Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 14, 2019

bb

അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. ചൈനയിൽ സെൻ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ബോധിധർമ്മന്റെ ഉൽഭവം തേടിപോവുകയാണ് കഥയിലൂടെ മുരുഗദോസ്ത് ചെയ്യുന്നത്, സിനിമയിലൂടെ ബോധിധർമ്മന്റെ ജന്മനാട് കാഞ്ചീപുരമാണെന്ന് അടിവരയിട്ടു പറയാൻ കഥാകാരൻ ശ്രമിക്കുന്നുവെന്ന് പറയാം, കാഞ്ചീപുരത്തെ പല്ലവരാജവംശത്തിൽ പിറന്ന ബോധിധർമ്മൻ സന്യാസം സ്വീകരിച്ചു നാടുവിടുന്നു, പിന്നീട് ചൈനയിലെത്തുന്നു. അവിടെ ഒരു ഗ്രാമത്തിന്റെ എല്ലാമെല്ലാമായി മാറുന്നു. ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്. ഇന്നും ബോധിധർമ്മനെ ചൈനീസ് ജനത ആരാധിക്കുന്നു എന്നും മുരുഗദോസ്സ് പറഞ്ഞുവെക്കുന്നു.തമിഴന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തലത്തിൽ തമിഴ് ഭാഷയുടെയും നാടിന്റെയും വൈകാരികമായ സിനിമാ പ്രഹസനമായിരുന്നു ഏഴാം അറിവ് എന്നു പറയാതെ വയ്യ.


ആരാണ്‌ ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിൽ കുരുങ്ങിയ കുരുക്ക് ഒന്നു നിവർത്താൻ ഗൂഗിളിനെ ആശ്രയിക്കാൻ ശ്രമിച്ചു. ബോധിധർമ്മൻ എന്ന സയന്റിസ്റ്റിനെ അറിയാൻ ശ്രമിച്ച എന്നെ വിവര വിജ്ഞാനശാഖ കൊണ്ടു പോയത് തമിഴന്റെ തട്ടിപ്പിന്റെ മറ്റൊരു മുഖത്തിലേക്കാണ്.


ബോധിധർമ്മന്റെ ഉൽ‌പ്പത്തി ഇന്നും അജ്ഞാതമാണ് . എങ്കിലും ഭൂരിപക്ഷം ചൈനീസ് ഭിക്ഷുക്കളുടെയും, അദ്ധേഹത്തെ കുറിച്ച് പഠനം നടത്തിയവരുടെയും അഭിപ്രായത്തിൽ ബോധിധർമ്മൻ തെക്കേ ഇന്ധ്യക്കാ‍രാനാകാണ് സാധ്യത എന്നാണ്.

മലയാളം വിക്കി പറയുന്നത് നോക്കൂ..:-


ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നു എന്നാണ്. പക്ഷെ , ബ്രൗട്ടൻ (1999:2) രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നിൽ ഇദ്ദേഹത്തിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണെന്നു വിശ്വസിക്കപ്പെടുന്നു.


അതേ സമയം, ആയോധന കലകൾ ഉടനീളം ഉള്ള ഒരേ ഒരു സംസ്ഥാനം കേരളം ആണ് എന്നതിനാലും, ചീനചട്ടി ചീനവല എല്ലാം ഇപ്പോഴും ഉപയോഗിക്കുന്ന സ്ഥലം ആയതിനാലും , ബുദ്ധമതം നിലനിന്നിരുന്നതിനു തെളിവുകൾ ഉള്ളതിനാലും, ആയുർവ്വേദം മുതലായവ ഉള്ളതിനാലും കേരളം ആകാനും സാധ്യതയേറെയാണ്. കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം കോഴിക്കോട് "ചൈനീസ് കൂലി" ആണ് എന്നതും കേരളം ആകാൻ ഉള്ള സാധ്യത കൂട്ടുന്നു.


