Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 30, 2020

തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

*തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം :-*

🔵🌀🔵🌀🔵

തൃശ്ശൂർ നഗരത്തിൽ നിന്നും ഇരിങ്ങാലക്കുടയ്ക്കു പോകുന്ന വഴിയിൽ നിന്നും ഉദ്ദേശം 11 കി.മീറ്റർ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ദേവാലയമാണ് "തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം.

പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടടുത്ത ഭൂപ്രദേശമാണ് ഗോകർണ്ണം മുതൽ കന്യാകുമാരി വരേയുള്ള സ്ഥലമാണെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ഈ നയന മനോഹരമാഭൂമിയെ 64 ഗ്രാമങ്ങളായി തിരിച്ചു.അതിൽ 32 ഗ്രാമങ്ങൾ ചന്ദ്രഗിരി പുഴക്ക് തെക്ക് ഭാഗത്തുള്ള കേരളത്തിലാണ്. കിഴക്ക് ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറ് സമുദ്രം വരെ ചരിഞ്ഞ് കിടക്കുന്ന കേരളം പ്രകൃതിയാൽ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശമാണ്.ഈ 32 ഗ്രാമങ്ങളും ഒരു കാലത്ത് പുരാതന സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു. അതിൽ പ്രധാനപ്പെട്ട ഗ്രാമമാണ് പെരുവനം.

പെരുവനം ഗ്രാമത്തിലെ ജനജീവിതം മഹത്തായ മഹാദേവ ക്ഷേത്രത്തേയും സുന്ദരമായ തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തേയും കേന്ദ്രീകരിച്ചിട്ടുള്ളതായിരുന്നു. ഈ ഗ്രാമത്തിന് ഒരു പരിധി വരെ സ്വയം ഭരണാധികാരമുണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തിൽ വേദ പണ്ഡിതന്മാർ തങ്ങളുടെ വേദഘോഷം കൊണ്ട് ദേവദമ്പതികളായ ശിവനും പാർവ്വതിക്കും ആനന്ദ താണ്ഡവമാടാനുള്ള ഗാനനിർഝരി സൃഷ്ടിച്ചിരുന്നു. പക്ഷേ അവർ വേദമൂർത്തിയായ തിരുവുള്ളക്കാവ് ശാസ്താവിന് വേദാർച്ചന ചെയ്താണ് താങ്ങളുടെ പാണ്ഡിത്യം തികവുറ്റതാക്കിയിരുന്നത്.തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവമാണ്. ഭക്തന്മാർക്ക് ബുദ്ധിയും ,അറിവും പാണ്ഡിത്യവും നൽകി ശാസ്താവ് അനുഗ്രഹിക്കുന്നു. മാത്രമല്ല എല്ലാ വിധ ലൗകിക സുഖങ്ങളും തികഞ്ഞ സാമ്പത്തിക ഭദ്രതയും പ്രദാനം ചെയ്യുന്നു.

തിരുവുള്ളക്കാവ് ശാസ്താവ് ദൈവിക വേടനാണ്. ദുഷ്ടനിഗ്രഹവും ശിഷ്ട സംരക്ഷണവും ചെയ്യുന്ന ഉഗ്രമൂർത്തിയാണ് ശാസ്താവ്. പെരുവനം ഗ്രാമക്കാർ തിരുവുള്ളക്കാവ് ശാസ്താവിനെ ജ്ഞാനമൂർത്തിയായും ഉപാസിക്കുന്നു.

ശാസ്താവ് ഒരു വേടനും വനദേവനുമാണ്.
"ദു:ഖം ദിനേശാത്മജ: " എന്ന് ജ്യോതിശാസ്ത്രം അനുശാസിക്കുന്നു. ജ്യോതിശാസ്ത്രത്തിൽ ശനിഗ്രഹം ശാസ്താവിനെ പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തിൽ ശനി പിഴച്ചാൽ അയാളുടെ ജീവിതം ദു:ഖ പൂർണ്ണമാകുന്നു. ആ ദോഷപരിഹാരത്തിന് ഏറ്റവും നല്ല മാർഗ്ഗം ശാസ്താവിനെ ഭജിക്കുകയാണ്.

