Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, April 26, 2022

പഴനിമല ക്ഷേത്രം

*🌹പഴനിമല ക്ഷേത്രം.. 🌹🌹*

               
 *പഴനിമലയെ* *മലയാളിക്കു* *പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കേരളത്തിനു പുറത്തേക്കു തീർഥയാത്ര പോകുന്നവരിൽ അധികവും പഴനി സന്ദർശിച്ചിരിക്കും. ദേവസൈന്യാധിപനും ജ്യോതി* *ഷത്തിന്റെ മൂർത്തിയുമായ മുരുകനെ തൊഴുതു പ്രാർഥി ച്ചാൽ സകല ഗ്രഹദോഷങ്ങൾ ക്കും പരിഹാരമാണ്. സർപ്പ ദോഷങ്ങൾക്കും ചൊവ്വാ ദോഷത്തിനും ഉത്തമ പ്രതിവിധിയാണു പഴനി ദർശനം.* 

നവപാഷാണം എന്നറിയ പ്പെടുന്ന, ഒമ്പത് ഔഷധങ്ങളു ടെ കൂട്ടു കൊണ്ട് സിദ്ധബോ ഗർ എന്ന സിദ്ധൻ നിർമിച്ചതാ ണ് ഇവിടുത്തെ വിഗ്രഹം. അതിനാൽ ഈ വിഗ്രഹത്തി ൽ അഭിഷേകം ചെയ്യുന്ന പാലും പനിനീരും പഞ്ചാമൃത വുമൊക്കെ ഔഷധഗുണമു ള്ളതാണെന്നു ഭക്തർ വിശ്വസി ക്കുന്നു.

തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് പഴനി. കോയമ്പത്തൂരിൽനിന്നും മധുരയിൽനിന്നും 100 കിലോമീറ്റർ അകലത്തിലാണ് ഈ ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിൽ ഈ സ്ഥലം സന്ദർശിച്ച ചേരമാൻ പെരുമാളാണ് മറഞ്ഞു കിടന്ന വിഗ്രഹം കണ്ടെടുത്തു പ്രതിഷ്ഠിച്ചത് എന്നാണു കരുതപ്പെടുന്നത്. കേരളത്തിലേക്കു നോക്കി നിൽക്കുന്നതിനാൽ ഭഗവാൻ കേരളത്തെയാണ് അനുഗ്രഹിക്കുന്നതെന്നു മലയാളികൾ കരുതുന്നു. തലമുണ്ഡനം ചെയ്തു കൗപീനം മാത്രം ധരിച്ച തപസ്വിയുടെ ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠ. ദണ്ഡായുധപാണിയാണ് ഭഗവാൻ. വിഗ്രഹത്തോടു ചേർത്ത് ഒരു വേല് വയ്ക്കുന്നുണ്ട്. അഭിഷേകത്തിനു ശേഷമാണ് ഭഗവാനെ വസ്ത്രം ധരിപ്പിച്ച് അലങ്കരിക്കുന്നത്. സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ എട്ടു മണി വരെയാണ് നട തുറക്കുന്നത്. ഉത്സവ നാളുകളിൽ 4.30 ന് നട തുറക്കും.

പഴനിമലപൂജാ സമയം
വിശ്വരൂപ ദർശനം - 5.40 (ഉൽസവദിവസങ്ങളിൽ -4.00)
വിഴപൂജ- 6.50 (ഉൽസവദിവസങ്ങളിൽ -4.30)
സിരുകാല ശാന്തി പൂജ- 8.00
കാലശാന്തി പൂജ -9.30
ഉച്ചികാല പൂജ - 12.00
സായരക്ഷാ പൂജ (രാജഅലങ്കാരം) - വൈകിട്ട് 5.30
രാക്കാലപൂജ- 8.00.

പഞ്ചാമൃതവും വിഭൂതിയും (ഭസ്മം) ആണ് ഇവിടത്തെ പ്രസാദം. തമിഴ്നാട് ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് മുരുകക്ഷേത്രം. മുകളിലേക്കു കൽപടവുകൾ കയറിയെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേയും ട്രെയിനുമുണ്ട്. സൗജന്യ ദർശനത്തിനൊപ്പം കൂടുതൽ സൗകര്യപൂർവം ദർശനം നടത്താനായി ടിക്കറ്റ് സംവിധാനവുമുണ്ട്. രാവിലെ ആറു മണിക്കു ഭഗവാനെ കുളിപ്പിക്കുന്നതും അഭി‌ഷേകം ചെയ്യുന്നതുമൊക്കെ വളരെ അടുത്തുനിന്നു കാണാനും സൗകര്യമുണ്ട്. ഒരു സമയം മുപ്പതോളം പേർക്കേ ഇതിന് അവസരമുള്ളൂ. ഇവിടെ എത്തുന്ന ഭക്തർ ഭഗവാനെപ്പോലെ തല മുണ്ഡനം ചെയ്യുന്നതും കാവടി എടുത്തു മലകയറുന്നതും ഒരു വഴിപാടാണ്.

പഴനിമല
തൈപ്പൂയം ആണ് ഇവിടത്തെ പ്രധാന ഉത്സവം (ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെയാണ് തൈമാസം). പൗർണമി ദിനത്തിലാണ് ഉത്സവം.

മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ അഥവാ വസതികൾ. തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ. അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പഴനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പഴനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പഴനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്നതിലൂടെ വിവിധകാലങ്ങളിൽ നിറങ്ങളുടെ കുടമാറ്റം പകരുന്ന താഴ്വാരത്തിന് നടുവിൽ പ്രകൃതി പച്ചപ്പു പുതപ്പിച്ച മലയിലുള്ള പഴനിമലൈ ക്ഷേത്രം ഭക്തരിൽ പകരുന്നത് മനസിൽ ഭക്തിയും കണ്ണിന് ആനന്ദവും നിറഞ്ഞ തീർഥാടനമാണ്.

693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. മലകയറും മുൻപ് അടിവാരത്തിലെ ഗണപതിക്ഷേത്രത്തിൽ വിഘ്നനിവാരണത്തിനായി ഭക്തർ നാളികേരം, കർപ്പൂരം തുടങ്ങിയവ അർപ്പിക്കുന്നത് പതിവാണ്. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനാൽ ആനപ്പാതയെന്നും പേരുള്ള ഇടതുവശത്തുകൂടിയുളള താരതമ്യേന ചരിവു കുറഞ്ഞ പാതയിലൂടെ ക്ഷേത്രത്തിലേക്കു പോകാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം ബുദ്ധിമുട്ടായ പ്രായമായമുളളവരും കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നവരും കൂടുതലായും വിഞ്ച് റയിലും റോപ് കാറുമാണ് ആശ്രയിക്കുന്നത്. മാസം അരക്കോടിയോളം രൂപയാണ് റോപ് കാറിലൂടെ ക്ഷേത്രം നേടുന്നത്. 50 രൂപയാണ് തിരക്കേറിയ സമയങ്ങളിൽ റോപ് കാറിലെ ടിക്കറ്റ് നിരക്ക്. ഭക്തരിൽ ചിലർ കാവടിയെടുത്ത് വാദ്യമേളങ്ങളോടെയാണ് പഴനിമല കയറുന്നത്.

