Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, January 14, 2020

61. വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*61. വീരഭദ്രൻ*


*സിതപങ്കജമദ്ധ്യസംസ്ഥമീഡേ* 
*സുസിതം വ്യാഘ്രനഖാദിബാലചിഹ്നൈഃ* 
*ഉപലക്ഷിതബാലഭാവമാശാ ......*
*പരിധാനം കമനീയഗാത്രയഷ്ടിം .*


*സാരം*

         *_വെളുത്ത താമരപ്പൂവിൽ ഇരിയ്ക്കുന്നവനും വെളുത്ത ദേഹനിറമുള്ളവനും പുലിനഖം മോതിരം മുതലായ ചിഹ്നങ്ങളെക്കൊണ്ട് പ്രകടമായ ബാലഭാവത്തോടുകൂടിയവനും ദിഗംബരനും കമനീയശരീരനുമായ വീരഭദ്രനെ ഞാൻ സ്തുതിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

*അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ*

( അവധൂതന്മാരെക്കുറിച്ചൊരു ലേഖനം )

സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ' സനാതന ധർമ്മ ' മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂത പരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്.

ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ ശക്തിവിശേഷങ്ങളുടെയും സൂക്ഷിപ്പുകാരായ അവധൂതന്മാർ ജനസമ്പർക്കത്തിൽ നിന്നും അകന്ന് കഴിയുന്നു. ഈ മഹാമനീഷികളുടെ അനുവാദമില്ലാതെ ആർക്കും അവരെ തിരിച്ചറിയാനോ, സമീപിക്കുവാനോ സാധ്യമല്ല. ഈ ബ്രഹ്മാണ്ഡത്തെ തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ കഴിയുന്ന അനന്ത ശക്തി ശൈലങ്ങളാണ് അവധൂതർ. പലപ്പോഴും ജനസംസർഗത്തെ ഒഴിവാക്കാൻ, തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഭ്രാന്തിന്റെയും, അപരിഷ്കൃതതയുടെയും മൂടുപടം ഇവർ അണിയാറുണ്ട്. എന്നാൽ ആത്മാർത്ഥതയോടെ, തീവ്ര ഭക്തിയോടെ തങ്ങളെ തേടുന്ന സാധകരിൽ  ആത്മീയാനുഭൂതിയുടെ കാരുണ്യ വർഷം ഇവർ പൊഴിക്കുന്നു..!

ലൗകീക വിഷയങ്ങളിൽ യാതൊരു താൽപര്യ വുമില്ലാത്ത, പ്രത്യക്ഷത്തിൽ പ്രാകൃതരെന്നും, ഭ്രാന്തന്മാരെന്നും പലർക്കും തോന്നിയേക്കാവുന്ന ഇവർ പൊതുവേ പൊതു സമൂഹത്തിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നു. സാമൂഹിക നിയമങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അപ്പുറമായി ദൈവീക നീതിയിലും, നിയമത്തിലും തീവ്രമായി വിശ്വസിക്കുന്ന ഇവർ ഭൗതീകമായ  ഒന്നിലും ബദ്ധരല്ല..! ലൗകീകമായ ഒന്നിനും അവരെ ബദ്ധിക്കാനുമാവില്ല..!

മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും, ആത്മീയ അനുഷ്ഠാനങ്ങളിലൂടെ അതിമാനുഷിക - യൗഗീക  - ഋഷി - ദൈവീക തലത്തിലേയ്ക്കുള്ള ഒരാളുടെ പരിണാമ ദശയിൽ, ചില പ്രത്യേക കാരണങ്ങളാൽ സംഭവിക്കപ്പെടുന്ന ഒരവസ്ഥയാണ് 'അവധൂതാവസ്ഥ' യെന്ന് വിശേഷിപ്പിക്കാം. സാധകരിൽ ആയിരത്തിലൊരുവനായിരിക്കും പലപ്പോഴും അവധൂതാവസ്ഥ പ്രാപ്യമാവുക..! ആത്മ ബോധതലത്തിന്റെ അതി തീവ്രമായ പരിണാമാവസ്ഥയാണ് അത് എന്ന് ഗുരുക്കന്മാർ പറയുന്നു.

