായി ഒരുകാല്‍പൊക്കി നൃത്തം ചെയ്യുന്നു. ഒരുകാല്‍ പൊക്കി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ വളരെ വലുതായ ദുഃഖം അനുഭവിക്കയുണ്ടായി. അതിനാല്‍ അങ്ങ് ഇപ്പോള്‍ പൊക്കിയ കാല്‍ നിലത്തൂന്നി മറുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യണം.അവിടുന്ന് ഇങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്‍െറ ശിരസ്സ്  വാള്‍കൊണ്ട് വെട്ടും.' ഇങ്ങനെ പറഞ്ഞ് അദ്ദേഹം സ്വശിരസ്സ് വെട്ടാന്‍ തയാറായി നിന്നു. 

തന്‍െറ ഭക്തന്‍െറ നിഷ്കളങ്ക സ്നേഹം മനസ്സിലാക്കി ശിവന്‍ അത്യധികം സന്തുഷ്ടനായി.അദ്ദേഹം നിലത്തുന്നിയ വലതുകാല്‍ പൊക്കി ,മറ്റേക്കാല്‍ ഊന്നി വ്യത്യസ്ത നൃത്തം ചെയ്യുവാന്‍ ആരംഭിച്ചു. സകലചരാചരങ്ങളും ശിവനെ പാടിസ്തുതിച്ചു ,ദേവന്മാര്‍ കരുണാമയന്‍െറ നൃത്തം കണ്ട് ആകാംഷഭരിതരായി , ത്രിലോകങ്ങങ്ങളിലും അദ്ദേഹത്തിന്‍െറ നടനത്തിന്‍െറ പ്രഭാവം പതിച്ചു. ഇതുകണ്ട രാജശേഖന്‍ ശിവനോടായി തന്‍െറ അഭ്യര്‍ത്ഥ ആരാഞ്ഞു. 'അവിടുന്ന് നിരവധി ക്ഷേത്രങ്ങളില്‍ ഇടതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്ത് വസിക്കുന്നുണ്ട്.ഈ തരത്തിലുള്ള നൃത്തം അവിടുന്ന് ഇവിടെ മാത്രമേ ചെയ്യുന്നുള്ളു. അതിനാല്‍ പരമേശന്‍ ഈ നൃത്തം നിത്യവും ചെയ്ത് ഇവിടെ വസിക്കേണമേ.ഇത് ദര്‍ശിക്കുന്നവര്‍ക്ക് ഭക്തിയും മുക്തിയും ലഭിക്കും'. അപ്രകാരം ശിവന്‍ ഭക്തന്‍െറ ആഗ്രഹം സഫലീകരിച്ചു കൊടുത്തു. അന്നുമുതല്‍ക്ക്  വ്യത്യസ്തതാണ്ഡവകര്‍ത്താവായി ശിവനെ അറിയപ്പെടുന്നു. 

ഇതെല്ലാം സാക്ഷാല്‍ ശ്രീസ്കന്ദ കുമാരന്‍ അഗസ്ത്യര്‍ക്ക് പറഞ്ഞുകൊടുത്തതാണ്.
'സ്കന്ദന്‍െറ വാക്കുകള്‍ യാതൊരു കാരണവശാലും വ്യര്‍ത്ഥമായി തീരുകയില്ല ' എന്ന് പറഞ്ഞ് അഗസ്ത്യന്‍ തന്‍െറ വാക്കുകള്‍ ഹാലാസ്യമാഹാത്മത്തില്‍ അവസാനിപ്പിക്കുന്നു. ഇന്നും മധുരമീനാക്ഷ  ക്ഷേത്രത്തിലുള്ളത്  വ്യത്യസ്തതാണ്ഡവം ആടുന്ന നടരാജനാണ്.

എല്ലാം ശിവമയം
ഓം നമഃ ശിവയ 

നന്ദി
Adhena Jayakumar
SECRET OF SHIVA
https://m.facebook.com/groups/450322055320342/permalink/1283931808626025/

Tuesday, November 3, 2020

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രം

♻💠🅾💠🅾💠🅾💠🅾💠♻

🔹🔘പൂക്കാട്ടിയൂർ 
മഹാദേവ ക്ഷേത്രം മലപ്പുറം വളാഞ്ചേരി🔘🔸

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത അതിൻ്റെ കിഴക്കു ഭാഗത്തെ ഉയർന്നു നിൽക്കുന്ന കുന്നും (മരംകുന്നത്ത്), പടിഞ്ഞാറു ഭാഗത്തുള്ള തെളിനീർ നിറഞ്ഞ പാടവും ആണ്...

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ എടയൂർ വില്ലേജിൽ 'പുക്കാട്ടിരി' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രം... (കുറ്റിപ്പുറത്തുനിന്ന് 15 കി. മീ.; വളാഞ്ചേരിയിൽ നിന്ന് 5 കി. മീ.; അങ്ങാടിപ്പുറത്തിൽ നിന്ന് 16 കി. മീറ്ററും പട്ടാമ്പിയിൽ നിന്ന് 22 കിലോമീറ്ററും ദൂരമുണ്ട്.) പേര് സൂചിപ്പിക്കുന്നത് പോലെ പരമശിവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം; ആയിരം വർഷത്തിനു മേൽ പഴക്കം പറയപ്പെടുന്നുണ്ട്.

വാസ്തു - തച്ചുശാസ്ത്ര വിസ്മയ തന്നെയാണ് ക്ഷേത്രം എന്ന് പറയാതെ വയ്യ.. നോക്കി നിന്നു പോവുന്ന കൗതുക നിറഞ്ഞ കൊത്തുപണികൾ .. പഴക്കം വിളിച്ചോതുന്ന ചുവരെഴുത്തും കല്ലിന്മേലുള്ള എഴുത്തും .. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്ത് നിന്നു പോലും ദൃശ്യമാവുന്ന താഴികക്കുടം... ക്ഷേത്രത്തിന്റെ കെട്ടിലും മട്ടിലും രാജകീയത തുളുമ്പി നില്ക്കുന്നതായി കാണാം. പഴക്കം ചെന്നതിനാൽ 
അവിടിവിടങ്ങളിൽ ചെറിയ തോതിൽ അറ്റകുറ്റപണികൾ നടത്തിയതൊഴിച്ചു നിർത്തിയാൽ പഴമ നിലനിർത്തുന്നു.

ഈ ക്ഷേത്രവും പരിസരവും ജയരാജ് തന്റെ എക്കാലത്തെയും ക്ലാസിക്ക് പടമായ ദേശാടനത്തിനായി ഈ ക്ഷേത്രവും പരിസരവും തന്നെ ആദ്യ വരവിൽ തന്നെ ലോക്കേഷനായി സെറ്റ് ചെയ്തത് .. തീർന്നില്ല സെല്ലുലോയ്ഡിൽ പുക്കാട്ടിരി എന്ന ദേശം പുറപ്പാട് , കുടമാറ്റം എന്നീ സിനിമകളിലൂടെ വീണ്ടും മുഖം കാണിച്ചിട്ടുണ്ട് ...

കടപ്പാട്  

✴♈⭕♈⭕♈⭕♈⭕♈✴