Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 7, 2022

ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട ചിട്ടകൾ...!

ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട ചിട്ടകൾ...!
🙏☘️🙏☘️🙏☘️🙏
1.തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്. 

2.ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം. 

3.ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെങ്കിലും സമര്‍പ്പിക്കണം. 

4.ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്. 

5.ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. 

6.സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം  നടത്തരുത്. 

7.ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. 

8.പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് . 

9.വിവാഹ ശേഷം അന്നേ ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത്. 

10.ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദർശനമരുത്. 

11.നടക്കു നേരെ നിന്ന് തൊഴരുത്, നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ . 

12.സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് . 

13.ക്ഷേത്ര മതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല. 

14.കൊഴിഞ്ഞു വീണത്, വാടിയത്, വിടരാത്തത്, കീടങ്ങൾ ഉള്ളത്, മുടിനാരുള്ളത്, മണത്തതോ ആയ പുഷ്പങ്ങൾ ദേവന് സമർപ്പിക്കരുത്. 

15.ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, നിവേദ്യ സാധനങ്ങൾ എന്നിവ ദേവന് സമർപ്പിച്ച ശേഷം മാത്രം തീർത്ഥവും, പ്രസാദവും സ്വീകരിക്കുക. 

16.അഭിഷേകം നടക്കുമ്പോൾ പ്രദക്ഷിണം വെക്കരുത്. 

17.ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക. 

18.ശാന്തിക്കാരൻ ശ്രീകോവിലിൽ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട് വഴി ഒതുങ്ങി നിൽക്കണം. 

19.ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂർണമാകുന്നത്. 

20.ശാസ്താവിന്റെ മുൻപിൽ കത്തിച്ചു വെച്ച എള്ളുതിരി  തൊട്ടു വന്ദിക്കരുത്. 

21.നിവേദ്യ സമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത് . 

22.ശ്രീകോവിലിന്റെ ഓവിൽ നിന്നും വരുന്ന തീർത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട് ഓവ് സ്പർശിക്കരുത് . തീർത്ഥം ശാന്തിക്കാരനിൽ നിന്നും സ്വീകരിക്കുക . 

23.ശിവക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഓവ് മുറിച്ച് കടക്കരുത്. 

24.ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം...🙏
🙏🙏
കടപ്പാട്:

Monday, August 1, 2022

ഏഴര പൊന്നാന ദർശനം

*🪷ഏഴര പൊന്നാന ദർശനം*🪷 
 
 *🪷ക്ഷേത്രം* 
 *ഏറ്റുമാനൂർ* *മഹാദേവക്ഷേത്രം*🪷 

 *🪷മാസവും, ദിവസവും* 
 *കുംഭമാസത്തിലെ* *രോഹിണി* 🪷

 *🪷ചടങ്ങുകൾ* 
 🪷 *ഏഴരപ്പൊന്നാന* ............* *ദർശനം ,* 
 *🪷എഴുന്നള്ളത്ത്* ,
 *🪷വലിയ കാണിക്ക.* 


കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

 *ഐതിഹ്യം* 

അഷ്ടദിക് ഗജങ്ങൾ
തിരുത്തുക
ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.


 *ഏറ്റുമാനൂർ ക്ഷേത്രം* 
മാർത്താണ്ഡവർമ്മ
മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. 

 *ധർമ്മരാജാവ്* 

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്.  അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

 *ചരിത്രം* 

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌. അഷ്ട്ടദ്വിഗ്ഗ് പാലകരെയാണീഎട്ട് ഗജങ്ങളായി സങ്കല്പ്പിച്ചിരിക്കുന്നത് അതിൽ വാമനൻ ചെറുതായതിനാൽ അരപ്പോന്നനായി, ഈ അര പൊന്നൻറെ പുറത്തഅണ് ഭഗവാൻ ആസ്ഥാന മണ്ഡപത്തിൽ ഇരികുന്നത് .

 *ഏഴരപ്പൊന്നാന* *ദർശനം* 

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദശർനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.അര പൊന്നനയെ വിഷു ദിവസം ദശർനതിനു വയ്കും.

 *മറ്റു സവിശേഷതകൾ* 

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.🍀🍀🍀🍀🍀🍀🍀
കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, July 27, 2022

ഒരിക്കലൂണ്

ഒരിക്കലൂണ് എങ്ങനെ ?
♥️♥️♥️♥️♥️♥️❣️❣️❣️
കാശിയിലും ഗയയിലും രാമേശ്വരത്തും പിതൃതർപ്പണം ചെയ്താൽ പിന്നെ ഒരിക്കലും പിതൃക്കൾക്ക് ശ്രാദ്ധം ഊട്ടണ്ട  എന്ന ചിന്ത തെറ്റ്...!
🙏💛🙏🙏🙏🙏💛💛💛💛
ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വിധിപ്രകാരം വളര ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പലരീതിയില്‍ ശ്രാദ്ധം നടത്താറുണ്ട്‌. ആളുകള്‍ക്ക് ആഹാരം മാത്രം കൊടുത്ത് നടത്തുന്നതാണ് അന്നശ്രാദ്ധം. സങ്കല്‍പ്പൂര്‍വ്വം ആചാര്യന് ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നതാണ് ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള് എന്നിവയില്‍ നനച്ച് ബലിയിടുന്നതാണ് ആമശ്രാദ്ധം. ഒരു ആത്മാവിനെ മാത്രം ഉദ്ദേശിച്ചു നടത്തുന്നത് ഏകോദ്ദിഷ്ട ശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃ, പിതാമഹ, പ്രപിതാമഹ, വൃദ്ധപ്രമാതാമഹ എന്നീ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്നതാണ് പര്‍വ്വണ ശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത് സപിണ്ഢീകരണ ശ്രാദ്ധം. തിഥി നോക്കിയും, നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്. ഇവ അസ്തമനത്തിനുമുമ്പ് ആറു നാഴികയെങ്കിലും ഉണ്ടായിരിക്കണമെന്നാണ് പ്രമാണം.

മരിച്ച തിഥിയോ നക്ഷത്രമോ ആണ് പ്രധാനമായി വര്‍ഷംതോറും ശ്രാദ്ധം നടത്തുന്നതിന് ഉത്തമം. കൃഷ്ണപക്ഷത്തിലെ അമാവാസി, അഷ്ടമി തിഥികളും പൂയ്യം നക്ഷത്രവും ശ്രാദ്ധത്തിന് വിശിഷ്ടമാണ്. ഒരു മാസത്തില്‍ രണ്ടു തവണ ശ്രാദ്ധ നക്ഷത്രം വന്നാല്‍ ആദ്യത്തേത് എടുക്കുക. അയനാരംഭദിനങ്ങള്‍, സംക്രാന്തി, ഗ്രഹണം തുടങ്ങിയവയും വിശിഷ്ടദിനങ്ങളാണ്. കൃഷ്ണചതുര്‍ദ്ദശി ദിനത്തില്‍ ശ്രാദ്ധമുള്‍പ്പെടെ യാതൊരു പ്രേതകാര്യങ്ങളും ചെയ്യരുത്.

തൃക്കേട്ട, തിരുവോണം, പൂയം, അവിട്ടം, പൂരം, പൂരാടം, പൂരോരുട്ടാതി, ചതയം, ചിത്തിര. അനിഴം, ഭരണി, അശ്വതി, ചോതി, മകം, അത്തം എന്നീ നക്ഷത്രങ്ങളും, തിങ്കള്‍, ശനി എന്നീ ആഴ്ചകളും ശ്രാദ്ധത്തിന് ഉത്തമമാണ്. ചൊവ്വ, വെള്ളി ദിവസങ്ങളും ഇടവം, തുലാം രാശികളും ശ്രാദ്ധം നടത്തുന്നതിന് നല്ലതല്ല.

പിതൃക്കളുടെ ഒരു ദിവസമാണ് മനുഷ്യരുടെ ഒരു വര്‍ഷം. തന്മൂലം വര്‍ഷത്തിലൊരു ശ്രാദ്ധമെന്നു വരുന്നു. ശ്രാദ്ധത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തെ കര്‍മ്മം. ഇതുപോലെ ആചരണമെന്നും വര്‍ജ്ജ്യമെന്നും രണ്ടു വിഭാഗം വിധികള്‍ രണ്ടു ദിവസവുമുണ്ട്. ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്‌. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, പാത്രശുദ്ധി, ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. പിതൃകര്‍മ്മത്തിന് തയ്യാറെടുക്കാലാണ് തലേന്ന്, അന്നത്തെ വ്രതദീക്ഷ, ശ്രാദ്ധം സ്വീകരിക്കാന്‍ പിതൃക്കളെ ക്ഷണിച്ചുവരുത്തല്‍ കൂടിയാണ്.

