Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, January 8, 2020

നന്ദികേശൻ

*ശിവ ക്ഷേത്രത്തിൽ പോയാൽ നടയ്ക്കു മുന്നിൽ ഇമവെട്ടാതെ മഹാദേവനെയും നോക്കിക്കിടക്കുന്ന നന്ദികേശനെ കാണാറില്ലേ ? അതിന്റെ കാരണം അറിയാമോ ?*

ക്ഷേത്രാങ്കണത്തിൽ കൊടിമരച്ചുവട്ടിൽ നന്ദികേശൻ കിടക്കുന്നതു കണ്ടാൽ അമ്പലത്തിന്നധികാരിയാണെന്നു തോന്നും...

പരമേശ്വരന്റെ അംശമാണ് നന്ദി ദേവൻ. ആ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാൽ നന്ദി എന്നു പേര് വന്നു..

സദാശിലയായി നിലകൊള്ളുന്നതിനാൽ നിലയായി ഇരിക്കൽ എന്നും നന്ദിയ്ക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശൻ. അഹോരാത്രം ശിവനേ! എന്ന് ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്.

ദൃഢമായി മുഴച്ചു നില്ക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും, തടിച്ചുകൊഴുത്ത പിൻഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും,തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകൾക്കിടയിലൂടെ നോക്കിയാൽ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ – ശിവലിംഗത്തെ കാണാം..

കാതോർത്തു കിടക്കുന്ന ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങൾ പറയാം ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങൾ നിമിഷങ്ങൾക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയിൽ പ്രധാനം ഇന്ദ്ര നന്ദി, ബ്രഹ്മ നന്ദി, ആത്മ നന്ദി, ധർമ്മ നന്ദി എന്നിവയാണ്.

ആബാലവൃദ്ധം ജനങ്ങൾക്കും ഏതു സമയത്തും ആ ഉയർന്നു വിടർന്നു നിൽക്കുന്ന കർണങ്ങളിൽ സങ്കടമുണർത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച് കാറ്റിൽ പോലും അലിഞ്ഞു പോകാതെ വിഷമങ്ങൾ സ്വകാര്യമായി പറയാം...

നന്ദികേശന് മഹാദേവനോടുള്ള അചഞ്ചലമായ ഭക്തി നമുക്കേവർക്കും ഭഗവൻ ശ്രീപരമേശ്വരനോട് തോന്നുമാറാകട്ടെ..
        🙏🙏🙏🙏

മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും

[*** മംഗല്യവതികൾക്കും മംഗല്യം കാത്തിരിക്കുന്നവർക്കും.....***

*ധനുമാസ തിരുവാതിര*  
*വ്രതം, ആചാരം, ഫലസിദ്ധി:*

8.1.2020 ബുധൻ വൈകിട്ട്: എട്ടങ്ങാടി നിവേദ്യം:
9.1.2020 വ്യാഴം വൈകിട്ട്: 3.37 pm മുതൽ വ്രതം:
10.1.2020 വെള്ളി അതിപുലർച്ചെ: 
ആർദ്രാദർശനം.
10.1.2020 വെള്ളി പകൽ 2:48:27: pm വ്രതം പൂർത്തിയാകും

ഇതിന് "ധനുമാസ തിരുവാതിര വ്രതവും ആർദ്രാദർശനവും" എന്നാണ് ക്രത്യമായ പേര്

ഭർത്താവിന്, മക്കൾക്ക്, അവരവർക്ക്, കുടുബാംഗങ്ങൾക്ക് അങ്ങിനെ എല്ലാവർക്കുമായി ശിവപാർവ്വതീ പ്രീതിക്കായി കുടുബിനി ഏറ്റെടുത്ത് ചെയ്യുന്നതാണ് "ധനുമാസ തിരുവാതിര വ്രതം "

രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസതിരുവാതിര വ്രതവും (ഇതിന് "പൂതിരുവാതിര " എന്ന് പേര്) വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് "പുത്തൻതിരുവാതിര " എന്ന് പേര്) ഒരു കാലത്ത് കേരളത്തിലെ ആചാരം തന്നെയായി രുന്ന്.

