Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, October 6, 2020

ശകുനി ക്ഷേത്രം



⭐ശകുനി ക്ഷേത്രം⭐   

👉മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമാണ്  ശകുനി.
കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്. 
നമ്മുടെ കേര‌ളത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു   ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് .  കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം. ശകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്. യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ശകുനിയുടെ പകയ്ക്ക് കാരണമായ കഥ ഇങ്ങനെ .
ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു .ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ,ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും, അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു. സുബലനും, ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുൻപ് സുബലനും ,ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും, അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും, അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി. മരിക്കുന്നതിനു മുൻപ് സുബലന്‍ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നും ശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു. പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്‌.  ഹസ്തിനപുരിയിലേക്ക്‌ ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു. തന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി മാറി . പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും, കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക . പ്രതികാരം നിറവേറ്റാനുള്ള തന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ.  ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ശകുനി . കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും, സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ശകുനി.  ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു. അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.അങ്ങനെ അവസാനം സഹദേവൻെറ അസ്ത്രം ഏറ്റ് കുരുക്ഷേത്ര ഭൂമിയിൽ ജന്മം അവസാനിപ്പിച്ചവൻ ശകുനി .

⭐വാട്‌സാപ്പിലെ സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ എന്നാൽ എന്ത്?⭐

👉 വാട്സാപ്പിൽ സന്ദേശങ്ങൾ തനിയെ നീക്കം ചെയ്യപ്പെടുന്ന സംവിധാനം ആണ്
സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ .
ഇൗ ഫീച്ചർ വഴി സന്ദേശങ്ങൾ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്.
വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ' ഡിസപ്പിയറിങ് മെസേജസ്' എന്ന പേരിൽ വാട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റിൽ 'ഡിലീറ്റ് മെസേജസ്' എന്ന് പേര് മാറ്റി ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ സൗകര്യം നിലവിൽ വന്നാൽ ഇതിനായി പ്രത്യേകം ടോഗിൾ ബട്ടൻ വാട്സാപ്പിലുണ്ടാവും.
✨ ഒരു മണിക്കൂർ, 
✨ഒരു ദിവസം, 
✨ഒരാഴ്ച, 
✨ഒരു മാസം, 
✨ഒരു വർഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങൾ നീക്കം ചെയ്യാനായി ഉണ്ടാവുക.
അതേസമയം ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാവുക. മാത്രവുമല്ല ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും സാധിക്കൂ. വാടസാപ്പ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവർക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം.

 ⭐ചില ശാസ്ത്രസത്യങ്ങൾ ⭐

👉✨ജനനസമയത്തെ മനുഷ്യകുഞ്ഞുങ്ങൾക്കു മുന്നൂറ് എല്ലുകളുണ്ടാകും. ഈ എല്ലുകളാണ് ജനനപ്രക്രിയക്കും അതിനുശേഷമുള്ള അതിവേഗത്തിലുള്ള വളർച്ചക്കും അവരെ സഹായിക്കുന്നത്.

✨ഇന്ധനം തീർന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിന്റെ ശിഷ്ടത്തിനെയാണ് ന്യൂട്രോൺ സ്റ്റാർ എന്ന് വിളിക്കുന്നത്. ഈ ന്യൂട്രോൺ നക്ഷത്രങ്ങളുടെ പ്രധാന പ്രത്യേകത അവരുടെ ഭീമൻ സാന്ദ്രതയാണ്. ഇതേ കാരണം കൊണ്ട് ഒരു ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഒരു ടീസ്പൂണിനെ ആറു ബില്യൺ ടൺ ഉണ്ടെന്നാണ് കണക്ക്‌.

✨ധ്രുവക്കരടികൾ ശരീരം സംരക്ഷിക്കുന്ന കാര്യത്തിൽ കേമന്മാരാണ് .  ഇവർ രാത്രി കാഴ്ചക്കൊക്കെ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ക്യാമറകളിൽ അദൃശ്യരായിത്തീരും. രാത്രി കാലത്തെ സി സി ടി വി ക്യാമെറകളിൽ ഉപയോഗിക്കുന്നതും ഇതേ ഇൻഫ്രാറെഡ് സാങ്കേതിക വിദ്യയാണ്.
✨പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളാൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണല്ലോ ശാസ്ത്രം. എന്നാൽ ഈ പരമാണുകളുടെ ഉള്ളിലെ ശൂന്യത എടുത്തു കളഞ്ഞാൽ മനുഷ്യവംശത്തെ ഒരു പഞ്ചസാരത്തരിയിൽ ഉൾക്കൊള്ളിക്കാൻ പറ്റുമത്രെ.

✨ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ വരെ ഗർഭിണി ആണോ എന്ന് ഉറപ്പിക്കാനുള്ള എറ്റവും വിശ്വസനീയമായ മാർഗം ഒരു ത രം ആഫ്രിക്കൻ തവളകളിൽ സ്ത്രീകളുടെ മൂത്രം കുത്തി വെക്കലായിരുന്നു.ഗർഭിണികളുടെ മൂത്രമാണെങ്കിൽ തവള കളിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അണ്ഡോൽപ്പാദനം നടക്കും. 

⭐നീലത്തിമിംഗലം ഒരു  മത്സ്യമാണോ?⭐

👉ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു - നീലത്തിമിംഗലം. അതൊരു മത്സ്യമാണ് അല്ലെ? എന്നാൽ അങ്ങനെയല്ല. തിമിംഗലം എന്ന ജീവി സസ്തനി ആണ്.വെള്ളത്തിൽ ജീവിക്കുന്നു എന്നതിന് അർഥം അത് മത്സ്യമാണ് എന്നല്ല. വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും മൽസ്യങ്ങൾ ആണ് എന്ന ധാരണ തെറ്റാണ്. വെള്ളത്തിൽ പല തരം ജീവികൾ കാണപ്പെടും. മൽസ്യങ്ങൾ അവയിൽ ഒന്ന് മാത്രമാണ്.മിക്ക സസ്തനികളും കരയിൽ കാണപ്പെടുമ്പോൾ എങ്ങനെയാണ് സമുദ്രം പോലുള്ള ഇടങ്ങളിൽ തിമിംഗലം കാണപ്പെടുന്നത്?  ചോദ്യത്തിന്റെ ഉത്തരം പരിണാമം  മൂലമാണ് എന്നത് ആണ്.പണ്ട് കരയിൽ ജീവിച്ചിരുന്ന സസ്തനിയിൽ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായ ജീവിയാണ് തിമിംഗലം. പരിണാമം എന്നത് കാലക്രമേണ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഹിപ്പോപൊട്ടാമസിനോട് സാദൃശ്യമുള്ള ഒരു ജീവിയിൽ നിന്നാണ് തിമിംഗലത്തിന്റെ പരിണാമം സംഭവിച്ചിരിക്കുന്നത്. കരയിൽ തന്നെ ഇരയാകാൻ സാധ്യതയുള്ള ജീവികളിൽ നിന്ന് രക്ഷ തേടിയാണ് ആദ്യം തിമിഗലം വെള്ളത്തിലേക്ക് ഇറങ്ങിയത്. പിന്നെ വെള്ളത്തിൽ സുരക്ഷിതമാണെന്ന് കരുതി പതുക്കെ വെള്ളത്തിലേക്ക് സഹവാസം മാറ്റി. എന്നാൽ വെള്ളത്തിൽ താമസിക്കണമെങ്കിൽ അതിന്റേതായ മാറ്റങ്ങൾ ആവശ്യമായിരുന്നു. അങ്ങനെ കാലക്രമേണയാണ് അതിന്റെ കാലുകൾ ചിറകുകളും, നാസാദ്വാരം ഇന്ന് തിമിംഗലം വെള്ളം ചീറ്റുന്ന ദ്വാരങ്ങളായും രൂപപ്പെട്ടത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തികച്ചും വെള്ളത്തിൽ ജീവിക്കാൻ അനുയോജ്യമാക്കി. ഇന്ന് ആ ജീവി ലോകത്തിലെ തന്നെ വല്യ ജീവിയായി മാറി. ഇതാണ് പരിണാമത്തിന്റെ ശക്തി.

