Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, March 7, 2020

മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.

☀️☀️കേരളത്തിലെ അപൂർവ്വം ഗുഹാക്ഷേ(തങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിന് സമീപമുള്ള മഠവൂർപ്പാറ മഹാദേവ ക്ഷേ(തം.  സമു(ദനിരപ്പിൽ നിന്നും1800 അടി ഉയരത്തിലുള്ള ഈ പൗരാണികതയ്ക്ക് 1300 വർഷങ്ങൾക്കപ്പുറം പഴക്കംകണക്കാക്കപ്പെടുന്നു. കുഞ്ഞുനാളിൽ അമ്മപ്പാറയുടെയും മകൾപാറയുടെയും കഥകേട്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞങ്ങൾ .  ഏതു വേനലിലും വറ്റാതെ പാറമുകളിൽ നിന്നും ഒഴുകി എത്തുന്ന നീർച്ചാൽ, സായാഹ്നങ്ങളിൽ സ്വസ്ഥമായിരിക്കാൻ ഇത്രയും മനോഹരമായ ഒരു പാറമുകൾ ,  ഹിൽടോപ്പിലെ ബാബൂ പാലം,  കുഞ്ഞുങ്ങൾക്കുള്ള പാർക്ക് എല്ലാം കൊണ്ടും ഇപ്പോൾ പുരാവസ്തു വകുപ്പിെൻറ കീഴിലായ മനോഹരമായ ഒരിടം... ഒരിക്കൽ പോയാൽ പിന്നെയും ചെല്ലാനോളം മനസ്സിൽ ഇടം തേടുന്നൊരിടം, ഓർമ്മകളിലെന്നോ കൈകോർത്ത് നടന്നപോലെയൊരിടം ........... പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് മടങ്ങിവരവ് തിരിച്ച് ചെല്ലാനുള്ള ആക്കം കൂട്ടുന്നു...🙏🙏🙏

പ്രദോഷ നാമം

*പ്രദോഷ നാമം*

ശ്രീ മദാത്മനേ ഗുണൈക സിന്ധവേ നമഃശിവായ 
ധാമലേശ ധൂതലോക ബന്ധവേ നമഃശിവായ 
 ശോഷിതാന മത്
ഭവാന്തവെ നമഃശിവായ 
പാമരേതര പ്രദാന ബന്ധവേ നമഃശിവായ 
കാലഭീത വിപ്രബാല ഫാലതേ നമശിവായ 
 ശൂലഭിന്ന ദുഷ്ട രക്ഷ ഫാലതേ നമഃശിവായ  
പാലയാധുനാ ദയാല വാലനെ  നമഃശിവായ

ശിവഭഗവാന്റെ പെൺമക്കൾ

💥ശിവഭഗവാന്റെ പെൺമക്കൾ💥

         ഓം... ശിവം ശിവകരം ശാന്തം
         ശിവാത്മാനം ശിവോത്തമം. 
          ശിവമാർഗ്ഗ പ്രണേതാരം 
          പ്രണതോസ്മി സദാശിവം.
           
   ഓം നമ:ശിവായ
  🌿🔱🌿🔱🌿🔱🌿

ശിവന് മൂന്നാണ്‍മക്കളാണെന്നതാണ് എല്ലാവര്‍ക്കുമറിയാവുന്ന ഒന്ന്. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവര്‍. എന്നാല്‍ ശിവന് മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നുവെന്നറിയുമോ.

അശോകസുന്ദരി, ജ്യോതി,  മാനസ( വാസുകി ) എന്നായിരുന്നു ശിവന്റെ പെണ്‍മക്കളുടെ പേര്. ശിവപുരാണത്തില്‍ ശിവന്റെ പെണ്‍മക്കളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. 

ആങ്ങളമാര്‍ക്കൊപ്പം പ്രശസ്തരല്ലെങ്കിലും ഇവരെയും പല സ്ഥലങ്ങളിലും ആരാധിയ്ക്കുന്നുണ്ട്. ഇവരെക്കുറിച്ചു കൂടുതലറിയൂ,

അശോകസുന്ദരി.

പുരാണപ്രകാരംപ്രകാരം അശോകസുന്ദരിയെ പാര്‍വ്വതി തന്റെ ഏകാന്തത മാറാന്‍ സൃഷ്ടിയ്ക്കുകയായിരുന്നു. ഏകാന്തത മൂലമുള്ള തന്റെ ശോകമറ്റാന്‍ സൃഷ്ടിച്ചതു കൊണ്ടാണ് അശാകസുന്ദരിയ്ക്ക് ആ പേര്‍ ലഭിച്ചത്.ഗുജറാത്തിലെ പല ഭാഗങ്ങളിലും അശോകസുന്ദരിയെ ആരാധിയ്ക്കുന്നുണ്ട്. ഗണപതിയുടെ ശിരസ് ശിവന്‍ അറുത്തപ്പോള്‍ അശോകസുന്ദരി ഒരു ഉപ്പുചാക്കിലൊളിച്ചു. ഉപ്പുമായി ബന്ധപ്പെടുത്തിയാണ് അശോകസുന്ദരി പിന്നീടറിയപ്പെട്ടത്. അതായത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രുചി. നഹുഷന്റെ ഭാര്യയാണ് അശോകസുന്ദരി.