ഉത്തമപുരുഷനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നവരും, ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായും ധനുമാസ തിരുവാതിര വ്രതം പിടിക്കാവുന്നതാണ്.

ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രികൾ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളിൽ ഒന്നാണ് തിരുവാതിരവ്രതം.
ഇതുമായി ബന്ധപ്പെട്ട് പല ഐതിഹങ്ങളുമുണ്ട്

ദക്ഷയാഗത്തിലേയ്ക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലേകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചെങ്കിലും സതീദേവി യാഗസ്ഥലത്തെത്തി.എന്നാൽ തന്റെ പിതാവിൽ നിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽചാടി ജീവൻ വെടിയുന്നു.ഇതറിഞ്ഞു കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി.സതീദേവി പാർവ്വതിയായി പുനർജനിച്ചു്.
താരകാസുരൻ ദേവ ലേകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവപാർവ്വതി പുത്രനു മാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്നു് മനസിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവപാർവ്വതിമാരെ ഒന്നിപ്പിക്കുന്നു.പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചു കളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതി ദേവിയോടു സങ്കട പറയുകയും ചെയ്തു. അങ്ങനെ കാമദേവനു പുനർ ജീവൻ ലഭിക്കുകയും.ശിവപാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു.

മറ്റൊരു ഐതീഹ്യം കുടിയുണ്ട്.

പാർവ്വതീദേവിയുടെ ദാസ്യയായ സുന്ദരിയെന്ന യുവതി. വേദികൻ എന്നു പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാൽ വിവാഹശേഷം കുടിവെയ്പ്പ് അഥവാ ഭർതൃഗൃഹത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് വേദികൻ മരണപ്പെട്ടു. ഭർത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി പാർവ്വതീദേവിയുടെ കാതുകളിലെത്തി.

പാർവ്വതീദേവി പരമേശ്വരനോടു വേദികനെ ജീവിതത്തിലേക്ക് മടക്കികൊണ്ട് വരണമെന്ന് അപേക്ഷിച്ചു എന്നാൽ പരമേശ്വരന് പാർവ്വതീദേവിയുടെ അപേക്ഷ അപ്പോൾ ത്തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങിനെ പാർവ്വതീദേവി സുന്ദരിയുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് ഈറൻവസ്ത്രത്തോടെ മറ്റെരാളെയും സ്പ്ർശിക്കാതെ വ്രതം ആരംഭിച്ച്. ഇത് മനസ്സിലാക്കിയ ശ്രീ പരമേശ്വരൻ വേദികനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു എന്നും ആ ദിവസം ധനുമാസത്തിലെ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.

ധനുമാസത്തിലെ തിര വാതിര ശ്രീ പരമേശ്വരന്റെ ജന്മനാളായും കരുതപ്പെടുന്ന്.

ഭഗവാൻ കൃഷ്ണനെ ഭർത്താവായി ലഭിക്കാൻ ഗോപികമാർ കാർത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചപ്പോൾ കാമദേവന്റെ ഭാര്യ രതീദേവിക്ക് ഭർതൃസമാഗമത്തിന് അവസരമുണ്ടാക്കാൻ വരം നൽകിയതും തിരുവാതിര നാളിലായിരുന്ന് എന്നും വിശ്വസിച്ചു വരുന്നു.
        🙏🙏🙏🙏

ഭസ്മക്കുറി

ഭസ്മക്കുറി തൊടുന്ന ശീലം പണ്ടേ ഭാരതീയർക്കുണ്ട്. ചിലർ കുളികഴിഞ്ഞയുടനെ, ചിലർ വൈകുന്നേരം സന്ധ്യാദീപം കൊളുത്തിയതിനു ശേഷം... തൊട്ടു കാണാൻ ഒട്ടും ആകർഷണീയതയില്ലാത്ത ഈ ഭസ്മം എന്തിനാണ് തൊടുന്നത്? ഭംഗിയ്ക്കാകില്ല , തീർച്ച പിന്നെയെന്തിന്?