⭐എന്തുകൊണ്ട് ആണ് നമുക്ക് ദേഷ്യം വരുന്നത്?⭐

👉നമുക്ക്  ദേഷ്യം വന്നാൽ ഉടനെ കരുതിക്കോളൂ. അത് "എപ്പിനെഫ്രിൻ്റെ" പണിയാണ് എന്ന്. മനുഷ്യരെല്ലാവരും തന്നെ ജീവിതത്തിലൊരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിലെ ചില രാസവസ്തുക്കളുടെ വികൃതികളാണിതെല്ലാം തന്നെ. ഇവയുടെയെല്ലാം മേധാവിയാണ് "എപ്പിനെഫ്രിൻ" ,"നോൺ എപ്പിനെഫ്രിൻ" എന്നിവർ.
സ്വാഭാവികമായും ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദം ഉയരുകയും, ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ചിലർ പെട്ടെന്ന് വിയർക്കും, കണ്ണുകൾ തുറിച്ചു വിടർന്നു വരുന്നു. ഇതിനോടൊപ്പം നമ്മുടെ കൈകാലുകളിലേക്ക് രക്തം ഇരച്ചു കയറുന്നു. നമ്മൾ പറയാറില്ലേ "ദേ എനിക്ക് ഇരച്ചു വരുന്നുണ്ട് കേട്ടോ" എന്ന്. സത്യത്തിൽ രക്തം അങ്ങനെ വരുന്നുണ്ട്.നമ്മുടെ ശരീരത്തിലെ അഡ്രിനാലിൻ എന്ന ഗ്രന്ഥി പെട്ടെന്ന് ഉല്പാദിപ്പിക്കുന്ന എപ്പിനെഫ്രിൻ ഹോർമോണിൻ്റെ തള്ളിച്ചയാണ് ശരീരത്തിൽ ഇത്രയും മാറ്റങ്ങൾക്ക് കാരണം. അതുകൊണ്ട് വേണമെങ്കിൽ എപ്പിനെഫ്രിൻ ആണ് താങ്കളുടെ ദേഷ്യത്തിനു കാരണം എന്ന് ഒരോരുത്തർക്കും പറയാവുന്നതാണ്.

Monday, October 5, 2020

ശിവന്റെ ഭൂതഗണങ്ങള്

അറിയാം  ശിവന്റെ ഭൂതഗണങ്ങളെ 

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.

വീരഭദ്രൻ

      ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
 
  വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്. കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്.

     പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി

 സ്കന്ധപുരാണം,
 
*കാലഭൈരവൻ*

      ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.

*ഭദ്രകാളി*
 
    ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി . ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ . പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

        ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.
ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം

കടപ്പാട്  - ശ്രീ വശ്യമോഹിനി ഭൈരവസേവാ മഠം

Sunday, October 4, 2020

നടരാജൻ

നടരാജൻ ശിവന്റെ പ്രസിദ്ധമായ ഒരു സങ്കല്പരൂപമാണ്.  ലോകത്തിലെ ഏറ്റവും ഉദാത്തമായ ഈശ്വര സങ്കല്പമാണ് നടരാജൻ എന്നൊരഭിപ്രായമുണ്ട്.  തമിഴ്‌നാട്ടിൽ പൊതുവെ വളരെയധികം പ്രചാരമുളള ശിവസങ്കല്പമാണിത്.  പ്രപഞ്ചത്തിന്റെ താളാത്മകമായ ചലനത്തിന്റെ പ്രതീകമാണ് ശിവതാണ്ഡവം എന്നാണ് സങ്കല്പം.  ഭാരതീയ ചിന്തയെ ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ച ഫ്രിജോഫ് കാപ്ര പ്രപഞ്ചത്തിലെ ഊർജ്ജസ്പന്ദം അഥവാ ഊർജ്ജതാണ്ഡവത്തിന്റെ അത്യുദാത്തമായ പ്രതീകമാണ് നടരാജനൃത്തം എന്നു കണ്ടെത്തുന്നുണ്ട്.  Cosmic Dance  എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.


ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
ആനന്ദനൃത്തം ചെയ്യുന്ന
നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
...കടപ്പാട്
ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര ഇടതു കയ്യിൽ ഡോളം. 🙏

നാഡീജ്യോതിഷം

നാഡീജ്യോതിഷം
   -------------------
ഇന്ത്യന്‍ ജ്യോതിഷത്തിന്റെ ഒരു ശാഖ. നാഡീജ്യോതിഷം മുഖ്യമായും കാണപ്പെട്ടുവരുന്നത് തമിഴ്നാട്ടിലാണ്. എല്ലാ മനുഷ്യരുടെയും ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പണ്ടുള്ള സന്ന്യാസിവര്യന്മാര്‍ താളിയോലകളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നാണ് വിശ്വാസം. 

നാഡീജ്യോതിഷം എഴുതപ്പെട്ടിട്ടുള്ളത് വട്ടെളുത്ത് എന്നറിയപ്പെടുന്ന പുരാതന തമിഴ് ഭാഷയിലാണ്. അഗസ്ത്യമുനിയാണ് ഇത് എഴുതിയത് എന്നാണ് പൊതുവേയുള്ള വിശ്വാസം. 

തമിഴ്നാട്ടിലെ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി ഇപ്പോഴും നാഡീജ്യോതിഷികളുണ്ട്.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സരസ്വതിമഹല്‍ ലൈബ്രറിയിലായിരുന്നു ആദ്യം ഇത്തരം താളിയോലകള്‍ സംരക്ഷിച്ചുപോന്നിരുന്നത്. അന്നത്തെ ബ്രിട്ടീഷ് അധികാരികള്‍ ഈ താളിയോലകളില്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്നത്തെ നാഡീജ്യോതിഷികള്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചു. അങ്ങനെ കുറച്ച് താളിയോലകള്‍ അവിടെ നശിച്ചുപോവുകയും ബാക്കിയുള്ളവ ലേലത്തില്‍ വില്ക്കുകയും ചെയ്തു. 

ഈ താളിയോലകള്‍ വൈത്തീശ്വരന്‍അമ്പലത്തിനു ചുറ്റുമായി വസിച്ചിരുന്ന ജ്യോതിഷന്മാരുടെ കുടുംബത്തിലാണ് എത്തിച്ചേര്‍ന്നത്. തലമുറകളായി ഈ നാഡീജ്യോതിഷം കൈമാറി വരുന്നു എന്നാണ് പറയപ്പെടുന്നത്. 

