Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, September 23, 2020

പഞ്ചാക്ഷര ഗണപതികീർത്തനം

പഞ്ചാക്ഷര ഗണപതികീർത്തനം


നരകാർണ്ണവമതിൽ വീണുമറഞ്ഞതി
ദുരിതംകൊണ്ടു വലഞ്ഞീടായ് വാൻ
കരുണാജലനിധി തിരുമലരടിയിണ
കരളിൽ വസിയ്ക്ക ഗണേശ്വര ജയ ജയ

മലമകൾതന്നുടെ മടിയിലിരുന്നു
മുലകുടികണ്ടാലെത്ര വിചിത്രം
പലപൊഴുതടയവിൽ കിട്ടാതരനൊടു
കലഹമിയന്ന ഗണേശ്വര ജയ ജയ

ശിവ ശിവ നിന്നുടെ തുമ്പിക്കരവും
വെളുവെളെ വിലസി ന കൊമ്പുകൾ രണ്ടും
വലിയൊരു വയറും മമ ഹൃദി തോന്നണ
മുലകിനു നാഥ ഗണേശ്വര ജയ ജയ

വാരണമുഖമിഹ പാദദ്വയമിഹ
സാരണസുരമുനി സേവിതമമ്പൊടു
പോരണമെന്നുടെ ദുരിതം കളവാൻ
അരുളുക ദേവ ഗണേശ്വര ജയ ജയ

യമഭടപടലികൾ കോപിച്ചും കൊ-
ണ്ടിടിപിടിയെന്നു പറന്നെത്തുമ്പോൾ
മമ പുനരാരും നീയെന്യേ മ -
റ്റുടയവരില്ല ഗണേശ്വര ജയ ജയ

ശിവനും മേനദേവിയും

*🔱🔥ശിവനും മേനദേവിയും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഒരിക്കൽ സാക്ഷാൽ പാർവതി ദേവിയോട് തന്റെ മാതാവ് ചോദിച്ചു. 

"പുത്രി ഒരു ശ്മശാന വാസിയായ ചണ്ഡാളനോട് പ്രണയം തോന്നാൻ അവനിൽ എന്ത് പ്രത്യേകതയാണ് നീ ദർശിച്ചത്, 

സ്വന്തമായി ഒരു ഭവനമോ, പറയുവാൻ തക്കമുള്ള ബന്ധുമിത്രാതികളോ ആരുംതന്നെ അവനില്ല, നീ ഈ രാജ്യത്തിന്റെ യുവറാണിയാണ്, ഒന്നു ചിന്തിക്കു പുത്രി ഈ സുഖസ്വകര്യങ്ങൾ എല്ലാം ഉപേക്ഷിച്ചു നരകതുല്യമായ ജീവിതമല്ലേ നീ തിരഞ്ഞെടുക്കാൻ പോകുന്നത്."

ദേവി മെല്ലെ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു തുടർന്നു. 

"മാതെ അവിടുന്ന് എന്റെ കരങ്ങളിൽ സ്പർശിച്ചു മിഴികൾ അടച്ചാലും "

"പുത്രി ഞാൻ ചോദിച്ചത് എന്താണ് നീ ഈ പറയുന്നത് എന്താണ് "

"അവിടുത്തേക്കുള്ള ഉത്തരം തരുവാനാണ് മാതെ ഇത് "

ദേവി കൈകൾ നീട്ടി. 

താൻ ചോദിച്ചതിനുള്ള മറുപടി കിട്ടാത്തതിനുള്ള ചെറിയ നീരസത്തോടെ അവർ ദേവിയുടെ കൈകളിൽ സ്പർശിച്ചു മിഴികൾ അടച്ചു. 

അൽപനേരം അങ്ങനെ നിന്നപ്പോൾ ഒരു തണുത്തകാറ്റു അവരെ പുണർന്നു. 
അവർ വേഗം മിഴികൾ തുറന്നു, 
ഒന്നു ഞെട്ടി. 