രാവിലെ ആറിന് വിശ്വരൂപദർശനം മുതൽ രാത്രി എട്ടിനുളള അത്താഴപൂജ വരെ ഏഴു നിത്യപൂജകളുള്ള ക്ഷേത്രമാണ് പഴനി. സൗജന്യമായി ദേവനെ കണ്ടു തൊഴാനുളള ക്യൂ, 20 രൂപ നൽകി അൽപം തിരക്കൊഴിഞ്ഞ് ദർശനം നടത്താവുന്ന ക്യു, 100 രൂപ ടിക്കറ്റ് നൽകേണ്ട വിഐപി ക്യൂ തുടങ്ങിയവയാണ് ദർശനത്തിനുള്ളത്. ക്യൂവിലേതിൽ കയറിയാലും ദേവന്റെ ക്ഷേത്രനടയ്ക്കു മുൻപിൽ എല്ലാം സംഗമിച്ച് രണ്ടു നിരയായി മാറുന്നു. ഉൽസവം പോലുളള വിശേഷാവസരങ്ങളിൽ 10 രൂപ, 100 രൂപ ക്യൂവിന് ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും സങ്കരവാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം. അതേസമയം പലയിടത്തും കേരളീയക്ഷേത്രത്തിന്റേതെന്നു തോന്നുന്ന ചില നിർമാണ രീതികളും കാണാം. ശ്രീകോവിലിനു മുകളിൽ സ്വർണഗോപുരമാണുള്ളത്. ക്ഷേത്ര ഗോപുരത്തിനു സമീപമുള്ള നവരംഗമണ്ഡപം, ക്ഷേത്രാങ്കണത്തിന് ഇടതുവശത്തായി സന്ധ്യകഴിഞ്ഞ് സുബ്രഹ്മണ്യൻ തങ്കരഥത്തിൽ ഭക്തർക്കു അനുഗ്രഹാശിസുകളുമായി എഴുന്നള്ളുന്ന രഥവീഥി തുടങ്ങിയവ വേറിട്ട കാഴ്ചകളാണ്. തൈപ്പൂയം, പൈങ്കുനി ഉത്രം, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിലൊഴികെ എല്ലാ ദിവസവും തങ്കരഥത്തിലുള്ള ഈ എഴുന്നള്ളത്തു നടക്കാറുണ്ട്. 63 കിലോ വെള്ളിയിലും നാലേമുക്കാൽ കിലോ സ്വർണത്തിലും തീർത്ത രഥത്തിൽ ഭഗവാന്റെ എഴുന്നള്ളത്ത് വീക്ഷിക്കാൻ മാത്രം നൂറുകണക്കിന് ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിലെത്തുന്നത്.

ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെ ചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയും മറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്. നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു. അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽ ദണ്ഡായുധപാണി പകരുന്നത്. നവപാഷാണം - ഒൻപതു തരം വിഷക്കല്ലുകൾ - കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒൻപതു വിഷക്കല്ലുകൾ ചേർത്തു നിർമിച്ച വിഗ്രഹത്തിൽ രാത്രിപൂജയ്ക്കു ശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ(ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. ദ്രാവിഡശൈലിയിലുള്ള വിഗ്രഹത്തിന്റെ ചെവികൾ അൽപം വലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.

പ്രഭാതത്തിൽ ദണ്ഡായുധപാണിയെങ്കിൽ സന്ധ്യയ്ക്ക് പട്ടും കിരീടവുമെല്ലാം ധരിച്ച് ദേവസേനാധിപതിയായും ചിലപ്പോൾ തൃക്കൈയ്യിൽ ശക്തിവേൽ ആയുധവുമായി നിൽക്കുന്ന വേലായുധസ്വാമിയായുമൊക്കെയാണ് ദേവൻ ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുക. സന്യാസി, വേടൻ, ബാലസുബ്രഹ്മണ്യൻ, രാജാവ് തുടങ്ങി വിവിധ പൂജാവേളകളിൽ വിവിധ രൂപങ്ങളിൽ ഭക്തർക്ക് വ്യത്യസ്തമായ ദർശനാമൃതമാണ് ദണ്ഡായുധപാണി പകരുന്നത്. കുട്ടികൾക്ക് കുഴന്തൈവേലൻ യുവാക്കൾക്ക് ബാലസുബ്രഹ്മണ്യൻ കലാകാരന്മാർക്ക് ഷൺമുഖൻ തത്വചിന്തകർക്ക് സ്വാമിനാഥൻ കുടുംബങ്ങൾക്ക് വള്ളി-ദേവയാനീ കാന്തൻ സന്യാസിമാർക്ക് പഴനിയാണ്ടവർ എന്നിങ്ങനെ പോകുന്നു ഈ രൂപപരിണാമത്തിന്റെ ദർശനപ്പെരുമ. ഗുരുക്കൾ സമുദായത്തിലെ പൂജാരിമാർക്കാണ് ക്ഷേത്രത്തിലെ പൂജകൾക്ക് അവകാശം. പണ്ടാരം എന്നറിയപ്പെടുന്ന സമുദായത്തിലുളളവർ സഹായികളായി രംഗത്തുണ്ടാവും. അത്താഴപൂജയ്ക്കു ശേഷം അന്നന്നുള്ള വരവുചെലവുകണക്കുകൾ ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ വായിച്ച ശേഷം വിഗ്രഹം പ്രധാനപൂജാരിമാർ പള്ളിയറയിലേക്കു മാറ്റുന്നതാണ് പതിവ്. ദേവന് ഉറങ്ങുന്നതിനായി പ്രത്യേകം കട്ടിലും മറ്റും ഈ അറയിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശേഷാവസരങ്ങളിലൊഴികെ രാത്രി എട്ടരയോടെ തന്നെ ക്ഷേത്രം അടയ്ക്കും. ബാലപ്രതിഷ്ഠയെന്ന നിലയിൽ ബാലകനായ സുബ്രഹ്മണ്യന് കൂടുതൽ വിശ്രമം വേണ്ടതുണ്ടെന്ന ഐതിഹ്യമാണ് ഇതിനു പിന്നിൽ

തൈപ്പൂയമാണ് പഴനിക്ഷേത്രത്തിലെ പ്രധാന ഉൽസവം. പാൽക്കാവടി, അന്നക്കാവടി, പുഷ്പക്കാവടി, പനീർക്കാവടി, പീലിക്കാവടി തുടങ്ങി വിവിധതരം കാവടികളുമായി ആയിരക്കണക്കിന് ഭക്തർ ഈ ദിനത്തിൽ ക്ഷേത്രത്തിലെത്തും. മഞ്ഞ വസ്ത്രം ധരിച്ച് പുഷ്പഹാരങ്ങളുമായി കാവടിധാരികൾ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന കാഴ്ചയിലാകും പഴനിയിലെ പാതകൾ തൈപ്പൂയത്തിന് മിഴിതുറക്കുക. ഭക്തിയുടെ മൂർത്തതലത്തിൽ മൗനവ്രതത്തിലായ കാവടിധാരികൾ കീഴ്ചുണ്ടിലും മറ്റും ചെമ്പിലോ പിച്ചളയിലോ പണിത വളയങ്ങൾ അണിയുകയും പുറത്തേക്കു കടിച്ചുപിടിച്ച നാവിൻതുമ്പിലോ, കവിളിലോ ചെറുശൂലങ്ങൾ ധരിച്ചും മറ്റുമാകും കാവടിയെടുക്കുക. കാഴ്ചക്കാർക്ക് ഭയാശങ്ക പകരുമെങ്കിലും ദേവനിൽ എല്ലാം അർപ്പിച്ച് കാവടിയേന്തുന്ന ഭക്തമാനസങ്ങൾ ഈ വേദനകൾ അറിയാറില്ലെന്നാണ് വിശ്വാസം.