ജര്‍മനിയിലുള്ള പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അയണ്‍ റേഡിയേഷന്‍ ഒഫ് ഫിസിക്സ് വിഭാഗം നടത്തിയ കാര്‍ബണ്‍ 14-ടെസ്റ്റ് പ്രകാരം നാഡീജ്യോതിഷത്തിന് ഏകദേശം 5350 ഓളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

നമ്മുടെ വിരലടയാളം ഉപയോഗിച്ചാണ്  നാഡീജ്യോതിഷന്മാര്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ പ്രവചിക്കാറ്. സ്ത്രീകളുടെ ഇടതുകൈയുടെ വിരലടയാളവും പുരുഷന്മാരുടെ വലതുകൈയുടെ വിരലടയാളവുമാണ് ഇതിന് ഉപയോഗിക്കാറ്. വിരലടയാളം ലഭിച്ച ജ്യോതിഷികള്‍ നമ്മുടെ വിരലടയാളവുമായി യോജിക്കുന്ന താളിയോലകള്‍ എടുക്കും. ഓരോ താളിയോലയും ഓരോ മനുഷ്യന്റെ ജനനം മുതലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നവയായിരിക്കും. 

നാഡീജ്യോതിഷികളെ ഭാവി കാര്യങ്ങള്‍ അറിയുന്നതിനായി സമീപിച്ചാല്‍ അവര്‍ ആദ്യം ഒരോലയെടുത്ത് 'വായിച്ച്' ഗ്രാഹകന്റെ പേരും മറ്റു വിവരങ്ങളും പറയും. അഴയില്‍ പലതും തെറ്റായിരിക്കും. എങ്കില്‍ അടുത്ത ഓല 'വായിക്കും'. അതിലും കുറെ തെറ്റായ വിവരങ്ങള്‍ കാണും. നാലഞ്ച് ഓല വായിച്ചു കഴിയുമ്പോള്‍ ഗ്രാഹകനെ സംബന്ധിച്ച് പ്രവചിക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ജ്യോതിഷനും കിട്ടിയിരിക്കും. അടുത്ത ഓലയില്‍ മിക്കവാറും ശരിയായ വിവരങ്ങള്‍ ഉണ്ടായിരിക്കും. 'അതായിരിക്കും' ഗ്രാഹകനെ സംബന്ധിച്ച ഓല. താളിയോലകളില്‍ പ്രധാനമായും 12 കാണ്ഡങ്ങളാണുള്ളത്.

 ഒന്നാം കാണ്ഡത്തില്‍ ഒരാളുടെ ജാതകപ്രകാരം അയാളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിഹഗവീക്ഷണമായിരിക്കും ഉണ്ടാവുക. കൂടാതെ എല്ലാ കാണ്ഡങ്ങളെക്കുറിച്ചുമുള്ള ഒരു ലഘുവിവരണവും ഉണ്ടായിരിക്കും.

രണ്ടാം കാണ്ഡത്തില്‍ ഒരാളുടെ കുടുംബം, വിദ്യാഭ്യാസം, ധനം മുതലയായവയെക്കുറിച്ചായിരിക്കും പ്രതിപാദിച്ചിരിക്കുക.

മൂന്നാം കാണ്ഡത്തില്‍ സഹോദരങ്ങളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കും.

നാലാം കാണ്ഡത്തില്‍ അമ്മ, വീട്, ഭൂമി, വാഹനം എന്നിവയെക്കുറിച്ചായിരിക്കും ഉണ്ടാവുക.

അഞ്ചാം കാണ്ഡത്തില്‍ കുട്ടികളും അവരുടെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും ഉണ്ടാവുക.

ആറാം കാണ്ഡത്തില്‍ രോഗങ്ങള്‍ മൂലമോ അല്ലെങ്കില്‍ ശത്രുക്കള്‍ മൂലമോ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും വിഷമങ്ങളുമാവും പ്രതിപാദിച്ചിരിക്കുക.

ഏഴാം കാണ്ഡത്തില്‍ വിവാഹത്തെക്കുറിച്ച് പ്രധാനമായും ഭാവി വരന്റെ/വധുവിന്റെ പേര്, സ്വഭാവ സവിശേഷതകള്‍, വിവാഹസമയം എല്ലാം പ്രതിപാദിച്ചിരിക്കും.

എട്ടാം കാണ്ഡത്തില്‍ ഒരാളുടെ ജീവിതസമയം എത്രയുണ്ടെന്നും, ജീവിതത്തില്‍ നടക്കാനിരിക്കുന്ന വിഷമതകളുടെ സമയത്തെക്കുറിച്ചും ആണുണ്ടാവുക.

ഒന്‍പതാം കാണ്ഡത്തില്‍ അച്ഛന്‍, ധനം, സന്ദര്‍ശിക്കാനിരിക്കുന്ന പുണ്യസ്ഥലങ്ങള്‍, പുണ്യപുരുഷന്മാര്‍, സാമൂഹ്യജീവിതം തുടങ്ങിയവയായിരിക്കും കാണുക.

പത്താം കാണ്ഡത്തില്‍ ഒരാളുടെ ഔദ്യോഗിക ജീവിതം, അതിലുണ്ടാകുന്ന നല്ലതും, ചീത്തയുമായ കാര്യങ്ങള്‍, ബിസിനസ്സ് തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കും.

പതിനൊന്നാം കാണ്ഡത്തില്‍ രണ്ടാം വിവാഹത്തെക്കുറിച്ചും, ബിസിനസ്സില്‍ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ചും കാണാം.

പന്ത്രണ്ടാം കാണ്ഡത്തില്‍ അടുത്ത ജന്മത്തെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമായിരിക്കും പ്രതിപാദിക്കുക.

ഈ പന്ത്രണ്ട് കാണ്ഡങ്ങളെക്കൂടാതെ ശാന്തി, പരിഹാരം, ദീക്ഷ കാണ്ഡം, ഔഷധ കാണ്ഡം എന്നിങ്ങനെ മൂന്ന് കാണ്ഡങ്ങള്‍ കൂടിയുണ്ട്.

ചില പൊതുലക്ഷണങ്ങളെ അടിസ്ഥാനമാക്കി തീര്‍ത്തവയാണ് ഈ താളിയോലകള്‍ എന്നു കരുതാം. ജ്യോതിഷന്റെ മികച്ച ഓര്‍മശക്തിയും യുക്തിയും നാഡീജ്യോതിഷത്തില്‍ പരമപ്രധാനമാണ്. അതിനപ്പുറം അതിന് ശാസ്ത്രീയ അടിത്തറ ഉള്ളതായി കരുതുന്നില്ല

വൈത്തീശ്വരന്‍ കോയിലിലെ നാഡീജ്യോതിഷം:-

ഭാവികാലത്തെക്കുറിച്ച് അറിയാം താല്‍പര്യമുള്ളവര്‍ക്ക് കൈനോട്ടം, മഷിനോട്ടം, കവടിനിരത്തല്‍ അങ്ങനെ പലകാര്യങ്ങളുണ്ട്. ഇത്തരത്തില്‍ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷമാണ് നാഡീജ്യോതിഷം. തമിഴ്നാട്ടിലാണ് ഇത്തരത്തില്‍ ഒരു ജ്യോതിഷ രീതി നിലനില്‍ക്കുന്നത്.

ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വര്‍ത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാര്‍ താളിയോലകളി‌ല്‍ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നില്‍. ഭാവി അറിയാന്‍ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാല്‍, അതില്‍ അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം.

വൈത്തീശ്വരന്‍ ക്ഷേത്രം തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്നായ വൈത്തീശ്വരന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നാഡീ ജ്യോതിഷം അറിയാന്‍ ആളുകള്‍ എത്താറുള്ളത്. വൈത്തീശ്വരന്‍ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം.