ഒരു വിജനമായ സ്ഥലത്തു അവർ ഒറ്റക്.

പാർവതി ദേവിയെയും കാണുന്നില്ല. 
അവർ ഒന്നു ഭയന്നു. 

"പുത്രി..  പുത്രി... പാർവതി നീ എവിടെയാണ് ഞാനെങ്ങനെയാണ് ഇവിടെ എത്തിയത് കൊട്ടാരവും പരിചാരകരുമൊക്കെ എവിടെ"
അവർ പരിഭ്രാന്തയായി.  

പൊടുന്നന്നെ ദൂരെനിന്നും ഒരു ഡമരുവിന്റെ ശബ്ദം  കേക്കുവാൻ തുടങ്ങി. അവർ വേഗം ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി നടന്നു. 

ചെന്നെത്തിയത് ഒരു വലിയ കവാടത്തിന്റെ മുന്നിലായിരുന്നു. അവിടെ തലയിൽ കൊമ്പുള്ള രണ്ടുപേർ അവരെ കൈകൂപ്പി വണങ്ങി അകത്തേക്കു ക്ഷണിച്ചു. ഒന്നും മനസിലാകാതെ അവർ കവാടത്തിനുള്ളിലേക്കു പ്രവേശിച്ചു. 

ആ ശബ്ദത്തിന്റെ ശക്തി അടുക്കുംതോറും കൂടിവന്നു. മുന്നിലായി മഞ്ഞുമൂടി കിടന്ന പടിക്കെട്ടുകൾ അവർ മെല്ലെ കയറി. 

ഭസ്മത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു. 
അല്പം കൂടി നടന്നപ്പോൾ അതാ മുന്നിലൊരു
യുവാവ് കൈയിൽ ഡമരുവുമായി ഒരു പാറയിൽ ഇരിക്കുന്നു. 

അവർ അവനെ നന്നായി ഒന്നു വീക്ഷിച്ചു. 
നീണ്ട ഇടതൂർന്ന മുടി, മേനിയാകെ ഭസ്മം പൂശിയിരിക്കുന്നു  കാവിവസ്ത്രം, അവന്റെ ഇരുപ്പിടത്തിനു ഓരത്തായി ഒരു വടി, 
പൗരുഷം തുളുമ്പുന്ന മുഖം. 

അവന്റെ ആ താളബോധത്തിനു മുന്നിൽ അവർ ലയിച്ചുനിന്നു പോയി. 

അവരെകണ്ടതും അവൻ മാനോഹരമായി ഒന്നു പുഞ്ചിരിച്ചു. ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു. 

"വരൂ മാതെ  ഉപവിഷ്ടയായാലും "

അവൻ തന്റെ മുന്നിലായുള്ള ഒരു പാറായിലേക്കു കൈകാട്ടി. 

അവർ അവിടേക്കു ചെന്നിരുന്നു. 

"പുത്രാ ഇത് ഏതാണ് സ്ഥലം, നാം ഹിമവാന്റെ പത്നി മേനയാണ് നമുക്കു തിരിച്ചു കൊട്ടാരത്തിലെത്തണം നീ നമ്മെ സഹായിക്കുമോ "

"മാതെ ആരും ഒരിടത്തേക്കും  വഴിതെറ്റി വരുന്നതല്ല, 
ഓരോ വരവിനും അതിന്റെതായ ഉദ്ദേശം ഉണ്ടാവും, 
മാതാവ് ഇന്ന് ഇവിടെ എത്തിയതിനു പിന്നിലും ഒരു ഉദ്ദേശമുണ്ട് "

അവർ മനസിലാകാതെയെന്നോണം അവനെ നോക്കി. 

"അതേ മാതെ, മാതാവിന്റെ ഈ വരവിനും അതിന്റെതായ ഉദ്ദേശമുണ്ട് "

അവർക്കു ചെറുതായി ദേഷ്യം വന്നു. 