തിരുവുള്ളക്കാവിൽ ഏറ്റവും പ്രധാനമായത് "അഗ്നേ നയ........' എന്ന് തുടങ്ങുന്ന മന്ത്രമാണ്. അതിന്റെ സാരം:-
അല്ലയോ തേജോ മൂർത്തിയായ ഭഗവാൻ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അറിയുന്ന അങ്ങ് ഞങ്ങളിൽ നിന്നും ദുഷിച്ച ചിന്തകളെ അകറ്റി നേരായ പാര ലൗകികമായ മാർഗ്ഗം കാണിച്ചു തരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.

തിരുവുള്ളക്കാവ് ശാസ്താവിന്റെ ചൈതന്യം കുറെക്കൂടി അസാധാരണമാണ്. സ്ഥിതി ,സംഹാരമൂർത്തികളുടെ പുത്രനായ അയ്യപ്പന്റേയും ത്രിമൂർത്തികളിൽ മൂന്നാമത്തെ ദേവനായ ബ്രഹ്മാവിന്റെ ഗുണവും സ്വീകരിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നി സരസ്വതിയാണല്ലൊ. അതു കൊണ്ട് തന്നെ തിരുവുള്ളക്കാവ് ശാസ്താവ് ജ്ഞാന മൂർത്തിയുമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ തിരുവുള്ളക്കാവ് ശാസ്താവ് ബ്രഹ്മാ-വിഷ്ണു - മഹേശ്വരന്മാരുടെ ചൈതന്യ വിശേഷങ്ങൾ ഒത്തുചേർന്ന ശക്തിയാണ്.

പഴയ കാലത്ത് ശ്രീകോവിലിന് മേൽകൂര ഉണ്ടായിരുന്നില്ല .തിരുമുറ്റത്ത് കല്ല് വിരിച്ചിരുന്നുവെങ്കിലും വലിയ അമ്പലങ്ങളിലുള്ളതുപോലെ ചുമരോ തട്ടോ ഒന്നും ഇല്ലായിരുന്നു. ഘോരമായ കാലവർഷവും ചൂളം വിളിക്കുന്ന കാറ്റും തീക്ഷ്ണമായ ആദിത്യകിരണങ്ങളും ദേവനിൽ പതിച്ചിരുന്നു. നനയുന്ന ശാസ്താവിന് ശക്തി കൂടുതലാണ്. വന ദൈവമായത് കൊണ്ട് ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ആയിരുന്നു. തന്ത്രശാസ്ത്രത്തിലെ ഒരു വിരോധാഭാസമായി ഇത് കാണുന്നു. കാണാൻ ഭംഗിയും ഗാംഭീര്യവുമുള്ള അമ്പലങ്ങൾക്ക് ആത്മീയ പ്രാധാന്യം കൂടുകയില്ല എന്ന തത്ത്വത്തിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം .

തിരുവുള്ളക്കാവ് ക്ഷേത്രത്തിന് പുരാതന സംസ്ക്കാരത്തോളം തന്നെ പഴക്കമുണ്ടെന്നാണ് ഐതിഹ്യം. സുദീർഘമായ ഒരു കാലഘട്ടത്തോളം നിബിഡമായ വനത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം അധികം അറിയപ്പെടാതെ കിടക്കുകയും ശാസ്താവ് സ്വയംഭൂവായി വീണ്ടു പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കാം. വളരെ കാലം ക്ഷേത്രപരിസരം ഘോരവനമായിരുന്നു. ഗ്രാമ ക്ഷേത്രമായ പെരുവനം മഹാക്ഷേത്രത്തിന്റെ കിഴേടമായിരുന്നു തിരുവുള്ളക്കാവ് .ഒരിക്കൽ വില്വമംഗലം സ്വാമിമാർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ പെരുവനത്തെ ഇരട്ടയപ്പൻ ശാസ്താവിനെ തന്റെ വലം കയ്യിലെടുത്ത് താലോലിക്കുന്നത് കണ്ടുവത്രെ. അന്നു മുതൽ ഈ ക്ഷേത്രത്തിന് "തിരുവലം കയ്യൂർ " എന്ന നാമവും സിദ്ധിച്ചു.