രോഗം മാറ്റുന്ന ദൈവം:-

വൈത്തീശ്വരന്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം രോഗം മാറ്റുന്ന ദൈവം എന്നാണ്. വൈത്തീശ്വരനോട് പ്രാര്‍ത്ഥിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മയിലാടുതുറയ്ക്കും സിര്‍ക്കാഴിയ്ക്കും ഇടയിലായാണ്. സിര്‍ക്കാഴിയില്‍ നിന്ന് 7 കിലോമീറ്ററും, മൈലാടുതുറയില്‍ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സിദ്ധാമൃതം കുളം:-

ഈ ക്ഷേത്രത്തിന് മുന്നില്‍ ഒരു കുളമുണ്ട്. സിദ്ധാമൃതക്കുളമെന്നാണ് ഇതിന്റെ പേര്. ഇതില്‍ മുങ്ങിക്കുളിച്ചാല്‍ രോഗങ്ങള്‍ സുഖമാകുമെന്നാണ് വിശ്വാസം.

ഐതീഹ്യം:-

ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമയണകാലത്ത് രാമ ലക്ഷ്മണന്‍മാര്‍ ഇവിടെ വച്ച് ശിവനെ ആരാധിച്ചിരുന്നതായി ഐതീഹ്യത്തില്‍ പറയുന്നു. രാവണന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജഡായുവിന്റെ ശവദാഹം നടത്തിയത് ഇവിടെ വച്ചാണെന്നും ഒരു വിശ്വാസമുണ്ട്.

ഉത്സവങ്ങള്‍:-

ജനുവരി – ഫെബ്രുവരി മാസങ്ങളിലാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവമായ ബ്രഹ്മോത്സവം ആഘോഷിക്കപ്പെടുന്നത്. നവംബര്‍ മാസത്തിലെ കാര്‍ത്തിക ഉത്സവവും ഇവിടെ കൊണ്ടാടാറുണ്ട്.

എത്തിച്ചേരാന്‍:-

സീര്‍ക്കാഴിയില്‍ നിന്നും മൈലാടു തുറയില്‍ നിന്നും ഇവിടേക്ക് ബസുകള്‍ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് 235 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്ന് 110 കിലോമീറ്ററും ചിദംബരത്ത് നിന്ന് 27 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

സരസ്വതി മഹല്‍ ലൈബ്രറി:-

നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട താളിയോലകള്‍ തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഈ താളിയോലകളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ജ്യോതിഷന്‍മാര്‍ താളിയോലകളെല്ലാം വൈത്തീശ്വരന്‍ ക്ഷേത്രത്തിന് ചുറ്റുമായി ജീവിച്ചിരുന്ന ജ്യോതിഷരുടെ ഭവനങ്ങളില്‍ എത്തിക്കുകയായിരുന്നു. കടപ്പാട്,,.... 🙏🙏🏻🙏🌹

Friday, October 2, 2020

പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🎪🎪പെരിന്തൽമണ്ണയ്ക്കടുത്ത അരക്കുപറമ്പ് ശ്രീ #അർധനാരീശ്വര #ക്ഷേത്രം 🚩

🌊💧🌊💧🌊💧🌊💧വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പൗരാണിക ക്ഷേത്രമാണിത്. അർധനാരീശ്വര സങ്കല്പത്തിലുള്ളശിവലിംഗ പ്രതിഷ്ഠ. എക്കാലവും ജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
ശിവനെ പഞ്ചഭൂതങ്ങളുടെ നാഥനായിട്ടാണ് സങ്കല്പിക്കുന്നത്.
  ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 
പ്രസിദ്ധങ്ങളായ പഞ്ച ലിംഗ ക്ഷേത്ര കൃതികളിൽ ഇക്കാര്യം വ്യക്തമാക്കുന്നു.
 ജല രൂപിയായ പരമേശ്വരനെ  ദീക്ഷിതരുടെ ജംപൂപതേ എന്ന കൃതിയിൽ വിവരിക്കുന്നു.....!
ദീക്ഷിതർ പരാമർശിക്കുന്ന ജലരൂപിയായ പരമേശ്വരനെ ഈ ക്ഷേത്രത്തിലും  നമുക്ക് ദർശിക്കാം...!

Thursday, October 1, 2020

വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ


*അനന്തശായിയായ മഹാവിഷ്ണു സങ്കൽപ്പം പോലെ വാസുകീശായിയായ ശിവ സങ്കൽപ്പത്തെക്കുറിച്ച് കേട്ടവരുണ്ടോ..?*

 അങ്ങിനെയുമൊരു സങ്കൽപ്പമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ, അങ്ങിനെയൊന്ന് ഉണ്ട്. 

*തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഐതിഹ്യ വർണ്ണനയടങ്ങുന്ന ചെല്ലൂർനാഥോദയം ചമ്പു എന്ന മണിപ്രവാള ചമ്പു കാവ്യം നീലകണ്ഠ കവിയാൽ* പതിനഞ്ചാം നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്. 

മലയാളവും സംസ്കൃതവും ഇടകലർന്ന് രചിക്കുന്ന മദ്ധ്യകാല ശൈലിയാണ് മണിപ്രവാളങ്ങൾക്ക്. അത് പോലെ *പദ്യവും ഗദ്യവും ചേർന്ന് ഉള്ള രചനകളെയാണ് ചമ്പു* എന്ന് വിളിക്കുക. *ചെല്ലൂർനാഥോദയം ഒരേ സമയം മണിപ്രവാളവും, ചമ്പുവും* ആണ്. പൂർണ്ണത്രയീശ ക്ഷേത്ര ഐതിഹ്യങ്ങൾ ഉൾക്കൊള്ളിച്ച " *ശ്രീ നാരായണീയം ചമ്പു'', വടക്കുന്നാഥ ക്ഷേത്ര ഐതിഹ്യങ്ങൾ* അടങ്ങുന്ന " *തെങ്കൈല നാഥോദയം ചമ്പു"* എന്നീ കൃതികൾ ചെല്ലൂർ നാഥോദയത്തിന് ശേഷം *നീലകണ്ഠ കവി* രചിച്ച കൃതികളാണ്.

കടത്തനാട് ഉദയവർമ്മ രാജാവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന *കനകോദയം* എന്ന മാസികയിലാണ് അത് വരെ *എഴുത്തോല രൂപത്തിൽ കിടന്നിരുന്ന ചെല്ലൂർ നാഥോദയം ചമ്പു* ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് *1940 ൽ വടക്കുംകൂർ രാജരാജവർമ്മയുടെ* വ്യാഖ്യാന സഹിതം കൊച്ചി മലയാള ഭാഷാ പരിഷ്കരണ കമ്മറ്റി പ്രസ്തുത കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ഈ കൃതി വിശദമായി പഠന വിധേയമാക്കിക്കൊണ്ട് PE കൃഷ്ണൻ നമ്പൂതിരി (Pek Namboothiri ) പുന:പ്രസിദ്ധീകരണം നടത്തിയത് അടുത്ത കാലത്താണ്. 

*ചെല്ലൂർനാഥൻ എന്നുമറിയപ്പെടുന്ന തളിപ്പറമ്പത്തപ്പന്റെ പ്രതിഷ്ഠാ* എതിഹ്യം സംബന്ധിച്ച രചനയാണെങ്കിലും ക്ഷേത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച *നാട്ട് മൊഴികൾ,* അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ഈ മഹാക്ഷേത്രത്തിന്റെ ഘടന എങ്ങിനെയായിരുന്നു തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട് പ്രസ്തുത ഗ്രന്ഥം. 