ശ്രാദ്ധമൂട്ടുന്നവര്‍  തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചുവരുത്തണം.  അന്ന് മറ്റെങ്ങും പോകാന്‍ പാടില്ല. മറ്റുള്ളവരെ സ്പര്‍ശിക്കല്‍, പുറത്തുനിന്നുള്ള ഭക്ഷണം ഇവ ഒഴിവാക്കണം. വീടും പരിസരവും അടിച്ചുതളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കുക. കുളി മുങ്ങിക്കുളിയായിരിക്കണം. ഉടുത്ത വസ്ത്രങ്ങള്‍ വെള്ളത്തില്‍ മുക്കിയിരിക്കണം. തലേന്നത്തെ കുളിക്ക് എണ്ണതേയ്പ്പാവാം, രണ്ടു നേരം കുളിക്കണം. മത്സ്യമാംസാദികള്‍, കടച്ചക്ക, ഉഴുന്നുപരിപ്പ്, പപ്പടം, കായം, പെരിഞ്ചീരകം, മുരിങ്ങയ്ക്ക, മസാല, ഉള്ളി, കോളിഫ്ലവര്‍, കാബേജ്, കൂണ്‍, പപ്പായ ഇവ ഉപയോഗിക്കരുത്. തലേന്നത്തെ വെള്ളമുപയോഗിക്കരുത്. അന്ന് കോരിയെടുത്തതാവണം.

ഉഴുന്ന് ചേര്‍ത്തതായ ഇഡ്ഡലി, ദോശ, ഇവയും ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും ഉപയോഗിക്കാന്‍ പാടില്ല. തലേന്ന് അരച്ചും കുഴച്ചും വച്ച ഭക്ഷണം തലേന്ന് അടിച്ചുവച്ച പഴസത്ത് തുടങ്ങിയവയും ഉപയോഗിക്കരുത്. ഒരു നേരമേ ഭക്ഷണം കഴിക്കാവു. രാത്രി ഭക്ഷണമില്ല. പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം. പുകയില, മുറുക്ക്, പുകവലി ഇവ നിഷിദ്ധമാണ്.

അതിരാവിലെ എഴുന്നേറ്റ് പരിസരം ശുദ്ധിവരുത്തിയിരിക്കണം. ബലിയിടാനുള്ള സ്ഥലത്ത് ചാണകം മെഴുകിയോ, ചാണകവെള്ളം തളിച്ചോ ശുദ്ധിവരുത്തണം.

ശ്രാദ്ധ കര്‍മ്മത്തിന് ആചാര്യനുണ്ടാവണം. ആചാര്യന്‍റെ മേല്‍നോട്ടത്തില്‍ ശുദ്ധമായി തയ്യാറാക്കിയ അന്നമാണ് പിണ്ഡമായി ഉപയോഗിക്കേണ്ടത്. ബ്രാഹ്മണര്‍ക്ക് ആചാര്യന്‍ വേണമെന്നില്ല. പുരുഷന്മാര്‍ തെക്കോട്ടും, സ്ത്രീകള്‍ കിഴക്കോട്ടും തിരിഞ്ഞിരുന്ന് ബലിയിടണം. പുരുഷന്മാര്‍ എള്ള്, കറുക അഥവാ ദര്‍ഭ, ശ്രാദ്ധപുഷ്പമായ ചെറുള എന്നിവ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ എള്ള്, ചീന്തില, തുളസിപ്പൂ അഥവാ അക്ഷതം ഇവ ഉപയോഗിക്കുന്നു. പുരുഷന്മാരുടെ ശ്രാദ്ധകര്‍മ്മത്തില്‍ തേന്‍, നെയ്യ്, പാല്, തൈര്, എള്ളെണ്ണ തുടങ്ങിയ ദ്രവ്യങ്ങള്‍ ഉപയോഗിക്കും. വടക്കിനിയാണ് ശ്രാദ്ധമൂട്ട്‌.

ശ്രാദ്ധദിവസം നാലുകൂട്ടം വിഭവങ്ങളോടെ സദ്യയുണ്ടാവണം. പുളിശ്ശേരി (മോരോഴിച്ച കറി), നേന്ത്രക്കായും ചേനയുംകൂടി തേങ്ങയരച്ചുണ്ടാക്കിയ ഓലന്‍, ഇഞ്ചിതൈര് എന്നിവ നിര്‍ബന്ധമായും വേണം. തൊലി നീക്കാത്ത ഏത്തക്കായ വറുത്ത ഉപ്പേരി, അടപ്രഥമന്‍ ഇവയും വേണം. കുമ്പളങ്ങ നീളത്തിലെ മുറിക്കാവു വട്ടത്തില്‍ മുറിക്കരുതെന്ന് പറയും. വിഭവങ്ങളില്‍ ഉഴുന്നുപരിപ്പ് വറുത്തിടല്‍, ഉള്ളി മൂപ്പിച്ചു ചേര്‍ത്തകറികള്‍ ഇവയരുത്. ശ്രാദ്ധശേഷം ദ്രവ്യം (ശേഷിച്ച അന്നം) കഴിച്ചശേഷം വസ്ത്രം മാറ്റുകയോ, ജലപാനമോ ആകാവു.

ശ്രാദ്ധപിണ്ഡം കിഴക്കുവശത്ത്‌ തെക്കോട്ട്‌ നീക്കി പ്രത്യേകം ചാണകം മെഴുകിവച്ച സ്ഥലത്ത് കാക്കയ്ക്ക് ബലിയായി സമര്‍പ്പിക്കണം. കാക്ക പിണ്ഡം കൊത്തിത്തിന്നശേഷം കര്‍മ്മം ചെയ്യുന്നവര്‍ കാവ്യം കഴിക്കാവൂ.

ആചാര്യന് തൃപ്തിയാകുംവിധം ദക്ഷിണ, വസ്ത്രം ഇവ നല്‍കണം. ചിലര്‍ അന്നേ ദിവസം ആചാര്യന്‍റെ വീട്ടില്‍ സദ്യ നടത്താനുള്ള വിഭവങ്ങള്‍ നല്കാറുണ്ട്. അന്നേദിവസം ശ്രാദ്ധമൂട്ടിയ വീട്ടില്‍ത്തന്നെ എല്ലാവരും താമസിക്കണം.

പിതൃവിന്‍റെ മക്കള്‍ നിര്‍ബന്ധമായി ശ്രാദ്ധകര്‍മ്മം ചെയ്യണം. ഇളയ സഹോദരങ്ങള്‍ക്ക്‌ ശ്രാദ്ധമൂട്ടാം. മക്കള്‍ ദായക്കാരാണെങ്കില്‍ പിതൃവിന്‍റെ ഭാര്യക്ക് ശ്രാദ്ധകര്‍മ്മം ചെയ്യാം. മക്കളുടെ മക്കള്‍ ശ്രാദ്ധമൂട്ടുന്നത് അതിവിശേഷമാണ്. മരുമക്കള്‍ ദായക്കാരാണെങ്കില്‍ സഹോദരിമാരുടെ മക്കള്‍ക്ക്‌ (മരുമക്കള്‍) ശ്രാദ്ധമൂട്ടാം. മുഖ്യമായി ശ്രാദ്ധമൂട്ടുന്ന ഒരാളും മറ്റുള്ളവര്‍ കൂടെ ഊട്ടുന്നവരുമായിരിക്കണം. പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധികള്‍ പറഞ്ഞുകൊടുക്കാന്‍ ഒരു ആചാര്യന്‍ വേണമെന്നുണ്ട്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കടപ്പാട്🙏

Monday, May 30, 2022

തിരുനക്കര ശ്രീ മഹാദേവക്ഷേത്രം കോട്ടയം

*🌞തിരുനക്കര ശ്രീ       മഹാദേവക്ഷേത്രം കോട്ടയം*🌞 
കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം(9°35′25.64″N 76°31′7.17″E). 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു . നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ  ദേവൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം.  തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ. പാർവ്വതീസമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ശിവപുത്രന്മാരുടെ സന്നിധികളും ക്ഷേത്രത്തിലുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും വലുത്. കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
 *പ്രധാന പ്രതിഷ്ഠ::* 
 *തിരുനക്കര തേവർ* 
 *പ്രധാന ഉത്സവങ്ങൾ:* 
 *അല്പശി, പൈങ്കുനി,* *ആനി* 

 *ഐതിഹ്യം* 
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് അല്പദൂരം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം. ഏതൊരു രാജാവിനെയും പോലെ അവരും തങ്ങളുടെ രാജധാനിയ്ക്കുചുറ്റും കോട്ടകൾ പണിതു. ഇങ്ങനെ കോട്ടയ്ക്കകത്തിരിയ്ക്കുന്ന സ്ഥലങ്ങൾ 'കോട്ടയ്ക്കകം' എന്നും പിൽക്കാലത്ത് 'കോട്ടയം' എന്നും അറിയപ്പെട്ടു.

