Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 19, 2020

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഓം

*ദ്വാദശ ജ്യോതിർലിംഗ സ്തോത്രം  ഓം*
🙏🌹🌺🌸💐🌹🙏

*പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.*
🪔🪔🪔🌺🪔🪔🪔

*മലയാളത്തിൽ:*

*സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..*
*പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..*
*വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..*
*ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..*
*ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..*
*ഇതി ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സംപൂർണ്ണം*
🙏🌹🌺🌸💐🌹🙏

ശരഭേശ്വരൻ

ശരഭേശ്വരൻ എന്ന് കേട്ടിട്ടുണ്ടോ? 
==============================

              ആരാണ് ശരഭേശ്വരൻ  ?.
ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്.  പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. 
അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്.

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,' കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമൻ നാരായണൻ നരസിംഹാവതാരപ്പെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ - അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.
ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.

ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. 
എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു.
 സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. 
കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. 
ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി '
ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.  

ഭദ്രകാളി പ്രത്യംഗരെയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവെന്ന ബോധമുണ്ടായി. 
ഉഗ്ര നരസിംഹൻ 
ലക്ഷ്മീ നരസിംഹനായി. 
യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. 
ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത - പ്രേത - പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. 
അതീവ ശിൽപചാതുര്യത്താൽ വളരെയധികം  പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

വസൂരിമാല



വസൂരിമാല

കൊടുങ്ങല്ലുർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കൊപ്പം കുടികൊള്ളുന്ന ദേവിയാണ് വസൂരിമാല. ദാരികന്റെ പത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം.

ഐതിഹ്യം:
ആദിപരാശക്തിയുടെ ഉഗ്ര അവതാരമായ ശ്രീ ഭദ്രകാളി ദാരുകനെ വധിക്കുമെന്ന് ഉറപ്പായപ്പോൾ അതീവ ദുഖിതയായ ദാരുക പത്നി മനോദരി പരമശിവനെ തപസ്സുചെയ്യുകയും ശ്രീ പാർവ്വതിയുടെ നിർബന്ധപ്രകാരം ശിവൻ മനോദരിക്കു മുമ്പിൽ പ്രത്യക്ഷരാവുകയും ചെയ്തു. തുടർന്ന് തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി " ഇത് കൊണ്ടുപോയി മനുഷ്യരുടെ മേൽ തളിക്കുക, നിനക്ക് വേണ്ടതെല്ലാം മനുഷ്യർ നൽകുമെന്ന്" അരുളിച്ചെയ്തു ശിവൻ ഉടനടി അപ്രത്ക്ഷമാവുകയും ചെയ്തു. ശ്രീഭദ്ര തന്റെ പതിയുടെ ചേതിച്ചശ്ശിരസ്സ് കയ്യിലേന്തി വേതാളപ്പുറത്തേറി ശിവഗണങ്ങളോടൊപ്പം വിജയഭേരി മുഴക്കി വരുന്നതു കണ്ട മനോദരിക്ക് കോപം ഇരട്ടിക്കുകയും കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിക്കുകയും ചെയ്തു. ശിവപുത്രിയായ ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ക്ഷീണിച്ചവശയാവുകയും ചെയ്തു. ഇതറിഞ്ഞ് കോപിതനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ഠാകർണ്ണനെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയാ ഭദ്രകാളി അവരുടെ കണ്ണും, ചെവിയും, കാലുകളും വെട്ടിമാറ്റി, ഇനി നീ ഒരിക്കലും കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ശാസിച്ചു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി അവർക്ക് വസൂരിമായ എന്ന പേരുനൽകി സന്തത സഹചാരിയായി കൂടെ വാഴിക്കുകയും ചെയ്തു. വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

നവ കൈലാസങ്ങൾ



🌸നവ കൈലാസങ്ങൾ🌸

🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് ശ്രീ പരമശിവൻ ശ്രീ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശ്രീ ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശ്രീപരമശിവനെ ഭജിച്ചു. ശ്രീ അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. ശ്രീ അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം ശ്രീ കൈലാസനാഥനെന്നും ശ്രീ പാർവതി ശ്രീ ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശ്രീ ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

🌸പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. ശ്രീ പാപവിനാശർ എന്ന ശ്രീ കൈലാസനാഥനും ശ്രീ ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

🌸പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ശ്രീ ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. ശ്രീ അമ്മൈനാഥരും ശ്രീ ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. ശ്രീ കൈലാസനാഥരും ശ്രീ ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശ്രീ പരമേശ്വരരും ശ്രീ ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ ശ്രീ കൈലാസനാഥനും ശ്രീ ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

🌸തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. ശ്രീ കൈലാസനാഥനും ശ്രീ അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.