ജ്യോതി...

''ജ്യോതി''യെന്നാല്‍ പ്രകാശമെന്നര്‍ത്ഥം വരുന്ന പുത്രിയുടെ ജനനത്തെക്കുറിച്ചു രണ്ടു വിശ്വാസങ്ങളുണ്ട് . ഒരു വിശ്വാസപ്രകാരം ശിവഭഗവാന്റെ ചൈതന്യത്തില്‍ നിന്നുടലെടുത്തതാണെന്നാണ് .
രണ്ടാം വിശ്വാസമനുസരിച്ച് പാര്‍വ്വതീദേവിയുടെ നെറ്റിയില്‍ നിന്നുണ്ടായ ഒരു സ്ഫുലിംഗത്തില്‍ നിന്നാണ് ജ്യോതിയുടെ ജനനമെന്നു പറയുന്നു. ജ്വാലാമുഖിയെന്ന പേരില്‍ തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളിലും ജ്യോതിയെ ആരാധിയ്ക്കുന്നുണ്ട്.

മാനസ..

മാനസ അഥവാ വാസുകി സര്‍പ്പമാണ്. സര്‍പ്പവിഷം തീണ്ടിയാല്‍ ഇതില്‍ നിന്നും മോചനം നല്‍കുന്ന ദൈവമാണെന്നാണ് ബംഗാളി കഥകളില്‍. സര്‍പ്പമാതാവായ കദ്രുവുണ്ടാക്കിയ ഒരു ശില്‍പത്തില്‍ ശിവബീജം സ്പര്‍ശിച്ചതാണ് മാനസയുടെ ജനനത്തിന് കാരണമായതായി പറയുന്നത്.ചിക്കന്‍ പോക്‌സ്, സര്‍പ്പദംശനം തുടങ്ങിയവയില്‍ നിന്നും മോചനം നേടാന്‍ മാനസയെ ആരാധിച്ചു വരുന്നു. ബംഗാളിലാണ് പ്രധാനമായും മാനസയെ ആരാധിയ്ക്കുന്നത്.

ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്. 
സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഒന്നിന് അഞ്ച് കരങ്ങളും മൂന്ന് വായുമുണ്ട്. മറ്റേതാകട്ടെ എട്ട് കൈകളോട് കൂടിയ നിലയിലാണ്.

ശംഭോമഹാദേവ🕉️ ശിവശംഭോ 🔱
നമഃശിവായ🙏

Friday, March 6, 2020

കാലംഗി നാഥർ

*കാലംഗി നാഥർ*

ഭോഗറിന്റെ  ഗുരു ആയിരുന്നു കലാംഗി നാഥർ.  കലാംഗി നാഥർ ബെനാറസിൽ നിന്നുള്ളയാളായിരുന്നു.  കലാംഗി നാഥറും ബോഗറും ഒരു മികച്ച ഗുരുശിഷ്യ  ബന്ധം പുലർത്തിയവരായി കണക്കാക്കപ്പെട്ടു.  സ്വന്തം ആത്മീയ പുരോഗതിയിൽ ഇരുവരും തമ്മിൽ പരസ്പര സഹകരണം  ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

  തന്റെ ശിഷ്യൻ ബോഗറിന്റെ ആത്മീയ പുരോഗതിക്കായി കാലംഗി നാഥർ കൂടുതൽ ശ്രദ്ധയും പരിചരണവും നൽകിയിരുന്നു .  ബൊഗറിന്റെ എല്ലാ വിധത്തിലുള്ള വികാസങ്ങൾക്കും ഈ  ലോകത്തിനായുള്ള അദ്ദേഹത്തിന്റെ  സകല പ്രവർത്തനങ്ങൾക്ക് പിന്നിലും  കാലാംഗി നാഥർ ഉണ്ടായിരുന്നു. 