"നീ എന്തൊക്കയാണ് ഈ പറയുന്നത് ഒരു റാണിയോടാണ് നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, ഒരു സഹായം ചോദിച്ചപ്പോൾ നമ്മെ ഉപദേശികാറായോ  നീ "

അവനൊന്നു ചിരിച്ചു. 

"അരുത് മാതെ ഇങ്ങനെ ദേഷ്യപ്പെടാനായി എന്താണ് ഇവിടെ ഉണ്ടായത്, ഭാവി ജാമാതാവിനോടാണ് ഈ ദേഷ്യം എന്ന് ഓർമ വേണം "

അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി ഇരുപ്പിടത്തിൽ നിന്നും എഴുനേറ്റു. 

അവർ കൈചൂണ്ടികൊണ്ട് ചോദിച്ചു. 

"അപ്പൊ...  അപ്പോ നീ "

അവൻ വീണ്ടും ചിരിച്ചു. 

"അതേ മാതെ നാം തന്നെയാണ് ശ്മശാനവാസിയായ ചണ്ഡാളനായ പരമശിവൻ "

പൊടുന്നനെ കൊമ്പുകുഴൽവിളി ഉയർന്നു. 
കൈലാസം പ്രകമ്പനം കൊണ്ടു. 

ദേവന്റെ തിരുജട മുകളിലേക്കു തനിയെ കെട്ടി, 
കഴുത്തിൽ  നാഗം പ്രത്യക്ഷപെട്ടു, 
തിരുനെറ്റിയിൽ തൃക്കണ്ണും   കൈയിൽ ത്രിശൂലവുമായി മരത്തോലും പുലിത്തോലും  ഉടയാടയാക്കി സാക്ഷാൽ പരമശിവൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി. 

മഹാദേവന്റെ പൂർണരൂപം കണ്ട അവർ ഭയന്നു കൈകൂപ്പി പിന്നിലേക്കു രണ്ടടി വച്ചു. 

ദേവൻ വീണ്ടും ചിരിച്ചു. 

"ഭയക്കേണ്ട മാതെ അങ്ങ് പാർവതിയുടെ മാതാവാണ് അപ്പോൾ നമ്മുക്കും മാതൃതുല്യയാണ്, 

ശരിയാണ് മാതാവ് പറഞ്ഞതുപോലെ നമുക്കു ഭവനമോ കൊട്ടാരമോ ഒന്നുമില്ല ഈ കൈലാസമാണ് നമ്മുടെ വാസസ്ഥലം. 

ഈ ഉലകിലെ സർവ ജന്തുജീവജാലങ്ങളും നമ്മുടെ ബന്ധുമിത്രാദികളാണ്, എല്ലാത്തിലും നമ്മുടെ ഒരു ചൈതന്യം നിറഞ്ഞുനില്കുന്നുണ്ട്, ശ്രദ്ധിച്ചുകേട്ടാൽ മനസിലാകും ഒരു മണൽത്തരിപോലും നമശിവായ മന്ത്രം ജപിക്കുന്നത്, ഈ ലോകത്തു ആരും ഒന്നും കൊണ്ടല്ല വരുന്നത് തിരികെ പോകുന്നതും അങ്ങനെതന്നെ അതിനാൽ കൊട്ടാരവും സുഖസ്വകര്യങ്ങളുമൊന്നും  ശാശ്വതമല്ല, 

മരിച്ചുകഴിഞ്ഞാൽ വെറും ജഡമാണ് പുഴുക്കൾക്കുള്ള ഭക്ഷണം മാത്രമാകുന്നു അത്. അതിനാൽ ഇന്ന് ഉള്ളതിനെ ഒന്നും ഓർത്തു നമ്മൾ അഹങ്കരിക്കാൻ പാടുള്ളതല്ല മാതെ "

എല്ലാം കേട്ടു അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കൈകൂപ്പി അവർ ക്ഷമ അപേക്ഷിച്ചു. 

