Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, August 18, 2020

കുറ്റപ്പെടുത്തലുകളെ

ഒരു ദിവസം ഭഗവാൻ #പരമശിവനും #പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി. 

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം  മനുഷ്യര്  ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു  ധിക്കാരി!  വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ".   പരമശിവൻ  ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര്  ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു. 

മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര്  ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്.  സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള്  സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര്  നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?"  . ദേവി സമ്മതിച്ചു.

പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "

പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ  കൊല്ലുമല്ലോ"

#പരമശിവനും, #പാർവതീ #ദേവിയും #നന്ദികേശനും തിരിച്ചു #കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."

നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ്‌ ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ  ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു.  അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്

 കടപ്പാട് 

#അതിരുങ്കൽശ്രീമഹാദേവക്ഷേത്രം

ചിദംബര രഹസ്യം

*ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ*  

(കടപ്പാട് )

#Bhagavadh_Story_Series 
#KeralaTemple_Stories
#keralatemples 

*Click this Hashtags for more stories...

പഞ്ചാക്ഷരമന്ത്രസ്തുതി

ഓം നമഃ ശിവായ🕉️❤️🕉️

പഞ്ചാക്ഷരമന്ത്രസ്തുതി
🕉️🔱🕉️🔱🕉️🔱🕉️🔱🕉️
       
 ഓംനമഃശിവായ 
 ചൊല്ലുക ചൊല്ലുക പാവനമന്ത്രം
 ഓം നമഃശിവായ 
 അല്ലലകറ്റീടുമുത്തമമന്ത്രം
 ഓം നമഃശിവായ 
 ചൊല്ലുന്നോരെ ഉയര്‍ത്തും മന്ത്രം
 ഓം നമഃശിവായ 
 പഞ്ചാക്ഷരിയെന്നറിയും മന്ത്രം
 ഓം നമഃശിവായ 
 കേശവനോതിടുമുത്തമമന്ത്രം
 ഓം നമഃശിവായ 
 കാശിയിലെങ്ങും കേള്‍ക്കും മന്ത്രം
 ഓം നമഃശിവായ 
 സദ്ഗുരു ചെവിയില്‍പറയും മന്ത്രം
 ഓം നമഃശിവായ 
 കാമന്‍ പേടിച്ചോടും മന്ത്രം
ഓം നമഃശിവായ 
കാലനെ ഓടിച്ചീടും മന്ത്രം
ഓം നമഃശിവായ 
മന്ത്രങ്ങളില്‍വെച്ചൊന്നാം മന്ത്രം
ഓം നമഃശിവായ 
തന്ത്രം കൊണ്ടു ലഭിക്കും മന്ത്രം
ഓം നമഃശിവായ 
രോഗങ്ങള്‍ക്കു മരുന്നാം മന്ത്രം
ഓം നമഃശിവായ 
ഗൗരീദേവിക്കുയിരാം മന്ത്രം
ഓം നമഃശിവായ 

വിദ്വാന്മാരുടെ വിദ്യാമന്ത്രം
ഓം നമഃശിവായ 
വിണ്ണോരൊക്കെ ജപിക്കും മന്ത്രം
ഓം നമഃശിവായ 
പ്രണവം ചേര്‍ത്ത മഹത്താം മന്ത്രം
ഓം നമഃശിവായ 
പ്രണതരെ രക്ഷിച്ചീടും മന്ത്രം
ഓം നമഃശിവായ 

മൃത്യുഭയത്തെ അകറ്റും മന്ത്രം
ഓം നമഃശിവായ 
മുക്തിയിലേക്കു നയിക്കും മന്ത്രം
ഓം നമഃശിവായ 
ആര്‍ത്തത്രാണപരായണ മന്ത്രം
ഓം നമഃശിവായ 
ആധിവ്യാധിവിനാശനമന്ത്രം
ഓം നമഃശിവായ 
ഓം നമഃശിവായ  മന്ത്രം
ഓം നമഃശിവായ 
ഓംനമഃശിവായ  മന്ത്രം
ഓം നമഃശിവായ 
ഓംനമഃശിവായ  മന്ത്രം
ഓം നമഃശിവായ 
🙏🙏🙏

(കടപ്പാട് ഓം നമഃ ശിവായ)

കുറ്റപ്പെടുത്തലുകളെ

ഒരു ദിവസം ഭഗവാൻ #പരമശിവനും #പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി. 

കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം  മനുഷ്യര്  ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു  ധിക്കാരി!  വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ".   പരമശിവൻ  ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര്  ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു. 

മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര്  ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്.  സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള്  സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര്  നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?"  . ദേവി സമ്മതിച്ചു.

പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "

പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ  കൊല്ലുമല്ലോ"

#പരമശിവനും, #പാർവതീ #ദേവിയും #നന്ദികേശനും തിരിച്ചു #കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."

നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ്‌ ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ  ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു.  അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്

 കടപ്പാട് 

#അതിരുങ്കൽശ്രീമഹാദേവക്ഷേത്രം

വന്ദേ ശംഭുമുമാപതീം സുരഗുരുംവന്ദേ ജഗത്കാരണം

"വന്ദേ ശംഭുമുമാപതീം സുരഗുരും
വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യശശാങ്കവഹ്നിനയനം
വന്ദേ മുകന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം"

ഹിന്ദുപുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ പ്രഥമഗണനീയനാണ് ശിവന്‍. അതുകൊണ്ട് തന്നെ ശിവനുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും പ്രാധാന്യമേറെയാണ്. ശിവരാത്രിയാണ് ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. മാഘമാസത്തിലെ (കുംഭത്തിലെ) കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രീതികരവുമായ ശിവരാത്രി വ്രതം അതിശ്രേഷ്ഠമാണ്.

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തിയമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി മഹാദേവന്‍ പാനം ചെയ്തു. വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നു മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.

അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നുവെന്നുമാണ് പുരാണങ്ങള്‍ പറയുന്നത്.

"ശിവന്‍' എന്ന വാക്കിന് അനേകം അര്‍ത്ഥങ്ങളുണ്ട് "മംഗളകാരി' എന്നാണ് സാമാന്യ അര്‍ത്ഥം.
മനുഷ്യര്‍ക്ക് മംഗളകരമായത് കാംക്ഷിക്കുന്നത് കൊണ്ട് "ശിവനാ'യി. ‘ശ‘ നിത്യമായ ആനന്ദത്തെയും ‘ഇ‘ പരമ പുരുഷനെയും ‘വ‘ ശക്തിയെയും - കുറിക്കുന്നു. പ്രളയകാലത്ത് ജഗത്ത് ഇവനില്‍ ശയിക്കുന്നതുകൊണ്ട് ശിവന്‍.

നന്ദി 
 കടപ്പാട്

Monday, August 17, 2020

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*

*ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?*
🌸🐍🌸🐍🌸
ആദിശേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീരാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.

കേരളത്തിലെ നാഗചരിത്രം

പരശുരാമനാണ് കേരളത്തിലെനാഗരധനയ്ക്ക് ആരംഭംഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളംസൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവുംജലത്തിലെ ലവണ അംശ കൂടുതലുംകാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശു രാമന്‍ തപസ്സു ചെയ്തു ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .

അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച്നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായവാസുകിയെയുംപ്രത്യക്ഷപെടുത്തി.സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലംനല്‍കുകയും പൂജകള്‍ ചെയ്യുകയുംചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. 

അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ്ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ 
സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. 

പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ചിരുന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. മിക്ക തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വൈക്കലും, ഇന്നുംതുടര്‍ന്ന് വരുന്നു.
🙏🐍🙏

Sunday, August 16, 2020

പള്ളികൊണ്ടേശ്വർ ക്ഷേത്രം

ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ  ക്ഷേത്രം 
പള്ളികൊണ്ടേശ്വർ ക്ഷേത്രം...

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്. 

ഐതിഹ്യം 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.

ഉത്സവം 

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ 

അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