അദ്ദേഹത്തെ പലപ്പോഴും കാഞ്ചമലൈ സിദ്ധർ എന്നും വിളിക്കാറുണ്ട്.  " കാഞ്ചം" എന്ന വാക്ക് ഇനിപ്പറയുന്ന അർത്ഥത്തെ സൂചിപ്പിക്കുന്നു - സ്വർണം, ചെമ്പ്, ഇരുമ്പ്, മലായ് എന്നാൽ അർത്ഥം മല എന്നാണ്.  സ്വർണ്ണ മേൽക്കൂര ഉപയോഗിച്ച് ശ്രീ നടരാജ ക്ഷേത്രം പണികഴിപ്പിച്ച പരന്തക ചോളൻ അതിനായുള്ള സ്വർണ്ണം ശേഖരിച്ചത് ഈ കുന്നിൽ നിന്നാണെന്ന്  പറയപ്പെടുന്നു.  ഈ കുന്നിൽ കാണുന്ന വെള്ളച്ചാട്ടത്തെ "പൊന്നി നദി" എന്നും വിളിക്കുന്നു.

അദ്ദേഹം  സിദ്ധരിൽ പ്രധാനിയായ  തിരുമൂലറിന്റെ ശിഷ്യനാണ്.  തിരുമൂലറിന്റ  പ്രശസ്തരായ  ഏഴ് ശിഷ്യന്മാരിൽ ഒരാളാണ് അദ്ദേഹം, മറ്റ് ആറ് പേർ ഇന്ദ്രൻ, സോമൻ, രുദ്രൻ, കന്ദുരു, ബ്രഹ്മൻ, കാഞ്ചമലയ്യൻ എന്നിവരാണ്.

തമിഴ്‌നാട്ടിലെ സേലത്തെ ഒരു ചെറിയ ഗ്രാമത്തിലാണ് കലാംഗി നാഥറിന്റെ ദേവാലയം കാണപ്പെടുന്നത്.  സേലം സിറ്റിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.  ഈ സ്ഥലം ലാംപില്ലയിലേക്കുള്ള വഴിയിലാണ്.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഈ സ്ഥലത്ത് സമാധി നേടിയിരിക്കണം. 

ബോഗറിന്റെ കവിതയനുസരിച്ച് ബൊഗറിന്റെ പിതാവാണ് കാലംഗിനാഥർ.  ബൊഗാർ തന്റെ പല കവിതകളിലും കാലാംഗിനാഥറിനെ മഹത്വവൽക്കരിക്കുന്നു.  തിരുമൂലർ സിദ്ധറിന്റെ പ്രാഥമ ശിഷ്യനാണ് കലംഗിനാഥർ, ഒരിക്കൽ തന്റെ സിദ്ധി  ഉപയോഗിച്ച് അദ്ദേഹം ചൈനയിലേക്ക് പോയി, കാഞ്ചിപുരത്തിത്തിൽ ആണ് അദ്ദേഹത്തിന്റെ ജീവസമാധി . 

അദ്ദേഹത്തിന് ഇല്ലം പിള്ളെയിൽ സവിശേഷമായ  ഒരു ക്ഷേത്രമുണ്ട്, അതിനെ സിദ്ധർ കോവിൽ എന്നാണ്  വിളിക്കുന്നത് . കാഞ്ചമലയുടെ താഴ്വാരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഈ ക്ഷേത്രത്തിന് ഇടതു വശത്തായി ഒരു കാളി ക്ഷേത്രവും,  മുകളിൽ ഒരു മുരുക ക്ഷേത്രവുമുണ്ട് .

കാലാംഗി നാഥർ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട വ്യക്തിയായിരുന്നു. കാലംഗിയും കമല മുനിയും ഒരാൾ തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ചൈനയിലേക്ക് പോയ ഒരു ഇന്ത്യൻ സന്ന്യാസി ആയിരുന്നു കാലാകിനാഥർ എന്ന് നമ്മൾ നേരത്തേ പറഞ്ഞിരുന്നു.   കാലാംഗി നാഥർ ഉത്തരേന്ത്യയിലെ നാഥ് പാരമ്പര്യത്തിലും ദക്ഷിണേന്ത്യയിലെ സിദ്ധ പാരമ്പര്യത്തിലും ഉൾപ്പെടുന്നു.
അദ്ദേഹം  ചൈനയിൽ താമസിക്കുകയും യോഗ, വർമ-കലായ് (അക്യുപങ്‌ചർ) പരിജ്ഞാനം ചൈനീസ് ജനതയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.  ചൈനയിൽ അദ്ദേഹത്തെ കൺഫ്യൂഷ്യസ് എന്ന് വിളിക്കുന്നു.  കലാംഗി നാഥർ വളരെക്കാലം ജീവിച്ചിരുന്നു (ഏകദേശം 5000- വർഷത്തോളം) പിന്നീട് അദ്ദേഹം സമാധിയിലേക്ക് പോകാൻ തീരുമാനിച്ചു, തന്റെ ദൗത്യം തുടരാൻ ഭോഗറിനോട്  ചൈനയിലേക്ക് വരാൻ  പറഞ്ഞു .