"അല്ലയോ പ്രഭോ നമ്മോടു ക്ഷമിച്ചാലും, റാണി എന്ന പദവിയിൽ നാം ഒരുപാട്‌ അഹങ്കരിച്ചിരുന്നു, ഇന്നത്തെ ഈ സുഖസ്വകര്യത്തിൽ ഒരുപാട് നാം മതിമറന്നു, പാർവതി അങ്ങേക്കുള്ളതാണ് അവൾക്കു അങ്ങയോടുള്ള പ്രണയം സത്യമുള്ളതാണ് അതിനാലാണ് നമുക്കു ജീവിതമെന്ന സത്യം ഇന്ന് മനസിലാക്കാൻ സാധിച്ചത്, നമ്മോടു ക്ഷമിച്ചാലും പ്രഭു "

"അരുത് മാതെ ക്ഷമ ചോദിക്കരുത് നാം സാക്ഷാൽ മഹാദേവൻ ആണെങ്കിലും അവിടുനിന്റെ മകനാണ് ഇപ്പോൾ, ജീവിതത്തിലെ ചില സത്യങ്ങൾ അവിടുത്തേക്ക്‌  മനസിലാക്കി തരുക എന്ന ഒരു ലക്ഷ്യം മാത്രമേ നമുക്കുണ്ടായിരുന്നുള്ളു "

അവർ വീണ്ടും നിറമിഴികളോടെ കണ്ണുകളടച്ചു ദേവനെ കൈകൂപ്പി. 

വീണ്ടുമൊരു കുളിര്കാറ്റു അവരെ വന്നു പുണർന്നു. 
മേന കണ്ണുകൾ തുറന്നു അതാ താൻ പഴയതുപോലെ കൊട്ടാരത്തിൽ പാർവതിദേവിയുടെ മുന്നിൽത്തന്നെ നിൽകുന്നു. 

കണ്ണുതുറന്നു അവരെ നോക്കി ദേവി പുഞ്ചിരിയോടെ ചോദിച്ചു. 

"മാതെ ഇപ്പോൾ ബോധ്യമായോ ആ ശ്മശാനവാസിയെ  ഈ യുവറാണി പ്രണയിക്കുവാനുള്ള കാരണം "

അവർ നിറമിഴികളോടെ ദേവിയെ പുണർന്നു. 

"പുത്രി നമുക്കെല്ലാം മനസിലായി, 
മാതാവിന്റെ അന്ധകാരമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു "

അങ്ങനെ ദേവിയുടെയും ദേവന്റെയും വിവാഹം അടുത്ത മുഹൂർത്തത്തിൽ തന്നെ നടന്നു. 

അതേ മഹാദേവൻ പറഞ്ഞതുപോലെ തന്നെ നാം ഈ ലോകത്തേക്ക് വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല തിരികെപോകുമ്പോളും അങ്ങനെതന്നെ. അതിനാൽ ഒന്നിലും അഹങ്കരിക്കാൻ പാടുള്ളതല്ല.

പാർവതിക്ക് ശിവനോടുള്ള പ്രണയം വാക്കുകൾകൊണ്ട് ഒരിക്കലും നിർവചിക്കാൻ കഴിയുന്ന ഒന്നല്ല. ആ പ്രണയത്തിന്റെ തീവ്രതമൂലം തന്നെയാണ് സതിയിലൂടെ  മഹാദേവനിൽ പൂർണമായും അലിയാൻ കഴിയാതിരുന്നദേവി വീണ്ടും പാർവതിയായി ജന്മംകൊണ്ടത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശിവാഷ്ടകം

*🔱ശിവാഷ്ടകം🔱*


*പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം*
*ജഗന്നാഥനാഥം സദാനന്ദഭാജം*
*ഭവദ്ഭവ്യഭൂതേശ്വരം* *ഭൂതനാഥം*
*ശിവം ശങ്കരം ശംഭുമീശാനമീഡേ*       1

