Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, January 25, 2020

അഗ്നികണ്ഠാകർണ്ണൻ

🔥🔥🔥🔥🔥🔥🔥🔥🔥🔥
*അഗ്നികണ്ഠാകർണ്ണൻ*

🌾🔥🌾🔥🌾🔥🌾🔥🌾🔥
അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌,മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

*ഐതിഹ്യം*
ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.

കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.

ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.

ആചാരങ്ങൾ തിരുത്തുക
ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു.

*തോറ്റം*

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും
കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

മഹാവൈദ്യനും വൈദ്യനായ ദേവൻ
മഹേശ്വരനു പിടിപെട്ട രോഗമകറ്റാൻ
അഗ്നിയിൽ ജ്വലിച്ചെഴുന്നള്ളും ദേവൻ
അഗ്നികണ്ഠാകർണ്ണേശ്വരൻ വിരൂപക്ഷൻ ദേവൻ

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം 

*വേഷം*

മുഴുവൻ വേഷ വിധാനങ്ങളോടു കൂടി അഗ്നികണ്ഠാകർണൻ തെയ്യം
അസുരവാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യം പുറപ്പെടുന്നു. കയ്യിലും മെയ്യിലും അഗ്നി,അരയിലും ഭീമാകാരമായ തിരുമുടിയുളും നിറയെ തീപ്പന്തങ്ങൾ, മുഖത്ത് കരിന്താടി,പൊയ്ക്കണ്ൺ , കയ്യിൽ ആയുധങ്ങളും എന്നിങ്ങനെയാണ് വേഷ വിധാനങ്ങൾ. ഭൂത-പ്രേത പിശാചുക്കളുടെ ബാധ തങ്ങളിൽ പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന ഭക്തർ അഗ്നികണ്ഠാകർണ്ണൻറെ മന്ത്രഭസ്മം പ്രസാദമായി സ്വീകരിക്കുന്നു.


മുഖത്ത് : താടി, മീശ, പൊയ്ക്കണ്ണ്. ഏറ്റവും കൂടുതൽ പന്തങ്ങളോടെ കെട്ടിയാടുന്ന തെയ്യമാണിത്. കണ്ണിനു ചുറ്റും കറുപ്പിൽ ഉള്ള വെള്ള കുത്തുകൾ വസൂരിയെ സൂചിപ്പിക്കുന്നു.

മാറിൽ : തിരിയാട, പന്തങ്ങളോടു കൂടിയ നീളൻ മുടി, കുരുത്തോല വഞ്ചി

കോലക്കാരൻ
മലയൻ
🔥🌾🔥🌾🔥🌾🔥🌾🔥🌾

Monday, January 20, 2020

സ്വർണ്ണാകർഷണഭൈരവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*66 . സ്വർണ്ണാകർഷണഭൈരവൻ*


*ഗംഗേശപുത്രം ഡമരും തിശൂലം* 
*വരാഭയേ സന്ദധതം ത്രിനേത്രം* 
*ദേവ്യാ യുതം തപ്തസുവർണ്ണവർണ്ണം* 
*സ്വർണ്ണാകൃഷം ഭെെരവമാശ്രയാമഃ .*


*സാരം*

         *_ശിവപുത്രനായി , ഡമരുവും ശൂലവും വരദവും അഭയവും ധരിച്ചവനായി , ദേവിയോടും കൂടിയവനായി , തീയിലിട്ടു പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ സ്വർണ്ണാകർഷണഭൈരവനെ ഞങ്ങൾ ആശ്രയിയ്ക്കുന്നു.........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ചിറക്കൽ മഹാദേവ ക്ഷേത്രം



പരശുരാമന്റെ അവസാന ശിവക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?!

വിശ്വാസികളെ അതിശയിപ്പിക്കുന്ന കഥകളാണ് ഓരോ ക്ഷേത്രങ്ങൾക്കും. അത്ഭുതങ്ങളും വിശ്വാസങ്ങളും കൊണ്ട് ഓരോയിടങ്ങളും പിന്നെയും പിന്നെയും വിശ്വാസികളെ ആകർഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും മിത്തകളും കഥകളു ഇടകലർന്ന ഐതിഹ്യവും ഒക്കെയായി മനസ്സിൽ കയറിപ്പറ്റാത്ത ക്ഷേത്രങ്ങൾ കുറവാണെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപമുള്ള ചിറക്കൽ മഹാദേവ ക്ഷേത്രം. പരശുരാമൻ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ചിറക്കൽ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിലെപുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ്. അതിനു കാരണങ്ങൾ പലതുണ്ട്.

