Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, August 31, 2020

കാളഹസ്‌തി ക്ഷേത്രം

*കാളഹസ്‌തി ക്ഷേത്രം*

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെകാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍സംപ്രീതനായ ശിവഭഗവാന്‍കണ്ണപ്പയ്‌ക്ക്‌ മുന്നില്‍പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ്‌ നിര്‍മ്മിച്ചത്‌. അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത്‌ ചോളരാജാക്കന്മാരുടെ കാലത്താണ്‌. ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ്‌ ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്‌.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്‌ സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ്‌ കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്‌. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ഒന്നായി കണക്കാക്കപ്പെടുന്നു. ശ്രീ, കാള, ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ്‌ ശ്രീകാളഹസ്‌തി എന്ന പേര്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്‌തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച്‌ ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. ഇവയുടെ മൂന്നിന്റെയും രൂപങ്ങള്‍ കാളഹസ്‌തി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്‌ മുന്നില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ ശിവക്ഷേത്രമാണ്‌ ശ്രീകാളഹസ്‌തിയിലേത്‌. പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ്‌ കാളഹസ്‌തി.

സ്വര്‍ണ്ണമുഖി നദിയ്‌ക്കും ഒരു കുന്നിനും ഇടയിലായാണ്‌ ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഇത്‌ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്ന വിശേഷണവും കാളഹസ്‌തിക്കുണ്ട്‌.

*ശ്രീകാളഹസ്‌തിയും ഐതിഹ്യങ്ങളും*
 പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്‌ ശ്രീകാളഹസ്‌തി. ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന്‌ തന്നോട്‌ ചിലന്തിക്കും പാമ്പിനും ആനയ്‌ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ്‌ ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന്‌ മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക്‌ മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌.
അര്‍ജ്ജുനന്‍ ഇവിടെ വരുകയും കാളഹസ്‌തീശ്വരനെ (ശിവനെ) പൂജിക്കുകയും ചെയ്‌തതായി സ്‌കന്ദപുരാണം പറയുന്നു. ഇവിടുത്തെ മലമുകളില്‍ വച്ച്‌ അര്‍ജ്ജുനന്‍ ഭരദ്വാജ മഹര്‍ഷിയെ കണ്ടുമുട്ടിയതായും സ്‌കന്ദപുരാണത്തില്‍ സൂചനയുണ്ട്‌. സംഘകാല കവിയായ നക്കീരര്‍ മൂന്നാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും ശ്രീകാളഹസ്‌തിയെ കുറിച്ചുള്ള പരാമര്‍ശം കാണാം.

ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശമുള്ള ആദ്യകാല സാഹിത്യകൃതികള്‍ നക്കീരറുടേതാണ്‌. നക്കീരര്‍ തന്നെയാണ്‌ കാളഹസ്‌തിയെ ദക്ഷിണകൈലാസം എന്ന്‌ വിശേഷിപ്പിച്ചതും. തെലുങ്ക് കവിയായ ധൂര്‍ജതി കാളഹസ്‌തിയില്‍ താമസിച്ച്‌ ശ്രീകാളഹസ്‌തിയെയും ശ്രീ കാളഹസ്‌തീശ്വരനെയും പ്രകീര്‍ത്തിച്ച്‌ 100 ശ്‌ളോകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

*ശിവഭക്തനായ കണ്ണപ്പ*
ശിവ ഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്ക്‌ ആകെയും ഒരിക്കലും മറക്കാനാവാത്ത പേരാണ്‌ ശിവഭക്തനായ കണ്ണപ്പയുടേത്‌. ശിവനോടുള്ള തീവ്രഭക്തിയുടെ പേരില്‍ കണ്ണപ്പ തന്റെ കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി. കണ്ണപ്പയുടെ ഭക്തിയില്‍ ആകൃഷ്ടനായ ആദിശങ്കരന്‍ ശിവാനന്ദലഹരി എന്ന തന്റെ കൃതിയില്‍ കണ്ണപ്പയെയും അദ്ദേഹത്തിന്റെ ഭക്തിയെയും കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌.അനുപമ ശില്‍പ്പചാരുതയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍

വര്‍ഷം തോറും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളുടെ പേരിലാണ്‌ ശ്രീകാളഹസ്‌തി അറിയപ്പെടുന്നത്‌. ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാ മൂര്‍ത്തിമാര്‍ ശിവനും വിഷ്‌ണുവുമാണ്‌. നിരവധി രാജവംശങ്ങള്‍ കാളഹസ്‌തി ഭരിച്ചിട്ടുണ്ട്‌. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്‌പര്യത്തിനും അനുസരിച്ച്‌ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.

വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തങ്ങളുടെ കിരീടധാരണം ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. അച്യുതരായ രാജാവിന്റെ കിരീടധാരണം ശ്രീകാളഹസ്‌തിയിലെ നൂറുകല്‍ മണ്ഡപത്തിലാണ്‌ നടന്നത്‌. അതിനുശേഷമാണ്‌ ആഘോഷങ്ങള്‍ക്കായി അദ്ദേഹം തന്റെ രാജധാനിയിലേക്ക്‌ മടങ്ങിയത്‌

കാളഹസ്‌തിയിലെ ക്ഷേത്ര സന്ദര്‍ശനം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദൈവീകമായ ഒരു അനുഭവമായിരിക്കും. ശ്രീ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം എന്നിവയാണ്‌ കാളഹസ്‌തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.

*സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം*
വേനല്‍ക്കാലത്ത്‌ ഇവിടെ കടുത്ത ചൂട്‌ അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

*ഉത്സവം*
പത്തു ദിവസത്തെ ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിന്റെ അഞ്ചാം ദിവസം മഹാശിവരാത്രിയായിരിക്കണം എന്നാണ് നിബന്ധന. ദേവിക്ക് നവരാത്രിനാളിലാണ് ഉത്സവം. ഇതും പത്തുദിവസത്തെ ഉത്സവമാണ്.
 *അമ്മവരി* 
ഉത്സവം എന്നാണ് ദേവിയുടെ ഉത്സവം അറിയപ്പെടുന്നത്. മഹാശിവരാത്രിനാളില്‍ നടക്കുന്ന ഗിരിപ്രദക്ഷിണമാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം.

*ക്ഷേത്രം*
കാളഹസ്തി നഗരത്തിന്റെ ഒരു ഭാഗത്ത് സ്വര്‍ണ്ണമുഖിനദിയും മറുഭാഗത്ത് മലകളുമാണ്. രണ്ടു മലകള്‍ക്കിടയിലാണ് ക്ഷേത്രമുള്ള പ്രദേശം. ഇവയില്‍ കൈലാസഗിരി എന്നു വിളിക്കുന്ന മലയുടെ അടിവാരത്തിലാണ് ക്ഷേത്രം. മഹാമേരുപര്‍വതത്തിന്റെ ഭാഗമായിരുന്നു കാളഹസ്തിയിലുള്ള മലകള്‍ എന്നാണ് പുരാവൃത്തം. ആദിശേഷനും, വായുഭഗവാനും തമ്മിലുള്ള മത്സരത്തില്‍ മഹാമേരുപര്‍വതത്തിന്റെ മൂന്നു കഷണങ്ങള്‍ പല സ്ഥലത്തായി നിലംപതിച്ചു. അവയിലൊന്ന് കാളഹസ്തിയിലും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലും മൂന്നാമത്തേത് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും വീണു എന്നാണ് പ്രാദേശിക വിശ്വാസം.

സ്വര്‍ണ്ണമുഖി നദീതീരത്താണ് ക്ഷേത്രം. കിഴക്കുനിന്നും പടിഞ്ഞാട്ടൊഴുകുന്ന ഈ നദി ക്ഷേത്രപരിസരത്തെത്തുമ്പോള്‍ ദിശമാറി തെക്കുനിന്നും വടക്കോട്ടൊഴുകുന്നു. അഗസ്ത്യമുനി സ്വര്‍ ഗത്തില്‍നിന്നും കൊണ്ടുവന്നതാണ് ഈ നദിയത്രെ.ക്ഷേത്രത്തിലേക്കുകടക്കേ്യു പ്രധാന പ്രവേശനഗോപുരം തെക്കുാഗത്താണ്. അതേസമയം രാജഗോപുരം വടക്കുപടിഞ്ഞാറേ ഭാഗത്താണ്. കാളഹസ്തീശ്വരന്‍ ഗിരിപ്രദക്ഷിണത്തിന് പുറത്തിറങ്ങുന്നത് രാജഗോപുരത്തിലൂടെയാണ്. കൃഷ്ണദേവരായരാണ് എ.ഡി. 1516-ല്‍ രാജഗോപുരം

പണിതീര്‍ത്തത്. ഇതിന് 120 അടി ഉയരമുണ്ട്. തെക്കു‘ഭാഗം പ്രധാന പ്രവേശനകവാടമായി കണക്കാക്കാനും അവിടെ ഗോപുരം ഉയരാനും കാരണം കാളഹസ്തീശ്വരനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഈ ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തിക്കാണെന്ന വിശ്വാസമാണെന്നു കരുതുന്നു.

ക്ഷേത്രത്തിന് മൂന്നു പ്രാകാരങ്ങളുണ്ട്. പ്രധാന മൂര്‍ത്തിയായ കാളഹസ്തീശ്വരന്‍ പടിഞ്ഞാട്ടാണ് ദര്‍ശനം. ഇവിടെ സ്വയംഭൂലിംഗമാണെന്നാണ് വിശ്വാസം. ദിവസവും അഞ്ചു പൂജയുണ്ട്. മൂന്ന് അഭിഷേകവും. ഇതുകൂടാതെ ശിവനും ദേവിക്കും ഓരോ അഭിഷേകംകൂടിയുണ്ട്്. ക്ഷേത്രത്തിലെ ലിംഗം ആരും സ്പര്‍ശിക്കരുതെന്നാണ് കീഴ്‌വഴക്കം. ഭരദ്വാജമഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരെന്നു കരുതുന്നു. ആപസ്തം‘ശാഖക്കാരാണ് ക്ഷേത്രത്തിലെ പൂജാരികള്‍ ഗുരുക്കള്‍. ഇവര്‍പോലും ലിംഗം സ്പര്‍ശിക്കരുത്.

ക്ഷേത്രത്തിലെ ദേവി കിഴക്കോട്ടാണ് ദര്‍ശനം. “ജ്ഞാനാപ്രസന്നാംബിക’ എന്നറിയപ്പെടുന്ന ഈ ദേവി തിരുപ്പതി വെങ്കിടാചലപതിയുടെ സഹോദരിയാണെന്നാണ് പ്രാദേശിക വിശ്വാസം. ദേവക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ ശ്രീചക്രം പ്രതിഷ്ഠിച്ചു എന്നും വിശ്വാസമുണ്ട്.