ഈ ഭൂമിയിൽ ജീവിക്കുമ്പോഴും, ഒന്നിലും ബദ്ധിതനാകാതെ,  ലൗകീകതയെ മറന്ന്, 'നിത്യ നൂതനമായ ആത്മീയ ആനന്ദത്തിൽ അഭിരമിക്കുന്ന ദിവ്യബോധാവസ്ഥ ' അതാണ് അവധൂതാവസ്ഥ.
.............. ............ ........

*ചട്ടമ്പിസ്വാമികളുടെ അവധൂത ദർശനം*

ഒരിക്കൽ ചട്ടമ്പിസ്വാമികൾ തന്റെ സാധാനാനുഷ്ഠാനങ്ങൾ  ചെയ്യുന്ന കാലം, ഒരു യാത്രയ്ക്കായി പുറത്തിറങ്ങി. യാത്രാ മധ്യേ ഒരിടത്ത് കൂടെ സഞ്ചരിക്കുമ്പോൾ, എന്തോ ആഘോഷം കഴിഞ്ഞ്, ഉച്ചത്തെ സദ്യയ്ക്ക് ശേഷം എച്ചിൽ ഇലകൾ കൂട്ടിയിട്ട ഒരു സ്ഥലത്ത് ഒരു മനുഷ്യനെ അദ്ദേഹം കണ്ടു. അവിടെ  എച്ചിൽ കൂമ്പാരങ്ങളിൽ നിന്ന്, ഭക്ഷണാവശിഷ്ടങ്ങൾ വാരി തിന്നുന്ന, കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ഭ്രാന്തനെന്ന് തോന്നുന്ന  ഒരാളാണ് സ്വാമികളുടെ കണ്ണിൽ പെട്ടത്.  സാധാരണക്കാർക്ക് ഒരു ഭ്രാന്തനെന്ന് മാത്രം തോന്നാവുന്ന ആ മനുഷ്യൻ,  അസാധാരണമായ  ആത്മീയ ചൈതന്യത്തിന്റെ സ്രോതസാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ സാധകനായ സ്വാമികൾക്ക് ബോധ്യപ്പെട്ടു...!!

ആ അവധൂതന്റെ സമീപത്തേയ്ക്ക് ചെന്നെത്താനും, കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനുമായി ശ്രമിച്ച സ്വാമികളെ ആ ദിവ്യ ദേഹം ആദ്യം ആട്ടിപ്പായിച്ചു. ഏച്ചിൽ വാരി എറിഞ്ഞു...! ചീത്ത വിളിച്ചു... സ്വാമികളുടെ സമീപത്ത് നിന്ന് ഓടി മാറി...!

എന്നാൽ ആ ദിവ്യന്റെ മഹത്വം മനസിലാക്കിയ സ്വാമികൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഒടുവിൽ സ്വാമികളുടെ തീവ്രമായ ഭക്തിയ്ക്കും, ആത്മീയ ദാഹത്തിനും മുന്നിൽ ആ അവധൂതൻ പ്രസന്ന ചിത്തനായി. തന്നെ വിടാതെ പിന്തുടർന്ന ചട്ടമ്പിസ്വാമികളെ അദ്ദേഹം ഒരു നിമിഷം തിരിഞ്ഞ് നിന്ന്,  തലയിൽ തൊട്ട് അനുഗ്രഹിച്ച് പെട്ടെന്ന് അപ്രത്യക്ഷനായി...!

അദ്ദേഹത്തിന്റെ ആ ഒരു നിമിഷ നേരത്തെ അനുഗ്രഹവർഷം തന്നിൽ ആത്മീയാനുഭൂതിയുടെ അലമാലകൾ സൃഷ്ടിച്ചതായി സ്വാമികൾ പിന്നീട് പറയുകയുണ്ടായി...!!!