അവസാന ശിവക്ഷേത്രം

നമ്മുടെ വിശ്വാസമനുസരിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളാണുള്ളത്. അതിൽ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നൂറ്റെട്ടാമത്തേതും അവസാനത്തേതുമായ ശിവ ക്ഷേത്രമാണിതെന്നൊണ് വിശ്വാസം. തീർത്തും ലളിതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ വിദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ പ്രാർഥിക്കാനായി എത്തുന്നു.

ക്രുദ്ധനായ ദേവൻ ശാന്തനായി നിൽക്കുന്ന ക്ഷേത്രം

പരശുരാമൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവനെ ശിവലിംഗ രൂപത്തിലാണ് ആരാധിക്കുന്നത്. രൗദ്ര ഭാവത്തിലാണ് പ്രതിഷ്ഠയെങ്കിലും അഭിമുഖം ജലത്തിലേക്ക് ആയതിനാൽ ദേവൻ ശാന്തനാണ് എന്നാണ് വിശ്വാസം.

ലളിത നിർമ്മിതി

അധികം അലങ്കാരങ്ങളോ ആഢംബരമോ ഒന്നും കൂടാതെയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലയുള്ള ശ്രീ കോവിലാണ് ക്ഷേത്രത്തിനുള്ളത്.ബലിക്കൽപ്പുരയില്ല. വലിയമ്പലവും നമസ്കാര മണ്ഡപവും ഇതിനുണ്ട്. ചുറ്റമ്പലം ക്ഷേത്രത്തിന്‍റെയത്രയും പഴക്കമില്ലാത്തതാണ്. അത്യാവശ്യം വലുപ്പമുള്ള ഒരു ചിറയും ക്ഷേത്രത്തിനുണ്ട്. ഇവിടെ ദേവീ പ്രതിഷ്ഠയില്ല. തെക്കുഭാഗത്ത് ഗണപതിയും പുറത്ത് തെക്കുപടിഞ്ഞാറേ മൂലയിൽ കാണുന്ന കൊച്ചു ശ്രീകോവിലിൽ ശാസ്താവും ഭഗവതിയും ഒരേ പീഠത്തിൽ ഇരിക്കുന്നു.

അല്പം ചരിത്രം

പല പല നാട്ടുരാജ്യങ്ങളുടെയും ചരിത്രത്തിൽ എഴുതപ്പെട്ട ഒരിടം കൂടിയാണ് ചിറക്കൽ മഹാദേവ ക്ഷേത്രം. കാലങ്ങളോളം ആലങ്കുടി വംശത്തിന്റെ കീഴിലായിരുന്നു ഇവിടം സംരക്ഷിക്കപ്പെട്ടിരുന്നത്. പിന്നീട് ആലങ്കുടി രണ്ടായ പിളർന്നപ്പോൾ അതിലൊരു താവഴി അങ്കമാലിക്ക് വടക്ക് കോതകുളങ്ങര ആസ്ഥാനമായി വാണിരുന്നു. പിന്നീട് സാമൂതിരി ആലങ്കാട് ഭരിച്ചു. താമസിയാതെ സാമൂതിരിയെ തിരുവിതാംകൂർകാർ തോല്പിച്ചു. അതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതീംകൂറിന് നല്കി. പിന്നീട് തിരുവിതാംകൂർ രാജവംശം ഇല്ലാതാകുന്നതുവരെ കാത്തിരിക്കേണ്ടി വന്നു തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് കീഴിലാകുവാൻ.

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ അങ്കമാലിക്ക് സമീപത്താണ് ചിറക്കൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയില്‍ നിന്നും തൃശൂർ പോകുന്ന വഴിയിൽ ഇളവൂർ കവലയിൽ നിന്നും തിരിഞ്ഞ് പുളിയനം ഭാഗത്തേയ്ക്ക് പോകുമ്പോൾ ക്ഷേത്രം കാണാം. പുളിയനം ഗവൺമെന്റ് സ്കൂളിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്ന് 7.5 കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.                         കടപ്പാട് .