ഉപദേവനാണെങ്കിലും വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്ന ഇവിടത്തെ “സത്യശിവ സുന്ദര ദക്ഷിണാമൂര്‍ത്തിയുടെ ദര്‍ശനം തെക്കോട്ട്്. പാതാളഗണപതി വടക്കോട്ടും. നാലുഭാഗത്തും ദര്‍ശനമുള്ള മൂര്‍ത്തികള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നതിനാല്‍ ഇതൊരു പ്രത്യേകതയായി ഗണി്ക്കുന്നവരും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ രണ്ടാം പ്രാകാരത്തില്‍ ഒരു ഭൂഗര്‍ഭ അറയിലാണ് പതാളവിനായകന്‍. ഈ അറയ്ക്ക് 30 അടി താഴ്ചയുണ്ട്. സ്വര്‍ണ്ണമുഖിനദിയുടെ ജലനിരപ്പ് ഈ അറയുടെ തറയ്‌ക്കൊപ്പമാണെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവതകളെ കൂടാതെ നിരവധി ലിംഗങ്ങളുമുണ്ട്. ധര്‍മ്മരാജാവ്, യമന്‍, സൂര്യന്‍, ചന്ദ്രന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ തുടങ്ങിയ ദേവതകളെ ഇവിടെ

പ്രതിനിധാനം ചെയ്യുന്നത് ലിംഗങ്ങളാണ്. ലിംഗങ്ങളില്‍ ഒന്ന് സ്ഫടികലിംഗമാണ്. ഇത് ശങ്കരാചാര്യര്‍ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്ന് കരുതിവരുന്നു

പല്ലവ, ചോള, വിജയനഗര കലകളുടെ സങ്കലനമാണ് കാളഹസ്തിക്ഷേത്രം. പല്ലവകാലത്താണ് മൂലക്ഷേത്രം പണിതീര്‍ത്തത് എന്നാണ് ചരിത്രവീക്ഷണം. പിന്നീട് തൊണ്ടാമന്‍ ചക്രവര്‍ത്തിയും, ചോളരാജാക്കന്മാരും ക്ഷേത്രത്തെ പരിപോഷിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലോത്തുംഗചോളനാണ് പ്രധാന പ്രവേശനഗോപുരമായ തെക്കേഗോപുരം പണിതീര്‍ത്തത്. പിന്നീട് വന്ന വീരനരസിംഹ യാദവരായര്‍ നാലുഭാഗത്തുമുള്ള ഗോപുരങ്ങളെ ബന്ധിച്ച് പുറംചുറ്റ് പണിതീര്‍ത്തു. പിന്നീടാണ് വിജയനഗര നിര്‍മ്മാണകാലം.

വിജയനഗരസാമ്രാജ്യത്തിലെ രാജാവായി അച്യുതരായര്‍ എ.ഡി. 1529-ല്‍ സ്ഥാനാരോഹണം നടത്തിയത് ഈ ക്ഷേത്രത്തിലെ പതിനാറുകാല്‍ മണ്ഡപത്തില്‍വച്ചാണ്. അത്രയും പ്രാധാന്യം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ ക്ഷേത്രം കൈവരിച്ചിരുന്നു. ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം പരിഷ്‌കരിച്ചത് നാട്ടുക്കോട്ട ചെട്ടിയാന്മാരാണ്. ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു.

നിരവധി മണ്ഡപങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പതിനാറുകാല്‍മണ്ഡപം,

നൂറുകാല്‍മണ്ഡപം, നഗരേശ്വരമണ്ഡപം, ഗുരുപാസനിമണ്ഡപം, കോട്ടമണ്ഡപം എന്നീ മണ്ഡപങ്ങളെല്ലാം കരിങ്കല്ലില്‍ പണിതീര്‍ത്തതാണ്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള മലയില്‍ ബ്രഹ്മാവിനും കണ്ണപ്പന്‍ എന്ന കണ്ണേശ്വരനും ക്ഷേത്രമുണ്ട്. ദുര്‍ഗയുടെ ക്ഷേത്രം വടക്കുഭാഗത്തെ മലയിലാണ്

Sunday, August 30, 2020

ബിജ്ലി മഹാദേവ

*പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇടിമിന്നലിൽ തകരുന്ന ശിവലിംഗം*