പണ്ട് ഗ്രാമക്കാർക്ക് വേണ്ടി ചിറ്റൂർ അവണാവ്, കുറുവട്ടവണാവ്, വല്ലച്ചിറ അവണാവ് എന്നീ നമ്പൂതിരിമാരാണ് ഊരാളന്മാരെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്.പിന്നീട് ഈ ക്ഷേത്രം കൊച്ചി രാജാവിന്റെ അധികാരത്തിൽ എത്തുകയും പിന്നീട് രാജാവ് ഈ ക്ഷേത്രത്തിന്റെ ഭരണം ചിറ്റൂർ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു

1970 മുതൽ ക്ഷേത്രഭരണം നടത്തുന്നത് നാട്ടുകാരുടെ ഒരു കമ്മറ്റിയാണ്. അവരുടെ ശ്രമഫലമായി ക്ഷേത്രം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.ഇവിടെ നവരാത്രി ആഘോഷം വളരെ പ്രധാനമാണ് വിജയദശമി ദിവസം മാത്രം ഇവിടെ 5000 ൽ ഏറെ കുട്ടികളെ ഓരോ വർഷവും എഴുത്തിനിരുത്തുന്നുണ്ട്.

Saturday, August 29, 2020

നാമജപത്തിന്‍റെ ഫലമെന്ത് ?

ശിവ ശംഭോ 🙏

നാമജപത്തിന്‍റെ ഫലമെന്ത് ?

പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. 

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല.

നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും.

അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.

ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല.

ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.

എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും.

ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപ, ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.
ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
ഓം: നമ:ശിവായ