ക്ഷേത്ര ഉത്പത്തി
തിരുത്തുക
തെക്കുംകൂർ രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയ്ക്കുപിന്നിൽ. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള കഥയാണിത്. അതിങ്ങനെ:

ഒരിയ്ക്കൽ, തൃശ്ശിവപ്പേരൂർ വടക്കുംനാഥനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന ഒരു തെക്കുംകൂർ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയ്ക്കടുത്ത് അന്ന് തളിക്കോട്ട ക്ഷേത്രമുണ്ടായിരുന്നു. അവിടെ അദ്ദേഹം നിത്യവും പോയി തൊഴുകയും ചെയ്തിരുന്നു. എന്നാൽ, വടക്കുംനാഥനെ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച തൃശ്ശൂരിൽ പോയിത്തൊഴുതില്ലെങ്കിൽ അദ്ദേഹത്തിന് തൃപ്തിയാകുമായിരുന്നില്ല. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാത്ത അക്കാലത്ത് തോണിയിലും നടന്നുമാണ് അദ്ദേഹം പോയിരുന്നത്. ഏകദേശം മൂന്നുദിവസമെടുക്കുമായിരുന്നു അന്ന് കോട്ടയത്തുനിന്നും തൃശ്ശൂരിലെത്താൻ. എന്നാൽ, തമ്പുരാന് പ്രായമായതോടെ വടക്കുംനാഥനെ പോയിത്തൊഴാൻ നിർവ്വാഹമില്ലാതെയായി. അദ്ദേഹം മനമുരുകി വടക്കുംനാഥനോട് പ്രാർത്ഥിച്ചു. ഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ട് തമ്പുരാൻ തന്നെത്തേടി ഇനി തൃശ്ശൂർ വരെ വരേണ്ടെന്നും തമ്പുരാന്റെ നാട്ടിൽ തന്നെ താൻ കുടികൊള്ളുന്നതാണെന്നും അരുൾ ചെയ്തു. അങ്ങനെ, രാജാവ് നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങുംവഴി വൈക്കത്തും അദ്ദേഹം വന്നു. അവിടെ ദർശനം നടത്തുന്ന സമയത്ത് അദ്ദേഹം ഒരു ദരിദ്രബ്രാഹ്മണനെ കണ്ടു. ദേഹമാസകലം ഭസ്മം പൂശി, രുദ്രാക്ഷമാലകൾ ധരിച്ച്, താടിയും മുടിയും നീട്ടിവളർത്തിയ ആ മഹാബ്രാഹ്മണനെ കണ്ട തമ്പുരാൻ ഉടനെ അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ ഞാൻ ഇവിടെയുള്ള പേരേപ്പറമ്പ് ഇല്ലത്തെ ഒരു നമ്പൂതിരിയാണ്. പന്ത്രണ്ടു വർഷങ്ങളായി ഈ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുകയാണ്. കുടുംബത്തിൽ വല്ലാത്ത പ്രശ്നമാണ്. എന്റെ ഭജനം കഴിഞ്ഞിട്ട് രണ്ടുമൂന്ന് ദിവസമായി. പുരനിറഞ്ഞുനിൽക്കുന്ന മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ. അവരെ എങ്ങനെയെങ്കിലും വേളി കഴിപ്പിച്ചയയ്ക്കണം. പക്ഷേ എന്തുചെയ്യാൻ? എന്റെ കയ്യിൽ കാലണയില്ല. എന്തെങ്കിലും വഴി കിട്ടിയാലേ വേളികൾ നടക്കൂ. ”
ഇതറിഞ്ഞ തമ്പുരാൻ നമ്പൂതിരിയോട് തന്റെ കൂടെ വന്നാൽ എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞു. അങ്ങനെ നമ്പൂതിരി തമ്പുരാനോടൊപ്പം തളിക്കോട്ടയിൽ താമസമാക്കി. അടുത്ത ഭജനദിവസത്തിനുള്ള ദിവസമാകാറായപ്പോൾ ചില രാജഭടന്മാർ പ്രതിനിധിയെ വിട്ട് വടക്കുംനാഥന് വഴിപാട് നടത്തിയ്ക്കാൻ തമ്പുരാനോട് പറഞ്ഞു. എന്നാൽ, അദ്ദേഹത്തിനത് ഇഷ്ടമായില്ല. ഒരു ദിവസം രാത്രിയിൽ തമ്പുരാന് ഭഗവാന്റെ സ്വപ്നദർശനമുണ്ടായി. ഭഗവാൻ അതിൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:
അല്ലയോ ഭക്താ, നിന്റെ അതിർത്തിയ്ക്കുള്ളിലെ നക്കരക്കുന്നിൽ സ്വയംഭൂവായി ഞാൻ അവതരിയ്ക്കാം. എന്റെ വാഹനമായ നന്ദി എന്റെ മുന്നിലും, വെളുത്ത ചെത്തിച്ചെടി എന്റെ പിന്നിൽ അല്പം ഇടതുമാറിയും കാണാം. അവിടെ നീ എനിയ്ക്കൊരു ക്ഷേത്രം പണിയുക. കാലാന്തരത്തിൽ, അത് പ്രശസ്തമാകും.'

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന നക്കരക്കുന്ന്, അന്ന് കാടുപിടിച്ചുകിടക്കുകയായിരുന്നു. വന്യജന്തുക്കൾ അതുവഴി സ്വൈരവിഹാരം നടത്തിപ്പോന്നു. ആനയെ തളയ്ക്കാനായി ഈ കാട് ഉപയോഗിച്ചിരുന്നുവെന്നും, അതുവഴി 'ആനക്കരക്കുന്ന്' എന്ന് സ്ഥലത്തിന് പേരുവന്നുവെന്നും അതാണ് നക്കരക്കുന്നായതെന്നുമാണ് വിശ്വാസം. അക്കാലത്ത് ക്ഷേത്രത്തിന് വടക്കുകിഴക്കുഭാഗത്ത് ഒരു സ്വാമിയാരുമഠമുണ്ടായിരുന്നു. അവിടത്തെ ചില പണിക്കാർ ഒരുദിവസം കാടുതെളിയ്ക്കാനായി കുന്നിലെത്തിയപ്പോൾ മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ തങ്ങളുടെ അരിവാളുകൾ ഉരച്ചു. അപ്പോൾ ആ കല്ലിൽ നിന്ന് രക്തപ്രവാഹമുണ്ടായി. അവർ ഉടനെ പ്രശ്നം വച്ചുനോക്കി. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് അവർ കണ്ടെത്തി. തുടർന്ന് രാജധാനിയിലേയ്ക്ക് ഓടിപ്പോയ അവർ രാജാവിനെയും വിവരമറിയിച്ചു. അദ്ദേഹം ഭടന്മാർക്കൊപ്പം സന്തോഷാധിക്യത്താൽ ശിവലിംഗത്തിനടുത്തേയ്ക്ക് നടന്നുവന്നു. അപ്പോഴേയ്ക്കും കാട് മുഴുവൻ വെട്ടിത്തെളിച്ചിരുന്നു. സ്വപ്നത്തിൽ കണ്ടപോലെ അവിടെ ശിവലിംഗത്തിന് നേരെമുന്നിൽ നന്തിയും പിന്നിൽ അല്പം ഇടതുമാറി വെളുത്ത ചെത്തിച്ചെടിയുമുണ്ടായിരുന്നു. തമ്പുരാന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അദ്ദേഹം, തന്റെ രാജ്യത്തെയും പ്രജകളെയുമെല്ലാം ഭഗവദ്പാദങ്ങളിൽ സമർപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന്, തന്റെ രാജ്യത്തെ ഏറ്റവും വലിയൊരു ക്ഷേത്രം തമ്പുരാൻ അവിടെ തന്റെ ഇഷ്ടദേവന് പണികഴിപ്പിച്ചു. നാലുഭാഗത്തും ഗോപുരങ്ങൾ, കൂത്തമ്പലം, ശ്രീകോവിൽ, ഉപദേവതാലയങ്ങൾ, നമസ്കാരമണ്ഡപം - അങ്ങനെ മഹാക്ഷേത്രലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ക്ഷേത്രമായിരുന്നു അത്. പേരേപ്പറമ്പ് നമ്പൂതിരിയെ അവിടത്തെ ശാന്തിക്കാരനാക്കി. തരണനല്ലൂർ നമ്പൂതിരിയായിരുന്നു തന്ത്രി. തുടർന്ന്, തമ്പുരാൻ അവിടെ വന്നുതൊഴുത് മുക്തിയടഞ്ഞു.