അതെ...ഒരു അവധൂതനെ കാണാൻ കഴിയുന്നതും, അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രമാവാൻ കഴിയുന്നതും മഹാപുണ്യമാണ്‌...! തീവ്രസാധനയും നിരന്തരമായ അന്വഷണവും, പൂർവ്വജന്മസുകൃതവും ഒത്തുച്ചേരുമ്പോഴാണ് അവധൂത ദർശനം സാധ്യമാവുക,  ഫലപ്രാപ്തിയിൽ എത്തുക എന്ന് ആചാര്യ വചനം
 ......................................

*ചിദംബരേശ്വര അവധൂതൻ*

ഇക്കഴിഞ്ഞ ദിവസം സമാധി പ്രാപിച്ച ഒരവധൂതദേഹമാണ് ചിദംബരേശ്വര സിദ്ധൻ. മൂക്ക് പൊടി സിദ്ധൻ, ചിദംബരേശ്വര സിദ്ധൻ, തിരുവിണ്ണാമലൈ സ്വാമി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ ദിവ്യ ദേഹം കഴിഞ്ഞ ദിവസം അരുണാചലേശ്വരന്റെ പവിത്ര സന്നിധിയിൽ വച്ച് സമാധി പൂകി.

പ്രായാധിക്യത്താൽ ശരിക്കും നടക്കാൻ പോലും കഴിയാത്ത, മെലിച്ച ശരീരവും, അൽപം കുനിഞ്ഞ മുഖവുമായി നീങ്ങുന്ന ഈ വൃദ്ധൻ തിരുവിണ്ണാ മല ശിവ ക്ഷേത്രത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. നിലത്ത് ഒരു തോർത്ത് മാത്രം വിരിച്ച് അരുണാ ചലേശ്വര ക്ഷേത്ര മതിലകത്ത് കിടന്നിരുന്ന ഇദ്ദേഹം, പക്ഷേ പലപ്പോഴും ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് ചിദംബരത്ത് പ്രത്യക്ഷപ്പെടുമായിരുന്നത്രേ..! തിരുവിണ്ണാമലയിൽ നിന്ന് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച്‌ ഈ ദിവ്യദേഹം ചിദംബരത്ത് എത്തുന്നുവെന്ന് ആർക്കും അറിയില്ല...! ഭക്തി ബഹുമാന ദരങ്ങളോടെയാണ് ചിദംബരത്തും, തിരുവിണ്ണാമലയിലും ഭക്തർ ഇദ്ദേഹത്തെ വണങ്ങിയിരുന്നത്. അടുത്തിടെ ഇദ്ദേഹം ചിദംബരത്ത് എത്തിയപ്പോൾ ചിദംബരം ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്ന് ഇദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്ക്കരിച്ചിരുന്നു.  ഇക്കഴിഞ്ഞ ദിവസവും പതിവുപോലെ തന്റെ നാഥനായ അരുണാചലേശ്വരന്റെ ദർശനത്തിനായെത്തിയ അദ്ദേഹം ക്ഷേത്ര നടയിൽ സാഷ്ടാംഗ പ്രണാമം ചെയ്ത് കിടന്നത്രേ.. പിന്നീടദ്ദേഹം എഴുന്നേൽക്കുയുണ്ടായില്ല .. ശരീരമാകുന്ന ഈ അസ്ഥിപഞ്ചരത്തെ ഉപേക്ഷിച്ച് ആ ദിവ്യ ദേഹം പരമേശ്വര സവിധത്തിലേയ്ക്ക് പറന്നകന്നു... ! ദിവ്യ സമാധി പൂകി..! ആ പരമഗുരുവിന് ആത്മപ്രണാമം..🙏

അതെ, ഭാരതമെന്ന ഈ ആത്മീയശൈലത്തെ ചുറ്റിവരിഞ്ഞ് സംരക്ഷണവലയം തീർക്കുന്ന ഈ അവധൂത സന്യാസിമാരെ നമുക്ക് പാദ നമസ്ക്കാരം ചെയ്യാം...! 