ഐരാവതേശ്വരന്‍

ഐരാവതേശ്വരന്‍ എന്ന ഐരാവതം ഉപാസിച്ച ശിവന്‍

കലയുടെയും വാസ്തുവിദ്യാചാതുര്യത്തിന്റെയും വിരുന്നൊരുക്കിയ അതിമനോഹരമായ ക്ഷേത്രമാണ് ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം. കുതിരകള്‍ വലിക്കുന്ന വലിയ രഥത്തിന്റെ രൂപത്തിലുള്ള മുമ്പിലെ മണ്ഡപം തന്നെ കാണാന്‍ ഏറെ കൗതുകമുള്ളതാണ്.
ഇന്ദ്രന്റെ ആനയായ ഐരാവതം എന്ന വെളുത്ത ആന ശിവനെ ഈ ക്ഷേത്രത്തില്‍ ആരാധിച്ചുപോന്നു. മൃത്യുദേവനായ യമനും ശിവനെ ഇതുപോലെ ഉപാസിച്ചുപോന്നു. ഒരു ഋഷിയുടെ ശാപത്താല്‍ ചര്‍മ്മത്തിന് സദാ പുകച്ചില്‍ അനുഭവപ്പെട്ടിരുന്ന യമന്റെ രോഗം ഉപാസനാ ദേവനായ ഐരാവതേശ്വരന്‍ തന്നെ മാറ്റിക്കൊടുത്തു എന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലെ പുണ്യ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച യമന്റെ അസ്വാസ്ഥ്യം അതോടെ മാറുകയും തീര്‍ത്ഥക്കുളം യമതീര്‍ത്ഥം എന്നറിയപ്പെടുകയും ചെയ്തു. കാവേരി നദിയിലെ പുണ്യജലമാണ് ക്ഷേത്രക്കുളത്തില്‍ എത്തുന്നത്. ഭക്തര്‍ ധാരാളമായി ഇവിടെ കുളിക്കാനെത്തുന്നു. ആദ്യകാലത്ത് രാജരാജേശ്വം എന്നും രാജരാജപുരം എന്നും ഇവിടം അറിയപ്പെട്ടിരുന്നു.
ഐരാവതം പൂജിച്ച ശിവലിംഗം ഐരാവതേശ്വരന്‍ എന്നറിയപ്പെടുന്നു.
പുറത്തെ പ്രാകാരത്തിന്റെ ഉള്‍ച്ചുമരുകളിലാണ് അതിമനോഹരമായ ഒട്ടേറെ ശില്പങ്ങള്‍ കാണാനാകുന്നത്, ഭൂമിയില്‍ നിന്ന് ഒരടി ഉയരത്തിലാണ് ചുമരിലെ കൊത്തുവേലകള്‍.
മനുഷ്യരൂപങ്ങള്‍ പല രീതിയില്‍ ആലേഖനം ചെയ്തിരിക്കുന്നതു കാണാം. ഭരതനാട്യത്തിന്റെ വിവിധ രൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
ആന തേരു വലിക്കുന്ന രൂപത്തിലുള്ള പ്രധാന മണ്ഡപം രാജഗംഭീരം എന്നറിയപ്പെടുന്നു. ഒരു തുറന്ന താമരയ്ക്കുള്ളില്‍ ശിവനും പാര്‍വ്വതിയും നില്‍ക്കുന്ന രൂപത്തിലുള്ള ശില്പമാണ് മുഖ്യശില്പത്തിന് മുകള്‍ ഭാഗത്ത് കാണാനാകുക.
രാവണന്‍ കൈലാസമെടുത്തു നില്‍ക്കുന്ന ശില്പം അതിമനോഹരമായാണ് ആലേഖനം ചെയ്തിരിക്കുന്നത്. ബുദ്ധന്‍, ഭിക്ഷാടകന്‍, വീണ കയ്യിലില്ലാത്ത സരസ്വതി, അര്‍ദ്ധനാരീശ്വരന്‍, ബ്രഹ്മാവ്, സൂര്യന്‍ എന്നിവരുടെ ശില്പങ്ങളും കാണാം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ശംഖനിധി എന്നും പത്മനിധി എന്നും പേരുള്ള ദ്വാരപാലകരുണ്ട്. ക്ഷേത്രത്തിന്റെ മുന്നിലായി കോണിയുടെ രൂപം തോന്നിക്കുന്ന മൂന്ന് പടവുകളുണ്ട്. കരിങ്കല്ലില്‍ തീര്‍ത്ത ഈ പടവുകളില്‍ കൈകൊണ്ട് കൊട്ടിയാല്‍ സംഗീതമുതിര്‍ക്കും. ഓരോ കേന്ദ്രങ്ങളിലുമായി കൊട്ടിയാല്‍ സപ്തസ്വരങ്ങള്‍ കേള്‍ക്കാനാകും.
നിത്യവിനോദം എന്ന് മനസ്സില്‍ സങ്കല്പിച്ചിട്ടാണുപോല്‍ ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ബലിപീഠത്തിനോട് ചേര്‍ന്ന് ഒരു ചെറിയ ശ്രീകോവിലില്‍ ഗണപതി വിഗ്രഹമുണ്ട്.
മുഖ്യ ദേവന്റെ പത്‌നി പെരിയനായകി എന്നും ദേവനായകി എന്നും അറിയപ്പെടുന്നു. ഐരാവതേശ്വര പ്രതിഷ്ഠയുടെ വടക്കുഭാഗത്ത് ഒറ്റയ്ക്ക് ഒരു മണ്ഡപത്തില്‍ നില്‍ക്കുന്ന നിലയിലാണ് ദേവി.
ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ കോണില്‍ ഒരു മണ്ഡപത്തില്‍ നാല് ശ്രീകോവിലുകള്‍ ഉണ്ട്. ഒന്നില്‍ യമരാജാവിന്റെ ബിംബമാണ് പ്രതിഷ്ഠ. ഇതിനോടു ചേര്‍ന്ന് വലിയ കരിങ്കല്ലുകളില്‍ സപ്തമാതൃക്കളുടെ രൂപങ്ങളുമുണ്ട്.
തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ദാരാസുരം.
  ❁✿

Wednesday, August 26, 2020

ലെപാക്ഷിയിലെ വീരഭദ്രേശ്വര

ഓം നമഃശിവായ🕉️🔱🕉️ ഹര ഹര മഹാദേവ 

തനിച്ചാകുന്ന നിമിഷങ്ങളിൽ തളർന്നു 

പോകുന്ന പ്രതിസന്ധികളിൽ ഒരു 

നിമിത്തമായി അരികിൽ എത്തും എന്റെ 

മഹാദേവൻ... 

ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ 

വീരഭദ്രേശ്വര ക്ഷേത്രത്തിനകത്താണ് നാഗാ 

ലിംഗ ശില്പം സ്ഥിതിചെയ്യുന്നത്, ഒരു 

മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ 

കൊത്തിയെടുത്തതായി കരുതപ്പെടുന്നു.  

നാഗ പ്രഭാവലിയോടുകൂടിയ 15 അടി 

ഉയരമുള്ള വളരെ വലിയ ശിവലിംഗ 

ശില്പമാണിത്

ശംഭോ മഹാദേവ...

