Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, February 5, 2020

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ്

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ് കേരളത്തിലെ അതിപുരാതന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാജരാജേശ്വരനാണ് ഇവിടുത്തെ പ്രതിഷ്ഠ 'ഏറ്റവും വലിയ ശക്തി പീഠം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് സതി ദേവിയുടെ സ്വയ ദഹനത്തിനു ശേഷം മഹേശ്വരൻ താണ്ഡവനൃത്തമാടി.സതി ദേവിയുടെ തലവന്നു വീണിടമാണിതെന്നും കരുതുന്നു. പരമ സ്വരുപനായ ഭഗവാന്റെ രാജ രാജേശ്വര സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടുത്തെയാണ്. വൈഷ്ണവ ചൈതന്യത്തോടു കൂടി ഭഗവാൻ ശങ്കരനാരായണ സങ്കല്പത്തിലാണ് ഇവിടെ വസിക്കുന്നത് കിഴക്കോട്ടാണ് ദർശനം സാധാരണ ശിവക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ കൂവള പൂവ് ഇവിടെ ഉപയോഗിക്കാറില്ല. ശിവരാത്രി നാളിൽ പോലും ധാര നടത്താറില്ല. പ്രദോഷവ്രതം ഇവിടെ ഉണ്ടാവാറില്ല. മഹാക്ഷേത്രങ്ങളിലെ ദേവപ്രശ്നം നടത്തുന്നതിനു മുന്നോടിയായി തടസ്സങ്ങൾ ഉണ്ടാകാതെയിരിക്കാൻ ആക്ഷേത്ര ഭാരവാഹികൾ ഇവിടെ വന്ന് ദേവപ്രശ്നം നടത്തി ഭഗവാന്റെ അനുഗൃഹം വാങ്ങുന്നു. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്.ക്ഷേത്ര മതിൽക്കെട്ടിനു പുറത്തുള്ള വലിയ പീഠത്തിലാണ് ദേവപ്രശ്നം നടത്തുക. ഒരിക്കൽ ഋഷിവര്യന്മാർ ആദിത്യനെ കടഞ്ഞപ്പോൾ കിട്ടിയ വിശിഷ്ഠമായ ചൂർണ്ണംകൊണ്ട് മൂന്ന് ശിവലിംഗങ്ങൾ നിർമ്മിച്ചു അവരത് ബ്രാഹ്മാവിന് സമർപ്പിച്ചു ബ്രാഹ്മാവിന്റെ കൈവശമുള്ള ശിവലിംഗം ശിവഭഗവാന്റെ സഹായത്തോടെ പാർവ്വതി ദേവി കൈക്കിലാക്കി. ശിവ ഭക്തനായ മാന്ധാതാവ് മഹർഷിക്ക് ഭഗവാൻ അതിൽ ഒരു ശിവലിംഗം സമ്മാനിച്ചു.ശ്മശാനങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിക്കാൻ ഭഗവാൻ മഹർഷിയെ ഉപദേശിച്ചു. അങ്ങനെ അനുയോജ്യമായ ഒരു സ്ഥലം തേടി നടന്ന മഹർഷി പെരിച്ചെല്ലൂർ എന്ന സ്ഥലത്ത് എത്തിചേർന്നു.പരശുരാമൻ സ്ഥാപിച്ച കേരളീയ ഗ്രാമങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും സമ്പന്നവുമായഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപ്പറമ്പ്) അവിടെ മഹർഷി ശിവലിംഗം പ്രതിഷ്ഠിച്ചു ആരാധിച്ചു പോന്നു. മഹർഷിയുടെ കാലശേഷം ആ ശിവലിംഗം ഭൂമിക്കടിയിലേയ്ക്ക് താഴ്ന്നു. പോയി.രണ്ടാമത്തെ ശിവലിംഗം മഹർഷിയുടെ മകനായ മുച്ചുകന്ദന് ഭഗവാന് സമ്മാനിച്ചു.ശിവഭക്തനായ മുച്ചുകന്ദൻ ഭഗവാനെ ധ്യാനിച്ചു വർഷങ്ങൾ കടന്നു പ്പോയി അദ് ദേഹത്തിന്റെ മരണശേഷം ആ ശിവലിംഗവും അപ്രത്യക്ഷമായി മൂന്നാമത്തെ ശിവലിംഗം മൂഷിക വംശരാജാവായ ശത സോമന് ഭഗവാൻ സമ്മാനിച്ചു. മൂഷിക വംശത്തിലെ മറ്റൊരു രാജാവായ ശത സേന മഹാരാജാവ് കാമധേനുവിന്റെ പാൽ കറന്നെടുത്ത് അഭിഷേകം നടത്തിയ വിഗ്രഹമാണ് ഇവിടുത്തെ ശിവഭഗവാന്റെത്. രാജ രാജേശ്വര ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് ഏറ്റവും നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ്. ക്ഷേത്രത്തിന് തീവച്ചപ്പോൾ മുസ്ലി സമുദായക്കാരാണ് ഓടി വന്ന് തീയണച്ചത് അതിനു ശേഷം ഇവിടെ എന്തെങ്കിലും വലിയ അപകടം ഉണ്ടായാൽ മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനകത്ത് 'പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. സ്ത്രികൾക്ക് രാത്രി എട്ടുമണിക്ക് ശേഷം പ്രവേശിക്കാൻ മാത്രം അനുവാദമുള്ള ക്ഷേത്രമാണ് രാജ രാജ്യേശ്വര .ബ്രാഹ്മണ സ്ത്രികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല.എല്ലാ ക്ഷേത്ര കലകൾക്കും തുല്യ പ്രധാന്യമുള്ള ക്ഷേത്രമാണിത്.ഇവിടുത്തെ വീരശൃംഖല പട്ടം ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ഇവിടെ നെയ് വിളക്ക് കത്തിക്കുന്നത് പ്രധാന വഴിപാടാണ്. രാവണനെ വധിച്ച ശേഷം സീത ദേവിയുമായി രാമൻ ദർശനം നടത്തിയെന്നു കരുതുന്ന ക്ഷേത്രമാണിത് ക്ഷിപ്രപ്രസാദിയാണ് ഇവിടുത്തെ ഭഗവാൻ'.