.  ചൈനീസ് പാരമ്പര്യമനുസരിച്ച്, ലാവോസി  ( ഭോഗർ ) ബിസി ആറാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്, എന്നിരുന്നാലും പല ചരിത്രകാരന്മാരും വാദിക്കുന്നത് ലാവോസി യഥാർത്ഥത്തിൽ ബിസി നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്നാണ്, . അതേസമയം കൺഫ്യൂഷ്യസ് ജനിച്ചത് ബിസി 551 ൽ ലുവി ലാണ്.,  B C  479-ൽ അദ്ദേഹം (ചൈനീസ് സ്രോതസ്സുകൾ പ്രകാരം). സമാധിയായി . ഇത് കാണിക്കുന്നത് കൺഫ്യൂഷ്യസ് ലാവോസിയെക്കാൾ മൂത്തവനായിരുന്നു എന്നാണ്.  ചൈനയിൽ ലാവോസി / ലാവോ ത്സു എന്ന് വിളിക്കപ്പെടുന്ന ഭോഗനാഥർ കാലാംഗി നാഥറിന്റെ (കൺഫ്യൂഷ്യസ്) പിൻഗാമിയായിരുന്നു.

വാൽമീകി സിദ്ധർ

*വാൽമീകി സിദ്ധർ*

തമിഴ് മാസമായ പുരട്ടാസിയിൽ (സെപ്റ്റംബർ-ഒക്ടോബർ) ആണ് വാൽമീകർ സിദ്ധർ ജനിച്ചത്.  .സിദ്ധ വാൻമിക്കറുടെ ജന്മ നക്ഷത്രം അനുഷമാണ്.  വാൽമീകി രാമായണം എഴുതിയ വാൽമീകി  സിദ്ധർ തെക്കുള്ള വാൽമീകിയിൽ  നിന്ന് വ്യത്യസ്തനാണെന്ന വാദവുമുണ്ട്.

എന്നിരുന്നാലും, സിദ്ധർ ഭോഗർ തന്റെ "ഭോഗർ 7000" എന്ന കൃതിയിൽ  അവർ ഒന്നുതന്നെയാണെന്ന് പ്രഖ്യാപിക്കുന്നു.  5834 എന്ന ഗാനത്തിൽ (വാക്യം) വാൽമീകി രാമായണം എഴുതിയ സിദ്ധറുടെ പേരാണ് വാൻമീകർ  എന്ന് അദ്ദേഹം പറയുന്നു. തമിഴിൽ എൽ, എൻ എന്നീ അക്ഷരങ്ങൾ ചില വ്യാകരണ നിയമങ്ങൾ പ്രകാരം പരസ്പരം മാറ്റാവുന്നതാണ്.  കൂടാതെ, തന്റെ അടുത്ത ഗാനത്തിൽ (വാക്യം നമ്പർ 5835), വാൻമീകറുടെ പ്രായം 700 വർഷമാണെന്ന്  ഭോഗർ പറയുന്നു.  തമിഴ് ഭാഷയിൽ അഗാധമായ പണ്ഡിതനായിരുന്നു വാൽമീകിയെന്നും അദ്ദേഹം പറയുന്നു.  അദ്ദേഹം വാൽമീകിയുടെ  സമാധിയെക്കുറിച്ചും പരാമർശം നടത്തുന്നു.  സിദ്ധ വാൻമീകറുടെ സമാധി തമിഴ്‌നാട്ടിലെ എട്ടുക്കുടിയിലാണ്.  വാൻമിക്കർ സ്ഥാപിച്ചതായി ഐതിഹ്യം

സിദ്ധർ വാൻമീകർ തിരുവന്മയൂരിൽ ഒരു ക്ഷേത്രം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം.  ഇവിടുത്തെ പ്രതിഷ്ഠ  മരുന്തീശ്വരൻ ആണ്. മരുന്നിന്റെ ദേവത എന്നാണ് ഇതിനർത്ഥം . രോഗികൾക്ക് ചികിത്സ നൽകാൻ സിദ്ധ വാൻമിക്കർ ഈ ക്ഷേത്ര പരിസരം ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു.  തമിഴ്‌നാട്ടിലെ ചെന്നൈ തിരുവൻമയൂരിലെ ഇ സി ആർ ബസ് സ്റ്റോപ്പിന് എതിർവശത്തായി റോഡിന് നടുവിൽ സിദ്ധർ വാൻമിക്കറുടെ ക്ഷേത്രവും കാണാം.