പാതാൾ ഭുവനേശ്വർ

🔱🔥പാതാൾ ഭുവനേശ്വർ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഉത്തരാഖണ്ഡിലെ ഏറ്റവും  നിഗൂഢവും  ആത്മീയവുമായ സ്ഥലമാണ് പാതാള്‍ഭുവനേശ്വര്‍.

ഇത് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിത്തോറഗ ജില്ലയിലെ ഗംഗോലിഘട്ടിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ചുണ്ണാമ്പുകല്ല് ഗുഹയാണ്. 
160 മീറ്റർ നീളവും 90 അടി ആഴവുമുള്ള ഈ ഗുഹയിൽ ചുണ്ണാമ്പുകല്ല് പാറകൾ പലതരം സ്റ്റാലാഗ്മൈറ്റ് രൂപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 
ഇവിടെ ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം വസിക്കുന്നുവെന്നു പറയപ്പെടുന്നു. പാതാള്‍ഭുവനേശ്വറിലെ ദർശനം കാശി, ബൈദ്യനാഥ് അല്ലെങ്കിൽ കേദാർനാഥ് എന്നിവിടങ്ങളിൽ ചെയ്യുന്ന തപസ്യയുടെ ആയിരം മടങ്ങ് ഫലം നൽകുന്നുവെന്ന് പറയപ്പെടുന്നു. 

 ഈ ഗുഹയിൽ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു കവാടം  ഉണ്ട്, അത് നിരവധി ഗുഹകളിലേക്ക് നയിക്കുന്നു. ജലപ്രവാഹത്താൽ നിർമ്മിച്ച പാതാള്‍ ഭുവനേശ്വർ ഒരു ഗുഹ മാത്രമല്ല, ഗുഹകൾക്കുള്ളിലെ ഗുഹകളുടെ ഒരു പരമ്പരയാണ്. 
വെള്ളത്തിൽ ലയിക്കുന്ന ധാതുക്കളുടെ ക്രിസ്റ്റലൈസേഷൻ മൂലമാണ് ഇത് ഇപ്പോഴും വികസിക്കുന്നത് എന്നതാണ് ശാസ്ത്രീയ വസ്തുത. ഗുഹകൾക്കുള്ളിലെ ഗുഹകൾ, മറ്റൊന്നിലേക്ക് നയിക്കുന്ന പടികൾ ഓരോന്നും ഉള്ളിൽ നിന്ന് ആഴത്തിലുള്ള രഹസ്യങ്ങൾ മറയ്ക്കുന്നു.
 ഗുഹയുടെ പ്രവേശന കവാടത്തിൽ  നിന്ന് അര കിലോമീറ്റർ അകലെയാണ്  റോഡ് അവസാനിക്കുന്നത്.
 ആദ്യ ശ്രീകോവിലിലെത്താൻ ഈ ഇടുങ്ങിയ ഗുഹയിലേക്ക് നിങ്ങൾ ഏകദേശം 100 പടികൾ ഇറങ്ങണം, അത് നിങ്ങൾ ഭൂമിയുടെ മധ്യഭാഗത്തേക്ക് പ്രവേശിക്കുന്നുവെന്ന തോന്നൽ നൽകും.

പാതാള്‍ ഭുവനേശ്വറിൽ വലിയ യുഗങ്ങളുടെ കവാടം കാണാം. ഗുഹയ്ക്കുള്ളിൽ 'രന്ദ്വാർ', 'പാപ്ദ്വാർ', 'ധരംദ്വാർ', 'മോക്ഷദ്വാർ' എന്നിങ്ങനെ നാല് പ്രവേശന കവാടങ്ങളുണ്ട്. രാവണന്റെ മരണത്തിന് തൊട്ടുപിന്നാലെ പാപ്ദ്വാർ  അടച്ചിരുന്നു. മഹാഭാരത യുദ്ധത്തിനുശേഷം രന്ദ്വാറും അടച്ചു. 
നിലവിൽ രണ്ട് ഗേറ്റ്‌വേകൾ മാത്രമേ തുറന്നിട്ടുള്ളു. 
പാതാൾ ഭുവനേശ്വർ ഗുഹകൾക്കുള്ളിൽ കാളി ഭൈരവിന്റെ നാവ്, ഇന്ദ്രന്റെ ഐരാവതം തുടങ്ങിയ  പാറകളിൽ രൂപംകൊണ്ട നിരവധി അത്ഭുതങ്ങൾ കാണാം. 