"ഭസ്മക്കുറിക്ക് പ്രതീകാത്മകമായ ഒരു പ്രധാന്യമുണ്ട്. ജീവന്റെ നശ്വരതയെ നിരന്തരമായി ഓർമ്മപ്പെടുത്താനാണത്. ഒരു മനുഷ്യൻ മരണത്തെ ശരീരത്തിൽ സ്ഥിരമായി വഹിക്കുന്നു എന്ന സൂചയാണത്. ശരീരത്തിൽ പ്രത്യേകയിടങ്ങളിൽ ഭസ്മക്കുറി തൊടുന്നത് നമ്മളിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്തും.

യോഗികൾ സാധാരണ ഉപയോഗിക്കുന്നത് ശ്മശാനത്തിൽ നിന്നുള്ള ഭസ്മമാണ്. അത് ലഭിച്ചില്ലെങ്കിൽ അടുത്ത പരിഗണന പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മമാണ്. ഭസ്‌മം ശരിയായി ഉണ്ടാക്കുകയും, ഭസ്മക്കുറി എങ്ങിനെ എവിടെയൊക്കെ ഇടണമെന്ന് അറിയുകയും ചെയ്‌താല്‍, നിങ്ങളുടെ കാര്യഗ്രഹണശേഷി വര്‍ദ്ധിക്കുകയും, ശരീരഭാഗങ്ങള്‍ സചേതനമാകുകയും ചെയ്യും. ഈ ഉണര്‍വ്‌ കൃത്യമായി, ഉന്നതമായ ദൈവശക്തിയിലേക്കു നയിക്കും.

പതിവനുസരിച്ച് ഭസ്മം ( ഒരു നുള്ള് മതി) വലതുകൈയുടെ തള്ളവിരലും മോതിരവിരലും കൊണ്ടെടുത്ത്‌ ആജ്ഞാചക്രം എന്നറിയപ്പെടുന്ന ഭ്രൂമധ്യത്തിലും (പുരികങ്ങള്‍ക്ക് നടുവിലും) വിശുദ്ധിചക്രമായ തൊണ്ടക്കുഴിയിലും, വാരിയെല്ലുകള്‍ കൂടിച്ചേരുന്ന നെഞ്ചിന്റെ മദ്ധ്യത്തിലും ആണ് തൊടേണ്ടത്. ഭസ്‌മം ഈ ഭാഗങ്ങളെ കൂടുതല്‍ സചേതനമാക്കും ...!
ശിവ ഭക്തരാണ് കൂടുതലായും ഭസ്മക്കുറി മുടങ്ങാതെ തൊടാറ്...!

     ഓം നമഃ ശിവായഃ...

Tuesday, January 7, 2020

തിരുവൈരാണിക്കുളം ക്ഷേത്രം-ആലുവ*

🔥〰〰〰〰♉〰〰〰〰🔥
          *🌞VBT- ക്ഷേത്രായനം🌞*
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-30*  

*തിരുവൈരാണിക്കുളം ക്ഷേത്രം-ആലുവ*    
🎀🎀〰〰〰🔅〰〰〰🎀🎀

_*ക്ഷേത്രായനം പ്രധാന പോയന്റ്*_ 

_🔥പാർവ്വതീദേവിയുടേയും,ഭദ്രകാളി യുടെയും പ്രതിഷ്ഠകൾ ഒരേ മതില്കെട്ടിനകത്തുള്ള   അതിപുരാതനമായ ഏക ക്ഷേത്രമാണ്  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം_

_🔥പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം ഗംഭീരമായി കൊണ്ടാടുന്ന ക്ഷേത്രം_