വെണ്ണയും പച്ചമരുന്നുകൾ കൂട്ടിയ പശയും ചേർത്ത് പൂജാരിയത് പൂർവ്വസ്ഥിതിയിലാക്കുന്നു

പന്ത്രണ്ടു വർഷത്തേക്ക് പിന്നെ പൂജക്ക് തടസങ്ങളൊന്നുമില്ല.ഹിമാചലിൽ കുളു താഴ്വരയോട് ചേർന്നുള്ള കുന്നിൻ മുകളിലുള്ള ബിജ്ലി മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ്വ ശിവലിംഗമുള്ളത്. ക്ഷേത്രത്തിന് ബീജ്ലീ മഹാദേവ ക്ഷേത്രമെന്ന് പേരുവന്നതും അങ്ങനെയാണ്. കഷ്ണങ്ങൾ ഒട്ടിച്ചു ചേർത്തതിന്റെ കുഞ്ഞുപാടു പോലും ശിവലിഗത്തിൽ കാണാനാകില്ല. മിന്നലിന്റെ ശക്തിയത്രയും മഹാദേവൻ വലിച്ചെടുത്ത് ജനങ്ങളെ ആപത്തിൽ നിന്ന് രക്ഷിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രമിരിക്കുന്ന ഗ്രാമത്തിന്റെ പേര് ബിജ്ലി മഹാദേവ്. താഴ്വരയിൽ നിന്ന് 14 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഭീകരനായൊരു സർപ്പവുമായി ബന്ധപ്പെട്ടതാണ്. കുളു താഴ് വരയിൽ അതിഭീകരനായൊരു സർപ്പം വാണിരുന്നു. ജനങ്ങൾക്ക് അതിന്റെ ശല്യം സഹിക്കാതെ ആയപ്പോൾ മഹാദേവൻ അവതരിച്ച് സർപ്പത്തിന്റെ കഥ കഴിച്ചു. അവിടെ ഒരു കുന്ന് രൂപം കൊണ്ടു. അതിന് മീതെയാണ് ബീജ്ലി മഹാദേവ ക്ഷേത്രം. ഇടിമിന്നലിൽ തകരുന്ന ശിവലിംഗത്തിന്റെ കഷ്ണങ്ങളോരോന്നും തെറിച്ചു വീഴുന്നതെവിടെയെന്ന് ഭഗവാൻ പൂജാരിയെ സ്വപ്നത്തിലൂടെ അറിയിക്കുന്നുവെന്ന് പറയപെടുന്നു. ക്ഷേത്ര സംരക്ഷണത്തിൽ ജാഗരൂകരാണ് ഗ്രാമീണർ. ഇടിമിന്നലിൽ പാടെ തകരുന്ന ശിവലിംഗം പൂർവ്വസ്ഥിതിയിലാക്കുന്ന ചടങ്ങ് പ്രസിദ്ധമാണ്. ദേവതാരു വൃക്ഷം കൊണ്ടുണ്ടാക്കിയ ഒരു ധ്വജസ്തംഭമുണ്ട് ക്ഷേത്രത്തിന് മുന്നിൽ. ചില പ്രത്യേക അവസരങ്ങളിൽ അത് മാറ്റി പുതിയത് സ്ഥാപിക്കും. ഗ്രാമീണർ ഒന്നടങ്കം അടുത്തുള്ള വനത്തിൽ നിന്ന് ധ്വജത്തിനുയോജിച്ച ഒരു ദേവതാരു കണ്ടെത്തി അത് ചെത്തിമിനുക്കി പാകപ്പെടുത്തി ആഘോഷപൂർവ്വം ക്ഷേത്രത്തിലെത്തിക്കും. മഹാദേവനെ സേവിക്കുന്നതിന് തുല്യമായാണ് നാട്ടുകാർ ഈ ചടങ്ങിനെ കാണുന്നത്. ശിവരാത്രി നാളിലും ബിജ്ലി ഗ്രാമം ആഘോഷത്തിലാറാടും. ഏതൊരു ഹിമാലയൻ ഗ്രാമത്തെയും പോലെ സ്വർഗ്ഗീയമാണ് ഇവിടെ കാഴ്ചകൾ.

തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

*തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

🔵🌀🔵🌀🔵

തൃശ്ശൂർ നഗരത്തിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കു പോകുന്ന വഴിയിൽ നിന്നും ഉദ്ദേശം 11 കി.മീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ദേവാലയമാണ് "തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം.

പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടടുത്ത ഭൂപ്രദേശമാണ് ഗോകർണ്ണം മുതൽ കന്യാകുമാരി വരേയുള്ള സ്ഥലമാണെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ഈ നയന മനോഹരമാഭൂമിയെ 64 ഗ്രാമങ്ങളായി തിരിച്ചു.അതിൽ 32 ഗ്രാമങ്ങൾ ചന്ദ്രഗിരി പുഴക്ക് തെക്ക് ഭാഗത്തുള്ള കേരളത്തിലാണ്. കിഴക്ക് ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറ് സമുദ്രം വരെ ചരിഞ്ഞ് കിടക്കുന്ന കേരളം പ്രകൃതിയാൽ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശമാണ്.ഈ 32 ഗ്രാമങ്ങളും ഒരു കാലത്ത് പുരാതന സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു. അതിൽ പ്രധാനപ്പെട്ട ഗ്രാമമാണ് പെരുവനം.

പെരുവനം ഗ്രാമത്തിലെ ജനജീവിതം മഹത്തായ മഹാദേവ ക്ഷേത്രത്തേയും സുന്ദരമായ തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തേയും കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നു. ഈ ഗ്രാമത്തിന് ഒരു പരിധി വരെ സ്വയം ഭരണാധികാരമുണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വേദ പണ്ഡിതന്മാർ തങ്ങളുടെ വേദഘോഷം കൊണ്ട് ദേവദമ്പതികളായ ശിവനും പാർവ്വതിക്കും ആനന്ദ താണ്ഡവമാടാനുള്ള ഗാനനിർഝരി സൃഷ്ടിച്ചിരുന്നു. പക്ഷേ അവർ വേദമൂർത്തിയായ തിരുവുള്ളക്കാവ് ശാസ്താവിന് വേദാർച്ചന ചെയ്താണ് താങ്ങളുടെ പാണ്ഡിത്യം തികവുറ്റതാക്കിയിരുന്നത്.തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമാണ്. ഭക്തന്മാർക്ക് ബുദ്ധിയും ,അറിവും പാണ്ഡിത്യവും നൽകി ശാസ്താവ് അനുഗ്രഹിക്കുന്നു. മാത്രമല്ല എല്ലാ വിധ ലൗകിക സുഖങ്ങളും തികഞ്ഞ സാമ്പത്തിക ഭദ്രതയും പ്രദാനം ചെയ്യുന്നു.

തിരുവുള്ളക്കാവ് ശാസ്താവ് ദൈവിക വേടനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ട സംരക്ഷണവും ചെയ്യുന്ന ഉഗ്രമൂർത്തിയാണ് ശാസ്താവ്. പെരുവനം ഗ്രാമക്കാർ തിരുവുള്ളക്കാവ് ശാസ്താവിനെ ജ്ഞാനമൂർത്തിയായും ഉപാസിക്കുന്നു.