ശിവക്ഷേത്ര ദർശനം.

ശിവക്ഷേത്ര ദർശനം.

ഏറ്റവും കൂടുതൽ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ്.

ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദർശനവും, ചിട്ടകളും തുടങ്ങുന്നത് ദർശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്.

നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കൽപ്പന പ്രകാരം ഭൂതഗണങ്ങൾ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദർശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതൽ തൊഴുത് മടങ്ങുമ്പോൾ തിരികെ കൊണ്ട് ചെന്ന് ആക്കണം.

ഇതാണ് ശിവഭഗവാൻ ഭൂതഗണങ്ങൾക്ക് കൊടുത്തിട്ടുള്ള കൽപ്പന.

അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാൻ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.

ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ.

അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്.

നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോൾ കൈകൂപ്പി ശിരസ്സിൽ നിന്നും അരയടിയിൽ അധികം കൃത്യമായി പറഞ്ഞാൽ 36 സെന്റീമീറ്റർ ഉയരത്തിൽ പിടിച്ചു വേണം തൊഴാൻ. അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.

നന്തി കേശനും, ഭഗവാനും തമ്മിലുള്ള ദർശനം മുറിച്ച് കടക്കുന്നത് ഭഗവാന്റെയും, നന്തികേശന്റയും കോപത്തിനു കാരണമാകും.

ഭഗവാന്റെ പുറകുവശത്തായി പാർവ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം.പുറക് ഭാഗത്തുള്ള പാർവ്വതീദേവിയെ സങ്കൽപ്പിച്ചാണ് പിൻവിളക്ക് വഴിപാട് നടത്തുന്നത് ശിവക്ഷേത്ര ദർശനത്തിന് യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ പാർവ്വതീദേവിക്ക് പിൻവിളക്ക് കൂടി ഭക്തർ നടത്തണം.

ഭഗവാന് ഏറ്റവും പ്രിയ പ്പെട്ട വഴിപാട് ജലധാരയാണ്.''ജലധാരാപ്രിയോ ശിവൻ'' എന്നാണ് പ്രമാണം.

നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങൾ.

ഭഗവാന് ആയിരം വെള്ള എരിക്കിൻ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കും.ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താൽ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മതി.

മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ ഭക്തന്റെ മൂന്ന് ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും.

ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നീ ദേവതകളെയും, മറ്റു ശൈവ ശാക്തേയ ചൈതന്യങ്ങളെയും തുളസി കൊണ്ട് പൂജിക്കരുത്. ഇവർക്ക് തുളസിമാല ചാർത്തുകയും അരുത്.ദേവചൈതന്യത്തിന് ക്ഷതം സംഭവിക്കും. നന്തികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ദർശനം കഴിഞ്ഞാൽ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.അവിടം മുതൽ ശിവഭൂതഗണങ്ങൾ നമുക്കൊപ്പം യാത്രയാകും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തിറങ്ങിയാൽ അൽപ്പം വിശ്രമിക്കണം. ഭക്തൻ വിശ്രമിക്കുന്നത് കണ്ടാൽ ഭൂതഗണങ്ങൾ ശിവങ്കലേയ്ക്ക് മടങ്ങും. വിശ്രമിക്കുന്ന സ്ഥലം വരെ ഭക്തരെ അനുഗമിക്കാനെ ഭഗവാന്റെ നിർദ്ദേശമുള്ളൂ.

ഭൂതഗണങ്ങളെ അധികം കഷ്ടപ്പെടുത്താതിരിക്കാനാണ് ഭക്തർ അൽപ്പനേരം ഇരുന്ന് വിശ്രമിക്കണം എന്ന് പറയുന്നത്.

ദേവൻമാരിൽ ഏറ്റവും ശാന്തനും, സന്തോഷ വാനും, ഭക്തജനപ്രിയനും ശിവഭഗവാനാണ്.

എല്ലാ ദേവീ ദേവൻമാരും ഭഗവാനെ പൂജിച്ചിരുന്നുവെന്നും എല്ലാ ദേവൻമാരുടെയും ദേവനായതുകൊണ്ട് ദേവാദി ദേവൻ മഹാദേവനാകുന്നു എന്നു പുരാണം പറയുന്നു.

🙏🏾ഓം നമ:ശിവായ🙏🏾

Thursday, January 30, 2020

മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും

*⚜മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*ദക്ഷിണാമൂർത്തി*
🎀🎀〰🔅〰🎀🎀
ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

*നീലകണ്ഠൻ*
🎀🎀〰🔅〰🎀🎀
പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.
കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

*വൈദ്യനാഥൻ*
🎀🎀〰🔅〰🎀🎀
തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

*കിരാതമൂർത്തി*
🎀🎀〰🔅〰🎀🎀
എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

*കാലസംഹാര മൂർത്തി*
🎀🎀〰🔅〰🎀🎀
തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

*അഘോരമൂർത്തി*
🎀🎀〰🔅〰🎀🎀
ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത (സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

*പാർവ്വതീസമേതനായ ശിവൻ*
🎀🎀〰🔅〰🎀🎀
ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

*അതിരൗദ്ര ശിവൻ*
🎀🎀〰🔅〰🎀🎀
അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം.

*കപാലീശ്വരൻ*
🎀🎀〰🔅〰🎀🎀
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.

*ത്രിനേത്രൻ*
🎀🎀〰🔅〰🎀🎀
ത്രിനേത്രം തുറന്ന നിലയിലുള്ള ശിവനെയാണ് കുറുകൈ ശിവക്ഷേത്രത്തില്‍ ആരാധിച്ചുവരുന്നത്. മന്‍മഥനെ എരിച്ചുകളായാനായിട്ടാണ് ഇവിടെ ശിവന്‍ മൂന്നാം കണ്ണ് തുറന്ന് അഗ്നി വമിപ്പിച്ചതെന്നാണ് വിശ്വാസം. മുന്നില്‍ കാണുന്ന എന്തിനെയും എരിച്ചുകളയാന്‍ ശേഷിയുള്ളതാണ് ശിവന്റെ ക്രോധാഗ്നി. ഓരോവട്ടം ശിവന്‍ മൂന്നാംകണ്ണ് തുറക്കുമ്പോഴും പിന്നില്‍ നിന്നും പ്രാര്‍ത്ഥനകളിലൂടെ പാര്‍വ്വതി അത് അടപ്പിയ്ക്കുകയാണ് ചെയ്യുകയെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ശിവന്റെ മൂന്നാം കണ്ണ് ലോകത്തിന്റെ വെളിച്ചം കൂടിയാണ്. നാശം വിതയ്ക്കാനും വെളിച്ചം നല്‍കാനും ഒരുപോലെ കഴിവുള്ള ഈ മൂന്നാംകണ്ണ് ഹൈന്ദവപുരാണങ്ങളില്‍ പലേടത്തും പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.