ബോധി ധർമ്മൻ ഒരു മലയാളിയാകാൻ സാധ്യതയുണ്ടൊ എന്ന കൌതുകം, എന്നെ കുറച്ചൊന്നുമല്ല ആവേശ ഭരിതനാക്കിയത്. നിങ്ങൾക്കറിയാലോ, എന്തെങ്കിലും കണ്ടെത്താനോ , തകർക്കാനോ എനിക്കുള്ള പ്രത്യേക വൈഭവം, കാലിഫോർണിയക്കാരനായ മിസ്റ്റർ മാഡിയുടെ ഒരു ബ്ലോഗിൽ അദ്ധേഹം കണ്ടെത്തിയ വസ്തുതകൾ എന്നെ അൽഭുതപ്പെടുത്തി. (http://historicalleys.blogspot.com/2008/12/bodhidharma.html)

For a long time, I had heard of rumors that the martial arts of Japan and China have some relation to the Kalaripayattu and the Kalari’s of Malabar. I have been skeptical and when I mentioned this possibility to my sons they sniggered. They have of recent started to equating me with the dad in the ‘My big fat Greek wedding’ who had this tendency of connecting everything’s origin to ancient Greece. But well, it is worth a look anyway and so let’s us take a trip…
ബ്ലോഗ് തുടരുന്നത് തന്നെ കേരളത്തിന്റെ കളരിപ്പയറ്റ് എന്ന ആയോധനകലക്കു ചൈനയിലേയും ജപ്പാനിലേയും ചില ആയോധനകലകളുമായുള്ള സാമ്യം ബോധിദർമ്മൻ ഒരു മലയാളിഅകാനുള്ള ഒരു പകുതി സാധ്യത മാഡി മുന്നോട്ട് വെക്കുന്നു. ആറാം നൂറ്റാണ്ടിൽ കേരളത്തിന്റെ പ്രധാന ഭാഗങ്ങൾ ഭരിച്ചിരുന്നത് പല്ലവന്മാരും ചേര രാജാക്കന്മാരുമാണ്. അന്നു നമ്മുടെ നാട്ടിൽ പ്രധാൻ തുറമുഖം കോഴിക്കോടായിരുന്നു, വ്യപാരത്തിൽ കൊല്ലവും, മുസറിസ് (ഇന്നത്തെ കൊടുങ്ങല്ലൂരും പ്രധാന കേന്ദ്രങ്ങളായിരുന്നു,അഞ്ചാം നൂറ്റാണ്ടിന്റെയും അറാം നൂറ്റാണ്ടിന്റെയും ഇടയിൽ ബുദ്ധമതം പ്രചരിപ്പിക്കാൻ ചൈനീസ് ബിക്ഷുക്കൾ ലോകത്തെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, അതിൽ തന്നെ തെക്കെ ഇന്ത്യയിൽ ഏറ്റവും അധികം ബുദ്ധബിക്ഷുക്കൾ വന്നു ചേർന്നത് കൊല്ലത്താണെന്ന് ചരിത്രം,
But let us now go back to a time when it was not so, when trade was flourishing in Muziris and Quilon. A period actually even before the Nair’s, the 6th century when Pallavas and Chera kings ruled the south of India .A period when Calicut was still to become a free port, to a time well before the Zamorins. It was a time when the Kalingas ports were busy. It was the time when trade was conducted regularly with today’s Malaysia, Thailand & Indonesia. It was also the time when the Buddhists and Jains were well spread over south India, especially todays Kerala regions. It was a time when Budhist teachers also traveling far and wide to spread their beliefs and culture. It was the time when Bodhidharma lived.

ഇനി തമിഴന്റെ ഏഴാം അറിവിലേക്ക് കടന്നു വരാം, എന്തിന്റെ അടിസ്ഥാനത്തിലാണ് ബോധിധർമ്മൻ ഒരു തമിഴനാണെന്ന് ഈ സിനിമ ഊട്ടിഉറപ്പിക്കുന്നത്, കാഞ്ചീപുരത്തുകാ‍രനാകാൻ ഇംഗീഷ് വിക്കിയിൽ കൊടുത്ത നോട്ടിലൂടെ കണ്ണോടിക്കാം
These Chinese sources lend themselves to make inferences about Bodhidharma's origins. "The third son of a Brahmin king" has been speculated to mean "the third son of a Pallavine king, Based on a specific pronounciation of the Chinese characters 香至 as Kang-zhi, "meaning fragrance extreme", Tstuomu Kambe identifies 香至 to be Kanchipuram, an old capital town in the state Tamil-Nadu. According to Tstuomu Kambe:
അഥവാ കാന്ഗ്-ഴി എന്ന ചൈനീസ് വാക്കിനാൽ ആണ് കാഞ്ചിപുരം ഉടലെടുത്തത് എന്ന് ധരിക്കപ്പെട്ടിരിക്കുന്നത് ഈ വാക്കിലുള്ള സാമ്യമാണ് ഒരു തമിഴനാകാൻ കൊടുത്തിട്ടുള്ള സാധ്യതകളിലൊന്ന്, എന്നാൽ ഇവിടെ രണ്ടു വാദഗതികളുണ്ട്,

