Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, March 1, 2023

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

 *ഐതിഹ്യം* 

 *അഷ്ടദിക് ഗജങ്ങൾ* 

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.


 *ഏറ്റുമാനൂർ ക്ഷേത്രം* 
 *മാർത്താണ്ഡവർമ്മ* 

മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 

 *ധർമ്മരാജാവ്* 

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്.  അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

 *ചരിത്രം* 

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത് .

 *ഏഴരപ്പൊന്നാന ദർശനം* 

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും.

 *മറ്റു* *സവിശേഷതകൾ* 

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.🪷🪷🪷🪷🪷🪷കടപ്പാട്
സോഷ്യൽ മീഡിയ

Monday, February 27, 2023

രാമേശ്വരം

*🌻രാമേശ്വരം ക്ഷേത്രത്തെ കുറിച്ചൊരറിവ്*  🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 *ഭാരതത്തിലെ നാലു മഹാക്ഷേത്രങ്ങളിൽ ശ്രിരാമൻ പ്രതിഷ്ഠിച്ച മഹാക്ഷേത്രമാണ്* *രാമേശ്വര ക്ഷേത്രം.രാവണവധത്തിനു ശേഷം** *പുഷ്പകവിമാനത്തിൽ സിതാ ദേവിക്കും ലക്ഷ്മണനുമൊപ്പം ആയോധ്യയ്ക്ക് യാത്ര തിരിക്കെ താൻ ചെയ്ത* *പാപത്തിൽ നിന്നും മുക്തി നേടാൻ ശിവപ്രതിഷ്ഠ നടത്താൻ ഭഗവാൻ തീരുമാനിച്ചു.താൻ പണിയിച്ച പാലം കാണാനിടയായ ഭഗവാൻ അതിന്റെ കരയിൽ* *പുഷ്പക വിമാനം ഇറക്കുകയും അനുയോജ്യമായ ഒരു സ്ഥലത്ത് ശിവ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു.ശിവപ്രതിഷ്ഠക്ക് അനുയോജ്യമായ ഒരു ശിവലിംഗം* *കൊണ്ടുവരാൻ ഭക്തനായ ഹനുമാനോട് ഭഗവാൻ ആവശ്യപ്പെട്ടു. ഭഗവാന്റെ നിർദ്ദേശാനുസരണം ശിവലിംഗത്തിനായി യാത്ര* *തിരിച്ച ഹനുമാൻ വരാൻ വൈകുന്നതു കണ്ട ഭഗവാൻ ഉദ്ദേശിച്ച മൂഹൂർത്തത്തിൽ ശിവപ്രതിഷ്ഠ നടത്താൻ കഴിയാതെ വിഷമിച്ചു.അനുയോജ്യമായ സമയത്ത് ശിവ* *പ്രതിഷ്ഠ നടത്താൻ മണൽ കൊണ്ട് സീതാദേവി ഉണ്ടാക്കിയ ശിവലിംഗം ഭഗവാന് മൂഹൂർത്തം* *തെറ്റാതെ പ്രതിഷ്ഠ  നടത്തുകയും ചെയ്തു. ഭഗവാൻ ശിവപ്രതിഷ്ഠ നടത്തുന്നതു കാണാൻ ഇടയായ ഹനുമാൻ* *ശിവലിംഗവുമായി വന്ന തന്നെ ഭഗവാൻ അപമാനിച്ചുവെന്ന് വിചാരിച്ച് സങ്കടത്തോടെ ഭഗവാൻ പ്രതിഷ്ഠ നടത്തിയ ശിവലിംഗത്തെ തന്റെ ബലിഷ്ഠമായ വാലുകൊണ്ട് തല്ലിതകർക്കാൻ നോക്കി. എന്നാലും അത്ര* *ബലവാനായ ഹനുമാന് ആ ശിവലിംഗത്തെ ഒന്നനക്കാൻ പോലും കഴിഞ്ഞില്ല. ഹനുമാൻ ശിവലിംഗത്തെ* *തകർക്കാൻ വാലുകൊണ്ട് തട്ടിയ പാടുകൾ ശിവലിംഗത്തിൽ ഇന്നും കാണാം.ഭഗവാൻ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന്റെ മഹത്വം മനസ്സിലാക്കിയ ഹനുമാൻ താൻ* *കൊണ്ടുവന്ന ശിവലിംഗം സമീപത്തു തന്നെ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു.ഹനുമാന്റെ സങ്കടം കണ്ട ഭഗവാൻ ഭക്തനെ അശ്ലേഷിച്ചു കൊണ്ടു പറഞ്ഞു ഹനുമാൻ പ്രതിഷ്ഠിച്ച ശിവലിംഗത്തെ വണങ്ങിയ ശേഷം മാത്രമെ* *താൻ* *പ്രതിഷ്ഠിച്ച ശിവലിംഗത്തെ ഭക്തർ വണങ്ങു വെന്നു പറഞ്ഞു.ശ്രി രാമൻ പ്രതിഷ്ഠ നടത്തിയ സ്ഥലം* *രാമേശ്വരമെന്നും പ്രതിഷ്ഠ രാമനാഥനെന്നും അറിയപ്പെട്ടു.ഹനുമാൻ പ്രതിഷ്ഠിച്ച ലിംഗം വിശ്വനാഥ ലിംഗമെന്നും അറിയപ്പെട്ടു.ശ്രി രാമചന്ദ്രൻ ഹനുമാന് കൊടുത്ത വാക്കുപോലെ വിശ്വനാഥ ലിംഗത്തെ വണങ്ങിയ ശേഷം മാത്രമെ ഭക്തർ രാമനാഥനെ ദർശനം നടത്താറുള്ളു. ലോകത്തെ ഏറ്റവും വലിയ ഇടനാഴിയുടെ* *പേരിൽ* *പ്രശസ്തമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നാണ് രാമേശ്വരം ഇടനാഴി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രൻ മഹാദേവനെ പ്രതിഷ്ഠിച്ച ക്ഷേത്രമെന്ന നിലയിൽ* *ശൈശവർക്കും വൈഷ്ണവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ക്ഷേത്രം.രാവണവധത്തിനു ശേഷം സീതാദേവിക്കും* *ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ ആയോധ്യയ്ക്കു യാത്ര തിരിച്ച ശ്രീരാമൻ ആദ്യമായി കാലു കുത്തിയ ഇടം കൂടിയാണ്* *രാമേശ്വരം.താൻ ചെയ്ത പാപത്തിൽ മുക്തി നേടാൻ മഹാദേവനെ പ്രതിഷ്ഠിച്ച് വേണ്ട ക്രിയകൾ ചെയ്തു അദ് ദേഹം* . *ശൈശവ സിദ്ധമാരായ അറുപത്തി മൂവർപാടി പുകഴ്ത്തിയ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം.ശ്രി* *രാമൻ സീതാദേവിയെ രക്ഷിക്കാൻ ലങ്കയിലേയ്ക്ക് പാലം പണിതത് രാമേശ്വരത്തു നിന്നാണ് 'വാനരപ്പടയുടെ സഹായത്തോടെ സേതുബന്ധനം നടത്തിയ ഭഗവാൻ* *ഈ പാലം പണി തുടങ്ങേണ്ടത് എവിടെ നിന്നെന്ന് തന്റെ ധനുസിന്റെ അഗ്രം കൊണ്ട് രേഖപ്പെടുത്തിയ സ്ഥലമാണ് ധനുഷ് കോടി.മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ് കോടിയിൽ മുങ്ങി കുളിച്ചാലേ കാശി യാത്രയുടെ ഫലം പൂർണ്ണമായി ലഭിക്കുവെന്നാണ് വിശ്വാസം.* *ഭാരതത്തിലെ* *പന്ത്രണ്ടു ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽപ്പെട്ട രാമേശ്വരത്ത് ക്ഷേത്രത്തിനകത്തെ 22 പവിത്ര കുണ്ഡങ്ങളിലെ തീർത്ഥത്തിൽ സ്നാനം ചെയ്യുന്നത് മഹാപുണ്യമായും മോക്ഷപ്രദായകമായും കരുതുന്നു. ക്ഷേത്രത്തിൽ നിന്ന്* *കിട്ടുന്ന കുപ്പൺ എടുത്ത് ഒരോ തീർത്ഥ കിണറിനും അടുത്തെത്തിയാൽ തീർത്ഥം കോരിയൊഴിക്കാൻ ധാരാളം ക്ഷേത്ര ജീവനക്കാരുണ്ട്. രാമേശ്വരം ക്ഷേത്രം* *അറിയപ്പെടുന്നത് ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായിട്ടാണ്.രാമന്റെ ഈശ്വരന്റെ ക്ഷേത്രമാണ് രാമേശ്വരം.പിതൃകർമ്മങ്ങൾക്ക്
 ഏറെ പ്രാധാന്യമുള്ള രാമേശ്വരം ഭഗവദ് ചൈതന്യം നിറഞ്ഞ ഏറ്റവും ശ്രേഷ്ഠമായ ഒരിടമാണ്* 
കടപ്പാട്
സോഷ്യൽ മീഡിയ.