*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

Saturday, January 25, 2020

71 . സാളുവേശൻ - ശരഭൻ*

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*71 . സാളുവേശൻ - ശരഭൻ*


*ജ്വലദനലസമാനം സൂര്യചന്ദ്രാഗ്നിനേയും* 
*സ്വകരകലിതശൂലം ഖഡ്ഗഖേടം കപാലം* 
*സകലരിപുജനാനാം കണ്ഠഹൃദ്വാഗ്വിഭിന്നം* 
*സ്മരതു ശരഭമേവം മാരണോച്ചാടനായ .*


*സാരം*

         *_ജ്വലിയ്ക്കുന്ന തീയുപോലെ അതിപ്രകാശത്തോടും ആദിത്യൻ ചന്ദ്രൻ അഗ്നി എന്ന മൂന്നു തൃക്കണ്ണുകളോടും , ശൂലം വാള് പരിച കപാലം ഇതുകളെ ധരിച്ച നാലു കെെകളോടും കൂടി സകലശത്രുക്കളുടേയും കഴുത്തും ഹൃദയവും വാക്കും ഭേദിയ്ക്കുന്ന ശരഭമൂർത്തിയെ ശ്രതുമാരിണത്തിന്നും ഉച്ചാടനത്തിന്നുമായി സ്മരിയ്ക്കണം ........🌹🌷🙏🏻_*
                                    
               *🌿ശിവകൽപം സമാപ്തം .🌿*

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

അഗ്നികണ്ഠാകർണ്ണൻ

🔥🔥🔥🔥🔥🔥🔥🔥🔥🔥
*അഗ്നികണ്ഠാകർണ്ണൻ*

🌾🔥🌾🔥🌾🔥🌾🔥🌾🔥
അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌,മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

*ഐതിഹ്യം*
ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.

കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.

ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.

ആചാരങ്ങൾ തിരുത്തുക
ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു.

*തോറ്റം*

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

മഹാവൈദ്യനും വൈദ്യനായ ദേവൻ
മഹേശ്വരനു പിടിപെട്ട രോഗമകറ്റാൻ
അഗ്നിയിൽ ജ്വലിച്ചെഴുന്നള്ളും ദേവൻ
അഗ്നികണ്ഠാകർണ്ണേശ്വരൻ വിരൂപക്ഷൻ ദേവൻ

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം 

*വേഷം*

മുഴുവൻ വേഷ വിധാനങ്ങളോടു കൂടി അഗ്നികണ്ഠാകർണൻ തെയ്യം
അസുരവാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യം പുറപ്പെടുന്നു. കയ്യിലും മെയ്യിലും അഗ്നി,അരയിലും ഭീമാകാരമായ തിരുമുടിയുളും നിറയെ തീപ്പന്തങ്ങൾ, മുഖത്ത് കരിന്താടി,പൊയ്ക്കണ്ൺ , കയ്യിൽ ആയുധങ്ങളും എന്നിങ്ങനെയാണ് വേഷ വിധാനങ്ങൾ. ഭൂത-പ്രേത പിശാചുക്കളുടെ ബാധ തങ്ങളിൽ പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന ഭക്തർ അഗ്നികണ്ഠാകർണ്ണൻറെ മന്ത്രഭസ്മം പ്രസാദമായി സ്വീകരിക്കുന്നു.


മുഖത്ത് : താടി, മീശ, പൊയ്ക്കണ്ണ്. ഏറ്റവും കൂടുതൽ പന്തങ്ങളോടെ കെട്ടിയാടുന്ന തെയ്യമാണിത്. കണ്ണിനു ചുറ്റും കറുപ്പിൽ ഉള്ള വെള്ള കുത്തുകൾ വസൂരിയെ സൂചിപ്പിക്കുന്നു.

മാറിൽ : തിരിയാട, പന്തങ്ങളോടു കൂടിയ നീളൻ മുടി, കുരുത്തോല വഞ്ചി

കോലക്കാരൻ
മലയൻ
🔥🌾🔥🌾🔥🌾🔥🌾🔥🌾

Monday, January 20, 2020

സ്വർണ്ണാകർഷണഭൈരവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*66 . സ്വർണ്ണാകർഷണഭൈരവൻ*


*ഗംഗേശപുത്രം ഡമരും തിശൂലം* 
*വരാഭയേ സന്ദധതം ത്രിനേത്രം* 
*ദേവ്യാ യുതം തപ്തസുവർണ്ണവർണ്ണം* 
*സ്വർണ്ണാകൃഷം ഭെെരവമാശ്രയാമഃ .*