1. ബ്രാഹ്മിൺസ് ഒരിക്കലും രാജ്യപരമ്പരകളിൽ ഉൾപ്പെടാറില്ല, പ്രധാനമായും ക്ഷത്രിയന്മാരാണ് ആ നൂറ്റാണ്ടുകളിൽ രാജ്യം ഭരിച്ചിരുന്നത്,

2. കാഞ്ചീ പുരത്ത് ഏതെങ്കിലും തരത്തിലുള്ള ആയോധന കലകൾ നിലവിലുണ്ടായിരുന്നോ എന്ന് ചരിത്രകാരന്മാർക്ക് ഇപ്പോഴും സംശയത്തിലാണ്.

ഇനി നമ്മുടെ കേരളത്തിന്റെ സാധ്യതകൾ ഒന്നു പരിശോധിക്കാം,
1. ചൈനീസ് കൂലി എന്നത് കോഴിക്കോടായിരുന്നു,

2. ആയോധന കലകളിൽ കളരിപയറ്റ് ആയിരിക്കാം പിന്നീ‍ട് ഷാവോലിൻ കുങ്ങ് ഫൂ ആയി ബോധിദർമ്മൻ പരിചയപ്പെടുത്തിയത്, ഇന്നു കാണപ്പെടുന്ന ബ്രീത്ത് ടെക്നോളജി ആദിമ ഷാവോലിൻ ശാഖയിൽ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് ബിക്ഷുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്,

3. കൊല്ലത്തിന്റെയും സാധ്യതകൾ തള്ളികളയാൻ പറ്റില്ല, സൌത്ത് ഇന്ത്യയിൽ ആറാം നൂറ്റാണ്ടിൽ കൂടുതൽ ബുദ്ധ ബിക്ഷുക്കൾ എത്തിയിരുന്നത് കൊല്ലമാണെന്ന് മാഡി തന്നെ വിലയിരുത്തുന്നു,

4.മുസ് റിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരാണ് കൂടുതൽ സാധ്യതയുള്ളതായി പറയപ്പെടുന്നത്, പെരുമാൾ തലമുറയിൽ പെട്ട ഒരു രാജാവ് മുസ്ലിം മതം സ്വീകരിക്കാനായി കടൽ കടന്നു പോയത് പ്രശസ്തമാണ്.ആ തലമുറകളിലോ അതിനു മുൻപോ ഉള്ള രാജാക്കന്മരാ‍കാം,

6. ബോധിധർമ്മൻ ആയോധന കലയിലെന്നപ്പോലെ ഒരു നല്ല ഭിഷ്വങ്കരനുമായിരുന്നു, ആയുർവേദം കേരളത്തിൽ പ്രാചീനകാലഘട്ടം മുതൽ തന്നെ ശക്തമായിരുന്നു,


ഇനി സിനിമയിലേക്ക് വരാം . കേവല സാമ്യത്തിന്റെ പേരിൽ ബോധിദർമ്മനെ തമിഴ് വൽക്കരിക്കുകയും സിനിമ ഹിറ്റാക്കി മലയാളി മണ്ടന്മാർ കൂക്കി വിളിക്കുകയും ചെയ്യുന്നത് നമ്മുടെ ആനമണ്ടത്തരം തന്നെ, നമ്മൾ പറയും തമിഴന്മാർക്കു ബുദ്ധിയില്ലെന്ന് പക്ഷെ മൊത്തം മലയാള നാടിനെ വിഢിപരിവേശം കെട്ടിച്ച് സിനിമയുടെ അവസാനം പോലും ബോധിദർമ്മന്റെ ഉൽഭവത്തെകുറിച്ച് ഒരു ചെറിയ നോട്ടുപോലും നൽകാതെ ചരിത്രത്തിൽ ആണിയടിച്ചു സ്ഥാനം ഉറപ്പിക്കലാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിശയോക്തിയാ‍കില്ല, ഇനിയുള്ള കാലഘട്ടങ്ങളിൽ ബോധിധർമ്മൻ തമിഴന്റെ മാത്രം സ്വന്തമാക്കുക എന്ന ഒരു ഹിഡൻ അജണ്ട നടപ്പാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാകും തമിഴ് ലോകം.