പഴനിയിലെ പഞ്ചാമൃതം ലോകപ്രസിദ്ധമാണ്. പഴം, ഉണക്കമുന്തിരി, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഇത്. പഴനിക്കു സമീപം തന്നെയുളള ഗ്രാമത്തിൽ വിളയുന്ന ജലാംശം കുറവായ വാഴപ്പഴം ഉപയോഗിക്കുന്നതിനാൽ മാസങ്ങളോളം കേടുകൂടാതെയിരിക്കുന്നതാണ് ഈ പ്രസാദം. അഭിഷേകത്തിനു ശേഷമുള്ള പഞ്ചാമൃതം ദേവസ്ഥാനം സ്റ്റാളുകളിൽ ലഭിക്കുമ്പോൾ പല ബ്രാൻഡുകളിൽ കച്ചവടക്കണ്ണോടെ നിർമിച്ച സ്പെഷൽ പഞ്ചാമൃതവും പഴനിമലയുടെ അടിവാരത്തിൽ ലഭ്യമാണ്

ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ നായാട്ടിനിടെ പഴനി മലയടിവാരത്തിലെത്തിയെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. താഴ്വാരത്തിൽ വിശ്രമിക്കുന്നിതിനിടെ സ്വപ്നദർശനത്തിൽ പരിസരത്ത് മറഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന്റെ സൂചന ലഭിച്ചതായും ക്ഷയോന്മുഖമായ ക്ഷേത്രം അദ്ദേഹം പുനർനിർമിച്ചുവെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചില നിർമിതികൾക്കുള്ള കേരളീയതനിമ ചേരമാൻ പെരുമാളുമായുള്ള ബന്ധത്തിന്റെ സൂചകങ്ങളാണ്. തന്റെ സാമ്രാജ്യത്തിന് ഗുണകരമാവും വിധം ചേരമാൻ പെരുമാളാണ് ദണ്ഡായുധപാണിയുടെ വിഗ്രഹം പടിഞ്ഞാറു ദർശനമായി സ്ഥാപിച്ചതെന്നും വിലയിരുത്തലുണ്ട്. കാര്യമെന്തായാലും പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനിയാണ്ടവൻ എന്നാണ് മലയാളികളിൽ പൊതുവേയുള്ള വിശ്വാസം.

പഴനിമല ക്ഷേത്രത്തിൽ പാർവതി പരമേശ്വരന്മാർക്കും ക്ഷേത്രാങ്കണത്തിൽ തന്നെ ഗണപതിക്കും പ്രത്യേക പൂജാഗൃഹങ്ങളുണ്ട്. സിദ്ധഭോഗർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആരാധനാസ്ഥലം. പതിനെട്ടു മഹാമുനിമാരിൽ ഒരാളായ സിദ്ധഭോഗരാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ബിസി മൂവായിരത്തിനു മേൽ ജീവിച്ചിരുന്ന സിദ്ധഭോഗരുടെ സമാധി സ്ഥലമാണ് പഴനി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുളള സിദ്ധഭോഗർ ക്ഷേത്രം. ശിവലിംഗം, നവദുർഗ, മരതക എന്നിവയുടെ പ്രതിബിംബങ്ങളും ഇവിടെയുണ്ട്. ഭോഗരുടെ സമാധിയും ക്ഷേത്രത്തിലെ ഗർഭഗൃഹവും ഭൂഗർഭപാതയിലൂടെ ബന്ധിച്ചിരിക്കുന്നതായും വിശ്വാസമുണ്ട്

കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോകപ്രദക്ഷിണത്തിനായി യാത്രതിരിച്ചു. സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതിപരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീപരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു. ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും പഴനിമലയുടെ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിലെ ദണ്ഡായുധപാണിയായി നിലകൊണ്ടുവെന്നുമാണ് വിശ്വാസം.

സകലഅറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം നീയാണ് എന്നു പറഞ്ഞ് മകനെ സമാധാനിപ്പിക്കാൻ അവിടെയെത്തിയ പാർവതീപരമേശ്വരന്മാർ ശ്രമിച്ചതിനാലാണ് പഴനി എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ സുബ്രഹ്മണ്യൻ തിരുഅവിനാൻകുടിയിൽ നിലകൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പഴനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം. ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ്(ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പഴനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്

തലമുണ്ഡന നേർച്ചയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതിയോളം വരില്ലെങ്കിലും പഴനിയിലും ഈ നേർച്ച ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിനു വർഷം പഴക്കമുള്ള ആചാരമെന്ന പെരുമയും ഇവിടുത്തെ തലമുണ്ഡനത്തിനുണ്ട്. മനസിലെ അഹന്ത ഒഴിവാക്കി ആത്മീയ ഉണർവ് നേടുകയെന്നതാണ് ഈ നേർച്ചയ്ക്കു പിന്നിലെ ഐതിഹ്യം. മുണ്ഡിത ശിരസുമായി നിലകൊളളുന്ന പഴനിയാണ്ടവനോട് സ്വയം താദാത്മ്യം പ്രാപിക്കുകയെന്ന വിശ്വാസവുമുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം ആദ്യത്തെ മുടിയൊഴിക്കാനും പലരും പഴനിയിൽ എത്തുന്നു. പഴനിയിൽ നൂറു കണക്കിന് പേരാണ് തലമുടിയെടുക്കാൻ രംഗത്തുള്ളത്. ഇതിൽ പലരും ദേവസ്ഥാനം(ദേവസ്വം) നിയോഗിച്ച ജീവനക്കാരാണ്. പഴനിമലയുടെ അടിവാരത്തിൽ ദേവസ്ഥാനം വക ഇടങ്ങളിൽ ഇവർ ഭക്തരുടെ തലമുടിയിൽ ബ്ളേഡ് വയ്ക്കാൻ നിരയായി കാത്തിരിക്കും. ദേവന്റെ മുന്നിൽ തലമുടിയർപ്പിച്ച് അനുഗ്രഹം നേടാനെത്തുന്നവരിൽ സ്ത്രീകളും ഏറെയാണ്.

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പഴനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതിവഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.

പഴനിമലയുടെ അടിവാര ത്തിൽ താമസത്തിന് ഒട്ടേറെ ഹോട്ടലുകളുണ്ടെങ്കിലും ദേവസ്ഥാനം (ദേവസ്വം) വക സത്രത്തിലെ താമസസ്ഥല ങ്ങളാണ് ഭക്തർക്ക് കൂടുതൽ ലാഭകരമാവുക. സാധാരണ മുറികൾ മുതൽ റസ്റ്റ് ഹൗസു കൾ, ഡീലക്സ് കോട്ടേജുക ൾ, എസി റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. മറ്റുളളി ടങ്ങളെക്കാൾ ചുരുങ്ങിയ നിരക്കിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെ ല്ലാം ഇവിടെ ലഭ്യമാണ്. മല മുകളിലെ ക്ഷേത്രത്തിലും താഴ്വാരത്തെ വഴിയോരങ്ങ ളിലും ഭക്തരെ സഹായിക്കു വാൻ എന്ന നിലയിൽ പലരും എത്തുക പതിവാണ്. പൂജാസാധന ങ്ങൾ നൽകി ഭീമമായ തുക ഈടാക്കുന്ന ഈ വിരുതന്മാരിൽ നിന്നകന്ന് ദേവസ്വം സ്റ്റാളുകളിൽ നിന്നും മറ്റും ലളിതമായ രീതിയിൽ പൂജാദ്രവ്യങ്ങൾ വാങ്ങി ദർശനം നടത്തുന്നതാകും ഉചിതം. ക്ഷേത്രപരിസരത്ത് ഭക്തരുടെ പക്കൽ നിന്നും പൂജാസാധനങ്ങൾ വാങ്ങി എളുപ്പം പൂജ നടത്തിത്തരാൻ നിരക്കീടാക്കിയും തട്ടിപ്പുകളു ണ്ട്. പലപ്പോഴും ക്ഷേത്രമതിൽ ക്കെട്ടിലെ ഒതുങ്ങിയ സ്ഥല ങ്ങളിൽ ഇതിലെ തേങ്ങയും മറ്റും പൊട്ടിച്ചൊഴിച്ച ശേഷം ഭക്തർ ദർശനം നടത്തിയെ ത്തുമ്പോൾ അവ നൽകി പണം വാങ്ങുകയാണ് ഇവർ ചെയ്യുക. പൂജാദ്രവ്യങ്ങൾ ശ്രീകോവിലിനുള്ളിലെ പൂജാരിമാരെ ഏൽപ്പിക്കുക യാവും നല്ലത്. പഴനിക്ഷേത്ര പരിസരം മലമുകളിൽ സജീവമായ വാനരപ്പട കൊണ്ടും ശ്രദ്ധേയമാണ്. അക്രമകാരികൾ അല്ലെങ്കി ലും ബാഗുകളും മറ്റ് കൗതുക മുണർത്തുന്ന വസ്തുക്കളും നിമിഷനേരത്തിൽ ഇവ തട്ടിപ്പറിച്ചെടുക്കുന്നതു പതിവാണ്. സന്ധ്യകളിൽ വൈദ്യുതദീപമാലകളിൽ അലങ്കരിച്ച് മലമുകളിൽ ഒരു രത്നകിരീടം പോലെ കാണുന്ന ക്ഷേത്രത്തിന്റെയും വൈകി ട്ടോടെ പഴനിമലയുടെ താഴ്വാര ത്തിൽ ദീപപ്രഭയിൽ സജീവ മാകുന്ന തെരുവുകച്ചവടത്തി ന്റെയും മനോഹാരിത ഒരു അപൂർവ രാത്രിക്കാഴ്ചയാണ്. പൗർണമി ദിനങ്ങൾക്കടുത്ത് ക്ഷേത്ര തീർഥാടനം സജീകരി ച്ചാൽ മലമുകളിലെ ക്ഷേത്ര ത്തിൽ നിന്ന് പരിസരത്തെ മലനിരകളും താഴ്വാരങ്ങളും ചാന്ദ്രശോഭയിൽ കണ്ട് മനംനിറയ്ക്കാനുമാകും. പഴനിമലയുടെ അടിയിൽ മലയെചുറ്റി ഗിരിവീഥി എന്നറിയപ്പെടുന്ന രണ്ടര കിലോമീറ്ററോളം വരുന്ന പ്രദക്ഷിണപാതയുണ്ട്. ക്ഷേത്രാരാധനയ്ക്കു വരുന്ന ഭക്തർ ഈ പാത ചുറ്റിവരുന്ന തും പുണ്യകർമമായി കാണു ന്നു.