Wednesday, February 8, 2023

തിരുനെട്ടൂർ* *മഹാദേവക്ഷേത്രം

*തിരുനെട്ടൂർ* *മഹാദേവക്ഷേത്രം


കേരളത്തിൽ എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (വൈറ്റിലയിൽ നിന്നും തെക്ക് , ഏകദേശം നാലര കിലോമീറ്റർ ദൂരം മാറി നെട്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുനെട്ടൂർ മഹദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്  ഇവിടെ പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും തുല്യപ്രാധാന്യത്തോടെ പ്രത്യേകം ക്ഷേത്രത്തിൽ വിഷ്ണുവിനും പ്രതിഷ്ഠയുണ്ട്. നെട്ടൂരിലെ മഹാദേവക്ഷേത്രം, തെക്കേ അമ്പലം എന്നും ശിവപ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നും അറിയപ്പെടുന്നു.  രണ്ട് കൊടിമരങ്ങളും രണ്ട് ബലിക്കൽപ്പുരകളും രണ്ട് തന്ത്രിമാരുമൊക്കെയുള്ള അപൂർവ്വക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, സരസ്വതി, ശ്രീകൃഷ്ണൻ,വടക്കുന്നാഥൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
 *ഐതിഹ്യം* 
ഇവിടെ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. തിരുനെട്ടൂരപ്പനിൽ നിന്നുമാണ് സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. ഇവിടെ മഹാദേവനൊപ്പം മഹാവിഷ്ണുവിനും ക്ഷേത്രമുണ്ട്. വില്വമംഗലം സ്വാമി തന്റെ ദിവ്യദൃഷ്ടിയാൽ വിഷ്ണുഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കി. നാടുവാഴിയുടെ സഹായത്താൽ അവിടെ വിഷ്ണുക്ഷേത്രം പണിഞ്ഞ് കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു, എന്നു വിശ്വസിക്കുന്നു. ഇന്നും കറുത്ത വാവിൻ നാളിലെ നെട്ടൂർ ക്ഷേത്രത്തിലെ വാവുബലി പ്രസിദ്ധമാണ്. നെട്ടൂരിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ കർക്കിടക ബലിയർപ്പണത്തിനായി ഈ ക്ഷേത്രത്തിലെത്താറുണ്ട്.

ത്രേതായുഗത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ പുരാതന ക്ഷേത്ത്തിലെ പ്രധാനമൂർത്തിയായ ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ ശിവലിംഗസ്വരൂപത്തിൽ കിഴക്കോട്ടു ദർശനമായി കുടികൊള്ളുന്നു. ഭക്തപരിപാലകനായ മഹാവിഷ്ണുവിന്റെ തിരുചൈതന്യം കുടികൊള്ളുന്ന മഹാവിഷ്ണുക്ഷേത്രവും ഈ സമുച്ചയത്തിലുണ്ട്‌. ഐതിഹ്യങ്ങൾ ആചാരവും അനുഷ്ഠാനവുമായി മാറുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസന്നിധി.

 *ക്ഷേത്ര രൂപകല്പന* 

ക്ഷേത്ര വിസ്തൃതി അഞ്ചര ഏക്കർ വലിപ്പമേറിയതാണ്. ശ്രീമഹാദേവനും മഹാവിഷ്ണുവിനും പ്രത്യേകം വട്ടശ്രീകോവിൽ പണിതീർത്തിരിക്കുന്നു. ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നാലുവശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്, വിഷ്ണുക്ഷേത്രത്തിന്റെ നാലമ്പലം പകുതിയാക്കി നിർത്തിയിരിക്കുകയാണ്. ക്ഷേത്രചുറ്റമ്പലവും, വിളക്കുമാടവും തനതു കേരളാശൈലിയിൽ പണിതീർത്തവയാണ്. അതുപോലെതന്നെ നമസ്കാരമണ്ഡപവും ബലിക്കൽ പുരയും മനോഹരങ്ങളാണ്. ക്ഷേത്രത്തിലെ രണ്ട് ഏക്കറിൽ കൂടുതൽ വലിപ്പമേറിയ ക്ഷേത്രക്കുളം മറ്റൊരു പ്രത്യേകതയാണ്.

യുഗങ്ങളുടെ കാലപ്പഴക്കംതന്നെ ഈ ക്ഷേത്രസമുച്ചയത്തിന്‌ കരുതിപ്പോരുന്നു. ഒരു മഹാക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളോടുകൂടിയ സംവിധാനങ്ങളാണ്‌ ഈ ക്ഷേത്രത്തിന്റേത്‌. എന്നാൽ മറ്റു പല ശിവക്ഷേത്രങ്ങളിലും കാണുവാൻ കഴിയാത്ത പല പ്രത്യേകതകളും ഇവിടുത്തെ ശിവക്ഷേത്രശ്രീലകത്തിന്‌ ദർശിക്കുവാൻ കഴിയും. അത്യപൂർവ്വമായ ഇരട്ടശ്രീകോവിലാണ്‌ ഇവിടത്തെ പ്രത്യേകത. ഇതിനുപുറമെ, ശ്രീലകത്തിന്റെ തെക്കേ വാതിലിനകത്തായി സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നീ ദേവതകളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വളരെ വലിപ്പമേറിയ വട്ടശ്രീകോവിലിന്‌ 45 മീറ്റർ ചുറ്റളവും, 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്‌. ശ്രീകോവിലിനു സമീപത്തുതന്നെ, വടക്കുകിഴക്കുഭാഗത്തായി ശ്രീ പരമേശ്വരൻ വടക്കുംനാഥനായി 'സ്വയംഭൂ'വായി അവതരിച്ചിരിക്കുന്നതും കാണാം. ഈ ശില അനുദിനം വളർന്നുവരുന്നതായും ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. പരശുരാമൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയശേഷം, ക്ഷേത്രകാര്യങ്ങൾ നോക്കുന്നതിനായി 108 നമ്പൂതിരി ഇല്ലങ്ങളെ ഈ ദേശത്ത്‌ കുടിയിരുത്തിയെന്നും, ഈ ഇല്ലക്കാരുടെ മേൽനോട്ടത്തിലായിരുന്നു ഈ മഹാക്ഷേത്രമെന്നും ഐതിഹ്യം പറയുന്നു.