Sunday, January 19, 2020

ശിവസൂത്രാ

*Gist of Gurudev's Shivasutra Discourse:*

മനഹ്  എന്നത് മനസ്സ് , അത് തിരിച്ചു വായിച്ചാൽ അത് നമഹ എന്നാകുന്നു .
മനസ്സ് എപ്പോഴാണോ വളരെ ഗാഢമായി ഭൗതികകാര്യങ്ങളിൽ മുഴുകുന്നത് അപ്പോൾ 
ധാരാളം പ്രശ്നങ്ങളും ഉണ്ടാക്കുന്നു .. ആനന്ദവും സമാധാനവും സന്തോഷവും അനുഭവിക്കുന്നതിനു മനസ്സ് അതിന്റെ പ്രഭവസ്ഥാനത്തേക്കു വീണ്ടും തിരിച്ചു പോകേണ്ടതുണ്ട് .ഇതാണ് നമഹ എന്നത് .മനസ്സ്  ഉള്ളിലേക്ക്,അകത്തേക്ക്  തിരിയുന്നത് , പുറത്തേക്കു പോകുമ്പോൾ മനഹ് എന്ന അവസ്ഥ . നമസ്തേ  എന്ന് പറയുമ്പോൾ എന്റേതല്ല അങ്ങയുടേതാണ് .അങ്ങയുടെ സ്വന്തമാണ് എന്നാണ് വിവക്ഷ .
മനസ്സ് ഉള്ളിലേക്ക് തിരിയുമ്പോൾ അതിനു ധാരാളം ധനവും അപാരമായ ശക്തിയും ലഭിക്കുന്നു . ധനം നമുക്ക് ശക്തി നൽകുന്നു .നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു .ഐശ്വര്യം ലഭിക്കുന്നു .

#നമശ്ശിവായ ശംഭോ ...

മനസ്സ് അകത്തായിരിക്കുമ്പോൾ അവിടെ ശിവ സാന്നിധ്യമുണ്ടാകും .ശംഭോ  എന്നാൽ മനോഹരമായതു . സുന്ദരമായതു, സത്യം ശിവം സുന്ദരം.
ഉള്ളിലുള്ള ശക്തിയാണ് സൗന്ദര്യം .

സൗന്ദര്യo കാണുന്നവരുടെ കണ്ണിലാണ് ഉള്ളിലാണ് എന്നൊരു പറച്ചിലുണ്ടല്ലോ .

ശിവ  ആനന്ദ സ്വരൂപമാണ് .ഒരു കാരണവും കൂടാതെ 
സംജാതമാകുന്നത് 

#സത്മാനന്ദപ്രകാശവപ്പൂസേ 

ദൈവീകത ജ്യോതി രൂപമാണ് .പ്രകാശമാണ് .ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ ഈ പ്രകാശത്തെ തിരിച്ചറിയാലാണ് .ഈ തിരിച്ചറിയലാണ് ശിവസൂത്ര . നിങ്ങൾ ഈശ്വരനാണ് എന്ന തിരിച്ചറിയൽ .ഉള്ളിൽ പ്രകാശിക്കുന്ന ആനന്ദരൂപമാണ് എന്ന തിരിച്ചറിയൽ ആണ് . 

സൂത്ര എന്നാൽ ചരടു ,നൂല് എന്നാണ് .ശിവ എന്നാൽ മംഗളകരമായതു എന്നും .
ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ 
നമുക്ക് സംസാരസാഗരത്തെ തരണം ചെയയാം  . ഒരാൾ ആഴമേറിയ കിണറ്റിൽ വീണാൽ എന്തുചെയ്യും 
നാം ഒരു കയർ ഇട്ടു കൊടുക്കും അതിൽ പിടിച്ചു കയറി അയാൾക്ക്‌ അതിൽ നിന്നും രക്ഷപെടാം .
സത്മാനന്ദ പ്രകാശ വപൂസ്സേ ....ആനന്ദം പ്രകാശം സന്തോഷം ഇതാണ് എന്റെ സ്വരൂപം , ആത്മാവ് എന്ന തിരചരിവ് , ഇതാണുണ്ടാകേണ്ടത് .

ആദിശങ്കരൻ  നടത്തിയ ആത്മീയയാത്രകൾ ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു. 
ആത്മാവിനെ എല്ലാവിധത്തിലും അന്വേഷിച്ചുനടന്നിട്ടും കണ്ടെത്താനായില്ല എന്നതിനാൽ , ആത്മാവില്ല എന്ന ബുദ്ധന്റെ അനാത്മാ വാദത്തെ തിരുത്തിയത് കേരളത്തിൽനിന്നുള്ള ആദിശങ്കരനായിരുന്നു. ആത്മാവില്ലെന്ന തിരിച്ചറിവ് ആർക്കാണോ ഉണ്ടായതു ,,അത് തന്നെയാണ് ആത്മാവ് ,അഥവാ ആത്മാവിനെ കണ്ടെത്തലെന്ന് ആദി  ശങ്കരൻ സമർഥിക്കുകയായിരുന്നു. 