പഴനിയിലേക്ക് റോഡുമാർഗം

തമിഴ്നാടിന്റെ പ്രധാന പട്ടണ ങ്ങളിൽ നിന്ന് പഴനിയിലേക്ക് ബസുകളുണ്ട്. പാലക്കാട്, എറണാകുളം, ചേർത്തല, ചങ്ങനാശേരി, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് പഴനി ബസ് ലഭിക്കും. പാലക്കാട് നിന്ന് ഉദുമൽപേട്ട് വഴി 67 കിലോമീറ്ററും തിരുവനന്തപുര ത്ത് നിന്ന് നാഗർകോവിൽ, മധുര, ഡിണ്ടിഗൽ, പഴനി വരെ 414 കിലോമീറ്ററുമുണ്ട്. കോട്ടയം, കുമളി, കമ്പം വഴി പഴനിയിലേക്ക് 294 കിലോമീ റ്റർ സഞ്ചരിക്കണം.

 *ട്രെയിനിൽ* 

 *ചെന്നൈ സെൻട്രൽ* , *പൊള്ളാ ച്ചി* , *മധുര, ഡിണ്ടിഗൽ, തിരു ച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്ന് പഴനി റയിൽവേ സ്റ്റേഷ നിലേക്ക് ട്രെയിൻ ലഭിക്കും. പഴനി റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പഴനി ക്ഷേത്രം* ....🙏🏻🙏🌹
കടപ്പാട്
സോഷ്യൽ മീഡിയ

Wednesday, April 13, 2022

കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം

*_🌞 *കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം_*🌞 *ഇന്ന്* *പ്രദോഷം മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും* *ഉണ്ടാവാൻ പ്രാർഥനയോടെ 💥ഓം നമഃശിവായ* 🕉️

സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?
നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രം.

എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന്‌ ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്കോട്ട്‌ പോകണം. തെക്ക്‌ കാലടി, വടക്ക്‌ മൂക്കന്നൂർ, പടിഞ്ഞാറ്‌ തുറവൂർ, കിഴക്ക്‌ അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ്‌ മഞ്ഞപ്ര ഗ്രാമ പ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന് ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം- മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്. ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് മാര്‍ഗ്ഗവും, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കാലടി-മഞ്ഞപ്ര റോഡ്‌ വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ്.

ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്ത വീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിദ്ധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്റെയും ശ്രീ പാര്‍വതിയുടേയും സാന്നിദ്ധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം.

ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്ര മൂർത്തിയായ ഭഗവാൻ ശ്രീപരമശിവന്റെ പ്രതിഷ്ഠ, പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവ ക്ഷേത്രവും, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും, അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കി ക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്.

തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ശ്രീ ഗണപതി, ശ്രീ കാര്‍ത്തവീര്യാര്‍ജ്ജുനന്‍, ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ മഹാവിഷ്ണു സാന്നിദ്ധ്യമുള്ള സാളഗ്രാമം, ശ്രീ ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാ സമയത്ത് ആയതിനാലാണെന്ന് വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകര മാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും, ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ. പൂരത്തിൽ ഏഴു ഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്. കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ. തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്റെ നെടു മാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.

 *ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും* *വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ്. ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്. കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം* .

Monday, February 21, 2022

പഞ്ചസഭാ ക്ഷേത്രങ്ങൾ


🌻

🔅 *പഞ്ചസഭാ ക്ഷേത്രങ്ങൾ*

മഹാക്ഷേത്രങ്ങളാൽ മഹനീയമായ നാടാണ് തമിഴ്നാട്.

    ശ്രീ നടരാജൻ അരുൾ താണ്ഡവമാടി എന്നു വിശ്വസിക്കുന്ന തമിഴ് നാട്ടിലെ അതിപ്രധാനമായ അഞ്ചു ക്ഷേത്രങ്ങളെ രത്നസഭ, കനകസഭ, രജതസഭ, താമ്രസഭ, ചിത്രസഭ, എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്..! പഞ്ചസഭാ ക്ഷേത്രങ്ങൾ എന്നും ഈ ക്ഷേത്രങ്ങളെ വിളിച്ചുവരുന്നു.
തിരുവാലങ്കോട്-   രത്നസഭ. (ഇന്ദ്രസഭ)
ചിദംബരം -       -   കനകസഭ ( പൊന്നമ്പലം)
മധുര                --   രജതസഭ (വെള്ളിയമ്പലം)
തിരുനെൽവേലി - താമ്രസഭ
കുറ്റാലം -             - ചിത്രസഭ

   ഈ ഒരോ സഭയിലെയും താണ്ഡവം
    ഓരോ തരത്തിൽ ഉള്ളതായിരുന്നുവെന്നും വിശ്വസിച്ചു വരുന്നു.
രത്നസഭയിൽ ഊർദ്ധ്വതാണ്ഡവവും

കനകസഭയിൽ ആനന്ദതാണ്ഡവവും,(അനുഗ്രഹതാണ്ഡവം, )

രജത സഭയിൽ സന്ധ്യാതാണ്ഡവവും, ( ശിവൻ കാലു മാറ്റി ആടിയ താണ്ഡവം)
താമ്ര സഭയിൽ മുനിതാണ്ഡവവും.

ചിത്രസഭയിൽ ത്രിപുരതാണ്ഡവവും

ആണ് ആടിയത് എന്നാണ് വിശ്വാസം.

     ഈ പഞ്ചസഭകളിൽ പ്രഥമവും പ്രധാനവുമായ താണ്ഡവം തിരുവാലങ്കോടിലെ രത്നസഭയാണെന്നും,
      ഈ ക്ഷേത്രം ചിദംബരത്തിനും മുമ്പേയുണ്ടായിരുന്നതാണെന്നും
      കോവിൽ പുരാണത്തിൽ പറയുന്നു.
രത്നസഭ :
തിരുവാലങ്കോട് ഊർദ്ധ്വതാണ്ഡവേശ്വര ക്ഷേത്രം.

     ചെന്നൈയിൽ നിന്നും റെയിൽമാർഗ്ഗം
     20 km.ഉം കാഞ്ചിപുരത്തു നിന്നും വടക്കു മാറി 40 കി.മീ ഉം അകലത്തിൽ സ്ഥിതി ചെയ്യുന്നു.
കനകസഭ :-
ചിദംബരം മഹാക്ഷേത്രം.