*ഓം നമ: ശിവായ എന്ന നാമത്തിന്റെ പ്രസക്തി*

*ഓം നമ: ശിവായ എന്ന നാമത്തിന്റെ പ്രസക്തി*

☘☘❣☘☘❣☘☘❣☘☘

*ശിവനാമ ജപത്തിന് വളരെയേറെ മാഹാത്മ്യം ഉണ്ട്. സദാശിവ എന്ന നാമം ഉച്ചരിക്കുന്നവരെ പാപങ്ങള്‍* *സ്പര്‍ശിക്കുകയില്ല. ശ്രീ ശിവായ നമസ്തുഭ്യം എന്നുപറയുന്ന ആളുടെ മുഖം സര്‍വപാപങ്ങളെയും നശിപ്പിക്കുന്ന തീര്‍ത്ഥത്തിന്* *സമാനമാണ്. ആ മുഖം ദര്‍ശിക്കുന്ന മര്‍ത്യനും തീര്‍ത്ഥജന്യമായ ഫലം സിദ്ധിക്കുന്നതാണ്. പാപങ്ങളെ ഇല്ലാതെയാക്കാന്‍ ശിവനാമോച്ചാരണം സഹായിക്കും ശിവനാമം ഉച്ചരിക്കുന്ന മാനവന്‍ പുണ്യാത്മാവാണ്.* *പലതരത്തിലുള്ള ദുഃഖങ്ങള്‍ മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ ദുഃഖങ്ങളില്‍ നിന്ന് കരകേറാന്‍ ശിവനാമം സഹായിക്കും. ശിവനാമത്തില്‍ മുഴുകി ഇരിക്കുന്നവന്‍ ധന്യനാണ്. ശിവനാമം* *ജപിക്കുന്നതില്‍ ആര്‍ക്കെല്ലാമാണോ വിശ്വാസമുള്ളത് അവരുടെയെല്ലാം ധര്‍മ്മം ഫലപ്രാപ്തിയിലെത്തും ബ്രഹ്മഹത്യാപാപം ചെയ്തവന്‍ പോലും ശിവനാമ ജപത്താല്‍ ആ  പാപത്തില്‍നിന്ന് മോചിതനാകും എന്നാണ്* *വിശ്വാസം.  ശിവനാമാമൃതം പാനം ചെയ്താല്‍ ശാന്തി ഉണ്ടാകും. അവര്‍ക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. കാട്ടുതീയാല്‍ മരം കത്തി ചാമ്പലാകുന്നതുപോലെ ശിവനാമജപത്താല്‍ പാപജാലമെല്ലാം ദഹിക്കും. ജനന മരണങ്ങള്‍ ഉള്ള ഈ പ്രപഞ്ച ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍* *ശിവനാമം സഹായിക്കും. മനുഷ്യന് എത്രമാത്രം പാപം ചെയ്യുവാന്‍ കഴിയുമോ അതിനേക്കാളേറെ പാപനാശന ശക്തി ശിവനാമത്തിലുണ്ട്. ശിവനാമം ജപിക്കുന്നവര്‍ക്ക് ഭക്തിയും മോക്ഷവും ലഭിക്കും.*