🌸ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.

🌸പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.🌸🙏🏻🙏🏻
കടപ്പാട് 
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

ശിവ മഹിമ കഥകൾ

*ശിവ മഹിമ കഥകൾ*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത്‌ എന്ന് ഭഗവൻ അരുളി ചെയ്താലും ... ?

ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..

ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ്‌ വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,

' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,

നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.

ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,

ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.

കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന്‌ മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക്‌ സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത്‌ ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.

സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.

മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,

മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത്‌ വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു

അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!

മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!

മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...

'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,

ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത്‌ തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ്‌ ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.

ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,

മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ്‌ ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

Tuesday, October 6, 2020

ശകുനി ക്ഷേത്രം



⭐ശകുനി ക്ഷേത്രം⭐   

👉മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമാണ്  ശകുനി.
കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്. 
നമ്മുടെ കേര‌ളത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു   ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട് .  കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം. ശകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം. അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്. യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ശകുനിയുടെ പകയ്ക്ക് കാരണമായ കഥ ഇങ്ങനെ .
ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു .ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ,ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും, അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു. സുബലനും, ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുൻപ് സുബലനും ,ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും, അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും, അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി. മരിക്കുന്നതിനു മുൻപ് സുബലന്‍ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നും ശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു. പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്‌.  ഹസ്തിനപുരിയിലേക്ക്‌ ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു. തന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി മാറി . പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും, കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക . പ്രതികാരം നിറവേറ്റാനുള്ള തന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ.  ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ശകുനി . കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും, സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ശകുനി.  ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു. പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു. അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.അങ്ങനെ അവസാനം സഹദേവൻെറ അസ്ത്രം ഏറ്റ് കുരുക്ഷേത്ര ഭൂമിയിൽ ജന്മം അവസാനിപ്പിച്ചവൻ ശകുനി .

⭐വാട്‌സാപ്പിലെ സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ എന്നാൽ എന്ത്?⭐

👉 വാട്സാപ്പിൽ സന്ദേശങ്ങൾ തനിയെ നീക്കം ചെയ്യപ്പെടുന്ന സംവിധാനം ആണ്
സെല്‍ഫ് ഡിസ്ട്രക്ട് ഫീച്ചര്‍ .
ഇൗ ഫീച്ചർ വഴി സന്ദേശങ്ങൾ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്.
വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ' ഡിസപ്പിയറിങ് മെസേജസ്' എന്ന പേരിൽ വാട്സാപ്പ് ഈ ഫീച്ചർ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റിൽ 'ഡിലീറ്റ് മെസേജസ്' എന്ന് പേര് മാറ്റി ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ സൗകര്യം നിലവിൽ വന്നാൽ ഇതിനായി പ്രത്യേകം ടോഗിൾ ബട്ടൻ വാട്സാപ്പിലുണ്ടാവും.
✨ ഒരു മണിക്കൂർ, 
✨ഒരു ദിവസം, 
✨ഒരാഴ്ച, 
✨ഒരു മാസം, 
✨ഒരു വർഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങൾ നീക്കം ചെയ്യാനായി ഉണ്ടാവുക.
അതേസമയം ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാവുക. മാത്രവുമല്ല ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും സാധിക്കൂ. വാടസാപ്പ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവർക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം.

 ⭐ചില ശാസ്ത്രസത്യങ്ങൾ ⭐

👉✨ജനനസമയത്തെ മനുഷ്യകുഞ്ഞുങ്ങൾക്കു മുന്നൂറ് എല്ലുകളുണ്ടാകും. ഈ എല്ലുകളാണ് ജനനപ്രക്രിയക്കും അതിനുശേഷമുള്ള അതിവേഗത്തിലുള്ള വളർച്ചക്കും അവരെ സഹായിക്കുന്നത്.