    പഞ്ചഭൂതാലയ ആകാശക്ഷേത്രമാണ്.
    ചിത്താകുന്ന അംബരം തന്നെ ചിദംബരം കനകസഭക്ക് ഇവിടെ കനകസഭ,
    ചിത്സഭ,ന്യത്യസഭ, ദേവസഭ, രാജസഭ എന്നിങ്ങിനെ അഞ്ചു ഭാവങ്ങൾ ഉണ്ട്.ഇവ
വിജ്ഞാനമയകോശം
ആനന്ദമയകോശം,
മനോമയകോശം'
പ്രാണമയകോശം
അന്നമയകോശം

എന്നിങ്ങിനെ മനുഷ്യ ശരീരത്തിലെ പഞ്ചകോശങ്ങളെ പ്രതിനിധികരിക്കുന്നതായി വിശ്വസിക്കുന്നു. തെക്കേ ഗോപുരത്തിൽ 108 ഭാവങ്ങളിൽ നൃത്തമാടുന്ന നടരാജന്റെ വിഗ്രഹങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
ഭഗവാനെ ദർശിക്കുന്നതിന് തെക്കേ ഗോപുരം വഴി കയറിചെല്ലുന്നതാണ് ഇവിടെ വിശേഷമായി പറയുന്നത്. ധാരാളം സവിശേഷതകൾ ഉള്ള മഹനീയ ക്ഷേത്രമാണിത്.
രജത സഭ -'
മധുരമീനാക്ഷി ക്ഷേത്രം. -

      ഓരോ യുഗത്തിലും ശിവൻ പതിനാറ് വീതം 64 ലീലകൾ ചെയ്ത ഇടമാണിതെന്ന് വിശ്വസിക്കുന്നു. നാരാജമൂർത്തി കാലുമാറ്റി താണ്ഡവമാടി ദർശനമരുളിയ ഇടമാണ് മധുര- ഇടതുകാൽ ഊന്നി വലതുകാൽ തൂക്കി ആടിയ ഈ സഭയെ രജത സഭ എന്നു പറയുന്നു.
      പഞ്ചസഭകളും ഇവിടെ സമ്മേളിക്കുന്നുവെന്ന വിശ്വാസവും ഉണ്ട്.
      ഒന്നാമത്തെ പ്രാകാരത്തിൽ രത്നസഭയും, കനക സഭയും,
       വെള്ളിയമ്പലത്തിൽ രജത സഭയും നൂറ്റുകാൽ മണ്ഡപത്തിൽ ദേവസഭയും ആയിരം കാൽ മണ്ഡപത്തിൽ ചിത് സഭയും കമ്പത്തടി മണ്ഡപത്തിൽ ഊർദ്ധ്വതാണ്ഡവമൂർത്തിയുടെ വലിയ രൂപവും ഇരിക്കുന്നു. ഇവിടുത്തെ ആയിരം കാൽ മണ്ഡപത്തിൽ 985 തൂണുകൾ ഉണ്ട്. മദ്ധ്യത്തിൽ താണ്ഡവമാടുന്ന ശ്രീനടരാജന്റെ വലിയ വിഗ്രഹവും കാണാം
താമ്ര സഭ :- തിരുനെൽവേലി നെല്ലൈയപ്പർ കോവിൽ

     പുണ്യനദിയായ താമ്രപർണ്ണിയുടെ തീരത്ത് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ശിൽപ കലയുടെ അനുപമായചാരുത കൊണ്ട് കണ്ണിന് ഇമ്പമാകുന്ന ക്ഷേത്രം തന്നെ.
     ചിത് സഭ :- കുറ്റാലം ശിവക്ഷേത്രം.
     തിരുനെൽവേലിയിൽ നിന്നും 78 കി.മീറ്ററും തെങ്കാശിയിൽ നിന്നും 5 കി.മീറ്ററും ദൂരമുണ്ട് ഈ ക്ഷേത്രത്തിലെത്താൻ. പ്രസിദ്ധമായ കുറ്റാലം വെള്ളച്ചാട്ടത്തിനടുത്തു തന്നെ.. ത്രികുടമല, ത്രി കുടാചലം എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്. 64 ശക്തിപീoങ്ങളിൽ ഒന്നുമാണ്.
      ഭഗവാൻ താണ്ഡവമാടിയ ഈ പഞ്ചസഭകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നു തൊഴാനായാൽ അത് അതീവ പുണ്യദായകം തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

_കടപ്പാട് :_

🌼🪄🌼🪄🌼🪄🌼🪄

Friday, January 21, 2022

ശിവാഷ്ടക സ്തുതി

ശിവാഷ്ടക സ്തുതി.
***********************
ഹേ ചന്ദ്രചൂഡ മദനാന്തക
ശൂലപാണേ സ്ഥാണോ ഗിരീശ
ഗിരിജേശ മഹേശ ശംഭോ
ഭൂതേശ ഭീതഭയസൂദന മമനാഥം
 സംസാര ദുഃഖ ഗഹനാജ
ജഗദീശ രക്ഷ.

ഹേ പാർവതീഹൃദയവല്ലഭ
ചന്ദ്രമൗലേ ഭൂതാധിപ
പ്രമഥനാഥ ഗിരീശജാപ
ഹേ വാമദേവ ഭവ രുദ്ര
പിനാകപാണേ സംസാര
 ദുഃഖഗഹനാജ്ജഗദീശ രക്ഷ.

ഹേ നീലകണ്ഠ വൃഷഭധ്വജ
പഞ്ചവക്ത്ര ലോകേശ
ശേഷവലയ പ്രമഥേശ ശർവ
ഹേ ധൂർജടേ പശുപതേ
ഗിരിജാപതേ മാം സംസാര ദുഃഖഗഹനാജ്ജഗദീശ രക്ഷ.

ഹേ വിശ്വനാഥ ശിവ
ശങ്കര ദേവദേവ 
ഗംഗാധര പ്രമഥനായക
നന്ദികേശ ബാണേശ്വര
അന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ.

വാരാണസീപുരപതേ
മണികർണികേശ വീരേശ
ദക്ഷമഖകാല വിഭോ ഗണേശ
സർവജ്ഞ സർവഹൃദയൈക
നിവാസ നാഥ സംസാരദുഃഖ
ഗഹനാജ്ജഗദീശ രക്ഷ.

ശ്രീമന്മഹേശ്വര കൃപാമയ
ഹേ ദയാലോ ഹേ വ്യോമകേശ
ശിതികണ്ഠ ഗണാധിനാഥ
ഭസ്മാംഗരാഗ നൃകപാലകലാപമാല സംസാര ദുഃഖ ഗഹനാജ
ജഗദീശ രക്ഷ.

കൈലാസശൈലവിനിവാസ
വൃഷാകപേ ഹേ മൃത്യുഞ്ജയ
ത്രിനയന ത്രിജഗന്നിവാസ
നാരായണപ്രിയ മദാപഹ
ശക്തിനാഥ സംസാര
 ദുഃഖഗഹനാജ്ജഗദീശ രക്ഷ.

വിശ്വേശ വിശ്വഭവനാശിത
വിശ്വരൂപ വിശ്വാത്മക
ത്രിഭുവനൈകഗുണാഭിവേശ
ഹേ വിശ്വബന്ധു കരുണാമയ
 ദീനബന്ധോ സംസാര
ദുഃഖഗഹനാജ്ജഗദീശ രക്ഷ.