 *തിരുനക്കരയിലെ നന്ദി* 

ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശിവനെ തൊഴുന്നതിനുമുമ്പ് നന്ദിയെ തൊഴണമെന്നാണ് ചിട്ട. നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ നന്ദിവിഗ്രഹവും. മാത്രവുമല്ല, നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്. അതിങ്ങനെ:

തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരനായ ഒരു പറയൻ, കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:

മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു പറയന്റെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!

പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശിവവാഹനമായ നന്ദി തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.

ഈ നന്ദിവിഗ്രഹത്തിൽ ഇടയ്ക്ക് ചില വ്രണങ്ങളുണ്ടാകാറുണ്ട്. ഇത് മറ്റൊരു അത്ഭുതമാണ്. എന്നാൽ, ഇത്തരം വ്രണങ്ങളുണ്ടാകുന്നത് ഒരു അപശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് വലിയ അത്യാഹിതങ്ങൾ നടക്കുമ്പോഴാണ് വ്രണമുണ്ടാകുന്നതും അവ പൊട്ടുന്നതും എന്നാണ് കഥ. തിരുവിതാംകൂർ രാജാക്കന്മാർ നാടുനീങ്ങിയ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങൾക്കുമുമ്പും ഇത്തരത്തിൽ വന്നിരുന്നു. ഇപ്പോൾ ഈ നന്ദിവിഗ്രഹം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ടെങ്കിലും വ്രണമുണ്ടാകുന്നത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.

ബ്രഹ്മരക്ഷസ്സ്
തിരുത്തുക
കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും ഉപപ്രതിഷ്ഠയാണ് ബ്രഹ്മരക്ഷസ്സ്. വേദപുരാണശാസ്ത്രാദികളിൽ പ്രാവീണ്യം നേടിയവരും അപമൃത്യുവിനിരകളായവരുമായ ബ്രാഹ്മണരുടെ പ്രേതങ്ങളാണ് ബ്രഹ്മരക്ഷസ്സ് എന്നാണ് വ്യാഖ്യാനം. എന്നാൽ, ചരിത്രപരമായി ഇത്തരം മൂർത്തികളുടെ ആരാധന ആദിദ്രാവിഡസംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. രക്തം കുടിയ്ക്കുന്ന പ്രേതത്തിനാണ് 'രക്ഷസ്സ്' എന്ന് പറയുക. ഒരുപാട് ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി ഉണ്ടാകാറുണെങ്കിലും ബ്രഹ്മരക്ഷസ്സിന് സവിശേഷപ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ അപൂർവ്വമാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്താണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന മടപ്പള്ളി നമ്പൂതിരിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസ്സായി ആരാധിയ്ക്കപ്പെടുന്നത്. ഈ പ്രതിഷ്ഠ ഇവിടെ വരാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഒരുകാലത്ത് തിരുനക്കര ക്ഷേത്രമടക്കം കേരളത്തിലെ മിയ്ക്ക ക്ഷേത്രങ്ങളിലും ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരാണ്. നമ്പൂതിരിമാരുടെ ഒരു ഉപവിഭാഗമാണ് ഇവരെങ്കിലും ഇവർക്ക് വേദാദ്ധ്യായനമില്ല. ക്ഷേത്രങ്ങൾ വകയായി ഇവർക്ക് ധാരാളം ഭൂസ്വത്തുക്കളുമുണ്ടായിരുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം തുടങ്ങി ചില ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും ഇവർക്കായിരുന്നു. തിരുനക്കര ക്ഷേത്രത്തിൽ ഇവർക്ക് ഉടമസ്ഥാവകാശമുണ്ടായിരുന്നില്ലെങ്കിലും വലിയ സ്ഥാനമായിരുന്നു. ചെങ്ങഴശ്ശേരി, പുന്നശ്ശേരി എന്നീ രണ്ട് കുടുംബക്കാരാണ് ക്ഷേത്രത്തിൽ ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത്. ഇവർ ഓരോ ദിവസവും മാറിമാറി അവകാശം കൈകാര്യം ചെയ്തുവന്നു. അവരിലെ പുന്നശ്ശേരി കുടുംബത്തിൽ പെട്ട ഒരു മൂത്തതുമായി ബന്ധപ്പെട്ടാണ് താഴെപ്പറയുന്ന സംഭവമുണ്ടാകുന്നത്.

ഒരു തെക്കുംകൂർ രാജാവിന് അന്നത്തെ പുന്നശ്ശേരി മൂത്തതുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. ക്ഷേത്രജോലി കഴിഞ്ഞുവരുന്ന അവസരങ്ങളിൽ മിയ്ക്കവാറും താമസം താഴത്തങ്ങാടിയിലെ രാജകൊട്ടാരത്തിലായിരുന്നു. ഇരുവരും തമ്മിൽ പല കാര്യങ്ങളും സംസാരിച്ചിരിയ്ക്കും രാജാവ് കാഴ്ചയിൽ അതിവിരൂപനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പത്നി അതിസുന്ദരിയായിരുന്നു. കാഴ്ചയിൽ സുന്ദരനായിരുന്ന മൂത്തതിൽ രാജപത്നിയ്ക്ക് കണ്ണുടക്കുകയും, തുടർന്ന് ഇരുവരും പ്രേമബന്ധത്തിലാകുകയും ചെയ്തു. രാജാവില്ലാത്ത സമയങ്ങളിൽ ഇവർ തമ്മിൽ ചില രഹസ്യവേഴ്ചകൾ പോലുമുണ്ടായി. ഇത് ഒടുവിൽ രാജാവ് അറിയാനിടവരികയും, മൂത്തതിനെ വധിയ്ക്കാൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. പരിഭ്രാന്തനായ മൂത്തത് ക്ഷേത്രസങ്കേതത്തിൽ തന്നെ താമസിയ്ക്കാൻ തീരുമാനിച്ചു. ഇത് രാജാവിനെ ഒന്നുകൂടി കോപാസക്തനാക്കി. ക്ഷേത്രത്തിൽ വച്ചായാലും മൂത്തതിനെ വധിയ്ക്കാൻ തന്നെ അദ്ദേഹം ഭടന്മാർക്ക് കല്പന കൊടുത്തു. ഈ സംഭവം മൂത്തത് അറിയുകയും അയാൾ വ്യാജ തലവേദന അഭിനയിച്ച് ക്ഷേത്രത്തിൽ കിടക്കുകയും ചെയ്തു. അന്നത്തെ ശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കാനുള്ള അവകാശം മൂത്തത് മടപ്പള്ളി നമ്പൂതിരിയെ ഏല്പിച്ചു. ഈ സംഭവവികാസങ്ങളൊന്നുമറിയാതിരുന്ന മടപ്പള്ളി ഇത് പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും ചെയ്തു. മടപ്പള്ളി തിടമ്പുമായി പുറത്തുകടന്നതിന് പിന്നാലെ മൂത്തത് സ്ഥലം വിടുകയും ചെയ്തു.

ഈ സമയം, മൂത്തതിനെ വധിയ്ക്കാനുള്ള സന്നാഹങ്ങളുമായി രാജഭടന്മാർ ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് കാത്തുനിൽക്കുകയായിരുന്നു. ശീവേലി എഴുന്നള്ളിപ്പ് വടക്കേ നടയിലെത്തിയപ്പോൾ അവർ മൂത്തതാണെന്ന് തെറ്റിദ്ധരിച്ച് മടപ്പള്ളിയെ വെടിവച്ചുകൊന്നു [a]. ആ സമയത്ത് അകമ്പടിയായി ചെണ്ട കൊട്ടിക്കൊണ്ടിരുന്ന മാരാർ തന്റെ ചെണ്ടകൊണ്ട് വെടിയുണ്ട തടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉണ്ട നെഞ്ചത്തുതറച്ച മടപ്പള്ളി തത്ക്ഷണം മരിച്ചുവീണു. ഈ വിവരമറിഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് ഓടിവന്ന അദ്ദേഹത്തിന്റെ പത്നിയായ അന്തർജനം, ശ്രീകോവിലിന് മുന്നിൽ നിന്ന് താൻ പതിവ്രതയാണെങ്കിൽ ഈ കൊടുംപാപത്തിന്റെ ഫലം തെക്കുംകൂർ അനുഭവിയ്ക്കുമെന്ന് പറയുകയും തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാല വലിച്ചൂരി സോപാനപ്പടിയിൽ തല മുട്ടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. വധിയ്ക്കപ്പെട്ട കീഴ്ശാന്തിയുടെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറുകയും ക്ഷേത്രത്തിൽ വിവിധ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. പലതവണ പൂജകൾ മുടങ്ങിപ്പോകുന്നതും ക്ഷേത്രവളപ്പിൽ അപകടങ്ങളുണ്ടാകുന്നതും പതിവായി. പിന്നീട് ബ്രഹ്മരക്ഷസ്സിനെ ഓടുകൊണ്ടുള്ള ഒരു വിഷ്ണുവിഗ്രഹത്തിൽ ആവാഹിച്ച് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഇപ്പോൾ ഏതൊരു ശുഭകർമ്മവും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ നടത്താറുള്ളൂ.