ശാസ്താവ് ഒരു വേടനും വനദേവനുമാണ്.
"ദു:ഖം ദിനേശാത്മജ: " എന്ന് ജ്യോതിശാസ്ത്രം അനുശാസിക്കുന്നു. ജ്യോതിശാസ്ത്രത്തിൽ ശനിഗ്രഹം ശാസ്താവിനെ പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തിൽ ശനി പിഴച്ചാൽ അയാളുടെ ജീവിതം ദു:ഖ പൂർണ്ണമാകുന്നു. ആ ദോഷപരിഹാരത്തിന് ഏറ്റവും നല്ല മാർഗ്ഗം ശാസ്താവിനെ ഭജിക്കുകയാണ്.

തിരുവുള്ളക്കാവിൽ ഏറ്റവും പ്രധാനമായത് "അഗ്നേ നയ........' എന്ന് തുടങ്ങുന്ന മന്ത്രമാണ്. അതിന്റെ സാരം:-
അല്ലയോ തേജോ മൂർത്തിയായ ഭഗവാൻ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അറിയുന്ന അങ്ങ് ഞങ്ങളിൽ നിന്നും ദുഷിച്ച ചിന്തകളെ അകറ്റി നേരായ പാര ലൗകികമായ മാർഗ്ഗം കാണിച്ചു തരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

തിരുവുള്ളക്കാവ് ശാസ്താവിന്റെ ചൈതന്യം കുറെക്കൂടി അസാധാരണമാണ്. സ്ഥിതി ,സംഹാരമൂർത്തികളുടെ പുത്രനായ അയ്യപ്പന്റേയും ത്രിമൂർത്തികളിൽ മൂന്നാമത്തെ ദേവനായ ബ്രഹ്മാവിന്റെ ഗുണവും സ്വീകരിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നി സരസ്വതിയാണല്ലൊ. അതു കൊണ്ട് തന്നെ തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂർത്തിയുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തിരുവുള്ളക്കാവ് ശാസ്താവ് ബ്രഹ്മാ-വിഷ്ണു - മഹേശ്വരന്മാരുടെ ചൈതന്യ വിശേഷങ്ങൾ ഒത്തുചേർന്ന ശക്തിയാണ്.

പഴയ കാലത്ത് ശ്രീകോവിലിന് മേൽകൂര ഉണ്ടായിരുന്നില്ല .തിരുമുറ്റത്ത് കല്ല് വിരിച്ചിരുന്നുവെങ്കിലും വലിയ അമ്പലങ്ങളിലുള്ളതുപോലെ ചുമരോ തട്ടോ ഒന്നും ഇല്ലായിരുന്നു. ഘോരമായ കാലവർഷവും ചൂളം വിളിക്കുന്ന കാറ്റും തീക്ഷ്ണമായ ആദിത്യകിരണങ്ങളും ദേവനിൽ പതിച്ചിരുന്നു. നനയുന്ന ശാസ്താവിന് ശക്തി കൂടുതലാണ്. വന ദൈവമായത് കൊണ്ട് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയിരുന്നു. തന്ത്രശാസ്ത്രത്തിലെ ഒരു വിരോധാഭാസമായി ഇത് കാണുന്നു. കാണാൻ ഭംഗിയും ഗാംഭീര്യവുമുള്ള അമ്പലങ്ങൾക്ക് ആത്മീയ പ്രാധാന്യം കൂടുകയില്ല എന്ന തത്ത്വത്തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം .

തിരുവുള്ളക്കാവ് ക്ഷേത്രത്തിന് പുരാതന സംസ്ക്കാരത്തോളം തന്നെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. സുദീർഘമായ ഒരു കാലഘട്ടത്തോളം നിബിഡമായ വനത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം അധികം അറിയപ്പെടാതെ കിടക്കുകയും ശാസ്താവ് സ്വയംഭൂവായി വീണ്ടു പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കാം. വളരെ കാലം ക്ഷേത്രപരിസരം ഘോരവനമായിരുന്നു. ഗ്രാമ ക്ഷേത്രമായ പെരുവനം മഹാക്ഷേത്രത്തിന്റെ കിഴേടമായിരുന്നു തിരുവുള്ളക്കാവ് .ഒരിക്കൽ വില്വമംഗലം സ്വാമിമാർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ പെരുവനത്തെ ഇരട്ടയപ്പൻ ശാസ്താവിനെ തന്റെ വലം കയ്യിലെടുത്ത് താലോലിക്കുന്നത് കണ്ടുവത്രെ. അന്നു മുതൽ ഈ ക്ഷേത്രത്തിന് "തിരുവലം കയ്യൂർ " എന്ന നാമവും സിദ്ധിച്ചു.

പണ്ട് ഗ്രാമക്കാർക്ക് വേണ്ടി ചിറ്റൂർ അവണാവ്, കുറുവട്ടവണാവ്, വല്ലച്ചിറ അവണാവ് എന്നീ നമ്പൂതിരിമാരാണ് ഊരാളന്മാരെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ ക്ഷേത്രം കൊച്ചി രാജാവിന്റെ അധികാരത്തിൽ എത്തുകയും പിന്നീട് രാജാവ് ഈ ക്ഷേത്രത്തിന്റെ ഭരണം ചിറ്റൂർ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു

1970 മുതൽ ക്ഷേത്രഭരണം നടത്തുന്നത് നാട്ടുകാരുടെ ഒരു കമ്മറ്റിയാണ്. അവരുടെ ശ്രമഫലമായി ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.ഇവിടെ നവരാത്രി ആഘോഷം വളരെ പ്രധാനമാണ് വിജയദശമി ദിവസം മാത്രം ഇവിടെ 5000 ൽ ഏറെ കുട്ടികളെ ഓരോ വർഷവും എഴുത്തിനിരുത്തുന്നുണ്ട്.