തിരിച്ചറിവുകളാണ് ആത്മാന്വേഷണത്തിലൂടെ നടക്കുന്നത്.

കാലടിയിൽ ജനിച്ച് വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശ്രീ ശങ്കരൻ നടത്തിയ യാത്രയാണ്‌ നമുക്ക് ഇന്നത്തെ ഇന്ത്യയെ സമ്മാനിച്ചത്.

ഒന്നാമത്തെ സൂത്ര 
#ചൈതന്യആത്മ 

എവിടെയാണ് ചൈതന്യം ? ചൈതന്യം ഊർജമാണ് ബോധമാണ് , 
ചൈതന്യം ജീവനാണ് , ജഡം ജീവനില്ലാത്തതും .നിങ്ങൾ ആത്മാവാണ് .മനസ്സ് അകത്തേക്ക് പോകുമ്പോൾ ഇത് തിരിച്ചറിയാനാകുന്നു നമഹ ..നമ്മുടെ നിലനില്പിന്റെ കേന്ദ്രമാണ് ആത്മാവ് .നിലനില്പിന്റെ അടിസ്ഥാനം ചൈതന്യമാണ് .ആ ചൈതന്യത്തെ തിരിച്ചറിയാലാണ് ആത്മസാഷതകാരം.  

മനസ്സിന്റെ സൗന്ദര്യവും ശക്തിയും തിരിച്ചറിയുന്നത്‌ ഉള്ളിലേക്കു നോക്കുമ്പോഴാണ്. ആ തിരിച്ചറിവുതന്നെയാണു ധനം. കേരളത്തിൽ വിളക്കിനെ പൂജിക്കാറുണ്ട്. വെളിച്ചമെന്നാൽ ചൈതന്യമാണ്. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയുന്നതിനാണിത്. നാം തന്നെ ദൈവികമാണെന്നു നാം അറിയണം. ശിവൻ ഇരിക്കുന്നതു ഹിമാലയത്തിലാണെന്നു പറയാറുണ്ട്. അവിടെ പക്ഷികളുടെ ശബ്ദം പോലുമില്ല. എല്ലാം ശാന്തമാണ്. എല്ലാം തണുത്തുറഞ്ഞു കിടക്കുന്നു. സത്യത്തിൽ അതൊരു പ്രദേശത്തെയല്ല സൂചിപ്പിക്കുന്നത്. നമ്മുടെ മനസ്സിനെയാണ്. തണുത്തുറഞ്ഞ്‌ ശാന്തമായി കിടക്കുന്ന അവസ്ഥ മനസ്സിലുണ്ടായാൽ നമുക്കവിടെ ശിവനെ അറിയാനാകും.

#ജ്ഞാനംബന്ധ 

ചെറിയ അറിവുകൾ നമ്മെ പരിമിതപ്പെടുത്തുന്നു. ജ്ഞാനം ബന്ധനമാണ് , അറിവ് എന്നത് ബന്ധനം കൂടിയാണെന്നു ശിവസൂത്രം നമ്മളോടു പറയുന്നു.  പരിമിതമായ അറിവ് ബന്ധനമാണ് .അറിയുമ്പോൾ ആ പരിധിക്കപ്പുറം നാം പോകുന്നില്ല. ഒരു മഹാസാഗരത്തിനു അതിർവരമ്പുകൾ ഇടുന്നപോലെയാണ് .അവനവനറിയുന്നതിൽ കുടുങ്ങിക്കിടക്കുന്നത് .ഈ അറിവ് മോക്ഷത്തിലേക്കു നയിക്കുന്നു .

ചുരുങ്ങിയ അറിവ് , അതു മാത്രമേ നമുക്കറിയൂ. അതു വികസിക്കുകയാണു വേണ്ടത്. എനിക്കറിയാം എന്ന ഭാവം നമ്മെ പരിമിതപ്പെടുത്തുന്നു . എനിക്കറിയില്ല എന്ന അത്ഭുതത്തോടുകൂടിയ അറിവ് മോക്ഷദായകമാണ് . 