ഇതിനിടയിൽ തെക്കുംകൂർ രാജാവ്, ക്ഷേത്രത്തിൽ അന്തർജനങ്ങൾക്ക് പ്രവേശനമില്ലെന്നും ശീവേലിയ്ക്ക് മൂത്തതുമാർ എഴുന്നള്ളിയ്ക്കരുതെന്നും നിർദ്ദേശങ്ങൾ വച്ചു. എങ്കിലും അന്തർജനത്തിന്റെ ശാപം ഒടുവിൽ ഫലിച്ചു. എ.ഡി. 1750-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നടത്തിയ യുദ്ധത്തിൽ തെക്കുംകൂർ തോൽക്കുകയും തുടർന്ന് അത് തിരുവിതാംകൂറിന്റെ ഭാഗമാകുകയും ചെയ്തു.

ചരിത്രം
തിരുത്തുക
തിരുനക്കര ക്ഷേത്രത്തിന്റെ ചരിത്രം, കോട്ടയം നഗരത്തിന്റെ ചരിത്രത്തോട് ചേർന്നുകിടക്കുന്നു. കോട്ടയത്തെക്കുറിച്ച് വിവരിയ്ക്കുമ്പോൾ തിരുനക്കര ക്ഷേത്രത്തെ ഒഴിവാക്കാൻ സാധിയ്ക്കുന്നതല്ല. അത്രമേൽ ഇഴുകിച്ചേർന്നുകിടക്കുന്നതാണ് തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും. ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന ഉത്സവം കോട്ടയത്തിന്റെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള പകൽപ്പൂരം പ്രസിദ്ധമാണ്. നിരവധി ആളുകളാണ് ഇത് കാണാനായി കോട്ടയത്തെത്തുന്നത്.

ക്ഷേത്രത്തിന്, മേൽ വിവരിച്ച ഐതിഹ്യമനുസരിച്ച് ഏകദേശം അഞ്ഞൂറു വർഷം പഴക്കം കാണും. എങ്കിലും, അതിനെക്കാളുമൊക്കെ പഴക്കം ക്ഷേത്രത്തിനുള്ളതായി പറയപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പേരുള്ളതാണ് മേൽ വിവരിച്ച കാരണം. അതനുസരിച്ചുനോക്കുമ്പോൾ കുറഞ്ഞത് അയ്യായിരം വർഷത്തെ പഴക്കമെങ്കിലും ക്ഷേത്രത്തിനുണ്ട്. പിന്നീടൊരു കാലത്ത് ക്ഷേത്രം നശിച്ചുപോയതാകാമെന്നും ഇത് സൂചിപ്പിയ്ക്കുന്നു. എങ്കിലും, ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ചരിത്രം ഐതിഹ്യവുമായി ചേർന്നുകിടക്കുന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് തെക്കുംകൂർ രാജാക്കന്മാർ കോട്ടയം എന്ന നഗരം തന്നെ സൃഷ്ടിച്ചെടുത്തത്. അക്കാലത്തെ മാതൃകാ നഗരങ്ങളിലൊന്നായിരുന്നു അത്. കോട്ടയത്തെ പ്രധാനപ്പെട്ട ഭരണസ്ഥാപനങ്ങൾ പലതും ഒരുകാലത്ത് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിരുന്നത്. സബ് ജയിൽ, ജില്ലാ ജയിൽ, ജില്ലാ കോടതി, കളക്ടറേറ്റ്, അങ്ങനെ പോകുന്നു ആ നിര. കാലാന്തരത്തിൽ, താഴത്തങ്ങാടിയിലെ തളിക്ഷേത്രത്തിന് പ്രാധാന്യം നഷ്ടമാകുകയും തിരുനക്കര ക്ഷേത്രം എല്ലാ പ്രൗഢിയോടും കൂടി വാഴുകയും ചെയ്തു. തെക്കുംകൂർ രാജാക്കന്മാർ ക്ഷേത്രത്തെ ഭക്തിപൂർവ്വം ആചരിച്ചുപോന്നു.

എന്നാൽ, തെക്കുംകൂർ തിരുവിതാംകൂറിന്റെ ഭാഗമായതോടെ കോട്ടയത്തിന്റെ പ്രാധാന്യം ഇല്ലാതാകുകയും തിരുനക്കര ക്ഷേത്രം, തിരുവിതാംകൂറിലെ എണ്ണം പറഞ്ഞ ക്ഷേത്രങ്ങളിലൊന്നായി ഒതുക്കപ്പെടുകയും ചെയ്തു. പേരുകേട്ട വാണിജ്യകേന്ദ്രം എന്ന പദവിയും കോട്ടയത്തിന് നഷ്ടമായി. 1880 വരെ ഈ സ്ഥിതി തുടർന്നു. തിരുവിതാംകൂറിൽ വന്ന ശേഷമുള്ള ആദ്യകാലങ്ങളിൽ, ചേർത്തല ആസ്ഥാനമായിരുന്ന വടക്കൻ ഡിവിഷനിൽ പെട്ട ഒരു താലൂക്ക് മാത്രമായിരുന്നു കോട്ടയം. 1879-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന നാണുപിള്ള, വടക്കൻ ഡിവിഷന്റെ ആസ്ഥാനമാകാൻ എന്തുകൊണ്ടും യോഗ്യത കോട്ടയത്തിനാണെന്ന് പറയുകയുണ്ടായി. എന്നാൽ, അന്ന് നാടുവാണിരുന്ന ആയില്യം തിരുനാൾ രാമവർമ്മ രാജാവിന് ഇത് സമ്മതമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ വിശാഖം തിരുനാൾ രാമവർമ്മയുടെ കാലത്താണ് വടക്കൻ ഡിവിഷന്റെ ആസ്ഥാനം കോട്ടയത്തേയ്ക്ക് മാറ്റിയത്. ഇത് കോട്ടയത്തിനും, അതുവഴി തിരുനക്കര ക്ഷേത്രത്തിനും ഒരു പുത്തൻ ഉണർവ് നൽകി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലായി. 1950-കളിൽ ക്ഷേത്രത്തിൽ വൻ തോതിൽ മാറ്റങ്ങൾ നടന്നു. ചുവർച്ചിത്രങ്ങൾ പുതുതായി വരച്ചുചേർത്തതും, ഗോപുരങ്ങൾ പുതുക്കിപ്പണിതതും, പുതിയ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചതുമെല്ലാം ഈ കാലയളവിലാണ്. അന്നത്തെ ബോർഡ് മെമ്പറായിരുന്ന വേലുപ്പിള്ളയാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്ന് തിരുനക്കരയാണ്. വൻ ഭക്തജനത്തിരക്കാണ് ദിവസവും ക്ഷേത്രത്തിലുണ്ടാകുന്നത്. തിങ്കളാഴ്ച, ശിവരാത്രി, പ്രദോഷവ്രതം, ഉത്സവം തുടങ്ങിയ അവസരങ്ങളിൽ ഇത് ഇരട്ടിയാകും. ശബരിമല തീർത്ഥാടനകാലത്ത് കോട്ടയത്തെത്തുന്ന ഭക്തർ തിരുനക്കര ക്ഷേത്രത്തിൽ തൊഴാതെ പോകാറില്ല.