Saturday, August 29, 2020

നാമജപത്തിന്‍റെ ഫലമെന്ത് ?

ശിവ ശംഭോ 🙏

നാമജപത്തിന്‍റെ ഫലമെന്ത് ?

പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. 

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല.

നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.

ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല.

ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.

എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും.

ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപ, ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.
ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
ഓം: നമ:ശിവായ

ഐരാവതേശ്വരന്‍

ഐരാവതേശ്വരന്‍ എന്ന ഐരാവതം ഉപാസിച്ച ശിവന്‍

കലയുടെയും വാസ്തുവിദ്യാചാതുര്യത്തിന്റെയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള മുമ്പിലെ മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്.
ഇന്ദ്രന്റെ ആനയായ ഐരാവതം എന്ന വെളുത്ത ആന ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാ ദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലെ പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു.
പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്പങ്ങള്‍ കാണാനാകുന്നത്, ഭൂമിയില്‍ നിന്ന് ഒരടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍.
മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഭരതനാട്യത്തിന്റെ വിവിധ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
ആന തേരു വലിക്കുന്ന രൂപത്തിലുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. ഒരു തുറന്ന താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്പമാണ് മുഖ്യശില്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക.
രാവണന്‍ കൈലാസമെടുത്തു നില്‍ക്കുന്ന ശില്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യിലില്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതമുതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും.
നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്പിച്ചിട്ടാണുപോല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രീകോവിലില്‍ ഗണപതി വിഗ്രഹമുണ്ട്.
മുഖ്യ ദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ സപ്തമാതൃക്കളുടെ രൂപങ്ങളുമുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം.
  ❁✿

Wednesday, August 26, 2020

ലെപാക്ഷിയിലെ വീരഭദ്രേശ്വര

ഓം നമഃശിവായ🕉️🔱🕉️ ഹര ഹര മഹാദേവ 

തനിച്ചാകുന്ന നിമിഷങ്ങളിൽ തളർന്നു 

പോകുന്ന പ്രതിസന്ധികളിൽ ഒരു 

നിമിത്തമായി അരികിൽ എത്തും എന്റെ 

മഹാദേവൻ... 

ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ 

വീരഭദ്രേശ്വര ക്ഷേത്രത്തിനകത്താണ് നാഗാ 

ലിംഗ ശില്പം സ്ഥിതിചെയ്യുന്നത്, ഒരു 

മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ 

കൊത്തിയെടുത്തതായി കരുതപ്പെടുന്നു.  

നാഗ പ്രഭാവലിയോടുകൂടിയ 15 അടി 

ഉയരമുള്ള വളരെ വലിയ ശിവലിംഗ 

ശില്പമാണിത്

ശംഭോ മഹാദേവ...

പാതാൾ ഭുവനേശ്വർ

🔱🔥പാതാൾ ഭുവനേശ്വർ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഉത്തരാഖണ്ഡിലെ ഏറ്റവും  നിഗൂഢവും  ആത്മീയവുമായ സ്ഥലമാണ് പാതാള്‍ഭുവനേശ്വര്‍.

ഇത് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗ ജില്ലയിലെ ഗംഗോലിഘട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയാണ്. 
160 മീറ്റർ നീളവും 90 അടി ആഴവുമുള്ള ഈ ഗുഹയിൽ ചുണ്ണാമ്പുകല്ല് പാറകൾ പലതരം സ്റ്റാലാഗ്മൈറ്റ് രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 
ഇവിടെ ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം വസിക്കുന്നുവെന്നു പറയപ്പെടുന്നു. പാതാള്‍ഭുവനേശ്വറിലെ ദർശനം കാശി, ബൈദ്യനാഥ് അല്ലെങ്കിൽ കേദാർനാഥ് എന്നിവിടങ്ങളിൽ ചെയ്യുന്ന തപസ്യയുടെ ആയിരം മടങ്ങ് ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു. 

 ഈ ഗുഹയിൽ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു കവാടം  ഉണ്ട്, അത് നിരവധി ഗുഹകളിലേക്ക് നയിക്കുന്നു. ജലപ്രവാഹത്താൽ നിർമ്മിച്ച പാതാള്‍ ഭുവനേശ്വർ ഒരു ഗുഹ മാത്രമല്ല, ഗുഹകൾക്കുള്ളിലെ ഗുഹകളുടെ ഒരു പരമ്പരയാണ്. 
വെള്ളത്തിൽ ലയിക്കുന്ന ധാതുക്കളുടെ ക്രിസ്റ്റലൈസേഷൻ മൂലമാണ് ഇത് ഇപ്പോഴും വികസിക്കുന്നത് എന്നതാണ് ശാസ്ത്രീയ വസ്തുത. ഗുഹകൾക്കുള്ളിലെ ഗുഹകൾ, മറ്റൊന്നിലേക്ക് നയിക്കുന്ന പടികൾ ഓരോന്നും ഉള്ളിൽ നിന്ന് ആഴത്തിലുള്ള രഹസ്യങ്ങൾ മറയ്ക്കുന്നു.
 ഗുഹയുടെ പ്രവേശന കവാടത്തിൽ  നിന്ന് അര കിലോമീറ്റർ അകലെയാണ്  റോഡ് അവസാനിക്കുന്നത്.
 ആദ്യ ശ്രീകോവിലിലെത്താൻ ഈ ഇടുങ്ങിയ ഗുഹയിലേക്ക് നിങ്ങൾ ഏകദേശം 100 പടികൾ ഇറങ്ങണം, അത് നിങ്ങൾ ഭൂമിയുടെ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നുവെന്ന തോന്നൽ നൽകും.