ഗളേരുണ്ഡമാലം തനൗ സർപ്പജാലം
മഹാകാലകാലം ഗണേശാദിപാലം
ജടാചൂടഗംഗോത്തരംഗൈർവിശിഷ്യം
ശിവം ശങ്കരം ശംഭുമീശാനമീഡേ       2

മുദാമാകരം മണ്ഡനം മണ്ഡയന്തം
മഹാമണ്ഡലം ഭസ്മഭൂഷാധരം തം
അനാദിംയപാരം മഹാമോഹമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       3

വടാധോനിവാസം മഹാട്ടാട്ടഹാസം
മഹാപാപനാശം സദാ സുപ്രകാശം
ഗിരീശം ഗണേശം സുരേശം മഹേശം
ശിവം ശങ്കരം ശംഭുമീശാനമീഡേ       4

ഗിരീന്ദ്രാത്മജാസംഗൃഹീതാർദ്ധദേഹം
ഗിരൗ സംസ്ഥിതം സർവ്വദാസന്നിഗേഹം
പരബ്രഹ്മ ബ്രഹ്മാദിഭിർവ്വന്ദ്യമാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       5

കപാലം ത്രിശൂലം കരാഭ്യാദധാനം
പദാംഭോജനമ്രായ കാമം ദധാനം
പലീവർഗയാനം സുരാണാം പ്രധാനം
ശിവം ശങ്കരം ശംഭുമീശാനമീഡേ       6

ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം
ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം
അപർണ്ണാകളത്രം സദാ സച്ചരിത്രം
ശിവം ശങ്കരം ശംഭുമീശാനമീഡേ       7

ഹരം സർപ്പഹാരം ചിതാഭൂവിഹാരം
ഭവം വേദസാരം സദാ നിർവ്വികാരം
ശ്മശാനേ വസന്തം മനോജം ദഹന്തം
ശിവം ശങ്കരം ശംഭുമീശാനമീഡേ       8

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ
പഠേത് സ്തോത്ര രത്നം വിഹാപ്രാപ്യരത്നം
സു പുത്രം സുധാന്യം സുമിത്രം കളത്രം
വിചിത്രഃ സമാരാധ്യ മോക്ഷം പ്രയാതി
🙏🌹🙏🌹🙏🌹🙏

Tuesday, September 22, 2020

അചലേശ്വർ മഹാദേവ ക്ഷേത്രം.

*ദിവസത്തിൽ മൂന്ന് നേരം നിറം മാറുന്ന ശിവലിംഗം*

രാജസ്ഥാനിലെ ധോലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന അചലേശ്വർ മഹാദേവ ക്ഷേത്രം. ദിവസത്തിൽ മൂന്നു പ്രാവശ്യം നിറം മാറുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രത്യേകത. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അകൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശം നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. അചലേശ്വറെന്നാൽ അനക്കമില്ലാത്ത, അല്ലെങ്കിൽ സ്ഥായീ ഭാവത്തിലുള്ള, ഇളക്കമില്ലാത്ത ദൈവം എന്നാണ് അർഥം. ശിവനെയാണ് ഇവിടെ അചലേശ്വരനായി ആരാധിക്കുന്നത്. രാജസ്ഥാന്‍റെയും മധ്യപ്രദേശിന്‍റെയും അതിർത്തിയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന‍്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.

ധാരാളം പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. ശിവൻരെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.

ഇവിടുത്തെ ശിവലിംഗം ഭൂമിക്കടിയേക്ക് എത്ര ആഴത്തിൽ ഉണ്ട് എന്നറിയാനായി കുറേ ഗ്രാമീണർ ചേർന്നു കുഴിച്ചു. എന്നാൽ എത്ര കുഴിച്ചിട്ടും അവർക്ക് അതിന്റെ അറ്റം കണ്ടെത്താനായില്ലത്രെ. പിന്നീട് അവർ അത് നിർത്തിവെച്ചു എന്നാണ് ഇവിടുള്ളവർ പറയുന്നത്.

പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്.