"ചതുരാംഗതര ഭുജംഗ രാജ ഫണാ സഹസ്ര വിന്യസ്ത മസ്തകേന, ഘന പ്രണയ ഭരിത മുഗ്ദ്ധ സ്നിഗ്ദ്ധ നിഷ്പന്ദമന്ദാക്ഷ സാക്ഷീ വീക്ഷണാഞ്ചലായാ, വാങ്മനസാതി വൃത്തലാവണ്യ ലക്ഷ്മീ തരം ഗീതായാസ്സർവ്വമംഗലായാസ്സുമധുരോത്സംഗ നിഹിത പദപങ്കജേന, കോമളവാമകരകലിത താമരസേന നിഖില ദേവാസുര മുനി കിന്നരയക്ഷ സിദ്ധവിദ്യാധരനിഷേവിതേന, മുഖ്യതരാലേഖ്യരൂപേണ വാസുകീശായിനാസർവ്വ ജഗത്സ്വാമിനാ പർവ്വതാപത്യ ജീവതുനാ ച, "🙏

*തളിപ്പറമ്പ് ക്ഷേത്രത്തിൽ* *വാതിൽ* *മാടത്തിലുണ്ടായിരുന്ന*
*വാസുകീ ശായിയായ മഹാദേവന്റെ ഒരു ചുവർ ചിത്രത്തെപ്പറ്റി പ്രസ്തുത ഗ്രന്ഥത്തിലെ ചില വിവരണങ്ങളാണ്* *മുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വരികൾ*.........

 എന്നാൽ *ദൗർഭാഗ്യമെന്ന് പറയട്ടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എവിടെയും ഇന്ന് ഇത്തരത്തിൽ വാസുകീ ശായിയായ മഹാദേവന്റെ ഒരു ചിത്രവും കാണാനില്ല*. വാതിൽമാടം പല കോട്ട് വൈറ്റ് വാഷ് ചെയ്യപ്പെട്ട ഒരു ചുവരാണ് ഇന്ന്. ഈ ഗ്രന്ഥം വായിച്ച ഘട്ടത്തിൽ ഇങ്ങിനെ ഒരു ചിത്രത്തെക്കുറിച്ച് *പ്രായമുള്ള പലരോടും ചോദിച്ചുവെങ്കിലും ഇന്ന് ജീവിച്ചിരിപ്പുള്ളവരിൽ ഒരു എൺപത് വയസിന് മുകളിലുള്ളവരിൽ ഒരാൾ പോലും ഇങ്ങിനെ ഒരു ചിത്രം കണ്ടതായി ഓർക്കുന്നുമില്ല.* അതായത് ആ ചിത്രം നഷ്ടപ്പെട്ടിട്ട് തന്നെ ഒരു നൂറ്റാണ്ടിലേറെ കാലം കഴിഞ്ഞുവെന്ന് ഉറപ്പ്....

*പ്രസ്തുത ചിത്രം* ഇനി കണ്ടു കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ ഒരു ഘട്ടത്തിൽ ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിന് *സമാനമായ സങ്കൽപ്പത്തിൽ മറ്റൊരു ക്ഷേത്രത്തിൽ അത് പോലെ ഒരു ചിത്രം കണ്ടപ്പോൾ വല്ലാത്തൊരു യാദൃശ്ചികതയാണ് എനിക്ക് തോന്നിയത്.*

 ഇന്നലെ *ശിവരാത്രി നാളിൽ വിശേഷാൽ പൂജയ്ക്കായി ഞങ്ങൾക്ക് തന്ത്രമുള്ള കോഴിക്കോട് സാമൂതിരിപ്പാട് വക തിരുവണ്ണൂർ ശിവ ക്ഷേത്രത്തിൽ പോയതായിരുന്നു ഞാൻ. പ്രസ്തുത ക്ഷേത്രത്തിന്റെ തെക്കേ വാതിൽമാടത്തിൽ വാസുകിശായിയായ മഹാദേവന്റെ ഒരു ചിത്രം. പൗരാണിക ചുവർ ചിത്രമൊന്നുമല്ല, ശിവശയനം എന്ന പേരിൽ  2015ൽ മാത്രം വരച്ച ഒരു സാധാരണ പെയ്ന്റിങ്ങ്. എന്നാൽ ചെല്ലൂർനാഥോദയത്തിൽ പറയുന്ന അതേ സങ്കൽപ്പങ്ങൾ എല്ലാം ഈ ചിത്രത്തിലും കാണാൻ സാധിച്ചു. ചിത്രകാരന്റെ പേരില്ലാത്തതിനാൽ കൂടുതൽ അന്വേഷിക്കാൻ സാധിച്ചുമില്ല*.......

എന്തായാലും *ശിവരാത്രി നാളിൽ ലഭിച്ച വല്ലാത്ത ഒരു അനുഭൂതി* തന്നെയായിരുന്നു പ്രസ്തുത ചിത്രം. വഴിമുട്ടുന്ന ചില അന്വേഷണങ്ങൾക്ക് ഇത്തരം സംഭവങ്ങൾ നൽകുന്ന ദിശാബോധം ഏറെ വലുതാണ്.

🙏🏻 *ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.*
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═ 

Tuesday, September 29, 2020

ശ്രീചക്രം



*♨ശ്രീചക്രം ♨*

*💥പ്രപഞ്ച നിഗൂഢതകളുടെ കൊടുമുടി.💥* 

~*****************************~

*ഈ വിശ്വത്തിലെ ഏറ്റവും സങ്കീഗീർണമായ ജ്യാമിതീയ ഘടനയാണ് ശ്രീചക്രം... എന്ന് അലക്സി ക്‌ളൈച്ചേവ് (റഷ്യൻ ഗണിതശാസ്ത്രജ്ഞൻ )*

*എന്താണ് ശ്രീചക്രത്തിന് ഇത്രയും പ്രത്യകത???* 

*തന്ത്ര  ശാസ്ത്രപ്രകാരം 14ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു ബ്രഹ്മാണ്ഡത്തിന്റെ ഘടനയ്ക് സമമാണുപോലും ശ്രീചക്രം...*
 *മാത്രമല്ല അത് മനുഷ്യസൂഷ്മശരീരത്തിന്റെ ഘടനയ്കും തുല്യമത്രേ.......*
*പ്രാചീന ഋഷിവര്യൻമ്മാരുടെ അഭിപ്രായത്തിൽ മനുഷ്യശരീരം ബ്രഹ്മാണ്ടതുല്യമാണ് (യതേ ബ്രഹ്മാണ്ഡ... തതെ. പിണ്ഡാണ്ഡ )...*
 *വളരെ അർത്ഥഗർഭമായതാണ് ഈ സമസ്സ്യ*... *അതായത് സ്ഥൂലർത്ഥത്തിൽ ശ്രീചക്രം ബ്രഹ്മാണ്ഡതിനെയും, മനുഷ്യസൂഷ്മ- ശരീരത്തെയും പ്രതീകവൽക്കരിയ്ക്കുന്നു. ഒരേ സമയം....* 

*ആയതുകൊണ്ട് തന്നെ ഈ അറീവും അതിലുള്ളനിയമങ്ങളും നിയന്ത്രണങ്ങളും എന്നും  രഹസ്യവും ഏറ്റവും പവിത്രവുമായി പൂർവ്വ  സൂരികൾ സൂക്ഷിച്ചിരുന്നു.. ഇന്നും അങ്ങിനെ തന്നെ...* 