സുപ്രഭാതം........
.......കടപ്പാട്..
സോഷ്യൽ മീഡിയ

Wednesday, January 19, 2022

കേദാർനാഥ് മുതൽ രാമേശ്വരം വരെ നേർരേഖയിൽ നിർമ്മിച്ച ശിവക്ഷേത്രങ്ങൾ

🕉️1.കേദാർനാഥ്
🕉2. കാളഹസ്തി
🕉3. ഏകാംബരനാഥ- കാഞ്ചി
🕉4. തിരുവണ്ണാമലൈ
🕉5. തിരുവനായിക്കൽ
🕉6. ചിദംബരം നടരാജൻ
🕉7. രാമേശ്വരം
🕉8. കാലേശ്വരം

ഈ പ്രമുഖ ക്ഷേത്രങ്ങൾക്കിടയിൽ പൊതുവായുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?
ഇവയെല്ലാം ശിവക്ഷേത്രങ്ങളാണെന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, നിങ്ങൾ ഭാഗികമായി മാത്രം ശരിയാണ്.
ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന രേഖാംശമാണ് യഥാർത്ഥത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്

അവയെല്ലാം 79 ° രേഖാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയകരവും വിസ്മയകരവുമായ കാര്യം, നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രങ്ങളുടെ ആർക്കിടെക്റ്റുകൾ എങ്ങനെയാണ് ജിപി‌എസോ അതുപോലുള്ള അത്യാധുനിക സംവിധാനങ്ങളോ ഇല്ലാതെ ഇത്ര കൃത്യമായ സ്ഥലങ്ങളുമായി സൃഷ്ടിക്കപ്പെടുകയോ സ്വയംഭുവാകുകയോ ചെയ്തത്?

1. കേദാർനാഥ് 79.0669 °
2. കാളഹസ്തി 79.7037 °
3. ഏകാംബരനാഥ- കാഞ്ചി 79.7036 °
4. തിരുവണ്ണാമലൈ 79.0747 °
5. തിരുവനായിക്കൽ 78.7108
6. ചിദംബരം നടരാജൻ 79.6954 °
7. രാമേശ്വരം 79.3129 °
8. കാലേശ്വരം 79.9067 °

ഇതോടൊപ്പമുള്ള ചിത്രം കാണുക - എല്ലാം ഒരേ നേർരേഖയിലാണ്.

കേദാർനാഥ് മുതൽ രാമേശ്വരം വരെ നേർരേഖയിൽ നിർമ്മിച്ച ശിവക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ടെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്നുവരെ നമുക്ക് മനസിലാക്കാൻ കഴിയാത്ത നമ്മുടെ പൂർവ്വികരുടെ പക്കലുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും എന്താണെന്ന് ചിന്തിച്ചോ? ഉത്തരാഖണ്ഡിലെ കേദാർനാഥ്, തെലങ്കാനയിലെ കാലേശ്വരം, ആന്ധ്രാപ്രദേശിലെ കാളഹസ്തി, തമിഴ്‌നാട്ടിലെ അഖേശേശ്വർ, ചിദംബരം, ഒടുവിൽ രാമേശ്വരം ക്ഷേത്രങ്ങൾ 79 ° E 41 '54 "രേഖാംശത്തിന്റെ ഭൗമശാസ്ത്ര നേർരേഖയിൽ അല്ലെങ്കിൽ അതിനടുത്തായി നിർമ്മിച്ചിരിക്കുന്നു.

ഈ ക്ഷേത്രങ്ങളെല്ലാം പ്രകൃതിയുടെ 5 ഘടകങ്ങളിൽ ലിംഗഭേദം പ്രകടിപ്പിക്കുന്നു, ഇതിനെ ഞങ്ങൾ പഞ്ച് തത്വ എന്ന് സാധാരണ ഭാഷയിൽ വിളിക്കുന്നു. പഞ്ച് തത്വ അതായത് ഭൂമി, ജലം, അഗ്നി, വായു, ആകാശം ഈ അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ശിവലിംഗങ്ങൾ.

1. തിരുവാനക്വൽ ക്ഷേത്രത്തിൽ ജലത്തെ പ്രതിനിധീകരിക്കുന്നു,
2. തീയുടെ പ്രാതിനിധ്യം തിരുവണ്ണാമലയിലാണ്,
3. കാളഹസ്തിയിൽ വായുവിനെ പ്രതിനിധീകരിക്കുന്നു,
4. കാഞ്ചിപുരത്ത് ഭൂമിയെ പ്രതിനിധീകരിക്കുന്നു
5. ചിദംബരം ക്ഷേത്രത്തിൽ സ്ഥലമോ ആകാശമോ പ്രതിനിധീകരിക്കുന്നു.

ഈ അഞ്ച് ക്ഷേത്രങ്ങൾ വാസ്തു-വിജ്ഞാനവേദത്തിന്റെ അതിശയകരമായ ഇണചേരലിനെ പ്രതിനിധീകരിക്കുന്നു.

ഈ ക്ഷേത്രങ്ങളിൽ ഭൂമിശാസ്ത്രപരമായും പ്രത്യേകതയുണ്ട്. ഈ അഞ്ച് ക്ഷേത്രങ്ങൾ യോഗ സയൻസ് അനുസരിച്ച് നിർമ്മിച്ചവയാണ്, അവ പരസ്പരം ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ വിന്യാസത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യശരീരത്തെ ബാധിക്കുന്ന ശാസ്ത്രം തീർച്ചയായും ഉണ്ടാകും.

ആ സ്ഥലങ്ങളുടെ അക്ഷാംശവും രേഖാംശവും അളക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യ ലഭ്യമല്ലാത്തപ്പോൾ ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. അഞ്ച് ക്ഷേത്രങ്ങൾ എങ്ങനെ കൃത്യമായി സ്ഥാപിക്കപ്പെട്ടു? ദൈവത്തിന് മാത്രം അറിയാം.

കേദാർനാഥിനും രാമേശ്വരത്തിനും ഇടയിൽ 2383 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ ഈ ക്ഷേത്രങ്ങളെല്ലാം ഏതാണ്ട് ഒരേ സമാന്തര വരിയിൽ വരുന്നു. എല്ലാത്തിനുമുപരി, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ ക്ഷേത്രങ്ങൾ സമാന്തരമായി നിർമ്മിച്ച സാങ്കേതികത ഇന്നും ഒരു രഹസ്യമാണ്.

ശ്രീ കാളഹസ്തി ക്ഷേത്രത്തിലെ വിളക്ക് അത് ആകാശത്തെ പ്രതിനിധീകരിക്കുന്നു.
തിരുവാണിക്ക ക്ഷേത്രത്തിന്റെ അകത്തെ പീഠഭൂമിയിലെ നീരുറവ കാണിക്കുന്നത് ജല-ലിംഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്.
അണ്ണാമലൈ കുന്നിലെ കൂറ്റൻ വിളക്ക് അഗ്നി ലിംഗത്തെ പ്രതിനിധീകരിക്കുന്നു
കാഞ്ചീപുരത്തെ മണലിലെ സ്വയംഭു ലിംഗം കാണിക്കുന്നത് ഭൂമിയിലെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും.
ചിദാംബരം എന്ന അസമമായ (നിരാകർ) അവസ്ഥയെ പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ അദൃശ്യമായ, ആകാശ ഘടകമാണെന്നും മനസ്സിലാക്കാനാവും.

ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യം, പ്രപഞ്ചത്തിലെ അഞ്ച് ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ലിംഗങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ ഒരു വരിയിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്.

ആധുനിക ശാസ്ത്രത്തെ പോലും വേർതിരിച്ചറിയാത്ത ഒരു ശാസ്ത്ര സാങ്കേതികവിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ നമുക്കുണ്ടെന്ന നമ്മുടെ പൂർവ്വികരുടെ അറിവിലും ഇന്റലിജൻസിലും നാം അഭിമാനിക്കണം.
കേദാർനാഥ് മുതൽ രാമേശ്വരം വരെയുള്ള നേർരേഖയിൽ കിടക്കുന്ന അഞ്ച് ക്ഷേത്രങ്ങൾ മാത്രമല്ല ഈ നിരയിലെ നിരവധി ക്ഷേത്രങ്ങളും കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ വരിയെ "ശിവശക്തി ആകാശ് രേഖ" എന്നും വിളിക്കുന്നു. 81.3119 ° E ൽ വരുന്ന പ്രദേശങ്ങളിൽ കൈലാഷ് ക്ഷേത്രം മുഴുവൻ സൂക്ഷിച്ചുകൊണ്ട് ഇത് നിർമ്മിക്കാൻ സാധ്യതയുണ്ട്. ദൈവത്തിന് മാത്രം അറിയുന്ന ഉത്തരം ..