നാരദനിൽ നിന്ന് ആത്മീയ പരിജ്ഞാനം നേടുന്നതിനാണ് വാൻമിക്കർ എന്ന വാൽമീകി രാമായണ ഇതിഹാസം രചിച്ചതെന്നും പറയപ്പെടുന്നു.  രാമായണത്തിന്റെ രചയിതാവ് കാട്ടിലൂടെ യാത്ര ചെയ്യുന്നവരെ കൊള്ളയടിക്കുന്ന ഒരു മോഷ്ടാവായിരുന്നു.  ഒരിക്കൽ, അതുവഴി കടന്നു പോയ  ഏഴ് മുനിമാരെ  ( സപ്തർഷികൾ ) അയാൾ തടഞ്ഞുനിർത്തി അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആവശ്യപ്പെട്ടു.  അവർ അവന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും വലിയ പശ്ചാത്താപത്തോടെ വാൽമീകിക്ക് തന്റെ തെറ്റ് സമ്മതിക്കേണ്ടി വരികയും അയാൾ അവരോട്  ക്ഷമ ചോദിക്കുകയും ചെയ്തു,

രാമന്റെ യഥാർത്ഥ 'മന്ത്രദീക്ഷക്ക്" അയാൾ യോഗ്യനല്ലെന്ന് തോന്നിയതിനാൽ ഋഷിമാർ രാമന്റെ മന്ത്രത്തിലെ അക്ഷരങ്ങളെ  വിപരീതമാക്കി. രാമ എന്നതിന് പകരം ആ മരം ഈ മരം എന്നാണ് അവർ പറഞ്ഞു കൊടുത്തത്. ഇത് നിർത്താതെ ചൊല്ലാനായിരുന്നു അവർ പറഞ്ഞിരുന്നത്. അത് ഒടുക്കം  "രാമ, രാമ" ആയിത്തീർന്നു, അവൻ വളരെക്കാലം തപസ്സിൽ ഇരുന്നു.  ഇത്രയും കാലം അദ്ദേഹത്തിന് ചുറ്റും ഒരു ചിതൽപ്പുറ്റ് ( വാത്മീകം ) രൂപാന്തരപ്പെടുകയും ചെയ്തു.  വാൽ‌മീകത്തിൽൽ നിന്ന് ഒരു പുതിയ ജനനം എടുത്തതിനാൽ അവന്റെ പേര് വാൽമീകി എന്നായി.

  ഒരിക്കൽ ഒരു വേട്ടക്കാരൻ കൊക്കുരുമ്മിയിരിക്കുകയായിരുന്ന രണ്ട്  ക്രൗഞ്ച പക്ഷികളിൽ ഒരെണ്ണത്തിനെ അമ്പെയ്തു കൊന്നു.  ഇത് കണ്ട വാൽമീകി അനുഷ്‌ട്ടുപ്പ് ഛന്ദസ്സിൽ  പാടിയ വാക്കുകളാൽ  വേട്ടക്കാരനെ ശപിച്ചു.  രാമചരിതത്തെ  പുതിയ രാഗത്തിൽ തുടർന്ന്  രചിക്കാനും നാരദ മുനി അദ്ദേഹത്തോട് ആവശ്യപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു.  അങ്ങനെ, ആദ്യത്തെ കവിയായ വാൽമീകി ആദി കവി എന്ന പേരിൽഅറിയപ്പെട്ടു.

രാമായണ കർത്താവായ വാൽമീകിയുടെ കഥ നമുക്ക് സുപരിചിതമായതിനാൽ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.

Thursday, March 5, 2020

വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം

*വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം* 

എറണാകുളം ജില്ലയിൽ വൈറ്റില ജംഗ്ഷനിൽനിന്ന് അരൂർക്ക് പോകുന്ന നാഷണൽ ഹൈവേയിൽ ഉദ്ദേശം നാല് കിലോമീറ്റർ യാത്ര ചെയ്താൽ നെട്ടൂരിൽ എത്താം.

നാമസ്തോത്രത്തിൽ വൈറ്റില എന്ന് മാത്രമേ പറയുന്നുള്ളൂ. വൈറ്റില ജംഗ്ഷനിൽ ഉള്ള ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ ഉണ്ടെങ്കിലും അത് സുബ്രഹ്മണ്യ ക്ഷേത്രമായിട്ടാണ് അറിയുന്നത്. എന്നാൽ അടുത്തുള്ള നെട്ടൂരിലെ മഹാക്ഷേത്രത്തിൽ ശിവനാണ് പ്രധാനം. അതുകൊണ്ട് നെട്ടൂർ ശിവക്ഷേത്രം ആകാനാണ് സാധ്യത കാണുന്നത്.