#യോനിവർഗകലാശരീരം .......

ഈ പ്രാപഞ്ചിക നിലനിൽപിന് ധാരാളം ഭാഗങ്ങൾ ഉണ്ട് .ശരീരം അവയിലൊന്നാണ് .നമ്മുടെ ത്വക്കിൽ 1.6 ബില്യൺ ബാക്റ്റീരിയകൾ ഉണ്ട് .എല്ലാം വ്യത്യസ്തമായവ .ഈ ശരീരം ഒരു വലിയ പട്ടണം പോലെയാണ് .വളരെ തിരക്കേറിയ ഒരു പട്ടണം ഈ തിരക്കിനിടയിൽ ചില ബാക്റ്റീരിയ അവയുടെ പരിധിക്കപ്പുറം പോകുമ്പോഴാണ് അസുഖങ്ങൾ ഉണ്ടാകുന്നതു.ശരീരത്തിന്റെ തലത്തിലുള്ള അസുഖങ്ങൾ ,പനി ,ജലദോഷം എന്നിങ്ങനെ യുള്ളവ .

നായ്ക്കൾ അവയുടെ പരിധി വീടാറില്ല .അഥവാ ഏതെങ്കിലും നായ പരിധി ലങ്കിച്ചാൽ മറ്റുള്ളവയെല്ലാം കൂടി അതിനെ തുരത്തിയോടിക്കും .

കല എന്നാൽ ഭാഗം എന്നാണ് .ചന്ദ്രന് 16 കലകൾ ഉണ്ട് .16 ഭാഗമായിട്ടാണ് പൂര്ണചന്ദ്രനാകുന്നത് .ഈ ശരീരം പഞ്ചഭൂതാത്മകമാണ് .ഇതികത്തുള്ള ഭൗമിതത്വവും പുറത്തുള്ള ഭൂമിയുടെ ഭാഗമാണ് .നാം ശ്വസിക്കുന്ന വായുവും അങ്ങിനെ തന്നെ .അഗ്നി ,ജലം ആകാശതത്വവും എന്നിവയും പ്രപഞ്ചത്തിന്റെ ഭാഗമാണ് .
നിങ്ങൾ ജനിച്ചപ്പോൾ എത്ര ഭാരമുണ്ടായിരുന്നു ? 4 കിലോ ? ഇപ്പോഴോ ? ഇതെവിടുന്നുണ്ടായി ? ഇവിടെ വന്നിട്ട് കഴിച്ച പച്ചക്കറികളും ധാന്യങ്ങളും ആണ് നിങ്ങളുടെ ശരീരവും മനസും .ഈ തിരിച്ചറിവ് അഭുതപ്പെടുത്തുന്നതല്ലേ .
നമ്മളുടെ ഈ ശരീരവും പ്രപഞ്ചത്തിന്റെ ഭാഗമാണ് .

#ജ്ഞാനാധിഠനംമാതൃക 
വാക്കുകളിലും അക്ഷരങ്ങളിലും അറിവിരിക്കുന്നു . ആകുലതകൾ ഉണ്ടാകുന്നതു വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും ഭാഷ യിൽനിന്നുമാണ് .ഭാഷയില്ലാതെ ആകുലതകൾ ഉണ്ടാകുന്നില്ല .മനുഷ്യന് ആകുലതകളുണ്ട് മൃഗങ്ങൾക്കു ഇല്ല .ആകുലതകളിൽ നിന്നു മുക്‌തമാകാനുള്ള ഒരു മാർഗം അവയെ നീട്ടി ഒരോ വാക്കായി അക്ഷരമായി വിഘടിപ്പിച്ചു aപാടുക എന്നതാണ് .ഇത് നല്ല ആശ്വാസം നൽകും .ഉദാഹരണത്തിന് എന്റെ മകൻ പരീക്ഷ പാസ്സാകുമോ എന്ന ആകുലതയെ ഒരോ അക്ഷരമായി പിരിച്ചു നീട്ടി പറഞ്ഞുനോക്കൂ . ഏ .........ൻറെ ......മ .....ka........എന്നിങ്ങനെ ...