അതിശയകരമായ മറ്റൊരു കാര്യം മഹാകൽ ശിവ ജ്യോതിർലിംഗങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ളതാണ്.

ഉജ്ജൈനിൽ നിന്ന് ശേഷിക്കുന്ന ജ്യോതിർലിംഗങ്ങളുടെ ദൂരവും അൽഭുതകരവും രസകരവുമാണ്-

ഉജ്ജൈൻ മുതൽ സോംനാഥ് -777 km
ഉജ്ജൈൻ മുതൽ ഓംകരേശ്വർ -111 km
ഉജ്ജൈൻ മുതൽ ഭീമശങ്കർ -666 km
ഉജ്ജൈനിൽ നിന്ന് കാശി വിശ്വനാഥ് -999 km
ഉജ്ജൈനിൽ നിന്ന് മല്ലികാർജുൻ -999 km
ഉജ്ജൈനിൽ നിന്നുള്ള കേദാർനാഥ് -888 km
ഉജ്ജൈൻ മുതൽ ട്രയാൻ‌ബാകേശ്വർ -555 km
ഉജ്ജൈൻ മുതൽ ബൈജ്നാഥ് -999 km
ഉജ്ജൈനിൽ നിന്ന് രാമേശ്വരത്തേക്ക് 1999 km
ഉജ്ജൈൻ മുതൽ നൗഷേശ്വര -555 km

ഒരു കാരണവുമില്ലാതെ ഹിന്ദുമതത്തിൽ ഒന്നുമില്ല.
ഉജ്ജൈൻ ഭൂമിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
സനാധന ധർമ്മത്തിലെ ഒരു കേന്ദ്രമെന്ന നിലയിൽ,
ഉജ്ജൈനിലെ സൂര്യനെയും ജ്യോതിഷത്തെയും കണക്കാക്കുന്നതിനുള്ള മനുഷ്യനിർമിത ഉപകരണവും ഏകദേശം 2050 വർഷം മുമ്പ് സൃഷ്ടിക്കപ്പെട്ടു.

ഏതാണ്ട് 100 വർഷം മുമ്പ് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ എർത്ത് ഇമാജിനറിയിലെ സാങ്കൽപ്പിക രേഖ സൃഷ്ടിച്ചപ്പോൾ അതിന്റെ കേന്ദ്രഭാഗം ഉജ്ജൈൻ ആയിരുന്നു. ഇന്നും സൂര്യനെക്കുറിച്ചും, ബഹിരാകാശത്തെക്കുറിച്ചും അറിയാൻ ലോകത്തിലെ എല്ലാശാസ്ത്രജ്ഞന്മാരും ഉജ്ജൈനിലേക്കു തന്നെയാണ് എത്തുന്നത്.
ഒന്നുകൂടി ആവർത്തിച്ച് പറയട്ടെ "ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല...!!"
(കടപ്പാട് :സോഷ്യൽ മീഡിയ

Wednesday, December 8, 2021

സ്വർണ്ണത്ത് മന

*ശ്രീ* *ശങ്കരാചാര്യ ചരിതത്തിന്റെ* *അടയാള ബാക്കികളിൽ ഒന്നാണ് സ്വർണ്ണത്ത് മന അഥവാ പുന്നോർക്കോട്ട്* *മന.*......................🌞🌞🌞🌞🌞🌞🌞 ഏതാണ്ട്
1200 ഓളം വർഷങ്ങളുടെ മഹത്വപൂർണ്ണമായ പൈതൃക പാരമ്പര്യം ഉണ്ട് 3 നടുമുറ്റങ്ങളും 12 കെട്ടുകളുമുള്ള സ്വര്‍ണത്ത് മനയ്ക്ക്.
എറണാകുളം ജില്ലയിലെ പട്ടിമറ്റത്തിനടുത്ത് പഴന്തോട്ടം എന്ന ഗ്രാമത്തിൽ 15 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ കാണുന്ന രീതിയില്‍ സാധിക്കുന്ന വിധം ഈ മന പുതുക്കി പണിതിട്ട് 250ലധികം വർഷങ്ങളായിരിക്കുന്നു. മനയോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന പത്തായപ്പുരയ്ക്ക് 106 വർഷം പഴക്കം വരും. മനയുടെ മുകളിലത്തെ നിലയിൽ നിന്നും പത്തായപ്പുരയുടെ മുകളിലത്തെ നിലയിലേയ്ക്ക് പ്രവേശിക്കാനായി ഒരു നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപ് വരെ ഈ മനയിൽ താമസിച്ചിരുന്ന, കാരണവർ സ്ഥാനത്തുള്ള ശ്രീ.നാരായണൻ നമ്പൂതിരിപ്പാടും കുടുംബവും ഇപ്പോൾ തൊട്ടടുത്ത് തന്നെയായി പുതിയ വീട്ടിലേയ്ക്ക് മാറി. എങ്കിലും ക്ഷേത്രസമാനമായ പവിത്രതയോടെ ഈ മനയ്ക്കുള്ളിൽ തേവാരപൂജയും മറ്റും നടത്തിവരുന്നതിനാൽ സന്ദർശകരെ ഇതിനകത്തേയ്ക്ക് പ്രവേശിപ്പിക്കാറില്ല.
AD – 788 – 820 കാലഘട്ടത്തിലാണ് ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്നത്. പിതാവിന്റെ മരണശേഷം സംന്യാസം സ്വീകരിച്ചതിന്റെ ഭാഗമായി ഭിക്ഷയാചിച്ചു നടന്ന ശ്രീ ശങ്കരാചാര്യർ ഏറെ ദാരിദ്ര്യമനുഭവിച്ചിരുന്ന ഈ മനയിലെത്തുകയും ഇവിടുണ്ടായിരുന്ന അന്തർജ്ജനം ഇദ്ദേഹത്തിന് ഭിക്ഷ നൽകുവാൻ കഴിയാതെ സങ്കടപ്പെടുകയും, ഏറെ പരതിയശേഷം മനയിൽ നിന്നും ആകെ ലഭിച്ച ഒരു ഉണക്ക നെല്ലിയ്ക്ക ഇദ്ദേഹത്തിന് ഭിക്ഷയായി നൽകുകയും ചെയ്തു. മനയിലെ ദാരിദ്ര്യവും, അന്തർജ്ജനത്തിന്റെ മനസ്സിന്റെ നന്മയും മനസ്സിലാക്കിയ ആദിശങ്കരൻ ആ മുറ്റത്തു വച്ചുതന്നെ ‘ കനകധാരാ സ്തോത്രം ‘ രചിക്കുകയും, അത് പൂർത്തിയായതോടെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മി ദേവി ആ സ്ത്രീയുടെ മേൽ സ്വർണ്ണ നെല്ലിയ്ക്കകൾ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.  