 *ഉത്സവങ്ങൾ* 

 *തിരുവുത്സവം* 

മലയാളമാസം ധനുവിൽ എട്ടു ദിവസത്തെ ആണ്ടുത്സവം ഇവിടെ ആഘോഷിക്കുന്നു. തിരുവാതിര നാളിൽ ആറാട്ട് വരത്തക്കവിധം ഉത്തൃട്ടാതിനാളിൽ കൊടിയേറ്റ് നടക്കുന്നു. ശ്രീ മഹാദേവന് എട്ടു ദിവസത്തെ ഉത്സവമാണങ്കിൽ, ഇവിടെ മഹാവിഷ്ണുവിന് ഏഴു ദിവസമാണ്. അതിനാൽ ഉത്തൃട്ടാതിനാളിൽ മഹാദേവനടയിലും, പിറ്റേന്ന് രേവതിനാളിൽ മഹാവിഷ്ണു നടയിലും കൊടിയേറി ധനുമാസ ഉത്സവം നടത്തുന്നു.

ഉത്സവനാളിൽ വടക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും തെക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും കളമെഴുത്തുംപാട്ട് നടത്താറുണ്ട്. അതുപോലെതന്നെ മകയിരം നാളിലെ (ഏഴാം ഉത്സവം) ദേവമാരുടെ സംഗമവും കൂട്ട എഴുന്നള്ളിപ്പും വളരെ പ്രസിദ്ധമാണ്. ക്ഷേത്രക്കുളത്തിൽ തന്നെയാണ് തിരുവാതിരനാളിലെ ആറാട്ട് നടത്തുന്നത്.

 *ശിവരാത്രി* 

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ ശിവരാത്രി ആഘോഷിക്കുന്നു. അന്ന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ശിവരാത്രിദിനത്തിൽ തിരുനെട്ടൂരപ്പനെ ദർശിയ്ക്കാൻ വൻ ഭക്തജനപ്രവാഹമുണ്ടാകും. അന്ന് നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജ നടത്തും.

 *അഷ്ടമിരോഹിണി* 

മഹാവിഷ്ണു ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതയേറിയ ആഘോഷമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ഈ ആഘോഷം നടത്തുന്നത്. ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമാണ് ഈ ദിവസം. ഈ ദിവസം മഹാവിഷ്ണുക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും. അഷ്ടമിരോഹിണിദിവസം കുട്ടികൾ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടി ഘോഷയാത്ര നടത്തുന്നു.

 *കർക്കടകവാവ്* 

നെട്ടൂർ മഹാദേവക്ഷേത്രം പിതൃബലി തർപ്പണകേന്ദ്രം എന്ന നിലയിൽ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ വന്ന് പിതൃതർപ്പണം നടത്തിപോകുന്നു. കർക്കടകവാവു ദിവസം ഭക്തജനങ്ങൾ ചുണ്ടന്വള്ളങ്ങളിൽ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോൾ അത്തരം ജലഘോഷയാത്രകൾ അന്യം നിന്നു പോയിരിക്കുന്നു.

മോക്ഷംതേടി അലയുന്ന ഒട്ടനവധി ആത്മാക്കൾ ഈ ക്ഷേത്രതിരുമുറ്റത്ത്‌ നിത്യമോക്ഷം കൈവരിക്കുന്നു. നെട്ടൂർ ശിവ-വിഷ്ണുക്ഷേത്രം പിതൃപ്രീതിക്കായി ആയിരങ്ങൾ എത്തിച്ചേരുന്ന മഹാസന്നിധി കൂടിയാണ്‌. ഈ പിതൃമോക്ഷസങ്കേതത്തിൽ പരമശാന്തിസ്വരൂപനായി നിലകൊള്ളുന്ന മഹാദേവനും, പിതൃമോക്ഷകാരനായി 'വടാതേവർ' എന്ന നാമത്തിൽ മഹാവിഷ്ണുവും കുടികൊള്ളുന്നു. നിത്യവും ആചാരം എന്ന നിലയിൽ പിതൃകർമ്മങ്ങൾ നടക്കുന്ന അപൂർവ്വം ദേവസ്ഥാനങ്ങളിലൊന്നുമാണ്‌ നെട്ടൂർമഹാദേവർ ക്ഷേത്രസന്നിധി.