ഇതിങ്ങനെ പറയുമ്പോൾ ആകുലതയുടെ തീവ്രത കുറയുന്നത് കാണാം . ആകുലത കുറയ്ക്കാനായി ധാനിച്ചാൽ നടക്കില്ല ..ആവർത്തിക്കുന്ന ചിന്തകളാണ് ആകുലതകൾ .ശബ്ദങ്ങൾ ചിന്തിക്കുന്ന മനസ്സിന് തടയിടുന്നു .ശരീരത്തിൽ 109 ഊർജ കേന്ദ്രങ്ങൾ ഉണ്ട് .ശബ്ദങ്ങൾ ഈ ഊർജ്ജകേന്ദ്രങ്ങളെ സ്വാധീനിക്കുന്നു .ഇതിൽ 7 കേന്ദ്രങ്ങളെ ശ്രദ്ധിച്ചാൽ തന്നെ വലിയ മാറ്റം സംഭവിക്കുന്നു .

പഞ്ചവാദ്യവും ചെണ്ടമേളവും കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെ ആധികൾ ഇല്ലാതാകുന്നു. മനസ്സിൽ സന്തോഷം നിറയുന്നു .പ്രാണശക്തി ഉയരുന്നത് കൊണ്ടാണിത് .പ്രാണശക്തി ഉയരുമ്പോൾ എല്ലാ ആകുലതകളും ഇല്ലാതാകുന്നു .എല്ലാ ദുരിതങ്ങളും അകലുന്നു .വളരെ നീട്ടി ശരണം വിളിക്കുന്ന രീതി കേരളത്തിലുണ്ട് സ്വാമിയേ...........ശരണമയ്യപ്പാ  എന്ന് നീട്ടി ഉച്ചത്തിൽ ശരണം വിളിക്കുമ്പോഴും പ്രാണശക്തി ഉയരുന്നു .മനസ്സിൽ ശാന്തിയും സന്തോഷവും നിറയുന്നു .

*ശിവസൂത്രാ ...*.
*ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ*

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം 😍🙏

ഇന്ത്യയിലെ സ്ത്രീകളാല്‍ പണികഴിപ്പിക്കപ്പെട്ട ചുരുക്കം ചില സ്മാരക സൗധങ്ങളിലൊന്നാണ് വിരൂപാക്ഷ ക്ഷേത്രം. കര്‍ണാടകയിലെ ഹമ്പിയിലെ പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഒരു ക്ഷേത്രമാണ് വിരൂപാക്ഷ.  ഇത് ഒരു ശിവക്ഷേത്രമാണ്.
ഉത്തരേന്ത്യന്‍ നാഗര ശൈലിയും, ദക്ഷിണേന്ത്യന്‍ ദ്രാവിഡ ശൈലിയും സമന്വയിച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം ഇന്ത്യന്‍ ക്ഷേത്ര വാസ്തുകലയുടെ പരീക്ഷണശാലയായാണ് അറിയപ്പെടുന്നത്.

പല്ലവന്മാര്‍ക്കെതിരെയുള്ള വിക്രമാദിത്യ(II) രാജാവിൻറെ യുദ്ധവിജയത്തിൻറെ സ്മരണാര്‍ത്ഥം രാജ്ഞി ലോക്മഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എഡി 740ലായിരുന്നു നിര്‍മ്മാണം. ലോക്മഹാദേവിയോടുളള ആദരസൂചകമായി വിരൂപാക്ഷ ക്ഷേത്രത്തെ ലോകേശ്വര ക്ഷേത്രമെന്നും വിളിക്കപ്പെടുന്നുണ്ട്.

കാഞ്ചിയിലെ കൈലാസ് ക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തിൻറെ നിര്‍മ്മാണം. കിഴക്കോട്ടാണ് ക്ഷേത്രത്തിൻറെ ദര്‍ശനം. ദ്രവീഡിയന്‍ വാസ്തുകലയുടെ ഭംഗി ലോകത്തിന് വെളിവാക്കിക്കൊടുത്ത ക്ഷേത്രമാണ് ഇത്.
ക്ഷേത്രത്തിൻറെ പുറം ചുവരുകള്‍ മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ്. രാമായണത്തിലേയും, മഹാഭാരതത്തിലേയും, ഭാഗവതത്തിലേയും നിരവധി കഥാസന്ദര്‍ഭങ്ങളാണ് ചുവരുകളില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. നടരാജ, ലിംഗോത്ഭവം, രാവണാനുഗ്രഹം, ഉഗ്രനരംസിംഹ തുടങ്ങിയ അമൂല്യമായ ശില്പങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണ് വിരൂപാക്ഷ.