നെട്ടൂർ ശിവക്ഷേത്രം നെട്ടൂർ മണൽ തട്ടിൽ പരന്നുകിടക്കുന്നു. പഴയകാലത്തെ പ്രൗഢി വിളിച്ചോതുന്ന വലിയ വട്ട ശ്രീകോവിലിൽ രണ്ട് പ്രധാന മൂർത്തികൾ പരിലസിക്കുന്നു. ശിവനും വിഷ്ണുവുമാണ്. കിഴക്കോട്ടാണ് ദർശനം. നമസ്കാരമണ്ഡപവും ചുറ്റമ്പലവുമുണ്ട്. ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ല് ഉത്സവത്തിന്റെ പഴയ കാല വൈഭവം വിളംബരം ചെയ്യുന്നു. ധനുമാസത്തിലാണ് ഉത്സവം. തിരുവാതിര ആറാട്ട് പ്രധാനമാണ്. പരമശിവന്റെ രൗദ്രം കുറക്കാനാണ് പിന്നീട് വിഷ്ണു പ്രതിഷ്ഠ ഉണ്ടായതെന്ന് ഐതിഹ്യം.

ക്ഷേത്രത്തിൽ വാവുബലിക്ക് വളരെ പ്രാധാന്യം കാണുന്നു. ക്ഷേത്രത്തിൽനിന്ന് ചോറു വാങ്ങി തെക്കുഭാഗത്തുള്ള വിസ്തൃതമായ മണൽപരപ്പിൽ വിതറിയാൽ പിതൃക്കൾ എത്തി ഭക്ഷിക്കുമെന്നാണ് വിശ്വാസം. ശ്രീരാമൻ ജഡായുവിന്റെ അന്ത്യകർമ്മങ്ങൾ മാൻമാംസം പുൽത്തകിടിയിൽ വിതറി നിർവഹിച്ചതിന്റെ നിലനിർത്തുന്നതാണ് ഈ കർമ്മം എന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിലെ ഉപദേവതകൾ യോഗീശ്വരൻ, ഗണപതി, കൃഷ്ണൻ, ഗുളികൻ, നാഗരാജാവ് എന്നിവയാകുന്നു. അതിൽ ഗണപതിയുടെ ശ്രീകോവിലിൽ സുബ്രഹ്മണ്യനും സരസ്വതിദേവിയും കൂടി സാന്നിധ്യമരുളുന്നുണ്ട്. പണ്ട് വേദനാട്ട് ഗ്രാമക്കാരുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രമായിരുന്നു. കുമ്പളയിൽ കുലശേഖരൻ സ്ഥാപിച്ച വേദപാഠശാലയുടെ അധ്യക്ഷനായിരുന്ന പ്രഭാകരന്റെ നേതൃത്വത്തിൽ മീമാംസ മതത്തിന് ഗണ്യമായ പ്രചാരം സിദ്ധിച്ചു. അക്കാലത്ത് നെട്ടൂർ ക്ഷേത്രം തിരുനെട്ടൂരായി പ്രശസ്തിയിലേക്ക് ഉയർന്നുവത്രെ !

ശിവന്റെ ഭൂതഗണങ്ങൾ

🙏🙏🙏🌹🙏🙏🙏

*ശിവന്റെ ഭൂതഗണങ്ങൾ*

ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ.

ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ

വീരഭദ്രൻ

ഹിന്ദു വിശ്വാസപ്രകാരം, ‘വീരഭദ്രൻ’ ശിവന്റെ കോപത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു അതിമാനുഷനാണ്. ശിവപത്നിയായ ദാക്ഷായണി (സതി) ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് തന്റെ പിതാവായ ദക്ഷനിൽ നിന്നേറ്റ അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്. വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളി ഭദ്രകാളി, പ്രകൃതിസ്വരൂപിണിയായ ദേവിയുടെ കോപത്തിൽ നിന്ന് ജന്മം കൊണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

വീരഭദ്രൻ അറിയപ്പെടുന്നത് ശിവനുവേണ്ടി ദേവന്മാരോട് പോലും പോരാടുകയും ദ്വാദശാദിത്യന്മാരിലെ ഭഗനെ അന്ധനാക്കുകയും പൂഷണന്റെ ദന്തങ്ങൾ അടിച്ചുടയ്ക്കുകയും ചെയ്ത വീരയോദ്ധാവായാണ്. വീരഭദ്രന്റെ വീര്യവും ശക്തിയും കണ്ട് ഭയന്ന് മറ്റു ദേവന്മാർ യുദ്ധക്കളം വിട്ടോടി.

വീരഭദ്രൻ മുഖ്യപ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രം ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള വീരഭദ്രൻ എന്ന പട്ടണത്തിൽ ഉണ്ട്. അതേപോലെ തന്നെ തമിഴ്നാട്ടിലെ പേരാമ്പല്ലൂർ ജില്ലയിലെ പശുമ്പാലൂർ എന്ന സ്ഥലത്തും ഒരു വീരഭദ്രക്ഷേത്രമുണ്ട്.