തിലോദകസമ്പ്രദായത്തിലല്ലാതെ ബലിതർപ്പണം നടക്കുന്ന കേരളത്തിലെതന്നെ അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ്‌ നെട്ടൂർ മഹാദേവർക്ഷേത്രം. 'വടാതേവർ' എന്ന നാമത്തിൽ പിതൃക്കളുടെ മോക്ഷദായകനായിട്ടാണ്‌ മഹാവിഷ്ണു ഇവിടെ കുടികൊള്ളുന്നത്‌. പിതൃമോക്ഷാർത്ഥം ശ്രീവില്വമംഗലം സ്വാമിയാരാൽ പ്രതിഷ്ഠിക്കപ്പെട്ട ശംഖ്‌, ചക്രം, ഗദാ, പത്മത്തോടുകൂടിയ നാലു തൃക്കൈകളുള്ള ചതുർബാഹുവായ വിഷ്ണുവാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. മഹാവിഷ്ണുവിന്റെ നിവേദ്യപൂജകഴിഞ്ഞതിനുശേഷം, ശിവക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന ചോറ്‌ (വടാപൂജ) തെക്കുഭാഗത്തുകൊണ്ടുചെന്ന്‌ തൂകി നൽകുന്നതോടെ പൃതൃക്കൾക്കു മോക്ഷലബ്ധി ഉണ്ടാവുമെന്നാണ്‌ വിശ്വാസം. ഏതു മഹാപാപവും പുണ്യമാക്കിത്തീർക്കുന്ന ഈ ശിവ-വിഷ്ണു സംഗമസ്ഥാനത്തിലെത്തിയാൽ മോക്ഷപ്രാപ്തിക്കുള്ള മുക്തിമാർഗ്ഗം സന്ധിക്കുമെന്ന വിശ്വാസമാണ്‌ അനേകായിരങ്ങളെ ഈ ക്ഷേത്രസന്നിധിയിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുന്നത്‌. 

 *തുലാം വാവ് ബലി* 

കർക്കടകവാവുബലി പോലെതന്നെ തുലാമാസത്തിലും അമാവാസിനാളിൽ വാവുബലി നടത്തുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഈ പതിവില്ലങ്കിലും ഇവിടെ വളരെ അധികം ഭക്തർ വാവുബലിയിൽ പങ്കെടുക്കുന്നു.

 *പ്രതിഷ്ഠകൾ* 

മഹാദേവൻ
മഹാവിഷ്ണു
ഉപദേവന്മാർ
തിരുത്തുക
ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
പാർവ്വതി
നാഗദേവതകൾ
ദക്ഷിണാമൂർത്തി
വടക്കുന്നാഥൻ
സരസ്വതി
മഹാലക്ഷ്മി
എത്തിചേരാൻ

വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ ദൂരെയായി നെട്ടൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റില ജംക്ഷനിൽനിന്നും എൻ.എച്ച്. 47ഴിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. വൈറ്റില ജംഗ്ഷനിൽ നിന്നും എൻ. എച്ച് .47 നിൽ കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂർ ഐ.എൻ‍.ടി.യു.സി. ജംക്ഷൻ. അവിടെനിന്നും വലത്തേയ്ക്ക് (അരൂർനിന്നും വരുമ്പോൾ ഇടത്തേയ്ക്ക്) തിരിയുന്ന അമ്പലക്കടവ്-കേട്ടെഴുത്തുക്കടവു റോഡിലൂടെ ക്ഷേത്രത്തിലെത്തിച്ചേരാം.
കടപ്പാട് :സോഷ്യൽ മീഡിയ

Sunday, January 22, 2023

ശൈവമായതിനെ

🌼✨🌼



1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം
🏀
2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം
🏀
3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം
🏀
4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി
🏀
5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി
🏀
6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി
🏀
7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
🏀
8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ
🏀
9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ
🏀
10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ
🏀
11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി
🏀
12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ
🏀
13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
        വൈകുന്നേരം
🏀
14. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ദുർഗ്ഗയുടെ
🏀
15. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
        വിഷ്ണുവിന്റെ
🏀
16. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
         ശിവന്റെ
🏀
17. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
         ശാന്തികം, പൗഷ്ടികം, കാമദം
🏀
18. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
        ഇടതു വശത്തുനിന്ന്
🏀
19. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
         സുഷ്മനാ നാഡിയുടെ
🏀
20. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
        ഊർദ്ധപുണ്ഡ്രം
🏀
21. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ശിവശാക്ത്യാത്മകം
🏀
22. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
         വിഷ്ണുമായാ പ്രതീകം
🏀
23. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
         ആജ്ഞാചക്രത്തിന്...!