 ഹിന്ദു പുരാണത്തിലെ വിവിധ എപ്പിസോഡുകളുടെ ഒരു ശേഖരമാണ് ഈ ഗുഹ. 
ഗുഹയ്ക്കുള്ളിൽ കയറാൻ ചുമരിലെ ചങ്ങലകൾ മുറുകെ പിടിച്ച് വളയണം. ഇടുങ്ങിയ പ്രവേശന കവാടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുഹയുടെ അകം വിശാലമാണ്. 
യഥാർത്ഥ പ്രവേശന കവാടം വളരെ ഇടുങ്ങിയതും അപകടകരവുമായിരുന്നതിനാൽ ഗോവണിപ്പടികളുള്ള ഒരു കൃത്രിമ പ്രവേശന കവാടം അവിടെ നിർമ്മിച്ചു. ഗുഹയുടെ പ്രവേശന കവാടത്തിൽ ശേഷനാഗത്തിന്റെ ആകൃതിയിലുള്ള മണി മുഴങ്ങുന്നു.
 ഒരാൾക്ക് യഥാർത്ഥത്തിൽ ഗുഹയിലേക്ക് പോയി ഉള്ളിൽ എന്താണുള്ളതെന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്.

പ്രകൃതിദത്ത പാറയിൽ നിന്ന് പുറപ്പെടുന്ന നരസിംഹ പ്രഭുവിന്റെ നഖങ്ങളും താടിയെല്ലുകളും പോലുള്ള നിരവധി കാര്യങ്ങൾ ഈ വഴിയിൽ കാണാം. 
ഇത് നരസിംഹ-ഹിരണ്യകശിപു എന്നിവരുടെ കഥയെ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പാറ, ശിവന്റെ കമണ്ഡലു, വൃക്ഷാകൃതിയിലുള്ള പാറ ( ഇത് കൽപ്പവൃക്ഷത്തിന്റെ പ്രാതിനിധ്യമായിരുന്നു ) ഇവയിൽ നിന്ന് പുറപ്പെടുന്ന വെള്ളത്തുള്ളികൾ വെളുത്തതാണ്, ഇത് പാലിന്റെ മികച്ച പ്രാതിനിധ്യമാണ്. 
ഈ തുള്ളികൾ 'ഭരംകപാലി'യിൽ പതിക്കുന്നു. 
ഇതാണ് ബ്രഹ്മാവിന്റെ തലയോട്ടിന്റെ പ്രാതിനിധ്യം. 
ഈ ഗോവണിപ്പടിയുടെ അവസാനത്തിൽ, നിരവധി പാറകളുള്ള വിശാലമായ ഒരു ഹാളും കാണുന്നു. ഗുഹയുടെ തറയിൽ ശേഷനാഗത്തിന്റെ നന്നായി അടയാളപ്പെടുത്തിയ വാരിയെല്ലുകൾ ആളുകൾക്ക് നടക്കാനുള്ള പടികൾ പോലെ കാണുന്നു.
പത്തി വിരിച്ച ശേഷനാഗത്തിന്റെ താടിയെല്ലുകൾ പോലെയും ശിവന്റെ ജട പോലെയുമുള്ള രൂപങ്ങൾ മേൽക്കൂരയിൽ കാണാം. 
ഗുഹയിലെ ഓരോ പാറ ഘടനയും ഹിന്ദു പുരാണത്തിലെ ചില കഥകൾ വിവരിക്കുന്നുണ്ടായിരുന്നു. 
ഈ ഘടനകളുടെ അതിശയകരമായ ഭാഗം അവയെല്ലാം രൂപംകൊണ്ടത് ഈ ഇരുണ്ട ഗുഹയ്ക്കുള്ളിലെ പ്രകൃതിദത്ത പാറയിൽ നിന്നാണ്. 
ഗുഹയുടെ മതിലുകൾ മുഴുവൻ പ്രപഞ്ചത്തിനും സമാനമായ ഒന്ന് ചിത്രീകരിക്കുന്നു.
 'സപ്തഋഷി മണ്ഡലം'  ഉൾപ്പെടെ ഇത് പ്രതിനിധീകരിച്ചിട്ടുണ്ട്. 
ഗുഹയുടെ മതിലുകളിലൊന്നിൽ നിന്ന് ധാരാളം ചെറിയ കല്ലുകൾ പ്രദർശിപ്പിക്കുന്നത് ഹിന്ദു ദേവാലയത്തിലെ 33 കോടി ദേവതകളെ പ്രതിനിധീകരിക്കുന്നു. 
ഗുഹകളുടെ ഒരു കോണിൽ പാണ്ഡവർ കളിച്ച ചതുരംഗത്തിന്റെ ചിത്രണം കാണിച്ചിരിക്കുന്നു.