 *കടപ്പാട്*

ഏറ്റുമാനൂരപ്പന്റെ അടുത്ത് ദർശനം

ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഭക്തർ ആദ്യം ഉണ്ണി കണ്ണന്റെ അടുത്ത് ദർശനം നടത്തി അതിനു ശേഷം മഹാദേവനെ കാണുന്നത് നല്ലതാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. മഹാദേവൻ ശരഭ മൂർത്തിയാണ് ആഘോര മൂർത്തിയാണ്. ഒരേ സമയം കോപിഷ്ടനും അതേ സമയം ഭക്തന്റെ സങ്കടങ്ങളിൽ അലിയുന്നവനുമാണ് 'നമുക്ക് എന്തേലും സങ്കടം ഭഗവാന്റെ അടുത്ത് അറിയിക്കണമെന്നുണ്ടെങ്കിൽ ആദ്യം ആ കണ്ണനാം ഉണ്ണിയെ കണ്ട് മനസ്സിനുള്ള കാര്യം തുറന്നു പറയണം. ആ ഉണ്ണി കണ്ണനെയും കൂടെ കൂട്ടികൊണ്ടാവണം മഹാദേവന്റെ അടുത്തേയ്ക്ക് പോകേണ്ടത്. തന്റെ സങ്കടം മഹാദേവന്റെ അടുത്ത് ഒന്നു പറയാമോയെന്ന് കണ്ണനോട് ചോദിക്കുക. അത്രടം വരെ ഒന്നുവരാൻ കണ്ണനോട് പറയുക. ഉണ്ണി കണ്ണനൊത്ത് മഹാദേവന്റെ നട കടന്നെത്തുന്ന ഭക്തനെ ദൂരെ നിന്നേ ഭഗവാൻ കാണുന്നുണ്ടാവും. കൂസൃതികൾ നിറഞ്ഞ കണ്ണനെ മഹാദേവന് വളരെ ഇഷ്ടമാണ്. ആ ഉണ്ണി കണ്ണൻ വന്ന് ഒരു കാര്യം പറഞ്ഞാൽ ഭഗവാൻ കേൾക്കാതെയിരിക്കില്ല. മഹാദേവനെ കാണാൻ എത്തുന്നവർ വലിയ വിളക്കിൽ എണ്ണയൊഴിച്ചു വേണം അകത്തേയ്ക്കു പ്രവേശിക്കാൻ.ഒരോ പടിയും തൊട്ടു തൊഴുത് നമസ്കാര മണ്ഡപത്തിനു മുന്നിലെ വിളക്കിൽ എണ്ണ പകർന്ന് ഇടതു വശത്തുകൂടി ശ്രി കോവിൽ നടയ്ക്കരുകിൽ എത്തുക. ഇടതു വശത്തു നിന്ന് തല അല്പം ചരിച്ച് നിന്ന് നെഞ്ചിനു മുന്നിൽ കൈകൾ കൂപ്പി ഭഗവാനെ തൊഴുക'ഒരിക്കലും നടമുറിച്ചുകടക്കരുത്. ഭഗവാന്റെ ഈർഷ്യത്തിനത് കാരണമാകും. ഭഗവതിയെ തൊഴുത് മകനായ അയ്യപ്പസ്വാമി യുടെ അനുഗ്രഹം വാങ്ങി പ്രദിക്ഷണം വച്ച് ഭഗവാന്റെ നടയിൽ എത്തുന്നതും ഉത്തമമാണ്. ഒരിക്കലും ശ്രി കോവിൽ നടമുറിച്ചുകടക്കാതെ തിരികെ നടന്ന് നമസ്കാര മണ്ഡപത്തെ ചുറ്റിവലതു വശത്തുകൂടി വന്ന് ഇടത്തെ നടയ്ക്കരുകിൽ നിന്ന് ഭഗവാനെ തൊഴുക തുടർന്ന് ദക്ഷിണമൂർത്തിയെ തൊഴുത് ശിവപത്നിയും ലോകമാതാവുമായ പാർവ്വതി ദേവിയെ തൊഴുത് ഭഗവാന്റെ തീർത്ഥം ഒഴുകുന്ന ഓവ് ചാലിനരുകിലുടെ വന്ന് ആ ഭഗവദ് തീർത്ഥം വാങ്ങി താഴെ വീഴാതെ സേവിച്ചു നെറുകയിൽ തൂകി ഓവ് മുറിച്ചുകടക്കാതെ വലത്തോട്ടു നടന്ന് ഭഗവാന്റെ താഴിക കുടത്തെ നോക്കി ശിരസ്സിനു മുകളിൽ കൈകൾ കൂപ്പി ദേവാധി ദേവനായ ഭഗവാനെ മനസ്സിൽ വിചാരിച് എന്റെ എറ്റുമാനൂരപ്പാ മഹാദേവാ എന്റെ ഭഗവാനേ എന്ന് വിളിച്ച് പ്രാർത്ഥിച്ച് തേവാരമുർത്തിയെയും ഗണപതി ചൈതന്യം നിറഞ്ഞു നില്ക്കുന്ന (ഗണപതി ഹോമം നടക്കുന്ന ഗണതി ഭഗവാന്റെ  ചൈതന്യം നിറഞ്ഞ ഇടം) ഇടവും തൊഴുത് തിരിച്ച് വന്ന് ഭഗവാനെ വന്ന് കണ്ട് തൊഴുതു വേണം പുറത്തു കടക്കാൻ. ഒരിക്കലും ദേവന്റെ നട അടഞ്ഞുകിടക്കുമ്പോൾ നട തുറന്ന് ഭഗവാനെ കാണാതെ പുറത്തു പോകരുത്. പടിഞ്ഞാറോട്ട് ഭഗവാൻ ദർശനമായി ഇരിക്കുന്ന ക്ഷേത്രങ്ങളൊക്കെ തന്നെ ഭഗവാന്റെ തിവ്രത വളരെ കൂടുതൽ ആയിരിക്കും' ക്ഷേത്രത്തിന്റെ മുന്നിൽ ആയിട്ടുള്ള കുളം, ജലാശയം, മഹാവിഷ്ണുവിന്റെ സാന്നിധ്യം പാർവ്വതി ദേവിയുടെ സാമീപ്യം ഒക്കെ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ സഹായിക്കുന്നു. മറ്റു ദേവന്മാരെ പോലെയല്ല മഹാദേവൻ'ഭഗവാന്റ മുന്നിൽ വന്ന് നട അടഞ്ഞു നില്ക്കരുത് ആ ശക്തിയിൽ നിന്നും പുറത്തേക്ക് വമിക്കുന്നത് ഉഗ്രശേഷിയുള്ള കിരണങ്ങളാണ് മഹാദേവൻ ഉഗ്രമൂർത്തിയായി കുടികൊള്ളുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച്.ഏറ്റുമാനുരപ്പന്റെ മുന്നിൽ ഇരിക്കുന്ന ശ്രികൃഷ്ണ ഭഗവാൻ നരസിംഹമൂർത്തിയായിരുന്നു. അതിനു പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. 'ഒരിക്കൽ ദേവന്മാർ അസുരന്മാരുടെ ശല്യം സഹിക്കവയ്യാതെ മഹാവിഷ്ണുവിനെ ധ്യാനിച്ച് അസുരന്മാരുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുത്താൻ ആപേക്ഷിച്ചു.വിഷ്ണു ഭഗവാൻ നരസിംഹമായി രൂപമെടുത്തു. ആ സമയം അസുരന്മാർ ഇന്ദ്രദേവനെ ഹിരണ്യ ദീപിലേക്ക് ( ഏറ്റുമാനൂർ) ഓടിച്ചു കയറ്റി. അവിടെ പ്രത്യക്ഷപ്പെട്ട നരസിംഹമൂർത്തിയെ കണ്ട് അസുരന്മാർ പരക്കം പാഞ്ഞു.ഇന്ദ്രദേവൻ അസുരന്മാരിൽ ഒരാളെന്ന് കരുതി വധിക്കാനായി പാഞ്ഞടുക്കുമ്പോൾ ഇന്ദ്രദേവന്റെ വിളിക്കേട്ട് മഹാദേവൻ ശരഭമുർത്തിയായി നരസിംഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തും സംഭവിക്കുമെന്ന അവസ്ഥ.ദേവലോകം മുഴുവൻ ആ കാഴ്ച്ചയിൽ ഭയം പൂണ്ടുനിന്നു.എന്നാൽ അധിക സമയം നിന്നില്ല ഇരുവരും പെട്ടെന്ന് തന്നെ ശാന്തരായി.നരസിംഹമൂർത്തി കൃഷ്ണഭഗവാനായി മാറി കിഴക്കോട്ട് ദർശനമായും മഹാദേവൻ പടിഞ്ഞാറോട് ദർശനമായും ഇരുന്നു.എന്നാൽ ഏറ്റുമാനൂർ ക്ഷേത്ര പരിസരത്ത് വീടുകൾ ഒന്നും മില്ലാതെ കിടന്ന വലിയ കാടായിരുന്നുവെന്നും ഉഗ്രമൂർത്തിയായ ഭഗവാന്റെ തിവ്രത കുറയ്ക്കാൻ വില്വം മംഗലം സ്വാമിയാർ പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് എറ്റുമാനൂരിലേതെന്നും പറയുന്നു.(സമ്പ: അനുപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1992389117592885/