_🔥ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

ദക്ഷപുത്രിയായ സതീദേവിയുടേയും ഹിമവൽ പുത്രിയായ ശ്രീപാർവ്വതീദേവിയുടേയും ശിവസുതയായ ഭദ്രകാളിയുടേയും പ്രതിഷ്ഠകൾ ഒരേ മതില്കെട്ടിനകത്തുള്ള   അതിപുരാതനമായ ഏക ക്ഷേത്രമാണ്  തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. കേരളത്തിൽ (ഒരു പക്ഷെ ചിലപ്പോൾ ഭാരതത്തിൽ തന്നെ) മഹാദേവന്റെയും സതീദേവിയുടെയും ശ്രീപാർവ്വതീദേവിയുടെയും പ്രതിഷ്ഠ ഒരുക്ഷേത്രത്തിൽ ഉള്ളത് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആയിരിക്കും. മഹാദേവനും ശ്രീപാർവ്വതീദേവിയും ഒരേ ശ്രീകോവിലിൽ അനഭിമുഖമായും സതീദേവിയെ മറ്റൊരു ശ്രീകോവിലിലും ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് . സതീദേവിയുടെ  ശ്രീകോവിലിനു സമീപം പുറത്തുള്ള മറ്റൊരു പീഠത്തിൽ  ഭദ്രകാളിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. മഹാദേവനെയും സതീദേവിയെയും ശ്രീപാർവതീദേവിയെയും ഭദ്രകാളിയെയും ഒരേക്ഷേത്രത്തിൽ  തൊഴാൻ സാധിക്കുക എന്ന അത്യപൂർവ്വതയാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തെ ദേവതകളുടെ അപൂർവ്വ സംഗമഭൂമിയാക്കിതീർക്കുന്നത് .കൂടാതെ ഗണപതി, മഹാവിഷ്ണു, ശാസ്താവ്, നാഗരാജാവ്, യക്ഷി തുടങ്ങിയ ഉപദേവതാപ്രതിഷ്ഠകളും ക്ഷേത്ര മതിൽക്കെട്ടിനകത്ത് ദർശന സൗഭാഗ്യമരുളുന്നു.

*ക്ഷേത്ര ഉൽഭവം* 
🎀🎀〰〰🌞〰〰🎀🎀
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഉദ്ഭവം ക്ഷേത്രം ഊരാളകുടുംബങ്ങളിലൊന്നായ അകവൂർ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടുനിൽക്കുന്നു. മുമ്പ് തൃശ്ശൂർ ജില്ലയിൽ മാളയ്ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂർ മന സ്ഥിതിചെയ്തിരുന്നത്. അകവൂർ മനയിലെ നമ്പൂതിരിമാരാണ് ആ നാടുമുഴുവൻ അടക്കിഭരിച്ചിരുന്നത്. ഐരാണിക്കുളത്തെ പ്രസിദ്ധമായ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവർ നിത്യേന അവിടെ ദർശനം നടത്തിപ്പോന്നു. കാലാന്തരത്തിൽ, കുടുംബത്തിലുണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം അകവൂർ മനയിലെ ഒരു ശാഖ പിരിഞ്ഞുപോകുകയും അവർ വെള്ളാരപ്പള്ളിയിൽ പെരിയാറിന്റെ കരയിലായി പുതിയ ഇല്ലം പണികഴിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂർ ചാത്തൻ മനയിലെ ആശ്രിതനായി കടന്നുവരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ചാത്തൻ അകവൂർ മനയിലെ അംഗങ്ങൾക്ക് പ്രിയങ്കരനായി.