🌼✨🌸✨🌸✨🌼
കടപ്പാട് സോഷ്യൽ മീഡിയ

Thursday, December 8, 2022

വൈത്തീശ്വരൻ_കോവിൽ

#വൈത്തീശ്വരൻ_കോവിൽ

ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി  ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി #താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

പ്രധാന മൂര്‍ത്തി ശിവന്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. അതുകൊണ്ട് തന്നെ വൈത്തീശ്വരന്‍ എന്ന പേരും
മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട്. ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠയുണ്ട്. ഒന്ന് ഉത്സവമൂര്‍ത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിലും ചൊവ്വയുടെ നാഥനായി സുബ്രഹ്മണ്യനെ പറഞ്ഞും കേട്ടിട്ടുണ്ട്.

ചൊവ്വയ്ക്ക് കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ഇവിടെ ശിവനാണത്രെ അത് ചികിത്സിച്ച് മാറ്റിയത്. സുബ്രഹ്മണ്യനും താരകാസുരനും ആയുള്ള യുദ്ധത്തില്‍ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിവന്‍ വൈദ്യഭാവത്തില്‍ വന്നു എന്നും സങ്കല്പം ഉണ്ട്.

ഇവിടുത്തെ അമ്പലക്കുളം സിദ്ധാമൃതമായി അറിയപ്പെടുന്നു. ഇവിടെ കുളിക്കുന്നത് അസുഖം വിശിഷ്യാ ത്വത് രോഗങ്ങള്‍ മാറാന്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്നു. അംഗാരകന്‍ (ചൊവ്വ) ഇവിടെ അസുഖം മാറാന്‍ കുളിച്ചത് ഈ കുളത്തിലാണത്രെ

ഈ ക്ഷേത്രവും വളരെ പഴക്കമേറിയതാണ്. 63 നായന്മാരില്‍ പ്രമുഖരായ അപ്പരും തിരുജ്ഞാനസംബന്ധരും മറ്റു പല ഭക്തന്മാരും ഈ ക്ഷേത്രത്തെ സ്തുതിച്ചിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതരും ഈ ക്ഷേത്രത്തെ സ്തുതിച്ചതായി പറയപ്പെടുന്നു

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.
 വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും..!
Nb ഒരു fb പോസ്റ്റ്
കടപ്പാട്...

Monday, November 14, 2022

കണ്ടിയൂർ ശിവക്ഷേത്രം,* *മാവേലിക്കര,ആലപ്പുഴ

*🎆കണ്ടിയൂർ ശിവക്ഷേത്രം,* *മാവേലിക്കര,ആലപ്പുഴ🎆🎆🎆🎆🎆🎆🎆,* 
 മാവേലിക്കരക്കടുത്ത് കണ്ടിയൂരിൽ അച്ചൻകോവിൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം.  ഒരു കാലത്ത് ഓടനാട് രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ടിയൂർ.[2]  കേരളത്തിലെ പുരാതന ബുദ്ധമത ചരിത്രവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രവും പ്രദേശവും.  (ശിവ നട) എന്നറിയപ്പെടുന്ന മറ്റം ശ്രീ മഹാദേവ ക്ഷേത്രം സംസ്ഥാനപാത 6-ന് വടക്ക് മാവേലിക്കര പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ (0.62 മൈൽ) പടിഞ്ഞാറാണ്. ഇത് 7.5 ഏക്കർ (3.0 ഹെക്ടർ) വിസ്തൃതിയിൽ പരന്നുകിടക്കുന്നു.
 
 *ഇതിഹാസങ്ങൾ* 
 ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്.  പരശുരാമൻ തന്നെ പ്രതിഷ്ഠിച്ച പുരാതന കേരളത്തിലെ 108 മഹാ ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.[3]  മറ്റൊരു ഐതിഹ്യമനുസരിച്ച്, ഋഷി മാർക്കണ്ഡേയന്റെ പിതാവായ ഋഷി മൃകണ്ഡുവിന് ഗംഗയിൽ കുളിക്കുമ്പോൾ കിരാതമൂർത്തി രൂപത്തിൽ ശിവന്റെ വിഗ്രഹം ലഭിച്ചു.  വിഗ്രഹം പവിത്രവും യോജിച്ചതുമായ സ്ഥലത്ത് പ്രതിഷ്ഠിക്കുമെന്ന് അദ്ദേഹം ഒരു അരുളപ്പാട് കേട്ടു.  അനുയോജ്യമായ സ്ഥലം തേടിയെത്തിയ ഋഷി കേരളത്തിലെത്തി അച്ചൻകോവിലിന്റെ തീരത്ത് എത്തിച്ചേരുകയും കണ്ടിയൂരിൽ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു.  കണ്ടിയൂർ എന്ന പേര് കണ്ടത്തിലിന്റെ അപചയമാണ്.