മഹാ അവധൂതനായ അല്ലയോ മഹാദേവ...! കൈലാസനാഥ...! അങ്ങേയ്ക്ക് ശതകോടി പ്രണാമം🙏

 ഓം നമ: ശിവായ
...................
ഗുരുപാദങ്ങളിൽ നമസ്ക്കരിച്ച് കൊണ്ട്,

Monday, January 13, 2020

ശിവ അഷ്ടോത്തരം

*ശിവ അഷ്ടോത്തരം*


ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപർദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശർവ്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷാങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ 
ഓം സ്വരമയായ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സർവ്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുർദ്ധർഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭർഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ 
ഓം പ്രമഥാധിപായ നമഃ (70)
ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ 
ഓം സ്ഥാണവേ നമഃ (80)
ഓം അഹിർഭുദ്ധ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂർത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ 
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപപർഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)
🙏

Sunday, January 12, 2020

രുദ്രാക്ഷം

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം...

"രുദ്" നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍.രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം.

രുദ്രാക്ഷോല്‍പ്പത്തി
🌷🌷🌷🌷🌷🌷🌷

ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍ ചിമ്മിയ ഭഗവാന്റെ കണ്ണുകളില്‍ നിന്നും തെറിച്ച കണ്ണുനീര്‍ തുള്ളികള്‍ ഭൂമിയില്‍ പതിച്ച്  രുദ്രാക്ഷ വൃക്ഷങ്ങളായി മുളച്ചു എന്ന് പുരാണം പറയുന്നു. ശിവ നേത്രങ്ങളിലെ സൂര്യ നേത്രത്തില്‍ നിന്നും 12 തരവും, ചന്ദ്ര നേത്രത്തില്‍ നിന്നും 16 – ഉം തൃക്കണ്ണില്‍ നിന്നും പത്തു തരവും ഉള്‍പ്പടെ 38 തരം രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒരു കായയില്‍ ഒരു വിത്ത് മാത്രം കാണപ്പെടുന്നത് ഏകമുഖ രുദ്രാക്ഷം. രണ്ടെണ്ണം കാണുന്നത് രണ്ടു മുഖ രുദ്രാക്ഷം. എന്നിങ്ങനെയാണ് രുദ്രാക്ഷ മുഖങ്ങളുടെ വിന്യാസം.

രുദ്രാക്ഷ ധാരണം യോഗികള്‍ക്കും സന്യാസിമാര്‍ക്കും ഉള്ളതല്ലേ?

രുദ്രാക്ഷ ധാരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഒരു അബദ്ധ ധാരണയാണിത്. രുദ്രാക്ഷ സ്പര്‍ശനം തന്നെ കോടി പുണ്യമാണ്. ധരിച്ചാല്‍ ശത കോടി പുണ്യമാകുന്നു. രുദ്രാക്ഷം ധരിച്ചു കൊണ്ട് ജപിച്ചാല്‍ അനന്ത പുണ്യമാകുന്നു.

രുദ്രാക്ഷ ധാരണത്തെക്കാള്‍  വലിയ വ്രതവും ജപവും ഇല്ല. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചവന് സര്‍വ പാപ മോചനം ഫലമാകുന്നു. മദ്യപാനം, മാംസ ഭോജനം, ദുര്‍ജന സഹവാസം മുതലായവ മൂലം ഉണ്ടാകുന്ന പാപങ്ങള്‍ പോലും രുദ്രാക്ഷ ധാരണത്താല്‍ തല്‍ക്ഷണം നശിക്കുന്നു. സര്‍വ കര്‍മങ്ങളുടെയും ഫലദാന ശക്തിയും വേഗതയും വര്‍ദ്ധിപ്പിക്കുവാന്‍ രുദ്രാക്ഷ ധാരണം മൂലം കഴിയുന്നതാണ്.