പാതാള്‍ഭുവനേശ്വർ ക്ഷേത്രത്തിന്റെ ആദ്യകാല പരാമർശങ്ങൾ സ്കന്ദപുരാണത്തിലെ മനസ്ഖണ്ഡ് 103-ാം അധ്യായത്തിൽ കാണാം. ദേവീദേവന്മാർ വിശ്രമിക്കുന്ന ഭൂമിയുടെ മണ്ഡലങ്ങളിലെ ഈ ശുഭ ഗുഹയെക്കുറിച്ച് വേദവ്യാസൻ വിശദമായ വിവരണം നൽകിയിട്ടുണ്ട്. ശിവനെ ആരാധിക്കാൻ ഈ സ്ഥലത്ത് ദേവന്മാർ പാതാള്‍ സന്ദർശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 
ഭൂമിയിൽ ഇത്രയധികം ദൈവങ്ങളുടെ ഒത്തുചേരൽ നടക്കുന്ന ഒരേയൊരു സ്ഥലമാണിതെന്നും പറയപ്പെടുന്നു. ഗന്ധർവന്മാർ, അപ്‌സരസ്, വിദ്യാധരന്മാർ, യോഗികൾ, രാക്ഷസന്മാർ, നാഗന്മാർ എന്നിവ ഇതിൽ ഉൾപ്പെടും.

ഈ ഗുഹ കണ്ടെത്തിയ ആദ്യത്തെ മനുഷ്യൻ സൂര്യ-രാജവംശത്തിലെ രാജാവായിരുന്ന രാജ റിതുപൂർണയാണ്,

അദ്ദേഹമാണ് ത്രേതായുഗത്തിൽ അയോധ്യ ഭരിച്ചിരുന്നത്. 
റിതുപൂർണ, നള രാജാവ് എന്നിവരിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ നള രാജാവിനെ ഭാര്യ ദമയന്തി രാജ്ഞി പരാജയപ്പെടുത്തിയെന്ന് പറയപ്പെടുന്നു. 
ഭാര്യയുടെ ജയിലിൽ നിന്ന് രക്ഷപ്പെടാനായി നളൻ റിതുപൂർണയോട് ഒളിപ്പിക്കാൻ അഭ്യർത്ഥിച്ചു. 
റിതുപൂർണ അദ്ദേഹത്തെ ഹിമാലയത്തിലെ വനങ്ങളിലേക്ക് കൊണ്ടുപോയി അവിടെ താമസിക്കാൻ ആവശ്യപ്പെട്ടു. 
വീട്ടിൽ തിരിച്ചെത്തുമ്പോൾ കാട്ടിലേക്ക് ഓടിക്കയറുന്ന ഒരു മാൻ അയാളെ ആകർഷിച്ചു. 
അതിനെ പിന്തുടർന്ന് കണ്ടെത്താൻ കഴിയാതെ അയാൾ ഒരു മരത്തിനടിയിൽ വിശ്രമിച്ചു.
 തന്നെ പിന്തുടരരുതെന്ന് മാൻ റിതുപൂർണയോട് ആവശ്യപ്പെടുന്ന ഒരു സ്വപ്നം അവൻ കണ്ടു. 
എങ്കിലും ഉറക്കമുണർന്ന് അയാൾ സ്വപ്നത്തിൽ മാനെ കണ്ട ഗുഹയിലേക്ക് പോയി. പ്രവേശന-കവാടത്തിൽ റിതുപൂർണ ശേഷനാഗത്തിനെ കണ്ടു, അത് തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഗുഹയിലൂടെ അകത്തു പോകാൻ സമ്മതിച്ചു.
 ദൈവങ്ങളുടെ അത്ഭുതങ്ങൾ ഉള്ളിൽ നടക്കുന്നത് അവൻ കണ്ടു. 
ശിവൻ ഉൾപ്പെടെ 33 കോടി ദേവീദേവതകളെല്ലാം അവിടെ ഉണ്ടായിരുന്നു. 
കഥ ഇവിടെ തീരുന്നു. 
അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം, കലിയുഗയിൽ വീണ്ടും തുറക്കുമെന്ന് സ്കന്ദപുരാണത്തിൽ പറയപ്പെടുന്നു. കലിയുഗത്തിൽ ശങ്കർചാര്യർ ഹിമാലയത്തിലേക്കുള്ള താൽക്കാലിക സന്ദർശന വേളയിൽ ഈ ഗുഹ വീണ്ടും കണ്ടെത്തി. 
അതിനുശേഷം ഈ സ്ഥലത്ത് പതിവായി ആരാധനയും വഴിപാടും നടക്കുന്നു.