Sunday, May 22, 2022

വൈക്കത്തപ്പൻ

*ക്ഷിപ്രപ്രസാദിയായ* *വൈക്കത്തപ്പൻ* 
 *ക്ഷിപ്രപ്രസാദിയാണ്* *വൈക്കത്തപ്പൻ. ഭജിക്കുന്നവർക്ക് കൈനിറച്ചും, ഉള്ളം നിറച്ചും ഐശ്വര്യം നൽകുന്ന ശിവചൈതന്യമായാണ് വൈക്കത്തപ്പനെ ഭക്തർ കരുതുന്നത്. അന്നദാനപ്രഭു എന്നാണ്* *വൈക്കത്തപ്പൻ അറിയപ്പെടുന്നത്. രാജഭരണത്തിൻ്റെ കാലത്ത് ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും* *സദ്യയുണ്ടായിരുന്നതുകൊണ്ടാണ് അന്നദാനപ്രഭു എന്ന പേര് ലഭിച്ചത്. ചിദംബരത്തു നിന്നും കൊണ്ടുവന്ന ശിവലിംഗം* *ഖരമഹർഷി വൈക്കത്ത് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഖരമഹർഷിയുടെ വലതുകൈയ്യിലുള്ള ലിംഗമാണത്രേ വൈക്കത്തു പ്രതിഷ്ഠിച്ചത്. പരശുരാമൻ കേരളത്തിൻ്റെ*  *രക്ഷയ്ക്കായി സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കമെന്നും വിശ്വസിക്കപ്പെടുന്നു. വൈക്കം കായലിൽ മുങ്ങി ശിവലിംഗത്തെ എടുത്ത് പരശുരാമൻ പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യമുണ്ട്. ഈ ക്ഷേത്രത്തിൻ്റെ* *പടിഞ്ഞാറേ വാതിൽ തുറക്കാറില്ല. അതിനുപിന്നിലുമൊരു ഐതിഹ്യമുണ്ട്. ഊരാളന്മാർ തമ്മിലുള്ള വൈരം മൂർച്ഛിച്ചപ്പോൾ എതിരാളിയെ തോൽപ്പിക്കാൻ മുൻകോപിയായ നമ്പൂതിരി നിവേദ്യത്തിൽ മുറുക്കിത്തുപ്പിയത്രേ. തുടർന്ന് എതിരാളികളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി* *പടിഞ്ഞാറേ വാതിൽ വഴി ഇയാൾ പുറത്തേക്കോടവേ പാമ്പുകടിയേറ്റു മരിച്ചു എന്നാണ് ഐതിഹ്യം. അതിനുശേഷമാണ് പടിഞ്ഞാറെ നട തുറക്കാത്തത്. വട്ടശ്രീകോവിലാണ്* *ക്ഷേത്രത്തിനുള്ളത്. ചെമ്പ് മേഞ്ഞതാണ് ശ്രീകോവിൽ മണ്ഡപവും നാലമ്പലവും. ക്ഷേത്രഭിത്തിയിൽ ശിവൻ്റെ വിവിധഭാവങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ചുമർച്ചിത്രങ്ങളുണ്ട്. രണ്ട് മുറികളുള്ളതാണ് ശ്രീകോവിൽ രണ്ടിലും ആറ് കരിങ്കൽപ്പടികളുണ്ട്. ഇത്* *കടന്നുവേണം വൈക്കത്തപ്പനെ ദർശിക്കേണ്ടത്. രണ്ടടിയോളം ഉയർന്ന പീഠത്തിൽ അഞ്ചടിയോളം ഉയരത്തിലാണ് ശിവലിംഗം സ്ഥിതിചെയ്യുന്നത്. സ്വർണ്ണം* *കൊണ്ടുള്ള ത്രിനേത്രങ്ങളും മനോഹരമായ ചന്ദ്രക്കലയും നാസാപുടം ചാർത്തലും ശിവലിംഗത്തെ മനോഹരമാക്കുന്നു. കിഴക്ക് ദർശനമായാണ് വൈക്കത്തപ്പൻ *സ്ഥിതിചെയ്യുന്നത്* *. വൈക്കത്തപ്പന് മൂന്നു ഭാവങ്ങളാണ് ഉള്ളത്. രാവിലെ പന്തീരടിപൂജവരെ ദക്ഷിണാമൂർത്തിയുടെ രൂപമാണ് .ദക്ഷിണാമൂർത്തിയെന്നാൽ ജ്ഞാനദാതാവാണ്. ഉച്ചവരെ അർജ്ജുനനുമുന്നിൽ പ്രത്യക്ഷപ്പെട്ട* *കിരാതമൂർത്തിയുടെ രൂപമാണ്. സകലതിലും വിജയം നൽകുന്ന ശൈവഭാവമാണിത്. വൈകുന്നേരം പാർവ്വതി, ഗണപതി* , *സുബ്രഹ്മണ്യൻ എന്നിവരോടൊപ്പമുള്ള രൂപമാണ്. സകല ഐശ്വര്യവും നൽകുന്ന ശൈവചൈതന്യമാണിത്. പുലർച്ചെ 3.30 ന് വൈക്കത്തപ്പനെ പള്ളിയുണർത്തും. നാലുമണിക്ക്* *നടതുറന്നാൽതന്നെ നിർമ്മാല്യദർശനമുണ്ടാകും. തുടർന്ന് ഓരോരു പൂജകളോടെ 11.30 ന് ഉച്ചശ്രീബലിയോടു* കൂടി *നടയടയ്ക്കും. വൈകുന്നേരം 5 മണിക്ക് വീണ്ടും നടതുറക്കും. 6.30 ന് ദീപാരാധനയും 7 മണിക്ക് അത്താഴപൂജയും 8 മണിക്ക് അത്താഴശ്രീബലിക്ക് ശേഷം നടയടയ്ക്കും. വൈക്കത്തഷ്ടമിയാണ് വൈക്കം* *ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വൃശ്ചികത്തിലെ കൃഷ്ണാഷ്ടമിയാണ് വൈക്കത്തഷ്ടമി. വൃശ്ചികത്തിലെ രേവതിനാളിലാണ് ഇവിടെ ഉത്സവം കൊടിയേറുന്നത്. തുടർന്ന് പതിമൂന്ന് ദിവസം ഉത്സവം നീണ്ടുനിൽക്കും* . *പന്ത്രണ്ടാം ദിവസമാണ് വൈക്കത്തഷ്ടമി. വൈക്കത്തഷ്ടമി നാളിൽ വൈക്കത്തപ്പനെ ദർശിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം* .🪴

Thursday, May 19, 2022

ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങൾ!🌹*

*🌹ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങൾ!🌹*


*ശ്രീ ശങ്കരാചാര്യരുടെ അന്തർമുഖ വ്യക്തിത്വം തുളുമ്പി നിൽക്കുന്ന, അദ്വിതീയവും അനുപമേയവുമായ ആ ഗ്രന്ഥങ്ങൾ, ആർഷഭാരതത്തിന്റെ പവിത്രമായ സംസ്കാരം വിളിച്ചു പറയുന്നു. അവയിൽ വളരെ പ്രശസ്തവും, മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രസക്തവും എല്ലാവരും ഓർമ്മിച്ചിരിയ്‌ക്കേണ്ടതുമായ ഒന്നാണ്, ശ്രീശങ്കരാചാര്യരുടെ ഏഴ് വൈരാഗ്യ ശ്ലോകങ്ങൾ.*

ആ ശ്ലോകങ്ങൾ, വൈരാഗ്യ ശ്ലോകങ്ങളെന്നു അറിയപ്പെടുന്നു . 
💥
*'വൈരാഗ്യ' മെന്നു പറഞ്ഞാൽ, ബാഹ്യ പ്രേരണ കൂടാതെ, സ്വയം ഒരു കാര്യത്തിൽ വരുത്തുന്ന വിലക്ക്. ഇനി വേണ്ട, പാടില്ല, എന്നുള്ള തീരുമാനം. ഭക്ഷണത്തിലോ ജീവിതരീതിയിലോ വരുത്തുന്ന മാറ്റം. വിവേകം വരുമ്പോൾ വൈരാഗ്യവും വരും. അതു പക്വതയുടെ ലക്ഷണമാണ്. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവ മൂന്നും ആത്മ നിഷ്ഠയുള്ള ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണ്.* 

ഇനി ആ സപ്ത ശ്ലോകങ്ങൾ ഏതെല്ലമെന്നു നോക്കാം:*


*🌷വൈരാഗ്യ ശ്ലോകങ്ങൾ*:-

വാചാമ ഗോചരവും, തത്വ ചിന്താ സ്ഫുലിംഗങ്ങൾ കൊണ്ടു് സുദീപ്തവുമായ ആ ശ്ലോകങ്ങൾ അനുസന്ധാനം ചെയ്താൽ, ഓർമ്മിച്ചിരുന്നാൽ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാനസിക ക്ലേശങ്ങളും നേരിടാനുള്ള മനശ്ശക്തി/ആർജ്ജവം സമാർജ്ജിക്കാനാകും! അവ എന്താണെന്നു നോക്കാം:

*🌷ശ്ലോകങ്ങൾ🌷*: 

🌟(1) *മാതാ നാസ്തി, പിതാ നാസ്തി*, 
*നാസ്തി ബന്ധു സഹോദരാ*: 
*അർത്ഥം നാസ്തി, ഗൃഹം നാസ്തി*,
*തസ്മാത് ജാഗ്രത! ജാഗ്രത*!
 