*പ്രപഞ്ച ഘടനയെ കുറിച്ചുള്ള അറിവ് പ്രപഞ്ചസമസ്സ്യകളെക്കൂടി നിയന്ത്രിക്കാനുള്ള അറിവിലേക്കുള്ള ചവിട്ടുപടിയാണ്‌ എന്നതിനാൽ ഈ അറിവുകൾ പൂർണമായും പ്രപഞ്ച സൃഷ്ടാവായ, ബ്രഹ്മത്തിന്റെ ശക്തിയായ... രഹസ്യാൽ രഹസ്യ യോഗിനിയായ അവളിൽ മാത്രം നിക്ഷിപ്തവുമാണ്...* 

*ലോകത്തിലെ ഇതര ദർശനങ്ങളിൽ നിന്നും സംസ്കൃതിയിൽ നിന്നും ഹൈന്ദവസംസ്‌കൃതി എന്നതുകൊണ്ട് ഉദ്ദശിയ്ക്കുന്ന സംസ്കൃതിയ്ക്കുള്ള പ്രത്യകത അതിന്റെ രഹസ്യ സ്വഭാവമാണ്... മറ്റുദര്ശനങ്ങൾ,മതങ്ങൾ, തത്ത്വ ശാസ്ത്രങ്ങൾ, എന്നിവ  പ്രചരിപ്പിയ്ക്കപ്പെടാൻ വെമ്പൽ കൊണ്ട് എൻഡ്  അക്രമവും വിട്ടുവീഴ്ചയും ആയതിനു വേണ്ടി ചെയ്യാൻ ശ്രമിയ്ക്കുമ്പോൾ ഹൈന്ദവത ഇന്നും എന്നും ഏതോ രഹസ്യമറയ്ക്കുള്ളിൽ നിർത്തപ്പെടുകയാണ് ഉണ്ടായത്.... അതെ സമയം ഏറ്റവും പഴക്കമുറ്റ   സംസ്‌കൃതിയായിട്ടും എന്തൊക്കെ അതിക്രമങ്ങൾക്കും, ചവിട്ടിമെതിയ്ക്കപ്പെടലുകൾക്കും  വിദേ യമാക്കപ്പെട്ടിട്ടും ഇന്നും നാശമില്ലാതെ നിലനിൽക്കുന്നു...* 

*എന്താണ് ഇതിന്റെ രഹസ്യം?* 

*ഹിന്ദുജനതയിൽ 99%   അവരുടെ  അടിസ്ഥാനപ്രമാണങ്ങളായ 4വേദങ്ങൾ (ഋഗ്വേദ, യജുർ, സാമ, അഥർവ )കണ്ടിട്ടു പോലുമുണ്ടാവില്ല...*
 *(ജനങ്ങൾക്ക്‌ പുരാണങ്ങളും ഇതിഹാസങ്ങളും ഭഗവത്ഗീതയും മാത്രം)*

*വേദം പഠിച്ചവർ തന്നെ ഭൂരിഭാഗവും അതിന്റെ അർത്ഥം അറിഞ്ഞുമില്ല ഉൾക്കൊണ്ടിരുന്നതും ഉപാസിച്ചിരുന്നതും...*
 *ശ്രീചക്രത്തെക്കുറിച്ചു ചതുർവേദങ്ങൾ വ്യക്തമാകുന്നു എന്നല്ല പറയുന്നത്... ആദി  പരാശക്തിയായ വേദമാതാവായ വിശ്വാമിത്രനാൽ ദ്രഷ്ടമാക്കപ്പെട്ട "ഗായത്രി "മന്ത്രദേവത ഇവിടംമുതൽ പ്രസക്തമാകുന്നു...*

 *ഗായത്രിയില്ലാതെ വേദപഠനവും ഉപനയനവും നടക്കില്ല...*

 *ചതുർ വേദങ്ങൾക്ക് മാതാവായി  വൈദികലോകത്തു പരിലസിയ്ക്കുമ്പോഴും തന്നെ കുറിച്ച് അവിടെ വലിയരീതിയിൽ ഒന്നും ശ്രീഭഗവതി വ്യക്തമാക്കുണില്ല എന്നതാണ് സത്യം....*

 *വേദത്തെക്കാളും രഹസ്യവും നിഗൂഢവും അപകടം നിറഞ്ഞതും ആണ്‌, സധനലോകത് സിംഹരാജനായി പരിലസിയ്ക്കുന്ന തന്ത്രലോകം....*

 *മുപ്പത്തിമുക്കോടി ദേവതകളുടെ ആരാധനാക്രമങ്ങൾ, ഉപാസനമാർഗ്ഗങ്ങള്.* 

*ഭൂത, പ്രേത, യക്ഷ, യക്ഷി, രാക്ഷസ, നാഗ, ദൈത്യ, കിന്നര, പിശാചുക്കൾ, ഗന്ധര്വന്മാർ, അപ്സരടുകൾ, ശൈവ, വൈഷ്ണവ, സൗര, ശാക്ത, ഗാണപത്യ ദേവതകൾ, ത്രിമൂർത്തികൾ എല്ലാം അടങ്ങുന്ന താന്ത്രിക ലോകത്തിന്റെ കേന്ദ്ര  സത്തയായി നിലകൊള്ളുന്നു ശ്രീചക്രം...*

 *അതിന്റെ ബിന്ദുവിൽ 64കോടി യോഗിനീ ഗണങ്ങളോടുകൂടിയും*
*അവർക്ക് ഓരോരുത്തർക്കും ഒരു ലക്ഷം യോഗിനിമാർ വേറെയും ആയി....*
 
*മണിദ്വീപം എന്ന കദംബവനത്തിൽ ഇരുന്നുകൊണ്ട് അവൾ ലോകഭരണം നടത്തികൊണ്ടിരിയ്കുന്നു...* 
 *അവളെ ആരാധിയ്ച്ചും ഉപാസിച്ചുമാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും  ലക്ഷ്മിയും, സരസ്വതിയും  ദുർഗയും എല്ലാം പ്രപഞ്ചത്തിൽ സ്ഥാനമാനങ്ങളും അധികാരവും നേടിയിരിയ്ക്കുന്നത്..*
*അവർ ഇപ്പഴും അവളെ ഉപാസിച്ചുകൊണ്ടിരിയ്ക്കുന്നതാണ്..*
 
*അവളുടെ മിഴികൾ അടയുകയും, തുറക്കുകയും ചെയ്യുമ്പോൾ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാവുകയുംനശിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു ...*

 *തന്ത്രശാസ്ത്രം അവളുടെ ആരാധന രീതിയും ഉപാധിയും ദ്രവ്യങ്ങളും വിധികളും വിശദമാക്കുന്നു.*

 *64 പ്രധാനതന്ത്രങ്ങൾ ഉൾപ്പെടെ 150തന്ത്രങ്ങളിലായി.. വാമം, കൗളം, ദക്ഷിണം, മിശ്രം, ദിവ്യം സമയം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ വിശദമാക്കപ്പെട്ടിരിയ്ക്കുന്നു...*

 *പ്രധാനപ്പെട്ടതും ഏറ്റവും രഹസ്യമായതുമായ "സമയമാർഗം"18മഹാ സിദ്ധമാരാൽ, അവദൂതരിലൂടെ പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു..*