വെള്ളാരപ്പള്ളിയിൽ താമസമാക്കിയശേഷവും അകവൂർ മനയിലെ വലിയ നമ്പൂതിരിയ്ക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, അവിടം ദൂരെയായതിനാൽ അങ്ങോട്ട് പോയിവരാൻ സുഗമമായ വഴിയുണ്ടായിരുന്നില്ല. ദുഃഖിതനായ നമ്പൂതിരി തന്റെ ആഗ്രഹം ചാത്തനോട് പറഞ്ഞു. നമ്പൂതിരിയുടെ ദുഃഖം മനസ്സിലാക്കിയ ചാത്തൻ, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടർന്ന് ദർശനം നടത്തുന്ന വേളകളിലെല്ലാം ആ തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. എന്നാൽ, പ്രായമായപ്പോൾ നമ്പൂതിരിയ്ക്ക് ദൂരയാത്ര സാധിയ്ക്കാത്ത ഒരു ഘട്ടം വന്നു. അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോൾ നടയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നമ്പൂതിരി തനിയ്ക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാൻ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂർത്തിയായ ഐരാണിക്കുളത്തപ്പൻ, തന്റെ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു.

മനയിലേയ്ക്കുള്ള മടക്കയാത്രയ്ക്കായി നമ്പൂതിരി തന്റെ ഓലക്കുടയെടുത്തപ്പോൾ അതിന് പതിവില്ലാത്ത ഭാരം തോന്നി. എന്താണ് കാരണമെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായില്ല. ഈ സംഭവം അദ്ദേഹം ചാത്തനോട് പറഞ്ഞെങ്കിലും അതൊന്നും സാരമില്ലെന്നായിരുന്നു ചാത്തന്റെ മറുപടി. മടക്കയാത്രയിൽ മനപ്പറമ്പിൽ നിന്ന് അല്പം ദൂരെയെത്തിയപ്പോൾ നമ്പൂതിരിയ്ക്ക് കലശലായ മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് തോണി കരയ്ക്കടുപ്പിയ്ക്കാൻ പറയുകയും ചാത്തൻ അപ്രകാരം ചെയ്യുകയും ചെയ്തു. തന്റെ ഓലക്കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചശേഷം നമ്പൂതിരി മൂത്രശങ്ക തീർത്തു. തുടർന്ന് കൈകൾ കഴുകി കുടയെടുത്തപ്പോൾ അതിന്റെ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു! ഇതെന്തു മറിമായം എന്നറിയാതെ നമ്പൂതിരി അന്തം വിട്ടുനിന്നു. ഇക്കാര്യം അദ്ദേഹം ചാത്തനോട് പറഞ്ഞപ്പോൾ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. അകവൂർ മനക്കടവിൽ തോണിയെത്തിയപ്പോൾ നമ്പൂതിരിയും ചാത്തനും അവിടെനിന്ന് ഇറങ്ങുകയും ചാത്തൻ തോണി മറിച്ചിടുകയും ചെയ്തു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോൾ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തൻ പറഞ്ഞു. ചാത്തൻ മറിച്ചിട്ട തോണി ഒരു കല്ലായി മാറി. ഇന്നും പെരിയാറ്റിലെ അകവൂർ മനക്കടവിൽ ആ കല്ല് പൊന്തിക്കിടക്കുന്നത് കാണാം.

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങൾ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. മേല്പറഞ്ഞ സ്ഥലത്ത് കാടുവെട്ടാൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി. സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റർ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടർന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോൾ സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പൻ നമ്പൂതിരിയുടെ കുടയിൽ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോൾ ഐരാണിക്കുളത്തപ്പൻ കുടയിൽ നിന്നിറങ്ങുകയും ഭൂമിയ്ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റിൽ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തൻ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോൾ നമ്പൂതിരി ക്ഷേത്രനിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്രഗല്ഭരായ ക്ഷേത്രശില്പിരുടെ നേതൃത്വത്തിൽ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പൻ പാർവ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ പുതിയ ക്ഷേത്രത്തിലും പാർവ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പൻ കുടികൊള്ളുന്ന സന്നിധി, അന്നുമുതൽ തിരുവൈരാണിക്കുളം എന്ന പേരിൽ പ്രസിദ്ധമായി. അകവൂർ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി

*നടതുറപ്പു മഹോത്സവം*
🎀🎀〰〰🌞〰〰🎀🎀
ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശ്രീപാർവ്വതീദേവിയുടെ നടതുറപ്പു മഹോത്സവം. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഈ വിശേഷച്ചടങ്ങ് ഇവിടെ തുടങ്ങാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ, പണ്ടുകാലത്ത്, ക്ഷേത്രത്തിൽ ദേവീനട എല്ലാ ദിവസവും തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തിൽ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തിൽ, നിവേദ്യത്തിനായുള്ള വസ്തുക്കൾ തിടപ്പള്ളിയിലെത്തിച്ചാൽ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും! ഇതുമൂലമാണ് ദേവിതന്നെയാണ് ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്. ഇതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നതിനായി ക്ഷേത്രം ഊരാളന്മാർ ഒരു ദിവസം ക്ഷേത്രത്തിലെത്തി. നിവേദ്യം തയ്യാറാക്കുന്നതിനായി സാധനങ്ങൾ തിടപ്പള്ളിയിൽ കയറ്റി വാതിലടച്ചശേഷമാണ് അവർ ദർശനത്തിനെത്തിയത്. നിശ്ചിതസമയത്തിനുമുമ്പ് വാതിൽ തുറന്നുനോക്കിയ അവർ കണ്ടത് സർവ്വാഭരണവിഭൂഷിതയായ പാർവ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്! ഈ കാഴ്ച കണ്ട് ഞെട്ടിപ്പോയ ഊരാളന്മാർ അമ്മേ ദേവീ ജഗദംബികേ എന്ന് ഉറക്കെ വിളിച്ചു. തന്റെ രഹസ്യം പുറത്തായതിൽ ദുഃഖിതയായ ദേവി, താൻ ക്ഷേത്രം വിട്ടിറങ്ങാൻ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. ഇതിൽ ദുഃഖിതരായ മൂവരും ദേവിയുടെ പാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചപ്പോൾ എല്ലാ വർഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതൽ പന്ത്രണ്ടുദിവസം ദർശനം നൽകുന്നതാണെന്നും ആ സമയത്തുവന്ന് ദർശനം നടത്തുന്നത് പുണ്യമായിരിയ്ക്കുമെന്നും ദേവി അരുൾചെയ്തു. ഇതിനെത്തുടർന്നാണ് നടതുറപ്പ് മഹോത്സവം ആരംഭിച്ചത്

*തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ബലിക്കൽപുര  എന്ന അത്ഭുതം*
🎀🎀〰〰🌞〰〰🎀🎀
പൗരാണികമായ കേരളീയ വാസ്തുവിദ്യയുടെ അത്ഭുതമാണ്   തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ബലിക്കൽപുര. രാമായണം മുഴുവൻ ഈ ബലിക്കൽ പുരയുടെ മുകൾ ഭാഗത്തു മരത്തിൽ അതിമനോഹരമായി കൊത്തിവച്ചിട്ടുണ്ട്. പഴച്ചാറുകളും പ്രകൃതിദത്തമായ വർണങ്ങളും ഉപയോഗിച്ച് ശില്പങ്ങളെ അതിമനോഹരമാക്കിയിരിക്കുന്നു. പുരാവസ്തു ഗവേഷകർക്കുപോലും അത്ഭുദമാണ് ഈ ശിൽപ്പങ്ങൾ. രാമായണ കഥ കൂടാതെ നിരവധി ദേവീദേവന്മാരുടെ ശില്പങ്ങളും ഇവിടെ കാണാം.പറയിപെറ്റ പന്തിരുകുലത്തിലെ തച്ചനായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചനാണു ഇത് കൊത്തിയതെന്നാണ് ഐതീഹ്യം.ഈ ക്ഷേത്രത്തിന്റെ ഉത്ഭവവുമായി പന്തിരുകുലത്തിലെ അകവൂർ ചാത്തനുള്ള പങ്കും അമാനുഷികമായ ശിൽപ്പ ഭംഗിയും ഈ വിശ്വാസത്തിനു ബലമേകുന്നു. കാലപ്പഴക്കം ശിൽപ്പങ്ങൾക്കു ചില കേടുപാടുകൾ തീർത്തിട്ടുണ്ടെങ്കിലും ഇതിന്റെ അമൂല്യതയും പഴക്കവും കണക്കിലെടുത്തു അതീവ ശ്രദ്ധയോടെയാണ്  ഇത് ഇന്നും സംരക്ഷിക്കുന്നത്.  രാമായണ മാസങ്ങളിൽ നിരവധി ഭക്തരാണ് ഈ അത്ഭുതങ്ങൾ കാണാൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത് 