 മറ്റൊരു ഐതിഹ്യമനുസരിച്ച് ശിവൻ ബ്രഹ്മാവിന്റെ തല വെട്ടിയ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  ശിവശ്രീ കണ്ഠന്റെ പേരിൽ നിന്നാണ് കണ്ടിയൂർ എന്ന പേര് വന്നത്.  പരശുരാമൻ ക്ഷേത്രം പുതുക്കിപ്പണിയുകയും തരണനല്ലൂർ കുടുംബത്തിന് താന്ത്രികാവകാശം നൽകുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.

 ചരിത്രം
 എഡിറ്റ് ചെയ്യുക
 കേരള ചരിത്രത്തിൽ കണ്ടിയൂരിനും ക്ഷേത്രത്തിനും വലിയ പ്രാധാന്യമുണ്ട്.  എ.ഡി. 823-ൽ രാജശേഖര വർമ്മന്റെ ഭരണകാലത്ത് അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു എപ്പിഗ്രാഫ് ഉള്ള ആദ്യകാല ക്ഷേത്രമാണ് കണ്ടിയൂർ ക്ഷേത്രം.[5]  ക്ഷേത്രത്തിന്റെ രൂപീകരണം മുതൽ കൊല്ലവർഷം വരുന്നതുവരെ 'കണ്ടിയൂരബ്ദം' എന്നൊരു യുഗപ്പേരുണ്ടായിരുന്നു.

 കണ്ടിയൂർ (കണ്ണങ്കര പണിക്കർ കുടുംബം) ഈ ക്ഷേത്രം ഒരു കാലത്ത് ഹീനയാന ബുദ്ധക്ഷേത്രമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, സമീപത്തെ നെൽവയലുകളിൽ നിന്ന് വീണ്ടെടുത്ത് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് (ബുദ്ധ ജംഗ്ഷൻ) സമീപം സ്ഥാപിച്ചത് ഈ സ്ഥലം മാറ്റപ്പെട്ട ശിവനാണെന്നും വിശ്വസിക്കപ്പെടുന്നു.  സമീപകാലത്ത്.

 1218-ലെ കണ്ടിയൂർ ലിഖിതത്തിൽ (കെ. ഇ. 393) കണ്ടിയൂർ ക്ഷേത്രം പുനർനിർമ്മിച്ചത് ഓടനാട്ടിലെ രാമ കോത വർമ്മയാണെന്നും മൂവരും തമ്മിലുള്ള ആലോചനയ്‌ക്കൊടുവിൽ വേണാട് രാജാവായ രവി കേരളവർമ്മയുടെ ഭാര്യ ദേവദിച്ചി ഉണ്ണിയാണ് കലശത്തിൽ പങ്കെടുത്തതെന്നും പറയുന്നു.

 കായംകുളം രാജാവ് കണ്ടിയൂർ കായംകുളത്തോടും പിന്നീട് മാർത്താണ്ഡവർമ്മ തിരുവിതാംകൂറിനോടും കൂട്ടിച്ചേർത്തു.  ഓടനാടും കായംകുളവും തമ്മിൽ നടന്ന യുദ്ധത്തിൽ പരാജിതനായ കായംകുളം രാജാവ് തന്റെ വാൾ ക്ഷേത്രത്തിൽ സമർപ്പിച്ച് നൂറ്റാണ്ടുകൾക്കു ശേഷവും അടഞ്ഞുകിടക്കുന്ന പിൻവാതിലിലൂടെ പുറത്തേക്ക് പോയി എന്നാണ് വിശ്വാസം.

 പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

 ശ്രീ കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ - ലളിതാ സഹസ്രനാമം, ലളിത തൃശതി മുതലായവയ്ക്ക് ധാരാളം ഭാഷ്യങ്ങൾ രചിച്ച സംസ്കൃത പണ്ഡിതൻ കണ്ടിയൂരിലാണ് താമസിച്ചിരുന്നത് 

 *ക്ഷേത്ര വിവരണം* 
 
 കണ്ടിയൂരപ്പൻ (കണ്ടിയൂരിന്റെ ഭരണദൈവം) എന്നറിയപ്പെടുന്ന ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.  കിഴക്കോട്ടാണ് പ്രതിഷ്ഠ.  ഹൊയ്‌സാല ശൈലിയിലുള്ള സങ്കേതം രണ്ട് നിലകളുള്ളതാണ്, മുൻവശത്ത് ഭക്തർക്കായി ഒരു പ്ലാറ്റ്‌ഫോം ഉണ്ട്.  താഴെയുള്ള ടയർ ഓവൽ ആകൃതിയിലാണ്, മുകളിലെ നിര ദീർഘചതുരാകൃതിയിലാണ്.  10 അടി (3.0 മീ) ഗജപൃഷ്ട ശൈലിയിലുള്ള മതിൽ ശിവന്റെ ഭൂതഗണങ്ങളാൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.[4]  ക്ഷേത്രത്തിൽ പുരാണ ഐതിഹ്യ ശിലാഗ്രന്ഥങ്ങളുണ്ട്.