*ഈ  ഉപാസനയ്ക് പറയുന്ന പേര് "ശ്രീവിദ്യ ഉപാസന" എന്നാകുന്നു.....*

*സാധരണ ഉപാസനമാർഗത്തിൽ "ഭൗതിക സമൃദ്ധി "തരുന്നവ യോഗമോ മോക്ഷമോ തരാത്തവയും, ഇവതരുന്നവ ഭൗതിക സമൃദ്ധി തരാത്തതുമാണ്.....*

 *എന്നാൽ ശ്രീവിദ്യയെ സേവിയ്ക്കുമ്പോൾ ഭൗതിക സമൃദ്ധിയും യോഗ മോക്ഷങ്ങളും തുല്യമായി ലഭിയ്ക്കുന്നു....* 

*ഭാരതം അതിന്റെ പ്രൗഡിയിൽ ആയിരുന്നകാലത് രാജാക്കൻമാർ വാമ കൗളം  മാർഗങ്ങൾ  അവലംബിച്ചിരുന്നു...*

 *വൈദികർ ദക്ഷിണ മാർഗത്തിൽ  ഇല്ലങ്ങളിൽ വെച്ച്  അവളെ ഉപാസിച്ചിരുന്നു...* 

*പ്രപഞ്ചത്തിലെ സകലശക്തികളും സമന്ന്വയിക്കുന്ന ശ്രീചക്രാരാധന നടക്കുമ്പോൾ സകല ഐശ്വര്യങ്ങളും, രാജകീയ പദവികളും, ആകര്ഷിയ്ക്കപ്പെട്ടുന്നവരും ആകുന്നു...*

*സാധാരണപൂജകളിൽ നിന്നും വ്യത്യസ്തമായി 64ഉപചാരങ്ങളിലൂടെയാണ് അവൾക്കു പൂജനൽകുന്നത്...*
 *വാമം ബലി പ്രധാ നമാകുമ്പോൾ, കൗളം മാംസം നേദിയ്ക്കുന്നു, ദക്ഷിണം അപകടരഹിതവും പഞ്ചമകാരങ്ങൾ പ്രതീകങ്ങളായി അർപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു..*

 *ഇളനീർ പിൻഭാഗം വെട്ടി തേൻ ഒഴിച്ച് മദ്യ സങ്കല്പം സാക്ഷാത്കരിയ്ക്കുന്നു..*

*ദശമഹാവിദ്യകളിലായി കാളി, താര, ചിന്നമസ്ത, ബഗ്ളാമുഖീ, ഷോഡശി, മൂർത്തികളിലൂടെ ആരാധിയ്ക്കുന്നു..*

 *ഓരോന്നിനും ഓരോ ലക്ഷ്യം....5മണിക്കൂർ മുതൽ മാസം മുഴുവനും നീണ്ടുനിൽക്കുന്ന രീതിയിൽ പൂജ ഉണ്ട്...*
 *16നിത്യകൾക്കു പുറമെ മുരുകൻ, ഗണപതി, വിഷ്ണു, പരമശിവൻ എന്നിവർക്കു മാത്രമല്ല സപ്തമാതൃകളടക്കം 108 യോഗിനി മാർക്കും പൂജ ചെയ്യുന്നു...*

*അതി രഹസ്യ പൂജയും വിധങ്ങളും പൂജയെ അതിസന്ഗീർണവും അത്യ ആകർഷണവും ആകുന്നതാണ്....*

 *പൂജാമണ്ഡലത്തിൽ പഞ്ചദശാക്ഷരി ഉള്ളവരെ മാത്രമേ സാധരണ അനുവദിയ്ക്കാറുള്ളു...*

 *സാധകൻ വിവാഹിതൻ ആകണമെന്നും, ബ്രഹ്മചാരി നൽകുന്ന പൂജ ഭഗവതി സ്വീകരിയ്ക്കില്ലെന്നും ആചാര്യ വചനം..* 

 *"സമയ"സംബ്രദായത്തിൽ മാത്രം സഹസ്രാരത്തിലെ അമൃതാശ്രവം സാധകൻ ഭു- ജിയ്ക്കുന്നു.  സമയസംബ്രദായത്തിൽ എല്ലാ പ്രാപഞ്ചിക നിയമങ്ങൾക്കും പഞ്ചമകാരങ്ങളായ മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയ്ക്ക് ഉപരിയായി, അവദൂതനായി ചിരഞ്ജീവിയും സ്വൊചന്ദ മൃതുവും ആയി ജന്മ സാക്ഷാത്കാരമായ മോക്ഷാവസ്ഥയും നേടുന്നു....*

 *മറ്റുള്ളതെല്ലാം  മോക്ഷപടവുകളും  തരുന്നു .....* 

*ബാഹ്യലോകത്തു രാജൈശ്വര്യങ്ങളും, ആഭ്യന്തരലോകത്.. ശരീരത്തിലെ സർവനാഡികളിലൂടെ പ്രവഹിയ്ക്കുന്ന പ്രാണനെയും ബോധപൂർവം നിയന്ത്രിയ്ക്കാനും, പുറത്തുപോയി പ്രാണൻ നശിയ്ക്കാതെ   സാധകനെ  ചിരഞ്ജീവിയാക്കുന്നു*.
*ഭൂമിയിൽ ഉള്ള അവർ പരമശിവന് തുല്യരായി ഗണിയ്ക്കപ്പെടുന്നു.*

 *പ്രാചീന തമിഴ് സിദ്ധൻമാർക്ക് ഇടയിൽ "വാശിയോഗി "എന്ന് ഇവർ അറിയപ്പെടുന്നു.........* *അതി രഹസ്യമായ പ്രാണായാമ ക്രമത്തിലൂടെ മഷ്തിഷ്കത്തിലെയും, നട്ടെല്ലിലെയും നാഡികളിൽ തുടങ്ങി മുഴുവനും ശരീരത്തിലെ നാഡികളിലെയും പ്രാണസ്പന്ദനത്തെ നിയന്ത്രണത്തിൽ ആകുന്നു.....* *ഇങ്ങനെയുള്ള സാധകർ മാത്രമാണ് ദേവപൂജയ്ക്ക് അധികാരികൾ*

 *(ഇന്ന് അങ്ങിനെയല്ല ബാഹ്യപൂജകൾ അതുകൊണ്ട് ഫലസിദ്ധിയിൽ വൻ കുറവുണ്ടാകും )*

*ഒരു വർഷം ഉപാസിയ്ക്കുമ്പോഴേയ്ക്കും സർവ്വരോഗങ്ങളിൽ നിന്നും സാധകൻ മുക്തനാകുന്നു.....* 

*മനുഷ്യ ശരീരത്തിൽ മൂലധാരത്തിൽസുപ്തയായി കിടക്കുന്ന പരാശക്തിയുടെ പരിണമിയ്ക്കാത്ത ഊർജം, സാധകന്റെ സഹസ്രാരപത്മത്തിലേയ്ക്ക് ആനയിക്കപ്പെടാൻ,  അത്രയും സ്രേഷ്ടമായ 16ബീജാക്ഷരങ്ങൾ  just രഹസ്യമന്ത്രം സമയ സമ്പ്രദായത്തിൽ, മൂലധരത്തിൽ നിന്നും സഹസ്രാരം വരെ പ്രാണനിലും അപാനനിലും ലയിപ്പിയ്ച്ച ബീജാക്ഷരങ്ങൾക്ക്  ജീവൻ നൽകികൊണ്ട് അജപായായി  ജപിയ്ക്കുന്നു....*