കടപ്പാട്:-

Saturday, January 18, 2020

*ശ്രീ പാർവതീപരമേശ്വരധ്യാനം

*

🏵🏵🏵🏵🏵🏵🏵🏵🏵🏵


*ശ്രീ പാർവതീപരമേശ്വരധ്യാനം*

ധ്യായേന്നിരാമയം വസ്തു സര്‍ഗ്ഗസ്ഥിതിലയാധികം ।
നിര്‍ഗുണം നിഷ്കലം നിത്യം മനോവാചാമഗോചരം ॥ 1 ॥

ഗംഗാധരം ശശിധരം ജടാമകുടശോഭിതം ।
ശ്വേതഭൂതിത്രിപുണ്ഡ്രേണ വിരാജിതലലാടകം ॥ 2 ॥

ലോചനത്രയസംപന്നം സ്വര്‍ണ്ണകുണ്ഡലശോഭിതം ।
സ്മേരാനനം ചതുര്‍ബാഹും മുക്താഹാരോപശോഭിതം ॥ 3 ॥

അക്ഷമാലാം സുധാകുംഭം ചിന്മയീം മുദ്രികാമപി ।
പുസ്തകം ച ഭുജൈര്‍ദ്ദിവ്യൈഃ ദധാനം പാര്‍വതീപതിം ॥ 4 ॥

ശ്വേതാംബരധരം ശ്വേതം രത്നസിംഹാസനസ്ഥിതം ।
സര്‍വ്വാഭീഷ്ടപ്രദാതാരം വടമൂലനിവാസിനം॥ 5 ॥

വാമാങ്കേ സംസ്ഥിതാം ഗൌരീം ബാലാര്‍ക്കായുതസന്നിഭാം ।
ജപാകുസുമസാഹസ്രസമാനശ്രിയമീശ്വരീം ॥ 6 ॥

സുവര്‍ണ്ണരത്നഖചിതമകുടേന വിരാജിതാം।
ലലാടപട്ടസംരാജത്സംലഗ്നതിലകാഞ്ചിതാം॥ 7 ॥

രാജീവായതനേത്രാന്താം നീലോത്പലദളേക്ഷണാം ।
സംതപ്തഹേമരചിത താടങ്കാഭരണാന്വിതാം॥ 8 ॥

താംബൂലചര്‍വണരതരക്തജിഹ്വാവിരാജിതാം ।
പതാകാഭരണോപേതാം മുക്താഹാരോപശോഭിതാം ॥ 9 ॥

സ്വര്‍ണ്ണകങ്കണസംയുക്തൈഃ ചതുർഭിര്‍ബാഹുഭിര്യുതാം ।
സുവര്‍ണ്ണരത്നഖചിത കാഞ്ചീദാമവിരാജിതാം ॥ 10 ॥

കദലീലലിതസ്തംഭസന്നിഭോരുയുഗാന്വിതാം ।
ശ്രിയാ വിരാജിതപദാം ഭക്തത്രാണപരായണാം ॥ 11॥

അന്യോന്യാശ്ലിഷ്ടഹൃദ്ബാഹൂ ഗൌരീശംകരസംജ്ഞകം  ।
സനാതനം പരം ബ്രഹ്മ പരമാത്മാനമവ്യയം ॥ 12 ॥

സദാ ധ്യായാമി ജഗതാമീശ്വരം പരമേശ്വരം ।  ।
🕉🕉🕉

Friday, January 17, 2020

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

*ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം* 
🙏🌹🌺🌸💐🌹🙏
തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്‌നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്.
ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ 'പള്ളികൊണ്ടേശ്വര്‍' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്
ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും  ശിവനെ സ്തുതിച്ച്,  അഭയം പ്രാപിച്ചു. അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടന്‍തന്നെ പാര്‍വ്വതി ശിവന്റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. 
അങ്ങനെ ശിവന്‍ ത്യാഗത്തിന്റേയും ദേവനായി. നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്റെ ശിരസ്സ് പിടിച്ച് മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.
ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു. അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ 'സുരരര്‍പള്ളി' എന്നും പിന്നീട് ഈ സ്ഥലം 'സുരട്ടുപള്ളി' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി. ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച് സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്.
വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തു പോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.
രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്‌ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 
അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. രാമേശ്വരം തീര്‍ത്ഥാടനത്തിന്റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്. മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു.

 *ഓം   നമഃ  ശിവായ*              🙏🌹🌺🌸💐🌹🙏