രുദ്രാക്ഷ ധാരണം ചെയ്തു കൊണ്ട് മരിക്കുന്നവന്‍ രുദ്രപദം പ്രാപിക്കും. രുദ്രാക്ഷ മാഹാത്മ്യം അറിയാതെ  ധരിക്കുന്ന പാപികള്‍ക്കോ മൃഗങ്ങള്‍ക്കോ പോലും മോക്ഷം ലഭിക്കും. പിന്നെ ഉത്തമ പുരുഷന്മാരുടെ കാര്യം പറയാനുണ്ടോ?  ഇക്കാര്യങ്ങള്‍ ദേവീ ഭാഗവതത്തില്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

ഇനി പറയൂ ,ആര്‍ക്കെങ്കിലും രുദ്രാക്ഷം ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടോ ?

ബ്രഹ്മചാരിക്കും. ഗൃഹസ്ഥാശ്രമിക്കും, വാനപ്രസ്ഥനും സന്യാസിക്കും ഒരുപോലെ രുദ്രാക്ഷ ധാരണത്തിന് അര്‍ഹതയുണ്ട്. രുദ്രാക്ഷ ധാരണത്തില്‍ ലജ്ജിക്കുന്നവന് കോടി ജന്മം കഴിഞ്ഞാലും മുക്തിയില്ല എന്നും അറിയുക.

രുദ്രാക്ഷ ജാബാലോപനിഷത്ത്
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെ ക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ . രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് .  “ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷ ങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല” . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു

രുദ്രാക്ഷ വിശേഷം.
🌷🙏🌷🙏🌷🙏🌷

രുദ്രാക്ഷം മാലയായോ ഒരെണ്ണം മാത്രമായോ ധരിക്കാവുന്നതാണ്.

രുദ്രാക്ഷങ്ങളില്‍ ഏറ്റവും സാമാന്യമായി ലഭ്യമാകുന്നത് പഞ്ചമുഖ രുദ്രാക്ഷമാണ്. താരതമ്യേന വിലയും കുറവാണ്. ഇത് മാലയാക്കി ധരിക്കുന്നതിലൂടെ  ഐശ്വര്യവും, ദൈവാധീനവും, സ്ഥാന ലബ്ധിയും ഉണ്ടാകുന്നു.

മൂന്നു മുഖമുള്ള രുദ്രാക്ഷം സുമംഗലിമാര്‍ താലിയോടൊപ്പം ധരിച്ചാല്‍ ദീര്‍ഘ മംഗല്യം ഫലമാകുന്നു. ദാമ്പത്യ വിജയവും കുടുംബ സുഖവും ലഭിക്കും. കുജദോഷ കാഠിന്യം കുറയും.

നാലു മുഖ രുദ്രാക്ഷം, വിദ്യാവിജയത്തിന് അത്യുത്തമം

നാലു മുഖമുള്ള രുദ്രാക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. വിദ്യാ വിജയം, വിശേഷിച്ച് മത്സര സ്വഭാവമുള്ള പരീക്ഷകള്‍ക്കും മറ്റും തയാറെടുക്കുന്ന വര്‍ക്ക് ഇത് അത്ഭുതകരമായ പ്രയോജനം നല്‍കും. ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ഉന്നത വിജയം കരഗതമാകും. 

ഒന്നും പഠിക്കാത്തവനും ഒട്ടും പരിശ്രമിക്കാത്തവനും ഒരിക്കലും വിജയം ഉണ്ടാകുകയില്ല.  എന്നാല്‍ പഠിച്ചത് ഓര്‍മയില്‍ വയ്ക്കാനും ആത്മ വിശ്വാസത്തോടെ പരീക്ഷകള്‍ നേരിടുവാനും സര്‍വോപരി ദൈവാധീനം നേടുവാനും ചതുര്‍ മുഖ രുദ്രാക്ഷം ഫലപ്രദമാണ് എന്നതിന് ഒട്ടനവധി   അനുഭവങ്ങള്‍ ഉണ്ട്...🙏🌹
കടപ്പാട്

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി?