*🌺അർത്ഥം🌺*: 

നാം പ്രത്യക്ഷമായി, കാണുന്ന അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും സ്വത്തുക്കളും ആരും/ഒന്നും തന്നെ ശാശ്വതമല്ല, ചുരുക്കത്തിൽ നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന ഒന്നും തന്നെ സ്ഥിരമല്ല, എല്ലാം ഒരു ദിവസം ഇല്ലാതാകും! അതു കൊണ്ടു്, ഏതു സ്ഥിതിഗതിയും നേരിടാൻ മനസ്സ് കൊണ്ടു്, എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുക!
 
🌟(2) *ജന്മ ദുഃഖം ജരാ ദുഃഖം*
*ജായാദുഃഖം പുനഃ പുനഃ* 
*സംസാര സാഗരം ദുഃഖം*,
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

ഈ സംസാര സാഗരത്തിൽ മനുഷ്യ ജന്മം എന്നത് ദുഃഖമാണ്‌. വാർദ്ധക്യം ദുഃഖം, ധർമ്മ പത്നി, മക്കൾ എന്തിന്, ഈ സംസാരം തന്നെ ദുഃഖമാണ്‌. എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്കു് ദുഃഖം മാത്രം കാലക്രമേണ പ്രദാനം ചെയ്യുന്നു. ഒന്നും ആർക്കും ഒഴിവാക്കാൻ സാദ്ധ്യമല്ല, അനുഭവിച്ചേ തീരു. തീരാത്തതു അടുത്ത ജന്മത്തിൽ പ്രാരബ്ധ കർമ്മമായി അനുഭവിക്കേണ്ടി വരും. അതോടൊപ്പം സഞ്ചിത കർമ്മവും ആഗാമി കർമ്മവുമെല്ലാം സംയോജിക്കുമ്പോൾ, ദുഖങ്ങളുടെ വ്യാപ്തിയും വർദ്ധിക്കുന്നു. എപ്പോൾ കർമ്മങ്ങളും, വാസനകളും അവസാനിക്കുന്നുവോ അതുവരെ ജന്മം തുടർന്നുകൊണ്ടേയിരിക്കും. വാസ്തവത്തിൽ, വാസനകളാണ് തുടർന്നുള്ള ജന്മത്തിനു ഹേതുവായി ഭവിക്കുന്നത്. ചുരുക്കത്തിൽ എല്ലാം ദുഃഖം തന്നെ. അതുകൊണ്ട്, എല്ലായ്പ്പോഴും മനസ്സുകൊണ്ട് തയ്യാറായി ജാഗരൂകനായിരിക്കുക!
 
🌟(3) *കാമശ്ച, ക്രോധശ്ച, ലോഭശ്ച* 
*ദേഹേ തിഷ്ടന്തി തസ്കരാ*:
*ജ്ഞാന രത്‌നാപഹാരായ*
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

കാമം( ആശകൾ) ക്രോധം(ദേഷ്യം) ലോഭം(അത്യാഗ്രഹം) ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന തസ്കരന്മാരാണു്. അവർ സമയാ സമയങ്ങളിൽ തല പൊക്കി നാമറിയാതെ നമ്മുടെയുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ജ്ഞാനമാകുന്ന രത്‌നം അപഹരിക്കുന്നു. ക്ഷണനേരം കൊണ്ടുണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽ നാം അവിവേകം മൂലം രാഗ, ദ്വേഷാദികൾ പ്രകടിപ്പിയ്ക്കുമ്പോൾ, നമ്മുടെ അമൂല്യ നിധിയായ ജ്ഞാനം മോഷ്ടിക്കപ്പെട്ടുന്നു. അതുകൊണ്ട്, ഏതു നേരവും ശുഷ്കാന്തിയോടെ ഉണർന്നിരിക്കുക!
 
🌟(4) *ആശായാ ബന്ധ്യതെ ജന്തു* 
*കർമണാ ബഹു ചിന്തയാ*.
*ആയുർക്ഷീണം ന ജാനാതി* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌺അർത്ഥം🌺*:

മനുഷ്യനും മറ്റൊരു വിധത്തിൽ മൃഗം തന്നെ. ഇവിടെ ആചാര്യർ മനുഷ്യനെയും മൃഗമെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അമിതമായ മോഹാവേശത്താൽ ബന്ധിതരായ മനുഷ്യ മൃഗങ്ങൾ അങ്ങനെ, വേണ്ടാത്ത ആശകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ഈ ക്ഷണികമായ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ കൊഴിഞ്ഞു പോകുന്നത് ശ്രദ്ധിക്കാൻ വിട്ടുപോകുന്നു. ശ്രദ്ധിക്കുമ്പോൾ വളരെ വൈകിപ്പോയതായി മനസ്സിലാകും. അത്‌ ദുഖത്തിനും പശ്ചാത്താപത്തിനും ഹേതുവായി തീരുന്നു. അത് കൊണ്ടു്, സമയം വിനിയോഗം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. എപ്പൊഴും, ഫലപ്രദമായ ജീവിതം നയിക്കുന്ന കാര്യത്തിൽ ഉണർന്നിരിക്കുക. എങ്കിൽ ദുഖിയ്ക്കേണ്ടി വരില്ല!
 
🌟(5) *സമ്പത് സ്വപ്ന സാംകാരാ*
*യൗവ്വനം കുസുമോപമം*.
*വിദ്യു ചഞ്ചലം ആയുഷം* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 

*🌺അർത്ഥം🌺*:

നമ്മുടെ എല്ലാ സമ്പത്തുകളും ഒരു സ്വപ്നം കാണുന്നതു പോലെ, അസ്ഥിരവും, നൈമിഷികവുമാണു്. യൗവ്വനം അൽപ കാലത്തേക്കുള്ള ഒരു ജീവിത ദശ മാത്രം. വരുന്നതും പോകുന്നതും നാം ശ്രദ്ധിയ്ക്കപ്പെടാതെ തന്നെ നമ്മിൽ നിന്നും ഒരു പൂവിന്റെ ജീവിത കാലം പോലെ, കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാൽ, ജീവിതം ഒരു മിന്നൽ പിണറുപോലെ, കണ്മുന്നിലൂടെ മിന്നി മറയുന്നു. അതു കൊണ്ട് ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല എന്ന ഉണർവ്വോടെ ജീവിച്ചാൽ പിൽക്കാലത്തു ദുഖിയ്ക്കേണ്ടി വരില്ല!
 
🌟(6) *ക്ഷണം വിത്തം ക്ഷണം* *ചിത്തം*  
*ക്ഷണം ജീവിത* *മാവയോ*: 
*യമസ്യ കരുണാ* *നാസ്തി* 
*തസ്മാത് ജാഗ്രത! ജാഗ്രത*! 
 
*🌟അർത്ഥം🌟*:

ധനം, സ്മൃതി, ജീവിതം, എല്ലാമേ ക്ഷരമാണ്. അതുപോലെ തന്നെ, ഓർമ്മിക്കേണ്ട ഒരു കാര്യമാണു്, മരണ ദേവൻ‌ അൽപ്പം പോലും കരുണ കാട്ടുകയില്ല, എന്ന വസ്തുത. നമ്മുടെ ജീവിതത്തിൽ പലതും നാം അവഗണിക്കുന്നു, ഓർമ്മിക്കാതിരിക്കുന്നു. അതിന്റെ ഭവിഷ്യത്തും കാലാന്തരത്തിൽ അനുഭവിക്കുന്നു.
 
🌟(7) *യാവത് കാലം ഭവേത്, കർമ്മ*
*താവത് തിഷ്‌ടന്തി ജന്തവഃ* 
*തസ്മിൻ ക്ഷീണേ വിനശ്യന്തി*
*തത്ര കാ പരിദേവനാ*! 