പാതാള്‍ ഭുവനേശ്വറിൽ വലിയ യുഗങ്ങളുടെ കവാടം കാണാം. ഗുഹയ്ക്കുള്ളിൽ 'രന്ദ്വാർ', 'പാപ്ദ്വാർ', 'ധരംദ്വാർ', 'മോക്ഷദ്വാർ' എന്നിങ്ങനെ നാല് പ്രവേശന കവാടങ്ങളുണ്ട്. രാവണന്റെ മരണത്തിന് തൊട്ടുപിന്നാലെ പാപ്ദ്വാർ  അടച്ചിരുന്നു. മഹാഭാരത യുദ്ധത്തിനുശേഷം രന്ദ്വാറും അടച്ചു. 
നിലവിൽ രണ്ട് ഗേറ്റ്‌വേകൾ മാത്രമേ തുറന്നിട്ടുള്ളു. 
പാതാൾ ഭുവനേശ്വർ ഗുഹകൾക്കുള്ളിൽ കാളി ഭൈരവിന്റെ നാവ്, ഇന്ദ്രന്റെ ഐരാവതം തുടങ്ങിയ  പാറകളിൽ രൂപംകൊണ്ട നിരവധി അത്ഭുതങ്ങൾ കാണാം. 

 ഹിന്ദു പുരാണത്തിലെ വിവിധ എപ്പിസോഡുകളുടെ ഒരു ശേഖരമാണ് ഈ ഗുഹ. 
ഗുഹയ്ക്കുള്ളിൽ കയറാൻ ചുമരിലെ ചങ്ങലകൾ മുറുകെ പിടിച്ച് വളയണം. ഇടുങ്ങിയ പ്രവേശന കവാടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുഹയുടെ അകം വിശാലമാണ്. 
യഥാർത്ഥ പ്രവേശന കവാടം വളരെ ഇടുങ്ങിയതും അപകടകരവുമായിരുന്നതിനാൽ ഗോവണിപ്പടികളുള്ള ഒരു കൃത്രിമ പ്രവേശന കവാടം അവിടെ നിർമ്മിച്ചു. ഗുഹയുടെ പ്രവേശന കവാടത്തിൽ ശേഷനാഗത്തിന്റെ ആകൃതിയിലുള്ള മണി മുഴങ്ങുന്നു.
 ഒരാൾക്ക് യഥാർത്ഥത്തിൽ ഗുഹയിലേക്ക് പോയി ഉള്ളിൽ എന്താണുള്ളതെന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

പ്രകൃതിദത്ത പാറയിൽ നിന്ന് പുറപ്പെടുന്ന നരസിംഹ പ്രഭുവിന്റെ നഖങ്ങളും താടിയെല്ലുകളും പോലുള്ള നിരവധി കാര്യങ്ങൾ ഈ വഴിയിൽ കാണാം. 
ഇത് നരസിംഹ-ഹിരണ്യകശിപു എന്നിവരുടെ കഥയെ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പാറ, ശിവന്റെ കമണ്ഡലു, വൃക്ഷാകൃതിയിലുള്ള പാറ ( ഇത് കൽപ്പവൃക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു ) ഇവയിൽ നിന്ന് പുറപ്പെടുന്ന വെള്ളത്തുള്ളികൾ വെളുത്തതാണ്, ഇത് പാലിന്റെ മികച്ച പ്രാതിനിധ്യമാണ്. 
ഈ തുള്ളികൾ 'ഭരംകപാലി'യിൽ പതിക്കുന്നു. 
ഇതാണ് ബ്രഹ്മാവിന്റെ തലയോട്ടിന്റെ പ്രാതിനിധ്യം. 
ഈ ഗോവണിപ്പടിയുടെ അവസാനത്തിൽ, നിരവധി പാറകളുള്ള വിശാലമായ ഒരു ഹാളും കാണുന്നു. ഗുഹയുടെ തറയിൽ ശേഷനാഗത്തിന്റെ നന്നായി അടയാളപ്പെടുത്തിയ വാരിയെല്ലുകൾ ആളുകൾക്ക് നടക്കാനുള്ള പടികൾ പോലെ കാണുന്നു.
പത്തി വിരിച്ച ശേഷനാഗത്തിന്റെ താടിയെല്ലുകൾ പോലെയും ശിവന്റെ ജട പോലെയുമുള്ള രൂപങ്ങൾ മേൽക്കൂരയിൽ കാണാം. 
ഗുഹയിലെ ഓരോ പാറ ഘടനയും ഹിന്ദു പുരാണത്തിലെ ചില കഥകൾ വിവരിക്കുന്നുണ്ടായിരുന്നു. 
ഈ ഘടനകളുടെ അതിശയകരമായ ഭാഗം അവയെല്ലാം രൂപംകൊണ്ടത് ഈ ഇരുണ്ട ഗുഹയ്ക്കുള്ളിലെ പ്രകൃതിദത്ത പാറയിൽ നിന്നാണ്. 
ഗുഹയുടെ മതിലുകൾ മുഴുവൻ പ്രപഞ്ചത്തിനും സമാനമായ ഒന്ന് ചിത്രീകരിക്കുന്നു.
 'സപ്തഋഷി മണ്ഡലം'  ഉൾപ്പെടെ ഇത് പ്രതിനിധീകരിച്ചിട്ടുണ്ട്. 
ഗുഹയുടെ മതിലുകളിലൊന്നിൽ നിന്ന് ധാരാളം ചെറിയ കല്ലുകൾ പ്രദർശിപ്പിക്കുന്നത് ഹിന്ദു ദേവാലയത്തിലെ 33 കോടി ദേവതകളെ പ്രതിനിധീകരിക്കുന്നു. 
ഗുഹകളുടെ ഒരു കോണിൽ പാണ്ഡവർ കളിച്ച ചതുരംഗത്തിന്റെ ചിത്രണം കാണിച്ചിരിക്കുന്നു.