*സാരം*

         *_ശിവപുത്രനായി , ഡമരുവും ശൂലവും വരദവും അഭയവും ധരിച്ചവനായി , ദേവിയോടും കൂടിയവനായി , തീയിലിട്ടു പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ സ്വർണ്ണാകർഷണഭൈരവനെ ഞങ്ങൾ ആശ്രയിയ്ക്കുന്നു.........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ചിറക്കൽ മഹാദേവ ക്ഷേത്രം



പരശുരാമന്റെ അവസാന ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

വിശ്വാസികളെ അതിശയിപ്പിക്കുന്ന കഥകളാണ് ഓരോ ക്ഷേത്രങ്ങൾക്കും. അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഓരോയിടങ്ങളും പിന്നെയും പിന്നെയും വിശ്വാസികളെ ആകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും മിത്തകളും കഥകളു ഇടകലർന്ന ഐതിഹ്യവും ഒക്കെയായി മനസ്സിൽ കയറിപ്പറ്റാത്ത ക്ഷേത്രങ്ങൾ കുറവാണെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപമുള്ള ചിറക്കൽ മഹാദേവ ക്ഷേത്രം. പരശുരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ചിറക്കൽ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിലെപുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ്. അതിനു കാരണങ്ങൾ പലതുണ്ട്.

അവസാന ശിവക്ഷേത്രം

നമ്മുടെ വിശ്വാസമനുസരിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളാണുള്ളത്. അതിൽ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രമാണിതെന്നൊണ് വിശ്വാസം. തീർത്തും ലളിതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ വിദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ പ്രാർഥിക്കാനായി എത്തുന്നു.

ക്രുദ്ധനായ ദേവൻ ശാന്തനായി നിൽക്കുന്ന ക്ഷേത്രം

പരശുരാമൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവനെ ശിവലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. രൗദ്ര ഭാവത്തിലാണ് പ്രതിഷ്ഠയെങ്കിലും അഭിമുഖം ജലത്തിലേക്ക് ആയതിനാൽ ദേവൻ ശാന്തനാണ് എന്നാണ് വിശ്വാസം.

ലളിത നിർമ്മിതി

അധികം അലങ്കാരങ്ങളോ ആഢംബരമോ ഒന്നും കൂടാതെയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലയുള്ള ശ്രീ കോവിലാണ് ക്ഷേത്രത്തിനുള്ളത്.ബലിക്കൽപ്പുരയില്ല. വലിയമ്പലവും നമസ്കാര മണ്ഡപവും ഇതിനുണ്ട്. ചുറ്റമ്പലം ക്ഷേത്രത്തിന്‍റെയത്രയും പഴക്കമില്ലാത്തതാണ്. അത്യാവശ്യം വലുപ്പമുള്ള ഒരു ചിറയും ക്ഷേത്രത്തിനുണ്ട്. ഇവിടെ ദേവീ പ്രതിഷ്ഠയില്ല. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ ഇരിക്കുന്നു.

അല്പം ചരിത്രം

പല പല നാട്ടുരാജ്യങ്ങളുടെയും ചരിത്രത്തിൽ എഴുതപ്പെട്ട ഒരിടം കൂടിയാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. കാലങ്ങളോളം ആലങ്കുടി വംശത്തിന്റെ കീഴിലായിരുന്നു ഇവിടം സംരക്ഷിക്കപ്പെട്ടിരുന്നത്. പിന്നീട് ആലങ്കുടി രണ്ടായ പിളർന്നപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. പിന്നീട് സാമൂതിരി ആലങ്കാട് ഭരിച്ചു. താമസിയാതെ സാമൂതിരിയെ തിരുവിതാംകൂർകാർ തോല്പിച്ചു. അതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതീംകൂറിന് നല്കി. പിന്നീട് തിരുവിതാംകൂർ രാജവംശം ഇല്ലാതാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കീഴിലാകുവാൻ.

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപത്താണ് ചിറക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും തൃശൂർ പോകുന്ന വഴിയിൽ ഇളവൂർ കവലയിൽ നിന്നും തിരിഞ്ഞ് പുളിയനം ഭാഗത്തേയ്ക്ക് പോകുമ്പോൾ ക്ഷേത്രം കാണാം. പുളിയനം ഗവൺമെന്റ് സ്കൂളിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.                         കടപ്പാട് .