Followers(ഭഗവാന്‍റെ ഭക്തര്‍ )
Thursday, February 20, 2020
ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം
ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം
ശ്രീ ദക്ഷിണാ മൂർത്തി.
Wednesday, February 19, 2020
മഹാമൃത്യുഞ്ജയ മന്ത്രം
മഹാമൃത്യുഞ്ജയ മന്ത്രം
-----------------------------
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
ഋഗ്‌വേദത്തിലെ ധാതു-മൂല-മന്ത്രത്തിൽ നിന്നുൽഭവിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം. മരണഭയത്തിൽ നിന്നും രക്ഷനേടാൻ ഉപദേശിച്ചുവരുന്നത്.
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.
മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.
ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത്
മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്..
നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം
പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ്
മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.
ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം
ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന്
ആചാര്യന്മാർ പറയുന്നു.
മന്ത്രവും അതിന്റെ അര്‍ത്ഥവും :
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
(വെള്ളരിയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും
വിവക്ഷിക്കപ്പെടുന്നു.)
മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)
മന്ത്രാര്‍ത്ഥം :
വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേഎന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
മൃത്യുഞ്ജയ മന്ത്രം ഗുരു ഉപദേശത്തോടെ ചൊല്ലേണ്ടതാണ് എന്നാണ് ശാസ്ത്രം. എന്നാല്‍ അക്ഷര തെറ്റു ഇല്ലാതെ ജപിക്കാന്‍ കഴിയുന്നവര്‍ക്ക് ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങാം. ചൊല്ലിയ ശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകള്‍ക്ക് ഭഗവാനോട് ക്ഷമ ചോദിക്കുകയും വേണം.
ശിവരാത്രി വ്രതം എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
9 സിദ്ധർ ചട്ടമുനി
*സിദ്ധർ ചട്ടമുനി*
ചട്ടമുനി ഒരു സിംഹള സ്ത്രീക്ക് ഉണ്ടായ കുട്ടിയാണെന്നും ശ്രിരംഗം ക്ഷേത്രത്തിൽ സമാധികൊള്ളുന്നുവെന്നും പറയപ്പെടുന്നു . നന്ദിദേവർ , ഭോഗർ എന്നിവർ അദ്ദേഹത്തിന്റെ ഗുരുക്കന്മയിരുന്നുവെന്നും അഗസ്ത്യമുനിയിൽ നിന്നും അദേഹം ദീക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും വിശ്വസിയ്ക്കപ്പെടുന്നു .
മറ്റു പേരുകൾ - സട്ടൈനാഥർ , കൈലാസസട്ടൈമുനി , കമ്പിളിസട്ടൈ മുനി .
അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് ' സട്ടൈ മുനി ' എന്ന് പേരുകിട്ടിയത് . ഈ വിവരങ്ങൾ ലഭ്യമായത് - ' കൊങ്കണർ കടൈകാണ്ഡം ' - എന്ന ഗ്രന്ഥത്തിൽനിന്നുമാണ് .
കരുവൂരർ , കൊങ്കണർ , രോമഋഷി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു . 10- 11നൂറ്റാണ്ടുകൾക്കിടയിലായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്നു കരുതുന്നു .
ദക്ഷിണമൂർത്തിയും , നന്ദിയും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായി പറയപ്പെടുന്നു . ശിഷ്യൻ ' സുന്ദരനന്ദർ ', പാമ്പാട്ടി സിദ്ധർ തുടങ്ങിയവർ ആയിരുന്നു .
കൃതികൾ : സട്ടെമുനി വാതകാവ്യം 1000 -
സട്ടെമുനി വാതസൂത്രം - 200 . ( ഇതുരണ്ടും രസ ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് )
lസട്ടെമുനി നിഘണ്ടു
സട്ടെമുനി - 20 -
സട്ടെമുനി ശിവജ്ഞാന വിളക്കം - 51
സട്ടെമുനി തണ്ടകം
സട്ടെമുനി മൂലസൂത്രം
സട്ടെമുനി വാക്യം
സട്ടെമുനി ദീക്ഷാവിധി -
സട്ടെമുനി കർപ്പവിധി .
ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ് . തിരുമൂലർ ഈഗ്രന്ധങ്ങൾ നശിപ്പിച്ചുകളഞ്ഞു . അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത് .