*ക്ഷേത്രത്തിൽ എത്തിച്ചേരാൻ* 
🎀🎀〰〰🌞〰〰🎀🎀
ആലുവയിൽ നിന്ന് മാറം പള്ളി വഴി ശ്രീമൂലം പാലം കടന്നു ക്ഷേത്രത്തിൽ എത്താം. ദൂരം 10 കിമി . ആലുവയിൽ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നുണ്ട്
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം.   
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

Monday, January 6, 2020

നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം-ശിവസങ്കല്‍പ്പ സൂക്തം

*നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം*

=========================

.

*ശിവസങ്കല്‍പ്പ സൂക്തമെന്നാണ് ഇതറിയപ്പെടുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പ് മനസ്സിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റുന്നതിനും ദുസ്വപ്‌നങ്ങള്‍ കാണുന്നത് ഒഴിവാക്കുന്നതിനും ഈ മന്ത്രങ്ങള്‍ ഉപകരിക്കുമെന്നാണ് പണ്ഡിതമതം. യജുര്‍വേദത്തിലെ 34–ാം അധ്യായത്തിലെ ഒന്നു മുതല്‍ ആറ് വരെയുള്ള മന്ത്രങ്ങളാണ് ശിവസങ്കല്‍പ്പ സൂക്തമെന്ന് അറിയപ്പെടുന്നത്. ഇതിലെ ആദ്യമന്ത്രത്തെക്കുറിച്ചറിയാം*.

*എല്ലാ ജോലിയും കഴിഞ്ഞ് അത്താഴത്തിന് ശേഷം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ടതാണ് ഈ മന്ത്രം*

ഓം യജ്ജാഗ്രതോ ദൂരമുദൈതി ദൈവം
തദു സുപ്തസ്യ തഥൈവൈതി
ദുരംഗമം ജ്യോതിഷാം ജ്യോതിരേകം
തന്മേ മന:
ശിവസങ്കല്‍പ്പമസ്തു

*യാതൊരു സംഗതിയാണോ ഉണര്‍ന്നിരിക്കുമ്പോള്‍ ദൂരെയുള്ള, അങ്ങകലെയുള്ള ബാഹ്യവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതുതന്നെ ഉറങ്ങുമ്പോഴും അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള എന്റെ മനസ്സ്, അത് പ്രകാശങ്ങളുടെ പ്രകാശമുള്ളതാണ്. ആ മനസ്സ് ദിവ്യഗുണയുക്തമായ ഇന്ദ്രിയങ്ങളെപ്പോലും തിളക്കമുള്ളതാക്കുന്നതാണ്, പ്രകാശിപ്പിക്കുന്നതാണ്. ആ മനസ്സ് എപ്പോഴും ശുഭ വിചാരങ്ങളുടേതായി തീരട്ടെ*. 

*മനസ്സിന്റെ ഏകാഗ്രത കൈവരിക്കുന്നതിനുപകരിക്കുന്ന മന്ത്രമാണിത്. ദിവസേന ഇത് സ്വാധ്യായം ചെയ്യുന്നതിലൂടെ ഉറങ്ങുന്നതിന് മുമ്പ് മനസ്സ് കലുഷിതാവസ്ഥയില്‍ നിന്ന് മാറി പക്വത കൈവരിക്കും. ശുഭകാര്യങ്ങള്‍ നിറഞ്ഞതായി മാറും. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും*.