*ഓം നമ: ശിവാവയ*

*ഭസ്മധാരണ മാഹാത്മ്യം- ഭസ്മധാരണത്താല്‍ സര്‍വ്വ മംഗളങ്ങളും ലഭിക്കും. മൂന്നുവരയായി ഭസ്മം തൊടുന്നതിന് ത്രി പുണ്ഡ്രമെന്ന് പറയുന്നു. ത്രി പുണ്ഡ്രം ശ്രദ്ധയോടുകൂടി ധരിക്കുന്നവര്‍ സംസാര ദുഃഖത്തില്‍നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം. 'ഓം നമഃശിവായ' എന്ന ഷഡക്ഷരം ഭസ്മ ധാരണത്തോടുകൂടിയാണ് ജപിക്കേണ്ടത്.*
*വര്‍ണ്ണാശ്രമാചാരങ്ങള്‍ വെടിഞ്ഞ് ജീവിക്കുന്ന ഒരാള്‍ക്ക് ആ പാപങ്ങളില്‍നിന്ന് രക്ഷനേടുവാന്‍ ത്രിപുണ്ഡ്ര ധാരണംകൊണ്ട് സാധിക്കും. ഭസ്മധാരണം നടത്തിയാലും സംശുദ്ധരായി തീരും. ശിവന്‍ ഭസ്മരൂപിയും ഭസ്മം ത്രൈലോക്യപാവനവും ആണ്. അതുകൊണ്ട് ഭസ്മം ധരിക്കുന്നവനെ നിന്ദിക്കുന്നത് ശിവനിന്ദയ്ക്ക് തുല്യമാണ്. മദ്ധ്യാഹ്നത്തിന് മുന്‍പ് ജലം ചേര്‍ത്തും മദ്ധ്യാഹ്നത്തിനു ശേഷം ജലം ഇല്ലാതെയും ആണ് ഭസ്മലേപനം നടത്തേണ്ടത്. ത്രിനേത്രനും ത്രിഗുണാധാരനും ത്രിദേവജനകനും ആയ ശിവനെ ധ്യാനിച്ച് പഞ്ചാക്ഷര ജപത്തോടുകൂടി നെറ്റിയില്‍ ഭസ്മം ധരിക്കണം. പാപിപോലും ഭസ്മധാരണത്താല്‍ ശുദ്ധനായിത്തീരും. ത്രിസന്ധ്യയ്ക്ക് ത്രിപുണ്ഡ്രത്തെ ധരിക്കണം. ഭസ്മക്കുറി ധരിക്കുന്നവനെ താഡനം ചെയ്യുന്നവന്‍ ചണ്ഡാലനാണ്. അറിഞ്ഞോ അറിയാതെയോ ഭസ്മധാരണം നടത്തിയാല്‍ അവന്‍ പരിശുദ്ധനായിത്തീരും. ഭസ്മം എല്ലാവര്‍ക്കും എപ്പോഴും ധരിക്കാം.*

*ഓം നമ: ശിവായ*
➖➖➖➖➖➖➖➖➖➖➖
*അറിവാണ് ശക്തി*
 

Thursday, October 3, 2019

ശിവനെ അറിയാം വേദങ്ങളിലൂടെ...

*🔱🔥ശിവനെ അറിയാം വേദങ്ങളിലൂടെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3)

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്).

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം.

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം.

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു.

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿

പ്രഭും പ്രാണനാഥം

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥ നാഥം സദാനംദ ഭാജാം | ഭവദ്ഭവ്യ ഭൂതേശ്വരം ഭൂതനാഥം, ശിവം ശംകരം ശംഭു മീശാനമീഡേ || 1 || ഗളേ രുംഡമാലം തനൗ സർപജാലം മഹാകാല കാലം ഗണേശാദി പാലം | ജടാജൂട ഗംഗോത്തരംഗൈ ര്വിശാലം, ശിവം ശംകരം ശംഭു മീശാനമീഡേ || 2|| മുദാമാകരം മംഡനം മംഡയംതം മഹാ മംഡലം ഭസ്മ ഭൂഷാധരം തം | അനാദിം ഹ്യപാരം മഹാ മോഹമാരം, ശിവം ശംകരം ശംഭു മീശാനമീഡേ || 3 || വടാധോ നിവാസം മഹാട്ടാട്ടഹാസം മഹാപാപ നാശം സദാ സുപ്രകാശം| ഗിരീശം ഗണേശം സുരേശം മഹേശം, ശിവം ശംകരം ശംഭു മീശാനമീഡേ || 4 || ഗിരീംദ്രാത്മജാ സംഗൃഹീതാർധദേഹം ഗിരൗ സംസ്ഥിതം സര്വദാപന്ന ഗേഹം | പരബ്രഹ്മ ബ്രഹ്മാദിഭിർ-വംദ്യമാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 5 || കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജ നമ്രായ കാമം ദദാനം | ബലീവർധമാനം സുരാണാം പ്രധാനം, ശിവം ശംകരം ശംഭു മീശാനമീഡേ || 6 || ശരച്ചംദ്ര ഗാത്രം ഗണാനംദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം | അപർണാ കളത്രം സദാ സച്ചരിത്രം, ശിവം ശംകരം ശംഭു മീശാനമീഡേ || 7 || ഹരം സർപഹാരം ചിതാ ഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം| ശ്മശാനേ വസംതം മനോജം ദഹംതം, ശിവം ശംകരം ശംഭു മീശാനമീഡേ || 8 || സ്വയം യഃ പ്രഭാതേ നരശ്ശൂല പാണേ പഠേത് സ്തോത്രരത്നം ത്വിഹപ്രാപ്യരത്നം | സുപുത്രം സുധാന്യം സുമിത്രം കളത്രം വിചിത്രൈസ്സമാരാധ്യ മോക്ഷം പ്രയാതി...🙏🙏