*🌺അർത്ഥം🌺*:
  
കർമ്മം നിലനിൽക്കുന്ന കാലം വരെ മാത്രമേ, മനുഷ്യനെന്ന ജന്തു ഈ ഭൂമുഖത്ത് ഉണ്ടായിരിയ്ക്കുകയുള്ളു. കർമ്മത്തിൽ നിന്നും നിവൃത്തി ആയിക്കഴിഞ്ഞാൽ, ആ നിമിഷത്തിൽത്തന്നെ മനുഷ്യ ജന്തു അപ്രത്യക്ഷമാകുന്നു. അതു കൊണ്ടു്, ഇതെല്ലം ആലോചിച്ചു മനസ്സു് പുണ്ണാക്കുന്നതിൽ അർത്ഥമില്ല, ഫലവുമില്ല! എല്ലാ പ്രക്രിയകളും അതിന്റെ നിയമ മനുസരിച്ചു നടന്നുകൊണ്ടിരിക്കും. നാം മറ്റൊരിടത്തു ഏതെങ്കിലും ഒരു കാര്യത്തിനു പോയാൽ നിശ്ചയിച്ച കാര്യം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതു പോലെ, ഭൂലോകത്തിൽ ജന്മമെടുത്താൽ, ഉദ്ദിഷ്ട കർമ്മ പൂർത്തിയ്ക്കു ശേഷം ഇഹലോകവാസം തീർത്തു ഒരു ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നു. ചെയ്ത കർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു, വാസനകളുടെ, ഗൗരവമനുസരിച്ചു തുടർന്നുള്ള ജന്മം നിശ്ചയിക്കപ്പെടുന്നു. എല്ലാം 
നിഗൂഢമാണ്. ആർക്കും ഒന്നും മുൻകൂട്ടി അറിയില്ല. അതാണു് ഈശ്വരന്റെ വൈഭവവും മാഹാത്മ്യവും!.
 
*🌟ഉപസംഹാരം*:

അതു കൊണ്ടു്, അഭിമാനം വെടിഞ്ഞു രാഗദ്വേഷാദികളോടെല്ലാം വിട വാങ്ങി, പരസ്പര സ്നേഹത്തോടെ ഇനിയുള്ള കാലം തുറന്ന മനസ്സോടെ ജീവിക്കാൻ ശ്രമിയ്ക്കണം! ഈ മനുഷ്യ ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, ജീവിതം അർത്ഥവത്തായും, ഫലപ്രദമായും ഉപയോഗിക്കാനും, ജന്മസാക്ഷാത്കാരം നേടുവാനും എല്ലാവരും എല്ലായ്‌പ്പോഴും ഓർമ്മിച്ചിരിയ്ക്കണം! ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയും കൂടാതെ സത്‌സംഗം, ശരണാഗതി, നാമസങ്കീർത്തനം, ഇവയെല്ലാം ജന്മസാക്ഷാത്ക്കാരത്തിനു സഹായിക്കുന്ന ധാർമ്മിക മാർഗ്ഗങ്ങളാണ്.
 
ഇതാണ് ശങ്കരാചാര്യർ ഇതിലൂടെ ഉദ്ദേശിക്കുന്നതു്.

എല്ലാവർക്കും നന്മ വരട്ടെ!

അദ്ധ്യാത്മിക അറിവുകൾ എന്നും കിട്ടുവാൻ 9846464621 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക 🙏

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁കടപ്പാട് 
സോഷ്യൽ മീഡിയ

Tuesday, May 17, 2022

കൊട്ടിയൂര്‍ അമ്പലം.

ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. രോഗ ശാന്തിയ്ക്കായും മനസമാധാനത്തിനായും ഈശ്വര ഭജന നടത്തുന്നവരാണ് ഭക്തര്‍. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ നമ്മളാല്‍ കഴിയുന്നരീതിയില്‍ പൂവ്, എണ്ണ തുടങ്ങിയവ കാണിക്കയായി കൊണ്ട് പോകാറുണ്ട്. അതിനൊപ്പം ചില ക്ഷേത്രങ്ങളില്‍ ആള്‍ രൂപങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. സര്‍വ്വ രോഗങ്ങളും അതിലൂടെ മാറുമെന്നാണ് വിശ്വാസം. അത്തരം ഒരു ക്ഷേത്രമാണ് കൊട്ടിയൂര്‍ അമ്പലം.

കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്ത് അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് കൊട്ടിയൂരുണ്ട്. സതീദേവി ദക്ഷയാഗം നടന്ന യാഗാഗ്നിയിൽ ചാടി ദേഹം വെടിഞ്ഞ സ്ഥലമാണ് കൊട്ടിയൂര്‍ എന്ന് വിശ്വാസം. അക്കരെയിലാണ് യാഗം നടന്നതും ശിവ ഭൂതഗണങ്ങൾ യാഗം മുടക്കുകയും വീരഭദ്രൻ ദക്ഷന്റെ തലയറുക്കുകയും ചെയ്തത്. ബ്രഹ്മാവിന്റെ മകനായ ദക്ഷന് പിന്നെ ആടിന്റെ തല വച്ചുകൊടുത്ത് ഭഗവാൻ ജീവന്‍ തിരിച്ചു നൽകിയെന്നു ഐതീഹ്യം. ഇടവമാസത്തിലെ ചോതി മുതൽ മിഥുനമാസത്തിലെ ചിത്തിര വരെ അക്കരെ കൊട്ടിയൂരിൽ വൈശാഖമാസ ഉത്സവം ആഘോഷിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജാകർമ്മങ്ങൾ നടക്കുന്നതും ആളുകൾക്ക് പ്രവേശനമുള്ളതും. ഇക്കരെ കൊട്ടിയൂരിൽ സാധാരണ ക്ഷേത്രങ്ങളിലെപോലെ നിത്യപൂജയും മറ്റും നടക്കുന്നു. #🙏ക്ഷേത്രങ്ങൾ 

*ആലിംഗനപുഷ്പാഞ്ജലി*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ  പൂജ കൊട്ടിയൂർ വൈശാഖോത്സവത്തിലെ രോഹിണി ആരാധനയുടെ ഭാഗമായ ആലിംഗന പുഷ്പാഞ്ജലി ആണ്.

സതീ ദേവിയുടെ ദേഹത്യാഗത്തെ തുടർന്ന് അതികുപിതനായി തീർന്നു മുച്ചൂടും മുടിക്കുന്ന ശ്രീ പരമേശ്വരനെ ശ്രീ മഹാവിഷ്ണു മുറുക്കെ കെട്ടിപിടിച്ചു സാന്ത്വനിപ്പിച്ചു താപം ശമിപ്പിക്കുന്ന പുരാണ സന്ദർഭം ആണതിന്റെ സങ്കല്പം.

കുറുമത്തൂർ ഇല്ലത്തെ നായ്ക്കൻ സ്ഥാനമുള്ള മൂത്ത നമ്പൂതിരിക്കാണ് ആ പൂജ നടത്താനുള്ള അധികാരം.
കർമ്മത്തിൽ കുറുമത്തൂർ നായ്ക്കന് സാക്ഷാൽ ശ്രീ മഹാവിഷ്ണുവിന്റെ സ്ഥാനമാണ്.
സ്വയംഭൂവായ കൊട്ടിയൂർ ശിവലിംഗത്തെ കെട്ടിപിടിച്ചു അദ്ദേഹം കിടക്കും.
ഒന്നോ രണ്ടോ അഞ്ചോ മിനിറ്റല്ല, എത്രയോ നേരം.
യഥാർത്ഥത്തിൽ ആ കിടപ്പിൽ അദ്ദേഹം മരിച്ചു പോയോ എന്ന് പോലും കണ്ടു നിൽക്കുന്ന നമുക്ക് ശങ്ക തോന്നും.

അത്ര നേരം കടുകിട ചലിക്കാതെ ശ്രീമഹാവിഷ്ണുവായി അദ്ദേഹം ശിവലിംഗത്തെ കെട്ടിപ്പുണർന്നു കിടക്കും.
എന്നിട്ടദ്ദേഹം എഴുന്നേൽക്കുന്ന നേരത്ത് ഉയരുന്നൊരു ആരവുമുണ്ട്.

ദേവതാ വൃന്ദം നടത്തിയ പുഷ്പ വൃഷ്ടിയെ അനുസ്മരിപ്പിക്കുന്നൊരു പുഷ്പാഞ്ജലിയും.

അതാണ്‌ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരവും ഹൃദ്യവുമായ ആരാധന.
ശ്രീപരമശിവനും ശ്രീമഹാവിഷ്ണുവും തമ്മിലുള്ള ഗാഢസൗഹൃദവും സ്നേഹവും ആണതിന്റെ സൗന്ദര്യം.

ശിവസ്യ ഹൃദയം വിഷ്ണുർ
വിഷ്ണുചാ ഹൃദയം ശിവ

ശിവന്റെ ഹൃദയമാണ് വിഷ്ണു.
ആ വിഷ്ണുവിന്റെ ഹൃദയമോ,
ആ ശിവൻ തന്നെയും

.                                      

കടപ്പാട്
സോഷ്യൽ മീഡിയ