സ്കന്ദപുരാണത്തിൽ‍ പറയുന്ന പാതാളലോകം ‘പാതാള്‍ഭുവനേശ്വര്‍’ എന്ന ഈ ഉത്തരാഖണ്ഡിലെ ഗുഹയാണെന്നാണു വിശ്വാസം. 
 ഇതിനുള്ളിലെ നിരവധി ഗുഹകൾ ഗവർമെൻറ് അടച്ചിരിക്കുകയാണ്. അതിൽ പലതിലും ഭൂമിക്കടിയിലെ വെള്ളച്ചാട്ടങ്ങളും വിവിധ ഇനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങളെയും മറ്റും കാണാൻ കഴിയുമെന്നു വിശ്വസിക്കുന്നു. 
അതിൽ ശങ്കരാചാര്യർ കൈലാസത്തിലേക്കു പോയ വഴികളും പാണ്ഡവർമാർ വാനപ്രസ്ഥം പോയ വഴികളുംപ്പെടും. 
എന്തായാലും നമ്മള്‍ അറിയാത്ത രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം  ഇതുപോലെ..

ॐ➖➖➖➖ॐ➖➖➖➖ॐ
കടപ്പാട്

Monday, August 24, 2020

തിരുമൂലർ

*തിരുമൂലർ*

ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത് . നന്ധിദേവർ ആണ് ഗുരു . പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ . അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു .

ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു . യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു . ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു . തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി ( Meta Psychosis ) . സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം  ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത്  കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന്  ജീവിക്കേണ്ടിവന്നു .

*പ്രധാനകൃതികൾ*

1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .

2 . തിരുമൂലർ വൈദ്യം 21 .

3 . വഴലൈ സൂത്രം .

4 . തിരുമൂലർ ജ്ഞാനം .

5 . തിരുമൂലർ 608 എന്നിവയാണ് .

*തിരുമൂലരും തിരുമന്ത്രവും*

ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .

സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി  ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ്  തിരുമന്ത്രം.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്.  ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

. കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം . ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്.  തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി . ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .

ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ  സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ ( 1814 - 1909 ) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു ( ശ്രീനാരായണഗുരു ) , മുത്തുകുമരൻ ( അയ്യാ വൈകുണ്ഠൻ ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു

Friday, August 21, 2020

ലെപാക്ഷിയിലെ വീരഭദ്രേശ്വര

ഓം നമഃശിവായ🕉️🔱🕉️ ഹര ഹര മഹാദേവ 

തനിച്ചാകുന്ന നിമിഷങ്ങളിൽ തളർന്നു 

പോകുന്ന പ്രതിസന്ധികളിൽ ഒരു 

നിമിത്തമായി അരികിൽ എത്തും എന്റെ 

മഹാദേവൻ... 

ആന്ധ്രാപ്രദേശിലെ ലെപാക്ഷിയിലെ 

വീരഭദ്രേശ്വര ക്ഷേത്രത്തിനകത്താണ് നാഗാ 

ലിംഗ ശില്പം സ്ഥിതിചെയ്യുന്നത്, ഒരു 

മണിക്കൂറിനുള്ളിൽ ഒരു മനുഷ്യൻ 

കൊത്തിയെടുത്തതായി കരുതപ്പെടുന്നു.  

നാഗ പ്രഭാവലിയോടുകൂടിയ 15 അടി 

ഉയരമുള്ള വളരെ വലിയ ശിവലിംഗ 

ശില്പമാണിത്

ശംഭോ മഹാദേവ...