*ഇങ്ങനെയാണ് ശ്രീവിദ്യാമന്ത്രമായ ഷോഡശാക്ഷരി ത്രിമൂർത്തികൾ പോലും ഉപാസിക്കുന്നതെന്ന് ആചാര്യമതം.....*

 *ദശ ദീക്ഷ ക്രമത്തിൽ, ഹംസഗായത്രി(അജപാ ),ദീപിനെവിദ്യ, പ്രണവം, ഖേചരീ, ലാംബിക, ഷോഡശി, തുടങ്ങിയ ക്രമത്തിൽ അവദൂത അധികാരം (പൂർണാഭിഷേകം ) വരെ യാണ് സമയ ക്രമം.* 

*ദേവതാ ആരാധനകളെ ഉപവിദ്യ, മഹാവിദ്യ, പരാവിദ്യ എന്നിങ്ങനെ തിരിയച്ചിരിയ്കുന്നു...* 
*ഓരോന്നിനും ഇഹത്തിലും പരത്തിലും ഓരോ ഫലം സാധിയ്ക്കുന്നു...*

 *പരാവിദ്യയിൽ പാരമ്യത്തിൽ സമയം വിരാജിയ്ക്കുന്നു...* *പക്ഷേ എല്ലാ സമ്പ്രദായത്തിലും ദേവി തൃപ്തയാണ്...* 

*ഒരു കാലത്ത് എല്ലാ ജാതിക്കാർക്കിടയിലും വ്യത്യസ്ത സംബ്രദായങ്ങളിലൂടെ അവളെ ആരാധിയ്ച്ചിരുന്നു ..*
 
*ഇന്നും വലിയക്ഷേത്രങ്ങളിൽ പലതിലും ശ്രീചക്രപൂജ നടക്കുന്നുണ്ട്...* 

*ഇത്രയും സ്രേഷ്ടമായ മാർഗം ലഭിയ്ക്കണമെങ്കിലും, അധിപരാശക്തിയായി ലോകം ഭരിയ്ക്കുന്ന അവളെ ഉപാസിയ്ച്ച ആരാധിയ്ക്കണമെങ്കിലും, അവള്  തന്നെ  തിരഞ്ഞെടുക്കുന്നവർക്കുമാത്രം എന്നും പറയപ്പെടുന്നു....*

 *പക്ഷേ എല്ലാ മനുഷ്യരും അറിയാതെ ശ്വാസ ഉച്ചസ്വത്തിലൂട അവളുടെ മന്ത്രം ജപിച്ചുകൊണ്ടിരിയ്ക്കുന്നു...*

 *ജന്മാന്തരം ലളിതാസഹസ്രനാമം വായിച്ചതിന്റെ പ്രധാ നഫലമായി ഒരു ജന്മത്തിൽ അവളെ ഉപാസിയ്ച്ച ഈ ദുഃഖ സംസാരസാഗരത്തിൽ നിന്നും രക്ഷപെടാൻ അവൾ അനുവദിയ്ക്കുന്നു......*
 *അവളുടെ അനുവാദമില്ലാതെ ഒരു ജീവബോധവും മോക്ഷാവസ്ഥ അടയില്ല...*

 *ബ്രഹ്മജ്ഞാനം മാത്രം മോക്ഷത്തിന് ഹേതുവല്ല*

 *(അഭിപ്രായവ്യത്യാസം ഉണ്ടാകാം )*

*അങ്ങിനെ പാകമായ  ജീവബോധത്തിനു മുൻപിൽ അവളിൽ നിന്നും വന്ന ദിവ്യബോധങ്ങൾ ഗുരു രൂപത്തിൽ പ്രത്യക്ഷമാവുകയും, സാധകനിൽ, ശിഷ്യരിൽ  തന്നെയുള്ള അവളുടെ ശക്തി ഉണർത്തുന്നതിനാവശ്യമായ ദീക്ഷാക്രമങ്ങൾ നൽകുകയും ചെയ്യുന്നു...* 

*ഗുരുക്കൻമ്മാർക്കുള്ള അവളുടെ നിർദേശവും കർക്കശമാണ്.* 

*"രാജ്യം ധേയ..... ശിര ധേയ..... ന ധേയം ശ്രീവിദ്യ" എന്നാണ്.* 

*(നിങ്ങളുടെ രാജ്യം വേണമെങ്കിൽ ഒരാള്ക്കുനൽകാം, ശിരസ്സുവേണമെങ്കിൽ വെട്ടി മാറ്റി കൊടുകാം എന്നാലും"ശ്രീവിദ്യാദീക്ഷ "മാത്രം കൊടുക്കരുത്...)*

 *എന്നാണ് നിർദ്ദശം...*

 *അര്ഹതപെട്ടവന് മാത്രം കൊടുക്കുക...* *അങ്ങിനെ ലഭ്യമായവരാണ് വാല്മീകിയും, വേദവ്യാസനും, മറ്റും.......* 

*ശ്രീവിദ്യാസംബ്രദായം എത്രവിശദീകരിച്ചാലും തീരില്ല... പരസ്യമായി വിശദീകരിയ്ക്കുന്നതിനു പരിധിയും ഉണ്ട്.. എങ്കിലും കലിയുഗത്തിൽ ആ നിയമത്തിനു അമിത പ്രസക്തി ഇല്ലെന്നും അഭിപ്രായം... നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വ്യക്തമാകുന്നു...... എങ്കിലും പാരപ്രകൃതിയുടെ അതി കഠിനമായ പരീക്ഷണത്തിന് സാധകൻ വിധെ യമാക്കപ്പെടും..*

 *പ്രശ്നങ്ങളും പ്രയാസങ്ങളും വ്യക്തിജീവിതത്തിൽ കൊടുങ്കാറ്റ് ഉണ്ടാക്കി ഭയപ്പെടുത്താം, പഞ്ചമകാരങ്ങൾക്ക് ഉപരിയാകുന്നതുവരെ പരീക്ഷിയ്ക്കപ്പെടാം..................ജന്മാന്തരം അനുഭവിയ്ക്കേണ്ട ദുരിതങ്ങൾ ആദ്യ ഘട്ടത്തിലും......... .പിന്നീട് അത്രയും ഐശ്വര്യസമൃദ്ധികൾ  മാത്രമല്ല,  സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും, സാധകനു  അവൾ അധികാരവും  കൊടുക്കുന്നു...* 

*കലി യുഗത്തിൽ, തിന്മകളും കാപട്യങ്ങളും വഞ്ചനകളും ക്രൂരതകളും കൊടികുത്തിവാഴുന്ന അവസരത്തിൽ ഒരു കച്ചിതുരുമ്പല്ല ശക്തി ഉപാസന മറിച്ചു രാജകീയ നൗകയാണ്.....*

*നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടടുക്കാൻ, നമ്മുടെ സംസ്‌കൃതിയെ കുറിച്ച് ആത്മ പരിശോധന നടത്തി അമൂല്യമായ രത്നകല്ലുകൾ കണ്ടെത്തുകയാണ് വേണ്ടത്.* 

*വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ല മനുഷ്യജന്മം....*

 *ഓരോ സെക്കൻഡും കഴിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യ ആയുസ്സിൽ ശരാശരി 30,000 ദിവസമേ ഒരാൾക്ക് ലഭ്യമുള്ളൂ. അതിൽ 3 ൽ 1 ഉറങ്ങി തീർക്കുന്നു....🙏🙏🙏*

 
*🍃ഓം നമഃ ശിവായ.🙏*....