✨ഇന്ധനം തീർന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിന്റെ ശിഷ്ടത്തിനെയാണ് ന്യൂട്രോൺ സ്റ്റാർ എന്ന് വിളിക്കുന്നത്. ഈ ന്യൂട്രോൺ നക്ഷത്രങ്ങളുടെ പ്രധാന പ്രത്യേകത അവരുടെ ഭീമൻ സാന്ദ്രതയാണ്. ഇതേ കാരണം കൊണ്ട് ഒരു ന്യൂട്രോൺ നക്ഷത്രങ്ങളുടെ ഒരു ടീസ്പൂണിനെ ആറു ബില്യൺ ടൺ ഉണ്ടെന്നാണ് കണക്ക്‌.

✨ധ്രുവക്കരടികൾ ശരീരം സംരക്ഷിക്കുന്ന കാര്യത്തിൽ കേമന്മാരാണ് .  ഇവർ രാത്രി കാഴ്ചക്കൊക്കെ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ക്യാമറകളിൽ അദൃശ്യരായിത്തീരും. രാത്രി കാലത്തെ സി സി ടി വി ക്യാമെറകളിൽ ഉപയോഗിക്കുന്നതും ഇതേ ഇൻഫ്രാറെഡ് സാങ്കേതിക വിദ്യയാണ്.
✨പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളാൽ സൃഷ്ടിക്കപ്പെട്ടതാണെന്നാണല്ലോ ശാസ്ത്രം. എന്നാൽ ഈ പരമാണുകളുടെ ഉള്ളിലെ ശൂന്യത എടുത്തു കളഞ്ഞാൽ മനുഷ്യവംശത്തെ ഒരു പഞ്ചസാരത്തരിയിൽ ഉൾക്കൊള്ളിക്കാൻ പറ്റുമത്രെ.

✨ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ വരെ ഗർഭിണി ആണോ എന്ന് ഉറപ്പിക്കാനുള്ള എറ്റവും വിശ്വസനീയമായ മാർഗം ഒരു ത രം ആഫ്രിക്കൻ തവളകളിൽ സ്ത്രീകളുടെ മൂത്രം കുത്തി വെക്കലായിരുന്നു.ഗർഭിണികളുടെ മൂത്രമാണെങ്കിൽ തവള കളിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ അണ്ഡോൽപ്പാദനം നടക്കും. 

⭐നീലത്തിമിംഗലം ഒരു  മത്സ്യമാണോ?⭐

👉ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു - നീലത്തിമിംഗലം. അതൊരു മത്സ്യമാണ് അല്ലെ? എന്നാൽ അങ്ങനെയല്ല. തിമിംഗലം എന്ന ജീവി സസ്തനി ആണ്.വെള്ളത്തിൽ ജീവിക്കുന്നു എന്നതിന് അർഥം അത് മത്സ്യമാണ് എന്നല്ല. വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളും മൽസ്യങ്ങൾ ആണ് എന്ന ധാരണ തെറ്റാണ്. വെള്ളത്തിൽ പല തരം ജീവികൾ കാണപ്പെടും. മൽസ്യങ്ങൾ അവയിൽ ഒന്ന് മാത്രമാണ്.മിക്ക സസ്തനികളും കരയിൽ കാണപ്പെടുമ്പോൾ എങ്ങനെയാണ് സമുദ്രം പോലുള്ള ഇടങ്ങളിൽ തിമിംഗലം കാണപ്പെടുന്നത്?  ചോദ്യത്തിന്റെ ഉത്തരം പരിണാമം  മൂലമാണ് എന്നത് ആണ്.പണ്ട് കരയിൽ ജീവിച്ചിരുന്ന സസ്തനിയിൽ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായ ജീവിയാണ് തിമിംഗലം. പരിണാമം എന്നത് കാലക്രമേണ സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഹിപ്പോപൊട്ടാമസിനോട് സാദൃശ്യമുള്ള ഒരു ജീവിയിൽ നിന്നാണ് തിമിംഗലത്തിന്റെ പരിണാമം സംഭവിച്ചിരിക്കുന്നത്. കരയിൽ തന്നെ ഇരയാകാൻ സാധ്യതയുള്ള ജീവികളിൽ നിന്ന് രക്ഷ തേടിയാണ് ആദ്യം തിമിഗലം വെള്ളത്തിലേക്ക് ഇറങ്ങിയത്. പിന്നെ വെള്ളത്തിൽ സുരക്ഷിതമാണെന്ന് കരുതി പതുക്കെ വെള്ളത്തിലേക്ക് സഹവാസം മാറ്റി. എന്നാൽ വെള്ളത്തിൽ താമസിക്കണമെങ്കിൽ അതിന്റേതായ മാറ്റങ്ങൾ ആവശ്യമായിരുന്നു. അങ്ങനെ കാലക്രമേണയാണ് അതിന്റെ കാലുകൾ ചിറകുകളും, നാസാദ്വാരം ഇന്ന് തിമിംഗലം വെള്ളം ചീറ്റുന്ന ദ്വാരങ്ങളായും രൂപപ്പെട്ടത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തികച്ചും വെള്ളത്തിൽ ജീവിക്കാൻ അനുയോജ്യമാക്കി. ഇന്ന് ആ ജീവി ലോകത്തിലെ തന്നെ വല്യ ജീവിയായി മാറി. ഇതാണ് പരിണാമത്തിന്റെ ശക്തി.