*കാരിക്കോട്ടമ്മ -06-01-20*

Sunday, January 5, 2020

54 . കിരാതസൂനു

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*54 . കിരാതസൂനു*


*കോദണ്ഡം സശരം ഭുജേന ഭുജഗേ......*
        *ന്ദ്രഭോഗഭാജാ വഹൻ*
 *വാമേന ച്ഛുരികാം വിപക്ഷദളനേ*
          *ദക്ഷേണ ദക്ഷേണ ച*
 *കാന്ത്യാ നിർജ്ജിതനീരദഃ പുരഭിദഃ*
          *ക്രീഡാകിരാതാകൃതേഃ*
 *പുത്രാേfസ്മാകമനല്പ്പനിർമ്മലയശാ*
         *നിർമ്മാതു ശർമ്മfനിശം .*

*സാരം*

          *സർപ്പത്തെപ്പോലെ ഉരുണ്ടു നീണ്ടിരിയ്ക്കുന്ന ഇടത്തെകൈകൊണ്ടു അസ്ത്രത്തോടുകൂടിയ വില്ലും , ശത്രുക്കളെ സംഹരിയ്ക്കുന്നതിന്നു സാമർത്ഥ്യമുള്ള വലത്തെ കൈകൊണ്ടു ചുരികയേയും ധരിയ്ക്കുന്നവനും മേഘത്തെ തോല്പിയ്ക്കുന്ന നിറത്തോടുകൂടിയവനും അനല്പവും നിർമ്മലവുമായ യശസ്സോടുകൂടിയവനും മായയാൽ കാട്ടാളവേഷം പൂണ്ട ശിവന്റെ പുത്രനുമായ കിരാതസൂനു നമുക്കു എല്ലായ്പോഴും സൌഖ്യത്തെ ഉണ്ടാക്കിത്തരട്ടെ ........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ശിവൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*എല്ലാ  പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                           *[ശിവൻ]*

*_വന്ദേ സിന്ദൂരവർണ്ണം മണിമകുടലസ -_*

*_ച്ചാരുചന്ദ്രാവതംസം_*

*_ഫാലോദ്യന്നേത്രമീശം സ്മിതമുഖ കമലം_*

*_ദിവ്യഭൂഷാംഗരാഗം_*

*_വാമോരുന്യസ്തപാണേർവ്വികചകുവലയം_*

*_സന്ദധത്യാ: പ്രിയായാ_*

*_വൃത്തോത്തുംഗസ്തനാഗ്രേ നിഹിതകരതലം_*

*_വേദടങ്കേഷുഹസ്തം._*

▫▫▫▫▫▪▫▫▫▫▫

*_സിന്ദൂരത്തിന്റെ നിറമുള്ളവനും ,ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ട രത്നമയമായ കിരീടത്തോടു കൂടിയവനും ,നെറ്റിത്തടത്തിൽ പ്രശോഭിതമായ മൂന്നാം തൃക്കണ്ണുള്ളവനും ,മന്ദസ്മിതം ചെയ്യുന്ന വദനാരവിന്ദത്തോടു കൂടിയവനും ,ദിവ്യങ്ങളായ ആഭരണങ്ങളെക്കൊണ്ടും ചന്ദനാദികളെക്കൊണ്ടും പ്രശോഭിതനും വലത്തേക്കയ്യ് തന്റെ ഇടത്തേ തുടമേൽ വെച്ചും ഇടത്തേക്കയ്യിൽ വിടർന്ന നീലത്താമരപ്പൂവ് പിടിച്ചും സമീപത്തിൽ നില്ക്കുന്ന ശ്രീ പാർവ്വതിയുടെ വൃത്തമൊത്തും ഉയർന്നും ഇരിക്കുന്ന സ്തനാഗ്രത്തിൽ ഒരു കെെ വച്ചിട്ടുളളവനും ,ബാക്കി മൂന്നു കൈകളിൽ വേദത്തേയും കല്ലുളിയെയും അസ്ത്രത്തേയും ധരിച്ചവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു.._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