ഗണപതി എങ്ങനെ ഒറ്റക്കൊമ്പനായി? 

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു..

 ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു. തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി.  "ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ."  കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട “പരശു” എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു.
 "തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ "എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു." ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല." നിമിഷാര്‍ത്ഥംകൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ തന്റെ കൊമ്പു വച്ച് തടുത്തു.   മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി.
ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ് തന്നെ, തന്‍റെ കൈയിലെടുത്തു പിടിച്ചു.

ഈ ബഹളങ്ങളെല്ലാം കേട്ടു പാര്‍വതി- പരമേശ്വരന്മാര്‍ അവിടേക്ക് വന്നു.
ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ ഏതോരമ്മയെയും പോലെ , മനം നൊന്തു പറഞ്ഞു:

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നാല്‍ ഈ ബഹളമെല്ലാം കേട്ട ശ്രീപരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നില്‍ക്കുകയാണ് ….
എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരെ സ്മരിച്ചു.

ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസശൈലോപരിയില്‍ നിന്നും ഒഴുകി വന്നു…..
എന്നാല്‍ ഇത് എല്ലാവര്‍ക്കും ശ്രവണയോഗ്യമായിരുന്നില്ല്യ!!
ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.
അപ്പോള്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി പോലും എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു!!!

കൈലാസവാസികള്‍ക്ക് കര്‍ണ്ണാമൃതമായിക്കേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.
അതാരായിരുന്നെന്നോ?

കാര്‍മേഘ കാന്തിയുള്ള ശരിരമുള്ളവനും,ഓടക്കുഴലുമൂതി മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും,ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്……………
കൂടെ ചെമ്പകപ്പൂ തോല്‍ക്കുന്ന നിറത്തോട് കൂടിയവളും ,ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള മുഖത്തോട് കൂടിയവളും,പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും,മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗിയും….
എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ അവരെ സ്വാഗതം ചെയ്തു.

എല്ലാവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാ –കൃഷ്ണന്മാരാണെന്നു മനസ്സിലായി, അവരെല്ലാം വീണുവീണു നമിച്ചു.
രാധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി.
(ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട് എന്നാണ്…..)

പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു .
ഗണപതിയുമായുള്ള പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ അവര്‍ തമ്മിലുള്ള പിണക്കം മാറ്റി.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു.
ലോകനന്മക്കായിട്ടാണ് ഇതെല്ലാം സംഭവിച്ചത്.
ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി.

പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി ഭഗവാന്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.. 

ഹിമാലയത്തിലുള്ള ബദരീനാഥ് ക്ഷേത്രത്തിനടുത്തു ‘മന’ എന്നൊരു ഗ്രാമമുണ്ട്.സരസ്വതീനദിയുടെ പ്രഭവസ്ഥാനമാണ തു.അതിനടുത്തു വേദവ്യാസ ഗുഹ ഗണപതി ഗുഹ എന്ന രണ്ട് ഗുഹകളുണ്ട്. ഈ വേദവ്യാസ ഗുഹയിലിരുന്നാണ് മഹർഷി ഭാഗവതം രചിച്ചത്.വേദവ്യാസൻ പറഞ്ഞുകൊടുത്തു ഗണപതി എഴുതിയെടുത്തു അത്രേ. എഴുതാൻ തുടങ്ങുമ്പോൾ ഗണപതി പറഞ്ഞു ഇടയ്ക്ക് വച്ച് നിർത്തരുത്….എന്നു. അപ്പോൾ മഹർഷിയും പറഞ്ഞു എഴുത്തും നിർത്തരുത് എന്ന്.. എഴുതിവന്നപ്പോൾ ഗണപതിയുടെ എഴുത്താണി ഒടിഞ്ഞപ്പോൾ തന്റെ  ഒടിഞ്ഞ കൊമ്പ് കൊണ്ട് എഴുത്ത് തുടർന്നു എന്നു കഥകൾ….. ഏതായാലും ഭാഗവതം ഭഗവാന്റെ അവതാരങ്ങളെ കുറിച്ചും കൃഷ്ണലീലകളെക്കുറിച്ചും എല്ലാം ധന്യമായ ഗ്രന്ഥമാണ്. അതുകൊണ്ട് തന്നെ ഇന്നും ഏറെ പ്രസക്തിയുണ്ട്…..