⭐എന്തുകൊണ്ട് ആണ് നമുക്ക് ദേഷ്യം വരുന്നത്?⭐

👉നമുക്ക്  ദേഷ്യം വന്നാൽ ഉടനെ കരുതിക്കോളൂ. അത് "എപ്പിനെഫ്രിൻ്റെ" പണിയാണ് എന്ന്. മനുഷ്യരെല്ലാവരും തന്നെ ജീവിതത്തിലൊരിക്കലെങ്കിലും ദേഷ്യപ്പെട്ടിട്ടുള്ളവരാണ്. നമ്മുടെ ശരീരത്തിലെ ചില രാസവസ്തുക്കളുടെ വികൃതികളാണിതെല്ലാം തന്നെ. ഇവയുടെയെല്ലാം മേധാവിയാണ് "എപ്പിനെഫ്രിൻ" ,"നോൺ എപ്പിനെഫ്രിൻ" എന്നിവർ.
സ്വാഭാവികമായും ദേഷ്യം വരുമ്പോൾ നമ്മുടെ ശരീരത്തിൽ രക്തസമ്മർദം ഉയരുകയും, ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ചിലർ പെട്ടെന്ന് വിയർക്കും, കണ്ണുകൾ തുറിച്ചു വിടർന്നു വരുന്നു. ഇതിനോടൊപ്പം നമ്മുടെ കൈകാലുകളിലേക്ക് രക്തം ഇരച്ചു കയറുന്നു. നമ്മൾ പറയാറില്ലേ "ദേ എനിക്ക് ഇരച്ചു വരുന്നുണ്ട് കേട്ടോ" എന്ന്. സത്യത്തിൽ രക്തം അങ്ങനെ വരുന്നുണ്ട്.നമ്മുടെ ശരീരത്തിലെ അഡ്രിനാലിൻ എന്ന ഗ്രന്ഥി പെട്ടെന്ന് ഉല്പാദിപ്പിക്കുന്ന എപ്പിനെഫ്രിൻ ഹോർമോണിൻ്റെ തള്ളിച്ചയാണ് ശരീരത്തിൽ ഇത്രയും മാറ്റങ്ങൾക്ക് കാരണം. അതുകൊണ്ട് വേണമെങ്കിൽ എപ്പിനെഫ്രിൻ ആണ് താങ്കളുടെ ദേഷ്യത്തിനു കാരണം എന്ന് ഒരോരുത്തർക്കും പറയാവുന്നതാണ്.

Monday, October 5, 2020

ശിവന്റെ ഭൂതഗണങ്ങള്

അറിയാം  ശിവന്റെ ഭൂതഗണങ്ങളെ 

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.

വീരഭദ്രൻ

      ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.
 
  വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്. കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്.

     പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു. സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.
വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി . ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി

 സ്കന്ധപുരാണം,
 
*കാലഭൈരവൻ*

      ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്. രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്.

*ഭദ്രകാളി*
 
    ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .
ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി . ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ . പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു. ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

        ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.
മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.
മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.
ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.
അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം

കടപ്പാട്  - ശ്രീ വശ്യമോഹിനി ഭൈരവസേവാ മഠം