പാതാള്‍ഭുവനേശ്വർ ക്ഷേത്രത്തിന്റെ ആദ്യകാല പരാമർശങ്ങൾ സ്കന്ദപുരാണത്തിലെ മനസ്ഖണ്ഡ് 103-ാം അധ്യായത്തിൽ കാണാം. ദേവീദേവന്മാർ വിശ്രമിക്കുന്ന ഭൂമിയുടെ മണ്ഡലങ്ങളിലെ ഈ ശുഭ ഗുഹയെക്കുറിച്ച് വേദവ്യാസൻ വിശദമായ വിവരണം നൽകിയിട്ടുണ്ട്. ശിവനെ ആരാധിക്കാൻ ഈ സ്ഥലത്ത് ദേവന്മാർ പാതാള്‍ സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 
ഭൂമിയിൽ ഇത്രയധികം ദൈവങ്ങളുടെ ഒത്തുചേരൽ നടക്കുന്ന ഒരേയൊരു സ്ഥലമാണിതെന്നും പറയപ്പെടുന്നു. ഗന്ധർവന്മാർ, അപ്‌സരസ്, വിദ്യാധരന്മാർ, യോഗികൾ, രാക്ഷസന്മാർ, നാഗന്മാർ എന്നിവ ഇതിൽ ഉൾപ്പെടും.

ഈ ഗുഹ കണ്ടെത്തിയ ആദ്യത്തെ മനുഷ്യൻ സൂര്യ-രാജവംശത്തിലെ രാജാവായിരുന്ന രാജ റിതുപൂർണയാണ്,

അദ്ദേഹമാണ് ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്നത്. 
റിതുപൂർണ, നള രാജാവ് എന്നിവരിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ നള രാജാവിനെ ഭാര്യ ദമയന്തി രാജ്ഞി പരാജയപ്പെടുത്തിയെന്ന് പറയപ്പെടുന്നു. 
ഭാര്യയുടെ ജയിലിൽ നിന്ന് രക്ഷപ്പെടാനായി നളൻ റിതുപൂർണയോട് ഒളിപ്പിക്കാൻ അഭ്യർത്ഥിച്ചു. 
റിതുപൂർണ അദ്ദേഹത്തെ ഹിമാലയത്തിലെ വനങ്ങളിലേക്ക് കൊണ്ടുപോയി അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. 
വീട്ടിൽ തിരിച്ചെത്തുമ്പോൾ കാട്ടിലേക്ക് ഓടിക്കയറുന്ന ഒരു മാൻ അയാളെ ആകർഷിച്ചു. 
അതിനെ പിന്തുടർന്ന് കണ്ടെത്താൻ കഴിയാതെ അയാൾ ഒരു മരത്തിനടിയിൽ വിശ്രമിച്ചു.
 തന്നെ പിന്തുടരരുതെന്ന് മാൻ റിതുപൂർണയോട് ആവശ്യപ്പെടുന്ന ഒരു സ്വപ്നം അവൻ കണ്ടു. 
എങ്കിലും ഉറക്കമുണർന്ന് അയാൾ സ്വപ്നത്തിൽ മാനെ കണ്ട ഗുഹയിലേക്ക് പോയി. പ്രവേശന-കവാടത്തിൽ റിതുപൂർണ ശേഷനാഗത്തിനെ കണ്ടു, അത് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഗുഹയിലൂടെ അകത്തു പോകാൻ സമ്മതിച്ചു.
 ദൈവങ്ങളുടെ അത്ഭുതങ്ങൾ ഉള്ളിൽ നടക്കുന്നത് അവൻ കണ്ടു. 
ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം അവിടെ ഉണ്ടായിരുന്നു. 
കഥ ഇവിടെ തീരുന്നു. 
അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം, കലിയുഗയിൽ വീണ്ടും തുറക്കുമെന്ന് സ്കന്ദപുരാണത്തിൽ പറയപ്പെടുന്നു. കലിയുഗത്തിൽ ശങ്കർചാര്യർ ഹിമാലയത്തിലേക്കുള്ള താൽക്കാലിക സന്ദർശന വേളയിൽ ഈ ഗുഹ വീണ്ടും കണ്ടെത്തി. 
അതിനുശേഷം ഈ സ്ഥലത്ത് പതിവായി ആരാധനയും വഴിപാടും നടക്കുന്നു.

സ്കന്ദപുരാണത്തിൽ‍ പറയുന്ന പാതാളലോകം ‘പാതാള്‍ഭുവനേശ്വര്‍’ എന്ന ഈ ഉത്തരാഖണ്ഡിലെ ഗുഹയാണെന്നാണു വിശ്വാസം. 
 ഇതിനുള്ളിലെ നിരവധി ഗുഹകൾ ഗവർമെൻറ് അടച്ചിരിക്കുകയാണ്. അതിൽ പലതിലും ഭൂമിക്കടിയിലെ വെള്ളച്ചാട്ടങ്ങളും വിവിധ ഇനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങളെയും മറ്റും കാണാൻ കഴിയുമെന്നു വിശ്വസിക്കുന്നു. 
അതിൽ ശങ്കരാചാര്യർ കൈലാസത്തിലേക്കു പോയ വഴികളും പാണ്ഡവർമാർ വാനപ്രസ്ഥം പോയ വഴികളുംപ്പെടും. 
എന്തായാലും നമ്മള്‍ അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം  ഇതുപോലെ..

ॐ➖➖➖➖ॐ➖➖➖➖ॐ
കടപ്പാട്