കൊല്ലം ജില്ലയിൽ അഷ്ടമുടിയിലും വീരഭദ്രക്ഷേത്രമുണ്ട്

പ്രജാപതികളിൽ പ്രമുഖനായ ദക്ഷന്റെ ഇളയ പുത്രിയായിരുന്നു ദാക്ഷായണി എന്നും വിളിക്കപ്പെട്ടിരുന്ന സതി. യൗവനമെത്തിയ സതി പരമേശ്വരനായ ശിവനെ തന്റെ പതിയായി മനസ്സിൽ വരിച്ച് രഹസ്യമായി പൂജിച്ചു പോന്നിരുന്നു. തന്റെ അധികാരത്തിൽ പ്രമത്തനായ ദക്ഷൻ, മകളായ സതിയുടെ സ്വയംവരത്തിനു ശിവനെ ഒഴികെ മറ്റെല്ലാ ദേവന്മാരെയും രാജകുമാരന്മാരെയും ക്ഷണിച്ചു. എന്നാൽ സതി തന്റെ സ്വയംവരമാല്യം ശിവന്റെ നാമം ഉച്ചത്തിൽ വിളിച്ചുകൊണ്ട് വായുവിലേക്കെറിഞ്ഞു. സ്വയംവരത്തിന്റെ നിയമങ്ങളനുസരിച്ച് ദക്ഷനു മകളെ ശിവനു വിവാഹം ചെയ്തു നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.

ഇത് മൂലം ശിവനോട് പക തോന്നിയ ദക്ഷൻ, ശിവനെ അപമാനിക്കാനായി ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യജ്ഞത്തിൽ പങ്കെടുക്കാൻ ശിവനെ ഒഴിവാക്കി മറ്റെല്ലാ ദേവന്മാരെയും ഋഷിമാരെയും ക്ഷണിച്ചു. മനഃപൂർവ്വമുള്ള ഈ അവഗണനയിൽ ക്രുദ്ധയായ സതി ദക്ഷനോട് യാഗശാലയിൽ എത്താനും തന്റെ പിതാവായ ദക്ഷനോട് നേരിട്ട് ഇതിനെ പറ്റി ചോദ്യം ചെയ്യാനും തീരുമാനിക്കുന്നു. എന്നാൽ യാഗശാലയിൽ വച്ച് ദക്ഷൻ ശിവനെയും ശിവപത്നിയായ തന്റെ പുത്രിയെയും അപമാനിച്ച് സംസാരിക്കുന്നു. തന്റെ ഭർത്താവിനെ അപമാനിച്ചുള്ള സംസാരത്തിൽ അതീവ ക്രുദ്ധയായ സതി, മുറിവേറ്റ തന്റെ ആത്മാഭിമാനത്തിന്റെ രോഷത്തിൽ, ആത്മീയതേജസിനാൽ സ്വയം ദഹിപ്പിക്കുന്നു. മരിക്കും മുൻപ് ദക്ഷനെ ശപിക്കുകയും ചെയ്യുന്നു.

സതി ആത്മാഹൂതി ചെയ്ത വിവരമറിഞ്ഞ ശിവൻ അതീവ ക്രുദ്ധനാകുകയും രോഷം കൊണ്ട് തന്റെ ജട പറിച്ച് കൈലാസത്തിലെറിയുകയും ചെയ്യുന്നു. തേജോരൂപമായ ആ ജടാശകലത്തിൽ നിന്നും ആയിരം കൈകളോടെയും ഭീമാകാര രൂപത്തോടെയും മൂന്ന് കണ്ണുകളോടെയും കപാലമാലകളണിഞ്ഞു വിവിധ ആയുധങ്ങൾ ധരിച്ചും അജ്ഞാന നാശകനായ വീരഭദ്രൻ ഉടലെടുക്കുന്നു. അധർമ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയിൽ സഹായിക്കാൻ, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചു.

വീരഭദ്രനും അജമുഖനായ ദക്ഷനും
മഹേശ്വരൻ പറഞ്ഞു : “ദക്ഷയാഗം മുടക്കുക!” തന്റെ സ്വാമിയുടെ അനുവാദം ലഭിച്ചതും, ബന്ധനവിമുക്തനായ സിംഹത്തെപ്പോലെ യജ്ഞശാലയിലേക്ക് ഇരച്ചു കയറിയ വീരഭദ്രൻ, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ഈ വിനാശം മഹാദേവിയുടേ അപ്രീതി മൂലമാണെന്നറിയാമായിരുന്ന വീരഭദ്രൻ യജ്ഞശാലയപ്പാടെ തരിപ്പണമാക്കി. തന്റെ ക്രോധമടക്കാനായി ക്രോധരൂപിണിയായ രുദ്രകാളിയായി ദേവിയും പരിവാരങ്ങളും വീരഭദ്രന്റെ പ്രവൃത്തികൾക്ക് സാക്ഷിയായി .