കൊട്ടിയൂർ മാഹാത്മ്യം

*കൊട്ടിയൂർ മാഹാത്മ്യം* - *1*
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമഃശിവായ

ദക്ഷിണഭാരതത്തിലെ പ്രശസ്തതീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ കൊട്ടിയൂർ ക്ഷേത്രം
ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു.
കണ്ണൂർജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം
നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ്. പുണ്യനദിയായ ബാവലിപ്പുഴയ്ക്ക് ഇരുകരകളിലുമായി കാണപ്പെടുന്ന രണ്ടു ക്ഷേത്രസങ്കേതങ്ങളെയാണ് ഇക്കരെ കൊട്ടിയൂരെന്നും, അക്കരെ കൊട്ടിയൂരെന്നും അറിയപ്പെടുന്നത്.

തിരുവഞ്ചിറ ( രുധിരൻചിറ) എന്ന ജലാശയത്തിന്റെ മധ്യഭാഗത്തായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ മണിത്തറ
എന്ന പേരിലറിയപ്പെടുന്നതും, സാക്ഷാൽ മഹാദേവന്റെ 'സ്വയംഭൂ 'ലിംഗം സ്ഥിതി ചെയ്യുന്നതുമായ ചൈതന്യസ്ഥാനം. പിന്നെയുള്ളത് 'അമ്മാറക്കൽതറ' എന്ന ദേവീചൈതന്യ സ്ഥാനമാണ്.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കുന്ന പുണ്യഭൂമിയായ അക്കരെ ക്ഷേത്രസങ്കേതത്തിൽ, വർഷത്തിൽ 28 ദിവസം മാത്രമെ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ് വൈശാഖമഹോത്സവം എന്ന് അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും ,അവിടെ ദേവപൂജ നടക്കുന്നുവെന്നാണ് സങ്കല്പം. ഉത്സവശേഷമുള്ള പതിനൊന്നു മാസക്കാലം അക്കരെ ക്ഷേത്രസന്നിധി കാടുമൂടിക്കിടക്കുകയും, അതു കൂടാതെ ആ സമയത്ത് മനുഷ്യപ്രവേശം നിഷിദ്ധവുമാണ്. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയത്ത് ഇക്കരെയുള്ള ബലിബിംബങ്ങളാണ് അവിടേക്ക് എഴുന്നള്ളിച്ച് പൂജ നടത്തുന്നത് - അതിനാൽ ഇക്കരെ ക്ഷേത്രത്തിൽ ആ സമയത്ത് പൂജ നടക്കാറില്ല. ഉത്സവം കഴിഞ്ഞുള്ള പതിനൊന്നു മാസം നിത്യപൂജകൾ നടക്കുന്നത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ്.

കൊട്ടിയൂരിൽ ഇന്ന് നടക്കുന്ന അനുഷ്ഠാനങ്ങളും, പൂജാവിധികളും ചിട്ടപ്പെടുത്തിയത് വ്യത്യസ്തഘട്ടങ്ങളിലായി പരശുരാമനും,
ശ്രീശങ്കരാചാര്യരും ആണെന്ന് പറയപ്പെടുന്നു.

മറ്റെങ്ങും കാണാനാവാത്തതും, വ്യത്യസ്ത ഉള്ളതുമായ ആചാരാനുഷ്ഠാനങ്ങളും, ഗൂഢപൂജാകർമ്മങ്ങളും, പ്രകൃതിയുടെ വന്യസൗന്ദര്യവും, തുള്ളിത്തിമിർക്കുന്ന മഴയും, ഓടപ്പൂ പ്രസാദവും, പ്രകൃതിയോടിണങ്ങിയ നിർമ്മാണ രീതികളും, വാവലിപ്പുഴയും, വിവിധ സമുദായക്കാരുടെ കൂട്ടായ്മയും ഈ യാഗഭൂമിയുടെ മാത്രം പ്രത്യേകതയാണ്.

☀☀☀☀☀☀☀☀

Monday, September 21, 2020

ചാത്തൻ

ചാത്തൻ
🌼⚜️🌼⚜️🌼⚜️🌼⚜️🌼

ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിൽ ആണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതീമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ കണക്കാക്കപ്പെടുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ്‌ ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.