ശിവപുരാണം

ശിവപുരാണം
*ശിവ പുരാണമാഹാത്മ്യം.*

ഹിന്ദുക്കളുടെ മഹത്തായ പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. പതിനെട്ടു പുരാണങ്ങളിൽ പ്രശസ്തമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ഈ പുരാണം ശിവൻ ഉപദേശിച്ചത് കൊണ്ടും, ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നത്കൊണ്ടുമാണ് "ശിവപുരാണം" എന്ന പേര് ലഭിച്ചത്. ശിവപുരാണം ഭൂമിയിൽ പ്രചരിപ്പിച്ചത് വായുദേവനാണ് അതിനാൽ ഇത് വായു പുരാണം എന്ന പേരിലും അറിയപ്പെടുന്നു.
കലിയുഗത്തിൽ ജനിച്ച മനുഷ്യർക്ക് പരമമായ ഹിതം നല്കുവാൻ പര്യാപ്തമായ ഈ പുരാണം അനേകം ശ്ലോകങ്ങളാൽ വിരചിതമാണ്. ഇതിനെ നിരന്തരം അനുസന്ധാനം ചെയ്യുന്നവർ അഥവാ പ്രതിദിനം പ്രേമപൂർവ്വം പാരായണം ചെയ്യുന്നവർ പുണ്യാത്മാക്കളായി തീരുന്നു. ശിവപുരാനത്തെ ആദരപൂർവ്വം അനുദിനം, വായിക്കുന്നവര്ക്ക് സംസാരത്തിൽ സമ്പൂർണ്ണമായും ഭക്തിസുഖവും ഒടുവിൽ മുക്തിസുഖവും ലഭിക്കുന്നതാണ്.
അനേകം ശ്ലോകങ്ങൾ അടങ്ങിയ ഈ പുണ്യ ഗ്രന്ഥത്തിൽ നിന്ന് അറുപത്തിമൂവായിരം ശ്ലോകങ്ങൾ ശിവലോകത്തിലും ഏഴു സംഹിതകളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങൾ ഭൂമിയിലും വായുദേവൻ പ്രചരിപ്പിച്ചു. ശിവപുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. അദ്ദേഹം ഈ പുരാണത്തെ വിദ്യേശ്വരം, രൗദ്രം, ശതരുദ്രം, കൊടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നീ ഏഴു സംഹിതകളായി തിരിച്ചിരിക്കുന്നു.
ശിവന്റെ ആസ്ഥാനം കൈലാസമാണ്. മനുഷ്യ സമൂഹത്തിനു അവരുടെ കർത്തവ്യ മോചനം നല്കിക്കൊണ്ട് ശിവൻ കൈലാസത്തിൽ വസിക്കുന്നു. ആദിയും അന്തവും ഇല്ലാത്ത പരബ്രഹ്മത്തിന്റെ മൂർത്തിയാണ് ഭഗവാൻ ശ്രീപരമേശ്വരൻ. മംഗളസ്വരൂപൻ, ശാന്തസ്വരൂപൻ എന്നർത്ഥം.
ഭഗവാൻ ശിവന്റെ വാഹനം നന്ദികേശൻ എന്ന കാളയാണ്. കഴുത്തിൽ സദാ മുണ്ഡമാലകൾ അണിഞ്ഞിരിക്കുന്നു. ഈ മാലകൾ മനുഷ്യത്തലകൾ കൊരുത്തുണ്ടാക്കിയതാണ്. ശിവൻ മഹിഷാസുരന്റെ പുത്രനായ ഗജാസുരനെ സംഹരിച്ച് ആ അസുരന്റെ ജഡത്തിൽ നിന്നെടുത്ത ആനത്തോലാണ് ഉടുത്തിരിക്കുന്നത്

Wednesday, October 2, 2019

ശിവനെ അറിയാം വേദങ്ങളിലൂടെ

*🔱🔥ശിവനെ അറിയാം വേദങ്ങളിലൂടെ...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3)

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്).

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം.

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം.

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു.

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