വായുപുരാണം

ശിവൻ വീരഭദ്രനോട് ആജ്ഞാപിച്ചു : “എന്റെ സൈന്യത്തെ ദക്ഷനെതിരെ നയിക്കുക, ദക്ഷയാഗം മുടക്കുക. യാഗം നടത്തുന്ന ബ്രാഹ്മണരെ ഭയക്കേണ്ടതില്ല, കാരണം അവർ എന്റെ തന്നെ ആത്മാശമാണ്”. ശിവന്റെ ഈ ആജ്ഞ ശിരസാവഹിച്ച വീരഭദ്രൻ ശിവന്റെ ഗണത്തോടൊപ്പം ദക്ഷയാഗം നടന്ന യാഗശാലയിലേക്ക് കൊടുങ്കാറ്റുപോലെ ഇരച്ചുകയറി. യജ്ഞപാത്രങ്ങൾ തച്ചുടച്ചു, ഹവിർഭാഗങ്ങൾ അശുദ്ധമാക്കി, പുരോഹിതരെയും ഋത്വിക്കുകളെയും ഹോതാക്കളെയുമെല്ലാം അപമാനിച്ചു, ഭീഷണിപ്പെടുത്തി. ഒടുക്കം, യജ്ഞയജമാനനായ ദക്ഷന്റെ ശിരസറുത്ത്, ഇന്ദ്രനെ ജയിച്ച്, യമന്റെ കാലദണ്ഡൊടിച്ച് യജ്ഞശാലയിൽ സന്നിഹിതരായിരുന്ന ദേവഗണങ്ങളെ നാലുപാടും ഓടിച്ചുവിട്ടു. അതിനുശേഷം ദക്ഷശിരസുമായി കൈലാസത്തിൽ തന്റെ സ്വാമിയുടെ അടുത്തെത്തി
– സ്കന്ധപുരാണം,

*കാലഭൈരവൻ*

ശിവന്റെ ഒരു പ്രചണ്‌ഡമായ രൂപമാണ് കാലഭൈരവൻ. ഭൈരവൻ എന്ന നാമത്തിലും കാലഭൈരവൻ അറിയപ്പെടുന്നു. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ഹിന്ദുമതത്തെ കൂടാതെ ജൈന, ബുദ്ധമതങ്ങളിലും കാലഭൈരവനെ ആരാധിക്കാറുണ്ട്.

രൗദ്രരൂപത്തിലാണ് കാലഭൈരവനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ശരീരത്തിൽ സർപ്പങ്ങളെയും കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്

*ഭദ്രകാളി*

ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ദേവി പിറക്കുകയും ചെയ്തു .

ഹിന്ദു പുരാണങ്ങൾ പ്രകാരം കാളിയെ പാർവ്വതിയുടെ അവതാരമായി ആരാധിക്കുന്നു , രക്തബീജൻ എന്ന അസുരനെ വധിക്കാൻ പാർവ്വതി എടുത്ത താമസ ഭാവം ആണ് മഹാകാളി .

ഹിന്ദു പുരാണങ്ങൾ പ്രകാരം ശിവപാർവതി പുത്രി എന്ന മറ്റൊരു ഭദ്രകാളി (കാളി) സങ്കല്പം കൂടി ഉണ്ട്. ഈ കാളി സങ്കല്പം ഭഗവാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ജനിച്ച ശിവ പുത്രി സങ്കല്പം ആണ്. ദാരികൻ എന്ന അസുരനെ വധിക്കാൻ വേണ്ടിയാണ് ദേവി ഭഗവാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ശിവ പുത്രി ആയി ജനിച്ചത്‌ .
പൗരാണിക രുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ്, (ശിവൻ‍) മാതാവ്(കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ(മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ(ഋഗ്വേദം) അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം. ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.

ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൗനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു.

ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി – അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.

അമ്മദൈവത്തിന് കാളി, ഭഗവതി, കരിംനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ള ദൈവങ്ങൾ. രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ഭക്തനു പോലും നേരിട്ട് ദർശനം പാടില്ല എന്നതാണ് പ്രത്യേകത. അങ്ങനെ സംഭവിച്ചാൽ മരണപ്പെടും എന്നാണ് വിശ്വാസം. വസൂരി മുതലായ വ്യാധികളിൽ നിന്ന് ജനങ്ങളെ രക്ഷിയ്ക്കാൻ കാളിക്ക് സാധിക്കുമെന്നാണ് വിശ്വാസം.

🙏🙏🙏🌹🙏🙏🙏