മൃത്യുഞ്ജയൻ



                *[മൃത്യുഞ്ജയൻ]*

*_ചന്ദ്രാർക്കാഗ്നിവിലോചനം സ്മിതമുഖം_*

*_പദ്മദ്വയാന്ത:സ്ഥിതം_*

*_മുദ്രാപാശമൃഗാക്ഷസൂത്രവിലസത് -_*

*_പാണിം ഹിമാംശുപ്രഭം_*

*_കോടീന്ദുപ്രഗളത്സുധാപ്ലുതതനും_*

*_ഹാരാദിഭൂഷോജ്ജ്വലം_*

*_കാന്തം വിശ്വവിമോഹനം പശുപതിം_*

*_മൃത്യുഞ്ജയം ഭാവയേത്._*

▫▫▫▫▫▪▫▫▫▫▫

*_ചന്ദ്രനും സൂര്യനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളുള്ളവനും പുഞ്ചിരി തൂകുന്ന മുഖമുള്ളവനും ഒരു താമരപ്പൂവിൽ ഇരുന്ന് മറ്റൊരു താമരപ്പൂവ് കുടപോലെ മുകളിൽ ചൂടിയവനും ജ്ഞാനമുദ്ര ,കയറ് ,മാൻ ,രുദ്രാക്ഷമാല എന്നിവ ധരിക്കുന്ന കൈകളുള്ളവനും ചന്ദ്രനെപ്പോലെ പ്രഭയുള്ളവനും ചന്ദ്രക്കലയിൽ നിന്നൊഴുകുന്ന അമൃതു കൊണ്ടു ആർദ്രമായ ശരീരത്തോടു കൂടിയവനും മുത്തുമാല മുതലായ ഭൂഷണങ്ങൾകൊണ്ടു ശോഭിക്കുന്നവനും മനോഹരനും സൌന്ദര്യം കൊണ്ട് എല്ലാവരേയും മയക്കുന്നവനുമായ പശുപതിയുമായ മൃത്യുഞ്ജയനെ ധ്യാനിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
                       *===♾===*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

*59 . വീരഭദ്രൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*59 . വീരഭദ്രൻ*


*മരതകമണിനീലം കിങ്കിണീജാലമാലം* 
*പ്രകടിതമുഖമീശം ഭാനുസോമാഗ്നിനേത്രം* 
*അസിസപരശുഖേടാത്യുഗമുണ്ഡാഗഹസ്തം* 
*വിധുതകപിശകേശം വീരഭദ്രം നമാമി.*


*സാരം*

         *_മരതകക്കല്ല് പോലെ നീലനിറത്തോടുകൂടിയവനും കിങ്കിണിമാലയോടുകൂടിയവനും വാപിളർന്ന് നില്ക്കുന്നവനും സൂര്യനും ചന്ദ്രനും അഗ്നിയുമാകുന്ന മൂന്ന് നേത്രങ്ങളോടുകൂടിയവനും വാള് , പരശു , ഖേടം , ഭയങ്കരമായ മുണ്ഡം ( നരശിരസ്സ് ) എന്നിവ കൈകളിൽ ധരിച്ചവനും ഉലഞ്ഞ് ചെമ്പിച്ച തലമുടിയോടുകൂടിയവനുമായ വീരഭദ്രനെ ഞാൻ നമസ്കരിയ്ക്കുന്നു .........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*