വിഷ്ണുമായ (ചാത്തൻ)

ദേവൻ ഭൂമി ശനി,
ആയുധം കുറുവടി,
ജീവിത പങ്കാളി ഇല്ല, വാഹനംപോത്ത്

ഐതിഹ്യം

പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവതയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂവളയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: ‘അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും’ എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 316 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരികുട്ടി. ഈ കുട്ടിയെ കരികുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.

ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.

വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.

പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.

കുട്ടിച്ചാത്തന്മാർ

ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും ചാത്തൻ തന്റെ സഹായിയായ കരിംകുട്ടിയേയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും ഭഗവൻചാത്തൻസ്വാമി കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.

കേരളത്തിൽ മന്ത്രവാദികൾകുട്ടിച്ചാത്തൻ എന്ന ദ്രാവിഡ ദേവതയെ ആരാധിച്ചിരുന്നു. കുട്ടിച്ചാത്തൻ ശിവന്റെ മകൻ ആണെന്നും ചില കഥകളിൽ കാണുന്നുണ്ട്. ശിവന്റെയും വിഷ്ണുമായയുടെയും മകനാണ് കുട്ടിച്ചാത്തൻ എന്ന് ചില ഐതിഹ്യങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ കുട്ടിച്ചാത്തനെ ആരാധിച്ച് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് കുട്ടിച്ചാത്തനെ കഥകളിൽ അവതരിപ്പിക്കുന്നത്.

പൂജയും നേദ്യങ്ങളും

വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്.

ചില സാമ്യതകൾ

അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും പറയുന്നു.

ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രo പെരിങ്ങോട്ടുകര ശ്രീ മൂലസ്ഥാനംപെരിങ്ങോട്ടുകര ദേവസ്താനം പെരിങ്ങോട്ടുകരതിച്ചമ്പിള്ളി ദേവസ്ഥാനം ചെമ്പുകാവ്,തൃശ്ശൂർവിഷ്ണുമായ ക്ഷേത്രo ആറ്റുർ
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

Sunday, September 20, 2020

ഓം കാരം ബിന്ദുസംയുക്തം

*🕉🕉🕉🕉🕉🕉👏
*ഓം* *കാരം ബിന്ദുസംയുക്തം നിത്യം ധ്യായന്തി* *യോഗിനഃ | കാമദം മോക്ഷദം ചൈവ ഓംകാരായ നമോ നമഃ* ||൧||

*ന* മന്തി ഋഷയോ ദേവാ നമന്ത്യപ്സരസാം ഗണാഃ | നരാ നമന്തി ദേവേശം നകാരായ നമോ നമഃ ||൨|| 

*മ* ഹാദേവം മഹാത്മാനം മഹാധ്യാന പരായണം | മഹാപാപഹരം ദേവം മകാരായ നമോ നമഃ ||൩|| 

*ശി* വം ശാന്തം ജഗന്നാഥം ലോകാനുഗ്രഹകാരകം | ശിവമേകപദം നിത്യം ശികാരായ നമോ നമഃ ||൪|| 

*വാ* ഹനം വൃഷഭോ യസ്യ വാസുകിഃ കണ്ഠഭൂഷണം | വാമേ ശക്തിധരം ദേവം വകാരായ നമോ നമഃ ||൫|| 

*യ* ത്ര യത്ര സ്ഥിതോ ദേവഃ സര്വവ്യാപീ മഹേശ്വരഃ | യോ ഗുരുഃ സര്വദേവാനാം യകാരായ നമോ നമഃ ||൬|| 

ഷഡക്ഷരമിദം സ്തോത്രം യഃ പഠേച്ഛിവസന്നിധൗ | ശിവലോകമവാപ്നോതി ശിവേന സഹ മോദതേ 
🙏🩸🙏🩸🙏🩸🙏