 *പ്രതിഷ്ഠ* 
 
 പ്രാഥമിക മൂർത്തിയായ കണ്ടിയൂരപ്പൻ കിരാതമൂർത്തി രൂപത്തിലാണെന്നാണ് വിശ്വാസം.  രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് ഉമാമഹേശ്വരനായും വൈകുന്നേരം കിരാതമൂർത്തിയായും പ്രതിഷ്ഠ നടത്തി.  പ്രദക്ഷിണ വഴിയുടെ തെക്ക്-പടിഞ്ഞാറ് കോണിൽ നിന്ന് ശിവക്ഷേത്രങ്ങളിലെ അഞ്ച് തഴികകുടങ്ങൾ കണ്ട് ദേവനെ പഞ്ചമുഖായും സൂര്യാസ്തമയ സമയത്ത് വൈക്കത്തപ്പനായും (വൈക്കത്തെ ഭരണാധികാരി) ആരാധിക്കുന്നു.  ക്ഷേത്രത്തിലെ ഉപദേവതകളിൽ വിഷ്ണു, പാർവതീശൻ, നാഗരാജാവ്, നാഗയക്ഷി, ഗോശാലകൃഷ്ണൻ, ശാസ്താവ്, ശങ്കരൻ, ശ്രീകണ്ഠൻ, വടക്കുംനാഥൻ, അന്നപൂമേശ്വരി, ഗണപതി, സുബ്രഹ്മണ്യൻ, മൂലഗണപതി, ബ്രഹ്മരക്ഷസ് എന്നിവ ഉൾപ്പെടുന്നു.  സ്വയം.  ഈ ക്ഷേത്രത്തിൽ ആറ് ശിവലിംഗ പ്രതിഷ്ഠകളുണ്ട്.🎆🎇🎆🎆🎆🎆🎆🎆🎆🎆🎆

വാക്കുകൾ

*✨"ശരമെയ്താൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങും.. മഴു കൊണ്ട് മരം മുറിച്ചാൽ ഉണ്ടാകുന്ന മുറിവ് തളിരു കൊണ്ട് മറയ്ക്കപ്പെടും , എന്നാൽ മനസ്സിൽ ആഴത്തിലേൽക്കുന്ന മുറിവ് ഉണങ്ങില്ല .. വാക്ക് പൊന്നാണ് അറിവുള്ളവർ ധനത്തെക്കാൾ ഭംഗിയായി വാക്ക് ഉപയോഗിക്കുന്നു.."🔥 പാർവ്വതി ദേവി പതി പരമശിവനേട് പറഞ്ഞ വാക്കുകളാണ്....ലോകത്തിൽ ഏറ്റവും ഉപയോഗപ്രദമായിട്ടുള്ളതും നാവാണ്. ഏറ്റവും ഉപദ്രവകാരിയായതും നാവ് തന്നെയാണ്...അതായത് നമ്മുടെ നാവ് കൊണ്ട് മറ്റുള്ളവർക്ക് ചെയ്യാവുന്ന നന്മ അളവറ്റതാണ്,...അത് പോലെ തന്നെയാണ് നാവ് കൊണ്ട് നമ്മൾ മറ്റുള്ളവർക്ക് ചെയ്യുന്ന തിന്മയും...നാമാരും മറ്റുള്ളവരെ മനപൂർവ്വം വേദനിപ്പിക്കാൻ വേണ്ടി ഒന്നും പറയുന്നില്ലായിരിക്കാം, എന്നാൽ ആലോചന കൂടാതെ നാം പലപ്പോഴും മറ്റുള്ളവരെ ആഴത്തിൽ വേദനിപ്പിച്ചേക്കാം എന്നതിൽ സംശയം വേണ്ട...വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. കാരണം കേട്ടയാൾക്ക് അത് പൊറുക്കാനേ സാധിക്കു,ഒരിക്കലും മറക്കാൻ സാധിക്കില്ല.. പാർവ്വതിദേവി മഹാദേവനോട് പറഞ്ഞത് പോലെ ധനത്തെക്കാൾ ശ്രദ്ധയോടെ ഉപയോഗിക്കണ്ട ഒന്നാകുന്നു വാക്ക്.. വാക്കുകളിൽ ശ്രദ്ധയുണ്ടായിരുന്നാൽ ആരെയും വേദനിപ്പിക്കാനാവില്ല എന്നതാണ് വസ്തുത. മാത്രമല്ല മറ്റുള്ളവർക്കും, നമുക്കും ഏറെ ഗുണം നൽകുകയും ചെയ്യും..❣️*

                 *💞ശുഭദിനം💞* 

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
.